ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
വേൽസ് : 23 വയസ്സുള്ള പീഡിയാട്രിക് നഴ്സിനെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നും ചൊവ്വാഴ്ച വെളുപ്പിനെയോടെയാണ് കാണാതായത്. കാണാതായ സമയത്ത് നീല നിറത്തിലെ നഴ്സുമാരുടെ യൂണിഫോമും കറുത്ത ഷൂസും ആണ് അവർ ധരിച്ചിരുന്നത്. കാർപള്ളിയിൽ നിന്നുള്ള നഴ്സ് രാത്രി 1 നാല്പതോടെ ആണ് ഡ്യൂട്ടി അവസാനിപ്പിച്ച് ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്.
പൈലി വില്ലേജിലെ സർവ്വ ഈ നദിയിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഗ്വെന്റ് പോലീസ് ശരീരം കണ്ടെത്തി. മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലോറിയുടെ മൃതശരീരം തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങൾ അന്വേഷണത്തിനു സഹായിച്ച ഉദ്യോഗസ്ഥരോടും ബന്ധുമിത്രാദികളും നന്ദി അറിയിച്ചു. ദുഃഖത്തിൽ പങ്കു ചേരാൻ എത്തിയവരോടുള്ള സ്നേഹാദരവുകൾ അവർ പങ്കുവെച്ചു.

കാർഡ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് ബോർഡ് നഴ്സിന്റെ വേർപാടിൽ ദുഃഖാചരണം നടത്തി. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി കരിയർ തെരഞ്ഞെടുത്ത ലോറി ജോൺസ് പ്രതിഭയുള്ള ഒരു വ്യക്തി ആയിരുന്നു എന്നും അധികൃതർ പറഞ്ഞു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ ഡോക്ടർ ഡേവിഡ് മേക്കറെത്തിനെതിരെ കോടതി വിധി. തന്റെ ക്രിസ്ത്യൻ വിശ്വാസം ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിക്കാൻ തന്നെ പ്രേരിപ്പിക്കുന്നില്ല എന്നാണ് ഡേവിഡിന്റെ വാദം. വെസ്റ്റ് മിഡ്‌ലാൻഡിലെ ഡൂഡിലിയിൽ നിന്നുള്ള ഡേവിഡ്, തനിക്ക് ചിന്തിക്കാൻ ഉള്ള സ്വാതന്ത്ര്യവും, ഇഷ്ടമുള്ള വിശ്വാസം പിന്തുടരുന്നതിനുള്ള അവകാശവുമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.
ആറടി ഉയരവും, മീശയും ഉള്ള ഒരു പുരുഷനെ താൻ സ്ത്രീയെന്ന് വിളിക്കാത്തത് തനിക്കെതിരെയുള്ള ആരോപണം എന്ന ഡേവിഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഡേവിഡിന്റെ കാഴ്ചപ്പാട് വ്യക്തികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടുന്നതാണെന്ന് പാനൽ അംഗങ്ങൾ കണ്ടെത്തി. ബർമിങ്ഹാമിലെ ട്രിബ്യൂണൽ പാനൽ ഡേവിഡിന്റെ എല്ലാ പരാതികളും തള്ളി.

ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിനും, അവകാശത്തിനും എതിരാണ് ഡേവിഡിന്റെ കാഴ്ചപ്പാട് എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് എന്ന് ട്രിബ്യൂണൽ പാനലിലെ അംഗങ്ങൾ വ്യക്തമാക്കി. എന്നാൽ തന്റെ വിശ്വാസത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും, തന്റെ 30 വർഷത്തെ അനുഭവം അതിനു തന്നെ പ്രേരിപ്പിക്കുന്നതെന്നും അമ്പത്തിയാറുകാരനായ ഡേവിഡ് വ്യക്തമാക്കി. താൻ ഒരു ക്രിസ്ത്യാനിയാണെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും, തന്റെ അവകാശത്തിനും സ്വാതന്ത്ര്യത്തിനുവേണ്ടിയും പോരാടുമെന്നും ഡേവിഡ് വ്യക്തമാക്കി. എന്നാൽ ആരുടേയും അവകാശത്തിന് എതിരെ വിധി പ്രഖ്യാപിച്ചിട്ടില്ലെന്നും, മനുഷ്യത്വത്തിനാണ് പ്രാധാന്യം കൊടുത്തതെന്നും ട്രിബ്യൂണൽ അംഗങ്ങൾ വ്യക്തമാക്കി.
