Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വൻ ഞെരുക്കത്തിലൂടെയാണ് യുകെ സമ്പദ് വ്യവസ്ഥ ഇപ്പോൾ കടന്നു പോകുന്നത്. ഉയർന്ന ജീവിത ചിലവിനോട് ആനുപാതികമായി ശമ്പളം വർധിക്കാത്തത് ജനങ്ങളുടെ അവസ്ഥ കൂടുതൽ വഷളാക്കുന്നു. യുഎസ്, ജർമ്മനി ഉൾപ്പെടെയുള്ള മറ്റെല്ലാ പ്രധാന രാജ്യങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ഈ വർഷം യുകെയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കുറയുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രവചിച്ചിരിക്കുന്നത്. 2023-ൽ യുകെയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും നേരത്തെ പ്രവചിച്ചിരുന്നു. പകർച്ചവ്യാധി, ഉക്രെയ്നിലെ യുദ്ധം, ഉയർന്ന ജീവിത ചെലവ് എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങലായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

എന്നാൽ എന്തുകൊണ്ടാണ് യുകെയുടെ സമ്പദ് വ്യവസ്ഥ യു.എസ്, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് മോശമായിരിക്കുന്നത്. രാഷ്ട്രീയം മുതൽ കാലാവസ്ഥ വരെ നിരവധി ഘടകങ്ങൾ ഒരു രാജ്യത്തിൻെറ സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം മറ്റ് രാജ്യങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ വെല്ലുവിളികളുടെ ആഘാതം താരതമ്യേന കുറവാണ്. സമ്പന്ന രാജ്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിലയിരുത്തുന്ന സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിൻെറ (ഒഇസിഡി) കണക്കുകൾ പ്രകാരം പകർച്ചവ്യാധിയുടെ ആദ്യ മാസങ്ങളിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയുടെ സമ്പദ് വ്യവസ്ഥ കൂടുതൽ ഇടിഞ്ഞതായി കാണാം.

ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം ആഗോള ഊർജ വില ഉയർത്തി. എന്നാൽ ഓരോ രാജ്യങ്ങളിലും ഇത് വ്യത്യസ്‌ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. യുഎസിന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ സ്വന്തം ആഭ്യന്തര സ്രോതസ്സുകളുണ്ട്, മറ്റ് ചില യൂറോപ്യൻ രാജ്യങ്ങൾക്കാകട്ടെ കൂടുതൽ ഊർജ സ്രോതസ്സുകളുണ്ട്. ഉദാഹരണത്തിന്, ഫ്രാൻസിന് ഒരു വലിയ ആണവ ശൃംഖലയുണ്ട്. അതേസമയം നോർവേ കൂടുതലായി ജലവൈദ്യുതിയേയാണ് ആശ്രയിക്കുന്നത് . എന്നാൽ വൈദ്യുതി ഉൽപാദനത്തിന്റെ ഏറ്റവും ചെലവേറിയ രൂപമായ ഗ്യാസിന്റെ വിലയെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടൻ വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത്. പകർച്ച വ്യാധിയുടെ സമയത്ത് മിക്ക രാജ്യങ്ങളിലും തൊഴിലാളികളുടെ എണ്ണവും തൊഴിലാവസരങ്ങളും തമ്മിലുള്ള അസന്തുലാവസ്ഥ വളരെ കൂടിയ നിരക്കിൽ ആയിരുന്നു . എന്നാൽ കോവിഡിന് ശേഷം മറ്റുള്ള രാജ്യങ്ങളിൽ കാര്യങ്ങൾ പൂർവസ്ഥിതിയിൽ ആയെങ്കിലും യുകെയിൽ ഇപ്പോഴും പ്രശ്നങ്ങൾ അവശേഷിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വില്യം രാജകുമാരനോടും ഹാരി രാജകുമാരനോടും ഡയാന രാജകുമാരിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്ന് അറിയിച്ച് മുൻ പാചകക്കാരൻ രംഗത്ത്. പ്രോസ്‌റ്റേറ്റ് ക്യാൻസർ രോഗനിർണയത്തിന് ശേഷമായിരുന്നു പരാമർശം.10 വർഷത്തിലധികമായി രാജകുമാരിയുടെ എല്ലാമായിരുന്ന പോൾ ബറെൽ എന്നായാളാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. രാജകുമാരിയുടെ രഹസ്യങ്ങൾ തന്നെ ഭാരപ്പെടുത്തുന്നു എന്നും, രണ്ട് ആൺമക്കളോടും അത് പറയാം എന്ന് തീരുമാനിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. വൈകിയാൽ അതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

