മലയാളത്തിലെ ഗ്ലാമര്‍ നായിക ഹണി റോസ് ഒടുവില്‍ ആ രഹസ്യം വെളിപെടുത്തി. താന്‍ ഒരു യുവ നടനുമായി പ്രണയത്തിലാണ്. യഥാര്‍ത്ഥ പുരുഷന്റെ സൗന്ദര്യം ധീരതയാണെന്ന് നടി ഹണി റോസ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആ ധീരനെ നടി കണ്ടെത്തിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.
റിമി ടോമി അവതരിപ്പിക്കുന്ന ടോക്ക്‌ഷോയിലാണ് ഹണി താന്‍ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തുന്നത്. ‘ഞാന്‍ ഒരു യുവനടനുമായി പ്രണയത്തിലാണ്.’-ഹണി തന്നെ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായിട്ടില്ല. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്‌സ് സിനിമയുടെ വിശേഷങ്ങളുമായാണ് ഹണി റോസ് പരിപാടിയില്‍ എത്തുന്നത്.
പുറം മോടിയല്ല, എങ്ങനെ പെരുമാറുന്നു എന്നതാണ് പുരുഷലക്ഷണമെന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. പുരുഷന്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ആ വ്യക്തിയെ മനസിലാക്കാന്‍ കഴിയും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസിലെ പുരുഷ യോഗ്യതയെന്നും ഹണി പറഞ്ഞിട്ടുണ്ട്. തന്റെ സങ്കല്‍പ്പത്തിലുള്ള പുരുഷനെ തന്നെയാകും ഹണി കണ്ടെത്തിയതെന്നാണ് ആരാധകരുടെ പ്രതീക്ഷ.
തിരിച്ചുവരവിന്റെ സൂചന നല്‍കി പ്രശസ്ത നടന്‍ ജഗതി ശ്രീകുമാര്‍ ലോക സംഗീതദിനത്തില്‍ ഗാനമാലപിച്ചു. ലോക സംഗീത ദിനമായ ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം പാട്ടുപാടിയത്. ‘പെരിയാറെ, മാണിക്യവീണയുമായെന്‍’ എന്നീ ഗാനങ്ങളാണ് അദ്ദേഹം മറ്റുളളവര്‍ക്കൊപ്പം പാടിയത്.
വയലാര്‍ സാംസ്കാരികവേദിയും റെഡ്എഫ്എമ്മും ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് മലയാളത്തിന്റെ സ്വന്തം അമ്പിളിച്ചേട്ടന്‍ പാട്ടുപാടിയത്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും എഫ്എമ്മിലെ ജീവനക്കാരും വയലാര്‍ സംസ്‌കാരിക വേദി പ്രവര്‍ത്തകരും സംഗീതം കേള്‍ക്കാന്‍ ഉണ്ടായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ ജഗതി ശ്രീകുമാറിന് ചികിത്സയുടെ ഭാഗമായി മ്യൂസിക് തെറാപ്പി നടക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മ്യൂസിക് തെറാപ്പി നടത്തുന്നത്. ഇതിനിടയിലാണ് സംഗീതദിനത്തിന്റെ ഭാഗമായി അദ്ദേഹത്തെ പങ്കെടുപ്പിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് പരിപാടി നടന്നത്.
മലയാളത്തിലെ യുവനടന്മാരില്‍ പ്രമുഖനായ ജയസൂര്യ മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക് ചുവടുവച്ച താരമാണെന്ന് എല്ലാവര്‍ക്കും അറിയാം. നായകനാകാന്‍ അവസരം ലഭിക്കുന്നതിനു മുമ്പ് മറ്റു മിമിക്രിക്കാരെപ്പോലെ തന്നെ ലൊക്കേഷന്‍ തോറും അവസരം തേടി നടക്കലായിരുന്നു ജയസൂര്യയുടെ മുഖ്യ തൊഴില്‍. മിമിക്രിയില്‍ നിന്നു കിട്ടുന്ന പണം മുഴുവന്‍ ജയസൂര്യ ചിലവഴിച്ചിരുന്നതും ഇത്തരം യാത്രകള്‍ക്കായിരുന്നു.
