കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു. 93 വയസ്സായിരുന്നു. 1960 കളിൽ, ഐൻഹോവൻ കമ്പനിയായ ഫിലിപ്സിന്റെ ബെൽജിയൻ ഹാസ്സെൽറ്റ് ബ്രാഞ്ചിലെ ഉൽപ്പന്ന വികസന മേധാവിയായിരുന്ന ലൂ ഓട്ടൻസാണ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്.
കാസറ്റ് വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന വലിയ റീലുകളുള്ള പച്ച, മഞ്ഞ ടേപ്പ് റെക്കോർഡറുകൾ വലിയ അസൗകര്യമാണ് എന്ന് ഓട്ടൻസ് മനസ്സിലാക്കി , ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ചെറിയ ഒന്ന് വികസിപ്പിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ഓഡിയോ റെക്കോർഡിംഗിനും പ്ലേബാക്കിനുമുള്ള അനലോഗ് മാഗ്നറ്റിക് ടേപ്പ് റെക്കോർഡിംഗ് ഫോർമാറ്റായ കാസറ്റ് ടേപ്പ് ഓട്ടൻസ് കണ്ടുപിടിച്ചു.
ലോകമെമ്പാടും മികച്ച വിജയമായിരുന്നു ഓട്ടൻസിന്റെ കണ്ടുപിടുത്തം. 1963 ൽ പുറത്തിറങ്ങിയതിന് ശേഷം 100 ബില്ല്യണിലധികം കാസറ്റുകൾ വിറ്റു. സിഡി പുറത്തിറങ്ങിയതിന് ശേഷം കാസറ്റ് അപ്രത്യക്ഷമായി, ഇരുപത് വർഷത്തിന് ശേഷം ഓട്ടൻസ് ഒരു സംഘം എഞ്ചിനീയർമാരുമായി ചേർന്നാണ് സിഡി വികസിപ്പിക്കുന്നത്. സിഡിയും വലിയ ഹിറ്റായി.
“2021 മാർച്ച് 6 ശനിയാഴ്ച ലൂ അന്തരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗമായ അരിൻ ഓട്ടൻസ് മാധ്യമങ്ങളെ അറിയിച്ചു.
യു കെ യിലെ വെയിൽസിൽ താമസിക്കുന്ന ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) നിര്യാതനായി. ഉഴവൂർ പയസ് മൗണ്ട് കുളക്കാട്ട് സ്റ്റീഫൻ (എസ്തപ്പാൻ) & ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനാണ് ബൈജു സ്റ്റീഫൻ.
വളരെ ആരോഗ്യവാനായിരുന്ന ബൈജു സ്റ്റീഫന് ശ്വാസകോശ കാൻസർ തിരിച്ചറിഞ്ഞത് ഈ അടുത്തകാലത്താണ്. യുകെയിലെ മലയാളി സംഘടനാ പ്രവർത്തനനത്തിൽ സജീവ അംഗമായിരുന്ന വെയിൽസ് മലയാളികളുടെ വടംവലി ടീമിലെ അംഗവുമാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്.
വളരെ അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞ ഒക്ടോബറിൽ രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് ചികിത്സയിൽ ആയിരുന്ന സ്റ്റീഫന്റെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയും ഇന്ന് 1.00am ന് അബർഡോണി ആശുപത്രിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
നഴ്‌സായ ഭാര്യ മിനി ബൈജു രാജപുരം ഇടവക ഉള്ളാട്ടിൽ കുടുംബാംഗമാണ്. ഏക മകൾ ലൈന, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി റേഡിയോഗ്രാഫർ വിദ്യാർത്ഥിനിയാണ്. വിൻസന്റ് സ്റ്റീഫൻ (യു കെ), ബിനു സ്റ്റീഫൻ ( ഹാമിൽട്ടൺ, ക്യാനഡ) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് നാട്ടിൽ വച്ച്.
ബൈജു സ്റ്റീഫൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഹൃദയസ്തംഭനം മൂലം മലയാളി യുവാവ് മസ്‌ക്കറ്റിൽ മരിച്ചു. വള്ളിച്ചിറ പ്രസാദ മന്ദിരത്തിൽ പ്രസന്നകുമാറിന്റെ മകൻ ജിതിൻ.പി.കുമാർ(കണ്ണൻ27) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജിതിനും സഹോദരനായ ജിത്തു.പി.കുമാറും വർഷങ്ങളായി മസ്‌ക്കറ്റിൽ ജോലി ചെയ്ത് വരികെയായിരുന്നു.