വില്യമിനോടും ഹാരിയോടും അമ്മയെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ പറയാനുള്ള ഉത്തരവാദിത്തം തന്റെ അസുഖം കൊണ്ടുവന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ബറെൽ ദ മിററിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ‘എല്ലാം അത്ര നല്ല കാര്യങ്ങൾ ഒന്നുമല്ല, പക്ഷെ ഞാൻ വേറൊരിടത്തേക്ക് പോയാൽ ഇവർ ഒരിക്കലും ഇത് അറിയില്ല. അവർ അറിയണമെന്ന് ഞാൻ കരുതുന്നു. രാജ്ഞിയുടെ ആഗ്രഹം അത് തന്നെ ആണെന്നും ഞാൻ മനസിലാക്കുന്നു’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് പ്രോസ്‌റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചത്. ഡയാനയുടെ ഏറ്റവും നല്ല സുഹൃത്തും, അവൾ വിശ്വസിച്ചിരുന്ന ഒരേയൊരു പുരുഷൻ താൻ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡയാന തന്നിൽ വിശ്വസിച്ചറിയിച്ചിരുന്ന വിവരങ്ങൾ മക്കളെ കൂടുതൽ അടുപ്പിച്ചേക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അന്തരിച്ച രാജകുമാരി തന്റെ മക്കളെ ജീവിതകാലം മുഴുവൻ അരികിൽ നിർത്താൻ ആഗ്രഹിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം തന്നെ വല്ലാതെ വലച്ചെന്നും ഉടൻ തന്നെ ഓപ്പറേഷന് വിധേയനാകണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ഏഴ് ദിവസമായി തുടരുന്ന സമരം നിർത്തിവച്ചു. ഫെബ്രുവരിയിലും മാർച്ചിലുമായി നടക്കാനിരുന്ന പ്രതിഷേധവും മാറ്റി വയ്ക്കുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) അറിയിച്ചു. അധികൃതരുമായി നടത്തിയ ചർച്ചകളിൽ ഉണ്ടായ പുരോഗതിയെ തുടർന്നാണ് ഈ തീരുമാനമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. അടുത്ത ആഴ്ച്ചകളിൽ എല്ലാം സാധാരണ നിലയിൽ എത്തുമെന്ന് യു‌സി‌യു ജനറൽ സെക്രട്ടറി ജോ ഗ്രേഡി പറഞ്ഞു.ശമ്പളവും പെൻഷനുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് ജീവനക്കാരെ സമരത്തിലേക്ക് പ്രേരിപ്പിച്ചത്.

