Main News

സ്വന്തം ലേഖകൻ

കൊറോണവൈറസ് മഹാമാരിയിലൂടെ രാജ്യത്തിനേറ്റ കനത്ത സാമ്പത്തിക പ്രഹരം മറികടക്കാൻ മികച്ച പ്ലാനുകളുമായി പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു. വെസ്റ്റ് മിഡ് ലാൻഡ്സിൽ സംസാരിക്കവേയാണ് കൊറോണ നൽകിയ ആഘാതങ്ങളെ, രാജ്യത്ത് ഇതുവരെ അഭിസംബോധന ചെയ്തിട്ടില്ലാത്ത പ്രശ്നങ്ങളെ കൂടി പരിഗണിച്ച് പരിഹരിക്കാൻ ശ്രമിക്കും എന്ന് ജോൺസൺ ഉറപ്പ് നൽകിയത്. 5 ബില്യണോളം പൗണ്ട് അടിസ്ഥാന സൗകര്യങ്ങൾക്ക് വകയിരുത്തികൊണ്ടാണ് ‘പുതിയ ഇടപാടിന് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രധാന ജി 7 വ്യാവസായിക രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് ഏറ്റവുമധികം ആഘാതം ഏൽപ്പിച്ചത് ബ്രിട്ടനെ ആണെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിനും അടിസ്ഥാന സൗകര്യങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ ചുവടുവെപ്പിൽ ‘ബിൽഡ്, ബിൽഡ്, ബിൽഡ് ‘ എന്നതായിരിക്കും സമവാക്യം. ഡിപ്രെഷൻ ഏറയിലെ അമേരിക്കൻ പ്രസിഡണ്ട് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ പോലെ പുതിയ നയങ്ങളിലൂടെ മാത്രമേ രാജ്യത്തെ പുനർനിർമ്മിക്കാൻ സാധ്യമാകൂ. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ജനങ്ങളെ ചേർത്ത് പിടിക്കുന്നത് ആവണം സർക്കാർ എന്നാണ് ജോൺസൺന്റെ അഭിപ്രായം. 1929 ലെ വോൾ സ്ട്രീറ്റ് ക്രഷിനുശേഷം ഏറ്റവും ബൃഹത്തും ചെലവേറിയതുമായ നയങ്ങളാണ് റൂസ്‌വെൽറ്റ് കൊണ്ടുവന്നത്, സ്കൂളുകൾ ഡാമുകൾ ആശുപത്രികൾ എന്നിവ നിർമ്മിക്കുന്നതിന് ആണ് അന്ന് അദ്ദേഹം പ്രാധാന്യം നൽകിയത്.

കൊറോണവൈറസ് നൽകിയ കനത്ത പ്രഹരത്തെ, കൂടുതൽ പാർപ്പിടങ്ങൾ നിർമ്മിക്കാനും, എൻ എച്ച് എസ് സേവനങ്ങളെ മികവുറ്റതാക്കാനും, നൈപുണ്യം വേണ്ട മേഖലകളെ ശക്തിപ്പെടുത്താനും, കൂടുതൽ ഉത്പാദന ശേഷിയും, അവസരങ്ങളും, നിർമ്മിക്കാനുമുള്ള അവസരമായി ഉപയോഗിക്കും. രാജ്യത്തിന്റെ പലഭാഗങ്ങളും വർഷങ്ങളായി, ശ്രദ്ധിക്കപ്പെടാതെ കൂടുതൽ വികസനങ്ങൾ എത്താതെ മുരടിച്ച രീതിയിൽ കഴിയുന്നുണ്ട്, അതിനു മാറ്റം വരുമെന്ന് തീർച്ചയാണ്. രാജ്യത്ത് ഒരു മാറ്റം കൊണ്ടു വരണം എന്നു മാത്രമല്ല ഐക്യവും വളർച്ചയും ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനം ആവും ഇനി നടക്കുക. റോഡുകൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, നഗരവികസനം എന്നിവയിലേക്കാണ് പ്രധാനമായും തുക വകയിരുത്തിയിരിക്കുന്നത്. സ് കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കും. രാജ്യം ഏറ്റവും മോശം സാമ്പത്തിക അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നതെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം എന്നും ലേബേഴ്സ് ഷാഡോ ചാൻസിലർ ആനിലിസി ഡോട്സ് പ്രതികരിച്ചു.

സ്വന്തം ലേഖകൻ

ന്യൂസിലാൻഡ് : ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും രണ്ടായിരത്തിലധികം കൊക്കകോള മെഷീനുകൾ ബിറ്റ്‌കോയിൻ സ്വീകരിക്കുവാൻ തുടങ്ങി. കൊക്കകോള – അമാറ്റിൽ – സെൻട്രാപേ തുടങ്ങിയ കമ്പനികൾ തമ്മിലുള്ള കരാറിലൂടെയാണ് ഇത് സാധ്യമാക്കിയത്. ബിറ്റ്‌കോയിൻ ഉപയോഗിച്ച് പണമടയ്‌ക്കുന്നതിന്, ഉപയോക്താക്കൾക്ക് സെൻട്രാപേയുടെ സൈലോ സ്മാർട്ട് വാലറ്റ് ഉണ്ടായിരിക്കുകയും അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ക്യു ആർ പേയ്‌മെന്റ് കോഡ് സ്‌കാൻ ചെയ്യുകയും വേണം. ഇരു രാജ്യങ്ങളിലുടനീളമുള്ള രണ്ടായിരത്തിലധികം മെഷീനുകളിൽ ക്രിപ്‌റ്റോകറൻസി പേയ്‌മെന്റ് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും ബിറ്റ്‌കോയിൻ (ബിടിസി ) മാത്രമാണ് നിലവിൽ സ്വീകരിക്കുന്നതെന്നും സൈലോയിലെ ടീം അറിയിച്ചു. എന്നിരുന്നാലും, ഭാവിയിൽ മറ്റ് എല്ലാ ക്രിപ്റ്റോകറൻസികളേയും ചേർക്കാൻ കമ്പനി പദ്ധതിയിടുന്നു.

“ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് ഇപ്പോൾ ഞങ്ങൾ കാണിച്ചു. ആഗോള തലത്തിൽ ബിസിനസ്സ് വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” സെന്റർപേ സിഇഒ ജെറോം ഫൗറി വിശദീകരിച്ചു. ക്രിപ്റ്റോകറൻസി ഇടപാടുകൾ വെൻഡിംഗ് മെഷീനുകളുമായുള്ള ശാരീരിക സമ്പർക്കം കുറയ്ക്കുന്നുവെന്നും ഇത് കോവിഡ് -19 സമയത്ത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐഒഎസ്, ആൻഡ്രോയ്ഡ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സൈലോ സ്മാർട്ട് വാലറ്റ്, പ്രൈവറ്റ് മെസഞ്ചറിനെ ഡിജിറ്റൽ വാലറ്റുമായി സംയോജിപ്പിക്കുന്ന ഒരു അപ്ലിക്കേഷനാണ്. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കാനും ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാനും കഴിയും. അവർക്ക് ബിറ്റ്‌കോയിനും മറ്റ് ക്രിപ്റ്റോകറൻസികളും സംഭരിക്കാനും പര്സപരം  അയയ്ക്കാനും സ്വീകരിക്കാനും കഴിയും.

ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളാണ് അമാറ്റിലിൻ –  കൊക്കകോള .  ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗ്വിനിയ, ഫിജി, സമോവ എന്നീ ആറ് രാജ്യങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഉപയോക്താക്കൾ ബിറ്റ്‌കോയിൻ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ, കൊക്കകോള അമാറ്റിലിന് ഓസ്‌ട്രേലിയൻ അല്ലെങ്കിൽ ന്യൂസിലാന്റ് ഡോളറിലാണ് പണം നൽകുന്നത്.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

ലെസ്റ്റർ : കൊറോണ വൈറസ് കേസുകൾ വർധിച്ചതിനെത്തുടർന്ന് ലെസ്റ്റർ പ്രാദേശിക ലോക്ക്ഡൗണിലേക്കെന്ന് സൂചന. നിലവിലെ നിയന്ത്രണങ്ങൾ രണ്ടാഴ്ച കൂടി നിലനിർത്താൻ സർക്കാർ ശുപാർശ ചെയ്തിട്ടുണ്ടെന്ന് മേയർ പീറ്റർ സോൾസ്ബി പറഞ്ഞു. പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം ലെസ്റ്ററിൽ 2,987 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലുടനീളമുള്ള കൊറോണ വൈറസ് നിയന്ത്രണങ്ങൾ ജൂലൈ 4 മുതൽ ലഘൂകരിക്കുമെങ്കിലും രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ലെസ്റ്റർ നഗരത്തിൽ ഇളവുകളൊന്നും ഉണ്ടാവുകയില്ല. അതിനാൽ തന്നെ പബ്ബുകളും റെസ്റ്റോറന്റുകളും രണ്ടാഴ്ച കൂടി അടച്ചിടുമെന്നും മേയർ പറഞ്ഞു. ലെസ്റ്ററിലെ കണക്കുകൾ തനിക്ക് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. പ്രാദേശിക ലോക്ക്ഡൗൺ കൊണ്ടുവരാൻ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനും പ്രാദേശിക അധികാരികൾക്കും അധികാരമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. രോഗവ്യാപനം കൂടുകയാണെങ്കിൽ ലെസ്റ്ററിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തും. ഇതോടെ ബ്രിട്ടനിൽ ആദ്യമായി പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന നഗരമായി ലെസ്റ്റർ മാറും.

നിലവിലെ നിയന്ത്രണം രണ്ടാഴ്ച കൂടി തുടരാൻ തനിക്ക് നിർദേശം ലഭിച്ചതായി മേയർ വെളിപ്പെടുത്തി. ലെസ്റ്ററിലെ ജനസംഖ്യയുടെ 28% ഇന്ത്യക്കാരാണ്. അതിനാൽ തന്നെ ബ്രിട്ടീഷ് പൗരന്മാരെ അപേക്ഷിച്ച് ഇവർക്ക് രോഗം പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞ 10 ദിവസമായി നഗരത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ച കൂടി നിയന്ത്രണങ്ങൾ തുടരണമെന്ന് അറിയിച്ചതോടെ ജൂലൈ 4ന് തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങിയ കടയുടമകളും പ്രതിസന്ധിയിലായി. ഈ അനിശ്ചിതത്വം തന്നെ വല്ലാതെ അസ്വസ്ഥനാക്കിയതായി റെസ്റ്റോറന്റ് ഉടമ സൊഹൈൽ അലി പറഞ്ഞു. അതേസമയം വെസ്റ്റ് മിഡ്‌ലാന്റിൽ ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകൾ സ്റ്റോക്ക്-ഓൺ-ട്രെന്റിലാണെന്നത് ആശങ്ക ഉണർത്തുന്നു. നഗരത്തിലുടനീളം 1,300 ൽ അധികം കേസുകൾ സ്ഥിരീകരിച്ചു.

