Social Media

തിരുവനന്തപുരം: ലിംഗം മുറിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിലൂടെ സ്വയരക്ഷയ്ക്ക് ലിംഗം മുറി ആവാം എന്ന് അംഗീകരിച്ചിരിക്കുകയാണെന്ന് നടന്‍ ജോയ് മാത്യു. സ്തീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് അറുതിവരാതാകുമ്പോഴാണ്‌ ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ട ഭരണകൂടത്തിന് അതിനു സാധിക്കുന്നില്ല എന്ന് സമ്മതിക്കുകയാണ് മുഖ്യമന്ത്രി. ലിംഗംമുറി ന്യായീകരിക്കപ്പെടുന്നത് വയലന്‍സിനോടുള്ള ആര്‍ത്തികൊണ്ടല്ലേയെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

അഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചിരിയോടുകൂടിത്തന്നെ ലിംഗംമുറിക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ് ത്തുകയാണു ചെയ്തത്-അതിനര്‍ഥം ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വയരക്ഷക്ക് ലിംഗംമുറി ആവാം എന്ന് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേ? നാട്ടില്‍ നടക്കുന്ന ഏത് ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട് പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണ് തന്റെ അഭിപ്രായം ഇങ്ങിനെ കാച്ചിയത്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ടത് ഭരണകൂടമല്ല. സ്ത്രീകള്‍ തന്നെയാണ് എന്നതാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്?- ജോയ് മാത്യു ചോദിക്കുന്നു.

മൂന്നുമാസം മുമ്പ് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുന്‍ നിര്‍ത്തി അത്മീയവിഷയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക തൃഷ്ണകളാല്‍ നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ മൂന്നു നിര്‍ദ്ദേശങ്ങള്‍ ഞാന്‍ മുന്നോട്ട് വെച്ചിരുന്നു- അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നു. അത് ഇത്രപെട്ടെന്ന് പ്രയോഗത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ

ലിംഗംമുറി നിയമമായേക്കും?
————————–
മൂന്നുമാസം മുബ്‌ ഒരു ക്രിസ്ത്യൻ
പുരോഹിതൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുൻ നിർത്തി അത്മീയവിഷയങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ ലൈംഗിക ത്രഷ്ണകളാൽ നിയന്ത്രണം വിട്ടുപോകാതിരിക്കാൻ മൂന്നു നിർദ്ദേശങ്ങൾ ഞാൻ
മുന്നോട്ട്‌ വെച്ചിരുന്നു-
അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നു-
ലൈംഗിക ത്രഷ്ണകളെ
അടിച്ചമർത്തുംബോഴാണല്ലോ പ്രശ്നം-
വന്ധ്യംകരണമാവുംബോൾ ലൈംഗികബന്ധമാവുകയുമാവാം തന്തയില്ലാത്ത കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകാതെയുമിരിക്കാം-
എന്നാൽ വന്ധ്യംകരണത്തെക്കുറിച്ച്‌ വിവരമില്ലാത്ത പല മണ്ടന്മാരും പ്രത്യേകിച്ച്‌
മറ്റു മതങ്ങളിൽപ്പെട്ടവർ പുരോഹിതരുടെ
ലിംഗം ഛേദിച്ചു കളയണം എന്ന മട്ടിൽ ട്രോളുകൾ ഇറക്കി-
ക്രിസ്ത്യാനി എന്ന പേരു ചുമക്കുന്നത്‌ കൊണ്ട്‌ ഞാൻ മറ്റു മതക്കാരെപ്പറ്റി മിണ്ടിയില്ല എന്നേയുള്ളൂ- വ്യാജ അത്മീയദാഹികളുടെ മൊത്തം രക്ഷയെക്കരുതിയാണൂ ഞാൻ എഴുതിയത്‌-
എന്നാൽ ചക്കിനു വെച്ചത്‌ കൊക്കിനു
കൊണ്ടു എന്നു
പറയുംബോലെ കാര്യങ്ങൾ
ഇത്രപെട്ടെന്ന് പ്രയോഗത്തിൽ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല-
സംഗതി കേട്ടവർക്കൊക്കെ ഹരം-
പീഡനം എന്നാൽ പുരുഷലിംഗം മാത്രമാണെന്ന് കരുതുന്ന ഒരു വിധപ്പെട്ട എല്ലാവരും ഹാപ്പി-
ലിംഗം പോയത്‌ ഒരു വിശ്വഹിന്ദുവിന്റേതാണെന്നറിഞ്ഞതിനാൽ സഖാക്കൾ അതിലേറെ ഹാപ്പി-
അത്യപൂർവമായി
ചിരിക്കുന്ന ,അഭ്യന്തര വകുപ്പുകൂടി
കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി
ചിരിയോടുകൂടിത്തന്നെ
ലിംഗംമുറിക്ക്‌ പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ്‌ ത്തുകയാണു
ചെയ്തത്‌ -അതിനർഥം ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക്‌
സ്വയരക്ഷക്ക്‌
ലിംഗംമുറി ആവാം എന്ന് സർക്കാർ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേ?
നാട്ടിൽ നടക്കുന്ന ഏത്‌ ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട്‌ പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണു
തന്റെ അഭിപ്രായം ഇങ്ങിനെ കാച്ചിയത്‌-
തുടർന്ന് വി എസ്‌ ,മന്ത്രി ജി സുധാകരൻ ,ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങിയ മന്ത്രിമാർ എല്ലാവരും ലിംഗം മുറിയെ ആഹ്ലാദപൂർവ്വം
വരവേറ്റു-
ശശി തരൂർ മാത്രം വിവേകത്തോടെ
കാര്യം കാണുവാൻ ശ്രമിച്ചു
കാരണം നടന്ന കുറ്റക്രുത്യം -അതിന്റെ സത്യാവസ്തകൾ
തെളിയിക്കപ്പെടേണ്ടതാണു –
അതിനുമുബേ കട്ട സപ്പോട്ടുമായി
ആൽക്കൂട്ടം ഇരബിവരുന്നത്‌
വയലൻസിനോടുള്ള ആർത്തികൊണ്ടല്ലേ?
ശാരീരികമായി പീഡിപ്പിക്കപ്പെടുംബോൾ ലിംഗമെന്നല്ല അക്രമിയെ കൊല്ലുന്നതിൽപ്പോലും ന്യായമുണ്ടെന്ന് കരുതുന്നയാളാണു ഞാൻ-
ലിംഗംമുറി ഒരു
നിയമമായി അവതരിപ്പിച്ച്‌ നിയമസഭയിൽ പാസ്സാക്കിയെടുക്കാനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്‌
-ലിംഗംമുറി കാര്യത്തിലെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകില്ല എന്നു കരുതാം കാരണം പ്രതിപക്ഷ നേതാവ്‌ ചെന്നിത്തലയും ഇക്കാര്യത്തിൽ സന്തുഷ്ടനാണു -സഭയിൽ ഒറ്റക്കാണെങ്കിലും ധർമ്മാ ധർമ്മങ്ങളുടെ കാവലാൾ പ്രതീകമായ രാജേട്ടനും ലിംഗം മുറി നിയമത്തിനു ധാർമ്മിക പിന്തുണ നൽകാതിരിക്കില്ല-
സ്തീകൾക്ക്‌ നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക്‌ അറുതിവരാതാകുംബോഴാണു ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുക-
നാടിനെ വിറപ്പിച്ചു നിർത്തിയിരുന്ന
ഗുണ്ടകളെയും
ഫ്യൂഡൽ പ്രഭുക്കളേയും ജനങ്ങൾ പൊറുതികേടുകൊണ്ട്‌ തലയറുത്തിട്ടപ്പോഴും ഇതുപോലുള്ള
ആർപ്പു വിളികൾ ഉയർന്നിരുന്നു-
കേരളത്തിലെ സ്ത്രീകൾക്ക്‌ സുരക്ഷ നൽകേണ്ടതായ ഭരണകൂടത്തിനു അതിനു സാധിക്കുന്നില്ല അഥവാ
സ്ത്രീകൾക്ക്‌ സുരക്ഷ നൽകേണ്ടത്‌
ഭരണകൂടമല്ല. സ്ത്രീകൾ തന്നെയാണു എന്നതാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്‌?
നീതിക്ക്‌ വേണ്ടി ആയുധമെടുക്കാം
ഏതയാലും
ലിംഗമുറി നിയമം താമസിയാതെ നടപ്പിൽ വരും അതോടെ കത്തി കച്ചവടം ഇനി പൊടിപൊടിക്കും- സിക്കുകാരെപ്പോലെ നമ്മുടെ നാട്ടിലെ സ്ത്രീകൾ മടവാൾ ഒരലങ്കാരമായി അണിഞ്ഞു നടക്കുന്ന മനോഹര ദ്രുശ്യം താമസിയാതെ നമുക്ക്‌ കാണാം.
ഊരിപ്പിടിച്ച കത്തി വേണോ അതൊ “എസ്‌” മോഡൽ കത്തിവേണോ എന്ന ചോദ്യം മാത്രമേ ഇനി ബാക്കിയുള്ളൂ
ബാക്കിയവുന്ന ചോദ്യം ഇതാണു:
അപ്പോൾ നീതിക്കു വേണ്ടി ആയുധമെടുക്കാം,അല്ലേ ബഹുമാനപ്പെട്ട നിയമ നിർമാതാക്കളേ?

