ജയിലിൽ കഴിയുന്ന ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രം രാമലീലയ്ക്ക് ആളെകൂട്ടാൻ മുപ്പതുരൂപ ടിക്കറ്റുമായി ഫാൻസ്. തീയറ്ററുകളിലെ കൗണ്ടറുകളിൽ നിന്നു വാങ്ങുന്ന ടിക്കറ്റുകൾ വില കുറപ്പ് പുറത്തു വിൽക്കുകയാണ് ഫാൻസ് ചെയ്യുന്നത്. ഇതിനു ദിലീപ് ഫാൻസിനു വേണ്ടി മാത്രം പ്രത്യേക ഫണ്ട് ഇറക്കിയിട്ടുണ്ടെന്നാണ് സൂചന. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ദിലീപ് ഫാൻസിനെയാണ് പ്രത്യേക ഫണ്ടും ചിലവും നൽകി പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ദിവസത്തെ എല്ലാ ഷോകളും എല്ലാ തീയറ്ററുകളിലും ഹൗസ് ഫുള്ളാക്കണമെന്നും ഫാൻസ് അസോസിയേഷൻകാർക്കു നിർദേശം നൽകിയിരുന്നു.
സിനിമ റിലീസ് ചെയ്ത രണ്ടാം ദിവസമായ ഇന്ന് എല്ലാ തീയറ്ററിലും 30 രൂപയായിരുന്നു ടിക്കറ്റിനുനിരക്ക്. ഇത് സ്‌പോൺസർ ചെയ്തിരുന്നതാവട്ടെ ഫാൻസ് അസോസിയേഷൻകാരുമായിരുന്നു.
തീയറ്ററിലെ കൗണ്ടറിൽ നിന്നു വിൽക്കാതിരിക്കുന്ന ടിക്കറ്റുകളാണ് ഫാൻസ് വാങ്ങിയിരുന്നത്. തുടർന്ന് ഈ ടിക്കറ്റുകൾ 30 രൂപയ്ക്ക് തീയറ്ററിനു പുറത്ത് വിൽക്കും. ചിത്രത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ അടക്കം പ്രചാരണം നടത്തുന്നതിനും ഫാൻസിനു നിർദേശം ലഭിച്ചിട്ടുണ്ട്. ചിത്രത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കു ഇന്റർനെറ്റ് ഡേറ്റാ ഫ്രീ നൽകുന്ന പദ്ധതിയും ദിലീപ് ഫാൻസ് അസോസിയേഷൻ തന്നെ നേരിട്ടു നടത്തുന്നുണ്ട്.
ഇതിനിടെ ദിലീപ് ചിത്രം സംസ്ഥാനത്തെ എല്ലാ തീയറ്ററുകളിലും മുപ്പത് ദിവസമെങ്കിലും പ്രദർശിപ്പിക്കണമെന്ന രഹസ്യ നിർദേശം തീയറ്റർ അസോസിയേഷൻ തീയറ്റർ ഉടമകൾക്കു നൽകിയിട്ടുണ്ട്. ഇതു മൂലം ഇവർക്ക് ഏതെങ്കിലും രീതിയിലുള്ള നഷ്ടമുണ്ടായാൽ ഇത് ടോമിച്ചൻ മുളകുപാടവും, ദിലീപിന്റെ വിതരണ കമ്പനിയും ചേർന്ന് നികത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഫാൻസ് അസോസിയേഷന്റെയും തീയറ്ററുകളുടെയും സഹായത്തോടെ ചിത്രം വിജയമായിരുന്നു എന്നു വരുത്തിത്തീർക്കാനാണ് ഇപ്പോൾ ശ്രമം നടത്തുന്നത്.
നയൻതാര, സൗത്ത് ഇന്ത്യൻ സിനിമകളിലെ നിറസാന്നിധ്യം… ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായിക.. വാർത്തകളിൽ മുഖ്യ ഇടം പിടിക്കുന്ന നടി.. പുതിയ പ്രണയവുമായി വീണ്ടും വാർത്തകളിൽ.. ചിമ്പുവിനൊപ്പം പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ നയന്‍താര അത് നിഷേധിച്ചു. ആ പ്രണയം ബ്രേക്കപ്പ് ആയപ്പോഴാണ് കഥ പുറത്തറിഞ്ഞത്. പ്രഭു ദേവയുമായുള്ള പ്രണയവും നയന്‍താര മറച്ചുവച്ചിരുന്നു. എന്നാല്‍ കൈത്തണ്ടയില്‍ കാമുകന്റെ പേര് പച്ച കുത്തിയതോടെ രഹസ്യം പരസ്യമായി. വിവാഹം വരെ എത്തിയ ബന്ധം പക്ഷെ തകര്‍ന്നു. ഇപ്പോള്‍ യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ് നയന്‍താരയുടെ പുതിയ കാമുകന്‍. മറ്റ് രണ്ട് പ്രണയത്തെയും പോലെ ഈ പ്രണയ കഥയും ആദ്യം നയന്‍താര നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ ചിത്രങ്ങളിലൂടെ ആ പ്രണയ കഥ പുറത്ത് വിടുകയാണ്. വിദേശത്ത് കാമകനൊപ്പം അവധി ആഘോഷിക്കുന്ന ഈ ചിത്രങ്ങളുടെ അര്‍ത്ഥം എന്താണ് നയന്‍ എന്നാണ് ആരാധകരുടെ ചോദ്യം..