ജൂൺ 14 വരെ, സ്റ്റോക്ക്-ഓൺ-ട്രെന്റിൽ 1,362 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിലിലെ സിറ്റി ഡയറക്ടർ ജോൺ റൂസ്, കാബിനറ്റ് അംഗങ്ങൾക്കുള്ള ഏറ്റവും പുതിയ കൊറോണ വൈറസ് അപ്‌ഡേറ്റിൽ ആണ് കണക്കുകൾ വെളിപ്പെടുത്തിയത്. “ഈ നിരക്കുകൾ ഞങ്ങളുടെ ജനസാന്ദ്രത, നഗരത്തിന്റെ ദാരിദ്ര്യ നിരക്ക് എന്നിവയ്‌ക്ക് അനുസൃതമാണ്. ഇത് വെസ്റ്റ് മിഡ്‌ലാന്റിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നായിരിക്കും.” റൂസ് അറിയിച്ചു. സ്റ്റോക്ക്-ഓൺ-ട്രെന്റ് ജൂൺ 12 വരെ 180 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെ മലയാളികളിൽ ഭൂരിപക്ഷവും ദിവസവും ഷോപ്പിംഗുകൾ നടത്തുന്ന പ്രമുഖ സൂപ്പർ മാർക്കറ്റുകളിൽ 4% മുതൽ 15% വരെ ഡിസ്‌കൗണ്ട് സൗകര്യം ഒരുക്കി യുകെയിലെ പ്രമുഖ ക്യാഷ് ബാക്ക് കമ്പനിയായ ടെക്ക്ബാങ്ക് .  അസ്‌ട , ടെസ്‌കോ , സെയിൻസ്ബറി , മോറിസ്സൺ , മാർക്സ് ആന്റ് സ്‌പെൻസർ ,  ആമസോൺ  , ക്ലാർക്‌സ് , ഹാൽഫോർഡ്‌സ് , ബി ആന്റ് ക്യു , ആർഗോസ് , സ്പോർട്സ് ഡൈറക്ട് , കറീസ് , പി സി വേൾഡ് പോലെയുള്ള അനേകം ഷോപ്പുകളിൽ ഓൺലൈനിലൂടെയും , നേരിട്ട് സ്റ്റോറുകളിൽ പോയും വൻ ഡിസ്‌കൗണ്ടിൽ ഷോപ്പ് ചെയ്യുവാനുള്ള അവസരമാണ് ടെക്ക്ബാങ്ക്  ഒരുക്കിയിരിക്കുന്നത് . ഹോസ്പിറ്റലുകളിലും , നഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യുന്നവർക്ക് 2% ശതമാനം കൂടുതൽ ഡിസ്‌കൗണ്ടും ടെക്ക്ബാങ്ക് നൽകുന്നുണ്ട് .

യുകെയിൽ ക്യാഷ് ബാക്കുകൾ നൽകുന്ന അസ്ട ക്യാഷ് ബാക്ക് കാർഡും , ടെസ്‌കോ ക്ലബ് കാർഡും , സെയിൻസ്ബറി നെക്റ്റർ കാർഡും , പ്രീ പെയ്ഡ് കാർഡുകളായ എൻ എച്ച് എസ് ഡെബിറ്റ് കാർഡും ഒക്കെ അവരുടെ ക്രെഡിറ്റ് കാർഡുകളും , പ്രീ പെയ്ഡ് ഡെബിറ്റ് കാർഡുകളും  ഉപയോഗിച്ച് സ്വന്തം ഷോപ്പുകളിലും മറ്റിടങ്ങളിലും നടത്തുന്ന ഷോപ്പിംഗുകൾക്ക് 0 .5 %  മുതൽ 2.5 % വരെ ഡിസ്‌കൗണ്ടുകൾ നൽകുമ്പോൾ യുകെയിലെ ഒട്ടുമിക്ക പ്രമുഖ സൂപ്പർമാർക്കറ്റുകളിലും 4% മുതൽ 15% വരെ ഡിസ്‌കൗണ്ടാണ് ടെക്ക്ബാങ്ക് നൽകുന്നത്. മോറിസണിൽ നഴ്‌സുമാർക്ക് ഉൾപ്പെടെയുള്ള എൻ എച്ച് എസ് ജീവനക്കാർക്ക് ജൂലൈ 12 ന് വരെ ലഭിക്കുന്ന 10 % ഡിസ്‌കൗണ്ടിന് പുറമെയാണ് 4 % മുതൽ 15 % വരെ ടെക്ക്ബാങ്ക് നൽകുന്ന ഡിസ്‌കൗണ്ട്.

£150 മുതൽ £540 വരെ വാർഷിക ഫീസുകൾ വാങ്ങുന്ന പല ക്രെഡിറ്റ് കാർഡ് കമ്പനികളെക്കാളും വളരെ ഉയർന്ന ഡിസ്‌കൗണ്ടാണ് ഗ്രോസ്സറി ഷോപ്പിംഗുകൾ നടത്തുന്ന യുകെയിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഓരോ  ടെക്ക്ബാങ്ക്  അംഗങ്ങൾക്കും ലഭിക്കുന്നത്. പല ഷോപ്പുകളും ഏതെങ്കിലും ഒരു നിശ്ചിത സമയത്തേയ്ക്ക് മാത്രമോ അല്ലെങ്കിൽ സീസണിലേയ്ക്ക് മാത്രമോ നൽകുന്ന ഈ ഡിസ്‌കൗണ്ടുകൾ ടെക്ക്ബാങ്ക് വർഷങ്ങളായി നൽകുന്നുമുണ്ട് . ഓരോ കുടുംബത്തിനും ഗ്രോസ്സറി ഷോപ്പിംഗ് ഡിസ്‌കൗണ്ടിലൂടെ മാത്രം തന്നെ വലിയൊരു തുക ഒരോ വർഷവും ലാഭിക്കാൻ കഴിയും .

140 ഓളം രാജ്യങ്ങളിലുള്ള ഒരു മില്യൺ ഷോപ്പുകളിൽ ഈ ഡിസ്‌കൗണ്ടുകൾ ഉപയോഗപ്പെടുത്തുവാനുള്ള സൗകര്യം ടെക്ക്ബാങ്ക്  ഇതിനോടകം ഒരുക്കി കഴിഞ്ഞു .  കൂടാതെ ആമസോൺ , ഫ്ലിപ്പ്കാട്ട് , ഇബേ പോലെയുള്ള ഓൺലൈൻ ഷോപ്പുകളിലും ഡിസ്‌കൗണ്ടിലൂടെ ഷോപ്പിംഗ്‌ നടത്തി നല്ല ലാഭം ഉണ്ടാക്കുവാനുള്ള സൗകര്യവും ടെക്ക് ബാങ്ക് ഒരുക്കിയിട്ടുണ്ട്.  അതോടൊപ്പം ലോകത്ത് എവിടെയും ഇരുന്നുകൊണ്ട് തന്നെ ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്ന പ്രമുഖ ഓൺലൈൻ ഷോപ്പായ ഫ്ലിപ്പ്കാട്ടിലൂടെ ഡിസ്‌കൗണ്ടിൽ സാധനങ്ങൾ വാങ്ങി ഇന്ത്യയിലുള്ള വീട്ടിൽ എത്തിക്കുവാനും കഴിയും .

