Main News

ബ്രിട്ടനിലെ സംഗീത പ്രേമികളുടെ ആരാധനാപാത്രമായിരുന്ന ജോ ലോങ്തോർൺ ക്യാൻസർ ബാധിതനായിട്ടാണ് മരിച്ചത് . ടിവി യിലൂടെയും ബ്രിട്ടന് അകത്തും പുറത്തുമുള്ള മറ്റ് സംഗീതപരിപാടികളിലൂടെയും ജോ ലോങ്തോർണറിന് വിപുലമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു . 1969 ൽ തൻെറ 16 -) 0 വയസ്സ് തികയുന്നതിനു മുൻപു തന്നെ ഐ ടിവി സീരിസ് ഷോ ടൈമിൽ അദ്ദേഹം പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു . 1989 ൽ തൻെറ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അദ്ദേഹം രക്തർബുദ ബാധിതനായി കണ്ടെത്തി . “എല്ലാ സൗഭാഗ്യങ്ങളുടെയും കൊടുമുടിയിൽ നിൽക്കുമ്പോൾ നമ്മൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന പദം അല്ല ക്യാൻസർ . എൻെറ മുന്നിൽ 2 വഴികൾ ഉണ്ടായിരുന്നു . രോഗത്തിനു കീഴ്പ്പെടുകയോ യുദ്ധം ചെയ്യുകയോ എന്നുള്ളത് . ഞാൻ രണ്ടാമത്തേത് തിരഞ്ഞെടുത്തു “. ലോങ്തോർണരുടെ ഈ വാക്കുകൾ അനേകം ക്യാൻസർ ബാധിതർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകി .

90 കളിൽ രക്താർബുദം കണ്ടെത്തിയിട്ടും ലോങ്തോർണർ നിരവധി ആൽബങ്ങൾ പുറത്തിറക്കി . 2005 ൽ അസ്ഥിമജ്ജ മാറ്റി വയ്ക്കലിനുശേഷവും അദ്ദേഹം തൻെറ കലാ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു . സമൂഹത്തിലും തൻെറ പ്രവൃത്തിമേഖലകളിലും സ്വാധീനം ചെലുത്തുന്ന വ്യക്തികൾക്കു നൽകുന്ന എം ബി ഇ അവാർഡ് അദ്ദേഹത്തിന് 2012 ൽ ലഭിച്ചു.

പുതിയ സർക്കാരിന്റെ ആദ്യ ഒരാഴ്ചയിലെ പ്രകടനം ഒട്ടും തൃപ്തികരമല്ല എന്നുള്ള ഇപ്‌സോസ് മോറി സർവേ ഫലങ്ങൾ പുറത്ത് വന്നു. ബ്രിട്ടന്റെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ബോറിസ് ജോൺസൻ പ്രധാനമന്ത്രി ആയത്. പകുതിയിൽ അധികം ഭൂരിപക്ഷവും നേടി ജോൺസൻ പ്രധാനമന്ത്രി ആയപ്പോൾ ബ്രെക്സിറ്റ്‌ എന്ന വലിയ പ്രശ്നത്തിൽ നിന്ന് ബ്രിട്ടനെ കരകയറ്റാൻ എത്തിയ രക്ഷകനായാണ് അദ്ദേഹത്തെ ജനങ്ങൾ കണ്ടത്. മാറ്റങ്ങളുടെ കാലം ആരംഭിച്ചുവെന്നും ബ്രിട്ടൻ ജനത കരുതിയിരുന്നു. ഒക്ടോബർ 31 കൊണ്ട് തന്നെ ബ്രെക്സിറ്റ്‌ നടത്തിയിരിക്കും എന്ന കടുത്ത നിലപാടിലാണ് ജോൺസൻ. മൈക്കിൾ ഗോവ്, സാജിദ് ജാവിദ് തുടങ്ങിയ പ്രമുഖരും ജോൺസന്റെ മന്ത്രിസഭയിൽ ഉണ്ട്. പക്ഷേ കാര്യങ്ങൾ വിചാരിച്ച രീതിയിലല്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ജോൺസന്റെ ഗവണ്മെന്റിന് ജനപ്രീതി നേടാൻ സാധിച്ചിട്ടില്ലെന്ന് സർവേ ഫലങ്ങൾ തെളിയിക്കുന്നു. ഇപ്‌സോസ് മോറി സർവേ പ്രകാരം 18% പേർ മാത്രമാണ് പുതിയ സർക്കാരിന്റെ ആദ്യ ഒരാഴ്ചയിലെ പ്രകടനത്തിൽ തൃപ്തർ. 75% പേർ പുതിയ സർക്കാരിന്റെ പ്രകടനത്തിൽ അതൃപ്തരാണെന്ന് തെളിഞ്ഞു. -57 ആണ് നെറ്റ് സാറ്റിസ്ഫാക്ഷൻ റേറ്റിംഗ്. നാല്പത് വർഷത്തിന് ശേഷമാണ് ഒരു സർക്കാർ ഭരണത്തിന്റെ തുടക്കത്തിൽ ഇത്രയും മോശം പ്രകടനം കാഴ്ചവെക്കുന്നത്. ഇത്തരം അസംതൃപ്തിയ്ക്ക് കാരണം ബ്രെക്സിറ്റ്‌ തന്നെയായിരിക്കാം എന്നാണ് വിലയിരുത്തൽ.