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതികരിച്ച നടി സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് ലൈവ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്ര തടസ്സപ്പെട്ടതോടെയാണ് സുരഭി സമൂഹമാധ്യമത്തില്‍ തത്സമയ പ്രതികരണവുമായി രംഗത്തെത്തിയത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങളടക്കം കടത്തിവിടാത്ത നടപടിക്കെതിരെ സുരഭി ഫേസ് ബുക്ക് ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു. നിരവധിപ്പേര്‍ സുരഭിയെ പിന്തുണച്ചിരുന്നു. കുറച്ചുപേര്‍ സുരഭിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചതിനെക്കുറിച്ച് സുരഭി പറയുന്നു

ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എറണാകുളത്തു നിന്ന് കോഴിക്കോടേക്ക് പോകുമ്പോഴായിരുന്നു സംഭവം. നമ്മുടെ വണ്ടി ടോളില്‍ ഏഴാമത്തെയായിരുന്നു. ബാക്കിലും കുറെ വണ്ടികളുണ്ട്. അപ്പോള്‍ എന്റെ പുറകിലുള്ള വണ്ടികള്‍ ഹോണടിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങളുടെ വണ്ടിയും ഹോണടിച്ചു. ഇതോടൊപ്പം അപ്പുറത്തെ വരിയിലും ഇപ്പുറത്തെ വരിയിലുള്ളവരുമെല്ലാം ഹോണടിക്കാന്‍ തുടങ്ങി. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം ഉറപ്പു നല്‍കിയിട്ടുണ്ട്. ആ നിയമം അറിയാവുന്നതുകൊണ്ടാണ് ആളുകള്‍ ക്ഷുഭിതരായത്.

എന്റെ വണ്ടിയുടെ പിറകിലുള്ള ഒരു വണ്ടിയിലെ പയ്യന്‍ ഇറങ്ങിവന്ന് എല്ലാവരും ഹോണടിക്കുന്നത് കണ്ടില്ലേ, എന്ന് ടോളുകാരോട് ചോദിച്ചു. ആ സമയത്ത് മറ്റുള്ള വണ്ടിക്കാരും ഇറങ്ങി വന്ന് ആകെ കച്ചറയായി. അപ്പോള്‍ അവര്‍ മറ്റുള്ള വണ്ടികള്‍ കടത്തി വിടാന്‍ തുടങ്ങി. അപ്പുറത്തേയും ഇപ്പുറത്തേയും എന്‍ട്രി ബാരിയര്‍ പൊക്കി കൊടുത്തു. അങ്ങനെ എന്റെ വണ്ടി മുന്നിലെത്തി, ആദ്യം പ്രതികരിച്ച പയ്യനെ ടോളിലെ ജീവനക്കാര്‍ വല്ലാതെ ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോള്‍ എനിക്കും എന്റെ സഹോദരനുമൊക്കെ വണ്ടിയില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. ഞാന്‍ പ്രതികരിച്ചപ്പോള്‍ അങ്ങനെയാണെങ്കില്‍ നിങ്ങളുടെ വണ്ടി ടോള്‍ തരാതെ ഇവിടന്ന് പോകില്ലെന്ന് ഭീഷണിപ്പെടുത്തി. മറ്റുള്ള വണ്ടിക്കാര്‍ക്കെല്ലാം വേറെ വഴി തുറന്നുകൊടുക്കാനും തയ്യാറായി. അങ്ങനെ എന്നെ ഒറ്റപ്പെടുത്താനാണ് ശ്രമിച്ചത്. പക്ഷെ അവരൊന്നും എന്നെ ഒറ്റയ്ക്കാക്കി പോയില്ല. ഞങ്ങളുടെ പിന്നില്‍ സുഖമില്ലാത്ത കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോകുന്ന ഒരു കുടുംബമുണ്ടായിരുന്നു. അരമണിക്കൂറില്‍ കൂടുതല്‍ അവിടെ ബ്ലോക്കില്‍പ്പെട്ടപ്പോഴാണ് ടോള്‍ തരാതെ വണ്ടി കടത്തിവിടില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത്.

പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനാണ് ടോളുകാര്‍ ശ്രമിക്കുന്നത്. ഞാന്‍ ഈ ടോള്‍ കടന്നാണ് എന്റെ വീട്ടിലേക്ക് പോകുന്നത്. 65 രൂപയാണ് ടോള്‍. ദേശീയ അവാര്‍ഡിനു ശേഷം ഒമ്പതു തവണയെങ്കിലും ഈ വഴി പോയിട്ടുണ്ട്. നമ്മളെ പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഇവിടെ പൈസയുടെ പ്രശ്‌നമല്ല. അവരുടെ പെരുമാറ്റത്തിന്റെ പ്രശ്‌നമാണ്. ഭീഷണിയും ഗുണ്ടാപ്പിരിവുമാണ് അവിടെ നടക്കുന്നത്. ഈ സംഭവത്തിനു ശേഷം ഒരുപാട് പേര്‍ എന്നെ വിളിച്ചു. എപ്പോഴും ഇതു തന്നെയാണ് അവിടുത്തെ അവസ്ഥ എന്നാണ് എല്ലാവരും പറയുന്നത്. ആശുപത്രിക്കേസുപോലും പരിഗണിക്കാതെ അവര്‍ ടോള്‍ പിരിക്കും. അതുകൊണ്ട് ഇനിയെങ്കിലും ഇതിന് എന്തെങ്കിലും നടപടി സ്വീകരിക്കണം.

ചിലര്‍ പറയുന്നത് 65 രൂപയുടെ പ്രശ്‌നമല്ലേ, അത് കൊടുത്ത് പരിഹരിച്ചു കൂടെ എന്ന്. പൈസയുടെ പ്രശ്‌നമല്ല, കാത്തിരിക്കാനും മടിയില്ല. ഞാന്‍ ആദ്യമായല്ല ഈ വഴി പോകുന്നത്. എന്നും ടോള്‍കൊടുത്ത് തന്നെയാണ് സഞ്ചരിക്കുന്നത്. ഇവിടെ നമുക്ക് പ്രതികരിക്കേണ്ട ഒരവസ്ഥവന്നു. ചിലര്‍ പറയുന്നത് പ്രശസ്തിക്കുവേണ്ടി പ്രതികരിച്ചതാണെന്ന്. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ലഭിച്ച പ്രശസ്തിയേക്കാള്‍ എന്താണ് റോഡില്‍ കിടന്ന് തല്ലുകൂടിയാല്‍ ലഭിക്കുന്നത്. 65 രൂപയ്ക്ക് വേണ്ടി തല്ലുപിടിക്കുന്നത് പ്രശസ്തി അല്ല.

നമ്മളുടെ ഒരു ഫോട്ടോ എടുത്ത് സുരഭി ടോള്‍ കൊടുത്തില്ല. അവിടെ ബ്ലോക്കാക്കി എന്നു പറഞ്ഞു ആരെങ്കിലും വാര്‍ത്ത കൊടുത്താല്‍ ഞാന്‍ ഒറ്റപ്പെടും. അതുകൊണ്ടാണ് അപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തത്. നാഷണല്‍ അവാര്‍ഡ് കിട്ടിയതു കൊണ്ട് അഹങ്കാരിയായി എന്ന് ചിലര്‍ വിലപിക്കുന്നുണ്ട്. അവരോട് പറയാനുള്ളത് പ്രതികരിക്കുന്നത് അഹങ്കാരമാണെങ്കില്‍ ചേട്ടന്മാരെ നിങ്ങള്‍ക്ക് അഹങ്കാരിയായൊരു പെങ്ങള്‍ ഉണ്ട് എന്ന് തന്നെ കരുതിക്കോളൂ.

