Movies

ഡയാന മറിയം കുര്യൻ എന്നു പറയുന്നതിനെക്കാൾ നയൻതാര എന്നു പറയുന്നതാവും പ്രേക്ഷകർക്ക് മനസിലാക്കാൻ എളുപ്പം. തിരുവല്ലക്കാരി ഡയാന നയൻതാരയായത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ആദ്യ ചിത്രത്തിലൂടെയാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്.

കഴിഞ്ഞദിവസം എരമല്ലൂർ സ്വദേശിയായ ജോൺ ഡിറ്റോ പിആർ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കുറിപ്പിൽ പറയുന്നത് ഡയാന എന്ന പേര് മാറ്റി നയൻതാര എന്ന പേര് നിർദേശിച്ചത് താനാണ് എന്നായിരുന്നു. എന്നാൽ ജോണിന്റെ വാക്കുകൾ നിഷേധിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

ജോൺ ഡിറ്റോ പിആറിന്റെ കുറിപ്പിന്റെ പൂർണരൂപം:

“2003.. തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേര് വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.

“ഡിറ്റോ ഒരു പേര് ആലോചിക്ക് “സർ നിർദേശിച്ചു.

ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി. ‘നയൻതാര’. ഞാൻ പറഞ്ഞു: നയൻതാര ..

സാജൻസാർ തലയാട്ടി. സ്വാമിനാഥൻ സാറും തലകുലുക്കി. പിന്നീട് മനസിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ സമ്പൂർണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്. “പുതിയ നിയമം” എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിൽ ഈ കഥ പറയാമായിരുന്നു.”

എന്നാൽ ജോണിന്റെ വാക്കുകൾ നിഷേധിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ജോൺ ഡിറ്റോ ആരാണെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

“ഇങ്ങനെയൊരു തർക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാൻ കരുതുന്നില്ല. മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജൻ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകൾ ഒരു ലിസ്റ്റായി എഴുതി നയൻതാരയ്ക്ക് കൊടുത്തു. നയൻതാര തന്നെയാണ് അതിൽ നിന്ന് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുത്തത്,” സത്യൻ അന്തിക്കാട്  പറഞ്ഞു.

ഇന്ത്യൻ സിനിമയുടെ അഭിമാനതാരമാണ് അമിതാഭ് ബച്ചൻ. പകരക്കാരനില്ലാത്ത പ്രതിഭ. ജീവിതത്തിലെ 50 വർഷങ്ങൾ ഇന്ത്യൻ സിനിമയ്ക്കു വേണ്ടി സമർപ്പിച്ച ബച്ചൻ ബോളിവുഡിന് സ്വന്തം ബിഗ് ബിയാണ്. ആ താരസാന്നിധ്യത്തോട് അടുത്തു നിൽക്കാൻ കഴിയുന്നതിനെ അഭിമാനമായി കരുതുന്ന വ്യക്തിയാണ് മഞ്ജുവാര്യർ. ഇപ്പോഴിതാ, ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയ്ക്കും നല്ല പാതി ജയ ബച്ചനുമൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. കല്യാൺ ജ്വല്ലറിയുടെ പരസ്യചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങൾ ഒന്നിച്ചത്.

സിനിമയിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ രണ്ടാം വരവ് പരസ്യചിത്രങ്ങളിലൂടെ ആയിരുന്നു. രണ്ടാം വരവിന്റെ തുടക്കത്തിൽ തന്നെ അമിതാഭ് ബച്ചനൊപ്പം സ്ക്രീൻ പങ്കിടാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു. മഞ്ജുവാര്യരെ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിച്ചതും അമിതാഭ് ബച്ചനായിരുന്നു.

രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖ’ത്തിന്റെ ചിത്രീകരണതിരക്കിലാണ് മഞ്ജു വാര്യർ ഇപ്പോൾ. ഹൊറർ ത്രില്ലർ ആയ ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

 

ഹിന്ദി സീരിയൽ താരം സേജൽ ശർമ്മ ജീവനൊടുക്കി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വീട്ടില്‍ വെള്ളിയാഴ്ച്ചയാണ് സേജലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. 2017 ൽ ആണ് സേജൽ അഭിനയം ആരംഭിച്ചത്. ഉദയ്പൂർ സ്വദേശിനിയാണ് ഇവർ. ദില്‍ തോ ഹാപ്പി ഹേ ജി എന്ന സീരിയലിലൂടെയാണ് ശര്‍മ്മ പ്രേക്ഷക ശ്രദ്ധ നേടിയത്. ചില പരസ്യങ്ങളിലും സേജല്‍ അഭിനയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍, രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം അഭിനയിച്ച പരസ്യ ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു.

താൻ പത്ത് ദിവസം മുമ്പ് കാണുമ്പോള്‍ സേജലിന് പ്രശ്ങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് സഹതാരം അരുൺ കെ.വര്‍മ്മ പറഞ്ഞു. സംഭവം വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.‍

മനസിനക്കരെ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് നയന്‍താര. പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കാരിയായ നയന്‍താര തമിഴ്,തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് സിനിമലോകത്തെ പകരക്കാരില്ലാത്ത താരമായി മാറിക്കഴിഞ്ഞു. ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരിയുടെ പേര്മാറ്റി നയന്‍താര എന്ന പേര് താരത്തിന് സമ്മാനിച്ചത് സംവിധായകനായ ജോണ്‍ ഡിറ്റോയാണ്. നായന്‍താര എന്ന പേര് കണ്ടെത്തിയതിന്റെ ഓര്‍മ്മ അദ്ദേഹം ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഡയാന മറിയം കുര്യന്‍ എന്ന പേരിന് പകരം ഒരു പേര് വേണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് മനസിലുടക്കിയെന്നും. പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ അന്തിക്കാട് അനൗണ്‍സ് ചെയ്തുവെന്നും.’ ജോണ്‍ ഡിറ്റോ ഫെയ്‌സ്ബുക്കില്‍ എഴുതുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

2003..

തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.

ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു.

ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി.

വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.

‘ഡിറ്റോ ഒരു പേര് ആലോചിക്ക് ‘സര്‍ നിര്‍ദ്ദേശിച്ചു.

ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍

ചിന്തിച്ചു ..

മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.

…നയന്‍താര….

ഞാന്‍ പറഞ്ഞു: നയന്‍താര ..

സാജന്‍സാര്‍ തലയാട്ടി…

സ്വാമിനാഥന്‍ സാറും തലകുലുക്കി.

പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു.

അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ …

സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.

നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്..

‘പുതിയ നിയമം’ എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല.

എങ്കില്‍ ഈക്കഥ പറയാമായിരുന്നു.

പൗരത്വബില്ലിലെ എതിർത്ത് ബോളിവുഡും മല്ലുവുഡും ഉൾപ്പെടെ പ്രമുഖ താരങ്ങളുടെ പ്രതികരിക്കുമ്പോൾ മോഹൻലാലിന് തുറന്ന കത്തുമായി സംവിധയകാൻ ആലപ്പി അഷറഫ്. ” ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ….” എന്ന അഭ്യർത്ഥനയുമായി തുടങ്ങുന്ന കത്തിൽ, ലാലിൻറെ പല സാമൂഹ്യ വിഷയത്തിലും എഴുതിയ ബ്ലോഗിനെ പരമർശിക്കുന്നു. കേരളത്തിന്റെ മത സ്വാഹാർദ്ദ അന്തരീക്ഷം തകർക്കുന്ന രീതിയിൽ അടുത്ത ദിവസങ്ങളിൽ പൗരത്വ പ്രശ്‌നം കേരളത്തിലും മാറുന്നത് നമ്മൾ കണ്ടതാണ്, അതുകൊണ്ടും തന്നെ സമൂഹത്തിന്റെ നാനാതുറകളിലുള്ള ബഹുമാന്യ വ്യക്തിത്വങ്ങൾ ഇതേ പറ്റി പ്രതികരിക്കണ്ടത്തിന്റെ ആവിശ്യകത വർധിച്ചു വരുവാണ്. സാമ്പത്തികമാന്യം, വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടികൊണ്ട് ഇരിക്കുന്ന അവസ്ഥയിൽ പൗരത്വബില്ലിന്റെ പേരിൽ ഉള്ള പ്രശ്ങ്ങൾ മറ്റൊരു വിധത്തിൽ ജനശ്രദ്ധ മാറിപ്പോകുന്നതിനും കാരണം ആകുന്നുണ്ട്.

അഷറഫിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം

പ്രിയ മോഹൻലാലിന് ഒരു
തുറന്ന കത്ത്..

പ്രിയ മോഹൻലാൽ ..
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോൾ നേരിടുന്ന നിർണായക നിമിഷങ്ങളിൽ ….
സ്നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ് ,

” ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ….”

പ്രതികരണം പ്രസക്തമാകണമെങ്കിൽ അത് കാലാന്സ്രതവും കാലോചിതവുമായിരിക്കണം.
തുറന്നു പറയുമ്പോൾ നീരസമരുത്… മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ മറക്കുന്നുണ്ടോ എന്നു സംശയിച്ചു പോകുന്നു. പക്ഷേ മോഹൻലാൽ എന്ന മനുഷ്യ സ്നേഹിയെ ഒരു മഴമേഘത്തിനും ആ പ്രതിഭയുടെ പ്രകാശത്തെ തടയനാവില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടം..
ബഹുഭുരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയിൽ നമ്മെ നയിക്കാൻ, അനീതിക്കെതിരെ ശബ്ദമുയർത്തി പ്രതികരിക്കാൻ ഞങ്ങളുടെ സ്വന്തം മോഹൻലാൽ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞങ്ങൾ ആശിച്ചുപോകുന്നു..

അങ്ങു ഇതിന് മുൻപ് പല പല
പൊതുകാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങളും ബ്ലോഗ്കൾ എഴുതുകയും ചെയ്തിട്ടുള്ളതല്ലേ.. ഇപ്പോൾ ഈ അവസരത്തിൽ ആശങ്കയിലും ഭയത്തിലും നിരാശയിലും വേദനയിലും കഴിയുന്ന , അങ്ങയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയെ അങ്ങു മറക്കാൻ പാടില്ല എന്നു പറഞ്ഞാൽ അത് തെറ്റാകുമോ ? ഒരു ജനതയെ ഹിന്ദു എന്ന പേരിലും കൃസ്ത്യനി എന്ന പേരിലും മുസ്ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ഈ പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലക്ക് അങ്ങേക്കില്ലേ..?

ലാലേ..വൈകിയെത്തുന്ന നീതി ആർക്കാണ് ഗുണം ചെയ്യുക..?
എന്ത് കൊണ്ടാണിത് പറയുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ.
മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോൾ ,
ലോകജനതയുടെ മുൻപിൽ നാണംകെട്ടു് നിലക്കുകയാണ്, ഇപ്പോൾ തിരുത്തിയില്ലങ്കിൽ ഒരു പക്ഷേ ഇത്
ഒരുജനതയെ വല്യ വിപത്ത്കളിലേക്കായിരിക്കും കൊണ്ടെത്തിക്കുക.
എന്നും ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായപ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിൽ ഒരു തിരുത്തൽ ശക്തിയായ മോഹൻലാൽ , അങ്ങയോട് സ്നേഹപൂർവ്വം ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ… ഈ അധർമ്മത്തിനും, അനീതികൾക്കെതിരെയും ഒരു തിരുത്തലിന്റെ തിരി തെളിയിക്കാൻ ഇനി വൈകരുതേ എന്നു മാത്രം പറഞ്ഞു നിർത്തട്ടെ…

