ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസെക്സിൽ അഞ്ചുവയസ്സുകാരനായ ആൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ 35 കാരിയായ സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഡിസംബർ 15 ഞായറാഴ്ച സൗത്ത് ഒക്കൻഡണിലെ വിൻഡ്‌സ്റ്റാർ ഡ്രൈവിൽ നടന്ന ഒരു സംഭവത്തെ തുടർന്ന് ലിങ്കൺ ബട്ടൺ മരിച്ചുവെന്ന് എസെക്‌സ് പോലീസ് അറിയിച്ചു. കുട്ടിക്കും ഒരു സ്ത്രീക്കും ഗുരുതര പരിക്ക് പറ്റിയെന്ന വിവരത്തെ തുടർന്ന് പോലീസും പാരാമെഡിക്കലുകളും സംഭവസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു.എന്നാൽ , കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പോലീസിന് സാധിച്ചില്ല.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ നില മെച്ചപ്പെട്ടതിനെ തുടർന്ന് അവരെ ചോദ്യം ചെയ്തെന്ന് പോലീസ് അറിയിച്ചു. ഇതിനെ തുടർന്ന് സൗത്ത് ഒക്കൻഡണിലെ വിൻഡ്‌സ്റ്റാർ ഡ്രൈവിലെ ക്ലെയർ ബട്ടൺ ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി എസെക്‌സ് പോലീസ് അറിയിച്ചു. ഇവരെ ഇന്ന് തിങ്കളാഴ്ച സൗത്ത്ഹെൻഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും . വളരെ സങ്കീർണമായ ഒരു കേസ് ആണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ അലൻ ബ്ലെക്‌സ്‌ലി പറഞ്ഞു. മരിച്ച ആൺകുട്ടിയും അറസ്റ്റിലായ സ്ത്രീയും തമ്മിലുള്ള ബന്ധം പോലീസ് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും കുട്ടിയെ കൊലപ്പെടുത്തി സ്ത്രീ ആത്മഹത്യാശ്രമം നടത്തിയതാകാമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓസ്‌ബോൺ കോ-ഓപ്പറേറ്റീവ് അക്കാദമി ട്രസ്റ്റിൻ്റെ ഭാഗമായ സൗത്ത് ഒക്കൻഡണിലെ ബോണിഗേറ്റ് പ്രൈമറി സ്‌കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ലിങ്കൺ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസ് അവധിക്കാലത്തെ യാത്രാ തിരക്കുകൾക്ക് പുറമേ ദുരിതം സമ്മാനിച്ച് വിമാനങ്ങളും റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കുന്ന കാറ്റിനെ തുടർന്നാണ് യാത്രാ വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ ക്രിസ്മസ് വാരാന്ത്യത്തിലെ യാത്രാ ദുരിതം പ്രതീക്ഷിച്ചതിലും ഇരട്ടിയാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ന് ഞായറാഴ്ച മാത്രം 100 ഓളം വിമാനങ്ങളാണ് ഹീത്രു എയർപോർട്ടിൽ നിന്ന് റദ്ദാക്കിയത്.
വിമാന യാത്രയ്ക്ക് മുമ്പ് എയർ ലൈനുമായി യാത്രക്കാർ ബന്ധപ്പെടണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാന സർവീസുകൾക്ക് പുറമെ ഫെറീ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഐറിഷ് കടലിന് കുറുകയും സ്കോട്ടിഷ് കടൽ തീരത്ത് ഉടനീളമുള്ള ഫെറി സർവീസുകളും റദ്ദാക്കപ്പെട്ടവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ശക്തമായ കാറ്റ് വീശി അടിക്കും എന്നുള്ള പ്രവചനങ്ങളാണ് വിമാന സർവീസുകളും ഫെറി സർവീസുകളും റദ്ദാക്കിയതിന് പിന്നിലെ കാരണം. റദ്ദാക്കിയ 100 ഫ്ലൈറ്റുകളിൽ 80 എണ്ണവും ബ്രിട്ടീഷ് എയർവെയ്സിൻ്റേതാണ്. ഇത് മൊത്തം 15,000 ആളുകളെ ബാധിക്കുമെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും ഉള്ള നിയന്ത്രണങ്ങളാണ് വ്യാപകമായ റദ്ദാക്കലിലേയ്ക്ക് നയിച്ചതെന്ന് ബ്രിട്ടീഷ് എയർവെയ്‌സിന്റെ വക്താവ് പറഞ്ഞു.
