അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ അണിയറ പ്രവര്‍ത്തകര്‍ സഹ സംവിധായകനെ പറ്റിച്ച് കാറും പണവും തട്ടിയെടുത്തതായി സഹസംവിധായകന്‍ ഹരിയുടെ പരാതി. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി യുവാവ് രംഗത്തെത്തിയിട്ടുണ്ട്.
യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഹായ് ഫ്രണ്ട്‌സ്,
സാധാരണ ഞാന്‍ എന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഇതുപോലെയുള്ള സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറില്ല. പക്ഷെ ഈ കാര്യങ്ങള്‍ എല്ലാവരും അറിയണമെന്ന് എനിക്കും തോന്നി അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നും എനിക്ക് നേരിടേണ്ടിവന്ന ഒരു ചതിയെക്കുറിച്ചാണ്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമ മേഖലയിലെ ചതികളെ കുറിച്ച്. അപ്പോഴൊന്നും എനിക്ക് തോന്നിയിട്ടില്ല, നാളെ ഞാനും ഇങ്ങനെയൊരു ചതിയില്‍ പോയി വീഴുമെന്ന്.
ഇനി ഞാന്‍ കാര്യത്തിലേക്ക് കടക്കാം. 2017 മാര്‍ച്ചില്‍ ആണ് ഞാന്‍ വീണ്ടും ജോയിന്‍ ചെയ്യുന്നത്. സെക്കന്റ് ഷെഡ്യൂള്‍ കഴിഞ്ഞു ഞാന്‍ കുറേക്കാലം വീട്ടില്‍ ആയിരുന്നു. മാര്‍ച്ചില്‍ വീണ്ടും ജോയിന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ എന്റെ പുതിയ കാറും കൊണ്ടാണ് വന്നത്. ഈ കാറു കൂടി നമ്മുടെ വര്‍ക്കിന് തരുമോയെന്നു ചോദിച്ചപ്പോള്‍ ഞാന്‍ എതിരൊന്നും പറഞ്ഞില്ല. അങ്ങനെ വണ്ടിയും ഡ്രൈവറും അടക്കം 39000 ഒരു മാസത്തേക്ക് വാടക പറഞ്ഞുറപ്പിച്ചു വണ്ടിയും ഓടാന്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ഇതിനു പുറകിലുള്ള ചതിയെക്കുറിച്ച്.
ആദ്യ മാസം വണ്ടിയുടെ വാടക ചോദിച്ചപ്പോള്‍ ഈ മാസം തരാന്‍ ഇല്ല സിനിമ അടുത്ത മാസം റിലീസ് ചെയ്യും അപ്പോഴേക്കും പൈസ തരാമെന്നും പറഞ്ഞു. വല്യ താല്പര്യമില്ലെങ്കിലും മനസ്സില്ലാ മനസ്സോടെ ഞാനതിന് സമ്മതിച്ചു. കാരണം ഒരു നിര്‍മാതാവിന്റെ അവസ്ഥ എനിക്കും ആ സമയത്തു മനസ്സിലാകുമായിരുന്നു. പക്ഷെ പിന്നീട് സംഭവിച്ചത് വളരെ അപ്രതീക്ഷിതമായ കാര്യങ്ങള്‍ ആയിരുന്നു. ഒരു ദിവസം ഡിസ്ട്രിബ്യൂഷന്‍ ഏജന്റിനെ കാണാന്‍ എന്ന് പറഞ്ഞു വണ്ടിയും കൊണ്ട് പോയ ആള്‍ രാത്രിയായിട്ടും വരുന്നത് കാണുന്നില്ല. ആ സമയത്തു ഞാന്‍ അങ്ങോട്ടു വിളിച്ചപ്പോള്‍ കോട്ടയത്താണുള്ളതെന്നും നാളെ തിരിച്ചു വരുമെന്നും പറഞ്ഞു. പക്ഷെ പിന്നീടുള്ള ദിവസങ്ങളില്‍ ഇദ്ദേഹത്തെയും കൂടെയുണ്ടായിരുന്നവരെയും കാണാതാവുകയും ഫോണില്‍ പോലും വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയും ആയി. ആകെ മൊത്തം പേടിച്ച ഞാന്‍ ഇതിന്റെ മറ്റുള്ള ആള്‍ക്കാരെ വിവരം അറിയിക്കുകയും എന്റെ കാറും തരാനുള്ള പൈസയും എത്രയും വേഗം തിരിച്ചു തരണമെന്നും പറഞ്ഞു.
പക്ഷെ അവര്‍ എന്നെ താല്‍ക്കാലികമായി സമാധാനപ്പെടുത്താന്‍ പറഞ്ഞു അവര്‍ ഒരു പൈസ വാങ്ങാന്‍ പോയതാണെന്നും പൈസ കിട്ടിയാല്‍ ഹരിയുടെ വണ്ടിയും പൈസയും തരുമെന്നും പറഞ്ഞു. ഇങ്ങെനെ 25 ദിവസം കഴിഞ്ഞിട്ടും വണ്ടിയും പൈസയും എതിക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ അവര്‍ എനിക്ക് താല്‍ക്കാലികമായി 5000 രൂപയും വണ്ടിയും തിരിച്ചേല്‍പിച്ചു ബാക്കി പൈസ അടുത്ത ദിവസം തരാമെന്നും ഇപ്പോഴത്തെ വര്‍ക്ക് കഴിഞ്ഞു, ഇനി വേണമെങ്കില്‍ ഒന്നു നാട്ടില്‍ പോയി വന്നോ എന്നും പറഞ്ഞു.
