കന്നട സൂപ്പർതാരം പുനീത് രാജ്കുമാറിൻ്റെ അകാല വിയോഗം. വെറും 46 വയസ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന് പ്രായം. നിരവധി ആളുകളായിരുന്നു താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. തെന്നിന്ത്യയിലെ നിരവധി സൂപ്പർതാരങ്ങൾ അദ്ദേഹത്തിൻറെ കുടുംബത്തെ വീട്ടിലേക്ക് സന്ദർശിക്കുകയും ചെയ്തു. ഏതു സിനിമാതാരം ബാംഗ്ലൂരിൽ എത്തിയാലും പുനീതിൻ്റെ കുടുംബത്തെ സന്ദർശിക്കുക എന്നത് ആയിരുന്നു. എന്നാൽ ബാംഗ്ലൂരിലെത്തിയ അല്ലു അർജുൻ പുനീതിൻ്റെ കുടുംബത്തെ സന്ദർശിച്ചില്ല എന്ന് മാത്രമല്ല, സന്ദർശിക്കില്ല എന്നു തീർത്തു പറയുകയും ചെയ്തു.
പുഷ്പ എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയായിരുന്നു താരം ബാംഗ്ലൂരിലെത്തിയത്. ഡിസംബർ 17ന് ആണ് പുഷ്പ റിലീസ് ചെയ്യുന്നത്. അല്ലു അർജുൻ്റെ കരിയറിലെ ആദ്യത്തെ പാൻ ഇന്ത്യൻ റിലീസ് കൂടിയാണ് ഇത്. മലയാളം അടക്കം അഞ്ചു ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കന്നടയിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ സിനിമയുടെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് അല്ലു അർജുൻ. കഴിഞ്ഞദിവസം ചെന്നൈയിലായിരുന്നു പരിപാടി എങ്കിൽ ഇന്ന് ബാംഗ്ലൂരിലായിരുന്നു പരിപാടി. ഇതിനിടയിലാണ് അന്തരിച്ച താരത്തെ കുറിച്ച് അല്ലുഅർജുൻ വിവാദപ്രസ്താവന നടത്തിയത്. എന്നാൽ സത്യത്തിൽ ഇത് വിവാദം ഒന്നുമില്ല. ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയത് കാരണമാണ് വിവാദമുണ്ടായത്.
അല്ലുഅർജുൻ പറഞ്ഞ യഥാർത്ഥ വാക്കുകൾ ഇങ്ങനെ – “ഞാനെൻറെ സിനിമ പുഷ്പയുടെ പ്രമോഷനു വേണ്ടി ആണ് ബാംഗ്ലൂരിലെത്തിയത്. ഈ സമയത്ത് ഞാൻ അദ്ദേഹത്തിൻറെ കുടുംബത്തെ സന്ദർശിക്കുന്നത് മര്യാദകേട് ആണ്. ഞാൻ ഒരിക്കൽ വീണ്ടും കർണാടകയിലേക്ക് തിരിച്ചുവരും. അന്ന് ഞാൻ അദ്ദേഹത്തിൻറെ കുടുംബത്തെ സന്ദർശിക്കും. ഇപ്പോൾ ഞാൻ വന്നിരിക്കുന്നത് സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ്. അദ്ദേഹത്തിന് എൻറെയും ടീം അംഗങ്ങളുടെയും ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു”.
ചില ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത തെറ്റായ രീതിയിൽ ആയിരുന്നു റിപ്പോർട്ട് ചെയ്തത്. “ഞാൻ അദ്ദേഹത്തിൻറെ വീട് സന്ദർശിക്കില്ല” എന്ന തരത്തിലായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതാണ് തെറ്റിദ്ധാരണകൾക്ക് എല്ലാം കാരണമായത്. എന്തായാലും വാർത്തയുടെ നിജസ്ഥിതി അറിഞ്ഞപ്പോൾ അല്ലു അർജുനെ അഭിനന്ദിക്കുകയാണ് എല്ലാവരും. താരം എടുത്ത തീരുമാനം വളരെ ഉചിതമായി എന്നാണ് ആരാധകർ പറയുന്നത്.
ഷെറിൻ പി യോഹന്നാൻ
ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തിന്റെ കഥ മാത്രമല്ല ‘പുഷ്പ ദി റൈസ്’. തടി വെട്ടാൻ കൂലിക്കാരനായി വന്ന ഒരാൾ കള്ളക്കടത്ത് സിന്‍ഡിക്കേറ്റ് മേധാവിയായി മാറിയതിന്റെ കഥ കൂടിയാണിത്. തന്റെ വളർച്ചയ്ക്ക് തടസ്സമായി നിന്നവരെ തകർത്തെറിഞ്ഞ് മുന്നേറിയ പുഷ്പരാജിന് മുന്നിൽ ശക്തനായ ഒരു എതിരാളി എത്തുന്നിടത്തുവെച്ചാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. നിലവാരമുള്ള സ്റ്റോറി ലൈനിൽ മാസ്സ് സീനുകളും നല്ല ഗാനങ്ങളും ഉഗ്രൻ ആക്ഷൻ രംഗങ്ങളും അടങ്ങുന്ന അല്ലു അർജുൻ ചിത്രം.