ക്രിസ്മസിനോട് അനുബന്ധിച്ച് കനത്ത തോതിലുള്ള ട്രാഫിക് ബ്ലോക്ക് രാജ്യത്തെ പ്രധാന നിരത്തുകളിലെല്ലാം രൂപപ്പെടുമെന്ന റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇതിൻറെ കൂടെ പല സ്ഥലങ്ങളിലും മോശം കാലാവസ്ഥ മുന്നറിയിപ്പുകളും നൽകപ്പെട്ടു കഴിഞ്ഞു. മോശം കാലാവസ്ഥയും വാഹന തിരക്കും എല്ലാം കൂടി ചേർന്ന് പ്രധാന റോഡുകളിലെ യാത്ര ദുരിത പൂർണ്ണമാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്കോട്ട് ലൻഡിന്‍റെ വടക്ക് ഭാഗത്ത് 80 മൈൽ വേഗതയിൽ മഴയും തെക്കുഭാഗത്ത് 60 മൈൽ വരെ വേഗതയിൽ കാറ്റും വീശാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സ്കോട്ട് ലൻഡ് നോർത്ത്, വെസ്റ്റ് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയുടെ ചില ഭാഗങ്ങളിൽ ശനിയാഴ്ച 7 മണി മുതൽ ഇന്ന് ഞായറാഴ്ച വൈകിട്ട് 9 മണി വരെ യെല്ലോ അലർട്ട് നിലവിലുണ്ട്. തിങ്കളാഴ്ചയോടെ കാറ്റിന് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം നൽകുന്ന സൂചന. ക്രിസ്തുമസിനു മുമ്പുള്ള അവസാന വാരാന്ത്യമായ ഇന്നലെ മുതൽ ഏകദേശം 14 ദശലക്ഷം ഡ്രൈവർമാർ റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ എ സി യുടെ കണക്കുകൾ പ്രകാരം ഇത് ഒരു സർവകാല റെക്കോർഡ് ആണ്. ചില റെയിൽവേ ലൈനുകളിൽ നടക്കുന്ന അറ്റകുറ്റ പണികൾ മൂലം ട്രെയിൻ ഗതാഗതത്തിനുള്ള തടസവും റോഡുകളിലെ ട്രാഫിക് ഉയരുന്നതിന് കാരണമാകും.
യാത്രയിൽ ഉയർന്ന ട്രാഫിക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ധാരാളം ഇന്ധനം കരുതണമെന്നും ഫോണുകളിലെ ചാർജ്ജുകളും ടയറുകളുടെ അവസ്ഥയും വാഹനത്തിന്റെ ലൈറ്റുകളും നല്ല കണ്ടീഷൻ ആയിരിക്കണമെന്നും ഓട്ടോമൊബൈൽ അസോസിയേഷൻ (AA )ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡീപ്പ്ഫേക്ക് ഉപയോഗിച്ച് 77 കാരിയിൽ നിന്ന് തട്ടിപ്പുകാരൻ നേടിയത് 17,000 പൗണ്ട്. റൊമാൻസ് ഡീപ്ഫേക്ക് സ്‌കാമിങ്ങിന് ഇരയായത് 77 കാരിയായ നിക്കി മക്ലിയോഡ് ആണ്. ഡീപ്‌ഫേക്ക് വീഡിയോകളിലൂടെ താൻ ഒരു യഥാർത്ഥ സ്ത്രീയുമായി ആശയവിനിമയം നടത്തുകയാണെന്നാണ് നിക്കി കരുതിയത്. തുടക്കത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും ബോധ്യപ്പെടുത്തുന്ന AI- നിർമ്മിത വീഡിയോകൾ ഇവരുടെ സംശയങ്ങൾ തുടച്ച് മാറ്റി. പിന്നീട് ഗിഫ്റ്റ് കാർഡുകൾ അയയ്‌ക്കാനും ബാങ്ക്, പേപാൽ എന്നിവ വഴി സാമ്പത്തിക കൈമാറ്റങ്ങൾ നടത്താനും തട്ടിപ്പുകാരൻ പ്രേരിപ്പിക്കുകയായിരുന്നു.
എഡിൻബർഗിൽ നിന്നുള്ള നിക്കി മക്ലിയോഡ് ഒരു റിട്ടയേർഡ് ലക്ചററാണ്. ലോക്ക്ഡൗണും മാതാപിതാക്കളുടെ മരണത്തിനും ശേഷം ഇവർ ഓൺലൈനിൽ ആളുകളുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. ഇത്തരത്തിലുള്ള ഒരു ചാറ്റ് ഗ്രൂപ്പിൽ നിന്നാണ് എലാ മോർഗൻ എന്ന ആളെ കണ്ടുമുട്ടിയത്. ഒരു നോർത്ത് സീ ഓയിൽ റിഗിൽ ജോലി ചെയ്യുന്നതായി സ്വയം പരിചയപ്പെടുത്തിയ എലാ നിക്കിയെ ഇൻ്റർനെറ്റ് കണക്ഷൻ നിലനിർത്താൻ എന്ന് പറഞ്ഞു കൊണ്ട് സ്റ്റീം ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ പ്രേരിപ്പിച്ചു.
