Movies

ഷെറിൻ പി യോഹന്നാൻ

നിരന്തരമായി നമ്മുടെ വ്യവഹാരങ്ങളിൽ കടന്നു വരുന്ന ഒന്നാണ് സംസ്കാരം. നാം ജീവിക്കുന്ന പരിസരത്തെ അധിഷ്ഠിതമാക്കിയാണ് പൊതുവേ സംസ്കാരം വ്യവഹരിക്കപ്പെടുന്നതെങ്കിലും സംസ്കാരം എന്ന പദം അതിനുമപ്പുറത്തേക്കുള്ള അർത്ഥങ്ങളെ ഉൾക്കൊള്ളുന്നുണ്ട്. വരേണ്യതയിൽ നിന്നും അതിഭൗതികതയിൽ നിന്നുമൊക്കെ സംസ്കാരത്തെ മോചിപ്പിച്ചു കൊണ്ട് ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാന ഭൂമികയിൽ അതിനെ പ്രതിഷ്ഠിക്കുന്ന സമീപനത്തെയാണ് പൊതുവേ സാംസ്കാരിക പഠനം എന്ന് വിവക്ഷിക്കുന്നത്. സാംസ്കാരിക പഠനം എന്നത് കേവലം സംസ്കാരത്തെ കുറിച്ച് മാത്രമുള്ള പഠനമല്ല. സാംസ്കാരിക ഘടകങ്ങളെ മുൻനിർത്തി സാഹിത്യ പഠനവും കലാനിരൂപണവും നടത്തുന്ന പദ്ധതിയാണ് അത്. ഈ മേഖലയിൽ ഊന്നിക്കൊണ്ടുള്ള പഠനത്തിലാണ് ജനപ്രിയസംസ്കാരം എന്ന സംജ്ഞ ഉപയോഗിക്കപ്പെടുന്നത്. സാംസ്‌കാരിക ചിന്തകളിൽ ആധുനികത രൂപപ്പെടുത്തിയ വരേണ്യ – ജനപ്രിയ വിഭജനങ്ങളെ ചരിത്രപരവും സൈദ്ധാന്തികവുമായി ചോദ്യം ചെയ്യുന്ന നിലപാടുകളാണ് ഈ രംഗത്ത് പ്രാധാന്യം നേടുന്നത്. സാമാന്യ ജനങ്ങൾ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സംസ്കാരത്തെയാണ് ജനപ്രിയ സംസ്കാരം എന്ന് വിളിക്കുന്നത്. ധാരാളം പേർ ഇഷ്ടപ്പെടുന്നത് എന്നാണ് ജനപ്രിയസംസ്കാരത്തിന് പൊതുവായി നൽകുന്ന നിർവചനം. ഈ നിർവചനപ്രകാരം ജനപ്രിയ സംസ്കാരത്തിന്റെ മുഖമുദ്രയായി തന്നെ പറയാവുന്ന ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ചലച്ചിത്രം. ജനജീവിതത്തെ സാമാന്യമായി പ്രതിഫലിപ്പിക്കുന്ന കല എന്ന നിലയിൽ ചലച്ചിത്രം മറ്റ് രൂപങ്ങളെക്കാളേറെ ജനകീയമാണെന്ന് പറയാം. ഓരോ കാലത്തും ഓരോരോ പ്രതിസന്ധികൾ പിന്നിട്ടാണ് സിനിമ കടന്നുവന്നത്. ഏറ്റവും ഒടുവിലായി കോവിഡ് മഹാമാരിയെയും അതിജീവിച്ചുകൊണ്ട് സിനിമ മുന്നോട്ടു നീങ്ങുന്നതായി കാണാം. ഈ പശ്ചാത്തലത്തിൽ കോവിഡ് കാലത്തെ മലയാള സിനിമയെ കുറിച്ചുള്ള ഒരു അന്വേഷണം ആണിവിടെ.

ജനപ്രിയസംസ്കാരവും സിനിമയും

ബഹുജനസമൂഹത്തെ സംസ്കാരവുമായി ബന്ധപ്പെടുത്തി പഠിക്കുന്ന പ്രവണത ആരംഭിക്കുന്നത് അമേരിക്കൻ, ഫ്രഞ്ച് വിപ്ലവങ്ങൾക്ക് ശേഷമാണെന്ന് റെയ്മണ്ട് വില്യംസ് സൂചിപ്പിക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉപഭോക്തൃ സമൂഹത്തിന്റെ രൂപപ്പെടലോടെ സംജാതമായ രണ്ടാം വ്യവസായവിപ്ലവത്തിന്റെ സന്ദർഭം, ഇലക്ട്രോണിക് ബഹുജനമാധ്യമങ്ങളുടെ വികാസത്തിലേക്കു മാറുന്ന അവസ്ഥയ്ക്കാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി സാക്ഷ്യം വഹിക്കുന്നത്. സിനിമയായിരുന്നു ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രീതിയാർജിച്ചതുമായ സംസ്കാരരൂപം. 1914 ഓടെ, മനുഷ്യൻ കണ്ടുപിടിച്ചവയിൽ ഏറ്റവും ജനസമ്മതിയാർജ്ജിച്ച സംസ്കാരരൂപമായി സിനിമ മാറിയെന്ന് റെയ്മണ്ട് വില്യംസ്‌ നിരീക്ഷിക്കുന്നുണ്ട്.
ആശയവിനിമയശേഷിയുടെ കാര്യത്തിൽ മറ്റേതു മാധ്യമത്തേക്കാളും കഴിവ് സിനിമയ്ക്കുണ്ട്. വ്യത്യസ്തവിഭാഗങ്ങളിലും തരങ്ങളിലുമുള്ള ജനസമൂഹത്തെ ഒന്നായി കൂട്ടി അവരെ അഭിമുഖീകരിക്കുവാൻ സിനിമയ്ക്ക് കഴിയുന്നു. പൊതുജനത്തെ ഒന്നാകെ ആകർഷിക്കുന്ന ജനപ്രിയ സിനിമയുടെ ആഖ്യാനഘടനയാണ് അതിനെ സവിശേഷവൽക്കരിക്കുന്നതും നിലനിർത്തുന്നതും. പാട്ടും നൃത്തവും സംഘട്ടനങ്ങളും ഹാസ്യപ്രകടനങ്ങളും ജനപ്രിയ സിനിമയുടെ ആഖ്യാനഘടനയിൽ മുഖ്യപങ്കു വഹിക്കുന്നു. സാധാരണജനതയുടെ ബോധമനസ്സിനെ ആഹ്ലാദിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന സിനിമയുടെ വ്യവഹാരമണ്ഡലത്തെ പിൻപറ്റി അനേകം സംയോജകങ്ങൾ നിലനിൽക്കുന്നു. സജീവമായ വർത്തമാനത്തിലാണ് ചലച്ചിത്രം പ്രേക്ഷകന് മുന്നിൽ ചുരുളഴിയുന്നത്. പ്രകൃതി, വസ്തുക്കൾ, വേഷം, ഭാഷ, ഭക്ഷണം, ശില്പം, വാസ്തുശില്പം, കൃഷി, വാണിജ്യം, വഴി, വാഹനം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അടയാളങ്ങളും വിവരങ്ങളും ഒരു സിനിമയുടെ ചിത്രീകരണത്തിൽ വന്നുചേരുന്നു. എത്ര ഉദാസീനമായും അവിദഗ്ധമായും ചിത്രീകരിച്ചാലും അവയെല്ലാം ചേർന്ന് ഗതകാലത്തിന്റെ ഒരു പകർപ്പ് അവശേഷിപ്പിക്കുന്നു. സിനിമ ഒരേസമയം അത് വർത്തിക്കുന്ന സംസ്കാരത്തിന്റെ ചുവരെഴുത്തു നടത്തുകയും ഒപ്പം അതിന്റെ ചാലകശക്തിയായി മാറുകയും ചെയ്യുന്നു. സംസ്കാരത്തിന്റെ നിഷ്പക്ഷമായ രേഖപ്പെടുത്തൽ മാത്രമല്ല സിനിമ ചെയ്യുന്നത്. ഒരുപക്ഷേ അതിനേക്കാൾ ഉപരിയായി ചിലപ്പോൾ ചിത്രകലയ്ക്കും സംഗീതത്തിനും കഴിയുന്നതിനേക്കാൾ ഉപരിയായി, അതിന്റെ ദൃശ്യശ്രാവ്യസിദ്ധികൾ കാരണം കലയെ ഫലവത്തായി സ്വീകരിക്കുവാനും അനുഭവവേദ്യമാക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്.

