തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ രമ പി അന്തരിച്ചു. 61 വയസായിരുന്നു. നടൻ ജഗദീഷ് (Jagadish) ഭർത്താവാണ്. രണ്ട് മക്കളുണ്ട്. ഡോക്ടർ രമ്യയും, ഡോക്ടർ സൗമ്യയും. ഡോ നരേന്ദ്ര നയ്യാർ ഐപിഎസ്, ഡോ പ്രവീൺ പണിക്കർ എന്നിവർ മരുമക്കളാണ്. ഡോ രമയുടെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ വൈകിട്ട് നാല് മണിക്ക് നടക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലം. മാത്യു ചേട്ടൻ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് മാത്യു മാളിയേക്കല്‍ മരണത്തിന് കീഴടങ്ങി. ജോലി സംബന്ധമായ ആവശ്യത്തിനായി ആശുപത്രിയിൽ പോയി മടങ്ങി വരവേ ബസില്‍ നിന്നും തെന്നി വീണു പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായതോടെ ആരോഗ്യനില വഷളായി. ജീവന്‍ രക്ഷ ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ പിടിച്ചുനിർത്തിയത്. എന്നാൽ മരുന്നുകളോടും ചികിത്സയോടും ശരീരം പ്രതികരിക്കാതായതോടെ കുടുംബത്തിന്റെ സമ്മതത്തോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലണ്ടനിലെ റോംഫോഡില്‍ താമസിക്കുന്ന മാത്യു ചേട്ടൻ യുകെ മലയാളികൾക്ക് പരിചിതനാണ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഭാര്യ റിനിയെയും മക്കളായ ഇഷയെയും ജെറോമിനെയും തനിച്ചാക്കി മാത്യു യാത്രയായത് സുഹൃത്തുക്കള്‍ക്കും തീരാവേദനയായി. കോട്ടയം സ്വദേശിയായ മാത്യു, ലണ്ടന്‍ ക്‌നാനായ മിഷന്‍ അംഗമാണ്. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ അപ്രേം ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരനാണ്.
സ്റ്റഡി ഡേയുടെ ഭാഗമായി ജോലി സ്ഥലത്തെ ക്ലാസിനു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഇടുപ്പെലിനു പരുക്കേറ്റതിനെ തുടർന്ന് ന്യൂഹാം ഹോസ്പിറ്റലിലെ ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റിന്റെ പരിശോധനകള്‍ക്കു വിധേയനായി. എന്നാൽ അവിടെവെച്ച് ഹൃദയാഘാതം സംഭവിച്ചു. ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് നേഴ്‌സ് ആയി വിപ് ക്രോസ് ഹോസ്പിറ്റലിലും ന്യൂഹാം ഹോസ്പിറ്റലിലും ജോലി ചെയ്തു വരികയായിരുന്നു മാത്യു. ന്യൂഹാം ഹോസ്പിറ്റലിലെ നേഴ്സാണ് ഭാര്യ റിനി.
റഷ്യന്‍ ആക്രമണത്തില്‍ ഉക്രെയ്‌നിയന്‍ ചലച്ചിത്ര താരം ഒക്‌സാന ഷ്വെയ്റ്റ്‌സ്(67) കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ ഇന്നലെ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിലാണ് താരം കൊല്ലപ്പെട്ടത്.
ഉക്രെയ്‌നില്‍ കലാരംഗത്തുള്ളവര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ഓണേഡ് ആര്‍ട്ടിസ്റ്റ് ഓഫ് ഉക്രെയ്ന്‍’ പുരസ്‌കാരം ലഭിച്ചിട്ടുള്ള അഭിനേത്രിയാണ് ഒക്‌സാന. മരണം ഇവരുടെ ട്രൂപ്പായ യങ് തിയേറ്റര്‍ സ്ഥിരീകരിച്ചു.
