ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രിസ്റ്റണിൽ താമസിക്കുന്ന റോയ് മാത്യു (61) നിര്യാതനായി. പുതുശ്ശേരി തുരുത്തിമാമേപ്രത്ത് കുടുബാംഗമാണ് പരേതൻ. ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. ഭാര്യ ഓമന പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ഒഫ്താമോളജി വിഭാഗത്തിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. റോയി മാത്യു ഓമന ദമ്പതികൾക്ക് 2 പെൺകുട്ടികൾ ആണുള്ളത്.
റോയ് മാത്യുവിന്റെ സംസ്കാര ശുശ്രൂഷകൾ യുകെയിൽ തന്നെ നടത്തുവാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ മല്ലപ്പള്ളിക്ക് അടുത്ത് പുതുശ്ശേരിയാണ് റോയ് മാത്യുവിന്റെ സ്വദേശം. എം ജി ഡി ഹൈസ്കൂൾ പുതുശ്ശേരി, ബിഎഎം കോളേജ് തുരുത്തിക്കാട് എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം.
റോയ് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗ്ഹാമിൽ മലയാളി നേഴ്സ് മരണമടഞ്ഞു. കേരളത്തിൽ പെരുമ്പാവൂർ സ്വദേശിയായ അരുൺ ശങ്കരനാരായണൻ (39) ആണ് വിടവാങ്ങിയത്. ഏതാനും നാളുകൾക്കു മുമ്പ് അരുണിന് റെക്ടൽ ക്യാൻസർ കണ്ടെത്തിയിരുന്നു. എന്നാൽ രോഗം തിരിച്ചറിഞ്ഞപ്പോൾ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു. കഴിഞ്ഞ ആറുമാസമായി ആരോഗ്യം മോശമായതിനെ തുടർന്ന് നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
2021 ലാണ് അരുൺ കുടുംബസമേതം യുകെയിൽ എത്തിയത്. ഭാര്യ സീന ഇടുക്കി ഉപ്പുതറ സ്വദേശിയാണ്. ഏക മകൻ ആരവിന് ആറു വയസ്സാണ് പ്രായം. അരുണിന്റെ അസുഖം കാരണം കുറെ നാളുകളായി അരുണിനും ഭാര്യയ്ക്കും ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
അരുൺ ശങ്കരനാരായണൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ച് ഭാര്യയെയും രണ്ടു മക്കളെയും തനിച്ചാക്കി സ്വിണ്ടനിൽ യുകെ മലയാളി മരണമടഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയായ അരുൺ വിൻസെൻ്റ് ആണ് തൻറെ 37-ാം മത്തെ വയസ്സിൽ ലുക്കീമിയ ബാധിച്ച് മരണമടഞ്ഞത്. ഏറെനാളായി ലുക്കീമിയയുടെ ചികിത്സയിലായിരുന്നു അരുൺ. ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ആകസ്മികമായി അരുൺ വിട പറഞ്ഞത്.
ലിയോ അരുൺ ആണ് ഭാര്യ . ഇവർക്ക് രണ്ട് മക്കളാണുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അരുൺ സഹോദരിയുടെ വിവാഹത്തിനായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.
അരുൺ വിൻസെൻ്റിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അരുൺ വിൻസൻ്റിന്റെ കുടുംബത്തെ സഹായിക്കാനായി വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട് . താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സംഭാവനകൾ നൽകാൻ സാധിക്കും
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി രവി തേജ വെടിയേറ്റ് മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള 26 വയസുള്ള വിദ്യാർത്ഥി കെ. രവി തേജയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഹൈദരാബാദിലെ ചൈതന്യപുരിയിലെ ഗ്രീൻ ഹിൽസ് കോളനിയിലെ ആർകെ പുരം സ്വദേശിയായ രവി തേജ ബിരുദാനന്തര ബിരുദം നേടുന്നതിനായി 2022ലാണ് അമേരിക്കയിൽ എത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം കരിയർ ആരംഭിക്കാനുള്ള പ്രതീക്ഷയിലായിരുന്നു അദേഹം.
