Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകത്തെമ്പാടും കൊറോണ വൈറസ് പടരാതിരിക്കുന്നതിനായി അതിർത്തികൾ അടച്ചതിനാൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്നത് പതിനായിരക്കണക്കിന് ബ്രിട്ടീഷുകാർ ആണ് . എയർലൈൻസുകൾ എല്ലാം തന്നെ അവരുടെ ഫ്ലൈറ്റ് നിർത്തിയതിന്റെ ഫലമായാണ് സൗത്ത് അമേരിക്ക, ഓസ്ട്രേലിയ, മറ്റു രാജ്യങ്ങളിലുമായി യുകെ പൗരന്മാർ കുടുങ്ങിക്കിടക്കുന്നത്.

ഇത്തരത്തിൽ അകപ്പെട്ടുപോയ ജനങ്ങളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ ബ്രിട്ടീഷ് ഫോറിൻ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന് പറയുമ്പോഴും സർക്കാരിന്റെ പക്കൽനിന്ന് നിസ്സംഗ മനോഭാവം ആണ് ഉള്ളത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .

ഇത്തരത്തിൽ അകപെട്ടു പോയ ഒരാളാണ് സാമന്ത സ്മിത്ത്. മൂന്ന് മക്കളുടെ അമ്മയായ സാമന്ത ലങ്കാസ്റ്ററിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിയത്. അങ്ങനെയിരിക്കെയാണ് ലോകത്തെമ്പാടുമുള്ള ട്രാവൽ ഏജൻസികൾ എല്ലാംതന്നെ അടച്ചുപൂട്ടിയത്.

കർഫ്യു ആകയാൽ ഋഷികേശ് എന്ന നഗരത്തിലെ അടിസ്ഥാന ഗസ്റ്റ് ഹൗസിലാണ് ഇപ്പോൾ കഴിയുന്നത്. അങ്ങനെയാണ് അവൾ വീട്ടിലേക്ക് മടങ്ങി പോകാനുള്ള പരിശ്രമങ്ങൾ ഡയറിയിൽ സൂക്ഷിക്കാൻ ഇടയായത്.

തന്നെപ്പോലെ ഇത്തരത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി അകപ്പെട്ടുപോയ പതിനായിരക്കണക്കിന് ആളുകളുടെ നിരാശയും ഭയവും തന്നെയാണ് ഡയറിക്കുറിപ്പിലൂടെ സാമന്ത പങ്കുവയ്ക്കുന്നത്.

മാർച്ച് ഇരുപതാം തീയതി അവർ എഴുതിയ ഡയറിക്കുറിപ്പുകൾ ഇപ്രകാരമാണ് “കൊറോണ വൈറസിന്റെ വ്യാപനം ഇപ്പോൾ എന്നെ ഭയപ്പെടുത്തുന്നു. മാർച്ച് 30ന് ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള എന്റെ ഫ്ലൈറ്റ് ഉണ്ടാകുമോ എന്നത് എന്റെ ഉത്കണ്ഠ വർധിപ്പിക്കുന്നു. വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത് പക്ഷേ എനിക്ക് ആശങ്കയുണ്ട്. ”

26 മാർച്ചിൽ അവർ ഡയറിയിൽ എഴുതി. ഇന്ത്യ ലോക്ക് ഡൗണിലാണ് . ആളുകൾക്ക് സ്വസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്യാൻ അനുവാദമില്ല. അതിനർത്ഥം എനിക്ക് ന്യൂഡൽഹിയിലേയ്‌ക്കോ മറ്റേതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ പോകാനാവില്. ല ഞാൻ ലണ്ടനിലെ വിദേശകാര്യ ഓഫീസിലേക്ക് ഫോൺ ചെയ്തു. എനിക്ക് ട്രാവൽ ചെയ്യാനുള്ള എന്തെങ്കിലും അനുമതി ലഭിക്കുമോ എന്ന് അറിയാൻ. പക്ഷെ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ അത് അസാധ്യമാണെന്ന് അവർ പറഞ്ഞു. അത് കേട്ട മാത്രയിൽ എന്റെ മനസ്സ് കൂടുതൽ പരിഭ്രാന്തമായി. ഒരു കാര്യം എനിക്ക് മനസ്സിലായി ഞാൻ ഇവിടെ കുടുങ്ങിയിരിക്കുന്നു

മാർച്ച് 30ന് വേദനിക്കുന്ന അമ്മ മനസ്സോടെ അവർ എഴുതി. ഞാൻ ഇന്ന് എന്റെ കുട്ടികളോട് സംസാരിച്ചു.അത് എന്നെ കൂടുതൽ ഊർജ്ജസ്വലതയും ശക്തയുമാക്കി. ഒരുപക്ഷേ മാസങ്ങളോളം ഞാൻ ഇവിടെ തന്നെ ആയിരിക്കുമെന്ന് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ഞാൻ ശ്രമിക്കുകയാണ്. ഉടനെ വീട്ടിലെത്തുക എന്ന ആഗ്രഹം ഞാൻ ഉപേക്ഷിച്ചു. ഞാൻ അയക്കുന്ന ഈ മെയിലുകളും ഫോൺ കോളുകളും ബ്രിട്ടീഷ് എംബസി അവഗണിക്കുന്നത് എന്നെ കൂടുതൽ സങ്കടപ്പെടുത്തുന്നു.

ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും   വീട്ടിലെത്താനായുള്ള തന്റെ പരിശ്രമവും കുട്ടികളെ പിരിഞ്ഞിരിക്കുന്നതിൻെറ ദുഃഖവും നമ്മുടെ കണ്ണുകൾ നനയിക്കും.

കോവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആതുരസേവന വിഭാഗത്തിന് ഞെട്ടൽ സമ്മാനിച്ചുകൊണ്ട് ബർമിംഗ്ഹാമിൽ നിന്നുള്ള ഇന്ത്യൻ നേഴ്സ് കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. 36 വയസ്സ് മാത്രമുണ്ടായിരുന്ന അരീമ നസ്രീന്റെ മരണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. അരീമ നസ്രീൻ ജോലി ചെയ്തിരുന്നത് ബെർമിങ്ഹാമിലെ എൻഎച്ച്എസ് ഹോസ്പിറ്റലിലായിരുന്നു. കോവിഡ് -19 നെ തുടർന്ന് അരീമ നസ്രീൻ ചികിത്സതേടിയത് ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് . മാർച്ച് 19ന് കോവിഡിൻറെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ അരീമ നസ്രീൻ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്.

മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.

 

 

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 ഓളം അടുക്കുമ്പോൾ ഓരോ യുകെ മലയാളിയും ഭയാനകമായ ഒരു മാനസിക അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത് . യുകെയിലുള്ള മലയാളി കുടുംബങ്ങളിൽ നിന്ന്  ഒരാളെങ്കിലും ഹോസ്‌പിറ്റലുകളിലും , നഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യന്നവരാണെന്നതാണ് അവരെ ബാധിച്ച ഈ ഭയത്തിനുള്ള കാരണം .

ഞങ്ങൾ യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും , ഇങ്ങനെ ജോലി ചെയ്‌താൽ ഞങ്ങൾക്ക് ഏതു സമയവും കൊറോണ വൈറസ് പിടിപെടാമെന്നും അതുകൊണ്ട് കുറച്ച് മാസ്‌കും , ഗ്ലൗസും എങ്കിലും നൽകി ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ  0207062 6688  എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്നത്.

ലോകം മുഴുവനിലുമുള്ള ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്ന ഈ പ്രശ്നം ബ്രിട്ടീഷ് ഗവണ്മെന്റിനെയും , ആരോഗ്യ മേഖലയിലെ അധികാരികളെയും അറിയിച്ച് ഉടൻ ഒരോ യുകെ മലയാളിക്കും സഹായം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ ഉറപ്പ് നൽകിയിരുന്നു . ഈ പരിശ്രമത്തിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന് ലഭിച്ച ഹെൽപ്പ് ലൈൻ നമ്പർ ഇവിടെ നൽകുകയാണ് .

യുകെയിൽ ഏതെങ്കിലും ജോലി സ്ഥലങ്ങളിൽ മാസ്‌കും , ഗ്ലൗസും അടക്കമുള്ള Personal Protective Equipments ഇല്ലാത്തതിന്റെ പേരിൽ ജോലി ചെയ്യാൻ ഭയപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഉടൻ തന്നെ 08009159964 എന്ന നമ്പരിൽ ബന്ധപ്പെടുവാനോ അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെടുവാനും ഞങ്ങൾ  അഭ്യർത്ഥിക്കുകയാണ് . ഉടൻ തന്നെ നിങ്ങൾക്ക് വേണ്ട സുരക്ഷ ഉപകരണങ്ങൾ എത്തിച്ച് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഈ ഏജൻസി നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും.

NHS Business Services Authority (NHSBSA) എന്ന ഈ ഏജൻസി യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ച് കൊടുത്ത് എൻ എച്ച്  എസ്സിനെയും , മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും സഹായിക്കുവാനാണ് ഈ അടിയന്തിര ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് . ഈ നമ്പരിൽ വിളിക്കുമ്പോൾ നിങ്ങളുടെയും , നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പേര് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം നിങ്ങളുടെ സ്ഥാപനത്തിൽ Personal Protective Equipments ഓർഡർ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ഉടൻ തന്നെ വേണ്ട സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുവാനുള്ള സത്വര നടപടികൾ ഈ ഏജൻസി സ്വീകരിക്കുന്നതായിരിക്കും.ഹോസ്പിറ്റലുകൾക്ക് മാത്രമല്ല ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഈ സേവനം ലഭ്യമാണ് . അതുകൊണ്ട് തന്നെ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ നിങ്ങളുടെ ബന്ധുക്കളോ , സുഹ്ര്യത്തുക്കളോ യുകെയിലെ ഏതെങ്കിലും നഴ്‌സിംഗ് ഹോമുകളിലോ മറ്റ് ആരോഗ്യ മേഖലകളിലോ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഉടൻ തന്നെ അവർക്ക് കൂടി ഈ വിവരങ്ങൾ എത്തിച്ച് കൊടുക്കണം എന്നറിയിക്കുന്നു . അതോടൊപ്പം ബ്രിട്ടണിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന നമ്മൾ ഓരോരുത്തരുടെയും കുടുംബാഗംങ്ങളുടെ ജീവൻ സംരക്ഷിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും , അതുകൊണ്ട് തന്നെ അനാവശ്യമായി ഈ നമ്പരിൽ വിളിച്ച് നിങ്ങളുടെ ആരുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു

ഷിബു മാത്യൂ
മരണം മുന്നില്‍ കണ്ട് ബ്രിട്ടണ്‍. കോവിഡ് 19. അവസാനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മരണം 2921. രോഗം ബാധിച്ചവര്‍ 33718. രോഗം ഭേദമായവര്‍ 191.

