Main News

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന തടി, കൽക്കരി മുതലായവ ഇനി ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കില്ല. 2021 മുതൽ ഇവയുടെ ഉപയോഗം പൂർണ്ണമായി നിർത്തണമെന്ന നിർദ്ദേശമാണ് ഗവണ്മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ ഏകദേശം 2.5 മില്യൺ കുടുംബങ്ങൾ തടിയും, കൽക്കരിയുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാൽ അവയുടെ ഉപയോഗം, വാഹനങ്ങൾ മൂലമുള്ള മലിനീകരണത്തിന്റെ മൂന്നിരട്ടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നത്. തടികളിൽ, നനഞ്ഞ തടിയുടെ ഉപയോഗത്തിന് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ തടികളും, നിർമ്മിതമായ ഖര ഇന്ധന സാധ്യതകളും ഉപയോഗിക്കാവുന്നതാണ്. ഇവ കൂടുതൽ
കാര്യക്ഷമതയുണ്ട്.

 

ജനങ്ങൾ എല്ലാവരും സഹകരിക്കണമെന്ന ആഹ്വാനം ആണ് പരിസ്ഥിതി സെക്രട്ടറി ജോർജ് യുസ്റ്റിസ് നൽകിയത്. മാലിനീകരണം തടയുക എന്ന ലക്ഷ്യത്തിലേക്ക് എല്ലാരും ഒരുമിച്ചു നീങ്ങണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

2021 ഓടുകൂടി കൽക്കരിയുടെ വില്പന പൂർണമായി ഇല്ലാതാക്കും. നിലവിലുള്ള നനഞ്ഞ തടികൾ ഉണക്കി ഉപയോഗിക്കാനുള്ള നിർദേശങ്ങളും നൽകും.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ 61% സ്ത്രീകളും കൊല്ലപ്പെട്ടത് പങ്കാളിയിൽ നിന്നോ മുൻ പങ്കാളിയിൽ നിന്നോ ആണെന്ന് റിപ്പോർട്ട്‌. 2018ൽ യുകെയിൽ 147 പുരുഷന്മാർ 149 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് നാലാമത്തെ ഫെമിസൈഡ് സെൻസസ് നടത്തിയ കാരെൻ ഇംഗാല സ്മിത്ത് പറഞ്ഞു. 2012 ലാണ് കാരെൻ തന്റെ പഠനം ആരംഭിച്ചത്. ഒരു ചെറുപ്പക്കാരി കാമുകനാൽ കൊല്ലപ്പെട്ട വാർത്ത ഇൻറർനെറ്റിൽ നിന്ന് വായിച്ചതോടെയാണ് ഒരു പഠനം നടത്താൻ അവർ പദ്ധതിയിട്ടത്. “എത്ര സ്ത്രീകൾ കൊല്ലപ്പെട്ടു എന്നറിയാൻ ഞാൻ അവരുടെ പേരുകൾ എഴുതി ഒരു കുറിപ്പ് സൂക്ഷിക്കാൻ തുടങ്ങി, അതിനുശേഷം ഞാൻ ആ ലിസ്റ്റ് സൂക്ഷിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല.” കാരെൻ പറഞ്ഞു. എന്തുകൊണ്ടാണ് പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ ഗാർഹിക പീഡനങ്ങൾ നേരിടേണ്ടിവരുന്നു എന്നതിനെക്കുറിച്ചും അവർ പറഞ്ഞു.” ചെറുപ്പം മുതലേ സ്ത്രീകളുടെയും പുരുഷൻമാരുടെയും ഇടയിൽ പല വ്യത്യാസങ്ങളും ഉടെലെടുക്കുന്നു. സ്ത്രീകളെ ഉൽപ്പന്നങ്ങളായും പുരുഷന്മാർ ഉപഭോക്താക്കളായും മാറുന്നു. ഉപഭോക്താവിനാണ് കൂടുതൽ ശക്തി.” കാരെൻ റേഡിയോ 1 ന്യൂസ്ബീറ്റിനോട് പറയുന്നു.

കാരെന്റെ ഈ കണ്ടെത്തലുകൾ ഈ മാസം ആദ്യം പുറത്തുവന്ന ദേശീയ സ്ഥിതിവിവരക്കണക്കിനോട് (ഓ എൻ എസ്) സാമ്യമുള്ളതാണ്. ഫെമിസൈഡ് സെൻസസിനെ അപേക്ഷിച്ച് അവരുടെ ശതമാനം 38% ആണ്. ഇംഗ്ലണ്ടും വെയിൽസും മാത്രം പരിഗണനയിൽ എടുത്തതുകൊണ്ടാവാം ഈ വ്യതാസം ഉണ്ടായത്. നരഹത്യയെക്കുറിച്ചുള്ള അവരുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് സ്ത്രീയെ പങ്കാളിയോ മുൻ പങ്കാളിയോ കൊല്ലാൻ സാധ്യത കൂടുതലാണെന്നാണ്. ഓഎൻഎസിന്റെ സർവ്വേയോട് പ്രതികരിച്ചുകൊണ്ട് കമ്മീഷണർ ദമേ വേറ ബൈർഡ് പറഞ്ഞു ; “ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ അടിയന്തിര നടപടികൾ കൈകൊള്ളേണ്ടിയിരിക്കുന്നു.”

