Movies

പത്തുവർഷം പിന്നിട്ട വഴികളിലൂടെ ആണ് താൻ ഇന്ന് മുന്നോട്ട് പോകുന്നത് ടോവിനോ തോമസ് പറയുന്നു, പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ആണ് ടോവിനോ തോമസ് സിനിമയിൽ എത്തിയത്, ആദ്യകാലങ്ങളിൽ ഒന്നും തന്നെ തന്റെ സിനിമകൾ ഒന്നും വിജയം ആയിരുന്നില്ല മുൻപൊരിക്കൽ താരം തന്നെ അത് പറഞ്ഞിട്ടുണ്ട്. മിന്നൽ മുരളി എന്ന പാൻ ഇന്ത്യൻ ചിത്രത്തിന് ശേഷമാണ് താരത്തിന് വളരെയധികം ഉയർച്ചകൾ തന്നെ ഉണ്ടായത്.

അതുപോലെ തന്റെ കരിയർ ഉയർത്തിയ ചിത്രം ഗപ്പി ആയിരുന്നു അതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ പത്തുവർഷം പിന്നിടുമ്പോൾ താരം പറയുന്നത് തന്റെ കാലം ഇനിയും തെളിയാൻ പോകുന്നു എന്നാണ്. തനിക്കു ഓർമ്മ വെച്ച കാലം മുതൽ തനിക്കു ഇഷ്ട്ടമുള്ള ഒരു ഫീൽഡ് ആയിരുന്നു സിനിമ, ശരിക്കും പറഞ്ഞാൽ തന്റെ ജീവിത്തത്തിലെ വലിയ സ്വപ്നം ആണ് ഇപ്പോൾ സഫലീകരിച്ചു കഴിയുന്നത് ടോവിനോ പറയുന്നു.

നമ്മൾ ഒരു കാര്യത്തിന് വേണ്ടി ആത്മാർത്ഥമായി വിചാരിച്ചു കഴിഞ്ഞാൽ അത് നേടിയെടുക്കുക തന്നെ ചെയ്‌യും. പക്ഷെ നമ്മൾ അതിനായി ശ്രെമിക്കണം അല്ലാതെ മറ്റു കുറുക്കവഴികൾ ഒന്നുംതന്നെയില്ല താരം പറഞ്ഞു. ഇപ്പോൾ തന്റെ നല്ല സമയം തുടങ്ങാൻ പോകുന്നതേയുള്ളു, ഈ ഫീൽഡിൽ തനിക്കു പത്തുവര്ഷ എക്സ്പീരിയൻസ് ആണുള്ളത്. തന്റെ പരിശ്രമത്തിന്റെ ഫലം ആണ് ഇപ്പോൾ കണ്ടുവരുന്നത് ടോവിനോ പറയുന്നു.തനിക്കു വലിയ സൂപ്പർസ്റ്റാർ ആകണം എന്നൊന്നുമില്ല,താൻ സിനിമയിൽ വന്നതിനു ഒരുപാടുപേരോടു കടപ്പാടുണ്ട് .

നിസാം ബഷീര്‍ ചിത്രം റോഷാക്ക് കണ്ടതിന് ശേഷം താനൊരു മമ്മൂട്ടി ഫാനായി തീര്‍ന്നെന്ന് നടി അദിതി ബാലന്‍. മുമ്പ് താനൊരു മോഹന്‍ലാല്‍ ആരാധികയായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ പ്രണയം മമ്മൂക്ക ആണെന്നുമാണ് അതിഥി പറയുന്നത്.

ലിജു കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങിയ പടവെട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദിതി തന്റെ മനസ്സുതുറന്നത്. നടിക്കൊപ്പം നിവിന്‍ പോളിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഒപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു അഭിനേതാവ് ആരാണെന്ന ചോദ്യത്തിന് മമ്മൂക്ക എന്നായിരുന്നു നിവിന്‍ മറുപടി നല്‍കിയത്. അവസരങ്ങള്‍ വന്നപ്പോഴൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും, കൂടെ അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്നും നിവിന്‍ പറഞ്ഞു.

‘മമ്മൂക്കയുടെ കൂടെ ഒരു പടം ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. അത് ഇതുവരെ നടന്നിട്ടില്ല. രണ്ട് മൂന്ന് പ്രാവശ്യം ചില അവസരങ്ങള്‍ മാറിമറിഞ്ഞ് പോയിരുന്നു’, നിവിന്‍ പറഞ്ഞു. ഇതോടെ, തനിക്കും മമ്മൂട്ടിക്കൊപ്പമാണ് സിനിമ ചെയ്യാന്‍ ആഗ്രഹമെന്ന് അദിതിയും വെളിപ്പെടുത്തി. റോഷാക്ക് കണ്ട ശേഷം മമ്മൂട്ടിയാണ് തന്റെ പുതിയ പ്രണയമെന്നും അതിഥി പറഞ്ഞു.