നയന്‍താരയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എ്‌ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഈ പ്രണയം മൊട്ടിട്ടത്. ലൊക്കേഷനില്‍ ഇരുവരും ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നതോടെ പ്രണയമാണെന്ന് ഉറപ്പിച്ചു. എന്നാല്‍ നയന്‍താരയും വിഘ്‌നേശ് ശിവയും വാര്‍ത്ത നിഷേധിച്ചു. വെറുതേ തന്റെ കരിയര്‍ നശിപ്പിക്കരുത്, ഇത്തരം വാര്‍ത്തകള്‍ കരിയറിനെ ബാധിയ്ക്കുന്നു എന്നൊക്കെയാണ് വിഘ്‌നേശ് ശിവ പറഞ്ഞത്.
ഒടുവില്‍ സൈമ സിനിമാ പുരസ്‌കാര രാവ് നടന്നു. അവിടെ വിഘ്‌നേശ് ശിവയ്‌ക്കൊപ്പമാണ് നയന്‍താര എത്തിയത്. എന്നാല്‍ അത് സൗഹൃദമാണെന്നും, തനിക്ക് മികച്ച ഒരു കഥാപാത്രത്തെ തന്ന സംവിധായകനോടുള്ള ആരാധനയാണെന്നും സ്ഥാപിക്കാന്‍ നയന്‍താര ശ്രമിച്ചു. നയന്‍താരയ്ക്ക് തന്നെക്കാള്‍ പ്രായം കുറഞ്ഞ വിഘ്‌നേശ് ശിവയോടുള്ളത് വെറുമൊരു സൗഹൃദമല്ല എന്ന് ബോധ്യപ്പെടുത്തുന്ന ചിത്രങ്ങളാണ് പിന്നീട് പുറത്ത് വന്നത്. ലൊക്കേഷനില്‍ അല്ലാതെ, നയന്‍ പോകുന്നിടത്തെല്ലാം എപ്പോഴും വിഘ്‌നേശ് ശിവയും ഉണ്ടാവും. ഇത് ആ പ്രണയ ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു.
ഇപ്പോഴിതാ വീണ്ടും നയന്‍താര കാമുകനൊപ്പമുള്ള ചില റൊമാന്റിക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിഘ്‌നേശിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ട്വിറ്ററിലൂടെ വൈറലാകുന്നത്. ചിത്രങ്ങളില്‍ നയന്‍താര കൂടുതല്‍ സുന്ദരിയയായും ഗ്ലാമറായും കാണപ്പെടുന്നു. തൂവെള്ള നിറത്തിലുള്ള ഗൗണാണ് നയന്‍താരയുടെ വേഷം. വിഘ്‌നേശാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. അതിനിടയില്‍ നയന്‍താരയും വിഘ്‌നേശ് ശിവയും രഹസ്യമായി വിവാഹിതരായി എന്നും, ചെന്നൈയിലെ നടിയുടെ അപ്പാര്‍ട്‌മെന്റില്‍ ഒരുമിച്ചാണ് താമസം എന്നും വാര്‍ത്തകള്‍ പ്രചിരിച്ചിരുന്നു.
ഒരു നടനും ഇങ്ങനെയൊരു ജീവിത സാഹചര്യത്തിൽക്കൂടി കടന്നുപോയിട്ടുണ്ടാകില്ല. സ്വന്തം സിനിമയുടെ റിലീസും അതിനെ പ്രേക്ഷകർ ഏറ്റെടുത്ത വിവരവും ജയിലിനുള്ളിൽ നിന്ന് അറിയേണ്ടി വരിക. രാമലീല റിലീസിനെത്തുമ്പോള്‍ ദിലീപിന്റെ മനസ്സിലെന്താകുമെന്നാകും പ്രേക്ഷകരും ചിന്തിച്ചിട്ടുണ്ടാകുക.
സിനിമയിലെ കഥാപാത്രം കടന്നുപോയ അതേജീവിതസാഹചര്യം നേരിടുക. ജീവിതത്തിലെ നിർണായകഘട്ടത്തിൽ റിലീസിനെത്തിയ സിനിമ. അങ്ങനെ രാമലീല എന്ന സിനിമ ദിലീപിന്റെ ജീവിതത്തോട് ഒരുപാട് ചേർന്ന് നിൽക്കുന്നു.
സിനിമയുടെ വലിയ വിജയം ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. സിനിമയുടെ ആദ്യ ഷോയുടെ പ്രതികരണത്തിന് ശേഷം രാമലീലയുടെ സംവിധായകനായ അരുൺ ഗോപിയും നിർമാതാവ് ടോമിച്ചൻ മുളകുപാടവും പ്രൊഡക്ഷൻ കണ്ട്രോളർ നോബിള്‍ ജേക്കബും ദിലീപിനെ ജയിലിലെത്തി സന്ദർശിക്കുകയുണ്ടായി.