ലണ്ടൻ∙ ഹൈദരാബാദ് നിസാമിന്റെ സ്വത്തിനെച്ചൊല്ലി ദശാബ്ദങ്ങള്‍ നീണ്ടുനിന്ന കേസിൽ പാക്കിസ്ഥാനു തിരിച്ചടി. കേസിൽ പാക്കിസ്ഥാന്റെ വാദങ്ങൾ തള്ളിയ യുകെ ഹൈക്കോടതി ഇന്ത്യയ്ക്കനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. 1947ൽ ഇന്ത്യ വിഭജന സമയത്തു ലണ്ടനിലെ ബാങ്ക് അക്കൗണ്ടിൽ നിസാം നിക്ഷേപിച്ച തുകയെച്ചൊല്ലിയായിരുന്നു തർക്കം.

ജസ്റ്റിസ് മാർകസ് സ്മിത്ത്
നിസാമിന്റെ പിന്തുടര്‍ച്ചക്കാരായ മുഖറം ജാ രാജകുമാരൻ, സഹോദരൻ മുഫഖം ജാ എന്നിവർ ഇന്ത്യന്‍ സർക്കാരിനോടൊപ്പം ചേർന്നു നടത്തിയ കേസിലാണു ദശാബ്ദങ്ങൾക്കുശേഷം വിജയം നേടിയത്. യുകെയിലെ നാറ്റ്‍വെസ്റ്റ് ബാങ്കിലെ 3.5 കോടി പൗണ്ടിനെച്ചൊല്ലിയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമയുദ്ധം. നിസാം ഏഴാമനാണ് ഈ തുകയുടെ മുഴുവൻ അർഹതയെന്ന് ലണ്ടൻ റോയൽ കോടതി ജഡ‍്ജി ജസ്റ്റിസ് മാർകസ് സ്മിത്ത് വിധിച്ചു.
10.08 ലക്ഷം പൗണ്ടും 9 ഷില്ലിങ്ങുമാണ് 1948ൽ ഹൈദരാബാദ് നിസാം പുതുതായി രൂപംകൊണ്ട പാക്കിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മിഷനറുടെ അക്കൗണ്ടിലേക്ക് അന്നു കൈമാറിയത്. ബാങ്കിലെ ഈ തുക നിലവിൽ 3.5 കോടി പൗണ്ടായി ഉയർന്നു. ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ, തുക തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നിസാമിന്റെ പിൻതുടർച്ചക്കാർ വാദിച്ചു. എന്നാൽ തുക തങ്ങളുടേതാണെന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം.
ഇന്ത്യ വിഭജന സമയത്ത് ഹൈദരാബാദിന്റെ ഏഴാമത്തെ നിസാം ആയിരുന്ന മിർ ഒസ്മാൻ അലി ഖാൻ ഇന്ത്യയിലും പാക്കിസ്ഥാനിലും ചേരാൻ തയാറായിരുന്നില്ല. ഈ സമയത്താണ് സൂക്ഷിക്കുന്നതിനായി 10 ലക്ഷം പൗണ്ട് യുകെയിലെ പാക്ക് ഹൈക്കമ്മിഷണര്‍ ആയിരുന്ന ഹബീബ് ഇബ്രാഹിം റഹിംതുലയുടെ ലണ്ടനിലെ അക്കൗണ്ടിലേക്കു മാറ്റുന്നത്. ഹൈദരാബാദിന് നൽകിയ ആയുധങ്ങളുടെ തുകയാണ് ഇതെന്നാണ് പാക്കിസ്ഥാൻ വാദിച്ചിരുന്നത്.
എന്നാൽ പാക്കിസ്ഥാന്റെ വാദഗതിക്കു തെളിവില്ലെന്ന് ലണ്ടൻ കോടതി കണ്ടെത്തി. കോടതി വിധി പരിശോധിച്ചശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഷിബു മാത്യൂ
നേട്ടങ്ങൾ കൊയ്ത് മലയാളികൾ ബ്രിട്ടണിൽ മുന്നേറുകയാണ്. ഗ്രേറ്റ് ബ്രട്ടീഷ് കെയർ അവാർഡ് നൈറ്റ് ഒക്ടോബർ 26 ന് മാഞ്ചസ്റ്ററിൽ നടക്കാനിരിക്കെ ബെസ്റ്റ് കെയർഹോം രജിസ്ട്രേഡ് മാനേജർ വിഭാഗത്തിൽ ഏറ്റവും മികച്ച മാനേജർക്കായുള്ള അവാർഡിന് പരിഗണിക്കപ്പെട്ടവരുടെ ലിസ്റ്റിൽ മാഞ്ചെസ്റ്ററിൽ നിന്നുള്ള സിന്ധു സാജുവും ഇടം നേടി. നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുമായി പാശ്ചാത്യർ ഉൾപ്പെടെ അഞ്ച് പേരാണ് ലിസ്റ്റിൽ പരിഗണിച്ചിരിക്കുന്നത്. ഭാഗ്യം സിന്ധുവിനെ തുണച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാദിയും സിന്ധുവിൽ വന്നു ചേരും.