പ്രതികരിച്ചിരുന്ന ഒരു പയ്യനെ അവര്‍ ഒറ്റയ്ക്കിട്ടു പൊരിച്ചപ്പോള്‍ അവനെ സഹായിക്കാനിറങ്ങിയതാണ് ഞാന്‍. അപ്പോള്‍ നമ്മുടെ വണ്ടി നീങ്ങി മുന്നിലെത്തി. ഞങ്ങളാണ് വണ്ടിയിലെന്ന് കണ്ടപ്പോള്‍ അവര്‍ പ്രശ്‌നം കൂടുതലാക്കി. ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് നിങ്ങളൊന്നും അരി ആഹാരമല്ലേ കഴിക്കുന്നത് എന്നാണ്. പ്രതികരിക്കുന്നവര്‍ പ്രതികരിച്ചോട്ടെ, ഞങ്ങള്‍ പ്രതികരിച്ചാലും അതിന്റെ ഗുണം കിട്ടുന്നത് നിങ്ങള്‍ക്കും കൂടി ആയിരിക്കും.

അവസാനം വാക്കുതര്‍ക്കത്തിനൊടുവില്‍ അവര്‍ക്ക് എന്‍ട്രി ബാരിയര്‍ അവിടെ നിന്നവര്‍ തന്നെ പൊക്കുകയായിരുന്നു, ഇവിടെ 65 രൂപ കൊടുക്കാത്തതിന്റെ വിജയമല്ല, മറിച്ച് ടോള്‍ പ്ലാസകളില്‍ നടക്കുന്ന ഗുണ്ടാപ്പിരിവിന്റെ നേര്‍ചിത്രം കാണിക്കാനാണ് ശ്രമിച്ചത്, സുരഭി പറഞ്ഞു.

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളായി ബ്ലോക്കില്‍ കുടുങ്ങിയതില്‍ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് ജേത്രി സുരഭി ലക്ഷ്മിയുടെ ഫേസ്‍ബുക്ക് ലൈവ്. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോകാന്‍ ഇറങ്ങിയവരടക്കം നിരവധി വാഹനങ്ങളാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ കുടുങ്ങിയത്.

ഇതില്‍ സുരഭിയുടെ വാഹനവും കുടുങ്ങി. ഒരു ലൈനില്‍ അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ എത്തിയാല്‍ ടോള്‍ പ്ലാസയിലെ തടസം നീക്കി കൊടുത്ത് വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിക്കണമെന്നാണ് ചട്ടം. ഇതു കര്‍ശനമായി പാലിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും പാലിയേക്കരയിലെ അവസ്ഥയില്‍ മാറ്റമില്ലെന്നതിലേക്കാണ് സുരഭിയുടെ ഫേസ്‍ബുക്ക് ലൈവ് വിരല്‍ചൂണ്ടുന്നത്. വാഹനം കടന്നുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട തന്നെ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ അധിക്ഷേപിച്ചതായും സുരഭി ആരോപിക്കുന്നുണ്ട്.

https://www.facebook.com/SurabhiLakshmiActress/videos/1960527804166837/

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരണത്തില്‍ തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണമുണ്ടാകാമെന്ന് നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വ്വതി. കേരളത്തിലെ എല്ലാ കാര്യങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. തന്നെയടക്കമുള്ളവരെ സഹകരിപ്പിച്ചാല്‍ മുഖ്യമന്ത്രിയില്‍ നിന്നും നല്ല പ്രതികരണം ലഭിക്കില്ലെന്ന് കരുതിയാവാം ഒഴിവാക്കിയതെന്നും പാര്‍വതി പറയുന്നു.

സാമൂഹിക വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് എടുക്കുന്നവരെ ഉള്‍പ്പെടുത്തിയാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കില്ലെന്ന് സംഘടന രൂപീകരിച്ചവര്‍ കരുതി കാണും. എല്ലാത്തിലും കേറി അഭിപ്രായം പറയുന്നവരൊന്നുമല്ലാതെ കുടുംബത്തില്‍ പിറന്ന കുറച്ച് പേര്‍ മതിയെന്ന് അവര്‍ വിചാരിച്ചിക്കും. സി.പി.ഐ.എമ്മിനും മുഖ്യമന്ത്രിക്കും ഒക്കെ അനഭിമതരായിട്ടുള്ളവരെ വേണ്ടെന്ന് വെക്കുന്നതായിരിക്കും സംഘടനയ്ക്ക് നല്ലതെന്ന് അവര്‍ കരുതി കാണും. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. ഞാന്‍ സി.പി.ഐ.എമ്മിന് അനഭിമതയാണെന്നാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രിക്ക് ഞങ്ങളെ സഹകരിപ്പിക്കുന്നതില്‍ താത്പര്യമില്ലായിരിക്കാം. ഞങ്ങളെടുത്ത നിലപാടുകളോട് യോജിക്കാനാകാത്തതിനാല്‍ ആവാം ഇത്തരമൊരു സംഘടന രൂപീകരിച്ചത്. പ്രശസ്തരായവര്‍ മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടിരിക്കുന്നത്. സംഘടനുമായി സഹകരിക്കുന്ന കാര്യത്തിലൊന്നും ഇപ്പോള്‍ അഭിപ്രായം പറയാനാവില്ലെന്നും പാര്‍വ്വതി പറഞ്ഞു.

