ഒരേ കമ്പനിയിലെ 500 ഇന്ത്യന്‍ ജീവനക്കാര്‍ കോടീശ്വരന്മാരായിരിക്കുന്നു! ഇന്ത്യന്‍ വംശജരുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഫ്രെഷ്‌വര്‍ക്ക്‌സിലെ ജീവനക്കാരാണ് കണ്ണുചിമ്മി തുറക്കുന്ന വേഗത്തില്‍ കോടിപതികളായത്. യുഎസ് ഓഹരിവിപണിയായ നസ്ഡാഖില്‍ കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു എല്ലാത്തിനും തുടക്കം. 36 ഡോളറിന്(ഏകദേശം 2,665 രൂപ) ലിസ്റ്റ് ചെയ്തു തുടങ്ങിയ ഓഹരി ഒറ്റയടിക്ക് 43.5 ഡോളറി(ഏകദേശം 3,221)ലേക്ക് കുതിക്കുകയായിരുന്നു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 12.2 ബില്യന്‍ ഡോളറായി(ഏകദേശം 90,336 കോടി രൂപ) ഉയര്‍ന്നിരിക്കുകയാണ്.
ജീവനക്കാര്‍ക്കായുള്ള ഓഹരി ഉടമസ്ഥാവകാശ പദ്ധതിയായ എംപ്ലോയീ സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനി(ഇഎസ്ഒപി)ന്റെ ഭാഗമായ ജീവനക്കാരാണ് ഇപ്പോള്‍ കോടീശ്വരന്മാരായിരിക്കുന്നത്. ഇതില്‍ 500 ഇന്ത്യന്‍ ജീവനക്കാരും ഉള്‍പ്പെടും. ഇവരില്‍ 70 ശതമാനം പേരും 30 വയസിനു താഴെ പ്രായമുള്ളവരാണെന്നതാണ് ഏറെ കൗതുകകരം!
ഇന്റര്‍നെറ്റ് വഴി സോഫ്റ്റ്‌വെയര്‍ സേവനം നല്‍കുന്ന ‘സോഫ്റ്റ്‌വെയര്‍ എസ് എ സര്‍വീസ്'(സാസ്) കമ്പനിയാണ് ഫ്രെഷ്‌വര്‍ക്ക്‌സ്. ഗിരീഷ് മാതൃഭൂതമാണ് സ്ഥാപകന്‍. യുഎസിലെ സിലിക്കണ്‍വാലിയിലടക്കം ഓഫിസുണ്ട് ഫ്രെഷ്‌വര്‍ക്ക്‌സിന്. വിവിധ രാഷ്ട്രങ്ങളിലായി ആകെ 4,300 ജീവനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. 2010ല്‍ ആറുപേരുമായി ചെന്നൈയില്‍ തുടക്കം കുറിച്ചതാണ് ഫ്രെഷ്‌വര്‍ക്ക്‌സ്. നസ്ഡാഖില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ സാസ് കമ്പനിയും ഫ്രെഷ്‌വര്‍ക്ക്‌സ് തന്നെ.
നടൻ രമേഷിന്റെ മരണത്തിന് കാരണം രണ്ടാം വിവാഹത്തിലെ പൊരുത്തക്കേടുകൾ ആയിരുന്നു എന്ന വെളിപ്പെടുത്തലുമായി ആത്മ സുഹൃത്ത് രംഗത്തെത്തിയിരിക്കുന്നു. മരിച്ച ദിവസം രമേഷിനെ ബൈക്കിൽ കൊണ്ട് വിട്ട രാഹുലാണ് രമേഷിന്റെ രണ്ടാം ഭാര്യ മിനിക്കെതിരെ തുറന്ന് പറച്ചിലുമായി എത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ ദാമ്പത്യ പ്രശനങ്ങൾ പലപ്പോഴായി തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും, രണ്ടാം ഭാര്യ പ്രശമാണെന്നും രമേഷ് പറയാറുണ്ടെന്നും ഇയാൾ പറയുന്നു. മരിക്കും ദിവസം രമേഷിനെ വീട്ടിൽ കൊണ്ട് വിട്ടപ്പോൾ പിറ്റേന്ന് രാവിലെ കൃത്യ സമയത്ത് ഷൂട്ടിന് വിളിക്കണം എന്ന് പറഞ്ഞപോയ ആളാണ് അന്ന് രാത്രി ആത്മഹത്യ ചെയ്തു എന്ന് വിഷ്വസിക്കാൻ ആകുന്നില്ല എന്നാണ് രാഹുൽ പറയുന്നത്.
