Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഈ പകർച്ചവ്യാധി കാലത്ത് ഏറ്റവുമധികം പ്രശംസ ഏറ്റുവാങ്ങിയ ഒരു വിഭാഗമാണ് മലയാളികൾ ഉൾപ്പെടെയുള്ള എൻ എച്ച് എസ്‌ നേഴ്സുമാരും, സ്റ്റാഫുകളും. എന്നാൽ ഇവർ നേരിടുന്ന വെല്ലുവിളികൾ അനവധിയാണ്. നിരവധി പേരാണ് ഈ മഹാമാരി കാലത്ത് വംശീയ അധിക്ഷേപത്തിന് ഇരയായതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. രോഗികളുടെ ഭാഗത്തുനിന്നും, അവരുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഇവർ നേരിട്ടുകൊണ്ടിരിക്കുന്ന സമീപനം വളരെ മോശമാണ് എന്നാണ് ആശുപത്രി അധികൃതരും വെളിപ്പെടുത്തുന്നത്. മിറർ പത്രം നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലുള്ള ഏകദേശം 1241 ഓളം കേസുകളാണ് 2020 ൽ മാത്രം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ കണക്കുകളിൽ നിന്നും വളരെ മുകളിലാണ് യഥാർത്ഥത്തിലുള്ള കണക്കുകളെന്നു പത്രം വെളിപ്പെടുത്തുന്നു. തങ്ങളുടെ ജീവൻ പണയം വച്ച് രോഗികൾക്ക് ശുശ്രൂഷ ചെയ്യുന്ന എൻഎച്ച് എസ്‌ സ്റ്റാഫുകൾ നേരിടുന്നത് കടുത്ത വംശീയ അധിക്ഷേപങ്ങളും, അപമാനകരമായ അനുഭവങ്ങളുമാണ്.

ചിലയിടങ്ങളിൽ രോഗികൾ നോൺ – വൈറ്റ് സ്റ്റാഫുകളാൽ ശുശ്രൂഷിക്കപ്പെടുവാൻ പോലും തയ്യാറാകാത്ത സാഹചര്യങ്ങളുണ്ട്. എന്നാൽ മിക്കയിടങ്ങളിലും ഇത്തരത്തിലുള്ള അപമാനങ്ങൾ കണ്ടില്ലെന്ന് നടിച്ച്, ചികിത്സ ആവശ്യമായ രോഗികൾക്ക് തങ്ങളാലാവുന്ന സഹായങ്ങൾ ചെയ്യുകയാണ് ഇവർ ഓരോരുത്തരും. എൻഎച്ച്എസ്‌ സ്റ്റാഫുകളിൽ അഞ്ചിൽ ഒരു ശതമാനം കറുത്തവർഗക്കാർ, ഏഷ്യക്കാർ, മറ്റ് മൈനോരിറ്റി വംശജർ എന്നിവരാണ് ഉൾപ്പെടുന്നത്. ഇത്തരത്തിലുള്ള വംശീയധിക്ഷേപങ്ങൾക്ക് ഒരു ന്യായീകരണവുമില്ലെന്ന് എൻ എച്ച് എസ്‌ ചീഫ് പീപ്പിൾ ഓഫീസർ പ്രേരണ ഇസ്സർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങൾക്കെതിരെ നടപടി എടുക്കണം എന്ന ആവശ്യവും ഡോക്ടറുമാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ് രോഗികളായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നവരിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ വളരെ കുറവാണെന്ന് എൻഎച്ച്എസ് അറിയിച്ചു. ഇതിനർത്ഥം വാക്സിനുകൾ കോവിഡിൽ നിന്ന് ഉയർന്ന പരിരക്ഷ നൽകുന്നു എന്നാണെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്സ് തലവൻ ക്രിസ് ഹോപ്സൺ പറഞ്ഞു. വാക്സിൻ സ്വീകരിച്ചവരിൽ രോഗം വന്നാൽ പോലും മാരകമാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതുവരെ 25 ദശലക്ഷം ജനങ്ങളാണ് പ്രതിരോധ കുത്തിവെയ്‌പ്പ് സ്വീകരിച്ചത്. ഇത് രാജ്യത്തിൻറെ ജനസംഖ്യയുടെ പകുതിയോളം വരും. ഇന്നലെ 3240 പേർക്കാണ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 6 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇന്ത്യൻ വേരിയന്റിനെ നേരിടാൻ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരോട് എത്രയും പെട്ടെന്ന് തങ്ങളുടെ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

ഇതിനിടെ എല്ലാ എൻഎച്ച്എസ് ജീവനക്കാരും വാക്സിൻ സ്വീകരിക്കണമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മിനിസ്റ്റർ നാദിം സഹാവി പറഞ്ഞു. രോഗബാധിതരെ ചികിത്സിക്കുന്നവർക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും ഇതിന് ഉത്തമ ഉദാഹരണമാണ് ശസ്ത്രക്രിയാരംഗത്തുള്ള ഡോക്ടർമാർ എല്ലാവരും ഹെപ്പറ്റൈറ്റിസ് ബി ക്കെതിരെയുള്ള വാക്സിൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങളുടേതാണെന്ന് ഗവൺമെൻറ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസണും എല്ലാവരും വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധമല്ല എന്നാണ് പറഞ്ഞിരുന്നത്. നിലവിൽ എൻഎച്ച്എസ് സ്റ്റാഫുകളിൽ ഏകദേശം 10 ശതമാനത്തോളം ആളുകൾ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചിട്ടില്ല. ഇതുവരെ യുകെയിൽ ഏകദേശം 40 മില്യൺ ജനങ്ങൾ ഫസ്റ്റ് ഡോസും 25 മില്യൺ ജനങ്ങൾ സെക്കൻഡ് ഡോസും സ്വീകരിച്ചു. ഇത് ജനങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു. വാക്സിൻ സ്വീകരിക്കാനുള്ള വിമുഖത ജനങ്ങളുടെ ഇടയിൽ ഉണ്ടായിട്ടും ഇത്രയും ജനങ്ങൾ വാക്സിൻ സ്വീകരിച്ചത് അഭിനന്ദനാർഹം ആണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

എല്ലാ എൻഎച്ച്എസ് ജീവനക്കാരും വാക്സിൻ സ്വീകരിക്കണമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മിനിസ്റ്റർ നാദിം സഹാവി പറഞ്ഞു. രോഗബാധിതരെ ചികിത്സിക്കുന്നവർക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും ഇതിന് ഉത്തമ ഉദാഹരണമാണ് ശസ്ത്രക്രിയാരംഗത്തുള്ള ഡോക്ടർമാർ എല്ലാവരും ഹെപ്പറ്റൈറ്റിസ് ബി ക്കെതിരെയുള്ള വാക്സിൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങളുടേതാണെന്ന് ഗവൺമെൻറ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസണും എല്ലാവരും വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധമല്ല എന്നാണ് പറഞ്ഞിരുന്നത്.