1990 ഡിസംബറിൽ ജോൺ മേജറിന്റെ പുതിയ സർക്കാരിന് നൽകിയ -31എന്ന മോശം റേറ്റിംഗിലും താഴെയാണ് ഇപ്പോഴത്തെ സർക്കാരിന്റെ സ്ഥാനം. ജോൺസന്റെ സ്വന്തം അംഗീകാര റേറ്റിംഗ് അദേഹത്തിന്റെ സർക്കാരിനെക്കാൾ ഉയർന്നതാണ്. വോട്ടെടുപ്പിൽ കൺസേർവേറ്റിവുകൾക്ക് ലേബർ പാർട്ടിയെക്കാൾ 10 പോയിന്റ് ലീഡ് ഉണ്ട്. ഏറ്റവും നല്ല പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിനും ലേബർ പാർട്ടിയുടെ കോർബിനെക്കാൾ 25 പോയിന്റ് ലീഡ് ജോൺസനുണ്ട്. 52% പേർ ജോൺസണെ പിന്തുണച്ചപ്പോൾ കോർബിനെ പിന്തുണച്ചത് 27% പേർ മാത്രമാണ്. 62% ആളുകളും, അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ലേബർ പാർട്ടി അതിന്റെ നേതാവിനെ മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇപ്‌സോസ് മോറിലെ രാഷ്ട്രീയ ഗവേഷണവിഭാഗം മേധാവി ഗിദെയോൻ സ്കിന്നർ പറഞ്ഞു “ജെറെമി കോർബിനുമായി താരതമ്യപ്പെടുത്തുമ്പോൾ ജോൺസന് അധികം പിന്തുണ ലഭിച്ചു. പ്രധാനമന്ത്രിയായുള്ള ബോറിസിന്റെ ആദ്യ റേറ്റിംഗ് മേയുടേതിനേക്കാളും താഴെയാണ്. ”

യൂറോപ്യൻ യൂണിയൻ വിടാനുള്ള പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും ഇപ്‌സോസ് മോറി സർവേ പ്രകാരം, ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ് ഉണ്ടാവുമോ എന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയം ഉണ്ടെന്ന് തെളിഞ്ഞു. കൃത്യ സമയത്ത് ബ്രെക്സിറ്റ്‌ നടക്കുമെന്ന് 33% പേർ മാത്രമേ വിശ്വസിക്കുന്നുള്ളൂ. 74% പേരും ഒക്ടോബർ 31ന് ബ്രെക്സിറ്റ്‌ നടക്കുമെന്ന് വിശ്വസിക്കുന്നില്ല. അതുപോലെ തന്നെ യൂറോപ്യൻ യൂണിയൻ വിടുന്നതിന് 38% പേർ മാത്രമേ പിന്തുണ അറിയിച്ചിട്ടുള്ളു. 50% പേരും അതിനെ എതിർക്കുന്നു. അഥവാ ഒക്ടോബർ 31ന് ബ്രെക്സിറ്റ്‌ കരാർ നടന്നില്ലെങ്കിൽ അത് ഒരു തെരഞ്ഞെടുപ്പിനും പുതിയ പാർലമെന്റ് ഉണ്ടാവുന്നതിനും കാരണമാവും. ഈ ചിന്തയെ 56% ആളുകൾ പിന്തുണയ്ക്കുകയും 29% പേർ എതിർക്കുകയും ചെയ്തു.

ഗ്ലാസ്ഗോ വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് രണ്ട്  യുണൈറ്റഡ് എയർലൈൻസ് പൈലറ്റുമാരെ അറസ്റ്റ് ചെയ്തു.

ന്യൂയോർക്കിലേക്കുള്ള വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് നടത്തിയ ശ്വാസ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രണ്ട് യുണൈറ്റഡ് എയർലൈൻസ് പൈലറ്റുമാരെ അറസ്റ്റ് ചെയ്തത്.

41 61 വയസ്സുള്ള പൈലറ്റുമാരെ ചൊവ്വാഴ്ച യോടെ ഡൈസ്‌ലി ഷെരീഫ് കോർട്ടിൽ ഹാജരാക്കും എന്ന് അനുമാനിക്കുന്നു.. ബ്രിട്ടീഷ് സമയം 7.35 ഓടുകൂടിയാണ് സ്കോട്ട് പോലീസ് അവരെ അറസ്റ്റ് ചെയ്തത്. ഒമ്പതുമണിക്ക് പുറപ്പെടേണ്ടിയിരുന്ന യുഎ 162 ബോർഡിങ് ഫ്ലൈറ്റ് ആണ് പൈലറ്റുമാരുടെ അനാസ്ഥയെ തുടർന്ന് ക്യാൻസൽ ചെയ്തത്.

വിമാനത്തിൽ യാത്രക്കാരും ക്രൂ വും ആണ് ഞങ്ങളുടെ പ്രഥമപരിഗണന. ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. ജോലി സമയത്ത് മദ്യപിക്കുന്നത് ഒരു വലിയ തെറ്റായി തന്നെയാണ് കണക്കാക്കുന്നത്. അച്ചടക്കലംഘനത്തിന് ശിക്ഷ പൈലറ്റുമാർ എന്തായാലും അനുഭവിക്കേണ്ടിവരും. ഉപയോക്താക്കൾക്ക് മുടങ്ങി യാത്ര എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണം എന്നതാണ് ഇപ്പോഴത്തെ എയർലൈൻസിന്റെ നിർണായകമായ ആവശ്യം. അധികൃതർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റെയിൽവേസ് ആൻഡ് ട്രാൻസ്പോർട്ട് സേഫ്റ്റി ആക്ട് 2003 പ്രകാരമാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സ്കോട്ട്‌ലൻഡിലെ ഡ്രൈവർമാരുടെ ശ്വാസത്തിന്റെ അളവിൽ ഉണ്ടാകുന്നതിനും പകുതിയിൽ കുറവാണ് രണ്ട് പൈലറ്റുമാരുടെ യും ശ്വാസത്തിലെ മദ്യത്തിന്റെ അളവ്. എന്നാൽ 2017ൽ ഇതുപോലെ പിടിക്കപ്പെട്ട രണ്ട് പൈലറ്റുമാർക്ക് പത്തും പതിനഞ്ചും മാസത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചിരുന്നു.