സ്നേഹപൂർവ്വം അങ്ങയുടെ സ്വന്തം
ആലപ്പി അഷറഫ്

2020 ൽ മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന മാസ് ചിത്രം ഷൈലോക്ക് യൂറോപ്പിലെ ഇറ്റലി,മാൾട്ട,ഓസ്ട്രിയ,പോളണ്ട്, മോൾഡവിയ എന്നി രാജ്യങ്ങളിൽ ഗോഡ്സ് ഓൺ കൺട്രി ഫിലിംസ് ജനുവരി 23ന് മുതൽ റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ പ്രി ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ഓൺലൈൻ‍ ബുക്കിങിൽ ചിത്രത്തിനു ലഭിക്കുന്നത്.
രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവിന്റെ സംവിധായക മികവില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഷൈലോക്ക്. മലയാളത്തിന് പുറമേ തമിഴിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
മാസ് ആക്‌ഷന്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകള്‍ക്കും വമ്പന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു വരുന്നത്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈലോക്ക് പ്രദർശിപ്പിക്കാൻ താല്പര്യം ഉള്ളവർ വിളിക്കുക 00393201903016

ലങ്കേഷ് അഗസ്ത്യക്കോട് 
ഒരേ കാലഘട്ടത്തിൽ മലയാളസിനിമാ ഗാനരംഗത്തേക്ക് വരികയും അതിവേഗം പ്രശസ്തരാവുകയും ചെയ്തവരാണ് എസ്. ജാനകിയും, ജി. ദേവരാജനും…. രണ്ട് പേരുടേയും ക്രെഡിറ്റിൽ നിരവധി നിത്യസുന്ദരഗാനങ്ങൾ ഉണ്ടെങ്കിലും – ഇരുവരും ഒരുമിച്ച പാട്ടുകൾ അപൂർവ്വവും, അവയിൽ അധികവും അപ്രിയഗാനങ്ങളും ആണെന്ന് പറയേണ്ടി വരും… മാത്രമല്ല, “എസ്. ജാനകിക്ക് പാടാൻ അറിയില്ല, അവർ നല്ല പാട്ടുകാരിയല്ല “-എന്ന് തുടക്കത്തിൽ തന്നെ ജി. ദേവരാജൻ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു…! അതുകൊണ്ട് തന്നെ, താൻ സംഗീതസംവിധാനം നിർവ്വഹിച്ച സിനിമകളിൽ നിന്നെല്ലാം ജാനകിയെ ഒഴിവാക്കാനും, ഉൾപ്പെടുത്തിയാൽ തന്നെ ഏറ്റവും മോശപ്പെട്ട പാട്ടുകൾ നല്കാനും അദ്ദേഹം ശ്രമിച്ചിരുന്നു…