അതേസമയം വാക്സിൻ സ്വീകരിക്കാൻ ജനങ്ങൾക്ക്‌ സ്വാതന്ത്ര്യം ഉണ്ടെന്നും അവരെ നിർബന്ധിച്ച് കുത്തിവെയ്പ്പ് എടുപ്പിക്കുന്നത് നല്ലതല്ലെന്നും, ഇത്തരത്തിലുള്ള ഒരു നീക്കം എൻഎച്ച്എസ് ജീവനക്കാരെ പ്രതിരോധ കുത്തിവെയ് പ്പെടുക്കാൻ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്നും ലേബർ പാർട്ടി പ്രതികരിച്ചു. നിലവിൽ എൻഎച്ച്എസ് സ്റ്റാഫുകളിൽ ഏകദേശം 10 ശതമാനത്തോളം ആളുകൾ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചിട്ടില്ല. ഇതുവരെ യുകെയിൽ ഏകദേശം 40 മില്യൺ ജനങ്ങൾ ഫസ്റ്റ് ഡോസും 25 മില്യൺ ജനങ്ങൾ സെക്കൻഡ് ഡോസും സ്വീകരിച്ചു. ഇത് ജനങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു. വാക്സിൻ സ്വീകരിക്കാനുള്ള വിമുഖത ജനങ്ങളുടെ ഇടയിൽ ഉണ്ടായിട്ടും ഇത്രയും ജനങ്ങൾ വാക്സിൻ സ്വീകരിച്ചത് അഭിനന്ദനാർഹമാണ്. നിർബന്ധിത കുത്തിവെയ്പ്പുകൾ ഉണ്ടാവില്ലെന്നും ഈ രാജ്യത്ത് ആരെയും അതിനായി നിർബന്ധിക്കുകയില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ നവംബറിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

വാക്സിൻ സ്വീകരിക്കാൻ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് ഉചിതമാണെന്ന് തനിക്കു തോന്നുന്നില്ലെന്ന് ലേബർ ഷാഡോ കാബിനറ്റ് മന്ത്രി തങ്കം ഡെബ്ബോണയർ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് റെഗുലേഷൻസ് ആലോചിച്ചു വരികയാണെന്നും കുട്ടികൾക്ക് വാക്സിൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ അവർക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുകയുള്ളൂ എന്നും സഹാവി തൻറെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. നിലവിൽ യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളിൽ ഫൈസർ വാക്സിനുകൾ കുട്ടികൾക്ക് നൽകുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ.

ബർമ്മിംഗ്ഹാം: യുകെയിലെ റെഡ്ഡിച്ചിൽ താമസിക്കുന്ന മലയാളി നഴ്സ് ഷീജ കൃഷ്ണൻ ആത്മഹത്യ ചെയ്തു എന്ന വാർത്തയെ തുടർന്നുണ്ടായ ചർച്ചകൾ മലയാളികളുടെയിടയിൽ വളരെയധികം ചിന്തകൾക്ക് കാരണമായി. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം വീടിനോട് ചേർന്നുള്ള ഗാരേജിലാണ് ഷീജ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയ്ക്ക് മുമ്പ് ഷീജ സ്വന്തം കുടുംബത്തിലെയ്ക്ക് ആത്മഹത്യ കുറിപ്പ് വോയിസ് മെസേജായി ആയ്ച്ചുകൊടുത്തിരുന്നു. ഭർത്താവിൻ്റെ പീഡനം സഹിക്കവയ്യാതെ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് പ്രധാനമായും മെസേജിൽ പറഞ്ഞിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഭർത്താവായ ബൈജുവിനെ കുറ്റക്കാരനായി ചിത്രീകരിച്ച് ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ മലയാളത്തിലെ മുൻനിരയിലുള്ള പല പത്രങ്ങളും രംഗത്തുവന്നു. കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിക്കും ബൈജുവിനെതിരേ ഷീജയുടെ വീട്ടുകാർ പരാതി കൊടുത്തു. എന്നാൽ, സത്യമെന്ത്??

പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ഇപ്പോൾ വൂസ്റ്റർ അക്യൂട്ടർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെഡ്ഡിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്നതിനപ്പറം ആത്മഹത്യയുമായി ബന്ധപ്പെട്ട യാതൊരു വിവരവും പോലീസ് ഇതുവരെയും പുറത്ത് വിട്ടില്ല. യുകെയിലെ നിയ്മമനുസരിച്ച് ശവസംസ്കാര ചടങ്ങുകൾ എവിടെ നടത്തണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഭർത്താവിനും മക്കൾക്കുമാണ്. മൃതശരീരം നാട്ടിലേയ്ക്ക് കൊണ്ടു പോകണോ വേണ്ടയോ എന്നത് അവരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.
എന്നാൽ, കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ തെറ്റായ വാർത്തകൾ കൊടുത്ത് അവരുടെ കുടുംബത്തെ ഉപദ്രവിച്ച് ജനശ്രദ്ധ നേടുകയാണ് പല മാധ്യമങ്ങളും.