ഇതേ ഡിസ്‌കൗണ്ടിൽ ഇന്ത്യയിലെ വീട്ടിലെ ഇലക്ട്രിസിറ്റി ബില്ലുകൾ അടയ്ക്കുവാനും , പ്രമുഖ  കമ്പനികളായ ബി എസ് എൻ എൽ , എയർ ടെൽ ,  വൊഡാഫോൺ , റിലയൻസ് ജിയോ തുടങ്ങിയവയുടെ  പ്രീ പെയ്ഡ് , പോസ്റ്റ് പെയ്ഡ്  മൊബൈൽ ഫോണുകൾ റീ ചാർജ്ജ് ചെയ്യുവാനും , സൺ ടി വി , ഡിഷ് ടി വി , സ്കൈ ടി വി , ടാറ്റ ടി വി പോലെയുള്ള ടി വി ചാനലുകളുടെ മാസവരി അടയ്ക്കുവാനും , വാട്ടർ ബില്ലുകൾ അടയ്ക്കുവാനും , ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കുവാനും , ഗ്യാസ് ബില്ലുകൾ അടയ്ക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട് . ഈ സൗകര്യങ്ങൾ എല്ലാം ലോകത്ത് എവിടെയുമുള്ള അംഗങ്ങൾക്ക് ഉപയോഗിക്കാനായി ആൻഡ്രോയിഡിലും , ഐ ഓ എസിലും പ്രവർത്തിക്കുന്ന ഓൺലൈൻ ആപ്പും ടെക്ക്ബാങ്ക് നിർമ്മിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ടെക്ക്ബാങ്കിലൂടെ ഷോപ്പിംഗുകൾ നടത്തുന്ന ഓരോ അംഗങ്ങൾക്കും ഓരോ വർഷവും ഒരു വലിയ തുക ഡിസ്‌കൗണ്ടിലൂടെ ലാഭിക്കാൻ കഴിയുമെന്ന് ഉറപ്പാണ് . ലോകം മുഴുവനിലുമുള്ള ഉപഭോക്താക്കൾക്കായി അനേകം രാജ്യങ്ങളിലുള്ള  ജനപ്രീയ ഷോപ്പുകളെയും , ഉല്പന്നങ്ങളെയും എത്തിക്കുവാനുള്ള തയ്യെറെടുപ്പിലാണ് ടെക്ക്ബാങ്ക്.

ടെക്ക്ബാങ്കിനെപ്പറ്റി കൂടുതൽ അറിയുവാനോ , ഡിസ്‌കൗണ്ട് ഉപയോഗപ്പെടുത്തി ഓൺലൈനിലും , നേരിട്ട് കടകളിലും ഷോപ്പിംഗ് നടത്തുവാനോ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുകയോ ചെയ്യുക.

ഡിസ്‌കൗണ്ടിൽ ഷോപ്പിംഗ് ചെയ്യുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതിനുപിന്നാലെ തന്നെ ആകെ മരണസംഖ്യയും അഞ്ചു ലക്ഷം പിന്നിട്ടു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 502,797 ആണ്. ആകെ രോഗബാധിതരുടെ എണ്ണം 10,169,378 ആയി ഉയർന്നു. ലോകത്തെ പകുതി കേസുകളും യുഎസിലും യൂറോപ്പിലുമാണ്. എന്നാൽ കോവിഡ് -19 ഇപ്പോൾ അമേരിക്കയിൽ അതിവേഗം വ്യാപിക്കുകയാണെന്നത് കനത്ത ആശങ്ക സൃഷ്ടിക്കുന്നു.  ലോകത്തിന്റെ പല ഭാഗങ്ങളിലും രോഗം  ഇപ്പോഴും  വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ പത്തു ലക്ഷം പുതിയ കേസുകൾ രേഖപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ആകെ രോഗബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു. 1,28,000 ത്തിൽ അധികം പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. രോഗവ്യാപനം കൂടിയതോടെ ടെക്സസ്, ഫ്ലോറിഡ തുടങ്ങി മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ ബിസിനസ്സ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയിട്ടുണ്ട്.

വംശീയ ന്യൂനപക്ഷങ്ങൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പല രാജ്യങ്ങളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യം ബ്രസീലാണ്. 13 ലക്ഷത്തിലധികം കേസുകളും 57,000 മരണങ്ങളും ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തിനിടയിലും ജൂലൈ 10 മുതൽ ഫുട്ബോൾ സ്റ്റേഡിയങ്ങൾ ആരാധകർക്ക് വീണ്ടും തുറന്ന് കൊടുക്കുമെന്ന് റിയോ ഡി ജനീറോ സംസ്ഥാനം അറിയിച്ചു. പുതിയ പൊട്ടിത്തെറി തടയാനായി ഇന്നലെ ചൈന ബീജിംഗിന് സമീപം കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തി. പടിഞ്ഞാറൻ യൂറോപ്പിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത് ബ്രിട്ടനിലാണ്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 311,151 ആയി ഉയർന്നു. ഇതുവരെ 43,550 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു.