ശേഷാചലം കാട്ടിൽ വളരുന്ന രക്തചന്ദനം അനധികൃതമായി കടത്തുന്ന പുഷ്പരാജിന്റെ പടിപടിയായുള്ള ഉയർച്ചയാണ് ചിത്രം പറയുന്നത്. ലക്ഷ്യപ്രാപ്തിയ്ക്കുവേണ്ടി ധൈര്യപൂർവ്വം എന്തും ചെയ്യുന്ന പുഷ്പയുടെ കഥാപാത്രനിർമിതി മികച്ചതാണ്. ഭൂതകാലം വേട്ടയാടുന്ന ഒരുവനെ, കൂലിക്കാരൻ എന്ന നിലയിൽ അവഗണന ഏറ്റുവാങ്ങേണ്ടി വന്ന ഒരുവനെ പെർഫെക്ട് ആയി സ്‌ക്രീനിൽ എത്തിക്കാൻ അല്ലു അർജുന് കഴിഞ്ഞിട്ടുണ്ട്. അല്ലു അർജുന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പുഷ്പരാജ്.
രണ്ടാം ഭാഗത്തിലേക്കുള്ള ഒരു പാലമെന്നോണം ബൻവാർ സിംഗ് ശെഖാവത്തായി ഫഹദ് എത്തുന്നതോടെ ചിത്രം കൂടുതൽ ഇൻട്രസ്‌റ്റിംഗ് ആവുന്നു. പുഷ്പയും ശെഖാവത്തും നേർക്കുനേർ എത്തുന്ന ഫൈനൽ ആക്ട് ഗംഭീരമാണ്. വ്യക്തിത്വത്തിനേൽക്കുന്ന മുറിവ്, ഈഗോ, അപമാനം, അധികാരത്തിന്റെ ശക്തി എന്നിവയെല്ലാം ആ ഫൈനൽ ആക്ടിൽ കാണാൻ കഴിയും. കത്തിജ്വലിക്കുന്ന പകയിലാണ് ചിത്രം അവസാനിക്കുന്നത്. അല്ലു അർജുന്റെയും ഫഹദിന്റെയും കണ്ണുകളിൽ നിന്നത് വ്യക്തമാണ്.
സുനില്‍, അനസൂയ എന്നിവരുടെ അപ്പിയറന്‍സും പ്രകടനവും ശ്രദ്ധേയമാണ്. ആക്ഷൻ കൊറിയോഗ്രഫി, കേൾക്കാൻ രസമുള്ള ഗാനങ്ങൾ, മിറോസ്ലാവ് ക്യൂബ ബ്രൊസെക്കിന്റെ ഛായാഗ്രഹണം എന്നിവ ചിത്രത്തിന് റിച്ച് ഫീൽ സമ്മാനിക്കുന്നു. പുതുമയുള്ള സ്റ്റോറി ലൈൻ ഇല്ലെങ്കിൽ പോലും മൂന്നു മണിക്കൂർ എൻഗേജിങ്ങായി സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സുകുമാറിന് സാധിച്ചിട്ടുണ്ട്. സാമി സാമി എന്ന ഗാനവും സാമന്തയുടെ പാട്ടും രസകരമായിരുന്നു.
ആദ്യ പകുതിയിൽ മാസ്സ് രംഗങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവരുന്നു. പുഷ്പ – ശ്രീവള്ളി റൊമാന്റിക് സീനുകളാണ് ആകെയുള്ള കല്ലുകടി. രശ്മികയുടെ കഥാപാത്രത്തിന് പൂർണത കൈവരുന്നില്ല. തന്നേ സംരക്ഷിക്കുന്ന നായകനോട് നായികയ്ക്ക് പ്രേമം തോന്നുന്ന ക്‌ളീഷേ സീൻ ഇവിടെയുമുണ്ട്. രണ്ടാം പകുതിയിൽ കഥ പിന്നോട്ട് വലിയുന്നിടത്താണ് ഫഹദ് എത്തുന്നത്. ആ വരവാണ് രണ്ടാം ഭാഗത്തിനുള്ള ഹൈപ്പ് ഒരുക്കി വയ്ക്കുന്നതും. ‘പുഷ്പ : ദി റൂൾ’ൽ കുറച്ചുകൂടി തീവ്രമായ കഥാഖ്യാനം പ്രതീക്ഷിക്കുന്നു.
Last Word – പുഷ്പയുടെ കഥ പ്രവചിക്കാൻ എളുപ്പമാണ്. നായകന്റെ ഉയർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതെല്ലാം വന്നുപോകുന്നു. എന്നാൽ മികച്ച പ്രകടനങ്ങളിലൂടെയും ആവേശമുണർത്തുന്ന അക്ഷൻ രംഗങ്ങളിലൂടെയും അല്ലു – ഫാഫാ കോൺഫ്ലിക്ട് സീനിലൂടെയും ചിത്രം തൃപ്തിപ്പെടുത്തുന്ന അനുഭവമാകുന്നു. മികച്ച തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രം.
