Movies

തന്റെ മകളെ തട്ടികൊണ്ടു പോകാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നു എന്നു കമലഹാസന്റെ വെളിപ്പെടുത്തല്‍. കമലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മഹാനദിയുടെ പിറവിയുടെ പിന്നിലെ കാരണം വെളിപ്പെടുത്തുന്നതിനിടയിലാണു കമല്‍ ഇതു പറഞ്ഞത്. മഹാനദിയിലേയ്ക്കു തന്നെ നയിച്ചത് യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം ആണ്. എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ അതു മനസിലാക്കാനുള്ള പക്വതയായി എന്നു ഞാന്‍ തിരിച്ചറിയുന്നു.

എന്റെ വീട്ടിലെ ജോലിക്കാര്‍ ഒരിക്കല്‍ പണത്തിനു വേണ്ടി മകളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടു. അവളെ കടത്തി പണം തട്ടാനായിരുന്നു അവരുടെ ഉദ്ദേശം. പക്ഷേ അവരുടെ ഗൂഢാലോചന ഞാന്‍ കണ്ടു പിടിച്ചു. ദേഷ്യം വന്ന ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി അവരെ കൊല്ലാന്‍ പോലും തയാറായിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം ഒരു കഥ എഴുതാന്‍ ഇരുന്നപ്പോള്‍ അതിന്റെ ആഘാതം എഴുത്തിലും ഫലിച്ചു എന്നു കമല്‍ പറയുന്നു.

ബി ഗ്രെയ്ഡ് നായികമ്മാരെ കുറച്ചു കാലം കഴിഞ്ഞാല്‍ സിനിമയില്‍ ആരും ഓര്‍ക്കാറില്ല. അവര്‍ വെള്ളിവെളിച്ചത്തില്‍ നിന്നും മാഞ്ഞാല്‍ പിന്നെ എങ്ങോട്ട് പോകുന്നുവെന്നും ആരും അറിയാറില്ല. ഒരു കാലത്തു തെന്നിന്ത്യന്‍ പുരുഷന്മാരുടെ ഹൃദയമിടിപ്പു കൂട്ടിരുന്ന ബി ഗ്രെയ്ഡ് നായികമാരില്‍ മുമ്പിലായിരുന്നു രേഷ്മ. ശരിക്കും പറഞ്ഞാല്‍ സണ്ണി ലിയോണ്‍ ആയിരുന്നു രേഷ്മ.
2000 വരെ പോണ്‍ രംഗത്തെ രാജ്ഞിയായിരുന്നു അവര്‍. എന്നാല്‍ ഇന്ന് അവര്‍ എവിടെ എന്നു പോലും വ്യക്തമല്ല.

കാസറ്റുകളുടെ പ്രചാരം കുറഞ്ഞതോടെ രേഷ്മയുടെ തൊഴിലും കുറഞ്ഞു. ഇതേ തുടര്‍ന്ന് ഇവര്‍ അനശാസ്യത്തിലേയ്ക്കു കടക്കുകയായിരുന്നു എന്നു പറയുന്നു. മറ്റു ചില പോണ്‍ നടിമാരേയും കൂട്ടി രേഷ്മയുടെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു അനശാസ്യം ആരംഭിച്ചു എന്നു പറയുന്നു.

2007 ഡിസംബര്‍ പതിനാലിനു കാക്കാനാടുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രികരിച്ചു രണ്ടു പെണ്‍കുട്ടികള്‍ക്കും രണ്ട് ഏജന്റുമാര്‍ക്കും ഒപ്പം രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇടപാടുകാര്‍ സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ ഉള്ളവരായിരുന്നതിനാല്‍ അവര്‍ രക്ഷപെട്ടു. രേഷ്മ ജയിലിലാകുകയും ചെയ്തു. അറസ്റ്റ് വിവരം അറിഞ്ഞു തടിച്ചു കൂടിയ മാധ്യമങ്ങളും ജനങ്ങളും അവരെ വെറുതേ വിട്ടിരുന്നില്ല. ചോദ്യം ചെയ്യലിലുടനീളം ക്രൂരമായ പീഡനങ്ങളാണു രേഷ്മയ്ക്ക് നേരിടേണ്ടി വന്നത്. പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും രേഷ്മയെ കൊണ്ടു പോലീസുകാര്‍ നിര്‍ബന്ധമായി പറയിപ്പിക്കുകയും ഇതു റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

പിന്നീട് ഈ വീഡിയോ പുറത്തായി. വിവിധ സെക്ഷനുകളിലായി നിരവധി കേസുകള്‍ ഇവരുടെ മേല്‍ ചുമത്തപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. എവിടെയാണ് എന്തു ചെയ്യുന്നു തുടങ്ങി ഒരു വിവരവും ആര്‍ക്കുമില്ല എന്നതാണ് സത്യം.

മിഷൻ ഇംപോസിബിൾ 6 ന്റെ ചിത്രീകരണത്തിനിടെ നടൻ ടോം ക്രൂയിസിന് പരുക്കേറ്റു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് 55 കാരനായ ടോം ക്രൂയിസിന്റെ കാലിനു പരുക്കേറ്റത്. ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നും മറ്റൊരു കെട്ടിടത്തിന്റെ മുകളിലേക്കുളള ചാട്ടമാണ് നടന് പിഴച്ചത്. താരത്തെ ഉടൻതന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി.

2018 ജൂലൈയിലാണ് മിഷൻ ഇംപോസിബിൾ ആറാം ഭാഗം പ്രദർശനത്തിനെത്തുക. ത്രീഡിയിലാണ് ചിത്രം എത്തുന്നത്. മിഷൻ ഇംപോസിബിൾ പരമ്പരയിൽ ത്രീഡിയിലെത്തുന്ന ആദ്യചിത്രമാണിത്. ചിത്രത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2015 ലാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങിയത്. ക്രിസ്റ്റഫര്‍ മാക്യൂറിയായിരുന്നു സംവിധായകന്‍. ആക്ഷന്‍രംഗങ്ങളും സാഹസിക പ്രകടനങ്ങളുമായിരുന്നു ചിത്രത്തിലെ പ്രധാന ആകര്‍ഷണം.

മകനെ സ്കൂളിൽ വിട്ട് മടങ്ങവേ കന്നഡ നടൻ ഗുരു ജഗ്ഗേഷിന് കുത്തേറ്റു. അജ്ഞാതനായ യുവാവ് ജഗ്ഗേഷിനെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ബെംഗളൂരുവിലെ ആർടി നഗറിൽ വച്ചായിരുന്നു സംഭവം. ഉടൻതന്നെ ജഗ്ഗേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോട്ടോർ ബൈക്കിൽ അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഗുരു ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഇരുവരും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി. ഒടുവിൽ യുവാവ് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് ജഗ്ഗേഷിനെ കുത്തുകയായിരുന്നു.

തമിഴ് ചിത്രമായ 7 ജി റെയിൻബോ കോളനിയുടെ കന്നഡ റീമേക്ക് ‘ഗില്ലി’ എന്ന ചിത്രത്തിലൂടെയാണ് ഗുരു ജഗ്ഗേഷ് പ്രശസ്തനാവുന്നത്. ഗുരു, സംക്രാന്തി, പായ്പൊട്ടി തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധായകൻ നരസിംഹന്റെ പുതിയ ചിത്രത്തിൽ ഗുരു ജഗ്ഗേഷ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ബ്ലസി സംവിധാനം ചെയ്ത കൊല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തില്‍ നിന്നും ലക്ഷ്മി രാമകൃഷ്ണനെ ഒഴിവാക്കിയതിനു പിന്നില്‍ ദിലീപാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് നടി ലക്ഷ്മി രാമകൃഷ്ണന്‍.

നടന്‍ ദിലീപിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും ലക്ഷ്മി രാമകൃഷ്ണന്‍. ബ്ലസി സംവിധാനം ചെയ്ത കൊല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തില്‍ നിന്നും ലക്ഷ്മി രാമകൃഷ്ണനെ ഒഴിവാക്കിയിരുന്നു. ഭാഗ്യമില്ലാത്ത താരം എന്ന് പറഞ്ഞാണ് ലക്ഷ്മിയെ ഒഴിവാക്കിയത്. അതിന് പിന്നില്‍ ദിലീപാണെന്ന് ലക്ഷ്മി പറഞ്ഞതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് നടിയുടെ പ്രതികരണം.

ദിലീപിനെക്കുറിച്ച് യാതൊരു പ്രതികരണവും ആരോടും നടത്തിയിട്ടില്ല. ജേക്കബിന്റെ സ്വര്‍ഗരാജ്യം ഹിറ്റായ സമയത്ത് കൊല്‍ക്കത്ത ന്യൂസില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഭാഗ്യം കെട്ടവളെന്ന് പറഞ്ഞാണ് കൊല്‍ക്കത്ത ന്യൂസില്‍ നിന്നും ഒഴിവാക്കിയത്. ഇപ്പോള്‍ ഭാഗ്യമുള്ളവളാണെന്ന് തെളിഞ്ഞില്ലേ എന്നാണ് അന്ന് അഭിമുഖത്തില്‍ പറഞ്ഞത്. അത് വായിച്ചിട്ട് ദിലീപ് വിളിച്ചിരുന്നു. ചേച്ചീ ഞാന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ല, ഞാന്‍ കാരണമല്ല ഒഴിവാക്കിയത്-എന്ന് ദിലീപ് പറഞ്ഞു.