ലെസ്റ്ററിൽ പുതിയ കേസുകൾ വർധിച്ചതിനെത്തുടർന്ന് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തുവാൻ തീരുമാനിക്കുന്നു. നടപ്പിലാകുകയാണെങ്കിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന ആദ്യത്തെ ‘പ്രാദേശിക ലോക്ക്ഡൗൺ’ ആവും ലെസ്റ്ററിലേത്. നഗരത്തിലെ 2,494 കേസുകളിൽ 25 ശതമാനവും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. കേസുകൾ ഉയരുന്നതിനാൽ ലെസ്റ്റർ പൂട്ടിയിടാമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞുവെങ്കിലും വിവരങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ലെസ്റ്റർ മേയർ സർ പീറ്റർ സോൾസ്ബി പറഞ്ഞു. നഗരത്തിലെ കേസുകളുടെ വർദ്ധനവ് ആശങ്കാജനകമാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. ശുചിത്വം, സാമൂഹിക അകലം, പരിശോധന എന്നിവ സംബന്ധിച്ച ഉപദേശങ്ങൾ പാലിക്കാൻ അവർ നിവാസികളോട് അഭ്യർത്ഥിച്ചു. നഗരത്തിൽ ലോക്ക്ഡൗൺ ആവശ്യമാണെന്ന് ലെസ്റ്റർ ഈസ്റ്റ് എംപി ക്ലോഡിയ വെബ്‌ബെ തുറന്നുപറയുകയുണ്ടായി. നഗരത്തിലെ സ്കൂളുകളിലും കോളേജുകളിലും അടക്കം വൈറസ് ഭീഷണി ഉയർന്നതിനാൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതയും ഏറെയാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടീഷ് പാർലമെന്റിൽ ഹൗസ് ഓഫ് കോമൺസിൽ നടന്ന സമ്മേളനത്തിൽ നഴ്സുമാർക്ക് വേണ്ടി ശബ്ദമുയർത്തി എംപിമാർ. തങ്ങളുടെ ജീവൻ പണയം വച്ച് മറ്റുള്ളവരെ ശുശ്രൂഷിക്കുന്ന ഇവർക്ക് ശമ്പളവർധന അത്യന്താപേക്ഷിതമാണ്. മെഡലുകളും അഭിനന്ദനപ്രവാഹങ്ങളും ശമ്പള വർധനയ്ക്ക് പകരം ആവുകയില്ല എന്നും അവർ വ്യക്തമാക്കി. കോവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ നേഴ്സുമാർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. അതിനാൽ എൻഎച്ച്എസ് ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളെ കണക്കിലെടുത്ത് അവർക്ക് ശമ്പളവർധന നൽകണമെന്ന് ആവശ്യപ്പെട്ടു 162, 632 പേർ ഒപ്പിട്ട പെറ്റീഷൻ ചർച്ച ചെയ്യുമ്പോഴാണ് എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇത്തരമൊരു സാഹചര്യത്തിലാണ് നഴ്സുമാരോട് ഉള്ള നമ്മുടെ നന്ദിയും കടപ്പാടും കാണിക്കേണ്ടത് എന്ന് പെറ്റീഷനെ അനുകൂലിച്ച് ലേബർ പാർട്ടി വെയിൽസ്‌ എംപി അലക്സ്‌ ഡേവീസ് ജോൺസ്‌ പറഞ്ഞു. ലിബറൽ ഡെമോക്രാറ്റ് എംപി ജെയ്‌മി സ്റ്റോണും പെറ്റീഷനെ അനുകൂലിച്ച് സംസാരിച്ചു. ശമ്പള വർധനയ്ക്ക് പകരം ഇവർക്ക് ആശംസ കാർഡുകളും, പൂക്കളും മറ്റും നൽകുന്നത് ഉചിതമല്ല. ഇവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകേണ്ടത് അവർക്ക് നൽകുന്ന തക്കതായ ശമ്പളത്തിലൂടെ വേണമെന്ന് ജെയ്‌മി ആവശ്യപ്പെട്ടു.

എന്നാൽ കൺസർവേറ്റീവ് പാർട്ടി എംപി ഗേഡ്‌ലിംഗ് ടോം ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ അനുകൂലിച്ച് സംസാരിച്ചു. നഴ്സുമാരുടെ പ്രവർത്തനങ്ങൾക്ക് ആശംസകളും അഭിനന്ദനങ്ങളും ആവശ്യമാണ്. എൻഎച്ച് എസ് ആരോഗ്യ പ്രവർത്തകരുടെ ശമ്പള വർദ്ധനവ് ഗവൺമെന്റ് ആലോചിച്ചു വരികയാണെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതിനെ തുടർന്ന് ആരോഗ്യമന്ത്രി ഹെലൻ വാട്ട്‌ലി കഴിഞ്ഞ വർഷങ്ങളിൽ നഴ്സുമാർക്ക് നൽകിയ ശമ്പളവർധന ചൂണ്ടിക്കാട്ടി സംസാരിച്ചു. നഴ്സുമാർക്ക് തക്കതായ ശമ്പളവർധന കഴിഞ്ഞകാലങ്ങളിൽ ഗവൺമെന്റ് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. എന്നാൽ ആരോഗ്യ മന്ത്രിയുടെ അഭിപ്രായത്തിൽ തങ്ങൾ അസംതൃപ്തരാണെന്ന് ലേബർ പാർട്ടി എംപിമാർ പറഞ്ഞു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരോഗ്യ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരെയണെന്ന കണ്ടെത്തലാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ റിപ്പോർട്ട് പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ മരണനിരക്ക് സാധാരണ ഉള്ളവരിൽ നിന്നും 2.5 ശതമാനം കൂടുതലാണ്. സാമൂഹ്യ പ്രവർത്തകരായ സ്ത്രീകളുടെ മരണനിരക്കും സാധാരണക്കാരിൽ നിന്നും അധികമാണ്. എന്നാൽ ഇത്തരക്കാർക്ക് ലഭിക്കുന്ന സംരക്ഷണം കുറവാണെന്നതാണ് ഏറ്റവും വേദനാജനകം. പുതുതായി പുറത്തിറങ്ങിയിരിക്കുന്ന ഈ റിപ്പോർട്ടുകൾ ഗവൺമെന്റിന് പ്രതിക്കൂട്ടിൽ നിർത്തുകയാണ്.

