Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള വർധനവുമായി ജോൺസൻ സർക്കാർ. 2020, യുകെ മലയാളികൾക്ക് സുവർണ്ണ വർഷം. 2020 ഏപ്രിലിൽ മുതൽ 3 മില്യൺ ഉദ്യോഗസ്ഥർക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഏപ്രിൽ മുതൽ 25 വയസ്സിനു മുകളിലുള്ളവർക്ക് മണിക്കൂറിൽ 8.21 പൗണ്ടിൽ നിന്ന് 8.72 പൗണ്ടായി ശമ്പള വർദ്ധനവ് ലഭിക്കും.
6.2 ശതമാനത്തിന്റെ വർധനവ് പണപ്പെരുപ്പ നിരക്കിന്റെ നാലിരട്ടിയിലധികമാണ് ഒപ്പം കുറഞ്ഞ ശമ്പളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.2019 സെപ്റ്റംബറിലായിരുന്നു സാജിദ് ജാവിദ് ഈ പ്രഖ്യാപനം നടത്തിയത്.

വൻ മാറ്റങ്ങളുടെ ഒരു ഭരണകാലം തന്നെയാണ് ബോറിസ് ജോൺസൻ സർക്കാരിന്റേത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശമ്പള വർദ്ധനവിനെ പ്രശംസിച്ചു. എന്നാൽ ബിസിനസുകാർക്ക് ഇതൊരു തിരിച്ചടിയാകാൻ സാധ്യത ഉണ്ട്. സ്വതന്ത്ര ലോ പേ കമ്മീഷന്റെ കണക്കുകൾ പ്രകാരം, ദേശീയ ജീവിത വേതനത്തിൽ 51 ശതമാനം വർദ്ധനവ് 2016 ഏപ്രിലിൽ നിരക്ക് അവതരിപ്പിച്ചതിനുശേഷമുള്ള ഏറ്റവും വലിയ നിരക്കാണ്. 25 വയസ്സിന് താഴെയുള്ളവർക്കും അപ്രന്റീസുകൾക്കും കുറഞ്ഞ നിരക്കിൽ ശമ്പളം ലഭിക്കും.
എന്നാൽ ശമ്പള വർദ്ധനവ് ബിസിനസുകൾക്ക് ബുദ്ധിമുട്ടുള്ള സമയത്താണ് വന്നതെന്നും പല കമ്പനികളും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുമെന്നും ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സിലെ കോ-എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹന്ന എസെക്‌സ് പറഞ്ഞു.

“നമ്മൾ ഒരു പുതിയ ദശാബ്ദത്തിലേക്ക് കടക്കുന്നു. ആളുകൾക്ക് കൂടുതൽ അവസരം നൽകി അവരെ സഹായിക്കുന്നവരായി നാം മാറണം.” പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. 2016 സെപ്റ്റംബറിൽ ചാൻസലർ ജാവിദ് ആദ്യമായി വർദ്ധനവ് പ്രഖ്യാപിച്ചപ്പോൾ, ദേശീയ ജീവിത വേതനം 2024 ഓടെ ശരാശരി വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തേക്ക് ഉയരുമെന്ന് പറഞ്ഞിരുന്നു. ഇത് ഇപ്പോൾ തന്നെ നടപ്പിലാക്കണമെന്ന് ട്രേഡ്സ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി പറഞ്ഞു. യുകെ മലയാളികൾ ഭൂരിഭാഗവും അടിസ്ഥാന വേതനം ലഭിക്കുന്നവരാകയാൽ ഇതിന്റെ ആനുകൂല്യം അവർക്ക് പ്രയോജനം ആയേക്കും.