ചർച്ചകൾ ക്രിയാത്മകമായ രീതിയിൽ മുൻപോട്ട് പോകാൻ അടുത്ത രണ്ടാഴ്ചത്തേക്ക് പണിമുടക്കുകൾ നിർത്തിവക്കുകയാണെന്നാണ് ഗ്രേഡി പറഞ്ഞു. യൂണിയനും സർക്കാരും തമ്മിൽ പെൻഷൻ സംബന്ധിച്ചുള്ള തർക്കങ്ങൾ ഒരു ദശാബ്ദത്തിലേറെ മുമ്പ് ആരംഭിച്ചതാണ്. എന്നാൽ അക്കാദമിക് ജീവനക്കാർ ഉപയോഗിക്കുന്ന പെൻഷൻ പദ്ധതിയുടെ പുനർമൂല്യനിർണ്ണയത്തോടെയാണ് ഇത് വീണ്ടും ചർച്ചയായത്. പുതിയ സ്കീം പ്രകാരം പെൻഷൻ സംഭാവനകൾ വർധിക്കുകയും ഭാവി ആനുകൂല്യങ്ങൾ കുറയുകയും ചെയ്യുന്നതായാണ് യൂനിയൻെറ പരാതി. 2023-ൽ നടന്ന പരിശോധനയിൽ ഈ സ്കീമിൽ 1.8 ബില്യൺ പൗണ്ട് മിച്ചമുള്ളതായി കണ്ടെത്തി. ഇതിന് പിറകെയാണ് ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തൊഴിലുടമകൾ പുനഃസ്ഥാപിക്കണം എന്ന ആവിശ്യം ശക്തമായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ദുരൂഹ സാഹചര്യത്തിൽ കാണാതായ നിക്കോള ബുള്ളിയെ കുറിച്ചുള്ള സ്വകാര്യവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിൽ പ്രധാനമന്ത്രി റിഷി സുനക് കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിക്കോളയ്ക്ക് മദ്യത്തോടെ കടുത്ത ആസക്തി ഉണ്ടായിരുന്നതായുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ അവരുടെ ആർത്തവവിരാമത്തെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കിയത് ലങ്കാ ഷെയർ പോലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത് . രണ്ടു കുട്ടികളുടെ അമ്മയായ നിക്കോളയെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിൽ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും പോലീസിനോട് അതൃപ്തി അറിയിച്ചിട്ടുണ്ട്.

45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. ലങ്കാഷെയറിലെ ഒരു നദീതീരത്താണ് നിക്കോളയെ അവസാനമായി കണ്ടത്. അവളെ കാണാതായതിന് സമീപം രണ്ട് പുരുഷന്മാരെ സംശയാസ്പദമായി കണ്ടതായി ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയതാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വിവരം. അവർ മുഖം മറയ്ക്കാൻ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തലിലുണ്ട്.
മത്സ്യബന്ധനത്തിനുള്ള ഉപകരണവുമായി നിക്കോളയെ കാണാതായതിന് സമീപമാണ് രണ്ടുപേരെ ദൃക്സാക്ഷി സംശയാസ്പദമായി കണ്ടത്. അവർ സാധാരണ മത്സ്യബന്ധന തൊഴിലാളികളെ പോലെ ആയിരുന്നെങ്കിലും മുഖം മറയ്ക്കാനുള്ള അവരുടെ ശ്രമം തനി ക്ക് കടുത്ത സംശയം സൃഷ്ടിച്ചതായി ദൃക്സാക്ഷി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഇതിനിടെ നിക്കോളയെ കണ്ടെത്താൻ ഉതകുന്ന വിവരങ്ങൾ ജനങ്ങൾ പങ്കുവയ്ക്കണമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനും തിരച്ചിലിന് സഹായകരമായ മറ്റ് സൂചനകൾ കണ്ടെത്തുന്നതിനുമായി സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാണ് നിക്കോളയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഈ നീക്കം നടത്തിയിരിക്കുന്നത്. തൻറെ ആറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിന് ശേഷമാണ് നിക്കോളയെ കാണാതായത് . പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർനടപടികൾ നടത്തിയത്. എന്നാൽ നദിയിൽ നടത്തിയ തിരച്ചിൽ വിഫലമാവുകയാണ് ഉണ്ടായത്. നിക്കോളയെ കാണാതായ ദിവസം പ്രദേശത്ത് കണ്ട ചുവന്ന വാനിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ന്യൂ മിൽട്ടനിൽ മരണമടഞ്ഞ നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാനെ അവസാനമായി ഒരു നോക്ക് കാണാൻ യുകെ മലയാളികൾ ഒഴുകിയെത്തി. മലയാളികളുടെ മരണ വാർത്ത തുടർച്ചയായി പുറത്തു വരുന്നതിന് പിന്നാലെയാണ് യുകെ മലയാളികൾക്ക് പ്രിയപ്പെട്ട മാഞ്ഞൂരാൻ യാത്രയായത്. ഈ മാസം മൂന്നിനായിരുന്നു അന്ത്യം. കവിതയും പാട്ടുമായി സമൂഹമാധ്യമങ്ങളിലും സൗഹൃദ സദസ്സുകളിലും നിറഞ്ഞുനിന്നിരുന്ന മാഞ്ഞൂരാൻ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു.അനിൽ പനച്ചൂരാന്റെ കവിതയായ വയലിൽ വീണ കിളികളാണ് പോളി മഞ്ഞൂരാന് ഏറ്റവും ഇഷ്ടമുള്ള കവിത. അന്തിമ യാത്രയിൽ പ്രിയപ്പെട്ടവർ ഈ കവിത ആലപിച്ചാണ് യാത്രയാക്കിയത്.