ജനവാസ മേഖലയില്‍ ആക്രമണം നടത്തില്ലെന്ന് റഷ്യ തുടരെത്തുടരെ പറയുന്നുണ്ടെങ്കിലും ഇത്തരം മേഖലകളിലും ആക്രമണം രൂക്ഷമാണ്. ഇതുവരെ 600 സാധാരണക്കാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയ്ന്‍ യുഎന്നില്‍ അറിയിച്ചിരിക്കുന്നത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
പ്രത്യേക സൈനിക നടപടി ഉക്രെയ്‌നിയന്‍ സൈനിക ശക്തിക്ക് നേരെ മാത്രമാണെന്നാണ് റഷ്യയുടെ വാദം. ഫെബ്രുവരി 24നാണ് ഉക്രെയ്‌നില്‍ റഷ്യ ആക്രമണങ്ങള്‍ക്ക് തുടക്കമിടുന്നത്. ആക്രമണത്തില്‍ ഉക്രെയ്ന്‍ പിന്‍മാറാതെ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഖാര്‍കീവ് ഉള്‍പ്പടെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളെല്ലാം തകര്‍ന്നടിഞ്ഞ നിലയിലാണ്.
ദോഹ : കൊട്ടാരക്കര പനയ്ക്കൽ പുത്തൻ വീട്ടിൽ ചിപ്പി ജെറിനാണ് (26 വയസ്സ്) മാർച്ച് 15 ചൊവ്വാഴ്ച്ച ഖത്തറിൽ വച്ചുണ്ടായ വാഹനാ അപകടത്തിൽ മരണമടഞ്ഞത്.
ഭർത്താവ് ജെറിൻ ജോൺസനോടും കുഞ്ഞിനോടുമൊപ്പം കാറിൽ യാത്ര ചെയ്യുന്ന സമയത്താണ് അപകടം ഉണ്ടായത്. ഭർത്താവും കുഞ്ഞും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ് . അമ്പലത്തുംകല പോസ്റ്റ് സി .വി. വില്ലയിൽ വർഗീസ് ഷൈനി ദമ്പതികളുടെ മകളാണ് ചിപ്പി.
ചിപ്പി ജെറിൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
വർക്കല തീപിടിത്തത്തിൽ മരിച്ച പ്രതാപന്റെയും കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചു. അഭിരാമിയെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയും ഒരു കുഴിയിൽ അടക്കം ചെയ്തു. അഭിരാമിയുടെയും റയാന്റെയും മൃതദേഹങ്ങൾ ഒരു പെട്ടിയിലാക്കി അടക്കം ചെയ്യുകയായിരുന്നു. അതിന് ശേഷമാണ് മറ്റ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്. ദുഃഖം അണപൊട്ടിയൊഴുകിയ അന്തരീക്ഷത്തിൽ ആയിരുന്നു സംസ്ക്കാര ചടങ്ങുകൾ.
തീപിടുത്തം നടന്ന വീടിനോട് ചേർന്നുള്ള സ്ഥലത്താണ് അഞ്ച് പേരുടെയും മൃതദേഹം അടക്കം ചെയ്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹങ്ങൾ. അവിടെ നിന്നും അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം വക്കത്തെ അഭിരാമിയുടെ വീട്ടിൽ എത്തിച്ചു. പൊതുദൃശനത്തിന് ശേഷം പുത്തൻ ചന്തയിൽ എത്തിച്ച് മറ്റ് മൂന്നുപേരുടെയും മൃതദേഹങ്ങൾക്കൊപ്പം വിലാപയാത്രയായിട്ടാണ് പ്രതാപന്റെ മൂത്തമകൻ രാഹുലിന്റെ വീട്ടിൽ എത്തിച്ചത്. തീപിടിത്തം നടന്ന വീടിന് സമീപമാണ് രാഹുലിന്റെ വീട്.
varkala-five-death funnelയുഎഇയിൽ ആയിരുന്ന രാഹുൽ അപകടം നടക്കുന്ന അന്ന് രാത്രിയാണ് നാട്ടിലെത്തിയത്. മന്ത്രിമാർ,എംഎൽഎമാർ അടക്കം നിരവധി ജനപ്രതിനിധികളും ഉൾപ്പെടെ നിരവധിപേരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.