ലോകസിനിമയിലെ മഹാമാരി കാഴ്ചകൾ

ഒന്നാം ലോകമഹായുദ്ധത്തിനു തൊട്ടുപിന്നാലെ 1918-1920 കാലത്ത് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ലക്ഷക്കണക്കിനു മനുഷ്യരുടെ മരണത്തിന് കാരണമായ സ്പാനിഷ് ഫ്ളൂ എന്ന വൈറസ് രോഗം ചലച്ചിത്രം ശബ്ദിച്ചു തുടങ്ങുന്നതിനു മുന്നേ നേരിട്ട ആദ്യത്തെ പ്രതിസന്ധിയായിരുന്നു. അക്കാലത്ത് ഏറ്റവും വലിയ വിനോദവ്യവസായമായി വളർന്നുകൊണ്ടിരുന്ന ഹോളിവുഡ് സ്തംഭനത്തിലാവുകയും തിയേറ്ററുകൾ മിക്കതും അടച്ചിടുകയും ചെയ്തു. കാലിഫോർണിയയിൽ ഏഴ് ആഴ്ചയോളം തിയേറ്ററുകൾ തുറന്നില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയിലെ ഏതു പ്രതിസന്ധിയും അവിടെ മാത്രമുള്ള പ്രശ്നമല്ലാതിരിക്കുകയും പ്രേക്ഷകർ എന്ന വലിയ സമൂഹത്തിന്റെ കൂടി ഉത്കണ്ഠയും ആനന്ദവും ജിജ്ഞാസയും ആഘോഷവുമൊക്കെയായി സിനിമ മാറുകയും ചെയ്തിട്ടുണ്ട്. സാംക്രമികരോഗങ്ങൾ സിനിമാ ഭാവനകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
മഹാരോഗങ്ങൾ പ്രമേയമാക്കിയ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടിയായ ‘കണ്ടാജിയൻ’ (സ്റ്റീവൻ സോഡേഴ്സ്ബർഗ്/2011), ഫ്ലൂ (കൊറിയൻ, കിം സുംഗ് സു /2013), വൈറസ് വ്യാപനം സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെ നേരിട്ടനുഭവിപ്പിക്കുന്ന ചിത്രമായ ‘ഔട്ട്ബ്രേക്ക്‌’. (വൂൾഫ്ഗാൻഗ് പീറ്റേഴ്സൻ/1995), വൈറസ് വ്യാപനത്തിന്റെ ഫാന്റസിക്കലായ ദൃശ്യവൽക്കരണമായ 12 മങ്കീസ് ( ടെറി ഗില്ല്യം/1995) എന്നീ ചിത്രങ്ങളുടെയെല്ലാം പൊതുവായ സവിശേഷത, അവ കൊറോണ പോലൊരു രോഗവ്യാപനത്തിന്റെ കാലത്ത് പ്രത്യേക പ്രാധാന്യമുള്ളവയായിത്തീരുന്നു എന്നതാണ്. കോവിഡ് കാല പ്രതിസന്ധികളും ആകുലതയും ചിത്രങ്ങൾക്ക് പ്രമേയമാകുകയും കോവിഡ് കാലം സിനിമകൾക്ക് പശ്ചാത്തലം ആകുകയും ചെയ്യുകയാണ്. അത് ഇന്ന് നിലനിന്നുപോകുന്ന മനുഷ്യന്റെ സംസ്കാരത്തിലും ഇടപെടലുകൾ നടത്തുന്നു.

കണ്ടാജിയൻ

അടച്ചിടലും മലയാളിയുടെ സിനിമ കാഴ്ചയും

കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളായി മലയാള സിനിമ പുതിയ ഉണർവിലായിരുന്നു. വൈഡ് റീലിസിലൂടെ കേരളത്തിനൊപ്പം രാജ്യാന്തരതലത്തിലും സിനിമകൾ റിലീസ് ചെയ്യുകയും അതിലൂടെ സാമാന്യം ഉയർന്ന തിയേറ്റർ കളക്ഷൻ പല സിനിമകൾക്കും ലഭിക്കുകയും ചെയ്തിരുന്നു .തുടർന്ന് സാറ്റലൈറ്റ് അവകാശ വിൽപന ,ഒ .ടി .ടി തുടങ്ങിയ മികച്ച വരുമാന മാർഗങ്ങൾ. ഈ അവസരത്തിലാണ് 2020 മാർച്ച് മാസത്തോടെ, കോവിഡ് ബാധയെത്തുടർന്ന് തിയേറ്ററുകൾ പൊടുന്നനെ അടച്ചു പ്രദർശനം നിർത്തേണ്ടിവന്നത്. മാർച്ച് 10 ന് ഇന്ത്യയിൽ ആദ്യമായി തിയേറ്ററുകൾ അടച്ച സംസഥാനം കേരളമായിരുന്നു. പൊതുവെ ഏപ്രിൽ ,മെയ് മാസങ്ങൾ മലയാള സിനിമയ്ക്ക് മികച്ച തിയേറ്റർ കളക്ഷൻ ലഭിക്കുന്ന കാലയളവാണ് (വിഷു – ഈസ്റ്റർ റിലീസുകൾ). തിയേറ്ററുകൾ അടക്കുകയും പിന്നാലെ സിനിമാ ചിത്രീകരണവും അനുബന്ധ ജോലികളും പൂർണമായി നിർത്തിവയ്‌ക്കുകയും ചെയ്‌തതോടെ ചലച്ചിത്ര മേഖല ഉപജീവനമാക്കിയ പതിനായിരത്തിലേറെ സാങ്കേതിക പ്രവർത്തകരും കലാകാരന്മാരും പ്രതിസന്ധിയിലാകുകയും ചെയ്‌തു. കോവിഡ് കാലത്ത് ജനങ്ങളെ ഒറ്റപ്പെടലിൽ നിന്നും രോഗഭീതിയിൽ നിന്നും ഒഴിച്ചു നിർത്തിയത് സിനിമയാണെന്ന് പറയാം. ടി വി, ലാപ്‌ടോപ്, മൊബൈൽ ഫോൺ, ടാബ്, ഐ പാഡ് എന്നിങ്ങനെ പല സങ്കേതങ്ങളിൽ ദിവസം മൂന്നും നാലും സിനിമകൾ കണ്ടു. ലോക്ക്ഡൗൺ ചലച്ചിത്രാസ്വാദനത്തിൽ വലിയ മാറ്റം ഉണ്ടാക്കി. വിവിധ ധാരകളിൽ പെട്ട ലോക സിനിമകൾ നൊടിയിടക്കുള്ളിൽ സൗജന്യ ഡൗൺലോഡിലൂടെ കാണുന്ന പ്രേക്ഷകന്റെ കാഴ്ചാ ശീലങ്ങൾ നവീകരിക്കപ്പെടുകയാണ്. കോവിഡാനന്തര കാലം പുതിയ കാലമാണ്. പുതിയ കാലത്തിൽനിന്നും ജീവിതത്തിൽ നിന്നും പുതിയ സിനിമയാവും ജനിക്കുക. പ്രമേയം,ഘടന, നിർമ്മാണം, പ്രദർശനം എന്നി വഴികളിൽ മലയാള സിനിമ പുതിയ മാർഗങ്ങൾ കണ്ടെത്തി. അതിലൂടെ രോഗപ്രതിസന്ധിയെ സർഗാത്മകമായി നേരിടുകയായിരുന്നു ലക്ഷ്യം. മലയാളിയുടെ കാഴ്ചാശീലത്തിലും ആസ്വാദനത്തിലും ഉണ്ടായ മാറ്റം സമകാലിക മലയാള സിനിമകളുടെ ചിത്രീകരണത്തെയും പുറത്തിറക്കലിനെയും സ്വാധീനിച്ചു. ബിഗ് സ്ക്രീനിൽനിന്നും മിനി സ്ക്രീനിലേക്കെത്തിയ സിനിമ പതിയെ അതുംകടന്ന് മൊബൈലിന്റെ നാനോ സ്ക്രീനിലേക്കുകൂടി കാൽവെച്ചു. ഒ ടി ടി എന്നാൽ ഓവർ ദി ടോപ് മീഡിയ സർവീസ് (Over The Top) എന്നർത്ഥം. പരമ്പരാഗത മാർഗങ്ങളായ കേബിൾ, ടിവി ആന്റിന, സാറ്റ്ലൈറ്റ് ഡിഷ്‌ എന്നിവയല്ലാതെ ഇന്റർനെറ്റിലൂടെ ഉപഭോക്താവിന്റെ / പ്രേക്ഷകന്റെ താല്പര്യമനുസരിച്ച് ഇഷ്ടമുള്ള സമയം, ഇഷ്ടമുള്ള വീഡിയോ കാണാനുള്ള സൗകര്യമാണിത്. നിലവിൽ ഇന്ത്യയിൽ എഴുപതിലേറെ ഒ ടി ടി പ്ലാറ്റ്ഫോമുകൾ സജീവമായുണ്ട്. ഈ സംഖ്യ ദിനംപ്രതി വർധിച്ചു വരുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ 5, ഡിസ്‌നി + ഹോട്സ്റ്റാർ തുടങ്ങിയ ആഗോള ഭീമന്മാരോടൊപ്പം നീസ്ട്രീം, റൂട്ടസ്, കേവ്, വൂട്ട്, മാറ്റിനി തുടങ്ങിയ നാടൻ ഒ ടി ടി കളും രൂപംകൊണ്ടു. കെ.എസ്.എഫ്.ഡി.സി.യുടെ കീഴിൽ കേരള സർക്കാർ തുടങ്ങുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം കേരളപ്പിറവി ദിനത്തിൽ യാഥാർത്ഥ്യമാകുമെന്ന വാർത്തകൾ വന്നുകഴിഞ്ഞു. സിനിമയെന്ന കലയുടെയും വ്യവസായത്തിന്റെയും വർത്തമാനകാലം ഒ.ടി.ടിയിൽ അധിഷ്ഠിതമാണ്. മലയാള സിനിമയുടെ സാമ്പത്തികശാസ്ത്രം ഓവർ ദി ടോപ് പ്ലാറ്റ്ഫോമുകളിൽ കേന്ദ്രീകരിക്കുകയാണ്. കോവിഡനന്തര കാലഘട്ടത്തിലെ സിനിമയിൽ ഒ.ടി.ടി.യാകും മുഖ്യ കഥാപാത്രം. ഒ.ടി.ടിയിൽ സിനിമ കാണുന്ന ആസ്വാദകർക്ക് സിനിമ അവരിലേക്ക് കുറച്ചു കൂടി അടുക്കുകയാണെന്ന ചിന്ത ഉണ്ടാകുന്നു. സിനിമയുടെ അനുഭവ ഉത്തമത്വത്തിന് തിയേറ്ററിലെ വലിയ തിരശ്ശീലയും ശബ്ദവിന്യാസവും തീർത്തും ഗുണകരമാകും എന്ന വാസ്തവത്തെ മറച്ചു പിടിക്കാൻ കഴിയില്ലങ്കിലും അതിന്റെ ജനകീയവത്കരണം ഒ.ടി.ടിക്ക് സാധിക്കുന്നു എന്നത് സത്യമാണ്. പ്രദർശനശാലകളിൽ വന്ന് സിനിമ കാണുന്ന ആളുകളെക്കാൾ കൂടുതൽ പ്രേക്ഷകർ ഇന്ന് ഒ.ടി.ടിയിലൂടെയും സമാന സ്വഭാവമുളള ഡിജിറ്റൽ വേദികളിലൂടെയും സിനിമകൾ കാണുന്നുണ്ട്.

