കാന്റര്‍ബറി: മരണങ്ങൾ വിട്ടൊഴിയാതെ യുകെയിലെ പ്രവാസിമലയാളികൾ. ഇന്ന് മരിച്ചത് കാന്റര്‍ബറിയില്‍ താമസിക്കുന്ന മലയാളിയാണ്. എറണാകുളം സ്വദേശിയായ ലാല്‍ജിത് വി കെയാണ് ഹൃദയസംബന്ധമായ അസുഖം മൂലം മരണമടഞ്ഞത്. ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. കാന്റര്‍ബറിയിലെ വില്യം ഹാര്‍വി ആശുപത്രിയില്‍ ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് ലാല്‍ജിത് മരണത്തിന് കീഴടങ്ങിയത്.
എന്‍ എച്ച് എസില്‍ സ്റ്റാഫ് നേഴ്‌സായ ഭാര്യ ഉഷ ലാല്‍ജിത്തിനും ഏകമകള്‍ ലച്ചു ലാല്‍ജിത്തിനുമൊപ്പം കാന്റര്‍ബാറിയിലായിരുന്നു താമസം. അറുപത്തിനാല് വയസ്സായിരുന്നു ലാല്‍ജിത്തിന്. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. ലാൽജിത്തിന്റെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
യുക്മ നഴ്സസ് ഫോറം നാഷണൽ ജോയിൻറ് സെക്രട്ടറി ബിജു മൈക്കിളിന്റെ പിതാവ് കൂറുമണ്ണ് പടിഞ്ഞാറേകൈതയ്ക്കൽ (പള്ളിക്കുന്നേൽ) പി.എം.മൈക്കിൾ (കുട്ടിച്ചേട്ടൻ – 85) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് (ബുധൻ) രാവിലെ 9.30ന് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കുറുമണ്ണ് സെൻറ്.ജോൺസ് പള്ളി സിമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
ഇടമറുക് തെറ്റാലിക്കൽ കുടുംബാംഗം മോനിയാണ് ഭാര്യ. മക്കൾ ഡോളി, പരേതനായ ബെന്നി, സിസ്റ്റർ ജൂലിയ (ഡി. എസ്. ടി), റെജീന, ബിജു, ബിജി. മരുമക്കൾ ജോസ് കുറ്റിക്കാട്ട് പ്രവിത്താനം, ഡേവി നെടിയപറമ്പിൽ കുര്യച്ചിറ, ഷൈനി വടക്കേടത്ത് കുറിച്ചിത്താനം, ഡോ.അജിത്ത് ലക്നൗ.
പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, യുഎൻ എഫ് പ്രസിഡന്റ് സിന്ധു ഉണ്ണി, എഫ്.ഒ.പി കോർഡിനേറ്റർ സിന്നി ജേക്കബ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ഡബ്ലിന്‍: അയർലണ്ടിൽ ഉള്ള എല്ലാ പ്രവാസി മലയാളികൾക്കും ദുഃഖം നൽകി ഡബ്ലിന് അടുത്ത് താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന് ഐറിഷ് പ്രവാസി മലയാളികളുടെ യാത്രാമൊഴി. ഇന്നലെ (തിങ്കളഴ്ച) വൈകീട്ട് നാലുമണിയോട് കൂടി മേരിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്‌നില്‍’ ആരംഭിച്ചു. കൃത്യസമയം പാലിച്ചു ഫ്യൂണറൽ ഡയറക്ടർസ് മേരിയുടെ ഭൗതീക ശരീരം എത്തിക്കുകയും ചെയ്‌തു. കാനഡയിനിന്നും മേരിയുടെ ഏക സഹോദരന്‍ ഡബ്ലിനില്‍ എത്തിയിരുന്നു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി മലയാളികളും സുഹൃത്തുക്കളും സഹപ്രവർത്തകരും വൈദീക ശ്രേഷ്ഠരും പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു.