വെള്ളിയാഴ്ച റിലീസായ പടവെട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിവിന്‍ പോളിയുടെ പ്രകടനവും ഷമ്മി തിലകന്റെ വില്ലന്‍ കഥാപാത്രവുമാണ് ഏറെ ശ്രദ്ധേയമാകുന്നത്. ചിത്രത്തില്‍ നിവിന്‍ പോളി കോറോത്ത് രവി എന്ന കഥാപാത്രമായാണ് എത്തുന്നത്. ലിജു കൃഷ്ണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, ദാസന്‍ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തില്‍ സരിഗമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍ – ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ – അഭിജിത്ത് ദേബ്, ആര്‍ട്ട് – സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവീ, ലിറിക്‌സ് – അന്‍വര്‍ അലി, മേക്കപ്പ് – റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ – മഷര്‍ ഹംസ.

സിനിമാ താരം ഹണിറോസ് നിരവധി സംരഭങ്ങളുടെ ഉദ്ഘാടനങ്ങൾക്ക് മുഖ്യ അതിഥിയായി പങ്കെടുക്കാറുണ്ട്. അവയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൻ തരം​ഗം സൃഷ്ടിക്കാറുണ്ട്. ഹണി റോസിന്റെ നിതംബത്തെക്കുറിച്ചുള്ള ചർച്ചകളും ഉദ്ഘാടന ചിത്രത്തിനു താഴെ സജീവമാണ്. Buttock n Hip Enhancer Full Silicone Panty എന്ന ടെക്നോളജി ഉപയോ​ഗിച്ചാണ് ഹണി റോസ് നിതംബം മനോഹരമാക്കുന്നത് എന്ന് പറയുകയാണ് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. സ്ത്രീയായ ഞാൻ പോലും ഹണിറോസിന്റെ നിതംബം കണ്ടപ്പോൾ ഓർമ്മിച്ചത് Kahani സിനിമയിലെ വിദ്യ ബാലന്റെ ഗർഭവും full silicon accessory ടെക്നോളജിയെ കുറിച്ചുമൊക്കെയാണെന്നാണ് അഡ്വക്കറ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇതെന്താണ് ന്ന് മനസ്സിലായോ? ഇതിന്റെ പേരാണ് Buttock n Hip Enhancer Full Silicone Panty. 2012 ൽ ഇറങ്ങിയ Kahani എന്ന ഒരു ഹിന്ദി സിനിമയുണ്ട്. ആ സിനിമയിൽ വിദ്യ ബാലൻ ചെയ്ത കഥാപാത്രം ജീവിതസാഹചര്യങ്ങൾ കാരണം വ്യാജമായി ഗർഭം ധരിക്കുന്നുണ്ട്. എങ്ങനെയാണ് കൃത്യമമായി ഗർഭം ഉണ്ടാക്കി ധരിച്ചത് എന്നത് സിനിമയുടെ അവസാനഭാഗത്ത് കാണിക്കുന്നുമുണ്ട്. ഈ ഫോട്ടോയിൽ കാണുന്നത് പോലെ full silicon accessory എന്ന ടെക്നോളജിയാണത്.

സ്ത്രീകളുടെ ചില പ്രത്യേക ശരീരഭാഗങ്ങൾ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിക്കാനായി ഇപ്പറഞ്ഞ ടെക്നോളജി പ്രയോജനപ്പെടുത്താറുണ്ട്. തന്റെ ആഗ്രഹം പോലെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തിന് പുഷ്ടി പോരാ എന്ന് തോന്നുന്ന സ്ത്രീകൾക്ക്, ഇനി അതുമല്ലെങ്കിൽ തന്റെ നിലനിൽപ്പിന് ശരീരഭാഗം ഏതെങ്കിലും തള്ളി പിടിച്ച് കാണിച്ച് പ്രദർശനത്തിന് വെക്കണം എന്നൊക്കെ കരുതുന്ന സ്ത്രീകൾക്ക് ഏറെ ഉപകരിക്കുന്ന ഒരു ടെക്നോളജിയാണ് ഈ full silicon accessory fittings. പ്രത്യേകിച്ച് എൻർടെയിന്മെന്റ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ചിലരെങ്കിലും ഈ ടെക്നോളജിയുടെ ഗുണഭോക്താക്കളും ആശ്രിതരുമാണ് എന്നതാണ് യാഥാർത്ഥ്യം. ഇതാവുംബോൾ ചിലവേറിയതും ആരോഗ്യപരമായി ഏറെ റിസ്കുള്ളതുമായ ശസ്ത്രക്രിയയൊന്നും വേണ്ട. എന്നാൽ ഞെരമ്പിളകി അരപിരി ലൂസായ പുരുഷ്ന്മാരെ ആകർഷിക്കാനും അവരിൽ ലൈംഗിക വിഭ്രാന്തിയുണ്ടാക്കാനുമൊക്കെ ഈ full silicon accessory ടെക്നോളജി ധാരാളം മതി.

