Obituary

ഇന്നലെ മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ നിര്യാതനായ ജോംലാല്‍ ടൈറ്റസിന്‍റെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ ഞെട്ടി തരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം. മരണ കാരണമായേക്കാവുന്ന മാരക അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്ന ആളായിരുന്നില്ല 39 വയസ്സ് മാത്രം പ്രായമുള്ള ജോംലാല്‍. ശാരീരികമായി നല്ല സുഖമില്ലാതിരുന്നതിനാല്‍ ഒരാഴ്ചയായി ജോലിക്ക് പോകുന്നുണ്ടായിരുന്നില്ല. അതിന് ഡോക്ടറെ കാണുകയും ചെയ്തിരുന്നു. ഇന്നലെയും ജിപി സര്‍ജറിയില്‍ പോയി ഡോക്ടറെ കാണുകയും ജോലിസ്ഥലത്ത് കൊടുക്കാനുള്ള സിക്ക് നോട്ട് ഡോക്ടറുടെ അടുത്ത് നിന്ന് വാങ്ങുകയും ചെയ്ത ശേഷം തിരികെ വീട്ടിലെത്തിയതായിരുന്നു.

വൈകുന്നേരം നാല് മണിയോടെ ചായ കുടിച്ച ശേഷം കുറച്ച് നേരം കിടക്കാനായി പോയ ജോംലാല്‍ ആറു മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ട്രീസ വിളിക്കുമ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും എമര്‍ജന്‍സി സര്‍വീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ ഇതിനകം തന്നെ ജോംലാല്‍ മരണമടഞ്ഞിരുന്നു എന്നാണ് വിവരം.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ജോംലാലിന്‍റെ മൃതദേഹം മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം പറയാനാവൂ എന്നാണ് അറിയുന്നത്. ഉറക്കത്തില്‍ ഉണ്ടായ ഹൃദയസ്തംഭനം ആവാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ജോംലാലിന്‍റെ വീട്ടില്‍ എത്തി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ജോംലാലിന്‍റെ മരണത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒന്നടങ്കം ഇന്നലെ വിഥിന്‍ഷോയലെ വീട്ടില്‍ തടിച്ചു കൂടിയിരുന്നു.

കോതമംഗലം, എലവുപറമ്പ്, പെരുമ്പള്ളിച്ചിറ കുടുംബാംഗമാണ് മരണമടഞ്ഞ ജോംലാല്‍ ടൈറ്റസ്. കഴിഞ്ഞ 14 വര്‍ഷമായി മാഞ്ചസ്റ്ററില്‍ താമസിക്കുന്നു. ഭാര്യ ത്രേസ്യാമ്മ വര്‍ഗ്ഗീസ് (ട്രീസ) ചങ്ങനാശ്ശേരി പുളിങ്കുന്ന് മനയ്ക്കല്‍ കുടുംബാംഗമാണ്. മൂന്ന് വയസ്സുകാരി ട്രീസയാണ് ഏകമകള്‍. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ ആല്‍ഫ എല്‍എസ്ജി സകൈ ഷെഫ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബോബന്‍. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോബി കരിങ്കുന്നം, മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജയ്സണ്‍ ജോബ്, സെക്രട്ടറി ജിനോ ജോസഫ് എന്നിവരുള്‍പ്പെടെ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഒന്നടങ്കം ആശ്വാസ വാക്കുകളുമായി ബോബന്റെ വീട്ടിലുണ്ട്.