തുടക്കത്തിൽ വ്യാജമാണെന്ന സംശയം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഡീപ്ഫേക്ക് വീഡിയോകളും ഒരുമിച്ച് ഭാവിയെ കുറിച്ചുള്ള തെറ്റായ വാഗ്ദാനങ്ങളും അവ തുടച്ച് മാറ്റുന്നവയായിരുന്നു. ഇത്തരത്തിൽ പണം നൽകിയാണ് നിക്കിക്ക് 17,000 പൗണ്ട് നഷ്‌ടമായത്. ഈ അത്യാധുനിക AI – അധിഷ്ഠിത തട്ടിപ്പുകളെ കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയാണ് നിക്കി ഇപ്പോൾ. പിന്നീട് തത്സമയ വീഡിയോ കോളുകൾ നടത്താൻ ശ്രമിച്ചപ്പോൾ നടക്കാതെ വന്നപ്പോഴാണ് ഇതിലെ ചതി മനസിലായത്. ഇതിന് ശേഷവും മുൻകൂട്ടി റെക്കോർഡ് ചെയ്‌ത വിഡിയോകൾ നിക്കിക്ക് ലഭിച്ചുകൊണ്ടിരുന്നു. സ്‌കോട്ട്‌ലൻഡ് പോലീസ് ഇപ്പോൾ കേസ് അന്വേഷിച്ച് വരികയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിറർ ബാക്ടീരിയ വികസിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി നൊബേൽ സമ്മാന ജേതാവും കേംബ്രിഡ്ജ് സർവകലാശാലയിലെ മോളിക്യുലർ ബയോളജിസ്റ്റായ പ്രൊഫസർ ഗ്രിഗറി വിൻ്റർ. ഈ സിന്തറ്റിക് ജീവികൾ എല്ലാ ജൈവ തന്മാത്രകളെയും മിറർ ചെയ്യാൻ കഴിവുള്ളവയാണ്. ഇത് മനുഷ്യശരീരത്തെ ആക്രമിച്ചാൽ വരാനിരിക്കുന്നത് വലിയൊരു വിപത്തായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യരാശിക്ക് വിനാശകരമായേക്കാവുന്ന മിറർ ബാക്ടീരിയയെ കുറിച്ചുള്ള ഗവേഷണം നിർത്താൻ 38 പ്രമുഖ ശാസ്ത്രജ്ഞരുടെ ഒരു സംഘം അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
നൊബേൽ സമ്മാന ജേതാവായ മോളിക്യുലാർ ബയോളജിസ്റ്റ് പ്രൊഫസർ ഗ്രിഗറി വിൻ്ററാണ്, ഈ കൃത്രിമ ജീവികൾ എങ്ങനെ മനുഷ്യൻ്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യനിൽ പ്രവേശിച്ചാൽ, മിറർ ബാക്ടീരിയകൾ രക്തക്കുഴലുകളെ തടയുന്ന കോളനികൾ ഉണ്ടാക്കും, ഇത് സ്ട്രോക്കിനു കാരണമാകും. ഇവ മുറിവുകളിൽ തങ്ങി നിന്ന് അണുബാധകൾക്ക് കാരണമാകാം.