ഒരിക്കല്‍ ഒരു റെസ്റ്ററന്റില്‍ , തൊട്ടപ്പുറത്തിരുന്നവരുടെ വേഷവും സംസാരവുമെല്ലാം ശ്രദ്ധിച്ചപ്പോള്‍ ഒരു സിനിമയുടെ മണമടിക്കുന്നപോലെ ജയസൂര്യയ്ക്കു തോന്നി. ജയസൂര്യ അവരറിയാതെ അവരെ ശ്രദ്ധിച്ചു. അതെ, സംഗതി സിനിമ തന്നെ. പിന്നെ ഒട്ടും താമസമുണ്ടായില്ല ജയസൂര്യ അവര്‍ക്ക് മുന്നില്‍ അങ്ങ് അവതരിച്ചു.
സര്‍, ഞാനൊരു മിമിക്രിക്കാരനാണ് ഒന്നുരണ്ട് ചിത്രങ്ങളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട് . നിങ്ങളുടെ സിനിമയിലും എനിക്ക് ഒരു ചെറിയ വേഷം തന്നു സഹായിക്കണം. അപ്പോള്‍ അവിടെ ഇരുന്നവരില്‍ ഒരാള്‍ പറഞ്ഞു …..’ നിന്റെ ഫിഗര്‍ കൊള്ളാം , എന്റെ അടുത്ത പടത്തിലെ ‘ആന്റി ഹീറോ’ നീയാണ്. അല്‍പ്പം നെഗറ്റീവായിരിക്കും നിന്റെ വേഷം.
ജയസൂര്യ ആത്മനിയന്ത്രം വീണ്ടടുത്തു കൊണ്ട് നൂറുവട്ടം സമ്മതം എന്ന് വിനയപൂര്‍വ്വം തലയാട്ടി. മലയാള സിനിമയുടെ പുതിയ ‘ ആന്റിഹീറോ’ താരോദയപദവി സ്വപ്നവുമായി ജയസൂര്യ ഒരാഴ്ച കഴിച്ചുകൂട്ടി. ആ സമയം ഒരു മിമിക്രി പരിപാടിക്കായി രണ്ടു മൂന്നു ദിവസം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോഴാണ് അറിയുന്നത്, സംവിധായകന്‍ വിളിച്ചതും ഷൂട്ടിങ്ങ് തുടങ്ങി എന്ന് പറഞ്ഞതുമെല്ലാം. ജയസൂര്യയുടെ ചങ്കു തകര്‍ന്നു പോയി.
പിന്നെ നേരമൊട്ടും കളയാതെ ഷൂട്ടിംഗ് സൈറ്റിലേക്ക് കുതിച്ചു. അല്‍പ്പ വസ്ത്രത്തില്‍ നടി ഷക്കീലയുമായി ഒരു ടീനേജ്കാരന്‍ കെട്ടിമറിയുന്ന സീനായിരുന്നു അപ്പോള്‍ ലൊക്കേഷനില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ജയസൂര്യയെ കണ്ടതും സംവിധായകന്‍ അടുത്ത് വന്നു ദേഷ്യപെട്ടു പറഞ്ഞു.’നിങ്ങള്‍ വൈകിയത് കൊണ്ടുള്ള നഷ്ടം ഒരുപാടാണ്. ഒടുവില്‍ നിങ്ങള്‍ക്ക് പകരം വന്ന ആളാണ് ഇപ്പോള്‍ ഷക്കീലക്ക് ഒപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യ ഒന്ന് ഞെട്ടി..! പിന്നെ ചോദിച്ചു …’സര്‍’ എനിക്ക് ആന്റി ഹീറോ വേഷം ആണെന്നല്ലേ പറഞ്ഞത്. അതെ, ആന്റി ഹീറോ വേഷം തന്നെ. മനസ്സിലായില്ലേ, ഷക്കീലാന്റിയുടെ ഹീറോ. അത് കേട്ടതും…. ജയസൂര്യ നിന്ന നില്‍പ്പില്‍ തന്നെ അവിടെനിന്ന് അപ്രത്യക്ഷനായി. ജയസൂര്യ ഓടിയ വഴിയ്ക്ക് പിന്നീട് പുല്ലു പോലും മുളച്ചിട്ടില്ലെന്നാണ് പറയുന്നത്.