2004 ലാണ് സിന്ധു സാജു യുകെയിലെത്തിയത്. 2008 ൽ യൂണിറ്റി ഹോംസ് ലിമിറ്റഡിന്റെ കീഴിലുള്ള നെഴ്സിംഗ് ഹോമിൽ നെഴ്സായി ജോലിയാരംഭിച്ചു. 2016ൽ ഇതേ കമ്പനിയുടെ കീഴിലുള്ള മാഞ്ചെസ്റ്ററിലെ ബ്ളൂബെൽ കോർട്ട്, വില്ലോസ് എന്നീ നെഴ്സിംഗ് ഹോമുകളുടെ മാനേജരായി നിയമിതയായി. പിന്നീടങ്ങോട്ടുള്ള സിന്ധുവിന്റെ പ്രവർത്തന മികവാണ് ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന അവാർഡിനരികിൽ എത്തിച്ചിരിക്കുന്നത്. ആധുനിക കാലഘട്ടങ്ങളിലെ മത്സരങ്ങളെ നേരിട്ട്, മാനേജ്മെന്റിലെ വൈവിധ്യമാർന്ന കഴിവുകൾ പ്രദർശിപ്പിച്ചവർക്കും സ്വായത്തമായവർക്കും നല്കുന്ന അവാർഡാണിത്. രോഗീപരിപാലനത്തിനും വാർദ്ധക്യ പരിചരണത്തിനും വ്യക്താനിഷ്ട്യമായ രീതികൾ പിൻതുടരുകയും തനതായ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതോടൊപ്പം സഹപ്രവർത്തകർക്ക് രോഗീപരിപാലനത്തിൽ മാനേജരെന്ന നിലയിൽ നല്കിയ പിൻന്തുണയും പ്രധാന ഘടകമാണ്.
കേരളത്തിൽ അങ്കമാലി തുറവൂര് പുന്നശ്ശേരി വീട്ടിൽ ജോസ് പുന്നശ്ശേരിയുടെയും മേരി ജോസ് പുന്നശ്ശേരിയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് സിന്ധു. ഇളയ സഹോദരൻ സിനോ ജോസ് കുടുംബസമേതം യുകെയിലാണ് താമസം. അങ്കമാലിയിൽ മഞ്ഞപ്ര പുതിയിടത്ത് വീട്ടിൽ സാജു പാപ്പച്ചനാണ് സിന്ധുവിന്റെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളാന്നുള്ളത്. സോണിയാ സാജുവും സാമുവേൽ സാജുവും. കുടുംബസമേതം മാഞ്ചെസ്റ്ററിലാണ് ഇവർ താമസിക്കുന്നത്.

ഈ മാസം 26 ന് മാഞ്ചെസ്റ്ററിലെ പ്രൻസിപ്പാൾ ഹോട്ടലിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ അവാർഡ് പ്രഖ്യാപനം നടക്കും. തുടന്ന് അവാർഡ് ദാന ചടങ്ങുകളും നടക്കും. മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങളും ആശംസകളും.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഇറാൻ : യുഎസ് ചാരനെ ഇറാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. യുഎസിനുവേണ്ടി ചാരപ്പണി നടത്തിയതിന് മൂന്ന് പേരെ ശിക്ഷിച്ചതായും അവരിൽ ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചതായും മറ്റൊരാൾ യുകെയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതായും ഇറാൻ ജുഡീഷ്യറി അറിയിച്ചു. സിഐഎയ്ക്ക് വേണ്ടി പ്രവർത്തിച്ചതിന് അലി നഫരിയെഹ്, മൊഹംമദലി ബാബാപോർ എന്നിവർക്ക് പത്തു വർഷത്തെ ജയിൽ ശിക്ഷയും ലഭിച്ചു. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തെ സഹായിച്ചതിന് മുഹമ്മദ് അമിൻ നസബിന് 10 വർഷം ജയിൽ ശിക്ഷ വിധിച്ചു. ചാരപ്പണി നടത്തിയതിന് ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം 17 പേരെ അറസ്റ്റ് ചെയ്തിരുന്നു. ചാരപ്പണി ഉൾപ്പെടെ പല തെറ്റുകളും അവർ ചെയ്തിട്ടുണ്ടെന്ന ഇറാൻെറ വാദം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിഷേധിച്ചു.