വന്‍കിട ഷോപ്പിംഗ് മാളുകളിലേയ്ക്കുള്ള ബ്രിട്ടീഷ്‌കാരുടെ കുത്തൊഴുക്ക് കുറയുന്നു. വൈകിയാണെങ്കിലും അപകടം തിരിച്ചറിഞ്ഞ് ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനൊരുങ്ങുകയാണ് പ്രാദേശികര്‍. വ്യക്തികള്‍ തമ്മില്‍ വ്യക്തമായ അകലം പാലിക്കുക. ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം പാലിക്കുന്നവര്‍ക്ക് വന്‍കിട ഷോപ്പിംഗ് മാളുകള്‍ക്കുളില്‍ കയറിപ്പറ്റാന്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‌ക്കേണ്ടി വരുന്നു.
ഇതേസമയം, ലഭ്യത കൂടുതല്‍ ഉള്ളതും, വന്‍കിട ഷോപ്പിംഗ് മാളുകളെക്കാള്‍ ചിലവ് ചുരുങ്ങിയതും അകലം പാലിച്ച് ക്യൂ നിന്ന് ഷോപ്പിംഗ് ചെയ്യേണ്ടി വരുന്നതുമല്ലാത്ത ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ ധാരാളം ഉണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവിടേയ്ക്ക് തങ്ങളുടെ ഷോപ്പിംഗ് മാറ്റുകയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന ബ്രട്ടീഷ് സമൂഹം.

ബ്രിട്ടണിലെ ഓഫ് ലൈസന്‍സ് ഷോപ്പുകളില്‍ പതിവിലും വിപരീതമായ തിരക്കാണ് ഇന്നനുഭവപ്പെട്ടത്. പ്രീമിയര്‍, വണ്‍ സ്റ്റോപ്പ്, സ്പാര്‍ക്, തുടങ്ങിയ മുന്‍ നിരയിലുള്ള ഷോപ്പുകളില്‍ ഇന്ന് വന്‍ തിരക്കായിരുന്നു. വന്‍കിട ഷോപ്പിംഗ് മാളുകളെ അപേക്ഷിച്ച് വിലക്കുറവും അതോടൊപ്പം ക്യൂവും നില്‍ക്കേണ്ട ആവശ്യവുമില്ലാത്തതുകൊണ്ട് ബ്രിട്ടണിലെ ഗ്രാമീണര്‍ കൂടുതലും ഷോപ്പിംഗിനായിപ്പോയത് ഇവിടേയ്ക്കാണ്. കൊറോണാ വൈറസ് പടരുന്ന ഈ അവസരത്തില്‍ മിനിമം ഷോപ്പിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനപ്പുറം വിപുലമായ ഒരു ഷോപ്പിംഗും ഇപ്പോള്‍ സാധാരണക്കാരില്‍ കാണാന്‍ സാധിക്കുന്നില്ല. ചിലവ് കുറഞ്ഞ അത്യാവശ്യ സാധനങ്ങളുടെ വില്പനയിലാണ് ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ നില നിന്ന് പോകുന്നതും.

കൊറോണാ വൈറസുമായി ബന്ധപ്പെട്ട് അത്യാവശ്യ സാധനങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കാന്‍ ഓഫ് ലൈസന്‍സ് ഡീലറുമാര്‍ ശ്രദ്ധിക്കുന്നു എന്നത് എടുത്ത് പറയേണ്ടതുമാണ്.
വരും ദിവസങ്ങളില്‍ ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ യുകെയിലെ വ്യാപാര ശൃംഖല കൈയ്യടക്കും എന്നതില്‍ സംശയമില്ല.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്ത് ആകെ കോവിഡ് 19 രോ​ഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. ബ്രിട്ടനിൽ കൊറോണ വൈറസ് സംഹാരതാണ്ഡവം നടത്തുകയാണ്. ഓരോ ദിനം കഴിയുമ്പോഴും മരണനിരക്ക് വർധിക്കുന്നത് രാജ്യത്തെ കനത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. യുകെയിൽ രോഗം ബാധിച്ച് ഇന്നലെ മാത്രം മരണപ്പെട്ടവരുടെ എണ്ണം 569 ആണ്. ആകെ മരണസംഖ്യ 2, 921 ആയി ഉയർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,244 ആണ്. ഇതോടെ യുകെയിൽ ആകെ രോഗബാധിതരുടെ എണ്ണം 33,718 ആയി. 135 പേരുടെ രോഗം ഭേദപ്പെട്ടിട്ടുണ്ട്. പ്രതിദിനം വർധിച്ചുവരുന്ന കേസുകൾ പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തിലാണ് എൻഎച്ച്എസും സർക്കാരും. കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ രോഗികളും രോഗലക്ഷണങ്ങൾ ഉള്ളവരും മാസ്ക് ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി. ഈയൊരു വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടന്നുവരികയാന്നെന്നും അവർ അറിയിച്ചു. അണുബാധ ഉണ്ടാകാതിരിക്കാൻ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നവരിൽ നിന്ന് കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