ആരേയും മയക്കുന്ന സൗന്ദര്യവും കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ താരമായിരുന്നു മോനിഷ ഉണ്ണി. അകാലത്തിലുണ്ടായ താരത്തിന്റെ വേര്‍പാട് ഇന്നും എല്ലാവരുടേയും മനസിലൊരു കനലാണ്. വിനീതിനൊപ്പം അഭിനയിച്ച നഖക്ഷതങ്ങളായിരുന്നു മോനിഷയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തത്. ഇപ്പോഴിതാ മോനിഷയെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
വിനീതിന്റെ വാക്കുകള്‍,
എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്ന ആളായിരുന്നു മോനിഷ. നഖക്ഷതങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും ഞാന്‍ പത്തിലുമായിരുന്നു. മോനിഷയ്ക്ക് ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു.
മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. അന്ന് മോനിഷ മ രി ക്കു ന്നതിനു രണ്ടുദിവസം മുന്‍പ് ഞങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഞാന്‍ ആചാര്യന്‍ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്.
അന്ന് ചമ്പക്കുളം തച്ചന്‍ ഓടുന്ന സമയം ആയിരുന്നു. മോനിഷക്ക് ആ സിനിമ കാണണം എന്ന് പറഞ്ഞു. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചമ്പക്കുളം തച്ചന്‍ കാണാന്‍ പോയി ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളില്‍ കയറിയത്.
അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആയിരുന്നു ആ ദുരന്തം സംഭവിച്ചത് എന്നാണ് താരം പറയുന്നത്. 1992 ഡിസംബര്‍ 5ന് രാവിലെ 6.15നാണ് ദേശീയ പാതയില്‍ എക്‌സ്‌റേ കവലയില്‍ കാറ പ ക ടത്തി ല്‍ മോനിഷ മ രി യ്ക്കു ന്നത്. തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും മാതാവ് ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡര്‍ കാറില്‍ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് കാറപകടം.
അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പുമായി സിനിമ-സീരിയല്‍ അഭിനേതാവ് പൊലീസ് പിടിയില്‍. പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പിടിയിലായത്. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി ജെ ഡെന്‍സണ്‍(44) ആണ് പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ഓര്‍മശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍. 40,000 രൂപയോളം വില വരുന്നതാണിത്. ഇയാള്‍ക്കെതിരെ എന്‍ഡിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കക്ഷി: അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഫറ ഷിബ്ല. കഥാപാത്രത്തിനായി ഷിബ്ല 68 കിലോയില്‍നിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂര്‍ത്തിയാക്കിയശേഷം തിരിച്ച് 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വാര്‍ത്തയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫറ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഷിബ്ല പങ്ക് വെച്ച മിറര്‍ സെല്‍ഫി വൈറലായിരുന്നു. ചിത്രത്തിനൊപ്പം ഫറ കുറിച്ചത് മിററുമായി ഞാന്‍ പ്രണയത്തിലാണെന്നാണ്. ഇപ്പോൾ താരം പങ്ക് വെച്ച പുതിയ ഫോട്ടോയും അതിനൊപ്പം നൽകിയ കുറിപ്പും ശ്രദ്ധേയമാകുകയാണ്.
എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല. നിങ്ങളുടെ ഉപഭോഗവസ്തുവല്ല. എന്റെ ശരീരം അനുഭവങ്ങളുടെ ഒരു ശേഖരമാണ്. എനിക്ക് മാത്രം അറിയാവുന്ന യുദ്ധങ്ങൾ നേരിട്ട ഒരു ആയുധം. സ്നേഹത്തിന്റെയും വേദനയുടെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും നിഗൂഢതയുടെയും ഒരു ലൈബ്രറി. നിങ്ങളുടെ കണ്ണുകൾക്ക് അത് സഹിച്ചതെല്ലാം നിർവചിക്കാനാവില്ല. എന്റെ ശരീരത്തിന് വിലയിടരുത്.. അത് എന്നിലെ വ്യക്തിക്ക് നൽകുക.
View this post on Instagram
മലയാളം ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതനായ നടനും മിമിക്രി ആർടിസ്റ്റുമായ ഷാജു ശ്രീധർ. മിമിക്രിയിലൂടെയാണ് അദ്ദേഹവും സിനിമയിലെത്തിയത്. 1995ൽ പുറത്തിറ ങ്ങിയ കോമഡി മിമിക്‌സ് ആക്ഷൻ 500 ലൂടെയായിരുന്നു ഷാജു ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്.