ബ്രിട്ടീഷ്-ഇറാനിയൻ നരവംശശാസ്ത്രജ്ഞൻ കമീൽ അഹ്മദിയെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തതായി വക്താവായ ഗോലാംഹൊസൈൻ ഇസ്മായിലി അറിയിച്ചു. ഇറാനിലെ വീട്ടിൽ വെച്ചാണ് അഹ്മദിയെ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ വെളിപ്പെടുത്തി. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ഒപ്പം തന്നെ ഇറാൻ – യുകെ ബന്ധത്തെയും ഇത് സാരമായി ബാധിക്കും. 2016ൽ ചാരപ്പണി നടത്തിയെന്ന് ആരോപിച്ച്, ഇറാൻ പിടിച്ചു വെച്ചിരിക്കുന്ന സ്കിയൻ വാങ് ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കണമെന്ന് യുഎസിന്റെ ബ്രയാൻ ഹുക്ക് ആവശ്യപ്പെട്ടു. കമീൽ അഹ് മദിയെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തതായി വക്താവായ ഗോലാംഹൊസൈൻ ഇസ്മായിലി അറിയിച്ചു. ഇറാനിലെ വീട്ടിൽ വെച്ചാണ് അഹ്മദിയെ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ വെളിപ്പെടുത്തി. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ഒപ്പം തന്നെ ഇറാൻ – യുകെ ബന്ധത്തെയും ഇത് സാരമായി ബാധിക്കും. 2016ൽ ചാരപ്പണി നടത്തിയെന്ന് ആരോപിച്ച്, ഇറാൻ പിടിച്ചു വെച്ചിരിക്കുന്ന സ്കിയൻ വാങ് ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കണമെന്ന് യുഎസിന്റെ ബ്രയാൻ ഹുക്ക് ആവശ്യപ്പെട്ടു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൺ : ഒരാഴ്ചകൊണ്ട് പെയ്യുന്ന മഴ ഒരു ദിവസം കൊണ്ട് പെയ്തതുമൂലം മിഡ്ലാൻഡ്, വെയിൽസ്, തെക്കേ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. പലസ്ഥലങ്ങളിലും ആളുകൾ വെള്ളം കയറിയ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ പലയിടത്തും ഗതാഗതം പൂർണമായി തകരാറിലായി. ഇംഗ്ലണ്ടിൽ പ്രളയ സാധ്യത പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ജലാശയങ്ങളിലും, കടയിലും പൊതുജനങ്ങൾ പോകരുത് എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം രണ്ടു മണിക്കൂറിനുള്ളിൽ ഏകദേശം 50 മില്ലി മീറ്റർ മഴയാണ് പലയിടങ്ങളിലും ലഭിച്ചത്. വ്യാഴാഴ്ച ഇനിയും കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വടക്കേ ഇംഗ്ലണ്ടിലെ കനത്ത മഴയെ തുടർന്ന് കംബ്രിയ, കാർഐസിൽ, ന്യൂകാസിൽ എന്നിവിടങ്ങളിലെ റോഡ്, റെയിൽ ഗതാഗതം താറുമാറായി. ലാക്സി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം പരിപൂർണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. വീടുകളിൽ കുടുങ്ങിപ്പോയവരെ ഫയർ സർവീസ്, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. പലയിടങ്ങളിലും വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
പ്രൊഫ . ഫിലിപ്പ് എൻ തോമസ് , മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ് പ്രസിഡന്റ്
ചരിത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ യുവൽ നോവ ഹരാരി രചിച്ച “21 Lessons for the 21 century” എന്ന ഗ്രന്ഥത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന പ്രതിസന്ധി വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇരുപതാംനൂറ്റാണ്ട് മൂന്ന് വലിയ പ്രത്യയ ശാസ്ത്രങ്ങൾക്ക് വേദിയായിരുന്നു. ഫാസിസം, കമ്മ്യൂണിസം, ലിബറലിസം. ഫാസിസം ആദ്യം തന്നെ ചരിത്രത്തിന്റെ ഭാഗമായി, കമ്മ്യൂണിസം 1990-കളുടെ ആരംഭത്തിൽ തിരോധാനം ചെയ്തു. ലിബറലിസം
ആഗോളവൽക്കരണത്തിലൂടെ അതിന്റെ ഉച്ചകോടിയിൽ എത്തി 21 ആം നൂറ്റാണ്ടിലേക്ക് കടന്നു. പക്ഷേ ഇന്ന് ലിബറലിസം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ലിബറലിസത്തിന്റെ തന്നെ ഉൽപ്പന്നങ്ങളായ ഇൻഫർമേഷൻ ടെക്നോളജിയും ബയോടെക്നോളജി യും ചേർന്ന് രൂപപ്പെടുത്തിയ വിപ്ലവാത്മക മുന്നേറ്റത്തിൽ ആഗോളവത്കരിക്കപ്പെട്ട ലിബറലിസം ഏറ്റവും വലിയ വൈതരണിയിൽ എത്തിപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ചിന്തകളെ നിരാകരിച്ച് അനേകായിരങ്ങളെ തൊഴിൽരഹിതരാക്കി പൂർണ്ണ അധികാരം കൈയാളുന്ന ഡിജിറ്റൽ ഡിക്റ്റേറ്റർഷിപ്പിന് വഴി മാറുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ബഹുഭൂരിപക്ഷം ചൂഷണത്തിന് വിധേയരാകുന്നതല്ല മറിച്ച് സംഗതരല്ലാതെ (irrelavent) ആകുമെന്ന് അദ്ദേഹം വിഭാവനം ചെയ്യുന്നു. സമ്പദ് വ്യവസ്ഥയിലെ ഇപ്പോഴത്തെ മാന്ദ്യം തൊഴിൽരംഗത്തെ അതിഭീമമായ കുറവ്, കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ സാംസ്കാരിക സംഘടനകൾ, തീവ്രവാദം സൂക്ഷ്മതലത്തിൽ ബന്ധങ്ങളുടെ തകർച്ച, യാന്ത്രികത, വ്യക്തികളുടെ ആത്മഹത്യ തുടങ്ങിയവയെല്ലാം മുകളിൽ വിവരിച്ച ഭയാശങ്കകൾ സാധൂകരിക്കുന്നതാണ്.