വെടിവെപ്പുണ്ടാകാനുള്ള കാരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇന്ത്യൻ സ്റ്റുഡന്റ് നോർത്ത് അമേരിക്കൻ അസോസിയേഷൻ അറിയിച്ചു. സമീപ കാലത്ത് ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ യു.എസിൽ നിരവധി അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം ചിക്കാഗോയിലെ പെട്രോൾ പമ്പിൽ വച്ച് തെലങ്കാന സ്വദേശിയായ സായ് തേജ് വെടിയേറ്റ് മരിച്ചിരുന്നു. ഇയാൾ അവിടെ പാർട് ടൈം ജോലി നോക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പോർട്സ്മൗത്തിൽ താമസിക്കുന്ന യു കെ മലയാളി ജിജിമോൻ ചെറിയാൻ മരണമടഞ്ഞു. മകൻറെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ നിന്ന് വരുന്ന വഴിയായിരുന്നു മരണം. ഗാറ്റ്വിക്കിലേയ്ക്കുള്ള യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്ന് ജിജിമോൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന് പിന്നാലെ പോർട്സ്മൗത്തിൽ നിന്നുള്ള ഒരു നേഴ്സ് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമാനം ലാൻഡ് ചെയ്യാൻ ഒരു മണിക്കൂർ മാത്രം ഇരിക്കെ തൊട്ടടുത്ത വിമാനത്താവളം തേടുന്നതിന് കാര്യമായ സാധ്യതകളും ഉണ്ടായിരുന്നില്ല. ഒരു മണിക്കൂറിനു ശേഷം വിമാനത്തിൽ വച്ച് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ജിജിയുടെ ചേട്ടൻറെ മകൻറെ വിവാഹത്തിനും മൂത്തമകൻ ജിഫോൺസിൻ്റെ ആഗസ്റ്റ് മാസത്തിലേയ്ക്ക് തീരുമാനിച്ചിരിക്കുന്ന വിവാഹത്തിൻറെ ഒരുക്കങ്ങൾക്കുമായി നാട്ടിൽ പോയതായിരുന്നു കുടുംബം. മൃതശരീരം ഇപ്പോൾ വർത്തിംഗ് ഹോസ്പിറ്റലിൽ ആണ്.
ജിജിമോൻ ചെറിയാൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക് ഷെയറിലെ പ്രമുഖ മലയാളി സംഘടനയായ യോർക്ക് ഷെയർ കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡൻറ് ബിനോയി അലക്സിന്റെ മാതാവ് കുറുപ്പൻന്തറ കാരണം കോട്ട് പരേതനായ കെ. എം ചാണ്ടിയുടെ ഭാര്യ ആലിസ് ചാണ്ടി (80) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ജനുവരി 16 വ്യാഴാഴ്ച 3. 30ന് സ്വഭവനത്തിൽ ആരംഭിച്ച് പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. പരേത കുറുപ്പൻന്തറ കണ്ടാരപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : ബിനി ബെന്നി, ബിനു അലക്സ്, ബിനോയ് അലക്സ് (യു കെ )
മരുമക്കൾ: ബെന്നി ജേക്കബ് (ആകാശാലയിൽ, പിറവം, ) സിന്ധു അലക്സ് (പുല്ലാനപ്പള്ളിയിൽ, കോട്ടയം) ദിവ്യാ അലക്സ് (കൊച്ചുപറമ്പിൽ, കോട്ടയം, യുകെ ).
ബിനോയി അലക്സിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ്ഫീൽഡിൽ താമസിക്കുന്ന വിൽസൺ ജോസഫിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് പുതിയപറമ്പിലിൽ (89) നിര്യാതയായി. പരേതനായ വെള്ളൂക്കുന്നേൽ പുതിയാപറമ്പിൽ പി സി ജോസഫിൻെറ ഭാര്യയാണ് . മൃതസംസ്കാര ശുശ്രൂഷകൾ 18-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പറത്താനം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്.
മക്കൾ: ആലീസ് സെബാസ്റ്റ്യൻ, സിസിലി ജോസഫ്, റുബിസൺ ജോസഫ്, ഫാ. ജേക്കബ് പുതിയാപറമ്പിൽ(വികാരി സെന്റ് തോമസ് ചർച്ച് പൂവത്തോട്), സോമി ജോജി, വിത്സൺ ജോസഫ് (യുകെ ), ജെയ്സൺ ജോസഫ് (എച്ച്എസ്എസ്ടി കൊമേഴ്സ്, സെൻ്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം), ഡോ . സാന്റി ടെനി ( വൈസ് പ്രിൻസിപ്പൽ, സെൻ്റ് അലോഷ്യസ് കോളേജ്, എടത്വാ)
മരുമക്കൾ: പരേതനായ ടി സി സെബാസ്റ്റ്യൻ തയ്യിൽ ആലക്കോട്, ഔസേപ്പച്ചൻ ഐക്കര പാതാമ്പുഴ. സലോമി റുബിസൺ ആലപ്പാട്ട് ചേന്നാട്, ജോജി ജേക്കബ് മണ്ണംപ്ലാക്കൽ എരുമേലി, സ്മിത വിൽസൺ അരീപറമ്പിൽ മാട്ടുക്കട്ട (യുകെ), ജൂബി സ്കറിയ വാളിപ്ലാക്കൽ പെരിങ്ങുളം (എച്ച്എസ്ടി ഇംഗ്ലീഷ് സെൻ്റ് മേരീസ് എച്ച്എസ്എസ് തീക്കോയി), ടെനി ജോർജ് പിണക്കാട്ട് ഇടമറുക് (എസ് ജെ ഐഎച്ച്എംസിടി പാലാ).
വിൽസൺ ജോസഫിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആകസ്മിക മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. ഈസ്റ്റ് ലണ്ടനിൽ താമസിക്കുന്ന മുഹമ്മദ് ഇബ്രാഹിം ആണ് അപ്രതീക്ഷിതമായി മരണമടഞ്ഞത്. കണ്ണൂർ വളപട്ടണം സ്വദേശിയായ അദ്ദേഹം മികച്ച പാചക വിദഗ്ധൻ എന്ന നിലയിൽ പേരെടുത്തിരുന്നു.
