Movies

സുചിലീക്‌സില്‍ കുഴങ്ങി വീണ്ടും തമിഴ്‌സിനിമാലോകം. ധനുഷ്, അമല പോള്‍ ,അനിരുദ്ധ്, തൃഷ തുടങ്ങിയവര്‍ക്ക് തലവേദന സൃഷ്ടിച്ച സുചിലീക്‌സ് വീണ്ടും. ഇത്തവണ യുവനടി നിവേത പേതുരാജാണ് ഇര. നടിയുടെ പേരില്‍ നഗ്‌നചിത്രങ്ങളും വിഡിയോകളുമാണ് സുചിലീക്‌സ് എന്ന വ്യാജട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സുചി എന്നു യൂസര്‍ നെയിം ഉള്ള അക്കൗണ്ടില്‍ നിന്ന് ധനുഷിനെതിരെയുള്ള ട്വീറ്റുകളോടെ സുചിലീക്‌സിനു തുടക്കമായത്. ഒരു പാര്‍ട്ടിക്കിടെ നടന്‍ ധനുഷിനൊപ്പം വന്നവരില്‍ ആരോ ഒരാള്‍ തന്റെ കൈ പിടിച്ച് തിരിച്ച് ഞെരിച്ച് ചതച്ചുവെന്നാരോപിച്ചായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്.

അതിനു പിന്നാലെയായിരുന്നു ധനുഷിനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനുമെതിരെ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സുചിത്ര ട്വിറ്ററില്‍ ആഞ്ഞടിച്ചത്. ഗായിക ചിന്‍മയി ശ്രീപദയ്‌ക്കെതിരെയും സുചിത്ര ട്വിറ്ററില്‍ വാളെടുത്തിരുന്നു. ഈ ചിത്രങ്ങളും ട്വീറ്റുകളും വന്‍ കോളിളക്കമാണ് തമിഴകത്ത് സൃഷ്ടിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ തട്ടിയെടുത്തതാണെന്ന് താരം പറയുമ്പോഴും വിവാദ ട്വീറ്റുകള്‍ എത്തിക്കൊണ്ടേയിരുന്നു.

ഒടുവില്‍ സുചിത്ര ലണ്ടനിലെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്ന വാര്‍ത്തയോടെയാണ് എല്ലാം അടങ്ങിയത്. അടുത്തിടെയാണ് താരം തിരിച്ചെത്തിയത്. സംഭവിച്ചു പോയതിലെല്ലാം നാണക്കേടുണ്ടെന്നും താന്‍ നിരപരാധിയാണെന്നും സുചിത്ര പറഞ്ഞിരുന്നു. ഇ-മെയില്‍ ആരോ ഹാക്ക് ചെയ്തുവെന്നും പിന്നീട് അത് ഡി ആക്ടിവേറ്റ് ചെയ്തിരുന്നെന്നും സുചിത്ര വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീണ്ടും സുചിലീക്‌സ് എന്ന ഹാഷ് ടാഗോടു കൂടി വിവാദങ്ങള്‍ ഉയരുകയാണ്.

നടന്‍ അജു വര്‍ഗീസിനെതിരെ ഡിജിപി സെന്‍കുമാറിന് പരാതി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചു കൊണ്ടു പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെയാണ് പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അജു നടിയുടെ പേര് വെളിപ്പെടുത്തിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് സൂചിപ്പിച്ചാണ് അജു വര്‍ഗീസ് പോസ്റ്റിട്ടത്.

അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭാവനയോട്,പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരം, ഒരു ന്യായീകരണവും ഇല്ല. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. ദിലീപ് ഏട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാന്‍ ഉള്ള ശ്രമം. രണ്ടും രണ്ട് ആണെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം 100% സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ പൊതു സമൂഹം കാണിക്കണം. സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെ?