കാരെന്റെ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്ന 149 പേരിൽ മൂന്നിലൊന്ന് ആളുകളും മുമ്പ് പങ്കാളിയെ ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നു. അക്രമാസക്തരായ പുരുഷന്മാരാൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് തുടരുന്നു. കുട്ടികൾക്ക് അമ്മമാരില്ല, മാതാപിതാക്കൾക്ക് പെൺമക്കളില്ല. പ്രിയപ്പെട്ടവർ ഇല്ലാത്ത കുടുംബങ്ങൾ ഉണ്ടാകുന്നു.” ഗാർഹിക പീഡന ചാരിറ്റി റെഫ്യൂജിൽ നിന്നുള്ള സാന്ദ്ര ഹോർലി പറഞ്ഞു. 25 മുതൽ 34 വയസ്സിനു ഇടയിൽ ഉള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. എന്നാൽ ഏത് പ്രായത്തിലുള്ളവരും ഇതിൽ ഉൾപ്പെടാം. സ്ത്രീകൾ ആരും സുരക്ഷിതരല്ല എന്നും കാരെൻ കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

35 കാരിയായ ക്ലെയർ ഓ കോന്നെർ ക്ലയൻസിനെ ആദ്യം സന്ദർശിച്ചു സാഹചര്യങ്ങൾ ഉറപ്പുവരുത്തും, ശേഷം മാത്രമേ സേവനത്തിന്റെ കാര്യത്തിൽ ഉറപ്പു നൽകുകയുള്ളൂ. മറ്റൊരു തമാശകൾക്കും തനിക്ക് താൽപര്യമില്ല എന്ന് അവർ നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. സ്പർശിക്കലോ ചിത്രം എടുക്കാലോ, മറ്റ് ഒരു തരത്തിലുമുള്ള അധിക സേവനങ്ങളോ നൽകാൻ അവർ സന്നദ്ധയല്ല. പൂർണതനഗ്നയായുള്ള സേവനത്തിന് 95 പൗണ്ടും, ടോപ്ലെസ്സിനു 85ഉം, ഫ്രഞ്ച് മെയിഡിനെ പോലെയുള്ള വസ്ത്രത്തിനോ ലിംചെറിക്കോ 75 പൗണ്ടുമാണ് വേതനം.

ഹോട്ടൽ ക്ലീനർ ആയിരുന്ന അവർ തൊഴിൽ ഉപേക്ഷിച്ചതു തന്നെ ഈ സ്വപ്നപദ്ധതി തുടങ്ങാനും, അതുവഴി മറ്റു പുരുഷന്മാർക്കും സ്ത്രീകൾക്കും പുതിയ തൊഴിലിന് മാതൃകയാവാനും ആണ്. കെന്റിലെ വൻഡർസ്ലൈഡിലുള്ള ക്ലയർ പറയുന്നു, ആദ്യത്തെ സന്ദർശനം ഒരല്പം അരോചകമായി തോന്നിയേക്കാം, ഒരു ക്ലയന്റുമായി പരിചയത്തിൽ ആയാൽ പിന്നെ അതൊരു ബുദ്ധിമുട്ടല്ലാതെ തോന്നും.

39 കാരനായ ഭർത്താവ് റോബിനോട് പുതിയ ആശയത്തെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം അത് അവളുടെ ഒരു തമാശയായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഒന്നുമില്ല. കുറച്ചു വളർച്ചയെത്തിയ ആൺകുട്ടികൾക്ക് അത്ഭുതകരമായ ഒരു കാഴ്ച ആയിരിക്കും അത് എന്നാണ് ചില പ്രദേശവാസികളുടെ അഭിപ്രായം. മണിക്കൂർ കണക്കിന് വേതനം കണക്കാക്കുന്നതിൽ തന്നെ ഒരു മുതിർന്ന ഡോക്ടർ സമ്പാദിക്കുന്നതിൽ അധികം അവർക്ക് നേടാൻ സാധിക്കുന്നുണ്ട്. പലരും അനുകൂലമായി ആശംസകൾ നേർന്നു കൊണ്ടാണ് സംസാരിക്കുന്നത്.

എന്നാൽ മറ്റൊരു വ്യക്തി പറയുന്നത് ഇത് ഒരൽപ്പം നീചമായ ഏർപ്പാടാണ് എന്നാണ്, പണമുണ്ടാക്കാനായി വ്യക്തികൾ ഏതറ്റം വരെയും പോകുമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു, ഇതിനെ വേശ്യാവൃത്തിയിൽ കുറഞ്ഞ ഒന്നായി കണക്കാക്കാൻ സാധിക്കില്ല. ഇതിനെതിരെ നിയമം വരേണ്ടതാണ് എന്നും, എന്തുവിലകൊടുത്തും തടയേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം യുകെ ന്യൂസ് ടീം.