കോഴിക്കോട് അശോകപുരം സ്വദേശിനിയാണ് മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര്‍ താമസിക്കുന്ന അപ്പാട്ട്‌മെന്റിലാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരിയുടെ മരണവും. കോഴിക്കോട് അശോകപുരം ഇടവകാംഗമാണ് മരണപ്പെട്ട മേരി.
[ot-video][/ot-video]
അയർലൻഡ്/ഡബ്ലിന്‍: അയർലണ്ടിലുള്ള താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക്. ഇന്ന് (9.12. 2019) ന് വൈകിട്ട് 4 മണി മുതല്‍ 7 മണിവരെ മേരിയ്ക്ക് വേണ്ടിയുള്ള അനുസ്മരണ പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്‌നില്‍’ വെച്ച് നടക്കും. സഹപ്രവര്‍ത്തകര്‍ക്കും, മലയാളി സമൂഹത്തിനും മേരിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാവും എന്നാണ് അറിയുന്നത്.
കാനഡയില്‍ ആയിരുന്ന മേരിയുടെ ഏക സഹോദരന്‍, സഹോദരിയുടെ മരണവാര്‍ത്ത അറിഞ്ഞ് ഡബ്ലിനില്‍ എത്തിയിട്ടുണ്ട്. ജനുവരി ആദ്യ വാരത്തിൽ നടക്കേണ്ടിയിരുന്ന തന്റെ സഹോദരിയുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ അവധിയ്ക്ക് കേരളത്തിലേയ്ക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് അദ്ദേഹം മരണവാര്‍ത്ത അറിഞ്ഞത്. തുടര്‍ന്ന് മാര്‍ഗ്ഗമധ്യേ ബ്രിട്ടനിൽ എത്തി അവിടെനിന്നും അയര്‍ലണ്ടിലേക്ക് എത്തുകയായിരുന്നു.
കോഴിക്കോട് അശോകപുരം സ്വദേശിനിയാണ് മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര്‍ താമസിക്കുന്ന അപ്പാട്ട്‌മെന്റിലാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരിയുടെ മരണവും. നാട്ടിലെ ശവസംകാരച്ചടങ്ങുകളുടെ വിവരങ്ങൾ ഇതുവരെ അറിവായിട്ടില്ല. കോഴിക്കോട് അശോകപുരം ഇടവകാംഗമാണ് മരണപ്പെട്ട മേരി.
ഡബ്ലിന്‍:സഹപ്രവര്‍ത്തകയുടെ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിതരിച്ചു നില്‍ക്കുകയാണ് ഡബ്ലിന്‍ സെന്റ് ജെയിംസസിലെ മലയാളി നഴ്സുമാര്‍. മൂന്ന് വര്‍ഷം മുമ്പ്സെന്റ് ജെയിംസസില്‍ ചേര്‍ന്ന നാള്‍ മുതല്‍ ഐ സി യൂ വാര്‍ഡിലെ ഏറ്റവും ഊര്‍ജസ്വലയായ ഓവര്‍സീസ് നഴ്‌സെന്ന വിശേഷണം മേരി കുര്യാക്കോസിന് അവകാശപ്പെട്ടതായിരുന്നു.എവിടെയും ആരുടേയും സഹായത്തിന് ഓടിയെത്തുന്ന പ്രകൃതം.
ഓടിച്ചാടി നടന്നിരുന്ന മിടുമിടുക്കിയായ അവള്‍ മരണത്തെ പുല്‍കേണ്ട യാതൊരു സാഹചര്യവും അവരൊന്നും കാണുന്നില്ല.എന്താണ് മരണകാരണമെന്ന് അവരെല്ലാം അന്വേഷിക്കുന്നതും അതുകൊണ്ടു തന്നെയാണ്.ലിന്‍സി എന്ന് സഹപ്രവര്‍ത്തകര്‍ വിളിയ്ക്കുന്ന മേരി കുര്യാക്കോസ് അവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവള്‍ ആയിരുന്നു.
