Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചരക്ക് വാഹന ഡ്രൈവർമാരുടെ കുറവ് കാരണം ഇന്ധന ക്ഷാമം രൂക്ഷമായതിനാൽ പെട്രോൾ സ്റ്റേഷനുകളിൽ രണ്ടാം ദിനവും വാഹനങ്ങളുടെ നീണ്ട നിര. യുകെയിൽ 100,000 ഡ്രൈവർമാരുടെ കുറവുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഭക്ഷണം, പെട്രോൾ തുടങ്ങിയ ആവശ്യവസ്തുക്കളുടെ വിതരണത്തെ തടസപ്പെടുത്തുന്നുണ്ട്. അതേസമയം വിദേശ ഡ്രൈവർമാരെ യുകെയിൽ എത്തിക്കുന്നതിനായി കുടിയേറ്റ നിയമങ്ങളിൽ ഇളവ് വരുത്താനും 5,000 വിദേശ ലോറി ഡ്രൈവർമാർക്ക് വിസ നൽകാനും പ്രധാനമന്ത്രി ഒരുങ്ങുകയാണ്. ഇന്ധനക്ഷാമം സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഡ്രൈവർ ക്ഷാമം പരിഹരിക്കുന്നതിനായി ആയിരക്കണക്കിന് വിദേശ ഡ്രൈവർമാർക്ക് പ്രധാനമന്ത്രി വിസ നൽകുമെന്നും ലൈസൻസ് നേടാൻ ശ്രമിക്കുന്ന ഡ്രൈവർമാരെ എച്ച്ജിവി ടെസ്റ്റിംഗ് സൈറ്റുകളിൽ സഹായിക്കാൻ സൈനികരെ ഒരുക്കുമെന്നും പ്രതീക്ഷിക്കുന്നു.

കോവിഡ് വ്യാപനം കാരണം പരിശോധന മുടങ്ങിയതിനാൽ ബ്രിട്ടനിൽ 90,000 ത്തിലധികം ഡ്രൈവർമാരുടെ കുറവുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ടാങ്കർ ഡ്രൈവർമാരുടെ അഭാവം ഇന്ധന വിതരണത്തെ തടസപ്പെടുത്തുമെന്ന് ബിപിയും എസ്സോയും വ്യാഴാഴ്ച അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഈ വാർത്ത പെട്രോൾ പമ്പുകളിൽ തിരക്ക് വർധിക്കുന്നതിന് കാരണമായി. തുടർന്ന് നിരവധി പെട്രോൾ സ്റ്റേഷനുകൾ അടച്ചുപൂട്ടി. എല്ലാ പെട്രോൾ സ്റ്റേഷനുകളിലും ഫലപ്രദമായി വിതരണം നടത്താൻ ആവശ്യമായ ലോറി ഡ്രൈവർമാർ ഇല്ലെന്നതാണ് സർക്കാരിനെയും പൊതുജനങ്ങളെയും ആശങ്കയിലാക്കുന്ന പ്രധാന കാര്യം.

ഡ്രൈവർ ക്ഷാമം എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ചുള്ള അടിയന്തര ചർച്ചകൾക്കായി മന്ത്രിമാർ ഇന്നലെ യോഗം ചേർന്നിരുന്നു. കുടിയേറ്റ നിയമങ്ങൾ ലഘൂകരിക്കാനാണ് ട്രക്കിങ് കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. പ്രതിസന്ധിയെ നേരിടാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും ഇതവരുടെ പരാജയമാണെന്നും ലേബർ ഡെപ്യൂട്ടി ലീഡർ ആഞ്ചല റെയ്‌നർ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഞങ്ങൾ താൽക്കാലിക നടപടികൾ സ്വീകരിക്കുമെന്ന് ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി. ഏറ്റവും പുതിയ ഒഎൻഎസ് ലേബർ ഫോഴ്സ് സർവേ പ്രകാരം 14,000 യൂറോപ്യൻ യൂണിയൻ ലോറി ഡ്രൈവർമാർ ജൂൺ 2020 വരെയുള്ള കാലയളവിൽ യുകെ വിട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞ ദിവസം ലണ്ടനിലെ കേറ്റർ പാർക്കിൽ വെച്ച് ആക്രമണത്തിനിരയായി മരണപ്പെട്ട 22 കാരിയായ സ്കൂൾ അധ്യാപിക സബീന നെസ്സയെ തലയ്ക്കടിച്ച ശേഷം ആക്രമി തോളിൽ എടുത്തുകൊണ്ടുപോയി കേറ്റർ പാർക്കിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സബിനയുടെ ഭവനത്തിൽ നിന്നും മീറ്ററുകൾ അകലെ മാത്രമാണ് ആക്രമണം നടന്നതെന്ന് പോലീസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 38 കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പംതന്നെ മറ്റൊരാളുടെ ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. വളരെ അപ്രതീക്ഷിതകരമായ സംഭവമാണ് ലണ്ടൻ നഗരത്തിൽ വച്ച് സംഭവിച്ചതെന്ന് നിരവധിപ്പേർ വ്യക്തമാക്കി.