ഗവൺമെന്റ് പലപ്പോഴും നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ മറന്നു പോവുകയാണെന്ന കുറ്റപ്പെടുത്തൽ സമൂഹത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധ കൂടുന്ന സാഹചര്യങ്ങളിലും ഇത്തരത്തിൽ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു തരത്തിലുള്ള സംരക്ഷണവും ഗവൺമെന്റ് ഉറപ്പു നൽകുന്നില്ലെന്ന് ലീഡർഷിപ്പ് ഓർഗനൈസേഷൻ ആൻഡ് ഡെവലപ്മെന്റ് സംഘടനയുടെ മേധാവി സുസി ബെയ്‌ലി കുറ്റപ്പെടുത്തി. സാമൂഹ്യ സേവന മേഖലകളെ എൻ എച്ച് എസിൽ നിന്നും ഒരിക്കലും വേറിട്ട് കാണരുതെന്നും ബെയ്‌ലി ഓർമിപ്പിച്ചു. എൻ എച്ച് എസ് പ്രവർത്തകരെ പോലെ തന്നെ സാമൂഹ്യ പ്രവർത്തകരുടെയും സേവനങ്ങളെ കാണണമെന്നും വാർത്താസമ്മേളനത്തിൽ ബെയ്‌ലി വ്യക്തമാക്കി.

ഇത്തരത്തിലുള്ള പ്രവർത്തകർക്ക് പ്രൊട്ടക്ഷൻ കിറ്റുകൾ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പംതന്നെ കെയർ ഹോമുകളിൽ വർധിച്ചുകൊണ്ടിരിക്കുന്ന മരണനിരക്കും ഗവൺമെന്റിനു മേൽ സമ്മർദ്ദം കൂട്ടുകയാണ്. ഇപ്പോൾ തന്നെ പതിനാറായിരത്തിൽ അധികം പേരാണ് ബ്രിട്ടണിൽ കെയർ ഹോമുകളിൽ മാത്രമായി മരണപ്പെട്ടിരിക്കുന്നത്.

പതിനേഴോളം തൊഴിൽ മേഖലകളിൽ തൊഴിലെടുക്കുന്ന പുരുഷന്മാരിൽ മരണ നിരക്ക് അധികം എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്. ഇതിൽ കൺസ്ട്രക്ഷൻ ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുകൾ എന്നിവരെല്ലാം ഉൾപ്പെടുന്നു. സെക്യൂരിറ്റി ഗാർഡുമാരായി ജോലി ചെയ്യുന്നവരിലാണ് മരണനിരക്ക് ഏറ്റവുമധികം രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ സ്ത്രീകളെക്കാൾ അധികം രോഗബാധിതർ പുരുഷന്മാർ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിൽ നിന്നും എൻ എച്ച് എസ് പൂർണമായി കരകയറാൻ നാല് വർഷത്തോളം സമയമെടുക്കുമെന്ന് മേധാവികൾ. എൻ‌എച്ച്‌എസ് വീണ്ടും തുറന്നുകഴിഞ്ഞാൽ മുമ്പ് നൽകിയ പരിചരണത്തിന്റെ 40% മാത്രമേ ചില ആശുപത്രികൾക്ക് നൽകാൻ കഴിയൂ എന്ന് ഒരു ഉദ്യോഗസ്ഥൻ ദി ഒബ്സെർവറിനോട് പറഞ്ഞു. അണുവിമുക്തമായ കിടക്കകളും മറ്റു സജ്ജീകരണങ്ങളും ഒരുക്കിയെടുക്കുന്നതിന് കാലതാമസം നേരിടുന്നതിനാൽ രോഗികൾ ഓപ്പറേഷനുകൾക്കും പരിശോധനകൾക്കുമായി ദീർഘനേരം കാത്തിരിക്കേണ്ടിവരുമെന്നും പത്രം പറഞ്ഞു. കൂടുതൽ സംരക്ഷണ വസ്‌ത്രങ്ങൾ ധരിക്കേണ്ടതിന്റെ ആവശ്യകത ഏറിവരുന്നതിനാൽ ശസ്ത്രക്രിയ നടപടിക്രമങ്ങളിലും മാറ്റം വന്നേക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു.

ക്യാൻസർ, അമിതവണ്ണം തുടങ്ങിയവയ്ക്കുള്ള ചികിത്സ പുനരാരംഭിക്കുവാൻ ആശുപത്രികൾ സമ്മർദ്ദം നേരിടുന്നതിനാലാണ് ഈ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചത്. ആശുപത്രികളിലെ കാത്തിരിപ്പ് സമയം കോവിഡിന് മുമ്പത്തെ നിലയിലേക്കെത്താൻ കുറഞ്ഞത് നാല് വർഷങ്ങൾ എടുക്കുമെന്ന് വാർ‌വിക് ഹോസ്പിറ്റൽ ചീഫ് എക്‌സിക്യൂട്ടീവ് ഗ്ലെൻ ബർലി പറഞ്ഞു. സാധാരണ സേവനങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് എൻ‌എച്ച്‌എസ് ഇനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് നോർത്തേംബ്രിയ ഹെൽത്ത് കെയർ ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് സർ ജിം മാക്കി വെളിപ്പെടുത്തി.

സാമൂഹിക അകലവും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗവും ഏറിവരുന്നതിനാൽ പല സേവനങ്ങളിലും മുൻകാലങ്ങളിൽ സാധ്യമായത്ര പരിചരണം നൽകുന്നത് സാധ്യമല്ലെന്ന് ആരോഗ്യ സേവന ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് നിയാൾ ഡിക്സൺ പറഞ്ഞു. ചില സേവനങ്ങൾ 40% ത്തിലധികം ഉൽ‌പാദനക്ഷമത കൈവരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ നിലയിലേയ്ക്ക് മടങ്ങാൻ എൻ‌എച്ച്എസ് നേരിടുന്ന വലിയ വെല്ലുവിളി പൊതുജനങ്ങൾക്ക് മനസിലാവില്ലെന്നും രാഷ്ട്രീയക്കാരെ താൻ ഭയപ്പെടുന്നെന്നും ഡിക്‌സൺ അറിയിച്ചു.

