Main News

നബാർഡിൽ അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ് –എ) തസ്തികയിൽ അവസരം. 154 ഒഴിവുകളാണുള്ളത്. ഓൺലൈൻ മുഖേന അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3.

വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ജനറൽ, ജനറൽ അഗ്രികൾചർ, അഗ്രികൾചർ എൻജിനീയറിങ്, ഫുഡ്/ ഡെയറി പ്രോസസിങ്, ലാൻഡ് ഡവലപ്മെന്റ് – സോയിൽ സയൻസ്, പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ എൺവയൺമെന്റൽ എൻജിനീയറിങ്/സയൻസസ്, അഗ്രികൾചർ മാർക്കറ്റിങ് /അഗ്രി ബിസിനസ് മാനേജ്മെന്റ്, ജിയോ ഇൻഫർമാറ്റിക്സ്, അഗ്രികൾചർ ഇക്കണോമിക്സ്/ ഇക്കണോമിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, രാജ്ഭാഷ, ലീഗൽ, പി ആൻഡ് എസ്എസ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.

റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിൽ മാത്രം 69 ഒഴിവുകളുണ്ട്.

യോഗ്യത:

ജനറൽ: കുറഞ്ഞത് മൊത്തം 50% മാർക്കോടെ (പട്ടികവിഭാഗം. വികലാംഗർക്ക് 45 % മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം

അല്ലെങ്കിൽ പിഎച്ച്‍ഡി

അല്ലെങ്കിൽ

ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി യോഗ്യതയും ബിരുദവും.

അല്ലെങ്കിൽ

ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്മെന്റിൽ ദ്വിവൽസര ഫുൾടൈം പിജി ഡിപ്ലോമ അല്ലെങ്കിൽ ഫുൾടൈം എംബിഎ യോഗ്യതയും.

പ്രായം: 21 നും 30 നും മധ്യേ. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു 10 വർഷവും ഇളവ് ലഭിക്കും.മറ്റിളവുകൾ ചട്ടപ്രകാരം. പ്രായം, യോഗ്യത എന്നിവ 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും.

ശമ്പളം: 28150- 55600 രൂപ

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പ്രാഥമിക എഴുത്തുപരീക്ഷ (ഓൺലൈൻ) ഫെബ്രുവരി 25 നു നടക്കും. തുടർന്നു മെയിൻ പരീക്ഷ. ഇന്റർവ്യൂവുമുണ്ടാകും. പ്രാഥമിക പരീക്ഷയ്‌ക്കു കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. മെയിൻ‌ പരീക്ഷയ്ക്ക് തിരുവനന്തപുരം കേന്ദ്രമാണ്.സിലബസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

അപേക്ഷാഫീസ്: അസിസ്‌റ്റന്റ് മാനേജർ: 800 രൂപ.പട്ടികവിഭാഗം/വികലാംഗർക്കു ഇന്റിമേഷൻ ചാർജായ 150 രൂപ മാത്രം മതി. നബാർഡ് ജീവനക്കാർക്കു ഫീസില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് (വിസ, മാസ്റ്റർ, റുപേ), ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.nabard.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കുക. അപേക്ഷിക്കുന്നതിനു മുൻപ് വിജ്‌ഞാപനത്തിന്റെ പൂർണരൂപം കാണുക.

 