ഇതിനെ കുറിച്ച്, സ്ത്രീശരീരഭാഗങ്ങൾ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിച്ച് പ്രദർശിപ്പിക്കാൻ ഉതകുന്ന full silicon accessory ടെക്നോളജിയെ കുറിച്ച് ഇപ്പോൾ ഞാൻ ഓർമ്മിക്കാൻ കാരണമായത് സിനിമാനടി ഹണിറോസ് നടത്തുന്ന ചില ഉദ്ഘാടനചടങ്ങുകളിലെ വീഡിയോകൾ ശ്രദ്ധയിപ്പെട്ടതിനാലാണ്. അവയിലൊക്കെ ഹണിറോസിന്റെ തള്ളി പിടിച്ച നിതംബം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞാൻ പോയി ഗൂഗിളിൽ സർച്ച് ചെയ്ത് ആ സ്ത്രീയുടെ നിതംബം പ്രകടമാവുന്ന വേറെ ചില വീഡിയോസും ഫോട്ടോസും നോക്കി. ഹെർ വൈറ്റൽ ബോഡി സ്റ്റാസ്റ്റിക്സ് ഇൻ അതർ സിറ്റ്വേഷൻസ് ആർ ഡിഫറന്റ!

പറഞ്ഞു വന്നത് ഇതാണ്; അതായത്, സിനിമാ നടി ഹണിറോസിന് വലിയ തുകകൾ പ്രതിഫലമായി കൊടുത്ത് കെട്ടിയെഴുന്നള്ളിച്ച് ഉദ്ഘാടനകർമ്മത്തിനായി കൊണ്ടുവരുന്ന ബിസിനസ്സ് സംരംഭകർ അറിയുന്നുണ്ടോ അവൾ എത്തുന്ന ഉദ്ഘാടനചടങ്ങുകളിൽ ജനക്കൂട്ടം ഉണ്ടാവുകയും വീഡിയോസ് വയറലാവുകയും ചെയ്യും എന്നത് ശരി തന്നെ. അതും കണ്ടാസ്വദിച്ച് ജനം അവരുടെ വഴിക്ക് പോകും. ഹണിറോസിന്റെ നിതംബം ക്ലോസപ്പിൽ കണ്ട നിർവൃതിയിൽ അന്നു രാത്രി കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുംമ്പോഴും ഹണിറോസിന്റെ നിതംബം മനസ്സിൽ തെളിഞ്ഞു തന്നെയുണ്ടാവും. എന്നാൽ ഹണിറോസ് നടത്തിയ ഉദ്ഘാടനം ഏത് സ്ഥാപനത്തിന്റെ താണന്നോ ഏത് പ്രോഡക്ടിന്റെതാണെന്നോ ഏത് സംഭരംഭത്തിന്റെതാണെന്നോ ഒന്നും ആരും ശ്രദ്ധിച്ചു പോലും കാണില്ല. അത് ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ അതൊന്നും ആരും ഓർമ്മിക്കുക പോലുമില്ല. മനസ്സിൽ തട്ടിയതും മനസ്സിൽ തങ്ങിയതും ഹണിറോസിന്റെ നിതംബം മാത്രം! കണ്ടില്ലേ, ഞാൻ പോലും, സ്ത്രീയായ ഞാൻ പോലും ഹണിറോസിന്റെ നിതംബം കണ്ടപ്പോൾ ഓർമ്മിച്ചത് Kahani സിനിമയിലെ വിദ്യ ബാലന്റെ ഗർഭവും full silicon accessory ടെക്നോളജിയെ കുറിച്ചുമൊക്കെയാണ്.

എന്ത് വാണിജ്യലാഭമാണ് എന്ത് മാർക്കറ്റിംഗ് ഗുണമാണ് പണം മുടക്കി ഉദ്ഘാടനത്തിനായി നിതംബം തള്ളി പിടിച്ച ഹണിറോസിനെ എഴുന്നള്ളിക്കുന്നവർക്ക് ഉണ്ടാവുക? ഐ റിയലി ഡോണ്ട് അണ്ടർസ്റ്റാന്റ് ദാറ്റ് കൈന്റ് ഓഫ് അബ്സേർട് ആന്റ് റിഡിക്ക്യുലസ് ബിസിനസ്സ് മാർക്കറ്റിംഗ് സ്റ്റ്രാറ്റജി!