കോഴിക്കോട് അശോകപുരം സ്വദേശിനി മേരി കുര്യാക്കോസിനെയാണ് ( ലിന്‍സി) താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ഇന്നലെ(ബുധനാഴ്ച ) ഉച്ചയ്ക്ക് ശേഷമാണ് താലയിലെ വാടക അപ്പാര്‍ട്ട്മെന്റില്‍ മരിച്ചതെന്ന് കരുതപ്പെടുന്നു.വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.സഹപ്രവര്‍ത്തകരായ നഴ്സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.കഴിഞ്ഞ മൂന്നു വര്‍ഷമായി സെന്റ് ജെയിംസസില്‍ നഴ്‌സായിരുന്നു മേരി കുര്യാക്കോസ് ജനുവരിയില്‍ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് മേരിയെ മരണം തേടിയെത്തിയത്.വിവാഹത്തിനായി നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നു.ജനുവരി എട്ടിന് പള്ളിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും ,ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്.വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.
ഇന്നലെ അവളുടെ ജന്മദിനമായിരുന്നു. കാനഡയിലേക്ക് പോകുവാനായി അയര്‍ലണ്ടിലെ ജോലി മതിയാക്കി,നാട്ടിലേയ്ക്ക് തിരിച്ചു പോവുകയായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ എയര്‍പോര്‍ട്ടില്‍ വരെ കൊണ്ട് പോയി യാത്ര അയയ്ക്കാന്‍ ലിന്‍സിയും പോയിരുന്നു.തലേനാള്‍ കൂട്ടുകാരിയ്ക്ക് പോകാനുള്ള ഒരുക്കങ്ങള്‍ എല്ലാം ചെയ്യുന്നതിന് മറ്റുള്ളവര്‍ക്കൊപ്പം ലിന്‌സിയും ഉണ്ടായിരുന്നു.
തിരിച്ചെത്തിയ ശേഷം മൂന്ന് മണി വരെയും ഫേസ്ബുക്കിലും,സോഷ്യല്‍ മീഡിയകളിലും ലിന്‍സി സജീവമായിരുന്നു.ജന്മദിന സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കൊളാഷും പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷവും പ്രതിശ്രുത വരന്‍ അടക്കമുള്ളവരെ ഫോണ്‍ ചെയ്തിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയ അപ്പാര്‍ട്‌മെന്റിലെ മറ്റൊരാള്‍ എത്തിയപ്പോള്‍ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു.ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്ന അവര്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമില്‍ ലിന്‍സിയെ കണ്ടെത്തിയത്.ഷവര്‍ ഹെഡില്‍ കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്,
ഉടന്‍ തന്നെ സുഹൃത്തുക്കളേയും ഗാര്‍ഡയെയും വിവരമറിച്ചു.രാത്രി പന്ത്രണ്ടു മണിയോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കിയത്.പെട്ടന്നുള്ള മരണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.ഇന്നലെ അര്‍ധരാത്രിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി,ഇന്ന് രാവിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ സംസ്‌കാരത്തിനായി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുകയുള്ളു.
വടക്കന്‍ മെക്‌സിക്കോയിലെ കിഴക്കാംതൂക്കായ പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടെ ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റ് വീണ് മരിച്ചു. 31 വയസായിരുന്നു. ഗോബ്രൈറ്റിനൊപ്പം കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന്‍ ജേക്കബ്‌സണ്‍ എന്നയാളുമുണ്ടായിരുന്നു.
900 മീറ്ററോളം ഗോബ്രൈറ്റ് കയറിയിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
ഇരുവരും താഴേക്ക് പോയെങ്കിലും കൂട്ടാളിയായിരുന്ന ജേക്കബ്‌സണ്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പാറയുടെ തള്ളി നില്‍ക്കുന്ന ഭാഗത്തിലേക്ക് ചാടി നില്‍ക്കാന്‍ സാധിച്ചതിനാല്‍ ആണ് രക്ഷപ്പെട്ടത്.കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. എന്നാല്‍ ഗോബ്രൈറ്റ് 300 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് ഇദ്ദേഹം മരിച്ചത്.
തമിഴ് പ്രശസ്ത നടന്‍ ബാല സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെതുടര്‍ന്ന് കുറച്ച് ദിവസം അദ്ദേഹം ചികിത്സയിലായിരുന്നു. പുതുപ്പേട്ടൈയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു ബാല സിങ്.