സ്വന്തം ലേഖകൻ

സ്കൂളുകൾ അടഞ്ഞു കിടക്കുന്നത് രാജ്യത്തിന് തീരാ നഷ്ടമാണെന്നും, താഴ്ന്ന സാമ്പത്തിക അവസ്ഥയിലുള്ള കുട്ടികളോട് ചെയ്യുന്ന ദ്രോഹം ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക നിലവാരം കുറഞ്ഞ വീടുകളിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ പ്രൈവറ്റ് ട്യൂഷനുകൾ എന്നിവ ലഭ്യമാകുന്നില്ലെന്നും, അത് അവരോട് ചെയ്യുന്ന സാമൂഹ്യ അസമത്വം ആണെന്നും ജോൺസൺ പറഞ്ഞു. ഇടഞ്ഞുനിൽക്കുന്ന അധ്യാപക യൂണിയനുകളോട് തങ്ങളുടെ ചുമതലകൾ നിറവേറ്റണമെന്നും എത്രയും പെട്ടെന്ന് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്മർ ബ്രേക്കിന് മുൻപ് പ്രൈമറി തലത്തിലെ കുട്ടികളെ മുഴുവൻ സ്കൂളുകളിൽ എത്തിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. സെപ്റ്റംബറോടുകൂടി ഒരു ക്ലാസ്സിൽ 15 കുട്ടികൾ എന്നുള്ളത് ഇരട്ടിയാക്കാനും അധ്യാപകർ ഒരു മീറ്ററിലധികം സാമൂഹിക അകലം പാലിച്ച് അദ്ധ്യായനം തുടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയവിദ്യാഭ്യാസ യൂണിയൻ ഇപ്പോൾ വിദ്യാഭ്യാസമില്ലാത്ത യൂണിയൻ ആണെന്ന് വിമർശനമുയർന്നിരുന്നു.

ക്ലാസുകൾ ഇനിയും നീട്ടിവെക്കുന്നത് പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ വീണ്ടും മോശം സാഹചര്യത്തിലേക്ക് തള്ളി വിടൽ ആകുമെന്നുള്ളതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മാതാപിതാക്കളുടെ സംഘടനയായ അസ് ഫോർ ദെം പ്രധാനമന്ത്രിയുടെ അഭിപ്രായത്തിന് സ്വാഗതം നൽകിയിട്ടുണ്ട്. സംഘടനയുടെ സഹസ്ഥാപകയായ മോളി പറയുന്നത് പതിനായിരത്തോളം വരുന്ന തന്റെ സുഹൃത്തുക്കൾക്ക് കൃത്യമായ മറുപടി പ്രധാനമന്ത്രി നൽകണമെന്നാണ്. സാമൂഹിക അകലം പാലിക്കാതെ എല്ലാ പ്രായക്കാർക്കും വേണ്ടി സ്കൂളുകൾ തുറന്നു പഴയപടി പ്രവർത്തനം തുടങ്ങുന്നത് എന്നാണെന്നും അവർ ചോദിച്ചു. വിദ്യാർത്ഥികൾ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കുന്നതും സ്കൂളിൽ സഹ വിദ്യാർത്ഥികളോടൊപ്പം പഠനത്തിൽ ഏർപ്പെടുന്നതും തമ്മിൽ എന്താണ് വ്യത്യാസം എന്നും അവർ ചോദിച്ചു. കുട്ടികൾ ഒന്നിച്ച് കായിക വിനോദത്തിൽ ഏർപ്പെടാതിരിക്കുന്നത് അവരുടെ മാനസിക വികാസത്തിനെ തളർത്തുമെന്നും അവർ ചൂണ്ടിക്കാട്ടി.

ഇതിനിടെ കൊറോണ മഹാമാരിയിൽ തളർന്നുപോയ ബ്രിട്ടനെ കൈപിടിച്ചുയർത്താനായി എത്ര പണം ചെലവിടാനും തയ്യാറാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പൂർവ്വസ്ഥിതിയിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹംഓർമ്മിപ്പിച്ചു. എത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങണമെന്നും, മുൻപ് ജോലി ചെയ്തിരുന്നവർക്ക് തുടർന്നും ജോലിചെയ്യാൻ അവസരമൊരുങ്ങുമെന്നും യുവാക്കൾക്കുവേണ്ടി പുതിയ തൊഴിൽ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ചയോടെ രാജ്യത്തെ കൈപിടിച്ചുയർത്തുന്ന പ്രധാനപ്പെട്ട പ്ലാനുകളെ പറ്റി പ്രധാനമന്ത്രി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച മേഖലയാണ് വ്യോമയാന ഗതാഗതം, ഈ ഏപ്രിലിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിമാന യാത്രകളിൽ 95 ശതമാനം ഇടിവാണ് ഉണ്ടായത്. ചില വിമാന കമ്പനികൾ സർവീസ് മുഴുവൻ നിർത്തി വച്ചപ്പോൾ ചിലവ കാർഗോ സർവീസുകൾ മാത്രം നടത്തി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ പടിപടിയായി സർവീസുകൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. ഈസി ജെറ്റ് ഈമാസം ഏതാനും സർവീസുകൾ നടത്തിയിരുന്നു, റയാൻഎയർ ജൂലൈയോടെ തങ്ങളുടെ 40% സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യാനുസരണം മറ്റു കമ്പനികളും പ്രവർത്തനം ആരംഭിക്കും.

യുകെയിൽ ജൂൺ 8 മുതൽ നിലനിൽക്കുന്ന ക്വാറന്റൈൻ നിയമമനുസരിച്ച് വിമാനത്തിൽ യാത്ര ചെയ്തെത്തിയവർക്ക് 14 ദിവസം ക്വാറന്റൈൻ നിർദേശിക്കുന്നു. എന്നാൽ താരതമ്യേന അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്ക് യാത്രാ ഇടനാഴികൾ, അഥവാ എയർ ബ്രിഡ്ജസ് രൂപീകരിക്കാനാണ് ഗവൺമെന്റിന്റെ തീരുമാനം. ഇൻഫെക്ഷൻ സാധ്യത കുറഞ്ഞ ഇടങ്ങളിൽ നിന്ന് വരുന്നവർക്ക്, ക്വാറന്റൈൻ ആവശ്യമില്ല. അതിനാൽ ഇത്തവണ വേനൽക്കാല വിനോദയാത്രകൾ മാറ്റിവെക്കാതെ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചാരികൾക്ക് യാത്ര ചെയ്യാനാവും എന്നാണ് കരുതുന്നത്.