സൂഫിയും സുജാതയും’ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ ചർച്ചയും വിവാദവും കേരളം ഏറെ താൽപ്പര്യത്തോടെയാണ് ശ്രദ്ധിച്ചത്. ഒ.ടി.ടി റിലീസിനെ അനുകൂലിച്ചവര്‍ കുറവും എതിർത്തവർ കൂടുതലുമായിരുന്നു. പക്ഷേ, അതിവേഗമാണ് മാറ്റം സംഭവിച്ചത്. ഇപ്പോൾ സംവിധായകരുടെ മാത്രമല്ല, നിരവധി നിർമ്മാതാക്കളുടേയും മനോഭാവം മാറി. തിയേറ്റർ റിലീസിനുവേണ്ടി ഒരുങ്ങിയ സിനിമ തന്നെയായിരുന്നു ‘സൂഫിയും സുജാതയും’. പക്ഷേ, അതു സാധ്യമല്ലെന്നുറപ്പായതോടെയാണ് 2020 ജൂലൈ 3ന് ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്തത്. അപ്പോഴേയ്ക്കും കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമായി പത്തില്‍ താഴെ സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തു കഴിഞ്ഞിരുന്നു (ഗുലാബോ സിതാബോ, പൊന്മകൾ വന്താൾ, പെൻഗ്വിൻ, ചിൻടു കാ ബർത്ത്ഡേ…)

സ്ക്രീൻ ലൈഫ് സിനിമ – സീ യൂ സൂൺ

സ്ക്രീൻ ജീവിതം സമ്പൂർണമായി ആവിഷ്കരിക്കുന്ന ആദ്യ മലയാള സിനിമയാണ് ‘സീ യൂ സൂൺ’ (മഹേഷ്‌ നാരായണൻ /2020). ഐ ഫോണിൽ ചിത്രീകരിക്കപ്പെട്ട് ആമസോൺ പ്രൈമിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ 2020 സെപ്റ്റംബർ ഒന്നിനാണ് സീ യൂ സൂൺ റിലീസ് ചെയ്തത്. കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ളതും മുറികൾക്കുള്ളിലും പരിസരങ്ങളിലുമുള്ള ലൊക്കേഷനുകളിൽ ഒതുങ്ങുന്നതുമായ സിനിമ. കോവിഡ് കാലത്തിന്റെ പരിമിതികളെ ഉൾക്കൊണ്ടും മറികടന്നും നിർമ്മിക്കപ്പെട്ട സിനിമയാണ് ഇത്. നിർമ്മിക്കപ്പെട്ട കാലം, ആവിഷ്കാര രീതി, റിലീസിംഗ്, കാണികൾ എന്നിവയെല്ലാം സവിശേഷതയുള്ള ചിത്രം, പല ഘട്ടങ്ങളിലായി മലയാളസിനിമയിൽ വികസിച്ചുവന്ന സൈബർ വ്യവഹാരങ്ങളുടെ സമ്പൂർണ്ണ രൂപമാണ്. “മനുഷ്യരാശി ഇന്ന് ലോകമെമ്പാടും കോവിഡിനെതിരെയുള്ള അതിശക്തമായ പോരാട്ടത്തിലാണ്. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ കേരള സർക്കാർ അനുശാസിക്കുന്ന പ്രോട്ടോക്കോളുകളെല്ലാം പാലിച്ചു ചിത്രീകരിച്ചതാണ് പ്രസ്തുത ചിത്രം. ലോക്ക്ഡൗൺ നിശ്ചലമാക്കിയ മലയാള സിനിമ മേഖലയിലെ, സിനിമ മാത്രം ഉപജീവനമാക്കിയ ഒരുപറ്റം തൊഴിലാളികൾക്ക് വേതനം നൽകാൻ ഈ സിനിമ ഉപകരിച്ചിട്ടുണ്ട്” എന്ന ആരംഭ വാക്യത്തോടെ, സാമൂഹിക യാഥാർത്ഥ്യത്തോടൊപ്പം ചേർന്ന് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. സിനിമയുടെ ചിത്രീകരണവും റിലീസും ലോകമെങ്ങും പിടിപെട്ട കൊറോണയുടെ സ്ഥലകാലങ്ങളിലാണെന്ന കാര്യം സിനിമ പറയുന്നില്ലെങ്കിലും പ്രേക്ഷകർക്കറിയാം. അടച്ചിട്ട മുറികളും പരിമിതമായ കഥാപാത്രങ്ങളും റിലീസിംഗ് രീതിയുമെല്ലാം അതാണ് പറയുന്നത്. കോവിഡ് കാലത്തിന്റെ അനിശ്ചിതത്വത്തെ മറികടക്കാൻ സ്വീകരിച്ച മാർഗ്ഗമാണിതെന്ന് സംവിധായകൻ തന്നെ പറയുന്നുണ്ട്.

സീ യൂ സൂൺ

മലയാളത്തിലെ ചേംബർ ഡ്രാമകൾ

പരിമിതമായ ലൊക്കേഷനുകളിലോ ഒരൊറ്റ ലൊക്കേഷനിലോ ചിത്രീകരിക്കുന്ന സിനിമകളെയാണ് പൊതുവിൽ ചേംബർ ഡ്രാമകൾ എന്നു പറയുന്നത്. വിഖ്യാതരായ പല സംവിധായകരും ഈ മേഖലയിൽ വിജയിച്ചിട്ടുണ്ട്. ലോക്ക്, റിസർവോയർ ഡോഗ്സ്, ബറീഡ്, ക്യൂബ്, പാനിക് റൂം, ദി പ്ലാറ്റ്ഫോം തുടങ്ങിയ ചിത്രങ്ങൾ ചേംബർ ഡ്രാമയ്ക്ക് ഉദാഹരണങ്ങളാണ്. മലയാളത്തിൽ അപൂർവമായിരുന്ന ഇത്തരം സിനിമകൾ കോവിഡിനു ശേഷം വ്യാപകമാവുകയാണ്. ചിത്രീകരണത്തിന് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങളാണ് ഇതിന് പ്രധാന കാരണം. പൂർണമായും ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട ലവ് (ഖാലിദ് റഹ്മാൻ/2020) അഖ്യാനത്തിൽ പുലർത്തിയ പുതുമയാണ് എടുത്തുപറയേണ്ടത്. ആദ്യം തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിലും അധികം വൈകാതെ തന്നെ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയിരുന്നു. പരിമിതമായ കാഴ്ചകളാണെങ്കിലും കഥാപരിസരം ആവശ്യപ്പെടുന്ന തലങ്ങളിലെല്ലാം ഉയർന്ന് നിൽക്കുന്ന സൃഷ്ടിയാണ് ‘ലവ്‌’. റഹ്മാന്റെ തിരക്കഥ, പ്രേക്ഷകനെ കഥാപശ്ചാത്തലമായ ഫ്ലാറ്റിൽ തന്നെ നിലനിർത്താൻ സഹായിക്കുന്നു. പിരിമുറുക്കം അനുഭവിക്കുന്ന സാഹചര്യത്തിലും സംഭാഷണങ്ങൾക്കൊപ്പം ആക്ഷേപഹാസ്യം കൂടി ചേർത്തുള്ള അവതരണ ശൈലിയാണ് സിനിമയുടേത്.
ഒരു ത്രില്ലർ സിനിമയുടെ ഉദ്വേഗവും പിരിമുറുക്കവും ചേർന്ന ‘ലവ്’ മലയാള സിനിമക്ക് അപരിചിതമായ ആഖ്യാനസമ്പ്രദായമാണ് സ്വീകരിച്ചിട്ടുള്ളത്. ക്ലൈമാക്സ്‌ രംഗത്തിൽ മാത്രമാണ് ചിത്രം നാല് ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത്. കോവിഡ് വിഷയമാകുന്നില്ലെങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുള്ള കഥപറച്ചിൽ എത്രമാത്രം സർഗാത്മകമാക്കാം എന്നതിനുദാഹരണമാണ് ലവ്.

സാനു ജോൺ വർഗീസ് കഥയും സംവിധാനവും നിർവഹിച്ച് ഏപ്രിൽ ആദ്യ വാരം തിയേറ്ററുകളിലെത്തിയ മലയാള ചലച്ചിത്രമാണ് ‘ആർക്കറിയാം’. ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മെയ് 19ന് നോൺ എക്‌സ്‌ക്ലസീവായി (ഒരു സിനിമ ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്ന രീതി) ആമസോൺ പ്രൈം ഉൾപ്പടെയുള്ള എട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിനെത്തി. ഈ ഗണത്തിൽ കേരളം ആസ്ഥാനമായ പ്രാദേശിക ഒ ടി.ടികളുമുണ്ടായിരുന്നു (റൂട്ട്സ്, കേവ്, കൂടെ). ഒരു കുടുംബപശ്ചാത്തലത്തിൽ കോവിഡ് സങ്കീർണതകളെ കൂടെ ചേർത്തുകൊണ്ടുള്ള വ്യത്യസ്ത കഥാവതരണമാണ് ആർക്കറിയാം. ലിംഗസമത്വമെന്ന ആശയം ഉൾക്കൊള്ളുന്ന പുരോഗമനപരമായ ധാരകൾ മുന്നോട്ടുവയ്ക്കുന്ന സിനിമ കൂടിയാണിത്​. പാർവ്വതിയുടെ ഷേർലി എന്ന കഥാപാത്രത്തിലൂടെയും ഷറഫുദ്ദീന്റെ റോയ് എന്ന കഥാപാത്രത്തിലൂടെയും പുരുഷാധിപത്യ സമൂഹത്തിന്റെ നേർക്ക് ഒരു ബദൽ കുടുംബപശ്ചാത്തലം സിനിമ ഉയർത്തിക്കാട്ടുന്നു.