പ്രശസ്ത ടെലിവിഷന്‍-സീരിയല്‍ താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. സീരിയല്‍ താരം രചന എംജി (23), നടന്‍ ജീവന്‍ എന്നിവരാണ് മരിച്ചത്.ദക്ഷിണ കന്നഡയിലെ കുക്കി സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. താരങ്ങള്‍ സഞ്ചരിച്ച വാഹനം മഗധിക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ജീവനാണ് വാഹനമോടിച്ചിരുന്നത്. മഹാനദി സീരിയലിലെ സഹതാരങ്ങളായ ഹോന്നേഷ്, എറിക്, ഉത്തം എന്നിവര്‍ക്കൊപ്പമാണ് രചനയും ജീവനും ക്ഷേത്രത്തിലേക്ക് പോയത്. ഇവര്‍ പരുക്കുകളോടെ രക്ഷപെട്ടു.മധുബാല സീരിയലിലൂടെയാണ് രചന അഭിനയരംഗത്തേക്ക് എത്തിയത്. മഹാനദി സീരിയലിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

വാഹനാപകടത്തില്‍ രണ്ട് സീരിയല്‍ താരങ്ങള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ് ശേീയപാതയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. താരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മഹാകാളി അന്ത് ഹി ആരംഭ് ഹേ എന്ന സീരിയലിലെ താരങ്ങളായ ഗഗന്‍ കാംഗ് (38), അര്‍ജിത് ലാവനിയ (30) എന്നിവരാണ് മരിച്ചത്. ഷൂട്ടിംഗിന് ശേഷം ഇവര്‍ മുംബൈയ്ക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Image result for serial actress gagan kang, arijit lavania death in road accident

ഇവര്‍ക്കൊപ്പം മരിച്ച മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഗഗന്‍ കാംഗ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. താരങ്ങള്‍ ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി.

കവർച്ചസംഘത്തിന്റെ  കുത്തേറ്റ്​ റിയാദിൽ മലയാളി മരിച്ചു. കോഴിക്കോട്​ കൊടുവള്ളി കരുവൻപൊയിൽ സ്വദേശി കെ.കെ. അബ്​ദുൽ ഗഫൂർ (50) ആണ്​ കൊല്ലപ്പെട്ടത്​. ശനിയാഴ്​ച രാവിലെ 9.30ഒാടെ തെക്കുപടിഞ്ഞാറൻ റിയാദിലെ ശിഫ സനാഇയയിൽ ഒരു കടയുടെ മുന്നിലാണ്​ സംഭവം. ശിഫയിൽ പ്ലാസ്​റ്റിക്​ കമ്പനി നടത്തുന്ന അബ്​ദുൽ ഗഫൂർ രാവിലെ ഫാക്​ടറിയിലേക്ക്​ കെമിക്കൽ വാങ്ങാൻ സമീപത്തെ കടയിൽ എത്തിയപ്പോൾ കാറിലെത്തിയ മൂന്ന്​ യുവാക്കൾ ആക്രമിക്കുകയായിരുന്നു.

ആയുധങ്ങളുമായി കാറിൽനിന്ന്​ ഇറങ്ങിയ കറുത്ത വംശജരായ സംഘം പണം ചോ ദിച്ച്​ ഗഫൂറിനെ വളഞ്ഞുപിടിച്ചു. ചുറ്റികകൊണ്ട്​ തലയിലടിക്കുകയും കത്തികൊണ്ട്​ നെഞ്ചിൽ കുത്തുകയുമായിരുന്നെന്ന്​ പറയപ്പെടുന്നു. ആക്രമികളുടെ കൈയിൽ ആയുധം കണ്ട്​ ആരും അടുത്തില്ല. പരിക്കേറ്റ്​ നിലത്തുവീണ ഗഫൂർ രക്തംവാർന്ന്​ കുറച്ചുനേരം കിടന്നു. പൊ ലീസ്​ എത്തിയാണ്​ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട്​ മൃതദേഹം ശുമൈസി ആശുപത്രി മോ ർച്ചറിയിലേക്ക്​ മാറ്റി. 25 വർഷമായി റിയാദിലുള്ള ഗഫൂറിന്റെ  കുടുംബവും നേരത്തേ ഇവിടെ ഉണ്ടായിരുന്നു. ഭാര്യ സുഹറ ബീവിയും മൂന്നു​ മക്കളും ഇപ്പോൾ നാട്ടിലാണ്​.