സിനിമയുടെ വിജയത്തെക്കുറിച്ച് കേട്ടറിഞ്ഞ ദിലീപ് വികാരാധീനനായി. ഒരു പൊട്ടിക്കരച്ചലിലൂടെയാണ് അദ്ദേഹം ആ വാർത്ത കേട്ടത്. ഓൺലൈൻ മാധ്യമങ്ങളിലും തിയറ്ററുകളിലും ചിത്രത്തിന് മികച്ച റിപ്പോർട്ട് ഉണ്ടെന്ന് ദിലീപിനോട് ഇവർ പറയുകയുണ്ടായി. എന്നാല്‍ മറ്റൊന്നും പറയാൻ അദ്ദേഹം മുതിർന്നില്ല.
സെപ്റ്റംബർ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലേക്കുള്ള ഷോയും ബുക്കിങ് ഏകദേശം പൂർത്തിയായി കഴിഞ്ഞു. ചിത്രത്തിന് റെക്കോർഡ് കലക്ഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
കേസും വിവാദങ്ങളും മലയാള സിനിമാ പ്രേക്ഷകരെ തിയേറ്ററുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ച പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ രാമലീല നാളെ തിയേറ്ററുകളിലേക്ക്. നായകന്‍റെ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരില്‍ ഒരു സിനിമയെ കുരുതി കൊടുക്കരുതെന്ന, മലയാള സിനിമയില്‍ ഉരുത്തിരിഞ്ഞ പൊതുവായ അഭിപ്രായ രൂപീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ആളുകളുടെ പ്രതിഷേധം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തി സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്. 7 സംസ്ഥാനങ്ങളിലായി 200 തിയേറ്ററുകളിലാണ് രാമലീലയുടെ റിലീസ്.
കേരളത്തില്‍ മാത്രം 125 തിയേറ്ററുകളില്‍ റിലീസുണ്ട്. അതേസമയം, ചിത്രത്തിന്‍റെ വിജയത്തിനായി പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കുടുംബ സമേതം തിയേറ്ററില്‍ എത്തിക്കാന്‍ രാമലീല ടീം നടത്തിയ നീക്കങ്ങള്‍ വിജയം കണ്ടിട്ടില്ലെന്നാണ് സൂചന. മഞ്ജുവാര്യര്‍ രാമലീല കാണാന്‍ തിയേറ്ററില്‍ എത്തില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ സിനിമയ്ക്കെതിരായി വാക്കുകൊണ്ടോ നിലപാടുകള്‍കൊണ്ടോ യാതൊരു നീക്കവും മഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. രാമലീലയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തന്നെ അനുകൂലിക്കുന്നവരൊക്കെ രാമലീല കാണണമെന്നാണ് മഞ്ജു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശവും.
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളും തിയേറ്ററില്‍ എത്തി സിനിമ കാണില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ജനരോക്ഷം ഭയന്ന് തന്നെയാണിത്. അതേസമയം നിലവിലെ ധാരണകളൊക്കെ തെറ്റിച്ച് രാമലീലയെ ജനം നെഞ്ചേറ്റിയാല്‍ പ്രമുഖ താരങ്ങള്‍ നിലപാട് മാറ്റാനും സാധ്യതയുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പ്രിഥ്വിരാജിന്റെയോ ഫാന്‍സുകാര്‍ ഉള്‍പ്പെടെ ആരും രാമലീലയ്ക്കെതിരെ രംഗത്ത് വരില്ല. മാത്രമല്ല ചിത്രത്തിന്‍റെ വിജയത്തിനായി പരമാവധി ഫാന്‍സുകാരും തിയേറ്ററിലെത്താനാണ് തീരുമാനം. മൂവരുടെയും ഫാന്‍സുകാരോട് തിയേറ്ററില്‍ എത്തി ഫാന്‍സുകാരെ പ്രോത്സാഹിപ്പിക്കണമെന്ന് താരങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ഫാന്‍സുകാരില്‍ നിന്നും അത്ര അനുകൂല മറുപടിയല്ല ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എങ്കിലും ഇവരെ അനുനയിപ്പിക്കാന്‍ പ്രമുഖ താരങ്ങള്‍ രംഗത്തുണ്ടാകും.
ദിലീപുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന്‍ തിയേറ്ററുകളില്‍ നിന്നും മാസങ്ങളായി പ്രേക്ഷകര്‍ അകന്നു നില്‍ക്കുന്നതാണ് താരങ്ങളെ ഒന്നാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് പകുതിയോളം പ്രേക്ഷകരുടെ കുറവ് തിയേറ്ററുകളില്‍ ഉണ്ടായെന്നാണ് വിലയിരുത്തല്‍. പ്രിഥ്വിരാജിന്റെ ആദംജോണും നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടിലെ ഒഴിവുകാലവും മാത്രമാണ് കഷ്ടിച്ച് രക്ഷപെട്ട ഓണചിത്രങ്ങള്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകള്‍ വരെ പരാജയം രുചിച്ചു. ഈ ടെന്റ് മാറണമെങ്കില്‍ മലയാള സിനിമാ ലോകം ഒന്നിച്ചു നില്‍ക്കണമെന്നാണ് ഇപ്പോള്‍ പൊതുവികാരം. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പങ്ക് പുറത്തുവന്നതിനേക്കാള്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആ വിവാദങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രേക്ഷകരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയതെന്നതാണ് പൊതുവിലയിരുത്തല്‍.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഇരയെ കൈയ്യൊഴിഞ്ഞ് താരങ്ങള്‍ ഒന്നടങ്കം വേട്ടക്കാരനൊപ്പം നിന്നതാണ് ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയത്. എന്തായാലും രാമലീല സിനിമ ഇറങ്ങിയാല്‍ ജനം തിയേറ്ററുകള്‍ തകര്‍ക്കും എന്ന ആശങ്ക ഇപ്പോഴില്ല. അത് മാറ്റിയെടുത്തത് രാമലീല ടീമിന്റെ വിജയമാണ്. ഇനി കാര്യങ്ങള്‍ സിനിമയ്ക്ക് അനുകൂലമാക്കാനാണ് ഇവരുടെ നീക്കം. അതിനാല്‍ ആദ്യ ഷോ അരങ്ങേറുന്ന 28 ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ നെഞ്ചിടിപ്പ് ഉയരും. ആദ്യ സംവിധാന സംരംഭം എന്ന നിലയില്‍ സംവിധായകന്‍ അരുണ്‍ ഗോപിയ്ക്കും ഇനിയുള്ള ഓരോ മിനിട്ടുകളും പ്രധാനമാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിക്കുന്ന പ്രതികരണത്തില്‍ ആകാംഷയോടെയാണ് ദിലീപിന്റെയും കാത്തിരിപ്പ്. രാമലീല വിജയിച്ചാല്‍ ജനത്തിന് തന്നോടുള്ള എതിര്‍പ്പ് കുറയുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ. അത് കേസില്‍ തനിക്കനുകൂലമായി മാറുമെന്ന പ്രതീക്ഷയിലാണ് ജയിലില്‍ കഴിയുന്ന ദിലീപ്.
റിയാലിറ്റി ഷോയ്ക്കിടെയുണ്ടായ നാവു പിഴവില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടു യുവനടി ലിച്ചി. ഷോയ്ക്കിടെ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതോടെ പുലിവാല് പിടിച്ചു ലിച്ചി എന്ന അന്നാ രാജന്‍. അവസാനം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ലിച്ചി കരയുന്നതു വരെ എത്തി ആരാധകരുടെ ആക്രമണം. റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ ലിച്ചിയോട് അവതാരക മമ്മൂട്ടിയുടെ നായികയാകണോ ദുല്‍ഖറിന്റെ നായികയാകണോ എന്ന് ചോദിച്ചു. രണ്ടു പേര്‍ക്കുമൊപ്പം അഭിനയിക്കാനാഗ്രഹമുള്ള ലിച്ചി അടുത്ത ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാകാം, മമ്മൂക്ക അച്ഛനായും വരട്ടെ, പിന്നത്തെ ചിത്രത്തില്‍ തിരിച്ചുമാകാം എന്ന് തമാശ രൂപേണ പറഞ്ഞു. പക്ഷേ മമ്മൂക്ക വേണമെങ്കില്‍ അച്ഛനായിക്കോട്ടെ എന്ന് ലിച്ചി പറഞ്ഞ തരത്തില്‍ വാര്‍ത്തകള്‍ വരുകയും, വിമര്‍ശനവുമായി ആരാധകര്‍ എത്തുകയും ചെയ്തു.
അവസാനം തന്റെ നിരപരാധിത്വം വ്യക്തമാക്കി ലിച്ചി ഫെയ്‌സ്ബുക്ക് ലൈവിലെത്തി. ലൈവിലൂടെ പൊട്ടി കരയുന്നതു വരെയെത്തി കാര്യങ്ങള്‍. പിന്നീട് നടി റിമ കല്ലിങ്കല്‍ നടിയെ പിന്തുണച്ചു. 65കാരനായ മമ്മൂട്ടിക്ക് അച്ഛനായി അഭിനയിക്കാന്‍ പറ്റില്ലേ? ലിച്ചി എന്തിന് മാപ്പു പറയണമെന്നായിരുന്നു റിമയുടെ ചോദ്യം.
ഇപ്പോള്‍ മമ്മൂക്കയെ പരസ്യമായി വിമര്‍ശിച്ച് രശ്മി നായര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രശ്മിയുടെ പരിഹാസം. ‘മമ്മൂട്ടിയുടെ മകളായി അഭിനയിക്കണമെന്നു പറഞ്ഞ നടിക്ക് ഫാന്‍സിന്റെ തെറിവിളി. അതിപ്പോ മുത്തച്ഛനാകാന്‍ പ്രായമുള്ള മൂപ്പിലാനോട് അച്ഛനായി അഭിനയിക്കണം എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കായാലും സഹിക്കില്ല. ഐ ഷപ്പോട്ട് മൂപ്പിലാന്‍’ എന്നാണ് പോസ്റ്റ്.