രണ്ടുപേരും ഒരു മുറിയിലാണ് താമസം വ്യാഴാഴ്ച രാത്രി 12 വരെ ജിതിൻ വീട്ടുകാരോടും നാട്ടിലെ സുഹൃത്തുകളോടും വീഡിയോ കോൾ മുഖേന സംസാരിച്ചതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്. രാവിലെ ജിത്തു ഉണർന്നിട്ടും ജിതിൻ ഉണർന്നില്ല. ജിത്തു ജിതിനെ വിളിച്ചുണർത്താൻ ശ്രമിച്ചു.
തുടർന്ന് സംശയം തോന്നിയ ഉടനെ അടുത്ത ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയസ്തംഭനമാണ് കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കൊറോണ പരിശോധനയിൽ നെഗറ്റീവായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തായായി വരുന്നു. അമ്മ: ഗായത്രി (ഉഷ)
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽവച്ചായിരുന്നു അന്ത്യം.. 71 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം.
ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയാണ്(480 കോടി ഡോളർ) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഇവർ.
യാംബുവിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മദീനയിൽ മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മരിച്ചത്. യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അനൂപ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് യാംബു റോയൽ കമ്മീഷൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.
അസുഖം കൂടിയ കാരണത്താൽ വിദഗ്ധ ചികിത്സക്കായി മദീനയിലെ ജർമൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ച്ച് വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
യാംബു നവോദയ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽ ദോസരി യൂനിറ്റ് അംഗമായ അനൂപ് കൊല്ലം പുനലൂർ മുൻ ഡി.വൈ.എഫ്. ഐ ഏരിയ സെക്രട്ടറിയായിരുന്നു. പരേതനായ സുജ ഭവൻ ഷാജിയാണ് പിതാവ്. മാതാവ്: സുജാത. അവിവാഹിതനാണ്.
ലൈംഗീക പീഡനം, മനുഷ്യക്കടത്ത് ആരോപണത്തിൽ കേസെടുത്തതിനു പിന്നാലെ മുൻ യുഎസ് ഒളിമ്പിക്സ് ജിംനാസ്റ്റിക് പരിശീലകൻ ജീവനൊടുക്കി. ജോൺ ഗെഡെർട്ട് ആണ് മരിച്ചത്. മിഷഗൺ അറ്റോർണി ജനറൽ ഡന നെസൽ ജോൺ ഗെഡെർട്ടിന്റെ മരണം സ്ഥിരീകരിച്ചു.
2012 ലെ വനിതാ ജിംനാസ്റ്റിംഗ് ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഗെഡെർട്ട്. നൂറുകണക്കിന് അത്ലറ്റുകളെ പീഡിപ്പിച്ച ടീം ഡോക്ടർ ലാറി നാസർ ഗെഡെർട്ടിനൊപ്പമാണ് പ്രവർത്തിച്ചത്. 250 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ നാസറിന് 2018 ൽ 300 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 63 കാരനായ ഗെഡെർട്ടിന് മിഷിഗണിൽ പരിശീലന കേന്ദ്രം ഉണ്ടായിരുന്നു. ഇവിടെ ഡോക്ടറായി നാസർ പ്രവർത്തിച്ചിരുന്നു.
ക്രോയിടനിലെ ആദ്യകാല മലയാളിയും സാമൂഹിക സാംസ്കാരിക മേഖലകളിലെ സുപരിചിതമായ സാന്നിധ്യവും ആയിരുന്ന ശ്രീ കുഞ്ചൻ സുരേന്ദ്രൻ ഇന്നലെ നിര്യാതനായി. ഭാര്യ ശ്രീമതി നാണു സുകന്യ. പരേതനായ ശ്രീ സാജു സുരേന്ദ്രൻ, എസ്എൻഡിപി യുകെ യൂറോപ്പ് നേതാവും വിവിധ കലാ സാംസ്കാരിക രാഷ്ട്രീയ കൂട്ടായ്മകളിൽ സജീവമായ ശ്രീ കുമാർ സുരേന്ദ്രൻ, ശ്രീമതി സുനിത ബാലകൃഷ്ണൻ എന്നിവർ മക്കൾ ആണ്. മരുമക്കൾ: ശ്രീമതി കവിത ശ്രീകുമാർ, ശ്രീ അനിൽ ബാലകൃഷ്ണൻ. പേരകുട്ടികൾ: ആയുഷ് ശ്രീകുമാർ, അനശ്വർ ശ്രീകുമാർ, ഹർഷ ബാലകൃഷ്ണൻ, വർഷ ബാലകൃഷ്ണൻ.