സബീനയുടെ മരണത്തിൽ പങ്കുചേർന്ന് നടത്തിയ അനുസ്മരണത്തിൽ അഞ്ഞൂറോളം പേർ പെഗ്ലർ സ്ക്വയറിൽ ഒത്തുചേർന്നു. സബീനയുടെ സഹോദരി ജബിനയും ഇതിൽ പങ്കു ചേർന്നു. തന്റെ കുടുംബത്തോട് കാണിച്ച സ്നേഹത്തിനും കരുതലിനും അവർ നന്ദി പറഞ്ഞു. മറ്റൊരു കുടുംബത്തിനും തങ്ങളുടെ അവസ്ഥ ഉണ്ടാകരുതെന്ന് താൻ ആഗ്രഹിക്കുന്നതായി അവർ വ്യക്തമാക്കി.


സബീനയ്ക്ക് നേരെ നടന്ന ആക്രമണം ലണ്ടനിലെ സ്ത്രീസുരക്ഷാ വീണ്ടും ചർച്ചാവിഷയം ആക്കിയിരിക്കുകയാണ്. ഇതിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അർബൻ ഏഞ്ചൽസ് സംഘടനയുടെ പ്രവർത്തകയായ ഇരുപത്തിരണ്ടുകാരി ടാലിസ്കർ കോൺഫോർഡിനെതിരെ ഒരാഴ്ചയിൽ തന്നെ നിരവധി ആക്രമണ ശ്രമങ്ങൾ നടന്നതായി അവർ വ്യക്തമാക്കി. താൻ ഒറ്റയ്ക്ക് വീട്ടിലേയ്ക്കും മറ്റും നടക്കുമ്പോഴാണ് പലപ്പോഴും ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടേണ്ടതല്ലെന്ന് അവർ പറഞ്ഞു. അധികൃതർ കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. സ്ത്രീകൾക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ചരക്ക് വാഹന ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ് . പല പെട്രോൾ സ്റ്റേഷനുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ് . ഡ്രൈവർമാരുടെ ക്ഷാമം മൂലം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിതല ചർച്ചകൾ ആരംഭിച്ചതായി ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. നിലവിൽ രാജ്യമൊട്ടാകെ ആകെ 100000 ത്തോളം ഡ്രൈവർമാരുടെ കുറവ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുന്നതിനായി താൽക്കാലിക വിസ നൽകുന്ന കാര്യത്തിൽ മന്ത്രിതലത്തിൽ അഭിപ്രായ ഐക്യം ഇല്ലെന്ന് വാർത്തകളും പുറത്തുവന്നിട്ടുണ്ട്


