Movies

ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് പ്രതിസന്ധി അവസാനിച്ചു. ഈ മാസം 28ന് രാമലീല തിയേറ്ററുകളിലെത്തും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്.
ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.

കുടുംബവിഷയങ്ങള്‍ അല്‍പ്പം പോലും നിറം  ചേര്‍ക്കാതെ അവതരിപ്പിക്കുന്നതാണ് ഉപ്പും മുളകുമെന്ന ടെലിവിഷന്‍ ഷോയെ മലയാളികളുടെ പ്രിയപ്പെട്ടതാക്കിയത്. കേരളത്തില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള മലയാളികളെ ആകര്‍ഷിക്കാനും ഈ പരമ്പരയ്ക്കു കഴിഞ്ഞു.

ഇതെല്ലാമാണെങ്കിലും ഒരേ കുടുംബത്തിലെ പല അംഗങ്ങളും ഈ സീരിയലില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. നായകന്‍ ബാലുവിനെയും സഹോദരനെയും കാണുമ്പോള്‍  ഇത്രയും ചേര്‍ച്ചയില്‍ ഇവരെ എങ്ങിനെ ഒപ്പിച്ചെന്ന് ചോദിക്കുന്നവരാണ് അധികവും. എന്നാല്‍ ഇരുവരുടെയും ഈ ചേര്‍ച്ചയ്ക്ക് പിന്നില്‍ ഒരു കുടുംബ ബന്ധം ഉണ്ടെന്നും ബാലുവായി എത്തുന്ന ബിജു സോപാനത്തിന്റെ ഇളയ സഹോദരന്‍ തന്നെയാണ് സുരേന്ദ്രനായി എത്തുന്നയാളെന്നും അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്.

സാധാരണ ചേട്ടനും അനുജനും ഉള്ള അകല്‍ച്ച പോലും ബിജുവും അനിയനും അഭിനയിക്കുമ്പോള്‍ തോന്നാറില്ല എന്നതാണ് പ്രത്യേകത. സീരിയലില്‍ ബാലുവിന്റെ ഒറിജിനല്‍ മകള്‍ ഗൗരിയും അഭിനയിക്കുന്നുണ്ട്.

സുരേന്ദ്രന്റെ മകളായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് ബിജുവിന്റെ പൊന്നുവായ ഗൗരി ലക്ഷ്മിയാണ്. ഏതാനും എപ്പിസോഡില്‍ മാത്രമാണ് ഗൗരി മുഖം കാണിച്ചത്. പഠനത്തിന് മുന്‍തൂക്കം നല്‍കുന്നതിനാലാണ് ഗൗരിയെ അധികം എപ്പിസോഡില്‍ കാണാതിരിക്കുന്നത്. സീരിയലാണെങ്കിലും മാതാപിതാക്കളും നാലു മക്കളും അവരുടെ ബന്ധുക്കളും ചേര്‍ന്ന് ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമാണ് സീരിയലിന്റെ ഓരോ ദിവസത്തെയും കഥ. സീരിയലിലെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും മക്കളുമെല്ലാം ഒട്ടും നാടകീയത ഇല്ലാതെ അഭിനയിക്കുന്നത്.

സീരിയലില്‍ ബാലുവിന്റെ മൂത്തപുത്രനായ മുടിയനായി അഭിനയിച്ചിരുന്ന ഋഷി എസ് കുമാറിനെ ഇപ്പോള്‍ കാണാനില്ലെന്നതാണ് പ്രേക്ഷകരുടെ പരാതി. ഋഷി സീരിയല്‍ വിട്ടുവെന്ന് ചില പ്രചരണങ്ങളുണ്ടായിരുന്നു. ഡാന്‍സ് പരിപാടികളുമായി ടൂറില്‍ ആയതിനാലാണ് ഋഷി ഇപ്പോള്‍ ഇല്ലാത്തതെന്നും ഏറെ താമസിയാതെ തന്നെ മുടിയന്‍ തിരികെയെത്തുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. അഭിനേതാക്കളും അണിയറക്കാരുമായി വളരെ കുറച്ചു പേര്‍ മാത്രം ചെറിയ കഥയില്‍ പങ്കാളികള്‍ ആകുന്നു എന്നതാണ് ഈ സീരിയലിനെ ജനകീയമാക്കുന്നത്. എന്തായാലും മുടിയന്‍ തിരിച്ചെന്നുമെന്ന വാര്‍ത്ത പ്രേക്ഷകരെ സന്തോഷിപ്പിക്കുമെന്നു പറയാം.