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി സ്മാർട്ട് മോട്ടോർ പാതകളിൽ ഉണ്ടായ അപകടങ്ങളിൽ 38 പേർ കൊല്ലപ്പെട്ടതായി ഗവൺമെന്റ് വെളിപ്പെടുത്തൽ. ബിബിസി പനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ആദ്യമായാണ് ഗവൺമെന്റ് ഇത്തരത്തിലുള്ള കണക്കുകൾ പുറത്തു വിടുന്നത്.സ്മാർട്ട്‌ മോട്ടോർ പാതകൾ ക്കെതിരെ അനവതി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇത്തരം പാതകൾക്ക് വാഹനം നിർത്താൻ ആവശ്യമായ ‘ഹാർഡ് ഷോൾഡർ ‘ എന്നറിയപ്പെടുന്ന സ്ഥലങ്ങളില്ല. അതുകൊണ്ടുതന്നെ പലപ്പോഴും സ്മാർട്ട് മോട്ടോർ പാതകളിൽ വെച്ച് അപകടം സംഭവിക്കുന്ന ഡ്രൈവർമാർ, വാഹനങ്ങൾക്ക് ഇടയിൽ കുടുങ്ങി പോകാനുള്ള സാധ്യത അധികമാണ്. വിവരാവകാശ നിയമം അനുസരിച്ച് ബിബിസി പനോരമ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഇത്തരം കണക്കുകൾ ഗവൺമെന്റ് വെളിപ്പെടുത്തിയത് .ലണ്ടന് പുറത്തുള്ള M25 പാതയിൽ, 2014 ഏപ്രിലിൽ ‘ഹാർഡ് ഷോൾഡർ ‘ നീക്കം ചെയ്തതിനുശേഷം 20 ശതമാനം അപകടങ്ങളാണ് വർധിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ സൈൻബോർഡ് 336 ദിവസമായി പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടിലുണ്ട് .

സ്മാർട്ട് പാതകളുടെ രീതി അനുസരിച്ച്, വാഹനങ്ങൾ നിർത്തുന്നതിനായി സാധാരണ ഉപയോഗിക്കുന്ന ‘ ഹാർഡ് ഷോൾഡർ ‘ സ്ഥലവും ഒരു അധിക ലെയിൻ ആയി ഉപയോഗിക്കുന്നു. തിരക്കേറിയ പാതകളിൽ വാഹനങ്ങൾ സുഗമമായി പോകുന്നതിനാണ് സ്മാർട്ട് പാതകൾ രൂപീകരിച്ചത്. കഴിഞ്ഞ 5 വർഷങ്ങളിലായി സ്മാർട്ട് പാതകളിൽ മാത്രം 38 പേർ അപകടങ്ങളിൽ മരണപ്പെട്ടു എന്ന് കണക്ക് ആശങ്കാജനകമാണ്. കാരണം ബ്രിട്ടനിലെ റോഡുകളിൽ ഒരു ഭാഗം മാത്രമാണ് സ്മാർട്ട് പാതകൾ. ഇത്തരം പാതകളിലെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഗവൺമെന്റ് മുന്നോട്ട് നീങ്ങുകയാണെന്ന് ട്രാൻസ്‌പോർട് സെക്രട്ടറി ഗ്രാന്റ് സ്നാപ്പ്സ് വ്യക്തമാക്കി.

ഇനിയും സ്മാർട്ട് പാതകൾ നിർമ്മിക്കാനുള്ള തീരുമാനത്തെ സംബന്ധിച്ചും ചർച്ചകൾ നടക്കുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

ചൈനയുടെ ഹുബേയ് പ്രവിശ്യയിൽ കുടുങ്ങിയ ബ്രിട്ടൻ യാത്രക്കാരുടെ മടങ്ങിപ്പോക്കാണ് ഗവണ്മെന്റ് ‘റിവ്യൂ ‘ വിൽ വെച്ചിരിക്കുന്നത്. ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർസിലി പറയുന്നത് ഇത് ഉടൻ തീർപ്പുണ്ടാകേണ്ടുന്ന വിഷയം ആണെന്നാണ്. വൈറസിന്റെ ഉത് ഭവം എന്ന് കരുതപ്പെടുന്ന ഹുബേയ് പ്രവിശ്യയിൽ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ ബ്രിട്ടീഷുകാർക്ക് നിർദേശം നൽകിയിരുന്നു. ഇതുവരെ 56 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്.