എൻ എച്ച് എസ് ഹോസ്പിറ്റലുകളിൽ ലിസ്റ്റീരിയയെ തുടർന്ന് അഞ്ച് പേർ മരിച്ചതിനെത്തുടർന്നു ഹോസ്പിറ്റലുകളിൽ നൽകുന്ന ഭക്ഷണസാധനങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്നും ആരോഗ്യമന്ത്രി മാറ്റ് ഹാൻ‌കോക്ക് ഉത്തരവിട്ടു . ഒരേ സപ്ലൈയറുടെ പക്കൽനിന്നും ഹോസ്പിറ്റൽ സാൻവിച്ചു കളും സാലഡും കഴിച്ച് 5 രോഗികളാണ് മരണപ്പെട്ടിരിക്കുന്നത് എന്നതാണ് വിഷയത്തെ ഇത്രയും ഗൗരവമുള്ളത് ആക്കുന്നത് എന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. എൻ എച്ച് എസിന് ഒരു പുതിയ ഭക്ഷ്യസംസ്കാരം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗത്തിന് ഇടയാക്കിയ ഭക്ഷ്യവസ്തുക്കൾ ആശുപത്രികളിൽ നിന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൽ നിന്നും മെയ് 25 മുതൽ തന്നെ ഒഴിവാക്കിയിട്ടുണ്ട്.

ലിസ്റ്റീരിയ ഒരു അപൂർവമായ ഭക്ഷ്യ വിഷബാധയാണ്. നന്നായി വേവാത്ത മാംസത്തിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. ആരോഗ്യമുള്ള വ്യക്തികളെ സാരമായി ബാധിക്കാത്ത ഇത് ഗർഭിണികളെയും രോഗപ്രതിരോധശേഷി കുറവുള്ള വരെയും വല്ലാതെ തളർത്തിക്കളയും. ലിവർപൂളിലെ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ്ന്റെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലാണ് ആദ്യത്തെ മൂന്ന് രോഗികൾ മരിച്ചത്. കഴിഞ്ഞ ആഴ്ച മരണപ്പെട്ട രോഗിയിലും ഇതേ ബാക്ടീരിയയുടെ സ്‌ട്രെയിൻ കണ്ടെത്തിയിരുന്നു.2 രോഗികൾ ചികിത്സയിൽ തുടരുന്നു.

ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയുമായി സഹകരിച്ച് വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നാണ് അണുബാധ ഉണ്ടായിരിക്കുന്നത്. യുകെയിൽ ഉടനീളം 43 എച്ച് എസ് ട്രസ്റ്റുകളിൽ ആണ് ഗുഡ് ഫുഡ് ചെയിൻ ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാൽ ഹിസ്റ്റീരിയ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇപ്പോൾ ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. അണുബാധയുടെ വ്യക്തമായ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

കഴിഞ്ഞദിവസം യാത്രാമധ്യേ വിമാനത്തിൽ നിന്നും വീണ് മരണമടഞ്ഞ അലാന കട്ട്ലാൻഡ് എന്ന കേംബ്രിഡ്ജ് വിദ്യാർത്ഥിനിയെ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷിക്കാൻ ശ്രമിച്ചു രൂത്ത് ജോൺസൺ എന്ന അമ്പത്തൊന്നുകാരിയായ അധ്യാപിക. വീഴാൻ തുടങ്ങിയ അലാനയുടെ കാലിലേക്ക് അധ്യാപിക മുറുകെ പിടിച്ചു എങ്കിലും കൈയിൽനിന്ന് വഴുതി പോകുകയായിരുന്നു. അധ്യാപികയുടെ ധൈര്യം പ്രശംസനീയമെന്ന് വിലയിരുത്തലുകൾ. മഡഗാസ്കറിന് മുകളിലൂടെ പറക്കുമ്പോൾ ആണ് അലാന വീഴാൻ തുടങ്ങുകയും രക്ഷിക്കാനായി ടീച്ചർ ശ്രമിക്കുകയും ചെയ്തത്‌. താൻ നേരിട്ട സാഹചര്യത്തോട് പൊരുത്തപ്പെട്ട് വരികയാണെന്നും അവർ പറഞ്ഞു.

ഓസ്‌ഫോർഡ്ഷയറിലെ ബാൻബറിയിൽ ആണ് രൂത്ത് ജോൺസൺ എന്ന അധ്യാപിക താമസിക്കുന്നത്. വിൻചെസ്റ്റർ ഹൗസ് സ്കൂളിലാണ് അമ്പത്തൊന്നുകാരിയായ അവർ പഠിപ്പിക്കുന്നത്. അലാനയുടെ ശരീരം പകുതി വിമാനത്തിൽ നിന്ന് പുറത്തു വന്നതിനു ശേഷവും കാലിൽ ബലമായി അവർ പിടിച്ചിരുന്നു. പക്ഷേ അവരുടെ കയ്യിൽ നിന്നും അവസാനം മരണത്തിലേക്ക് വഴുതി പോവുകയായിരുന്നു അലാന. അലാനയുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.

രൂത്തിന്റെ ധൈര്യം വാക്കുകൾക്കതീതമാണെന്ന് ഭർത്താവ് മാത്യു സ്മിത്ത് പറഞ്ഞു . മഡഗാസ്കറിൽ മൂന്നാഴ്ച താമസിച്ചു ഗ്രാമങ്ങളിലുള്ള സ്കൂളുകളിൽ പഠിപ്പിക്കുകയും കുട്ടികളെ സഹായിക്കുകയും ചെയ്യുകയായിരുന്നു രൂത്ത് ജോൺസൺ. അവിടെവെച്ചാണ് അലാനയെ പരിചയപ്പെടുന്നത്. അലാനയുടെ മാനസിക നില തകരാറിലായിരുന്നു എന്നും അവർ പറഞ്ഞു. അവിടെയുള്ള ദ്വീപിൽ ഒരു കൺസർവേഷൻ പ്രോജക്റ്റിന്റെ ഇൻവെസ്റ്റിഗേഷനായി 40 ദിവസത്തേക്ക് വന്നതായിരുന്നു അലാന. എന്നാൽ ആരോഗ്യസ്ഥിതി മോശമായ കാരണം 8 ദിവസം കഴിഞ്ഞപ്പോഴേക്കും മടങ്ങിപ്പോകാൻ തീരുമാനിക്കുകയായിരുന്നു.