1962-ൽ പുറത്ത് വന്ന “ഭാര്യ” എന്ന പടത്തിലെ “കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു കണ്ണാടി മാളിക തീർത്തു ഞാൻ.. ” എന്ന പാട്ടാണ് ദേവരാജ സംഗീതത്തിൽ എസ്. ജാനകി ആദ്യം പാടിയത്.. ആ പടത്തിലെ നല്ല പാട്ടുകളെല്ലാം പി. സുശീലയ്ക്ക് നൽകിയ അദ്ദേഹം, ചിത്രത്തിലെ ഏറ്റവും മോശപ്പെട്ട പാട്ടിനാണ് ജാനകിയുടെ ശബ്ദം ഉപയോഗിച്ചത്.. തന്റെ ആലാപന മികവ് കൊണ്ട് ജാനകി ആ ഗാനം ശ്രദ്ധേയമാക്കി എന്ന് പറയാം.. തുടർന്ന്, 1963-ൽ “കടലമ്മ” എന്ന പടത്തിൽ ജിക്കിയോടൊപ്പം “മുങ്ങി മുങ്ങി മുത്തുകൾ വാരും മുക്കുവനേ.. ” എന്ന ഗാനം ദേവരാജന് വേണ്ടി അവർ പാടി… ആ ഗാനത്തിലും ജിക്കിയുടെ ശബ്ദം പൊലിപ്പിച്ചു കാട്ടാൻ അദ്ദേഹം ശ്രദ്ധിച്ചു. ഇതേ പടത്തിൽ ജാനകി പാടിയ “തിരുവാതിരയുടെ നാട്ടീന്നോ.. “ശ്രദ്ധിക്കപ്പെട്ടതുമില്ല… തുടർന്ന് 1964-ൽ “അന്ന” എന്ന പടത്തിൽ പി. ലീലയ്ക്കൊപ്പം, “മനോരാജ്യത്തിനതിരില്ല… “എന്ന ഗാനം പാടിയെങ്കിലും അതും ആരും ശ്രദ്ധിച്ചില്ല.. ദേവരാജസംഗീതത്തിൽ യേശുദാസിനൊപ്പം ആദ്യയുഗ്മഗാനം ജാനകി പാടിയതും “അന്ന” യിൽ ആയിരുന്നു.. “അരുവി തേനരുവി അരുവിക്കരയിലെ ഇളവെയിൽ കായും.. “-എന്ന ആ ഗാനം മഹത്തരമായി കരുതാൻ കഴിയില്ല..