കോവിഡിന്റെ തുടക്കസമയത്ത് ആർക്കറിയാം? എന്നൊരു മറുചോദ്യം നമ്മുടെ ആശങ്കയായിരുന്നു. അതുവരെ ജീവിച്ച ജീവിതത്തിലേക്കും സാഹചര്യങ്ങളിലേക്കും എന്ന് മടങ്ങാനാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമില്ലായ്മ. ഇതുപോലൊരു നിശ്ചയമില്ലായ്മയെ രൂപകമാക്കിയാണ് സാനു ജോൺ വർഗീസ് കഥ പറഞ്ഞത്. കോവിഡിന്റെ ആദ്യ നാളുകളിലെ ജനതാ കർഫ്യു, ലോക്ക്ഡൗൺ, യാത്രാവിലക്ക് എന്നീ നിയന്ത്രണങ്ങൾ പശ്ചാത്തലമാകുന്നു. അപ്രകാരം കോവിഡ് കഥാന്തരീക്ഷമായി തിയറ്ററുകളിലെത്തിയ ആദ്യ മലയാള ചിത്രമാമാണ് ആർക്കറിയാം. (സന്തോഷത്തിന്റെ ഒന്നാം രഹസ്യം 2021 ഫെബ്രുവരിയിൽ ഐ. എഫ്. എഫ്.കെയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നെങ്കിലും തീയേറ്ററിൽ എത്തിയിരുന്നില്ല) കഥ പറച്ചിലിന്റെ പുതുകാലത്തെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചിത്രം, കഴിഞ്ഞ ഒന്നര വർഷക്കാലമായി മലയാളിയുടെ ജീവിത രീതിയിലും സംസ്‍കാരത്തിലും ഉണ്ടായ മാറ്റത്തെ വിദഗ്ദമായി എടുത്തുക്കാട്ടുന്നുണ്ട്. “അപ്പോ ഈ ലോക്ക്ഡൗൺ ഒക്കെ ഒള്ളതാണോ?” യെന്ന ഇട്ടിയവിരയുടെ ചോദ്യത്തിൽ നിന്നും സിനിമ മുന്നോട്ടെത്തി നിൽക്കുന്നത്, രാജനോട് മുഖാവരണം ശരിയായ രീതിയിൽ ധരിക്കാൻ പറയുന്ന ഇട്ടിയവിരയിലാണ്. മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനവും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളും പശ്ചാത്തലത്തിൽ കടന്നുവരുന്നു. കോവിഡും ലോക്ക്ഡൗണും കച്ചവടത്തിലുണ്ടാക്കുന്ന പ്രതിസന്ധിയും തമിഴ്നാട്ടില്‍ മകൾ കുടുങ്ങിപ്പോകുന്നതിന്റെ വൈകാരിക അരക്ഷിതാവസ്ഥയും സിനിമ അവതരിപ്പിക്കുന്നു.

ആർക്കറിയാം

കോവിഡ് മഹാമാരിയെ സിനിമ എങ്ങനെ സർഗാത്മകമായി അഭിമുഖീകരിച്ചുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. 2021 ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഒരു കാറിനുള്ളിലെ രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ 85 മിനിറ്റിൽ ഒറ്റ ടേക്കിൽ പൂർത്തീകരിച്ചതാണ്. ലോക സിനിമയിൽ തന്നെ അപൂർവം മാത്രം കാണാവുന്ന ഒരു പരീക്ഷണം ആണിത്. ആധുനികാനന്തര സന്ദർഭത്തിൽ വ്യക്ത്യനുഭവങ്ങളുടെ സങ്കീർണതകളെ, ഒറ്റ ടേക്കിൽ, ഒരു പത്രപ്രവർത്തകയും അവളുടെ സിനിമാഭ്രമമുള്ള കാമുകനും തമ്മിലുള്ള കാർ യാത്രയിലൂടെ ആവിഷ്കരിക്കുകയാണ്. കോവിഡ് കാരണം ജോലിരംഗത്തുണ്ടായ പ്രതിസന്ധി, മാസ്ക് ഉപയോഗിച്ചുകൊണ്ടുള്ള സഞ്ചാരം, നിയമം ലംഘിച്ചുകൊണ്ടുള്ള ആൾക്കൂട്ടം എന്നിവ ദൃശ്യത്തിലൂടെയും സംഭാഷണങ്ങളിലൂടെയും ചിത്രത്തിൽ കടന്നുവരുന്നു.

സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം ലൊക്കേഷൻ സ്റ്റിൽ

ഒ. ടി. ടിക്ക് വേണ്ടി ഒരുക്കിയ ചിത്രം – ജോജി
“മാസ്ക് ധരിച്ച കഥാപാത്രങ്ങൾ. ജോജി ഒരുങ്ങുന്നത് കോവിഡ് കാലത്തെ കഥയുമായി” – ദിലീഷ് പോത്തൻ ചിത്രമായ ജോജിയുടെ ട്രെയ്ലർ പുറത്തുവന്നതിന് പിന്നാലെ പ്രചരിച്ച വാചകമാണിത്. 2021 ഏപ്രിൽ 7ന് ആമസോൺ പ്രൈമിൽ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു ചിത്രം. കോവിഡ് മഹാമാരി ചലച്ചിത്രനിർമ്മാണത്തെ അടക്കം നിശ്ചലമാക്കിയപ്പോൾ ജോജി എന്ന ഇന്ത്യന്‍ സിനിമ കോവിഡ് സാഹചര്യങ്ങളെയും നിയന്ത്രണങ്ങളെയും കഥയിലുൾപ്പെടെ സാധ്യതയാക്കി മാറ്റിയെന്ന് ന്യൂയോർക്കറിലെ ക്രിട്ടിക്കും കോളമിസ്റ്റുമായ റിച്ചാർഡ് ബ്രോഡി അഭിപ്രായപ്പെട്ടിരുന്നു. സിനിമയുടെ നാടകീയതയ്ക്ക് പകർച്ചവ്യാധി സാഹചര്യത്തെ ദിലീഷ് പോത്തൻ ഉൾച്ചേർത്ത വിധവും പ്രശംസനീയമാണെന്ന് പറയുന്ന ബ്രോഡി, ശ്യാം പുഷ്‌കരന്റെ രചനാരീതിയെയും പ്രകീർത്തിക്കുന്നുണ്ട്.ജോജിയോട് ബിൻസി അപ്പന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മാസ്‌ക് ധരിക്കാൻ ആവശ്യപ്പെടുന്ന രംഗം കോവിഡ് സാഹചര്യത്തെ സിനിമ സർഗാത്മകമായി പ്രയോജനപ്പെടുത്തിയതിന് ഉദാഹരണമായി എടുത്തുപറയുന്നു. പിപിഇ കിറ്റുകൾ ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ, മാസ്കിനുള്ളിൽ ഒളിപ്പിക്കുന്ന ദുരാഗ്രഹത്തിന്റെ ചിരി, സംഭാഷണങ്ങളിൽ സ്വഭാവികമായി കടന്നുവരുന്ന തെറികൾ എന്നിവ ഇന്നത്തെ സാമൂഹിക സംസ്കാരത്തിനുള്ളിൽ/സാഹചര്യത്തിനുള്ളിൽ മാത്രം സാധ്യമാകുന്ന ചലച്ചിത്രാഖ്യാന രീതിയാണ്. അതിലൂടെ ജോജിയും പനച്ചേൽ കുടുംബവും പ്രേക്ഷകനോട്‌ പതിവിലുമേറെ സംവദിക്കുന്നുണ്ട്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും വാക്കുകളിൽ നിന്ന് ജോജിയെന്ന ഒ ടി ടി സിനിമയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും.

ജോജിയിലെ ‘മാസ്ക്’ രംഗം

” ജോജി കോവിഡ് കാലത്ത് ആലോചിച്ച് സിനിമയാണ്. ഒ ടി ടി എന്ന മാർഗ്ഗം ആദ്യം തന്നെ തീരുമാനിച്ചിരുന്നു. കോവിഡിന്റെ അന്തരീക്ഷത്തിൽ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ച ചിത്രമാണ്.” – ദിലീഷ് പോത്തൻ (സംവിധായകൻ) “ജോജി ഒ.ടി.ടിക്ക് വേണ്ടി എഴുതിയ സിനിമയാണ്. എല്ലാ സീനിലും പ്രേക്ഷകർ ചിരിക്കണം എന്ന് നിർബന്ധം കുറച്ചുനാളുകൾക്കു മുമ്പ് ഉപേക്ഷിച്ചിരുന്നു. തിയേറ്ററിൽ നിയന്ത്രണങ്ങളോടെയിരുന്ന് ഈ സിനിമ കാണുകയാണെങ്കിൽ ക്ലൈമാക്സിൽ പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കാനുള്ള ഘടകങ്ങൾ ആവശ്യമായിവരും. വികാരവിരേചനം ഭയങ്കരമായി സംഭവിക്കണം. ആ സമ്മർദ്ദം ഇല്ലാതെ ചെയ്തുകൊണ്ടാണ് ജോജി നല്ല വർക്കായത്.
പലപ്പോഴും തെറികൾ ഒഴിവാക്കിയാണ് സംഭാഷണങ്ങൾ തയ്യാറാക്കുന്നത്. സെൻസർ ബോർഡിനുകൂടി ഇഷ്ടമായ തെറി കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഇവിടെ ഒഴിവായി കിട്ടി. എന്നാൽ പനച്ചേൽ കുടുംബത്തിലെ അംഗങ്ങൾ തെറി പറയുന്നവരാണ്. അത് പശ്ചാത്തലമായി ചേർന്നു പോകുന്നതാണ്.” – ശ്യാം പുഷ്കരൻ (തിരക്കഥാകൃത്ത് )

മറ്റു കോവിഡ് കാല ചിത്രങ്ങൾ

ലോക്‌ഡൗൺ നിശ്ചലമാക്കുന്ന ജീവിതം മനസ്സിൽ നിറയുന്ന അനിശ്ചിതത്വത്തിന്റെ സമയത്ത്‌ മനുഷ്യരിൽ പുറത്തെത്തുന്ന വന്യതയുടെ കഥ പറയുന്ന മലയാള ചിത്രമാണ് ‘വൂൾഫ്’. ലോക്ക്ഡൗണിൽ ജി. ആർ ഇന്ദുഗോപൻ എഴുതിയ ‘ചെന്നായ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. ചുരുങ്ങിയ ബജറ്റിൽ, 20 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ, സീ5 ലൂടെ 2021 ഏപ്രിൽ 18ന് പുറത്തിറങ്ങിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാൻ കഴിയാതെ പോയി. കഥാഖ്യാനത്തിലെ പോരായ്മയാണ് പ്രധാന കാരണം. പുത്തന്‍ പുതു കാലൈ (തമിഴ്), അൺപോസ്ഡ് (ഹിന്ദി) എന്നീ ചലച്ചിത്രസമാഹാരങ്ങൾ (Anthology) കോവിഡ് കാലത്തെ മനുഷ്യജീവിതങ്ങളുടെ നേർചിത്രണമാണ് നടത്തുന്നത്.