പൃഥിയുടെ വിജയത്തിന്റെ കാതൽ ദുൽഖറിന്റെ വാക്കുകളിൽ .വാപ്പയുടെയും ലാൽ സാറിന്റെയും പീക്ക് ടൈമിൽ അദ്ദേഹം വിജയ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് ദുൽകർ അഭിപ്രായപ്പെട്ടു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖറിന്റെ ഈ പ്രതികരണം.
നിവിനും എനിക്കും ലഭിച്ച ഭാഗ്യവും അനുഗ്രഹം എന്തെന്നാൽ ഞാനും നിവിനും സിനിമയിൽ വന്നത് മുതൽ ഞങ്ങൾക്കൊപ്പം മറ്റു മേഖലയിലും നങ്കേതികത്തികവുള്ള സഹപ്രവർത്തകരെ ലഭിച്ചു. ഒരു പാട് ടാലന്റ് ഉള്ള അവർക്കൊപ്പം ആണ് ഞങ്ങൾ ജോലി ചെയുന്നത്. എന്നാൽ പൃഥ്വി അങ്ങനെയൊരാളല്ല . അതിലും ഒരു പാട് നാൾ മുൻപ് വന്നതാണ് ദുൽകർ സൽമാൻ അഭിമുഖത്തിൽ പറഞ്ഞു
ചാനല്‍ പരിപാടിക്കിടെ മമ്മൂട്ടിക്ക് തന്റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന് നടി അന്ന രേഷ് രാജിനെ ആക്രമിച്ചതിനെ വിമര്‍ശിച്ചുകൊണ്ടുള്ള നടി റിമ കല്ലിങ്കലിന്റെ പോസ്റ്റിന് മമ്മൂട്ടി ഫാന്‍സിന്റെ പൊങ്കാല. മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്താല്‍ എന്താണ് കുഴപ്പമെന്നും 65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന്റെ പേരില്‍ ലിച്ചി ആക്രമിക്കപ്പെട്ടത് എന്തിനാണെന്നുമായിരുന്നു റിമ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റിമയെ കൂട്ടമായി ആക്രമിച്ച് മമ്മൂട്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയത്.
ആ സംഭവം ഒന്ന് ഒതുങ്ങിയപ്പോള്‍ അത് വീണ്ടും കുത്തി പൊക്കാന്‍ കുറെ എണ്ണം വന്നോളുമെന്നും ഫാന്‍സും ലിച്ചിയും തമ്മില്‍ ഉള്ള പ്രശ്‌നം അവര്‍ പറഞ്ഞു തീര്‍ത്തെന്നും ആ പ്രശ്‌നം ഇനി എന്തിനാ വീണ്ടും കുത്തി പൊക്കുന്നത് എന്നുമായിരുന്നു ഫാന്‍സിന്റെ പ്രതികരണം.
റോള്‍ ആവാന്‍ ആണേല്‍ വേറെ വല്ല പണിയും നോക്കണമെന്നും ചിലര്‍ പ്രതികരിക്കുന്നു.
”ഹെല്ലോ ആന്റി …. മമ്മൂട്ടി എന്ന മഹാ നടന്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ലോകം അറിയുന്ന നടന്‍ …. ഞങ്ങള്‍ക് അതു ഒരു വികാരം ആണ് … ആ മഹാനടനെ ആന്റി വിശേഷിപ്പിച്ച രീതി തന്നെ തെറ്റു … പിന്നെ .. ആന്റിക്ക് കാണിച്ചു തരാന്‍ പറ്റുമോ മമ്മൂക്കയെ പോലെ ഒരു നടനെ ഈ വയസ്സില്‍ … ഇപ്പോളും നിങ്ങളൊക്കെ അമ്മയുടെ മീറ്റിംഗിന് പോയാല്‍ യുവതാരങ്ങളെല്ലാം മമ്മൂക്കയുടെ സൗന്ദര്യം അസ്വദിക്കുന്നുണ്ടാകും …. ആന്റികള്‍ കുറെ ഉണ്ട് മലയാള സിനിമയില്‍ …. താങ്കള്‍ ഉള്‍പ്പെടെ … പിന്നെ ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ഇന്നലെ ലിച്ചിയും ഇക്ക ഫാന്‍സും തമ്മില്‍ ഉണ്ടായ പ്രശ്‌നം അവിടെ പറഞ്ഞു തീര്‍ന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല ??? ”- ഇതായിരുന്നു ഒരാളുടെ പ്രതികരണം.
”ലിംഗം നോക്കി പ്രതികരിക്കരുത്. നിങ്ങളുടെ ഒക്കെ ചാട്ടം കണ്ടാല്‍ വിചാരിക്കും സ്ത്രീകള്‍ക്ക് ജീവികനെ പറ്റുന്നില്ല എന്നു …. ഒരു വീട് എപ്പോളും ആണുങ്ങള്‍ തന്നെയാ ഭരിക്കുക … അതു മലയാള സിനിമയില്‍ മമ്മൂക്കയും ലാലേട്ടനും ഉണ്ട് … അവര്‍ക്കു തൊഴുത് നിന്നാല്‍ മതി … വെറുതേ ചൊറിയാന്‍ നിക്കല്ലേ ..”- മറ്റൊരു പ്രതികരണം ഇങ്ങനെ.