പറഞ്ഞ പ്രകാരം ഞാന്‍ പോയതിന്റെ അടുത്ത ദിവസം എനിക്ക് അക്കൗണ്ടിലേക്ക് ഒരു 10000 രൂപ കൂടി തന്നു. പക്ഷേ ഇതില്‍ മറ്റൊരു ചതി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. അതു എനിക്ക് ആ സമയത്തു ശ്രദ്ധിക്കാന്‍ പറ്റിയില്ല. എന്റെ വണ്ടിയുടെ പേപ്പറും പിന്നെ എന്റേതായിട്ടുള്ള എല്ലാ ഡോക്യൂമെന്റസും(പാസ്പോര്‍ട് ആധാര്‍ ഐഡന്റിറ്റി കാര്‍ഡ് രണ്ടു നാഷണല്‍ ബാങ്കുകളുടെ പാസ്ബുക്കും ചെക്ക് ബുക്കും അങ്ങനെ എനിക്ക് വേണ്ടപ്പെട്ട രേഖകള്‍) കാണാനില്ല. എന്റെ ഓര്‍മയില്‍ ഈ സാധനങ്ങളൊക്കെ ഞാന്‍ വണ്ടിയുടെ ഡാഷില്‍ സൂക്ഷിച്ചിരുന്നതാണ്. ഉടനെ തന്നെ ഞാന്‍ ബിനോയ്(പ്രൊഡ്യൂസര്‍) വിളിച്ചു ചോദിച്ചു. അദ്ദേഹം എന്നത്തേക്കെയോ പറഞ്ഞു ഒഴിഞ്ഞുമാറി അവസാനം എന്നോട് പറഞ്ഞു ഹരി ഒന്നു കൂടെ കൊച്ചിയിലേക്ക് വാ ഇവിടെ ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആളില്ല വരുമ്പോള്‍ നമുക്ക് പോയ ഡോക്യൂമെന്റ്‌സും അന്വേഷിക്കാം.
അങ്ങനെ ഞാന്‍ വീണ്ടും ആ കാറും കൊണ്ട് എറണാകുളത്തു എത്തി. അവിടുന്നാണ് എനിക്ക് സംഭവത്തിന്റെ സത്യാവസ്ഥകള്‍ മനസ്സിലാകുന്നത്. 8 ലക്ഷം രൂപ കൊടുക്കാനുള്ള ഒരാള്‍ക്ക് പൈസ കൊടുക്കുന്നവരെ എന്റെ ഡോക്യൂമെന്റ്‌സ് അയാള്‍ക്ക് പണയം വെച്ചതാണെന്ന്. ഞാന്‍ വീണ്ടും ഇതു പ്രശ്നമാക്കി. ആ സമയത്തു ബിനോയ് എന്റെ കാലില്‍ വീണു പറഞ്ഞു ഹരി ഇതു പ്രശ്നമാക്കരുത്. പ്രശ്നമായാല്‍ സിനിമ ഇറങ്ങൂല ഞാന്‍ രണ്ടു ദിവസമേ കൊണ്ട് ഹരിയുടെ ബാലന്‍സ് പൈസയും ഡോക്യൂമെന്റ്‌സും വാങ്ങിത്തരാം. ഇപ്പോള്‍ ഹരി എന്റെ കൂടെ ഒരു കാറും കൊണ്ട് മൈസൂര്‍ വാ. തിരിച്ചു വന്നാല്‍ ഉടന്‍ ആ പൈസയും ഡോക്യൂമെന്റ്‌സും തരാമെന്നുള്ള ഉറപ്പിമ്മേല്‍ ഒരു കാറും കൊണ്ട് ഞാനും ബിനോയ്‌യും മൈസൂരില്‍ എത്തുകയും ആ കാര്‍ അവിടെയുള്ള ഒരു പ്രൈവറ്റ് ഫൈനാന്‍ഷ്യര്‍ക്ക് കൈമാറുകയും ചെയ്തു.
അതിനു ശേഷം അവിടെ നില്‍ക്കാതെ നേരെ ബസ് മാര്‍ഗം ബാംഗ്ലൂര്‍ എത്തുകയും ഒരാഴ്ച അവിടെ താമസിച്ച് അതിനു ശേഷം വീണ്ടും ബസ് മാര്‍ഗം കോഴിക്കോട് വഴി എറണാകുളത്ത് തിരിച്ചെത്തുകയും ചെയ്തു. ഞാന്‍ പൈസ ചോദിച്ചു. ഇന്നൊരു ട്രിപ്പുണ്ട്. ചെന്നൈക്ക് എന്നു പറഞ്ഞു ഞാന്‍ എന്റെ കാര്‍ ചോദിച്ചപ്പോള്‍ അതു ഒറ്റയം പോയിരിക്കുകയാണെന്നും നമുക്ക് വേറെയൊരു വണ്ടിയും കൊണ്ടാണ് പോകണ്ടതെന്നും പറഞ്ഞു. അങ്ങനെ ഏകദേശം ഒരു മാസത്തോളം എന്നെയും കൊണ്ട് ബാംഗ്ലൂര്‍ ചെന്നൈ മൈസൂര്‍ എന്നീ സ്ഥലങ്ങളില്‍ താമസിക്കുകയും തിരിച്ചു എറണാകുളത്തു എത്തിയപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് എന്റെ വണ്ടിയും ഡോക്യൂമെന്റ്സുമൊക്കെ പണയത്തിലാണെന്നും എനിക്ക് പൈസയോ വണ്ടിയോ തിരിച്ചു തരാന്‍ ടിയാനു യാതൊരു താത്പര്യവുമില്ലായെന്നും.
അതിനു ശേഷം ബിനോയ് ഒളിവില്‍ പോകുകയും പിന്നീട് വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയും ആയി. എന്തു ചെയ്യണമെന്നു മനസ്സിലാകാത്ത അവസ്ഥയില്‍ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അവിടുന്നു കാര്യമായ ഒരു ഇടപെടല്‍ ഉണ്ടായില്ലെന്നത് വേദനയോടെ കണ്ടു നില്‍ക്കാനേ എനിക്ക് പറ്റിയുള്ളു. പക്ഷെ ഞാന്‍ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. ഒരുപാട് പരിശ്രമത്തിനുശേഷം എന്റെ വണ്ടിയും ഡോക്യൂമെന്റസും ഞാന്‍ തിരിച്ചു പിടിച്ചു. പക്ഷെ ഈ കാലയളവില്‍ എനിക്ക് വലിയ സാമ്പത്തിക ബാധ്യതയും വന്നു. 6 മാസത്തെ ലോണ്‍ പെന്‍ഡിങ്ങായി. കാര്‍ ജപ്തിപോകും എന്ന അവസ്ഥയായി. കാറിനും മൊത്തം 25000 രൂപയുടെ മെയിന്റനന്‍സ് ഉണ്ടായിരുന്നു. എല്ലാം റെഡി ആക്കി തരാം എന്ന വാക്കുമായി എന്നെയും എന്റെ കുടുംബത്തെയും ഒരു വലിയ സാമ്പത്തിക ബാധ്യത വരുത്തിയിട്ടു.
