Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ഉടനീളം എൻ എച്ച് എസ് സേവനങ്ങളെ ബാധിച്ച സോഫ്റ്റ്‌വെയർ തകരാറ് സൈബർ ആക്രമണം ആണെന്ന് സ്ഥിരീകരിച്ചു. എൻ എച്ച് എസ് 111-ന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന സ്ഥാപനമായ അഡ്വാൻസ്ഡ് വ്യാഴാഴ്ച രാവിലെ ഏഴു മണിക്കാണ് ആക്രമണം നടന്നതെന്ന് പറഞ്ഞു. ആക്രമണം മണിക്കൂറുകളോളം ഫോൺ സേവനത്തെയും ഇലക്ട്രോണിക് റെഫറലുകളേയും ബാധിച്ചിരുന്നു. ഈ സൈബർ ആക്രമണത്തെ പറ്റി തങ്ങൾക്ക് വിവരം ലഭിച്ചിരുന്നുവെന്നും അഡ്വാൻസ്ഡുമായി ചേർന്ന് അന്വേഷിക്കുകയായിരുന്നുവെന്നും നാഷണൽ ക്രൈം ഏജൻസി വ്യക്തമാക്കി. സുരക്ഷാ പ്രശ്നം ഇന്നലെ തിരിച്ചറിഞ്ഞതോടുകൂടി സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അഡ്വാൻസ്ഡിൻെറ തലവൻ സൈമൺ ഷോർട്ട് പറഞ്ഞു. തങ്ങളുടെ അടുത്തേക്ക് എൻ എച്ച് എസ് 111 റഫർ ചെയ്യുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി കാണുമെന്നും ഇത് സാങ്കേതിക പ്രശ്നമാണെന്നും നേരത്തെ തന്നെ എൻ എച്ച് എസ് ഇംഗ്ലണ്ട് ഫാമിലി ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ജിപി മാർക്ക് അയച്ച കത്തുകളിൽ ഇലക്ട്രോണിക് റഫറുകളിൽ ഉണ്ടായ സാങ്കേതിക തകരാർ രോഗികളെ റഫർ ചെയ്യുന്ന സംവിധാനത്തെ ബാധിച്ചതായി പറയുന്നു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ തകരാർ ഉടനെ പരിഹരിച്ചില്ലെങ്കിൽ യുകെയിലെ നാലു രാജ്യങ്ങളെയും ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ചെറിയ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു. എൻ എച്ച് എസ് 111 സേവനങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും എന്നാൽ അടിയന്തര ആവശ്യങ്ങൾക്ക് 999 എന്ന നമ്പറിൽ വിളിക്കുക എന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ സൈബർ ആക്രമണം മൂലം ചെറിയ തടസ്സങ്ങളാണ് ഉണ്ടായിരിക്കുന്നത്. സോഫ്റ്റ്‌വെയർ സിസ്റ്റത്തിലുള്ള പ്രശ്നങ്ങൾ എത്രയും വേഗം തന്നെ പരിഹരിക്കാൻ അഡ്വാൻസ്ഡ് പ്രവർത്തിക്കുന്നുണ്ടെന്നും എൻ എച്ച് എസ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലോകമെമ്പാടുമുള്ള അവിസ്മരണീയ ചരിത്ര നേട്ടങ്ങളുടെ പട്ടികയിൽ എപ്പോഴും ഒരു മലയാളി സാന്നിധ്യം ഉണ്ടാകുമെന്ന പ്രസ്താവനയെ അന്വർത്ഥമാക്കിക്കൊണ്ട് 2022 ൽ ബ്രിട്ടനിലെ ബിർമിങ്‌ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടകസമിതിയിലും മലയാളി സാന്നിധ്യം ശ്രദ്ധേയമായിരിക്കുകയാണ്. നാലുവർഷമായി ബ്രിട്ടനിൽ സ്ഥിരതാമസം ആക്കിയിരിക്കുന്ന പാലാ ഐങ്കൊമ്പ് സ്വദേശിനിയായ ഷാനു മാത്യുവിനാണ് ഈ ചരിത്ര നേട്ടത്തിൽ പങ്കാളിയാകുവാൻ അവസരം ലഭിച്ചിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിന്റെ ബ്രിൻഡ് ലി പ്ലെയ് സിലെ ഹെഡ് ക്വാർട്ടേഴ് സിൽ വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റിലാണ് ഷാനു ജോയിൻ ചെയ്തത്. മക്കളെ നോക്കുന്നതിനായി അഞ്ചുവർഷം നീണ്ട ഇടവേളയെടുത്ത ശേഷം തിരികെ ജോയിൻ ചെയ്തത് ഇത്തരത്തിൽ ഒരു ചരിത്രനിമിഷത്തിൽ പങ്കാളിയാകാനാണ് എന്നുള്ളത് തനിക്ക് അഭിമാനകരമാണെന്ന് ഷാനു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റ് വോളണ്ടിയർ റിക്രൂട്ട്മെന്റ് നടത്തിക്കഴിഞ്ഞ സമയത്താണ് താൻ ജോലിയിൽ ജോയിൻ ചെയ്തതെന്ന് ഷാനു പറഞ്ഞു. അതിനുശേഷം ഇങ്ങോട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും തനിക്ക് ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷം ഷാനു മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചു. വോളണ്ടിയർ റിക്രൂട്ട്മെന്റിന് ശേഷം, പിന്നീട് തിരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാർക്ക് റോൾ ഓഫർസ് നൽകുന്ന ചുമതലയായിരുന്നു വർക്ക് ഫോഴ്സ് ടീമിന് ഉണ്ടായിരുന്നത്. അതിനുശേഷം പിന്നീട് ഈ വോളണ്ടിയർമാർക്ക് ആവശ്യമായ പരിശീലനം നൽകുന്ന ചുമതലയും തങ്ങളുടെ ഡിപ്പാർട്ട്മെന്റിന് ആയിരുന്നുവെന്ന് ഷാനു വ്യക്തമാക്കി. തങ്ങളുടെ ചുമതലകൾ നിർവഹിക്കുവാൻ ആവശ്യമായ പരിശീലനം വോളണ്ടിയർമാർക്ക് നൽകുന്നതിന് നേതൃത്വം നൽകുക എന്നതായിരുന്നു പ്രാഥമിക ചുമതല. അതിനുശേഷം അവരുടെ യൂണിഫോം ഉൾപ്പെടെയുള്ള കാര്യങ്ങളും വർക്ക് ഫോഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയായിരുന്നു.