അതേ സമയം സീരിയലുകളിലും സജീവമായിരുന്ന നടനായിരുന്നു ഷാജു. പഴയകാല നായികാ നടി ചാന്ദ്നിയെയാണ് ഷാജു വിവാഹം ചെയ്തത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ചാന്ദ്നി ഇപ്പോൾ നൃത്ത അധ്യാപിക ആണ്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. നന്ദന, നീലാഞ്ജന എന്നിങ്ങനെയാണ് മക്കളുടെ പേര്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജ് കഥാപാത്രമായ കോശിയുടെ മകളുടെ വേഷത്തിൽ എത്തിയത് നീലാഞ്ജന ആയിരുന്നു. മൂത്തമകൾ നന്ദന സിനിമാ പ്രവേശനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. വരാൻ പോകുന്ന ഒരു സിനിമയിൽ മകൾ നായികയായി എത്തുന്ന സന്തോഷം ഷാജു നേരത്തെ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.
അതേ സമയം ഒരു സീരിയലിന്റെ ലൊക്കേഷനിൽ നിന്ന് കണ്ട് ഇഷ്ടത്തിലായ ചാന്ദ്‌നിയും ഷാജുവും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. തങ്ങളുടെ പ്രണയ കഥ ഒരു മടിയും കൂടാതെ ഇരുവരും ആരാധകരോട് പറയാറുണ്ട്.
പ്രണയിക്കുന്ന സമയത്ത് സീരിയലിൽ അഭിനയിച്ച ആദ്യ രാത്രിയെ കുറിച്ച് തുറന്നു പറയുകയാണ് ഇരുവരും. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരങ്ങൾ തുറന്നു പറച്ചിൽ നടത്തിയത്. സീരിയലിൽ നായികയും നായകനുമായി അഭിനയിച്ചിരുന്ന കാലത്താണ് ഞങ്ങൾ അടുപ്പത്തിലാവുന്നത്. അന്നത്തെ ഒരു സീരിയലിൽ ഞങ്ങൾ വിവാഹിതരാവുന്നുണ്ട്.
ആദ്യരാത്രി പാലുമായി വരുന്ന രംഗത്തിൽ പാൽ ഗ്ലാസ് വാങ്ങിയ ശേഷം ഷാജു ചേട്ടൻ എന്റെ കൈയിൽ ഉമ്മ വയ്ക്കും. കുറേ ടേക്ക് എടുത്തിട്ടും അത് ശരിയാവുന്നില്ല. ഓരോ ടേക്ക് എടുക്കുമ്പോഴേക്കും ഓക്കേ ആവാത്തത് ചേട്ടന്റെ നമ്പറാണെന്ന് എനിക്ക് മനസിലാവുന്നുണ്ട്. പക്ഷേ സംവിധായകൻ അടക്കം ആർക്കും മനസിലാവുന്നില്ലെന്നാണ് ചാന്ദ്‌നി പറയുന്നത്.
പ്രണയത്തിലാണെന്ന് വീട്ടുകാർ അറിഞ്ഞതോടെ ഞങ്ങൾക്ക് ഒന്നിച്ച് സെറ്റിൽ പോലും കയറാൻ പറ്റില്ലെന്ന അവസ്ഥയിലായി എന്ന് ഷാജു പറയുന്നു. ആയിടയ്ക്ക് എനിക്കൊരു വിദേശ ഷോ വന്നു. ചാന്ദ്നി അടക്കമുള്ളവരെ അതിൽ ഉൾപ്പെടുത്താൻ സംഘാടകരെ കൊണ്ട് സമ്മതിപ്പിച്ചു. ഷോ യ്ക്ക് കുറച്ച് ദിവസം മുൻപ് പാലക്കാട് നിന്ന് കൊച്ചിയിൽ വന്ന് ചാന്ദ്നിയെ കടത്തി.
തിരികെ പോകും വഴി അമ്പലത്തിൽ വച്ച് മാലയിടലും രജിസ്റ്റർ വിവാഹവും പത്രക്കാരെ വിളിച്ച് ഞങ്ങൾ വിവാഹിതരായി എന്നും അറിയിച്ചു. വീട്ടുകാരുടെ എതിർപ്പ് അതുവരെ ഉണ്ടായിരുന്നു. പിന്നാലെ പാലക്കാടും കൊച്ചിയിലും റിസപ്ഷൻ നടത്തിയെന്നും ഷാജു പറയുന്നു.
ബാലതാരമായി സിനിമയില്‍ എത്തിയ നടി അംബിക 150 ഓളം മലയാള സിനിമയും അത്രതന്നെ തെന്നിന്ത്യന്‍ ഭാഷചിത്രളിലും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ , രജനികാന്ത്,ചിരഞ്ജീവി എന്നിങ്ങനെ ഒട്ടുമിക്ക തെന്നിന്ത്യന്‍ മുന്‍നിര താരങ്ങളുടെയും നായികയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ സജീവമാണ് നടി.