ഇത്തരം അണുബാധകളെ ചെറുക്കാൻ ഒരു വാക്സിൻ സൃഷ്ടിക്കുന്നത് അസാധ്യമാണെന്ന് പ്രൊഫസർ വിൻ്റർ മുന്നറിയിപ്പ് നൽകി. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും കൈറാലിറ്റി എന്ന് വിളിക്കപ്പെടുന്ന തന്മാത്രകളെ ആശ്രയിക്കുന്നു. പ്രത്യേക കൈറാലിറ്റി ഉപയോഗിച്ച് ജീവിതം പരിണമിച്ചപ്പോൾ മിറർ ലൈഫ് എന്നറിയപ്പെടുന്ന വിപരീത കൈറാലിറ്റി ഉപയോഗിച്ച് സിന്തറ്റിക് ലൈഫ് സൃഷ്ടിക്കുന്നത് സൈദ്ധാന്തികമായി സാധ്യമാണ്. പൂർണ്ണമായും പ്രവർത്തിക്കുന്ന മിറർ സെല്ലുകളുടെ സൃഷ്ടിയിലേക്ക് ഇത് നയിച്ചേക്കാം. മിറർ ബാക്ടീരിയകൾ ലാബുകളിൽ നിന്ന് രക്ഷപ്പെട്ടാൽ മനുഷ്യരാശിക്ക് തന്നെ അപകടമായി തീരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസ് വാരാന്ത്യത്തിൽ രാജ്യത്ത് ഉടനീളം വൻ കച്ചവടം പൊടി പൊടിക്കുന്നു. സൂപ്പർ വീക്കെൻഡിൽ 3 ബില്യൺ പൗണ്ടിന്റെ കച്ചവടം നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക ഓഫീസുകളും വെള്ളിയാഴ്ച അടച്ചതിനാൽ ഷോപ്പിങ്ങിന് വേണ്ടി നല്ല രീതിയിൽ സമയം ചിലവഴിക്കാൻ സാധിച്ചത് വിൽപന ഉയർത്തുന്നതിന് കാരണമായതായി ചൂണ്ടി കാണിക്കപ്പെടുന്നു . ഉത്സവ സീസണിൽ നടന്ന കച്ചവടത്തിൽ വ്യാപാരികളും സന്തുഷ്ടരാണ്.
സൂപ്പർ വീക്കെൻഡിൽ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ കച്ചവടം നടന്നത്. വരും ദിവസങ്ങളിലും നല്ല രീതിയിൽ ബിസിനസ് നടക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. 39.3 ദശലക്ഷം ആളുകൾ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നുമായി സാധനങ്ങൾ മേടിക്കുമെന്നാണ് ഏകദേശം കണക്കുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കച്ചവടം വീണ്ടും കുതിച്ചുയരാനുള്ള സാധ്യതയും ഉണ്ട്. പകുതിയോളം ബ്രിട്ടീഷുകാർ തങ്ങളുടെ വർഷാവസാന ഷോപ്പിംഗ് ഇതുവരെ നടത്തിയിട്ടില്ലെന്ന ഒരു സർവേ ഫലം പുറത്തു വന്നിരുന്നു.
വർഷാവസാന ക്രിസ്മസ് വാരാന്ത്യ ഷോപ്പിംഗ് ചില്ലറ വിൽപ്പനക്കാരെയാണ് സഹായിക്കുന്നത്. ഊർജ്ജ വിലയിലെ വർദ്ധനവും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ഉപഭോക്താക്കൾക്ക് ഇത് കടുത്ത ജാഗ്രതയുള്ള ക്രിസ്മസ് ആണെന്നാണ് പൊതുവെ ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഡിസംബറിലെ ആദ്യ രണ്ടാഴ്ചകളിൽ ഷോപ്പുകൾ സന്ദർശിക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ സൂപ്പർ വീക്കെൻഡിൽ ഉയർന്ന വിൽപനയിലൂടെ വ്യാപാരത്തിൽ തുടക്കത്തിലുണ്ടായിരുന്ന മുരടിപ്പിനെ മറികടക്കാനാവുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസിനോട് അനുബന്ധിച്ച് കനത്ത തോതിലുള്ള ട്രാഫിക് ബ്ലോക്ക് രാജ്യത്തെ പ്രധാന നിരത്തുകളിലെല്ലാം രൂപപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിൻറെ കൂടെ പല സ്ഥലങ്ങളിലും മോശം കാലാവസ്ഥ മുന്നറിയിപ്പുകളും നൽകപ്പെട്ടു കഴിഞ്ഞു. മോശം കാലാവസ്ഥയും വാഹന തിരക്കും എല്ലാം കൂടി ചേർന്ന് പ്രധാന റോഡുകളിലെ യാത്ര ദുരിത പൂർണ്ണമാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സ്കോട്ട് ലൻഡിന്‍റെ വടക്ക് ഭാഗത്ത് 80 മൈൽ വേഗതയിൽ മഴയും തെക്കുഭാഗത്ത് 60 മൈൽ വരെ വേഗതയിൽ കാറ്റും വീശാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സ്കോട്ട് ലൻഡ് നോർത്ത്, വെസ്റ്റ് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയുടെ ചില ഭാഗങ്ങളിൽ ശനിയാഴ്ച 7 മണി മുതൽ ഞായറാഴ്ച വൈകിട്ട് 9 മണി വരെ യെല്ലോ അലർട്ട് നിലവിലുണ്ട്. ശനിയാഴ്ചയോടെ പലഭാഗത്തും പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ചയോടെ കാറ്റിന് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം നൽകുന്ന സൂചന.