ഭാര്യ വല്ലാതെ ശല്യപെടുത്തുന്നു എന്നും മരിച്ച ദിവസം രമേഷ് പറഞ്ഞിരുന്നു. ഇനി ശല്യപെടുത്തിയാൽ ചത്തുകളയുമെന്നും ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. നിങ്ങൾ ചത്താൽ കാനഡയിലെ മകൻ വായിക്കരി ഇടാൻപോലും വരില്ല എന്നുമാണ് ഭാര്യ പ്രതികരിച്ചതെന്നും രമേഷ് പറഞ്ഞരുന്നു എന്ന് ഇയാൾ പറയുന്നു. തമ്പാനൂർ പോലീസിന് കൊടുത്ത മൊഴിയിൽ ഇതെല്ലം ഞാൻ പറഞ്ഞിട്ടുണ്ട് എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. രമേഷ് മരിച്ചതിന്റെ പിറ്റേ ദിവസം രഹസ്യമായി ഇവർ എന്നെ വിളിച്ചിരുന്നു.
അവിടെ കരച്ചിലും ബഹളവും നടക്കുമ്പോൾ ആണ് വിളിച്ചത്. രമേഷേട്ടൻ എന്തേലും പറഞ്ഞോ എന്നാണ് അവർ എന്നോട് ചോദിച്ചത്. ചേച്ചിയുമായി പ്രശ്‌നമാണെന്ന് രമേഷേട്ടൻ എന്നോട് പറഞ്ഞിരുന്നു. ഞാൻ അത് പോലീസിനോട് പറയുമെന്ന് മറുപടിയും നൽകി. എന്നാൽ ഇയാൾ എന്നോട് ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്നാണ് അവരുടെ പ്രതികരണം.
പോയപ്പോൾ എനിക്കിട്ട് പാറയും വെച്ച് പോയി എന്നും പറഞ്ഞു. ഇപ്പോൾ രണ്ടാം ഭാര്യ എനിക്കെതിരെ കഥകൾ ഇറുക്കുവാണ് മാത്രമല്ല അവർ രമേഷിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുമുണ്ട്. രമേഷ് എന്തേലും പറഞ്ഞോ എന്നാണ് അറിയേണ്ടത്. ഞങ്ങളുടെ പല കോമൺ സുഹൃത്തുക്കളെയും വിളിച്ചു എന്നറിഞ്ഞപ്പോൾ തുടങ്ങിയ സംശയമാണ് എനിക്ക്. ഞാൻ ഇത് തമ്പാനൂർ പോലീസിനോസ് വീണ്ടും പറഞ്ഞു. വലിയ ശാലയിലെ വീട് മകൻ ഗോകുലിന്റെ പേരിൽ എഴുതിയപ്പോൾ തുടങ്ങിയ പ്രശ്നങ്ങൾ ആണിത്. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം മകനാണ് എന്നാണ് രമേഷ് പറഞ്ഞത്. പിറ്റേ ദിവസത്തെ ഷൂട്ടിംഗ് ഡയറക്ടറും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
രമേഷിന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം നിങ്ങൾ എങ്ങനേലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടർ പറഞ്ഞതെന്നും രാഹുൽ പറയുന്നു. ഞാൻ വീട്ടിൽ കൊണ്ട് വിട്ടപ്പോഴും ചിരിച്ചുകൊണ്ടാണ് വണ്ടിയിൽ നിന്നും ഇറങ്ങിയത്. രാവിലെ 7:30ക്ക് ഞാൻ റെഡി ആയി നിൽക്കും കൃത്യ സമയത്ത് വണ്ടി വന്നില്ലേൽ ന്റെ വായിൽ നിന്നും കേൾക്കും എന്ന് തമാശയായി പറഞ്ഞാണ് അദ്ദേഹം വീട്ടിലേക്ക് കയറി പോയതെന്നും രാഹുകൾ ഓർത്തു പറയുന്നുണ്ട്.
അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിനെക്കുറിച്ച് മനസ്സുതുറന്ന് ബാദുഷ . മരണത്തിന് മുമ്പ് അനില്‍ നെടുമങ്ങാടുമായി ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുകയായിരുന്നു. ബാദുഷയുടെ വാക്കുകളിലേക്ക്.