ആള്‍ വീണ്ടും മുങ്ങിയിരിക്കുകയാണ്. ഏകദേശം 3 ലക്ഷം രൂപ ഇദ്ദേഹം എനിക്ക് തരാനുണ്ട. ആഗ്രഹിച്ചു വാങ്ങിയ കാര്‍ ഇപ്പോള്‍ ജപ്തി നടപടികള്‍ നേരിട്ടോണ്ടിരിക്കുന്നു. എന്തു ചെയ്യണം എന്നറിയാതെ ആത്മഹത്യയുടെ വക്കിലാണ് ഇപ്പോള്‍ ഞാന്‍ …
ദിലീപിനെ സന്ദർശിക്കാനെത്തിയ ദൃശ്യങ്ങൾ പകർത്തിയതിന് സംവിധായകൻ എബ്രിഡ് ഷൈൻ മാധ്യമങ്ങളോട് ക്ഷോഭിച്ചത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തിൽ ഖേദം പ്രകടിപ്പ് എബ്രിഡ് ഷൈൻ. തന്റെ പെരുമാറ്റം ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ ഹൃദയത്തില്‍ത്തൊട്ട് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എബ്രിഡ് ഷൈനിന്റെ വാക്കുകൾ
ഇന്നലെ ആലുവയില്‍ നടന്ന സംഭവത്തിൽ എന്റെ വികാരം എന്റെ വിവേകത്തേക്കൾ മുകളിൽ പോകുകയും ക്ഷുഭിതനാകുകയും ചെയ്തു. അങ്ങനെയായിരുന്നില്ല ഞാൻ പെരുമാറേണ്ടിയിരുന്നത്. അതൊരു നല്ല മാതൃകയല്ല.
ഏതെങ്കിലും ആളുകളെയോ സുഹൃത്തുക്കളെയോ ആ പെരുമാറ്റം വേദനിപ്പിച്ചുണ്ടെങ്കിൽ ഹൃദയത്തില്‍ത്തൊട്ട് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. നമ്മുടെ വികാരം വിവേകത്തിന് മുകളിൽ പോകുമ്പോഴാണ് ചെറിയ കാര്യങ്ങൾ വലിയ കലാപങ്ങളായി മാറുന്നത്. അതെനിക്ക് അറിമായിരുന്നിട്ട് പോലും എന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പിഴവ് സംഭവിച്ചതിൽ ഖേദിക്കുന്നു.
ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. സിനിമയുടെ വമ്ബന്‍ വിജയത്തിനു ശേഷം പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു കണ്ടത്. എന്നാല്‍ അതെല്ലാം വെറും ഗോസിപ്പ് മാത്രമാണെന്നും അനുഷ്‌ക ഉടന്‍ വിവാഹിതയാകുമെന്നുമുള്ള വാര്‍ത്തകളായിരുന്നു ആസമയം പുറത്തു വന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതാ ആ ഗോസിപ്പുകളെല്ലാം സത്യമാകാന്‍ പോവുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പ് അടുത്തുതന്നെ അവര്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളുടെ വിവാഹ നിശ്ചയം ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടായേക്കുമെന്നും വിവാഹത്തിനോടനുബന്ധിച്ച് അനുഷ്‌ക ശരീര സംരക്ഷണത്തിന് പ്രധാന്യം കൊടുക്കുകയാണെന്നുമാണ് ഇന്ത്യ ഡോട്ട് കോം എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരു ട്വീറ്റില്‍ നിന്നായിരുന്നു താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. സിനിമ നിരുപകനായ ഉമൈര്‍ സന്ദു എന്നയാളുടെ ട്വിറ്ററില്‍ നിന്നാണ് അനുഷ്‌കയുടെയും പ്രഭാസിന്റെയും വിവാഹം ഈ ഡിസംബറില്‍ തീരുമാനിക്കുമെന്ന വാര്‍ത്ത പൂറത്തുവന്നത്. പ്രഭാസും അനുഷ്‌കയും പരസ്പരം നല്‍കുന്ന സ്‌നേഹവും സംരക്ഷണവുമാണ് അവരെ ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നും താരങ്ങള്‍ പ്രണയത്തിലാണെന്നും ട്വീറ്റിലൂടെ സന്ദു പറഞ്ഞിരുന്നു.
1982-ൽ പുറത്തിറങ്ങിയ ‘ആലോലം’ എന്ന ചിത്രത്തിലെ ജാനകിയെ മറക്കാനാകില്ല.തൊടുപുഴയ്ക്കു സമീപം മണക്കാട് ആർ.കെ. ഭവൻ എന്നൊരു കൊച്ചു വീടുണ്ട്. നീല പെയിന്റിൽ വെള്ള അക്ഷരങ്ങളിൽ വസന്തകുമാരി പി. എന്നു കുറിച്ചിരിക്കുന്നു. ചായം മങ്ങിയ, ചോർന്നൊലിക്കുന്ന വർഷങ്ങൾ പഴക്കമുള്ള വീട്… ഒരു സിനിമാ നടിയുടെ വീടാണിതെന്നു പറഞ്ഞാൽ ആരും അത്ഭുതപ്പെടും.
ഇപ്പോഴത്തെ അവരുടെ അവസ്ഥ കണ്ടാൽ !