ക്രിസ്തുമസിനു മുമ്പുള്ള അവസാന വാരാന്ത്യമായ ഇന്നലെ മുതൽ ഏകദേശം 14 ദശലക്ഷം ഡ്രൈവർമാർ റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ എ സി യുടെ കണക്കുകൾ പ്രകാരം ഇത് ഒരു സർവകാല റെക്കോർഡ് ആണ്. ചില റെയിൽവേ ലൈനുകളിൽ നടക്കുന്ന അറ്റകുറ്റ പണികൾ മൂലം ട്രെയിൻ ഗതാഗതത്തിനുള്ള തടസവും റോഡുകളിലെ ട്രാഫിക് ഉയരുന്നതിന് കാരണമാകും.
ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും 6 മണിക്കും ഇടയിലുള്ള സമയം ആണ് ഏറ്റവും മോശം ട്രാഫിക് പ്രതീക്ഷിക്കുന്നത്. യാത്രയിൽ ഉയർന്ന ട്രാഫിക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ധാരാളം ഇന്ധനം കരുതണമെന്നും ഫോണുകളിലെ ചാർജ്ജുകളും ടയറുകളുടെ അവസ്ഥയും വാഹനത്തിന്റെ ലൈറ്റുകളും നല്ല കണ്ടീഷൻ ആയിരിക്കണമെന്നും ഓട്ടോമൊബൈൽ അസോസിയേഷൻ (AA )ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ വർഷം ഏറ്റവും തിരക്കേറിയ ഒരു ക്രിസ്മസ് കാലം ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ ഗതാഗത കുരുക്കിൽ അകപ്പെടുന്ന സാഹചര്യത്തെ നേരിടാൻ ഭക്ഷണവും തണുപ്പകറ്റാൻ ഉചിതമായ വസ്ത്രങ്ങളും യാത്രക്കാർ കരുതിയിരിക്കണം. കടുത്ത ട്രാഫിക് ബ്ലോക്കുകൾ പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനുമുമ്പ് ട്രാഫിക് മുന്നറിയിപ്പുകൾ പരിശോധിക്കുന്നതും തിരക്കൊഴിവാകുന്ന സമയത്ത് യാത്ര തിരഞ്ഞെടുക്കുന്നതും ആയിരിക്കും ഉചിതമെന്ന് ഓട്ടോമൊബൈൽ അസോസിയേഷനിലെ ക്രിസ് വുഡ് പറഞ്ഞു. അറ്റകുറ്റപ്പണികൾ മൂലം വെസ്റ്റ് മിഡ് ലാൻഡ് റെയിൽവെ പോലുള്ള ട്രെയിൻ കമ്പനികളുടെ സേവനങ്ങളിൽ തടസ്സം നേരിടുമെന്ന മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വെബ്സൈറ്റുകൾ പരിശോധിക്കണമെന്ന് നെറ്റ്‌വർക്ക് റെയിൽ യാത്രക്കാർക്ക് മാർഗ്ഗനിർദേശം നൽകി . ചില ട്രെയിനുകൾ അവസാന നിമിഷം റദ്ദാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബോക്‌സിംഗ് ദിനവും ഡിസംബർ 29 ഉം ഏറ്റവും തിരക്കേറിയ ദിവസങ്ങളായിരിക്കുമെന്നും ധാരാളം യാത്രാ സമയം വളരെ കൂടാനും സാധ്യത ഉണ്ടെന്ന് യൂറോസ്റ്റാറും അറിയിച്ചിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പൗരന്മാർക്കെതിരെയുള്ള വിദേശ രാജ്യങ്ങളുടെ ശ്രമങ്ങൾക്കെതിരെ കണ്ണടക്കില്ലെന്ന് സെക്യൂരിറ്റി മിനിസ്റ്റർ ഡാൻ ജാർവിസിൻെറ മുന്നറിയിപ്പ്. നിരവധി സിഖുകാർ ഇന്ത്യൻ ഗവൺമെന്റിന്റെ പേരിൽ തങ്ങൾ വിവേചനം നേരിട്ടതായി പരാതിപ്പെട്ടിരുന്നു. യുകെ വിമാനത്താവളങ്ങളിൽ ആളുകളെ തടഞ്ഞു നിർത്തി ഇന്ത്യൻ ഭരണകൂടത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ ചോദിച്ചറിയുന്നത് ഉൾപ്പെടെ ബ്രിട്ടീഷ് സിഖുകാർ ഉൾപ്പെട്ട പീഡനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഡാൻ ജാർവിസ് സിഖ് ഫെഡറേഷന് കത്തെഴുതിയത്.
