Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് ഭേദമാകും എന്ന തെറ്റിദ്ധാരണയിൽ ഇറാനിൽ ഉടനീളം വിഷാംശമുള്ള മെഥനോൾ കഴിച്ച് ഏകദേശം മുന്നൂറോളം പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഹെൽത്ത് മിനിസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരു ഇറാനിയൻ ഡോക്ടർ പ്രശ്നം ഇതിലും ഗുരുതരമാണെന്നും, 480 പേരോടും ജനങ്ങൾ മരിച്ചെന്നും ഏകദേശം 2850 പേരാണ് രോഗബാധിതരായി റിപ്പോർട്ട് ചെയ്തത് എന്നും പറഞ്ഞു.

കൊറോണ വൈറസ് ഭേദമാകും എന്ന വ്യാജ വാർത്തകൾ ഇറാനിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഓസ്ലോയിലെ ക്ലിനിക്കൽ ടോക്സിക്കോളജിസ്റ്റായ ഡോക്ടർ ഹോവാദ ഈ പ്രശ്നം റിപ്പോർട്ട് ചെയ്തതിനേക്കാൾ ഗുരുതരമാണെന്ന് താൻ ഭയക്കുന്നു എന്നും കൂട്ടിച്ചേർത്തു.

 

പല ഏകാധിപത്യ രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനത്തോട് അനുബന്ധിച്ചുള്ള ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല. കൊറോണാ വൈറസിൻെറ പ്രഭവ സ്ഥലമായ ചൈനയിലെ വുഹാനിൽ മാത്രം 3300 പേരല്ല മറിച്ചു 42,000 പേർ മരിച്ചു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. ഇങ്ങനെയുള്ള പല രാജ്യങ്ങളിലും കൊറോണ ബാധിച്ചാണ് മരണം എന്ന് പോലും ഉറപ്പിക്കാതെ നിരവധി പേർ മരിച്ചിട്ടുണ്ട് എന്ന് സംശയിക്കപ്പെടുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകരാജ്യങ്ങളെ  ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുമാറ് കൊറോണ ബാധ മൂലം നിരവധി മരണങ്ങൾ ഉണ്ടാകുന്നു. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ പ്രവാസികളായ മലയാളി നേഴ്‌സുമാർ വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. ഒരുപാടു തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയായികൂടി പ്രചരിക്കുമ്പോൾ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന നേഴ്‌സുമാർ. ഇന്ന് വരെ കേൾക്കാത്ത ഒരു രോഗത്തെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ ആണ് ഇന്ന് യുകെയിലെ നേഴ്‌സുമാരുടെ ചർച്ചാവിഷയവും അവരുടെ ഉൽകണ്ഠയും. എന്നാൽ ഈ വിഷയത്തിൽ ലണ്ടണിലെ പ്രസിദ്ധമായ കിങ്സ് കോളേജിലെ മേട്രൺ ആയി ജോലി ചെയ്‌തിട്ടുള്ളതും ഇപ്പോൾ യുകെയിലെ ആദ്യ അമേരിക്കൻ ആശുപത്രിയായ ക്ലീവ്ലൻഡ് ലെ നഴ്‌സ്‌ മാനേജർ (American Designation) ആയി ജോലിയിൽ പ്രവേശിച്ച ഉരുളികുന്നം സ്വദേശിനിയായ മിനിജ ജോസഫ് നിങ്ങളുടെ സംശയത്തിന് ഉത്തരം നൽകുന്നു. അടുത്തവർഷത്തോടെയാണ് അമേരിക്കൻ ഹോസ്‌പിറ്റൽ ലണ്ടനിലെ വിക്ടോറിയ സ്റ്റേഷന് സമീപം ഉത്ഘാടനം ചെയ്യപ്പെടുന്നത്. നഴ്‌സ്‌മാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ശ്രമിക്കുന്നതോടൊപ്പം, ബ്രിട്ടനിലെ സാഹചര്യങ്ങളും വിലയിരുത്തുകയാണ് മിനിജാ ജോസഫ്.

പി പി ഇ അഥവാ പഴ്സനേൽ പ്രൊട്ടക്ഷൻ കിറ്റ് ആരാണ് തീരുമാനിക്കുന്നത് ?

ഒരു പകർച്ചവ്യാധി ഉണ്ടാകുമ്പോൾ അതാത് രാജ്യങ്ങൾ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെ ( WHO) അറിയിക്കാൻ കടപ്പെട്ടിരിക്കുന്നു. പിന്നീട് ഇതിന് വേണ്ട പ്രൊട്ടക്റ്റീവ് ഉപകാരണങ്ങളെക്കുറിച്ചു വേണ്ട ഗൈഡ് ലൈൻ WHO പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. ഇത്തരം നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ രാജ്യത്തേയും ഹെൽത്ത് മിനിസ്ട്രി അവർക്ക് വേണ്ടവിധത്തിൽ ഡിസൈൻ ചെയ്യുകയാണ്.