രോഗബാധയെ തുടർന്ന് ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു . മൃതദേഹത്തിനരികിൽ കരഞ്ഞു തളർന്നു നില്ക്കുന്ന ഭാര്യയെയും മക്കളെയും നിറക്കണ്ണുകളോടെയാണ് ആളുകൾ ആശ്വസിപ്പിച്ചത് .

ക്രൈസ്റ്റ് ദി കിങ് പള്ളിയിൽ 11 മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. 12.30 -ന് മിൽഫോഡ് റോഡ് സെമിത്തെരിയിൽ മൃതദേഹം സംസ്‌ക്കരിച്ചു. തുടർന്ന് നടന്ന അനുശോചന സമ്മേളനത്തിൽ പ്രിയപ്പെട്ടവർ ആദരാഞ്ജലി രേഖപ്പെടുത്തി. ഫാ. ടോമി ചിറക്കൽ, ഫാ. സ്കറിയ, ഫാ. ചാക്കോ പണിക്കത്തറ എന്നിവരാണ് ശ്രുശ്രുഷകൾക്ക് നേതൃത്വം നൽകിയത്.


ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ന് ഫെബ്രുവരി 17 -ാം തീയതി വെള്ളിയാഴ്ച രാജ്യത്ത് ഒട്ടേറെ യൂണിയനുകൾ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് യുകെയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ബോർഡർ ഫോഴ്സിന്റെ സമരം മൂലം ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്ന് ഹോം ഓഫീസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇന്ന് ആംബുലൻസ് ജീവനക്കാരുടെ സമരം അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി സർവീസിനെ വിളിക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം . വെസ്റ്റ് മിഡ്ലാൻഡിലും നോർത്തേൺ അയർലണ്ടിലുമാണ് ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്നത്.

ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്ന അത്യാവശ്യ ഘട്ടങ്ങളിൽ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്ന് എൻഎച്ച്എസ് അറിയിച്ചിട്ടുണ്ട് . അടിയന്തര ഘട്ടങ്ങളിൽ അതായത് മാരകമായി മുറിവേൽക്കുകയോ, കടുത്ത രോഗാവസ്ഥയിലോ ഉള്ളവർ 999 എന്ന നമ്പറിലേയ്ക്ക് വിളിക്കണമെന്നാണ് എൻഎച്ച് എസ് നിർദ്ദേശിച്ചിരിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ 111 എന്ന് ഹെല്പ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ച് ജിപിയേയോ ഫാർമസിയേയോ ബന്ധപ്പെടണം. സമരം മൂലം ആരുടെയെങ്കിലും അപ്പോയിൻമെന്റുകൾ റീഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ നേരിട്ട് അറിയിക്കുന്നതായിരിക്കുമെന്ന് എൻഎച്ച്എസ് അറിയിച്ചിട്ടുണ്ട് .

ഇംഗ്ലണ്ടിലുടനീളം എൻഎച്ച്എസ് ഫിസിയോതെറാപ്പി ജീവനക്കാരും പണിമുടക്കിലാണ്. 4200 ജീവനക്കാർ ഇന്നത്തെ പണിമുടക്കിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് അവരുടെ യൂണിയൻ അറിയിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് ഇംഗ്ലണ്ടിലുടനീളമുള്ള 150 സർവകലാശാലകളിലെ ജീവനക്കാരുടെ പണിമുടക്ക്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിമാനത്തിൽ യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നവരാണ് ഏറെയും. ഏറ്റവും സുഖകരവും ആയാസരഹിതവുമായ യാത്രയാണ് അതുകൊണ്ട് തന്നെയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്.
എന്നാൽ വിമാന ടോയ്‌ലറ്റുകളുടെ കാര്യം വരുമ്പോൾ യാത്രക്കാർ എല്ലാം പിൻവാങ്ങും. അതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്. ഒരു പ്രമുഖ എയർലൈനിൽ വർഷങ്ങളോളം ജോലി ചെയ്ത മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് സാങ്ച്വറി ബാത്ത്റൂംസ് ബാത്ത്റൂം സ്പെഷ്യലിസ്റ്റുകളോട് സംസാരിക്കുമ്പോഴാണ് ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