കനേഡിയൻ ആസ്ഥാനമായുള്ള സിഖ് പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കനേഡിയൻ അന്വേഷണങ്ങളുമായി സഹകരിക്കാനും ജാർവിസ് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ പങ്കാളിത്തത്തോടെയാണ് ഹർദീപ് സിംഗിൻെറ കൊലപാതകം നടന്നിരിക്കുന്നതെന്നാണ് ഒറ്റവ സർക്കാർ വിശ്വസിക്കുന്നത്. ഈ ആശങ്കകൾ പരിഹരിക്കുന്നതിനായി ഡാൻ ജാർവിസ് സിഖ് ഫെഡറേഷന് കത്തെഴുതുകയായിരുന്നു. ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കനേഡിയൻ സിഖ് പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിൻെറ കൊലപാതകത്തിനെകുറിച്ചുള്ള കാനഡയുടെ അന്വേഷണവുമായി സഹകരിക്കാൻ ഇന്ത്യൻ സർക്കാരിനോട് കത്തിൽ ആവശ്യപ്പെടുകയും ചെയ്തു.
ഡിസംബർ 10 – ന് അയച്ച കത്തിൽ, ഡാൻ ജാർവിസ്, സുരക്ഷ ഉറപ്പാക്കാൻ ഇൻ്റലിജൻസ്, പോലീസ് ഉറവിടങ്ങൾ എന്നിവ ഉപയോഗിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തു. ഭീകരവാദ നിയമം 2000 പ്രകാരം യുകെ വിമാനത്താവളങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടതുൾപ്പെടെ ബ്രിട്ടീഷ് സിഖുകാർ നേരിട്ട വിവേചനങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യയ്ക്കുള്ളിൽ സിഖുകാർക്ക് ഒരു സ്വതന്ത്ര രാജ്യം എന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുന്ന ഗ്രൂപ്പാണ് ഖാലിസ്ഥാൻ. ഇന്ത്യൻ സർക്കാർ ഇതിനെ ഒരു സുപ്രധാന സുരക്ഷാ പ്രശ്നമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ, വിദേശത്ത് താമസിക്കുന്ന സിഖ് കമ്മ്യൂണിറ്റികളുടെ നിരീക്ഷണം ഡൽഹി വർദ്ധിപ്പിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ഇ- ബൈക്കിന് തീപിടിച്ച് ഒരു വീട് മുഴുവൻ കത്തി നശിച്ചു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ കാറ്റ്ഫോർഡിലെ റെൻഷോ ക്ലോസിലുണ്ടായ തീപിടുത്തത്തിന് ശേഷം ഇ-ബൈക്കുകൾ അപകടകരമായേക്കാമെന്ന മുന്നറിയിപ്പ് അഗ്നിശമനസേന നൽകി . ഇ- ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ലണ്ടൻ അഗ്നിശമന സേന (എൽഎഫ്ബി) അറിയിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു പുരുഷന് വീടിൻറെ മേൽക്കൂരയിൽ നിന്ന് വീണ് ഗുരുതരമായ പരിക്കുപറ്റി. ഒരു സ്ത്രീ മേൽക്കൂരയിൽ നിന്ന് തെന്നി വീണെങ്കിലും സുരക്ഷിതയാണെന്നും അവർക്ക് പുക ശ്വസിച്ചതിന്റെ ചികിത്സ നൽകിയെന്നും എൽഎഫ്ബി ഡെപ്യൂട്ടി അസിസ്റ്റൻ്റ് കമ്മീഷണർ റിച്ചാർഡ് ഫീൽഡ് പറഞ്ഞു.