ശാസ്ത്ര-സാങ്കേതിക വിദ്യയിൽ കടിഞ്ഞാണില്ലാത്ത വളരുന്ന ഈ മൊബൈൽ പുതുലോകം ഏതൊക്കെ രീതിയിൽ പണി തരും എന്ന് തിരിച്ചറിയുക വളരെ പ്രയാസമാണ്. മൊബൈൽ ഫോൺ ഇന്ന് ഒരു നടക്കുന്ന മിനി കംപ്യൂട്ടർ ആണ്. അതിൽ വീണ് ഉടയുന്ന പെൺജീവിതങ്ങൾ നിരവധിയാണ് എന്ന വസ്തുത മനസിലാക്കി എല്ലാവരും വളരെ ഗൗരവത്തോടുകൂടി അതിനെതിരെ മുൻകരുതൽ എടുക്കുന്നു. അത്തരത്തിൽ തന്റെ അനുവാദമില്ലാതെ വിഡിയോ ഒളിച്ചുപകര്‍ത്തിയ ഞരമ്പുരോഗിക്ക്  കൊടുത്ത ഒരു മുട്ടൻ പണിയെക്കുറിച്ചാണ് ഉമാമഗേശ്വരി എന്ന പെണ്‍കുട്ടി തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.  സംഭവത്തെക്കുറിച്ച് ഉമ പറയുന്നതിങ്ങനെ ”ഒരു സുഹൃത്തിനെ കാണാന്‍ ഔട്ട്‌റാമില്‍ നിന്ന് ഹാര്‍ബര്‍ഫ്രണ്ടിലേക്ക് ട്രെയിനില്‍ യാത്രചെയ്യുമ്പോഴാണ് അയാള്‍ എനിക്കെതിര്‍വശത്തുള്ള സീറ്റില്‍ വന്നിരുന്നത്.

നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും അയാള്‍ എനിക്കെതിര്‍വശത്തു വന്നിരുന്നതു കൊണ്ടാണ് ഞാനയാളെ ശ്രദ്ധിച്ചത്. സീറ്റില്‍ ഇരുന്നപ്പോള്‍ മുതല്‍ അയാള്‍ ഫോണില്‍ എന്തോ തിരയുന്നതുപോലെയിരിക്കുന്നതു കണ്ടു. അയാളുടെ ഫോണിന്റെ പ്രതിഫലനം ട്രെയിനിനന്റെ ജനാലയില്‍ കണ്ടപ്പോഴാണ് അയാള്‍ ഫോണില്‍ എന്റെ വിഡിയോ പകര്‍ത്തുകയാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. പുകഞ്ഞുകത്തിയ രോഷത്തെ കടിച്ചമര്‍ത്തി ആ ദൃശ്യങ്ങള്‍ ഞാന്‍ എന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ആ വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അധികം വൈകാതെ പൊലീസ് എത്തി അയാളെ കുടുക്കി. കൂടുതല്‍ പരിശോധനയില്‍ അയാളുടെ ഫോണില്‍ നിന്ന് ഇത്തരം നിരവധി വിഡിയോകള്‍ കണ്ടെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു. ഫോണില്‍ എന്തോ തിരയുന്നതുപോലെയുള്ള ഭാവത്തില്‍ ട്രെയിനില്‍ എതിര്‍വശത്തിരിക്കുന്ന പെണ്‍കുട്ടികളുടെ വിഡിയോയും ചിത്രങ്ങളും പകര്‍ത്തുന്ന ഞരമ്പുരോഗികള്‍ ജാഗ്രതെ. ബുദ്ധിയുള്ള പെണ്‍കുട്ടികളാണ് നിങ്ങള്‍ക്കു മുമ്പിലിരിക്കുന്നതെങ്കില്‍ നിങ്ങളെ കുടുക്കാന്‍ അവര്‍ക്കധികം സമയമൊന്നും വേണ്ടിവരില്ല!