സൂര്യയുടെ എന്‍ജികെ, മാഗമുനി എന്നിവയാണ് അവസാന സിനിമകള്‍. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ വ്യക്തിത്വമാണ് ബാല. മലയാള സിനിമകളിലൂടെയാണ് കരിയറിന്റെ തുടക്കം. 1983ല്‍ മലമുകളിലെ ദൈവം എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തി. 1995ല്‍ അവതാരം എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു.
നൂറ് കണക്കിന് തമിഴ് സിനിമകളില്‍ അഭിനയിച്ചു. വില്ലന്‍ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകപ്രശംസ നേടി. കമല്‍ഹാസന്റെ ഉന്ത്യന്‍, ഉല്ലാസം, ദീന, വിരുമാണ്ടി, സാമി അങ്ങനെ നിരവധി സിനിമകള്‍. കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക്, മുല്ല എന്നീ മലയാള സിനിമകളിലും ബാല സിങ് വേഷമിട്ടിട്ടുണ്ട്.
പ്രിയപ്പെട്ടവരുടെ തോളിലേറി എൽസൺ ഓർമകളുടെ കാണാക്കയങ്ങളിലേക്ക് അന്ത്യയാത്ര ചെയ്യുകയായിരുന്നു. മകന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ അച്ഛൻ മാർക്കോസിനും അമ്മ മേരിക്കും സങ്കടമടക്കാനായില്ല. കൂട്ടുകാർ അലമുറയിട്ട് കരഞ്ഞു. കൈകളിൽ ഒരുപിടി കണ്ണീർപ്പൂക്കളുമായി നാടൊന്നാകെ അവനു അന്ത്യചുംബനങ്ങൾ നൽകിയപ്പോൾ ആകാശത്തു മേഘങ്ങൾക്കൊപ്പമിരുന്ന് എൽസണും കണ്ണീർ പൊഴിച്ചിട്ടുണ്ടാകണം.
ഒട്ടേറെ കണ്ണുകളെ ഈറനണിയിച്ചു ഒടുവിൽ തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം. കഴിഞ്ഞദിവസം രാത്രിയോടെ ദൊട്ടപ്പൻകുളത്തെ ടർഫ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെ എൽസൺ കുഴഞ്ഞുവീഴുകയായിരുന്നു. എൽസണും കൂട്ടുകാരും ചേർന്നു രൂപീകരിച്ച മാണ്ടാട് ഡൈനാമോസ് ക്ലബ് അംഗങ്ങളുമായി പരിശീലനം നടത്തുന്നതിനിടെയാണു മരണം കവർന്നത്. മികച്ച സ്ട്രൈക്കറായിരുന്നു എൽസൺ. മൃതദേഹത്തിനൊപ്പം എൽസന്റെ ഇഷ്ടടീമായ ലിവർപൂളിന്റെ ജഴ്സിയും കൂട്ടുകാർ മടക്കിവച്ചിരുന്നു.
കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എൽസൺ കുറച്ചുനേരം കളിയിൽ നിന്നു മാറിനിന്നിരുന്നു. പിന്നീട് വിശ്രമത്തിനു ശേഷം വീണ്ടും കളിക്കാനിറങ്ങി. കളി അവസാനിച്ച ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. കൂട്ടുകാർ ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനായി മൊബൈൽ ഐസിയു ആംബുലൻസിനായി കൂട്ടുകാർ ഏറെ അലഞ്ഞെങ്കിലും ലഭ്യമായില്ല. ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങൾ: ബിജു, ഷാന്റി, പരേതനായ ജോബി.