മാര്‍ക്‌സിസ്റ്റ് വിപ്ലവനായകന്‍ ചെ ഗുവേരയെ വെടി വെച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍(80) അന്തരിച്ചു. സാന്റാക്രൂസില്‍ രോഗബാധിതനായി ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാത്രിയായിരുന്നു മരണം. ഭാര്യയും രണ്ട് മക്കളുമുണ്ട്.
1967 ഒക്ടോബര്‍ ഒമ്പതിനാണ് ചെഗുവേരയെ പിടികൂടിയ ശേഷം സൈനിക ക്യാമ്പായി മാറ്റിയ ഒരു സ്‌കൂളില്‍ വെച്ച് ബൊളീവിയന്‍ സൈനികര്‍ വധിച്ചത്. ടെറാനായിരുന്നു വെടി വയ്ക്കാനുള്ള ഉത്തരവാദിത്തം. ചെഗുവേരയുടെ നെഞ്ചിന് നേരെയാണ് ടെറാന്‍ വെടിയുതിര്‍ത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവമായാണ് പിന്‍കാലത്ത് ടെറാന്‍ ആ സംഭവത്തെ വിശേഷിപ്പിച്ചത്. ചെഗുവേരയുടെ തിളങ്ങുന്ന കണ്ണുകളും അവസാന നിമിഷവും നിര്‍ഭയനായി അദ്ദേഹം പറഞ്ഞ വാക്കുകളും ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ലാ ഹിഗ്വെറയില്‍ വെച്ചാണ് മുന്‍ ജനറല്‍ ഗാരി പ്രാദേയും സംഘവും ചെഗുവേരയെ വധിച്ചത്. ‘വെടിവെക്കരുത്. ഞാന്‍ ചെഗുവേരയാണ്. എന്നെ ജീവനോടെ പിടികൂടുന്നതായിരിക്കും നിങ്ങള്‍ക്ക് ലാഭം’ -എന്നായിരുന്നു അമേരിക്കന്‍ പരിശീലനം കിട്ടിയ ബൊളീവിയന്‍ കമാന്‍ഡോകളോട് ചെഗുവേര പറഞ്ഞതെന്നാണ് റിച്ചാര്‍ഡ് എല്‍ ഹാരിസ് എഴുതിയ ചെ ഗുവേരയുടെ ജീവചരിത്രത്തിലും ജോണ്‍ ലി ആഡേഴ്‌സണ്‍ എഴുതിയ വിപ്ലവകാരിയുടെ ജീവിത കഥയിലും പറയുന്നത്.
മരിക്കുമ്പോള്‍ 39 വയസ്സായിരുന്നു ചെഗുവേരയ്ക്ക്. തുറന്ന കണ്ണുകളോടെ കിടന്ന അദ്ദേഹത്തിന്റെ മൃതശരീരം വലിയ നേട്ടമെന്ന നിലയ്ക്കാണ് സമീപമുള്ള വലെഗ്രാന്‍ഡെ എന്ന ടൗണില്‍ പ്രദര്‍ശിപ്പിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളംയുകെ ന്യൂസ് ടീമിന്റെ മെമ്പറും എസ് ബി കോളേജ് രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമായ ലിസാ മാത്യുവിന്റെ മാതാവ് ലീലാമ്മ മാത്യു (62 ) ഇന്ന് (11 / 03 /2022 ) പുലർച്ചെ നിര്യാതയായി. നാളെ (12 / 03/ 2022 ) രാവിലെ 9. 30 ന് ഭൗതികശരീരം മൈലപ്ര ശാലോം മാർത്തോമ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് 11 മണിക്ക് പള്ളിയിലും 12. 15 ന് സെമിത്തേരിയിലും സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.
ഇന്ന് വൈകിട്ട് 6 മണിക്ക് നെല്ലാട് (കുമ്പനാട് ) പുതുവേലിൽ കെവിൻ വില്ലയിൽ ജോസഫ് ജോയിയുടെ ഭവനത്തിൽ വച്ച് പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
ലീലാമ്മ മാത്യു കുമ്പഴ വേലശേരിൽ പുതുവേലിൽ പരേതനായ പി കെ മാത്യുവിന്റെ ഭാര്യയാണ്.