ബ്രിട്ടനിൽ നടത്തിയ 52 ടെസ്റ്റുകളും നെഗറ്റീവ് ഫലമാണ് കാണിച്ചത് എന്നത് ആശ്വാസം പകരുന്നു എന്ന് ഞായറാഴ്ച യു കെ യുടെ ഹെൽത് ഡിപ്പാർട്മെന്റ് അറിയിച്ചു. 21 ടെസ്റ്റുകളും നടന്നത് ശനിയാഴ്ച ആണ്.. ഹുബേയ് പ്രവിശ്യയിൽ 2000ത്തോളം പേരെ വൈറസ് ബാധിച്ചതിനെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. തങ്ങൾ അവിടെ കുടുങ്ങിയെന്നും ഗവണ്മെന്റ് ന്റെ നടപടിയിൽ അതൃപ്‌തി ഉണ്ടെന്നും കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ പറഞ്ഞു.

ചൈനക്കാരിയായ ഭാര്യയും കുട്ടികളുമുള്ള ടോണി പറയുന്നത് യാത്ര നിയന്ത്രണം ആദ്യം ഏർപ്പെടുത്തിയത് ബ്രിട്ടൻ ആണെന്നാണ്. ഇപ്പോൾ ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. ബെയ്‌ജിങ്ങിലെ യു കെ എംബസിയെ ബന്ധപ്പെട്ടെങ്കിലും അവർ വിവരമൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. യുവ അധ്യാപകരായ സോഫിയും ജേസണും 4ദിവസമായി വീട്ടിൽ കുടുങ്ങിയിരിക്കുകയാണ്. സ്ഥിതിഗതികൾ ഭയപ്പെടുത്തുന്നവയാണെന്നും സോഫി പറയുന്നു. കാർഡിഫിൽ നിന്നുള്ള യൂണിവേഴ്സിറ്റി ലെക്ചറെർ തിങ്കളാഴ്ച മടങ്ങിപ്പോകേണ്ടതായിരുന്നു. അവരും കുടുങ്ങിക്കിടക്കുകയാണ്.

 

രാജ്യം ഭയാനകമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ചൈനീസ് പ്രസിഡന്റ്‌ ക്സി ജിൻപിങ് പറഞ്ഞു.

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോ കേസിന്റെ ഏറ്റവും പുതിയ വാദം സുപ്രീം കോടതി കേൾക്കുന്നതിനിടെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കുള്ള (ഐ‌എ‌എം‌ഐ‌ഐ) സെൻട്രൽ ബാങ്കിന്റെ മറുപടി വിശദമായി വായിക്കുകയുണ്ടായി. രാജ്യത്ത് വെർച്വൽ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് ഐ‌എ‌എം‌ഐ‌ഐക്ക് നൽകിയ മറുപടിയിൽ ആർ‌ ബി‌ ഐ വ്യക്തമായി പറയുന്നു. എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ക്രിപ്റ്റോ വ്യവസായത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ബാങ്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഓരോ കാര്യത്തിനും മറുപടി നൽകാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു . ആർ‌ ബി‌ ഐയുടെ മറുപടി 30 പേജുള്ള ഒരു രേഖയായിട്ടാണ് പുറത്തുവന്നത്.

റിസർവ് ബാങ്കിന്റെ സ്ഥിരീകരണത്തോടെ കേന്ദ്ര ബാങ്കോ ഇന്ത്യൻ സർക്കാരോ ക്രിപ്റ്റോ കറൻസി നിരോധിച്ചിട്ടില്ല എന്ന് വ്യക്തമായി. ക്രിപ്റ്റോ പ്രവർത്തനങ്ങൾ നിയമപരവും പ്രവർത്തനപരവുമായ അപകടസാധ്യതകൾക്കൊപ്പം സാമ്പത്തികമായ അപകടസാധ്യതകളാണ് സൃഷ്ടിക്കുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് ബാങ്കിംഗ് നിയന്ത്രണങ്ങളെ സെൻട്രൽ ബാങ്ക് ന്യായീകരിക്കുകയുണ്ടായി. രഹസ്യവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിക്കാമെന്ന് ഇന്ത്യൻ സർക്കാർ കഴിഞ്ഞ ജൂലൈയിൽ രാജ്യസഭയോട് പറഞ്ഞു. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്കായി ഇത് ഉപയോഗിക്കുന്നുവെന്നതിന് വിവരങ്ങളൊന്നുമില്ല.

റിസർവ് ബാങ്കിന്റെ 2018 ഏപ്രിൽ സർക്കുലറിനെ തുടർന്ന്, ബാങ്കുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ അക്കൗണ്ടുകൾ അടച്ചു. ക്രിപ്റ്റോയുമായി ബന്ധപ്പെട്ടവർ ഉടൻ തന്നെ ബാങ്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് റിട്ട് പെറ്റീഷനുകൾ ഫയൽ ചെയ്തു. ഈ ക്രിപ്റ്റോ എക്സ്ചേഞ്ച് അംഗങ്ങളെയാണ് ഐ‌എ‌എം‌ഐ‌ഐ പ്രതിനിധീകരിക്കുന്നത്. ക്രിപ്റ്റോ കേസ് വാദം കേൾക്കൽ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പുനരാരംഭിച്ചു. അതേസമയം, ക്രിപ്റ്റോ കറൻസികൾ നിരോധിക്കാൻ ശ്രമിക്കുന്ന കരട് ബില്ലിൽ ഇന്ത്യൻ സർക്കാർ ഇപ്പോഴും ആലോചന നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ ഇത് അവതരിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടും ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല.

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. ചൈനയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. അമേരിക്കയിലും തായ്‍വാനിലും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ വൈറസ് വ്യാപനം തടയാന്‍ ചൈന രാജ്യത്ത് പൊതുഅവധി നീട്ടി.

ചൈനയ്ക്ക് പുറമെ അമേരിക്കയിലും തായ്‌വാനിലുമാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മൂന്ന് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. 26 സംസ്ഥാനങ്ങളിലായി നൂറിലേറെപ്പേര്‍ കര്‍ശന നിരീക്ഷണത്തിലുമാണ്. തായ്‌വാനില്‍ നാലാമതൊരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് മൂലം രോഗബാധിതരായവര്‍ക്ക് പുറമെ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

ഇതാണ് പുതിയ കൊറോണ വൈറസും പഴയ വൈറസും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ചൈനീസ് ആരോഗ്യമന്ത്രി വ്യക്തമാക്കി. അതിനിടെ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് വന്യജീവികളുടെ വില്‍പ്പന ചൈന നിരോധിച്ചു. ഫ്രാന്‍സും അമേരിക്കയും സംയുക്തമായി വുഹാനില്‍നിന്ന് പൗരന്‍മാരെ പ്രത്യേകവിമാനത്തില്‍ നാളെമുതല്‍ നാട്ടിലേക്കെത്തിക്കും. ചൈനയ്ക്ക് പുറമെ ഹോങ്കോങ്, താ‌യ്‌വാന്‍, തായ്‌ലന്‍ഡ്, വിയറ്റ്നാം, മലേഷ്യ, സിങ്കപ്പൂ‍ര്‍, നേപ്പാള്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മക്കാവു, ഓസ്ട്രേലിയ, ഫ്ലാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍. ഏഴുപേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. ചൈനയില്‍നിന്ന് ഇന്നലെ 109 പേര്‍ സംസ്ഥാനത്ത് തിരികെ എത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് പടരുന്നത് തടയാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇമിഗ്രേഷന്‍ കൗണ്ടറിന് സമീപം പ്രത്യേക ഹെല്‍ത്ത് ഡെസ്ക് തുറന്നു. ജീവനക്കാര്‍ക്കെല്ലാം ഗ്ലൗസുകളും മാസ്കുകളും നല്‍കുകയും ചെയ്തിട്ടുണ്ട്

രാജു കാഞ്ഞിരങ്ങാട്

വെയിലിന്റെ ചെതുമ്പലുകൾകൊഴിഞ്ഞു
വീണ മരച്ചോട്
പരലക്ഷരമാലകൾ എഴുതുന്നുഒരു
ഞാഞ്ഞൂല്
പൂക്കിലപ്പൂടകുടഞ്ഞ് ഓടിവരുന്നുഒരുകോഴി- ക്കുഞ്ഞ്
നിഴലിന്റെ ലിപിവരച്ചു കൊണ്ട്
പരുന്തിന്റെ വരവറിഞ്ഞ കോഴിക്കുഞ്ഞ്
ലോലലാസ്യമാടുന്ന ലില്ലിപ്പൂവിനെശരണം
പ്രാപിച്ചു