ബർമിംഗ്ഹാമിൽ നിന്ന് നൂറുകണക്കിന് വ്യാജ മദ്യ കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെത്തി, ഇവയിൽ പലതിനും ഇൻഡസ്ട്രിയൽ ആൽക്കഹോളിൽ സാധാരണ കാണുന്നത്ര തീവ്രമായ ആൽക്കഹോളിക് കണ്ടന്റ്സ് ഉണ്ടായിരുന്നു. ന്യൂ ഇയർ പാർട്ടി ആഘോഷിക്കാൻ പോകുന്ന മദ്യപാനികൾ സാധാരണയിൽ നിന്ന് ഏതെങ്കിലും രീതിയിൽ വ്യത്യസ്തമായ വോഡ്ക കുപ്പികൾ കണ്ടാൽ വാങ്ങരുത് എന്നാണ് നിർദേശം. തീരെ വില കുറഞ്ഞവ ആണെങ്കിൽ അത് വ്യാജമദ്യം ആകാനാണ് സാധ്യത കൂടുതൽ. യുകെയിൽ ഉള്ള നിരവധി ഔട്ട്‌ലെറ്റുകളിൽ ആയി നടത്തിയ അന്വേഷണത്തിൽ ഒരുപാട് ഇടങ്ങളിൽനിന്ന് വ്യാജൻമാരെ കണ്ടെത്തിയ ഈ പശ്ചാത്തലത്തിലാണ് ഈ ജാഗ്രത നിർദ്ദേശം. ക്രിസ്മസിന് ശേഷം തന്നെ ഏകദേശം 900 ബോട്ടിലുകളോളം വ്യാജമദ്യം പിടിച്ചിരുന്നു. ഇതോടൊപ്പംതന്നെ ഏകദേശം 25000ത്തോളം വ്യാജ മാരായ സിഗരറ്റുകൾ, ടുബാക്കോ എന്നിവയും പിടിച്ചെടുത്തിരുന്നു. ഇതിനോടനുബന്ധിച്ച് രണ്ട് അറസ്റ്റ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പിടിച്ചെടുത്ത മദ്യക്കുപ്പികളിൽ മിക്കതിലും ആൽക്കഹോളിന്റെ അളവ് ഇൻഡസ്ട്രിയൽ സ്ട്രെങ്തിന് ഒപ്പം എത്തുന്നത് ആയിരുന്നു. ഇവ കഴിച്ചാൽ ശർദ്ദി, കിഡ്നി ലിവർ സംബന്ധമായ രോഗങ്ങൾ, അന്ധത എന്നിവ ബാധിക്കും, ഒരുപക്ഷേ മരണത്തിൽ പോലും കലാശിച്ചേക്കാം.

വാങ്ങുന്ന കുപ്പി വ്യാജനാണോ എന്നറിയാൻ ചില നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. സാധാരണയിൽ കവിഞ്ഞ വിലക്കുറവ് കാണുക, ഇതുവരെ കേട്ടിട്ടില്ലാത്ത ബ്രാൻഡ് നെയിംസ്, ഒരേ ബ്രാൻഡ് കുപ്പിയിൽ തന്നെ പലതരം ഫില്ലിങ്, ബ്രാൻഡ് നെയിം ഒന്ന് ആയിരിക്കുക അതേസമയം കാണാവുന്ന രീതിയിൽ ഉള്ള വസ്തുക്കൾ അടിഞ്ഞുകൂടി ഇരിക്കുക എന്നിവയാണ് വ്യാജന്മാരുടെ ലക്ഷണങ്ങൾ. പബ്ബുകളിലും ക്ലബ്ബുകളിലും ഓർഡർ ചെയ്യുന്നവരോട് വോഡ്ക ഒന്നു മണത്തു നോക്കാനും നിർദ്ദേശിക്കുന്നുണ്ട്, വ്യാജന് നെയിൽപോളിഷ്ന്റെ മണം ഉണ്ടായിരിക്കും.