പി പി ഇ അഥവാ പഴ്സനേൽ പ്രൊട്ടക്ഷൻ കിറ്റ് ആരൊക്കെ ധരിക്കണമെന്ന സംശയം ജോലി ചെയ്യുന്ന നഴ്‌സ്‌മാരിൽ ഉണ്ടാകുക സാധാരണമാണ്. ഇതു എല്ലാവരും എപ്പോഴും ധരിക്കേണ്ട ഒന്നല്ല എന്ന് മിനിജാ പറയുന്നു. ഇത് ഡോക്ടർമാർക്കും നഴ്സുമാർക്കും മാത്രം അവകാശപ്പെട്ടതല്ല, മറിച്ച് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഇത് ധരിക്കാവുന്നതാണ്. കൈകാര്യം ചെയ്യുന്ന മേഖലകളിലെ റിസ്ക് അനുസരിച്ചാണ് ഓരോരുത്തരും ഈ കിറ്റ് ധരിക്കേണ്ടത്. പി പി ഇ എന്നത് പലതരം സംരക്ഷണ കവചങ്ങളെ ഉൾക്കൊള്ളിക്കുന്ന ഒരു പൊതുവായ പദമാണ്. ഇതിൽ കണ്ണുകൾക്ക് സംരക്ഷണം നൽകുന്നത്, മാസ്ക്കുകൾ, ഏപ്രണുകൾ, ഗ്ലൗസുകൾ എന്നിവ ഉൾപ്പെടുന്നു. ഇവ നാലും എപ്പോഴും ഉപയോഗിക്കണമെന്നില്ല. മറിച്ച് ബന്ധപ്പെടുന്ന രോഗിയുടെയും, സാഹചര്യങ്ങളുടെയും റിസ്ക്കുകൾ അനുസരിച്ചാണ് ഓരോന്നും ഉപയോഗിക്കേണ്ടത്.

ഇവയുടെ ഉപയോഗം പ്രത്യേക നിർദ്ദേശാനുസരണം പാലിച്ചു മാത്രമേ നടത്താവൂ എന്ന് മിനിജാ ഓർമിപ്പിക്കുന്നു. കോവിഡ് സ്ഥിരീകരിച്ച രോഗികളെയും, സംശയിക്കുന്ന രോഗികളെയും കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം കിറ്റും, പ്രത്യേക പ്രോസിജറുകൾ നടത്തുമ്പോൾ വേറെ കിറ്റുമാണ് ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിനു എയ്റോസോൾ ജനറേറ്റിംഗ് പ്രൊസിജറുകൾക്കിടയിൽ ചെറിയ കണികകൾ അന്തരീക്ഷത്തിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യത്തിൽ പ്രത്യേക പ്രൊട്ടക്ഷൻ കിറ്റുകൾ ഉപയോഗിക്കേണ്ടതാണ്. ഇതിൽ എഫ് എഫ് പി 3 മാസ്ക്, ലോങ്ങ്‌ സ്ലീവ് വാട്ടർ റിപ്പല്ലന്റ് ഗൗൺ, ഡിസ്പോസബിൾ ഗോഗിൾ അല്ലെങ്കിൽ ഫുൾ ഫേസ് പ്രൊട്ടക്ഷൻ വൈസർ മാസ്ക്, ഗ്ലൗസ് എന്നിവ ഉൾപ്പെടുന്നു. ഈ പ്രൊസിജറുകളിൽ രോഗിയെ ഇൻക്യൂബേറ്റ് ചെയ്യുക, ട്രക്കിയോസ്റ്റമി, ചെസ്റ്റ് തെറാപ്പി എന്നിവയെല്ലാം ഉൾപ്പെടുന്നു.

പി പി ഇ കിറ്റുകൾ ആവശ്യത്തിനു ലഭ്യമല്ല എന്ന വാർത്തകൾ പല നേഴ്സുകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു? 

ഇത്തരം വാർത്തകൾ ബ്രിട്ടണിലെ എല്ലാ ആശുപത്രിയിലേയും സാഹചര്യങ്ങൾ അല്ല, എന്നാൽ പ്രൊട്ടക്ഷൻ കിറ്റുകളുടെ അഭാവം ചിലയിടത്തെങ്കിലും നിലനിൽക്കുന്നുണ്ട്. പലപ്പോഴും ഈ രോഗബാധയുടെ ആദ്യഘട്ടത്തിൽ, എങ്ങനെ പ്രതിരോധിക്കണം എന്നറിയാത്ത സാഹചര്യത്തിൽ കിറ്റുകൾ പലപ്പോഴും അനാവശ്യമായി ഉപയോഗിച്ച് തീർന്ന സാഹചര്യമാണ് ഉള്ളത്. ഒരു ആശുപത്രിയിൽ ഇത്തരം കിറ്റുകൾ സൂക്ഷിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. ഒരു കാലയളവിൽ ( Eg. PPE usage during a month, or a week ) ഉപയോഗിക്കുന്ന എണ്ണം, സ്റ്റോറേജ്, ഉപകരണങ്ങളുടെ കാലാവധി എന്നിവ നോക്കിയാണ് സ്റ്റോക്ക് കണക്കാക്കുന്നത്. ഇത്തരം പെട്ടെന്നുള്ള പകർച്ചവ്യാധികളുടെ പൊട്ടിപുറപ്പെടൽ നേരിടാൻ സാധാരണ ഒരു ഹെൽത്ത് സിസ്റ്റവും പര്യപ്തമല്ല എന്ന് മനസിലാക്കുക മിനിജാ ഓർമിപ്പിക്കുന്നു.

ആവശ്യത്തിന് പ്രൊട്ടക്ഷൻ കിറ്റുകൾ ഇല്ല എന്ന കാരണത്താൽ രോഗിക്ക് ചികിത്സ നിഷേധിക്കാമോ?

ഇത് വളരെ സങ്കീർണമായ ഒരു ചോദ്യമാണ് എന്ന് മിനിജാ പറയുന്നു. സ്വന്തം ജീവന്റെ രക്ഷയ്ക്ക് ആവശ്യമായ സംരക്ഷണം ലഭ്യമാകാത്ത സാഹചര്യങ്ങളിൽ, ആരോഗ്യ പ്രവർത്തകർക്ക് ചികിത്സ നിഷേധിക്കുന്നതാണ്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കേണ്ടതാണ്.

എന്തൊക്കെയാണ് ചികിത്സ  നിഷേധിക്കുന്നതിന് മുൻപ് നഴ്സുമാർ ചെയ്യണ്ട കാര്യങ്ങൾ?