അതേസമയം ഏപ്രിൽ അവസാനത്തോടെ ഇംഗ്ലണ്ടിൽ ഒരു ദിവസം ഒരു ലക്ഷം കൊറോണ വൈറസ് പരിശോധനകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തതിന് സർക്കാരിനെ വിമർശിച്ചതിനാലാണ് ഈ തീരുമാനം കൈകൊണ്ടത്. നിലവിൽ ഒരു ദിവസം പതിനായിരത്തോളം ടെസ്റ്റുകൾ നടക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ഹാൻകോക്ക് ഏഴു ദിവസമായി ക്വാറന്റൈനിൽ കഴിയുകയാണ്. 17.5 ദശലക്ഷം ആന്റിബോഡി ടെസ്റ്റുകൾ വാങ്ങാൻ യുകെ ആഗ്രഹിക്കുന്നുവെന്ന് ഹാൻകോക്ക് പറഞ്ഞു. യുകെയിൽ കോറോണവൈറസിനെ പ്രതിരോധിക്കാൻ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരെ പൊതുജനം അഭിനന്ദിച്ചു. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് തൊഴിലാളികൾക്കും അഭിവാദ്യം അർപ്പിച്ച് യുകെയിലുടനീളമുള്ള ആളുകൾ രണ്ടാമത്തെ “ക്ലാപ്പ് ഫോർ കെയേഴ്സ്”ൽ പങ്കെടുത്തു. കരഘോഷം മുഴക്കിയും ബാഗ്‌പൈപ്പുകൾ ഉപയോഗിച്ചുമൊക്കെ കൊറോണകാലത്തെ ധീരമാരെ രാജ്യം അഭിനന്ദിച്ചു.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച ഉപയോക്താക്കൾക്ക് താൽക്കാലിക സാമ്പത്തിക ആശ്വാസം എഫ്‌സി‌എ നിർദ്ദേശിച്ചു. ഇന്നലെ പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രകാരം ബുദ്ധിമുട്ടനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് പേയ്‌മെന്റുകളിൽ നിന്ന് ഇടവേള നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകി. പദ്ധതികളെക്കുറിച്ച് എഫ്‌സി‌എയോട് പ്രതികരിക്കാൻ ബാങ്കുകൾക്ക് അടുത്ത തിങ്കളാഴ്ച വരെ സമയമുണ്ട്. ചെറുകിട ബിസിനസ്സുകളെയും ഉപഭോക്താക്കളെയും സഹായിക്കാൻ ബാങ്കുകൾ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന വിമർശനത്തെ തുടർന്നാണ് പുതിയ നടപടികൾ കൊണ്ടുവന്നത്.

ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 1,015,505 ആയി ഉയർന്നു. മരണസംഖ്യ 53,195ൽ എത്തി നിൽക്കുന്നു. രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 13, 915 പേരാണ് മരിച്ചത്. സ്പെയിനിലും മരണസംഖ്യ പതിനായിരം പിന്നിട്ടുകഴിഞ്ഞു. വ്യാഴാഴ്ച 950 പേര്‍ മരിച്ചതായി സ്‌പാനിഷ് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തു മാത്രമല്ല, ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 14 മുതല്‍ സ്‌പെയിന്‍ ലോക്ഡൗണിലാണ്. തലസ്ഥാന നഗരമായ മഡ്രിഡ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു. ഇറ്റലിയും സ്‌പെയിനും കഴിഞ്ഞാല്‍ കൂടുതല്‍ മരണം യുഎസിലാണ് 6,075 പേര്‍. യുഎസില്‍ രോഗബാധിതരുടെ എണ്ണം 2,45,066 പിന്നിട്ടു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 2,500 പിന്നിട്ടു. ഇതുവരെ 72 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :-മൃഗങ്ങൾക്കിടയിൽ തന്നെ പൂച്ചകൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ചൈനീസ് പഠനറിപ്പോർട്ട്. അതിനാൽ മൃഗഉടമകൾ മൃഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ മൃഗങ്ങളെ പരിശോധിക്കുക സാധ്യമല്ലെങ്കിലും, കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്ന പരിശോധനകളിൽ കുറെയധികം മൃഗങ്ങൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. യുകെ ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ മൃഗങ്ങൾ വഴിയുള്ള വ്യാപനം ബ്രിട്ടനിൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചൈനയിലെ ഹാർബിൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം പൂച്ചകൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണ്. പൂച്ചകൾ തമ്മിലും ഈ രോഗം വ്യാപിക്കുന്നതായി പഠന റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നുണ്ട്.


റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങളിൽ, രോഗബാധിതരായ പൂച്ചകളിൽ നിന്നു രോഗമില്ലാത്ത പൂച്ചകളിലേക്കും ഈ വൈറസ് പകരുന്നതായി കണ്ടെത്തി. ഇത്തരം രോഗബാധിതരായ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന സാഹചര്യവും ബെൽജിയത്തിൽ ഉണ്ടായി. ഇത്തരം വാർത്തകൾ പരക്കുന്ന സാഹചര്യത്തിലും, പൂച്ചകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ കഴിയുന്നതും മൃഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

വീട്ടിലെ വളർത്തു മൃഗങ്ങളുമായി ഇടപെട്ടതിനുശേഷം കൈ കഴുകേണ്ടത് വളരെ അത്യാവശ്യമാണെന്ന് ലിവർപൂളിലെ വെറ്റിനറി ഇന്ഫക്ഷിയസ് ഡിസീസസ് ഹെഡ് പ്രൊഫസർ എറിക് ഫീവർ അറിയിച്ചു. മൃഗങ്ങളോട് അമിതമായി അടുത്തിടപഴകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും തന്നെ മുൻകരുതലുകൾ എടുക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്ന് നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

എൻ എച്ച് എസ് നഴ്സായ ഭാര്യയെ കുത്തികൊലപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് ഭർത്താവിനെ വിചാരണ ചെയ്യും. മൂന്ന് കുട്ടികളുടെ അമ്മയായ 31 കാരിയായ വിക്ടോറിയ വുഡ്‌ഹാളാണ് തന്റെ വീടിന്റെ മുന്നിൽ ഞായറാഴ്ച ആക്രമിക്കപ്പെട്ടത്. ഇവർ കൊറോണ വൈറസ് ഫ്രണ്ട് ലൈനിൽ സേവനം ചെയ്യുന്ന നഴ്സുമാരിൽ ഒരാളാണ്.

അടിയന്തര വൈദ്യസഹായം സംഭവസ്ഥലത്ത് ഉടനടി എത്തിയെങ്കിലും വിക്ടോറിയ വുഡ്‌ഹാലിന് രക്ഷിക്കാനായില്ല. മുൻ സൈനികനും കൂടിയായ വിക്ടോറിയയുടെ ഭർത്താവ് നാൽപതുകാരനായ ക്രെയ്ഗ് വുഡ്ഹാൾ 10 മിനിറ്റുള്ള വാദത്തിൽ വീഡിയോ ലിങ്ക് വഴി ഹാജരായിരുന്നു. മെയ്‌ 4 ന് ഒരു വിസ്‌താരം കൂടി ഉണ്ടായിരിക്കുമെന്നും. സെപ്റ്റംബർ 28ന് വിചാരണ ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

കൊറോണാ വൈറസിൻെറ ഈ കാലഘട്ടത്തിൽ വിചാരണയുടെ തീയതിയിൽ മാറ്റംവരുത്താൻ സാധ്യതയുണ്ടെന്ന് ജഡ്ജി അറിയിച്ചു. വിചാരണ നിശ്ചയിച്ച ദിവസം തന്നെ നടക്കും എന്ന് ജഡ്ജിയായ ജെറമി റിച്ചാർഡ്സൺ അറിയിച്ചു.ഒന്നിലധികം കുത്തുകൾ ഏറ്റതിനാലാണ് വിക്ടോറിയ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിൽ നിന്ന് വ്യക്തമായതെന്ന് സൗത്ത് യോർക്ക്ഷയർ പോലീസുകാർ അറിയിച്ചു.

വിക്ടോറിയയുടെ മുൻ ഭർത്താവായ ഗ്യാരത് ഗൗളി തന്റെ മകൾ അവളുടെ അമ്മയുമായി പതിമൂന്നാം ജന്മദിനം ആഘോഷിക്കാൻ ഇരിക്കുകയായിരുന്നെന്നും അമ്മയുടെ വിയോഗം അവളെ വളരെയധികം തളർത്തിയെന്നും പറഞ്ഞു. തൻെറ മകൾക്ക് അവൾ എന്നും നല്ലൊരു അമ്മയായിരുന്നെന്നും അവളെ താൻ ബഹുമാനിക്കുന്നെന്നും ഗൗളി കൂട്ടിച്ചേർത്തു.

റോതെർഹാമിലെ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ചീഫ് നഴ്സായ എയ്ഞ്ചല വുഡ് വിക്ടോറിയയെ പറ്റി പറഞ്ഞത് ഇപ്രകാരമാണ് “ഞങ്ങളുടെ ഓപ്പറേറ്റിങ് തിയേറ്ററുകളിൽ ജോലി ചെയ്ത അവൾ എന്നും നല്ലൊരു സഹപ്രവർത്തകയായിരുന്നു.”

സ്വന്തം ലേഖകൻ

ബെർണി എക്ലെസ്റ്റോണിൻെറ നാലാമത്തെ കുട്ടിയാണ് പിറക്കാൻ പോകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ 44 കാരിയായ ഫാബി യാന ഫ്ലോസി ഇപ്പോൾ ബ്രസീലിലെ സാവോ പൗലോയിലുള്ള വീട്ടിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണ്. ഈ സമ്മറിൽ ആണ് കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്നതെന്നും, വളരുമ്പോൾ അവനൊരു ബാക്ക്ഗാമൺ കളിക്കാരൻ ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫാബിയാന മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്” എല്ലാ മാതാപിതാക്കളെയും പോലെ ഞങ്ങൾക്കും ഒറ്റ ആഗ്രഹമേ ഉള്ളൂ, കുഞ്ഞ് ആരോഗ്യവാനായി പിറക്കണം എന്ന്. എന്നാൽ അവനു ഫോർമുല വണ്ണിൽ ഒരു താല്പര്യവും കാണരുതെ എന്ന് ആശിച്ചുപോകുന്നു.”