അനില്‍ നെടുമങ്ങാടുമായി ആദ്യമായി പ്രവര്‍ത്തിക്കുന്ന സിനിമ കല്യാണം. പിന്നീട് കുറേ സിനിമകള്‍ ചെയ്തുവെങ്കിലും പുള്ളിയുമായി നല്ല അടുപ്പമുണ്ടാകുന്നത് അയ്യപ്പനും കോശിയും ചെയ്യുമ്പോഴാണ്. പലകാര്യങ്ങളിലും ചീത്ത പറയും, പുള്ളി അങ്ങനെയാണ്. പിന്നെ വിളിച്ച് സോറി പറയുകയും ചെയ്യും. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പോലും എന്റെ സെറ്റില്‍ വച്ചായിരുന്നു. പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു അപ്പോള്‍. അന്ന് കുളിക്കാന്‍ പോകുന്നതിന് മുമ്പ്, ഉച്ചയ്ക്ക് എന്നെ വിളിച്ച് കുറേ ചീത്തവിളിച്ചു. എന്തിനൊക്കയോ ചീത്ത പറഞ്ഞു. ഞാനും ബാദുക്കയുമൊക്കെ കുറേ കഷ്ടപ്പെട്ടാണ് സിനിമയില്‍ വന്നത് എന്നൊക്കെ പറഞ്ഞു. ബാദുഷ ഓര്‍ക്കുന്നു.
അതിന് ശേഷമാണ് ആ സംഭവമുണ്ടായത്. അന്ന് വൈകിട്ട് ആറരയോടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായതായി എനിക്ക് കോള്‍ വരുന്നത്. ഉടനെ തന്നെ ഞാന്‍ തൊടുപുഴയിലേക്ക് പോവുകയായിരുന്നു. അയ്യപ്പനും കോശിയും കഴിഞ്ഞ് പീസ്, കോള്‍ഡ് കേസ് എന്നീ സിനിമകളിലും അദ്ദേഹത്തെ വിളിക്കുന്നത് ഞാനാണ്. എന്നും ബാദുഷ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
തന്റെ പുതിയ യൂട്യൂബ് ചാനലില്‍ ‘മമ്മൂക്ക മാപ്പ്’ എന്ന് പേരിട്ട വീഡിയോയിലാണ് മുകേഷിന്റെ വാക്കുകള്‍. മമ്മൂട്ടിയുടെ പേരില്‍ പട്ടാള ഉദ്യോഗസ്ഥരോട് പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിയതിനെ കുറിച്ചാണ് മുകേഷ് വീഡിയോയില്‍ പറയുന്നത്. ഈ കഥ ഇതിലൂടെയാവും മമ്മൂക്ക അറിയുന്നത് എന്നും മുകേഷ് പറയുന്നു.
മുകേഷിന്റെ വാക്കുകള്‍:
നായര്‍ സാബ് എന്ന സിനിമയുടെ ഷൂട്ടിംഗ് കാശ്മീരിലാണ് നടക്കുന്നത്. ഒരു ദിവസം കാശ്മീരിലെ ഒരു പുല്‍മേടയില്‍ വച്ച് പരേഡ് എക്‌സൈസ് സീന്‍ അഭിനയിക്കുകയാണ്. അപ്പോള്‍ ആ റെജിമെന്റിന്റെ ഏറ്റവും വലിയ ഒരു ഉദ്യോഗസ്ഥന്‍ അതുവഴി വന്നു. ഞങ്ങളത് ശ്രദ്ധിച്ചില്ല. മമ്മൂക്ക മാര്‍ച്ച് ചെയ്ത് നില്‍ക്കുന്ന ഞങ്ങള്‍ 9 പേര്‍ നിന്ന് സല്യൂട്ട് ചെയ്യുന്നു. ആ ഉദ്യോഗസ്ഥന്‍ ഞങ്ങളെ പരിചയപ്പെടാനായി വന്നു. ഇത്രയും ഊര്‍ജസ്വലനും സുന്ദരനുമായ ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്ന് അദ്ദേഹം മമ്മൂക്കയുടെ ചെവിയില്‍ പറഞ്ഞ് പൊട്ടിചിരിച്ചു.