ഏകദേശം 15,000ത്തോളം വരുന്ന വോളണ്ടിയർമാരുടെ മുഴുവൻ ചുമതലയും തങ്ങളുടെ ഡിപ്പാർട്ട്മെന്റിന് ആയിരുന്നുവെന്ന് ഷാനു പറഞ്ഞു. അതിനുശേഷം വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റിലെ എല്ലാ ജീവനക്കാരും പ്രമോഷനോടുകൂടി ഓരോ വേദിയിലേക്ക് നിയമിക്കപ്പെട്ടു. ഇതിൽ എൻ ഇ സി ( നാഷണൽ എക്സിബിഷൻ സെന്റർ ) വേദിയിലേക്ക് ഡെപ്യൂട്ടി വർക്ക്‌ ഫോഴ്സ് മാനേജരായി തനിക്ക് പോകുവാൻ സാധിച്ചതായി ഷാനു മലയാളം യുകെയോട് വ്യക്തമാക്കി. വേദിയിൽ എത്തിയശേഷം മത്സരത്തിൽ പങ്കെടുക്കുന്ന അത്‌ലറ്റു മാരുടെ എല്ലാ കാര്യങ്ങളും നോക്കുന്ന ചുമതലയും ഉണ്ടായിരുന്നതായി ഷാനു പറഞ്ഞു.

പാലാ ഐങ്കൊമ്പ് സ്വദേശിനിയായ ഷാനു പെരുമാട്ടിക്കുന്നേൽ മാത്യു അഗസ്റ്റിന്റെയും ജെമിനി മാത്യുവിന്റെയും മകളാണ്. ഭർത്താവ് നിർമ്മൽ ജോസ് യുകെയിൽ ഐടി കൺസൾട്ടന്റായി ജോലി ചെയ്തു വരികയാണ്. ജോസഫ്, മരിയ എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് ലഭിക്കുന്ന പിന്തുണ വളരെ വിലപ്പെട്ടതാണെന്ന് ഷാനു പറഞ്ഞു. സഹോദരനായ ദീപുവും, സഹോദരിയായ സാന്ദ്രയും ഇവരോടൊപ്പം യുകെയിൽ താമസിക്കുന്നു. ഇവരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പിന്തുണ തനിക്ക് ഏറെ വിലപ്പെട്ടതാണെന്ന് ഷാനു പറഞ്ഞു.