തങ്ങളുടെ മകൾ വളരെ മിടുക്കി ആയിരുന്നു എന്നും അവളുടെ മരണത്തിൽ അതീവ വേദനയുണ്ടെന്നും അലാനയുടെ മാതാപിതാക്കൾ രേഖപ്പെടുത്തി. മാനസികനില തകരാറിലായിരുന്ന അലാന മനപ്പൂർവം വിമാനത്തിൽനിന്ന് എടുത്തുചാടി എന്നതാണ് അവസാനത്തെ കണ്ടെത്തലുകൾ. അലാനയുടെ മരണത്തെ സംബന്ധിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു.

 

പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ പെട്ടെന്നുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു അത്താണിയായിരുന്നു സ്വർണ്ണപണയത്തിൽനിന്നുള്ള കാർഷിക ലോണുകൾ . ബാങ്കുകളും തങ്ങളുടെ കയ്യിൽ കെട്ടി കിടക്കുന്ന പണം 4 % പലിശ നിരക്കിൽ കൊടുക്കുവാൻ താത്പര്യം കാണിച്ചിരുന്നു . സ്വർണ്ണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗവുമായും പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ സ്വർണ്ണപണയത്തെ കണ്ടിരുന്നു . എന്നാൽ 2019 ഒക്ടോബർ 1 മുതൽ സ്വർണ്ണപണയത്തിൻമേൽ കൃഷി വായ്പ നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ബാങ്കുകൾക്കു ബാങ്കുകൾക്കു നിർദേശം നൽകി. സ്വർണ്ണപണയത്തിന്മേൽ അമിതപലിശയ്ക്ക് ലാഭം കൊയ്യുന്ന സ്വകാര്യമേഖലയിലെ ബാങ്കുകളെ സഹായിക്കാനേ ഈ തീരുമാനം ഉതകൂ എന്ന വാദവും ശക്തമാണ് . വായ്പ എടുക്കാൻ കൂടുതൽ നൂലാമാലകൾ ആകുന്നതോടെ സാധാരണ കർഷകരും പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അകന്ന് കഴുത്തറപ്പൻ സ്വകാര്യബാങ്കുകളുടെ ചുഷണത്തിലേയ്ക്ക് എത്തിപ്പെടാൻ ആണ് സാധ്യത.

 

സ്വർണപ്പണയത്തിന്മേൽ 4% വാർഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാർഷിക വായ്പയുടെ കടയ്ക്കലാണു കേന്ദ്രം കത്തിവച്ചത്. അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നൽകിയ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണു നടപടി.

ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിർത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ രണ്ടു ദിവസത്തിനകം അറിയിക്കാനാണു ബാങ്കുകൾക്കു കിട്ടിയ നിർദേശം. ബാങ്കുകൾ എല്ലാ ശാഖകളിലേക്കു ഇതു സംബന്ധിച്ച് സർക്കുലർ നൽകി. ഇനി സ്വർണപ്പണയ കൃഷിവായ്പ നൽകരുതെന്നും എത്രയും വേഗം തീരുമാനം അറിയിക്കണമെന്നും ശാഖകൾക്കുള്ള നിർദേശത്തിൽ ബാങ്ക് മേധാവികൾ വ്യക്തമാക്കി.

നോട്ടിങ്ഹാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുകൾ. ദി ഇൻഡിപെൻഡന്റ് എൻക്വയറി ഇൻടു ചൈൽഡ് സെക്ഷ്വൽ അബ്യൂസ് (ഐ ഐ സി എസ് എ ) ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഫോസ്റ്റർ കെയറിൽ നിൽക്കുന്ന കുട്ടികളാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായത്. ഇത് സഹിക്കുകയും കണ്ടില്ലെന്ന് നടിച്ചു മിണ്ടാതിരിക്കുകയുമാണ് പതിവ്. ഇത്തരം ലൈംഗിക അതിക്രമങ്ങൾ വ്യാപകമാണെന്ന് ഐഐസിഎസ്എ അഭിപ്രായപ്പെട്ടു. 5 പതിറ്റാണ്ടുകളായി നോട്ടിങ്ഹാംസിറ്റിയും നോട്ടിങ്ഹാംഷെയർ കൺട്രി കൗൺസിലും കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നു. കടുത്ത ബാല്യകാല അനുഭവങ്ങൾ ഉണ്ടാകുന്ന കുട്ടികളെയാണ് ഫോസ്റ്റർ കെയറിൽ അയക്കുന്നത്. കുട്ടികളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തം. എന്നാൽ സംരക്ഷികേണ്ടവർ തന്നെ കുട്ടികളെ പീഡിപ്പിക്കുന്നത് നീചമായ പ്രവ്യത്തി ആണ്.

1960 മുതൽ ഇതുവരെ 350ഓളം പീഡനപരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിലുമേറെ പീഡനങ്ങൾ നടന്നിട്ടുണ്ട്. 1970നും 2019നും ഇടയിൽ 16ഓളം റെസിഡൻഷ്യൽ സ്റ്റാഫുകൾ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഒപ്പം 10 പരിചാരകരും കുറ്റവാളികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പീഡനങ്ങൾ പരാതിപ്പെടാൻ കുട്ടികൾക്ക് ഭയമായിരുന്നുവെന്ന് ബീച്ച്വുഡ് കമ്മ്യൂണിറ്റി ഹോമിലെ പഴയ താമസക്കാരി പറയുകയുണ്ടായി. 1980കളുടെ അവസാനത്തിലും 1990കളുടെ ആരംഭത്തിലും താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾ , ക്ലെയർ ബ്ലെയിക് എന്ന സ്ത്രീ വിവരിക്കുകയുണ്ടായി. പീഡനത്തിനിരയാകേണ്ടിവന്ന കരോളിൻ നോളൻ തന്റെ അനുഭവവും തുറന്നുപറഞ്ഞു. “ഇത് വർഷങ്ങൾക്ക് മുമ്പേ പുറത്തുകൊണ്ടുവരേണ്ട കേസ് ആയിരുന്നു. ” പീഡനത്തിനിരയായ ഡേവിഡ് റോബിൻസൺ അഭിപ്രായപ്പെട്ടു.

അന്വേഷണത്തിന് നേതൃത്വം നൽകിയ ജോൺ ഒബ്രിൻ പറഞ്ഞു ” നോട്ടിങ്ഹാംഷെയറിലെ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. ” ഉദ്യോഗസ്ഥർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന് അറിഞ്ഞിട്ടും അത് തടയാൻ ശ്രമിക്കാതിരുന്ന ഫോസ്റ്റർ കെയറിലെ ചുമതലക്കാരെ ഐഐസിഎസ്എ കുറ്റപ്പെടുത്തി. ഒപ്പം പീഡനങ്ങളെ പറ്റി ഗൗരവമായി അന്വേഷിക്കാതിരുന്ന നോട്ടിങ്ഹാംഷെയർ പോലീസിനെയും അവർ വിമർശിച്ചു. ബീച്ച്വുഡ് ലൈംഗികാരോപണം ഉന്നയിച്ചപ്പോൾ 2 അച്ചടക്ക നടപടികൾ മാത്രമാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. ഇവ രണ്ടും അപര്യാപ്തമാണ്. ” ഈ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നു. സംഭവിച്ച പീഡനങ്ങളിൽ എനിക്ക് തീർത്തും ലജ്ജ തോന്നുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടികൾ കൊണ്ടുവരും.” കൺട്രി കൗൺസിൽ നേതാവ് കേ കട്ട്സ് ഉറപ്പുനൽകുകയുണ്ടായി.

വെള്ളപ്പൊക്കത്തെ തുടർന്ന് റിസർവോയറിന്റെ ഒരു ഭാഗം തകർന്നു വീണതിനാൽ പരിസരവാസികളായ ആയിരക്കണക്കിനാളുകളെയാണ് ടൗണിൽ നിന്നും ഒഴിപ്പിക്കുന്നത്.

ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഡെർബി ഷെയർലെ സ്വാമ്പ് വാലി ബ്രിഡ്ജ് തകർന്നു വീഴുകയും പരിസര പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകുകയും ചെയ്യും എന്ന ഭീതിയെ തുടർന്ന് 300 മില്യൻ കണക്കിന് ഗ്യാലൻ വെള്ളം ടോഡ്ബ്രൂക് റിസർവോയറിൽ നിന്ന് വറ്റിക്കുകയാണ്. സമീപത്തെ ടൗണിൽ താമസിച്ചിരുന്ന 6500ഓളം നാട്ടുകാരോട് അത്യാവശ്യ മരുന്നുകളും വളർത്തു മൃഗങ്ങളുമായി ഒരു സ്കൂളിൽ അഭയം പ്രാപിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. റിസർവോയറിന് താഴേക്ക് ഗോയിറ്റ നദി നിറഞ്ഞു കവിഞ്ഞത് മൂലം ജീവന് ഭീഷണിയായ വൻ വെള്ളപ്പൊക്ക സാധ്യതയാണ് നിലവിലുള്ളത്. കനാൽ ആൻഡ് റിവർ ഓപ്പറേറ്റിംഗ് ഓഫീസറായ ജൂലി ശർമാൻ പറയുന്നത് ഡാമിന്റെ സ്പിൽ വേ പൂർണമായും തകർന്നു മാറിയെന്നാണ്.ഡാമിലെ ജലത്തിന്റെ അളവ് കുറയ്ക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്. അല്ലെങ്കിൽ ഡാം പൂർണ്ണമായും തകർന്ന് ടൗൺ മുഴുവൻ വെള്ളത്തിലാകും.

ഡെർബിഷയർ പോലീസ് മേധാവി ആയ റേച്ചൽ സ്വാന്ന് പറയുന്നത്ഡാമിന്റെ ഭിത്തികൾ പുനർനിർമ്മിക്കാൻ എത്രയും പെട്ടെന്ന് മൾട്ടി ടാസ്ക് ഫോഴ്സിനെ ഏൽപ്പിക്കണം എന്നാണ്. റിസർവോയറിൽ നിന്ന് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നദിയിലൂടെ ഒഴുകിയെത്തുന്ന ജലത്തെ റിസർവോയറിലെത്താതെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അപകട സാധ്യത കണക്കിലെടുത്താണ് സമീപവാസികളെ ഒഴിപ്പിച്ചത്. എത്ര ദിവസം ഇങ്ങനെ തുടരേണ്ടി വരും എന്ന് ഉറപ്പില്ല. രാജ്യത്തെ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള 10 പമ്പുകൾ ഉപയോഗിച്ച് ഒരു മിനിറ്റ് 7000 ലിറ്റർ വെള്ളം എന്ന തോതിലാണ് ഫയർ ആൻഡ് റെസ്ക്യൂ ടീം തേകി വറ്റിക്കാൻ ശ്രമിക്കുന്നത് 1.3 ബില്യൺ ടൺ സംഭരണശേഷിയുള്ള ഡാം ആണിത്.

85 ശതമാനം ആളുകളെ ടൗണിൽനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. മടങ്ങി ച്ചെല്ലുമ്പോൾ ഒരായുഷ്‌ കാലത്തെ സമ്പാദ്യം നശിച്ചിട്ടുണ്ടകുമെന്ന ആവലാതിയിൽ ആണ് പലരും. സ്പിൽവെയിൽ വർഷങ്ങളായി അടിഞ്ഞുകിടന്ന ചെളിയും മരങ്ങളും നീക്കം ചെയ്യാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.

ബക്കിംഗ്ഹാം ഷെയറിലെ അലാന കട്ട്ലാൻഡ് (19 ) ആണ് പറന്നുയർന്ന വിമാനത്തിൻെറ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീണ് കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത് . വടക്കൻ മഡഗാസ്കറിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ മിസ്സ് കട്ട്ലാൻഡ് ചെറിയ വിമാനത്തിൻെറ വാതിൽ തുറന്നതായി പോലീസ് കേണൽ ജാഫി സമ്പത്ര റാവോവി സ്ഥിരീകരിച്ചു . അപൂർവമായ വന്യമൃഗങ്ങൾക്കു പേരുകേട്ട ആഫ്രിക്കയുടെ തെക്കു കിഴക്ക് തീരത്തു സ്ഥിതിചെയുന്ന ദ്വീപാണ് മഡഗാസ്കർ . അലാന കട്ട്ലാൻഡ് വാതിൽ തുറന്നതിൻെറ കാരണം വ്യക്തമല്ലെന്ന് ആഫ്രിക്കൻ ദ്വീപിലെ പോലീസ് പറഞ്ഞു . കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നാച്ചുറൽ സയൻസ് വിദ്യാർത്ഥിയായ അലാന കട്ട്ലാൻഡ് തൻെറ ഇന്റേണൽഷിപ്പിൻെറ ഭാഗമായിട്ടാണ് ആഫ്രിക്കൻ ദ്വീപിൽ വന്നത് . അവളുടെ മരണകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല .

സാഹസികത ഇഷ്‌ട്ടപ്പെട്ടിരുന്ന എല്ലായിടത്തും പ്രകാശം പരത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു വ്യക്തിത്വമാണ് അലാന കട്ട്ലാൻഡിൻെറ എന്ന് അവളുടെ കുടുംബം ഒരു പ്രസ്താവനയിൽ പറഞ്ഞു .കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്ന 2 വർഷത്തിനിടയിൽ കോളേജിൽ വളരെ സജീവമായിരുന്ന എല്ലാ മേഖലകളിലും തൻെറ സാന്നിധ്യമറിയിച്ച നല്ല ഒരു വിദ്യാർത്ഥിയായിരുന്നു അലാന കട്ട്ലാൻഡ് എന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ .ഡേവിഡ് വുഡ്‌മാൻ അലാനയുടെ മരണവാർത്തയിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടു പറഞ്ഞു .

മലയാളം യുകെ സ്പെഷ്യൽ

യുകെ മലയാളികളുടെ വീടുകളിലെ മോഷണങ്ങൾ തുടർക്കഥയാകുന്നു. അതിനുള്ള കാരണവും മലയാളികളെന്ന് പോലീസ് ആവർത്തിച്ച് പറയുന്നു. സ്വർണ്ണമാണ് പ്രധാന ലക്ഷ്യം. ലണ്ടനിൽ കഴിഞ്ഞ വർഷം ഇന്ത്യൻ കുടുംബങ്ങളിൽ നിന്നു മാത്രം മോഷണം പോയത് 50 മില്യൻ പൗണ്ടിന്റെ സ്വർണ്ണമെന്ന് മെട്രോപൊളിറ്റൻ പോലീസ്. സ്കൂൾ അവധിക്കാലത്തും ഉത്സവകാലങ്ങളിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സ്കോട്ലാന്റ് യാർഡ്. ‘Robbers target Indians for Gold ‘ ബിബിസിയും റിപ്പോർട്ടു ചെയ്‌തു.

ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത് ലെയ്ക് ഡിസ്ട്രിക്കിലെ കുമ്പ്രിയയിൽ. (പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല). വീട്ടിലുള്ളവർ ഹോളിഡേയ്ക്ക് പോയ അവസരത്തിലാണ് സംഭവം നടന്നത്. വീടിന്റെ ഭിത്തികളും വാതിലുകളും ജനലുകളുമൊഴിച്ച് സർവ്വതും കവർന്നെടുത്തു. വീട്ടുടമസ്ഥർ രാജ്യം വിട്ടുപോയതു കൊണ്ട് സ്വർണ്ണം കഷ്ടിച്ച് രക്ഷപെട്ടു. ഇതു പോലെ നിരവധി സംഭവങ്ങൾ മലയാളം യുകെ ന്യൂസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഞങ്ങൾ യുകെയിലെ പല പ്രമുഖ പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് ഞങ്ങൾ പുറത്തു വിടുന്നത്.

2005ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മോഷണ കേസുകളിൽ തൊണ്ണൂറ് ശതമാനത്തിലധികവും നടന്നിട്ടുള്ളത് സൗത്ത് ഏഷ്യൻ വംശജരിലാണ്. പ്രധാനമായും ഇന്ത്യൻ വംശജരിൽ. 2013 ന് ശേഷം മലയാളി കുടുംബങ്ങളിലേയ്ക്കും മോഷണങ്ങൾ വ്യാപിച്ചു. സുരക്ഷയും ദുരഭിമാനവും ഭയന്ന് പല മലയാളികളും മോഷണങ്ങളുടെ കഥ പുറത്തു പറയാറില്ല. പൊലീസിൽ പരാതിപ്പെടാൻപോലും ധൈര്യം കാണിക്കാത്ത മലയാളികളേയും ഞങ്ങൾ പരിചയപ്പെട്ടു.

സൗത്ത് ഏഷ്യൻ വംശജരുടെ വീടുകളിൽ ധാരാളം സ്വർണ്ണമുണ്ടെന്നാണ് യൂറോപ്പുകാർക്കിടയിൽ പൊതുവേയുള്ള സംസാരം. കവർച്ചക്കാരുടെ ലക്ഷ്യവും സ്വർണ്ണം തന്നെ. എങ്കിൽപ്പിന്നെ എന്തുകൊണ്ട് മറ്റുള്ള ഏഷ്യൻ വംശജരെ ഒഴിവാക്കി കവർച്ചക്കാർ മലയാളികളുടെ വീടുകൾ ലക്ഷ്യമിടുന്നത്?

പൊലീസ് ചൂണ്ടിക്കാണിക്കുന്നതിങ്ങനെ. കവർച്ച ചെയ്യാൻ എളുപ്പം മലയാളികളുടെ വീടാണ്. ഒന്നാമത് അംഗബലം വളരെ കുറവാണ്. കൂടാതെ കവർച്ച ചെയ്യാൻ പാകത്തിനുള്ള വിവരങ്ങൾ മലയാളികളിൽ നിന്ന് അനായാസം കവർച്ചക്കാർക്ക് ലഭിക്കും. പിടിക്കപ്പെട്ട കേസുകളിലെ പ്രതികളുടെ മൊഴികളിൽ നിന്നും കിട്ടിയ വിവരങ്ങളിൽ ചിലതാണിത്. കൂടുതൽ വിവരണം ആവശ്യപ്പെട്ടപ്പോൾ പോലീസ് പറഞ്ഞതിങ്ങനെ.

ഇന്ത്യൻ വംശജർ പൊതുവേ മലയാളികൾ, മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ പാകത്തിനുള്ള ജീവിത രീതിയാണ് തെരഞ്ഞെടുക്കുന്നത്. കളർഫുള്ളായിട്ടുള്ള വസ്ത്രധാരണം, ധാരാളം ആഭരണങ്ങൾ ധരിക്കുക, അതും വസ്ത്രത്തിന് പുറമേയണിയുക. പാർട്ടികളിലും മറ്റും പങ്കെടുക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക. അങ്ങനെ പലതും. പാശ്ചാത്യരായ സുഹൃത്തുക്കൾ ആ ഫോട്ടോയിലോ വീഡിയോയിലോ ഉണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഉത്സാഹം കൂടുതൽ കാണിക്കും. ഈ പ്രവണത വരുത്തിവെയ്ക്കുന്ന ആപത്തിനേക്കുറിച്ച് ഇവർ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. പാശ്ചാത്യരായ സുഹൃത്തുക്കൾക്കുമുണ്ടാകും മലയാളികളേപ്പോലെതന്നെ സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് സുഹൃത്തുക്കൾ. ഫലത്തിൽ മലയാളികളറിയാതെ അവരുടെ അടുക്കള രഹസ്യങ്ങൾ കൈമാറിപ്പോകുകയാണ്. ഈ കൈമാറ്റത്തിന്റെ ഏതെങ്കിലും ഒരു സ്റ്റേജിൽ മോഷണത്തിന് വേണ്ടി മലയാളികളെ ലക്ഷ്യമിടുന്നവർ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു.

രണ്ടാമതായി പറയുന്ന പ്രധാന കാരണമിതാണ്. മലയാളികൾ അവരുടെ യാത്രാവിവരണങ്ങൾ, യാത്ര ചെയ്യുന്ന സ്ഥലങ്ങൾ, യാത്രയ്ക്കെടുക്കുന്ന കാലയളവ്, എന്ന് തിരിച്ച് വരും, യാത്ര ചെയ്യുന്നത് വിമാനത്തിലാണോ കാറിലാണോ ട്രെയിനിലാണോ എന്നത് റൂട്ട് മാപ്പ് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും, കൂട്ടത്തിൽ കുടുംബത്തിലുള്ള എല്ലാവരും ഉൾപ്പെടുന്ന ഫോട്ടോയും. എല്ലാ വിവരങ്ങളും ഒരുമിച്ച് ഫോട്ടോ സഹിതം കിട്ടുന്നതുകൊണ്ട് കവർച്ചക്കാർക്ക് ജോലി കൂടുതൽ എളുപ്പമാകും. ഇതിൽ കൂടുതൽ എന്ത് വിവരങ്ങളാണ് മോഷ്ടാക്കൾക്ക് വേണ്ടത്? അടിയന്തിരമായി ഈ പ്രവണത അവസാനിപ്പിക്കണം എന്ന് പോലീസ് പറയുന്നു. (അടുത്ത കാലത്ത് മലയാളികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ക്രൈം നടത്താൻ സഹായിച്ച പല പോസ്റ്റുകളും മലയാളം യുകെയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വകാര്യതയെ മുൻനിർത്തി ഞങ്ങൾ അത് പ്രസിദ്ധീകരിക്കുന്നില്ല)