അടുത്ത ഷോട്ട് എങ്ങനെയാകും, അടുത്ത ഡയലോഗ് എങ്ങനെയകും എന്ന് 24 മണിക്കൂറും ചിന്തിച്ച് ഇരിക്കുന്ന ഒരാളാണ് മമ്മൂക്ക. ഒരു പട്ടാള ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍ അവിടെ ഉണ്ടായിരുന്നത് മലയാളിയായ ഉദ്യോഗസ്ഥന്‍ ആയിരുന്നു. മമ്മൂട്ടിയുടെ ആരാധകനായിരുന്നു അദ്ദേഹം. ആ ഉദ്യോഗസ്ഥന്‍ തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥനെ ഞങ്ങള്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യണമെന്ന് പറഞ്ഞ് നിര്‍ത്തി. അദ്ദേഹവും ഒരു മലയാളിയായിരുന്നു. അവിടെയുള്ള കാന്റീനില്‍ എല്ലാം പകുതി വിലയ്ക്ക് കിട്ടും.
കമാന്റോയായി അഭിനയിക്കുന്ന ഒരു നടന്റെ പിറന്നാള്‍ ഉണ്ടായിരുന്നു. ജൂനിയര്‍ ഉദ്യോഗസ്ഥനോട് മദ്യം കിട്ടുമോയെന്ന് ചോദിച്ചപ്പോള്‍ നെപ്പോളിയന്‍ ബ്രാണ്ടി 100 രൂപയ്ക്ക് വാങ്ങി തന്നു. അതിന് പുറത്ത് 300 രൂപയാണ് വില. നല്ലൊരു ഡ്രിങ്ക് ഇത്രയും കുറഞ്ഞ വിലയ്ക്ക് കിട്ടിയ സന്തോഷത്തിലായിരുന്നു എല്ലാവരും. പിറ്റേ ദിവസം കമാന്‍ഡോസ് എല്ലാവരും ചര്‍ച്ചയായി, ഇത് എങ്ങനെയെങ്കിലും ഒരു കുപ്പി കൂടി വേണം. ഇനി ഞാന്‍ ചോദിക്കില്ലെന്ന് പറഞ്ഞു. നിര്‍ബന്ധം സഹിച്ച് ജൂനിയര്‍ ഓഫീസറോട് പറഞ്ഞു.
ഒരു ചെറിയ കാര്യമുണ്ട്. ബര്‍ത്ത് ഡെ സെലിബ്രേഷനില്‍ മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്. വളരെ അപൂര്‍വ്വമായെ കഴിക്കാറുള്ളു. ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു സിപ് കഴിച്ചു,. അദ്ദേഹം പറഞ്ഞു കൊള്ളവല്ലോന്ന്. ഒരു ബോട്ടില്‍ കിട്ടുമോയെന്ന്. ജൂനിയര്‍ ഓഫീസര്‍ പറഞ്ഞു, രണ്ട് ബോട്ടില്‍ തരാം എന്റെ കെയര്‍ ഓഫില്‍ തന്നെ, പൈസ വേണ്ട എന്ന്. പൈസ വേണം എന്ന് പറഞ്ഞ് 200 രൂപ കൊടുത്ത് 2 കുപ്പി വാങ്ങി. ഒരു തുള്ളി പോലും കഴിക്കാത്ത മമ്മൂക്ക ഇതൊന്നും തന്നെ അറിയുന്നില്ല. ജൂനിയര്‍ ഓഫീസര്‍ക്ക് മമ്മൂക്കയോടുള്ള ആരാധന കൂടി വന്നു. താന്‍ എല്ലാം നോക്കുന്നുണ്ടെന്ന് അയാള്‍ക്ക് മമ്മൂക്കയെ അറിയിക്കണം.
ഞാന്‍ പറഞ്ഞിട്ടുണ്ട്, മമ്മൂക്ക ഒരു സിപ് എടുത്ത് വാങ്ങിച്ചത് ഒന്നും അദ്ദേഹത്തിന്റെ മുന്നില്‍ പറയരുതെന്ന്. ഞാനും മമ്മൂക്കയും ഇരിക്കുമ്പോള്‍ ഓഫീസര്‍ വന്നു ചോദിച്ചു, എങ്ങനെയുണ്ടായിരുന്നു എന്ന്. ഞാന്‍ ഒന്ന് കിടുങ്ങി. മമ്മൂക്ക പറഞ്ഞു, ആ എല്ലാം ഓകെയാണെന്ന്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം എന്ന് പറഞ്ഞ് പോയി. മമ്മൂക്ക പിന്നെയും സിനിമയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ജൂനിയര്‍ ഓഫീസറോട് ഞാന്‍ പോയി രണ്ട് ബോട്ടില്‍ കൂടി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ എടുത്തു തന്നു.
