Movies

ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം അനുഷ്ക അഭിനയിക്കുന്ന അടുത്ത ചിത്രമാണ് ഭാഗ്മതി. സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. പൊള്ളാച്ചിയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ സിനിമയിൽ അനുഷ്ക ഉപയോഗിക്കുന്ന കാരവൻ പൊലീസ് പിടിച്ചെടുത്തതായി റിപ്പോർട്ട്.

അനുഷ്കയെ കൊണ്ടുവരുന്നതിനായി ഹോട്ടലിലേക്ക് പോകുന്ന വഴിയാണ് കാരവാൻ പൊലീസ് തടഞ്ഞത്. വാഹനത്തിന്റെ വിവരങ്ങള്‍ ചോദിച്ചപ്പോൾ ഡ്രൈവറുടെ കയ്യിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. മതിയായ രേഖകളില്ലാത്തതിനാൽ കാരവൻ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പ്രൊഡക്ഷന്‍ ടീം പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

കാരവാൻ ഇല്ലാത്തതിനാൽ മറ്റൊരു കാറിലാണ് അനുഷ്ക ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ജയറാം, ആശ ശരത് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

അനുഷ്ക വാർത്തകളിൽ നിറയുന്നത് മറ്റൊരു ഗംഭീര ചിത്രത്തിന്റെ പേരിലാണ്. തെലുങ്കു സിനിമയിലെ ഇതിഹാസം ദസരി നാരായണ റാവു തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യേണ്ടത് അനുഷ്കയായിരിക്കണം എന്നതായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം.

ഇതു സംബന്ധിച്ച് അനുഷ്കയോട് ഉടൻ സംസാരിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തെലുങ്കിൽ 150 ചിത്രങ്ങളിലധികം സംവിധാനം ചെയ്ത, അമ്പതിലധികം ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന ദസരി നാരായണ റാവുവിന്റെ സുവർണ്ണകാലം അവസാനിച്ചുവെന്ന് പലരും പറഞ്ഞു പരത്തിയപ്പോഴാണ് പൂർവാധികം ശക്തിയോടെ അദ്ദേഹം തിരിച്ചുവരവിനൊരുങ്ങിയത്. മരണം രംഗബോധമില്ലാത്ത കോമാളിയായെത്തിയെങ്കിലും അദ്ദേഹത്തിന്റെ അവസാന സ്വപ്നം സഫലമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നാണ് അദ്ദേഹത്തിനോടടുപ്പമുള്ളവർ സൂചിപ്പിക്കുന്നത്.

മാക്സിം മാഗസിന്റെ ഹോട്ട് വനിതകളുടെ പട്ടികയിൽ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ഇടം നേടിയതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ താരസുന്ദരികളുടെ പട്ടികയിലെ സ്ഥാനത്തെക്കുറിച്ച് വിവരം ഒന്നുമില്ലായിരുന്നു. ലോകമാകമാനമുളള 100 വനിതകളുട പട്ടികയിലാണ് ഇരുവരും സ്ഥാനം പിടിച്ചത്. ഇരുവരിലും ആരായിരിക്കും ഹോട്ട് എന്നെറിയാൻ താാരസുന്ദരികളുടെ ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ വർഷത്തെ ഹോട്ടസ്റ്റ് വനിതയാരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് മാഗസിൻ.

Image result for deepika-padukone-tops-maxim-hot-100-list-leaves-priyanka-chopra-kendall-jenner-behind
പ്രിയങ്ക ചോപ്രയെ കടത്തിവെട്ടി ഹോട്ടസ്റ്റ് വനിതയായി മാറിയിരിക്കുകയാണ് ദീപിക പദുക്കോൺ. ഹെയ്‌ലി ബാൾഡ്വിൻ, എമ്മ വാട്സൺ, എമ്മ സ്റ്റോൺ, കെൻഡാൽ ജെന്നർ തുടങ്ങി പലരെയും പിന്നിലാക്കിയാണ് ദീപിക ഒന്നാം സ്ഥാനം നേടിയത്. മാഗസിൻ അവരുടെ ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ഇതിനു പിന്നാലെ ദീപിക മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ദീപികയുടെ ഹോളിവുഡ് ചിത്രം ത്രിപ്പിൾ എക്സ് താരത്തിന് രാജ്യത്തിനുപുറത്തുനിന്നും നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു. കൂടാതെ മെറ്റ് ഗാലയിലും, കാൻ ഫിലിം ഫെസ്റ്റിവലിലും പങ്കെടുത്തതിലൂടെ താരം കൂടുതൽ പ്രശസ്തയായി. ദീപികയ്ക്ക് കൂടുൽ വോട്ട് ലഭിക്കാൻ ഇടയാക്കിയതും ഇതൊക്കെയാണെന്നാണ് വിലയിരുത്തൽ.