സിനിമാ നിര്‍മാതാവ് സുെബെറിനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചകേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. ഫ്രെഡി ബാബു ആല്‍ബര്‍ട്ട് എന്ന ഫ്രെഡി (22)യെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് സി.ഐ: കെ.ജെ. പീറ്റര്‍ അറസ്റ്റ് ചെയ്തത്.
പോലീസിനെക്കണ്ട് പ്രതി മതില്‍ ചാടി ഓടിയെങ്കിലും പിന്തുടര്‍ന്ന ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മാര്‍ച്ച് 29 നു രാത്രി ഒന്‍പതുമണിയോടെ കതൃക്കടവ് എടശേരി ബാറിനു സമീപം വെച്ചായിരുന്നു സുബൈറിനെ ആക്രമിച്ചത്.
പത്തുപേരടങ്ങുന്ന സംഘം ബാറില്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലീസിനെ വിളിക്കുമെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ബാറിനോടനുബന്ധിച്ചുള്ള എടശേരി ലോഡ്ജില്‍ താമസിച്ചിരുന്ന സിനിമാ പ്രവര്‍ത്തകരെ കാണാന്‍ ഫോണില്‍ സംസാരിച്ചുവന്ന സുെബെറിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സുെബെര്‍ പോലീസിനെ വിളിക്കുകയാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.
തലയ്ക്കടിയേറ്റ് ബോധരഹിതനായി വീണ സുെബെറിനെ സഹപ്രവര്‍ത്തകരും ബാര്‍ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ദിവസങ്ങള്‍ക്കുശേഷം ബോധം തിരിച്ചുകിട്ടിയ സുബൈറിന്റെ മുന്‍നിരയിലെ പല്ലുകള്‍ നഷ്ടപ്പെട്ടു.
കൊല്ലം സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡിനെയും പ്രതികള്‍ ഇരുമ്പു പൈപ്പിനടിച്ച് തലയ്ക്കു പരുക്കേല്‍പ്പിച്ചിരുന്നു. ബാറിലെ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളില്‍ നിന്നുകിട്ടിയ വിവരങ്ങളുടെയും സഹായത്തോടെ പ്രതികളുടെ രൂപരേഖ തയാറാക്കിയാണു പോലീസ് അന്വേഷണം നടത്തിയത്. നഗരത്തിലെ പ്രമുഖരുടെ മക്കളടങ്ങുന്ന കേസിലെ മറ്റു പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു.
ഒളിവില്‍ കഴിഞ്ഞ ഫ്രെഡി തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലും പാലാരിവട്ടം പോലീസ് സ്റ്റേഷനിലും മയക്കുമരുന്നു കേസിലും അടിപിടിക്കേസുകളിലും പ്രതിയാണ്. എസ്.ഐ: എം.എന്‍. സുരേഷ്, എ.എസ്.ഐ: എന്‍.ഐ. റഫീഖ്, സി.പി.ഒമാരായ അനീഷ്, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ഗീത. വിരലിലെണ്ണാവുന്ന വേഷങ്ങളേ ചെയ്തിട്ടുള്ളൂവെങ്കിലും എന്നും ഓര്‍ത്തുവയ്ക്കാവുന്ന ഒരു പിടി വേഷങ്ങളാണ് മലയാളിയല്ലാത്ത ഗീത മലയാള സിനിമയിൽ അവതരിപ്പിച്ചത്. തന്റേടിയും ദു:ഖപുത്രിയുമായെല്ലാം തിളങ്ങിനിന്ന ഗീതയ്ക്ക് മലയാളത്തെക്കുറിച്ച് ഒരുപാട് ഓര്‍മകളുണ്ട്. ഇത്തരത്തിൽ ഒരു ഓർമ വെളിപ്പെടുത്തുകയാണിപ്പോൾ താരം. ‘സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈൽ’ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഗീതയുടെ വെളിപ്പെടുത്തൽ.