കൊറോണ പ്രതിസന്ധി തീരുംവരെ ബ്രസീലിലെ വീട്ടിൽ സെൽഫ് ഐസൊലേഷൻ കഴിയാനാണ് ഇരുവരുടേയും തീരുമാനം. ജൂലൈയിൽ പിറക്കാനിരിക്കുന്ന കുട്ടി കോടീശ്വരനായ ബെർണി എക്ലെസ്റ്റോണിൻെറ ആദ്യത്തെ ആൺകുട്ടി ആണ്. ബെർണി എക്ലെസ്റ്റോണിന് ഇപ്പോൾ അഞ്ചു മക്കളുണ്ട്, കുട്ടിയുടെ ജനത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം അദ്ദേഹത്തിന് 90 വയസ്സ് തികയും. അദ്ദേഹത്തിന് ഇപ്പോൾ മൂന്നു പെൺമക്കളാണ് ഉള്ളത് ദെബോരാഹ് 65, ടമര 35, പെട്ര 31.

ഫോർമുല വൺ ബിസിനസിലൂടെ അദ്ദേഹത്തിന് 2.5 ബില്യൻ പൗണ്ടിൻെറ ആസ്തി കണക്കാക്കുന്നു. ഇതുവരെ അദ്ദേഹം മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ഐവി ബാംഫോർഡ്, മോഡലായ സാൽവികാ റാഡിക്, പിന്നെ ഇപ്പോഴത്തെ ഭാര്യയായ ഫാബിയാന.

1930 – ൽ ഒരു മുക്കുവന്റെ മകനായാണ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഗ്യാസിന്റെ പ്യൂരിറ്റി ടെസ്റ്റ് ചെയ്യുന്ന ജോലിയാണ് ആദ്യം ലഭിച്ചത്. പിന്നീട് മോട്ടോർ സൈക്കിളുകളുടെ സ്പെയർപാർട്സുകൾ കച്ചവടം ചെയ്തു തുടങ്ങി, അതിനു ശേഷം 1949 ലാണ് ഫോർമുല ത്രീ സീരീസ് കാറുകളുടെ ഡ്രൈവിങ്ങിൽ താൽപര്യം കാണിച്ചത്.

ആക്സിഡന്റ്ന് ശേഷം കാർ റേസിംഗ് രംഗത്തുനിന്ന് അദ്ദേഹം സ്വയം പിൻവാങ്ങിയിരുന്നു. എന്നാൽ ഫോർമുലവൺ മാർക്കറ്റിംഗ് രംഗത്ത് നിക്ഷേപകൻ ആയി മാനേജ്മെന്റ് റോളിൽ തിളങ്ങി.1978ൽ ടീമിന്റെ ഉടമസ്ഥത സ്വന്തമാക്കി, 74 ൽ തുടങ്ങിയ കൺസ്ട്രക്ഷൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയി.

സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെന്റിലുള്ള മലയാളികളായ നേഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ഇത് കഷ്ടകാലത്തിന്റെ ദിനങ്ങളോ? ഒരു വശത്തു കോവിഡ് 19 എന്ന മഹാമാരി… ഭയം എല്ലാവരിലും ഒന്നുപോലെ ഉണ്ടെങ്കിലും പഠിച്ച ജോലിയോടുള്ള ആത്മാർഥതയും രോഗികളോട്‌ ഉള്ള അനുകമ്പയും സ്വയം മറന്ന് പണിയെടുക്കുവാൻ മലയാളി നഴ്‌സുമാരെ പ്രാപ്തരാക്കുന്നു. മിക്ക അവസരങ്ങളിലും ബന്ധുക്കളെയും മിത്രങ്ങളെയും സഹായിക്കുവാൻ സാധിക്കുന്നതും അവർക്ക് മറ്റുള്ളവരെക്കുറിച്ചുള്ള ഈ സ്നേഹവും കരുതലും കൊണ്ട് ആണ്.

യുകെയുടെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാട് മലയാളികൾ സ്റ്റോക്കിൽ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവരും തന്നെ നഴ്സുമാർ ആണ് താനും. പല സമയങ്ങളിൽ ആയി സ്റ്റോക്ക് ഓൺ ട്രെന്റിൽ ഒരു പിടി മലയാളികളുടെ ഭവനങ്ങൾ മോഷണത്തിന് ഇരയായിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനത്തോടെ ഉണ്ടായ ലോക് ഡൗൺ കള്ളൻമാരെ വീട് കയറിയുള്ള മോഷണത്തിന് തടയിട്ടപ്പോൾ ഇതാ ഹോസ്‌പിറ്റൽ കാർ പാർക്കുകൾ ആണ് ഇപ്പോഴത്തെ ഹോട്ട്സ്പോട്ട്..

കഴിഞ്ഞ മാർച്ച്  (21/03/2020 – 26/03/2020) വരെ മലയാളി നഴ്‌സുമാർക്ക് നഷ്ടപ്പെട്ടത് നാല് കാറുകൾ ആണ്. ജീവൻ പണയപ്പെടുത്തി വാർഡുകളിൽ പന്ത്രണ്ട് മണിക്കൂർ കോവിഡ് രോഗികളെ പരിചരിച്ചു പുറത്തുവന്നപ്പോൾ കള്ളൻമാർ തന്റെ കാറുകളോട് ചെയ്തത് ഉൾക്കൊള്ളുവാൻ അത്ര എളുപ്പമായിരുന്നില്ല. എല്ലാവരും ഓടിച്ചിരുന്നത് ഹോണ്ട ജാസ്.. നഷ്ടപ്പെട്ടത് കാറ്റലിക് കൺവെർട്ടർ… വണ്ടി വിലയേക്കാൾ കൂടുതൽ പണം മുടക്കിയാൽ മാത്രമേ വീണ്ടും ഓടിക്കാൻ സാധിക്കൂ. കൂടാതെ ക്ലെയിമയാൽ അതിന് കൊടുക്കുന്നതോടൊപ്പം പിന്നീട് ഇൻഷുറൻസ് തുക വർദ്ധിക്കുകയും ചെയ്യുന്നു. നോ ക്ലെയിം പ്രൊട്ടക്ഷൻ ഇല്ലെങ്കിൽ അതും നഷ്ടപ്പെടുന്നു. മിക്കവാറും വണ്ടി പാട്ട വിലക്ക് ഒഴിവാക്കേണ്ട അവസ്ഥ.

ടോയോട്ട ഹൈബ്രിഡ്, ഹോണ്ട ജാസ് എന്നിവയാണ് കള്ളൻമാരുടെ നോട്ടപ്പുള്ളി. ഇത്തരത്തിൽ നഷ്ടപ്പെട്ടവരുടെ ഇടയിലെ അവസാനത്തെ മലയാളി ആണ് നേഴ്‌സായ സിജി ബിനോയി. പതിവുപോലെ ജോലി കഴിഞ്ഞു പുറത്തെത്തിയ സിജി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ പതിവില്ലാത്ത ഒരു ശബ്‌ദം. എന്താണ് പറ്റിയത് എന്ന് സിജിക്ക് മനസിലായില്ല. അടുത്തായതുകൊണ്ട് ഡ്രൈവ് ചെയ്‌തു വീട്ടിൽ എത്തി. പിറ്റേദിവസം ഭർത്താവ് ബിനോയ് സ്റ്റാർട്ട് ചെയ്‌തപ്പോഴും അസാധാരണമായ സൗണ്ട് വന്നപ്പോൾ ആർ എ സി യെ വിളിക്കുകയും ആണ് ചെയ്തത്. അങ്ങനെ അവർ പറഞ്ഞപ്പോൾ ആണ് മോഷണം ആണ് നടന്നിട്ടുള്ളത് എന്ന കാര്യം തന്നെ തിരിച്ചറിയുന്നത്.

ഇതേ ആശുപത്രിയിൽ നേഴ്‌സായി ജോലി നോക്കുന്ന ജോബി പീറ്റർ, സോഫി കുര്യക്കോസ്, നിനി ആൽബർട്ട് എന്നിവരുടെ കാറിന്റെ കാറ്റലിക് കൺവെർട്ടർ നഷ്ടപ്പെട്ടത് ഒരേ ദിവസം ആണ്. കുറച്ചു നാളുകൾക്ക് മുൻപ് ജുമോൾ തങ്കപ്പൻ എന്ന മലയാളി നേഴ്സിനും ഇതേ അനുഭവം ഉണ്ടായിരുന്നു. ഇതിൽ ജോബിയുടെ കാറിൽ നിന്നും ഉള്ള മോഷണം  സി സി ടി വി യിൽ വളരെ വ്യക്തമായി കാണാം. രണ്ട് മിനിറ്റ് മാത്രമാണ് എടുത്തത് കട്ട് ചെയ്‌തു മാറ്റുവാൻ.

പ്രസ്‌തുത സംഭവങ്ങൾക്ക് ശേഷം ആശുപത്രി അധികൃതർ കൂടുതൽ സെക്യൂരിറ്റി ഏർപ്പെടുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല മോഷണം വീണ്ടും നടക്കുകയും ചെയ്തിരിക്കുകയാണ്. എന്തായാലും പോലീസ് അന്വോഷണം നടത്തുന്നു എങ്കിലും നഷ്ടപ്പെട്ട കാറും അതുണ്ടാക്കുന്ന മനോവിഷമവും പറഞ്ഞറിയിക്കാൻ സാധിക്കില്ല. കൊറോണ രോഗികളെ പരിചരിക്കുന്നത്തിൽ നിന്നും ഉള്ള ഭയം ഒരു വശത്തുള്ളപ്പോൾ മറുവശത്തു വീട്ടിലെ കുട്ടികളുമായി ഇടപഴുകുന്നതിൽ ഉള്ള ആശങ്ക… എല്ലാറ്റിനുമുപരിയായി ഇത് ഉണ്ടാക്കി വയ്ക്കുന്ന സാമ്പത്തിക ബാധ്യത… ഇതെല്ലാം പരിഹരിക്കാൻ എങ്ങനെ സമയം കണ്ടെത്തും… എല്ലാം നേരിടാനുള്ള കരുത്തു നൽകട്ടെ എന്ന് ആശംസിക്കുക എന്നല്ലാതെ എന്ത് ചെയ്യാൻ..