[ot-video][/ot-video]

ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവർ പെരുന്ന മൈത്രി നഗർ നാൽപ്പതാംകളം കെ.പി.വിനോദ് കുമാറും കണ്ടക്ടർ പായിപ്പാട് മച്ചിപ്പള്ളി പള്ളിക്കച്ചിറ പുതുപ്പറമ്പിൽ ബിനു അപ്പുക്കുട്ടനും– അപസ്മാരം മൂർഛിച്ച് അവശനിലയിലായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ഇവരാണ്. സമൂഹത്തിനു മുഴുവൻ മാതൃകയായ അവരുടെ നന്മമനസ്സ് പുറംലോകം അറിഞ്ഞുതുടങ്ങിയതോടെ നാടിന്റെ അഭിനന്ദനപ്രവാഹമാണ്.

പുലർച്ചെ ചങ്ങനാശേരിയിൽനിന്നു തിരുവനന്തപുരം ടെക്നോ പാർക്കിലേക്കും അവിടെ നിന്ന് അങ്കമാലിയിലേക്കും പോയി മടങ്ങുന്ന ബസിലായിരുന്നു രാത്രിയാത്രയ്ക്കിടെ കുഞ്ഞിന് അപസ്മാരബാധ കടുത്തത്. പ്രഥമശുശ്രൂഷ നൽകിയ ആശുപത്രിക്കു മുന്നിൽ ഒരു മണിക്കൂർ ബസ് കാത്തുകിടന്നു. തുടർന്ന് ഓട്ടോക്കൂലിയും നൽകി മെഡിക്കൽ കോളജിലേക്ക് അയച്ചു.

രാത്രി പത്തിന് എത്തേണ്ട ബസ് ചങ്ങനാശേരിയിൽ പുലർച്ചെ രണ്ട‌ുമണിയോടെ എത്തിയതിനു കാരണം ഓഫിസറോടു വിശദീകരിച്ചെങ്കിലും മറ്റാരോടും പറഞ്ഞില്ല. മറ്റു യാത്രക്കാർ പറഞ്ഞാണു ‘മനോരമ’യിലൂടെ വാർത്ത പുറത്തുവന്നത്. വിനോദും ബിനുവും ഇതിനു പറയുന്നത് ഒരു കാരണം മാത്രം: ‘യാത്രക്കാർക്ക് എന്തു സംഭവിച്ചാലും സഹായിക്കണമെന്നുള്ള പ്രാഥമിക പാഠമാണു ഞങ്ങൾ ചെയ്തത്.’

തുര്‍ക്കിയിലെ സന്‍ലിയുര്‍ഫ പ്രവിശ്യയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയിലിരുന്ന്, മുതിര്‍ന്നവരാരും ശ്രദ്ധിക്കാത്ത അവസരത്തില്‍ കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടി ഏത് നിമിഷവും താഴെ വീഴാമെന്ന അവസ്ഥയിലാണെന്ന് കാല്‍നടയാത്രക്കാര്‍ തിരിച്ചറിഞ്ഞു. അവര്‍ കുട്ടിയെ പിടിക്കാന്‍ തയ്യാറായി താഴെ നിന്നു. ബാല്‍ക്കണിയുടെ അറ്റത്തെത്തിയ കുട്ടിക്ക് ബാലന്‍സ് നഷ്ടപ്പെട്ട് നിലം പതിക്കുകയുെ ചെയ്തു. താഴോട്ട് വീണ രണ്ട് വയസുകാരിയായ എലിഫ് കാക്മാര്‍ക്ക് എന്ന കുട്ടിയെ കാല്‍നടക്കാര്‍ കൈകളില്‍ പിടിച്ചെടുത്ത് രക്ഷിക്കുകയായിരുന്നു. അതിന് മുമ്പ് കുട്ടി അവിടെ തൂങ്ങിക്കിടന്നിരുന്നുവെന്നും സൂചനയുണ്ട്. തൂങ്ങിക്കിടന്നിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് അതിലേ കടന്ന് പോയ പ്രാദേശിക കച്ചവടക്കാര്‍അത് ശ്രദ്ധിക്കുകയും എന്തിനും തയ്യാറായി താഴെ നില്‍ക്കുകയുമായിരുന്നുവെന്നും പറയപ്പെടുന്നു. ഷോപ്പ് കീപ്പര്‍മാരായ ഫെഹ്മി ഡര്‍മാസ്, മെഹ്മറ്റ് തപ്‌സിക്ക് എന്നിവരാണ് തങ്ങളുടെ കൈകളില്‍ പിടിച്ചെടുത്ത് കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ കുട്ടിക്ക് പരുക്കൊന്നും പറ്റിയിട്ടില്ല. സംഭവം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.അവിശ്വസനീയമായ ആ   രക്ഷാപ്രവര്‍ത്തനം ഇങ്ങനെ വീഡിയോ കാണാം …..