ഇപ്പോഴിത സിനിമയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വാചാലയാവുകയാണ് അംബിക. ‘സിനിമയില്‍ മാറ്റങ്ങളുണ്ട്, മാറ്റമില്ലായ്മകളുമുണ്ട് എന്നാല്‍ അന്നും ഇന്നും സിനിമ എന്ന് പറയുന്നത് നായകന് പ്രധാന്യമുള്ളതാണെന്നാണ് നടി പറയുന്നത്. അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഇപ്പോഴത്തെ ന്യൂജെന്‍ താരങ്ങള്‍ ഭാഗ്യമുള്ളവരാണെന്നും പറയുന്നുണ്ട്.
ഞാന്‍ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന 1997കളില്‍, ഞാന്‍ എന്നല്ല അക്കാലത്തെ എല്ലാവരും വളരെ കഷ്ടപ്പെട്ട് സ്ട്രഗിള്‍ ചെയ്താണ് അഭിനയരംഗത്തെത്തിയത്. ഇപ്പോഴുള്ളവര്‍ സ്ട്രഗിള്‍ ചെയ്യുന്നില്ല എന്ന് പറയുന്നില്ല. എന്നാല്‍, ഇപ്പോള്‍ ന്യൂ ജനറേഷനിലുള്ള പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരാണ്. അവരുടെ അച്ഛന്റെയോ അമ്മയുടെയോയത്ര അവര്‍ക്ക് കഷ്ടപ്പെടേണ്ടി വരുന്നില്ല.
പിന്നെ അവര്‍ക്ക് വരുന്ന പുതിയ സ്ട്രഗിള്‍ അഭിനയം അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെയത്ര പോര എന്ന താരതമ്യമാണ്. അത്തരത്തിലുള്ള താരതമ്യം പാടില്ല. ആ കുട്ടിയുടെ മനസ്സില്‍ അതൊരു വല്ലാത്ത സംഘര്‍ഷമുണ്ടാക്കുമെന്ന് അംബിക പറയുന്നു.
അന്നു സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നുവെന്നും അംബിക പറയുന്നുണ്ട്. അന്ന് നൂറില്‍ 40 സിനിമകള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ളവ ആയിരുന്നെങ്കില്‍ ഇന്ന് അത് നൂറില്‍ അഞ്ചു സിനിമകളായി ചുരുങ്ങി. അന്നും ഇന്നും എന്നും സിനിമയില്‍ നായകന് തന്നെയാണ് പ്രാധാന്യം. അവരാണ് എല്ലാം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകന്‍മാര്‍ തന്നെയായിരിക്കും. എല്ലാവര്‍ക്കും അറിയാവുന്ന, സ്വീകരിക്കപ്പെട്ട ഒരു സത്യമാണ് അത്. അംബിക വ്യക്തമാക്കി.
മലയാള സിനിമയെ കുറിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആര്‍’ ചിത്രം ജനുവരിയില്‍ റിലീസിന് തയാറെടുക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് സംവിധായകന്‍ സംസാരിച്ചത്.
കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ടെന്നാണ് രാജമൗലി പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് രൗജമൗലി മറുപടി നല്‍കിയത്.
മലയാള സിനിമ ഇപ്പോഴല്ല ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കണ്ടത് ഈ ലോക്ഡൗണ്‍ സമയത്ത് ആണെന്ന് മാത്രം.
മലയാളം സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി പറഞ്ഞു. തന്റെ സിനിമയ്ക്ക് കഥാപാത്രങ്ങളാണ് പ്രാധാന്യം. കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നത്.
അല്ലാതെ ശരി, ഇതൊരു മലയാള നടനെ വച്ച് ചെയ്യാം, തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീര്‍ച്ചയായും മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള കഥയും കഥാപാത്രവും വന്നാല്‍ അങ്ങനെ ഒരു സിനിമ ഉണ്ടാവുമെന്ന് രാജമൗലി വ്യക്തമാക്കി.
വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജുവാര്യര്‍ക്ക് മികച്ച തിരിച്ചുവരവ് നല്‍കിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. അതേസമയം, ചിത്രത്തില്‍ അഭിനയിക്കരുതെന്ന രീതിയില്‍ സൂചനകള്‍ ലഭിച്ചിരുന്നെന്ന് വ്യക്തമാക്കി
നടന്‍ കുഞ്ചാക്കോ ബാബന്‍.
എന്നാല്‍, താന്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തത് സിനിമയുടെ നിര്‍മാതാവിനും സംവിധായകനും തിരക്കഥാകൃത്തിനുമായതിനാല്‍ അവരോട് സംസാരിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ഹൗ ഓള്‍ഡ് ആര്‍ യു, രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആദ്യം തീരുമാനിച്ച സിനിമ നടക്കാതിരുന്നതിനാല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ തിരിച്ചുവരവിലെ ആദ്യ സിനിമയായി മാറുകയായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ട്രാഫിക്കിലൂടെ സിനിമാ ജീവിതത്തിലെ നിര്‍ണായക കഥാപാത്രം നല്‍കിയ സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു തനിക്ക് കൂടുതല്‍ പ്രതിബദ്ധതയെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.
ഹൗ ഓള്‍ഡ് ആര്‍ യൂ ആദ്യം നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ലെന്നും ശ്രീനിവാസനുമായൊന്നിച്ചുള്ള ഒരു ചിത്രമായിട്ടാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും പിന്നീട് ശാലിനിയെ നായികയാക്കി തിരക്കഥ എന്ന രീതിയിലേക്ക് മാറ്റിയപ്പോഴാണ് പുതിയ രീതിയിലേക്ക് കഥ മാറിയതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ മനസ്സു തുറന്നത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍:
സത്യമുള്ള കാര്യങ്ങള്‍ പറയുക എന്നതേ ചെയ്തിട്ടുള്ളൂ, അതല്ലാതെ ആരെയെങ്കിലും മനപൂര്‍വം ഉപദ്രവിക്കാനോ ഏതെങ്കിലും രീതിയില്‍ കോര്‍ണര്‍ ചെയ്യാന്‍ മെനഞ്ഞെടുത്ത വാക്കുകളും കഥകളുമായി എവിടെയും ഉപയോഗിക്കാറില്ല. മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ‘ഹൗ ഓള്‍ഡ് ആര്‍ യൂ’. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അതു കൊണ്ട് ഒരു രണ്ടാമത്തെ ചിത്രമായിട്ടാണ് ഈ സിനിമ വന്നിരുന്നത്.
അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതും. മഞ്ജുവിനോക്കാള്‍ എനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു കമ്മിറ്റ്‌മെന്റുണ്ടായിരുന്നത്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ എനിക്ക് നല്‍കിയവരാണ്. എന്റെ തിരിച്ചുവരവ് സിനിമകളില്‍, അല്ലെങ്കില്‍ മലയാള സിനിമയുടെ പാത മാറ്റിയ സിനിമകളില്‍ ഒന്നാണ് ട്രാഫിക്ക്.
അതെന്റെ ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു. അങ്ങനെ ഒരു തിരക്കഥാകൃത്തുക്കള്‍ ഒരു കഥയുമായി വരുമ്പോള്‍ അവരോടായിരുന്നു എനിക്ക് കമ്മിറ്റ്‌മെന്റുണ്ടായിരുന്നത്. അതിന്റെ പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് ഞാന്‍ ഡേറ്റ് കൊടുത്തത്.
മഞ്ജുവിന് മുമ്പും വേറെയും നായികമാരെ ആലോചിച്ചിരുന്നു. ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല, ഞാനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിന് ശേഷം ശാലിനിയെ വെച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടുപോയാലോയെന്ന് ആലോചിച്ചു. ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്.
അങ്ങനെയാണെങ്കില്‍ കുഴപ്പമില്ല, മഞ്ജുവാര്യരുടെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിക്കുകയും ഡേറ്റ് കൊടുക്കുകയും ചെയ്താണ് ഇത് കമ്മിറ്റഡ് ആവുന്നതും സിനിമ സംഭവിക്കുന്നതും. അതിന് ശേഷം സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെങ്കിലും ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് ഞാന്‍ ഡേറ്റ് കൊടുത്തിരിക്കുന്നത്. അവരോട് സംസാരിക്കുക എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ല. സിനിമയില്‍ നിന്നും ഞാന്‍ ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഥ, തിരക്കഥ, നിർമാണം – ബിജുമോൻ പ്ലാത്തോട്ടത്തിൽ എന്ന പേര് സ്‌ക്രീനിൽ എഴുതി വരാൻ അധികം താമസമില്ല. ‘ജനറേഷൻസ്’ എന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയുടെ നിർമ്മാതാവും, കഥാകാരനും, തിരക്കഥാകൃത്തുമാണ് യുകെ മലയാളിയായ ബിജുമോൻ പി.സി. പ്ലാത്തോട്ടത്തിൽ. പി & ബി മീഡിയ ക്രിയേഷൻ എന്ന സിനിമാ കമ്പനിയെയും സിനിമാ മോഹങ്ങളെയും അക്ഷരങ്ങളെയും നെഞ്ചോട് ചേർത്ത വ്യക്തിയാണ് ബിജുമോൻ. സിനിമാ നിർമ്മിച്ച് പണമുണ്ടാക്കുക, പ്രശസ്തി നേടുക എന്ന പതിവ് ലക്ഷ്യങ്ങളിൽ നിന്നകന്ന് കലയെ സ്നേഹിക്കുന്ന ഒരു ഡസനിലേറെ കലാകാരന്മാർക്ക് ബിജുമോൻ അവസരവും ജീവിതവും നൽകുകയായിരുന്നു. സിനിമയെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരന്റെ മോഹങ്ങൾ ഇപ്പോൾ ‘ജനറേഷൻസ്’ എന്ന സിനിമയായി കേരളത്തിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു.
സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടുംബസമേതം താമസിക്കുന്നു. ഭാര്യ ഷിനി ബിജു നഴ്‌സായി സ്റ്റോക്ക് ഓൺ ട്രെൻഡ് ആശുപത്രിയിൽ ജോലി, രണ്ടുകുട്ടികൾ ഫിയോണ, ഫ്രേയ എന്നിവർ യഥാക്രമം ഒമ്പതിലും ആറിലും പഠിക്കുന്നു.
