കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച് വീഡിയോ പകർത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുകൾ ആണ് സിനിമ സംവിധായകൻ ബാലചന്ദ്ര കുമാർ കഴിഞ്ഞ ദിവസം നടത്തിയത്. നടിയെ പ്രതികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദിലീപിനെ ഒരു വിഐപി വീട്ടിൽ എത്തിച്ച് നൽകി എന്നാണ് ബാലചന്ദ്ര കുമാർ പറഞ്ഞത്. ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജയിലിൽ കിടക്കുന്നതിനാൽ ആണ് പൾസർ സുനി ജീവനോട് ഇരിക്കുന്നതെന്നാണ് ബാലചന്ദ്രൻ അഭിമുഖത്തിൽ പറയുന്നു.

ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്ര കുമാർ. ഒക്ടോബർ 3ന് ആണ് ദിലീപ് ജാമ്യത്തിൽ ഇറങ്ങിയത്. നവംബർ 15 ആ വീഡിയോ ദിലീപിന്റെ പക്കൽ എത്തി. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു vip എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജ് എന്നിവർ ഉളപ്പടെ ഉള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പോലീസിന്റെ കൈവശം ഉണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങൾ. എന്നോടും കാണുന്നുണ്ടോ എന്ന് ദിലീപ് ചോദിച്ചു എന്താണ് എന്ന് ചോദിച്ചപ്പോൾ സുനിയുടെ ക്രൂര കൃത്യങ്ങൾ എന്നാണ് ദിലീപ് മറുപടി പറഞ്ഞത്.

നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആണെന്ന് മനസിലായതോടെ ഞാൻ കാണാതെ മാറിയിരുന്നു. അവരുടെ സംസാരം നിരീക്ഷിച്ചു. ദൃശ്യങ്ങളെക്കുറിച്ച് സംസാരിച്ചതായി കേട്ടു എന്നും ബാലചന്ദ്ര കുമാർ പറയുന്നു. പൾസർ സുനി ജാമ്യത്തിൽഇറങ്ങിയാൽ ജീവന് ഭീഷണി ഉണ്ടെന്ന് ഉറപ്പാണ്. പൾസർ സുനി ജയിലിൽ കിടക്കുന്നതിനാൽ ആണ് ജീവനോടെ ഇരിക്കുന്നത് എന്നാണ് താൻ കരുതുന്നത്. ഇപ്പോൾ ഇതെല്ലം പറയുവാനുളള കാരണം കൊല്ലുമെന്നുള്ള ഭയമാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ തോന്നി ഇനി കൊല്ലുന്നെകിൽ കൊള്ളട്ടെ. ലോകത്തോട് പറഞ്ഞേക്കാം എന്ന്.

മുഖ്യമന്ദ്രിയോട് പറഞ്ഞത് ലോകം അറിയാനാണ്. എഡിജിപി സന്ധ്യയുടെ നമ്പരിൽ 15 തവണ വിളിച്ചു പ്രതികരിച്ചില്ല. മുഖ്യമന്ദ്രിക്ക് കൊടുത്തപോലെ ഒരു പരാതി കൊടുക്കുവാനും ഓഡിയോ ക്ലിപ്പുകൾ കൊടുക്കാനും ആയിരുന്നു എഡിജിപിയെ വിളിച്ചത്. അവരായിരുന്നല്ലോ കേസ് അന്യൂശിച്ചത്. പരാതി കൊടുത്തിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ലെങ്കിൽ താൻ ഹൈക്കോടതിയെ സമീപിക്കാൻ ആണ് തീരുമാനം. അവധി കഴിഞ്ഞ ഉടനെ കോടതിയെ നേരിട്ട് സമീപിക്കും എന്ന് ബാലചന്ദ്രൻ പറഞ്ഞു. ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും സുനിയും തമ്മിൽ അടുത്ത ബന്ധം ഉള്ളതായും ബാലചന്ദ്ര കുമാർ ആരോപിക്കുന്നു. ആലുവയിൽ ഉള്ള ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ നേരിൽ കണ്ടതായും പരിചയപ്പെട്ടിരുന്നതായും ബാലചന്ദ്രൻ പറയുന്നു. നടി ആക്രമിക്കപ്പെട്ടപ്പോൾ താൻ ഇക്കാര്യം ദിലീപിനോട് ചോദിച്ചിരുന്നു എന്നും എന്നാൽ തനിക് അറിയില്ലെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.