വിദ്യാഭ്യാസ, ആത്മീയ, സാമൂഹിക മേഖലകളിൽ സൗമൃസാന്നിധൃമായി വൃക്തിമുദ്ര പതിപ്പിച്ച ധിഷണാശാലിയായ ഫാ: ജോസ് വിരുപ്പേൽ (64)ഓർമ്മയായി.തിരുവനന്തപുരം ലൂർദ്ദ് ഫോറോന പള്ളി വികാരി, കൊല്ലം- ആയൂർ ഫേറോന വികാരി, എടത്വ, ചമ്പക്കുളം, ഫോറോനാ അസി: വികാരി, എസ് ബി കോളേജ് ലൈബ്രേറിയൻ, കോളേജ് ബർസാർ,കർദ്ദിനാൾ ആന്റണി പടിയറയുടെ സെക്രട്ടറി എന്നീ നിലകളിൽ സ്തുതൃർഹമായ സേവനമുഷ്ഠിച്ച വിരുപ്പേലച്ചൻ ഇന്നലെ രാവിലെ കാരിത്താസ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.കുറെക്കാലമായി കിഡ്നി രോഗത്തിന് ചികിത്സയാലായിരുന്നു.
രണ്ടര പതിറ്റാണ്ടായി ചങ്ങനാശ്ശേരി എസ് ബി കോളേജ് ലൈബ്രേറിയനായിരുന്ന അദ്ദേഹം കോളേജ് ലൈബ്രറി ആധുനികവത്കരിക്കുന്നതിന് മുഖൃപങ്കുവഹിച്ചു.എസ് ബി ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ, ഇ ലൈബ്രറി, തുടങ്ങിയ ആധുനികവത്ക്കരണത്തിന് ചുക്കാൻ പിടിച്ചു.എസ് ബിയിൽ BILC, MLIC, തുടങ്ങിയ ലൈബ്രറി കോഴ്സുകളും തുടങ്ങിയത് ഇക്കാലത്താണ്.ലൈബ്രറി കോഴ്സുകളുടെ അധൃാപകനായും ഇടക്കാലത്ത് പ്രവർത്തിച്ചു.
കോളേജ് ഹോസ്റ്റൽ വാർഡനുമായിരുന്നു.തിരുവനന്തപുരം ലൂർദ്ദ് മാതാ കാൻസർ കെയർ സെന്റർ, നെടുമങ്ങാട് മദർ തെരേസ ഓൾഡ് ഏജ് ഹോം തുടങ്ങിയ ജീവകാരുണൃപ്രവർത്തനങ്ങളുടെയും അമരക്കാരനായിരുന്നു അദ്ദേഹം.ദിബിയാപ്പൂർ സെന്റ് ജോസഫ് മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു.
നാഗപ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിതൃത്തിൽ ഒന്നാം റാങ്ക് നേടിയ ഫാ. വിരുപ്പേൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് MLIC, MPhil ബിരുദങ്ങൾ നേടിയത്.സെമിനാരിയിലെ പഠനകാലത്താണ് കർദ്ദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറിയായത്.
ഫാ. വിരുപ്പേലിന്റെ ഭൗതിക എസ് ബി കോളേജിൽ പൊതുദർശനത്തിന് വയ്ക്കും.സംസ്ക്കാരം വെള്ളിയാഴ്ച ഒരു മണിക്ക് കൊല്ലം വെഞ്ചമ്പിലുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മാർ തോമസ് തറയിൽ എന്നിവരുടെ കാർമികത്വത്തിൽ വെഞ്ചമ്പ് സെന്റ് ജോർജ് പള്ളിയിൽ.പുനലൂർ വിരുപ്പേൽ ജോസഫ് – കത്രീന ദമ്പതികളുടെ മകനാണ്.
1994 മുതൽ 1998 വരെയാണ് ഫാദർ ജോസ് വിരുപ്പേലച്ചൻ നൂമാൻ ഹോസ്റ്റലിന്റെ വാർഡൻ ആയത്. ന്യൂമാൻ ഹോസ്റ്റലിൽ താമസിക്കുക വഴി എന്റെ ജീവിതത്തിൽ ഒരു വലിയ മാറ്റത്തിന് ആണ് അതു കളമൊരുക്കിയത്. എന്റേതു മാത്രമല്ല അബ്ദുൾ ഖാദർ എന്ന ചിറയിൻ കീഴിയിലെ ഒരു സാധാരണ ചെറുപ്പകാരനാനെ പ്രേം നസീർ എന്ന വലിയ സിനിമ നടൻ ആക്കിയതും ന്യൂമാൻ ഹോസ്റ്റൽ ആണ്. 2001 യിൽ ന്യൂമാൻ ഹോസ്റ്റൽ പുറത്തിറക്കിയ മാഗസിനിൽ പ്രേം നസീറിന്റെ പ്രസംഗത്തിൻ പറയുന്നുണ്ട്.