ഒരിക്കൽ ചിലങ്കയണിഞ്ഞ കാലുകളിലൊന്നിന്റെ മുട്ടിനു മുകളിൽ വച്ചു മുറിച്ചു മാറ്റിയതിന്റെ തുന്നൽപ്പാടുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല….റേഡിയേഷന്റെ പൊള്ളൽച്ചൂട് കഴുത്തിനെ വരിഞ്ഞു മുറുക്കിയതു പോലെ….ഭക്ഷണം ദ്രവരൂപത്തിലാക്കി ഇറ്റിച്ചു കൊടുക്കാനുള്ള റെയ്ൽ ട്യൂബ് മൂക്കുത്തിയുടെ തൊട്ടടുത്ത് ഞാന്നു കിടക്കുന്നു… ആർക്ക് ലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ ഒരിക്കൽ തിളങ്ങിയിരുന്ന തൊടുപുഴ വാസന്തി (65) യുടെ മുഖത്ത് ഇപ്പോൾ നിരാശയുടെ നിഴൽചിത്രങ്ങൾ മാത്രം… നെറ്റിയിലെ വട്ടപ്പൊട്ടിൽ പോലും നിരാശയുടെ കണികകൾ.. പ്രായാധിക്യവും രോഗവും അവശയാക്കുമ്പോൾ നിശബ്ദമായി കരയുകയാണ് തൊടുപുഴ വാസന്തിയെന്ന നടി. ചികിത്സിക്കാൻ പണമില്ലാതെ, ജീവിതം സമ്മാനിച്ച ദുരിതങ്ങൾ ഉള്ളിലൊതുക്കി തൊടുപുഴയിലെ കൊച്ചു വീട്ടിൽ ഒതുങ്ങിക്കൂടുകയാണ് തൊടുപുഴയുടെ ഈ സ്വന്തം കലാകാരി.
പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നു ഓഗസ്റ്റ് 17 നാണു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചു തൊടുപുഴ വാസന്തിയുടെ വലതു കാൽ മുറിച്ചു മാറ്റിയത്. മുട്ട് ഭാഗത്തു വച്ച് ആദ്യം മുറിച്ചെങ്കിലും, പഴുപ്പു കയറിയതിനെ തുടർന്നു മുട്ടിനു മുകളിൽ വച്ച് വീണ്ടും മുറിച്ചു. കാൽ മുറിച്ചു മാറ്റിയതിനു മാത്രം നാലു ലക്ഷം രൂപ ചെലവായി. ‘‘തൊണ്ടയിൽ കാൻസർ ബാധിച്ചതിനെ തുടർന്നു അതിനായിരുന്നു അടുത്ത ചികിത്സ. ഇതു വരെയായി 20 റേഡിയേഷൻ കഴിഞ്ഞു. ഒരു മാസം കഴിഞ്ഞ് വീണ്ടും എത്തണമെന്നു ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്. കീമോ തെറപ്പി ചെയ്യേണ്ടി വരുമെന്നു ഡോക്ടർ പറഞ്ഞു. പക്ഷേ അതിനുള്ള കാശില്ല. എന്റെ വൃക്കകളിലൊന്നു കരാറിലാണ്….കേൾവിക്കുറവുമുണ്ട്…. തുടർ ചികിത്സ നടത്തണമെങ്കിൽ കുറഞ്ഞത് ഏഴു ലക്ഷം രൂപയെങ്കിലും വേണ്ടി വരും. പക്ഷേ ആ തുക എങ്ങനെ കണ്ടെത്തുമെന്ന് എനിക്കറിയില്ല…ആരും എന്നെ സഹായിക്കാനില്ല. ഒരു കൊച്ചു വീടു മാത്രമാണു സിനിമയിൽ നിന്നുള്ള എന്റെ ഏക സമ്പാദ്യം’’– 40 വർഷം മുൻപു പണിത, ചോർന്നൊലിക്കുന്ന കോൺക്രീറ്റ് കെട്ടിടം ചൂണ്ടി വാസന്തി പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
‘‘ സിനിമ എനിക്ക് ഉപജീവന മാർഗം കൂടിയായിരുന്നു. 2007 വരെ ദിവസം തന്നെ രണ്ടോ അതിലധികമോ ചിത്രങ്ങളിൽവരെ അഭിനയിച്ചിരുന്നു. തുടർന്നാണ് പിതാവ് രാമകൃഷ്‌ണൻ നായരെ കാൻസർ രോഗം പിടികൂടുന്നത്. ഒരു വർഷം നീണ്ട ചികിൽസയ്‌ക്കും അച്ഛനെ രക്ഷിക്കാനായില്ല. സിനിമയിലേക്ക് കൈപിടിച്ചിറക്കിയ അച്‌ഛന്റെ മരണത്തോടെ സിനിമയിൽനിന്നു കുറച്ചു കാലം അകന്നു നിന്നു. മൂന്ന് വർഷത്തിനു ശേഷം സിനിമയുടെ ലോകത്തേക്കു തിരിച്ചെത്താൻ തുടങ്ങിയപ്പോഴാണ് ഭർത്താവ് രജീന്ദ്രനെയും, അച്‌ഛനെ ബാധിച്ച അതേ രോഗം കുടുക്കിട്ടുപിടിച്ചത്. സിനിമയിൽ സജീവമായിരിക്കുമ്പോൾ തന്നെയായിരുന്നു എന്റെ വിവാഹം. കലാസ്വാദകനായ രജീന്ദ്രനുമൊത്തുള്ള ദാമ്പത്യം എനിക്ക് സ്വർഗതുല്യമായിരുന്നു. പക്ഷേ, അർബുദം രജീന്ദ്രനെ കീഴടക്കി. ജീവച്‌ഛവമായി എന്റെ കണ്ണീരിന് സാക്ഷിയായി രജീന്ദ്രൻ ഏറെ നാൾ കിടന്നു. ഇതോടെ ഞാൻ സിനിമകൾ കുറച്ചു. രോഗക്കിടക്കയിലായിരുന്ന ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു. 2010 ഓഗസ്റ്റിൽ രജീന്ദ്രൻ വാസന്തിയെ തനിച്ചാക്കി വിടപറഞ്ഞു. തൊട്ടു പിന്നാലെ അമ്മയും മരിച്ചതോടെ ഞാൻ ഒറ്റപ്പെട്ടു. 13 വർഷം ഞാനും രജീന്ദ്രനും സന്തോഷത്തോടെ ജീവിച്ചു. ഈ ബന്ധത്തിൽ മക്കളില്ല’’– വാസന്തിയുടെ വാക്കുകൾ മുറിയുന്നു…