മലയാള സിനിമയുടെ ആഖ്യാനരീതിയും കഥാപരിസരവും സ്വീകാര്യതയും കോവിഡ് കാലത്ത് നിരന്തര നവീകരണത്തിന് വിധേയമായി. മൊബൈൽ ഫോണിൽ സിനിമ ആസ്വദിക്കുന്ന മലയാളികൾക്ക് വേണ്ടി ചിത്രങ്ങൾ ഒരുങ്ങി. പല പുതിയ പരീക്ഷണങ്ങൾക്കും മലയാള സിനിമ മുതിർന്നു. സീ യൂ സൂൺ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ലവ് എന്നീ ചിത്രങ്ങൾ അതിനുദാഹരണങ്ങളാണ്. ആവർത്തന വിരസത കൂടാതെ ഒരുക്കിയ മികച്ച ചേംബർ ഡ്രാമകൾ മലയാളിയുടെ സിനിമാ ആസ്വാദനത്തിൽ കടന്നുകൂടി. ജോജി, ആർക്കറിയാം എന്നീ ചിത്രങ്ങളിൽ കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും ദൃശ്യാത്മകമായി കടന്നുവരുന്നു. ഇത് സർഗാത്മകമായ എതിരിടലാണ്. പുതിയ കാഴ്ചാ സംസ്കാരത്തിന്റെയും പുതിയ ജീവിത പരിസരത്തിന്റെയും കഥകളാണ് ഇത്തരം ചിത്രങ്ങൾ. പല മാധ്യമങ്ങൾക്കായി പലതരം സിനിമകൾ നിർമ്മിക്കപ്പെടുന്ന കാലമാണിത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമ കാണുന്ന പ്രേക്ഷകരുടെ അഭിരുചി വ്യത്യാസപ്പെടും. അപ്പോൾ അവർക്ക് വേണ്ടി നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ പുതിയ വ്യാകരണത്തിൽ അധിഷ്ഠിതമാകും. ഒ.ടി.ടിയെന്നാൽ തിയേറ്ററിനെ പൂർണമായി നിരാകരിക്കലല്ല. പ്രേക്ഷകൻ ഒരു സമൂഹത്തിന്റെ ഭാഗമാവുകയാണ് തീയേറ്ററിൽ. സമൂഹം അവനനവനിലേക്ക് ചുരുങ്ങിയ രോഗപ്രതിസന്ധിയുടെ കാലത്താണ് ഒ.ടി.ടിയെന്ന ബദൽ മാർഗം ചലച്ചിത്ര മേഖലയുടെ രക്ഷയ്‌ക്കെത്തിയത്. നിയന്ത്രണങ്ങൾ നീങ്ങിയാൽ തിയേറ്റർ വീണ്ടും സജീവമാകും. പക്ഷേ ഒ.ടി.ടി സിനിമകളെ ഇനി നമുക്ക് നിഷേധിക്കാൻ സാധിക്കില്ല. സിനിമയെന്ന കലയുടെയും സിനിമയെന്ന വ്യവസായത്തിന്റെയും പുതിയൊരിടമായി അതിവിടെ ഉണ്ടാകും. സാഹിത്യം സംസ്‍കാരവുമായി ബന്ധം പുലർത്തുന്നതുപോലെ, സിനിമ സംസ്കാരത്തെയും അതിലൂടെ സാഹിത്യത്തെയും സ്വാധീനിക്കുന്നുണ്ട്. സിനിമയുടെ ആഖ്യാനവും അത് തുറന്നിടുന്ന ലോകവും സമൂഹത്തിന്റെ പരിച്ഛേദം ആകുന്നതിനാൽ സമകാലിക മലയാള സിനിമയെക്കുറിച്ചുള്ള പഠനം സമകാലിക ജീവിതത്തേക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള വിശാലമായ പഠനം കൂടിയായി മാറുന്നു.

References

1. ഷാജി ജേക്കബ്,ജനപ്രിയസംസ്കാരം ചരിത്രവും സിദ്ധാന്തവും, മാതൃഭൂമി ബുക്സ്, കോഴിക്കോട് 2009
2. അടൂർ ഗോപാലകൃഷ്ണൻ, സിനിമ സംസ്കാരം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011
3. സി.മോഹനകൃഷ്ണൻ, സ്ക്രീൻ ജീവിതങ്ങളുടെ വർത്തമാനം, സമകാലിക മലയാളം, 2020 ഒക്ടോബർ 5

4. ദിലീഷ് പോത്തൻ അഭിമുഖം ഭാഗം 1, ദി ക്യു സ്റ്റുഡിയോ, 2021 മാർച്ച്‌ 31
5. ശ്യാം പുഷ്കരൻ അഭിമുഖം, മനോരമ ന്യൂസ്, 2021 ഏപ്രിൽ 9

6. സിനിമ അതിജീവിക്കും (ലേഖനം), കേരള കൗമുദി, 2020 ജൂൺ 12

7. Richard Brody, ‘Joji’, Reviewed : The First Major Film of the Covid – 19 Pandemic, The Newyorker, 2021 June 1

ഷെറിൻ പി യോഹന്നാൻ

പത്തനംതിട്ട കുന്നംന്താനം സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും നേടി. ചലച്ചിത്ര നിരൂപണങ്ങൾ എഴുതി വരുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയ്ക്ക് കഴിഞ്ഞ ദിവസം ആണ് കാവ്യ മാധവൻ കോടതിൽ ഹാജർ ആയത്. ആദ്യം പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ കാവ്യ മൊഴി പറഞ്ഞിരിക്കുന്നത്. ഇതോടെ കാവ്യ കൂറ് മാറുകയും ചെയ്തിരുന്നു. കാവ്യ കൂറ് മാറിയതോടെ വീണ്ടും കാവ്യയെ ക്രോസ് വിസ്താരം നടത്താൻ പ്രോസിക്യൂഷൻ തീരുമാനിക്കുകയും തുടർച്ചയായ രണ്ടാം ദിവസവും കാവ്യ ഹാജർ ആകുകയും ചെയ്തിരുന്നു.

വിചാരണയ്ക്കിടയിൽ ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനത്തെ കുറിച്ചും കാവ്യയും ആദ്യ ഭർത്താവും തമ്മിലുള്ള വിവാഹ മോചനത്തെ കുറിച്ചും കാവ്യയും ദിലീപും തമ്മിലുള്ള വിവാഹത്തെ കുറിച്ചും എല്ലാം തന്നെ വിസ്തരിച്ചു ചോദിച്ചിരുന്നു. അമ്മയുടെ സ്റ്റേജ് ഷോയ്ക്കിടയിൽ വെച്ചാണ് ആദ്യം ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എല്ലാവരുടെയും മുന്നിൽ വെച്ച് ദിലീപ് നടിയോട് കയർത്ത് സംസാരിച്ചിരുന്നു. പല താരങ്ങളും അതിനു സാക്ഷിയും ആയിരുന്നു. എന്നാൽ ഇപ്പോൾ അവരെല്ലാം തന്നെ കൂറ് മാറിയിരിക്കുകയാണ്. കാവ്യയും ഇപ്പോൾ കൂറ് മാറി.

എന്നാൽ ആദ്യം കാവ്യ പറഞ്ഞ മൊഴി ഇപ്പോൾ വീണ്ടും ചർച്ച ആകുകയാണ്. എന്റെ ആദ്യ വിവാഹം നടക്കുന്നത് 2018 ൽ ആയിരുന്നു. എന്നാൽ അധിക നാൾ ആ ബന്ധത്തിൽ ഒത്ത് പോകാൻ എനിക്ക് കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഞാൻ ആണ് ആദ്യം വിവാഹമോചനം വേണമെന്ന് അദ്ദേഹത്തിനോട് ആവശ്യപ്പെട്ടത്. പിന്നീട് രണ്ടുപേരുടെയും പരസ്പര സമ്മദത്തോടെ വിവാഹമോചനത്തിന് വേണ്ടിയുള്ള പെറ്റിഷൻ ഫയൽ ചെയ്യുകയായിരുന്നു. ശേഷം വിവാഹമോചനവും ലഭിച്ചു. ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള പ്രശ്നങ്ങൾ എന്നാണ് തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. എന്നാൽ അവർ തമ്മിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ആക്രമിക്കപ്പെട്ട നടി ഒരു കാരണം ആണ്. അമ്മയുടെ സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായുള്ള റിഹേഴ്സലിനിടയിൽ വെച്ച് ഞാനും ദിലീപേട്ടനും തമ്മിൽ ഉള്ള ഒരു ഡാൻസ് പ്രാക്ടീസ് ചെയ്യുവായിരുന്നു. ഞങ്ങൾ ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ നടി മഞ്ജു ചേച്ചിക്ക് അയച്ച് കൊടുത്തു. അത് പിന്നീട് ദിലീപേട്ടൻ വഴിയാണ് ഞാൻ അറിയുന്നത്.