അത്മഹത്യാ കുറിപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന തെറ്റായ വാർത്തകളോട് യുകെയിലേയും നാട്ടിലേയും ഇവരുടെ കുടുംബവുമായി വളരെ അടുത്ത് ബന്ധമുള്ളവരും കൂടത്തിൽ പഠിച്ചവരും കൂടത്തിൽ ജോലി ചെയ്തിട്ടുള്ളവരും ഇപ്പോൾ ജോലി ചെയ്യുന്നവരുമായ നിരവധി മലയാളി സുഹൃത്തുക്കൾ പ്രതികരിച്ചു തുടങ്ങി. യുകെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന, വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുന്നിലുള്ള മലയാളം യുകെ ന്യൂസുമായി നിരവധി മലയാളികളാണ് ഇതിനോടകം ബന്ധപ്പെട്ടു കഴിഞ്ഞിരിക്കുന്നത്. മലയാളം യുകെ ന്യൂസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

6 ലക്ഷം രൂപാ മാസം സമ്പാദിക്കുന്നുവെന്ന് മെസേജിൽ വ്യക്തമായി പറയുന്നുണ്ട്.
ഇതിൽ തന്നെ അസ്വഭാവികതയുണ്ട്. യുകെയിലെ നിയ്മമനുസരിച്ച് ആഴ്ച്ചയിൽ 37.5 മണിക്കൂറാണ് നിയ്മപരമായി ഒരു നഴ്സിന് ജോലി ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ നിയ്മമനുസരിച്ച് സ്വന്തം ഇഷ്ടപ്രകാരം 48 മണിക്കൂർ വരെ ആകാം. പക്ഷേ, 48 മണിക്കൂറിലധികം ജോലി ചെയ്താൽ അതിൽ നിന്നുണ്ടാക്കുന്ന ഒരു പ്രശ്നങ്ങളും നാഷണൽ ഇൻഷ്വറൻസിൽ കവർ ചെയ്യുകയില്ല. അതിൻ പ്രകാരം ഒരു നഴ്സിന് ശരാശരി രണ്ടായിരത്തോളം പൗണ്ടുകളാണ് (ഏകദേശം രണ്ട് ലക്ഷം രൂപ) സമ്പാദിക്കാനാവുന്നത്. ഇനി, ഓവർടൈം ചെയ്താലും ഒരു മാസം ചെയ്യുന്ന ജോലിയുടെ രണ്ടിരട്ടി കൂടി കൂടുതലായി ചെയ്തെങ്കിൽ മാത്രമേ 6 ലക്ഷം രൂപ എന്ന കണക്കിൽ എത്തിച്ചേരുകയുള്ളൂ. യുകെയിൽ NHS ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് മനസ്സിലാകാത്ത കണക്കാണിത്. ഇത് ഒരു വശം.

മറുവശത്ത് കൂടുതൽ ചോദ്യങ്ങളുയരുകയാണ്. മെസേജിൽ പറഞ്ഞിരിക്കുന്ന സത്യമാണെങ്കിൽ ദിവസത്തിൻ്റെ ഭൂരിഭാഗം സമയവും ഹോസ്പിറ്റലിൽ ചെലവഴിക്കുന്ന ഒരാൾക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള സമയം എപ്പോഴാണ് ലഭിക്കുക? സ്കൂളിൽ പോകുന്ന പതിമൂന്നും പതിനാലും വയസ്സുള്ള രണ്ട്  മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ എപ്പോഴാണ് സമയം കിട്ടുക? ഭക്ഷണമുണ്ടാക്കുന്നതൊപ്പം ഷോപ്പിംഗ് ഉൾപ്പെടെ വീട്ട് ജോലികൾ ചെയ്യാൻ എപ്പോഴാണ് സാധിക്കുക?

കുറഞ്ഞത് ഉറങ്ങാൻ പോലും സമയം കിട്ടുന്നതെപ്പോൾ? മുകളിൽ പറഞ്ഞിരുന്ന ജോലികൾ എല്ലാം കൃത്യമായി ഇവരുടെ വീട്ടിൽ നടന്നിരുന്നു. എങ്കിൽ പിന്നെ ഈ ജോലികൾ എല്ലാം ചെയ്തിരുന്നത് ഭർത്താവല്ലാതെ മറ്റാര്? വിശ്രമമില്ലാതെ കൂടുതൽ ജോലി ചെയ്യുമ്പോൾ മാനസീക സമ്മർദ്ദവും ശാരീരികമായ അസ്വസ്തതയും ഉണ്ടാകുന്നത് സ്വാഭാവികമല്ലേ??

മരിക്കുന്നതിന് മുമ്പ് നാട്ടിലുള്ള ബന്ധുക്കൾക്ക് ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് മെസേജ് ആയ്ച്ചു കൊടുത്തിട്ടും ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ബന്ധുക്കൾ എന്തുകൊണ്ട് ശ്രമിച്ചില്ല??

ഭർത്താവിനെയും മക്കളെയും എന്ത് കൊണ്ട് വിവരം അറിയിച്ചില്ല???
വാർത്താവിനിമയ സംവിധാനങ്ങൾ ഇത്രയും പുരോഗമിച്ചിരിക്കുന്ന ഇക്കാലത്ത് വിവരമറിഞ്ഞയുടൻ കൃത്യത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തേണ്ടതായിരുന്നു. ഷീജയുടെ അമ്മയും അനുജത്തിയും കുറെ കാലം ഇവരോടൊപ്പം യുകെയിൽ താമസിച്ചിരുന്നതാണ്. ഈ രാജ്യവുമായി അത്യാവശ്യം നല്ല ബന്ധം അവർക്കുമുണ്ട്. പിന്നെ എന്തുകൊണ്ട് അവർ അതിനുള്ള ശ്രമം നടത്തിയില്ല??  തന്നെയുമല്ല, മരണം നടന്ന് ഇത്രയും ദിവസമായിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു ടെലഫോൺ കോളുപോലും ഷീജയുടെ വീട്ടിൽ നിന്ന് യുകെയിലുള്ള ബൈജുവിൻ്റെ വീട്ടിലെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കടുത്ത മാനസീക സമ്മർദ്ദത്തിലായിരുന്നു ഷീജയെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
സ്വന്തം കുടുംബത്തിൽ നിന്നുള്ള സാമ്പത്തികമായ സമ്മർദ്ദം ഷീജയെ ഒരു പരിധി വരെ മാനസീകമായി തളർത്തിയിരുന്നു. 24 വർഷത്തോളം സൗദിയിൽ അരാംകോ കമ്പനിയിൽ ജോലി ചെയ്ത് തിരിച്ച് നാട്ടിലെത്തിയ ആളായിരുന്നു ഷീജയുടെ പിതാവ്. എങ്കിലും സാമ്പത്തികമായ ഒരു പുരോഗതിയും അവരുടെ കുടുംബത്തിലുണ്ടായില്ല. ഇപ്പോഴും വാടക വീട്ടിലാണ് താമസിക്കുന്നത്. തകർന്ന തങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ ഷീജയെ അവർ കരുവാക്കിയിരുന്നു. ധാരാളം പണം ഷീജയോട് നിരന്തരം വീട്ടിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. പലതവണ ഷീജ അത് കൊടുക്കുകയും ചെയ്തു. റൂട്ടോടുകൂടിയ ബസ്സ് വാങ്ങാൻ വർഷങ്ങൾക്ക് മുമ്പ് സഹോദരനെ സാമ്പത്തീകമായി ഷീജ സഹായിച്ചിരുന്നുവെന്നും ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു. പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമേ ഷീജയ്ക്കുണ്ടായിരുന്നുള്ളൂ. പണത്തോടൊപ്പം കുടുംബവും വലുതാണെന്ന് പലരും ഷീജയെ ഓർമ്മിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