വിമാനത്തിലെ ഏറ്റവും മോശം സ്ഥലമായി യാത്രക്കാർ കണക്കാക്കുന്നത് ബാത്റൂമിനെ ആണെന്നുള്ളത് ഒരു യഥാർഥ്യമാണ്. പലപ്പോഴും ആളുകൾക്ക് ഉള്ളതായ തെറ്റിദ്ധാരണ മൂലമാണ് ഇത് സംഭവിക്കുന്നത്.

ഇതിനെ കുറിച്ച് അവർ നൽകുന്ന നിർദേശങ്ങൾ ഇതൊക്കെയാണ്..

1. ലൂയിൽ നിർബന്ധമായും മാസ്ക് ധരിക്കുക. കാരണം ഇടുങ്ങിയ സ്ഥലവും, വിൻഡോകൾ ഇല്ലാത്തതും സാഹചര്യത്തെ കൂടുതൽ മോശമാക്കുന്നു.

2. ഒരു കാരണവശാലും പല്ലുകൾ വൃത്തിയാക്കരുത്. കാരണം വിമാനത്തിലേക്ക് എത്തുന്ന വെള്ളം എല്ലാം ഒരു ഉറവിടത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.

3. ലൂ സീറ്റ്‌ ഉൾപ്പെടെ പ്രതലങ്ങളിൽ ഒന്നും തന്നെ സ്പർശിക്കരുത്. ഗ്ലൗസ് മുതലായ കാര്യങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക.

4. യാത്ര കഴിഞ്ഞെത്തിയാൽ ഉടൻ തന്നെ കുളിക്കുക. പല രാജ്യത്തുള്ള ആളുകളുമായും ഇടപഴകേണ്ടി വരുന്നതായതിനാൽ നിർബന്ധമായും കുളിക്കണം.

5. ഹാൻഡ് സാനിറ്റയ്സർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക.

6. കാലിൽ നിന്ന് ഷൂസ് ഊരി മാറ്റാൻ ശ്രമിക്കരുത്.

7. ഫ്ലൈറ്റിന്റെ തുടക്കത്തിലോ അവസാനത്തിലോ ലൂസ് ഉപയോഗിക്കരുത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കഴിഞ്ഞ 30 വർഷങ്ങളിലായി പുരുഷൻമാരുടെ ലൈംഗിക അവയവത്തിന്റെ വലിപ്പം വർധിച്ചിട്ടുണ്ടെന്ന് പഠനം. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ മെറ്റാ അനാലിസിസിലാണ് ഫലം പുറത്ത് വന്നത്. 1992 മുതൽ 2021 വരെ ശരാശരി ലിംഗത്തിന്റെ നീളത്തിൽ നിന്ന് 25 ശതമാനം വർദ്ധനവാണ് കണ്ടെത്തിയിരിക്കുന്നത്. 4.8 മുതൽ 6 ഇഞ്ച് വരെ വർദ്ധനവ് രേഖപ്പെടുത്തുന്നു. രാസവസ്തുക്കളുമായുള്ള സമ്പർക്കം, ജീവിതശൈലി, ജങ്ക് ഫുഡ് എന്നിവയാണ് ഇതിന് കാരണമായ ഘടകങ്ങളെന്നാണ് വിദഗ്ധർ പറയുന്നത്. പാരിസ്ഥിതികമായ പല ഘടകങ്ങൾക്കും ഇതിൽ പങ്കുണ്ട്.