വിദേശത്തുള്ള എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ഡ്രൈവർമാരെ ആകർഷിക്കുന്നതിനായി കുടിയേറ്റ നിയമങ്ങൾ ലഘൂകരിക്കാൻ മന്ത്രിമാർ സമ്മർദം നേരിടുന്നുണ്ട്. ജോലി ഉപേക്ഷിച്ച ഡ്രൈവർമാരെ തിരികെ കൊണ്ടുവരാൻ ട്രാൻസ്പോർട്ട് സ്ഥാപനങ്ങൾ വലിയ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞത്. എനർജി ബില്ലുകളിലെ വർദ്ധനവ് കാരണം ഈ ശൈത്യകാലത്ത് ഗാർഹിക ചിലവ് നാല് ശതമാനം ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ലോറി ഡ്രൈവർമാരുടെ കുറവ് കാരണം പെട്രോൾ, ഡീസൽ വിതരണം പൂർണമായി നടത്താൻ കഴിയില്ലെന്ന് ബിപി ഓയിൽ യുകെ അറിയിച്ചു. ഗ്യാസ് വില കുതിച്ചുയരുന്നതിന് പിന്നാലെയാണ് ഇന്ധന ക്ഷാമവും രൂക്ഷമാകുന്നത്.


ഡ്രൈവർ ക്ഷാമം കാരണം ഇന്ധനം എത്തില്ലെന്ന ഭീതിയെ തുടർന്ന് നിരവധി പേരാണ് ഇന്നലെ പമ്പുകളിലേക്ക് ഇരച്ചെത്തിയത്. പെട്രോൾ, ഡീസൽ വിതരണം തടസപ്പെടുമെന്നും പെട്രോൾ സ്റ്റേഷൻ അടച്ചുപൂട്ടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ടോൺബ്രിഡ്ജ്, കെന്റ്, എലി, കേംബ്രിഡ്ജ്ഷയർ, ബ്രൈറ്റ്, ലീഡ്സ് എന്നിവിടങ്ങളിൽ കാറുകളുടെ നീണ്ട നിര കാണപ്പെട്ടു. എസെക്സിലെ ഒരു പെട്രോൾ സ്റ്റേഷനിൽ ഇന്നലെ രാവിലെ തന്നെ ഡീസൽ തീർന്നിരുന്നു . 1973 -ലെ ഒപെക് ഓയിൽ പ്രതിസന്ധിയുടെയും 2000 -ലെ ഇന്ധനക്ഷാമത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു യുകെയിലെ നിരത്തുകളിൽ കാണപ്പെട്ടത് . ഇതോടൊപ്പം സൂപ്പർമാർക്കറ്റുകൾ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശിക പെട്രോൾ സ്റ്റേഷനുകൾ അടയ്ക്കാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളിൽ, ടാങ്കിന്റെ നാലിലൊന്ന് ഇന്ധനം എങ്കിലും സൂക്ഷിക്കണമെന്ന് പെട്രോൾ റീടെയിലേഴ്സ് അസോസിയേഷൻ ഇന്നലെ രാത്രി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വലിയ ദൂഷ്യമില്ലാത്ത മരുന്നാണ് പാരസെറ്റമോൾ. വേദനാസംഹാരിയ‍ായും പനിമൂലമുള്ള ശരീരതാപം കുറയ്ക്കാനും പാരസെറ്റമോൾ ധാരാളമായി ലോകമൊട്ടാകെ ഉപയോഗിക്കുന്നുണ്ട്. 500 മില്ലിഗ്രാം ഗുളികകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. പനിയുള്ള ആൾക്ക് ദിവസം (24 മണിക്കൂർ) രണ്ടരയോ മൂന്നോ ഗ്രാം വരെ ആവശ്യമനുസരിച്ച് കഴിക്കാം. പരമാവധി 500 മില്ലി ഗ്രാമിന്റെ ആറ് ഗുളികയിൽ കൂടുതൽ കഴിക്കരുതെന്ന് അർത്ഥം. ഉയര്‍ന്ന ഡോസില്‍ സ്ഥിരമായി കഴിച്ചാല്‍ കരളിനെ ബാധിക്കുന്ന തരത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഈ മരുന്ന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ് അക്കാദമിക് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കരൾ തകരാറുമായി ബന്ധപ്പെട്ട് പാരസെറ്റമോളിന്റെ പങ്കിനെപ്പറ്റി അന്വേഷിക്കുന്നുണ്ട്.