ഇത്രയും ഞാൻ പറഞ്ഞതിന് എന്റെ നിതംബത്തിനെ തള്ളി പറയാൻ ആരും മിനക്കടേണ്ട. എന്റെ നല്ല പ്രായത്തിലോ ഈ പ്രായത്തിലോ നിതംബം തള്ളി പിടിച്ചോണ്ട് നവോത്ഥാനം കളിക്കാനോ പണം വാങ്ങി നാട മുറിക്കാനോ ആളെ കൂട്ടാനോ ഞാൻ നിന്നു കൊടുത്തിട്ടില്ല. എന്റെ വസ്ത്രധാരണം എന്റെ മാത്രം ചോയ്സ് ഒക്കെ തന്നെ എന്നാലത് full silicon accessory ടെക്നോളജിയെ കൂട്ടുപിടിച്ചിട്ടല്ല ഞാൻ ആ സ്വാതന്ത്ര്യം ആസ്വദിക്കുന്നത്, അനുഭവിക്കുന്നത്, ഉപയോഗിക്കുന്നത്. ദാറ്റ് ഈസ് ദ് ഡിഫറൻസ് ! ദാറ്റ് ഇൻഡീഡ് ഇസ് ഡിഫറൻസ് ഇനഫ്!

 

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ വരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രോജക്റ്റ് സംബന്ധിച്ച ആദ്യ അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‍തതും ഷിജു ബേബി ജോണിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മോഹന്‍ലാല്‍ ആയിരുന്നു ഉദ്ഘാടനം ചെയ്‍തത്. പുതിയ പ്രോജക്റ്റ് ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകളിലൂടെ പറഞ്ഞുകൊണ്ടുള്ളതാണ് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ പുതിയ അപ്ഡേറ്റ്.

പുറത്തിറക്കിയ രണ്ട് പോസ്റ്ററുകളില്‍ ഒന്നില്‍ പിരിച്ചുവെച്ച കൊമ്പന്‍ മീശയും ഒരു തോള്‍ സഞ്ചിയുമാണ്. “പ്രതിഭയും പ്രതിഭാസവും ഒന്നാകാൻ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങൾ കൈകോർക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങൾ എത്തുന്നു. ഇന്ത്യൻ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങൾക്കും പ്രവചിക്കാം. നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവർക്ക് ഒരു കിടിലം സർപ്രൈസ് കാത്തിരിക്കുന്നു.. ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോൾ ചിലപ്പോൾ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം”, എന്നാണ് പോസ്റ്ററുകള്‍ക്കൊപ്പമുള്ള കുറിപ്പ്. നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത് ലിജോ- മോഹന്‍ലാല്‍ പ്രോജക്റ്റ് ആണ് എന്നതിന് ഇതിലും വലി തെളിവ് ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ ഈ വാര്‍ത്തയെ ആഘോഷിക്കാനും തുടങ്ങിയിട്ടുണ്ട്.

യുവനിരയിലെ ശ്രദ്ധേയ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് കാണാന്‍ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയാവാറുമുണ്ട്. യുവനിര സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ഒരു ചിത്രം ഇന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ട്വീറ്റും ചെയ്തിരുന്നു. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ബിഗ് ബജറ്റ് പിരീഡ് ചിത്രം. മോഹന്‍ലാല്‍ ഒരു ഗുസ്‍തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും, എന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.

മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്താനുള്ള ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിക്കവാറും ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനവും ഇതാവും.

മലയാള സിനിമയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി . പക്ഷേ അടിക്കടി ഉണ്ടായ പ്രണയങ്ങളും പ്രണയതകർച്ചയുമൊക്കെ താരത്തിന്റെ കാരിയാറിനെവല്ലത്തെ ബാധിച്ചു. ബോളിവുഡിനെ ഇളക്കിമറികാമെന്നുള്ള പ്രതീക്ഷയിൽ ജൂലി-2 എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസായിട്ടാണ് റായ്ലക്ഷ്മി എത്തിയിരുന്നു പക്ഷേ ആ ചിത്രം വൻ പരാജയമായിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്പോട്ബോയ് എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പഴയ പ്രണയകഥകളും ചര്‍ച്ചയായി. ശ്രീശാന്ത്, ധോണി എന്നിവരുമായുള്ള സൗഹൃദവും അതുണ്ടാക്കിയ വിവാദവുമെല്ലാം തരാം തുറന്നു പറഞ്ഞിരുന്നു.

ഒരു സമയത് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാല്‍ അധികനാള്‍ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇതിനു കാരണം നടിക്കു കേരളത്തിൽ നിന്നുള്ള താരം ശ്രീശാന്തുമായുള്ള സൗഹൃദമാണെന്ന് വാര്‍ത്തകള്‍ പരന്നു. ഇരുവരും ഇടയ്ക്ക് ഒരു മാസികയ്ക്കായി അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നു. ശ്രീയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റേ ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ  ചെറിയൊരു സുഹൃത്ത്ബന്ധത്തെ നിങ്ങള്‍ അത്തരത്തില്‍ ചിത്രീകരിക്കരുത്. ശ്രീയുമായി തനിക്കിപ്പോള്‍ ഒരു ബന്ധവുമില്ല.