മാഞ്ചെസ്റ്റർ. മാവേലിക്കരയിലുള്ള പൗലോസ് മാർ പക്കോമിയോസ് ശാലോം ഭവനിന് വേണ്ടി മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് നടത്തിയ ഫണ്ട് റെയ്‌സിംഗ് ഇവന്റ് “സ്നേഹസ്പർശം” ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച മാഞ്ചെസ്റ്ററിലെ ബോൾട്ടണിലുള്ള ഔവർ ലേഡി ഓഫ് ലൂർദ്ദ് ഹാളിൽ വച്ച് നടത്തപ്പെട്ടു. വൈകുന്നേരം നാല് മണിക്ക് മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടറിയും മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ന്യൂകാസിൽ സെൻറ് തോമസ്സ് ചർച്ച്, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ചർച്ച് എന്നീ ഇടവകകളുടെ വികാരിയുമായ റവ. ഫാ. ഹാപ്പി ജേക്കബ്ബ് ചാരിറ്റി ഇവന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ മലയാളം യുകെ ന്യൂസ് ഡയറക്ടർ ജോജി തോമസ്, സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി ബിനോയ് മാത്യൂ, സെക്രട്ടറി ലിറ്റോ ടൈറ്റസ്, ബോൾട്ടൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സോജി തേവര, മർത്തമറിയം സമാജം സെക്രട്ടറി സൂസൻ സജി, സൺഡേ സ്കൂൾ ഹെഡ് ടീച്ചർ ലിബി റോയ് എന്നിവർ സന്നിഹിതരായിരുന്നു. “ഹൃദയം” അത് മലിനമാകാതെ കാത്ത് സൂക്ഷിക്കണം. അതാവണം ഓരോ ക്രൈസ്തവന്റെയും ജീവിത ലക്ഷ്യം. വാക്കുകളിലുള്ള കരുണയല്ല വേണ്ടത്. പ്രവർത്തിയിലുള്ള കരുണയാണ് അഭികാമ്യം. ഉദ്ഘാടന പ്രസംഗത്തിൽ ഫാ. ഹാപ്പി ജേക്കബ്ബ് പറഞ്ഞു. മലയാളം യുകെ ന്യൂസ് ഡയറക്ടർ ജോജി തോമസ് ആശംസകളർപ്പിച്ച് സംസാരിച്ചു. യുകെയിലെ പ്രമുഖ ചാരിറ്റി ഗ്രൂപ്പായ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സെക്രട്ടറി ടോം ജോസ് തടിയംപാട് സ്നേഹസ്പർശത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് സിംഫണി ഓർക്കസ്ട്ര കീത്തിലിയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ കലാവിരുന്ന് നടന്നു.

ഒരു രജിസ്‌ട്രേഡ് ചാരിറ്റി ആയ സെന്റ് ജോർജ് ഇടവക, മാസങ്ങൾക്കു മുൻപേ ഈ ചാരിറ്റി ഇവെന്റിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. വിവിധങ്ങളായ ധനസമാഹരണ പ്രവർത്തനങ്ങൾ ഇടവകാംഗങ്ങളുടെയും, സമീപ പ്രദേശങ്ങളിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളുടെയും, സന്മനസ്സുള്ള വ്യക്തികളുടെയും അകമഴിഞ്ഞ സഹകരണത്തോടെ വളരെ വിജയകരമായി നടത്തുവാനായി എന്ന് ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു. “സ്നേഹ സ്പർശം” (a touch of love) എന്ന പേരിൽ അറിയപ്പെട്ട ചാരിറ്റി ഫണ്ട് റെയ്‌സിംഗ് പ്രവർത്തനങ്ങൾ ശനിയാഴ്ച്ച വൈകിട്ട് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് കലയുടെയും ഭക്ഷണത്തിന്റെയും വിർന്നുന്നൊരുക്കിയ ഒരു സന്ധ്യയോടെ സമാപിച്ചു.

എന്റർടൈൻമെന്റ് ഈവനിംങ്ങിന് സിംഫണി ഓർക്കസ്ട്ര കീത്തിലി നേതൃത്വം നൽകി. മധുരമായ സംഗീതവും അതോടൊപ്പം കാണികളേയും കൂടി ഉൾപ്പെടുത്തിയ വിവിധ പരിപാടികളിലൂടെയും സദസ്സിനെ കൈയ്യിലെടുക്കുവാൻ സിംഫണിക്കു കഴിഞ്ഞു എന്ന് പരിപാടിയുടെ മുഖ്യ കോഓർഡിനേറ്റർ ആയ ബൈജു ജോൺ പറഞ്ഞു. അതേസമയം ഇരുപതിൽ പരം രുചികരമായ കേരള തനിമയുള്ള നാടൻ ഭക്ഷണ വിഭവങ്ങൾ ഒരുക്കി സണ്ടർലാണ്ടിൽ നിന്നെത്തിയ റെജി തോമസ് അതിഥികൾക്ക് കേരള രുചിയിലുള്ള വിഭവസമൃദ്ധമായ ഒരു നല്ല സായാഹ്നം ഒരുക്കിയെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ചാരിറ്റി ഇവന്റിനെ പിന്തുണക്കുവാൻ വിവിധ ഡാൻസ് ഗ്രൂപ്പുകളിലെ പ്രതിഭകളും എത്തിയിരുന്നു. നൃത്ത വിസ്മയം ഒരുക്കുവാൻ പുഷ്പാഞ്ചലി ഡാൻസ്, Aimz Bolly ഡാൻസ്, ജൂം ബോൾട്ടൻ എന്നിവിടങ്ങളിലെ താരങ്ങളാണ് എത്തിയത്. പ്രവേശന ടിക്കറ്റ് വച്ച് നടത്തിയ ഈ പരിപാടിയുടെ ഏറ്റവും വലിയ വെല്ലുവിളി കാണികൾക്കു ആസ്വാദന മികവുള്ള കാര്യപരിപാടികൾ നൽകുക എന്നുള്ളതായിരുന്നു. അത് സാധ്യമാക്കുവാൻ സ്റ്റേജ് നിറഞ്ഞാടിയ കലാപ്രകടനങ്ങൾക്ക് അക്ഷരം പ്രതി കഴിഞ്ഞു എന്നത് പ്രശംസനാർഹമാണ്.