പ്രിഡിഗ്രി സ്കൂളിലേയ്ക്ക് മാറ്റിയതിനാൽ 2001 യിൽ ന്യൂമാൻ ഹോസ്റ്റൽ അടയ്ക്കുവാൻ മാനേജ്മെന്റ് തീരുമാനിക്കുകയും തുടർന്ന് അന്നത്തെ വാർഡനും മുൻ എസ് ബി കോളെജ് പ്രിൻസിപ്പലുമായ ഫാദർ ടോം കുന്നുംപുറം അച്ചൻ 2001 യിൽ തന്നെ അവസാനമായി പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും മാഗസിനും ഇറക്കാനും വേണ്ടി ഹോസ്റ്റൽ ലീഡറായ എന്നെയും പി ജി യ്ക്ക് പഠിച്ചിരുന്ന മഹേഷ് പി ആർ കാഞ്ഞിരപ്പള്ളി യെയും തിരഞ്ഞെടുത്തു. ഹോസ്റ്റലിൽ പണ്ടു നിന്നവരെ പറ്റിയുള്ള ഒരു വിവരവും കോളെജിൽ ഇല്ലായിരുന്നു. അതിനാൽ പൂർവ്വ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സംഗമം എന്ന് പറയുന്നത് അസാധ്യമെന്ന് ആണ് എന്ന് എന്നോട് എല്ലാരും പറഞ്ഞത്. അതോടൊപ്പം സംഗമവും, മാഗസിനും ഇറക്കാൻ നല്ല രീതിയിൽ ഉള്ള സാമ്പത്തികവും ഇതിന് ആവശ്യമായിരുന്നു.
പൂർവ്വ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കാം എന്ന് അറിയുവാൻ ആദ്യം പോയത് മുൻ വാർഡൻ ആയ ഫാദർ ജോസ് വിരുപ്പേലച്ചന്റെ അടുത്തായിരുന്നു. എന്നോടൊപ്പം 3 മാസം മുൻപ് മരണപ്പെട്ട എസ് ബി കോളെജ് ലക്ച്ചർ Dr ബിപിൻ ചെറിയാൻ ആണ് എന്നോടൊപ്പം ഉണ്ടായിരുന്നു. വിരുപ്പേലച്ചനെ കണ്ടപ്പോൾ വളരെ അധികം സന്തോഷവും, പിന്തുണയും തന്നത് ഒരിക്കലും മറക്കാൻ പറ്റില്ല.
FB യും വാട്സ്പ്പ് ഉന്നും ഇല്ലാത്ത ആ സമയത്ത് ചമ്പക്കുളം,പുളിംകുന്നു, കൈനകരി, നെടുമുടി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നേരിട്ട് എന്റെ നേതൃത്വത്തിൽ മാസങ്ങളോളം കഷ്ടപെട്ട് എസ് ബി കോളെജിന്റെ ചരിത്രത്തിൽ ആദ്യമായി ഉയർന്ന നിലയിലെത്തി 1000 യോളം പേരെ കണ്ടെത്തി നല്ലൊരു ഡയറക്ടറിയും, പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്താൻ സാധിച്ചത് അഭിമാനമായി ഇന്നും കരുതുന്നു.