പാരസെറ്റമോൾ അമിതമായി കഴിക്കുന്നതിന്റെ അനുപാതം 1976 ൽ 14.3 ശതമാനത്തിൽ നിന്ന് 1990 ൽ 42 ശതമാനമായി വർദ്ധിച്ചു. 1993ൽ അത് 47.8 ശതമാനം ആയി മാറി. പാരസെറ്റമോളിന്റെ അമിത ഉപയോഗത്തിലൂടെ കരൾ തകരാറിലായ രോഗികളെ 1987 മുതൽ 1993 വരെയുള്ള കാലയളവിൽ സ്പെഷ്യലിസ്റ്റ് ലിവർ ഫെയ് ലിയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 1992 നും 1993 നും ഇടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 80 രോഗികളിൽ 25 പേർക്ക് ഗുരുതരമായ കരൾ രോഗം ഉണ്ടായിരുന്നു. 25 ലധികം ഗുളികകൾ കഴിച്ചതിനെ തുടർന്നാണ് കരൾ തകരാറിലായത്.

പനിവന്നാല്‍ പാരസെറ്റമോളും വേദന വന്നാല്‍ വേദന സംഹാരിയും ഒരു നിയന്ത്രണവുമില്ലാതെ വാങ്ങിക്കഴിക്കുന്നവര്‍ ഇന്ന് ഏറെയാണ്. സ്വയംചികിത്സകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മരുന്ന് കൂടിയാണ് പാരസെറ്റമോള്‍. കൃത്യമായ രോഗനിര്‍ണയം നടത്താതെ മരുന്നുകഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. അമിതമായ ഡോസില്‍ കഴിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും വൃക്കസ്തംഭനത്തിന് വരെ കാരണമാവുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് ലിവർ ട്രസ്റ്റ് പറഞ്ഞു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന വിഷം കലർന്ന പദാർഥങ്ങളെ നിരുപദ്രവകാരികളാക്കി മാറ്റുന്നതു കരളാണ്. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം തകരാറിലാവാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞപ്പിത്തം, വയറുവേദന, കാലുകളിലും കണങ്കാലുകളിലും വീക്കം, വിട്ടുമാറാത്ത ക്ഷീണം, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, മൂത്രത്തിന്റെ നിറത്തിൽ ഉണ്ടാവുന്ന മാറ്റം തുടങ്ങിയവ കരൾ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ചരക്ക് വാഹന ഡ്രൈവർ ക്ഷാമം രൂക്ഷം. ഡ്രൈവർ ക്ഷാമം കാരണം ഇന്ധനം എത്തില്ലെന്ന ഭീതിയെ തുടർന്ന് നിരവധി പേരാണ് ഇന്ന് പമ്പുകളിലേക്ക് ഇരച്ചെത്തിയത്. പെട്രോൾ, ഡീസൽ വിതരണം തടസപ്പെടുമെന്നും പെട്രോൾ സ്റ്റേഷൻ അടച്ചുപൂട്ടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ടോൺബ്രിഡ്ജ്, കെന്റ്, എലി, കേംബ്രിഡ്ജ്ഷയർ, ബ്രൈറ്റ്, ലീഡ്സ് എന്നിവിടങ്ങളിൽ കാറുകളുടെ നീണ്ട നിര കാണപ്പെട്ടു. എസെക്സിലെ ഒരു പെട്രോൾ സ്റ്റേഷനിൽ ഇന്ന് രാവിലെ തന്നെ ഡീസൽ തീർന്നു. 1973 -ലെ ഒപെക് ഓയിൽ പ്രതിസന്ധിയുടെയും 2000 -ലെ ഇന്ധനക്ഷാമത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു ഇന്ന് യുകെ നിരത്തുകളിൽ. ഇതോടൊപ്പം സൂപ്പർമാർക്കറ്റുകൾ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശിക പെട്രോൾ സ്റ്റേഷനുകൾ അടയ്ക്കാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളിൽ, ടാങ്കിന്റെ നാലിലൊന്ന് ഇന്ധനം എങ്കിലും സൂക്ഷിക്കണമെന്ന് പെട്രോൾ റീടെയിലേഴ്സ് അസോസിയേഷൻ ഇന്നലെ രാത്രി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ലോറി ഡ്രൈവർമാരുടെ കുറവ് കാരണം പെട്രോൾ, ഡീസൽ വിതരണം പൂർണമായി നടത്താൻ കഴിയില്ലെന്ന് ബിപി ഓയിൽ യുകെ അറിയിച്ചു. ഗ്യാസ് വില കുതിച്ചുയരുന്നതിന് പിന്നാലെയാണ് ഇന്ധന ക്ഷാമവും രൂക്ഷമാകുന്നത്. യുകെയിലുടനീളം വ്യവസായങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണെന്ന് മനസിലാക്കുന്നതായി ഡൗണിംഗ് സ്ട്രീറ്റ് ഇന്ന് ഉച്ചയ്ക്ക് അറിയിച്ചു. ചരക്ക് വാഹന ഡ്രൈവർമാരുടെ കുറവ് നേരിടാൻ കമ്പനികൾ പാടുപെടുകയാണ്.