സെന്റ് ജോർജ് ചർച്ച് സ്ഥിതി ചെയ്യുന്ന ബോൾട്ടണിലെ മലയാളീ അസോസിയേഷൻ “സ്നേഹ സ്പർശം” ഇവന്റിനോട് അകമഴിഞ്ഞ് സഹകരിച്ചു. ഫണ്ട് റേസിങ്ങിന്റെ ഭാഗമായി റാഫിൾ ടിക്കറ്റുകൾ വിറ്റഴിക്കുവാൻ ഇടവക ജനങ്ങളോടൊപ്പം പല വ്യക്തികളും സ്ഥാപനങ്ങളും കൈ കോർത്തു. നറുക്കെടുക്കപെട്ട ടിക്കറ്റുകളുടെ നമ്പർ ഇവയാണ്: ഒന്നാം സമ്മാനം: 1221, രണ്ടാം സമ്മാനം: 2253, മൂന്നാം സമ്മാനം: 1370 എന്നിവയാണ് . വിജയികൾക്ക് സ്കോട്ലാന്റിൽ പ്രവർത്തിക്കുന്ന പോപ്പുലർ പ്രൊട്ടക്ട് ഇൻഷുറൻസ് ഡീലേഴ്സ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ ഫാ. ഹാപ്പി ജേക്കബ് വിതരണം ചെയ്തു. അതോടൊപ്പം സെന്റ് തോമസ് ഓർത്തഡോൿസ് ചർച്ച് ലിവർപൂൾ, സെന്റ് ജോർജ് ചർച്ച് പ്രെസ്റ്റൺ എന്നിവയും ഈ പരിപാടിയോട് സഹകരിച്ചു. സ്പോൺസേഴ്‌സ്‌ (Royal Healthcare, Vivir Enterprises, Popular Protect, Allied Financial Services, etc) പരിപാടിയുടെ വിജയത്തിനായി സംഭാവനകൾ നൽകുകയുണ്ടായി.

ഇടവക ജനങ്ങളുടെ ഒത്തൊരുമിച്ചുള്ള കഠിന പ്രയത്നമാണ് ഈ സംരംഭത്തിന്റെ വിജയമെന്ന് സെക്രട്ടറി ശ്രീ ലിറ്റോ ടൈറ്റസ് പറഞ്ഞു. സ്വന്തമായി ഒരു പള്ളി എന്ന സ്വപ്നത്തിനു കൈ കോർത്ത്‌ പിടിച്ച ഇടവക ജനങ്ങൾ, ഒരിക്കൽ കൂടി ഒരു ചാരിറ്റി ഇവന്റിന് വേണ്ടി തങ്ങളാലാവുന്ന എല്ലാ സഹകരണങ്ങളും നൽകി, പണമായും കഠിനാധ്വാനമായും. കമ്മിറ്റി അംഗങ്ങളോടൊപ്പം ഇടവകയിലെ വിവിധ പോഷക സഘടനകൾ ആയ MOMS, Youth എന്നിവ വേണ്ടും വിധം ഇതിനോട് സഹകരിച്ചു. ഫേസ്ബുക് ഫണ്ട് റേസിംഗ് വഴിയും ഒരു തുക സമാഹരിക്കുവാനായി. സ്നേഹസ്പർശത്തിന്റെ മീഡിയ പാർട്ണർ ആയ മലയാളം യുകെ, പ്രോഗ്രാമിന്റെ വിജയത്തിന് ആദ്യം മുതലേ നേതൃത്വം വഹിച്ചു. പരിപാടിക്ക് ആദ്യം മുതലേ എല്ലാവിധ സഹായങ്ങളും നൽകിയ മറ്റു സബ് കമ്മിറ്റി അംഗങ്ങളായ ശ്രീ സുരേഷ് ഡാനിയേൽ, രഞ്ചി വർഗീസ് , സൂസൻ സജിൻ, ആനി സാബു, ആനി സജി എന്നിവരെയും ഫാ ഹാപ്പി ജേക്കബ് അഭിനന്ദിച്ചു.

വരവ് ചെലവ് കണക്കുകൾ ചിട്ടപ്പെടുത്തന്നതേ ഉള്ളുവെങ്കിലും, നല്ലൊരു തുക സമാഹരിക്കുവാനായി എന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ട്രസ്റ്റി ബിനോയി മാത്യു പറഞ്ഞു. ശാലോം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിക്കപ്പെടുക. ഒമ്പതു മണിയോടെ പരിപാടികൾ അവസാനിച്ചു. ഏപ്രിൽ ആദ്യവാരത്തോടെ സമാഹരിച്ച തുക മാവേലിക്കരയിലെ ശാലോം ഭവന് കൈമാറും.

 

30100 പിന്നിട്ട് സ്വർണ്ണവില കുതിക്കുന്നു. പവന് രണ്ട് ഘട്ടങ്ങളിലായി 400 രൂപ ഇന്നലെ ഉയർന്നതോടെ വില 31, 280 രൂപയായി . രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്

കൊറോണ വൈറസ് ബാധ ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്.

2020 തുടങ്ങിയതു മുതല്‍ സ്വര്‍ണ്ണവിലയില്‍ ആറു ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. ഈ വില വര്‍ധന തുടരാന്‍ തന്നെയാണ് സാധ്യതയെന്നാണ് നിക്ഷേപക ലോകം വിലയിരുത്തുന്നത്.