ആദ്യമായി തന്നെ ലൈൻ മാനേജരെ അറിയിക്കേണ്ടതാണ്. ഇനി വേണ്ട ഉപകരണങ്ങൾ മറ്റു വാർഡുകളിൽ ലഭ്യമാണോ എന്ന കാര്യം പരിശോധിക്കുകയും, ശ്രമിക്കുകയും ചെയ്യേണ്ടതാണ്.  ഇതെല്ലാം ചെയ്‌ത ശേഷവും കിട്ടുന്നില്ല എങ്കിൽ മാനേജരെ വിവരം ധരിപ്പിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഇൻസിഡെന്റ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഏത് പി പി ഇ ആണ് ഇല്ലാത്തതെന്നും ഏതാണ് വേണ്ടിയിരുന്നത് എന്നും രേഖപ്പെടുത്തേണ്ടതാണ്. പ്രസ്തുത റിപ്പോർട്ടിൽ ഏത് തരത്തിലുള്ള ചികിത്സക്കാണ് പി പി ഇ ഇല്ലാത്തതെന്നും, പ്രസ്‌തുത പി പി ഇ ഇല്ലെങ്കിൽ ചികിത്സ നഴ്‌സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നും രേഖപ്പെടുത്തേണ്ടതാണ്.

ഹോസ്‌പിറ്റൽ മാനേജ്‌മന്റ് ആദ്യം അന്വേഷണം നടത്തുകയും, അന്വേഷണത്തില്‍ നമ്മുടെ ഭാഗത്ത് വീഴ്ച കണ്ടെത്തുകയും ചെയ്‌താല്‍ നടപടിക്ക് നാം വിധേയമാകും എന്ന് തിരിച്ചറിയുക. നമ്മുടെ ഇന്‍സിഡന്‍സ് റിപ്പോർട്ട്   പിന്നീട് NMC ഇതുമായി തെളിവ് ശേഖരിക്കുമ്പോൾ എടുത്ത തീരുമാനം സാധൂകരിക്കാൻ വിധമാകണം.  അതിന് സാധിച്ചില്ലെങ്കിൽ പിൻ നമ്പർ നഷ്ടപ്പെടുവാൻ വരെ സാധ്യത കൂടുതൽ ആണ് എന്ന് തിരിച്ചറിയുക. ഒരിക്കലും സ്വയം തീരുമാനങ്ങൾ എടുക്കാതെ മേലധികാരികളുമായി സംസാരിച്ചശേഷം തീരുമാനങ്ങൾ എടുക്കുക.

current NHS recommendation for Confirmed and suspected case.

Gloves
Fluid repellent surgical Mask
Apron
Eye protection-
Eye protection- if there is any risk

Aerosol Generating procedures

FFP3 mask
Gloves
Long sleeve fluid repellent gown
Disposable Goggles or full face shield

[ot-video][/ot-video]

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് 19 രോഗം അതിവേഗം വ്യാപിക്കുന്നു. രോഗം ബാധിച്ച് ഇന്നലെ മരിച്ചവർ 209 പേരാണ്. ഇതോടെ മരണസംഖ്യ 1228 ആയി ഉയർന്നു. 2433 കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ രോഗബാധിതരുടെ എണ്ണം 19522 ആയി. രോഗബാധിതരുടെ എണ്ണം 20000ത്തോട് അടുക്കുമ്പോഴും രോഗത്തെ പിടിച്ചുനിർത്താൻ കഴിയാത്തത് കനത്ത ആശങ്ക സൃഷ്ടിക്കുന്നു.  ഈ രോഗപ്രതിസന്ധി ബ്രിട്ടനിലെ എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്നു. യുകെയിലെ ഹൗസിംഗ് മാർക്കറ്റും ഇപ്പോൾ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന ഈ ഘട്ടത്തിൽ വീട് വാങ്ങുകയോ വിൽക്കുകയോ വീട് മാറുകയോ ചെയ്യരുതെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. ബാങ്കുകളും ബുദ്ധിമുട്ട് നേരിടുന്ന ഈ കാലത്ത് പണമിടപാടുകൾക്കും തടസ്സം നേരിട്ടേക്കാം. മോർട്ട്ഗേജിന് ശ്രമിക്കുകയാണെങ്കിൽ ഈ അവസ്ഥയിൽ കാലതാമസം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെതുടർന്ന് വീട് വാങ്ങുന്നതിൽ വൻ ഇടിവുണ്ടായതായി ഓൺലൈൻ എസ്റ്റേറ്റ് ഏജൻസി റൈറ്റ്മോവ് സ്ഥിരീകരിച്ചു. അതിനാൽ അടുത്ത നാല് മാസത്തേക്ക് ഇൻവോയ്സുകൾക്ക് 75 ശതമാനം കിഴിവ് കമ്പനി പ്രഖ്യാപിച്ചു. ഭൂഉടമകൾക്കും വാടകക്കാർക്കും സർക്കാർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂഉടമകൾക്ക് ലോൺ അടയ്ക്കാനുള്ള സമയം മൂന്ന് മാസം നീട്ടിയിട്ടുണ്ട്. ഒപ്പം വാടകക്കാരെ ഇപ്പോൾ ഇറക്കിവിടരുതെന്ന നിർദേശവും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ ആസ്തി വിലകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം നിരവധി അസറ്റ് മാനേജർമാർ അവരുടെ ഓപ്പൺ-എൻഡ് പ്രോപ്പർട്ടി ഫണ്ടുകളിലെ വ്യാപാരം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. അതിനാൽ വീട് വാങ്ങുന്നതും വിൽക്കുന്നതും വാടകയ്ക്ക് വീടെടുത്തത് മാറുന്നതുമായ കാര്യങ്ങൾ തത്കാലത്തേക്ക് നിർത്തിവയ്ക്കുന്നതാണ് ഉചിതം. ഇപ്പോൾ കഴിയുന്നിടത്തുതന്നെ തുടരാൻ സർക്കാർ ആവശ്യപ്പെട്ടു.