ടോം കുന്നുപുറം അച്ചൻ ന്യൂമാൻ ഹോസ്റ്റൽ വാർഡൻ ആയപ്പോൾ എസ് ബി കോളെജിൽ ആദ്യമായി എന്റെ നേതൃത്വത്തിൽ ഹെർബൽ ഗാർഡൻ ഉദ്ഘാടനം നടത്തിയപ്പോരും,മെസ് ജീവക്കാരുടെ യാത്ര അയപ്പ് ചടങ്ങ്, ഹോസ്റ്റൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനും, മാഗസിൻ പ്രകാശനത്തിനും ഉൾപ്പടെയുള്ള എല്ലാം ചടങ്ങുകൾക്ക് വിരിപ്പേലച്ചനെ ഞങ്ങൾ ക്ഷണിച്ചിരുന്നു. അതിനെല്ലാം അച്ചൻ ഹോസ്റ്റലിൽ വരുമ്പോൾ വളരെ പോസിറ്റീവ് ആയി സംസാരിക്കുകയുംശേഷം എന്നെ പരസ്യമായി അദിനന്ദിച്ചത് ഞാൻ നന്ദിയോടെ ഓർക്കുന്നു. ആ അടുപ്പം കാരണമാണ് അദേഹത്തിന്റെ മാതാവ് 2001 യിൽ മരിച്ചപ്പോൾ ഹോസ്റ്റൽ പ്രതിനിധിയായി ഞാൻ കൊട്ടാരക്കരയിൽ പോയി.
2003 യിൽ കൊല്ലം ശ്രീനാരായണ കോളെജിൽ MA യ്ക്ക് പഠിക്കുമ്പോൾ കൂടുതൽ ലൈബ്രറി ബൂക്ക് റിഫറൻസിനായി എനിക്ക് ആവശ്യമായി വന്നു. ഞാൻ വിരുപ്പേലച്ചനെ സമീപിച്ചപ്പോൾ എന്നെ 6 മാസക്കാലം ലൈബ്രറി ഉപയോഗിക്കാൻ അനുവാദം തന്നു. ഞാൻ ഫീസായി ഒരു തുക നൽകാൻ ശ്രമിച്ചപ്പോൾ എന്നെ തടഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ട് “”” മാലൂരാനെ ന്യൂമാൻ ഹോസ്റ്റലിനും, എസ് ബി കോളെജിനും ഒരിക്കലും മറക്കാൻ പറ്റില്ല””‘.
അതിനു ശേഷം മിക്ക വർഷങ്ങളിലും ജനുവരി 26 നു നടത്തുന്ന എസ് ബി കോളെജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനു ഞാൻ പങ്കെടുക്കുന്നുണ്ട്. എന്നെ വളർത്തിയ ന്യൂമാൻ ഹോസ്റ്റലിനെ ഇഷ്ടപ്പെട്ട് ഒരു നിശ്ചിത തുക അടച്ച് ലൈഫ് മെമ്പർ സ്ഥാനവും വർഷങ്ങൾക്ക് മുമ്പ് ഞാൻ എടുത്തിരുന്നു. അതോടൊപ്പം 2011 യിൽ കോളെജിന്റെ 90 യാം വാർഷികത്തിൽ ഇപ്പോഴത്തെ പ്രിൻസിപ്പൽ ഫാദർ റെജി പ്ലാന്തോട്ടം അച്ചന്റെ നേത്യത്വത്തിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിൽ എത്തിയപ്പോളും എനിക്ക് അവർക്കൊപ്പം സഹകരിക്കാൻ കഴിഞ്ഞു.
വളരെ വേദനാജനകമായ ഒരു കാര്യം പറയട്ടെ എസ് ബി കോളെജിലെ ഏറ്റവും പ്രമുഖ ഹോസ്റ്റലും, കേരളത്തിൽ പ്രമുഖ സിനിമ താരമായ പ്രേം നസീർ ഉൾപ്പടെ യുള്ളവർ ക്ക് ജന്മം നൽകിയത് മറ്റു ഹോസ്റ്റലിൽ നിന്നും വ്യത്യസ്തമായ എക്സ്ട്രാ ആക്റ്റിവിക്റ്റീസ് കാരണം ആയിരുന്നു. നിരവധി IAS,IPS , ഡോക്ടർമാർ, എൻജിനിയർമാർ, മൾട്ടി നാഷണൽ കമ്പനി മേധാവികൾ ആണ് ന്യൂമാൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നത് (2001 യിൽ ഇറങ്ങിയ മാഗസിനിൽ അതിന്റെ വിവരം ഉണ്ട്). 6 വർഷങ്ങൾക്ക് മുമ്പ് പൂർവ്വ വിദ്യാർത്ഥികളായ ഞങ്ങളെ അറിയിക്കാതെ ന്യൂമാൻ ഹോസ്റ്റൽ പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിതത് ഇപ്പോഴും വളരെ ദുഃഖത്തോടെ കാണുന്നു.