ആകെ 100,000 ഡ്രൈവർമാരുടെ ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ. വിദേശത്തുള്ള എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ഡ്രൈവർമാരെ ആകർഷിക്കുന്നതിനായി കുടിയേറ്റ നിയമങ്ങൾ ലഘൂകരിക്കാൻ മന്ത്രിമാർ സമ്മർദം നേരിടുന്നുണ്ട്. ജോലി ഉപേക്ഷിച്ച ഡ്രൈവർമാരെ തിരികെ കൊണ്ടുവരാൻ ട്രാൻസ്പോർട്ട് സ്ഥാപനങ്ങൾ വലിയ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞത്. എനർജി ബില്ലുകളിലെ വർദ്ധനവ് കാരണം ഈ ശൈത്യകാലത്ത് ഗാർഹിക ചിലവ് നാല് ശതമാനം ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കറബാവോ കപ്പ് മത്സരത്തിൽ വെസ്റ്റ് ഹാമിനോട്‌ എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടൂർണമെന്റിൽ നിന്നും പുറത്തായി. സൂപ്പർ താരം റൊണാൾഡോ ഇല്ലാതെയാണ് യുണൈറ്റഡ് മത്സരത്തിനിറങ്ങിയത്. മൂന്നാം റൗണ്ടിൽ തന്നെ ടീം പുറത്തായതിന്റെ നിരാശയിലാണ് ആരാധകർ. ടീം പുറത്തായതിന് ശേഷം ലീഗ് മത്സരങ്ങൾക്കായുള്ള പരിശീലനത്തിനായി റൊണാൾഡോ തിരികെയെത്തിയത് തന്റെ പുതുപുത്തൻ ആഡംബര കാറായ ബെന്റലിയിലാണ്. 164,000 പൗണ്ട് വിലമതിക്കുന്ന കാറാണത്. 1.4 മില്യൺ വിലമതിക്കുന്ന ഫെരാരി മോൺസയും 2.15 മില്യൺ പൗണ്ടിന്റെ ബുഗാട്ടി ചിറോണും 1.7 മില്യൺ പൗണ്ട് വിലവരുന്ന ബുഗാട്ടി വെയ്‌റോൺ ഗ്രാൻഡ് സ്‌പോർട്ടും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

മത്സരത്തിൽ ജെസ്സെ ലിംഗാർഡ്, ആന്റണി മാർഷ്യൽ, ജാഡൻ സാഞ്ചോ എന്നിവരാണ് മുന്നേറ്റനിരയിൽ ഇറങ്ങിയത്. റൊണാൾഡോ കളിക്കാതിരുന്നതിന്റെ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ വെളിപ്പെടുത്തുകയുണ്ടായി. എല്ലാ താരങ്ങളും ഉന്മേഷത്തോടെ തുടരുന്നതിനു വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്നാണ് മത്സരത്തിനു മുമ്പ് പരിശീലകൻ പറഞ്ഞത്. “ഞായറാഴ്ച്ചയ്ക്കു മുൻപു തന്നെ ഞങ്ങളീ തീരുമാനത്തിൽ എത്തിയിരുന്നു. കൂടുതൽ താരങ്ങളെ ഞങ്ങൾക്ക് മത്സരങ്ങൾക്ക് ഫിറ്റാക്കിയെടുക്കേണ്ടതുണ്ട്. ഇതൊരു നീളമേറിയ സീസൺ ആണ്.” സോൾഷെയർ വ്യക്തമാക്കി.