ആറുമാസം മുമ്പാണ്​ ഗഫൂർ നാട്ടിൽ പോയി മടങ്ങിയത്​. കരുവൻപൊയിൽ അർക്കോട്ട് പി.ടി. ഹസനാണ്​ പിതാവ്​. പരേതയായ ഫാത്തിമ മാതാവും. നാലു​ സഹോദരന്മാരും 11 സഹോദരിമാരുമുണ്ട്​. ഇവരിൽ അബ്​ദുൽ ഫത്താഹ്​ (റിയാദ്​), അബ്​ദുസ്സലാം (ജിസാൻ) എന്നിവർ സൗദിയിൽ ജോലി ചെയ്യുന്നു. ​സംഭവത്തിൽ ശിഫ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

22കാരിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസ് കെട്ടിടത്തിന്റെ നാലം നിലയില്‍ നിന്നും താഴേക്ക് വീണ് മരിച്ചു. കൊല്‍ക്കത്തയിലെ സ്വന്തം ഫ്ളാറ്റിന്റെ മുകളില്‍ നിന്നാണ് ഷില്ലോംഗ് സ്വദേശിയായ ക്ലാര ഖോംങ്സിറ്റ് വീണുമരിച്ചത്. ഫ്ലാറ്റിന്റെ ജനാല വഴിയാണ് ക്ലാര വീണതെന്നാണ് നിഗമനം.

ചൊവ്വാഴ്ച്ച രാത്രിയോടെയാണം സംഭവം നടന്നത്. ബുധനാഴ്ച്ച രാവിലെ മാത്രമാണ് ഇവരുടെ മൃതദേഹം അപ്പാര്‍ട്ട്മെന്റിന് താഴെ നിന്നും കണ്ടെത്തിയത്. അന്ന് രാത്രി മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സുഹൃത്തിന്റെ ജന്മദിനം ക്ലാര ആഘോഷിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ പിന്നീട് എങ്ങനെ മരണം സംഭവിച്ചു എന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ആത്മഹത്യയാണോ അപകടമാണോ എന്ന് പരിശോധിക്കുമെന്നും ക്ലാരയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. എയര്‍ലൈന്‍സ് അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

കന്നഡ ചലച്ചിത്ര താരവും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ അന്തരിച്ചു. അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നായിരുന്നു ഇന്നു രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അച്ഛനും അമ്മയും ഭാര്യയും രണ്ടു കുട്ടികളുമാണ് ധ്രുവിനുള്ളത്.

ശനിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ ധ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ ഹൃദയസ്തംഭനവും തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയുമായിരുന്നു.

കേള്‍വി ശക്തിയും സംസാരിക്കാനുള്ള കഴിവുമില്ലാതിരുന്നിട്ടും അഭിനയത്തിലൂടെ തന്റെ കഴിവു തെളിയിച്ച കലാകാരനായിരുന്നു ധ്രുവ്. നിരവധി ആരാധകരെയാണ് ധ്രുവ് സമ്പാദിച്ചത്. സ്നേഹാഞ്ജലി, ബാംഗ്ലൂര്‍ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സര്‍ക്കിള്‍, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കിച്ചാ സുദീപിന്റെ ടീമായ കര്‍ണാടക ബുള്‍ഡോസേഴ്സ് താരമായിരുന്നു ധ്രുവ്.

എഡിൻബറോ : യുകെ മലയാളികളെ കണ്ണീരിലാക്കിയ ഒരു മരണമായിരുന്നു സ്കോട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ മാര്‍ട്ടിന്‍ അച്ചന്റെത്. ദുരൂഹതകള്‍ ബാക്കിവച്ചുകൊണ്ട് മരണകാരണം എന്തെന്ന് വെളിപ്പെടുത്താതെ മാർട്ടിൻ അച്ചന്‍ നാളെ യുകെയില്‍ നിന്ന് നാട്ടിലേക്ക് യാത്രയാവുകയാണ്. ഫാ: മാർട്ടിൻ വാഴച്ചിറക്ക് എഡിൻബറോയിലെ മലയാളി സമൂഹം ഇന്നലെ കണ്ണുനീരോടെ വിട നൽകി.