”പ്രശ്‌നം വീണ്ടും കുത്തിപ്പോക്കി ഇക്ക ഫാന്‍സിനെ കുറെ നാറ്റിക്കുക ..അതല്ലേ ഉദ്ദേശ്യം..അതിന്റെ ഇടയില്‍ ഇക്കയെ പൊക്കി രണ്ട് ഡയലോഗ് അടിച്ചാ ഫാന്‍സ് അതില്‍ വീണോളും…അപാര പുത്തി തന്നെ. ഈ പ്രശ്‌നം ഇന്നലെ തന്നെ സോള്‍വായതാണ്.. കിട്ടിയ ഗ്യാപ്പില്‍ നീ പുണ്യാളത്തിയാകണ്ട…,കടക്ക്പുറത്ത്
അതേസമയം റിമയെ പിന്തുണച്ചും നിരവധി പേര്‍ കമന്റിടുന്നുണ്ട്. ഫാന്‍സിനെ പേടിച്ച് മാപ്പ് പറയുന്നതാണോ ഈ ‘പറഞ്ഞു’ തീര്‍ക്കലെന്നും ഈ വിഷയം വീണ്ടും കുത്തിപ്പൊക്കുക തന്നെ വേണമെന്നും ചര്‍ച്ചാ വിഷയം ആകണമെന്നും ചിലര്‍ പ്രതികരിക്കുന്നു.
മമ്മൂട്ടി മോഹന്‍ലാല്‍ മുതല്‍ ഇങ്ങു ആസിഫലി വരെയുള്ളവരുടെ ഫാന്‍സ് കാണിക്കുന്ന പരിപാടികള്‍ക്ക് ഒരു തീരുമാനം ആകാണംഅല്ലാതെ ഇന്ന് ഇത് പറഞ്ഞു തീര്‍ത്തു.. നാളെ വേറെ ഒരാളുടെ നേരെ.. അങ്ങനെ അങ്ങു പോയാല്‍ പോരല്ലോ ”എന്നാണ് മറ്റൊരു പ്രതികരണം
”മമ്മൂക്കയെ അച്ഛനാക്കി ദുല്‍ഖര്‍ നായകനാകും. അടുത്ത പടം മമ്മൂക്ക നായകനായി മകന്‍ ദുല്‍ഖര്‍ ആകണം’എന്നാണ് പറഞത്.എല്ലാവരും ഫുള്‍ വീഡിയോ കാണണം. കട്ട് ചെയ്തത് കാണരുത്. ലിച്ചി അത് കളിയാക്കി പറഞതല്ലേലും ജീവന് തുല്യം ഇക്കാനെ സ്‌നേഹിക്കുന്ന പിള്ളേര്‍ക്ക് സഹിക്കില്ല. ഈ അവസരം മുതലാക്കുന്ന ലാലുണ്ണി ഫാന്‍സിനോട് പറയാനുള്ളത്. നീയൊക്കെ കൂടി പുലിമുരുഖന്‍ ഇഷ്ടായില്ലാന്ന് പറഞ വീട്ടമ്മയെ നീ എന്താ പറഞ് കൂട്ടിയേന്ന് എല്ലാവര്‍ക്കും അറിയാം. അത് കൊണ്ട് മക്കള്‍ സ്ഥലം വിട്.ലിചി ചേച്ചിയോട് എന്റെ പേരിലും മമ്മൂക്ക ഫാന്‍സിന്റെ പേരിലും ക്ഷമ ചോദിക്കുന്നു…
ലിച്ചിയെ തൊട്ടപ്പോള്‍ കൊച്ചമ്മക്ക് പൊള്ളി അല്ലെ, ആ പൊള്ളലിന്റെ നൂറില്‍ ഒന്ന് വയറ്റി പിഴപ്പിനു വേണ്ടി ടാക്‌സി ഓടിക്കുന്ന ഒരു പാവത്തെ കൊച്ചമ്മമാര്‍ നടു റോട്ടില്‍ ഇട്ടു തല്ലിയപ്പോള്‍ നൊന്തിരുനെങ്കില്‍ നിങ്ങളെ ഒക്കെ സല്യൂട്ട് ചെയ്‌തേനെ … കഷ്ട്ടം തന്നെ കൊച്ചമ്മേ
ഇവര്‍ ആരടെ……. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് വാദിക്കുകയും അതേ സമയം മുസ്ലിംപള്ളിയില്‍ ചെന്നപ്പോള്‍ തലയില്‍ തട്ടമില്ലാതെ പള്ളിയില്‍ കയറാന്‍ പറ്റില്ലെന്ന് പറഞ്ഞതിനെ എതിര്‍ക്കാതെ അനുസരിച്ചവള്‍ആണ് ഈ റിമ കല്ലിങ്ങല്‍. ഇവരുടെയൊക്കെ വാക്കിനു ആര് വിലകൊടുക്കാന്‍. ഒരു കാര്യം അങ്ങോട്ടും ചോദിക്കട്ടെ അവിടെ കൊച്ചിയില്‍ ഒരുത്തന്‍ മൂന്ന് സ്ത്രീകളുടെ ക്രൂരമായ ആക്രമത്തില്‍ പരിക്കേറ്റ് കിടന്നിരുന്നു.. അവള്‍ക്കൊപ്പം എന്ന ബാനര്‍ ഉയര്‍ത്തി നടന്ന ഒരുത്തിയെയും അവനൊപ്പം എന്നു പറയാന്‍ കണ്ടില്ലല്ലോ… പുരുഷനുമുണ്ട് ആത്മാഭിമാനം, ഇവിടെ സ്ത്രികളെ ഒന്നു നോക്കിയാല്‍ അപ്പോള്‍ തലപ്പൊക്കും കുറെ കൊച്ചമ്മമ്മാര്‍.. ആ പാവം ഡ്രൈവറെ തല്ലി പരിക്കേല്‍പ്പിച്ചപ്പോള്‍ ഒരാള്‍ക്കും ഒരു വിഷമവുമില്ല…നല്ല ഇരട്ടത്താപ്പ്-
”ഇതില്‍ ലിച്ചിയെയോ ഫാന്‌സിനെയോ ഇക്കയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ പാവം തമാശക്ക് ഒരു ഉത്തരം പറഞ്ഞു. ആര്‍ക്കും വിഷമമുണ്ടാവാത്ത രീതിയില്‍ ഉള്ള നല്ലൊരു ഉത്തരം. പക്ഷെ, മഞ്ഞരമയും ബാക്കിയുള്ള മഞ്ഞ പത്രങ്ങളും അത് വളച്ചൊടിച്ചു ‘വേണമെങ്കില്‍ മമ്മൂട്ടി എന്റെ അച്ഛന്‍ ആയി അഭിനയിക്കട്ടെ: ലിച്ചി’ ഇങ്ങനെയൊക്കെ തലക്കെട്ട് കൊടുത്താല്‍ പിന്നെ എന്ത് പറയാനാ. നമ്മള്‍ മലയാളികള്‍ അല്ലെ, ഒന്ന് കേട്ടു രണ്ടാമത്തെത്തിനു നടിക്ക് കട്ട പൊങ്കാലയിട്ടു. പിന്നീട് നടി ഫേസ്ബുക്ക് ലൈവ്ല്‍ വന്ന് കാര്യം പറഞ്ഞപ്പോള്‍ മാപ്പ് പറയാനുള്ള മര്യാദ ഇക്ക ഫാന്‍സും കാണിച്ചു.4 ലൈക്‌നും 30 വ്യൂസ്‌നും വേണ്ടി ഈ വാര്‍ത്ത വളച്ചൊടിച്ച ആ മെട്രോമാറ്റിനിയെയും ബാക്കി മഞ്ഞ പത്രങ്ങളെയുമാണ് ശരിക്ക് പൊങ്കാല ഇടേണ്ടത്.”- ഇങ്ങനെയായിരുന്നു പ്രതികരണങ്ങള്‍
അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ലിച്ചിയെന്ന അന്ന രേഷ്മ രാജന്‍. ഒരു ചാനല്‍ പരിപാടിയില്‍ മമ്മൂട്ടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മമ്മൂക്ക ഫാന്‍സ് താരത്തിനെതിരെ തിരിഞ്ഞിരുന്നു. ഇതില്‍ വിഷമിച്ച് ഫെയ്‌സ്ബുക്ക് ലൈവിലൂടെ അന്ന സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു. താന്‍ പറഞ്ഞത് വളച്ചൊടിച്ചതാണെന്ന് കരഞ്ഞുകൊണ്ട് ലിച്ചി പറഞ്ഞു. എന്നാല്‍ എന്തിനാണ് ലിച്ചി കരഞ്ഞതെന്ന് റിമ ചോദിക്കുന്നു. 65 വയസ് പ്രായമുള്ള മമ്മൂട്ടിക്ക് അച്ഛന്‍ വേഷം ചെയ്യാന്‍ കഴിയില്ലെന്ന് ആളുകള്‍ എന്തിനാണ് കരുതുന്നത്. അദ്ദേഹം ആ റോള്‍ ഗംഭീരമാക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. കൗരവരിലെ കഥാപാത്രത്തെ ഓര്‍മയില്ലേ? റിമ ചോദിക്കുന്നു. മലയാളസിനിമയിലെ സൂപ്പര്‍ബ്രില്യന്റ് ആക്ടര്‍ ആയ അദ്ദേഹം എഴുപതുകാരനായോ മുപ്പതുകാരനായോ അഭിനയിക്കും. ഉര്‍വശി, ശോഭന, രേവതി എന്നിവരും ഇതുപോലെ അഭിനയിച്ചിട്ടുണ്ട്. ലിച്ചിയെ ട്രോളുന്നവര്‍ സ്വന്തം പേര് നശിപ്പിക്കുകയാണ്. ശരിക്കും എന്താണ് ഇവിടെ പ്രശ്‌നം. എന്തിനാണ് ലിച്ചി മാപ്പുപറഞ്ഞത്? റിമ ചോദിക്കുന്നു.
പ്രേമം ഫെയിം മഡോണ ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും മിന്നുംതാരമാണ്. എന്നാല്‍ സിനിമയ്ക്കു വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്നാണ് മഡോണയുടെ പക്ഷം. ഗ്ലാമറസ് വസ്ത്രങ്ങള്‍ അണിഞ്ഞ് അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കഥ പറയാന്‍ വരുന്നവരോട് ആദ്യമേ പറയും.
ഇഴുകിച്ചേര്‍ന്നുള്ള സീനുകളില്‍ അഭിനയിക്കാനും താല്‍പര്യമില്ല. കാമറയ്ക്ക് മുന്നില്‍ അത്തരം സീനുകള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. അത് അടുത്ത സുഹൃത്തുക്കളുടെ കൂടെഅഭിനയിച്ചാലും. പക്ഷെ, സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് താന്‍ എതിരല്ലെന്നും താരം പറയുന്നു. പല താരങ്ങളും നന്നായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നുണ്ട്. അതില്‍ തെറ്റുമില്ല. എന്നാല്‍ തനിക്കതിന് താത്പര്യമില്ലെന്നാണ് മഡോണയുടെ പക്ഷം.
സ്വന്തമായി മ്യൂസിക് ബ്രാന്‍ഡുള്ള ഗായിക കൂടിയാണ് മഡോണ. രാഗ എന്നാണ് ബാന്‍ഡിന്റെ പേര്. കോളജ് പഠനകാലത്ത് ഈ ബ്രാന്‍ഡ് ധാരാളം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. മലയാളത്തിലെ പല പ്രമുഖ പാട്ടുകളും റോക്ക് രൂപത്തില്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ആല്‍ബം വീഡിയോ രൂപത്തില്‍ ഇറക്കണമെന്നാണ് മഡോണയുടെ ആഗ്രഹം. പോസിറ്റീവായിട്ടുള്ള ഐഡിയാസ് ഉപയോഗിച്ച് ആല്‍ബം ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ ദിസവും മ്യൂസിക് പ്രാക്ടീസ് ചെയ്യാന്‍ സാധിക്കണേ എന്നാണ് മെഡോണ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ പലപ്പോഴും അത് നടക്കാറില്ല. ഒരു പരിധിവരെ താന്‍ മടിച്ചിയാണെന്ന് താരം പറഞ്ഞു. അതുകൊണ്ട് ഷൂട്ടിംഗ് തിരക്കുകള്‍ ഒഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങും. പിന്നെ ടി.വി കാണലും വിശ്രമവുമാണ് പരിപാടി എന്ന് മഡോണ പറയുന്നു.
അങ്കമാലി ഡയറീസിലെ ലിച്ചിയിലൂടെ, പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന നായികയാണ് അന്ന രേഷ്മ രാജന്‍. സിനിമ വിജയിച്ചതോടെ അന്ന പതുക്കെ പ്രേക്ഷകര്‍ക്ക് ലിച്ചിയായി. അവസാനം ലാല്‍ജോസ് മോഹന്‍ലാല്‍ ടീം ഒരുമിച്ച വെളിപ്പാടിന്‍റെ പുസ്തകം എന്ന സിനിമയിലും അന്നയായിരുന്നു നായിക. സിനിമയുടെ ഭാഗമായി നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട് അന്ന. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊന്നില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് അന്ന.
ഒരു ചാനല്‍ പരിപാടിക്കിടെ ശമാണ് അന്നയ്ക്ക് പാരയായി മാറിയിരിക്കുന്നത്. ഇതെതുടര്‍ന്ന് അന്നയുടെ ഫേസ്ബുക്ക് പേജില്‍ ആരാധകര്‍ രോഷം തീര്‍ക്കുകയാണ്. ഇതിന് വിശദീകരണവുമായിട്ടാണ് അവസാനം അന്ന തന്നെ രംഗത്ത് എത്തിയത്. ഫെയ്‌സ്ബുക്ക് ലൈവിനിടെ കരഞ്ഞുകൊണ്ടായിരുന്നു അന്നയുടെ പ്രതികരണം.
കുസൃതി ചോദ്യമായി അവര്‍ എന്നോട് ചോദിച്ചു, മമ്മുട്ടിയും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകനാവണമെന്ന്?. ഞാന്‍ പറഞ്ഞു ദുല്‍ഖര്‍ നായകനാവട്ടെ മമ്മൂട്ടി അച്ഛനുമെന്ന്. ഇനി മമ്മൂട്ടിയാണ് നായകനെങ്കില്‍ ദുല്‍ഖര്‍ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. അതൊരു തമാശ മാത്രമായിരുന്നു. അല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനായിരുന്നില്ലെന്നും അന്ന ലൈവില്‍ പറഞ്ഞു.
എന്നാല്‍ ആളുകള്‍ അത് തെറ്റായി വ്യാഖ്യാനിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഭവം വളച്ചെടിക്കുകയും ചെയ്തുവെന്നും അന്ന പറഞ്ഞു. തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കണം, ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവരെയൊന്നും താരതമ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും അന്ന തന്റെ ലൈവിനിടെ പറഞ്ഞു.