പാലായിലെ ചാവറ പബ്ലിക് സ്കൂൾ നിന്നും സ്കൂൾ വിദ്യാഭ്യാസവും, കുട്ടിക്കാനം മരിയൻ കോളേജിൽ നിന്നും ഡിഗ്രി പഠനവും, ക്രിസ്തുജയന്തി കോളേജ് ബാംഗ്ലൂരിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷൻ പഠനവും കഴിഞ്ഞശേഷം ഫിനാൻസ് & മാർക്കറ്റിങ്ങിൽ എംബിഎ പഠനം പൂർത്തിയാക്കിയുമാണ് ഷാനു ഫിനാൻഷ്യൽ അനലിസ്റ്റ് ആയി ജോലി നോക്കി വന്നിരുന്നത്. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് ഷാനു വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖരായ സ്പോർട്സ് താരങ്ങളോട് സംസാരിക്കുവാനും മറ്റും തനിക്ക് അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായി താൻ കാണുന്നതായും അവർ പറഞ്ഞു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻ എച്ച് എസ് ഇംഗ്ലണ്ട് ഡോക്ടർമാരുടെയും നേഴ്സുമാരുടെയും റിക്രൂട്ട്മെന്റിന് കൂടുതൽ ആശ്രയിക്കുന്നത് യുകെയുടെയും യൂറോപ്യൻ യൂണിയന്റെയും പുറത്തുനിന്നുള്ളവരെയാണ് എന്ന് കണ്ടെത്തൽ. കഴിഞ്ഞ വർഷം റിക്രൂട്ട് ചെയ്യപ്പെട്ട ഡോക്ടർമാരിൽ 34 ശതമാനം പേരും വിദേശത്തു നിന്നുള്ളവരാണ്. ഇത് 2014-നെ അപേക്ഷിച്ച് 18% വർധിച്ചിട്ടുണ്ട്. വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെൻറ് എപ്പോഴും തങ്ങളുടെ പദ്ധതികളുടെ ഭാഗമാണെന്ന് സർക്കാർ പ്രതികരിച്ചു. അതേസമയം ഇത്തരത്തിലുള്ള റിക്രൂട്ട്മെൻറ് ദീർഘകാലത്തേക്കുള്ള പരിഹാര മാർഗ്ഗമല്ല എന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. 39,558 ഡോക്ടർമാരും നേഴ്സുമാരും ആണ് 2020-21 കാലയളവിൽ എൻ എച്ച് എസിൽ പുതിയതായി വന്നത്. എന്നാൽ യുകെയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരികയാണ്.