മുംബൈയിൽ ജനിച്ചു വളർന്ന അദ്ദേഹം ദുബായ് ഉൾപ്പെടെ പല സ്ഥലങ്ങളിലും ജോലി ചെയ്തതിനു ശേഷമാണ് യുകെയിൽ എത്തിയത്. എവിടെ ചെന്നാലും തന്റെ നളപാചകം കൊണ്ട് അദ്ദേഹം എല്ലാവരുടെയും മനം കവർന്നിരുന്നു. പല ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നതിൽ മുൻപന്തിയിലായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് നിരവധി പേർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒരു മികച്ച മനുഷ്യസ്നേഹിയായിട്ടാണ് അറിയപ്പെട്ടിരുന്നത്.
കേരളത്തിൻറെ രുചി പെരുമ അന്യനാടുകളിൽ എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തൂലമാണ് . ഈസ്റ്റ് ലണ്ടനിലെ തട്ടുകട എന്ന മലയാളി റസ്റ്റോറൻ്റിന് ജനപ്രിയമാക്കിയത് അദ്ദേഹത്തിൻറെ കൈ പുണ്യമാണ്.
മുഹമ്മദ് ഇബ്രാഹിമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ ലണ്ടനിൽ താമസിച്ചിരുന്ന യുകെ മലയാളി ഡോക്ടർ ആനന്ദ് നാരായണൻ ( 33 ) നിര്യാതനായി. സ്റ്റുഡൻസ് വിസയിൽ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുർവേദ ഡോക്ടർ ആയിരുന്ന ആനന്ദ് കരൾ രോഗ ബാധിതനായിരുന്നു. രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ലണ്ടൻ കിംഗ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിൽ ആയിരിക്കെ ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയിട്ട് ഒന്നരവർഷം മാത്രം ആയിട്ടുള്ളു. ഭാര്യ ഹരിതയും ആയുർവേദ ഡോക്ടർ ആണ് ആനന്ദിനൊപ്പം യുകെയിൽ സ്റ്റുഡൻറ് വിസയിലെത്തിയ ഹരിതയും കെയററായി ജോലി ചെയ്യുകയായിരുന്നു. ഹരിത മൂന്നുമാസം ഗർഭിണിയാണ്.
കരളിലും നെഞ്ചിലുമായി അണുബാധ ഉണ്ടാവുകയും പിന്നീട് ഇത് മറ്റ് അവയവങ്ങളിലേക്ക് ബാധിച്ചതുമാണ് മരണത്തിലേക്ക് നയിച്ചത്. ചികിത്സയിലിരിക്കെ ഒന്നര ആഴ്ച മുമ്പ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആനന്ദിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരുന്നുകളോട് ഒന്നും പ്രതികരിക്കാതിരുന്നതിനാൽ ഇന്നലെ വൈകുന്നേരമാണ് വെന്റിലേറ്റർ ഓഫ് ചെയ്യാൻ തീരുമാനിച്ചത്.
തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണൻ നായരുടെയും ശാന്തകുമാരിയുടെയും മകനാണ് ആനന്ദ്.
ആനന്ദ് നാരായണൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതുവത്സര ദിനത്തിൽ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാർഥിനിയുടെ മരണവാർത്ത. യുകെയിൽ പഠനത്തിനായി എത്തിയ മലയാളി വിദ്യാർത്ഥിനിയായ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരണമടഞ്ഞത്. ഇന്ന് വെളുപ്പിനെ ഒരുമണിക്കായിരുന്നു മരണം. ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി
താമസിച്ചിരുന്നത്.
കേരളത്തിൽ പത്തനംതിട്ട സ്വദേശിനിയാണ് സ്റ്റെനി എലിസബത്ത് ഷാജി. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ എം എസ് സൈക്കോളജി വിദ്യാർത്ഥിനിയായിരുന്ന സ്റ്റെനി കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയത്. ലണ്ടനിലെ സ്റ്റാൻമോർ സ്കൂളിൽ ടീച്ചർ അസിസ്റ്റൻ്റായും ജോലി ചെയ്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പനിയും ചുമയും തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ സ്റ്റെനിയെ അലട്ടിയിരുന്നു. ഇതിന് പിന്നാലെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ പൂർണമായി മാറിയിരുന്നില്ല. കഴിഞ്ഞദിവസം രാത്രി രോഗാവസ്ഥ മോശമായതിനെ തുടർന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് ഈ ആശുപത്രിയിലേക്ക് പാരാമെഡിക്കൽ സഹായത്തോടെ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.
പത്തനംതിട്ട സ്വദേശികളായ ഷാജി വർഗീസും കുഞ്ഞുമോളുമാണ് മാതാപിതാക്കൾ. ഇവർ ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. സഹോദരൻ: ആൽബി. മാതാപിതാക്കളെ മരണവിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം ബാർനെറ്റ് റോയൽഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റെനി ലണ്ടനിലെ സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ അംഗമാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാട്ടിൽ ആയിരിക്കുമെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചിരിക്കുന്നത്.
സ്റ്റെനി എലിസബത്ത് ഷാജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.