താത്കാലിക ലാഭത്തിനായി ഉപഭോക്താക്കളുടെ ആരോഗ്യം നശിപ്പിക്കുന്ന രീതിയിലുള്ള വ്യാജന്മാർ പ്രചരിക്കുന്നത് നിർത്തണമെന്ന് എൽജിഎ യുടെ കൗൺസിലറായ സൈമൺ ബ്ലാക്ക് ബുൺ മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു. വർധിച്ചുവരുന്ന ആവശ്യമാണ് ഇത്തരം നിലവാരം കുറഞ്ഞ മദ്യങ്ങൾ മാർക്കറ്റിൽ എത്താൻ സഹായിക്കുന്നത്. വ്യാജമദ്യം വിൽക്കുന്ന റീട്ടെയിൽ കച്ചവടക്കാർക്ക്, 5000 പൗണ്ട് പിഴയും, പത്ത് വർഷം തടവും, ലൈസൻസ് ക്യാൻസൽ ആക്കുകയും, ആണ് നിലവിൽ ഉള്ള ശിക്ഷ.

ലിവർപൂൾ: ലിവർപൂൾ ഫാസകലിയിൽ താമസിക്കുന്ന ജോസ് താണിപ്പാറയുടെ ഭാര്യ കൊച്ചുറാണി (54) നിര്യതയായി. ഇന്ന് രാവിലെ 8.20 ന് ആണ് മരണം സംഭവിച്ചത്. 2003 ലിവർപൂളിൽ എത്തിയ ആദ്യകാല മലയാളികളിൽ ഒരാളാണ് കൊച്ചുറാണി. കൊച്ചു റാണി കോട്ടയം പേരുതുരുത്ത്, തുമ്പുങ്കൽ പരേതനായ സെബാസ്റ്റിൻറെ  മകൾ ആണ്. കുറച്ചു മാസങ്ങളായി ചികിത്സയിലിരിക്കുകയായിരുന്നു കൊച്ചുറാണി.

മെഡിസിന് പഠിക്കുന്ന രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. ഇന്റേണൽ ഓർഗൻ ഡാമേജ് ആണ് മരണകാരണം എന്നാണ് അറിയുവാൻ കഴിയുന്നത്. ആത്മാവിനു വേണ്ട കൂദാശകൾ എല്ലാം സ്വീകരിച്ചുകൊണ്ടാണ് നേഴ്‌സായ കൊച്ചുറാണി വേർപിരിഞ്ഞത് എന്നാണ് ഇടവക വികാരിയായ ഫാദർ ജിനോ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

മലയാളം യുകെയുടെ ആദരാഞ്ജലികൾ

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഷങ്കായിയിലുള്ള കമ്പനിയുടെ ജിഗാ ഫാക്ടറിയിലാണ് 15 മോഡൽ ത്രീ സെഡാൻസ് കൈമാറിയത്. ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റിന്റെ സിംഹഭാഗവും കൈയടക്കാനുള്ള കുതിപ്പിലാണ് എലോൺ മസ്ക്ന്റെ കമ്പനി. ട്രേഡ് വാർ മൂലം മിക്കവാറും അമേരിക്കൻ കമ്പനികളെല്ലാം തന്നെ ചൈനയുടെ പുറത്തേക്ക് നിർമ്മാണ രംഗം വ്യാപിപ്പിക്കുമ്പോൾ, ടെസ്ല മാത്രമാണ് രാജ്യത്തിന് അകത്തേക്ക് കാർ നിർമ്മാണവുമായി കടന്നുചെല്ലുന്നത്. ഷങ്കായിയിലെ കമ്പനിയുടെ മൾട്ടി ബില്യൺ ഡോളർ പ്ലാന്റിൽ വച്ച് നടന്ന ചടങ്ങിലാണ് പതിനഞ്ചോളം വരുന്ന ജീവനക്കാർക്ക് അവർ വാങ്ങിയ കാറുകൾ കൈമാറിയത്.

ചാന്ദ്രവർഷം (25 ജനുവരി ) തുടങ്ങുന്നതിനു മുമ്പ് തന്നെ ടെസ്ല തങ്ങളുടെ വാഹനങ്ങൾ കൈമാറാൻ തീരുമാനിച്ചിരുന്നു. ചൈനീസ് നിർമ്മിത മോഡൽ ത്രീ കാർ വില ഏകദേശം 50,000 പൗണ്ട് ആണ്. ഇത് ആഗോള ബ്രാൻഡുകൾ ആയ ബിഎംഡബ്ല്യു മെഴ്സിഡസ് ബെൻസ് അതുപോലെ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ എൻ ഐ ഒ, സ്പെങ് മോട്ടോഴ്സ് എന്നിവരുമായി മത്സരിക്കും.