ഇക്കഴിഞ്ഞ ജൂൺ  ഇരുപതിന്‌ സ്കോട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ നിര്യാതനായ ഫാ. മാർട്ടിൻ  വാഴച്ചിറക്ക് എഡിന്ബറോയിൽ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മാർട്ടിൻ അച്ചൻ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ക്രൊസ്റ്റോഫിന്‍ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയിലും, പൊതുദര്‍ശന ചടങ്ങിലും സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് മലയാളികളും തദ്ദേശീയരും പങ്കെടുത്തു.

ഫാ റ്റെബിൻ പുത്തൻപുരക്കൽ സി എം ഐ യുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയില്‍ സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള ഇരുപതോളം വൈദീകർ സഹകാര്‍മ്മികരായിരുന്നു. അച്ചൻ സേവനം അനുഷ്ഠിച്ചിരുന്ന ക്രിസ്റ്റഫിൻ ഇടവകയിൽ നിന്നുള്ള നിരവധി ആളുകളാണ് വേദനയോടെ മൃതദേഹം ഒന്ന് കാണുവാനായി എത്തിച്ചേർന്നത്.

വിശുദ്ധ കുര്‍ബാനയും ഒപ്പീസും മറ്റു ശുശ്രൂഷകൾക്കും ശേഷം മൃതദ്ദേഹം ഫ്യുണറൽ ഡയറക്ടേഷസിന് കൈമാറി. ബുധനാഴ്ച എഡിന്ബറോയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ മൃതദ്ദേഹം നാട്ടിലേക്ക് അയക്കും. ഫാ. റ്റെബിൻ പുത്തൻപുരക്കൽ സി എം ഐ യും മൃതദ്ദേഹത്തെ അനുഗമിക്കുന്നതായിരിക്കും.

വ്യാഴാഴ്ച്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന മൃതദ്ദേഹം തുടർന്ന് കാക്കനാട് CMI സഭാ ആസ്ഥാനത്ത് കൊണ്ടുവരും. അവിടെ നിന്നും പുളിങ്കുന്നിൽ അച്ഛന്റെ ഭവനത്തിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് വെക്കുകയും അതിനുശേഷം ചെത്തിപ്പുഴ തിരുഹൃദയ CMI ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നതുമാണ്. വെളളിയാഴ്ച്ച വി. കുർബാനയോട് കൂടി സംസ്കരിക്കും എന്നതാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ അന്തരിച്ചു. 43 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത്. അന്ധേരിയിലെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം.
1996ല്‍ മാസൂം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 20ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ സഹനടനായാണ് അദ്ദേഹം അഭിനയിച്ചിട്ടുളളത്.

തിര്‍ച്ചി ടോപ്പിവാലെ (1998), കഹി പ്യാര്‍ ന ഹോ ജായെ (2000), പേയിംഗ് ഗസ്റ്റ് (2009), വാണ്ടഡ് (2009) എന്നീ ചിത്രങ്ങളിലും സഹതാരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. യെ ദൂരിയാന്‍ എന്ന ചിത്രത്തില്‍ 2011ലാണ് അദ്ദേഹം അവസാനമായി ബോളിവുഡില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ ഫാട്ടി പാഡി ഹെ യാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ഇതിനിടെയാണ് ഇന്ദറിന്റെ മരണം.

Image result for bollywood-actor-inder-kumar-passes-away

സല്‍മാന്‍ ഖാന്റെ കുടുംബവുമായി അടുത്ത ബന്ധമുളള ഇന്ദര്‍ സല്‍മാനുമായി പല ചിത്രങ്ങളിലും സഹകരിച്ചിട്ടുണ്ട്. 2014ല്‍ ഒരു ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം അറസ്റ്റിലായിരുന്നു. എന്നാല്‍ ബലാത്സംഗം അല്ല നടന്നതെന്നും താനും സ്ത്രീയും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും ഇന്ദര്‍ പിന്നീട് വെളിപ്പെടുത്തി. ഇന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യും.