കൊറോണ സംബന്ധിച്ച നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ഭവന സന്ദർശനം ഒരു കാരണവശാലും അനുവദനീയം അല്ല എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, ഒപ്പം ശ്രീ കുഞ്ചൻ സുരേന്ദ്രൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പ്രവാസി മലയാളി കൂടി കോവിഡിന് കീഴടങ്ങി. തിരുവനന്തപുരം വർക്കല ഇടവ സ്വദേശി മാന്തറ ടി.ചന്ദ്രകുമാർ നായർ (70) ആണ് കേറ്ററിംഗ് ജനറൽ ഹോസ്പിറ്റലിൽ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേയാണ് രോഗബാധിതനായത്. മക്കൾ യുകെയിൽ ആയതിനാൽ ചന്ദ്രകുമാറും ഭാര്യയും ഒരു വർഷത്തിലേറെയായി യുകെയിലാണ്. നോർത്താംപ്ടൺഷെയറിലെ കോർബിയിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മകൻ ശ്രീജിത്ത്.പരേതന്റെ മറ്റു മക്കളും യുകെയിൽ തന്നെ താമസിക്കുന്നവരാണ്. കോവിഡിൻെറ പശ്ചാത്തലത്തിൽ സംസ്കാരം മാർച്ച് 1 നു യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിൻെറ തീരുമാനം.
ടി.ചന്ദ്രകുമാർ നായരുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയും കൂരിക്കാട്ട് തോമാച്ചൻ – ലൂസി ദമ്പതികളുടെ മകനും സസ്‌കാച്ചെവൻ ഹോസ്പിറ്റൽ (നോർത്ത് ബാറ്റിൽഫോർഡ് ഈസ് എ പബ്ലിക് സൈക്കിയാട്രിക് ഹോസ്പിറ്റൽ ഇൻ നോർത്ത് ബാറ്റിൽഫോർഡ് , സസ്‌കാച്ചെവൻ .) ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സുമായിരുന്ന ടോം തോമസ് (35) കാനഡയിൽ നിര്യാതനായി. കഴിഞ്ഞയാഴ്ചയാണ് ടോം കോവിഡ് പോസ്റ്റീവ് ആയി ചികിത്സയിലായത്. കാർഡിയാക്ക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ മെറിൻ ഇതേ ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സാണ്.ഒരു വയസ്സുള്ള മകളുണ്ട്.
യുഎൻഎ അനുശോചനം രേഖപ്പെടുത്തി .
ടോം തോമസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
എസ് എം സി എ അബാസിയ ഏരിയ സെൻറ് വിൻസെന്റ് ഡി പോൾ ഫാമിലി യൂണിറ്റ് അംഗം ശ്രീ. അജിത് തോമസ് മുക്കാട്ടുന്റെ പ്രിയപത്നി ശ്രീമതി. സൗമ്യ ജോസഫ്(36) ഇന്നലെ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.30 (14/02/2021) നാട്ടിൽ വച്ച് കർത്താവിൽ നിന്ദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.
മുബാറക് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തിരുന്ന സൗമ്യ ജോസഫ് കുറച്ചുനാളായി കാൻസർ സംബന്ധമായ അസുഖം മൂലം നാട്ടിൽ ചികിത്സയിലായിരുന്നു.
ശവസംസ്കാര ചടങ്ങുകൾ ഇടുക്കി രൂപതയിലെ നെടുങ്കണ്ടം സെന്റ് . സ്സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് ഇന്ന് (15 / 02 / 2021 )ഉച്ചതിരിഞ്ഞ് ഇന്ത്യൻ സമയം 2 30 ന് നടത്തുന്നതായിരിക്കും.
എൽവിന , ഈഡൻ , ആഡം എന്നിവർ മക്കളാണ്
സൗമ്യ ജോസഫിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.