അന്താരാഷ്ട്ര റിക്രൂട്ട്മെന്റുകളോടുള്ള അമിതമായ ആശ്രയം കുറയ്ക്കാനുള്ള മാർഗങ്ങൾ മന്ത്രിമാർ ചെയ്യണമെന്ന് ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് നേഴ്സിങ് ഡയറക്ടറായ പട്രീഷ്യ മാർക്വിസ് പറഞ്ഞു. പുതിയ പ്രധാനമന്ത്രിയുടെ കീഴിലുള്ള സർക്കാർ ആരോഗ്യ മേഖലയിലേക്ക് വിദേശികളെ കൂടുതൽ റിക്രൂട്ട് ചെയ്യുന്നത് തടയുകയാണെങ്കിൽ ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാർക്കും നേഴ്‌സുമാർക്കും അവസരങ്ങൾ കുറയുമെന്നാണ് വിലയിരുത്തൽ. ഓരോ വർഷവും ഗവൺമെൻറ് ഇംഗ്ലണ്ടിലെ 1500 അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ വിദ്യാർഥികൾക്ക് ധനസഹായം നൽകുന്നുണ്ട്. ഈ സാഹചര്യത്തിലും കഴിഞ്ഞ ആഴ്ച എംപിമാർ റിപ്പോർട്ട് ചെയ്‌ത ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എൻ എച്ച് എസിൽ ഇതുവരെയും നികത്തപ്പെടാത്ത ജോലി ഒഴിവുകളുടെ എണ്ണം 1,10,000 ആണ്. ഇത് രോഗികളുടെ ചികിത്സയ്ക്ക് ഗുരുതരമായ വെല്ലുവിളി ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ഥിരമായ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി എൻ എച്ച് എസിനു പൂർണമായി ധനസഹായങ്ങൾ നൽകുന്ന ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് എൻ എച്ച് എസ് എംപ്ലോയേഴ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡാനി മോർട്ടിമർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക മാന്ദ്യ പ്രവചനത്തെ നേരിടാൻ മത്സരപദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് ടോറി നേതൃത്വ എതിരാളികളായ റിഷി സുനക്കും ലിസ് ട്രസും. ട്രസിന്റെ “ഫണ്ട് ഇല്ലാത്ത” നികുതി വെട്ടിക്കുറവുകൾ പണപെരുപ്പിന്റെ ആക്കം കൂട്ടുമെന്ന് സുനക്ക് ആരോപിച്ചു. എന്നാൽ വ്യത്യസ്തമായ നടപടികൾ സ്വീകരിച്ചാൽ പണപ്പെരുപ്പം ഉണ്ടാവുകയില്ല എന്ന് ട്രസ് പ്രതികരിച്ചു. കുതിച്ചുയരുന്ന പണപെരുപ്പ് നിരക്കിനെ പിടിച്ചു നിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തി. അടിസ്ഥാനപലിശനിരക്ക് 1.25 ശതമാനത്തിൽ നിന്ന് 1.75 ശതമാനമായാണ് ഉയർത്തിയത്.

1995 – ന് ശേഷം ഒറ്റയടിക്ക് ഏർപ്പെടുത്തിയ ഏറ്റവും കൂടിയ പലിശ നിരക്ക് വർദ്ധനയാണ് ഇത്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ നീങ്ങുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഗ്യാസ് വില കുതിച്ച് ഉയരുന്നതിനാൽ പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഗ്യാസ് വില 50 ശതമാനത്തോളം ഉയരുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ശൈത്യകാലത്തെ വാർഷിക ഊർജ്ജ ബിൽ 3,615 പൗണ്ടിൽ എത്തുമെന്ന് എനർജി കൺസൾട്ടന്റായ കോൺ‌വാൾ ഇൻ‌സൈറ്റ് പ്രവചിച്ചിരുന്നു. ഈ ആഴ്ച നടത്തിയ വിശകലനത്തിൽ, യുകെ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചും (എൻഐഇഎസ്ആർ) പറഞ്ഞിരുന്നു. പലിശനിരക്ക് കൂടുമ്പോൾ ബാങ്കുകളിൽ നിന്ന് പൊതുവിപണിയിലേക്ക് ഒഴുകുന്ന പണത്തിന്റെ അളവ് കുറയും. ഇത് നാണയപെരുപ്പം താഴാൻ സഹായിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : റെബേക്ക ഡൈക്‌സ് കൊല്ലപ്പെട്ടത് ക്രൂര പീഡനത്തിനിരയായെന്ന് അന്വേഷണ റിപ്പോർട്ട്‌. വിദേശത്ത് ജോലി ചെയ്യുന്നതിനിടെ റെബേക്കയെ യൂബർ ഡ്രൈവർ ബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. 2017ലാണ് സംഭവം. ലണ്ടനിൽ നിന്നുള്ള 30 കാരിയായ റെബേക്ക, സിറിയൻ യുദ്ധത്തിൽ നിന്നുള്ള അഭയാർത്ഥികളെ സഹായിക്കാൻ ലെബനനിലെ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിരുന്നു. 2017 ഡിസംബറിൽ ബെയ്‌റൂട്ടിലെ ഗെമ്മെയ്‌സെ ജില്ലയിൽ നിന്ന് മടങ്ങിവരവേയാണ് യൂബർ ഡ്രൈവർ താരിഖ് ഹൂഷി റെബേക്കയെ പിടികൂടുന്നത്.