കർഷകത്തൊഴിലാളി ദേശീയ സമ്മേളനം സംസ്ഥാനതല രചനാ മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനത്തിനുള്ള ള്ള അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും കവി രാജു കാഞ്ഞിരങ്ങാട് ഏറ്റുവാങ്ങുന്നു

അമ്ലം കുടിച്ച ഒരു വണ്ട് ആടിയാടി വന്നു
ഉർവ്വരതയുടെ ഉപ്പു നുണയുമ്പോൾ
ഓർക്കുന്നില്ല ആരും ഞാഞ്ഞൂലിനെ
പാക്കും പ് രാക്കും മുറുക്കിതുപ്പിക്കൊണ്ട്
ഒരു കാറ്റ് അതുവഴി കടന്നു പോയി
നാവരിയപ്പെട്ട സത്യമാണ് ഞാഞ്ഞൂല്.
ഇന്ന് ഞാഞ്ഞൂലുകളെ കാണാനേയില്ല
മണ്ണിനെ കിളച്ചു മറിച്ചതിന്റെ പേരിൽ
രാജ്യദ്രോഹികളായി സൈബീരിയായി –
ലേക്ക്
നാടുകടത്തപ്പെട്ടവരോ ഞാഞ്ഞൂലുകൾ?
സ്വേച്ഛാധിപത്യത്തിന്റെ ഒരു പരുന്ത്
കൊത്തിക്കീറുന്നു ലില്ലിപ്പൂവിന്റെ ഗീത –
ങ്ങളെ
ഏതു നിമിഷവും കൊത്തിയെടുക്കപ്പെടു
മെന്നറിഞ്ഞിട്ടും
കലാപത്തിന്റെ ധമനിയുമായി പാഞ്ഞടു-
ക്കുന്നു കോഴിക്കുഞ്ഞ്
അക്ഷരമാലകളെഴുതും ഞാഞ്ഞൂൽ –
കവിക്കുനേരെ

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

Email – [email protected]

 

സ്വന്തം ലേഖകൻ

പ്ലൈമൗത്തിൽ താമസിക്കുന്ന സണ്ണി ഫ്രാൻസിസ് (52)ഹാർട്ട് അറ്റാക്ക് മൂലം മരണമടഞ്ഞു. കേരളത്തിൽ കടുത്തുരുത്തി ആണ് സണ്ണിയുടെ വീട്. ഭാര്യ ഇപ്പോൾ അവധിക്ക് നാട്ടിൽ പോയിരിക്കുകയാണെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.    കൂടുതൽ വിവരങ്ങൾ കിട്ടുന്നതനുസരിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.

അകാലത്തിലുള്ള സണ്ണിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയുമായുള്ള വ്യാപാരം സജ്ജീവമാക്കാൻ യുഎസ്. ബ്രെക്സിറ്റിനുശേഷം ഈ വർഷം തന്നെ രാജ്യങ്ങൾ തമ്മിൽ ഒരു വ്യാപാര കരാർ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് ട്രഷറി സ്റ്റീവ് മ്യുചിൻ പറഞ്ഞു. യുകെ ചാസലർ സാജിദ് ജാവിദുമായി ലണ്ടനിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുഎസ്സുമായും യൂറോപ്യൻ യൂണിയനുമായും ഒരേ സമയം യുകെയ്ക്ക് വ്യാപാര ഇടപാടുകൾ നടത്താമെന്ന് സ്റ്റീവ് വിശ്വസിക്കുന്നു. “എനിക്ക് ശുഭാപ്തിവിശ്വാസം ഉണ്ട്. ” അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയുമായി ഒരു കരാർ ഉണ്ടാക്കാൻ യുഎസ് ആവശ്യമുള്ളതെല്ലാം നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. “യുകെയിലും യുഎസിലും സേവനങ്ങളിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമാന സമ്പദ്‌വ്യവസ്ഥയുണ്ടെങ്കിൽ, ഇത് വളരെ പ്രധാനപ്പെട്ട ഒരു ബന്ധമായിരിക്കുമെന്ന് ഞാൻ കരുതുന്നു.” സ്റ്റീവ് പറയുകയുണ്ടായി.