ന്യൂമാൻ ഹോസ്റ്റൽ നിലനിന്ന പ്രദേശത്തു വാർഡൻമാരുടെ പേര് എഴുതിയ ഒരു സ്മാരകം കുടി മാനേജ്മെന്റ് വയ്ക്കാത്തത് വളരെ പ്രതിഷേധം ആണ്. അതോടൊപ്പം ന്യൂമാൻ ഹോസ്റ്റലിന്റെ പിറകിൽ മാവേലിക്കര MP കൊടിക്കുന്നിൽ സുരേഷ് ന്റെ ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ കെട്ടിടം പണിതതായി ഞാൻ കണ്ടു. അതും പ്രതിഷേധം തന്നെയാണ് കേരളത്തിലെ കോടീശ്വരനായ മുത്തുറ്റ് ജോർജ് ഉൾപ്പടെ യുള്ള പ്രമുഖർ നിന്ന ഹോസ്റ്റലിലെ എല്ലാരെയും സംഘടിപ്പിച്ചിരുന്നെങ്കിൽ ഒരു മിനിറ്റ് കൊണ്ട് ഒരു കോടി രൂപ കിട്ടിയേനെ. ചരിത്രം അറിയാവുന്ന അച്ചൻ മാർ SB കോളെജിൽ ഇല്ലാത്തത് ആണ് ഇപ്പോഴത്തേ പ്രശ്നം.
കഴിഞ്ഞ 20 വർഷം ചെറിയ രീതിയിലുള്ള SB കോളെജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ലൈഫ് മെമ്പർ എന്ന നിലയിൽ പങ്കെടുത്ത വ്യക്തി ആയതു കൊണ്ട് ഏതൊക്കെ പറയുന്നു. 100 യാം വാർഷികം SB കോളെജ് എത്തിയ ഈ അവസ്ഥയിൽ കോളെജ് മുൻ കൈ എടുത്ത ഓൺലൈൻ വഴി ജനാധിപത്യ രീതിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും , അതോടൊപ്പം നൂമാൻ ഹോസ്റ്റൽ മാതൃകയിൽ മറ്റു ഹോസ്റ്റലിനു എല്ലാം പൂർവ്വ വിദ്യാർത്ഥി ഭാരവാഹികൾ ഉണ്ടാവണം അതിനു ചങ്ങനാശേരിയുടെയും, കുട്ടനാടിന്റെ യും പ്രതീക്ഷയായ MLA ശ്രീ ജോബ് മൈക്കിളിനു കഴിയും എന്നാണ് എന്റെ പ്രതീക്ഷ.
അതോടൊപ്പം ന്യൂമാൻ ഹോസ്റ്റലിന്റെ ഹെർബൽ ഗാർഡർ, ന്യൂമാൻ സംഗമം, മാഗസിൻ പബ്ലീഷിംഗ്,ക്രിസ്മസ് കാർഡ് ഉദ്ഘാടനം നിർവ്വഹിച്ച അന്നത്തെ പ്രിൻസിപ്പൽ ഫിലിപ്പ്സ് വടക്കേകളം അച്ചൻ, എല്ലാത്തിനും പിൻന്തുണ നല്കി എല്ലാർക്കും പ്രിയങ്കരനായ ഫാദർ റ്റോം കുന്നുംപുറം അച്ചനെയും ഒരിക്കലും മറക്കാൻ പറ്റില്ല.
കുര്യൻ ജെ മാലൂർ വാച്ചാപറമ്പിൽ കുട്ടനാട്.
MD Maloor Holidays
Ernakulam.
(എസ് ബി കോളെജ് -1996-2001)
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളിയായ രാജ് പോളിന്റെ പിതാവ് പി. കെ. പൗലോസ് വാക്‌സോപ്പിൽ നിര്യാതനായി. കേരളത്തിൽ ചാലക്കുടിക്കടുത്ത് ചട്ടികുളം മണലായി പരേതനായ പരിയായം കുര്യപ്പന്റ് മകനാണ് . മെയ് 22 ാം തീയതിയാണ് യുകെയിലെത്തിയത്. ചെറിയ ശ്വാസ തടസ്സത്തെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നു. പരേതന് 72 വയസ് ആയിരുന്നു.