ഇത് പോസിറ്റീവ് ആണെന്ന് തോന്നുമെങ്കിലും, ഇത് വളരുന്ന വന്ധ്യതാ നിരക്കുമായി ചേർത്ത് പരിശോധിക്കുമ്പോൾ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. ദി വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്തിൽ വാലന്റൈൻസ് ദിനത്തിലാണ് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷക സംഘം കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു. 1942 നും 2021 നും ഇടയിൽ നടത്തിയ 75 പഠനങ്ങളിൽ നിന്ന് അവർ ഡേറ്റ ശേഖരിച്ചു. ഇതിനായി മൊത്തത്തിൽ 55,761 പുരുഷന്മാരുടെ ലിംഗങ്ങളുടെ അളവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പഠനങ്ങളും വ്യത്യസ്‌ത സംസ്ഥാനങ്ങളിലെ ലിംഗത്തിന്റെ ദൈർഘ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.

‘നിലവിലെ മാറ്റം ആശങ്കാജനകമാണ്. കാരണം നമ്മുടെ പ്രത്യുത്പാദന വ്യവസ്ഥ മനുഷ്യ ജീവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ്. ഇത്രയധികം വർദ്ധനവ് ഈ കാലയളവിൽ രേഖപ്പെടുത്തിയെങ്കിൽ അത് മുന്നോട്ടുള്ള ജീവിതത്തെ പലതരത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്. ജീവിതശൈലി ഉൾപ്പെടെ പല കാരണങ്ങളാണ് ഈ ഫലത്തിലേക്ക് നയിച്ചത്’- സ്റ്റാൻഫോർഡ് മെഡിസിനിലെ യൂറോളജി പ്രൊഫസറായ ഡോ. മൈക്കൽ ഐസൻബെർഗ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്‌കിൽഡ് വർക്കർ വിസ സ്‌കീമിന് കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ ആളുകൾക്കും ഇനി ഹെൽത്ത് കെയർ വർക്കർ വിസയ്‌ക്കും അപേക്ഷിക്കാനാകും. 2022 ഫെബ്രുവരി 15 മുതലാണ് മാറ്റം പ്രാബല്യത്തിൽ വരുന്നത്. ആരോഗ്യ-സാമൂഹിക പരിപാലന സംവിധാനത്തിലെ സമ്മർദ്ദം ലഘൂകരിക്കാനുള്ള താൽക്കാലിക പരിഹാരമായാണ് ഈ വിസ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. മാത്രമല്ല, കൂടുതൽ ആനുകൂല്യങ്ങളും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്.

2023 ഫെബ്രുവരി 10 വെള്ളിയാഴ്ച ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് (DHSC) അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് ഫണ്ട് പ്രസിദ്ധീകരിച്ചു. വരും വർഷങ്ങളിൽ എത്തിച്ചേരാൻ പോകുന്ന ആരോഗ്യ പരിപാലന തൊഴിലാളികളുടെ ക്ഷേമത്തിനായി ഇത് പ്രയോജനപ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. ഡിഎച്ച്എസ്‌സി ഒരു ലീഡ് ലോക്കൽ അതോറിറ്റി മുഖേന ഗ്രാന്റ് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശികമായ വിവിധ സംഘടനകളും അധികൃതരുമായും ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം. കൗൺസിലുകളും പ്രൊവൈഡർമാരും റിസോഴ്‌സ് കൈകാര്യം ചെയ്യുന്നതിനായി പ്രാദേശികമായ പങ്കാളിത്തം രൂപീകരിക്കേണ്ടതുണ്ടെന്നും ഫണ്ടിംഗ് സ്വീകരിക്കുന്നതിനായി ഒരു ലോക്കൽ അതോറിറ്റിയെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും യുകെയിലെ ഹെൽത്ത് കെയർ വർക്കർ വിസ റിക്രൂട്ട്‌മെന്റ് തുടരാൻ തീരുമാനവുമായി അധികൃതർ. പുതിയതായി എത്തുന്ന ആളുകൾക്ക് വാഗ്ദാനം ചെയ്യുന്നത് നിരവധി ആനുകൂല്യങ്ങളും