കൊച്ചി∙ റെക്കോർഡുകൾ തകർത്ത് സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. ഇന്നലെ പവന് 280 രൂപ ഉയർന്നതോടെ വില 30,680 രൂപയിലെത്തി. ഗ്രാമിന് 35 രൂപ ഉയർന്ന്, വില 3835 രൂപയായി. രാജ്യാന്തര വിപണിയിലെ വിലവർധനയാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്. നിക്ഷേപകർ സ്വർണം വൻതോതിൽ‌ വാങ്ങിക്കൂട്ടുകയാണ്. ആഗോള സാമ്പത്തികമേഖലയിലുണ്ടാകുന്ന ചലനങ്ങൾക്കൊപ്പം കൊറോണ വൈറസ് ഭീതിയും സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. വൈറസ് ബാധ ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ തിരിച്ചടി ആഗോള വിപണിയിൽ അനിശ്ചിതത്വമുണ്ടാക്കി. ഇതു മൂലം സുരക്ഷിതനിക്ഷേപമെന്ന നിലയിലുള്ള സ്വർണം വാങ്ങൽ കൂടുകയാണ്.

 ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില. 1680 രൂപയാണ് ഇന്നലെവരെ കൂടിയത്. ഗ്രാമിന് 210 രൂപയും ഉയർന്നു. രാജ്യാന്തര വിപണിയിൽ ഒരു മാസത്തിനുള്ളിൽ 53 ഡോളറാണ് സ്വർണത്തിനു കൂടിയത്. ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 1610 ഡോളറായി ഉയർന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില 7 വർഷത്തെ ഉയർന്ന നിലവാരത്തിലാണ്. ഡിമാൻഡ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വില ഇനിയും ഉയരാനാണു സാധ്യത.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് സ്വർണവില കുറവ്. തമിഴ്നാട്ടിൽ ഒരു ഗ്രാം സ്വർണത്തിന് 3915 രൂപയാണു വില. കർണാടകയിൽ 3845 രൂപയാണു വില. ഡൽഹിയിൽ 3999 രൂപ. ഹൈദരാബാദിൽ 3915.മുംബൈയിൽ 3975 രൂപ. വില കുത്തനെ ഉയരുന്നതിനാൽ കേരളത്തിൽ മാർജിൻ കുറച്ചാണ് വില നിശ്ചയിക്കുന്നത്.

വില കുത്തനെ ഉയർന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണാഭരണങ്ങളുടെ ഡിമാൻഡ് കുറഞ്ഞു. വിവാഹ സീസൺ കൂടി കഴിഞ്ഞതോടെ ജ്വല്ലറികളിലെ കച്ചവടം ഗണ്യമായി കുറഞ്ഞു. അതേസമയം, സ്വർണം മാറ്റിവാങ്ങാനും വിൽക്കാനുമെത്തുന്നവരുടെ എണ്ണം കൂടി.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- സാലറി, പെൻഷൻ മുതലായവ വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് യുകെയിലെ 74 യൂണിവേഴ്സിറ്റികളിലെ അധ്യാപകർ 14 ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു. ഫെബ്രുവരി ഇരുപതാം തീയതി മുതൽ മാർച്ച് 13 വരെ സമരം നടത്തുമെന്നാണ് അധ്യാപകസംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അനേകം വിദ്യാർഥികളുടെ പഠന സാഹചര്യങ്ങളെ ബാധിക്കും. 2018-ൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലും അധ്യാപക സംഘടനകൾ സമരം നടത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് ഇത്തരത്തിലുള്ള സമരംമൂലം വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നത്. എന്നാൽ സമരം വിദ്യാർത്ഥികളെ ബാധിക്കാതിരിക്കാൻ വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ശമ്പളം കൂട്ടുക, പെൻഷനിലേക്കുള്ള കോൺട്രിബ്യൂഷൻ വർദ്ധനവ് യൂണിവേഴ്സിറ്റികൾ അടയ്ക്കുക തുടങ്ങിയവയാണ് സമരം നടത്തുന്നവരുടെ ആവശ്യങ്ങൾ. കോൺട്രാക്ട് അടിസ്ഥാനമാക്കി മാത്രമേ തങ്ങൾ ജോലി ചെയ്യൂ എന്ന നിബന്ധനയും അധ്യാപകസംഘടനകൾ മുന്നോട്ടുവയ്ക്കുന്നു. സമരം മൂലം വിദ്യാർഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായി സൗത്താംപ്ടൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ മാർക് സ്മിത്ത് അറിയിച്ചു.

കുറെയധികം വിദ്യാർത്ഥികൾ അധ്യാപകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യായമായ ആവശ്യങ്ങൾക്കാണ് അധ്യാപകർ സമരം നടത്തുന്നതെന്ന അഭിപ്രായമാണ് വിദ്യാർത്ഥികൾ ബിബിസി ന്യൂസിനോട് പറഞ്ഞത്. എന്നാൽ ക്ലാസുകൾ നഷ്ടപെട്ടതിലുള്ള പ്രതിഷേധവും കുറച്ചു വിദ്യാർത്ഥികൾ രേഖപ്പെടുത്തി.

സ്വന്തം ലേഖകൻ

ഇംഗ്ലണ്ട്, വെയിൽസ് : ഇംഗ്ലണ്ടിലും വെയിൽസിലും ശക്തമായ മഴ തുടരുന്നു. ഒരു മാസത്തിനു തുല്യമായ മഴ, അടുത്ത 24 മണിക്കൂറിൽ ഈ പ്രദേശങ്ങളിൽ കാണാനാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് നിലവിൽ 120ഓളം മുന്നറിയിപ്പുകൾ ഉണ്ട്. വെള്ളപൊക്കം മൂലം ഇംഗ്ലണ്ട് മുതൽ സ്കോട്ലൻഡ് വരെയുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. സെവേൺ, വേ തുടങ്ങിയ നദികളിൽ ഇപ്പോഴും ശക്തമായ വെള്ളപൊക്ക സാധ്യത മുന്നറിയിപ്പാണുള്ളത്. വെള്ളപ്പൊക്കം മൂലം നൂറിൽ ഏറെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. വടക്ക്കിഴക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് നിലവിലുണ്ട്.

കും‌ബ്രിയയിലും ഹോണിസ്റ്റർ പാസിലും 24 മണിക്കൂറിനുള്ളിൽ 178 മില്ലിമീറ്റർ മഴ പെയ്തു. സീത്‌വെയ്റ്റിൽ 158 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പരിസ്ഥിതി ഏജൻസിയുടെ കണക്കനുസരിച്ച്, ഈ മാസം ഇതുവരെ ഇംഗ്ലണ്ടിന്റെ ശരാശരി മഴയുടെ 141% ഇതിനകം ലഭിച്ചു. അതേസമയം, പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾ നേരിട്ടു. പ്രധാനമന്ത്രി തന്റെ തനി നിറം കാണിക്കുകയാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു. 2.6 ബില്യൺ പൗണ്ട് വെള്ളപ്പൊക്ക പ്രതിരോധത്തിനായി സർക്കാർ നിക്ഷേപിക്കുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞു.

കടുത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏവരും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. വെള്ളപ്പൊക്ക മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ കൈക്കൊള്ളേണ്ട അടിയന്തര നടപടി ഇവയൊക്കെ ; വളർത്തുമൃഗങ്ങളെയും വിലപിടിപ്പുള്ള വസ്തുക്കളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക. ഹോം ഇൻഷുറൻസ് രേഖകളുടെ പകർപ്പുകൾ, ഒരു ടോർച്ച്, സ്പെയർ ബാറ്ററികൾ, ഒരു പോർട്ടബിൾ റേഡിയോ, ശിശു സംരക്ഷണ ഇനങ്ങൾ, കുപ്പിവെള്ളവും കേടുവരാത്ത ഭക്ഷണങ്ങൾ, വെള്ളം കയറാത്ത വസ്ത്രം, പുതപ്പ് എന്നിവ അടങ്ങിയ ഒരു കിറ്റ് തയ്യാറാക്കുക. നിങ്ങളുടെ കുടുംബത്തിന് സഹായം ലഭിച്ചാൽ അയൽക്കാരോ ബന്ധുക്കളോ ഒക്കെ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക. ദുരിതത്തെ ഒറ്റകെട്ടായി നമ്മുക്ക് നേരിടാം.

സ്വന്തം ലേഖകൻ

പടിഞ്ഞാറൻ ജർമനിയിലെ രണ്ട് ശിഷാ ബാറുകളിൽ ആയി നടന്ന വെടിവെപ്പിൽ 9 പേർ കൊല്ലപ്പെട്ടു, കൊലയാളി തീവ്ര വലതുപക്ഷ അനുഭാവി ആണെന്നാണ് നിഗമനം. ഹനാവുവിൽ നടന്ന കൊലപാതകം തീവ്രമായ വെറുപ്പും റേസിസം മൂലമുണ്ടായതെന്നതിനു തെളിവുകൾ ലഭ്യമാണെന്ന് ചാൻസലർ ആഞ്ജല മെർകൽ പറഞ്ഞു. ഫെഡറൽ പ്രോസിക്യൂട്ടർ ഇതിനെ ഒരു തീവ്രവാദമായാണ് കണക്കാക്കുന്നത്. മരിച്ചവരിൽ കുറഞ്ഞത് അഞ്ചു പേരെങ്കിലും തുർക്കിക്കാർ ആണെന്ന് തുർക്കി അറിയിച്ചു. ആക്രമണത്തിനുശേഷം പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ 43കാരൻ സ്വഗൃഹത്തിൽ അമ്മയോടൊപ്പം മരിച്ചു കിടക്കുന്നതാണ് കാണാൻ സാധിച്ചത്. അക്രമി തോബിയാസ് ആർ എന്ന ജർമൻ പൗരനാണെന്നാണ് നിഗമനം. അക്രമിയുടെ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായും കാറിൽ നിന്ന് ഗൺ മാഗസിൻ കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. കൊലപാതകത്തിനു മുമ്പ് തീവ്ര വലതുപക്ഷ സ്വഭാവമുള്ള വീഡിയോകൾ അയാൾ സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്തിരുന്നു. ഇതും പരിശോധിച്ചുവരികയാണ്.

വർഗീയത ഒരു വിഷമാണെന്നും, വെറുപ്പ് നമ്മുടെ സമൂഹത്തിൽ വെച്ചുപൊറുപ്പിച്ചു കൂടാനാവാത്തതാണെന്നും മിസിസ്സ് മെർക്കൽ ബെർലിനിൽ വച്ച് പ്രതികരിച്ചു.

ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടിയാണ്, ഹനാവുവിലെ സിറ്റി സെന്ററിൽ ഉള്ള ശിഷ ബാറിൽ ആദ്യ ആക്രമണം നടന്നത്. അവിടെനിന്ന് ഒരു ഡസനോളം വെടിയൊച്ചകൾ കേട്ടു. പിന്നീട് അക്രമി കാറോടിച്ച് രണ്ടര കിലോമീറ്റർ ദൂരെയുള്ള അരേന ബാർ ആൻഡ് കഫേയിൽ ആക്രമണം നടത്തി. ഹുക്ക വലിക്കാൻ ആയി ആളുകൾ കൂടുന്ന സ്ഥലമാണ് ഇത്. ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഉള്ള പതിവാണ് ഹുക്ക.