മേരി പൗലോസാണ് ഭാര്യ . മക്കൾ : രാജ് പോൾ, രജന , രഞ്ജി .മരുമക്കൾ : സിമി, രവീഷ്, വിൻ മോൻ
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
കഴിഞ്ഞ 12 വര്‍ഷമായി യുകെ മലയാളിയാണ് രാജ്. ഇദ്ദേഹം പോര്‍ട്‌സ്മൗത്തില്‍ നീണ്ട കാലം കഴിഞ്ഞ ശേഷമാണു വര്‍സോപ്പില്‍ ജോലിക്കെത്തുന്നത്. ഡോണ്‍കാസ്റ്റര്‍ ബസ്സറ്റലോ ഹോസ്പിറ്റലിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഇതേ ആശുപത്രിയില്‍ തന്നെയാണ് അസുഖബാധിതനായ പിതാവിനെ ചികിത്സക്ക് എത്തിച്ചതും.
രാജ് പോളിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളിയായ തുഷാരയുടെ സഹോദരനും മുൻ ഏഷ്യൻ താരവുമായിരുന്ന പിറവം നിരപ്പ് പാണാലിക്കൽ ജൂബി തോമസ് (42) ബൈക്ക് അപകടത്തിൽ മരിച്ചു. ഇന്ത്യൻ റെയിൽവേയിൽ ടിടിഇ ആയി ജോലി നോക്കുകയായിരുന്നു. തൃപ്പൂണിത്തുറയിൽ നിന്ന് ജനശതാബ്ദി ട്രെയിനിൽ ഡ്യൂട്ടിക്ക് കയറാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ് തട്ടിയാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
പിറവം പാണാലിൽ തോമസ് അന്നമ്മ ദമ്പതികളുടെ മൂത്ത പുത്രനാണ് ജൂബി തോമസ് .ഭാര്യ പേരൂര് വാര്യായാട്ട് കുടുംബാംഗം പിങ്കി ജോയി അധ്യാപികയാണ്. അലോന , അലീന , അൽഫോൻസാ എന്നിവരാണ് മക്കൾ .
യുകെയിലെ വാട്ട്സാലിലാണ് ജൂബിയുടെ സഹോദരി തുഷാരയും ഭർത്താവ് അഭിലാഷും താമസിക്കുന്നത്. അഭിലാഷും തുഷാരയും ഇന്നലെ തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ പതിനേഴാം തീയതി ഞായറാഴ്ച 3 മണിക്ക് പിറവം ഹോളി കിംഗ് ക്നാനായ കത്തോലിക്ക ഫൊറോന ചർച്ചിൽ വച്ച് നടത്തപ്പെടും . ഒട്ടേറെ കായിക മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജൂബി തോമസിന്റെ മരണം ഞെട്ടലോടെയാണ് കായികപ്രേമികൾ ശ്രവിച്ചത്. ഹൈജംപ് താരമായ ജൂബി സാഫ് ഗെയിംസ് ഉൾപ്പെടെ പല ദേശീയ മത്സരങ്ങളിലും മേഡൽ ജേതാവാണ് . തന്റെ കായികരംഗത്തെ മികവിൻെറ അടിസ്ഥാനത്തിൽ 18-ാം വയസ്സിൽ തന്നെ ജൂബിയ്ക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിച്ചിരുന്നു.
19 -മത് ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് തിരുത്തി ജൂബി തോമസ് സ്വർണമണിഞ്ഞ വാർത്ത പത്രത്തിൽ ഫോട്ടോ സഹിതം വന്നപ്പോൾ മറ്റൊരു സ്വർണ്ണ മെഡൽ ജേതാവ് പി ടി ഉഷ ആയിരുന്നു.
വാട്സാ ളിലെ മൈക്ക അസോസിയേഷനിലെ അംഗങ്ങളായ അഭിലാഷിനെയും തുഷാരയെയും സഹോദരൻറെ അകാല നിര്യാണത്തിൽ ആശ്വസിപ്പിക്കാൻ ഒട്ടേറെ മലയാളി സുഹൃത്തുക്കളാണ് ഓടിയെത്തിയത്. തൻറെ സഹോദരൻറെ കായിക നേട്ടങ്ങളെ കുറിച്ച് അഭിമാനത്തോടെ എപ്പോഴും സംസാരിച്ചിരുന്ന തുഷാരെയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നുള്ളത് എല്ലാവരുടെയും മുന്നിലുള്ള ചോദ്യചിഹ്നമായിരുന്നു.