2014ലെ വന്‍ വിജയത്തിനുശേഷം വേലയില്ലാപട്ടധാരിയായി ധനുഷ് വീണ്ടും എത്തുന്നു. സൗന്ദര്യ രജനീകാന്ത് തിരകഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അമലാ പോള്‍ ആണ് ധനുഷിന്‍റെ നായിക.

ഈ വര്‍ഷം തന്നെ പുറത്തിറങ്ങുന്ന പ്രിയദര്‍ശന്‍റെ ‘സില സമയങ്ങളില്‍’ എന്ന ചിത്രത്തിനു ശേഷം സമീര്‍ താഹിറിന്‍റെ ക്യാമറയില്‍ നെയ്തെടുക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാവും ‘വേലയില്ലാ പട്ടധാരി 2’.

ഹോളിവുഡിന്റെ പ്രിയതാരം കാജോള്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട് വേലയില്ലാ പട്ടധാരി 2ന്. ധനുഷിനു ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് കമ്പനിയുടെ ബോസിന്‍റെ വേഷമാണ് കാജോളിന്.

ഷോണ്‍ റോള്‍ഡനും അനിരുദ്ധ് രവിചന്ദറും സംഗീതം ചെയ്യുന്ന ചിത്രത്തില്‍ വിവേക്, സമുതിരകനി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സിനിമയ്ക്കകത്തെ ശത്രുക്കളുടെ കഥ വലിയ രഹസ്യമൊന്നുമല്ല. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചിട്ടും കൂട് പൊട്ടിച്ച് പുറത്ത് വന്ന ശത്രുക്കളുടെ കഥകള്‍ ഗോസിപ്പു കോളങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അങ്ങനെ തകര്‍ന്ന ഒരു സൗഹൃദമായിരുന്നു നടി ഭാവനയുടെയും റിമി ടോമിയുടേതും.

എന്നാല്‍ റിമി ടോമിയും ഭാവനയും തമ്മില്‍ എന്തായിരുന്നു പ്രശ്‌നം. ഭാവനയ്ക്ക് സിനിമയില്‍ ഒത്തിരി ശത്രുക്കളുണ്ട് എന്നാണ് പറയുന്നത്. ദിലീപ്, കാവ്യ മാധവന്‍, റിമി ടോമി ഇങ്ങനെ ചിലരുടെ പേര് ഇടയ്ക്കിടെ പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ അറത്തുമാറ്റുന്ന തരത്തിലുള്ള ശത്രുതയൊന്നും ഭാവനയുമായി ഉണ്ടായിട്ടില്ല എന്നും എന്നാല്‍ തുടക്കത്തിലുണ്ടായിരുന്ന സൗഹൃദം പിന്നീട് നഷ്ടപ്പെട്ടു പോയിട്ടുണ്ട് എന്നും റിമി ടോമി പറയുന്നു.

റിമി ടോമിയുടെ ഉറ്റസുഹൃത്തുക്കളില്‍ ചിലരായിരുന്നു ഭാവന, കാവ്യ മാധവന്‍ തുടങ്ങിയവരൊക്കെ. സ്‌റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് മൂവരും വിദേശത്ത് അടിച്ചു പൊളിച്ച ചിത്രങ്ങളൊക്കെ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കട്ട ഫ്രണ്ട്‌സ്

എന്നാല്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകര്‍ന്നത് എന്നാണ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. ഈ സ്‌റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും ഭാവനയ്ക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നു. അവിടെ സംഭവിച്ചത് എന്താണ് എന്നത് ഇപ്പോഴും പുകമറയ്ക്കകത്താണ്. ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഭാവന വീട്ടില്‍ വരികയും, ഭാവനയുടെ വീട്ടിലേക്ക് താന്‍ പോകുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോള്‍ ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി പറയുന്നു.

അപ്പോഴും എന്താണ് സൗഹൃദത്തില്‍ സംഭവിച്ചത് എന്ന് പറയാന്‍ റിമി തയ്യാറായില്ല. എന്നാല്‍ കാവ്യ മാധവന്‍ ഇപ്പോഴും റിമി ടോമിയുടെ ഉറ്റസുഹൃത്ത് തന്നെയാണ്. മീശമാധവന്‍ എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് റിമിയുടെ തുടക്കം. അന്ന് തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടരുന്നു.

കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഭാവന മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് ഭാവന എത്തിപ്പെട്ടതും ഈ വിദേശ പരിപാടിയ്ക്ക് ശേഷമാണ്. ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഭാവന മഞ്ജുവിനോട് പറഞ്ഞുകൊടുത്തു എന്നാണ് ഗോസിപ്പ് കോളത്തിലെ കഥ. ഗീതു മോഹന്‍ദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം ഭാവന അറിയിച്ചത്. അതോടെയാണ് മുതിര്‍ന്ന നായികമാരുമായുള്ള ഭാവനയുടെ സൗഹൃദം ആരംഭിച്ചതത്രെ.

Also read.. മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭനാണ് സലിം കുമാർ: തുറന്നടിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര

മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭനാണ് സലിം കുമാറെന്ന് തുറന്നടിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര. പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെക്കുറിച്ച് മോശമായി എഴുതിയ ആ കുറിപ്പ് പിന്‍വലിച്ച് മാപ്പുപറയണമെന്ന് ബൈജു ആവശ്യപ്പെടുന്നു.  ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിം കുമാറിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഇട്ട പോസ്റ്റ് താഴെ…

ബൈജു കൊട്ടാരക്കരയുടെ പോസ്റ്റ് വായിക്കാം–

സലിം കുമാറിന് , താങ്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടു. പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയമാകണമെന്ന താങ്കളുടെ അഭിപ്രായം നന്നായിരിക്കുന്നു. ഏതു കഠിനഹൃദയനും മനസ്സില്‍ പോലും ആലോചിക്കാന്‍ പറ്റാത്ത ഒരു കാര്യം ആരെ സംരക്ഷിക്കാനാണ്?

സത്യം പുറത്തു വരട്ടെ. അതുവരെ ദിലീപിനെ വേട്ടയാടരുത് എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കെല്ലാം ഉള്ളത്. അല്ലാതെ ശവത്തില്‍ കുത്തുന്ന മനസ്സുളള താങ്കള്‍ ഒരു കലാകാരനാണോ. ദേശീയ അവാര്‍ഡല്ല ഓസ്‌കാര്‍ നേടിയാലും മനസ്സ് നന്നല്ല എങ്കില്‍ അയാളെ ഒരു കലാകാരന്‍ എന്ന് വിളിക്കാനാകില്ല. ആ നിലയ്ക്ക് നിങ്ങള്‍ കലാകാരനല്ല. മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭന്‍. അല്‍പമെങ്കിലും മനസ്സാക്ഷിയോ ധാര്‍മികതയോ ഉണ്ട് എങ്കില്‍ പോസ്റ്റ് പിന്‍വലിച് ആ കുട്ടിയോട് മാപ്പ് പറയുക. ബൈജു കൊട്ടാരക്കര പറഞ്ഞു.

സലിംകുമാറിന്റെ കുറിപ്പില്‍നിന്ന്:

‘ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരീസഹോദരന്മാരാല്‍ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മള്‍ 2013ല്‍ കണ്ടതാണ്. ദിലീപ്– മഞ്ജു വാരിയര്‍ ഡിവോഴ്‌സ്. പിന്നീട് പലരാല്‍ പലവിധത്തില്‍ കഥയ്ക്ക് മാറ്റം വരുത്തി. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വരെ ദിലീപിന്റെ പേരു വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണു വെളിവാക്കുന്നത്.

‘സംഭവം നടന്ന് അഞ്ചു മാസങ്ങള്‍ക്കുശേഷം ഇപ്പോഴാണു മറ്റൊരു വഴിത്തിരിവില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. പള്‍സര്‍ സുനി ജില്ലാ ജയിലില്‍വെച്ചു ജയിലറിന്റെ സീലോടു കൂടി എഴുതിയ കത്ത് ഇന്നലെ മുതല്‍ ചില ചാനലുകള്‍ തുടരെത്തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സന്ദര്‍ഭത്തില്‍ നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്നു ജില്ലാ ജയിലില്‍ വെച്ച് ജയിലറിന്റെ സീലോടുകൂടി പള്‍സര്‍ സുനി എഴുതി എന്നു പറയപ്പെടുന്ന ബ്ലാക്ക്‌മെയിലിങ് സ്വരമുള്ള കത്ത് ആദ്യം ഏല്‍പ്പിക്കേണ്ടത് പൊലീസിനെയോ മജിസ്‌ട്രേറ്റിനെയോ അല്ലേ. അല്ലാതെ ചില ചാനലുകള്‍ക്ക് സംപ്രേഷണം ചെയ്യാന്‍ കൊടുക്കുകയാണോ വേണ്ടത്– സലീം കുമാര്‍ ചോദിച്ചു.

‘ ഇതിനിടയില്‍ ദിലീപിനെ ഈ കേസില്‍ അകപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ രണ്ടുമൂന്ന് നടീനടന്മാരുടെ പേരുകളും കേള്‍ക്കുന്നുണ്ട്. ഇതും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പള്‍സര്‍ സുനി അന്തംവിട്ട പ്രതിയാണ്. അയാള്‍ എന്തും പറയും. ഈ സംഭവത്തില്‍ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചുവെച്ചിട്ടില്ല. നാദിര്‍ഷാക്കും ദിലീപിന്റെ പിഎ അപ്പുണ്ണിക്കും വന്ന വിഷ്ണു എന്നയാളുടെ ഫോണ്‍ റെക്കോര്‍ഡും വാട്‌സാപ്പില്‍ വന്ന കത്തും ഡിജിപിക്കു കൈമാറി കഴിഞ്ഞു. ജീവിതത്തില്‍ താന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഒരാള്‍. ഒരിക്കല്‍ പോലും ഫോണില്‍ ബന്ധപെട്ടിട്ടില്ലാത്ത പള്‍സര്‍ സുനി എന്നൊരാള്‍ക്ക് നടിയുടെ വീഡിയോക്കുവേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്നു പറയാന്‍തക്ക വിവരമില്ലാത്തവനാണു ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍പോലും പറയില്ല. ഒരു കാര്യം സത്യമാണ്. എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയില്‍ ഇരുന്നു ചിരിക്കുന്നുണ്ട്. അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാമെന്നും സലീംകുമാര്‍ പറയുന്നു.

‘ ഇത് ഒരു സ്‌നേഹിതനുവേണ്ടിയുള്ള വക്കാലത്തല്ല. വേട്ടയാടപ്പെടുന്ന നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോര്‍ക്കണം. ദിലീപും നാദിര്‍ഷായും എന്റെ സ്‌നേഹിതന്മാരാണ്. അതില്‍ ഞാന്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളില്‍ വെച്ചുകൊണ്ട് തന്നെ ഞാന്‍ പറയുന്നു. ഇവരെ രണ്ടുപേരെയും ശാസ്ത്രീയ നുണപരിശോധനക്കായി ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം. പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും എല്ലാം. സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട്. അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ല. എന്റെ അറിവില്‍ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്ക്കായി സിനിമാരംഗത്തെ സ്ത്രീകള്‍ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതില്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും സലീം കുമാര്‍ പറഞ്ഞു.

‘ ദിലീപ് കുറ്റവാളി ആണെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കില്‍ നമ്മള്‍ ഏല്‍പ്പിച്ച കളങ്കങ്ങള്‍ കഴുകി കളയേണ്ട ബാധ്യതയും നമുക്കുതന്നെയാണ്. മാധ്യമങ്ങള്‍ സ്വന്തമായി വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുക. ഭയപ്പെടുക, പ്രതികരിക്കുക. പാസ്റ്റര്‍ നിമോളറുടെ ‘അവര്‍ ക്രിസ്ത്യാനികളെ തേടി വന്നു, ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ ക്രിസ്ത്യാനി അല്ല / അവര്‍ പ്രൊട്ടസ്റ്റന്റുകളെ തേടി വന്നു

ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ പ്രൊട്ടസ്റ്റന്റ് അല്ല / അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു, ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല / അവസാനം അവര്‍ എന്നെ തേടി വന്നു, അപ്പോള്‍ എനിക്കുവേണ്ടി ഭയപ്പെടാന്‍ ആരുമുണ്ടായില്ല..

Read more.. നടി അക്രമിക്കപ്പെട്ട സംഭവം; ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കാളിത്തവും അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നു പിടി തോമസ് എംഎൽഎ

നീണ്ട നാളുകൾക്കു ശേഷം ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് മഞ്ജു വാര്യര്‍ ക്യാമറയുടെ വെളിച്ചത്തില്‍ എത്തിയത്. അപ്പോഴും വേര്‍പിരിയുന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ വീണ്ടും എത്തിയ മഞ്ജുവിന്റെ നെറ്റിയില്‍ നിന്ന് ശീമന്തം മാഞ്ഞപ്പോള്‍ ആരാധകര്‍ ഏറെക്കുറേ അക്കാര്യം ഉറപ്പിച്ചിരുന്നു. അന്നുമുതല്‍ ഇന്ന് വരെ മഞ്ജുവിന്റെ നെറ്റിയില്‍ സിന്ദൂരം കണ്ടിട്ടില്ല. ഭാര്യയായി അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു, കരിങ്കുന്നം സിക്‌സസ് അടക്കമുള്ള ചിത്രങ്ങളിലും മഞ്ജു നെറ്റിയില്‍ സിന്ദൂരം വച്ചില്ല. എന്നാല്‍ ഇപ്പോഴിതാ മഞ്ജുവിന്റെ നെറ്റിയില്‍ വീണ്ടും ശീമന്തം തെളിഞ്ഞിരിയ്ക്കുന്നു. മഞ്ജു നെറ്റിയില്‍ സിന്ദൂരം വച്ച ഫോട്ടോ വൈറലാകുന്നു ബാലതാരം മീനാക്ഷിയ്‌ക്കൊപ്പം നിന്ന് മഞ്ജു സെല്‍ഫി എടുക്കുന്നതാണ് ചിത്രം. സാരി ധരിച്ച്, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി മഞ്ജു വാര്യര്‍. അല്പം തടിയും തോന്നിയ്ക്കുന്നുണ്ട്. ഇപ്പോള്‍ കണ്ടാല്‍ ശരിയ്ക്കും ദിലീപിന്റെ ഭാര്യയായിരുന്ന സമയത്തുള്ള മഞ്ജു തന്നെ. ഇതാണ് മഞ്ജു ഏച്ചി എന്ന തരത്തിലുള്ള കമന്റുകള്‍ ഫോട്ടോയ്ക്ക് ലഭിയ്ക്കുന്നു. മോഹന്‍ലാല്‍ എന്ന പുതിയ ചിത്രത്തിലെ മഞ്ജു വാര്യരുടെ ഗെറ്റപ്പാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടി എന്ന ചിത്രത്തിന് ശേഷം ഷാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുകുട്ടിയുടെ കഥയാണ് മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ പറയുന്നത്. മഞ്ജുവിനൊപ്പം ഇന്ദ്രജിത്തും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ കെ. ആര്‍. മോഹനന്‍(69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടൽ സംബന്ധമായ രോഗത്തെ തുർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. അശ്വത്ഥാമാവ്, പുരുഷാര്‍ഥം, സ്വരൂപം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്റ്ററായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതികശരീരം വൈകിട്ട് 6.30 കലാഭവനിൽ പൊതുദർശനത്തിന് വെയ്ക്കും.

1975ല്‍ മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി ആദ്യചിത്രമായ അശ്വത്ഥാമാവ് സംവിധാനം ചെയ്തു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഈ ചിത്രം നേടി. സി. വി. ശ്രീരാമന്റെ ചെറുകഥയെ അധികരിച്ച് 1987ല്‍ സംവിധാനം ചെയ്ത പുരുഷാര്‍ഥമാണ് രണ്ടാമത്തെ ചിത്രം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം പുരുഷാര്‍ഥം കരസ്ഥമാക്കി. മികച്ച മലയാള ചിത്രത്തിനുളള ദേശീയപുരസ്ക്കാരവും പുരുഷാർത്ഥിന് ലഭിച്ചു. 1992ല്‍ സംവിധാനം ചെയ്ത സ്വരൂപമാണ് അവസാനത്തെ ചിത്രം.ഈ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുളള ദേശീയപുരസ്ക്കാരം നേടി.

 

കലാമണ്ഡലം കൃഷ്ണൻകുട്ടിപൊതുവാൾ,ദേവഗൃഹം, വിശുദ്ധഭവനങ്ങൾ, എസ് കെ പൊറ്റക്കാട്, കെ ആർ ഗൗരിയമ്മ തുടങ്ങിവരെ കുറിച്ച് ഉൾപ്പടെ മുപ്പതിലേറെ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.ഡോക്യുമെന്ററികൾക്കും അദ്ദേഹത്തിന് ദേശീയപുരസ്ക്കാരങ്ങൾ ​ഉൾപ്പടെ വിവിധ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

തൃശൂരിലെ ചാവക്കാട് 1948ൽ കെ, എസ് രാമൻ മാസ്റ്ററുടെയും കെ.വി പാറുക്കുട്ടിയുടെയും മകനായി ജനിച്ചു. ഭാര്യപരേതയായ ഡോ. എ. ആർ. രാഗിണി. പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിൽ ഡിപ്ലമോ നേടിയ മോഹനൻ കെ എസ് എഫ് ഡി സി ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് കൈരളി ചാനൽ ആരംഭിച്ച കാലത്ത് അതിന്റെ പ്രോഗ്രാം ഡയറക്ഠറായി ചുമതല നിറവേറ്റിയിരുന്നു.

കൊച്ചി മെട്രോയിൽ മദ്യപിച്ച് ബോധം കെട്ട് കിടന്നുറങ്ങുന്ന യുവാവിന്റെ ചിത്രമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിനു പിന്നിലെ യഥാർഥ വസ്തുത മറ്റൊന്നായിരുന്നു. അതെന്താണെന്ന് അറിയാതെയാണ് പലരും ചിത്രം ഷെയർ ചെയ്തത്.

അങ്കമാലി കിടങ്ങൂരിലെ എൽദോ എന്ന യുവാവാണ് ചിത്രത്തിലുണ്ടായിരുന്നത്. ”തുടങ്ങിയിട്ട് ഒരാഴ്ചപോലും ആയില്ല മെട്രോയില്‍ പാമ്പ്” എന്ന തലക്കെട്ടോടെയായിരുന്നു എല്‍ദോ മെട്രോയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത്. പക്ഷേ ഈ വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ എൽദോയ്ക്ക് കഴിയില്ല. കാരണം സംസാരശേഷിയോ കേള്‍വി ശേഷിയോ എൽദോയ്ക്ക് ഇല്ല.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ട് മടങ്ങുമ്പോള്‍ മകന്റെ ആഗ്രഹപ്രകാരമാണ് എൽദോ മെട്രോയില്‍ കയറിയത്. അനുജന്റെ ഓര്‍മകൾ മനസ്സിലേക്ക് എത്തിയപ്പോൾ മെട്രോയിൽ അറിയാതെ കിടന്നു പോയി എല്‍ദോ. ഈ സമയത്താരോ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ മറ്റൊരു രീതിയിൽ പ്രചരിപ്പിച്ചു. രണ്ട് കുട്ടികള്‍ക്കും സംസാര ശേഷിയില്ലാത്ത ഭാര്യയ്ക്കും ഒപ്പമാണ് എല്‍ദോയുടെ താമസം. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് എൽദോ.

എൽദോയുടെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

ചാക്കോച്ചന്റെ ഫേസ് ബുക്കിൽ ഇങ്ങനെ: 
ഇത് എൽദോ ….
സംസാരിക്കാനും കേൾക്കാനും ഉള്ള കഴിവ് ഇദ്ദേഹത്തിനില്ല.”METRO” എന്ന മഹാ സംഭവത്തിൽ അറിയാതെ തളർന്നു വീണു പോയ ഒരു സഹോദരൻ!
ഒരാളുടെ യഥാർഥ അവസ്ഥ അറിയാതെ, അയാളുടെ ശാരീരിക-മാനസിക അവസ്ഥ അറിയാതെ ….
മുൻവിധികളോടെയും മുൻധാരണകളോടെയും അഭിപ്രായങ്ങൾ എന്ന പേരിൽ അനാവശ്യങ്ങൾ എഴുതി പ്രചരിപ്പിക്കുമ്പോൾ, ഒന്നാലോചിക്കുക….
നാളെ നിങ്ങൾക്കും ഈ അവസ്ഥ വന്നു കൂടായ്കയില്ല !!
നിങ്ങളോടു ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യന്റെ ജീവിതവും കുടുംബവും ആയിരിക്കാം തകർന്നത് ..അയാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവാം ഇല്ലാതായത് …എന്തിനു വേണ്ടി, എന്തു നേടി അത് കൊണ്ടു ???
പ്രിയപ്പെട്ട എൽദോ ….സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത താങ്കൾ ഇതൊന്നും കേൾക്കാതിരിക്കുകയും പ്രതികരിക്കാതിരിക്കുകയും ആണ് നല്ലത് ….പക്ഷെ നിങ്ങൾ ഇതറിയും, നിങ്ങൾ വിഷമിക്കും, നിങ്ങളുടെ കുടുംബം വേദനിക്കും ……
മാപ്പ് ചോദിക്കുന്നു …..
മാപ്പർഹിക്കാത്ത ഈ തെറ്റിന് …..ഞാൻ ഉൾപ്പടെയുള്ള ,സാമൂഹ്യ ബോധം ഉണ്ട് എന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹം മുഴുവനും.

പാരിജാതം എന്ന സീരിയലിലൂടെ എത്തിയ നായിക രസ്നയെക്കുറിച്ച് നിരവധി ഗോസിപ്പുകളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. രസ്നയെ ആരോ ഒളിപ്പിച്ച് താമസിപ്പിക്കുകയാണെന്നായിരുന്നു പ്രചരണം. ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

ഞാന്‍ ഒളിച്ചു താമസിക്കുകയല്ല, എന്നെ ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു. അതില്‍ രണ്ടര വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളില്‍ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ് എന്ന് നടി ഒരു വീഡിയോയിലൂടെ പറയുന്നു.

ഞാന്‍ വിവാഹം ചെയ്ത വ്യക്തി മറ്റൊരു സമുദായത്തില്‍പ്പെട്ടയാളാണ്. എന്റെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എന്റെ ജീവിതത്തിന് വലിയ പബ്ലിസിറ്റി കൊടുക്കാത്തത്. ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. എന്റെ കുഞ്ഞിന്റെ കൂടെ ഇപ്പോള്‍ ഞാന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ, എന്റെ പേരില്‍ ഒരുപാട് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുണ്ട്. അതൊന്നും ഞാന്‍ കൈകാര്യം ചെയ്യുന്നവയല്ല. ആരൊക്കെയോ മോശമായി പലര്‍ക്കും മെസേജ് അയച്ചതായി അറിയാന്‍ കഴിഞ്ഞു. ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല. എന്നെ സ്നേഹിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളു. ഞാന്‍ വളരെ സന്തോഷമായാണ് ഇപ്പോള്‍ ജീവിക്കുന്നത്, രസ്ന പറയുന്നു.

കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ നടിമാരില്‍ പലരും തയ്യാറാകാറുണ്ട്. എന്നാല്‍ അടുത്തിടെ തമിഴ് നടി നക്ഷത്ര സഞ്ജന, ഉയിര്‍ക്കൊടി എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം പട്ടിണി കിടക്കുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്തു. ഒറിജിനലായി അഭിനയിക്കണമെന്ന കരാറോടെയാണ് സഞ്ജന ചിത്രത്തില്‍ അഭിനയിച്ചത്. ഒരു യുവതിയെയും മറ്റൊരു യുവാവിനെയും ചിലര്‍ തട്ടിക്കൊണ്ടു പോകുന്നു. എന്നിട്ട് 20 അടി താഴ്ചയുള്ള കുഴിയില്‍ രഹസ്യമായി പാര്‍പ്പിക്കുന്നു. അഞ്ച് ദിവസം അവിടെ കഴിഞ്ഞ ഇവര്‍ എങ്ങനെയോ രക്ഷപെടുന്നു. തുടര്‍ന്ന് ആരാണ് തങ്ങളെ തട്ടിക്കൊണ്ട് പോയതെന്നും എന്തിനാണ് അതെന്നും അന്വേഷിച്ച് കണ്ടെത്തുന്നതുമാണ് കഥ. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്താണ് സിനിമ ചിത്രീകരിച്ചത്. വിശപ്പിന്റെ കാഠിന്യം മുഖത്ത് പ്രതിഫലിക്കണമെന്ന ലക്ഷ്യത്തോടെയാണ് നായകനെയും നായികയെയും സംവിധായകന്‍ അഞ്ച് ദിവസം പട്ടിണിക്കിട്ടത്. വെള്ളവും ജ്യൂസും മാത്രമാണ് നല്‍കിയത്. എന്നാല്‍ പട്ടിണി കിടന്ന നടി അവസാനം മയങ്ങി വീണു. ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചാണ് സാധാരണ നിലയിലാക്കിയത്. അഞ്ച് ദിവസം വെള്ളം കുടിക്കാതെ കഴിയുന്നവര്‍ പരവശരാകും. വെള്ളം കിട്ടാതെ വരുമ്പോള്‍ സ്വന്തം മൂത്രം പോലും കുടിക്കാന്‍ തയ്യാറാകും. മരണത്തെ മുഖാമുഖം കാണുമ്പോഴാണ് ഇതൊക്കെ ചെയ്യുന്നത്. ഇത് ഒറിജിനലായി ചെയ്യാമെന്ന് സഞ്ജന സംവിധായകനോട് അങ്ങോട്ട് പറയുകയായിരുന്നു. അഭിനയം തന്റെ തൊഴിലല്ല, പാഷനാണെന്ന് സഞ്ജന പറഞ്ഞു. കാവേരി നദിയെ കുറിച്ചുള്ള പ്രശ്‌നങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് നായിക കഥാപാത്രം തമിഴും നായക കഥാപാത്രം തെലുങ്കനുമായതെന്നും താരം പറഞ്ഞു. ഈ സിനിമ ചര്‍ച്ച ചെയ്യപ്പെടണം. തന്റെ അധ്വാനത്തിന് ഫലം ലഭിക്കണം അതാണ് തന്റെ ആഗ്രഹമെന്ന് സഞ്ജന പറഞ്ഞു.

RECENT POSTS
Copyright © . All rights reserved