1965-ൽ “ഓടയിൽനിന്ന് ” എന്ന സിനിമയിലെ നിത്യഹരിതഗാനമായ “കാറ്റിൽ ഇളംകാറ്റിൽ.. ” പി. സുശീലയെ കൊണ്ട് പാടിച്ച ദേവരാജൻ, ആ പടത്തിലെ അത്രകണ്ട് ശ്രദ്ധിക്കാത്ത “മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ.. ” എന്ന പാട്ടാണ് ജാനകിക്ക് നൽകിയത്.. തുടർന്ന് “ശകുന്തള” -യിലെ ഹിറ്റ് ഗാനങ്ങൾ എല്ലാം പി. സുശീലയ്ക്ക് നൽകിയ ശേഷം ആരും കേൾക്കാതെ പോയ “മന്ദാര തളിർ പോലെ മന്മഥശരം പോലെ.. ” എന്ന യേശുദാസിനൊപ്പമുള്ള യുഗ്മഗാനമാണ് അവർക്ക് നൽകിയത്..!!1965-ൽ “കളിയോടം” എന്ന പടത്തിൽ മൂന്ന് ഗാനങ്ങൾ ജാനകി പാടി(കളിയോടം കുഞ്ഞോളങ്ങളിൽ…, കാമുകി ഞാൻ…, ഓർമ്മകൾ തൻ ഇതളിലുറങ്ങും… ).. മൂന്നും മോശപ്പെട്ട പാട്ടുകൾ.. 1966-ൽ ”ജയിൽ”എന്ന പടത്തിൽ “കിള്ളിയാറ്റിനക്കരെയുള്ളൊരു വെള്ളിലഞ്ഞി കാട്.. ” എന്ന പാട്ട് പാടി.. ഇതേ വർഷം “കൺമണികൾ” എന്ന പടത്തിൽ എ. എം. രാജയ്ക്കൊപ്പം “ആറ്റിൻ മണപ്പുറത്തെ.. ” എന്ന പാട്ട് പാടിയെങ്കിലും – ആ ഗാനത്തിന്റെ യേശുദാസ് പാടിയ വേർഷൻ മാത്രമേ നമ്മൾ കേട്ടുള്ളൂ എന്നത് മറ്റൊരു ദുഃഖസത്യം.. 1966-ൽ “കളിത്തോഴൻ” എന്ന പടത്തിൽ പി. സുശീലയ്ക്ക് വേണ്ടി മാറ്റി വച്ചിരുന്ന പാട്ടുകൾക്ക് പകരക്കാരിയാകാനുള്ള നിമിത്തം ജാനകിക്കായിരുന്നു.. അതുകൊണ്ട് തന്നെ ദേവരാജൻ ചിട്ടപ്പെടുത്തിയ പാട്ടുകളിൽ എസ്. ജാനകി പാടിയ ഏറ്റവും മനോഹരമായ പാട്ട് ഇതിലെ : “മാനത്ത് വെണ്ണിലാവ് മയങ്ങിയല്ലോ.. “- ആണെന്ന് പറയാം.. ഈ പടത്തിലെ : ‘നന്ദന വനിയിൽ.., പ്രേമനാടകം.., മാളികമേലൊരു മണ്ണാത്തിക്കിളി.. ” തുടങ്ങിയ മൂന്ന് പാട്ടുകൾ കൂടി അവർ പാടി… !! അതേ വർഷം “കരുണ”, “തിലോത്തമ” -എന്നീ പടങ്ങളിലെയും ആരും ശ്രദ്ധിക്കാതെ പോയ പാട്ടുകൾ ജാനകിക്ക് കിട്ടി.. (ശ്രദ്ധിക്കപ്പെട്ട പാട്ടുകൾ പി. സുശീലയ്ക്കും കിട്ടി ) പി. ജയചന്ദ്രനുമൊത്ത് ദേവരാജസംഗീതത്തിൽ ജാനകി പാടിയ ആദ്യ യുഗ്മഗാനം “കല്യാണരാത്രിയിൽ” എന്ന പടത്തിലായിരുന്നു… (ഗാനം :അല്ലിയാമ്പൽ പൂവുകളെ.. ) – തുടർന്ന് പക്ഷിശാസ്ത്രക്കാരാ കുറവാ.. (റൗഡി ), ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്.. (നാടൻപെണ്ണ് ), മാനസസാരസ മലർമഞ്ജരിയിൽ.. (പൂജ ), സുരഭീമാസം വന്നല്ലോ.. (ശീലാവതി ), ചീകി മിനുക്കിയ പീലിച്ചുരുൾ മുടി.. (കാവാലം ചുണ്ടൻ ), ഇന്നല്ലോ കാമദേവന് പൊന്നിൻ തിരുനാൾ.. (അവൾ ), തൂക്കണാം കുരുവിക്കൂട്.. (വിപ്ലവകാരികൾ), മണിവീണയാണ്‌ ഞാൻ… (നിശാഗന്ധി ), പ്രഭാതഗോപുര വാതിൽ തുറന്നു… (തുലാഭാരം )- തുടങ്ങിയ പാട്ടുകൾ ദേവരാജന്റെ ഈണത്തിൽ ജാനകി പാടി… ഭൂരിപക്ഷവും നമ്മൾ ഓർക്കുക പോലും ചെയ്യാത്ത പാട്ടുകൾ.. കൂട്ടത്തിൽ “ചിത്രമേള”യിൽ യേശുദാസിനൊപ്പം പാടിയ “മദം പൊട്ടി ചിരിക്കുന്ന മാനം.. ” പലരും ഓർക്കുന്നുണ്ട്.. എങ്കിലും, 1969-ൽ പി. മാധുരി കൂടി പിന്നണി ഗാനരംഗത്ത് വന്നതോടെ ദേവരാജൻ, എസ്.ജാനകിയെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു..ഈ അവഗണന എസ്.ജാനകിയും തിരിച്ചറിഞ്ഞതോടെ അവരും ദേവരാജനെതിരേ ചില പരസ്യപ്രസ്താവനകൾ നടത്തുകയുണ്ടായി.. അങ്ങനെ 1970-ൽ “മിണ്ടാപ്പെണ്ണിലെ” ഗാനത്തിനു ശേഷം ജി.ദേവരാജന് വേണ്ടി എസ്.ജാനകി പാടിയതേ ഇല്ല….!!!! “മിണ്ടാപ്പെണ്ണിന് ശേഷം മാഷിന്റെ പാട്ടുകൾ എസ്. ജാനകി പാടാഞ്ഞത് എന്തേ – എന്ന് ചോദിച്ച ആരാധകനോട്, പെണ്ണ് മിണ്ടാത്തതാ നല്ലത്, പാടാനറിയാത്ത പെണ്ണ് മിണ്ടിയിട്ട് എന്താ കാര്യം.. ” -എന്ന് ദേവരാജൻ പ്രതികരിച്ചതായും ഓർക്കുന്നു….1970 – ൽ ഉഷാഖന്നയുടെ ഈണത്തിൽ “മൂടൽമഞ്ഞിലെ”-മൂന്ന് സൂപ്പർ ഹിറ്റ് പാട്ടുകൾ പാടിയത് ജാനകിയായിരുന്നു.. (ഉണരൂ വേഗം നീ…, മാനസ മണിവേണുവിൽ.., മുകിലേ വിണ്ണിലായാലും.. )- ഈ പാട്ടുകളുടെ ജനസമ്മതി ജി.ദേവരാജനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു… 1970 ന് ശേഷം ഇരുവരും ഒന്നിച്ചില്ലെങ്കിലും രണ്ട് പേരും (സ്വയം) ഒരുപാട് ഹിറ്റുകൾ സൃഷ്ടിച്ചു.. ദേവരാജന്റെ പാട്ടുകൾ മധുരിയും, പി. സുശീലയും നിറയെ പാടി.. എം.എസ്. ബാബുരാജ്, കെ.രാഘവൻ, ശ്യാം, എം.ബി. ശ്രീനിവാസൻ, വി.ദക്ഷിണാമൂർത്തി എന്നിവരുടെ ഈണത്തിൽ ജാനകി അതിലേറെ പാടി… 1980 -കളുടെ ആരംഭത്തിൽ ദേവരാജപ്രഭ മങ്ങിയെങ്കിലും കെ.എസ്. ചിത്ര സജീവമായ 1986 വരെ എസ്. ജാനകി തരംഗങ്ങൾ സൃഷ്‌ടിച്ചുകൊണ്ടേ ഇരുന്നു….എങ്കിലും, ഇരുവരേയും ഓർക്കുമ്പോൾ ഒരു നഷ്ടബോധം : 1970-ന് ശേഷം അവർ ഒന്നിക്കാതിരുന്നതെന്തേ????
ദേവരാജസംഗീതത്തിൽ എസ്. ജാനകി പാടിയ അവസാനഗാനം ആ വിടപറച്ചിലിന് വേണ്ടി ഒരുക്കിയതാണെന്ന് തോന്നും :
“…പൂമണിമാരന്റെ കോവിലിൽ പൂജയ്ക്കെടുക്കാത്ത പൂവ് ഞാൻ.. അനുരാഗമോഹന വീണയിൽ
താളം പിഴച്ചൊരു ഗാനം ഞാൻ.. “(ചിത്രം :മിണ്ടാപ്പെണ്ണ് )