പിന്നീട് മാധ്യമ പ്രവർത്തകർ താരത്തിന്റെ ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു. ചോദ്യം ധോണിയുമായുള്ള പ്രണയത്തെപ്പറ്റിയായപ്പോള്‍ മറുപടി ഇങ്ങനെ- “ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോള്‍ എത്ര നാളുകളായി. അദ്ദേഹം ഇപ്പോള്‍ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു. ജീവിതത്തില്‍ എല്ലാം കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണമെന്നില്ല. അപ്പോള്‍ അവയൊക്കെ മറന്ന് മുന്നോട്ട് പോകണം. ധോണിയുമായുളള പ്രണയ തകര്‍ച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ഞാന്‍ ഡേറ്റ് ചെയ്തു.എന്നാല്‍ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല.

എല്ലാവര്‍ക്കും ധോണിയെക്കുറിച്ചാണ് എഴുതാന്‍ താല്‍പര്യം. കാരണം അത് എഴുതിയാല്‍ സെന്‍സേഷണല്‍ വാര്‍ത്തയാകും. ഞാന്‍ ധോണിയെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞാനിപ്പോള്‍ സിംഗിളാണ്. ഇപ്പോള്‍ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തില്‍ മാത്രമാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധ.  പക്ഷേ ഇപ്പോൾ താരം മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധ തിരിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

മലയാളികൾക്ക് സുപരിചിതനായ നടനാണ് ബാല. കഴിഞ്ഞവർഷമായിരുന്നു ഇദ്ദേഹം രണ്ടാം വിവാഹിതനായത്. ഡോക്ടർ എലിസബത്തിനെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇപ്പോഴിതാ ഇരുവരും തമ്മിൽ പിരിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ ചിലത് പുറത്തുവന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചയും നടക്കുന്നുണ്ട്.

ഇതിനുപിന്നാലെ തനിക്ക് പറയാനുള്ളത് പറഞ്ഞു ബാല ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നിങ്ങൾ ഇപ്പോൾ നിർബന്ധിച്ചാലും താൻ എലിസബത്തിനെ കുറിച്ച് സംസാരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും നന്ദിയും ഇദ്ദേഹം അറിയിച്ചു. ഒരു കാര്യം മാത്രം പറയാം എന്നും തന്നെക്കാളും നല്ലൊരു വ്യക്തിയാണ് എന്നും ബാല പറഞ്ഞു. ഒരു ഡോക്ടർ ആണ് എന്നും അവർക്ക് സമാധാനം നൽകണമെന്നും ബാല വ്യക്തമാക്കി.

എലിസബത്തിനൊപ്പം ഉള്ള ചിത്രങ്ങൾ കോർത്തിനക്കി ഒരു ഇമോഷണൽ തമിഴ് ഗാനവും താരം പങ്കുവെച്ചിരുന്നു. ഇദ്ദേഹത്തിന് ശക്തമായ പിന്തുണയും നൽകി രംഗത്ത് വരികയാണ് പ്രേക്ഷകർ. അദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്നും വീട്ടുകാർ തീർച്ചയായും അദ്ദേഹത്തിന് നല്ല കെയറിങ് നൽകി നഷ്ടമായ ജീവിതം തിരികെ കൊടുക്കണം എന്നും പ്രേക്ഷകർ പറയുന്നു.

ഒരുപാട് സ്നേഹിച്ചവർ നഷ്ടമാകുമ്പോൾ പെണ്ണിന് മാത്രമല്ല പുരുഷനും തകർന്നുപോകും എന്നും അദ്ദേഹത്തിൻറെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പോലും ബന്ധുക്കൾ അതല്ല സുഹൃത്തുക്കൾ അദ്ദേഹത്തെ നന്നാക്കിയെടുക്കണം എന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു. നിഷ്കളങ്കനായ ഒരു പാവം മനുഷ്യനാണ് എന്നും സിനിമ ഇൻഡസ്ട്രിയിൽ എങ്ങനെ നിലനിൽക്കണമെന്ന് അറിയാതെ പോയ മനുഷ്യനാണ് ഇദ്ദേഹം എന്നും പ്രേക്ഷകർ കമൻറ് ചെയ്യുന്നു.

 

വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് നടന്‍ ബാല. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ബാലയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു. ഇപ്പോള്‍ താരം തന്നെ സങ്കടകരമായ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹവും പരാജയപ്പെട്ടിരിക്കുകയാണെന്ന് താരം പറയുന്നു.