പിന്നിട്ട വഴികളെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ബിജുമോന്റെ മനസ്സിൽ സന്തോഷവും സങ്കടവും കലർന്ന സമ്മിശ്ര വികാരമാണ്. ഇല്ലായ്മയുടെ കുട്ടിക്കാലത്തുനിന്നും സിനിമയെന്ന വലിയ ലക്ഷ്യത്തിലെത്തുമ്പോൾ യു കെ മലയാളികൾക്കും അത് അഭിമാനകാരണമാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴ-കാളിയാറിൽ ബാല്യം ചിലവഴിച്ച ബിജുമോൻ കുട്ടിക്കാലം മുതൽ കലാ-സാഹിത്യരംഗത്ത് സജീവമായിരുന്നു.
ആദ്യ ഷൂട്ടിംഗ് കട്ടപ്പന ഭാഗത്തു; ഷൂട്ടിങ് തുടങ്ങിയില്ല അതിനിപ്പറം കുറെ ഗുണ്ടകൾ എത്തി പണം ആവശ്യപ്പെടുന്നു. ആരാണ് എന്തിനാണ് എന്ന് പോലും അറിയുന്നതിന് മുൻപ് തന്നെ ആക്രമണം. സംഗതി പന്തികേടാണ് എന്ന് മനസ്സിലാക്കി സ്ഥലം കാലിയാക്കാൻ ശ്രമിക്കുന്നു. ഇവരെ ഒഴുവാക്കി രക്ഷപെടുവാനുള്ള ഓട്ടത്തിൽ വണ്ടി നിയന്ത്രണം വിട്ട് നിന്നത് വലിയ ഒരു കൊക്കയിലേക്ക് മറിയാൻ കണക്കെ… അദ്ഭുതമെന്നല്ലാതെ ഒന്നും പറയുവാനില്ലെന്ന് ബിജു. ഷൂട്ടിങ് ലൊക്കേഷൻ മാറ്റി വീണ്ടും ചിത്രീകരണം ആരംഭിക്കുന്നു.
നാട്ടുകാരനും കഥാകൃത്തും സംഗീത സംവിധായകനുമായ പയസ്സ് വണ്ണപ്പുറത്തെ കണ്ടുമുട്ടിയത് ചരിത്രനിമിഷമായി മാറി. ബിജുമോൻ എന്ന എഴുത്തുകാരന്റെയും നിർമ്മാതാവിന്റെയും മനസ്സിൽ സിനിമാ മോഹം ഉദിച്ചു. പയസ്സ് വണ്ണപ്പുറം ,റ്റിജോ തടത്തിൽ, നജീബ് ഫോണോ എന്നിവരുമായി ചേർന്ന് കലാ-സാഹിത്യ പ്രവർത്തനങ്ങളും, നിരവധി സംഗീത ആൽബങ്ങളും ഒരുക്കിക്കൊണ്ട് പി & ബി മീഡിയ ക്രിയേഷൻസ് എന്ന സിനിമ കമ്പനി ആരംഭിച്ചു. 2004 ൽ ‘ഓർമ്മയിൽ ഇന്നലെ’ എന്ന പേരിൽ പ്രണയഗാനങ്ങളുടെ ആൽബം പുറത്തിറക്കി. എം.ജി. ശ്രീകുമാർ, വിധു പ്രതാപ്, അഫ്സൽ, ജോത്സന, ഭാവന രാധാകൃഷ്ണൻ, ദലീമ ,കെസ്റ്റർ, കെ.ജി. മാർക്കോസ്, എലിസബത്ത് തുടങ്ങി പ്രശസ്തരായ ഗായകരെല്ലാം ബിജുമോന്റെ ആൽബത്തിൽ പാടി. ഹൃദയസ്പർശിയായ ഗാനസമാഹാരമായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും മാർക്കറ്റിംഗ്-പരസ്യ രംഗങ്ങളിലെ നിസ്സഹായതയും തിരിച്ചടിയായി.