ചുരുക്കത്തിൽ ചരിത്രത്തിന്റെ പ്രയാണം പ്രകാശമില്ലാത്ത വിദൂര കാഴ്ചയില്ലാത്ത അകത്തളങ്ങളിൽ എത്തിപ്പെട്ടിരിക്കുന്നു. ഇവിടെയാണ് ഗാന്ധി ദർശനത്തിന്റെ കാലിക പ്രസക്തി നമ്മുടെ മുൻപിൽ ചർച്ചയാകുന്നത്
ഗാന്ധിജി എന്ന പ്രകാശഗോപുരം.
ഹറാരിയുടെ വിശകലനത്തിൽ മുൻപിൽ മന്ദസ്മിതനായി കടന്നുവരുന്നത് ഗാന്ധിജി എന്ന പ്രകാശഗോപുരമാണ് അഥവാ ഗാന്ധിദർശനം ആണ്. ചരിത്രത്തിലെ അപൂർവ്വ പ്രതിഭാസമാണ് ആളത്തവും ദർശനവും വേർതിരിക്കാനാവാത്ത വിധം സംഭവിക്കുന്ന ലയം. ഗാന്ധിജിയിൽ ഈ ലയം പൂർണമാണ്. അർദ്ധനഗ്നനായി സഹപ്രവർത്തകരുടെ തോളിൽ കൈകളിട്ട് ചിരിച്ചുകൊണ്ട് മുമ്പോട്ട് നടക്കുന്ന ഗാന്ധിജിയുടെ രൂപം, ഹരാരിയുടെ മുന്നറിയിപ്പുകൾക്കിടയിലൂടെ വെളിച്ചവും ദൂരകാഴ്ചയും നൽകുന്നു. ഗാന്ധി ദർശനം ആണ്, അല്ല ഗാന്ധിജി തന്നെയാണ് നമ്മുടെ പ്രതീക്ഷ.
ചർക്ക എന്ന പ്രതീകം.
ലിബറലിസത്തിന്റെ ഉൽപാദന വിതരണ അധീശത്വത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ചർക്കയുടെ പ്രസക്തി ഏറെയാണ്. ഉത്പാദനവും ,വിപണനവും ,ഉപയോഗവും എല്ലാം
പങ്കാളിത്തത്തിന്റെ മണ്ണിൽ മാത്രമേ സ്ഥായിഭാവമുള്ളതാകു എന്ന് ഗാന്ധിജി വിശ്വസിച്ചു. അതിന്റെ പ്രതീകമായിരുന്നു ചർക്ക. പരുത്തി കൃഷി ചെയ്യുന്നവർ, പഞ്ഞി ശേഖരിക്കുന്നവർ, തിരി ആക്കുന്നവർ നൂൽ നൂൽക്കുന്നവർ , വസ്ത്രത്തിന് നിറം നൽകുന്നവർ, വിപണനം ചെയ്യുന്നവർ, ഉപഭോക്താക്കൾ എല്ലാവരും ചേർന്ന ശൃംഖല വലുതാണ്. അതിലെ ഓരോ കണ്ണിയും തുല്യ പ്രാധാന്യമുള്ളതാണ് . ഒരിടത്തും അമിതലാഭം ഇല്ല. എല്ലാവർക്കും എല്ലാതലങ്ങളിലും ബഹുമാനവും, അംഗീകാരവും പങ്കാളിത്ത സംവിധാനത്തിൽ അന്തർലീനമാണ്. പങ്കാളിത്തം നിഷേധിച്ചുള്ള സംവിധാനം വിഭവങ്ങളുടെയും ,അധികാരത്തിന്റെയും കേന്ദ്രീകരണത്തിലേക്ക് നയിക്കും. ഫലമോ ചൂഷണവും അന്തരവും. ചുരുക്കത്തിൽ ഹരാരിയുടെ തൊഴിൽ രാഹിത്യവും ഡിജിറ്റൽ ഡിക്ടേറ്റർ ഷിപ്പിനും പരിഹാരം പങ്കാളിത്തത്തിന്റെ ഗാന്ധിദർശനം തന്നെ. ചർക്ക എന്ന പ്രതീകത്തിന്റെ പുനരാവിഷ്കരണം ഇന്ന് എങ്ങനെ സാധിക്കും എന്നുള്ളത് തീർച്ചയായും ഗൗരവമായി പരിചിന്തനം ചെയ്ത് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