അഭിലാഷും തുഷാരയും മലയാളം യൂകെ ന്യൂസുമായി പങ്കുവെച്ച ജൂബി തോമസിന്റെ കായിക നേട്ടങ്ങളെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും ഞങ്ങൾ വായനക്കാർക്കായി സമർപ്പിക്കുന്നു .
ജൂബി തോമസിന്റെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയിലാണ് അന്ത്യം. ട്രംപാണ് മരണവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്.
ഫാഷന്‍ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുന്‍ മോഡലുമായിരുന്നു ഇവാന ട്രംപ്. ഇവാനയുടെ മരണത്തില്‍ ട്രംപ് ദുഃഖം രേഖപ്പെടുത്തി. ഇവാന സുന്ദരിയായ വിസ്മയിപ്പിക്കുന്ന സ്ത്രീ ആയിരുന്നു. മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം നയിച്ചു. അവരുടെ സന്തോഷവും അഭിമാനവും മൂന്ന് മക്കളായിരുന്നു. മക്കളെ ഓര്‍ത്ത് ഏറെ അഭിമാനിച്ചിരുന്നു. അതുപോലെ തങ്ങളും അവളില്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് കുറിച്ചു.
1977ലായിരുന്നു ട്രംപും ഇവാനയും തമ്മിലുള്ള വിവാഹം. 90കളുടെ ആരംഭത്തില്‍ ഇരുവരും വിവാഹമോചനം നേടി്. 1993ല്‍ ട്രംപ് മാപ്പിള്‍സിനെ വിവാഹം കഴിച്ചു.1999ല്‍ ട്രംപും മാപ്പിള്‍സും പിരിഞ്ഞു. 2005ല്‍ ട്രംപ് മെലാനിയയെ വിവാഹം ചെയ്തു.
നേരത്ത ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാല്‍ദോവില്‍ 1949ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യന്‍ ജൂനിയര്‍ നാഷ്ണല്‍ സ്‌കീ ടീമിന് വേണ്ടി പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്.
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. മരണസമയത്ത് മകള്‍ ഗയയും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്.
ഛത്തീസ് ഗഡിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് മലയാളി ജവാൻ മരിച്ചു. സിആർപിഎഫ് കമാൻഡോ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആർ ആണ് മരിച്ചത്. നക്സൽ ബാധിത മേഖലയിൽ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. രാവിലെ 7.30ഓടെ തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം ഉണ്ടായത്. ഇവിടെ നടത്തിയ തിരച്ചിലിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഖ്മാ – ബീജാപ്പൂർ ജില്ലകളുടെ അതിർത്തിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ എകെ 47 തോക്കുകൾ അടക്കം ആയുധങ്ങളും നഷ്ടമായെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നതിനിടെ നാല് ജവാന്മാരും ഒഴുക്കിൽ പെട്ടു. ഇവർ നാല് പേരെയും രക്ഷിച്ചു. നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി തുടർച്ചയായി യുകെയില്‍ ജീവിതം തേടിയെത്തുന്ന മലയാളികളിൽ അകാരണമായി ജീവൻ നഷ്ടമാകുന്ന വാർത്തകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. ഒടുവിലായി വീണ്ടും ഒരു പേരുകൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്. മാസങ്ങള്‍ മുന്‍പ് മാത്രം ജീവിതം തേടി ഈ നാട്ടിലെത്തിയ കല്ലറ സ്വദേശിയയായ 35 കാരനായ ജസ്റ്റിന്‍ ജോയ് ആണ് ഹൃദയാഘാതത്തിനു കീഴടങ്ങിയത്.
യുകെയിൽ ആകസ്മിക മരണത്തിനു കീഴടങ്ങുന്ന മലയാളി ചെറുപ്പക്കാരുടെ എണ്ണം മാസത്തില്‍ ഒന്ന് എന്ന നിലയിൽ തുടരുകയാണ്. രാജ്യത്തിൻറെ പലഭാഗങ്ങളിലും തുടർച്ചയായി ചെറുപ്പക്കാരുടെ മരണവാർത്തകൾ കേൾക്കേണ്ടി വന്ന യുകെ മലയാളികള്‍ക്ക് ഒടുവിലായി എത്തുന്ന വാര്‍ത്തയായി സെന്റ് ആല്‍ബന്‍സില്‍ നിന്നും ജസ്റ്റിന്റെ ആകസ്മിക മരണം.
ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്ന ജസ്റ്റിന്‍ കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ എത്തുന്നത്. പൂളിലെ ഡോക്കില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു. കല്ലറ പുതുപ്പറമ്പില്‍ ജോയിയുടെ മകന്‍ ആണ് ജസ്റ്റിന്‍. ഭാര്യ അനു കട്ടച്ചിറ നെടുംതൊട്ടിയില്‍ കുടുംബാംഗമാണ്. ഒരു മകനുള്ളത് അഡ്വിക്. മാതാവ് മോളി ജോയി കല്ലറ ചൂരുവേലില്‍ കുടിലില്‍ കുടുംബാംഗമാണ്. ജയിസ് ജോയി , ജിമ്മി ജോയി എന്നിവര്‍ സഹോദരങ്ങള്‍ ആണ് .
യുകെയില്‍ ഉള്ളതിനേക്കാള്‍ പരിചയക്കാരും സുഹൃത്തുക്കളും ജസ്റ്റിന് ഡല്‍ഹിയില്‍ ആണുള്ളത്. ജസ്റ്റിന്റെ മരണം ഡല്‍ഹി മലയാളികളെ കൂടുതല്‍ വേദനയിലാക്കി. ജസ്റ്റിന്‍ മരിച്ചതറിഞ്ഞു ലണ്ടന്‍ സെന്റ് ആല്‍ബന്‍സിനും പരിസരത്തുമുള്ള മലയാളി കുടുംബങ്ങള്‍ ആശ്വാസവും സഹായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോള്‍ ജസ്റ്റിന്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തിയെന്നാണ് പ്രാഥമികമായ വിവരം.
കല്ലറ സെന്റ് തോമസ് പള്ളി ഇടവക അംഗമായ ഇദ്ദേഹം പുതുപ്പറമ്പില്‍ കുടുംബാംഗമാണ്. സംസ്‌ക്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ എത്തി അധികനാൾ ആകുന്നതിന് മുൻപേ മലയാളി യുവാവിന് ദാരുണാന്ത്യം. കുഴഞ്ഞു വീണതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. കല്ലറ സ്വദേശിയായ ജസ്റ്റിന്‍ ജോയ് (35)ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. യുകെയിൽ അടുത്ത കാലങ്ങളിലായി നിരവധി മലയാളി യുവാക്കളാണ് ആകസ്മികമായി മരണമടഞ്ഞത്. ജസ്റ്റിൻ ലണ്ടനിലെ സെന്റ് ആല്‍ബന്‍സിലാണ് താമസിച്ചിരുന്നത്. യുകെയിലേയ്ക്ക് വരുന്നതിന് മുൻപ് നേരത്തെ ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായി ജോലിചെയ്തിരുന്നു. ബ്രിട്ടനിൽ പൂളിലെ ഡോക്കിലാണ് നേഴ്‌സായി ജോലി നോക്കിയിരുന്നത്.
കല്ലറ പഴയപള്ളി ഇടവക പുതുപ്പറമ്പില്‍ ജോയിയുടെ മകന്‍ ആണ് ജസ്റ്റിന്‍. ഭാര്യ അനു ജസ്റ്റിന്‍ കട്ടച്ചിറ നെടുംതൊട്ടിയില്‍ കുടുംബാംഗമാണ്. മകൻ അഡ്വിക്. മാതാവ് മോളി ജോയി കല്ലറ ചൂരുവേലില്‍ കുടിലില്‍ കുടുംബാംഗമാണ്. ജയിസ് ജോയി , ജിമ്മി ജോയി എന്നിവരാണ് സഹോദരങ്ങള്‍. യുകെകെസിഎ സ്റ്റീവനേജ് യുണിറ്റ് , ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ എന്നിവയിലെ അംഗമായിരുന്നു പരേതന്‍. ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോള്‍ ജസ്റ്റിന്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.
ജസ്റ്റിൻ ജോയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.58 വയസായിരുന്നു. വൃക്ക രോഗം മൂലം ഏറെ നാളുകളായിചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കൊവിഡ് ബാധിതയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു അംബിക. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താരത്തിന്റെ താമസം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക. രാഹുൽ, സോഹൻ എന്നിവരാണ് മക്കൾ.
കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷത്തിലൂടെ ശ്രദ്ധനേടിയ അംബിക റാവു മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
തൊമ്മനും മക്കളും, സാൾട്ട് ആന്റ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തിയത്.