ക്യാബ് ഡ്രൈവർ അവളെ ബലാത്സംഗം ചെയ്തു. ചരട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വഴിയരികിൽ വലിച്ചെറിഞ്ഞു. 2019-ൽ താരിഖിന് വധശിക്ഷ ലഭിച്ചതായി മൈലണ്ടൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ശിക്ഷ ഇളവ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താരിഖ് മുൻപ് പീഡനത്തിനും മോഷണത്തിനും രണ്ട് തവണ അറസ്റ്റിലായിട്ടുണ്ടെന്ന് ഏജൻസി-ഫ്രാൻസ് പ്രസ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച സൗത്ത്‌വാർക്കിലെ ഇന്നർ സൗത്ത് ലണ്ടൻ കൊറോണർ കോടതിയിൽ വെച്ച് അന്വേഷണ റിപ്പോർട്ട്‌ വായിച്ചുകേട്ടു. “ഞങ്ങൾ അനുഭവിച്ച വേദനയിലൂടെ മറ്റൊരു മാതാപിതാക്കളും കടന്നുപോകരുത് എന്നാണ് പ്രാർത്ഥന” – വീഡിയോ ലിങ്കിലൂടെയുള്ള പ്രസംഗത്തിൽ, റെബേക്കയുടെ അമ്മ ജെയ്ൻ ഹോംഗ് ഇപ്രകാരം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മൈക്കോനോസ് : ഒരു ബിയറും അപെറോൾ സ്പ്രിറ്റ്‌സും ഒരു ഡസൻ ഓയ്സ്റ്ററും കഴിച്ച യുവദമ്പതികൾ ബില്ല് കണ്ട് ഞെട്ടി. 335 പൗണ്ട്! ഹണിമൂൺ ആഘോഷിക്കാനായി എത്തിയ കനേഡിയൻ ദമ്പതികളായ ലിൻഡ്‌സെ ബ്രീനും അലക്സുമാണ് തങ്ങൾക്കുണ്ടായ അനുഭവം വിവരിച്ചത്. വിനോദസഞ്ചാരികളിൽ നിന്ന് ഉയർന്ന തുക ഈടാക്കിയ ഡികെ ഓയ്സ്റ്റർ റസ്റ്റ്‌റന്റ് ഉടമയ്ക്കെതിരെ വ്യാപക പരാതി ഉയരുകയാണ്. അസന്തുഷ്ടരായ ഉപഭോക്താക്കൾ ട്രിപ്പ്‌ അഡ്വൈസറിൽ വൺ സ്റ്റാർ റേറ്റിംഗ് ആണ് നൽകിയത്.

മൈക്കോനോസിലെ ഓയ്സ്റ്റർ ബാറിന്റെ ഉടമയായ ദിമിട്രിയോസ് കലമാരസ് ഒടുവിൽ നിശബ്ദത വെടിഞ്ഞ് ന്യായീകരണവുമായി എത്തി. ട്രിപ്പ് അഡ്വൈസറിൽ പലരും തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്നതിന് മുമ്പ് വിലയെക്കുറിച്ച് ചോദിക്കണമെന്നും ഓരോ ഉപഭോക്താവിനും മെനു വിശദീകരിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറയുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ പ്രശസ്തയാകാൻ ലിൻഡ്സെ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാൽ, ഡ്രിങ്ക്‌സ് മെനു തങ്ങളെ കാണിച്ചില്ലെന്ന് ലിൻഡ്‌സെയും അലക്‌സും അവകാശപ്പെടുന്നു. തങ്ങൾ ഓർഡർ ചെയ്യാത്ത ഭക്ഷണം കൊണ്ടുവരാൻ ജീവനക്കാർ ശ്രമിച്ചുവെന്നും അവർ വെളിപ്പെടുത്തി. മറ്റ് മാർഗമില്ലാതായപ്പോൾ 335 പൗണ്ടും നൽകിയാണ് ദമ്പതികൾ രക്ഷപ്പെട്ടത്. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇതിനെതിരെ പ്രതികരിച്ചത്.