ആഗോളതലത്തിൽ മരണസംഖ്യ 34000ത്തോടടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴു ലക്ഷം കടന്നു. ഇറ്റലിയിൽ മരണസംഖ്യ പതിനായിരം പിന്നിട്ടപ്പോൾ സ്പെയിനിൽ അത് ഏഴായിരത്തിലേക്കെത്തുന്നു. അമേരിക്കയിൽ ഇന്നലെ മാത്രം 18000 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകരാജ്യങ്ങളുടെ മേൽ ഇടിത്തീയായി പെയ്തിറങ്ങുന്ന രോഗത്തെ തടയാൻ കഴിയാത്തത്, ലോകജനതയുടെ നിലനില്പിനുതന്നെ കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോക് ഡൗണിന്റെ ദൈർഘ്യം നിശ്ചയിച്ചിട്ടില്ല എന്നും അത് ജനങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്നും കാബിനറ്റ് ഓഫീസ് മന്ത്രിയായ മൈക്കിൾ ഗോവ്. ഞായറാഴ്ച സോഫി റിഡ്‌ജുമായി സംവാദം നടത്തിയ ക്യാബിനറ്റ് ഓഫീസ് മന്ത്രി ലോക്ക് ഡൗൺ സമയപരിധി പറയുവാൻ വിസമ്മതിച്ചു. എന്നാൽ ആളുകൾ മാർഗ നിർദേശങ്ങൾ പാലിച്ച് പൂർണമായി സർക്കാർ നിയന്ത്രണങ്ങളുമായി സഹകരിച്ചാൽ കാലയളവ് ഒരുപരിധിവരെ കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ശക്തമായ നിയമങ്ങൾ സർക്കാർ നടപ്പാക്കുമെന്നു ഗോവ് പറഞ്ഞു. ഇതേസമയം മുൻ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ മാർക്ക് വാൾപോർട്ട് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് സോഫി റിഡ്ജിനോട് പറഞ്ഞത്.ആളുകൾ പരസ്പരം അകലം പാലിക്കുക, അതായത് വീട്ടിൽ സമയം ചിലവഴിക്കുക എന്ന ഉപദേശം വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട് അതിനായുള്ള ഏക മാർഗം എന്ന് പറയുന്നത് സാമൂഹ്യ അകലം പാലിക്കുക എന്നുള്ളത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇമ്പീരിയൽ കോളജ് ലണ്ടനിലെ ഡിസീസ് എക്സ്‌പേർട്ട് പ്രൊഫസറായ നീൽ ഫെർഗുസൺ കൊറോണ വൈറസ് നിയന്ത്രിക്കാൻ ജനങ്ങൾ ജൂൺ വരെയെങ്കിലും തങ്ങളുടെ ഭവനങ്ങളിൽ കഴിയണം എന്ന് പറയുകയുണ്ടായി. ലോക് ഡൗൺ അവസാനിച്ചു കഴിഞ്ഞാലും ജനങ്ങൾ ഒരു പരിധിവരെ സാമൂഹിക അകലം പാലിക്കുക അതായിരിക്കും നല്ലത് എന്ന് ഒരു പ്രമുഖ സാമൂഹ്യ ഉപദേഷ്ടാവ് പറഞ്ഞു. ഇതിനർത്ഥം ബ്രിട്ടണിലെ മുഴുവൻ ജനങ്ങളും ഏകദേശം മൂന്ന് മാസത്തോളം വീടുകളിൽ കഴിയേണ്ടിവരും എന്നാണ്.

ലോക ഡൗണിന് ശേഷം സ്കൂളുകളും സർവ്വകലാശാലകളും ശരത് കാലം വരെ അടച്ചിടുന്നതും ആളുകൾ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നതും സുരക്ഷാ നടപടികളിൽ ഉൾപ്പെടുമെന്ന് പ്രൊഫസർ ഫെർഗുസൺ പറഞ്ഞു. “തീർച്ചയായും എല്ലാവരും ചൈനയേയും കൊറിയേയും നോക്കുന്നു. വൈറസ് ബാധ പടരുന്നത് ചൈനയിൽ, പ്രത്യേകിച്ച് വൂഹാനിൽ വളരെ പെട്ടെന്നായിരുന്നു. എന്നാൽ അവർ തളരാതെ ഒറ്റക്കെട്ടായി അണിനിരന്നു” എന്ന് മുൻ ചീഫ് ശാസ്ത്ര ഉപദേഷ്ടാവായ സർ മാർക്ക് വാൾപോർട്ട് പറഞ്ഞു.

അതേസമയം ലോക് ഡൗണിന്റെ ഈ പശ്ചാത്തലത്തിൽ സർക്കാർ ശുഭാപ്തി വിശ്വാസത്തിലാണ്. കഴിഞ്ഞ ആഴ്ചയിൽ ഉള്ള ബോറിസ് ജോൺസന്റെ രാജ്യത്തോടുള്ള അഭിസംബോധനയിലും നമുക്ക് ഈ ശുഭാപ്തി വിശ്വാസം തന്നെയാണ് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ വരികളിലൊക്കെയും മൂന്നുമാസത്തിനുള്ളിൽ രോഗം പടരുന്നത് കുറയ്ക്കാനാകുമെന്ന വിശ്വാസം നമ്മുക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുകെയിൽ ഉള്ള 30 ദശലക്ഷം ആളുകൾക്കും കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാരിൻെറ കർമ്മ പദ്ധതികൾ അടങ്ങിയ കത്തയച്ചു . കത്തിൻെറ പ്രസക്തഭാഗങ്ങൾ ….

ഈ കുറഞ്ഞ സമയത്തിനുള്ളിൽ നമ്മുടെ ജീവിതം എത്രമാത്രം മാറിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ കൊറോണ വൈറസിന്റെ സ്വാധീനം നമ്മളിൽ മാത്രമല്ല നമ്മുടെ സമൂഹത്തിലും ലോകം മുഴുവനായിട്ടും അനുഭവപ്പെടുന്നുണ്ട്. ഇതു കാരണം ആളുകളുടെ ജീവിതത്തിലും ബിസിനസുകളിലും ഉണ്ടായ നഷ്ടങ്ങൾ സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ താൻ പൂർണമായി മനസ്സിലാക്കുന്നു എന്നും എന്നാൽ ഈ നടപടി എല്ലാം തീർത്തും അത്യാവശ്യമുള്ളതാണ്. ഒരേ സമയം വളരെയധികം ആളുകൾക്ക് കൊറോണാ വൈറസ് പിടിപെട്ടാൽ എൻഎച്ച്എസ് – ന് അത് നേരിടാൻ പരിമിതികളുണ്ട് .

പലരുടെയും ജീവൻ നഷ്ടമായേക്കും. രോഗം പകരുന്നത് പരമാവധി തടയുവാനും കഴിയുന്നത്ര ജീവൻ രക്ഷിക്കാനും വേണ്ടി ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറയണം. അതുകൊണ്ടാണ് എല്ലാവരും വീട്ടിൽ തന്നെ തുടരണമെന്നും സാമൂഹിക അകലം പാലിക്കണം എന്നും ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി. ആരും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണുവാനായി പോകരുതെന്നും വീടുകളിൽ നിന്ന് വളരെ അത്യാവശ്യമായ കാര്യങ്ങൾക്കു വേണ്ടി മാത്രമേ പുറത്തിറങ്ങാവൂ . വീടുകളിൽ നിന്നുതന്നെ ജോലി ചെയ്യണം.വീട്ടിൽ നിന്ന് വെളിയിൽ പോകേണ്ട സാഹചര്യത്തിൽ മറ്റൊരു വ്യക്തിയിൽ നിന്ന് പരമാവധി 2 മീറ്റർ അകലം പാലിക്കണമെന്നും ഇവയൊക്കെ ആരെങ്കിലും ലംഘിച്ചാൽ കടുത്ത നടപടി ആയിരിക്കും എടുക്കുക എന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് തടയുന്നതിന് സ്വീകരിച്ച നടപടികളെ തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളെ ഓർത്ത് നിങ്ങൾ വളരെയധികം ആശങ്കകുലരായിരിയ്ക്കുമെന്നും എന്നാൽ എല്ലാ സഹായങ്ങൾക്കും സർക്കാർ നിങ്ങളുടെ കു‌ടെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യശാസ്ത്രത്തിൻെറ ഉപദേശങ്ങൾക്കൊപ്പം അവർ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ബാധ്യതയുണ്ട് .

സർവീസിൽ നിന്ന് വിരമിച്ച 1000 ഡോക്ടേഴ്സും , നേഴ്സുമാരും എൻഎച്ച്എസ് ലേക്ക് മടങ്ങി വരുന്നത് ഈ വിഷമഘട്ടത്തിൽ നമ്മളെ സഹായിക്കും . ഇതു കൂടാതെ ലക്ഷക്കണക്കിന് സന്നദ്ധ പ്രവർത്തകർ ഈ വിഷമഘട്ടം മറികടക്കാൻ രാജ്യത്തോടൊപ്പം ഉണ്ട് . ഈ മഹത്തായ മനോഭാവത്തോടെ നമുക്ക് കൊറോണാ വൈറസിനെ ഒന്നിച്ചു തോൽപ്പിക്കാം എന്നും വീട്ടിലിരുന്ന് പല ജീവനും രക്ഷിക്കാമെന്നും അദ്ദേഹം തന്റെ കത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

മാർച്ച് ആദ്യവാരമാണ് യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നത് . യുകെയിൽ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ നിരവധി മലയാളി സംഘടനകൾ നിലവിലുണ്ടെങ്കിലും അവയിൽ അംഗത്വം എടുക്കുന്നതിനോ, പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ. പ്രാദേശികവും ,രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ യുകെയിലെ പല മലയാളിക്കും അന്യമാകുന്ന സാഹചര്യത്തിലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നത് . യുകെയിലുള്ള എല്ലാ മലയാളികൾക്കും അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക വ്യത്യാസമന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടനയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ. എല്ലാത്തിലും ഉപരിയായി യുകെയിലുള്ള എല്ലാ മലയാളികൾക്കും കൈത്താങ്ങാകുക എന്നുള്ളതാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രഖ്യാപിത ലക്‌ഷ്യം.

രൂപീകൃതമായി ഒരാഴ്ചക്കുള്ളിൽ തന്നെ കൊറോണയെ പ്രതിരോധിക്കാൻ യുകെയിലെ മലയാളി ഡോക്ടർമാരെയും നഴ്സുമാരെയും ഏകോപിപ്പിച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തിയ പ്രവർത്തനം വൻ വിജയമായി. ഏതൊരു യുകെ മലയാളിയ്ക്കും പ്രാപ്യമാകുന്നതരത്തിൽ അവർക്കു സഹായകമായ വിവരങ്ങൾ ഫോണിലൂടെ നൽകുന്ന സംവിധാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത് .ഐസൊലേഷനിൽ വീടുകളിൽ കഴിയേണ്ടിവരുന്ന യുകെ മലയാളികൾക്ക് തുണയായി ആവശ്യ സാധനങ്ങളും ,മരുന്നുകളും എത്തിച്ചുകൊടുക്കുന്നതും ഇതിന്റെ ഭാഗമായിട്ടുണ്ട്. തുടക്കമിട്ട ദിവസം തന്നെ 90-ൽ അധികം സന്നദ്ധ പ്രവർത്തകർ യു എം ഒ യുമായി കൈകോർത്തത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് അഭിമാനിക്കാവുന്ന നേട്ടമാണ് .

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി യു കെ മലയാളികൾക്ക് മൂന്നു തരത്തിലുള്ള സേവനങ്ങളാണ് സന്നദ്ധ സേവ അംഗങ്ങൾ നൽകുന്നത്.ആദ്യത്തേത് ക്ലിനിക്കൽ അഡ്വൈസാണ്. ഡോ.സോജി അലക്സിന്റെ നേതൃത്വത്തിലുള്ള മുപ്പതിലധികം ഡോക്ടർമാർ, നഴ്‌സ്, സാമൂഹ്യ പ്രവർത്തകർ  സഹായഹസ്തവുമായി നമ്മോടൊപ്പമുണ്ട് . രണ്ടാമത്തേത് ഇമോഷണൽ സപ്പോർട്ടാണ്.രോഗം സ്ഥിതീകരിച്ചവരോ സംശയിക്കപ്പെടുന്നവരോ ആയവർക്ക് മാനസികമായ ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. മൂന്നാമത്തേതായി ഐസൊലേഷനിൽ കഴിയുന്ന യുകെ മലയാളികൾക്ക് എന്താവശ്യവും എത്തിച്ചുകൊടുക്കാൻ സഹായിക്കുന്ന ഒരു ടീമിനെ സജജമാക്കുക എന്നുള്ളതാണ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട്‌ മലയാളികൾക്കുണ്ടാകുന്ന നിയമപ്രശ്നങ്ങൾക്കു സൗജന്യ നിയമസഹായം നൽകുവാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ യുകെയിലെ ഒരു പറ്റം മലയാളി അഭിഭാഷകർ രംഗത്തു വന്നു കഴിഞ്ഞു. ഇപ്പോൾ യുകെ മലയാളികൾക്ക് എമിഗ്രേഷനുമായും ജോലിയുമായും ബിസിനസ്സും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു സൗജന്യ നിയമസഹായം നല്കാൻ ഈ ലീഗൽ സെല്ലിന് കഴിയും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുള്ള മലയാളി കുടുംബങ്ങൾ , വിസ തീർന്നതിന്റെ പേരിൽ കഷ്‌ടപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ , ജോലി നഷ്‌ടപ്പെട്ടതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന മലയാളികൾ , കൊറോണ പടർന്നു പിടിച്ചതിന്റെ പേരിൽ ബിസ്സിനസ്സ് നഷ്‌ടപ്പെട്ട മലയാളി ബിസ്സിനസ്സുകാർ തുടങ്ങിയവർക്കൊക്കെ ഈ സൗജന്യ നിയമ ഉപദേശം വളരെയധികം ആശ്വാസകരമാകും എന്ന് ഉറപ്പാണ് .

യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് അനേകം മലയാളികളാണ് ദിനംപ്രതി വിളിക്കുന്നത് .

യുകെ മലയാളികൾക്കു എന്തിനും ഏതിനും കൈത്താങ്ങായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നമ്മോടൊപ്പം എന്നുമുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് മൂലമുള്ള മരണം യുകെയിൽ ദിനംപ്രതി കൂടി വരുന്നു . 1228 പേർ ഇതുവര മരിച്ചു കഴിഞ്ഞിരിക്കുന്നു . 19522 ഓളം പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നു . ഭയാനകമായ ഈ സാഹചര്യത്തിൽ യുകെ മലയാളികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ഡോ : ബീന അബ്ദുൾ വിവരിക്കുന്നു . കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഏറ്റെടുത്ത പരസ്പര സഹായ ഹെൽപ്പ് ലൈൻ പദ്ധതിയിൽ തുടക്കം മുതൽ ഡോ : ബീന അബ്ദുൾ പങ്കെടുത്തിരുന്നു .

നിരവധി യുകെ മലയാളികൾക്ക് വേണ്ട ഉപദേശങ്ങൾ നൽകാൻ നോർത്താംപ്ടൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗത്തിൽ ക്യാൻസർ സർജനായി ജോലി ചെയ്യുന്ന ഡോ : ബീന അബ്ദുളിന് കഴിഞ്ഞിരുന്നു . ഡോ : സോജി അലക്സിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ക്ലിനിക്കൽ ടീമിൽ ഡോ : ബീന അബ്ദുളിനൊപ്പം ഭർത്താവായ  ജ്യോതിഷ് ഗോവിന്ദനും പങ്കെടുക്കുന്നുണ്ട് . വളരെയധികം യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ  02070626688  എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ച് ദിനംപ്രതി സഹായം തേടികൊണ്ടിരിക്കുന്നത് . ഏതൊരു യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള സേവനമാണ്  60 ഓളം പേരടങ്ങുന്ന മലയാളി ഡോക്ടർമാരും നഴ്സുമാരുമുള്ള മെഡിക്കൽ ടീം യുകെ മലയാളികൾക്കായി നൽകികൊണ്ടിരിക്കുന്നത് .

ആരോഗ്യ മേഖലകളിലും മറ്റ് പല മേഖലകളിലും പ്രവർത്തിക്കുന്ന ഓരോ യുകെ മലയാളികളും സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയാണ് ഡോ : ബീന അബ്ദുൾ ഈ വീഡിയോയിൽ വിശദീകരിക്കുന്നത് . ഡോ : ബീന അബ്ദുൾ നൽകുന്ന സന്ദേശം കാണുവാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.

[ot-video][/ot-video]

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് രോഗം ബ്രിട്ടന്റെ നിലനിൽപ്പിന് കനത്ത ഭീഷണിയാവുന്നു. രാജ്യത്ത് ഇന്നലെ മാത്രം 260 മരണങ്ങളാണ് ഉണ്ടായത്. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനു ശേഷം ബ്രിട്ടനിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതുമൂലം മരണസംഖ്യ 1,019 ആയി ഉയർന്നു. ഒപ്പം 2,546 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 17,089 ആയി ഉയർന്നു. സ്കോട്ട്ലൻഡിൽ ഇതുവരെ 40 പേർ മരിച്ചു. വെയിൽസിൽ 38 പേരും വടക്കൻ അയർലണ്ടിൽ 15 പേരും ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. ദിനംപ്രതി കുത്തനെ ഉയരുന്ന ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. വെള്ളിയാഴ്ചത്തേക്കാൾ 34% അധികം മരണങ്ങളാണ് ഇന്നലെ ഉണ്ടായത്. യുകെയിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് പ്രധാനമന്ത്രി ജനങ്ങൾക്കയച്ച കത്തിൽ പറഞ്ഞു. ആവശ്യമെങ്കിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോവിഡ് -19 സ്ഥിരീകരിച്ചതിന് ശേഷം ഐസൊലേഷനിൽ കഴിയുന്ന ബോറിസ് ജോൺസൺ പറയുന്നു. പൊതുജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു.

 

 

രോഗികളെ ചികിത്സിച്ച അല്ലെങ്കിൽ അവരോടൊപ്പം കഴിഞ്ഞ ആരോഗ്യ പ്രവർത്തകർക്കും എൻ എച്ച് എസ് ജീവനക്കാർക്കും ടെസ്റ്റുകൾ നടത്തും. ക്രിട്ടിക്കൽ കെയർ ഡോക്ടർമാർക്കും നഴ്സുമാർക്കും ആദ്യം മുൻഗണന നൽകും. വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ഇതിനകം പരിശോധിക്കുന്നുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസണും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കും വൈറസ് സ്ഥിരീകരിച്ചതിനു ശേഷം സ്വയം ഒറ്റപ്പെട്ട് കഴിയുകയാണ്. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റിയും ഐസൊലേഷനിൽ ആണ്, എന്നാൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. സ്കോട്ടിഷ് സെക്രട്ടറി അലിസ്റ്റർ ജാക്കിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ലണ്ടനിലെ എക്‌സെൽ കേന്ദ്രത്തെ താൽക്കാലിക ആശുപത്രിയാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 4000ത്തോളം ആളുകൾക്ക് ഇവിടെ കഴിയാനാകും. നിലവിൽ, പ്രതിദിനം 6,000 ത്തോളം പേരെ പരിശോധിക്കുന്നുണ്ടെങ്കിലും മാർച്ച് അവസാനത്തോടെ ആ സംഖ്യ പ്രതിദിനം 10,000 ആയും ഏപ്രിൽ പകുതിയോടെ 25,000 ആയും ഉയർത്താൻ സർക്കാർ ഒരുങ്ങുന്നു.

ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കടന്നു. 30,851 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 662,967 ത്തിലേക്കുയർന്നു. ഇറ്റലിയിൽ മരണസംഖ്യ 10,000 കടന്നു. സ്പെയിനിൽ മരണസംഖ്യ 6,000ത്തിലേക്ക് എത്തുന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തോടടുക്കുന്നു. അമേരിക്കയിൽ ദ്രുതഗതിയിലാണ് സാമൂഹിക വ്യാപനം നടക്കുന്നത്.ഫ്രാൻസിലും ഇറാനിലും സ്ഥിതി ഗുരുതരമാണ്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 987 ആയി ഉയർന്നു. 24 മരണങ്ങളും ഇതിനകം ഉണ്ടായികഴിഞ്ഞു. കേരളത്തിലെ ആദ്യ കോവിഡ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3,500 മരണങ്ങളാണ് ലോകത്തുണ്ടായത്. 66000 പുതിയ കേസുകളും ഇന്നലെ ഉടലെടുത്തു. വളരെ വേഗത്തിൽ ഉയരുന്ന കണക്കുകൾ ലോകജനതയെ മുഴുവനും ഭീതിയിലാഴ്ത്തുകയാണ് .

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് -19നെതിരെ പോരാടി സ്വന്തം ജീവൻ ത്യാഗം ചെയ്‌ത ആദ്യ ഫാർമസിസ്റ്റായി 33 കാരിയായ പൂജ ശർമ എന്ന ഇന്ത്യക്കാരി. കഴിഞ്ഞ വ്യാഴാഴ്ച (മാർച്ച് 26) ആണ് പൂജ മരണത്തിന്റെ പിടിയിൽ അമർന്നത്.മൂന്ന് ദിവസം മുൻപ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്. തലേ ദിവസം  പൂജയുടെ പിതാവ് സുധീർ (60) കോവിഡ് -19 മൂലം മരണമടഞ്ഞിരുന്നു. ലണ്ടനിലെ ഹീത്രുവിൽ എമിഗ്രേഷൻ ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു സുധീർ.

എന്റെ ഓരോ ദിവസത്തെയും മുൻപോട്ട് നയിച്ചിരുന്നത് പൂജയുടെ ഫോൺ വിളികളും, നിസ്വാർത്ഥമായ സ്നേഹ പ്രകടനങ്ങളും ആയിരുന്നു. അവളുടെ തമാശകൾ എന്നെയും സഹപ്രവർത്തകരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു.. പ്രൈമറി ക്ലാസ്സ്‌  മുതൽ സഹപാഠിയായിരുന്ന അമർജിത് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണ്.

എന്നാൽ സുധീറും പൂജയുമായി നേരിട്ട് സമ്പർക്കം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട് വരുന്നത്. സുധീറിന് രോഗം കിട്ടിയ വഴി ഇപ്പോൾ അവ്യക്തമാണ്. ജനവരി 7 മുതൽ മെഡിക്കൽ ലീവിൽ ആയിരുന്നു സുധീർ. കാര്യമായ ആരോഗ്യ പ്രശനങ്ങൾ ഉള്ള വ്യക്തി ആയിരുന്നു സുധീർ. എന്നാൽ അടുത്തായി ജോലിക്ക് തിരിച്ചു കയറിയിരുന്നു പരേതനായ സുധീർ. ഭർത്താവിന്റെയോ മകളുടെയോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാവാതെ നിസ്സഹായായി നോക്കിനിൽക്കുന്ന സുധീറിന്റെ ഭാര്യയുടെ അവസ്ഥ മറ്റുള്ളവരുടെ വേദന വർദ്ധിപ്പിക്കുന്നു.