എം.ടി-ഭരതന്‍ ടീമിന്റെ ‘വൈശാലി’യുടെ സെറ്റില്‍ വെച്ചാണ് സംഭവം. ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു അപകടം ഗീത ഓര്‍ക്കുന്നു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബോട്ട് മുങ്ങി വെള്ളത്തിൽ വീണ് ഞാന്‍ മരിച്ചു എന്ന വാര്‍ത്ത പെട്ടന്നു തന്നെ പരന്നു. സിനിമാക്കാരില്‍ ഒരാള്‍ക്ക് ആപത്ത് വന്നു എന്നു കേള്‍ക്കുമ്പോള്‍ കൂട്ടത്തോടെ എത്തുന്ന ഒരു കരുതല്‍ അന്ന് ഞാന്‍ നേരിട്ട് അനുഭവിച്ചു-ഗീത പറയുന്നു. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമായിരുന്നതിനാല്‍ വീട്ടുകാരും സുഹൃത്തുക്കളും സിനിമയിലുള്ളവരുമെല്ലാം ഭയപ്പെട്ട് ട്രങ്ക് കോള്‍ ബുക്ക് ചെയ്താണ് അന്ന് വിളിച്ചതെന്നും ഗീത ഓർമിക്കുന്നു.

ഇഷ്ടപ്പെട്ട വേഷങ്ങള്‍ കിട്ടാത്തതുകൊണ്ടാണ് മലയാളത്തിലേയ്ക്ക് മടങ്ങിവരാത്തതെന്ന് അഭിമുഖത്തില്‍ ഗീത പറയുന്നു. കഥാപാത്രങ്ങളുടെ കരുത്ത് കൊണ്ട് നായികമാര്‍ ശക്തമായി നിന്നിരുന്ന കാലത്താണ് ഞാന്‍ ഉള്‍പ്പെടെ വലിയൊരു കൂട്ടം നടിമാര്‍ മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. പുതിയ കാലത്ത് നായികമാര്‍ ഏറെ വരുന്നുണ്ടെങ്കിലും പ്രാധാന്യമുള്ള വേഷങ്ങളുടെ അഭാവം അവരുടെ നിലനില്‍പിനെ ചോദ്യം ചെയ്യുന്നുവെന്നും ഗീത അഭിപ്രായപ്പെട്ടു.

മലയാള സിനിമയില്‍ ശക്തമായ സൗഹൃദങ്ങള്‍ കുറവാണെന്നും ഗീത പറയുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ഒരുപാട് സിനിമകള്‍ ചെയ്‌തെങ്കിലും അവരുമായി കൂടുതല്‍ സംസാരമുണ്ടായിരുന്നില്ല. കൃത്യസമയത്തെത്തി ജോലി ചെയ്തു പോവുക എന്നതായിരുന്നു നായകന്മാരുടെ രീതി-ഗീത പറഞ്ഞു.

1978ൽ ആണ് ഗീത സിനിമയിൽ അരങ്ങേറുന്നത്. തമിഴ് ചിത്രമായ ഭൈരവി ആയിരുന്നു ആദ്യ ചിത്രം. സൂപ്പർസ്റ്റാർ രജനി കാന്തിന്റെ സഹോദരി ആയിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഗീത പതുക്കെ മലയാളത്തിലേക്ക് ചുവട് മാറ്റി. അർത്ഥവത്തായ വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ഉറച്ചു നിൽക്കാൻ ഗീതക്ക് കഴിഞ്ഞു. സംവിധായകൻ കെ. ബാലചന്ദർ ആയിരുന്നു ഗീതയുടെ മലയാളത്തിലെ ഗുരു. പഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കൻ വീരഗാഥ, ആവനാഴി എന്നിവയൊക്കെ ഗീതയുടെ ശ്രദ്ധേയമായ മലയാള സിനിമകളാണ്.

വന്ദനത്തിലെ ഗാഥയെ അങ്ങനെയൊന്നും മലയാളികള്‍ മറക്കില്ല. 1969 ജൂലൈ 20ന് ഇംഗ്ലണ്ടിലെ ഓര്‍സെറ്റില്‍ കന്നട-ബ്രീട്ടിഷ് ദമ്പതികളുടെ മകളായി ജനിച്ച ഗിരിജ നൃത്തത്തിൽ അതീവ തല്‍പ്പരയായിരുന്നു. 1989ല്‍ മണിരത്‌നത്തിന്റെ ഗീതാഞ്ജലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഗിരിജ ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വന്ദനത്തില്‍ മോഹന്‍ലാലിനൊപ്പം ഗിരിജ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