സ്‌പോട്‌സ് ഡെസ്‌ക്, മലയാളം യുകെ.
നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലുതും, യുകെയിലെ പ്രമുഖ മലയാളി കൂട്ടായ്മയുമായ മലയാളി അസോസിയേഷന്‍ സണ്ടര്‍ലാന്‍ഡ് (MAS) സംഘടിപ്പിക്കുന്ന ദേശീയ കായികമേളയുടെയും വടംവലി മത്സരത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് പതിമൂന്ന് ശനിയാഴ്ച്ചയാണ് മത്സരം നടക്കുന്നത്. യുകെയുടെ നാനാഭാഗത്തു നിന്നും വടം വലി മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവു കാരണം രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തിയതി ഓഗസ്റ്റ് 10 ബുധനാഴ്ച വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.

2022 ഓഗസ്റ്റ് 13 ശനിയാഴ്ച, സണ്ടര്‍ലാന്‍ഡിലെ സില്‍ക്‌സ്‌വര്‍ത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാവിലെ 9 മണിക്ക് മത്സരത്തിന്റെ ഉദ്ഘാടനം നടക്കും. തുര്‍ന്ന് കായിക മത്സരങ്ങള്‍ക്ക് തുടക്കമാകും. കായിക മേളയുടെ പ്രധാന ഇനമായ വടംവലി മത്സരം പതിനൊന്ന് മണിക്ക് ആരംഭിക്കും. അതിനോട് അനുബന്ധിച്ച് മറ്റ് കായിക മത്സരങ്ങളും നടക്കും. അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വൈകുന്നേരം 4 മണിക്ക് സമാപന ചടങ്ങുകളോടു കൂടി മേള സമാപിക്കും മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള നിയമാവലികള്‍ പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന QR കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ വായിക്കുവാന്‍ സാധിക്കും. എല്ലാ മല്‍സര വിഭാഗത്തിലും റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.

യുകെയുടെ നാനാഭാഗത്തുനിന്നുമുള്ള രജിസ്‌ട്രേഷനുകളും അന്വേഷണങ്ങളും പുരോഗമിക്കുമ്പോള്‍ സണ്ടര്‍ലാന്റും അതിലുപരി നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടും ആവേശത്തിമിര്‍പ്പില്‍. ഇതിനോടകം തന്നെ യുകെയുടെ നാനാഭാഗത്തുനിന്നും കായികമേളക്കും വടം വലിക്കുമുള്ള രജിസ്‌ട്രേഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട് നിലവാരമുള്ള സിന്തറ്റിക് ട്രാക്കിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക.

മാസ്സ് പ്രസിഡന്റ് റജി തോമസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളുടെ സംഘാടക മികവും അസോസിയേഷന്‍ മെമ്പര്‍മാരുടേയും കുടുംബങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളും മറ്റു കൂട്ടായ്മകള്‍ക്കു മാതൃകയും, കാണികള്‍ക്കും, മല്‍സരാര്‍ഥികള്‍ക്കും മല്‍സര വേദി വേറിട്ടൊരു അനുഭൂതിയുമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ദേശീയ വടംവലി മല്‍സരം സണ്ടര്‍ലാന്റിനെ ഒരു ഉല്‍സവപ്രതീതിയിലെത്തിച്ചിരിക്കുകയാണ്.

വേദിയില്‍ ഒരുക്കുന്ന രുചികരമായ നാടന്‍ ഭക്ഷണ കൗണ്ടര്‍ മേളയുടെ മറ്റൊരു ആകര്‍ഷകമാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുതിച്ചുയരുന്ന പണപെരുപ്പ് നിരക്കിനെ പിടിച്ചുനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തി. അടിസ്ഥാനപലിശനിരക്ക് 1.25 ശതമാനത്തിൽ നിന്ന് 1.75 ശതമാനമായാണ് ഉയർത്തിയത്. 1995 – ന് ശേഷം ഒറ്റയടിക്ക് ഏർപ്പെടുത്തിയ ഏറ്റവും കൂടിയ പലിശ നിരക്ക് വർദ്ധനയാണ് ഇത്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ നീങ്ങുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഗ്യാസ് വില കുതിച്ച് ഉയരുന്നതിനാൽ പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഗ്യാസ് വില 50 ശതമാനത്തോളം ഉയരുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന റിപോർട്ടുകൾ പുറത്തുവന്നിരുന്നു .