ലിസാ മാത്യുവിന്റെ അമ്മയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്റ്റോക് ഓൺ ട്രെന്റ് : ഒരു കുടുംബത്തിൻ്റെ എല്ലാ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തട്ടിയകറ്റി മരണം മുന്നിൽ വന്നു നിൽക്കുന്നത് കണ്ട് കണ്ണീർ വാർക്കുകയാണ് സ്റ്റാഫോഡിലെ മലയാളി സമൂഹം. ഏതാനും ആഴ്ചകൾക്ക് മുൻപ് കുടുംബവുമായി യുകെയിൽ എത്തിയ ബിജു സ്റ്റീഫൻ്റെ (47) അപ്രതീക്ഷിത വിയോഗം ബ്രിട്ടീഷ് മലയാളികളെയാകെ ഞെട്ടിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയാണ് ബിജു. ഇന്ന് രാവിലെ സ്റ്റോക്ക് ഓൺ ട്രെൻ്റ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. മുന്‍പ് ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്ന വ്യക്തിയാണ് ബിജു.
മലയാളി ഏജൻ്റ് വഴി വന്‍തുക മുടക്കിയാണ് സീനിയര്‍ കെയര്‍ വിസയില്‍ ബിജുവും കുടുംബവും യുകെയിൽ എത്തിയത്. ബിജുവിന്റെ മരണ വിവരം ജോലി സ്ഥലത്തായ ഭാര്യയെ അറിയിക്കാന്‍ പോലും പ്രയാസം നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മുതിര്‍ന്ന രണ്ടു കുട്ടികളുമായി എത്തിയ കുടുംബം സ്റ്റാഫോഡിലെ മലയാളി നല്‍കിയ വീട്ടിലാണ് താമസിച്ചിരുന്നത്. സ്റ്റാഫോഡ് ഹോസ്പിറ്റലില്‍ ആദ്യം പ്രവേശിപ്പിച്ച ബിജുവിനെ പിന്നീട് സ്റ്റോക്ക് ഓൺ ട്രെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചായിരുന്നു മരണം.
കവന്‍ട്രിയില്‍ മകളെ സന്ദര്‍ശിക്കാന്‍ എത്തിയ പിതാവ് കുഴഞ്ഞു വീണു മരിച്ചത് രണ്ടാഴ്ച മുൻപായിരുന്നു. ആ മരണവാർത്തയുടെ നടുക്കം വിട്ടുമാറും മുൻപാണ് മറ്റൊരു ദാരുണ സംഭവം. ബിജുവിന്റെ മരണത്തില്‍ ദുരിതത്തിലായിരിക്കുന്ന കുടുംബത്തിന്റെ വേദനയിൽ മലയാളംയുകെ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ.
അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച. പാണക്കാട് ജുമുഅത്ത് പള്ളിയിൽ തിങ്കളാഴ്ച രാവിലെ ഒൻപതിന് സംസ്കാരം നടക്കും.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലുള്ള മൃതദേഹം അങ്കമാലി ബദരിയ ജുമാ മസ്ജിദിൽ ജനാസ നമസ്ക്കാരത്തിന് ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ ഒൻപതിന് സംസ്കാര ചടങ്ങുകൾ ആരംഭിക്കും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനാകും. തിങ്കളാഴ്ച ചേരുന്ന ഉന്നതാധികാര സമിതിയില്‍ പ്രഖ്യാപനമുണ്ടാകും.
ക്രിക്കറ്റിലെ നിത്യവസന്തമായ ഷെയ്ൻ വോണിന്റെ അന്ത്യത്തോടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളെയാണ് ക്രിക്കറ്റ് ലോകത്തിന് നഷ്ടമാകുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളായ വോണിന്റെ വേർപാട് തീരാനഷ്ടമാണ്.