വന്ദനത്തിനുശേഷവും സിനിമയില്‍ മികച്ച അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ഗിരിജ അതെല്ലാം വേണ്ടെന്ന് വച്ച് എഴുത്തിന്റെ ലോകത്തേക്ക് കടന്നു. പിന്നീട് ഗിരിജയെക്കുറിച്ച് അധികമൊന്നും പ്രേക്ഷകര്‍ കേട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ദേശീയ മാധ്യമത്തിന് പിടികൊടുത്തിരിക്കുകയാണ് ഗിരിജ. ഗീതാഞ്ജലിയുടെ തുടര്‍ച്ചയായി ഒരു സിനിമ തന്റെ സ്വപ്നങ്ങളിലേക്ക് കടന്ന് വരാറുണ്ടെന്ന് അഭിമുഖത്തിൽ ഗിരിജ പറഞ്ഞു. ഒപ്പം തന്റെ ആദ്യകാല നായകന്‍മാരിലൊരാളായ മോഹന്‍ലാലിനെക്കുറിച്ചും.

‘ഗീതാഞ്ജലിയുടെ തുടര്‍ച്ച എന്റെ സ്വപ്‌നങ്ങളില്‍ കടന്നുവരാറുണ്ട്. മണിരത്‌നം എന്ന സംവിധായകന് പകരക്കാരില്ല. അദ്ദേഹത്തിനെപ്പോലെ ആരുമില്ല. അദ്ദേഹം വാക്കുകളിലൂടെയല്ല നമ്മെ സിനിമ പഠിപ്പിക്കുന്നത്. ഗീതാഞ്ജലി എനിക്ക് വേറിട്ട ഒരനുഭവമായിരുന്നു.

‘വന്ദനത്തിലെ ഗാഥ എന്ന കഥാപാത്രം എനിക്ക് ലഭിച്ച ഒരു വലിയ ഭാഗ്യമായി കരുതുന്നു. മോഹന്‍ലാലിന്റെ വ്യക്തിത്വമാണ് എന്നെ ആകര്‍ഷിച്ചത്. അഭിനയമികവു മാത്രമല്ല ക്ഷമ, സത്യസന്ധത, അര്‍പ്പണബോധം ഇതെല്ലാം ലാലിന്റെ പ്രത്യേകതകളായിരുന്നു. ബുദ്ധിമാനായ നടനാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് എളുപ്പമായിരുന്നു’ എന്നും ഗിരിജ പറയുന്നു.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നും നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാര്‍ക്കില്ലെന്നും ഭാവന പറയുന്നു. നായികയുടെ സ്ഥാനം രണ്ടാമതാണെന്നും നായിക അത്യാവശ്യമല്ലെന്നതാണ് പരമാര്‍ഥമെന്നും ഭാവന പറഞ്ഞു. ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന പറഞ്ഞു.

വിജയമോ പരാജയമോ നായികയുടെ കാര്യത്തില്‍ പ്രതിഫലിക്കാറില്ല. മോഹന്‍ലാലിനെ പോലെ ഒരു നായകനെ വെച്ച് എടുക്കുന്ന സിനിമയില്‍ മാര്‍ക്കറ്റിങ്ങിന് നായിക ആരാണ് എന്നുളളത് വലിയ കാര്യമല്ല. എച്ചുകെട്ടല്‍ മലയാള സിനിമയില്‍ കുറഞ്ഞിട്ടുണ്ട്. സിനിമ കൂറെകൂടി റിയലിസ്റ്റിക് ആകുന്നുണ്ടെന്നും ഭാവന പറഞ്ഞു.

പൃഥ്വിരാജ് നല്ല സുഹൃത്താണെന്നും പൃഥ്വിയോട് ബഹുമാനം മാത്രമാണെന്നും വിവാഹം കഴിഞ്ഞാലും താന്‍ സിനിമയില്‍ തുടരുമെന്നും ഭാവന വ്യക്തമാക്കി.

”അച്ഛന്റെ മരണം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. 58 വയസുള്ളപ്പോഴാണ് മരിച്ചത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. ഒരു രാത്രി അച്ഛന്‍ കിടക്കുന്നതും പിറ്റേന്ന് രാവിലെ ബോധരഹിതനാകുന്നതും ഒന്നും നമുക്ക് ചിന്തിക്കാന്‍ പറ്റില്ല. ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചു വരും എന്നു കരുതിയിരിക്കുമ്പോള്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അച്ഛന്റെ മരണവാര്‍ത്ത അറിയുന്നു. ഇത് ശരിക്കും തലയ്ക്ക് അടിയേറ്റ പോലയായിരുന്നു. അതിനുമുമ്പ് വരെ കുട്ടിക്കളിപോലെയായിരുന്നു ജീവിതം. അതിനുശേഷം ജീവിതം മാറി മറിഞ്ഞു. ഉത്തരവാദിത്വങ്ങള്‍ കൂടി. ഈമാസം അച്ഛന്‍ മരിച്ചിട്ട് രണ്ടു വര്‍ഷമാകും.