ചാക്രിക പ്രക്രിയ
പ്രകൃതിവിഭവങ്ങളുടെ രേഖീയ ചൂഷണം (leniar exploitation) ഗാന്ധിദർശനത്തിലില്ല, ഇത് ചാക്രിക പ്രക്രിയയാണ്. പ്രകൃതിയിൽ നിന്നും സ്വീകരിക്കുന്ന വിഭവങ്ങളുടെ ഒരു പങ്ക് എങ്കിലും പ്രകൃതിക്ക് തിരിച്ചു കൊടുക്കുവാൻ ഉപഭോക്താവ് ബാധ്യസ്ഥനാണ്. ചാക്രിക പ്രക്രിയയുടെ ഏറ്റവും വലിയ പ്രതീകം ഗോബർ ഗ്യാസ് പ്ലാൻഡ് ആണ്. പ്രകൃതിയിൽ നിന്ന് പുല്ല് , വൈക്കോൽ , സസ്യ അവശിഷ്ടങ്ങൾ , വെള്ളം തുടങ്ങിയവ ആഹാരമായി സ്വീകരിക്കുന്ന കന്നുകാലികൾ പാൽ , തൈര് തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾകൊപ്പം വളമായി ചാണകവും നൽകുന്നു. ചാണകം ഉപയോഗിച്ചുള്ള ഗോബർ ഗ്യാസ് പ്ലാന്റ് പാചകത്തിന് ഗ്യാസ് ലഭ്യമാക്കുന്നു. അതോടൊപ്പം പുറംതള്ളുന്ന അവശിഷ്ടം പ്രകൃതിയിലേക്ക് സസ്യജാലങ്ങളുടെ വളർച്ചയ്ക്ക് വളമായി മാറ്റപ്പെടുന്നു. പ്രകൃതിയെ സമ്പുഷ്ടമാക്കുന്നു. പ്രകൃതിയുടെ മേലുള്ള ചൂഷണം വിഭവങ്ങൾ കുറയ്ക്കുകയും അന്തിമമായി ഇല്ലാതാക്കുകയും ചെയ്യും. മാത്രവുമല്ല അവശിഷ്ടങ്ങൾ മലിനീകരണത്തിന് ഉറവിടം ആകുന്നു. വിഭവശോഷണം മലിനീകരണവും മുഖമുദ്രകൾ ആയുള്ള രേഖീയ വികാസന പ്രക്രിയ തിരുത്തേണ്ടത് നിലനിൽപ്പിനു കൂടിയേതീരൂ. ഗാന്ധി ദർശനം അതാണ്. വ്യവസായങ്ങളുടെ പങ്കാളിത്ത ചാക്രിക സ്വഭാവം വീണ്ടെടുക്കണം എന്ന് ഗാന്ധിമാർഗ്ഗം അനുശാസിക്കുന്നു.
സൗഹൃദ വിപണി
വിപണിയിലെ മത്സരമാണ് ലിബറലിസത്തിന്റെ അടിസ്ഥാനതത്വം. മത്സരത്തിലൂടെ ലാഭം, ലാഭം വീണ്ടും വിപണിയിലെത്തുന്നു. ചുരുക്കത്തിൽ ലാഭം കൊയ്യുന്നവരുടെ പിടിയിൽ വിപണി അമരും. സ്വതന്ത്ര കമ്പോളം എന്നത് മിഥ്യ സങ്കല്പം ആയി മാറുന്നു . വിപണി കയ്യടക്കുന്ന വൻകിടക്കാർ
വിഭവങ്ങളുടെയും അധികാരത്തിന്റെയും കടിഞ്ഞാൺ പിടിക്കും. വിപണിയിൽ ഇടപെടുന്നതിന് ഉപഭോക്താവിന് ശേഷി ഇല്ലാതെ വരുമ്പോൾ വിപണി തകർച്ചയിലേക്ക് മാറും. ഇപ്പോഴത്തെ മാന്ദ്യം അതാണ്. ഗാന്ധിദർശനത്തിൽ ലാഭം അടിസ്ഥാനപ്രമാണം അല്ല. മത്സരം ലാഭത്തിനല്ല ഗുണമേന്മക്ക് വേണ്ടിയുള്ള സൗഹൃദ ഇടപെടൽ മാത്രമാണ്. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും വേദികളാണ്.
ഗ്രാമസ്വരാജ് / ആഗോളഗ്രാമം.
ഗാന്ധിദർശനം ആണല്ലോ സ്വാശ്രയ ഗ്രാമങ്ങൾ. നീതിയുടെയും, സുസ്ഥിരത യുടെയും ചെറിയ സാമൂഹ്യ ഇടങ്ങൾ ആകണം ഓരോ ഗ്രാമവും എന്ന് ഗാന്ധിജി വിഭാവനം ചെയ്തു. വിഭവങ്ങളുടെ സ്വഭാവവും ലഭ്യതയും അനുസരിച്ചാവണം ഓരോ ഗ്രാമവും ഗ്രാമസ്വരാജ് ആയി രൂപപ്പെടേണ്ടത്. ഉല്പാദക രെയും ഉൽപ്പന്നങ്ങൾ ആയും അടിസ്ഥാനപ്പെടുത്തിയുള്ള വേർതിരിവോ മേധാവിത്വമോ ഗാന്ധിദർശനത്തിലില്ല.
വാർത്താ വിനിമയത്തിലൂടെയും വിവിധ യാത്രാമാർഗങ്ങളിൽ കൂടിയും ലോകം ഒരു ഗ്രാമമായി മാറിയിട്ടുണ്ട് (ഗ്ലോബൽ വില്ലേജ് ). ഗാന്ധി ദർശനം ആഗോള ഗ്രാമത്തെ ഒരു ഗ്രാമസ്വരാജായി മാറ്റുന്നതിന് കെൽപുള്ളതാണ്. അത് സാധിക്കുമോ? എന്തായാലും ഹരാരിയുടെ പ്രതീക്ഷ യറ്റ ഇടം ഗാന്ധിജിയുടെ പ്രസക്തി വലുതാക്കുന്നു.

പ്രൊഫ . ഫിലിപ്പ് എൻ തോമസ്
ലേഖകൻ മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ് ന്റെ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. തിരുവല്ല മാർത്തോമാ കോളേജിൽ പ്രൊഫസറായും കേരള കൗൺസിൽ ഓഫ് ചർചിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
യുകെ : ഇംഗ്ലീഷ് ചാനൽ വഴി ആളുകളെ യുകെയിലേക്ക് എത്തിക്കുന്ന കള്ളക്കടത്തുകാർക്ക് ഫ്രഞ്ച് പോലീസ് പിന്തുണ നൽകുന്നെന്ന് കണ്ടെത്തൽ. ഒരു രഹസ്യാന്വേഷണത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.കാലായിസിൽ നിന്നും ഡങ്കിർക്കിൽ നിന്നും ആളുകളെ ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് എത്തിക്കാൻ കള്ളക്കടത്തുകാർക്ക് ഫ്രഞ്ച് പോലീസ് അനുമതി നല്കുന്നെന്ന് എൽബിസി റേഡിയോ വെളിപ്പെടുത്തി. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തിലെ ഒരാളെ ഡങ്കിർക്കിൽ നിന്നും രഹസ്യാന്വേഷണസംഘം കണ്ടെത്തി. 7000 പൗണ്ട് വരെയാണ് ഓരോരുത്തർക്കും ബോട്ടിൽ കയറുന്നതിനായി അവർ ഈടാക്കുന്നത്. എൽബിസി ടീം, ഒരു ഇന്ത്യൻ കുടുംബമായി അഭിനയിച്ചാണ് ഇയാളെ കണ്ടെത്തിയത്. ഫാറൂഖ് എന്ന കള്ളക്കടത്തുകാരനെയാണ് ക്യാമ്പിന്റെ വെളിയിൽ അവർ കണ്ടെത്തിയത്.

ചാനൽ എപ്പോൾ കടക്കണമെന്ന് ഫ്രഞ്ച് പോലീസ് ആണ് നിർദേശം നൽകുന്നതെന്ന് ഫാറൂഖ് വെളിപ്പെടുത്തി. ആളുകൾ പോകുമ്പോൾ ചിലപ്പോൾ ഫ്രഞ്ച് പോലീസ് അവരോടൊപ്പം പോകുമെന്നും അതിനാൽ കാര്യങ്ങൾ വളരെ എളുപ്പമാണെന്നും 400 പേരെ വരെ കടത്തിയിട്ടുണ്ടെന്നും ഫാറൂഖ് പറഞ്ഞു. ഒപ്പം ഫ്രാൻസിൽ ഇതൊരു കച്ചവടം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സഹായങ്ങൾ കുടിയേറ്റക്കാർക്ക് പോലീസ് ആണ് ചെയ്തുകൊടുക്കുന്നത്.

പണത്തിനുവേണ്ടി ഈ ക്രിമിനൽ സംഘങ്ങൾ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നെന്നും ഇതിനെ ഇല്ലാതാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര കാര്യാലയ വക്താവ് ഉറപ്പ് നൽകി. എന്നാൽ ഡങ്കിർക്കിലെ ഫ്രഞ്ച് പോലീസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൺ : 1999 നടന്ന ചടങ്ങിൽ ലഞ്ചിന് ഇടയ്ക്ക് മാധ്യമപ്രവർത്തകയെ കടന്നുപിടിച്ചു എന്ന പരാതിയാണ് ജോൺസൺ നിഷേധിച്ചത്. പ്രൈം മിനിസ്റ്ററിന്റെ ചീഫ് അഡ്വൈസറുടെ ഭാര്യ മേരി വാകഫീല്ഡ്നും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും അവർ അത് പാടെ നിഷേധിക്കുകയാണ് ഉണ്ടായത്.

മാഞ്ചസ്റ്ററിലെ കൺസർവേറ്റീവ് കോൺഗ്രസ് നടന്ന ദിവസത്തെ സംഭവം മിസ്സ് എഡ്വേർഡ്സ് ഒരു പ്രമുഖ പത്രത്തിലെ ഞായറാഴ്ച കോളത്തിൽ എഴുതിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ലഞ്ചിന് ഇടയിൽ അമിതമായി വൈൻ കഴിച്ച ജോൺസൺ തന്റെ തുടയിലെ മാംസം ഞെരിച്ചുടച്ചു എന്നാണ് ആരോപിക്കുന്നത്. താൻ അന്ന് ഭയന്ന് പിടഞ്ഞു പോയി എന്നും അവർ പറയുന്നു. പ്രൈം മിനിസ്റ്റർ ക്ക് ഈ സംഭവം ഓർമയില്ലെങ്കിൽ അദ്ദേഹത്തെക്കാൾ ഓർമശക്തി തനിക്കുണ്ടെന്നും അവർ വാദിച്ചു. മറ്റൊരു സ്ത്രീക്കും അന്നുതന്നെ സമാനമായ സംഭവം ഉണ്ടായതായി മാധ്യമപ്രവർത്തക എഴുതിയിട്ടുണ്ട്. എന്നാൽ സംഭവം ജോൺസൺ പാടെ നിരസിക്കുകയാണുണ്ടായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലണ്ടൻ മേയർ ആയിരുന്ന സമയത്ത് ജോൺസൺ കോടീശ്വരിയായ ഒരു ബിസിനസ്കാരിയുമായുണ്ടായിരുന്ന ബന്ധം പാപ്പരാസികൾ ചോദ്യം ചെയ്തിരുന്നു.
എന്നാൽ സെക്സിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചകൾ മുടക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ മുതലെടുപ്പ് മാത്രമാണ് എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
കൗമാരപ്രായത്തിൽ സിറിയയിലെ ഐ എസ് ഐ എസ് ചേരാൻ നാടു വിട്ടു പോയതാണ് ഷമീമ ബീഗം. ബ്രിട്ടനിലെ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളിൽ ഇളയവൾ ആയിരുന്നു. സിറിയയിൽ എത്തി പത്താം ദിവസം തന്നെ യാഗോ എന്ന പരിവർത്തിത മുസ്ലീമിനെ വിവാഹം കഴിച്ച ബീഗത്തിന് ജാറ എന്ന ഒരു ആൺകുട്ടി ഉണ്ടായി. എന്നാൽ ഒരാഴ്ച പ്രായമുള്ളപ്പോൾ അവൻ ന്യൂമോണിയ ബാധിച്ചു മരിക്കുകയായിരുന്നു.

തന്റെ മാനസികാരോഗ്യം തകരാറിൽ ആണെന്നും താൻ അവിടെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയാണെന്നും രാജ്യത്തേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്നും അവൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാട്ടിലെ പോലെയല്ല, കൂടെ കഴിയുന്നവർക്ക് എത്ര പറഞ്ഞാലും താൻ അനുഭവിച്ചത് ഒന്നും മനസ്സിലാവില്ല എന്ന് അവൾ കണ്ണീരോടെ പറയുന്നു. അവിടെ കുട്ടികളെ പ്രസവിക്കാൻ വേണ്ടി മാത്രമാണ് സ്ത്രീകൾ. എന്നെങ്കിലും നാട്ടിലേക്ക് തിരിച്ചു വരണമെന്ന് പ്രതീക്ഷയുണ്ടെന്നും അവൾ പറഞ്ഞു.

എന്നാൽ രാജ്യസുരക്ഷയാണ് വലുതെന്നും ഒരിക്കൽ തീവ്രവാദത്തിലേക്ക് പോയവർക്ക് മടങ്ങിവരാൻ സാധ്യമല്ലെന്നും ഹോം സെക്രട്ടറിയായ പ്രീതി പറഞ്ഞു. ഇനി ബംഗ്ലാദേശിലേക്ക് പോവുക എന്ന ഒരു വഴി മാത്രമേ ബീഗത്തിനു ബാക്കിയുള്ളൂ. എന്നാൽ ബംഗ്ലാദേശ് സർക്കാരും രാജ്യത്ത് പ്രവേശിക്കാൻ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