ബാറുകളിൽ ഒന്നിന്റെ ഉടമസ്ഥനായ ക്യാൻ ലുക്ക പറയുന്നത് സംഭവസ്ഥലത്തുണ്ടായിരുന്ന തന്റെ പിതാവും ചെറിയ സഹോദരനും ഇതുവരെ ഭയത്തിൽ നിന്നും മുക്തരായിട്ടില്ല എന്നാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും, ആക്രമണത്തിനുപിന്നിൽ ഉണ്ടായ കാരണങ്ങളെക്കുറിച്ച് പഠിക്കും എന്നും പരിഹാരമുണ്ടാകും എന്നും ഹെസ്സെ ഇന്റീരിയർ മിനിസ്റ്റർ ആയ പീറ്റർ ബെയ്‌ത്ത് പറഞ്ഞു. നാസികളുമായി ബന്ധപ്പെട്ട പല വസ്തുക്കളും അക്രമിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. 2015 ജർമ്മനി ഒന്നര മില്യനോളം വരുന്ന മിഡിൽ ഈസ്റ്റിലെ അഭയാർത്ഥികൾക്ക് അതിർത്തി തുറന്നു കൊടുത്തിരുന്നു. വർഗീയത തന്നെയാണ് കൊലപാതകങ്ങളുടെ പിന്നിലെ കാരണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. സംഭവത്തിൽ ജർമനിയുടെ പ്രധാനപ്പെട്ട സംഘടനകളുടെ എല്ലാം നേതാക്കൾ അപലപിച്ചു.

ലീഡ്സ്. യുകെയിലെ മൂന്നാമത്തെ വലിയ പട്ടണമായ ലീഡ്സിലെ മലയാളികൾ 2009 ൽ ആരംഭിച്ച ലീഡ്സ് മലയാളി അസ്സോസിയേഷന്റെ (ലിമ) 2020ലേയ്ക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. ലീഡ്സിൽ നടന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷ വേളയിലാണ് ഭാരവാഹികളെ

ജേക്കബ്ബ് കുയിലാടൻ (പ്രസിഡന്റ്)

തെരഞ്ഞെടുത്തത്. ഭാരവാഹികളുടെ ലിസ്റ്റ് ഇപ്രകാരമാണ്. ജേക്കബ്ബ് കുയിലാടൻ (പ്രസിഡന്റ്), ബെന്നി വേങ്ങച്ചേരിൽ (സെക്രട്ടറി), ആഷിറ്റ സേവ്യർ (വൈസ് പ്രസിഡന്റ്), സിജോ ചാക്കോ (ട്രഷറർ) കൂടാത ഫിലിപ്പ്സ് കടവിൽ, മഹേഷ് മാധവൻ, ബീന തോമസ് എന്നിവർ കമ്മറ്റി മെമ്പേഴ്സും, ജിത വിജി, റെജി ജയൻ എന്നിവർ പ്രോഗ്രാം കോർഡിനേറ്റേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു.

അടുത്ത കാലത്തായി ലീഡ്സിൽ താമസമാക്കിയതും ലീഡ്സ് മലയാളി അസ്സോസിയേഷനിൽ അംഗമല്ലാത്തതുമായ നിരവധി മലയാളി കുടുംബങ്ങൾ ലീഡ്സിലുണ്ട്. ഇവരെയെല്ലാം ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തി കഴിഞ്ഞ കാലങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായി കലാകായിക രംഗങ്ങളിൽ ഒരു പുത്തൻ ഉണർവ്വുണ്ടാക്കി ആരോഗ്യപരമായ ഒരന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് അസ്സോസിയേഷൻ പ്രസിഡന്റ് ജേക്കബ്ബ് കുയിലാടൻ പറഞ്ഞു. വളരെ വിപുലമായ പദ്ധതികളാണ് ലിമയുടെ ഭാരവാഹികൾ 2020ലെ പ്രവർത്തന വർഷത്തിലേയ്ക്കൊരുക്കിയിരിക്കുന്നത്. യുക്മ പോലുള്ള സാംസ്കാരിക സഘടകളുടെ യുവജനോത്സവത്തിൽ തങ്ങളുടെ കഴിവ് തെളിയ്ക്കാനുള്ള ഒരുക്കത്തിലാണ് ലിമയിപ്പോൾ.

ബെന്നി വേങ്ങച്ചേരിൽ (സെക്രട്ടറി),

ആഷിറ്റ സേവ്യർ (വൈസ് പ്രസിഡന്റ്)

 

 

 

 

 

 

 

 

 

 

 

 

 

മഹേഷ് മാധവൻ കമ്മറ്റി മെമ്പർ

സിജോ ചാക്കോ (ട്രഷറർ)

ബീന തോമസ് കമ്മറ്റി മെമ്പർ

 

ജിത വിജി പ്രോഗ്രാം കോ – ഓർഡിനേറ്റർ

 

 

 

 

 

 

 

റെജി ജയൻ പ്രോഗ്രാം കോ – ഓർഡിനേറ്റർ

സമൂഹത്തിലെ ഏറ്റവും വലിയ വ്യവസായമായി മതം മാറുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ് ട്രാൻസ്. അതീവ ഗൗരവമായ വിഷയം ശക്തമായി തന്നെ സ്‌ക്രീനിൽ നിറയ്ക്കുകയാണ് അൻവർ റഷീദ്. ഭക്തി മൂത്തു ഭ്രാന്താവുന്ന സമൂഹത്തിൽ ആൾദൈവങ്ങളുടെ മുഖംമൂടി പിച്ചിച്ചീന്തുകയാണ് ചിത്രം. അറിവുള്ളതാണെങ്കിലും നാം എല്ലാവരും പറയാൻ മടിക്കുന്ന വിഷയം. വിവാദങ്ങൾ ഉടലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം സത്യങ്ങളെ ഉച്ചത്തിൽ, നല്ല ഉച്ചത്തിൽ വിളിച്ചുപറയുകയാണ് ട്രാൻസ്.