അച്ഛന്‍ മരിക്കുന്നതിന് ഒരുമാസം മുമ്പാണ് വരന്‍ നവീന്റെ കുടുംബം എന്റെ വീട്ടില്‍ വന്ന് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതും വിവാഹം ഉറപ്പിക്കുന്നതും. അത്രയെങ്കിലും അച്ഛനുള്ള സമയത്ത് ചെയ്യാന്‍ സാധിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. അച്ഛന്റെ മരണശേഷം ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന തണലാണ് നവീനെന്ന് വേണമെങ്കില്‍ പറയാം. ഒരുപക്ഷേ എന്റെ അമ്മയ്ക്കും ചേട്ടനുമൊക്കെ എന്നേക്കാളും ഇഷ്ടം നവീനോടായിരിക്കും.

ജനുവരിയിലാണ് വിവാഹം. കഴിഞ്ഞ ആറുവര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഹൈദരാബാദ് സ്വദേശിയാണ് നവീന്‍. സിനിമാ നിര്‍മാതാവാണ്. എന്റെ മൂന്നാമത്തെ തെലുങ്ക് സിനിമയുടെ പ്രൊഡ്യൂസറായിരുന്നു. ആദ്യമൊക്കെ സിനിമയുടെ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചിരുന്നത്. പിന്നെ ചാറ്റ് ചെയ്യുമായിരുന്നു. എന്റെ അമ്മയ്ക്ക് നവീനെ നന്നായി അറിയുമായിരുന്നു. സിനിമയില്‍ നിന്നൊരാളായിക്കാണം എനിക്കു കൂട്ടായി വേണ്ടതെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. കാരണം, പുറത്തുള്ളവര്‍ സിനിമയെ നോക്കിക്കാണുന്നതിലും നന്നായി സിനിമയിലുള്ളവര്‍ക്ക് അത് മനസിലാക്കാന്‍ കഴിയും,.” ഭാവന പറഞ്ഞു.

 കടപ്പാട് : മനോരമ ന്യൂസ് 

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നൃത്തത്തിനിടെ പിന്തുണയര്‍പ്പിച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമാണ് അവള്‍ക്കൊപ്പം എന്ന് കുറിച്ചിരിക്കുന്ന ബാനറുമായി റിമ കല്ലിങ്കല്‍ വേദിയിലെത്തിയത്. കാണികള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് റിമയുടെ ബാനറിന് പിന്തുണയര്‍പ്പിച്ചതും.

 ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ബാനര്‍ ഉയര്‍ത്തി റിമ; ‘അവള്‍ക്കൊപ്പമെന്ന്’ കണ്ണൂരിലെ ജനസാഗരവും
നടിമാരുടെ സിനിമാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വേദിയിലെ സജീവ അംഗം കൂടിയായാണ് റിമ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് മുന്നോടിയായി സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അംഗങ്ങള്‍ ഒപ്പുശേഖരണം നടത്തിയിരുന്നു.

നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്ന താരങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടിമാരുടെ കൂട്ടായ്മ ശക്തമായ നിലപാടെടുത്ത് ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതിന് ശേഷമുളള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായിരുന്നു ഇന്നലെ കണ്ണൂരില്‍ അരങ്ങേറിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു. സിപിഐഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍, നടന്‍ ശ്രീനിവാസന്‍ എന്നിവര്‍ ദിലീപിന് അനുകൂലമായി സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആഷിക് അബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

‘ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. പക്ഷെ പൊലീസ് നടത്തിയ നീക്കം എല്ലാ തിരക്കഥയും പൊളിച്ചു. ശ്രീനിവാസനെ പോലെ കുറെയാളുകള്‍ ഇതെക്കുറിച്ച് സംസാരിക്കണം. പറ്റുകയാണെങ്കില്‍ ബാബയുടെ ആളുകളെ പോലെ ഒരു ചെറിയ കലാപം എങ്കിലും നടത്തണം’- ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്‍ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതാണ് കേരളാ പൊലീസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുന്‍പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ടിയില്‍ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.

പൊലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ട ശ്രീ സെബാസ്‌റ്യന്‍ പോള്‍. നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. വക്കീല്‍ ആണെന്ന് മറക്കുന്നില്ല.

വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍.

അവള്‍ക്കൊപ്പം 
അവള്‍ക്കൊപ്പംമാത്രം

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു. സിപിഐഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റിന്‍ പോള്‍, നടന്‍ ശ്രീനിവാസന്‍ എന്നിവര്‍ ദിലീപിന് അനുകൂലമായി സംസാരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ആഷിക് അബുവിന്റെ ഫെയിസ്ബുക്ക് കുറിപ്പ്.
‘ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. പക്ഷെ പോലീസ് നടത്തിയ നീക്കം എല്ലാ തിരക്കഥയും പൊളിച്ചു. ശ്രീനിവാസനെ പോലെ കുറെയാളുകള്‍ ഇതെക്കുറിച്ച് സംസാരിക്കണം. പറ്റുകയാണെങ്കില്‍ ബാബയുടെ ആളുകളെ പോലെ ഒരു ചെറിയ കലാപം എങ്കിലും നടത്തണം’- ആഷിക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആഷിക് അബുവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്‍ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുന്‍പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ടിയില്‍ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.
പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ട ശ്രീ സെബാസ്‌റ്യന്‍ പോള്‍. നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. വക്കീല്‍ ആണെന്ന് മറക്കുന്നില്ല.
വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍.
അവള്‍ക്കൊപ്പം
അവള്‍ക്കൊപ്പംമാത്രം

സിനിമയിലായാലും ജീവിതത്തിലായാലും തിരിച്ചടികള്‍ വന്നപ്പോള്‍ താന്‍ തന്നെയാണ് സ്വയം കരുത്തായതെന്നും അതൊടൊപ്പം കുടുംബവും അടുത്ത സുഹൃത്തുക്കളും പൊതു സമൂഹവും കൂടെ നിന്നെന്നും ഭാവന . വിവിധ ചാനലുകള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഓണച്ചിത്രമായ ആദം ജോണിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനാണ് ചാനലുകളില്‍ ഭാവന എത്തിയത്. തന്റെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിലെ സന്തോഷവും ഭാവന പങ്കുവച്ചു.

‘തിരിച്ചടികള്‍ വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എനിക്ക് കരുത്തായത്. പക്ഷെ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. പരിചയം പോലുമില്ലാത്ത ഒരുപാട് പേര്‍ കൂടെ നിന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും പൊതു സമൂഹവും ഒപ്പം നിന്നു’, ഭാവന തുറന്നു പറയുന്നു. ‘സിനിമ ഒരു പാട് മാറി. പക്ഷെ നല്ല രീതിയിലുള്ള മാറ്റമാണുണ്ടായത്. പുതിയ സംവിധായകരും കലാകാരന്‍മാരും രംഗത്ത് വന്നു. സൂപ്പര്‍ സ്റ്റാര്‍ പദവികളില്‍ നിന്ന് അഭിനേതാക്കളിലേക്കുള്ള മാറ്റവും മലയാള സിനിമയില്‍ ഉണ്ടായി’.ഈ മാറ്റം ശുഭസൂചനയാണെന്നും ഭാവന പറഞ്ഞു.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നും നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാര്‍ക്കില്ലെന്നും ഭാവന പ്രതികരിച്ചു. നായികയുടെ സ്ഥാനം രണ്ടാമതാണെന്നും നായിക അത്യാവശ്യമല്ലെന്നതാണ് പരമാര്‍ഥം. ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന വ്യക്തമാക്കി. വിവാഹം കഴിഞ്ഞാലും അഭിനയ രംഗത്ത് തുടരും. തന്റെ ഭാവി വരനും അതിനോട് യോജിപ്പാണെന്നും ഭാവന പറയുന്നു.

പൃഥ്വിരാജ് നല്ല സുഹൃത്താണെന്നും പൃഥ്വിയോട് ബഹുമാനം മാത്രമാണെന്നും വിവാഹംകഴിഞ്ഞാലും താന്‍ സിനിമയില്‍ തുടരുമെന്നും ഭാവന വ്യക്തമാക്കി. പതിനഞ്ചാംവയസില്‍ സിനിമയില്‍ എത്തിയതാണെന്നും സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന വ്യക്തമാക്കി.

 

RECENT POSTS
Copyright © . All rights reserved