ആ വാര്‍ത്ത വന്നതിന് ശേഷം മനസമാധാനം തന്നെ നഷ്ടപ്പെട്ടുവെന്ന് ലക്ഷ്മി പറഞ്ഞു. താന്‍ അങ്ങനെ പ്രതികരിച്ചോ എന്നറിയാന്‍ നൂറകണക്കിന് ഫോണ്‍ കോളുകളാണ് വന്നതെന്ന് ലക്ഷ്മി പറഞ്ഞു. ദിലീപ് റിമാന്‍ഡിലിരിക്കുന്ന വ്യക്തിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ പ്രതികരിക്കാനും മാത്രം ബുദ്ധിശൂന്യത തനിക്കില്ലെന്നും ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു.

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ മാത്യു എന്ന യുവ താരം ശ്രദ്ധിക്കപ്പെട്ടത്. ആനന്ദത്തിന് ശേഷം പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസ പൂര്‍വ്വ മന്‍സൂര്‍ എന്ന ചിത്രത്തിലും നായകനായി എത്തി. ശിവറാം മണി സംവിധാനം ചെയ്യുന്ന മാച്ച് ബോക്‌സാണ് റോഷന്റെ പുതിയ ചിത്രം.

എന്നാല്‍ ആനന്ദത്തിനൊക്കെ മുന്‍പ് റോഷന്‍ ഇവിടെയുണ്ടായിരുന്നു. പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തില്‍ നയന്‍താരയെ ബലാത്സംഗം ചെയ്യുന്ന രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ റോഷനാണ്. ആ അഭിനയാനുഭവം എങ്ങിനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തോട് റോഷന്‍ പ്രതികരിക്കുന്നു. മാച്ച് ബോക്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ എത്തിയപ്പോഴാണ് റോഷന് ആ ചോദ്യം നേരിടേണ്ടി വന്നത്. പുതിയ നിയമത്തില്‍ നയന്‍താരയെ ‘റേപ്’ ചെയ്തപ്പോള്‍ എങ്ങിനെയുണ്ടായിരുന്നു എന്നാണ് ഒരു പെണ്‍കുട്ടി ചോദിച്ചത്.
പേടിപ്പിയ്ക്കുന്ന ഒരു അനുഭവമായിരുന്നു അത് എന്ന് പറഞ്ഞുകൊണ്ടാണ് റോഷന്‍ തുടങ്ങിയത്. നയന്‍താരയെ മുഖത്തടിയ്ക്കുന്നതും തള്ളിത്താഴെയിടുന്നതുമൊക്കെയായ രംഗങ്ങള്‍ ഭയന്ന് കൊണ്ടാണ് ചെയ്തത്. പക്ഷെ ഇപ്പോള്‍ ഓര്‍ത്തു നോക്കുമ്പോള്‍ അത് വളരെ നല്ലൊരു അനുഭവമായിരുന്നു. നയന്‍താര മാമിനെ പോലൊരു സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കുന്നു എന്നതായിരുന്നു പേടി. എന്നെ പോലൊരു പുതുമുഖത്തിന്റെ പേര് പോലും മാമിന് അറിയില്ല. പക്ഷെ ആ ഷോട്ട് നന്നായി കിട്ടാന്‍ വേണ്ടി എന്തും ചെയ്തു കൊള്ളാനാണ് മാം പറഞ്ഞത്. നല്ല സഹകരണമായിരുന്നു – റോഷന്‍ പറഞ്ഞു.
പുതിയ നിയമത്തിന് ശേഷമാണ് റോഷന് ആനന്ദം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. ഒരു കൂട്ടം പുതുമുഖ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ റോക് സ്റ്റാര്‍ ഗൗതം എന്ന കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിച്ചത്. സൂചി മോന്‍ എന്ന ചെല്ലപ്പേരും ചിത്രത്തിലൂടെ റോഷന് കിട്ടി.

മലയാള സിനിമയിൽ തന്നെ ഒതുക്കാൻ ശ്രമിച്ചെന്ന ഭാമയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പലപേരുകളും അതിനെ ചുറ്റിപ്പറ്റി പുറത്തു വന്നിരുന്നു. എന്നാൽ നടൻ ദിലീപല്ല തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചതെന്ന് ഭാമ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പ്രമുഖ സ്ത്രീ പക്ഷ മാസികയ്ക്കു ഭാമ നൽകിയ അഭിമുഖത്തിൽ ചിലർ തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചെന്ന് തുറന്നു പറഞ്ഞത്.

“‘ഇവർ വിവാഹിതരായാൽ’ എന്ന സിനിമയിൽ അഭിനയിക്കുന്ന കാലത്ത് സംവിധായകൻ സജി സുരേന്ദ്രൻ പറ‍ഞ്ഞു,‘ഭാമയെ ഈ സിനിമയിൽ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗൺസ് ചെയ്തപ്പോഴേ ഒരാൾ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍, അവര്‍ നിങ്ങള്‍ക്കു തലവേദനയാകും എന്നു മുന്നറിയിപ്പു നല്‍കി.’

അന്നതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്ക വിചാരിച്ചു. അത് ഒരാളാേണാ എന്ന് എനിക്ക് അറിയില്ല. ഒന്നിലേറെ പേരുണ്ടായേക്കാം. എന്നെ സിനിമയിൽ ഉൾപ്പെടുത്തിയാൽ വലിയ തലവേദനയാണെന്നാണ് ആ ‘ശത്രുക്കള്‍’ പറ‍ഞ്ഞു പരത്തുന്നത്. വീണ്ടും ചില സംവിധായകർ എന്നോടിതു തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ചു നാൾ മുമ്പ് വി.എം. വിനു സംവിധാനം ചെയ്ത ‘മറുപടി’യിൽ അഭിനയിച്ചു. ഷൂട്ടിങ് തീരാറായ ദിവസങ്ങളിലൊന്നില്‍ വിനുേച്ചട്ടന്‍ പറഞ്ഞു. ‘നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു, നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന്.’

ചേട്ടൻ  എനിക്കൊരു ഉപകാരം ചെയ്യണം. ആരാണു വിളിച്ചതെന്നു മാത്രമൊന്നു പറയാേമാ… ഒരു കരുതലിനു വേണ്ടി  മാത്രമാണ്.’ ഞാന്‍ ആവശ്യപ്പെട്ടു. വിനുച്ചേട്ടന്‍ പറഞ്ഞ പേരു കേട്ട്  ഞാന്‍ ഞെട്ടി  ഞാനൊരുപാടു ബഹുമാനിക്കുന്ന ആൾ. ചില ചടങ്ങുകളിൽ വച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ എന്തിനു ശ്രമിക്കുന്നു എന്നറിയില്ല.

ഇതായിരുന്നു ഭാമ അഭിമുഖത്തിൽ പറഞ്ഞത്, എന്നാൽ ഇത് വായിച്ച് ആളുകൾ തെറ്റിദ്ധരിച്ചെന്നും, ഒരു സിനിമാ വാരികയിൽ കോട്ടയംകാരിയായ നടിയെ ഒതുക്കാൻ ദിലീപ് ശ്രമിച്ചെന്ന ഒരു ലേഖനവും കൂടി പുറത്തുവന്നപ്പോൾ അത് താനാണെന്ന് ജനങ്ങൾ വിചാരിച്ചെന്നും തന്നെ ഒതുക്കാൻ ശ്രമിച്ചയാൾ ദിലീപല്ലെന്നും ഭാമ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ബാഹുബലിയിലൂടെ ജനശ്രദ്ധ നേടിയ തെന്നിന്ത്യന്‍ താരം റാണാ ദഗുപതിയുടെ തിയേറ്റര്‍ കത്തി നശിച്ചു. റാണയുടെ തിയേറ്റര്‍ നവീകരിച്ച് തുറക്കുന്നതിന്റെ തലേ ദിവസമാണ് തിയേറ്റര്‍ തീ പിടിച്ച് കത്തി നശിച്ചത്. ആന്ധ്രയിലെ ചിരലസിറ്റിയിലുള്ള സുരേഷ് മഹല്‍ തിയേറ്ററാണ് കത്തി നശിച്ചത്.

ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വന്‍ തുക മുടക്കി ചിലവഴിച്ച തിയേറ്ററിന്റെ അലങ്കാരത്തിന് പുറമെ 50 ലക്ഷത്തിന്റെ പ്രൊജക്ടറും, പുതുതായി തയ്യാറാക്കിയ 410 സീറ്റുകളുമാണ് കത്തി നശിച്ചത്. എന്നാല്‍ ഒരു കോടി രൂപയുടെ വസ്തുക്കള്‍ രക്ഷപ്പെടുത്താനായതായും അഗ്നിശമന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എയര്‍ കണ്ടീഷന്‍ സംവിധാനത്തിലെ റിപ്പയറിംഗിനെ തുടര്‍ന്നായിരുന്നു തീപിടിത്തുമുണ്ടായത്.

ഹിന്ദി സീരിയല്‍ കസമിലൂടെ പ്രശസ്തനായ നടന്‍ അമിത് ടണ്‍ഡണിന്റെ ഭാര്യ റൂബി ഒരു മാസത്തിലേറെയായി ദുബൈ ജയിലിലാണെന്ന് റിപ്പോര്‍ട്ട്. ചര്‍മരോഗ വിദഗ്ധയായ റൂബി യു.എ.ഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റിലായത്.

ഭാര്യ ദുബൈ ജയിലിലാണെന്നും അവരെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് താനെന്നും നടന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഒരു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്തയാഴ്ച ദുബൈയിലേക്ക് വീണ്ടും പോകുന്നുണ്ടെന്നും അമിത് പറഞ്ഞു.

റൂബി നിരപരാധിയാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ ചികിത്സിക്കുന്ന ഡോക്ടറാണ്. നന്നായി ജോലി ചെയ്യുന്ന അവരെ ബോളിവുഡില്‍ നിന്നു മാത്രമല്ല, ഹോളിവുഡില്‍ നിന്നും ആളുകള്‍ തേടിയെത്താറുണ്ട്. റൂബിയെ ആരോ കെണിയില്‍ പെടുത്തിയതാണെന്നും അമിത് ആരോപിച്ചു. നിയമ സംവിധാനത്തില്‍ താന്‍ വിശ്വസിക്കുന്നു. അവരെ ജയിലില്‍ നിന്ന് ഇറക്കാന്‍ കഴിയുമെന്നു തന്നെയാണ്? വിശ്വാസമെന്നും അമിത് പറഞ്ഞു.10 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഏഴു വയസുള്ള മകളുണ്ട്. നിലവില്‍ ഇരുവരും അകന്നു കഴിയുകയാണ്.

മലയാള സിനിമയില്‍ നിന്നും ചിലര്‍ ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഭാമ തയ്യാറായിരുന്നില്ല. എന്നാല്‍ അത്തരമൊരു ഇടപടെല്‍ തനിക്കെതിരെ നടന്നിരുന്നെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോള്‍.

ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സജി സുരേന്ദ്രന്‍ പറഞ്ഞു ഭാമയെ ഈ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് തലവേദനയാകും എന്ന് മുന്നറിയിപ്പ് നല്‍കി. അന്നതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്കെ വിചാരിച്ചു.

വീണ്ടും ചില സംവിധായകര്‍ എന്നോടിത് തുറന്ന് പറഞ്ഞിട്ടുണ്ട്. കുറച്ചുനാള്‍ മുന്‍പ് വി.എം വിനു സംവിധാനം ചെയ്ത മറുപടിയില്‍ അഭിനയിച്ചു. ഷൂട്ടിങ് തീരാറായ ദിവസങ്ങളൊന്നില്‍ വിനു ചേട്ടന്‍ പറഞ്ഞു. നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന്

ചേട്ടന്‍ എനിക്കൊരു ഉപകാരം ചെയ്യണം ആരാണ് വിളിച്ചതെന്ന് മാത്രമൊന്നു പറയാമോ? ഒരു കരുതലിന് വേണ്ടി മാത്രമാണ്. ഞാന്‍ ആവശ്യപ്പെട്ടു. വിനുചേട്ടന്‍ പറഞ്ഞ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാനൊക്കെ ഒരുപാട് ബഹുമാനിക്കുന്ന ആള്‍. ചില ചടങ്ങുകളില്‍ വെച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിന് ശ്രമിക്കുന്നു എന്നറിയില്ല. ”- ഭാമ പറയുന്നു.

സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ എന്തുകൊണ്ടാകാം അങ്ങനെ ചിലര്‍ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് പ്രതിഫലത്തിന്റെ കാര്യത്തില്‍ സ്ട്രിക്ട് ആകുന്നതും എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതും കൊണ്ടാവാമെന്നായിരുന്നു ഭാമയുടെ മറുപടി. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സുരക്ഷിതത്വം തോന്നുന്ന കാര്യങ്ങളില്‍ വാശിപിടിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ലയെന്നും ഭാമ പറയുന്നു.

RECENT POSTS
Copyright © . All rights reserved