അതിനു ശേഷം പ്രാക്ടീസിന് വന്ന പലരോടും നടി ഞങ്ങളെ കുറിച്ച് മോശമായ രീതിയിൽ ഓരോന്ന് പറഞ്ഞു. ഈ വിഷയത്തിൽ സിദ്ദിഖ് അങ്കിൾ ഇടപെട്ട് നടിയെ വിലക്കിയിരുന്നു. ഞങ്ങൾ ഒരു ബുദ്ധിമുട്ടും ഇവൾക്ക് ഉണ്ടാക്കിയിട്ടില്ല എന്നും ഇവളെ വിലക്കണം എന്ന് സിദ്ദിഖ് അങ്കിളിനോട് ദിലീപേട്ടൻ ആവിശ്യപെട്ടിരുന്നു. അങ്ങനെയാണ് സിദ്ദിഖ് അങ്കിൾ ഈ വിഷയത്തിൽ സംസാരിച്ചത്. വേറെ ആരെങ്കിലും ഈ വിഷയത്തിൽ ഇടപെട്ടിരുന്നോ എന്ന് എനിക്ക് അറിയില്ല എന്നും കാവ്യ പറഞ്ഞു.

താന്‍ ഭാഗഭാക്കാവുന്ന ഒരു സുപ്രധാന സിനിമാ പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന സൂചന പൃഥ്വിരാജ് നല്‍കിയിരുന്നു, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാവിലെ പത്തിന് പ്രഖ്യാപനം ഉണ്ടാവുമെന്ന് മാത്രമാണ് പൃഥ്വി അറിയിച്ചിരിക്കുന്നത്.

ഈ പോസ്റ്റ് വൈറല്‍ ആയതോടെ കമന്റ് സെക്ഷനിലും സിനിമാഗ്രൂപ്പുകളിലും സിനിമാപ്രേമികള്‍ ഈ പ്രഖ്യാപനം എന്തായിരിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

പല സംവിധായകരുടെയും പേരുകള്‍ ആരാധകര്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരും പറയുന്നത് വേണുവിന്റെ പേരാണ്. ജി ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.

എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ‘കാപ്പ’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം നാളത്തെ പ്രഖ്യാപനത്തിനു ശേഷമേ പ്രോജക്റ്റ് ഇതുതന്നെയാണോ എന്ന് അറിയാനാവൂ.

സൂപ്പര്‍ത്താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍മീഡിയ പേജ് വഴിയും ഒരു സുപ്രധാന സിനിമയുടെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് നടന്‍ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് നടന്‍ പങ്കുവെച്ച പോസ്റ്റിന് കൂടുതലും മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത.

ഒരു കാലത്ത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എതിരെ സംസാരിച്ച പൃഥ്വിരാജ് ഇപ്പോള്‍ അവരെ വെച്ച് സിനിമയുണ്ടാക്കി നേട്ടം കൊയ്യുകയാണന്നാണ് ഇവരില്‍ ചിലര്‍ അധിക്ഷേപിക്കുന്നത്. എന്തായാലും ഇത്തരം ബുദ്ധി കൊള്ളാം പക്ഷേ എത്ര നാള്‍ ഇതുമായി മുന്നോട്ടു പോകുമെന്നും കമന്റുകളുണ്ട്.

പണ്ട് പൃഥ്വിരാജ് സീനിയര്‍ താരങ്ങള്‍ യുവ തലമുറയ്ക്ക് വഴി മാറിക്കൊടുക്കണം എന്നൊക്കെ പറഞ്ഞ സാഹചര്യമുണ്ടായിരുന്നു എന്നാല്‍ പിന്നീട് പുള്ളിക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന് ഒരു കമന്റില്‍ പറയുന്നു. എന്തായാലും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നിരിക്കുന്ന ഇത്തരം വിമര്‍ശനങ്ങളോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മനു വാര്യരുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കുരുതി’യാണ് പൃഥ്വിരാജിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. മതതീവ്രവാദം വിഷയമാക്കിയ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് എത്തിയത്. ജനഗണമന, ഭ്രമം, തീര്‍പ്പ്, കടുവ, ബറോസ്, ബ്രോ ഡാഡി, വിലായത്ത് ബുദ്ധ, ആടുജീവിതം തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പുറത്തുവരാനുള്ളത്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിംഗ് തെലങ്കാനയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരു സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ എന്നാണ് പൃഥ്വിരാജ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക വളരെ എളുപ്പമാണ്. സൗഹൃദത്തിന് അപ്പുറം ഒരു സഹോദരനെ പോലെയാണ് അദ്ദേഹം തനിക്ക്. സെറ്റുകളില്‍ പുള്ളി വര്‍ക്ക് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വന്നു കാണണം. ഷോട്ടിനു തൊട്ടു മുമ്പ് അദ്ദേഹം തമാശകള്‍ പറയുന്നു, മോനേ എന്നു വിളിക്കുന്നു.

എന്നാല്‍ അസിസ്റ്റന്റ് വന്നു ഷോട്ട് റെഡി എന്നു പറഞ്ഞാല്‍ അദ്ദേഹം നടന്നു ക്യാമറയ്ക്കു മുന്നിലേക്ക് ചെല്ലും, പിന്നെ ‘സര്‍’ എന്നാണ് വിളി. ഏതെങ്കിലും ഷോട്ട് തനിക്ക് തൃപ്തി തോന്നിയില്ലെങ്കില്‍ വീണ്ടും ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ ഓകെ സര്‍ എന്നു പറയും. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാല്‍, വീണ്ടും അടുത്തു വന്നിരുന്ന് സ്‌നേഹത്തോടെ മോനേ എന്നു വിളിക്കും.

അദ്ദേഹം ജോലി ചെയ്യുന്നത് കാണണം, അത്ഭുതകരമായ അനുഭവമാണ് എന്ന് പൃഥ്വിരാജ് പറയുന്നു. ബ്രോ ഡാഡിയില്‍ സംവിധാനത്തിനൊപ്പം പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ശരണ്യയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും അമ്മ ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്ന് നടി സീമ ജി നായരുടെ മകന്‍. സീമയുടെ സ്‌നേഹസീമ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മകന്‍ ആരോമല്‍ നടിയെ കുറിച്ച് സംസാരിച്ചത്. ഭക്ഷണം കഴിക്കാതെ കരഞ്ഞു തളര്‍ന്ന അവസ്ഥയിലാണെന്ന് ആരോമല്‍ പറയുന്നു.

അമ്മ ഇപ്പോഴും സാധാരണ മാനസികാവസ്ഥയിലേക്ക് മടങ്ങി വന്നിട്ടില്ല. അമ്മയെ വിളിക്കാനുള്ള ധൈര്യവുമില്ല. ഇപ്പോഴും പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുകയാണ്. മരണം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം അമ്മയുടെ കൂടെയുള്ളവരെ വിളിക്കുമ്പോള്‍ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് അറിയാന്‍ കഴിഞ്ഞത്.

നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല. കരഞ്ഞു തളര്‍ന്ന് വല്ലാത്ത അവസ്ഥയിലാണ്. ആരോടും സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. ഇങ്ങനെ പോയാല്‍ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നോര്‍ത്ത് പേടിയാകുന്നു എന്നാണ് ആരോമല്‍ വീഡിയോയില്‍ പറയുന്നത്. ഓഗസ്റ്റ് 9 ഉച്ചയ്ക്കാണ് നടി ശരണ്യ വിട പറഞ്ഞത്.

അര്‍ബുദബാധയെ തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു. തുടര്‍ ചികില്‍സയ്ക്കു തയ്യാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയായിരുന്നു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്.

മലയാള സിനിമയിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും, മമ്മൂട്ടിയെ സംബന്ധിച്ച് വളരെ ഒതുങ്ങി ജീവിക്കുന്ന താരമാണ് അദ്ദേഹം, പക്ഷെ സുരേഷ് ഗോപി ഇന്ന് ഒരു ജന പ്രതിനിധികൂടിയാണ്. കൂടാതെ ഒരുപാട് സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളിയുമാണ്. ഇവർ ഒരുമിച്ച് ധാരാളം സിനിമകൾ മലയാളിത്തിൽ പിറന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇവരുടെ ഒരുമിച്ചുള്ള ഒരു ചിത്രം റിലീസായത് ദ കിംഗ് ആൻഡ് കമ്മീഷണർ ആണ്. ഇപ്പോൾ സുരേഷ് ഗോപിയുടെ ഒരു പഴയ പത്ര സമ്മേളനത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സലാം കാശ്മീർഎന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് സുരേഷ് ഗോപി വീണ്ടും മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് ആവർത്തിച്ച് പറഞ്ഞത്. പക്ഷെ പിണക്കത്തിന്റെ കാരണം തുറന്ന് പറയാൻ സുരേഷ് ഗോപി തയാറായില്ല. ഈ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. സുരേഷ് ഗോപിയുടെ പിണക്കത്തിന്റെ കാരണം ഇതായിരുന്നോ. എന്ന് തോന്നിപ്പിക്കാവുന്ന ഒരു കാരണമാണ് ആ പിണക്കത്തിന്റെ കാരണം, ആ കാരണം ഞാൻ പറഞ്ഞ് വരുമ്പോൾ ചിലപ്പോൾ നിങ്ങളും കൂടി എന്റെ കൂടെ തല്ലാനായി വന്നെന്നിരിക്കും. അതിനെ കുറിച്ചൊന്നും ഞാൻ പറയത്തില്ല കാരണം അതെന്റെ മാന്യതയാണ്. ഞാൻ അത് പറഞ്ഞാൽ എന്റെ മാന്യതക്ക് ക്ഷത മേൽക്കും.

സൂപ്പർ താരങ്ങളാണ് മലയാള സിനിമ നിയത്രിക്കുന്നത് എന്ന ശ്യാമപ്രസാദിന്റെ പ്രസ്താവന ചൂണ്ടി കാണിച്ച്, ആ പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി, സൂപ്പർ താരങ്ങൾ അവരുടെ പടം റിലീസ് ചെയ്യാൻ വേണ്ടി അങ്ങനെ എന്തോ അല്ലേ ശ്യാമ പ്രസാദ് പറഞ്ഞത്, ആ സൂപ്പർ താരങ്ങളുടെ ഗണത്തിൽ എന്നെയും ലാലിനേയും ഉൾപെടുത്തരുത്, നിലവിൽ റിലീസ് ചെയ്യാൻ നിൽക്കുന്ന പടങ്ങൾ പുകച്ച് പുറത്തുചാടിച്ചിട്ട് എന്റെയും ലാലിന്റെയും പടങ്ങൾ ഞങ്ങൾ തിരുകി കയറ്റാറില്ല. എന്നാണ് സുരേഷ് പറഞ്ഞത്.