നായകനായി അഭിനയിക്കുന്നതിന് മുമ്പ് ജയസൂര്യയുടെ സെറ്റുകൾ തോറും അവസരം തേടി നടക്കലായിരുന്നു. അതിനു വേണ്ടിയായിരുന്നു മിമിക്രിയില്‍നിന്നും കിട്ടിപോന്ന പണം മുഴുവനും ചെലവഴിച്ചത്. ഒരിക്കല്‍….’ ഒരു റെസ്റ്റോറന്റല്‍ , തൊട്ടപ്പുറത്തിരുന്നവരുടെ വേഷവും സംസാരവുമെല്ലാം ഒരു സിനിമയുടെ മണമടിക്കുന്നപോലെ തോന്നി. ജയസൂര്യ അവരറിയാതെ അവരെ ശ്രദ്ധിച്ചു. അതെ, സംഗതി സിനിമ തന്നെ. ഒട്ടും ശങ്കിക്കാതെ ജയസൂര്യ അവര്‍ക്ക് മുന്നില്‍ അവതരിച്ചു. സര്‍, ഞാനൊരു മിമിക്രിക്കാരനാണ് ഒന്നുരണ്ട് ചിത്രങ്ങളിലൊക്കെ ചെറിയ വേഷത്തിൽ ( ദോസ്ത് ,അപരന്‍മ്മാര്‍ നഗരത്തില്‍, കാലചക്രം ) മുഖം കാണിച്ചിട്ടുണ്ട് . നിങ്ങളുടെ സിനിമയിലും എനിക്ക് ഒരു ചെറിയ വേഷം തന്നു സഹായിക്കണം. ജയസൂര്യ അഭിനിവേശം കണ്ട് കണ്ണ് തള്ളി അവിടെ ഇരുന്നവരില്‍ ഒരാള്‍ പറഞ്ഞു …..’ നിന്റെ ഫിഗര്‍ കൊള്ളാം , എന്റെ അടുത്ത പടത്തിലെ ‘ആന്റി ഹീറോ’ നീയാണ്. അല്‍പ്പം നെഗറ്റീവായിരിക്കും നിന്റെ വേഷം. ശരപഞ്ചരത്തിലെ ജയനെ പോലെ , ഉയരങ്ങളിലെയും രാജാവിന്റെ മകനിലെയും മോഹന്‍ലാലിനെ പോലെ …… ഇത് കേട്ട് ത്രില്ലടിച്ച ജയസൂര്യയുടെ മനസ്സിലൂടെ ആ സമയം ‘ ശരപഞ്ചരത്തില്‍ ‘ ജയന്‍ കുതിരയെ തേച്ചുകുളിപ്പിക്കുന്ന രംഗം കടന്നുപോയി. നിങ്ങള്‍ക്ക് സമ്മതമമാണോ ?…’ ജയസൂര്യ ആത്മനിയന്ത്രം വീണ്ടടുത്തു കൊണ്ട് 100വട്ടം എന്ന് വിനയപൂര്‍വ്വം തലയാട്ടി. എങ്കില്‍ വിലാസവും ഫോണ്‍ നമ്പറും ഇവിടെ കൊടുത്തുപോകൂ….,മലയാള സിനിമയുടെ പുതിയ ‘ ആന്റിഹീറോ’ താരോദയപദവി സ്വപ്നവുമായ് ഒരാഴ്ച കഴിച്ചുകൂട്ടി ജയസൂര്യ. ആ സമയം ഒരു മിമിക്രി പരിപാടിക്കായി രണ്ടു മൂന്നു ദിവസം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോയാണ് അറിയുന്നത്, സംവിധായകന്‍ വിളിച്ചതും ഷൂട്ടിങ്ങ് തുടങ്ങി എന്ന് പറഞ്ഞതും. ജയസൂര്യ നിന്ന നില്പിൽ ഷൂട്ടിംഗ് സെറ്റിലേക്ക് കുതിച്ചു. അല്‍പ്പ വസ്ത്രത്തില്‍ നടി ഷക്കീലയുമായി ഒരു ടിനേജ്കാരന്‍ കെട്ടിമറിയുന്ന സീനായിരുന്നു അപ്പോള്‍ ലൊക്കേഷനില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ജയസൂര്യയെ കണ്ടതും സംവിധായകന്‍ അടുത്ത് വന്നു ദേഷ്യപെട്ടു പറഞ്ഞു…’ നിങ്ങള്‍ വൈകിയത് കൊണ്ടുള്ള നഷ്ടം ഒരുപാടാണ്. ഒടുവില്‍ നിങ്ങള്‍ക്ക് പകരം വന്ന ആളാണ് ഇപ്പോള്‍ ഷക്കീലക്ക് ഒപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യ ഒന്ന് ഞെട്ടി..! പിന്നെ ചോദിച്ചു …’സര്‍’ എനിക്ക് ആന്റി ഹീറോ വേഷം ആണെന്നല്ലേ പറഞ്ഞത്. അതെ, ആന്റി ഹീറോ വേഷം തന്നെ. മനസ്സിലായില്ലേ, ഷക്കീലാന്റിയുടെ ഹീറോ. അത് കേട്ടതും….’ ഞാൻ വന്നതിലും സ്പീഡിൽ തിരിച്ചോടി ആഭാഗത്തൊന്നു ഇന്നും പുല്ല് മുളച്ചിട്ടില്ല…
37 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ഐവി ശശിയും സീമയും വേര്‍പിരിയുകയാണെന്നു കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ എന്നായിരുന്നു ഐ.വി. ശശിയുടെ പ്രതികരണം.
എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇനിയാണ് വിവാഹമോചനം. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐ.വി.ശശി.
ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന പടത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു നടി സീമ വെള്ളിത്തിരയില്‍ എത്തുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് തന്നെ സീമയും ഐവി ശശിയും തമ്മിലുള്ള പ്രണയം വിരിഞ്ഞു തുടങ്ങിയിരുന്നു. സീമയുടെ സിനിമാ കരിയറും ഐ വി ശശിയോടുള്ള പ്രണയവും അങ്ങനെ വളര്‍ന്നു കൊണ്ടേയിരിക്കുന്ന സമയത്താണ് 1980 ല്‍ ഇരുവരും വിവാഹിതരാവുന്നത്. ജീവിതത്തില്‍ മാത്രമല്ല തന്റെ മുപ്പതോളം സിനിമകളിലും ഐവി ശശി സീമയെ നായികയാക്കി. ഇപ്പോള്‍ സീമ വീണ്ടും അമ്മ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.
പാരിജാതം എന്ന ഒറ്റ സീരിയല്‍ കൊണ്ട് നായികാപദവിയിലേക്ക് നടന്നടുത്ത മലപ്പുറകാരിയായിരുന്നു രസ്ന. പാരിജാതത്തിലെ ഇരട്ടവേഷത്തിലൂടെ ശ്രദ്ധേയായ രസ്‌നയെ പിന്നെ അധികകാലം സീരിയലില്‍ കണ്ടില്ല എന്നതാണ് സത്യം. പ്രമുഖ നിര്‍മാതാവിനൊപ്പം രസ്‌ന ബന്ധം തുടര്‍ന്നു എന്നും, ആ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിച്ചു എന്നുമൊക്കെയുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്രയേറെ ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും രസ്‌ന വെളിച്ചത്ത് വന്നില്ല .
ആദ്യ സീരിയലില്‍ തടിച്ചപ്രകൃതക്കാരിയായിരുന്ന രസ്‌ന പിന്നെ തടിയൊക്കെ കുറച്ചു മെലിഞ്ഞ സുന്ദരിയായിരുന്നു. ഏഷ്യനെറ്റിലെ വൃന്ദാവനം എന്ന സീരിയലില്‍ മെലിഞ്ഞ സുന്ദരിയായിട്ടായിരുന്നു രസ്‌നയുടെ രണ്ടാം വരവ്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സിന്ദൂര ചെപ്പാണ് മറ്റൊരു ജനപ്രിയ പരമ്പര. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൊന്നു പോലൊരു പെണ്ണ് എന്ന സീരിയലിലും രസ്‌ന എത്തിയിരുന്നു. വേളാങ്കണ്ണി മാതാവ്, ഇന്നലെ, നന്ദനം, വധു എന്നിവയാണ് മറ്റ് സീരിയലുകള്‍. എന്നാല്‍ ഇപ്പോള്‍ കുറച്ച് കാലമായി രസ്‌നയെ കുറിച്ച് യാതൊരു വിവരവും ഇല്ല.
ഒരു പ്രമുഖ സീരിയല്‍ നിര്‍മാതാവുമായി രസ്‌ന ബന്ധം പുലര്‍ത്തിയിരുന്നു എന്നും പിന്നീട് അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു. നടി പ്രതികരിക്കാതായതോടെ ആരാധകരുടെ സംശയം ബലപ്പെട്ടു. തന്റെ പേര് ചീത്തയാകാതിരിക്കാന്‍ നിര്‍മാതാവ് രസ്‌നയ്ക്ക് നഷ്ടപരിഹാരം കൊടുത്തു എന്നും തിരുവനന്തപുരത്ത് ഒരു വീട്ടില്‍ ഒളിച്ചു താമസിപ്പിക്കുകയാണ് എന്നും അഭ്യൂഹങ്ങളുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരാണ് ശോഭനയും സുഹാസിനിയും. ഇരുവരും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. അടുത്തിടെ ഇരുവരും ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് കണ്ടുമുട്ടി. ആ സന്തോഷത്തിൽ ശോഭന ഒരു സെൽഫിയുമെടുത്തു. ശോഭന തന്റെ ഫെയ്സ്ബുക്ക് പേജിൽ സെൽഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിൽ തന്റെ ഷോയുടെ ഭാഗമായാണ് ശോഭന എത്തിയത്.
അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശോഭന ചെന്നൈയിൽ ഡാൻസ് സ്കൂൾ നടത്തുകയാണ്. ‘കൃഷ്ണ’ എന്ന ശോഭനയുടെ നൃത്താവിഷ്കാരം ഏറെ പ്രശംസ നേടിയിരുന്നു. 2013 ൽ പുറത്തിറങ്ങിയ തിര സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.
അഭിനയരംഗത്ത് ഇപ്പോഴും സജീവയാണ് സുഹാസിനി. സാൾട്ട് മാംഗോ ട്രീ ആയിരുന്നു മലയാളത്തിൽ സുഹാസിനി അവസാനമായി അഭിനയിച്ചത്. കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളത്തിലേക്കെത്തുന്നത്. പിന്നീട് രാക്കുയിലിൻ രാഗസദസ്സിൽ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, സമൂഹം, വാനപ്രസ്ഥം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1986-ൽ പുറത്തിറങ്ങിയ സിന്ധു ഭൈരവി എന്ന തമിഴ് സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. തമിഴ് സംവിധായകനായ മണിരത്നമാണ് ഭർത്താവ്.
സീരിയല്‍ സിനിമാനടി ശരണ്യയ്ക്ക് വീണ്ടും ശസ്ത്രക്രിയ. നേരത്തെ വില്ലനായെത്തിയ ട്യൂമര്‍ തന്നെയാണ് ഇക്കുറിയും ശരണ്യയെ വിടാതെ പിടികൂടിയിരിക്കുന്നത്.
തമിഴിലും മലയാളത്തിലും സിനിമാ – സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് ശരണ്യയ്ക്ക് രോഗം പിടിപെട്ടത്. തുടര്‍ന്ന് അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്നു. ഒരു ഓണക്കാലത്തായിരുന്നു ശരണ്യയുടെ രോഗവിവരം തിരിച്ചറിഞ്ഞത്. തുടര്‍ച്ചയായി മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി ശരണ്യ തിരിച്ചുവന്നിരുന്നു.
കറുത്ത മുത്ത് എന്ന സീരിയലില്‍ കന്യ എന്ന വില്ലത്തിയെ അവതരിപ്പിച്ച് കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും രോഗം പിടികൂടിയത്. സീരിയലില്‍ നിന്നും ഇടവേളയെടുത്ത് രണ്ടാമതും ശരണ്യ ആശുപത്രിയിലെത്തി . ഇപ്പോള്‍ മൂന്നാം തവണയും ട്യൂമറിന് ശസ്ത്രക്രിയയ്ക്ക് വിധേയായിരിക്കുകയാണ് ശരണ്യ എന്നാണ് അറിയുന്നത്. 2006 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന സീരിയലിലൂടെയാണ് ശരണ്യയുടെ അരങ്ങേറ്റം. ദൂരദര്‍ശനിലാണ് സൂര്യോദയം സംപ്രേക്ഷണം ചെയ്തിരുന്നത്. തുടര്‍ന്ന് മന്ത്രകോടി, അവകാശികള്‍, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ ശരണ്യ മലയാളികള്‍ക്ക് സുപരിചിതയായി. കറുത്തമുത്തിലാണ് ശരണ്യ അവസാനം അഭിനയിച്ചത്. ചോട്ടാമുംബൈ , തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ചാക്കോ രണ്ടാമന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
റിയാലിറ്റി ഷോയില്‍ ഒപ്പം പങ്കെടുത്ത പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നു നടനും സംവിധായകനുമായ നിര്‍മ്മാതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്ന രചന എന്ന പെണ്‍കുട്ടിയോടായിരുന്നു കന്നട സംവിധായകന്‍ ഹുച്ച വെങ്കിട്ട വിവാഹഭ്യര്‍ത്ഥ നടത്തിയത്. എന്നാല്‍ രചന അതു നിരസിച്ചു. ആ വിഷമത്തില്‍ വെങ്കിട്ട് ഫിനോല്‍ കുടിക്കുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
താന്‍ മരിക്കുകയാണ് എന്നു പറഞ്ഞ് വെങ്കിട്ട് രചനയ്ക്കു എസ് എം എസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ പ്രതികരണം പുറത്തു വന്നു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെങ്കിട്ടിന്റെ ജോഡിയാകാമെന്നു ഞാന്‍ സമ്മതിച്ചിരുന്നു. അദ്ദേഹം അത്ര മാന്യമായാണു പെരുമാറിരുന്നത്. എന്നാല്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തെ പ്രണയിച്ചിരുന്നില്ല എന്നു രചന പറയുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയ ആളാണ് ഹുച്ച വെങ്കിട്ട്. പ്രശസ്ത സിനിമ താരം രമ്യയെ താന്‍ വിവാഹം ചെയ്തിട്ടുണ്ട് എന്ന അവകാശവാദവുമായി ഒരിക്കല്‍ ഇയാള്‍ രംഗത്ത് എത്തിരുന്നു. രമ്യ വെങ്കിട്ടിനെതിരെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
മലയാളികളുടെ പ്രിയ നായികയാണ് ലെന. ഏതു വേഷവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടി എന്ന ലേബല്‍ ലെനയ്ക്ക് സ്വന്തമാണ്. അടുത്തിടെ ലെന തന്റെ സ്വകാര്യജീവിതത്തെ കുറിച്ചു ഒരു മാസികയില്‍ പറയുകയുണ്ടായി. അതിങ്ങനെ:
സിനിമയിലും സീരിയലിലും സജീവമായ കാലത്ത് എന്റെ ജീവിതത്തിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. ഞാനും അഭിലാഷും വിവാഹമോചിതരായി. 2011 ലാണത്. ഇപ്പോഴും ഞാനും അഭിലാഷും നല്ല സുഹൃത്തുക്കളാണ്. ഞങ്ങളുടെ ബന്ധത്തില്‍ ചില വിള്ളലുകള്‍ ഉണ്ടാകുന്നു, ചില ഘട്ടങ്ങളില്‍ ദിശ മാറുന്നു എന്നൊക്കെ തോന്നിയപ്പോഴാണ് ഒരുമിച്ചങ്ങനൊരു തീരുമാനമെടുത്തത്. ആറാം ക്ലാസിലേതു പോലല്ലല്ലോ നമ്മള്‍ ഇരുപതുകളിലും മുപ്പതുകളിലും ചിന്തിക്കുന്നത്. ജീവിതരീതികളും ജീവിതശൈലികളും മാറിയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.
അഡ്ജസ്റ്റ്‌മെന്റില്‍ ഒരു ജീവിതം വേണ്ടെന്നും, ഇതിങ്ങനെ മുന്നോട്ടു പോകേണ്ട ആവശ്യമില്ലെന്നും രണ്ടാള്‍ക്കും തോന്നി. സുന്ദരമായ ഒരു ജീവിതം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കുമുണ്ട്. ഇനിയുമേറെ ജീവിക്കാനുമുണ്ട്. മാറ്റങ്ങള്‍ക്കനുസരിച്ച് ഇഷ്ടവഴിയിലൂടെ ജീവിക്കുന്നതാണ് നല്ലതെന്ന് രണ്ടാള്‍ക്കും തോന്നി. അങ്ങനെ വഴക്കും കുറ്റംപറച്ചിലും ഒന്നുമില്ലാതെ പരസ്പര ബഹുമാനത്തോടെ പിരിയാന്‍ തീരുമാനിച്ചു. സൗഹൃദപരമായ തീരുമാനം. വിവാഹം കഴിച്ചപ്പോള്‍ ഒരേ രീതിയില്‍ പോകാമെന്നു ചിന്തിച്ചതു പോലെ പിരിഞ്ഞപ്പോഴും ഞങ്ങള്‍ ഒരുമിച്ചു നിന്നു.
എന്റെ ജീവിതത്തെക്കുറിച്ചു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്റെ വീട്ടില്‍ തന്നിരുന്നു. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ തന്നെ ഉത്തരവാദികളാകുമ്പോള്‍ അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ അവര്‍ പറഞ്ഞു, അന്തിമ തീരുമാനം എനിക്കു വിട്ടു. അഭിലാഷിന്റെ വീട്ടില്‍ എങ്ങനെയാണെന്നറിയില്ല. അവിടെ അമ്മ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ കാര്യങ്ങള്‍ ചിക്കിചികഞ്ഞ് എടുക്കേണ്ട കാര്യമില്ല. കാരണം ഒരിക്കലും പരസ്പരം കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്യാതെ തികച്ചും സൗഹൃദപരമായി ഞങ്ങളെടുത്ത തീരുമാനമാണത്. പരസ്പര ബഹുമാനത്തോടെ രണ്ടുപേരും അംഗീകരിച്ച തീരുമാനം. അതു വര്‍ഷങ്ങള്‍ക്കു ശേഷം എന്തിന് സംസാരവിഷയമാക്കണം. എനിക്കതിന് താത്പര്യമില്ല. 2011 ല്‍ അത് സംഭവിച്ചു. അത്രമാത്രം. ഒരുമിച്ചെടുത്ത വിവാഹമെന്ന രീതി വിട്ട് സൗഹൃദത്തിലെത്തി അത്രയേയുള്ളു എന്നും ലെന പറയുന്നു.