പിറ്റേന്ന് ഞാനും മമ്മൂക്കയും നടന്നു വന്നപ്പോള്‍ ചോദിച്ചു, ഇന്നലെ എങ്ങനെ ഗംഭീരമായിരുന്നല്ലോ? മമ്മൂക്ക പറഞ്ഞു, എല്ലാം ഗംഭീരമെന്ന്. നല്ലതാണെന്നും ഓഫീസര്‍ പറഞ്ഞു. മമ്മൂക്ക പിന്നെയും സിനിമയിലേക്ക്. പിറ്റേന്ന് മമ്മൂക്കയും ഞാനും ഇരിക്കുമ്പോള്‍ കുറച്ച് സാധനങ്ങള്‍ പുതുതായി വന്നിട്ടുണ്ട്. നല്ല ഇനമാണ്, ഞാന്‍ എല്ലാം റെഡി ന്നെ് അപ്പോള്‍ മമ്മൂക്ക പറഞ്ഞു, എന്ത് ആവശ്മുണ്ടെങ്കിലും ഞങ്ങള്‍ ചോദിക്കും, താങ്ക്യൂ വെരിമച്ച്, എല്ലാം ഗംഭീരമാവുന്നുണ്ട് എന്ന്.
ഷൂട്ടിംഗ് തീരാറായി. അവസാന ദിവസം ഓഫീസര്‍ മമ്മൂക്കയോട് വന്നു പറഞ്ഞു, കാറിനകത്ത് കുറച്ച് കേറ്റി വെക്കട്ടെ എന്ന്. മമ്മൂക്ക ചോദിച്ചു എന്ത്, അല്ല കാന്റീനില്‍ നല്ല ഇനം വന്നിട്ടുണ്ട്. മമ്മൂക്ക പറഞ്ഞു കാറിനകത്ത് ഒന്നും കേറ്റി വെക്കണ്ടെന്ന്. മമ്മൂക്ക അന്ന് തന്നോട് ആദ്യമായി ചോദിച്ചു, അദ്ദേഹം എന്താണ് പറഞ്ഞതെന്ന്. ഞാന്‍ പറഞ്ഞു, ആത്മാര്‍ത്ഥ കൂടി പോയതാണ് ജ്യൂസ് അടിക്കുന്ന രണ്ടു മിക്‌സി കാറില്‍ കയറ്റി വെക്കട്ടെ എന്നാണ് ചോദിച്ചത്.
ഇന്നലെ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, മമ്മൂക്കയുടെ വീട്ടില്‍ 200 മിക്‌സി ഉണ്ടെന്ന്. ലോകത്തിന്റെ പല ഭാഗത്തു നിന്നും വാങ്ങിയതെന്ന്. മമ്മൂക്ക പറഞ്ഞു 200 ഉണ്ടെന്ന് പറയണ്ടായിരുന്നുെന്ന്. ഞാന്‍ പറഞ്ഞു നൂറ് എന്ന് പറഞ്ഞിരുന്നേല്‍ പുള്ളി മിക്‌സി കാറില്‍ വച്ചേനെ എന്ന്. ഞാന്‍ ഏതായാലും ഒരു മിക്‌സി വാങ്ങുന്നുണെന്നും മമ്മൂക്കയോട് പറഞ്ഞു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് ഇപ്പോള്‍ ഈ കഥ കേള്‍ക്കുമ്പോഴാകും അദ്ദേഹത്തിന്റെ പേരില്‍ ഞങ്ങള്‍ കുപ്പികള്‍ വാങ്ങിയത് അറിയുക.
മലയാളത്തിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു കിലുക്കം. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്തത്. 1991ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലും, ജഗതിയും, രേവതിയും, തിലകനും അടക്കം വലിയൊരു താരനിര തന്നെ ഉണ്ടായിരുന്നു. നിരവധി രസകരമായ മുഹൂർത്തങ്ങളുണ്ട് ചിത്രത്തിൽ. ഇപ്പോഴും ടിവിയിൽ വന്നാൽ മലയാളികൾ ആസ്വദിച്ചിരുന്ന് കാണുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ് ഇത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് നിർമ്മാതാവ്.
കിലുക്കം പുറത്തിറങ്ങുന്നത് 1991 മാർച്ച് 15 നാണ്. പലവിധ അഭ്യൂഹങ്ങളും ചിത്രം നേടിയ കളക്ഷനെ കുറിച്ച് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിലെ യഥാർഥ വിവരം പുറത്ത് വിടുകയാണ് നിർമ്മാതാവായ ഗുഡ്നൈറ്റ് മോഹൻ. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ഇദ്ദേഹം ഇത് വെളിപ്പെടുത്തിയത്. സഫാരി ചാനലിലാണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.