കൂടാതെ താനും താര സംഘടന അമ്മയുമായി അഭിപ്രയ വ്യത്യാസമുണ്ടെങ്കിലും സംഘടനാപരമായ കാര്യങ്ങൾക്ക് തനറെ അഭിപ്രായങ്ങൾ മാനിക്കപ്പെടാറുണ്ടെന്നും സുരേഷ് പറയുന്നു. ഇവർ ഒരുമിച്ച് സിനിമകൾ ചെയ്യാറുണ്ട് എങ്കിലും ഇവർ ഇരുവരും ഇപ്പോഴും പിണക്കിത്തിലാണ് എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. കൂടാതെ താര സംഘടനായായ അമ്മയിൽ നിന്നും സുരേഷ് വിട്ടു നില്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി, അതിനു കാരണം ഗൾഫിൽ ഒരു പ്രോഗ്രാമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസ്സാര കാരണത്താൽ രണ്ടു ലക്ഷം രൂപ സുരേഷ് ഗോപിക്ക് പിഴകെട്ടേണ്ടിവന്നു. പക്ഷെ ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി. പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല. പൊതു നീതി നടപ്പാക്കാൻ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായി ശബ്ദമുയർത്തി സുരേഷ്. തന്നിൽ നിന്നും പിഴയായി ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മയുമായി സഹകരിക്കാനില്ലെന്ന്‌ സുരേഷ് ഗോപി തീരുമാനിക്കുകയായിരുന്നു.

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അഭിഷേക് ബച്ചൻ. സൂപ്പർ താരം അമിതാഭ് ബച്ചൻ്റെ രണ്ട് മക്കളിൽ ഒരാൾ. ഒരുകാലത്ത് ബോളിവുഡ് സിനിമാലോകം അടക്കിവാണിരുന്ന സൂപ്പർതാരത്തിൻ്റെ മകനായിരുന്നു എങ്കിലും അഭിഷേകിന് അച്ഛനെ പോലെ വലിയ ഒരു താരമാകാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. എങ്കിലും ബോളിവുഡിൽ ഇന്ന് ഉള്ളതിൽ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് താരം. ഓരോ സിനിമയ്ക്കും കോടികളാണ് ഇദ്ദേഹം വാങ്ങുന്ന പ്രതിഫലം. മാത്രവുമല്ല ഭാര്യ ഐശ്വര്യ റായിയും സിനിമയിൽ വളരെ സജീവമാണ്.

2014 വർഷത്തിൽ താരം ഒരു പടുകൂറ്റൻ ബംഗ്ലാവ് സ്വന്തമാക്കിയിരുന്നു. മുംബൈയിലായിരുന്നു ഈ ബംഗ്ലാവ് താരം സ്വന്തമാക്കിയത്. നാൽപത്തൊന്ന് കൂടിയായിരുന്നു താരം ഈ ബംഗ്ലാവിന് വേണ്ടി മുടക്കിയത്. മുംബൈയിലെ ഏറ്റവും പോർഷ് ആയിട്ടുള്ള മേഖലയിലായിരുന്നു ഈ ബംഗ്ലാവ് താരം സ്വന്തമാക്കിയത്. രണ്ടേകാൽ ലക്ഷം രൂപയോളം താരം സ്റ്റാമ്പ് ഡ്യൂട്ടി മാത്രം നൽകിയിരുന്നു. 37 നിലകൾ ആയിരുന്നു ഈ ബംഗ്ലാവ്. ഇതിൽ നാലെണ്ണം കാർ പാർക്കിംഗ് വേണ്ടി മാത്രമായിരുന്നു. എന്നാൽ താരം ആ പടുകൂറ്റൻ ബംഗ്ളാവ് ഇപ്പോൾ വിറ്റിരിക്കുവാണ്.

45 കോടി 70 ലക്ഷം രൂപയ്ക്കാണ് താരമിപ്പോൾ ഈ പടു കൂറ്റൻ ബംഗ്ലാവ് വിറ്റത്. മുംബൈയിലെ തന്നെ തൻറെ തറവാട്ടിലേക്ക് മാറി താമസിക്കുവാൻ വേണ്ടിയാണ് അഭിഷേക് ബച്ചൻ ഇപ്പോൾ ഈ വീട് വിറ്റത്. അവിടെയാണ് മാതാപിതാക്കൾ താമസിക്കുന്നത്. അവർക്ക് ശാരീരികമായ അസ്വസ്ഥതകൾ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവർക്കെല്ലാവർക്കും കഴിഞ്ഞവർഷം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഉടനെതന്നെ ഭേദമായി എങ്കിലും പിന്നീട് പോസ്റ്റ് കൊവിഡ് പ്രശ്നങ്ങൾ ധാരാളം ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ ഇവർക്കൊപ്പം താമസിക്കുവാൻ വേണ്ടിയാണ് താരം വീട് മാറിയിരിക്കുന്നത് എന്നാണ് സൂചന.

ഇനി ഇവർ മുംബൈയിലെ പഴയ വീട്ടിലേക്ക് മാറ്റേണ്ടിവരും. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ അഭിനയിച്ചുവരികയാണ് ഇപ്പോൾ ഐശ്വര്യ റായി. ചെന്നൈയിലാണ് ഇപ്പോൾ രണ്ടുപേരും ഈ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി താൽക്കാലികമായി താമസിക്കുന്നത്.

വിവാദമായ താര ദമ്പതികളുടെ കുടുംബ തർക്കത്തിൽ അമ്പിളി ദേവിക്കെതിരേ കോടതി വിധി. ആദിത്യൻ ജയൻ കുടുംബ കോടതിയിൽ നൽകിയ പരാതിയിൽ ഭാര്യ അമ്പിളി ദേവി മാധ്യമങ്ങളോട് പറഞ്ഞത് പലതും പച്ച കള്ളമെന്ന് തെളിയിച്ചാണ്‌ കോടതിയുടെ വിധി.ആദിത്യൻ ജയൻ നടി അമ്പിളി ദേവിയെ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും അമ്പിളീ ദേവിയുടെ 10ലക്ഷം രൂപയും 100പവൻ സ്വർണമാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചാണ് നടി അമ്പിളീ ദേവി ആദിത്യൻ ജയനെതിരെ കേസ്‌ നൽകിയിരുന്നത്.എന്നാൽ അമ്പിളി ദേവി സ്വർണ്ണം മുഴുവൻ ബാങ്കിൽ പണയം വയ്ച്ചിരിക്കുകയാണ്‌ എന്ന് കണ്ടെത്തിയിരിക്കുന്നു.

പണയം വയ്ച്ച ശേഷം സ്വർണ്ണം ആദിത്യൻ ജയൻ എടുത്തു എന്ന് കള്ളം പറയുകയും മാധ്യമങ്ങളിൽ വാർത്തയും കള്ള കേസും നല്കുകയായിരുന്നു. ആദിത്യൻ ജയനു വേണ്ടി ഹൈക്കോടതി അഭിഭാഷകയായ അഡ്വ വിമല ബിനുവാണ്‌ ഹാജരായത്. സ്ത്രീ പീഢന കേസിൽ ഇതാദ്യമാണ്‌ സ്ത്രീക്കെതിരേ നിർണ്ണായകമായ ഒരു കോടതി വിധി വരുന്നത്. സ്വർണം ബാങ്കിൽ അമ്പിളി ദേവി തന്നെ പണയം വച്ചതിന്റെ രേഖകൾ ഹാജരാക്കി, ഈ സ്വർണ്ണം ഇനി അമ്പിളി ദേവിക്ക് നല്കരുത് എന്നും അവിടെ തന്നെ സൂക്ഷിക്കാനും ബാങ്ക് മാനേജർക്ക് കോടതി നിർദ്ദേശം നല്കി. ഇത് അമ്പിളി ദേവിക്ക് തിരിച്ചടിയായി.

കേസ് നൽകുന്നതോടൊപ്പം മുഖ്യധാരമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ആദിത്യനെതിരെ നിരന്തരം വാർത്തകൾ നൽകുകയും അദ്ദേഹത്തിനെതിരെ സീരിയൽ നടീ നടന്മാരുടെ സംഘടനയായ ആത്മയിൽ പരാതി നൽകി ആ സംഘടനയിൽ നിന്നു ആദിത്യനെ പുറത്താക്കുകയും ചെയ്തിരുന്നു, അദിത്യനെതിരെ നിരന്തരം വാർത്തകളും അഭിമുഖങ്ങളും നടത്തിയ അമ്പിളി ദേവി സ്വയം ഒരു ഇരയായി ചിത്രീകരിച്ച് തന്റെ നായിക പരിവേഷം ഉയർത്താനും ശ്രമിച്ചു, ഇതിനെല്ലാം ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുകയാണ്. നടൻ ആദിത്യനെതിരേ അമ്പിളി ദേവി രംഗത്ത് വന്നപ്പോൾ സമൂഹം ഒരു സ്ത്രീ എന്ന നിലയിൽ അമ്പിളി ദേവിക്ക് പ്രാധാന്യം നല്കി. നിരപരാധിയായ ആദിത്യനേ സമൂഹം തെറ്റുകാരനായും, ചീത്ത വിളിച്ചും ആക്ഷേപിക്കുകയായിരുന്നു.

മനം നൊന്ത ആദിത്യൻ കൈ ഞരമ്പ് മുറിച്ച് കാർ അപകടവും ഉണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും സമൂഹമാകെ അയാളെ വേട്ടയാടുകയായിരുന്നു. ഇപ്പോൾ നിരപരാധിത്വം തെളിയിച്ച് വൻ മടങ്ങി വരവ് ആദിത്യൻ നടത്തുമ്പോൾ സ്ത്രീകൾ പുരുഷന്മാർക്കെതിരേ കൊടുക്കുന്ന കള്ള കേസുകൾ കൂടിയാണ്‌ പുറത്ത് വരുന്നത്.