കന്യാകുമാരിയിൽ അനിയനോടൊത്തു താമസിക്കുന്ന മോട്ടിവേഷണൽ സ്‌പീക്കർ വിജു പ്രസാദിനെ പരിചയപ്പെടുത്തി ആരംഭിക്കുന്ന ചിത്രം പിന്നെ അദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രധാന കാര്യങ്ങളിലൂടെ മുന്നേറുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ കാരണം കന്യാകുമാരിയിൽ നിന്നും മുംബൈയിലേക്ക് എത്തിപ്പെടുന്നതും തുടർന്ന് JC ആയി മാറുന്നത് കാണിച്ചുതരുന്നതോടൊപ്പം എൻഗേജിങ് ആയാണ് ഒന്നാം പകുതിയിൽ കഥ പറച്ചിൽ. രണ്ടാം പകുതിയിൽ കുറച്ചുകൂടി ആഴത്തിലാണ് കഥ പറയുന്നത്. JC യുടെ മാനസിക വൈകാരിക തലങ്ങൾ കൈകാര്യം ചെയ്യുന്ന കഥ നല്ലൊരു പ്രീ ക്ലൈമാക്സ് സീൻ നൽകുന്നുണ്ട്.

ഫഹദിന്റെ അസാമാന്യ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു fafa ഷോ തന്നെയാണ് ചിത്രം. ചിത്രത്തിലെ ഒരു ഡയലോഗ് പോലെ ; അവന്റെ അഭിനയത്തിനൊരു അവാർഡ് കൊടുക്കേണ്ടിവരും. നസ്രിയയ്ക്ക് നല്ല സ്ക്രീൻ പ്രസൻസ് കിട്ടിയപ്പോൾ കുറച്ചു നേരത്തെ പ്രകടനത്തിലൂടെ ശ്രീനാഥ് ഭാസിയും വിനായകനും പ്രേക്ഷകമനസ്സുകളിൽ ഇടം പിടിക്കുന്നുണ്ട്. സൗബിൻ, ഗൗതം മേനോൻ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങിയവരും നന്നായി സ്‌ക്രീനിൽ നിറയുന്നുണ്ട്. 35 കോടി മുതൽമുടക്കിൽ വന്ന പടം ഗംഭീര കാഴ്ചകളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. അമൽ നീരദിന്റെ വേറിട്ട ക്യാമറ കാഴ്ചകൾ തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ടതാണ്. മലയാളത്തിൽ ആദ്യമായി ബോൾഡ് ഹൈ സ്പീഡ് സിനിബോട് ക്യാമറ ഉപയോഗിച്ച ചിത്രം കൂടിയാണിത്. അതുപോലെ തന്നെയാണ് സുഷിൻ ശ്യാം, ജാക്ക്സൺ വിജയൻ എന്നിവരുടെ ബിജിഎം. രണ്ടാം പകുതിൽ കുറച്ച് പിന്നോട്ട് വലിയുന്ന കഥയെ കൈവിട്ടുപോകാതെ പിടിച്ചുനിർത്തുന്നത് ശക്തമായ ബിജിഎം ആണ്. ഇടയ്ക്കൊക്കെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാനും സിനിമ മുതിരുന്നുണ്ട്. 2 മണിക്കൂർ 50 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.

മനുഷ്യമനസ്സിനെ കീഴ്പ്പെടുത്തുന്ന വികാരമായി മതം മാറ്റപ്പെടുമ്പോൾ അതിന് പിന്നിൽ ചരടുവലി നടത്തുന്നവരെ കൂടി കാട്ടിത്തരുന്നുണ്ട് ചിത്രം. “ആടുകളെ പോലെ നിങ്ങളുടെ മുമ്പിൽ വരുന്ന പ്രവാചകന്മാരെ വിശ്വസിക്കരുത്. അവർ ചെന്നായ്ക്കളെപോലെ വലിച്ചുകീറും. ” അത്ഭുതപ്രവാചകനും ആൾദൈവങ്ങളുമൊക്കെ അടക്കിവാഴുന്ന സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതവും സിനിമ ചർച്ചചെയ്യുന്നു. 35 കോടി തിരിച്ചുപിടിക്കുമോ എന്ന് ചോദിച്ചാൽ അറിയില്ല…രണ്ടാം പകുതിയിലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാവുന്ന ചിത്രമാണ് ട്രാൻസ്. അൻവർ റഷീദിന്റെ ക്രാഫ്റ്റ് ചിത്രത്തിലുടനീളം തെളിഞ്ഞുകാണാം. ഗംഭീര ചിത്രം എന്ന് പറയാൻ കഴിയില്ല. ആഘോഷിക്കാനുള്ള സിനിമ എന്നതിലുപരി ഗൗരവമായ വിഷയത്തെ നല്ല അഭിനയങ്ങളിലൂടെയും ക്വാളിറ്റി മേക്കിങിലൂടെയും മാത്രം അവതരിപ്പിക്കുന്ന ചിത്രമായി ട്രാൻസ് മാറുന്നു.

RECENT POSTS
Copyright © . All rights reserved