യുഎസ് ന്റെ ടെക്നോളജി ഭീമന്മാർ ആയ ആപ്പിൾ ,ഗൂഗിൾ, എച്ച്പി ഡെൽ എന്നിവർ നിർമ്മാണപ്രവർത്തനങ്ങൾ ചൈനയിൽ നിന്ന് മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റിയിരുന്നു. ചൈനയിൽ നിർമിക്കുന്ന സാധനങ്ങൾ അമേരിക്കയിലേക്ക് ഇമ്പോർട്ട് ചെയ്യുമ്പോൾ കൂടുതൽ താരിഫ് ഉണ്ടാകുന്നു, എന്നതാണ് അതിനെ കൂടുതൽ ചെലവുറ്റത് ആക്കുന്നത്. സമ്മാനമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ന്റെ, അമേരിക്കയിൽ തന്നെ കാറുകൾ നിർമ്മിക്കണമെന്ന നിർബന്ധവും ഇതിനു പിന്നിലുണ്ട്. ടെസ്ല ഉണ്ടാക്കുന്ന കാറുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനു പകരം, ചൈനയിൽ തന്നെ കച്ചവടസാധ്യത നോക്കുകയാണ്.

കൃഷ്ണപ്രസാദ്‌.ആർ. , മലയാളം യുകെ ന്യൂസ് ടീം

ആംഗലേയ ഭാഷ ഒരു വിശ്വഭാഷ എന്ന നിലയിൽ ലോകം മുഴുവൻ വ്യാപിക്കാനുണ്ടായ പ്രധാനകാരണം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വളർച്ചയാണ്, എന്നാൽ അതിനൊരു ജനപ്രിയ മാനം കൈവന്നത് വില്യം ഷെയ്ക്ക്സ്പിയറിന്റെയും ചാൾസ് ഡിക്കെൻസിന്റെയും കൃതികളിലൂടെയാണ്.

ഡിക്കൻസ് തന്റെ കൃതികളിലൂടെ അക്കാലത്തെ ഇംഗ്ലണ്ടിന്റെ അവസ്ഥ ,ജീവിതസാഹചര്യം, സാമൂഹികനില തുടങ്ങിയവ ലോകത്തിനുമുന്നിൽ വരച്ചുകാട്ടി. ഒലിവർ ട്വിസ്റ്റ്, ഡേവിഡ് കോപ്പർഫീൽഡ്, തുടങ്ങിയ കൃതികൾ ലോകമെമ്പാടുമുള്ള വായനപ്രേമികളുടെ ഇഷ്ടപുസ്തകങ്ങളായി ഇന്നും നിലനിൽക്കുന്നു.

മലയാളികളുടെ ഇടയിലും ഡിക്കൻസിനുള്ള സ്വീകാര്യത ഒട്ടും തന്നെ ചെറുതല്ല . പാഠപുസ്തങ്ങളിലൂടെയും ,പുസ്തകരൂപത്തിലും മലയാളികളും ഡിക്കൻസിന്റെ ലോകത്തെ അംഗങ്ങൾ തന്നെയാണ്. ഒലിവർ എന്ന ബാലന്റെകൂടെ അവന്റെ കഷ്ടപ്പാടുകൾ അറിഞ്ഞും അനുഭവിച്ചും അവനോടൊപ്പം തന്നെ വളർണവരാണ് മലയാള വായനസമൂഹവും. അങ്ങനെയുള്ള ഒലിവർ ട്വിസ്റ്റിനുപിന്നിലെ ഒരു കണ്ടെത്തെലുമായി എത്തിയിരിക്കുകയാണ് ലണ്ടൻ യൂണിവേഴ്സിറ്റി പി.എച്ച്. ഡി വിദ്യാർത്ഥി ഇവ ചാർലേറ്റ മേബിയസ് എന്ന സ്വീഡിഷ്‌ യുവതി.

ഒലിവർ ട്വിസ്റ്റിലെ പ്രധാനപ്പെട്ട പലഭാഗങ്ങളും റോബർട്ട് മൂഡി എന്ന സ്കോട്ടിഷ് പത്രപ്രവർത്തകന്റെ ലേഖനങ്ങളുമായി വളരെയേറെ ബന്ധമുണ്ട് എന്നാതാണ് മേബിയസ്സിന്റെ കണ്ടുപിടുത്തം. ഫാഗിൻ എന്ന കഥാപാത്രവും അയാളുടെ ലോകവും മൂഡിയുടെ ലേഖനങ്ങളുമായി വളരെയേറെ സാമ്യം പുലർത്തുന്നതാണ്. മൂഡിയുടെ ‘ലണ്ടൻ ആൻഡ് ലണ്ടനേർസ്’ എന്ന കൃതി ഡിക്കൻസിന്റെ മരണസമയം അദ്ദേഹത്തിന്റെ ബുക്ക്‌ ഷെൽഫിൽ കണ്ടെത്തിയത് മേബിയസ്സിന്റെ വാദത്തിനെ ബലപ്പെടുത്തുന്നുണ്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സൈപ്രസിലെ ആയ ന്പയിൽ ഇസ്രായേലി യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തു എന്ന കേസ് 19 കാരിയായ ബ്രിട്ടീഷുകാരി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. 17 ജൂലൈയിൽ 12 ഇസ്രായേൽ യുവാക്കൾ തന്നെ കൂട്ടബലാത്സംഗം ചെയ്തു എന്ന പരാതി പിൻവലിച്ച ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈപ്രിയറ്റ് പോലീസ് ആവശ്യപ്പെട്ടാണ് താനിങ്ങനെ ഒരു കള്ളക്കഥ കെട്ടിച്ചമച്ചതാണെന്നാണ് പെൺകുട്ടി പറയുന്നത്, പക്ഷേ പൊലീസ് ഇത് നിരസിച്ചു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന് പെൺകുട്ടിക്ക് എതിരെ പരാലിംനി കോടതി കേസെടുത്തു. ഫാമഗുസ്ത ജില്ലാ കോടതിയിലെ ജഡ്ജ് ജനുവരി 7 വരെ പ്രതിയെ റിമാൻഡിൽ വെക്കാൻ ആവശ്യപ്പെട്ടു. ഒരു വർഷം തടവും, 1500 പൗണ്ട് പിഴയും പ്രതിക്ക് ലഭിച്ചു.

എന്നാൽ കേസിൽ ഒരുപാട് തെറ്റിദ്ധാരണകൾ നിലവിലുണ്ടായിരുന്നു എന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. യൂറോപ്യൻ മനുഷ്യാവകാശ നിയമത്തിന്റെ ധ്വംസനമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം വിചാരണവേളയിൽ പ്രതിയോടൊപ്പം വക്കീലോ, ട്രാൻസ്ലേറ്ററോ ഉണ്ടായിരുന്നില്ല. കേസ് കൈകാര്യം ചെയ്ത ജഡ്ജി ആയ മിഖാലിസിന്റെ നിലപാടിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. ബലാൽസംഗം നടന്നതിനെക്കുറിച്ചുള്ള തെളിവുകൾ കേൾക്കാൻ പോലും അദ്ദേഹം മനസ്സു കാണിച്ചില്ല എന്നാണ് അഭിഭാഷകൻ പറയുന്നത്.

പ്രോസിക്യൂഷൻ പറയുന്നത് പ്രതി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി സ്വമേധയാ കേസ് എഴുതി രജിസ്റ്റർ ചെയ്തു എന്നാണ്. എന്നാൽ പ്രതിയായ പെൺകുട്ടി പറയുന്നത്, ഒക്ടോബറിൽ വിചാരണ തുടങ്ങിയതിനുശേഷം തനിക്ക് കൃത്യമായ നിയമ സഹായമോ, അഭിഭാഷകരെയോ ലഭിച്ചിട്ടില്ല എന്നാണ്.

പ്രതിയായ പെൺകുട്ടി യുവാക്കളോടൊപ്പം ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടത്തിയതെന്ന തെളിവുകൾ വീഡിയോയിൽ നിന്ന് ലഭ്യമാണ് എന്നാണ് കോടതി കണ്ടെത്തുന്നത്. ഇസ്രായേലി യുവാക്കളുടെ കയ്യിലുള്ള വീഡിയോ ക്ലിപ്പ് തനിക്ക് ഭീഷണി ആകുമോ എന്ന് ഭയന്നതിനാൽ ആണ് പ്രതി കേസ് ഫയൽ ചെയ്തത് എന്നും കോടതി കണ്ടെത്തി. എന്നാൽ ഈ വാദം തെറ്റാണെന്നാണ് പെൺകുട്ടിയുടെ അഭിഭാഷകർ വാദിക്കുന്നത്.

വിചാരണക്ക് ശേഷം പുറത്തിറങ്ങിയ പെൺകുട്ടിയും അമ്മയും ചുണ്ടുകൾ കൂട്ടി കെട്ടിയ ചിഹ്നമുള്ള വെള്ളത്തൂവാല മുഖത്ത് ധരിച്ചിരുന്നു. വിധിക്കെതിരെയുള്ള പ്രതിഷേധമാണ് അവർ രേഖപ്പെടുത്തിയത്. കോടതിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. പെൺകുട്ടിയുടെ അഭിപ്രായം കേൾക്കാനോ തെളിവുകൾ കൃത്യമായി പരിശോധിക്കാനോ കോടതി തയ്യാറായിരുന്നില്ല എന്ന് പെൺകുട്ടിയുടെ അമ്മയും പരാതിപ്പെട്ടു. ബലാത്സംഗത്തിന് ശേഷം തന്റെ മകൾ കടന്നുപോയ വിഷമഘട്ടങ്ങൾ താൻ മാത്രമേ കണ്ടിട്ടുള്ളൂ എന്നും അവർ വികാരാധീനയായി. പെൺകുട്ടിയുടെ മനുഷ്യാവകാശം പരസ്യമായി നിഷേധിക്കപ്പെട്ടതായും അവർ വാദിച്ചു.

ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം

കേരള സർക്കാർ ജനുവരി 1 മുതൽ സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ജലാശയങ്ങളിലും പൊതുസ്ഥലത്തും പ്ലാസ്റ്റിക് മലിനീകരണം അരുതെന്ന് പറഞ്ഞുകൊണ്ട് ഫോർട്ട്‌കൊച്ചി ബീച്ചിൽ സൃഷ്ടിച്ചിരിക്കുന്ന ‘ദി ട്രാപ്’ എന്ന കലാസൃഷ്ടി ശ്രദ്ധേയമാകുന്നു .

ആളുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ 1500 പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചുകൊണ്ട് 25 അടി ഉയരത്തിലും ആറടി വ്യാസത്തിലുമാണ് ഈ മനോഹരമായ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. ഇത് കാണുവാനായി നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കുപ്പിയുടെ ഉള്ളിൽ പ്രവേശിക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

ദി ട്രാപിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ഓരോ കുപ്പിക്കുള്ളിലും മനുഷ്യൻ കുടുങ്ങിനിൽക്കുന്ന പ്രതീതി കാഴ്ച്ചക്കാരിൽ ഉണ്ടാകുന്നു. ഉള്ളിൽ കണ്ണാടികൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ കാലിഡോസ്കോപ്പ് നൽകുന്ന ദൃശ്യഭംഗിയും ഇതിന് നൽകാനാകും. ഇടപ്പള്ളി സ്വദേശിയും സയൻസ് ഫിലിം മേക്കറും പരസ്യചിത്രരംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയമുള്ള കെ.കെ അജിത്കുമാറിന്റേതാണ് ‘ദി ട്രാപ്’ന്റെ ആശയവും സാക്ഷാത്കാരവും.
കൊച്ചിൻ ഷിപ് യാർഡിന്റെ പിന്തുണയോടെ ജില്ലാഭരണകൂടം, ശുചിത്വമിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തിൽ ഒന്നരലക്ഷം രൂപചെലവിലാണ് ഈ കലാസൃഷ്ടിക്ക് രൂപം നൽകിയത്.
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധന തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ ഈ കലാസൃഷ്ടിക്ക് പ്രാധാന്യം വളരെയേറെയാണ്.

 

ഫോട്ടോ : ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

നൈജീരിയ : 2019ൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് ആയിരത്തോളം ക്രിസ്ത്യാനികളെന്ന് റിപ്പോർട്ട്‌. ഫുലാനി ഗ്രൂപ്പിന്റെ ആക്രമണത്തിലാണ് ഇത്രയധികം ക്രിസ്ത്യാനികൾ നൈജീരിയയിൽ കൊല്ലപ്പെട്ടത്. ഫുലാനി തീവ്രവാദികളുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങൾ മിഡിൽ ബെൽറ്റിലെ ഗ്രാമീണ കാർഷിക സമൂഹങ്ങളെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുകെ ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ ഹ്യൂമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റ് (ഹാർട്ട് ) പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. യുകെ പാർലമെന്റ് അംഗം ബറോണസ് കരോലിൻ കോക്സ് സ്ഥാപിച്ച ലാഭരഹിത സ്ഥാപനമായ ഹാർട്ട്, കഴിഞ്ഞ നവംബർ 18 നാണ് ഈ റിപ്പോർട്ട്‌ പുറത്തുവിടുന്നത്. റിപ്പോർട്ടിന്റെ ഒരു പകർപ്പ് ക്രിസ്റ്റ്യൻ പോസ്റ്റിന് ലഭിക്കുകയുണ്ടായി.

ഫുലാനി ഗ്രൂപ്പ്, ഗ്രാമീണ ഗ്രാമങ്ങളെ ആക്രമിക്കുകയും ഗ്രാമീണരെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുകയും അവരുടെ സ്ഥാനത്ത് സ്ഥിരതാമസമാക്കുകയും ചെയ്യുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഹാർട്ടിന്റെ കണക്കുകൾ പ്രകാരം 2015 മുതൽ 6000ത്തോളം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും 12000 പേർ പലായനം ചെയ്തതായും പറയപ്പെടുന്നു. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ കടുനയിൽ “അഞ്ച് വലിയ ആക്രമണങ്ങൾ” ഉണ്ടായിട്ടുണ്ടെന്നും ഇത് ആകെ 500 മരണങ്ങൾക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഹാർട്ടിന്റെ 1000 മരണ കണക്കെടുപ്പിൽ ബൊർനോ സ്റ്റേറ്റിലെയും ബോക്കോ ഹറാമിളെയും ആക്രമണങ്ങളും ഉൾപ്പെടുന്നു.

നൈജീരിയയിൽ 2018 ൽ 2,400 ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടുവെന്ന് നൈജീരിയ ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാർട്ട് തുടർ കണ്ടെത്തലുകൾ നടത്തിയത്. നൂറുകണക്കിന് ആരാധനാലയങ്ങൾ തകർത്തെന്നും ക്രിസ്ത്യൻ സുവിശേഷ പ്രവർത്തകരെ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തിയെന്നും ഹാർട്ട് പറയുന്നു. ക്രിസ്ത്യൻ പീഡനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയയെന്ന് ഓപ്പൺ ഡോർസ് യുഎസ്എയുടെ 2019 ലെ വേൾഡ് വാച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു.

ഹൈവേ ജീവനക്കാരുടെ ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിൽ റോഡ്സൈഡിലേക്ക് കാറിൽ നിന്ന് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് ഇനിമുതൽ പിഴയടയ്ക്കേണ്ടി വരും.