ആ സമയത്ത് താനെടുത്ത ചിലവേറിയ ചിത്രമായിരുന്നു ഇത് എന്നാണ് ഇദ്ദേഹം പറയുന്നത്. അതുവരെയും താൻ ചെയ്തതിൽ ഏറ്റവും ചിലവേറിയത് അയ്യർ ദി ഗ്രേറ്റ് എന്ന ചിത്രമായിരുന്നു. 20-25 ലക്ഷം രൂപയ്ക്ക് ഒക്കെ മലയാള സിനിമ അന്ന് പൂർത്തിയായിരുന്നു. കിലുക്കം ഫസ്റ്റ് കോപ്പി ഇറക്കിയപ്പോൾ 60 ലക്ഷം രൂപയാണ് ചെലവായത്. താൻ ചെയ്തതിൽ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു അത്. ആർ മോഹൻ എന്ന നിർമാതാവ് പറയുന്നു. ഇത് എങ്ങനെ മുതലാകും എന്ന് പ്രിവ്യൂ കണ്ടതിനുശേഷം പ്രിയനോട് ചോദിച്ചിരുന്നു. കുറെ തമാശ ഉണ്ടെന്നല്ലാതെ കഥയൊന്നും ഇല്ലല്ലോ എന്ന് താൻ പറഞ്ഞു.
എന്നാൽ പ്രിയനെ കോൺഫിഡൻസ് സമ്മതിക്കാതിരിക്കാൻ ആവില്ല. ഒരു കോടി രൂപയ്ക്കു മേൽ ചിത്രം നേടിയാൽ മറ്റു ഭാഷകളിലേക്ക് റീമേക്ക് റയിട്സ് തരുമോ എന്നാണ് പ്രിയൻ അപ്പോൾ ചോദിച്ചത്. അങ്ങനെ വരികയാണെങ്കിൽ എല്ലാ റൈസും നീ എടുത്തോളാൻ താൻ പറഞ്ഞു. അങ്ങനെ ചിത്രം കളക്ട് ചെയ്തത് അഞ്ച് കോടി രൂപയാണ്. അദ്ദേഹം പറഞ്ഞു.
കടലില്‍ അകപ്പെട്ട തെരുവുനായയെ ജീവന്‍ പണയം വെച്ച് കരയ്‌ക്കെത്തിച്ച് നടനും മോഹന്‍ലാലിന്റെ മകനുമായ പ്രണവ് മോഹന്‍ലാല്‍. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം.
കരയോടടുക്കുമ്പോഴാണ് കൈയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്. തീരത്ത് നിന്നവരുടെ അടുത്തേയ്ക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിച്ചു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കള്‍ക്കൊപ്പം വിട്ടതിനു ശേഷം പ്രണവ് തന്റെ ജോലികളിലേയ്ക്ക് തിരിഞ്ഞു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ചു. ‘ചാര്‍ളി’, റിയല്‍ ലൈഫ് ‘നരന്‍’ എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന പ്രതികരണങ്ങള്‍. മോഹന്‍ലാലിന്റെ ഫാന്‍ പേജുകളില്‍ ഒന്നായ ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിനീത് ശ്രിനിവാസന്റെ ഹൃദയമെന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. വിനീതിന്റെ തിരക്കഥയിലുള്ള ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.
ഷെറിൻ പി യോഹന്നാൻ
ദുബായിലെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്കെത്തുന്ന സണ്ണിയിലൂടെയാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്. കാറിൽ വച്ചു തന്നെ പാസ്പോർട്ട് കത്തിച്ചു പുറത്തേക്കെറിയുന്ന സണ്ണി കടുത്ത മാനസിക സംഘർഷത്തിലാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്നുതന്നെ വ്യക്തം. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം എടുക്കുന്ന സണ്ണി തന്റെ ക്വാറന്റൈൻ ദിനങ്ങൾ അവിടെ ചിലവഴിക്കാൻ തുടങ്ങുന്നു. എന്നാൽ ആ ദിനങ്ങൾ തള്ളിനീക്കാൻ അത്ര എളുപ്പമായിരുന്നില്ല.