നൂറോളം ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ (77) അന്തരിച്ചു. ബുധനാഴ്ച രാത്രി 9.15ന്എറണാകുളം വടുതല ചിന്മയ സ്‌കൂളിനു സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു (കട്ടപ്പുറം) അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യയാണ്.
അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയിലെ മുന്‍നിര താരമായിരുന്നു. 1968ല്‍ പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യചിത്രമായ വിരുതന്‍ ശങ്കുവില്‍ അടൂര്‍ഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയവേഷം കൈകാര്യംചെയ്തു.
അസുരവിത്ത്, വെളുത്ത കത്രീന, തേന്‍മാവിന്‍ കൊമ്പത്ത്, ഭാര്യ, കാപാലിക, മനുഷ്യപുത്രന്‍, കാക്കത്തമ്പുരാട്ടി, ജീസസ്, നിഷേധി, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, പട്ടാഭിഷേകം, മകനെ നിനക്കുവേണ്ടി, എറണാകുളം ജങ്ഷന്‍, കണ്ണൂര്‍ എക്‌സ്പ്രസ്, ചിത്രമേള, ലങ്കാദഹനം തുടങ്ങിയ ഇരുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ ഭരതനാട്യം പഠിക്കാന്‍ ചേര്‍ന്ന ആദ്യ മുസ്ലീം വിദ്യാര്‍ഥിനിയായിരുന്നു ഖദീജ. യാഥാസ്ഥിതിക കുടുംബത്തിലെ വിലക്കുകളെ വകവയ്ക്കാതെയായിരുന്നു ഖദീജയുടെ കലാജീവിതം. പ്രേംനസീര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍ മേതല ചിറ്റേത്തുകുടി വീട്ടില്‍ പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും മകളാണ് ഖദീജ. സഹോദരങ്ങള്‍: സൈനബ, നബീസ, കാസിം, ഇബ്രാഹിം, സലീംരാജ്. മക്കള്‍: ലീന, സോണി, ടെഡി, സ്റ്റെന്‍സി (ടെന്‍സണ്‍), പരേതരായ വിന്നി, സോഫി. മരുമക്കള്‍: ഷജിനി, ജെയിംസ്, വിന്‍സന്റ്, രാഖി, പ്രിയ, നോയല്‍

ന്യൂഡല്‍ഹി: അസമീസ് നടിയും ഗായികയുമായ രൺവീർ കപൂറിന്റെ സിനിമയിലെ നായികയും ആയിരുന്ന ബിദിഷ ബെസ്ബറുവയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെ അടുത്തിടെ വാടകക്കെടുത്ത വീട്ടില്‍ ഫാനിൽ തൂങ്ങിയ നിലയിലാണ് ബിദിഷയെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നടിയുടെ കല്യാണം കഴിഞ്ഞിട്ട് പതിനാല് മാസം മാത്രമേ ആയിട്ടുള്ളു. മരണം സംഭവിച്ചപ്പോൾ ഭർത്താവ് മുംബൈയിൽ ആണ് ഉണ്ടായിരുന്നത്. കല്യാണശേഷവും ഭർത്താവിനുണ്ടായിരുന്ന പരസ്ത്രീ ബന്ധങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പിതാവ് പോലീസിന് കൊടുത്ത പരാതിയിൽ പറഞ്ഞിരിക്കുന്നതായി ഡൽഹിയിൽ നിന്നും ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാല്‍ കുടുംബ ജീവിതത്തിലെ താളപ്പിഴകളാണ് നടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബം വെളിപ്പെടുത്തി. ബിദിഷയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബിദിഷയുടെ കുടുംബാംഗങ്ങള്‍ ഗുരുഗ്രാമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജേർണലിസത്തിൽ ഡിപ്ലോമയും നല്ലൊരു അവതാരികയും ആയിരുന്നു മരിച്ച നടി.

RECENT POSTS
Copyright © . All rights reserved