ഈ മാസം ഏഴിന് അന്തരിച്ച കേറ്ററിങ്ങിലെ സൈന്റ്റ് എഡ്‌വേർഡ് പള്ളിയിലെ വികാരിയായിരുന്ന ഫാദർ വിൽസൺ കോറ്റത്തിലിന്റെ ബോഡി വ്യഴാഴ്ച പൊതുദർശനത്തിനു വച്ചപ്പോൾ വലിയ ഒരു ജനാവലി യു കെ യുടെ വിവിധഭാഗങ്ങളിൽനിന്നും അവസാനമായി അച്ഛനെ കാണാനും അന്ത്യപചാരം അർപ്പിക്കാനും കേറ്ററിങ്ങിൽ എത്തിചേർന്നു.
കേട്ടറിങ് സമൂഹത്തിലെ കുടുംബത്തിൽനിന്നും ഒരാൾ നഷ്ട്ടപ്പെട്ട പ്രിതീതിയാണ് അവിടെ കണ്ടത് .
കഴിഞ്ഞ ഇരുപതു വർഷത്തെ യു കെ മലയാളി ചരിത്രത്തിൽ മലയാളികൾക്കു വേണ്ടി സേവനം അനുഷ്ഠിച്ച ഒരു വൈദികന്റെ പ്രഥമ നിര്യണമായിരുന്നു വിൽസൺ അച്ഛന്റേത് .
അനുശോചന സന്ദേശം നൽകിയ ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ അച്ഛൻ മരിക്കുകയില്ല മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തെന്നു പറഞ്ഞു , വിശുദ്ധരുടെ ജീവിതം ഉദ്ധരിച്ചു അച്ഛന്റെ 21 വർഷത്തെ സേവനംകൊണ്ടു ദൈവം അയച്ച ദൗത്യം പൂർത്തീകരിച്ചു അച്ഛന്റെ പിതാവിന്റെ അടുത്തേക്ക് തിരിച്ചുപോയി എന്നുകൂടി ബിഷപ്പ് കൂട്ടിച്ചേർത്തു . വിൽസൺ അച്ഛൻ വിനയം കൊണ്ടും സ്‌നേഹംകൊണ്ടും എല്ലാവരെയും കിഴ്പ്പെടുത്തിയ ഒരു വൈദികൻ ആയിരുന്നുവെന്നു ബിഷപ്പ് പറഞ്ഞു .
കേറ്ററിംഗ് സമൂഹത്തിനു വേണ്ടി നന്ദി അർപ്പിച്ചു സംസാരിച്ച ജോർജ് അച്ഛന്റെ അൽമിയ ജീവിതം എല്ലാവർക്കും മാതൃകയായിരുന്നു എന്ന് പറഞ്ഞു . ക്നാനായ സമൂഹത്തെ പ്രതിനിധികരിച്ചു സംസാരിച്ച ബിജി ,അച്ഛൻ ക്നാനായ സമൂഹത്തോട് വലിയ കരുതൽ ഉണ്ടായിരുന്ന വൈദികനായിരുന്നു എന്ന് പറഞ്ഞു .വൈകുന്നേരം 4 ,30 നു ആരംഭിച്ച ചടങ്ങു 7 .30 നാണു അവസാനിച്ചത് അച്ഛന്റെ ഭൗതികശരീരം അച്ചന്മാർ വഹിച്ചുകൊണ്ട് ബലിപീഠത്തിലേക്കും ,ആന വാതിലിലേക്കും ചുംബിച്ചപ്പോൾ എല്ലാവരുടെയും കണ്ണുനിറഞ്ഞു . .അച്ഛന്റെ ശരീരം ഇന്നുരാത്രിയിൽ പള്ളിയിൽ സൂക്ഷിച്ചു നാളെ ഇംഗ്ലീഷ് സമൂഹം കൂടി അന്ത്യപചാരം അർപ്പിച്ച ശേഷം ശനിയാഴ്ച നാട്ടിൽ എത്തിച്ചു തിങ്കളാഴ്ച അച്ഛന്റെ ഇടവകപ്പള്ളിയായ അയർക്കുന്നം ആറുമാനൂർ പള്ളിയിൽ സംസ്കരിക്കും
അച്ഛൻ യു കെ, യിലെ കേറ്ററിങ്ങിൽ സൈന്റ്റ് എഡ്‌വേർഡ് പള്ളിയിൽ സീറോ മലബാർ വികാരിയായി പ്രവർത്തിച്ചു വരികയായിരുന്നു . കഴിഞ്ഞ ഏഴാം തീയതിയാണ് മരണത്തിനു കീഴടങ്ങിയത് ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത് .