ലോകത്തിലെ ബാറ്റർമാരുടെ പേടി സ്വപ്നമായിരുന്നു വോണ്‍. ഗ്രൗണ്ടിലും പുറത്തും ഒരുപോലെ വാർത്തകൾ സൃഷ്ടിച്ച താരം കൂടിയാണ് വോണ്‍. 15 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 145 മത്സരം കളിച്ച വോണ്‍ 708 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. ലോകത്തെ ഏതൊരു ബാറ്ററും പേടിയോടെയാണ് വോണിന്റെ അസാമാന്യ പന്തുകളെ നേരിട്ടിട്ടുള്ളത്. പല ക്രിക്കറ്റ് നിരൂപകരും വോണിനു ചാർത്തിനൽകിയ സ്ഥാനം സാക്ഷാൽ ഡോണ്‍ ബ്രാഡ്മാനു തൊട്ടുതാഴെയാണ്.
1992ൽ ഇന്ത്യക്കെതിരേ അരങ്ങേറിയ വോണ്‍ ആദ്യടെസ്റ്റിൽ നേടിയത് ഒരു വിക്കറ്റ് മാത്രമാണ്. അതും 150 റണ്‍സ് വഴങ്ങി. എന്നാൽ, 18 മാസങ്ങൾക്കുശേഷം നൂറ്റാണ്ടിന്റെ പന്തെറിഞ്ഞുകൊണ്ട് ആരാധകരെ അന്പരപ്പിച്ചു. 1993 ആഷസ് പരന്പരയിൽ ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെതിരേ ഓൾഡ് ട്രാഫോർഡിലായിരുന്നു ഇത്. ലെഗ്സ്റ്റംപിനു പുറത്ത് ഇഞ്ചുകൾ മാറി പിച്ചുചെയ്ത പന്ത് അസാധാരണമാംവിധം തിരിഞ്ഞ് ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു. പിന്നീട് എത്രയെത്ര സുന്ദരമായ നിമിഷങ്ങൾ ഷെയ്ൻ വോണ്‍ ക്രിക്കറ്റ് ആരാധകർക്കു സമ്മാനിച്ചു.
194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2006 ൽ ഇംഗ്ലണ്ടിനെതിരേ നാട്ടിൽ നടന്ന ആഷസ് പരന്പരയോടെയാണ് വോണ്‍ ക്രിക്കറ്റിൽനിന്നു വിരമിച്ചത്. പ്രശസ്തമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടെസ്റ്റിൽ കെവിൻ പീറ്റേഴ്സന്റെ അടക്കമുള്ള നിർണായക വിക്കറ്റുകൾ നേടിയാണ് വോണ്‍ മത്സരം അവസാനിപ്പിച്ചത്. ആൻഡ്രൂ ഫ്ളിന്േറാഫാണ് ടെസ്റ്റിൽ വോണിന്റെ അവസാന ഇര.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഒഴികെ മറ്റെല്ലാം ലോകോത്തര ബാറ്റർമാ·ാരെയും വോണ്‍ വിറപ്പിച്ചിട്ടുണ്ട്. എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു വോണ്‍. ബ്രിട്ടീഷ് ടാബ്ലോയ്ഡുകൾക്ക് എല്ലാക്കാലത്തും വോണ്‍ നല്ല വിഭവങ്ങൾ നൽകിയിരുന്നു. ഒരു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ സ്ത്രീക്ക് ഫോണിലൂടെ അശ്ലീല മെസേജുകൾ അയച്ചെന്ന ആരോപണം ഉയർന്നു. പിന്നീടു പലവട്ടം പല സ്ത്രീകളോട് വോണ്‍ ഇത്തരത്തിൽ പെരുമാറിയെന്ന് പറയപ്പെടുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയപ്പോൾ മുതൽ രാജസ്ഥാൻ റോയൽസിന്റെ നായകനും പരിശീലകനുമായ വോണ്‍ നാലു സീസണുകൾ പൂർത്തിയാക്കിയാണ് വിരമിച്ചത്. റോയൽസിന് ആദ്യ വർഷത്തെ കിരീടം നേടിക്കൊടുക്കാനും വോണിനും കഴിഞ്ഞു. വ്യക്തിജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും വോണിന്റെ പ്രതിഭയും കഴിവും എക്കാലവും സ്മരിക്കപ്പെടുന്നതാണ്.