റിപ്പോർട്ട് ചെയ്യപ്പെട്ട കവർച്ചകളിൽ ഭൂരിഭാഗവും രാവിലെ ഒമ്പതുമണിക്കും വൈകുന്നേരം നാലു മണിക്കുമിടയിലാണ് നടന്നിട്ടുള്ളത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്നവരൊഴിച്ചാൽ ഈ സമയത്ത് സാധാരണ മലയാളികളുടെ വീടുകളിൽ ആളുണ്ടാവില്ല. ചുറ്റുപാടും താമസിക്കുന്ന പ്രാദേശികരുടെ വീടുകളിലെ സ്ഥിതിയും വിഭിന്നമല്ല. അത് മോഷ്ടാക്കൾക്ക് കൂടുതൽ തുണയാകുന്നു. മലയാളികളുടെ വീടുകൾ കണ്ടു പിടിക്കുന്ന രീതിയാണ് വിചിത്രം. ആഘോഷ പരിപാടികൾ കഴിഞ്ഞ് മലയാളി കുടുംബങ്ങൾ വീട്ടിലേയ്ക്ക് പോകുമ്പോൾ മോഷ്ടാക്കളും അനുഗമിക്കും. പവർഫുൾ എഞ്ചിൻ ഉള്ള വാഹനങ്ങളാണ് ഇക്കൂട്ടർ തിരഞ്ഞെടുക്കുക. നമ്പർ പ്ലേറ്റും മാറ്റും. ദൂരം ഇവർക്കൊരു പ്രശ്നമല്ല. എത്ര ദൂരം വേണമെങ്കിലും ഇവർ അനുഗമിക്കും. കവർച്ചയ്ക്ക് ലക്ഷ്യം വെയ്ക്കുന്ന വീടുകൾ കണ്ടുപിടിച്ചാൽ ആഴ്ചകളോളം ആ വീട് നിരീക്ഷണത്തിലാക്കും. ഈ കാലയളവിനുള്ളിൽ തന്നെ മോഷ്ടാക്കൾ തങ്ങളുടെ ലക്ഷ്യം നിർവ്വഹിച്ചിരിക്കും.

ഇന്ത്യയെ അപേക്ഷിച്ച് പാക്കിസ്ഥാനികളുടെയും ബംഗ്ലാദേശികളുടെയും വീടുകളിലെ കവർച്ച പൊതുവേ കുറവാണെന്ന് പോലീസ് അഭിപ്രായപ്പെടുന്നു. ഒന്നാമതായി അവർ കൂട്ടത്തോടെയാണ് താമസിക്കുന്നത്. കൂടാതെ കുടുംബങ്ങളിൽ അംഗബലം കൂടുതലായതു കൊണ്ട് എല്ലാ സമയങ്ങളിലും വീടുകളിൽ ആരെങ്കിലുമൊക്കെയുണ്ടാകും.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 140 മില്യൻ പൗണ്ടിന്റെ സ്വർണ്ണമാണ് ഇന്ത്യൻ കുടുംബങ്ങളിൽ നിന്ന് മാത്രം മോഷണം പോയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് ചെയ്തതിൽ ഇരുപത് ശതമാനം കേസുകൾക്ക് മാത്രമേ തുമ്പുണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് പൊലീസ് സമ്മതിക്കുന്നു.

പോലീസ് നിരത്തുന്ന കാരണങ്ങൾ ഇവയാണ്.
മോഷ്ടിക്കപ്പെടുന്ന സ്വർണ്ണങ്ങൾ കഴിയുന്നിടത്തോളം വേഗത്തിൽ നാട് കടത്തുകയാണ് മോഷ്ടാക്കൾ ചെയ്യുന്നത്. പ്രധാനമായും രണ്ട് രീതികളാണ് ഇവർ ഇതിനുപയോഗിക്കുന്നത്. ഒന്നാമത്, മോഷണസാധനങ്ങൾ പ്രത്യേകം ഡിസൈൻ ചെയ്ത കവറുകളിലാക്കി കൃത്യമായ സ്റ്റാമ്പ് ഒട്ടിച്ച് റോയൽ മെയിലിന്റെ പോസ്റ്റ്‌ ബോക്സിൽ പോസ്റ്റ് ചെയ്യുക. റോയൽ മെയിലിന്റെ നിലവിലുള്ള സംവിധാനമനുസരിച്ച് കൃത്യമായ സ്റ്റാമ്പ് ഒട്ടിച്ച് ലോക്കൽ പോസ്റ്റ് ബോക്സിൽ നിന്നും കിട്ടുന്ന കവറുകൾ കൃത്യമായി അവർ ലക്ഷ്യസ്ഥാനത്തെത്തിക്കും. സാധാരണ രീതിയിൽ പ്രത്യേക പരിശോധനകൾ ഒന്നുമില്ല. രണ്ടാമത്തേത്. ബ്രിട്ടണിൽ നിന്നും പുറത്തേയ്ക്ക് പോകുന്നവരുടെ കൈയ്യിൽ മോഷ്ടിക്കപ്പെട്ട സാധനങ്ങൾ, സ്വർണ്ണ മടക്കം കൊടുത്തു വിടുക. അതിർത്തി കടക്കുന്നവരുടെ പാസ്പോർട്ട് ഉൾപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനപ്പുറം കൊണ്ടുപോകുന്ന ബാഗുകൾ ഒരിക്കലും യുകെ ബോർഡറിൽ ഏജൻസികൾ പരിശോധിക്കാറില്ല. ഈ രണ്ടു കാരണങ്ങൾ കൊണ്ടു തന്നെ ബ്രിട്ടണിൽ നടക്കുന്ന മോഷണങ്ങൾ വ്യക്തമായ രീതിയിൽ തെളിയ്ക്കാൻ സാധിക്കുന്നില്ലെന്ന് ബ്രട്ടീഷ് പോലീസ് പറയുന്നു.

അതി വിദഗ്ദമായി തെളിവുകൾ നശിപ്പിച്ചു കൊണ്ടുള്ള മോഷണ രീതിയാണ് ഈ സംഘം ഉപയോഗിക്കുന്നത്. അതു തന്നെയാണ് പോലീസിനെയും വലയ്ക്കുന്നത്. കൂടാതെ കാലാകാലങ്ങളിൽ പോലീസ് നല്കുന്ന നിർദേശങ്ങൾ പാലിക്കുന്നതിൽ മലയാളികൾ പിഴവ് വരുത്തുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. വീടിന്റെ വാതിലുകളും ജനലുകളും പൂട്ടാൻ മറന്നു പോയതുകൊണ്ടുണ്ടായ മോഷണങ്ങളും ധാരാളം. അതു കൊണ്ട് ജാഗരൂകരാകുക. സ്വകാര്യത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക. പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. അപകടങ്ങളിൽ നിന്ന് ഒഴിവാകുക.

RECENT POSTS
Copyright © . All rights reserved