രാവിലെ കുർബാനയ്ക്കു എത്താത്തതുകൊണ്ട് കപ്യാർ അന്വേഷിച്ചു ചെന്നപ്പോൾ മരിച്ചു കിടക്കുകയായിരുന്നു. കട്ടിലിൽ നിന്നും കാല് പുറത്തുകിടന്നിരുന്നു എന്നാണ് അറിയുന്നത് . പിന്നീട് പാരാമെഡിക്കൽസ് എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു .
പരേതൻ കോട്ടയം അയർക്കുന്നം ആറുമാനൂർ സ്വദേശിയാണ്, ചങ്ങനാശേരി രൂപത അംഗവുമാണ്. അച്ഛൻ വളരെ സമ്പന്നകുടുംബത്തിലെ അംഗമാണെങ്കിലും എളിമയും ലാളിത്യവും കൊണ്ട് എല്ലാവരുടെയും സ്നേഹവും ബഹുമാനവും നേടിയിരുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉൾപ്പടെ ഒട്ടേറെ സംഘടനകൾ റീത്തു സമർപ്പിച്ചു ആദരിച്ചു.
എടത്വ: മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപകനും ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തി സ്ഥാപക ഡയറക്ടറുമായ മോണ്‍. ജയിംസ് പറപ്പള്ളി (85) നിര്യാതനായി. സംസ്‌കാരശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സഹോദരന്‍ പി.സി. തോമസിന്റെ വീട്ടില്‍ ആരംഭിക്കും. രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും ശേഷം ഉത്ഥാന ചാപ്പലില്‍.
1934 ജൂലൈ ഒന്‍പതിന് ജനിച്ച മോണ്‍. ജയിംസ് പറപ്പള്ളി 1959 മാര്‍ച്ച് 13 ന് അഭിവന്ദ്യ കാവുകാട്ട് പിതാവില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചു. സ്വന്തം ഇടവകയായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ അസി. വികാരിയായി സേവനം ആരംഭിച്ചു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ആയിരുന്ന മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറിയായും 13 വര്‍ഷത്തോളം ചങ്ങനാശ്ശേരി എസ്ബി കോളേജ് പ്രഫസറായും അമല ഹോസ്റ്റല്‍ ചാപ്‌ളയിനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
25 വര്‍ഷത്തോളം വടക്കേ അമേരിക്കയിലെ ഷിക്കാഗോ രൂപതാ ഫ്‌ളോറിഡ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച്, പോംപാനോ ബീച്ച് ചര്‍ച്ച് എന്നീ പള്ളികളില്‍ വികാരിയായും കരുണാപുരം സെന്റ് മേരീസ്, ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യന്‍, കായല്‍പുറം സെന്റ് ജോസഫ്, തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാപള്ളി എന്നിവടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2008 മാര്‍ച്ചില്‍ അമേരിക്കയിലെ മയാമി രൂപത അച്ചന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ചു.
തന്റെ ജന്മനാട്ടില്‍ ജനങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടരുതെന്ന ആഗ്രഹത്തോടെ രണ്ടായിരത്തില്‍ അച്ചന്‍ എടത്വായില്‍ മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സഹോദരന്റെ ഭവനത്തിലേക്ക് കൊണ്ട്‌പോകും.
സഹോദരങ്ങള്‍. സിസ്റ്റര്‍ മര്‍സലീന്‍ എസ്എബിഎസ് (ആരാധനാമഠം എടത്വ), പി.സി. തോമസ്, പരേതരായ മേരിക്കുട്ടി തയ്യില്‍ കിഴക്കേതില്‍ (ഫാത്തിമാപുരം) പി.സി. ഫിലിപ്പ് (ഷൊര്‍ണൂര്‍), ത്രേസ്യാമ്മ വലിയകളം (മണലാടി).