അപകടത്തിൽ പെട്ട ഇ-ബൈക്ക് പരമ്പരാഗത പെഡൽ സൈക്കിളിൽ നിന്ന് ബാറ്ററി പായ്ക്ക് ഘടിപ്പിച്ച് പരിവർത്തനം ചെയ്തതാണെന്നും തീപിടുത്ത സമയത്ത് ചാർജ്ജ് ചെയ്യുകയായിരുന്നുവെന്നും എൽഎഫ്ബി പറഞ്ഞു. തീപിടുത്തത്തിൽ വീടിൻറെ ഒന്നാം നിലയുടെ ഭൂരിഭാഗവും കത്തി നശിച്ചു. അപകടത്തിന് കാരണമായ ബൈക്ക് ഒരു ഓൺലൈൻ മാർക്കറ്റിൽ നിന്ന് വാങ്ങിയതാണ് . ഈ വർഷം ലണ്ടനിൽ ഏകദേശം 160 ഇ-ബൈക്ക്, ഇ-സ്‌കൂട്ടർ തീപിടുത്തങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇ-ബൈക്കുകളിലെയും ഇ-സ്കൂട്ടറുകളിലെയും ബാറ്ററികൾ പരിഷ്ക്കരിക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ വിനാശകരമായ തീപിടുത്തത്തിന് കാരണമാകുമെന്ന് ചാരിറ്റി ഇലക്ട്രിക്കൽ സേഫ്റ്റി ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ലെസ്ലി റൂഡ് പറഞ്ഞു: ഇത്തരത്തിൽ മോഡിഫൈ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി അപകടത്തിന് കാരണമായതോടെ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ബിസിനസ് ആൻഡ് ട്രേഡ് വിൽപ്പനക്കാരിൽ നിന്ന് സുരക്ഷിതമായ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസിലേയ്ക്ക് പുതിയതായി നിയമിതനായ യുകെയുടെ അംബാസിഡറെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചയാൾ രംഗത്ത് വന്നു. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ മാനേജരായിരുന്ന ക്രിസ് ലാസിവിറ്റ ആണ് പുതിയ അംബാസിഡറിനെതിരെ കടുത്ത അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത് . ലോർഡ് മണ്ടൽസണെ ഒരു മരമണ്ടനെന്ന് വിളിച്ചത് വൻ പ്രാധാന്യത്തോടെയാണ് യുകെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
X -ലെ പോസ്റ്റിൽ ആണ് ലോർഡ് മണ്ടൽസണനെതിരെ ക്രിസ് ലാസിവിറ്റ അധിക്ഷേപം ഉയർത്തിയത്. നേരെത്തെ നിയുക്ത യുഎസ് അംബാസിഡർ ലോർഡ് മണ്ടൽസൺ ഡൊണാൾഡ് ട്രംപിനെ കുറിച്ച് മോശം പരാമർശം നടത്തിയതും ക്രിസ് ലാസിവിറ്റവിൻ്റെ വാക്കുകളുമായി ബന്ധപെടുത്തിയും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട് . നേരെത്തെ 2019 -ൽ ടെലിഗ്രാഫിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഡൊണാൾഡ് ട്രംപിനെ വംശീയവാദി എന്ന് ലോർഡ് മണ്ടൽസൺ വിശേഷിപ്പിച്ചത് പുതിയതായി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
പീറ്റർ മണ്ടൽസനെ യുഎസിന്റെ പുതിയ അംബാസിഡർ ആയി പ്രധാനമന്ത്രി കെയർ സ്റ്റാർമർ നിയമിച്ചത് കടുത്ത വിമർശനങ്ങൾ ആണ് യൂകെയിലും സൃഷ്ടിച്ചിരിക്കുന്നത് . നേരത്തെ മന്ത്രിയായിരുന്ന പീറ്റർ മണ്ടൽസൺ അധികാരത്തിൽ ഇരുന്നപ്പോൾ ഒട്ടേറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു . അദ്ദേഹത്തിന് ടോണി ബ്ലെയറിൻ്റെ മന്ത്രിസഭയിൽ നിന്ന് രണ്ടുതവണ ആണ് രാജി വയ്ക്കേണ്ടതായി വന്നത് . ഒന്നാമത്തെ രാജി ഒരു ബാങ്ക് ലോണുമായി ബന്ധപ്പെട്ടായിരുന്നെങ്കിൽ അടുത്തത് ഒരു പ്രമുഖ ഇന്ത്യൻ വ്യവസായിയുടെ പാസ്പോർട്ട് അപേക്ഷയിൽ ഇടപെട്ടതിനെ തുടർന്നാണ്. പ്രധാനമന്ത്രി നടത്തിയ ഏറ്റവും വിവാദപരമായ ഈ നിയമനത്തിൽ ലേബർ പാർട്ടിയിലെ കടുത്ത ഇടതുപക്ഷകർ രോക്ഷാകുലരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ അംബാസഡർ കാരെൻ പിയേഴ്‌സ് അടുത്ത വർഷം ആദ്യം സ്ഥാനമൊഴിയും . യുകെ ഗവൺമെന്റിലെ ഏറ്റവും ശ്രദ്ധേയമായ നയതന്ത്ര പദവിയാണ് യുഎസിലെ അംബാസിഡർ സ്ഥാനം. 