എലിസബത്തുമായി വേര്‍പിരിഞ്ഞുവെന്ന് ബാല പറഞ്ഞു. തന്റെ കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണ് എന്നാണ് ബാല
ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു.

കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം താന്‍ തോറ്റു പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും താരം പറഞ്ഞു.

മാത്രമല്ല, എലിസബത്ത് നല്ല വ്യക്തിയാണ്. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്. അവര്‍ക്ക് മനസമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണെന്നും ബാല പറഞ്ഞു. എനിക്കും നാവുണ്ട്. എന്നാല്‍ താന്‍ സംസാരിച്ചാല്‍ ശരിയാകില്ല എന്ന് ബാല പറയുന്നു.

ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ബാല തന്നെ ഫേസ്ബുക്ക് ലൈവില്‍ രംഗത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5ന് ആയിരുന്നു തന്റെ ആരാധികയായ എലിസബത്തുമായി ബാലയുടെ രണ്ടാം വിവാഹം നടന്നത്. ഇവരുടെ വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷമാക്കിയതായിരുന്നു. വിവാഹശേഷം സുഹൃത്തുക്കള്‍ക്കായി ഗംഭീര വിരുന്നും സംഘടിപ്പിച്ചിരുന്നു.

വിവാഹത്തിന് ശേഷം തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. എല്ലായ്‌പ്പോഴും ബാലയും എലിസബത്തും ഒന്നിച്ചുള്ള വീഡിയോകളായിരുന്നു പങ്കുവച്ചിരുന്നത്. എലിസബത്ത് ഗര്‍ഭിണിയാണെന്ന
സന്തോഷവും താരം പങ്കുവച്ചിരുന്നു.

അടുത്തിടെയായി ബാലയും ഭാര്യ എലിസബത്തും ഒന്നിച്ച് വീഡിയോകളില്‍ എത്താതായതോടെ അഭ്യൂഹം നിറഞ്ഞിരുന്നു. എന്നാല്‍ ബാലയോ എലിസബത്തോ ഒന്നും പ്രതികരിച്ചില്ലായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്ന് എലിബത്ത് യുടൂബിലൂടെ പ്രതികരിച്ചിരുന്നു

പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ച മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ട് ആറ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്നു എന്നത് തന്നെയാണ് മോൺസ്റ്റർ എന്ന മലയാള ചിത്രത്തെ ഏറെ കാത്തിരിക്കാൻ സിനിമാ പ്രേമികളെ പ്രേരിപ്പിച്ച ഘടകം. ഇപ്പോഴും പുലിമുരുകൻ തന്നെയാണ് ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്നതെന്നത് ഈ കൂട്ടുകെട്ട് നമ്മുക്ക് കാണിച്ചു തന്ന വിജയത്തിന്റെ വലിപ്പത്തിന് അടിവരയിടുന്നുണ്ട്. എന്നാൽ പുലി മുരുകൻ പോലത്തെ ഒരു മാസ്സ് ചിത്രമല്ല മോൺസ്റ്റർ എന്നും, ഇതൊരു പരീക്ഷണ ചിത്രമാണെന്നും സംവിധായകൻ വൈശാഖ് പലയാവർത്തി പറയുകയും ചെയ്തു. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ പ്രമേയവുമായോ ഇതിലെ മോഹൻലാൽ കഥാപാത്രവുമായോ ബന്ധപ്പെട്ട ഒന്നും തന്നെ വെളിപ്പെടുത്താതെ വളരെ ചെറിയ പ്രമോഷനോടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ചതും.

ഇതിന്റെ കഥയിൽ ഒരുപാട് സർപ്രൈസ് അല്ലെങ്കിൽ സസ്പെൻസ് എലമെന്റുകൾ ഉള്ളത് കൊണ്ട് തന്നെ കഥാസാരമോ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചോ പറയുന്നത് ഉചിതമാവില്ല. അതിനോടൊപ്പം സംവിധായകൻ വൈശാഖ് തന്നെ ഇത്തരം കാര്യങ്ങൾ പുറത്ത് പറയുന്നത് പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുമെന്നും അത്കൊണ്ട് ഒരു തരത്തിലുമുള്ള വിവരങ്ങൾ പുറത്ത് വിടാതെയുമിരിക്കണമെന്ന് ചിത്രം കാണുന്ന പ്രേക്ഷകരോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും ഏറ്റവും കൂടുതൽ ആസ്വാദ്യകരമായി തീരുന്നത് അങ്ങനെ പുതുമയോടെ കണ്ടാൽ മാത്രമാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എങ്കിലും ചെറുതായെങ്കിലും പറയാവുന്നത്, മോഹൻലാലിനെ ആദ്യം തന്നെ നമ്മുടെ മുന്നിലവതരിപ്പിക്കുന്നത് ലക്കി സിങ് എന്ന പഞ്ചാബി കഥാപാത്രമായാണ് എന്നാണ്. ആരാണിയാൾ, എന്തിനാണിയാൾ വരുന്നത്, ഇയാളുടെ സാനിധ്യത്തിൽ അവിടെ സംഭവിക്കുന്നതെന്ത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ചിത്രം. ഭാമിനി എന്ന ഷീ ടാക്സി ഡ്രൈവറായ ഹണി റോസ് കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ഒരു യാത്രകാരനായി ലക്കി സിങ് കടന്നു വരുന്നതോടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്.