കൊറോണ വൈറസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ, വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് എങ്ങനെയൊക്കെ രോഗം പകരുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. എങ്കിലും മറ്റ് ശ്വാസകോശ സംബന്ധിയായ രോഗങ്ങളെപ്പോലെതന്നെ വായുവിലൂടെ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗുരുതരമായ ഇൻഫെക്ഷൻ ഉള്ള വ്യക്തികളുടെ മുന്നിലും പിന്നിലുമായി രണ്ട് റോ സീറ്റുകൾ ഒഴിച്ചിടുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന വിവരം. അറ്റ്ലാന്റയിലെ ഇമോറി യൂണിവേഴ്സിറ്റിയിൽ 2018-ൽ നടന്ന പഠന പ്രകാരം വായുവിലൂടെ പകരുന്ന രോഗം ഉള്ളവർ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മുൻകരുതൽ എന്തൊക്കെ വേണം എന്ന നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മുന്നിലും പിന്നിലുമായി ഓരോ സീറ്റ് വെച്ച് ഒഴിച്ചിടുന്നത് വായുവിലൂടെ അണുക്കൾ പടരുന്നത് കുറയ്ക്കാനാകുമെന്നും ആ പഠനത്തിൽ ഗവേഷകർ പറയുന്നു. എന്നാൽ ഇതേ ഗവേഷകർ മുൻപ് നടത്തിയ പഠനത്തിൽ സാഴ്സ് ഇൻഫ്ലുവൻസ പോലെയുള്ള രോഗങ്ങൾ തൊട്ടടുത്തുള്ളവർ അല്ലാത്തവർക്കും പകരും എന്ന് കണ്ടെത്തിയിട്ടുണ്ട്. എയർപോർട്ടിൽ രോഗികൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുന്നതും, മുൻ യാത്രക്കാർ തൊട്ട പ്രതലങ്ങളിൽ സ്പർശിക്കുന്നതും ഉൾപ്പെടെ തുമ്മലിലൂടെ ചുമയിലൂടെയോ ഇൻഫെക്ഷൻ പരക്കുന്നതല്ലാത്ത രീതികളിലൂടെയും രോഗം പടരാൻ സാധ്യതയുണ്ട്. ക്യാബിൻ ക്രൂവിൽ ഉള്ളവർ രോഗികളോടും രോഗമില്ലാത്തവരോടും ഒരേസമയം സമ്പർക്കം പുലർത്തേണ്ടി വരുന്നതും ആശങ്കാജനകമാണ്. ഇത്തരത്തിൽ കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായേക്കാം. എന്നാൽ ഗുവാൻസൊവിൽ നിന്നും ടോറോണ്ടോയിലേക്ക് 350 യാത്രക്കാരുമായി 15 മണിക്കൂറോളം സഞ്ചരിച്ച ഒരു വിമാനത്തിൽ 2 കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നു, പക്ഷേ വിമാനത്തിൽ സഞ്ചരിച്ച മറ്റൊരാൾക്ക് പോലും രോഗം ബാധിച്ചില്ലെന്ന് കാനഡയിലെ ആരോഗ്യപ്രവർത്തകർ പറയുന്നു.

ഒരു അടഞ്ഞ സ്ഥലത്ത് മണിക്കൂറുകളോളം രോഗികളുമായി ചെലവഴിക്കുന്നത് രോഗം പകരാൻ കാരണമാകും എന്ന ഭയമാണ് യാത്രക്കാരിൽ ഏറെപ്പേർക്കും, എന്നാൽ ആധുനിക സജ്ജീകരണങ്ങളുള്ള വിമാനത്തിനകത്ത് രണ്ട് മൂന്ന് മിനിറ്റ് കൂടുമ്പോൾ വായു ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്, അതായത് മണിക്കൂറിൽ ഇരുപതോ മുപ്പതോ തവണ വിമാനത്തിനകത്ത് വായു ശുദ്ധീകരിക്കപ്പെടുന്നുണ്ട്. ഹൈ എഫിഷ്യൻസി പാർട്ടികുലേറ്റ് ഫിൽറ്ററുകളിലൂടെ കടന്നുവരുന്ന വായു ഊഷ്മാവും ഹ്യുമിഡിറ്റി യും നിയന്ത്രിക്കപെട്ട ആശുപത്രികളിലെതുപോലെയാണ്. 10 നാനോ മീറ്ററോളം വലിപ്പമുള്ള വസ്തുക്കളെ ഇവ ഫിൽറ്റർ ചെയ്തു മാറ്റുമെന്നിരിക്കെ കോവിഡ് 19 വൈറസിന്റെ വലുപ്പം 125 നാനോമീറ്റർ ആണ്. ഇത്തരത്തിലുള്ള വായു ശുദ്ധീകരണ സംവിധാനം വായുവിലൂടെ രോഗം പകരുന്നത് പൂർണമായി തടയുന്നു.

എന്നാൽ രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അന്തരീക്ഷത്തിൽ എത്തിയ അണുക്കൾ ശുദ്ധീകരിക്കപ്പെടുന്ന തിനുമുന്പ് മറ്റൊരാൾ ശ്വസിച്ചാൽ അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതേസമയം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മൂക്കും മറക്കുന്നതും ക്യാബിൻ വൃത്തിയാക്കുന്നതും തുടങ്ങി ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ കോവിഡ് മുക്ത വിമാനയാത്രകൾ സാധ്യമാകും.

RECENT POSTS
Copyright © . All rights reserved