വർഷംതോറും മാലിന്യങ്ങൾ വൃത്തിയാക്കാനായി മാത്രം വെൽഷ് കൗൺസിൽ ചെലവഴിക്കുന്നത് മില്യൺ കണക്കിന് പൗണ്ടാണ്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. എന്നാൽ ഇപ്പോൾ നിലവിലുള്ള നിയമം മാറ്റി, വേസ്റ്റ് തള്ളുന്ന വാഹനത്തിന്റെ ഉടമസ്ഥർക്ക് പിഴയടക്കേണ്ടിവരുന്ന രീതിയിൽ ആക്കാനാണ് വെൽഷ് ഗവൺമെന്റ്ന്റെ നീക്കം. കാർ ഉടമസ്ഥനാണ് മാലിന്യം തള്ളിയതെങ്കിലും അല്ലെങ്കിലും ശരി, തെളിവുണ്ടെങ്കിൽ പിഴ അടയ്ക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.

ഇതിനു മുമ്പ് ചില സൈക്കിൾ യാത്രക്കാർ ട്രാഫിക്കിൽ കാത്തുനിന്ന് മാലിന്യം വലിച്ചെറിയുന്നവർക്ക് നേരെ തന്നെ അത് തിരിച്ചറിയുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു. വെൽഷ് ഗവൺമെന്റ് കൗൺസിലുകൾക്കാണ് റോഡുകൾ വൃത്തിയാക്കാനുള്ള ചുമതല. എന്നാൽ അപകടകരമായ രീതിയിൽ നിക്ഷേപിച്ച മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപെട്ട ജീവനക്കാർ മരിച്ച ഒട്ടനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല അത് വൃത്തിയാക്കാനുള്ള മുഴുവൻ ചെലവും വഹിക്കേണ്ടതും കൗൺസിലാണ്. 20 മിനിറ്റ് നീണ്ടുനിൽക്കുന്ന വൃത്തിയാക്കലിനു ഏകദേശം 4000 പൗണ്ട് ചെലവ് വരുന്നുണ്ട്.

നിലവിൽ റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടിക്കപ്പെട്ടാൽ 2500 പൗണ്ട് വരെ ഫൈൻ അടയ്ക്കേണ്ടതാണ്. അല്ലാത്തവരെ അറസ്റ്റ് ചെയ്യാനും നിയമമുണ്ട്. എന്നാൽ ആരുടെ പേരിലാണോ നോട്ടീസയച്ചത് അവർ പിഴയടയ്ക്കാതെ ഇരിക്കുന്നതും, ചെയ്ത കുറ്റം നിരസിക്കുന്നതുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ ഇനി മുതൽ വാഹന ഉടമ കുറ്റം ചെയ്താലും ഇല്ലെങ്കിലും പിഴയടയ്ക്കേണ്ടി വരും. ഇതിനായി വെൽഷ് ഗവൺമെന്റ് കൗൺസിലുകൾക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ഈ നിയമം വരുന്നതോടുകൂടി റോഡരികിൽ മാലിന്യം തള്ളുന്നതിന് വലിയ കുറവ് സംഭവിക്കും എന്നാണ് കരുതുന്നത്.

റോഡരികിലെ മാലിന്യങ്ങൾ വൃത്തിയാക്കാൻ സ്വമേധയാ ഇറങ്ങിത്തിരിക്കുന്നവരും ഉണ്ട്. അവരും വളരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ആണ് പങ്കുവെക്കാറുള്ളത്. മോർഗൻ ഇവൻ എന്ന യുവാവ്, സ്ഥിരമായി റോഡ് സൈഡിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്ന ആളാണ്. റോഡരികിൽ തള്ളപ്പെട്ട മാലിന്യങ്ങൾ കാണുമ്പോൾ തനിക്ക് വളരെയധികം ദേഷ്യം ഉണ്ടാകുമെന്നും എന്നാൽ അത് വൃത്തിയാക്കാൻ ശ്രമിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഫി കപ്പുകൾ, കോണ്ടങ്ങൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവയാണ് പ്രധാനമായും റോഡ് സൈഡിലെ മാലിന്യങ്ങൾ എന്ന് ലിറ്റർ പിക്കിൾ എന്ന് അറിയപ്പെടുന്ന പോളി എമ്മോട്ട് പറഞ്ഞു.

Copyright © . All rights reserved