‘‘സിനിമയിൽ നിന്നു എന്തു നേടിയെന്നു ചോദിച്ചാൽ തൊടുപുഴ മണക്കാട് ഒരേക്കർ സ്ഥലം വാങ്ങി, അവിടെ മൂന്നു മുറികളുള്ള ഒരു കൊച്ച് വീടു പണിതു. മഴ പെയ്താൽ ഈ വീട് ചോർന്നൊലിക്കും. എന്റെ ഭർത്താവിന്റെ ചികിത്സയ്ക്കായി 43 സെന്റ് വിറ്റു. 10 സെന്റ് പണയപ്പെടുത്തി. എന്റെ സഹോദരങ്ങൾക്ക് നല്ല ജീവിതം നൽകാൻ കഴിഞ്ഞു. അതിലെനിക്ക് അഭിമാനമുണ്ട്. സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം എന്ന പേരിൽ വീടിനോടു ചേർന്ന് നൃത്ത വിദ്യാലയം തുടങ്ങി. രോഗങ്ങൾ എന്നെ വിടാതെ പിൻതുടർന്നതോടെ നൃത്ത വിദ്യാലയം രണ്ടു വർഷം മുൻപു അടച്ചിട്ടു. നൃത്ത വിദ്യാലയത്തിൽ നിന്നു ലഭിക്കുന്ന തുച്‌ഛമായ തുക കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നു.
‘ഈ തണുത്ത വെളുപ്പാൻകാലത്ത്’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ വീട്ടിലേക്കു കാറിൽ വരുമ്പോൾ ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റു. വലതു കൈ രണ്ടായി ഒടിഞ്ഞു. പിന്നെ ചികിത്സയുടെ നീണ്ട നാളുകൾ….സിനിമയിലേക്കുള്ള തിരിച്ചുവരവിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തമായി. എന്നാൽ ഹൃദയത്തിനും കണ്ണിനെയുമൊക്കെ ബാധിച്ച രോഗങ്ങൾ സിനിമയിൽ സജീവമാകുന്നതിൽനിന്നു വീണ്ടും വിലക്കി. ഹൃദയത്തിനുണ്ടായ തകരാറിനെ ആൻജിയോ പ്ലാസ്‌റ്റിയിലൂടെയും കണ്ണിനെ ബാധിച്ച ഗ്ലൂക്കോമിയ എന്ന രോഗത്തെ ശസ്‌ത്രക്രിയയിലൂടെയും മറി കടന്നു. രോഗാവസ്‌ഥയിൽ അഭിനയിച്ച ‘പറുദീസ’യിലെ വേഷമാണു അഭിനയത്തിലേക്കുള്ള മടങ്ങിവരവിന് നിമിത്തമായത്. എന്നാൽ വീണ്ടും രോഗങ്ങൾ എന്നെ കീഴ്പ്പെടുത്തി….
രോഗങ്ങൾ പിൻതുടർന്നതോടെ എന്റെ ജീവിതം നടുക്കടലിലായി. എന്റെ വീടിന്റെ ഒരു ഭാഗത്ത് കറി പൗഡർ നിർമാണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. എന്റെ സഹോദരൻ സുരേഷ് കുമാറാണു ഇതു നടത്തുന്നത്. കാൻസർ രോഗത്തിന് എനിക്കു റേഡിയേഷൻ ചെയ്യുന്നതിനാൽ പൊടി ശല്യമുണ്ടാകാതിരിക്കാൻ ഇപ്പോൾ എന്നെ ഇപ്പോൾ തൊട്ടടുത്തുള്ള മൂത്ത സഹോദരി രാധാമണിയുടെ വീട്ടിലാക്കിയിരിക്കുകയാണ്. താര സംഘടനയായ അമ്മയിൽ നിന്നുള്ള പ്രതിമാസ കൈനീട്ടമായ 5000 രൂപ കൊണ്ടാണു ഞാൻ ജീവിക്കുന്നത്. അമ്മയുടെ കലാകാരൻമാർക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി പ്രകാരം 70000 രൂപ അനുവദിച്ചു. കാൽ മുറിച്ചു മാറ്റിയ സമയത്തായിരുന്നു തുക അനുവദിച്ചത്. നാട്ടുകാരും അടുത്ത ബന്ധുക്കളുടെയും സഹായത്താലാണു ഇതു വരെ ചികിത്സ നടത്തിയത്. ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയില്ല. മരുന്നുകുപ്പികളുടെ എണ്ണം ഓരോ ദിവസവും പെരുകുകയാണ്. വിലക്കൂടുതലുള്ളയാണ് എല്ലാ മരുന്നുകളും. മിക്സിയിൽ അരച്ച് ഇടതു മൂക്കിൽ ഘടിപ്പിച്ച റെയ്ൽ ട്യൂബിലൂടെയാണു ഭക്ഷണം ഉള്ളിലാക്കുന്നത്..
നല്ലകാലത്ത് എനിക്കൊപ്പമുണ്ടായിരുന്ന ആരും ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. ചിലർ ഫോണിലൂടെ വിളിച്ചു വിവരം തിരക്കി, ചിലർ അക്കൗണ്ട് നമ്പർ വാങ്ങി, ‘ചടങ്ങ്’ പൂർത്തിയാക്കി. ഇവരൊന്നും എന്നെ സഹായിച്ചില്ല. സിനിമാ രംഗത്തെ പ്രമുഖരിൽ പലരും തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനുകളിൽ വന്നു മടങ്ങും. ആരും എന്നെ സഹായിക്കാറില്ല, ആരും എന്റെ വീട്ടിൽ വരാറുമില്ല. എനിക്ക് ആരോടും പരാതിയില്ല, കാരണം സിനിമയല്ല, ജീവിതം എന്നെനിക്കറിയാം.. പ്രായത്തിന്റെ അവശതകളുണ്ടെന്ന് എനിക്കു നന്നായി അറിയാം. പക്ഷേ ക്രച്ചസിൽ താങ്ങി അഭിനയിക്കാനുള്ള അവസരം കിട്ടിയാൽ ഞാൻ ഇനിയും അഭിനയിക്കാൻ ഒരുക്കമാണ്, ജീവിക്കാൻ വേണ്ടി…’’– പറഞ്ഞു നിർത്തുമ്പോൾ വാസന്തിയുടെ നിറ കണ്ണുകൾ പതിഞ്ഞത് ചുമരിൽ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്ന തന്റെ പഴയ ചിത്രത്തിലേക്ക്….
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ചു ഞെട്ടിക്കുന്ന പ്രതികരണവുമായി നടി സോന നായര്‍. ഒരു ചാനൽ ചർച്ചക്കിടയിൽ ആണ് സോന നായര്‍ ഇതു പറഞ്ഞത്. ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടങ്കില്‍ അതിനു പിന്നില്‍ ശക്തമായ ഒരു കാരണം കാണില്ലെ അങ്ങനെ ആലോചന വരുന്നിടത്താണ് ആരുടെ കൂടെ നില്‍ക്കാണമെന്ന ആശയകുഴപ്പം ഉണ്ടാകുന്നത് എന്നും സോന നായര്‍ പറയുന്നു. സോന പറയുന്നത് ഇങ്ങനെ.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റൂട്ട് എന്താണെന്ന് അറിയില്ല. രണ്ട് പേരും സഹപ്രവര്‍ത്തകര്‍ തന്നെയാണ്. ദിലീപ് തെറ്റ് ചെയ്‌തോ ഇല്ലയോ എന്നറിയില്ല. എന്നാല്‍ ഞാന്‍ പരിചയപ്പെട്ട കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ദിലീപ് കുറ്റവിമുക്തനായിരിക്കണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. അയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആരും തന്നെ ദിലീപിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു ദുരനുഭവം ഉണ്ടായിട്ടുള്ളതായി പറഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകരെയൊക്കെ കെയര്‍ ചെയ്യുന്ന പ്രകൃതമുള്ളയാളാണ് ദിലീപ്. എല്ലാവര്‍ക്കും സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന മലയാള സിനിമയിലെ ഒരു മികച്ച കലാകാരന്‍. അങ്ങനെയൊരാള്‍ ഇങ്ങനെയൊന്നും ചെയ്തിരിക്കല്ലെയെന്നാണ് ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. പക്ഷെ അയാള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തക്കശിക്ഷ തന്നെ നല്‍കണം.
ദിലീപിന്റെ വിഷയത്തില്‍ നടക്കുന്ന ജനകീയ വിചാരണയെ ശക്തമായി വിമര്‍ശിച്ച സോന, ദിലീപിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന പലരും സത്യത്തില്‍ കാര്യങ്ങളറിയാതെ അയാളെ അടച്ചാക്ഷേപിക്കുകയാണെന്നാണ് പറയുന്നത്.കുറ്റാരോപിതന്‍ മാത്രമായ ഒരാളെ ഇത്തരത്തില്‍ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നവരില്‍ പലരും ഒരു കാലത്ത് അയാളോടൊപ്പം കളിച്ച് ചിരിച്ച് നടന്നവര്‍ തന്നെയാണ്. നാളെ ചിലപ്പോ ദിലീപ് തെറ്റുകാരനല്ലെന്ന് വന്നാല്‍ ദിലീപിനെതിരെ തിരിഞ്ഞവരൊക്കെ എന്ത് ചെയ്യുമെന്നും സോന ചോദിച്ചു. അഥവ ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാനായി കോടതിയും നിയമവ്യവസ്ഥിതികളുമുണ്ട്. അതിന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. അല്ലാതെ കാര്യം അറിയാതെ കൂട്ടത്തോടെ ആക്രോശിക്കുന്നത് ശരിയല്ല. സത്യാവസ്ഥ എന്തെന്നും പോലും അറിയാതെയാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്ന വിചാരണ. ആക്രമണത്തിന് ഇരയാക്കപ്പെട്ട’ നടിയെയും വളരെ അടുത്ത് പരിചയമുണ്ട്. അനിയത്തിയെ പോലെയുള്ള അവള്‍ക്ക് പിന്തുണയറിയിച്ചുകൊണ്ടുള്ള കൂട്ടായ്മകളിലും പങ്കെടുത്തിട്ടുണ്ട്… അതുകൊണ്ട് കൂടി സംഭവത്തില്‍ പ്രതി ദിലീപ് ആകരുതെ എന്നാണ് പ്രാര്‍ത്ഥിച്ചത്. അഥവ ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാകില്ലെ.അങ്ങനെ ആലോചന വരിന്നിടത്താണ് ആരുടെ കൂടെ നില്‍ക്കണമെന്ന ആശയക്കുഴപ്പം ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്നത്. കൃത്യമായ തെളിവുകളിലൂടെ നിയമനടപടികളിലൂടെ അയാള്‍ കുറ്റാരോപിതനാണെ് തെളിയുന്നത് വരെ താന്‍ അവര്‍ക്കൊപ്പം നില്‍ക്കും എന്നും സോന പറയുന്നു.