ഡിഎച്ച്എസ്‌സി ഒമ്പത് ഇംഗ്ലീഷ് പ്രദേശങ്ങളിൽ ഓരോന്നിനും പരമാവധി ഫണ്ടിംഗ് അലവൻസ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ 2023 ഫെബ്രുവരി 24-നകം അവർക്ക് എത്രത്തോളം ആവശ്യമുണ്ടെന്നും അത് എന്തിനുവേണ്ടി ഉപയോഗിക്കുമെന്നും വ്യക്തമാക്കുന്ന അപേക്ഷകൾ സമർപ്പിക്കാൻ ലോക്കൽ അതോറിറ്റികളോട് ആവശ്യപ്പെടുന്നു. വരും കാലങ്ങളിൽ പദ്ധതി കൂടുതലായി വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാരക രോഗം മൂലം പ്രയാസപ്പെടുകയാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ. ഒരു വർഷം മുൻപാണ് ടെഡിക്കും നല ഷായ്ക്കും അപൂർവവും മാരകവുമായ ജനിതക വൈകല്യം കണ്ടെത്തിയത്. ഇത് ക്രമേണ അവരുടെ ചലനത്തെയും സംസാരത്തെയും ബാധിച്ചു. സാധാരണയായി എട്ട് വയസ്സിന് മുൻപാണ് ഈ രോഗവസ്ഥ കുട്ടികളിൽ പിടിപ്പെടുന്നത്. മാരക രോഗമായ മെറ്റാക്രോമാറ്റിക് ല്യൂക്കോഡിസ്‌ട്രോഫി (എംഎൽഡി) എന്ന രോഗത്തിന് രണ്ട് പെൺകുട്ടികളും കഷ്ടപ്പെടുന്നതിന്റെ വേദനയിലാണ് ഇരുവരുടെയും മാതാപിതാക്കൾ. എന്നാൽ വിദഗ്ധരുടെ സേവനത്തെ തുടർന്ന് എൻ എച്ച് എസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വിലയേറിയ മരുന്ന് നൽകി ടെഡിയുടെ ജീവൻ നിലനിർത്തിയിരിക്കുകയാണ്.

എന്നാൽ എൻ എച്ച് എസിന്റെ കീഴിൽ നടന്ന ഏറ്റവും നൂതനമായ ചികിത്സയുടെ ഭാഗമായി 19 മാസം പ്രായമുള്ള ടെഡി ഇപ്പോൾ സന്തോഷവതിയും ആരോഗ്യവാനുമാണ്. മൂന്ന് വയസ്സുള്ള നളയ്ക്ക് പക്ഷേ, ചികിത്സ വളരെ വൈകിയാണ് ലഭ്യമായത്. തകരാറുള്ള ജീൻ തിരുത്താൻ ഡിഎൻഎ പരിഷ്‌ക്കരിക്കുന്ന ലിബ്‌മെൽഡി എന്ന ബ്രേക്ക്‌ത്രൂ തെറാപ്പി, രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമേ കുട്ടികൾക്ക് നൽകാൻ കഴിയൂ. ചലിക്കാനോ കളിക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് നള മാറിയപ്പോൾ മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ല. ടെഡിയെ കഴിഞ്ഞ ജൂലൈയിലാണ് റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

നിലവിൽ ജീൻ തെറാപ്പി സ്വീകരിക്കുന്ന ആദ്യത്തെ രോഗിയാണ് അവൾ. ഇപ്പോൾ രോഗത്തിന്റെ തീവ്ര ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കുന്നില്ല. ഏകദേശം £ 2.8 മില്യൺ വിലയാണ് തെറാപ്പിക്ക്. ഇതോടെ ലോകത്തിലെ ഏറ്റവും ചെലവേറിയ മരുന്നായി ഇത് മാറി. ലണ്ടൻ ആസ്ഥാനമായുള്ള ഔഷധ നിർമ്മാതാക്കളായ ഓർച്ചാർഡ് തെറപ്യൂട്ടിക്‌സ് ആണ് ഇത് വികസിപ്പിച്ചെടുത്തത്.

RECENT POSTS
Copyright © . All rights reserved