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടന്റെ തെരുവുകളിൽ മരണം മണക്കുന്നു. യുകെയിൽ രോഗവ്യാപനം ദ്രുതഗതിയിലായതോടെ മരണനിരക്കും വർദ്ധിച്ചുവരുന്നു. ഇന്നലെ ഒറ്റദിവസം മരിച്ചത് 563 പേരാണ്. യുകെയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ആകെ മരണം 2,352 ആയി. മരണം വർദ്ധിച്ചതോടൊപ്പം രോഗബാധിതരുടെ എണ്ണവും കുത്തനെ കൂടി. ഇന്നലെ 4,324 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 29,474 ആയി ഉയർന്നു. ലോകത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം പത്തുലക്ഷം കടക്കുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. എല്ലാ ലോകരാജ്യങ്ങളെയും രോഗം തകർത്തുകളയുന്ന അവസ്ഥയാണ് ഉടലെടുക്കുന്നത്. ബ്രിട്ടനിലെ കൗമാരക്കാരുടെ മരണം, രോഗത്തിന്റെ ഭീകരമുഖം വെളിവാക്കുന്നു. ബ്രിക്‌സ്റ്റണിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥിയായ ഇസ്മായിൽ മുഹമ്മദ് അബ്ദുൽ വഹാബ് (13), മധ്യ ഇറ്റലിയിലെ നെറെറ്റോയിൽ നിന്നുള്ള അസിസ്റ്റന്റ് ഷെഫായ ലൂക്കാ ഡി നിക്കോള (19) എന്നിവരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.

യുകെയിൽ മരണങ്ങൾ 2,000 കവിഞ്ഞതിനാൽ കൂടുതൽ വൈറസ് പരിശോധന ആവശ്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. കൊറോണ വൈറസ് പരിശോധന വേഗത്തിലാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. രോഗവ്യാനത്തെത്തുടർന്ന് ഇന്റർനാഷണൽ ക്ലൈമറ്റ്‌ മീറ്റിംഗ് ആയ COP26 മാറ്റിവെച്ചു. യുകെയിൽ ഇന്നലെ ദുഖകരമായ ദിനം ആയിരുന്നെന്ന് ജോൺസൻ പറഞ്ഞു. ലാബുകളുടെയും ടെസ്റ്റിംഗ് സൈറ്റുകളുടെയും അധിക ശൃംഖല ഉപയോഗിച്ച് പരിശോധന വർദ്ധിപ്പിക്കുന്നതിന് എൻഎച്ച്എസ് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, മറ്റ് സംഘടനകൾ എന്നിവയുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. അതേസമയം ഇറ്റലിയുടെ സ്ഥിതിയിലേക്കാണ് യുകെ സഞ്ചരിക്കുന്നതെന്ന് സ്കൈയുടെ ഇക്കണോമിക്സ് എഡിറ്റർ മുന്നറിയിപ്പ് നൽകി. ബ്രിട്ടനിലെ ജനങ്ങൾക്ക് ഇപ്പോഴും രോഗത്തിന്റെ തീവ്രത മനസ്സിലായിട്ടില്ല. അതിന്റെ ഭീകരമുഖം കാണാൻ അവർ തയ്യാറാകുന്നില്ല. യുകെയിൽ എത്ര മോശം കാര്യങ്ങൾ ഉണ്ടെങ്കിലും അവ കൂടുതൽ വഷളാകില്ലെന്ന് ജനങ്ങൾ കരുതിയിരിക്കാം. എന്നാൽ കാര്യങ്ങൾ ഇപ്പോഴത്തേതുപോലെ തുടരുകയാണെങ്കിൽ, അടുത്ത ആഴ്ചയോടെ യുകെയിൽ 10,000 കോവിഡ് -19 മരണങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈറസ് ബാധിച്ച ഒരു വ്യക്തി മൂന്ന് പേരുമായി സമ്പർക്കം പുലർത്തുകയും ആ മൂന്ന് ആളുകൾ ഓരോ ദിവസവും മറ്റ് മൂന്ന് പേരുമായി ബന്ധപ്പെടുകയും ചെയ്യുന്നുവെങ്കിൽ അതിനർത്ഥം 13-ാം ദിവസത്തോടെ ആദ്യ വ്യക്തി പരോക്ഷമായി ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം പകർന്നു എന്നതാണ്. അതിനാൽ രോഗം എത്ര വേഗത്തിൽ പടരുന്നുവെന്ന് മനസ്സിലാക്കാൻ ആ വളർച്ചാ നിരക്കിനെക്കുറിച്ച് ചിന്തിക്കുക. രോഗവ്യാപനം ദിനംപ്രതി വർധിക്കുകയാണ്. ജനങ്ങൾ ഇനിയെങ്കിലും അതീവജാഗ്രത പുലർത്തിയില്ലെങ്കിൽ കനത്ത നാശത്തിലേക്കാവും ബ്രിട്ടൻ കൂപ്പുകുത്തുക.

ആഗോളതലത്തിൽ മരണസംഖ്യ 47,000 കടന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മരണസംഖ്യ 5,000 ആയി ഉയർന്നു. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നപ്പോൾ മരണസംഖ്യ 13,000ത്തിലേക്ക് ഉയർന്നു. സ്പെയിനിൽ മരണസംഖ്യ 10,000 ആയി ഉയരുന്നു. ഒപ്പം രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ജർമനിയിലും ഫ്രാൻസിലും രോഗബാധിതർ അരലക്ഷത്തിൽ ഏറെപേരാണ്. ജർമനിയിൽ മരണം കൂടുന്നില്ലെങ്കിലും ഫ്രാൻസിൽ 4,000ത്തിൽ അധികം മരണങ്ങൾ ഉണ്ടായിക്കഴിഞ്ഞു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 2,000 ആയി ഉയർന്നു. ഒപ്പം 58 മരണങ്ങളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved