പാരിജാതം എന്ന സീരിയലിലൂടെ എത്തിയ നായിക രസ്നയെക്കുറിച്ച് നിരവധി ഗോസിപ്പുകളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. രസ്നയെ ആരോ ഒളിപ്പിച്ച് താമസിപ്പിക്കുകയാണെന്നായിരുന്നു പ്രചരണം. ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
ഞാന്‍ ഒളിച്ചു താമസിക്കുകയല്ല, എന്നെ ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു. അതില്‍ രണ്ടര വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളില്‍ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ് എന്ന് നടി ഒരു വീഡിയോയിലൂടെ പറയുന്നു.
ഞാന്‍ വിവാഹം ചെയ്ത വ്യക്തി മറ്റൊരു സമുദായത്തില്‍പ്പെട്ടയാളാണ്. എന്റെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എന്റെ ജീവിതത്തിന് വലിയ പബ്ലിസിറ്റി കൊടുക്കാത്തത്. ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. എന്റെ കുഞ്ഞിന്റെ കൂടെ ഇപ്പോള്‍ ഞാന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ, എന്റെ പേരില്‍ ഒരുപാട് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുണ്ട്. അതൊന്നും ഞാന്‍ കൈകാര്യം ചെയ്യുന്നവയല്ല. ആരൊക്കെയോ മോശമായി പലര്‍ക്കും മെസേജ് അയച്ചതായി അറിയാന്‍ കഴിഞ്ഞു. ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല. എന്നെ സ്നേഹിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളു. ഞാന്‍ വളരെ സന്തോഷമായാണ് ഇപ്പോള്‍ ജീവിക്കുന്നത്, രസ്ന പറയുന്നു.
കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ നടിമാരില്‍ പലരും തയ്യാറാകാറുണ്ട്. എന്നാല്‍ അടുത്തിടെ തമിഴ് നടി നക്ഷത്ര സഞ്ജന, ഉയിര്‍ക്കൊടി എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം പട്ടിണി കിടക്കുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്തു. ഒറിജിനലായി അഭിനയിക്കണമെന്ന കരാറോടെയാണ് സഞ്ജന ചിത്രത്തില്‍ അഭിനയിച്ചത്. ഒരു യുവതിയെയും മറ്റൊരു യുവാവിനെയും ചിലര്‍ തട്ടിക്കൊണ്ടു പോകുന്നു. എന്നിട്ട് 20 അടി താഴ്ചയുള്ള കുഴിയില്‍ രഹസ്യമായി പാര്‍പ്പിക്കുന്നു. അഞ്ച് ദിവസം അവിടെ കഴിഞ്ഞ ഇവര്‍ എങ്ങനെയോ രക്ഷപെടുന്നു. തുടര്‍ന്ന് ആരാണ് തങ്ങളെ തട്ടിക്കൊണ്ട് പോയതെന്നും എന്തിനാണ് അതെന്നും അന്വേഷിച്ച് കണ്ടെത്തുന്നതുമാണ് കഥ. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്താണ് സിനിമ ചിത്രീകരിച്ചത്. വിശപ്പിന്റെ കാഠിന്യം മുഖത്ത് പ്രതിഫലിക്കണമെന്ന ലക്ഷ്യത്തോടെയാണ് നായകനെയും നായികയെയും സംവിധായകന്‍ അഞ്ച് ദിവസം പട്ടിണിക്കിട്ടത്. വെള്ളവും ജ്യൂസും മാത്രമാണ് നല്‍കിയത്. എന്നാല്‍ പട്ടിണി കിടന്ന നടി അവസാനം മയങ്ങി വീണു. ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചാണ് സാധാരണ നിലയിലാക്കിയത്. അഞ്ച് ദിവസം വെള്ളം കുടിക്കാതെ കഴിയുന്നവര്‍ പരവശരാകും. വെള്ളം കിട്ടാതെ വരുമ്പോള്‍ സ്വന്തം മൂത്രം പോലും കുടിക്കാന്‍ തയ്യാറാകും. മരണത്തെ മുഖാമുഖം കാണുമ്പോഴാണ് ഇതൊക്കെ ചെയ്യുന്നത്. ഇത് ഒറിജിനലായി ചെയ്യാമെന്ന് സഞ്ജന സംവിധായകനോട് അങ്ങോട്ട് പറയുകയായിരുന്നു. അഭിനയം തന്റെ തൊഴിലല്ല, പാഷനാണെന്ന് സഞ്ജന പറഞ്ഞു. കാവേരി നദിയെ കുറിച്ചുള്ള പ്രശ്‌നങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് നായിക കഥാപാത്രം തമിഴും നായക കഥാപാത്രം തെലുങ്കനുമായതെന്നും താരം പറഞ്ഞു. ഈ സിനിമ ചര്‍ച്ച ചെയ്യപ്പെടണം. തന്റെ അധ്വാനത്തിന് ഫലം ലഭിക്കണം അതാണ് തന്റെ ആഗ്രഹമെന്ന് സഞ്ജന പറഞ്ഞു.
റിങ് മാസ്റ്ററിനു ശേഷം റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ, വിനായകൻ, ഷറഫുദ്ദീൻ, വിനയ് ഫോർട്ട്, രൺജി പണിക്കർ, നമിത, സ്രിന്റ എന്നിവരാണ് പ്രധാനതാരങ്ങൾ. ഗോവയിലാണു സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത്.
ക്യാംപസിൽ നിന്നു പിരിഞ്ഞതിനു ശേഷവും സൗഹൃദം തുടരുന്ന നാലു പേർ അവരുടെ സുഹൃത്തിനെ തേടി ഗോവയിലേക്കു നടത്തുന്ന യാത്രയാണു സിനിമ. തായ്‌ലൻഡ്, കൊച്ചി എന്നിവയായിരുന്നു മറ്റു ലൊക്കേഷനുകൾ. ഗോപി സുന്ദറാണു സംഗീതം. ചിത്രം ജൂൺ 24ന് തിയറ്ററുകളിലെത്തും.
പ്രണയനൈരാശ്യം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച സംവിധായകനും നടനുമായ ഹുച്ച വൈങ്കട്ടും ആരോപണവിധേയയായ സഹതാരം രചനയും തമ്മിൽ വാക്പോര്. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഹുച്ച വൈങ്കട്ട് ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായത്.
വെങ്കട്ടിനെ താൻ പ്രണയിച്ചിട്ടില്ലെന്നും വിവാഹ അഭ്യർഥനയുമായി അയാൾ തന്റ പിറകേ നടന്നുവെന്നുമായിരുന്നു രചന പറഞ്ഞിരുന്നത്. രചന പറയുന്നത് മുഴുവൻ കളളമാണെന്ന് വെങ്കട്ട് ചാനലിൽ പറഞ്ഞു. ”നീ അയച്ച മെസേജ് നോക്ക്. അതിനെക്കുറിച്ച് നീ വിശദീകരിക്കണം. എന്റെ അച്ഛൻ എല്ലാത്തിനും സാക്ഷിയാണ്. എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്. പക്ഷേ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലായിരുന്നുവെന്നു മാത്രം പറയരുതെന്ന്” വെങ്കട്ട് രചനയോട് പറഞ്ഞു. ഇതുകേട്ട രചന പൊട്ടിത്തെറിച്ചു.
വാനമ്പാടി സീരിയലിലെ നായകന്‍ സായ് കിരണിനെ എല്ലാവരും അറിയും. പക്ഷെ അദ്ദേഹം യഥാര്‍ഥ ജീവിതത്തില്‍ ഒരു പാമ്പ് പിടിത്തുക്കാരന്‍ കൂടിയാണെന്ന് എത്രപേര്‍ക്കറിയാം. അതെ സംഭവം സത്യമാണ്.
പാമ്പുകളെ സഹായിക്കലും രക്ഷിക്കലുമാണ് ഏറ്റവും സന്തോഷമുള്ള കാര്യം എന്നാണ് വാനമ്പാടി സീരിയലിലെ നായകന്‍ സായ് കിരണ്‍ പറയുന്നത്. ശിവഭക്തനായ സായി കിരണിന് മൃഗങ്ങളോാടും പക്ഷികളോടും ചെറുപ്പം മുതലേ വലിയ സ്‌നേഹമുണ്ടായിരുന്നു. ഒരിക്കല്‍ സ്‌കൂളില്‍ നിന്നു വരുന്ന വഴിക്ക് എട്ടോളം ആളുകള്‍ ചേര്‍ന്ന് ഒരു പാമ്പിനെ തല്ലികൊല്ലുന്നതു കണ്ട് കൊല്ലരുതെ എന്നു പറഞ്ഞ് സായി കിരണ്‍ ഓടി ചെന്നു. പാമ്പിനടുത്തു ചെന്നതും പാമ്പ് സായിക്കു നേരെ ചീറ്റി വന്നു. കൂടെ നിന്ന ആളുകള്‍ നടനെ പിടിച്ചു മാറ്റി പാമ്പിനെ തല്ലിക്കൊന്നു. അതൊരു വിഷമമായി മനസില്‍ കിടപ്പുണ്ടായിരുന്നു എന്നു സായി കിരണ്‍ . കോളേജില്‍ എത്തിയപ്പോള്‍ ഫ്രണ്ട്‌സ് ഓഫ് സ്‌നേക്ക് സൊസൈറ്റിയില്‍ ചേര്‍ന്ന് സ്‌നേയ്ക്ക് റെസ്‌ക്യൂ പഠിച്ചു. രണ്ട് വര്‍ഷം കൊണ്ടു പലതരം പാമ്പുകളെയും അവയെ സംരക്ഷിക്കേണ്ട രീതിയെക്കുറിച്ചും പഠിച്ചു.
ആദ്യമായി ഒരു പെരുമ്പാമ്പിനെയാണു രക്ഷിച്ചതെന്നു സായി പറയുന്നു. അന്ന് പാമ്പ് സായിയുടെ കൈയില്‍ കടിച്ചു ചോര വന്നു. അന്നു പേടിച്ചില്ല എന്നും ആ പാമ്പിന് വിഷമില്ല എന്ന് തനിക്ക് അറിയമെന്നും നടന്‍ പറയുന്നു.പാമ്പിന്റെ ജീവിതവും നമ്മുടെ ജീവിതവും രക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുക്കു തന്നെയാണ്. ഒരിക്കല്‍ 120 പാമ്പുകളുള്ള ബാഗുമായി കാറില്‍ കാട്ടില്‍ പോയ അനുഭവത്തെക്കുറിച്ച് സായ് പറഞ്ഞത് ഇങ്ങനെ:
ഓരോരോ പാമ്പുകളെ എടുത്ത് കാട്ടിലേയ്ക്കു വിട്ടു. അവസാനത്തെ ബാഗില്‍ 16 മൂര്‍ഖന്‍മാരാണ് ഉള്ളത്. ആ ബാഗുമായി കാട്ടിലേയക്ക് നടക്കുന്ന വഴി ബാഗിന്റെ അടിഭാഗം പൊട്ടി മുഴുവന്‍ പാമ്പുകളും സായിയുടെ കാലിലേയ്ക്ക് വീണു. അതില്‍ ഒരെണ്ണം കടിച്ചാല്‍ ആശുപത്രിയില്‍ എത്താനുള്ള നേരം പോലും കിട്ടില്ല. ആ സമയം താന്‍ ശിവഭഗവാനോട് പ്രര്‍ത്ഥിച്ചു എന്നു സായ് പറയുന്നു. അതോടെ പാമ്പുകള്‍ ഓരോന്നായി തലപൊക്കി സായിയെ കടന്നു കാട്ടിലേയ്ക്കു പോയി. പാമ്പുകള്‍ എല്ലാം പോയി തീരുന്നതു വരെ ഒരു പ്രതിമയെ പോലെ താന്‍ അവിടെ നിന്നു എന്ന് സായ് ഓര്‍ക്കുന്നു. അന്ന് പേടിച്ച പോലെ ജീവിതത്തില്‍ ഒരിക്കലും ഭയന്നിട്ടില്ല എന്നും സായ് പറയുന്നു.
മലയാളത്തിലെ ഗ്ലാമര്‍ നായിക ഹണി റോസ് ഒടുവില്‍ ആ രഹസ്യം വെളിപെടുത്തി. താന്‍ ഒരു യുവ നടനുമായി പ്രണയത്തിലാണ്. യഥാര്‍ത്ഥ പുരുഷന്റെ സൗന്ദര്യം ധീരതയാണെന്ന് നടി ഹണി റോസ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആ ധീരനെ നടി കണ്ടെത്തിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.
റിമി ടോമി അവതരിപ്പിക്കുന്ന ടോക്ക്‌ഷോയിലാണ് ഹണി താന്‍ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തുന്നത്. ‘ഞാന്‍ ഒരു യുവനടനുമായി പ്രണയത്തിലാണ്.’-ഹണി തന്നെ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായിട്ടില്ല. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്‌സ് സിനിമയുടെ വിശേഷങ്ങളുമായാണ് ഹണി റോസ് പരിപാടിയില്‍ എത്തുന്നത്.
പുറം മോടിയല്ല, എങ്ങനെ പെരുമാറുന്നു എന്നതാണ് പുരുഷലക്ഷണമെന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. പുരുഷന്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ആ വ്യക്തിയെ മനസിലാക്കാന്‍ കഴിയും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസിലെ പുരുഷ യോഗ്യതയെന്നും ഹണി പറഞ്ഞിട്ടുണ്ട്. തന്റെ സങ്കല്‍പ്പത്തിലുള്ള പുരുഷനെ തന്നെയാകും ഹണി കണ്ടെത്തിയതെന്നാണ് ആരാധകരുടെ പ്രതീക്ഷ.
തിരിച്ചുവരവിന്റെ സൂചന നല്‍കി പ്രശസ്ത നടന്‍ ജഗതി ശ്രീകുമാര്‍ ലോക സംഗീതദിനത്തില്‍ ഗാനമാലപിച്ചു. ലോക സംഗീത ദിനമായ ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം പാട്ടുപാടിയത്. ‘പെരിയാറെ, മാണിക്യവീണയുമായെന്‍’ എന്നീ ഗാനങ്ങളാണ് അദ്ദേഹം മറ്റുളളവര്‍ക്കൊപ്പം പാടിയത്.
വയലാര്‍ സാംസ്കാരികവേദിയും റെഡ്എഫ്എമ്മും ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് മലയാളത്തിന്റെ സ്വന്തം അമ്പിളിച്ചേട്ടന്‍ പാട്ടുപാടിയത്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും എഫ്എമ്മിലെ ജീവനക്കാരും വയലാര്‍ സംസ്‌കാരിക വേദി പ്രവര്‍ത്തകരും സംഗീതം കേള്‍ക്കാന്‍ ഉണ്ടായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ ജഗതി ശ്രീകുമാറിന് ചികിത്സയുടെ ഭാഗമായി മ്യൂസിക് തെറാപ്പി നടക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മ്യൂസിക് തെറാപ്പി നടത്തുന്നത്. ഇതിനിടയിലാണ് സംഗീതദിനത്തിന്റെ ഭാഗമായി അദ്ദേഹത്തെ പങ്കെടുപ്പിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് പരിപാടി നടന്നത്.
മലയാളത്തിലെ യുവനടന്മാരില്‍ പ്രമുഖനായ ജയസൂര്യ മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക് ചുവടുവച്ച താരമാണെന്ന് എല്ലാവര്‍ക്കും അറിയാം. നായകനാകാന്‍ അവസരം ലഭിക്കുന്നതിനു മുമ്പ് മറ്റു മിമിക്രിക്കാരെപ്പോലെ തന്നെ ലൊക്കേഷന്‍ തോറും അവസരം തേടി നടക്കലായിരുന്നു ജയസൂര്യയുടെ മുഖ്യ തൊഴില്‍. മിമിക്രിയില്‍ നിന്നു കിട്ടുന്ന പണം മുഴുവന്‍ ജയസൂര്യ ചിലവഴിച്ചിരുന്നതും ഇത്തരം യാത്രകള്‍ക്കായിരുന്നു.
ഒരിക്കല്‍ ഒരു റെസ്റ്ററന്റില്‍ , തൊട്ടപ്പുറത്തിരുന്നവരുടെ വേഷവും സംസാരവുമെല്ലാം ശ്രദ്ധിച്ചപ്പോള്‍ ഒരു സിനിമയുടെ മണമടിക്കുന്നപോലെ ജയസൂര്യയ്ക്കു തോന്നി. ജയസൂര്യ അവരറിയാതെ അവരെ ശ്രദ്ധിച്ചു. അതെ, സംഗതി സിനിമ തന്നെ. പിന്നെ ഒട്ടും താമസമുണ്ടായില്ല ജയസൂര്യ അവര്‍ക്ക് മുന്നില്‍ അങ്ങ് അവതരിച്ചു.
സര്‍, ഞാനൊരു മിമിക്രിക്കാരനാണ് ഒന്നുരണ്ട് ചിത്രങ്ങളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട് . നിങ്ങളുടെ സിനിമയിലും എനിക്ക് ഒരു ചെറിയ വേഷം തന്നു സഹായിക്കണം. അപ്പോള്‍ അവിടെ ഇരുന്നവരില്‍ ഒരാള്‍ പറഞ്ഞു …..’ നിന്റെ ഫിഗര്‍ കൊള്ളാം , എന്റെ അടുത്ത പടത്തിലെ ‘ആന്റി ഹീറോ’ നീയാണ്. അല്‍പ്പം നെഗറ്റീവായിരിക്കും നിന്റെ വേഷം.
ജയസൂര്യ ആത്മനിയന്ത്രം വീണ്ടടുത്തു കൊണ്ട് നൂറുവട്ടം സമ്മതം എന്ന് വിനയപൂര്‍വ്വം തലയാട്ടി. മലയാള സിനിമയുടെ പുതിയ ‘ ആന്റിഹീറോ’ താരോദയപദവി സ്വപ്നവുമായി ജയസൂര്യ ഒരാഴ്ച കഴിച്ചുകൂട്ടി. ആ സമയം ഒരു മിമിക്രി പരിപാടിക്കായി രണ്ടു മൂന്നു ദിവസം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോഴാണ് അറിയുന്നത്, സംവിധായകന്‍ വിളിച്ചതും ഷൂട്ടിങ്ങ് തുടങ്ങി എന്ന് പറഞ്ഞതുമെല്ലാം. ജയസൂര്യയുടെ ചങ്കു തകര്‍ന്നു പോയി.
പിന്നെ നേരമൊട്ടും കളയാതെ ഷൂട്ടിംഗ് സൈറ്റിലേക്ക് കുതിച്ചു. അല്‍പ്പ വസ്ത്രത്തില്‍ നടി ഷക്കീലയുമായി ഒരു ടീനേജ്കാരന്‍ കെട്ടിമറിയുന്ന സീനായിരുന്നു അപ്പോള്‍ ലൊക്കേഷനില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ജയസൂര്യയെ കണ്ടതും സംവിധായകന്‍ അടുത്ത് വന്നു ദേഷ്യപെട്ടു പറഞ്ഞു.’നിങ്ങള്‍ വൈകിയത് കൊണ്ടുള്ള നഷ്ടം ഒരുപാടാണ്. ഒടുവില്‍ നിങ്ങള്‍ക്ക് പകരം വന്ന ആളാണ് ഇപ്പോള്‍ ഷക്കീലക്ക് ഒപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യ ഒന്ന് ഞെട്ടി..! പിന്നെ ചോദിച്ചു …’സര്‍’ എനിക്ക് ആന്റി ഹീറോ വേഷം ആണെന്നല്ലേ പറഞ്ഞത്. അതെ, ആന്റി ഹീറോ വേഷം തന്നെ. മനസ്സിലായില്ലേ, ഷക്കീലാന്റിയുടെ ഹീറോ. അത് കേട്ടതും…. ജയസൂര്യ നിന്ന നില്‍പ്പില്‍ തന്നെ അവിടെനിന്ന് അപ്രത്യക്ഷനായി. ജയസൂര്യ ഓടിയ വഴിയ്ക്ക് പിന്നീട് പുല്ലു പോലും മുളച്ചിട്ടില്ലെന്നാണ് പറയുന്നത്.
നായകനായി അഭിനയിക്കുന്നതിന് മുമ്പ് ജയസൂര്യയുടെ സെറ്റുകൾ തോറും അവസരം തേടി നടക്കലായിരുന്നു. അതിനു വേണ്ടിയായിരുന്നു മിമിക്രിയില്‍നിന്നും കിട്ടിപോന്ന പണം മുഴുവനും ചെലവഴിച്ചത്. ഒരിക്കല്‍….’ ഒരു റെസ്റ്റോറന്റല്‍ , തൊട്ടപ്പുറത്തിരുന്നവരുടെ വേഷവും സംസാരവുമെല്ലാം ഒരു സിനിമയുടെ മണമടിക്കുന്നപോലെ തോന്നി. ജയസൂര്യ അവരറിയാതെ അവരെ ശ്രദ്ധിച്ചു. അതെ, സംഗതി സിനിമ തന്നെ. ഒട്ടും ശങ്കിക്കാതെ ജയസൂര്യ അവര്‍ക്ക് മുന്നില്‍ അവതരിച്ചു. സര്‍, ഞാനൊരു മിമിക്രിക്കാരനാണ് ഒന്നുരണ്ട് ചിത്രങ്ങളിലൊക്കെ ചെറിയ വേഷത്തിൽ ( ദോസ്ത് ,അപരന്‍മ്മാര്‍ നഗരത്തില്‍, കാലചക്രം ) മുഖം കാണിച്ചിട്ടുണ്ട് . നിങ്ങളുടെ സിനിമയിലും എനിക്ക് ഒരു ചെറിയ വേഷം തന്നു സഹായിക്കണം. ജയസൂര്യ അഭിനിവേശം കണ്ട് കണ്ണ് തള്ളി അവിടെ ഇരുന്നവരില്‍ ഒരാള്‍ പറഞ്ഞു …..’ നിന്റെ ഫിഗര്‍ കൊള്ളാം , എന്റെ അടുത്ത പടത്തിലെ ‘ആന്റി ഹീറോ’ നീയാണ്. അല്‍പ്പം നെഗറ്റീവായിരിക്കും നിന്റെ വേഷം. ശരപഞ്ചരത്തിലെ ജയനെ പോലെ , ഉയരങ്ങളിലെയും രാജാവിന്റെ മകനിലെയും മോഹന്‍ലാലിനെ പോലെ …… ഇത് കേട്ട് ത്രില്ലടിച്ച ജയസൂര്യയുടെ മനസ്സിലൂടെ ആ സമയം ‘ ശരപഞ്ചരത്തില്‍ ‘ ജയന്‍ കുതിരയെ തേച്ചുകുളിപ്പിക്കുന്ന രംഗം കടന്നുപോയി. നിങ്ങള്‍ക്ക് സമ്മതമമാണോ ?…’ ജയസൂര്യ ആത്മനിയന്ത്രം വീണ്ടടുത്തു കൊണ്ട് 100വട്ടം എന്ന് വിനയപൂര്‍വ്വം തലയാട്ടി. എങ്കില്‍ വിലാസവും ഫോണ്‍ നമ്പറും ഇവിടെ കൊടുത്തുപോകൂ….,മലയാള സിനിമയുടെ പുതിയ ‘ ആന്റിഹീറോ’ താരോദയപദവി സ്വപ്നവുമായ് ഒരാഴ്ച കഴിച്ചുകൂട്ടി ജയസൂര്യ. ആ സമയം ഒരു മിമിക്രി പരിപാടിക്കായി രണ്ടു മൂന്നു ദിവസം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോയാണ് അറിയുന്നത്, സംവിധായകന്‍ വിളിച്ചതും ഷൂട്ടിങ്ങ് തുടങ്ങി എന്ന് പറഞ്ഞതും. ജയസൂര്യ നിന്ന നില്പിൽ ഷൂട്ടിംഗ് സെറ്റിലേക്ക് കുതിച്ചു. അല്‍പ്പ വസ്ത്രത്തില്‍ നടി ഷക്കീലയുമായി ഒരു ടിനേജ്കാരന്‍ കെട്ടിമറിയുന്ന സീനായിരുന്നു അപ്പോള്‍ ലൊക്കേഷനില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ജയസൂര്യയെ കണ്ടതും സംവിധായകന്‍ അടുത്ത് വന്നു ദേഷ്യപെട്ടു പറഞ്ഞു…’ നിങ്ങള്‍ വൈകിയത് കൊണ്ടുള്ള നഷ്ടം ഒരുപാടാണ്. ഒടുവില്‍ നിങ്ങള്‍ക്ക് പകരം വന്ന ആളാണ് ഇപ്പോള്‍ ഷക്കീലക്ക് ഒപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യ ഒന്ന് ഞെട്ടി..! പിന്നെ ചോദിച്ചു …’സര്‍’ എനിക്ക് ആന്റി ഹീറോ വേഷം ആണെന്നല്ലേ പറഞ്ഞത്. അതെ, ആന്റി ഹീറോ വേഷം തന്നെ. മനസ്സിലായില്ലേ, ഷക്കീലാന്റിയുടെ ഹീറോ. അത് കേട്ടതും….’ ഞാൻ വന്നതിലും സ്പീഡിൽ തിരിച്ചോടി ആഭാഗത്തൊന്നു ഇന്നും പുല്ല് മുളച്ചിട്ടില്ല…
37 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ഐവി ശശിയും സീമയും വേര്‍പിരിയുകയാണെന്നു കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ എന്നായിരുന്നു ഐ.വി. ശശിയുടെ പ്രതികരണം.
എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇനിയാണ് വിവാഹമോചനം. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐ.വി.ശശി.
ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന പടത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു നടി സീമ വെള്ളിത്തിരയില്‍ എത്തുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് തന്നെ സീമയും ഐവി ശശിയും തമ്മിലുള്ള പ്രണയം വിരിഞ്ഞു തുടങ്ങിയിരുന്നു. സീമയുടെ സിനിമാ കരിയറും ഐ വി ശശിയോടുള്ള പ്രണയവും അങ്ങനെ വളര്‍ന്നു കൊണ്ടേയിരിക്കുന്ന സമയത്താണ് 1980 ല്‍ ഇരുവരും വിവാഹിതരാവുന്നത്. ജീവിതത്തില്‍ മാത്രമല്ല തന്റെ മുപ്പതോളം സിനിമകളിലും ഐവി ശശി സീമയെ നായികയാക്കി. ഇപ്പോള്‍ സീമ വീണ്ടും അമ്മ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.