പൂജയുടെ മരണത്തോടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കോവിഡ്- 19 വരാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കയേറുകയാണ്.

പിടിച്ചുകെട്ടാൻ പറ്റാത്ത യാഗാശ്വം ആയി കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിലെ ഒട്ടുമിക്കവരും യുകെയിലെ ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.  മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.

യുകെയിൽ ഉപയോഗിക്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ മറ്റു പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരത്തിലും ആവശ്യത്തിലും വളരെ പിന്നിൽ നിൽക്കുന്നതാണ് എന്ന ആരോപണം നിലനിൽക്കുന്നു. ഇതു കാരണം മലയാളികൾ ഉൾപ്പെടെ ആരോഗ്യരംഗത്തു ജോലിചെയ്യുന്നവർക്ക് കൊറോണ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത വളരെയേറെയാണ്.

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

വസന്തകാലം അവസാനിച്ച ബ്രിട്ടനിൽ വേനൽക്കാലം തുടങ്ങുന്നതിനാൽ മാർച്ച് 29 ഞായറാഴ്ച ഒരുമണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് പോകാൻ തുടങ്ങും. പക്ഷെ ഈ മാറ്റം ആരു ശ്രദ്ധിക്കാൻ. കൊറോണാ വൈറസിനെ പശ്ചാത്തലത്ത്തിലുള്ള ലോക് ഡൗണിൽ ജീവൻ രക്ഷിക്കാനായി ജീവിതം വീട്ടിൽ ഒതുക്കേണ്ടി വരുന്ന ഈ സാഹചര്യത്തിൽ, സമയത്തിന്റെ അർത്ഥം എന്നേ നഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.

നമ്മൾ ഞായറാഴ്ച ഉണരുമ്പോൾ ഇത് ഞായറാഴ്ച ആണെന്ന് പോലും നമ്മൾ തിരിച്ചറിഞ്ഞേക്കില്ല. എഴുന്നേൽക്കാൻ ഒരു മണിക്കൂർ താമസിച്ചാലും വലിയ പ്രശ്നങ്ങൾ ഇല്ല കാരണം കിടക്കയിൽ നിന്ന് തന്നെ ജോലി ചെയ്യുന്ന സമ്പ്രദായം ഇന്ന് ആയിക്കഴിഞ്ഞു.

ഓരോ ദിവസവും മുമ്പുള്ള ദിവസത്തിന്റെ തനിയാവർത്തനം ആകുമ്പോൾ സമയത്തിന്റെ പ്രസക്തി എവിടെയാണ്. ഓരോ ദിവസവും അനന്തമായ കോളുകളും ഹൗസ് പാർട്ടിമീറ്റിംഗ് സെക്ഷൻസുമായി നിറഞ്ഞുനിൽക്കുമ്പോൾ സമയക്രമത്തിൽ ഉള്ള ഈ മാറ്റം നമ്മെ പണ്ടേപോലെ ബാധിക്കുന്നില്ല.

വളരെ താമസിയാതെ തന്നെ സമയക്രമത്തിലുള്ള ഈ മാറ്റം നമ്മളിൽനിന്ന് അകപ്പെടും. വൈകാതെ ക്ലോക്കുകളിലുള്ള ഈ സമയമാറ്റം നിർത്താനാണ് യൂറോപ്യൻ പാർലമെന്റ് തീരുമാനം.

യുകെയും സമയമാറ്റത്തിൽ പങ്കെടുക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്പോൾ യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിഞ്ഞതിനാൽ ആവശ്യമെങ്കിൽ ഇപ്പോഴത്തെ സമയ രീതിയോട് ചേർന്ന് നിൽക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഈ നടപടി അയർലൻഡ് ദീപിൽ പ്രശ്നങ്ങൾക്ക് വകവെക്കാൻ സാധ്യതയുണ്ട്. കാരണം വളരെ അടുത്തായിരുന്നാലും വടക്കൻ അയർലൻഡും വടക്കൻ റിപ്പബ്ലിക് ഓഫ് അയർലൻഡും രണ്ട് വ്യത്യസ്ത സമയം ഉപയോഗിക്കുന്നതായി വരും.

ആതിനാൽ ഈ അവസരത്തിലെങ്കിലും യുകെ, യൂറോപ്യൻ യൂണിയൻ ചെയ്യുന്നത് പിന്തുടരാനാണ് സാധ്യത. നിലവിൽ യൂറോപ്യൻ യൂണിയൻ 3 സമയം മേഖലയിലാണ് വ്യാപിച്ചിരിക്കുന്നത്. യുകെ, പോർച്ചുഗൽ, അയർലൻഡ്, എന്നീ രാജ്യങ്ങൾ ഗ്രീൻവിച് മീൻ ടൈമിലാണ് ഉൾപ്പെടുന്നത്.

യൂറോപ്യൻ യൂണിയന്റെ നിർദ്ദേശമനുസരിച്ച് അംഗരാജ്യങ്ങൾക്ക് സ്ഥിരമായി ശീതകാലം അല്ലെങ്കിൽ സ്ഥിരമായ വേനൽക്കാല സമയം തിരഞ്ഞെടുക്കാൻ കഴിയും. ഇതുവഴി സ്പെയിനും അയൽരാജ്യങ്ങളായ പോർച്ചുഗനലിലേയും അയർലണ്ടിലേയും യുകെയിലേയും സമയക്രമത്തിലേക്ക് സ്ഥിരമായി മാറാൻ സാധിക്കും.

 

RECENT POSTS
Copyright © . All rights reserved