“ഇപ്പോൾ മാത്രം നടക്കുന്ന കഥാ
പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്. മറ്റൊരു
സാഹചര്യത്തിൽ പറയാൻ ഒട്ടും
ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള, കുറേയേറെ
പ്രത്യേകതയുള്ള ചിത്രമാണ് ‘സണ്ണി’.” സംവിധായകൻ രഞ്ജിത് ശങ്കറിന്റെ വാക്കുകളാണിവ. കോവിഡും ക്വാറന്റൈനും ഏകാന്തതയും മാനസിക പിരിമുറുക്കവും ചിത്രത്തിന്റെ ഇതിവൃത്തമാവുന്നു. പ്രതിസന്ധികൾ മാത്രം ചുറ്റും നിറയുന്ന, ജീവിതത്തിൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരു വ്യക്തിയുടെ ക്വാറന്റൈൻ ദിനങ്ങളെ ഒന്നര മണിക്കൂറിൽ അവതരിപ്പിക്കുകയാണ് രഞ്ജിത്ത്.
പ്രതീക്ഷ, പ്രത്യാശ എന്നതിലേക്ക് സണ്ണിയെ നയിക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ ഫോൺ സംഭാഷണങ്ങളുടെയും ശബ്ദത്തിന്റെയും രൂപത്തിൽ സിനിമയിലുണ്ട്. കഥാപരിസരം ഒറ്റയിടത്തേക്ക് ചുരുങ്ങുമ്പോൾ ഉണ്ടാവുന്ന ആവർത്തന വിരസത ഇല്ലാതാക്കാൻ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും സഹായിച്ചിട്ടുണ്ട്. ചിത്രത്തിലെ ക്ലൈമാക്സ് ഗാനം നന്നായിരുന്നു.
നമ്മളിൽ പലരും കടന്നുപോയ ഒരവസ്ഥയുടെ നേർചിത്രണം നടത്തുമ്പോൾ ഏകാന്തതയിൽ കഴിയുന്ന കേന്ദ്ര കഥാപാത്രത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിക്കാൻ ജയസൂര്യക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ സ്റ്റോറി ലൈൻ ശക്തമായി തോന്നിയില്ല. പതിഞ്ഞ താളത്തിൽ കഥ പറയുന്നതിനാൽ പ്രേക്ഷകനെ പൂർണമായി എൻഗേജ് ചെയ്യിപ്പിക്കുന്നതിൽ സിനിമ പിന്നോട്ടു പോകുന്നു.
‘കഥാന്ത്യത്തിൽ എല്ലാം കലങ്ങിതെളിയണം’ എന്ന പതിവ് രീതിയാണ് ഈ ചിത്രവും പിന്തുടരുന്നത്. അതിനോട് വ്യക്തിപരമായി യോജിക്കാൻ കഴിയില്ല. റിയാലിറ്റിയാണ് പറയുന്നതെങ്കിലും ചില നാടകീയ രംഗങ്ങളും കഥയിൽ കടന്നുവരുന്നുണ്ട്. ഒന്നര മണിക്കൂർ മാത്രമുള്ളതിനാൽ ഒരു തവണ ബോറടികൂടാതെ കണ്ടിരിക്കാവുന്ന ശരാശരി ചലച്ചിത്രാനുഭവം.
മോഹന്‍ലാല്‍ നായകനായ 12ത് മാന്‍ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ജന്മദിനം ആഘോഷിച്ച് ഉണ്ണി മുകുന്ദന്‍. മോഹന്‍ലാല്‍ ആണ് ഉണ്ണി മുകുന്ദന് പിറന്നാള്‍ കേക്ക് എടുത്തു നല്‍കിയത് . ഏതായാലും മലയാളത്തിന്റെ മഹാനടനൊപ്പം ഉണ്ണി മുകുന്ദന്‍ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍ ്. മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമാണ് 12 ത് മാന്‍.
ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തിലും നായക വേഷം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. കൊരടാല ശിവ സംവിധാനം ചെയ്ത മോഹന്‍ലാല്‍- ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രമായ ജനത ഗാരേജില്‍ വില്ലന്‍ ആയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ എത്തിയത്.
ഉണ്ണി മുകുന്ദന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനിയും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ആ കമ്പനിയുടെ ആദ്യ ചിത്രമായ മേപ്പടിയാന്‍ ഇപ്പോള്‍ റിലീസിന് തയ്യാറായി ഇരിക്കുകയാണ്. ഇത് കൂടാതെ ഒരു വമ്പന്‍ തെലുങ്കു ചിത്രത്തിന്റെയും ഭാഗമായി ഉടന്‍ ഉണ്ണി മുകുന്ദന്‍ എത്തുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.