ശൈത്യകാലത്തെ വാർഷിക ഊർജ്ജ ബിൽ 3,615 പൗണ്ടിൽ എത്തുമെന്ന് എനർജി കൺസൾട്ടന്റായ കോൺ‌വാൾ ഇൻ‌സൈറ്റ് പ്രവചിച്ചിരുന്നു. ഈ ആഴ്ച നടത്തിയ വിശകലനത്തിൽ, യുകെ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചും (എൻഐഇഎസ്ആർ) പറഞ്ഞിരുന്നു.
പലിശനിരക്ക് കൂടുമ്പോൾ ബാങ്കുകളിൽ നിന്ന് പൊതുവിപണിയിലേക്ക് ഒഴുകുന്ന പണത്തിന്റെ അളവ് കുറയും. ഇത് നാണയപെരുപ്പം താഴാൻ സഹായിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലിസ് ട്രസിന് പിന്തുണയുമായി മുൻ ചാൻസലർ സാജിദ് ജാവിദ്. നമ്മുടെ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ ലിസ് ട്രസിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രസിന്റെ പ്രഖ്യാപനം പോലെ അടിയന്തര നികുതി വെട്ടിക്കുറയ്ക്കലാണ് ഇപ്പോൾ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. യുകെയെ ഒരു ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥയാക്കാൻ മാത്രമേ സുനക്കിന്റെ പദ്ധതികൾക്ക് സാധിക്കൂ എന്നും ജാവിദ് പറഞ്ഞു.

ജാവിദിന്റെ പിന്തുണ ലിസ് ട്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കരുത്ത് പകരുന്നുണ്ട്. നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് അഞ്ച് സ്ഥാനാർത്ഥികളുടെ പിന്തുണയും ട്രസിനുണ്ട്. ട്രഷറിയിൽ ജാവിദിനൊപ്പം പ്രവർത്തിക്കുകയും 2020 ൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ചാൻസലറാകുകയും ചെയ്ത സുനകിന് ഈ പിന്തുണ പ്രഖ്യാപനം തിരിച്ചടിയാകും.

നികുതി വെട്ടിക്കുറയ്ക്കൽ ഇപ്പോൾ അത്യന്താപേക്ഷിതമാണെന്നും നാം ഇപ്പോൾ നേരിടുന്ന സാഹചര്യങ്ങൾക്ക് ഒരു പുതിയ സമീപനം ആവശ്യമാണെന്നും ജാവിദ് ടൈംസ് പത്രത്തിൽ കുറിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അടുത്ത വർഷമാദ്യം പണപ്പെരുപ്പം 15 ശതമാനത്തിലെത്തുമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് 27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കായ 1.75 ലേക്ക് ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി), ഇപ്പോഴത്തെ പലിശ നിരക്കായ 1.25 ശതമാനത്തിൽ നിന്ന് അര ശതമാനം ഉയർത്തിയേക്കുമെന്ന സൂചനയുണ്ട്. പണപ്പെരുപ്പം ഈ ശരത്കാലത്തിൽ ഏകദേശം 11 ശതമാനത്തിൽ എത്തുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ കൂടുതൽ സാമ്പത്തിക ദുരിതം വന്നേക്കാമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്ക് മുന്നറിയിപ്പ് നൽകി. മുൻവർഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഗ്യാസ് വില 50 ശതമാനത്തോളം ഉയരുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കും. ശൈത്യകാലത്തെ വാർഷിക ഊർജ്ജ ബിൽ 3,615 പൗണ്ടിൽ എത്തുമെന്ന് എനർജി കൺസൾട്ടന്റായ കോൺ‌വാൾ ഇൻ‌സൈറ്റ് പ്രവചിച്ചിരുന്നു.

ഈ ആഴ്ച നടത്തിയ വിശകലനത്തിൽ, യുകെ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചും (എൻഐഇഎസ്ആർ) പറഞ്ഞിരുന്നു. അതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നടപടികളിലേക്കാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.

പലിശ കൂട്ടുമ്പോൾ..

പലിശനിരക്ക് കൂടുമ്പോൾ ബാങ്കുകളിൽ നിന്ന് പൊതുവിപണിയിലേക്ക് ഒഴുകുന്ന പണത്തിന്റെ അളവ് കുറയും. ഇത് നാണയപെരുപ്പം താഴാൻ സഹായിക്കും.

RECENT POSTS
Copyright © . All rights reserved