തന്റെ കരിയറിൽ തന്നെ വൈശാഖ് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമാണ് മോൺസ്റ്റർ. വൈശാഖിന്റെ മാത്രമല്ല, രചയിതാവ് ഉദയ കൃഷ്ണയിൽ നിന്നു പോലും പ്രേക്ഷകർ പ്രതീക്ഷിച്ചതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ചിത്രമാണിത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം കഥ പറയുന്നതെന്ന് നമ്മുക്ക് പറയാമെങ്കിലും അതിലും ഉള്ളിൽ വളരെ പ്രസക്തമായ, മലയാള സിനിമയിൽ അധികം പേര് പറഞ്ഞിട്ടില്ലാത്ത ഒരു പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ആ പ്രമേയത്തെ വളരെ മികച്ച ഒരു എന്റർടൈൻമെന്റ് പാക്കേജായാണ് വൈശാഖും ഉദയ കൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നത്. കഥ പറച്ചിലിലും കഥാപാത്ര സൃഷ്ടിയിലുമുള്ള ആ പുതുമ തന്നെയാണ് ഈ സിനിമ പ്രേക്ഷകർക്ക് നൽകുന്ന ആവേശം. പതിഞ്ഞ താളത്തിലാണ് വൈശാഖ് എന്ന സംവിധായകൻ ഇതിന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. പതിയെ പതിയെ ഓരോ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിലേക്ക് കയറുന്ന ചിത്രം ഇന്റെർവൽ ട്വിസ്റ്റോടെ ഒറ്റയടിക്കു ട്രാക്കിലേക്ക് കേറുകയാണ്. പിന്നെ നമ്മൾ കാണുന്നത് ഗംഭീരമായി ഒരുക്കിയ ഒരു രണ്ടാം പകുതിയാണ്. ട്വിസ്റ്റുകളും സസ്‍പെൻസുകളും കൊണ്ട് നിറഞ്ഞ ഈ രണ്ടാം പകുതിക്കു ഒരു ഗംഭീര ക്ളൈമാക്‌സാണ് വൈശാഖും ഉദയനും ചേർന്നൊരുക്കിയത്. ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നതും ആ അവസാന 15 മിനിറ്റ് നൽകിയ ആവേശമാണെന്ന് പറയാം.

ലക്കി സിങ് എന്ന കഥാപാത്രമായി മോഹൻലാൽ കാഴ്ച വെച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വൈശാഖ് എന്ന സംവിധായകന്റെ മേക്കിങ് മികവിനൊപ്പം മോഹൻലാൽ ആദ്യാവസാനം ഇതിൽ തിളങ്ങി നിന്നപ്പോൾ പ്രേക്ഷകർക്ക് അത് വലിയ ആവേശമാണ് സമ്മാനിച്ചത്. മോഹൻലാൽ കൂടാതെ ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മഞ്ചു, ലെന, സിദ്ദിഖ്, കെ. ബി. ഗണേഷ് കുമാർ, ജോണി ആൻ്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഭാമിനി എന്ന കഥാപാത്രമായി ഇതിൽ ഹണി റോസ് നടത്തിയത് അവരുടെ കരിയർ ബെസ്റ്റ് പ്രകടനമാണെന്നും പറയാം. താരതമ്യേന ചെറിയ ബഡ്ജറ്റിലാണ് ഒരുക്കിയതെങ്കിലും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സാങ്കേതികമായി ഗംഭീര നിലവാരമാണ് പുലർത്തിയത്.

സതീഷ് കുറുപ്പൊരുക്കിയ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും ചിത്രത്തിന് മികച്ച പാകതയും കരുത്തും വേഗതയും പകർന്നു നൽകിയിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന്, സ്റ്റണ്ട് സിൽവയൊരുക്കിയ ഇതിലെ ആക്ഷൻ രംഗങ്ങളാണ്. ഇതിലെ രണ്ട് ആക്ഷൻ രംഗങ്ങൾ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളുടെ പട്ടികയിലേക്ക് ചേർത്ത് വെക്കാവുന്നവയാണ്. ദീപക് ദേവ് ഈണം നൽകിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുകയും ചെയ്‌തു. ഒരു പഞ്ചാബി ഗാനത്തിലെ ഗായകന്റെ ശബ്ദം മോഹൻലാലിന് ചേരാതെ വന്നത് മാത്രമാണ് ഇതിലെ ഒരു പോരായ്മയായി തോന്നിയത്. എന്നാൽ പശ്‌ചാത്തല സംഗീതം ആവേശം പകരുന്നതായിരുന്നു.

ചുരുക്കി പറഞ്ഞാൽ, മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ച, തീർത്തും അപ്രതീക്ഷിതമായ ഒരു സിനിമാനുഭവമാണ് മോൺസ്റ്റർ. മലയാളത്തിൽ അധികം കാണാത്ത ഒരു പ്രമേയത്തിന്റെ ഗംഭീരമായ ആവിഷ്കാരമായ ഈ ചിത്രം മികച്ച തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.

‘ആണും പെണ്ണും’ സിനിമയിലെ ഇന്റിമസി സീനുകളെ കുറിച്ച് പറഞ്ഞ് നടി ദര്‍ശന രാജേന്ദ്രന്‍. ഇത്തരം രംഗങ്ങളൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്നത് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്.

ആണും പെണ്ണും ചെയ്ത സമയത്ത് കാട്ടിലെ ആ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നത് ഏത് രീതിയില്‍ ആയിരിക്കും എന്ന ഐഡിയ ഇല്ലായിരുന്നു. കഥ വായിച്ചപ്പോള്‍ അത് ഇന്‍ട്രസ്റ്റിംഗ് ആയി തോന്നി. എങ്ങനെയായിരിക്കും ഷൂട്ട് ചെയ്യുക എന്ന് ആലോചിച്ചിരുന്നു. എങ്കിലും അതിനെ കുറിച്ച് ആഷിഖ് അബുവിനോടോ ഷൈജു ഖാലിദിനോടോ ചോദിച്ചിരുന്നില്ല.

കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ തനിക്ക് കാട്ടിലെ ആ സീനുകളും തോന്നിയിട്ടുള്ളൂ. ആ ഒരു എന്‍വയോണ്‍മെന്റില്‍ വരുന്ന ചെറിയൊരു ടെന്‍ഷന്‍ ഉണ്ടാകും. ഇതൊരു പുതിയ കാര്യമാണല്ലോ ചെയ്യുന്നത്, ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ലല്ലോ എന്ന ചെറിയ ടെന്‍ഷന്‍.

അത് മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഇത് ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂള്‍ മാത്രമാണ് തന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം തിയേറ്റര്‍ കാരണമാണ്. തിയേറ്റര്‍ ചെയ്തിരുന്ന സമയത്തെ സ്പേസ് അങ്ങനെയുള്ളതായിരുന്നു.

വസ്ത്രം മാറാനും ഒരുങ്ങാനും പ്രത്യേക സ്ഥലമൊന്നും കാണില്ല. ചിലപ്പോള്‍ സ്റ്റേജില്‍ നിന്ന് തന്നെയാകും വസ്ത്രം മാറുക. ഇതൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്ന് തനിക്ക് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു ആണും പെണ്ണും എന്നാണ് ദര്‍ശന പറയുന്നത്.

കാളിദാസ് ജയറാമിനൊപ്പമുള്ള ദുബായ് യാത്രയുടെ വീഡിയോ പങ്കുവച്ച് കാമുകി തരിണി. ‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തു വെയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍’ എന്ന ക്യാപ്ഷനോടെയാണ് കാളിദാസിന്റെ കൈപിടിച്ച് നടക്കുന്ന വീഡിയോ തരിണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ദുബായില്‍ ചിലവിട്ട ഏഴ് ദിവസത്തെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആണിത്. ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് ജയറാമിനും കുടുംബത്തിനും ഒപ്പമുള്ള പെണ്‍കുട്ടി ഏതാണ് എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി കലിംഗരായര്‍.

ദുബായില്‍ നിന്നുള്ള ചിത്രങ്ങളും കാളിദാസും തരിണിയും പങ്കുവച്ചിരുന്നു. ‘ഹലോ ഹബീബീസ്’ എന്നായിരുന്നു ചിത്രത്തിന് കാളിദാസിന്റെ സഹോദരി മാളവികയുടെ കമന്റ്. അതേസമയം, ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് കാളിദാസിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രം.

കമല്‍ഹാസന്‍ ചിത്രം ‘വിക്ര’ത്തില്‍ ചെറിയൊരു വേഷത്തില്‍ കാളിദാസ് എത്തിയിരുന്നു. മിനുറ്റുകള്‍ മാത്രമേ കാണിച്ചിരുന്നുള്ളുവെങ്കിലും കാളിദാസിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ‘രജ്നി’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Copyright © . All rights reserved