ഒരു കരാറിനായി യുകെ പട്ടികയിൽ ഒന്നാമതായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും സ്റ്റീവ് അറിയിച്ചു. വൻകിട സാങ്കേതിക സ്ഥാപനങ്ങളുടെ വരുമാനത്തിന് പുതിയ നികുതി ഏർപ്പെടുത്തുന്നതിന് യുഎസിനുള്ള എതിർപ്പിനെപറ്റിയും അദ്ദേഹം സംസാരിച്ചു. സെർച്ച് എഞ്ചിനുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, യുകെ ഉപയോക്താക്കളിൽ നിന്ന് മൂല്യം നേടുന്ന ഓൺലൈൻ വിപണനമേഖലകൾ എന്നിവയുടെ വരുമാനത്തിൽ 2% നികുതി ഏർപ്പെടുത്താൻ ജാവിദ് പദ്ധതിയിടുന്നു. എന്നാൽ ഇത് താത്കാലികം ആണെന്നും ജാവിദ് പറഞ്ഞു. ചൈനീസ് ടെലികോം ഭീമനായ ഹുവാവേയ്ക്ക് യുകെയുടെ 5 ജി നെറ്റ്‌വർക്കിൽ പങ്കുണ്ടോ എന്ന വിഷയവും ഇരുവരും തമ്മിലുള്ള ചർച്ചയിൽ ഉയർന്നു.

ജനുവരി 31 ന് ബ്രെക്സിറ്റ് സംഭവിച്ചതിന് ശേഷം, യു‌എസിനെപ്പോലെ നിലവിലുള്ള യൂറോപ്യൻ യൂണിയൻ കരാറുകളില്ലാത്ത രാജ്യങ്ങളുമായി പുതിയ വ്യാപാര ഇടപാടുകൾ നടത്താനും ഒപ്പിടാനും യുകെയ്ക്ക് സ്വാതന്ത്ര്യമുണ്ട്. അതേ സമയം, ഡിസംബർ 31 ന് ബ്രെക്സിറ്റ് പരിവർത്തന കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ യുകെ ചരക്കുകൾ താരിഫുകൾക്കും മറ്റ് വ്യാപാര തടസ്സങ്ങൾക്കും വിധേയമല്ലെന്ന് ഉറപ്പാക്കുന്നതിനായി യൂറോപ്യൻ യൂണിയനുമായി ഒരു സ്വതന്ത്ര വ്യാപാര കരാർ യുകെ ചർച്ച ചെയ്യും.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- അതീവഗുരുതരമായ കൊറോണ വൈറസ് ബാധിതമായ ചൈനയിൽ നിന്നും അടുത്തിടെ യുകെയിലേക്ക് വന്ന 2000 പേർക്കായി തിരച്ചിൽ ശക്തമാക്കി. ആരോഗ്യവകുപ്പും, എയർലൈൻസ് അധികൃതരും, ബോർഡർ ഫോഴ്സ് ഏജന്റ്സുമെല്ലാം കഴിഞ്ഞ രണ്ടാഴ്ചയായി ചൈനയിൽനിന്ന് വന്നവരെ കണ്ടുപിടിക്കുന്ന തിരക്കിലാണ്. കൊറോണ വൈറസ് മൂലം ചൈനയിൽ മരണപ്പെട്ടവരുടെ എണ്ണം 41 ആയി. കൊറോണ വൈറസ് സാന്നിധ്യം യൂറോപ്പിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാൻസിൽ മൂന്ന് പേർക്കാണ് ഈ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിൽ പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരിൽ ആർക്കും വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ, പ്രൊഫസ്സർ ക്രിസ് വിറ്റി വ്യക്തമാക്കി. യുകെയിലേക്ക് രോഗം പടരാനുള്ള സാധ്യത അധികമാണെന്നും, ലോകമെമ്പാടും 1200 ഓളം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.