1977-ൽ മുൻ പ്രധാനമന്ത്രി ജെയിംസ് കാലഗൻ്റെ മരുമകൻ പീറ്റർ ജെയ്‌ക്കിന് ശേഷം വാഷിംഗ്ടണിലേക്കുള്ള ആദ്യത്തെ രാഷ്ട്രീയ നിയമനമാണ് പീറ്റർ മണ്ടൽസണിൻ്റേത്. ജനുവരി 20 ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായാണ് അദ്ദേഹത്തിൻ്റെ നിയമനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്തുമസിനു മുമ്പുള്ള അവസാന വാരാന്ത്യമായ ഇന്ന് മുതൽ ഏകദേശം 14 ദശലക്ഷം ഡ്രൈവർമാർ റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ എ സി യുടെ കണക്കുകൾ പ്രകാരം ഇത് ഒരു സർവകാല റെക്കോർഡ് ആണ്. ചില റെയിൽവേ ലൈനുകളിൽ നടക്കുന്ന അറ്റകുറ്റ പണികൾ മൂലം ട്രെയിൻ ഗതാഗതത്തിനുള്ള തടസവും റോഡുകളിലെ ട്രാഫിക് ഉയരുന്നതിന് കാരണമാകും. ഈ സാഹചര്യത്തിൽ ട്രാഫിക് ബ്ലോക്കിൽ പെടാതിരിക്കണമെങ്കിൽ താഴെപറയുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്.
ഇന്ന് വെള്ളിയാഴ്ചയാണ് നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഏറ്റവും മോശം സമയം ഉച്ചകഴിഞ്ഞ് 2 മണി മുതൽ 7 മണി വരെയുള്ള സമയമാണ്. എന്നാൽ നാളെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും 6 മണിക്കും ഇടയിലുള്ള സമയം ആണ് ഏറ്റവും മോശം ട്രാഫിക് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ നാളെയാണ് യാത്ര ചെയ്യുന്നതെങ്കിൽ രാവിലെ പുറപ്പെടുന്നതാണ് ഉചിതം. യാത്രയിൽ ഉയർന്ന ട്രാഫിക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ധാരാളം ഇന്ധനം കരുതണമെന്നും ഫോണുകളിലെ ചാർജ്ജുകളും ടയറുകളുടെ അവസ്ഥയും വാഹനത്തിന്റെ ലൈറ്റുകളും നല്ല കണ്ടീഷൻ ആയിരിക്കണമെന്നും ഓട്ടോമൊബൈൽ അസോസിയേഷൻ (AA )ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ വർഷം ഏറ്റവും തിരക്കേറിയ ഒരു ക്രിസ്മസ് കാലം ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ ഗതാഗത കുരുക്കിൽ അകപ്പെടുന്ന സാഹചര്യത്തെ നേരിടാൻ ഭക്ഷണവും തണുപ്പകറ്റാൻ ഉചിതമായ വസ്ത്രങ്ങളും യാത്രക്കാർ കരുതിയിരിക്കണം. കടുത്ത ട്രാഫിക് ബ്ലോക്കുകൾ പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനുമുമ്പ് ട്രാഫിക് മുന്നറിയിപ്പുകൾ പരിശോധിക്കുന്നതും തിരക്കൊഴിവാകുന്ന സമയത്ത് യാത്ര തിരഞ്ഞെടുക്കുന്നതും ആയിരിക്കും ഉചിതമെന്ന് ഓട്ടോമൊബൈൽ അസോസിയേഷനിലെ ക്രിസ് വുഡ് പറഞ്ഞു. അറ്റകുറ്റപ്പണികൾ മൂലം വെസ്റ്റ് മിഡ് ലാൻഡ് റെയിൽവെ പോലുള്ള ട്രെയിൻ കമ്പനികളുടെ സേവനങ്ങളിൽ തടസ്സം നേരിടുമെന്ന മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വെബ്സൈറ്റുകൾ പരിശോധിക്കണമെന്ന് നെറ്റ്‌വർക്ക് റെയിൽ യാത്രക്കാർക്ക് മാർഗ്ഗനിർദേശം നൽകി . ചില ട്രെയിനുകൾ അവസാന നിമിഷം റദ്ദാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബോക്‌സിംഗ് ദിനവും ഡിസംബർ 29 ഉം ഏറ്റവും തിരക്കേറിയ ദിവസങ്ങളായിരിക്കുമെന്നും ധാരാളം യാത്രാ സമയം വളരെ കൂടാനും സാധ്യത ഉണ്ടെന്ന് യൂറോസ്റ്റാറും അറിയിച്ചിട്ടുണ്ട് .