സാമ്പത്തിക നഷ്ടങ്ങളിലെ മനോവേദനയെക്കാൾ ഏറ്റവുമടുത്ത ചിലരിൽനിന്നും, നാട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന അപവാദ പ്രചരണങ്ങളും, അപമാനവും, കുറ്റപ്പെടുത്തലുകളുമാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് ബിജുമോൻ മലയാളംയുകെ യോട് വെളിപ്പെടുത്തി. തൊട്ടടുത്തവർഷം പയസ്സ് വണ്ണപ്പുറവുമായി ചേർന്ന് INRI എന്ന ആൽബം പുറത്തിറക്കിയെങ്കിലും വിതരണത്തിലെ അപാകതയും മറ്റുതടസ്സങ്ങളും കാരണം സമൂഹത്തിൽ കാര്യമായ തരംഗം സൃഷ്ടിക്കാൻ സാധിച്ചില്ല. അതോടെ ബിജുമോൻ വിമർശകരുടെയും ബന്ധുക്കളുടെയും കടുത്ത എതിർപ്പിന് പാത്രമായി. സാമ്പത്തിക തകർച്ചയും മനോവിഷമവും അപമാനവുമൊന്നും ബിജുമോൻ എന്ന എഴുത്തുകാരനെ തളർത്തിയില്ല. തനിക്കുനേരെയുള്ള ഒളിയമ്പുകളും കുറ്റപ്പെടുത്തലുകളുമെല്ലാം അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതയാത്രയ്ക്ക് ചവിട്ടുപടിയായി മാറി. ഓരോ പ്രതിസന്ധിയും ഓരോ വിജയക്കുതിപ്പാണെന്ന് അദ്ദേഹം വിശ്വസിച്ചു. തുടർന്ന് നിരവധി ആൽബങ്ങളും ടെലിഫിലിമുകളും ഷോട്ട് ഫിലിമുകളും ഒരുക്കി. ഇതിനിടയിൽ വിവാഹിതനായ ബിജുമോൻ യു.കെ യിലേയ്ക്ക് താമസം മാറിയെങ്കിലും കേരളത്തനിമയും അക്ഷരങ്ങളും സിനിമാ മോഹവുമെല്ലാം മനസ്സിൽ തളിർത്തുനിന്നു.
നീണ്ട 14 വർഷങ്ങൾക്കുശേഷം ബിജുമോൻ എന്ന നിർമ്മാതാവ് തന്റെ മനസ്സിലെ സ്വപ്നാക്ഷരങ്ങൾ കൊണ്ട് ജീവിതഗന്ധിയായ ഒരു കഥയ്ക്കും തിരക്കഥയ്ക്കും രൂപം നൽകി. പി & ബി മീഡിയ ക്രിയേഷൻ എന്ന തന്റെ സിനിമാ കമ്പനിയിലൂടെ ‘ജനറേഷൻസ്’ എന്ന സിനിമ ഒരുക്കി. പയസ്സ് വണ്ണപ്പുറം എന്ന സംഗീത സംവിധായകനും റ്റിജോ തടത്തിൽ എന്ന സിനിമാ സംവിധായകനും നജീബ് ഫോണോ എന്ന ക്യാമറാമാനും ഒത്തുചേർന്നപ്പോൾ ‘ജനറേഷൻസ്’ യാഥാർഥ്യമായി. ജനറേഷൻസിലൂടെ മുപ്പതോളം പുതുമുഖ കലാകാരന്മാർക്ക് ബിജുമോൻ അവസരവും ജീവിതവും നൽകി. ജനറേഷൻസിന്റെ ആദ്യ പോസ്റ്ററും ടീസറും ഇപ്പോൾ കേരളത്തിൽ റിലീസായി വൈറലായിരിക്കുകയാണ്.
കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ വികസന പ്രവർത്തനങ്ങളേക്കാൽ വേഗത്തിലെത്തിയ അസന്മാർഗ്ഗിക പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയും അതിലൂടെ ആ നാട്ടിലെ ചെറുപ്പക്കാർക്ക് നേരിട്ട ദുരന്തങ്ങളും പ്രതികാരദാഹങ്ങളുമാണ് ജനറേഷൻസിന്റെ ഉള്ളടക്കം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ബുദ്ധിമുട്ടിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിപ്പ, വൈറൽ രോഗങ്ങൾ, ആക്സിഡന്റ് തുടങ്ങിയവയെ അതിജീവിച്ച് മുന്നേറിയ തന്റെ സിനിമയുടെ അണിയറ പ്രവർത്തകരെ ഒരുകൂട്ടം അക്രമികൾ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ബിജുമോൻ വെളിപ്പെടുത്തി. സംവിധായകൻ, സംഗീത സംവിധായകൻ, ക്യാമറമാൻ തുടങ്ങിയവർ മരണപ്പെട്ടേക്കാവുന്ന അവസ്ഥയിലൂടെ കടന്നുപോയിട്ടും ഓൺലൈനിൽ ബിജുമോൻ അവർക്ക് ആത്മധൈര്യം നൽകി സിനിമ നിർമ്മിച്ചു. അങ്ങനെ ‘ജനറേഷൻസ്’ പിറവിയെടുത്തിരിക്കുന്നു. ഓരോ പ്രതിസന്ധികളും തളർച്ചകളല്ല മറിച്ച് മുന്നോട്ടുള്ള ജീവിത വഴിയിൽ ഊർജ്ജം സമ്മാനിക്കുമെന്ന് ഏറെ ജീവിതാനുഭവങ്ങളുള്ള ബിജുമോൻ പറയുന്നു. നമ്മുടെ ഇടയിൽ ജീവിച്ച്, നമുക്ക് അഭിമാനമായി മാറിയ ബിജുമോന് ഒരായിരം വിജയാശംസകൾ.