ഈ വൈറസ് എത്രത്തോളം കാലം നിലനിൽക്കും എന്നതിനെ ആശ്രയിച്ചായിരിക്കും അപകടസാധ്യത വർദ്ധിക്കുക എന്ന് അദ്ദേഹം പറഞ്ഞു. യുകെയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. ഹെയ്ത്രോ വിമാനത്താവളത്തിൽ ഒരു പബ്ലിക് ഹെൽത്ത് ഹബ് തുറന്നിട്ടുണ്ട്. ചൈനയിൽ അടിയന്തര ആവശ്യങ്ങൾക്കായി, ആയിരം രോഗികളെ ഉൾക്കൊള്ളുന്ന തരത്തിൽ ഒരു ആശുപത്രി നിർമ്മിക്കുകയാണ്.

ഫ്രാൻസിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ രണ്ടു പേർ ഒരേ കുടുംബത്തിൽ നിന്നുള്ള ആളുകളാണ്. യുഎസിൽ രണ്ടും, ഓസ്ട്രേലിയയിൽ ഒന്ന് വീതവുമാണ് രോഗബാധിതർ. ചുമ, തുമ്മൽ, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇത്തരം ലോക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ ചികിത്സ തേടണം എന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ഹൾ മേഖലയിലെ വീട്ടിലാണ് അപകടം. ടെറസ്സുള്ള വീട്ടിൽ പുകയുയർന്നു തുടങ്ങിയപ്പോൾ തന്നെ അയൽക്കാർ വീട്ടിനുള്ളിൽ ഉണ്ടായിരുന്നവരെ വിവരമറിയിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കോട്ടിങ്ഹാം റോഡിനടുത്തുള്ള വെൻസ്‌ലി അവന്യുവിൽ രാവിലെ 8 മണിയോടെയാണ് അപകടം. രക്ഷാപ്രവർത്തകർ എത്തി രണ്ടുപേരെയും പുറത്തെടുത്തുവെങ്കിലും പുരുഷൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. പത്തു വയസ്സുകാരിയായ മകൾ ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.

തീപിടിത്തമുണ്ടായ ഉടൻ തന്നെ അയൽക്കാർ ഹംബർ സൈഡ് പോലീസിനെ വിവരമറിയിച്ചു. തീപിടിക്കാനുണ്ടായ കാരണം എന്താണെന്നു ഫയർ ഇൻവെസ്റിഗേറ്റഴ്സ് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. പകൽ മുഴുവൻ അഗ്നിശമന സേന പ്രവർത്തകർ വീട് പരിശോധിക്കുകയായിരുന്നുവെങ്കിലും തെളിവ് ലഭിച്ചിട്ടില്ല.

അയൽക്കാരനായ കാൾ ഗൂഡ്‌ഫെല്ലോ പറയുന്നു, ശക്തമായ പുക കണ്ടപ്പോൾ തന്നെ ഞങ്ങൾ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചിരുന്നു, കതകു പൊളിച്ചു അകത്തുകയറാൻ ശ്രമിച്ചെങ്കിലും കതകിന്റെ ബലം കാരണം നടന്നില്ല. പിന്നീട് ജനലിലൂടെയോ ലെറ്റർ ബോക്സിലൂടെയോ കഴിയുന്നുണ്ടോ എന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. വലിയ ശബ്ദമുണ്ടാക്കി പുറത്തു കൊണ്ടുവരാൻ ശ്രമിച്ചതും പരാജയപ്പെട്ടു.

മറ്റൊരു അയൽക്കാരനായ ഫിലിപ്പ് പറയുന്നു, ഞങ്ങൾ വർഷങ്ങളായി അടുത്തടുത്ത് താമസിക്കുന്നവരാണ്. ആ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved