നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന് ആഷിക് അബു. സിപിഐഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍, നടന് ശ്രീനിവാസന് എന്നിവര്‍ ദിലീപിന് അനുകൂലമായി സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
‘ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. പക്ഷെ പൊലീസ് നടത്തിയ നീക്കം എല്ലാ തിരക്കഥയും പൊളിച്ചു. ശ്രീനിവാസനെ പോലെ കുറെയാളുകള്‍ ഇതെക്കുറിച്ച് സംസാരിക്കണം. പറ്റുകയാണെങ്കില്‍ ബാബയുടെ ആളുകളെ പോലെ ഒരു ചെറിയ കലാപം എങ്കിലും നടത്തണം’- ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതാണ് കേരളാ പൊലീസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന് പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുന്‍പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്ക്കാന് സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ടിയില്‍ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.
പൊലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ട ശ്രീ സെബാസ്റ്യന്‍ പോള്‍. നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. വക്കീല്‍ ആണെന്ന് മറക്കുന്നില്ല.
വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍.
അവള്‍ക്കൊപ്പം
അവള്‍ക്കൊപ്പംമാത്രം
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന് ആഷിക് അബു. സിപിഐഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റിന് പോള്‍, നടന് ശ്രീനിവാസന് എന്നിവര്‍ ദിലീപിന് അനുകൂലമായി സംസാരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ആഷിക് അബുവിന്റെ ഫെയിസ്ബുക്ക് കുറിപ്പ്.
‘ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. പക്ഷെ പോലീസ് നടത്തിയ നീക്കം എല്ലാ തിരക്കഥയും പൊളിച്ചു. ശ്രീനിവാസനെ പോലെ കുറെയാളുകള്‍ ഇതെക്കുറിച്ച് സംസാരിക്കണം. പറ്റുകയാണെങ്കില്‍ ബാബയുടെ ആളുകളെ പോലെ ഒരു ചെറിയ കലാപം എങ്കിലും നടത്തണം’- ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആഷിക് അബുവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന് പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുന്‍പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്ക്കാന് സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ടിയില്‍ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.
പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ട ശ്രീ സെബാസ്റ്യന്‍ പോള്‍. നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. വക്കീല്‍ ആണെന്ന് മറക്കുന്നില്ല.
വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍.
അവള്‍ക്കൊപ്പം
അവള്‍ക്കൊപ്പംമാത്രം
സിനിമയിലായാലും ജീവിതത്തിലായാലും തിരിച്ചടികള്‍ വന്നപ്പോള്‍ താന്‍ തന്നെയാണ് സ്വയം കരുത്തായതെന്നും അതൊടൊപ്പം കുടുംബവും അടുത്ത സുഹൃത്തുക്കളും പൊതു സമൂഹവും കൂടെ നിന്നെന്നും ഭാവന . വിവിധ ചാനലുകള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഓണച്ചിത്രമായ ആദം ജോണിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനാണ് ചാനലുകളില്‍ ഭാവന എത്തിയത്. തന്റെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിലെ സന്തോഷവും ഭാവന പങ്കുവച്ചു.
‘തിരിച്ചടികള്‍ വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എനിക്ക് കരുത്തായത്. പക്ഷെ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. പരിചയം പോലുമില്ലാത്ത ഒരുപാട് പേര് കൂടെ നിന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും പൊതു സമൂഹവും ഒപ്പം നിന്നു’, ഭാവന തുറന്നു പറയുന്നു. ‘സിനിമ ഒരു പാട് മാറി. പക്ഷെ നല്ല രീതിയിലുള്ള മാറ്റമാണുണ്ടായത്. പുതിയ സംവിധായകരും കലാകാരന്മാരും രംഗത്ത് വന്നു. സൂപ്പര്‍ സ്റ്റാര്‍ പദവികളില്‍ നിന്ന് അഭിനേതാക്കളിലേക്കുള്ള മാറ്റവും മലയാള സിനിമയില്‍ ഉണ്ടായി’.ഈ മാറ്റം ശുഭസൂചനയാണെന്നും ഭാവന പറഞ്ഞു.
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നും നായകന്മാര്ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാര്‍ക്കില്ലെന്നും ഭാവന പ്രതികരിച്ചു. നായികയുടെ സ്ഥാനം രണ്ടാമതാണെന്നും നായിക അത്യാവശ്യമല്ലെന്നതാണ് പരമാര്‍ഥം. ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന വ്യക്തമാക്കി. വിവാഹം കഴിഞ്ഞാലും അഭിനയ രംഗത്ത് തുടരും. തന്റെ ഭാവി വരനും അതിനോട് യോജിപ്പാണെന്നും ഭാവന പറയുന്നു.
പൃഥ്വിരാജ് നല്ല സുഹൃത്താണെന്നും പൃഥ്വിയോട് ബഹുമാനം മാത്രമാണെന്നും വിവാഹംകഴിഞ്ഞാലും താന്‍ സിനിമയില്‍ തുടരുമെന്നും ഭാവന വ്യക്തമാക്കി. പതിനഞ്ചാംവയസില്‍ സിനിമയില്‍ എത്തിയതാണെന്നും സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന വ്യക്തമാക്കി.
മലയാളികള്‍ വിസ്മയത്തോടെ നോക്കിരുന്ന അവതാരകനായിരുന്നു അശ്വമേധം ക്വിസ് ഷോ നടത്തിരുന്ന ജി എസ് പ്രദിപ്. അഞ്ചു വര്‍ഷം കൊണ്ട് അശ്വമേധം മലയാളം ടെലിവിഷന്‍ രംഗത്തെ ഏറ്റവും മികച്ച ഷോയായി മാറി. എന്നാല്‍അശ്വമേധത്തിന്റെ വളര്‍ച്ച തന്നെ അഹങ്കാരിയാക്കി മാറ്റി എന്ന് പ്രദിപ് പറയുന്നു. പിന്നീട് മദ്യപാനിയായതും ജീവിതത്തില്‍ തകര്‍ച്ചയുണ്ടായതും എല്ലാം ഒരു മാധ്യമത്തോടു തുറന്നു പറഞ്ഞിരിക്കുകയാണ് പ്രദീപ്. പ്രദിപിന്റെ വാക്കുകള്‍ ഇങ്ങനെ.
‘കൈരളി ടി.വിയിലെ ‘അശ്വമേധ’ത്തിലൂടെയാണ് എന്നെ ലോകം അറിഞ്ഞത്. അഞ്ചുവർഷമായിരുന്നു ആ പരിപാടി. അതിൽ നിന്നുണ്ടാക്കിയ പണം കൊണ്ടാണ് തിരുവനന്തപുരം പി.ടി.പി നഗറിൽ ഞാൻ ഇരുനില വീടുവച്ചത്. അതിന് ഞാനിട്ട പേരും ‘അശ്വമേധം’ എന്നായിരുന്നു. കൈരളിക്കുശേഷം സ്റ്റാർ, സാക്ഷി ടി.വികളിലും ശ്രീലങ്കയിലെ ശക്തി ടി.വിയിലും ക്വിസ് പ്രോഗ്രാം ചെയ്തു. പിന്നീട് ജയ്ഹിന്ദിൽ. അതിനുശേഷം കഴിഞ്ഞ രണ്ടുവർഷക്കാലം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. ആരും എന്നെ അന്വേഷിച്ചില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല. ടി.വി.ചാനലുകളുടെ ലൈംലൈറ്റിൽ വരാത്തതിനാൽ എല്ലാവരും മറന്നു. ‘അശ്വമേധ’ത്തിന്റെ വളർച്ചയാണ് എന്നെ അഹങ്കാരിയാക്കിയത്. ചില സമയത്ത് മനുഷ്യർ അങ്ങനെയാണ്. എന്റെ കഴിവുകൾ എന്റേതുമാത്രമാണെന്ന ധാരണ വന്നു. ഓരോ സീബ്രകൾക്കും ഓരോ വരകളാണ്. ഒരേപോലെ വരകളുള്ള സീബ്രകൾ ലോകത്തിലില്ല. അതുപോലെ എല്ലാവർക്കും അവരവരുടേതായ കഴിവുകളുണ്ട്. ഈ കഴിവ് എന്റേതല്ല. ദൈവം അനുഗ്രഹിച്ചതാണ്. പക്ഷേ അതൊന്നും എനിക്ക് തിരിച്ചറിയാനായില്ല.
അഹങ്കാരം തലയ്ക്കുപിടിച്ച ഞാൻ പതുക്കെ മദ്യത്തിന് അടിമയായി. അതോടൊപ്പം കടങ്ങൾ പെരുകി. ആയിരത്തിൽ നിന്ന് അത് ലക്ഷങ്ങളുടെ ഡേഞ്ചർസോണിലെത്തി. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ജി.എസ്.പ്രദീപ് എന്ന ഗ്രാൻഡ്മാസ്റ്റർ അങ്ങനെ ഏറ്റവും വലിയ കടക്കാരനായി. മുഴുവൻ സമയ മദ്യജീവിയായി മാറിയപ്പോൾ സമയം അറിയാതായി. ഒൻപതുമണിക്ക് സ്റ്റുഡിയോയിൽ എത്തേണ്ട ഞാൻ പന്ത്രണ്ടരയ്ക്ക് വന്നുതുടങ്ങി. അതോടെ ടെലിവിഷൻ ചാനലുകളിൽ നിന്നും ആരും വിളിക്കാതായി. അവരാരും എന്റെ പ്രതിഭയെ തള്ളിപ്പറഞ്ഞില്ല. ജി.എസ്.പ്രദീപ് എന്ന വ്യക്തിയായിരുന്നു അവർക്ക് പ്രശ്നം. ആ സമയത്തും ലൈവ് ക്വിസ് പ്രോഗ്രാമുകളുമായി വിദേശരാജ്യങ്ങളിൽ സഞ്ചരിച്ചു. ‘സ്പിരിറ്റ്’ എന്ന സിനിമ എന്റെ ജീവിതം കണ്ട് എഴുതിയതാണെന്ന് സുഹൃത്തുക്കൾ പറയുന്ന അവസ്ഥ വരെയെത്തി. ജീവിതം ചെകുത്താനും കടലിനും നടുവിലെത്തിയിട്ടും മിഥ്യാഭിമാനം കൈവിടാൻ തയാറായില്ല. അഞ്ചാം തവണയും ലൈവ് ക്വിസ് ഷോ ചെയ്യാൻ ബഹറിനിലെത്തിയപ്പോൾ വിസ്മയിപ്പിച്ചത് അവിടത്തെ ജനക്കൂട്ടമായിരുന്നു. തുടർച്ചയായി ആറുമണിക്കൂർ നേരമാണ് അവിടെ പരിപാടി അവതരിപ്പിച്ചത്.
തിരിച്ച് നാട്ടിലേക്കു വരാൻ എയർപോർട്ടിന്റെ ബിസിനസ് ലോഞ്ചിലിരിക്കുമ്പോഴാണ് സംഘാടകനായ ഒരു ചെറുപ്പക്കാരൻ അടുത്തേക്കുവന്നത്. ”ജി.എസ്. പ്രദീപ് എന്ന പ്രതിഭയുടെ ഷോ കാണാൻ ഇനിയും ആളുകൾ വരും. പക്ഷേ താങ്കളെ ഇങ്ങനെ കാണേണ്ടിവന്നതിൽ സങ്കടമുണ്ട്. ഈ കഴിവുകൾ മറ്റാർക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്നുപോലും ദൈവത്തോട് പ്രാർത്ഥിച്ചുപോയിട്ടുണ്ട്.” മദ്യത്തിന്റെ ആസക്തിയിൽ ലയിച്ചിരിക്കുന്ന എനിക്ക് അയാളുടെ വാക്കുകളുടെ വില മനസിലായില്ല. ഞാനത് വകവച്ചതുമില്ല. പിറ്റേ ദിവസം തിരുവനന്തപുരത്തെത്തിയിട്ടും രാത്രിയാണ് വീട്ടിലെത്തിയത്. മുറിയിൽ ഭാര്യയും രണ്ടു മക്കളും ഉറങ്ങുകയാണ്. അവരെത്തന്നെ കുറേനേരം നോക്കിയിരുന്നപ്പോൾ എനിക്കു കുറ്റബോധം തോന്നിത്തുടങ്ങി. ഒപ്പം ബഹറിനിലെ ആ ചെറുപ്പക്കാരന്റെ വാക്കുകൾ എന്നെ വല്ലാതെ വേട്ടയാടി. അന്നവിടെവച്ച് ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും മദ്യം കഴിക്കില്ല. പിന്നീട് ഒരു തുള്ളിപോലും കഴിച്ചില്ല. അതോടെ കടത്തിന്റെ പെരുകൽ നിലച്ചു. മദ്യം നിർത്തി ആറുമാസം കഴിഞ്ഞപ്പോഴാണ് ‘മലയാളിഹൗസി’ലേക്ക് വിളിക്കുന്നത്. അതിൽ നിന്നും കിട്ടിയ വരുമാനം കൊണ്ട് മാത്രം തീരുന്നതായിരുന്നില്ല എന്റെ കടങ്ങൾ. അതിനാൽ ‘അശ്വമേധം’ എന്ന ഈ വീടു കൂടി വിറ്റു.. ഇപ്പോൾ വാടകവീട്ടിലാണ്. ഇപ്പോൾ വീണ്ടും കൈരളിയിൽ ‘അശ്വമേധം’ പുനർജനിക്കുകയാണ്. എനിക്കും ഇതൊരു പുതുജീവിതമാണ്.’
മോഹന്‍ലാലോ മമ്മൂട്ടിയോ? ആരാണ് കൂടുതല്‍ മികച്ച നടന്? മലയാള സിനിമാപ്രേമികള്‍ കാലാകാലങ്ങളായി സുഹൃദ്സംഘങ്ങളില്‍ ചോദിക്കുന്ന ചോദ്യം. പ്രിയനടന്റെ ഗംഭീരപ്രകടനങ്ങളുള്ള ചിത്രങ്ങള്‍ ഉദാഹരണ സഹിതം നിരത്തി തങ്ങളുടെ വാദം സ്ഥാപിച്ചെടുക്കാനുള്ള ഒരിക്കലും അവസാനിക്കാത്ത ശ്രമങ്ങള്‍. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ആരാധകപ്പോര് അവിടേക്കുമെത്തി. എന്നാല്‍ ഇതൊക്കെ പ്രേക്ഷകരുടെ കഥ. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കഥാപാത്രങ്ങളാക്കി സിനിമകളൊരുക്കിയ ചലച്ചിത്രകാരന്മാരും പല വേദികളില്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ സംവിധായകന് രഞ്ജിത്തിനാണ് ഈ ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നത്. ചോദിച്ചത് സാക്ഷാല്‍ മോഹന്‍ലാലും!
മോഹന്‍ലാലിന്റെ ചലച്ചിത്രജീവിതത്തെ അടിസ്ഥാനമാക്കി അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ‘ലാല്‍സലാം’ ഷോയുടെ കഴിഞ്ഞദിവസത്തെ എപ്പിസോഡില്‍ രഞ്ജിത്ത് ആയിരുന്നു അതിഥി. മോഹന്‍ലാല്‍ രഞ്ജിത്തിനോട് തൊടുത്തുവിട്ട റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്കിടെ ആയിരുന്നു ആ ചോദ്യവും. ‘ഞാനോ മമ്മൂട്ടിയോ?’ ഒട്ടുമാലോചിക്കാതെ വന്നു രഞ്ജിത്തിന്റെ മറുപടി.. ‘മമ്മൂട്ടി..!’ ചിരിയോടെ മോഹന്‍ലാലിന്റെ പ്രതികരണം.
താങ്കള്‍ക്ക് ഇഷ്ടപ്പെട്ട എന്റെ ചിത്രം ഏതെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ‘ഇരുവര്‍’ എന്നും മലയാളത്തിലെ മികച്ച സംവിധായകന് ആരെന്ന ചോദ്യത്തിന് കെ.ജി.ജോര്‍ജ്ജ് എന്നുമായിരുന്നു രഞ്ജിത്തിന്റെ മറുപടി. മലയാളത്തില്‍ അടുത്തിടെ കണ്ട മികച്ച ചിത്രം ഏതെന്ന ചോദ്യത്തിന് ‘ഒരുപാടുണ്ടെന്നും’.
2001ല്‍ പുറത്തെത്തിയ മോഹന്‍ലാല്‍ ചിത്രം ‘രാവണപ്രഭു’വിലൂടെയാണ് രഞ്ജിത്ത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പിന്നീട് നാല് സിനിമകള്‍ സംവിധാനം ചെയ്ത രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഏഴ് സിനിമകള്‍ സംവിധാനം ചെയ്തു. ലോഹം, സ്പിരിറ്റ്, റോക്ക് ആന്റ് റോള്‍, ചന്ദ്രോത്സവം, രാവണപ്രഭു എന്നിവയാണ് രഞ്ജിത്തിന്റെ മോഹന്‍ലാല്‍ സിനിമകള്‍.
പുത്തന്‍ പണം, കടല്‍ കടന്നൊരു മാത്തുക്കുട്ടി, പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ്, പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കൈയ്യൊപ്പ്, പ്രജാപതി, ബ്ലാക്ക് എന്നിവ മമ്മൂട്ടിയെ നായകനാക്കിയും അദ്ദേഹം സംവിധാനം ചെയ്തു. തന്റെ അഭിനയജീവിതത്തിന്റെ ഗതി മാറ്റിവിട്ട ഒരാള്‍ രഞ്ജിത്താണെന്ന് മോഹന്‍ലാല്‍ മുന്‍പ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
വീഡിയോ കാണാം …..
.
ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്‍ശിച്ച് സംഗീതകാരന് എ.ആര്.റഹ്മാന് രംഗത്തെത്തിയിരുന്നു. ‘ഇതല്ല എന്റെ ഇന്ത്യ’യെന്ന് പറഞ്ഞ റഹ്മാനെതിരേ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സമാന അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് വേറിട്ടവഴിയിലുള്ള സിനിമകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയുള്ള സന്തോഷ് പണ്ഡിറ്റ്. താങ്കളുടെ പ്രതികരണം കണ്ടാല്‍ ഗൗരി ലങ്കേഷിന്റേത് ഇന്ത്യയിലെ ആദ്യത്തെ കൊലപാതകമാണെന്ന് തോന്നുമെന്നും മനസിലെ ഇന്ത്യ ഇങ്ങനെയല്ലെങ്കില്‍ രാജ്യം വിട്ടുപൊയ്ക്കോളാനും പറയുന്നു സന്തോഷ് പണ്ഡിറ്റ്. ഫെയ്സ്ബുക്കിലൂടെയാണ് അഭിപ്രായപ്രകടനം.
”മഹാനായ സംഗീതജ്ഞന് A.R. Rahman, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ മരണത്തില്‍ അപലപിച്ചത് മനസ്സിലാക്കാം. വ്യക്തിപരമായി എനിക്കും ദുഃഖമുണ്ട്. പക്ഷേ തന്റെ പ്രതികരണത്തില്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകളില്‍ വളരെ ദുഃഖമുണ്ട്. ഇത് അദ്ദേഹത്തിന്റെ മനസ്സില്‍ ഉള്ള ഇന്ത്യ അല്ല എന്നാണ് പറയുന്നത് (ഒരു murder നടക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണോ എന്തോ). സാര്‍, തമിഴ്നാട്ടില്‍ എത്രയോ കര്‍ഷകര്‍ കൃഷിനാശം വന്നും, ദാരിദ്രത്താലും ആത്മഹത്യ ചെയ്യുന്നു. അതൊന്നും നിങ്ങള്‍ ഇതുവരെ അറിഞ്ഞില്ല? മലയാളത്തിലെ പ്രമുഖ നടിയെ ക്രൂരമായി പീഡിപ്പിച്ചത് നിങ്ങള്‍ അറിഞ്ഞില്ലേ, ഡല്‍ഹിയില്‍ നിര്‍ഭയയുടെ കൊലപാതകം താങ്കള്‍ അറിഞ്ഞില്ലേ. കേരളത്തില്‍ ഓരോ വര്‍ഷവും എത്രയോ political murders നടക്കുന്നു. അതൊന്നും നിങ്ങള്‍ അറിഞ്ഞില്ലേ? കോയമ്പത്തൂര്‍ സ്ഫോടനവും മുംബൈ ആക്രമണവും ഒരു പ്രൊഫസറുടെ കൈ വെട്ടിയപ്പോഴും കാശ്മീരില്‍ ജവാന്മാരെ കൊല്ലുമ്പോഴും മുമ്പ് കേരളത്തില്‍ സുനാമി വന്ന് എത്രയോപേര്‍ മരിച്ചപ്പോഴും താങ്കളുടെ കാര്യമായ പ്രതികരണമൊന്നും കണ്ടില്ല… കാര്യം 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയെങ്കിലും പല പല ജാതി, മതങ്ങള്‍, culture, ശൈലികള്‍, സ്വഭാവരീതി കാരണം നൂറ് ശതമാനം ഇന്ത്യ ഇനിയും set ആയിട്ടില്ല.
അതുകൊണ്ടാണ് ഇവിടെ പല ആഭ്യന്തര ലഹളയും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നത്. കുറച്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ എല്ലാം ശരിയാകും. നിങ്ങളുടെ പ്രതികരണം വായിച്ചാല്‍ ഇന്ത്യയില്‍ ഇങ്ങനൊരു കൊലപാതകം ആദ്യമായിട്ടാണെന്ന് തോന്നും! അതുപോലെ നിങ്ങളുടെ മനസ്സില്‍ ഉള്ള ഇന്ത്യ ഇങ്ങനെ അല്ല എന്നും കണ്ടു. അത് വായിച്ചപ്പോള്‍ താങ്കള്‍ക്ക് ഇന്ത്യ വിട്ട് താങ്കളുടെ സ്വപ്നത്തിലെ നൂറ് ശതമാനം പൂര്‍ണതയുള്ള രാജ്യത്തിലേക്ക് പോകുവാന്‍ താല്പര്യമുള്ളതായ് തോന്നി. എങ്കില്‍ ഒട്ടും സമയം കളയണ്ട. എത്രയും പെട്ടെന്ന് പൊക്കോളൂ. താങ്കള്‍ ഈ രാജ്യത്തിന് ആവശ്യമാണ്. ഒരിക്കലും അത്യാവശ്യമല്ല. നല്ല കഴിവുള്ള എത്രയോ musicians ഇവിടെ ഉണ്ട്. താങ്കള്‍ ചെയ്തിരുന്ന ജോലികള്‍ അവര്‍ സന്തോഷത്തോടെ ചെയ്യും. ഇത്രയും കാലം താങ്കള്‍ എത്രയോ കോടികള്‍ ഈ ഇന്ത്യയില്‍ നിന്നും ജോലി ചെയ്ത് ഉണ്ടാക്കി. ഇനിയും കുറേ കോടികള്‍ ഉണ്ടാക്കും. സംഗീതത്തെയും ദൈവം തന്ന അപാരമായ കഴിവിനെയും ഭംഗിയായി വിറ്റ് കാശാക്കുന്നു. ഇന്ത്യ പെട്ടന്നൊന്നും താങ്കളുടെ സ്വപ്ന ഇന്ത്യ ആകില്ല. So ഇന്ത്യയില്‍ നിന്നും ഇനിയും പണം ഉണ്ടാക്കണമെന്നുണ്ടെങ്കില്‍ ഇവിടെ തന്നെ തുടര്‍ന്നോളൂ. all the best. അല്ലെങ്കില്‍ പോകൂ..”
മമ്മൂട്ടി ചിത്രങ്ങളിലെ തമാശരംഗങ്ങള്‍ ഓര്‍ത്താല്‍ ‘മായാവി’യെ ഓര്‍ക്കാതിരിക്കാനാവില്ല. റാഫി മെക്കാന്ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത് 2007ല്‍ പുറത്തെത്തിയ ചിത്രം ബോക്സ്ഓഫീസില്‍ വലിയ വിജയം നേടി. മഹി എന്ന മായാവിയുടെയും (മമ്മൂട്ടി) കണ്ണന് സ്രാങ്കിന്റെയുമൊക്കെ (സലിം കുമാര്‍) കോമഡി രംഗങ്ങള്‍ ഇപ്പോഴും ടെലിവിഷനില്‍ വരാത്ത ദിവസങ്ങള്‍ ചുരുങ്ങും. മായാവിക്ക് ഒരു രണ്ടാംഭാഗം ഒരുങ്ങുമെന്ന വാര്‍ത്തകള്‍ക്കും പഴക്കമുണ്ട്. 2007ല്‍ത്തന്നെ പുറത്തെത്തിയ റാഫി മെക്കാര്‍ട്ടിന്‍ ചിത്രം ‘ഹലോ’യിലെ മോഹന്‍ലാലിന്റെ നായകകഥാപാത്രം അഡ്വ: ശിവരാമനെയും മമ്മൂട്ടിയുടെ ‘മായാവി’യും ഒരുമിച്ച് ഒരു ചിത്രത്തില്‍ എത്തുമെന്നായിരുന്നു കുറേക്കാലം മുന്‍പ് പ്രചരിച്ച വാര്‍ത്ത. എന്നാല്‍ രണ്ട് കഥാപാത്രങ്ങള്‍ ഒരു സിനിമയ്ക്കായി ഒരുമിക്കുന്നില്ലെന്നും മായാവിയുടെ രണ്ടാംഭാഗം വന്നേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പിന്നാലെ വന്നു. എന്നാല്‍ അത്തരമൊരു പ്രോജക്ട് സജീവപരിഗണനയിലുള്ളതാണെന്ന് പറയുന്നത് റാഫി മെക്കാന്ട്ടിന് അല്ല, മറിച്ച് ഷാഫിയാണ്.
വലിയ സാധ്യതയുള്ള ഒരു പ്രോജക്ടാണ് മായാവിയുടെ രണ്ടാംഭാഗം. എനിക്ക് വലിയ പ്രതീക്ഷയും താല്പര്യവുമുള്ള വിഷയമാണ് അത്. മായാവിയുടെ തുടര്‍ച്ചയ്ക്ക് പറ്റിയ കഥ തയ്യാറായിട്ടുണ്ട്. എപ്പോള്‍ നടക്കും എന്നൊന്നും പറയാനായിട്ടില്ല. പഴയ കഥാപാത്രങ്ങളെ വച്ചുകൊണ്ട് തന്നെയാവും രണ്ടാംഭാഗവും നിര്‍മ്മിക്കുക. മായാവി ശരിയ്ക്ക് ഒരു ആക്ഷന്‍ ചിത്രമാണ്. ഹ്യൂമര്‍ പ്ലസ് ആക്ഷന്‍ എന്ന കോമ്പിനേഷനിലാണ് സീനുകള്‍ എഴുതിച്ചേര്‍ത്തത്. നായകന്റെ കരുത്തിന് കൂട്ടായി തമാശകള്‍ വന്നുപോവുകയാണ്. അത്തരമൊരു രീതിയാണ് ആ സിനിമയുടെ വിജയ ഫോര്‍മുല. വന്‍വിജയമായ സിനിമയുടെ രണ്ടാംഭാഗം ഒരുക്കുകയെന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ്. പ്രേക്ഷകരുടെ പ്രതീക്ഷ അത്രത്തോളം ഉയരത്തിലായിരിക്കും. അവരെ തൃപ്തിപ്പെടുത്താന്‍ കഴിയണം.
ഷാഫി
അതേസമയം ബിജു മേനോന് നായകനാവുന്ന ‘ഷെര്‍ലക് ടോംസ്’ ആണ് ഷാഫിയുടെ സംവിധാനത്തില്‍ അടുത്തതായി തീയേറ്ററുകളിലെത്താനുള്ള ചിത്രം. ഹാസ്യത്തിന് പ്രാധാന്യമുള്ള ത്രില്ലര്‍ നിര്‍മ്മിക്കുന്നത് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ്. നജിം കോയയുടെ കഥയ്ക്ക് സച്ചി സംഭാഷണം രചിയ്ക്കുന്നു. ഡിറ്റക്ടീവ് ആകണമെന്ന് ചെറുപ്പം മുതല്‍ ആഗ്രഹിച്ച, ഷെര്‍ലക് കഥകളുടെ ആരാധകനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ് പുതിയ ചിത്രം.
തൃശൂരില്‍ ഡിടിപിസിയുടെ ഓണാഘോഷ പരിപാടിക്കിടെ തനിക്കെതിരെ വേദിയില്‍ നിന്നും അസഭ്യമുണ്ടായെന്നും അപ്പോള്‍ അതേ വേദിയില്‍ വെച്ച് തന്നെ പ്രതികരിച്ചുവെന്നും ഗായിക സിത്താര കൃഷണകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പാട്ടിന്റെ അവസാനത്തോടടുക്കുന്തോറുമാണ് വേദിയുടെ മുന്‍ വരിയില്‍ നിന്ന് ഒരാള്‍ മുഖത്ത് നോക്കി അസഭ്യം പറഞ്ഞത്.
ആദ്യം കേട്ടില്ലെന്ന് നടിച്ചെങ്കിലും പിന്നീട് പതിവില്ലാത്ത ആത്മാഭിമാനം കൊണ്ട് പ്രതികരിച്ചുവെന്നും സിതാര ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. ജന പ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇരിക്കെയാണ് സംഭവം.
സിതാരയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
” ഇന്നിതാ തൃശ്ശൂര്‍ dtpc സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ ഞാനും എന്റെ കൂട്ടുകാരും അവിടെ പാടി , പൂര്‍ണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകള്‍ , കരുതലോടെ പെരുമാറിയ സംഘാടകര്‍ എല്ലാവര്ക്കും ഒരു കുന്ന് സ്നേഹം മാത്രം ! പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യന് മുന്‍ വരികളില്‍ ഒന്നില്‍ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങള്‍ സ്ത്രീകളെ കുട്ടിക്കാലം മുതല്‍ ശീലിപ്പിക്കുന്നതാണത് ! പിന്നീടെപ്പോഴോ , പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ -എനിക്കപ്പോള്‍ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി ,പറയുകയും ചെയ്തു ! ജനപ്രതിനിധികള്‍ , ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ഇരിക്കെയാണ് സധൈര്യം ഒരാള്‍ ഇങ്ങനെ പെരുമാറുന്നത് ! ആ മനുഷ്യന് കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് ‘എടീ പോടീ ‘ വിളിക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് ഞാന്‍ പറഞ്ഞ വാക്കുകളില്‍ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാര്‍ അടുത്ത് വന്നു… ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം.
കുട്ട്യോളെ -ഈ നാടെന്നല്ല ലോകം മുഴുവന്‍ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്നേഹം മാത്രം ! ആ മനുഷ്യന്റെ ധാര്‍ഷ്ട്യത്തൊട് മാത്രമാണ് എന്റെ കലഹം ! ഇത്തരം ആളുകള്‍ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ ! ഒടുവില്‍ ആളുകള്‍ ഉപദേശവും തരുന്നു -” സ്റ്റേജില്‍ നില്ക്കുമ്പോള് ഇതൊന്നും ശ്രദ്ധിക്കരുത് ! അതാെരു കള്ളുകുടിയനല്ലേ, പോട്ടെ ” സഹജീവികളോട് വ്യത്തികേട് പ്രവര്‍ത്തിക്കാനുള്ള licence അല്ല മദ്യപാനം ! പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട് ,വിഷയം ഏതുമാവട്ടെ പരസ്പരം കൈമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു! ‘
ഈ ഓണക്കാലത്ത് മലയാളികളില്‍ ബഹുഭൂരിപക്ഷവും മലയാള സിനിമ ലോകവും ഏറെ ചര്‍ച്ച ചെയ്യുകയും കാത്തിരുന്നതുമായ സംഭവമായിരുന്നു ജനപ്രിയന് എന്നറിയപ്പെടുന്ന നടന് ദിലീപിന്റെ ജയില്‍വാസം. ഈ ഓണത്തിനു ദിലീപ് ജയിലില്‍ ആയിരിക്കുമോ അതോ കുടുംബത്തോടൊപ്പം ആയിരിക്കുമോ എന്നതായിരുന്നു എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത്. എന്നാല്‍ ആരാധകരെ നിരാശരാക്കി ദിലീപ് ജയിലില്‍ തന്നെ തുടര്‍ന്നു. കാവ്യാ മാധവനുമായി നടന്ന രണ്ടാം വിവാഹത്തിന് ശേഷം വന്ന ആദ്യം ഓണം ആയിരുന്നു ഇത്.
എല്ലാ ഓണക്കാലത്തും ദിലീപിൻറെ ഏത് സിനിമ റിലീസാകും എന്ന് നോക്കിയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ദിലീപ് ആരാധകർ ഈ വർഷം, ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങു ന്നതും നോക്കി ഇരിക്കുകയായിരുന്നു. ഓണം കഴിഞ്ഞ്, സെപ്റ്റംബർ ആറിന് ദിലീപ് അച്ഛൻറെ ശ്രാദ്ധ ചടങ്ങുകൾക്കായി രണ്ട് മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങി, എന്നാല്‍ ആരോടും ഒനും പറയാതെ മടങ്ങി.
ദിലീപ് ജയിലിൽ നിന്നിറങ്ങുന്നതിന് രണ്ട് ദിവസം മുന്‍പാണ് നടൻ ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്. ഉത്രാട ദിനത്തിൽ ദിലീപിനുള്ള ഓണക്കോടിയുമായി വന്നതാണെന്നാണ് ജയറാം പ്രതികരിച്ചത്. ഇപ്പോഴിതാ ജയറാം – ദിലീപ് കൂടിക്കാഴ്ചയിൽ സംസാരിച്ച കാര്യങ്ങൾ പുറത്ത് വരുന്നു.
ഇത് വർഷങ്ങളായി പതിവുള്ളതാണെന്നും ഓണത്തിന് ഞാനും ദിലീപും ഒത്തുകൂടാറുണ്ട്. തിരുവോണത്തിന് എന്തെങ്കിലും അസൌകര്യമുണ്ടായാൽ ഓണ നാളിലെ ഏതെങ്കിലും ഒരു നാളിലെങ്കിലും കാണാൻ സൌകര്യമൊരുക്കും.
എന്നാല്‍ ഇത്തവണ ദിലീപിനെ കാണാൻ ഉത്രാടത്തിന് ജയറാമിന് ആലുവ ജയിലിൽ എത്തേണ്ടി വന്നു. അതെ സമയം പതിവു തെറ്റിക്കാതെ ദിലീപിനുള്ള ഓണ സമ്മാനവുമായിട്ടാണ് ജയറാം എത്തിയത്.
ജയിൽ സൂപ്രണ്ടിൻറെ മുറിയിലാണ് ഇരുവര്‍ക്കും കൂടിക്കാഴ്ചയ്ക്കുള്ള സൌകര്യമൊരുക്കിയത്. പരസ്പരം കണ്ടതും ഇരുവരും കെട്ടിപ്പിടിച്ചു. ഞാൻ നിരപരാധിയാണെന്ന് നിറ കണ്ണുകളോടെ ദിലീപ് ജയറാമിനോട് പറഞ്ഞു. ഞാൻ നിരപരാധിയാണ്. ദിലീപിൻറെ തോളിൽത്തട്ടി ജയറാം ആശ്വസിപ്പിച്ചു. എല്ലാം ശരിയാവും. ഇവിടെ വെച്ചാണ് ജയറാമിന് ദിലീപിന്റെ അപ്രതീക്ഷിതമായ ചോദ്യം നേരിടേണ്ടി വന്നത്.
‘ജയറാമേട്ടാ നമുക്കൊരുമിച്ചൊരു സിനിമ ചെയ്യണ്ടേ?’ എന്ന് നിറ കണ്ണുകളോടെ തമാശ രൂപത്തിൽ ദിലീപ് ചോദിച്ചപ്പോൾ ജയറാമിന് കണ്ണീരടക്കാൻ കഴിഞ്ഞില്ലത്രെ. ആദ്യം ഒന്ന് പകച്ചെങ്കിലും…സ്നേഹത്തോടെ ദിലീപിന്റെ തോളില്‍ തട്ടി എല്ലാം ശരിയാകും…എന്ന് ആശ്വസിപ്പിച്ചു മറ്റൊന്നും പറയാതെ ജയറാം മടങ്ങി.
ഒറ്റയ്ക്കൊരു സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഒന്നല്ല പല വട്ടം തെളിയിച്ചിട്ടുണ്ട് നയന്‍താര. തെന്നിന്ത്യന്‍ ലേഡീസൂപ്പര്‍ സ്റ്റാര്‍ എന്ന ഖ്യാതി നയന്‍സിനെ തേടിയെത്തിയതിന് പിന്നിലും മറ്റൊന്നല്ല. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും മലയാളികളുടെ സ്വന്തം നയന്‍സ് തന്നെയാണ്. നിലപാടിന്റെ കാര്യത്തിലും നയന്‍താര കണിശക്കാരിയാണ്. തീരുമാനങ്ങളില്‍ ഉറച്ചു നില്ക്കുന്ന താരം എന്നാണ് പൊതുവെ നയന്‍സ് അറിയപ്പെടുന്നത്.
എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ നിലപാടൊക്കെ വിഴുങ്ങുന്നവരുടെ കുട്ടത്തിലാണ് താരത്തിന്റെ ഇപ്പോഴത്തെ സ്ഥാനം. സാധാരണഗതിയില്‍ താന്‍ അഭിനയിച്ച സിനിമയുടെ പ്രമോഷന് പ്രോഗ്രാമുകളില്‍ താരസുന്ദരി പങ്കെടുക്കാറില്ല. സിനിമയില്‍ ചുവടുവെച്ച കാലം മുതല്‍ തന്നെ ഇക്കാര്യത്തില്‍ നയന്‍സ് ഉഗ്രശപഥം സ്വീകരിച്ചിരുന്നെന്നാണ് ചലച്ചിത്രമേഖലയിലെ സംസാരം.
ഒരു സിനിമയുടെ കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ നയന്‍താര ആദ്യം വെയ്ക്കുന്ന നിബന്ധനകളില്‍ പ്രധാനപ്പെട്ടത് സിനിമയുടെ പ്രമോഷന് തന്നെ വിളിക്കരുതെന്നുള്ളതാണ്.ഏത് ബ്രഹ്മാണ്ഡ ചിത്രമായാലും നയന്‍സ് പ്രൊമോഷന് എത്തില്ല. പലവട്ടം ഇക്കാര്യം താരസുന്ദരി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം പഴങ്കഥയായി മാറിയിരിക്കുകയാണ്. സ്വന്തം കാര്യം വന്നപ്പോള്‍ നയന്‍താര തന്റെ ഉഗ്രശപഥമൊക്കെ പാടെ വിഴുങ്ങിക്കളഞ്ഞു. തന്റെ പുതിയ സിനിമയായ ‘അറ’ത്തിന്റെ പ്രൊമോഷന് രംഗത്തിറങ്ങി നയന്‍സ് എവരേയും ഞെട്ടിച്ചുകളഞ്ഞു.എന്തുകൊണ്ടാണ് താരം ഉഗ്രശപഥം അപ്പാടെ വിഴുങ്ങി രംഗത്തെത്തിയതെന്ന കാര്യം അന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. സിനിമയുടെ സാമൂഹിക പ്രസക്തി കണ്ട് രംഗത്തിറങ്ങിയതൊന്നുമല്ല താരം. ‘അറ’ത്തിന്റെ നിര്‍മാതാവ് താന്‍ ആയതുകൊണ്ടാണ് പൊടിയും തട്ടി താരസുന്ദരി രംഗത്തെത്തിയത്. കാശ് സ്വന്തം പോക്കറ്റില്‍ നിന്നാകുമ്പോള്‍ ഉഗ്രശപഥമൊക്കെ സൗകര്യപൂര്‍വ്വം മറക്കാം അല്ലേ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
കളക്ടറുടെ വേഷത്തിലാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലെത്തുന്നത്. സാമൂഹ്യ പ്രസക്തിയുള്ള സ്ത്രീ പക്ഷ സിനിമയാണ് ‘അറം’. എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഇനിയുള്ള ചിത്രങ്ങളുടെ പ്രൊമോഷന് നയന്‍സ് എത്തുമോയെന്നതാണ് ഇനി കണ്ടറിയാനുള്ളത്.