സ്ത്രീകൾ വ്യാപകമായി സ്ത്രീ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു. ആദിത്യനെ തുടക്കം മുതൽ പരിഹസിച്ചും വേട്ടയാടിയും മാധ്യമ വിചാരണക്കും ഇട്ട് നല്കുകയായിരുന്നു അമ്പിളി ദേവി. ഇയാൾക്ക് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് കള്ള കഥകളും ഇതിനിടെ മെനഞ്ഞു. ജില്ല തോറും ആദിത്യനു സ്ത്രീകൾ ഉണ്ടെന്ന് വരെ പറഞ്ഞ് മാധ്യമങ്ങളിൽ കൂടി അപമാനിച്ചു.അമ്പിളി ദേവിക്കെതിരേ കോടതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്‌.

  • പലപ്പോഴും തന്റെ സഹോദരി ഭർത്താവിന്റെ സ്റ്റുഡിയോയിൽ എഡിറ്റ് ചെയ്ത ഫോൺ കോളുകളും മറ്റും പുറത്തു വിട്ടു തുടരെ തുടരെ ആദിത്യനെതിരെ വാർത്തകൾ സൃഷ്ടിച്ചു, ശത്രുക്കളെ സൃഷ്ടിച്ചും ആഘോഷിച്ചു, അമ്പിളീ ദേവിക്കെതിരെ യഥാർത്ഥ തെളിവുകൾ തൃശൂർ കുടുംബ കോടതിയിൽ ഹാജരാക്കി നഷ്ടപരിഹാരമായി 10 കോടി ആവശ്യപ്പെട്ടു ആദിത്യൻ ജയൻ കേസ് ഫയൽ ചെയ്യുകയും തന്റെ കയ്യിലുള്ള അമ്പിളീ ദേവിയുടെയും കാമുകന്റെയും അശ്ലീല സന്ദേശങ്ങളും പരസ്പരം കൈമാറിയ അശ്ലീല വീഡിയോകളും സമർപ്പിക്കുകയും ചെയ്തു.
  • അമ്പിളി ദേവിയുടെ കോടതിയിൽ ഹാജരാക്കിയ സെക്സ് ചാറ്റിങ്ങും വീഡിയോ തെളിവുകളും ഞെട്ടിപ്പിക്കുന്നതാണ്‌.
  • ആദിത്യൻ ദുരുപയോഗം ചെയ്തുവെന്നു അമ്പിളീ ദേവി കേസിൽ ആരോപിക്കുന്ന സ്വർണം ബാങ്കിൽ അമ്പിളീ ദേവി തന്നെ പണയം വച്ചതിന്റെയും മറ്റും രേഖകൾ ഹാജരാക്കി, അമ്പിളി ദേവിയുടെ ആദിത്യൻ ജയനെതിരെയുള്ള കേസിലെ പ്രധാന ആരോപണമായ സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചു എന്ന കേസ് യാതൊരു വിധത്തിലും നിലനിക്കാത്തത് ആണെന്ന യഥാർത്ഥ തെളിവുകളും ആദിത്യനും അമ്പിളിയുമായുള്ള വാട്സപ്പ് സന്ദേശങ്ങളും തൃശൂർ ഫാമിലി കോടതിയിൽ തെളിവായി സമർപ്പിക്കുകയും ചെയ്തു.

തുടർന്ന് വിശദമായ വാദം കേട്ട കോടതിയാണ് ജയന്റെ കേസിൽ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തുകയും അമ്പിളീ ദേവിക്കെതിരായി രണ്ടു സുപ്രധാന വിധികൾ പ്രസ്ഥാവിക്കുകയും ചെയ്തത്.

ഇനി മുതൽ വാർത്താ മാധ്യമങ്ങൾ വഴി ആദിത്യൻ ജയനെ അപകീർത്തി പെടുത്തുവാൻ പാടില്ലെന്ന് കോടതി അമ്പിളീ ദേവിയെ വിലക്കുകയും, അമ്പിളി ദേവി ആഭരണങ്ങൾ പണയം വച്ച ബാങ്കിൽ നിന്നും സ്വർണം കേസ് തീർപ്പാകുന്നത് വരെ വിട്ടു കൊടുക്കരുതെന്നും ബാങ്ക് മാനേജരെ വിലക്കുകയും ചെയ്തു.

പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് നടന്‍ ഉമ്മര്‍ ദീര്‍ഘകാലം പ്രയാസപ്പെട്ടിരുന്നെന്ന് അദ്ദേഹത്തിന്റെ മകന്‍. ഉമ്മര്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഹരിഹരന്‍ സര്‍ കൂടെ നിന്നിരുന്നുവെന്നും ഉമ്മറിന്റെ മകന്‍ റഷീദ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ഉമ്മറിന്റെ മകന്റെ പ്രതികരണം.

”രോഗം മൂര്‍ച്ഛിച്ച് ഉമ്മറിനെ ഹോസ്പിറ്റലില്‍ ആക്കിയപ്പോള്‍ കുടുംബ ഡോക്ടര്‍ കൂടെയില്ലാത്തതുകൊണ്ട് ആശുപത്രിക്കാര്‍ അത് മുതലാക്കിയിരുന്നു. ഐസിയുവില്‍ 4500 രൂപയാണ് ഒരു ദിവസത്തെ ചാര്‍ജ്. മരുന്നുകള്‍ക്കും മൂവായിരത്തിലധികം രൂപയാകും. ഇരുപത് വര്‍ഷം മുമ്പത്തെ കാര്യമാണ് പറയുന്നത്. അഡ്മിറ്റ് ചെയ്യുന്ന സയമത്ത് വാപ്പയുടെ അക്കൗണ്ടില്‍ 7500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചികിത്സയ്ക്ക് വേണ്ട പൈസ അമ്മയില്‍ നിന്നോ ചലചിത്ര പരിഷത്തില്‍ നിന്നോ വാങ്ങരുതെന്ന് പറഞ്ഞിരുന്നു. വാപ്പയുടെ സഹോദരിയുടെ മക്കളാണ് സഹായിച്ചത്. അഞ്ച് ലക്ഷത്തിലധികം രൂപ ആശുപത്രിയില്‍ ചിലവായിരുന്നു. എല്ലാ ദിവസവും ആശുപത്രിയില്‍ ഹരിഹരന്‍ സര്‍ കാണാന്‍ വരുമായിരുന്നു. ആശുപത്രിക്കാര്‍ നല്ല രീതിയില്‍ ബുദ്ധിമുട്ടിച്ചിരുന്നു. ഞങ്ങള്‍ വീട് വിറ്റും ചികിത്സ നടത്തുമെന്ന് ഹോസ്പിറ്റലുകാര്‍ക്ക് ഉറപ്പായതുകൊണ്ട് തന്നെ അവര്‍ പരമാവധി ഉപയോഗപ്പെടുത്തുമായിരുന്നു.

ഹരിഹരന്‍ സാറിടപെട്ടാണ് വിജയ ഹോസ്പിറ്റലിലേക്ക് ബാപ്പയെ മാറ്റിയത്. അന്ന് കെ.പി.എ.സിയുടെ നാടക ഗാനങ്ങളൊക്കെ കേള്‍ക്കുമായിരുന്നു. ബാപ്പ എപ്പോഴും കമ്മ്യൂണിസ്റ്റായിരുന്നു. എപ്പോഴും പറയുമായിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ആദ്യം പണം കൊടുക്കണം. അത് കഴിഞ്ഞ് മക്കള്‍ക്ക് കൊടുത്താല്‍ മതിയെന്ന്. ഒരു കാലം കഴിഞ്ഞപ്പോള്‍ പിന്നെ അവാര്‍ഡൊന്നും വാങ്ങേണ്ട പുതിയ ആളുകള്‍ക്ക് അതൊക്കെ കിട്ടണമെന്നും ബാപ്പ തീരുമാനിച്ചിരുന്നു, റഷീദ് പറഞ്ഞു.

ഒരുകാലത്ത് മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായ ഒന്നായിരുന്നു തിലകന് സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക്. 2010 ഏപ്രിലിലാണ് തിലകനെ അമ്മ താരസംഘടനയില്‍ നിന്നും പുറത്താക്കിയത്. അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് തിലകന്റെ മകന്‍ ഷോബി തിലകന്‍.

കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ പ്രതികരിച്ചത്. അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ ഉണ്ടായിട്ടുണ്ട്. ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനെ പ്രതിനിധീകിരിച്ചാണ് തനിക്ക് പങ്കെടുക്കേണ്ടി വന്നത്. അന്ന് അച്ഛനെ വിലക്കാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ താനായിരുന്നു.

അച്ഛന്‍ എന്തു കൊണ്ടാണ് അങ്ങനെയുളള പരാമര്‍ശങ്ങള്‍ നടത്തിയത് എന്നതിന് താന്‍ വിശദീകരണം നല്‍കി. എന്നാല്‍ പക്ഷേ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് അച്ഛനെതിരെ ഫെഫ്കയുടെ വിലക്ക് വരികയായിരുന്നു. ആ നടപടി ഫെഫ്കയ്ക്ക് പിന്നീട് തെറ്റായി തോന്നുകയും അവരത് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അമ്മ സംഘടന അച്ഛന് ഏര്‍പ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്റെ മരണശേഷവും പിന്‍വലിച്ചില്ല.

സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന പേരിലാണ് അച്ഛനെ പുറത്താക്കിയത്. ഷമ്മി ചേട്ടനും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫൈറ്റ് ചെയ്യുന്നു. അച്ഛനെ പുറത്താക്കിയത് വേണമെങ്കില്‍ മരണാനന്തരമെങ്കിലും തിരിച്ചെടുക്കാം. ഒരു സിമ്പോളിക്ക് ആയിട്ട്. തിലകന്‍ ഇപ്പോഴും അമ്മയിലുണ്ട് എന്ന ലെവലില്‍ തിരിച്ചെടുക്കാം. അമ്മ സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്ന് വരെ അച്ഛന്റെ പേര് വെട്ടി എന്ന് താന്‍ കേട്ടിരുന്നു എന്നും ഷോബി പറഞ്ഞു.

Copyright © . All rights reserved