പ്രശസ്ത കോമഡി ആർട്ടിസ്റ് ഗിന്നസ് വിനോദിന്റെ വധുവിനെ അന്വേഷിച്ചു ഫേസ് ബുക്കിലൂടെയുള്ള അപേക്ഷിച്ചു കൊണ്ടുള്ള കല്യാണ അഭ്യർത്ഥന വൈറൽ ആക്കുന്നു. തന്റെ കല്യാണ ആലോചനകൾ മനഃപൂർവം അയൽ വാസികളിൽ ആരോ മുടക്കുന്നതായും. പ്രായം അതിക്രമിച്ചതായും പറയുന്ന കത്ത് ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നതു . ഈ കഴിഞ്ഞ നാളിലാണ് ഫേസ് ബുക്ക് മാട്രിമോണിയിലൂടെ ഫോട്ടോ ഗ്രാഫർ ആയ യുവാവ് വധുവിനെ അന്വേഷിച്ചതും തുടർന്ന് രണ്ടു മുന്ന് ദിവസങ്ങൾക്കു ശേഷം വധുവിനെ കണ്ടെത്തിയ വിവരം ആ യുവാവ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും
ഗിന്നസ് വിനോദിന്റെ കത്തിന്റെ പൂർണ്ണ രൂപം ….
“ഇത് കോമഡി അല്ല” ഇനിയുള്ള എന്റെ ജീവിതയാത്രയിൽ എന്റെയൊപ്പം നിൽക്കാൻ എനിക്ക് ഒരു ജീവിത പങ്കാളിയെ വേണം.
ഞാൻ ഒരു കോമഡി ആർട്ടിസ്റ്റ് ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു മുഖവുര മുകളിൽ കൊടുത്തത്…….
ഞാൻ പല സ്ഥലത്തും പോയി പെണ്ണ് കണ്ടു. എന്നെ ഇഷ്ട്ടപ്പെട്ട് എന്റെ വീട്ടിൽ വരുന്ന പെണ്ണു വീട്ടുകാരോട് നുണ പറഞ്ഞ് എന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാൾ എനിക്ക് വരുന്ന കല്ല്യാണങ്ങൾ മുടക്കിക്കൊണ്ടിരിക്കുകയാണ് (എന്നിരുന്നാലും ആ മനുഷ്യന് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.)
കല്ല്യാണാലോചനകൾ മുടക്കാൻ അവർ പറയുന്ന കാരണങ്ങൾ ഇതാണ് ‘
1. ഞാൻ വലിയ ഒരു മദ്യപാനിയാണ് ( ഞാൻ കുടിക്കാറില്ല )
2. എന്റെ അമ്മയ്ക്ക് രോഗം ഉള്ളതിനാൽ ആണ് ഞാൻ ഇപ്പോൾ കല്ല്യാണം കഴിക്കുന്നത് എന്നാണ് അവർ പറയുന്നത് ( എന്റെ അമ്മയ്ക്ക് കാര്യമായ അസുഖങ്ങൾ ഒന്നുമില്ല വാർദ്ധക്യസഹജമായ ചില ബുദ്ധിമുട്ടുകൾ ആ ഒരു ബുദ്ധിമുട്ടുകൾ കാരണം എനിക്ക് എന്റെ അമ്മയേ ഒഴിവാക്കിയിട്ട് കല്യാണം കഴിക്കാന്‍ പറ്റുമോ??????
3 എന്റെ വീടിന്റെ പരിസരത്ത് മഴ പെയ്താൽ വെള്ളം നിൽക്കു ( ശരിയാണ് മഴ പെയ്താൽ വെള്ളം നിൽക്കും വെയിൽ വന്നാൽ ഉണങ്ങും)
ഇതിനോടൊപ്പം എന്റെ ഫോട്ടോയും,അമ്മയുടെ ഫോട്ടോയും, വീടിന്റെ ഫോട്ടോയും ഒപ്പം എന്റെ ഗ്രഹനിലയും ഇതിൽ കൊടുത്തിട്ടുണ്ട് എന്നെ വിശ്വാസമുള്ളവർ താൽപ്പര്യമുള്ളവർ വിളിക്കുക( ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും)
mob: 9847355110, 9897921593(Whatsapp)
മലയാള ചലച്ചിത്ര ലോകത്ത് ആരാധകരും താരങ്ങളും എന്നും ഉയര്‍ത്തുന്ന ചോദ്യമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പിന്‍ഗാമി ആര് എന്നത്. ഇരുവരും മലയാള സിനിമയില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുകയാണെങ്കിലും ആരാധകര്‍ ഇരുവരുടെയും പിന്‍ഗാമികളെ തേടിയുള്ള യാത്ര ആരംഭിച്ച് കഴിഞ്ഞു.
ഓരോ താരങ്ങളുടെയും ഉദയത്തെ സൂപ്പര്‍ താരങ്ങളോട് താരതമ്യം ചെയ്യുകയെന്നതും ആരാധകരുടെ പതിവാണ്. പൃഥ്വിരാജിനെയും നിവിന്‍ പോളിയെയും ദുല്‍ഖര്‍ സല്‍മാനെയുമെല്ലാം ഇരുതാരങ്ങളുടെയും പങ്കാളിയായി ചിത്രീകരിക്കപ്പെടാറുണ്ട്.
ഒടുവില്‍ തന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ലാല്‍സലാം’ പ്രോഗ്രാമില്‍ മീരാ നന്ദനാണ് മോഹന്‍ലാലിനോട് പിന്‍ഗാമിയെക്കുറിച്ചുള്ള ചോദ്യം ചോദിച്ചത്.
ശരിയ്ക്കും ആരാണ് മോഹന്‍ലാലിന്റെ പിന്‍ഗാമി ആയി എത്താനുള്ള സാധ്യതയെന്നായിരുന്നു മീരയുടെ ചോദ്യം. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി ഇവരില്‍ ആരായിരിക്കും മോഹന്‍ലാലിന്റെ പിന്‍ഗാമി എന്ന് ചോദിച്ചപ്പോള്‍ ‘ദുല്‍ഖര്‍ രാജ് പോളി’ എന്ന മറുപടിയാണ് താരം നല്‍കിയത്.
‘എല്ലാവരും നമ്മുടെ കുട്ടികളല്ലേ… എല്ലാവരും നന്നാവുമ്പോഴല്ലേ നമുക്ക് സന്തോഷം’ മെന്നും ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയിലെ ആരുടെയെങ്കിലും പിന്‍ഗാമിയാണോ എന്ന് തോന്നിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഇല്ല എന്ന ഉത്തരമായിരുന്നു ലാല്‍ നല്‍കിയത്. മോദിക്ക് പിന്‍ഗാമിയുണ്ടാകുമോ എന്ന ചോദ്യം അവതാരിക ചോദിച്ചപ്പോള്‍ അത് കുഴപ്പിക്കുന്ന ചോദ്യമാണെന്നും ഇല്ലെന്നു പറഞ്ഞാലും ഉണ്ടെന്നു പറഞ്ഞാലും പ്രശ്‌നമാണെന്ന് പറയുന്ന താരം അതിന് ഉത്തരം പറയുന്നില്ലെന്നും പറഞ്ഞു.
കടപ്പാട് : അമൃത ചാനൽ..
മിനിസ്‌ക്രീനിലെന്നപോലെ, ബിഗ്‌സ്‌ക്രീനിലും ശ്രദ്ധേയനായ നടനാണ് പിഷാരടി. ഹാസ്യവും സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ പിഷാരടിക്ക് സാധിക്കുമെന്ന് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സംവിധായകനും പിഷാരടി രംഗപ്രവേശം ചെയ്യുന്നു. ജയറാം, കുഞ്ചാക്കോബോബന്‍, അനുശ്രീ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മണിയന്‍പിള്ളരാജുവാണ്.
കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നു. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ അര്‍ജുന്‍ റെഡിയുടെ തമിഴ് റീമേക്കില്‍ നായകനായാണ് ധ്രുവിന്റെ അരങ്ങേറ്റം. വിക്രം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
നേരത്തെ ശങ്കറും ഭാരതിരാജയും ധ്രുവിനെ നായകനാക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആരാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റസിന്റെ സിവി സാരഥി വാര്‍ത്ത ശരിയാണെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തു.
രജനീ കാന്തിനെപ്പോലുള്ളവര്‍ തിരയ്ക്കു പുറത്ത് മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുമ്പോള്‍ താങ്കളടക്കമുള്ള താരങ്ങള്‍ അങ്ങനെ ചിന്തിക്കാത്തത് പ്രതിച്ഛായയെ ഭയന്നാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ.
അങ്ങനെ നിയമങ്ങളില്ലല്ലോ. സീ..ഇപ്പോ ള്‍ രജനീകാന്തിന്റെ കാര്യം….അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുളളത്? രജനീകാന്ത് എന്നു പറയുന്നയാള്‍ എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളായാലും പ്രവൃത്തിയായാലുമൊക്കെ. അദ്ദേഹം സ്‌ക്രീനിലും അല്ലാതെയും അങ്ങനൊരു ശൈലി സ്വരൂപിച്ചു. അതുകൊണ്ട് നമ്മള്‍ അതുപോലെ ചെയ്യണമെന്നില്ല. സിനിമ എന്നു പറയുന്നതിനു തന്നെ ഒരു സീക്രസിയുണ്ട്. ഇരുട്ടും വെളിച്ചവുമൊക്കെ ചേര്‍ന്ന ടെക്‌നിക്കല്‍ മാജിക്കാണ് സിനിമ. ഏതൊരു പെര്‍ഫോര്‍മന്‍സിനെയും പോലെ അതിനുമുണ്ട് അത്തരം ചില രഹസ്യസൂത്രങ്ങള്‍. സിനിമയില്‍ കാണുന്ന ഒരാളല്ലോ പുറത്ത്, പുറത്തു കാണുന്നതു പോല്ലല്ലോ സിനിമയില്‍. അപ്പോള്‍ അതിന്റേതായ ചില സീക്രസികള്‍ നടീനടന്മാരെപ്പോലുള്ളവര്‍ക്ക് പ്രൊഫഷന്റെ ഭാഗമായി തന്നെ ആകാമെന്ന അഭിപ്രായക്കാരനാണു ഞാന്‍.
നമ്മുടെ ഇവിടുള്ളത്ര പോലും ഓപ്പണല്ല ഹിന്ദിയിലും മറ്റും. അവിടൊക്കെ അവര്‍ കുറേക്കൂടി കോണ്‍ഷ്യസാണ്. കാരണം ഹിന്ദി വളരെ വലിയൊരു ഇന്‍ഡസ്ട്രിയല്ലേ. നമ്മുടെയിവിടെയും മാറിവരുന്നുണ്ട്. ഇപ്പോള്‍ പുതിയതായി വരുന്ന കുട്ടികളൊക്കെ വളരെ കെയര്‍ഫുള്‍ കെയര്‍ലെസ്‌നസ് നേച്ചര്‍ പ്രകടിപ്പിച്ചു കാണാറുണ്ട്. എനിക്കു പക്ഷേ ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് എല്ലാവര്‍ക്കുമറിയാവുന്ന പോലെ ഞാന്‍ വിഗ്ഗുപയോഗിക്കുന്ന ഒരാളാണ്. അതു പിന്നെ, നമ്മളീ ചൂടിലും വെള്ളം മാറി കുളിച്ചും ഒക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. അതു നമ്മുടെ പേഴ്‌സണാലിറ്റിയുടെ കൂടി ഒരു അപ്പിയറന്‍സായി നിലനിര്‍ത്തുന്നതാണ്. അതൊന്നും കേരളത്തില്‍ ആദ്യത്തേതല്ല, ഇതൊക്കെ ഇങ്ങനെ പൊങ്ങിവരുന്നതു തന്നെ ചില താല്‍പര്യങ്ങളുടെ പുറത്ത് ചില സാഹചര്യങ്ങളില്‍ ചിലര്‍ ഇങ്ങനെ കുത്തിപ്പൊക്കിക്കൊണ്ടുവരുമ്പോഴാണ്. പക്ഷേ അതൊന്നും നമ്മളെ യാതൊരു വിധത്തിലും ബാധിച്ചിട്ടുമില്ല. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.