മത്സരത്തിനുള്ള സ്‌ക്വാഡിലും റൊണാൾഡോയെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും യുണൈറ്റഡിനു വേണ്ടി ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ പോലും ഉൾപ്പെടുത്തേണ്ടെന്ന സോൾഷെയറിന്റെ തീരുമാനം തെറ്റാണെന്നു തെളിയിച്ചാണ് മത്സരത്തിൽ വെസ്റ്റ് ഹാം വിജയിച്ച് കറബാവോ കപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. ഒമ്പതാം മിനിറ്റിൽ അർജന്റീനിയൻ താരം മാനുവൽ ലാൻസിനിയാണ് വെസ്റ്റ്ഹാമിന്റെ വിജയഗോൾ നേടിയത്. വർഷങ്ങൾക്ക് ശേഷം ഓൾഡ് ട്രാഫോർഡിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചുവരവിൽ ക്ലബ്ബും ആരാധകരും ആവേശത്തിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേറ്റർ പാർക്കിൽ വച്ച് 28 വയസ്സുകാരിയായ പ്രൈമറി സ്കൂൾ ടീച്ചർ കൊല്ലപ്പെട്ട സംഭവത്തിൽ 38 വയസ്സുകാരനെ അറസ്റ്റ് ചെയ്തു . സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാൾക്കായി പോലീസ് തിരച്ചിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സബീനയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 40 വയസ്സുകാരനായ ഒരാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചിരുന്നു.  വീട്ടിൽ നിന്നും അഞ്ച് മിനിറ്റ് അകലെയാണ് സബീന കൊല്ലപ്പെട്ടത് . സെപ്റ്റംബർ പതിനേഴാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ദാരുണമായ സംഭവം നടന്നത് . സബീനയുടെ മൃതദേഹം കേറ്റർ പാർക്കിൽ ഇലകൾക്കിടയിൽ വഴിയാത്രക്കാരനാണ് കണ്ടെത്തിയത്.

സബീനയുടെ കൊലപാതകം യുകെയിലെ തെരുവുകളിൽ സ്ത്രീ സുരക്ഷ വീണ്ടും ചർച്ചാവിഷയമാക്കു കയാണ്.നേരത്തെ മാർച്ചിൽ നടന്ന 33 കാരിയായ മാർക്കറ്റിങ് എക്സിക്യൂട്ടീവ് സാറ എവറാർഡിന്റെ കൊലപാതകം വൻ കോളിളക്കം ആണ് ബ്രിട്ടനിൽ സൃഷ്ടിച്ചത് . സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് നടന്നുവരുന്ന വഴിയാണ് വെയ്ൻ കൂസൻസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ സാറയെ തെരുവിൽ കൊല്ലുന്നത്. കൊലചെയ്യുന്നതിനു മുൻപായി 48 കാരനായ ഈ പൊലീസുകാരൻ സാറയെ ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പലസ്ഥലങ്ങളിലും വൻ പ്രതിഷേധപ്രകടനങ്ങൾ ആണ് അലയടിച്ചത് . സാറാ എവറാർഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം കനത്തപ്പോൾ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത് വന്നിരുന്നു . സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചർച്ച ചെയ്യുവാൻ പുതിയ ടാസ്ക് ഫോഴ്സ് ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രിയുടെ വാഗ്‌ദാനം ആണ് അന്ന് പ്രതിഷേധത്തിന്റെ ചൂട് ശമിപ്പിച്ചത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

വരും ദിവസങ്ങളിൽ പോർച്ചുഗലിനേക്കാൾ ചൂടേറിയ ദിനങ്ങളായിരിക്കും ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത്. എന്നാൽ കാലാവസ്ഥ പ്രവാചനം അനുസരിച്ച് കനത്ത കാറ്റും മഴയും വാരാന്ത്യത്തിൽ രാജ്യത്ത് പ്രതീക്ഷിക്കാം. വ്യാഴാഴ്ച്ച രാജ്യത്തിൻെറ പല ഭാഗങ്ങളിലും ചൂടുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത് ഈ ദിവസം രാജ്യത്തിൻെറ തെക്കു ഭാഗങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ആവുമെന്നാണ് കാലാവസ്ഥ പ്രവചനം.ഇത് പോർച്ചുഗലിലെ താപനിലയായ 22 ഡിഗ്രി സെൽഷ്യസിനേക്കാൾ കൂടുതലാണ്. സെപ്റ്റംബർ ആദ്യ പകുതിയിൽ അനുഭവപ്പെടുന്ന ശരാശരി താപനിലയേക്കാൾ ഇത് വളരെ കൂടുതലാണെന്ന് മെറ്റ് ഓഫീസ് ഫോർകാസ്റ്റർ എയ് ഡൻ മക് വെർൺ പറഞ്ഞു. മക് വെർണിൻെറ പ്രവചനമനുസരിച്ച് രാജ്യത്തിൻെറ തെക്ക് ഭാഗങ്ങളിലെ താപനില 23 മുതൽ 24ഡിഗ്രി സെൽഷ്യസ് വരെ ഉയരും. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്,വെയിൽസ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച് മുതൽ നല്ല കാലാവസ്ഥയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചൂടുള്ള കാലാവസ്ഥ വരാന്ത്യത്തോടെ കനത്ത മഴയ്ക്ക് കാരണമാകാമെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു . രാജ്യത്തിൻെറ പല ഭാഗങ്ങളിലും മഴ അനുഭവപ്പെടുന്നതിനാൽ ഇത് പ്രളയത്തിലേയ്ക്ക് വഴിവയ്ക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഐഫോൺ ഉപയോക്താക്കൾക്കിടയിൽ വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയ ആപ്ലിക്കേഷൻ ആണ് ടോട്ടൽഎവി (TotalAV). ഇന്ത്യയിൽ താമസിക്കുന്നവരാണെങ്കിൽ, നിങ്ങൾ ഇതിനകം ടോട്ടൽഎവിയെക്കുറിച്ച് കേട്ടിട്ടുണ്ടാവും. ടെക്‌നോളജി കമ്പനികള്‍ മനുഷ്യരുടെ സ്വകാര്യതയിലേക്ക് ഒന്നര പതിറ്റാണ്ടോളമായി ഇടിച്ചു കയറുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയൊരുക്കാനായി ആപ്പിൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. സുരക്ഷിതമല്ലാത്ത ഫോൺ എപ്പോഴും സൈബർ കുറ്റവാളികളുടെ ലക്ഷ്യമായി മാറുന്നു. ഓരോ 39 സെക്കൻഡിലും ഒരു ഹാക്കർ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തട്ടിപ്പിന് ഇരയായവർക്ക് ശരാശരി 10,000 ഡോളർ വീതം നഷ്ടപ്പെടുന്നുമുണ്ട്. ഇവിടെയാണ് ടോട്ടൽഎവി ആപ്പിന്റെ പ്രാധാന്യം ഏറുന്നത്.

എന്റർപ്രൈസ് ലെവൽ ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടോട്ടൽഎവി ദീർഘകാലമായി ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് സുരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇപ്പോൾ ഐഫോണിനായി പൂർണ്ണ സംരക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അധിക സുരക്ഷ ഉറപ്പാക്കികൊണ്ടാണ് ഈ ആപ്പ് ഐഫോണിൽ പ്രവർത്തിക്കുന്നത്. സ്വകാര്യ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യുകയും ഡാറ്റ മോഷണം തടയുകയും ചെയ്യും. ബ്രൗസർ ഹിസ്റ്ററി നീക്കം ചെയ്തുകൊണ്ട് അധിക റാം സ്പേസ് നൽകാനുള്ള ബിൽറ്റ്-ഇൻ ഫംഗ്ഷനും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക ഓഫറിന് കീഴിൽ ഇപ്പോൾ 3 രൂപയ്ക്ക് ഈ ആപ്ലിക്കേഷൻ ലഭിക്കും. കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സുരക്ഷ നൽകുന്നതിൽ ടോട്ടൽഎവി മുൻപന്തിയിലാണ്. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇതിനകം തന്നെ ആപ്പിന്റെ ഐഫോൺ വേർഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഐഫോണിൽ അധിക സുരക്ഷ ഉറപ്പാക്കാൻ ടോട്ടൽഎവി തിരഞ്ഞെടുക്കുന്നത് കൂടുതൽ ഗുണകരമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്കൂളുകളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികള്‍ക്ക് ലോക് ഡൗണ്‍ അപ്രതീക്ഷിത പ്രഹരമായിരുന്നു. വീട്ടിനുള്ളിൽ ഒതുങ്ങി കഴിയേണ്ടി വന്ന കുട്ടികൾ മാനസിക സംഘർഷങ്ങൾക്ക് കീഴ് പ്പെടേണ്ടി വന്നതായി റിപ്പോർട്ടുകൾ ഉണ്ട്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകാൻ റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു. പകർച്ചവ്യാധി കുട്ടികളെയും യുവാക്കളെയും രൂക്ഷമായി ബാധിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 200,000 യുവാക്കളെയാണ് മാനസികാരോഗ്യ സേവനങ്ങളിലേക്ക് റഫർ ചെയ്തത്. മാനസിക സമ്മർദത്തിന് എൻഎച്ച്എസ് സഹായം തേടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയർന്നെങ്കിലും പ്രശ്നപരിഹാരത്തിനായി പ്രത്യേക നടപടികൾ ഇല്ല. വിദ്യാർത്ഥികൾ മാനസിക സംഘർഷം നേരിടുമ്പോൾ പിന്തുണ ഉറപ്പാക്കാനായി സ്കൂളുകൾ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കോളേജ് ആവശ്യപ്പെട്ടു.

മഹാമാരി നിരവധി കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും നിരവധി സംഘർഷങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നതെന്നും റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് അധ്യക്ഷ ഡോ. എലൈൻ ലോക്ക്ഹാർട്ട് വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകാൻ വിദ്യാഭ്യാസ സെക്രട്ടറിയും സ്കൂളുകളും ഒരുമിച്ച് പ്രവർത്തിക്കണം. മാനസികാരോഗ്യ പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് പിന്തുണ ഉറപ്പാക്കുന്നതിനോടൊപ്പം മാനസികാരോഗ്യ സേവനങ്ങൾക്ക് ശരിയായ ധനസഹായവും ലഭ്യമാക്കണം.

ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 18 വയസ്സിന് താഴെയുള്ള 190,271 കുട്ടികളെ മാനസികാരോഗ്യ സേവനങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. 8552 കുട്ടികൾക്കും യുവാക്കൾക്കും അടിയന്തിര സഹായം ആവശ്യമായി വന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ എൻഎച്ച്എസ് കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ആക്ഷൻ ഫോർ ചിൽഡ്രൻ ഡയറക്ടർ ഇമ്രാൻ ഹുസൈൻ വ്യക്തമാക്കി. ഒന്നരവർഷത്തെ ലോക്ക്ഡൗണുകൾ, ഭയം, ഉത്കണ്ഠ, വിദ്യാഭ്യാസ തടസം,ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ മൂലം വിദ്യാർത്ഥികളും യുവാക്കളും മാനസിക സംഘർഷം നേരിടുന്നു. ചാരിറ്റി യംഗ് മൈൻഡ്സ് കുട്ടികൾക്കും യുവാക്കൾക്കും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിയന്തിര പിന്തുണ ആവശ്യമുള്ളവർക്ക് അവരുടെ പ്രാദേശിക എൻ‌എച്ച്‌എസ് ടീമിനെ ഓൺലൈനിലോ 116 123 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

RECENT POSTS
Copyright © . All rights reserved