 

തെന്നിന്ത്യൻ നടി അമല പോളിൻ്റെ അച്ഛൻ പോൾ വര്‍ഗ്ഗീസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടിയുടെ അച്ഛൻ്റെ വിയോഗ വാര്‍ത്ത പുറത്തറിയുന്നത്. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 61 വയസ്സായിരുന്നു.

നാളെയാണ് അന്ത്യോപചാര കര്‍മ്മ ചടങ്ങുകൾ നടക്കുക. നാളെ മൂന്നു മണിക്കും അഞ്ചു മണിക്കുമിടെ കുറുപ്പംപടി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ കാത്തോലിക് പള്ളിയിൽ വെച്ച് അന്ത്യോപചാര കര്‍മ്മങ്ങൾ നടക്കുമെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അച്ഛൻ്റെ വിയോഗസമയത്ത് നടി ചെന്നൈയിലായിരുന്നു. നടിയുടെ ഏറ്റവും പുതിയ ചിത്രമായ അധോ അന്ത പറവൈ പോല എന്ന ചിത്രത്തിൻറെ ട്രെയിലര്‍ ലോഞ്ച് ഫങ്ഷനിൽ പങ്കെടുക്കുകയായിരുന്നു.

വിവരമറിഞ്ഞ അമല പോൾ ഉടൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അമലയുടെ കുടുംബത്തിനുണ്ടായ നികത്താനാകാത്ത വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി ആരാധകരും സുഹൃത്തുക്കളും സഹതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ അമല പോളിൻ്റെ സിനിമാ കരിയറിൻ്റെ ആദ്യഘട്ടത്തിൽ അച്ഛൻ വലിയ എതിർപ്പായിരുന്നു. എന്നാൽ പിന്നീട് അത് അച്ഛൻ അംഗീകരിച്ചിരുന്നു. സഹോദരൻ അഭിജിത്ത് പോൾ ആദ്യഘട്ടം മുതൽ അമല പോളിന് അഭിനയരംഗത്ത് തുടരാൻ വലിയ പിന്തുണ് നൽകി. പിന്നീട് അഭിജിത്തും അഭിനയരംഗത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു.

തൊണ്ണൂറുകളിലെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരായിരുന്നു നാദിയ മൊയ്തുവും ലിസിയും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചു കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒപ്പം ഹിറ്റ് മേക്കര്‍ ജോഷിയും ചേര്‍ന്നപ്പോള്‍ പണ്ടത്തെ ഒരു ഓര്‍മ്മച്ചിത്രത്തോടൊപ്പം ഈ ഫ്രെയിം പങ്കുവച്ചിരിക്കുകയാണ് ലിസി.

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിനിടയിലാണ് മൂവരും ഒന്നിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂവരും ഒന്നിച്ചുള്ള ഒരു ചിത്രം പകര്‍ത്തുന്നതും.

‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ പകര്‍ത്തിയ ഫോട്ടോയ്‌ക്കൊപ്പമാണ് പുത്തന്‍ ചിത്രം ലിസി പങ്കുവച്ചിരിക്കുന്നത്. ആ ചിത്രത്തിലും ലിസിയും നാദിയയും ജോഷിയും തൊട്ടടുത്താണ് നില്‍ക്കുന്നത്. ശങ്കര്‍, മമ്മൂട്ടി, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

“അന്നും ഇന്നും… ഓര്‍മ്മകള്‍… ജോഷി സാറിനെ വര്‍ഷങ്ങള്‍ക്ക് ശേഷം മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ വച്ച് കണ്ടുമുട്ടി. ഒരു പക്ഷേ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി സാര്‍ ഒരുക്കിയ ഒന്നിങ്ങ് വന്നെങ്കില്‍ എന്ന ചിത്രത്തിന്റെ സെറ്റിലാകും ഞാനും നാദിയയും ജോഷി സാറും ഒരു ഫ്രെയിമില്‍ ഒന്നിച്ചിട്ടുണ്ടാവുക,..” ഫോട്ടോ പങ്കുവച്ചികൊണ്ട് ലിസി കുറിച്ചു.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷക മനസ്സിൽ ചിര പ്രതിഷ്ഠ നേടിയത്.എന്നാൽ നടൻ ബാലയുമായുള്ള വിവാഹവും വേർപിരിയലുമൊക്കെ താരത്തിന് ചെറിയ രീതിയിൽ വിമർശനങ്ങൾ നേടിക്കൊടുക്കുകയാണ്.

ഇപ്പോൾ നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍, അങ്ങിനെ തിരക്കിന്‍റെ ലോകത്താണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് താരം നടന്‍ ബാലയുമായി വിവാഹ മോചനത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്.

പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്കറുടെ വലിയ ഫാനാണ് താന്‍. , ലതാജിയുടെ പാട്ടു പാടാന്‍ ഏറെ ഇഷ്ടമാണെന്നും അമൃത പറയുന്നു. മാത്രമല്ല വിവാഹമോചന സമയത്തു വന്ന ഫെയ്സ്ബുക്കിലെ ചില കമന്റുകള്‍ വായിച്ച്‌ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved