Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടന്റെ സാമ്പത്തിക വളർച്ച 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി കണക്കുകൾ. കോവിഡ് കേസുകളിലെ വർധന സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമായി. പണപെരുപ്പം ഉയർന്നതും വലിയ തിരിച്ചടിയായി. ഐഎച്ച്എസ് മാർകിറ്റ് /സിഐപിഎസ് സൂചിക ഈ മാസം 53.4 ലേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷമുള്ള ഏറ്റവും മോശം നിലയാണിത്. ഹോസ്പിറ്റാലിറ്റി, വിനോദം, യാത്രാ എന്നീ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം.

ഊർജ വില വർധനയും ജീവനക്കാരുടെ ചെലവും മൂലം ബിസിനസുകൾ വലിയ സമ്മർദത്തിലായി. ഒമിക്രോൺ കേസുകൾ പല ബിസിനസുകളെയും സാരമായി ബാധിച്ചുവെന്നും ഇത് വളർച്ചയെ കൂടുതൽ ദുർബലപ്പെടുത്തുന്നതായും ഐഎച്ച്എസ് മാർകിറ്റ് -ലെ ചീഫ് ബിസിനസ് ഇക്കണോമിസ്റ്റ് ക്രിസ് വില്യംസൺ വ്യക്തമാക്കി. ഡിസംബറിലെ 53.6 എന്ന നിലയിൽ നിന്നാണ് പിന്നെയും താഴ്ന്നത്.

ഹോസ്പിറ്റാലിറ്റി, വിനോദം ഉൾപ്പെടെ പല ബിസിനസ് മേഖലകളിലും തുടർച്ചയായി മൂന്നാം മാസവും ഈ പ്രതിസന്ധി തുടർന്നു. കോവിഡ് നിയന്ത്രണങ്ങളും ഉപഭോക്താക്കളിൽ നിന്നുള്ള ഡിമാൻഡ് കുറയുന്നതുമാണ് വളർച്ചയ്ക്ക് തടസ്സമായതെന്ന് സർവേയിൽ പങ്കെടുത്ത സ്ഥാപനങ്ങൾ വ്യക്തമാക്കി.

ലണ്ടൻ : എനർജി ബില്ലുകളിൽ നികുതി വെട്ടികുറയ്ക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി. ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാൻ സാധ്യമായ മാർഗങ്ങളിലൊന്നാണ് ഈ നടപടി. വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയും ഋഷി സുനക്കും ഈയാഴ്ച കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 7 ന് മുമ്പ് പ്രഖ്യാപനം ഉണ്ടായേക്കും. നേരത്തെ, ഗാർഹിക ഇന്ധന നികുതി ഒഴിവാക്കുന്നതിനെ പ്രധാനമന്ത്രി എതിർത്തിരുന്നു. എന്നാൽ ജീവിതച്ചെലവിലുണ്ടാകുന്ന വർധന ധാരാളം കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എനർജി ബില്ലിൽ മൂല്യ വർധിത നികുതി വെട്ടികുറച്ചാൽ അത് താത്കാലിക ആശ്വാസം ആകുമെന്ന് വിലയിരുത്തപ്പെടുന്നു.

നികുതി വെട്ടിക്കുറച്ചാൽ ട്രഷറിക്ക് 1.7 ബില്യൺ പൗണ്ട് ചിലവാകും. കൂടാതെ ഒരു ശരാശരി ഗാർഹിക ഇന്ധന ബില്ലിൽ നിന്ന് ഏകദേശം 60 പൗണ്ട് കുറയും. ഏപ്രിൽ മുതൽ ബില്ലുകളിൽ 50 ശതമാനം വർധന ഉണ്ടാകുമെന്ന ആശങ്കയ്ക്കിടയിലാണ് ഈ സുപ്രധാന നീക്കം ഉണ്ടാവുന്നത്. എന്നാൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെയും കുറഞ്ഞ വേതനം വാങ്ങുന്നവരെയും സഹായിക്കുന്ന ‘ബ്രോഡ് ബ്രഷ്’ നടപടിക്ക് മന്ത്രിമാർ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

സമൂഹത്തിലെ ധാരാളം വിഭാഗങ്ങളെ നികുതി വർധന ദോഷകരമായി ബാധിക്കുന്നുണ്ട്. 2010 നെ അപേക്ഷിച്ച് പത്തു ലക്ഷത്തോളം ഭിന്നശേഷിക്കാർ ഇപ്പോൾ ബുദ്ധിമുട്ടിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നതെന്ന് ലേബർ പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ കണക്കുകൾ വിശകലനം ചെയ്തപ്പോൾ, ദാരിദ്ര്യത്തിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ എണ്ണം നിലവിൽ 38 ലക്ഷമാണെന്ന് കണ്ടെത്തി. കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ വന്ന ശേഷം കണക്കുകളിൽ വൻ വർധന ഉണ്ടായി.
2016 ലെ ബ്രെക്‌സിറ്റ് റഫറണ്ടം കാമ്പെയ്‌നിനിടെ, യുകെ യൂറോപ്യൻ യൂണിയൻ വിട്ടാൽ എനർജി ബില്ലുകളിൽ വാറ്റ് ഒഴിവാക്കുമെന്ന് ജോൺസണും മൈക്കൽ ഗോവും പ്രതിജ്ഞയെടുത്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈൻ :- ഉക്രൈനിലെ യുഎസ് എംബസി സ്റ്റാഫുകളുടെ കുടുംബാംഗങ്ങളോട് രാജ്യം വിട്ടു പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് യുഎസ്. ഇതോടൊപ്പംതന്നെ പ്രധാന ചുമതലകളില്ലാത്ത സ്റ്റാഫുകളോടും തിരികെ പോകാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനിലുള്ള യുഎസ് പൗരൻമാരോടും തിരികെ പോകണമെന്ന മുന്നറിയിപ്പുകൾ യുഎസ് നൽകിക്കഴിഞ്ഞു. റഷ്യ ശക്തമായ മിലിറ്ററി ആക്രമണം ഉക്രയിന് മേൽ നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ നിർദ്ദേശങ്ങൾ. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും റഷ്യ നിഷേധിച്ചു. ഇതോടൊപ്പംതന്നെ നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാർ റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്ന നിർദേശവും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയിട്ടുണ്ട്. യുഎസ് പൗരൻമാർക്ക് മേൽ ആക്രമണങ്ങളും മറ്റും ഉണ്ടാകാനുള്ള സാധ്യത ഏറെ ആയതിനാലാണ് ഈ തീരുമാനം. യുഎസ് എംബസി ഉക്രൈനിൽ തുടർന്നും പ്രവർത്തിക്കുമെന്നും എന്നാൽ ഏതുസമയത്തുമൊരു ആക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പുനൽകി കഴിഞ്ഞതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. റഷ്യയുടെ ശക്തമായ മിലിറ്ററി ആക്രമണം ഉണ്ടാകുമെന്ന വ്യക്തമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗവൺമെന്റ് ഇപ്പോൾ യുഎസ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാഹചര്യത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.


ശനിയാഴ്ച യുഎസിൽ നിന്നുള്ള ആയുധ സഹായവും മറ്റും ഉക്രൈനിൽ എത്തിയിട്ടുണ്ട്. ഉക്രൈനിന് ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ അറിയിച്ചു. 2014 ലിലും ഇത്തരത്തിൽ റഷ്യ ഉക്രൈനിന് മേൽ ആക്രമണം നടത്തി, ഉക്രൈനിലെ പ്രദേശങ്ങൾ കയ്യേറിയിരുന്നു. യു കെയും തങ്ങളുടെ സഹായങ്ങൾ ഉക്രൈയിനിന് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ 11 മാസത്തിനിടെ വെറും രണ്ടു വയസ്സുള്ള ടില്ലി വാർഡിന് 9 തവണയാണ് കോവിഡ്-19 പരിശോധന നടത്തിയത്. നഴ്സറിയിലെ നിയമങ്ങളനുസരിച്ച് ആഴ്ചയിൽ അഞ്ചു ദിവസം ക്ലാസിൽ പങ്കെടുക്കുവാൻ തൊണ്ടയിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥ അനുഭവപ്പെടുമ്പോൾ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ ഈ പരിശോധനകളൊന്നും തന്നെ വീട്ടിൽ നടത്തുന്ന ലാറ്ററൽ ഫ്ലോ ടെസ്റ്റ് ആയിരിക്കില്ല. പ്രാദേശിക പോപ്പ്-അപ്പ് ടെസ്റ്റിംഗ് സെന്ററിൽ നിന്ന് വളരെ സെൻസിറ്റീവ് പിസിആർ ടെസ്റ്റ് ആണ് നടത്തേണ്ടതെന്ന് നേഴ്സറി അധികൃതർ പറയുന്നു. ആദ്യത്തെ ടെസ്റ്റ് നടത്തുമ്പോൾ പ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അഞ്ച് ടെസ്റ്റിൽ കൂടുതൽ നടന്നപ്പോൾ മാറ്റങ്ങൾ കുട്ടിയിൽ കണ്ടു തുടങ്ങി. ടെസ്റ്റുകൾ നടത്താൻ കുട്ടി ഒട്ടും സന്തുഷ്ട ആയിരുന്നില്ല എന്നും പിന്നീട് അസ്വസ്ഥത കാണിച്ചിരുന്നു എന്നും ഓക്‌സ്‌ഫോർഡ്‌ഷെയറിൽ നിന്നുള്ള ബിസിനസുകാരനായ അവളുടെ പിതാവ് മാർക്ക് (34) പറയുന്നു. ആറാം തവണ ടെസ്റ്റ് നടത്തിയ സമയം ടില്ലി മുന്നോട്ടു തലചായ്ച്ചതിനാൽ അബദ്ധത്തിൽ മാർക്കിൻെറ കൈയിൽ നിന്നും സ്വാബ് മൂക്കിൻെറ അകത്തേക്ക് കയറി മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായി.

ഇതുപോലെ മാതാപിതാക്കൾക്കും കുട്ടികൾക്കും ഇത്തരത്തിലുള്ള നിയമങ്ങൾ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടില്ലിയുമായി ഏറ്റവുമൊടുവിൽ ടെസ്റ്റിംഗ് സെന്ററിൽ എത്തിയപ്പോഴുള്ള അനുഭവം വളരെ മോശമായിരുന്നു. ടെസ്റ്റിംഗ് സെന്ററിൽ എത്തിയപ്പോഴും ടെസ്റ്റ് നടത്തുമ്പോഴും കുട്ടി അസ്വസ്ഥത കാണിക്കുകയും നിലവിളിക്കുകയും ചെയ്തു. ടെസ്റ്റ് നടത്തിയതിനുശേഷം രണ്ടുതവണ കുട്ടി ഛർദ്ദിക്കുകയും ചെയ്തു. ടില്ലിക്ക് ചെറിയ ചുമ ഉണ്ടായിരുന്നിട്ടും മുമ്പത്തെ എട്ട് ടെസ്റ്റുകൾ പോലെ ഫലം നെഗറ്റീവ് ആയിരുന്നു. ഒരുമാസത്തേക്കെങ്കിലും ചുമയോ ജലദോഷമോ ഇല്ലാതെ പോയാലുള്ള പിഞ്ചുകുട്ടികൾ ഭാഗ്യവാന്മാരാണ് എന്ന് മാർക്ക് പറയുന്നു.

ഒമിക്രോൺ വേരിയന്റിനെതിരെ പോരാടുന്നതിന് ഡിസംബറിൽ അവതരിപ്പിച്ച പ്ലാൻ ബി നിയന്ത്രണങ്ങൾ കഴിഞ്ഞ ആഴ്ച സർക്കാർ പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിൽ കടകളിലും പൊതു ഇടങ്ങളിലും മാസ്ക് ധരിക്കുന്നതും സാധ്യമാകുന്ന ഇടങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള മാർഗനിർദേശവും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സാധാരണനിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടും കുട്ടികൾക്കുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ചില പ്രൈമറി സ്കൂളുകൾ കുട്ടികളോട് ആഴ്ചയിൽ അഞ്ചു കോവിഡ് ടെസ്റ്റുകൾ വരെ എടുക്കാൻ ആവശ്യപ്പെടുന്നു. ഗവൺമെന്റ് മാർഗ്ഗനിർദ്ദേശം ഒരിക്കലും ആവശ്യപ്പെടുന്നില്ലെങ്കിലും ഒരു വയസ്സ് പ്രായമുള്ള കുട്ടികളോട് മൂക്കൊലിപ്പ് ഉണ്ടായാൽ പോലും പിസിആർ ടെസ്റ്റ് നടത്തണമെന്ന് നഴ്സറികൾ ആവശ്യപ്പെടുന്നതായി രക്ഷിതാക്കൾ പറയുന്നു.

ബ്രിസ്‌റ്റോള്‍: മലയാളിയായ ടോം ആദിത്യ വീണ്ടും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഇക്വാലിറ്റീസ് കമ്മീഷന്‍ ചെയര്‍മാനായും പിന്നീട് കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ട ടോം 2017 ല്‍ ഡെപ്യൂട്ടി മേയറും പിന്നീട് 2019 ല്‍ മേയറുമായി. 2020ല്‍ സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയുടെ കൗണ്‍സില്‍ ലീഡറായി സേവനം അനുഷ്ഠിച്ച് വരികെയാണ് വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും ടോം പ്രവർത്തിക്കുന്നു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും സമ്പന്നമായ കൗൺസിലുകളിലൊന്നാണ് ബ്രിസ്റ്റോൾ- ബ്രാഡ്‌ലി സ്റ്റോക്ക്. ബ്രിസ്റ്റോളിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നതിൽ മുൻകൈ എടുത്തത് ടോം ആയിരുന്നു.

സുഹൃത്തുക്കൾ ‘ടോംജി’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ടോം ആദിത്യ, ലണ്ടന് പുറത്ത് ഏതെങ്കിലുമൊരു നഗരത്തില്‍ മേയറാവുന്ന ആദ്യത്തെ മലയാളിയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യ ഏഷ്യന്‍ കൗണ്‍സിലര്‍ കൂടിയാണ് ഇദ്ദേഹം. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, പ്രഭാഷകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ടോം ആദിത്യ, കോവിഡ് കാലത്ത് ഇന്ത്യക്കാരുടെ ആശ്രയമായിരുന്നു. പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ പ്രശ്നത്തിൽ എപ്പോഴും സഹായഹസ്തം നീട്ടാൻ ടോം ഒരുക്കമാണ്.

2020-ൽ ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള അന്താരാഷ്‌ട്ര വിമാന സർവ്വീസ് സ്ഥാപിക്കുന്നതിലും ഗുരുതരമായ രോഗം ബാധിച്ചവരെ നാട്ടിലെത്തിക്കുന്നതിലും, ലോക്ക്ഡൗൺ സമയത്ത് ഒറ്റപ്പെട്ട ആളുകളെ സഹായിക്കുന്നതിലും വാക്‌സിനേഷൻ ഔട്ട്‌റീച്ച് ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിലും ടോം മുൻനിരയിലുണ്ടായിരുന്നു. ജീവിതത്തിൽ തനിക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ലോകത്തെ നന്നായി മനസ്സിലാക്കാനുള്ള അനുഭവമായി മാറിയെന്നും ടോം വെളിപ്പെടുത്തി. “ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുന്നതാണ് രാഷ്ട്രീയം. മികച്ച ജീവിത സൗകര്യങ്ങൾ, കുറഞ്ഞ നികുതി, തുല്യ നീതി എന്നിവ ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വികസനം ഉണ്ടാക്കുകയാണ് എന്റെ ലക്ഷ്യം.” മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ടോം പ്രതികരിച്ചു.

കേരളത്തിലും ബാംഗ്ലൂരിലുമായി നിയമപഠനവും എംബിഎയും പൂര്‍ത്തിയാക്കിയ ടോം ബാങ്കിംഗ് മേഖലയിലേക്കാണ് തിരിഞ്ഞത്. ശേഷം അമേരിക്കയിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിലും ഉപരിപഠനം പൂര്‍ത്തിയാക്കി. സ്വാതന്ത്ര്യ സമര സേനാനിയും പാലായിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ വെട്ടം മാണിയുടെ പൗത്രനാണ് ടോം. ഭാര്യ ലിനി എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സാണ്. മക്കള്‍ : അഭിഷേക്, അലീന, ആല്‍ബര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്.

ലണ്ടൻ : എൻ എച്ച് എസ് ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ സ്വീകരിക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തം. നിയമം നടപ്പിലാക്കിയാൽ ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ജീവനക്കാരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകും. ഇത് തടയാനായി വാക്സിൻ സമയപരിധി നീട്ടാൻ സർക്കാർ തയ്യാറാകണമെന്ന് റോയൽ കോളേജ് ഓഫ് ജിപിഎസ് ആവശ്യപ്പെട്ടു. നിലവിലെ ഉത്തരവ് പ്രകാരം, എല്ലാ ജീവനക്കാരും ഫെബ്രുവരി മൂന്നിനുള്ളിൽ ആദ്യ ഡോസ്‌ സ്വീകരിക്കണം. ഏപ്രിൽ ഒന്നിനകം വാക്സിനേഷൻ പൂർത്തിയാക്കണം. എന്നാൽ, സമയപരിധി നീട്ടാൻ പദ്ധതിയില്ലെന്നും രോഗികളെ സംരക്ഷിക്കാൻ ഇത് ശരിയായ നടപടിയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

സർക്കാരിന്റെ നിർബന്ധിത വാക്സിനേഷൻ നയത്തെ എതിർക്കുന്ന എൻഎച്ച്എസ് ജീവനക്കാർ സെൻട്രൽ ലണ്ടനിൽ പ്രതിഷേധ പ്രകടനം നടത്തി. മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ലീഡ്സ് എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിലെ മറ്റ് നഗരങ്ങളിലും പ്രകടനങ്ങൾ നടന്നു. ഇംഗ്ലണ്ടിലെ ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നിർബന്ധമായി നൽകുന്നത് ശരിയായ വഴിയല്ലെന്ന് റോയൽ കോളേജ് ഓഫ് ജിപിയുടെ ചെയർമാൻ മാർട്ടിൻ മാർഷൽ പറഞ്ഞു. ഏപ്രിൽ ഒന്നിനകം വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാരെ പുറത്താക്കിയാൽ എൻഎച്ച്എസിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച, ചില കൺസർവേറ്റീവ് എംപിമാർ നയം പുതുക്കണമെന്ന് ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പദ്ധതിയെ എൻഎച്ച്എസ് പിന്തുണച്ചിട്ടുണ്ടെന്നും വാക്സിൻ എടുക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ജനസഭയിൽ പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ പുറത്താക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും ജോൺസൻ വ്യക്തമാക്കി. സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയാണ് മുൻനിര ആരോഗ്യ പ്രവർത്തകർ പരിപാലിക്കുന്നത്. അതിനാൽ അവർ പൂർണമായി വാക്സിൻ സ്വീകരിച്ചവരാകണമെന്ന് സർക്കാർ ഉറപ്പിച്ചു പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ)യുടെ മുന്നറിയിപ്പിനെ തുടർന്ന് അടുത്തിടെ വാങ്ങിയ ചോക്ലേറ്റുകളും തൈരും പിസ്സയും തിരിച്ചുവിളിച്ച് പ്രമുഖ സൂപ്പർ മാർക്കറ്റുകൾ. മോറിസൺസ്, ആൽഡി, ടെസ്‌കോ, അസ്‌ഡ, സെയിൻസ്‌ബറി എന്നിവയുൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഈ ഉത്പന്നങ്ങൾ സുരക്ഷിതമല്ലെന്ന് എഫ്എസ്എ പറഞ്ഞിരുന്നു. വാങ്ങിയവർ ഇത് കഴിക്കരുതെന്നും നിർദേശമുണ്ട്. ചില ഉത്പന്നങ്ങളിൽ സാൽമൊണല്ല ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തി. മറ്റു ചിലതിൽ ലേബലിൽ പരാമർശിച്ചിട്ടില്ലാത്ത ചേരുവകൾ ഉൾപ്പെട്ടതായി കണ്ടെത്തി. മുട്ടയുടെ അലർജിയുണ്ടെങ്കിൽ ഇത് അപകടകരമാണെന്ന് അതോറിറ്റി പറഞ്ഞു.

താഴെകാണുന്ന ഉൽപ്പന്നങ്ങൾ കഴിഞ്ഞ ആഴ്ചയ്ക്കുള്ളിൽ വാങ്ങിയവർ സൂപ്പർമാർക്കറ്റുകളിൽ തിരിച്ചേല്പിക്കണം.

• മോസർ റോത്ത് ദ കളക്ഷൻ മിൽക്ക്, വൈറ്റ്, ഡാർക്ക് ചോക്ലേറ്റുകൾ എന്നിവയാണ് ആൽഡി തിരിച്ചുവിളിക്കുന്നത്. ലേബലിൽ പരാമർശിക്കാത്ത മുട്ട ഉത്പന്നത്തിൽ അടങ്ങിയിട്ടുള്ളതിനാലാണിത്. 160 ഗ്രാം വലിപ്പമുള്ള പാക്ക് ആണ്. കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക് പോയിന്റ് ഓഫ് സെയിൽ നോട്ടീസും നൽകിയിട്ടുണ്ട്. റീഫണ്ടിനായി അത് വാങ്ങിയ സ്റ്റോറിലേക്ക് തിരികെ നൽകാൻ നിർദേശമുണ്ട്.

• യോപ്ലൈറ്റ് യുകെ- ഉൽപ്പന്നത്തിൽ ചെറിയ ലോഹക്കഷണങ്ങൾ അടങ്ങിയിരിക്കാമെന്നതിനാൽ യോപ്ലൈറ്റ് ഫ്രൂബ്സ് സ്ട്രോബെറി, റെഡ് ബെറി, പീച്ച് വെറൈറ്റി പാക്ക് എന്നിവ തിരിച്ചുവിളിക്കുന്നു. മൾട്ടിപാക്കിനുള്ളിൽ പീച്ച് ഫ്ലേവറിൽ ചെറിയ ലോഹക്കഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഉൽപ്പന്നം കഴിക്കുന്നത് സുരക്ഷിതമല്ല. പാക്കേജിംഗിൽ ’09 Feb C’ എന്ന് കാണുന്ന ഉത്പന്നം തിരികെ ഏല്പിക്കുക.

• ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്റ്റീരിയ കണ്ടെത്തിയതിനാൽ പേസ്ട്രി ഉൾപ്പെടെയുള്ളവ ബേക്ക്എവേ തിരിച്ചുവിളിക്കുകയാണ്. ഈ ഉത്പന്നങ്ങൾ വാങ്ങിയവർ സ്റ്റോറിൽ തിരികെ ഏല്പിക്കുക.

•Aldi Ready Roll Pizza

Pack size: 400 g
Use-by date: 13 January 2022

•Asda Pizza Dough

Pack size: 400 g
Use-by date: 15 January 2022

•Pizza Express Ready to Roll Dough

Pack size: 400 g
Use-by date: 20 January 2022

•Pizza Express Pre Rolled Dough

Pack size: 400 g
Use-by date: 17 January 2022

•Tesco Finest Butter Enriched Ready Roll Puff Pastry

Pack size: 320 g
Use-by date: 14 January 2022

•Tesco Pizza Dough

Pack size: 400 g
Use-by date: 17 January 2022

•Tesco Ready Roll Puff Pastry

Pack size: 375 g
Use-by date: 24 January 2022

•Tesco Ready Roll Puff Pastry

Pack size: 375 g
Use-by date: 25 January 2022

•Asda Ready Roll Light Puff Pastry

Pack size: 375 g
Use-by date: 16 January 2022

•Asda Ready Roll Puff Pastry

Pack size: 375 g
Use-by date: 24 January 2022

•Galberts Ready Roll Puff Pastry

Pack size: 375 g
Use-by date: 24 January 2022

•Galberts Ready Roll Short Pastry

Pack size: 375 g
Use-by date: 24 January 2022

•by Sainsbury’s Ready Roll Puff Pastry

Pack size: 375 g
Use-by date: 17 January 2022

•Morrisons Pizza Dough

Pack size: 400 g
Use-by date: 17 January 2022

ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർലണ്ട് :- അയർലൻഡിൽ മരണപ്പെട്ടയാളുടെ മൃതദേഹവുമായി പോസ്റ്റ് ഓഫീസിലെത്തി പെൻഷൻ നേടിയെടുക്കുവാൻ ശ്രമം. രണ്ടു പേർ ചേർന്നാണ് മൃതദേഹം ഓഫീസിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പ്രായമായ ഒരാളുടെ പെൻഷൻ ആവശ്യപ്പെട്ട് പോസ്റ്റ് ഓഫീസിൽ ഒരാൾ എത്തിയത്. എന്നാൽ പെൻഷൻ ലഭിക്കേണ്ടയാൾ എത്താതെ പെൻഷൻ നൽകാനാവില്ലെന്ന മറുപടിയുമായി ഇയാളെ അധികൃതർ മടക്കി അയച്ചു. പിന്നീട് ഇയാൾ മറ്റൊരു സഹായിയോടൊപ്പം ചേർന്ന് അറുപത് വയസ്സോളം പ്രായമുള്ള ഒരാളെ താങ്ങി കൊണ്ടുവരുകയും പെൻഷൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൻഷൻ നൽകാനാവില്ലെന്ന മറുപടിയാണ് വീണ്ടും അധികൃതർ നൽകിയത്. സംശയം തോന്നിയ പോസ്റ്റ് ഓഫീസിലെ സ്റ്റാഫുകളിൽ ഒരാൾ അലാറം അമർത്തിയപ്പോൾ മൃതദേഹം ഉപേക്ഷിച്ച് ഇവർ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു.

കാർലോ പ്രദേശത്ത് നടന്ന ഈ സംഭവം സ്ഥലത്തെ ജനങ്ങളെ ആകെ നടുക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുവാനും തീരുമാനമായിട്ടുണ്ട്. നടുക്കുന്ന സംഭവമാണ് നടന്നതെന്ന് കാർലോ കൗണ്ടി മേയർ പറഞ്ഞു.

ബേസിൽ ജോസഫ്

ഹണ്ടേഴ്സ് ചിക്കൻ ലാസാനിയ

ഇറ്റലിയിലെ തെക്കൻ നഗരങ്ങളിൽ ഒന്നായ നേപ്പിൾസിൽ ആണ് ലാസാനിയ എന്ന് പറയുന്ന ഡിഷ് ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു . ലസാനിയ പാസ്ത ഷീറ്റുകൾക്കിടയിൽ വിവിധ തരത്തിൽ ഉള്ള ഫില്ലിംഗ് കൊണ്ട് ലയർ ചെയ്താണ് ഈ ഡിഷ് ഉണ്ടാക്കുന്നത് . മിൻസ് ചെയ്തെടുത്ത മാംസമോ പച്ചക്കറികളോ ടൊമാറ്റോ പ്യൂരീയും കൂടി മിക്സ് ചെയ്ത് ആണ് ഫില്ലിങ്ങിന് ആയി ഉപയോഗിക്കുന്നത് .ഇങ്ങനെ മിക്സ് ചെയ്‌തെടുക്കുന്ന മിശ്രിതത്തെ “റാഗു” എന്നാണ് പറയുന്നത് ഇന്ന് ലോകത്തിൽ വിവിധ തരത്തിലുള്ള ലസാനിയ ഡിഷസ് പ്രചാരത്തിൽ ഉണ്ട് .ചുവടെ കൊടുത്തിരിക്കുന്നത് ഒരു ക്ലാസിക് പബ് ഡിഷ് ആണ് .കുട്ടികൾക്ക് വളരെ അധികം ഇഷ്ട്മുള്ള ഒരു ഡിഷ് ആണ് ലസാനിയ കാരണം ഇത് വളരെ സോഫ്‌റ്റും അതിലേറെ മൈൽഡ് ആയും ഉള്ള ഒരു വിഭവം ആണ്.

ചേരുവകൾ

ചിക്കൻ ബ്രസ്റ്റ് – 4 എണ്ണം

ബേക്കൺ -9 സ്ലൈസ്

ടൊമാറ്റോ പ്യൂരീ -100 എംൽ

ചീസ് -200 ഗ്രാം

ബാർബിക്യു സോസ് -50 എംൽ

കുരുമുളക് പൊടി -2 ടീസ്പൂൺ

ലസാനിയ ഷീറ്റ് -9 എണ്ണം

ഉപ്പ് – ആവശ്യത്തിന്

ഒലിവ് ഓയിൽ – 25 എം ൽ

പാചകം ചെയ്യുന്ന വിധം

ഒരു സോസ് പാനിൽ വെള്ളം ചൂടാക്കി ചിക്കൻ കുക്ക് ചെയ്തെടുക്കുക . കുക്ക് ആക്കിയ ചിക്കൻ ചെറുതായി ഷ്രഡ് ചെയ്തത് എടുത്തു ഒരു മിക്സിങ് ബൗളിലേയ്ക്ക് മാറ്റി അതിലേയ്ക്ക് ടൊമാറ്റോ പ്യുരീ ,ബാർബിക്യു സോസ് , കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ബേക്കൺ ഒരു ഓവൻ ട്രേയിൽ നിരത്തി വച്ച് കുക്ക് ചെയ്‌തെടുക്കുക . ഒരു ബേക്കിങ് ട്രേ എടുത്ത് ഒലിവ് ഓയിൽ കൊണ്ട് ഡിഷ് ഗ്രീസ് ചെയ്തെടുക്കുക . ഇതിലേയ്ക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ മിക്സിന്റെ മൂന്നിൽ ഒന്ന് എടുത്ത് പരത്തി വയ്ക്കുക . ഇതിനു മുകളിലേയ്ക്ക് ഗ്രിൽ ചെയ്തു വച്ചിരിക്കുന്ന ബേക്കണിൽ 3 എണ്ണം എടുത്തു ലയർ ചെയ്യുക .അതിന് മുകളിൽ മൂന്നിൽ ഒന്നു ചീസ് വിതറുക . ചീസ് ലയറിനു മുകളിൽ ലസാനിയ ഷീറ്റ് വയ്ക്കുക (ലസാനിയ ഷീറ്റ് ചൂട് വെള്ളത്തിൽ ഒന്ന് മുക്കി എടുക്കുകയാണെങ്കിൽ നന്നായി സോഫ്റ്റ് ആയി വരും ) ലസാനിയ ഷീറ്റിനു മുകളിൽ വീണ്ടും ചിക്കൻ മിക്സ് പരത്തി , ബേക്കണും ചീസും ലസാനിയ ഷീറ്റും കൊണ്ട് 2 ലയർ കൂടി ചെയ്യുക. ഏറ്റവും മുകളിൽ ചീസ് വിതറി പ്രീ ഹിറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റ് (180 ഡിഗ്രിയിൽ ) ബേക്ക് ചെയ്തെടുക്കുക . ചെറിയ സ്ലൈസ് ആയി മുറിച്ചു ചിപ്സ് / സാലഡ് ഒപ്പം സെർവ് ചെയ്യുക.

ബേസിൽ ജോസഫ്

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്തുമസിനു ശേഷം ഉള്ള ആഴ്ചകളിൽ യുകെയിലെ കോവിഡ് കേസുകൾ ശരാശരി അഞ്ചു ലക്ഷത്തോളം ആയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇത് ഔദ്യോഗിക കണക്കുകളേക്കാൾ മൂന്നിരട്ടിയാണ്. സർക്കാരിന്റെ കോവിഡ്-19 ഡാഷ്ബോർഡ് അനുസരിച്ച് ഡിസംബർ 26 മുതൽ ജനുവരി 1 വരെ പ്രതിദിനം ശരാശരി 1173,400 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ (ഒഎൻഎസ്) കണക്കുകൾ പ്രകാരം യഥാർത്ഥ കേസുകളുടെ എണ്ണം പ്രതിദിനം 479,100 ഓളം ആണ് . രണ്ട് കണക്കുകൾ തമ്മിലുള്ള വ്യത്യാസം ഡാഷ്ബോർഡ് സൈറ്റിൽ എത്ര രോഗികളെ നഷ്ടപ്പെട്ടു എന്ന് കാണിക്കുന്നു. അടുത്ത ആഴ്ച ഇംഗ്ലണ്ടിലെ പ്ലാൻ ബി നിയന്ത്രണങ്ങൾ നീക്കാൻ സർക്കാർ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ജനുവരി 27 മുതൽ ഫെയ്സ് മാസ്ക് വെക്കുന്നത് നിർബന്ധമല്ല. ഒമിക്രോൺ തരംഗം വർദ്ധിച്ചു വന്ന സാഹചര്യത്തിൽ ആയിരുന്നു ഈ നിയമങ്ങൾ നടപ്പിലാക്കിയത്.

എന്നിരുന്നാലും സർക്കാരിന്റെ കോവിഡ് ഡാഷ്‌ബോർഡിലെ അണുബാധകളുടെ എണ്ണം യഥാർത്ഥ കണക്കിനേക്കാൾ വളരെ കുറവായിരിക്കാം. വൈറസ് ബാധ സ്ഥിരീകരിച്ചതായി സ്വയം റിപ്പോർട്ട് ചെയ്തവരെ മാത്രമേ ഡാഷ്‌ബോർഡിൽ കാണിക്കുകയുള്ളൂ. അതായത് എത്ര ആളുകൾ ടെസ്റ്റിനായി മുന്നോട്ടുവന്നു, പരിശോധനാഫലങ്ങൾ എത്രപേർ റിപ്പോർട്ട് ചെയ്തു അതുമല്ലെങ്കിൽ കൊറോണാ വൈറസ് ലക്ഷണങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു ടെസ്റ്റ് നടത്തുന്നവർ എന്നിവയെ അനുസരിച്ചിരിക്കും. ഒഎൻഎസിൻെറ കണക്കുകളിൽ വീട്ടിൽ സ്വന്തമായി കോവിഡ് ടെസ്റ്റ് നടത്തിയവരുടെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട് . പോസിറ്റീവ് ഫലം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടോ എന്ന് പരിഗണിക്കാതെ തന്നെയാണ് ഈ സാമ്പിളുകൾ എടുക്കുക. രാജ്യത്തുടനീളമുള്ള പുതിയ കോറോണ വൈറസിൻെറ കേസുകൾ ഒഎൻഎസ് ഇങ്ങനെ കണ്ടെത്തുന്നു. ഡേറ്റകൾ ശേഖരിക്കാനും പ്രോസസ് ചെയ്യാനും എടുത്ത കാലതാമസമാണ് ക്രിസ്മസിന് ശേഷമുള്ള ആഴ്ചകളിലെ എസ്റ്റിമേറ്റ് ഇപ്പോൾ പ്രസിദ്ധീകരിക്കാൻ കാരണമായത്. ഇതിനിടെ നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിക്കുമ്പോൾ കേസുകളുടെ എണ്ണം കുതിച്ചുയരുമോ എന്ന ആശങ്ക ശക്തമാണ് .

 

Copyright © . All rights reserved