NHS ജോലിയിൽ നിന്ന് ഓഫ് സിക് എടുത്ത് ഏജൻസി ജോലികൾക്ക് ഷീജ പോയി തുടങ്ങി. നിർഭാഗ്യവശാൽ NHS അധികാരികൾ അതറിയുകയും ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. തുടർന്ന് പിൻ നമ്പരുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേയ്ക്ക് Nursing and Midwifery Council (NMC) മുന്നോട്ടു പോയി. NMC യുമായുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണ്. NMC യുടെ തീരുമാനം മെയ് മാസം അവസാനത്തോടെ വരും. പിൻ നമ്പർ നഷ്ടപ്പെട്ടാൽ ജീവനവസാനിപ്പിക്കും എന്ന് ഷീജ പറഞ്ഞതായി അറിയുവാൻ കഴിഞ്ഞു. പിൻ നമ്പർ പോയാലും നിനക്ക് യാതൊരു പ്രശ്നവുമില്ല. ഞാൻ ജോലി ചെയ്യുന്നുണ്ടല്ലോ! എന്ന് പറഞ്ഞ് ബൈജു ഷീജയ്ക്ക് സപ്പോർട്ട് കൊടുത്തിരുന്നു.
ബാൻഡ് 6 ൽ ജോലി ചെയ്തിരുന്ന ഷീജ നേരിടുന്ന നിയമ നടപടികളും സ്വന്തം വീട്ടിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന സമ്മർദ്ദവും ഭർത്താവിനെ കാര്യങ്ങൾ വ്യക്തമായി ധരിപ്പിക്കാത്തതിൻ്റെ വിഷമവും ഷീജയെ മാനസീകമായി തളർത്തുന്ന അവസ്ഥയിൽ എത്തിച്ചു എന്നാണ് ഈ കുടുംബത്തെ അടുത്തറിയാവുന്നവർ പറയുന്നത്.

ഇതിന് മുമ്പും ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്ന് വോയിസ് മെസേജിൽ പറയുന്നുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ക്വയറി സൂയിസൈഡ് അറ്റംൻ്റ് നടത്തി ICUയിൽ ചികിത്സ ലഭിച്ചിട്ടുണ്ട്. കൂടാതെ കൗൺസിലിംഗും വിധേയമായതായി സഹപ്രവർത്തകർ പറഞ്ഞു. യുകെയിൽ നിന്നും നാട്ടിലെത്തിയ ഒരു സുഹൃത്ത് ഇക്കാര്യങ്ങളെല്ലാം ഷീജയുടെ പിതാവിനെ നേരിട്ട് അറിയ്ച്ചിരുന്നു. ചികിത്സ ആവശ്യമാണെന്നും പറഞ്ഞു. ചികിത്സ വേണ്ടത് ഭർത്താവ് ബൈജുവിനാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

ആത്മഹത്യ ചെയ്യുന്നതിന് കുറച്ച് ദിവസം മുമ്പ് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഷീജയ്ക്ക് പനിയുണ്ടായി. തുടർന്ന് അവിടെ തന്നെ ഡോക്ടറെ കാണുകയും കോവിഡ് ടെസ്റ്റ് ചെയ്യുകയും ചെയ്തു. ബൈജു എത്തിയാണ് ഷീജയെ വീട്ടിൽ എത്തിച്ചത്.തുടർന്നും എല്ലാക്കാര്യവും നോക്കിയത് ബൈജുവാണ്. പനിയായിരുന്നപ്പോൾ ഒരു തുള്ളി വെള്ളം പോലും തന്നില്ല എന്ന മെസേജിന് പ്രത്യേകിച്ച് സ്ഥാനമില്ല. മിക്കവാറും ബൈജുവാണ് ഷീജയെ ജോലിക്ക് കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്നത്. കൂടുതൽ ജോലി ചെയ്യുന്നതു കൊണ്ട് ചുരുങ്ങിയ ചില സന്ദർഭങ്ങളിൽ ടാക്സിയെയും ഷീജ ആശ്രയിച്ചിരുന്നു. യാതൊരു പരിഭവവുമില്ലാതെ സ്വന്തം ജോലിയോടൊപ്പം വീട്ട് ജോലികളും ചെയ്ത് നന്നായി കുടുംബം നോക്കുന്ന ശാന്ത സ്വഭാവത്തിൻ്റെ ഉടമയാണ് ബൈജു എന്നാണ് റെഡ്ഡിച്ച് മലയാളികൾ ഒന്നായി പറയുന്നത്. ഭാര്യയുടെ കുറവുകൾക്ക് ഒരിക്കലും ബൈജു പരാതി പറഞ്ഞതായി അറിവില്ല. കുറവുകൾ മാത്രമുള്ള ഒരു ഭാര്യയായി ഷീജയെ ബൈജു ഒരിക്കലും ചിത്രീകരിക്കുന്നുമില്ല. സാധാരണ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾക്കപ്പുറം കൂടുതലായി ഒന്നും ഇവിടെയും സംഭവിച്ചിട്ടില്ല. ഭാര്യയുടെ ജോലി ഭാരം കുറയ്ക്കാൻ ബൈജു നടത്തിയ ശ്രമത്തോട് ഷീജ സഹകരിച്ചില്ല എന്നത് സുഹൃത്തുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാണ്.

ഈ രാജ്യത്തിൽ മനുഷ്യത്വത്തിന് വില കൊടുക്കുന്ന ഒരു നിയ്മമുണ്ട്. അത് എല്ലാവർക്കും തുല്യമാണ്. കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടും. മുഖം നോക്കാതെ നീതി നടപ്പാക്കും. യൂറോപ്പിലെ മലയാളികൾ ഇവിടുത്തെ നീതിന്യായ വ്യവസ്ഥയെ ആഴത്തിൽ വിശ്വസിക്കുന്നു.
സത്യമറിയാതെ ബൈജുവിനെ വില്ലനാക്കി പല ഓൺലൈൻ പത്രങ്ങളുമെഴുതി. അവരോട് പറയാൻ ഒന്നു മാത്രം.
അമ്മ നഷ്ടപ്പെട്ട വേദനയിൽ മിടുക്കരായ രണ്ട് മക്കളും അവർക്ക് തുണയായി ഭാര്യ നഷ്ടപ്പെട്ട ഒരു ഭർത്താവും ജീവിച്ചിരിപ്പുണ്ട്.
കോടതി പറയുവോളം അവരെ ഉപദ്രവിക്കരുതേ…!

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക.
അതിൽ ആനന്ദം കൊള്ളുക.

അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രലിൽ നടന്ന രഹസ്യ ചടങ്ങിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിശ്രുത വധുവായ ക്യാരി സൈമണ്ടിനെ വിവാഹം കഴിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഡൗണിംഗ് സ്ട്രീറ്റ് ഇതുവരെ തയ്യാറായിട്ടില്ല. വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറിയായ തെരേസാ കോഫി തൻെറ ആശംസകൾ അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. നോർത്തേൺ അയർലണ്ടിലെ ഫസ്റ്റ് മിനിസ്റ്ററായ ആർലിൻ ഫോസ്‌റ്ററും ട്വിറ്ററിലൂടെ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് പെട്ടെന്നു നടത്തിയ ചടങ്ങിൽ ഇംഗ്ലണ്ടിലെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് 30 പേരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. ഇതേസമയം വിവാഹത്തെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലും അറിവില്ലായിരുന്നു. 33 കാരിയായ ക്യാരിക്കും 56 കാരനുമായ ബോറിസിനും ഒരു കുട്ടിയുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കാരി സൈമണ്ടും അടുത്ത വർഷം ജൂലൈയിൽ വിവാഹിതരാകുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇരുവരും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സേവ്-ദി-ഡേറ്റ് കാർഡുകൾ അയച്ചുതുടങ്ങിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. 2019 ൽ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും കൊറോണ വൈറസ് കാരണം വിവാഹം വൈകുകയായിരുന്നു. 2019 ജൂലൈ മുതൽ ഡൗണിംഗ് സ്ട്രീറ്റിൽ താമസിക്കുന്ന ആദ്യത്തെ അവിവാഹിത ദമ്പതികളായിരുന്നു ജോൺസണും സൈമണ്ടും. ദമ്പതികൾ വിവാഹിതരാകുന്നതുവരെ സൈമണ്ടിന് ഒരു പൂർണ്ണ ‘പ്രഥമ വനിത’യാകാൻ കഴിയില്ലെന്ന് മുൻകാലങ്ങളിൽ പലരും വിമർശനം ഉന്നയിച്ചിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും സൈമണ്ട്സ് ഗർഭിണിയാണെന്ന വാർത്തയും കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ രോഗവ്യാപനതോത് ഉയർന്നതിനെ തുടർന്ന് നേരത്തെ പദ്ധതിയിട്ടിരുന്നതനുസരിച്ചുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പിൻവലിക്കൽ ഉണ്ടാകില്ലെന്ന സൂചനകൾ പുറത്തുവന്നു. ജൂൺ 21 -ന് ബ്രിട്ടനെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പൂർണമായും മോചിപ്പിക്കും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണം അപകടകരമായ രീതിയിൽ രാജ്യത്ത് ഉയരുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഏപ്രിൽ ആദ്യവാരത്തിന് ശേഷം ആദ്യമായി പ്രതിദിന രോഗവ്യാപനം 4000 – ന് മുകളിൽ എത്തിയതും ആർ – റേറ്റ് ഒന്നിന് മുകളിലായതും ആശങ്ക ഉളവാക്കുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ബ്രിട്ടനിൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമായി വന്നപ്പോഴാണ് ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദത്തിൻെറ വ്യാപനം രാജ്യത്ത് അപകടകരമായ രീതിയിൽ വർദ്ധിച്ചത്. ഇന്ത്യൻ വകഭേദത്തിൻെറ കേസുകൾ ഓരോ ആഴ്ചയും ഇരട്ടിയാകുന്നുണ്ടെന്ന് ഗവൺമെൻറിൻറെ ന്യൂ ആന്റ് എമർജിംഗ് റെസ്പിറേറ്ററി വൈറസ് ത്രെറ്റ്‌സ് അഡ്വൈസറി ഗ്രൂപ്പിലെ അംഗമായ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫസർ ആൻഡ്രൂ ഹെയ്‌വാർഡ് പറഞ്ഞു. ഇന്ത്യൻ വേരിയന്റ് മാരകവും കൂടുതൽ വ്യാപന ശേഷിയുള്ളതുമാണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ നിയന്ത്രണങ്ങൾ ഉള്ളപ്പോൾ തന്നെ ഇരട്ടിയാകുന്ന വൈറസ് വ്യാപനം പൂർണ്ണമായും ഇളവുകൾ അനുവദിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണാതീതമാകുമെന്നാണ് ആരോഗ്യവിദഗ്ധർ ഭയപ്പെടുന്നത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

മൊറോക്കോ:- ശരീരം മുഴുവൻ വരിഞ്ഞു ചുറ്റിയ പ്ലാസ്റ്റിക് ബോട്ടിലുകളുമായി മെഡിറ്ററേനിയൻ കടലിൽ നിന്നും നിലവിളിക്കുന്ന 16 വയസ്സുകാരന്റെ ചിത്രം ലോകമനഃസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മൊറോക്കോയിൽ നിന്നും സ്പെയിനിലെ സിയുട്ടയിലേക്ക് നീന്തിയെത്തിയ പതിനാറ് വയസ്സുകാരനായ അഷ്റഫ് സബിർ , തങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ എന്ന് സ്പെയിനിലെ പട്ടാളക്കാരോട് യാചിക്കുന്ന ചിത്രമാണ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നത്. സുരക്ഷാ മാർഗ്ഗങ്ങൾ ലംഘിച്ച് മൊറോക്കോയിൽ നിന്നും യൂറോപ്പിലേക്ക് എത്തിയ എണ്ണായിരത്തോളം അഭയാർത്ഥികളിൽ ഒരാളാണ് അഷ്റഫ്. 24 മണിക്കൂറിൽ സ്പെയിനിൽ എത്താനുള്ള തന്റെ മൂന്നാമത്തെ പരിശ്രമമായിരുന്നു ഇതെന്ന് അഷ്റഫ് വെളിപ്പെടുത്തുന്നു. എന്നാൽ തിരിച്ചയക്കപ്പെടുമ്പോൾ അഷറഫിന്റെ കണ്ണുകളിൽ കണ്ട നിസ്സഹായാവസ്ഥയാണ് ഒട്ടുമിക്ക അഭയാർഥികളുടെയും അവസ്ഥ.

യൂറോപ്പിലേക്കുള്ള ബോർഡർ തുറന്നു എന്ന് ആരോ പറഞ്ഞ് അറിഞ്ഞതിനെ തുടർന്നാണ് താൻ വീണ്ടും പരിശ്രമിച്ചതെന്ന് അഷ്റഫ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയും അഷ്‌റഫ്‌ സ്പെയിനിൽ എത്താൻ പരിശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ഒരു രാത്രി ഡിറ്റൻഷെൻ സെന്ററിൽ പാർപ്പിച്ച ശേഷം അഷ്റഫിനെ തിരിച്ചയക്കുകയായിരുന്നു.

പ്രസവിച്ച ശേഷം മൂന്നാമത്തെ ദിവസം അഷ്‌റഫിനെ അമ്മ ഉപേക്ഷിച്ചു. വിവാഹം കഴിക്കാതെ പതിനാറാമത്തെ വയസിലാണ് അവർ അഷ്‌റഫിനു ജന്മം നൽകിയത്. ഇത്തരമൊരു അവസ്ഥ മൊറൊക്കോയിൽ അംഗീകരിക്കാൻ പറ്റാത്തതിന്നാൽ അവർ അഷ്‌റഫിനെ ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം വേറൊരു സ്ത്രീയുടെ സംരക്ഷണയിലായിരുന്നുവെങ്കിലും അവരും മരണപ്പെട്ടു. പിന്നീട് മിലുത ഗുലാമി എന്ന സ്ത്രീയോടൊപ്പം ആയിരുന്നു അഷ്‌റഫ്‌ വളർന്നത്. അഷ്‌റഫിനെ കാണാതായതിനെ തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെട്ടിരുന്നു. നാലുമാസത്തോളം തെരുവിലാണ് കഴിഞ്ഞതെന്ന് അഷ്‌റഫ്‌ വെളിപ്പെടുത്തി. ജീവിതത്തിൽ തന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും പണം സമ്പാദിക്കുവാനും ആയാണ് യൂറോപ്പിലേക്ക് കുടിയേറിപ്പാർക്കാൻ തീരുമാനിച്ചത്. അഷ്റഫിനെ പോലെ സാഹചര്യമുള്ള നിരവധി പേരാണ് മൊറോക്കോയിൽ നിന്നും സ്പെയിനിലേക്ക് കുടിയേറ്റം നടത്തുന്നത്. എന്നാൽ ഇവരിൽ ചിലർ മാത്രമാണ് വിജയകരമായി സ്പെയിനിൽ എത്തുന്നത്.

സുജിത് തോമസ്

ഗോവൻ ഫിഷ് കറി

ഭാരതത്തിന്റെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഗോവ എന്ന ചെറിയ സംസ്ഥാനം കീർത്തി കേൾക്കുന്നത് ലോക ടൂറിസം ഭൂപടത്തിൽ ഗോവയ്ക്ക് ഉള്ള പ്രാധാന്യം കൊണ്ട് മാത്രമല്ല, അവിടുത്തെ അത്യന്തം രുചികരമായ ഭക്ഷണം വിഭവങ്ങൾ കൊണ്ടും കൂടിയാണ്. പോർച്ചുഗീസ് സംസ്കാരത്തിന്റെ അവശേഷിക്കുന്ന ജീവ തുടിപ്പുകൾ ആണ് ഗോവൻ ഭക്ഷണ വിഭവങ്ങളിൽ നാം ഇന്ന് കാണുന്നതും. ഒരിക്കൽ പോർച്ചുഗീസ് കോളനിയായിരുന്ന ഗോവയിൽ ഇന്ന് നമുക്ക് ആസ്വദിക്കാൻ കഴിയുക പോർച്ചുഗീസ് വിഭവങ്ങളുടെയും ഇന്ത്യൻ രുചിഭേദങ്ങളുടെയും കൂടിച്ചേരൽ ആണ്. വിദേശികളും സ്വദേശികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു കറിയാണ് ഗോവൻ ഫിഷ് കറി. തേങ്ങായും, തേങ്ങാപ്പാലും, പലവിധ സുഗന്ധവ്യഞ്ജനങ്ങളും സമ്മേളിക്കുന്ന ഒരു മനോഹരമായ വിഭവം ആണ് ഇത്. രുചികരമായ ഒരു ഗോവൻ മീൻകറി പരമ്പരാഗതമായ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ എഴുതുന്നത്.

ചേരുവകൾ

നെയ്മീൻ അല്ലെങ്കിൽ ആവോലി കക്ഷണങ്ങൾ ആക്കിയത്: 5 അല്ലെങ്കിൽ 6
മഞ്ഞൾ പൊടി – 1 1/4 ടീസ്പൂൺ
മല്ലി – 1 ടേബിൾ സ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് -4 അല്ലങ്കിൽ 5
കാശ്മീരി മുളക് – 5 അല്ലെങ്കിൽ 6
വെളുത്തുള്ളി -6 അല്ലി
ഇഞ്ചി -1 ചെറിയ കക്ഷണം
തേങ്ങാ ചിരകിയത് -1 കപ്പ്‌
തേങ്ങാ പാൽ – 1/4- 1/2 കപ്പ്‌
കുടംപുളി – 4 അല്ലെങ്കിൽ 5
വാളൻപുളി പിഴിഞ്ഞ വെള്ളം -6 ടേബിൾ സ്പൂൺ
സവോള കൊത്തി അരിഞ്ഞത് -1
പച്ചമുളക് പിളർന്നത് -1
ഉപ്പ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആവോലി അല്ലങ്കിൽ നെയ്മീൻ ചെറിയ കഷണങ്ങളാക്കി അര ടീസ്പൂൺ ഉപ്പും,കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

ചൂടായ പാനിൽ, അഞ്ചോ ആറോ കാശ്മീരി മുളക്, ഒരു ടീസ്പൂൺ ജീരകം, ഒരു ടേബിൾ സ്പൂൺ മല്ലി എന്നിവ ചൂടാക്കി മിക്സി ജാറിൽ ഒരു കപ്പ് തേങ്ങാ ചിരകിയതും, ആറ് വെളുത്തുള്ളി അല്ലി ,ചെറിയ കഷണം ഇഞ്ചി, നാലോ അഞ്ചോ കുരുമുളക്,ഒരു ചെറിയ വലിപ്പത്തിൽ വാളൻ പുളി ആറ് ടേബിൾ സ്പൂൺ ചൂടുവെള്ളത്തിൽ അലിയിച്ച വെള്ളം, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ച് പേസ്റ്റ് ആയി എടുക്കണം.

ഒരു സവോള ചെറിയതായി അരിഞ്ഞത്, മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് കൈ കൊണ്ട് തിരുമ്മി എടുക്കുക. തുടർന്ന് ഗ്യാസ് ഓൺ ചെയ്ത് പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണയും, രണ്ട് കീറിയ പച്ചമുളകും ചേർത്ത് സവോള ചുവന്ന കളർ ആകുന്നതു വരെ വഴറ്റി എടുക്കുക. ശേഷം മിക്സിയിൽ അരച്ചു വച്ച മസാലയിൽ നിന്നും ആറ് ടേബിൾ സ്പൂൺ മസാല ചേർത്ത് വീണ്ടും ചെറിയ തീയിൽ മൂപ്പിക്കുക. മസാല മൂത്ത മണം വരുമ്പോൾ മൂന്ന് കപ്പ് വെള്ളം, 5 കുടംപുളി കഷണവും ഇട്ട് തിളപ്പിക്കുക. തിളച്ച ശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മീൻ കക്ഷണങ്ങൾ ചേർക്കുക. അടച്ചു വെച്ച് ചെറിയ തീയിൽ പത്ത് മിനിറ്റ് വേവിക്കുക. പത്ത് മിനിറ്റ് കഴിയുമ്പോൾ ഇളക്കി കൊടുക്കണം. മീൻ ഉടയാതെ വേണം ഇത് ചെയ്യുവാൻ. ഗ്രേവി കുറുകി വരുമ്പോൾ കട്ടിയുള്ള കാൽ കപ്പ് മുതൽ അരക്കപ്പ് വരെ തേങ്ങാപ്പാൽ ചേർത്ത് ചുറ്റിച്ച് ഇളക്കി ഗ്യാസ് ഓഫ് ചെയ്ത് ഒരു മണിക്കൂർ മാറ്റി വച്ച ശേഷം ഉപയോഗിക്കാം. ബാക്കിയുള്ള മസാല വൃത്തിയുള്ള പാത്രത്തിൽ അടച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.

സുജിത് തോമസ്

അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസിനെ ചൈനയിലെ വുഹാനിലുള്ള ലാബിൽ ശാസ്ത്രജ്ഞർ സൃഷ്ടിച്ചതാണെന്നും പിന്നീട് ഇത് വവ്വാലിൽ നിന്ന് പരിണമിച്ച വൈറസ് ആണെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്നുമാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടീഷ് പ്രൊഫസറായ ആംഗസ് ഡാൽഗ്ലീഷും നോർവീജിയൻ ശാസ്ത്രജ്ഞനുമായ ഡോ. ബിർഗർ സോറൻസെനുമാണ് തങ്ങളുടെ ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കാൻ പോകുന്നത് . തങ്ങൾ നടത്തിയ പഠനത്തിൽ ലഭിച്ച വൈറസിൻെറ സാമ്പിളുകളിൽ നിന്ന് ലാബിൽ കൃത്രിമമായി സൃഷ്ടിച്ചവയാണെന്ന് മനസ്സിലാക്കാൻ സാധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നത് .

സാധാരണ വൈറസുകളിൽ ജനിതകമാറ്റം വരുത്തി അവയെ കൂടുതൽ അപകടകരമാക്കിയതിനുശേഷം മനുഷ്യരിൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെപ്പറ്റി ശാസ്ത്രജ്ഞർ ഗവേഷണം നടത്തുകയായിരുന്നുവെന്നും പഠനത്തിൽ പറയുന്നു. ചൈനയിലെ ഗുഹകളിൽ കാണുന്ന വവ്വാലുകളിൽ നിന്ന് ശേഖരിച്ച കൊറോണവൈറസുകളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തിയാണ് കോവിഡ് – 19 ന് കാരണമായ വൈറസിനെ സൃഷ്ടിച്ചത് . ലാബിലെ സുരക്ഷാ വീഴ്ച മൂലം അവ രക്ഷപ്പെട്ടു. സംഭവശേഷം വീഴ്ച മറയ്ക്കാൻ ശാസ്ത്രജ്ഞർ വൈറസിൻെറ റിവേഴ്സ് എഞ്ചിനീയറിംഗ് പതിപ്പുകൾ ഉപയോഗിച്ച് കോവിഡ്-19 ൻെറ കാരണമായ കൊറോണ വൈറസ് വവ്വാലുകളിൽ നിന്നാണ് ഉണ്ടായതെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

പല മുൻനിര ജേർണലുകളും അക്കാദമിക് വിദഗ്ധരും പഠനറിപ്പോർട്ട് നിരസിച്ചെങ്കിലും ക്വാർട്ടർലി റിവ്യൂ ഓഫ് ബയോഫിസിക്സ് ഡിസ്കവറി ഇത് പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ കോവിഡ്-19 ലാബിൽ സൃഷ്ടിച്ചതാണെന്നതിൻെറ ഏറ്റവും പുതിയ അടയാളമായി ഇതു മാറും. അതേസമയം, വൈറസിനെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ അമേരിക്കയും ബ്രിട്ടനും ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചൈന വൈറസിൻെറ ഉത്ഭവത്തെപ്പറ്റിയുള്ള എല്ലാ വാദങ്ങളും നിരസിച്ചു. ലബോറട്ടറിയിൽ നടത്തിയ കൃത്രിമത്വത്തിലൂടെ മാത്രമേ ഇത്തരത്തിൽ ഒരു വൈറസിനെ സൃഷ്ടിക്കാൻ കഴിയൂ എന്ന് നിസംശയം പറയാൻ കഴിയും എന്ന് പഠനം നടത്തിയ പ്രൊഫസർ ഡാൽഗ്ലീഷും ഡോ. ബിർഗർ സോറൻസെനും പറഞ്ഞു. കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് എത്തിയെന്നുമാണ് ചൈനയുടെ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിലവിലുള്ള പോളിസി ഹോൾഡർമാർക്ക് പുതിയ ഉപഭോക്താക്കളെക്കാൾ കൂടുതൽ ചാർജ് ഇടാക്കുന്ന ഇൻഷുറൻസ് സ്ഥാപനങ്ങളുടെ നടപടിയ്ക്ക് വിലക്ക്. പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ ഭവന, മോട്ടോർ ഇൻഷുറൻസ് ഉപഭോക്താക്കൾക്കുള്ള പുതുക്കൽ പുതിയ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ചെലവേറിയതായിരിക്കില്ലെന്ന് സിറ്റി വാച്ച്ഡോഗ് ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി വ്യക്തമാക്കി. 6 മില്യൺ വിശ്വസ് ത പോളിസി ഉടമകൾ അവരുടെ യഥാർത്ഥ അപകടസാധ്യതയ്ക്ക് ശരാശരി വില നൽകിയിരുന്നെങ്കിൽ 1.2 ബില്യൺ ഡോളർ ലാഭിക്കുമായിരുന്നുവെന്ന് 2018ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പല കമ്പനികളും നിലവിലുള്ള ഉപഭോക്താക്കൾ‌ക്ക് ഓരോ വർഷവും പുതുക്കുന്നതിനുള്ള ചാർജ് വർദ്ധിപ്പിക്കുന്നു. ഇതിനെ ‘പ്രൈസ് വാക്കിംഗ്’ എന്നാണ് വിളിക്കുന്നത്. അമിത ചാർജ് നൽകുന്നത് ഒഴിവാക്കാൻ ഉപയോക്താക്കൾ ഓരോ വർഷവും ഷോപ്പിംഗ് നടത്തേണ്ടതുണ്ട്. പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പല സ്ഥാപനങ്ങളും കുറഞ്ഞ ചാർജാണ് വാഗ്ദാനം ചെയ്യുന്നത്.

ലോയൽറ്റി പെനാൽറ്റി നീക്കംചെയ്ത് വിപണി മികച്ചതാക്കുന്ന ഈ നടപടിയിലൂടെ 10 വർഷത്തിനിടെ ഉപഭോക്താക്കൾ 4.2 ബില്യൺ പൗണ്ട് ലാഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എഫ്‌സി‌എയുടെ പുതിയ നിയമങ്ങൾ‌ കമ്പനികളുടെ പ്രൈസ് വാക്കിംഗിന് തടയിടും. വീട്, മോട്ടോർ ഇൻഷുറൻസ് എന്നിവയുടെ വിലനിർണ്ണയത്തെക്കുറിച്ചുള്ള പുതിയ നിയമങ്ങൾക്ക് പുറമേ, മിക്ക ഉപയോക്താക്കൾക്കും അവരുടെ പോളിസിയുടെ ഓട്ടോമാറ്റിക് റിന്യൂവൽ റദ്ദാക്കുന്നതിനുള്ള എളുപ്പ മാർഗ്ഗങ്ങൾ സാധ്യമാക്കുന്നതിന് എഫ്‌സി‌എ പുതിയ നിയമങ്ങളും കൊണ്ടുവരുന്നു. “വിശ്വസ്തരായ നിരവധി ഉപഭോക്താക്കൾ നൽകുന്ന ഉയർന്ന വിലയെ പ്രതിരോധിക്കാൻ ഈ നിയമത്തിന് സാധിക്കും. ദശലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടി ഇൻഷുറൻസ് മാർക്കറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കണം. ഭാവിയിൽ വിപണി എങ്ങനെ വികസിക്കുന്നുവെന്നും കമ്പനികൾ ഉപയോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്നത് തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും.” എഫ്‌സി‌എയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷെൽ‌ഡൺ മിൽ‌സ് പറഞ്ഞു.

ഈ നടപടികൾ കമ്പനികളെ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്ന് സിറ്റിസൺസ് അഡ്വൈസ് പോളിസി ഡയറക്ടർ മാത്യു ആപ്റ്റൺ പറഞ്ഞു. മോർട്ട്ഗേജുകൾ, സേവിംഗ് സ്, മൊബൈൽ, ഇൻഷുറൻസ്, ബ്രോഡ്‌ബാൻഡ് മാർക്കറ്റുകൾ എന്നിവയിലുടനീളം ഉപയോക്താക്കൾ നൽകുന്ന പ്രതിവർഷം 4 ബില്യൺ പൗണ്ട് ലോയൽറ്റി പെനാൽറ്റിയെക്കുറിച്ച് ഞങ്ങൾ പരാതി സമർപ്പിച്ചിട്ട് രണ്ട് വർഷത്തിലേറെയായി.”അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വസ്തരായ ഇൻ‌ഷുറൻ‌സ് ഉപഭോക്താക്കൾ‌ക്ക് ഇനിമുതൽ വർഷംതോറും വില വർധനവ് നേരിടേണ്ടി വരില്ല. വിലനിർണ്ണയം, ഓട്ടോമാറ്റിക് റിന്യൂവൽ, ഡാറ്റ റിപ്പോർട്ടിംഗ് പരിഹാരങ്ങൾ എന്നിവ 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

RECENT POSTS
Copyright © . All rights reserved