കാര്യം ലോകസുന്ദരിയൊക്കെ തന്നെ, പക്ഷെ സ്വന്തം ഭാര്യ വേറെ ആരെയെങ്കിലും പോയി കെട്ടിപിടിക്കുന്നത് മിക്ക പുരുഷന്മാര്‍ക്കും ഇഷ്ടമല്ല. അതിപ്പോള്‍ ലോകസുന്ദരി ഐശ്വര്യ റായിയുടെ കാര്യമാണേല്‍  പോലും.

അഭിഷേക് ഐശ്വര്യ താരദമ്പതികള്‍ എന്നും മാധ്യമങ്ങള്‍ക്ക് വിരുന്നാണ്. ഇരുവരും ഒന്നിക്കുന്ന വേദികളിലെ ചലനങ്ങളും വിശേഷങ്ങളും എന്നും ഗോസിപ്പുകോളങ്ങളിലും നിറയാറുണ്ട്. ഇരുവരും തമ്മില്‍ വഴക്കാണെന്നും ഉടന്‍ വേര്‍പിരിയുമെന്നും വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ടും കാലമേറെയായി. എന്നാല്‍ താരങ്ങള്‍ ഇതുവരെ ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇരുവരുടെയും സൗന്ദര്യ പിണക്കങ്ങള്‍ മുമ്പും ക്യാമറയ്ക്ക് വിരുന്നായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

സച്ചിനെ ഐശ്വര്യ കെട്ടിപ്പിടിക്കുന്നത് കണ്ട് അഭിഷേകിന്റെ മുഖം വാടുന്നതാണ് വീഡിയോയില്‍ നിറയുന്നത്. സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ബച്ചന്‍ കുടുംബം പങ്കെടുത്തത്. സച്ചിനോട് സൗഹൃദം പങ്കുവെക്കുന്നതിനായിട്ടാണ് ഐശ്വര്യ സച്ചിനെ കെട്ടിപിടിച്ചത്. ആ സമയത്ത് സച്ചിന്റെ ഭാര്യ അഞ്ജലി, അമിതാഭ് ബച്ചന്‍,അഭിഷേക് ബച്ചന്‍ എന്നിവര്‍ അടുത്ത് തന്നെയുണ്ടായിരുന്നു. ഐശ്വര്യ പെട്ടെന്ന് സച്ചിന്റെ അടുത്ത് ചെല്ലുകയും സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ ഹസ്തദാനത്തിന് പകരമായി കെട്ടിപിടിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ചിരിച്ചു കൊണ്ട് അടുത്ത് നിന്നിരുന്ന അഭിഷേകിന്റെ മുഖം പെട്ടെന്ന് വാടുന്നതാണ് വീഡിയോയില്‍. അഭിഷേക് പ്രതീക്ഷിക്കാതിരുന്ന സമയത്തായിരുന്നു ഐശ്വര്യയുടെ സ്‌നേഹ പ്രകടനം. ഇത് സഹിക്കാന്‍ കഴിയാതെ വന്ന അഭിഷേക് അസ്വസ്ഥത പ്രകടിപ്പിച്ചത് വീഡിയോയില്‍ കൃത്യമായി പതിയുകയും ചെയ്തിരുന്നു.

ഒരു കാലത്ത് ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായി പാറി നടന്ന നടിയാണ് മനീഷ കൊയ്‌രാള. കാന്‍സര്‍ ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയായി എത്തിയിരുന്നെങ്കിലും ചെറുത്ത് നില്‍പ്പിലുടെ നടി അതിനെ അതിജീവിച്ചു. നേപ്പാളി ബിസിനസുകാരനുമായി കുറച്ചു കാലത്തെ ദാമ്പത്യ ബന്ധമേ ഉള്ളുവെങ്കിലും വിവാഹത്തെക്കുറിച്ച് സ്വപ്‌ന തുല്യമായ അഭിപ്രായമാണ് മനീഷ കൊയ്‌രാളയ്ക്ക് ഇപ്പോഴും.

2010 ലാണ് മനീഷ കൊയ്‌രാള വിവാഹിതയായത്. രണ്ടു വര്‍ഷത്തിന് ശേഷം ആ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ നടി വിവാഹ ബന്ധം തകര്‍ന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

1989 ലാണ് മനീഷ സിനിമ ലോകത്തെക്ക് എത്തുന്നത്. തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ സിനിമയിലും ബോളിവുഡിലുമായി നിരവധി സിനിമകളിലഭിനയിച്ച നടി ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയുമായി കാന്‍സര്‍ എത്തിയതാണ് നടിയുടെ ജീവിതത്തിന് കരിനിഴല്‍ പരത്തിയത്.നേപ്പാളി ബിസിനസുകാരന്‍ സമ്രാത് ദഹലുമായി 2010 ലാണ് മനീഷ വിവാഹിതയായത്. അധികനാള്‍ ആയുസ്സില്ലാതിരുന്ന ബന്ധം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പ്പെടുത്തുകയായിരുന്നു. ബന്ധം വേര്‍പ്പെടുത്തിയതില്‍ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കായിരുന്നു, അതില്‍ ഒരു കുറ്റവും മറുവശത്ത് ഉണ്ടായിരുന്നില്ല. എല്ലാ തെറ്റുകളും എന്റേതായിരുന്നെന്നും മനീഷ പറയുന്നു. അടുത്തിടെ വാര്‍ത്ത ഏജന്‍സിയോട് നടത്തിയ അഭിമുഖത്തിലാണ് തന്റെ പരാജയപ്പെട്ട വിവാഹ ജീവിതത്തെക്കുറിച്ച് നടി തുറന്ന് സംസാരിച്ചത്.

ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം. ആനന്ദ് എൽ.റായ് ഷാരൂഖിനെ നായകനാക്കി ചെയ്യുന്ന സിനിമയുടെ സെറ്റിലായിരുന്നു അപകടം. സീലിങ്ങിന്റെ ഒരു ഭാഗം അടർന്നുവീഴുകയായിരുന്നു. അപകടസമയത്ത് ഷാരൂഖും ഉണ്ടായിരുന്നു. പരുക്കുകളൊന്നും കൂടാതെ ഷാരൂഖ് അദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റു ചിലർക്ക് ചെറിയ പരുക്കുകൾ പറ്റിയതായി റിപ്പോർട്ടുണ്ട്.

സംഭവത്തെക്കുറിച്ച് സംവിധായകൻ റായ് ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ചെറിയൊരു അപകടമായിരുന്നെന്നും ആർക്കും ഗുരുതര പരുക്കുകളില്ലെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കുളളനായിട്ടാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കുന്നത്. അനുഷ്ക ശർമ, കത്രീന കെയ്ഫ് എന്നിവരാണ് നായികമാർ. ജബ് തക് ഹേ ജാനിനുശേഷമാണ് മൂവരും ഒന്നിക്കുന്ന ചിത്രമാണിത്. അപകടത്തെതുടർന്ന് നിർത്തിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഈ ആഴ്ച അവസാനം വീണ്ടും തുടങ്ങിയേക്കും.

ഷാരൂഖ് ചിത്രത്തിനിടെ അപകടമുണ്ടാകുന്നത് ഇതാദ്യമായല്ല. ഡർ, റാ വൺ, ചെന്നൈ എക്സ്പ്രസ് എന്നിവ ഉൾപ്പെടെയുളള സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളിൽ ഷാരൂഖിനു പരുക്കേറ്റിട്ടുണ്ട്.

മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങാനെത്തിയ  മമ്മൂട്ടിയെ സംഘാടകര്‍ അപമാനിച്ച സംഭവത്തില്‍ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു.  ഹൈദരബാദില്‍ വച്ച് നടന്ന 63ാം ഫിലിം ഫെയര്‍ പുരസ്‌കാര ദാന ചടങ്ങിനിടെയാണ് മമ്മൂട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നടന്നത്.

നോമ്പ് കാലമാണെന്നും നോമ്പ് നോറ്റിരിക്കുന്നതിനാല്‍ തന്നെ നേരത്തെ വിടുന്ന തരത്തില്‍ അവാര്‍ഡ്‌ ദാനം പ്ലാന്‍ ചെയ്യണമെന്നും മമ്മൂട്ടി സംഘാടകരോട് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ഈ അപേക്ഷ സംഘാടകര്‍ അംഗീകരിക്കുകയും ചെയ്തു. താരത്തെ നോമ്പ് തുറയുടെ സമയത്തിനു മുന്പ് വിടാമെന്നും ഉറപ്പുനല്‍കിയിരുന്നു. പക്ഷെ അവാര്‍ഡ്‌ ദാന പരിപാടിയില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

സംഘാടകര്‍ നേരത്തെ എഴുതി തയ്യാറാക്കിയ ക്രമത്തിലാണ് താരങ്ങളെ അവാര്‍ഡ് നല്‍കാനായി വിളിച്ചത്. മമ്മൂട്ടിയുടെ പേര് അവസാനമായിരുന്നു ഉണ്ടായിരുന്നത്. അവാര്‍ഡ്‌ വാങ്ങേണ്ട സമയമായപ്പോഴേക്കും നോമ്പ് തുറക്കേണ്ട സമയം കഴിഞ്ഞു പോയിരുന്നു. വേദിയിലും സദസ്സിലുമായി ഉണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം അപ്പോഴേക്കും അവാര്‍ഡ്‌ ഏറ്റുവാങ്ങി പോയിരുന്നു. നോമ്പ് കാലമായതിനാല്‍ ആരാധകരും നേരത്തെ സ്ഥലം വിട്ടു. അവസാനം ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ നിന്നാണ് താരം പുരസ്‌കാരം ഏറ്റു വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങള്‍ക്കു മുന്പ് മലയാളത്തില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രം സമ്മര്‍ ഇന്‍ ബത്‌ലഹേം കണ്ടവരെല്ലാം ചിന്തിക്കുന്ന ഒരു ചോദ്യമുണ്ട്. ജയറാമിന് ആ പൂച്ചയെ അയച്ച കാമുകി ആരായിരിക്കും. ചിത്രത്തിന്റെ ആരംഭ ഭാഗത്തിലും ക്ലൈമാക്‌സിലുമാണ് ജയറാമിന് കാമുകിയെന്ന് പറയപ്പെടുന്ന നായിക പൂച്ചയെ അയക്കുന്നത്. പൂച്ചയെ അയച്ച കാമുകിയെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ അവസാനഭാഗം വരെ ജയറാമിനും കൂട്ടര്‍ക്കും അതിന് സാധിക്കുന്നില്ല. ഈ സസ്‌പെന്‍സ് തന്നെയായിരുന്നു ചിത്രത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.

1998ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ക്ലൈമാക്സ് രംഗം ഇന്നും ചര്‍ച്ചാവിഷയമാണ്. സുരേഷ്‌ഗോപി, ജയറാം, മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ എന്നിവല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സിനിമയുടെ അവസാനം ജയറാമിന് പൂച്ചയെ അയക്കുന്നത് നാലു കസിന്‍സില്‍ ആരാണെന്ന് ഇതുവരെയും അറിയില്ല.

ഈ സംഗതിയെക്കുറിച്ച് ചിത്രത്തിലെ നായികമാരിലൊരാളായ ശ്രീജയ പറയുന്നത് ഇങ്ങനെയാണ്.”ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന്‍ ഒരിക്കലും സ്‌പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമേ അറിയൂ ആ അജ്ഞാത കാമുകി ആരാണെന്ന്”.

നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്താന്‍ പോകുകയാണ്  ശ്രീജയ. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമ്മര്‍ ഇന്‍ ബത്ലഹേമിലെ അജ്ഞാതകാമുകിയെക്കുറിച്ച് ശ്രീജയ പറഞ്ഞത്. എന്തായാലും ശ്രീജയയുടെ വാക്കുകള്‍ ആളുകളെ വീണ്ടും ബത്‌ലഹേമിലെ സമ്മര്‍ ഓര്‍മ്മിപ്പിക്കുകയാണ്.

വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഇന്നും ശ്രീജയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. വിവാഹശേഷം ശ്രീജയ ബാംഗ്ലൂര്‍ സെറ്റില്‍ഡാണ്. അവിടെ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു. മദന്‍ നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ബിസിനസ്സുകാരനാണ്. ഒരു മകള്‍ മൈഥിലി. നൃത്തിന്റെ തിരക്കുകള്‍ക്കൊപ്പം കുടുംബത്തിന്റെ തിരക്കും നിറഞ്ഞ സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീജയ.

പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയായി എത്തിയ അനുപമ പരമേശ്വരന്‍ മലയാളത്തില്‍ മാത്രമല്ല തെലുങ്കിലെയും പ്രിയ നായികയായി മാറിക്കഴിഞ്ഞു. തന്റെ കരിയര്‍ മാറ്റിമറിച്ച ആ ചിത്രത്തിനോട് മറ്റെന്തിനേക്കാളും സ്‌നേഹം അനുപമയ്ക്കുണ്ട്. ആ സ്‌നേഹത്തിന്റെ ഓര്‍മക്കായി സ്വന്തം വീടിന് ‘പ്രേമം’ എന്നാണ് അനുപമ പേര് നല്‍കിയത്. ചിത്രം പുറത്തിറങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അനുപമ വെളിപ്പെടുത്തിയത്. വീടിന്റെ ചിത്രവും പങ്കുവച്ചു. സിനിമയുടെ ടൈറ്റില്‍ എഴുതിയ അതേ സ്‌റ്റൈലില്‍ ആണ് വീട്ടിലും ഈ പേര് എഴുതിയിരിക്കുന്നത്.

‘രണ്ട് വര്‍ഷം മുമ്പ്, ഇതേ ദിവസം എന്റെ ജീവിതത്തില്‍ അത്ഭുതം സംഭവിച്ചു…’പ്രേമം’….ഇപ്പോള്‍ എന്റെ വീടിന് ഒരു പേര് നോക്കിയപ്പോള്‍ ഇതിലും മനോഹരമായ മറ്റൊരു പേരില്ല. ഏറ്റവും മികച്ച തുടക്കം നല്‍കിയ എന്റെ പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന് നന്ദി. ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ വ്യക്തിത്വത്തിനുടമയാണ് താങ്കള്‍.

അന്‍വറിക്ക ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു, അദ്ദേഹത്തിനും നന്ദി. നിവിന്‍ ചേട്ടന്, മഡോണ, സായി പല്ലവി എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.’അനുപമ പറഞ്ഞു.

നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ തന്റെ അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്. പ്രേമം സിനിമ പുറത്തിറങ്ങി രണ്ടുവർഷത്തിന് ശേഷമാണ് അടുത്തചിത്രവുമായി അൽഫോൻസ് വരുന്നത്. തമിഴിലാണ് ചിത്രം ഒരുങ്ങുന്നത്.

ജയറാമിന്റെ മകൻ കാളിദാസാണ് അൽഫോൻസിന്റെ പുതിയ ചിത്രത്തിൽ നായകനെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ചർച്ച നടന്നുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Image result for Premam-director-alphonse-puthren-Next-In-Tamil-With-Malayalam-Superstar-Son

അടുത്ത രണ്ടുമാസത്തിനുള്ളിൽ പുതിയ സിനിമ തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് അൽഫോൻസ് പുത്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.‘ഇത്തവണ പുതിയ ചിത്രത്തിനായുള്ള പഠനത്തിന്റെയും തയ്യാറെടുപ്പിന്റെയും തിരക്കിലായിരുന്നു. ഈ ചിത്രം സംഗീതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അതിനെക്കുറിച്ച് കൂടുതൽ പഠിച്ചു. അതുകൊണ്ടാണ് ചിത്രം തുടങ്ങാൻ ഇത്ര കാലയളവ് വന്നത്. പ്രണയവും സൗഹൃദവും ഈ സിനിമയിലുണ്ട്. എന്നാൽ പ്രേമം പോലെ ഇതൊരു പ്രണയചിത്രമല്ല, നേരം പോലെ ഒരു കോമഡി ത്രില്ലറുമല്ല. കോമഡിയും എല്ലാ വികാരങ്ങളും ചേരുന്ന ഒരു സാധാരണ സിനിമയായിരിക്കും ഇത്. ഇത്തവണ എന്റെ സുഹൃത്ത് നിവിൻ പോളിയല്ല നായകൻ. നിങ്ങളുടെ എല്ലാ പ്രാർത്ഥനയും അനുഗ്രവും ഉണ്ടാകണം.’ അൽഫോൻസ് പറഞ്ഞു.

പുതിയ ചിത്രം തമിഴിലാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്. ‘പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍’ ഇങ്ങനെയായിരുന്നു പുതിയ സിനിമയെപ്പറ്റി അല്‍ഫോണ്‍സ് പുത്രന്‍ നേരത്തെ കുറിച്ചത്.

മലയാള സിനിമാ ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു സിനിമാപ്രവേശനം ആണ് മോഹന്‍ലാലിന്റെ മകന്റെത്.  മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തുന്ന കാര്യം ഉറപ്പായത് അടുത്തിടെയാണ്.

ജിത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവും വെള്ളിത്തിരയില്‍ നായകനായെത്തുമ്പോള്‍ താരപുത്രന്റെ പ്രതിഫലം എത്രയായിരിക്കുമെന്നതും ആകാംഷയേകുന്നതാണ്. ജിത്തു ചിത്രത്തില്‍ പ്രണവ് വാങ്ങുന്ന പ്രതിഫലം ആരേയും ഞെട്ടിക്കുന്നതാണ്. വെറും ഒരു രൂപയാണ് പ്രണവ് പ്രതിഫലം വാങ്ങുന്നത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളുടെ മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത പ്രണവ് തന്നെ ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്.
2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്തായാലും മലയാളത്തിന്റെ താരരാജാവിന്റെ മകന്‍ വെള്ളിത്തിരയില്‍ നായകനാകുന്നത് കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

RECENT POSTS
Copyright © . All rights reserved