മിമിക്രി എന്നാല്‍ ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം കേള്‍ക്കുന്നതിനെ കുറിച്ച് നടന്‍ സലിം കുമാര്‍. മിമിക്രി താരങ്ങള്‍ അഭിനയിക്കുന്ന സിനിമയെ മിമിക്രി സിനിമ എന്ന പേരില്‍ തരംതാഴ്ത്തിയിട്ടുണ്ട് എന്നാണ് പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നത്.
ഒരുപാട് കലാകാരന്മാര്‍ ജീവിച്ചു പോകുന്ന ഒരു മേഖലയാണ് മിമിക്രി. മറ്റേത് കലയെടുത്താലും അതിനേക്കാള്‍ ഉപരിയായി മിമിക്രി ജീവിതമാര്‍ഗമാക്കിയവര്‍ നിരവധിയാണ്. മിമിക്രി എന്നത് വലിയ ഒരു കാര്യം തന്നെയാണ്. അതിനെ ചെറുതാക്കി കാണാന്‍ പറ്റില്ല. അതുപോലെ കലാഭവന്‍ എന്നത് വലിയൊരു പ്രസ്ഥാനമാണ്.
എത്ര പേര്‍ അതുകൊണ്ട് ജീവിച്ചു പോകുന്നുണ്ട്. അവിടെയുള്ള എല്ലാവരും നമ്മുടെ ഗുരുക്കന്‍മാരായിരുന്നു. മിമിക്രിക്കാര്‍ ചെയ്യുന്ന കോമഡി സിനിമയെ മിമിക്രി സിനിമ എന്ന് പറഞ്ഞ് തരംതാഴ്ത്തിയ സമയമുണ്ടായിരുന്നു. കലാഭവന്‍ മണിയുടെ അഭിനയത്തെയൊക്കെ മിമിക്രി കാണിച്ചു എന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്.
അത് അദ്ദേഹം മിമിക്രിക്കാരനായതു കൊണ്ട് മാത്രമായിരുന്നു. ജയറാമിനെ നായകനാക്കിയപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പോലും പലരും ചോദിച്ചിരുന്നു. അപരന്‍ എന്ന ആ സിനിമ വിജയിക്കാനായി അന്ന് പരിചയം പോലുമില്ലാത്ത ജയറാമിന് വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടുണ്ടെന്നും സലിം കുമാര്‍ പറയുന്നു.
തന്റെ പേര് മാറ്റി നടി ലക്ഷ്മിപ്രിയ. സബീന എന്ന യഥാര്‍ത്ഥ പേര് ഔദ്യോഗികമായി ലക്ഷ്മിപ്രിയ എന്നാക്കി മാറ്റിയതിനെ കുറിച്ചാണ് നടി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദു ആയാലും മുസ്ലിം ആയാലും താന്‍ താനായിരിക്കും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ലക്ഷ്മിപ്രിയ പങ്കുവച്ച ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
ലക്ഷ്മി പ്രിയയുടെ കമന്റ്:
I officially announced yes I am Lakshmi priyaa. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വര്‍ഷം ഞാന്‍ സബീന ആയിരുന്നു. 19 വര്‍ഷമായി ഞാന്‍ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാന്‍ എന്നും ഞാന്‍ ആയിരുന്നു.
എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ. കല്ലെറിഞ്ഞതിനും ആര്‍ത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയല്‍ കൊണ്ടാണ് പൂര്‍ണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാന്‍ തീരുമാനിക്കുന്നത്. കല്ലെറിഞ്ഞവര്‍ക്കും ചേര്‍ത്തു പിടിച്ചവര്‍ക്കും നന്ദി അറിയിക്കട്ടെ.
ഒറ്റ മുറിയില്‍ നിന്നും എന്നെ ചേര്‍ത്തു പിടിച്ചു കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കി തന്ന എന്റെ ഭര്‍ത്താവിനോടുള്ള എന്റെ സ്‌നേഹം അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒറ്റ കൂടിക്കാഴ്ചയില്‍ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരു പേരില്‍ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റ്‌സും ഞാന്‍ കൊടുക്കുക.
ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്, ബിനില്‍ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാന്‍ ഞാനായിരിക്കും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിച്ചുകൊണ്ട് ലക്ഷ്മി പ്രിയ