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വരഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരഭി ലക്ഷ്മിയാണ് ഇപ്പോള്‍ എവിടെയും വാര്‍ത്തകളിലെ താരം. അവര്‍ വിവാഹിതയാണോ അതോ വേര്‍പിരിഞ്ഞോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അടുത്തിടെ മംഗളത്തിന് നല്കിയ അഭിമുഖത്തിലും ഭര്‍ത്താവിനെ കുറിച്ച് പറയാന് സുരഭി തയ്യാറായില്ല. വീട്ടില് അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു നടിയുടെ പ്രതികരണം.

Related image

2014 ഒക്ടോബര്10 ന് ഗുരുവായൂര് അമ്പലനടയില് വച്ചായിരുന്നു അന്ന് പാത്തുവായി അറിയപ്പെട്ട സുരഭി ലക്ഷ്മിയുടെ വിവാഹം. വിപിനുമായുള്ള വിവാഹം വളരെ ലളിതമായിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില് പങ്കെടുത്തത്. വിവാഹ ശേഷം കൂട്ടുകാർക്കു  വേണ്ടി സത്കാരവും നടത്തിയിരുന്നു.വിവാഹം നടന്ന കാര്യം സുരഭി എന്തിനാണ് മറച്ചുവയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. സുരഭി അതിനുത്തരം  നല്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്

നീല ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായികയ്ക്ക് സ്രാവിന്റെ കടിയേറ്റു. മോളി കവാലി എന്ന നീലച്ചിത്ര നടിയാണ് ആക്രമിക്കപ്പെട്ടത്. ഫ്ളോറിഡയിലെ തീരത്ത് സ്രാവുകള്‍ നിറഞ്ഞ സ്ഥലത്തു ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു സംഭവം. കടലില്‍ നങ്കൂരമിട്ട ബോട്ടില്‍ ചിത്രീകരണം ആരംഭിക്കവേ മോളി വളരെ സന്തോഷത്തിലായിരുന്നു. ശരീരം ഇളക്കി ചിരിച്ചുകൊണ്ടാണ് നായിക കടലിലേക്ക് ഇറങ്ങാന്‍ തുടങ്ങിയത്. സ്രാവിന്റെ ആക്രമണം ചെറുക്കാനായി ഇരുമ്പു കൂട്ടിലാണ് നടി കടലിലേക്ക് ഇറങ്ങിയത്. നടി വെള്ളത്തിനടിയിലെത്തി സെക്കന്‍ഡുകള്‍ക്കകം കണങ്കാലില്‍ സ്രാവ് കടിക്കുകയായിരുന്നു. ഇരുമ്പുകൂട്ടില്‍നിന്ന് മോളി കാലു വെളിയിലേക്കിട്ടതാണ് അപകടത്തിനു കാരണം. ഉടന്‍തന്നെ ബോട്ടിലുണ്ടായിരുന്നവര്‍ മോളിയെ വലിച്ചുകയറ്റി. പേടിയും വേദനും സഹിക്കാതെ മോളി അലറിക്കരയുകയായിരുന്നു. പത്തടി നീളമുള്ള സ്രാവാണ് മോളിയെ ആക്രമിച്ചത്. മോളിയുടെ കാലിലെ മുറിവിന് 20 സ്റ്റിച്ചുകൾ  വേണ്ടിവന്നു. കാംസോഡ എന്ന നിലചിത്രനിര്‍മ്മാണ കമ്പനിക്കുവേണ്ടിയായിരുന്നു ഷൂട്ടിങ്. അപകടത്തിനു പിന്നാലെ ഷൂട്ടിങ് നിര്‍ത്തി.  ഭാഗ്യത്തിന് 20 തുന്നിക്കെട്ടലേ വേണ്ടിവന്നുള്ളൂ. എന്തൊക്കെയായാലും തനിക്കുണ്ടായത് വലിയോരു അനുഭവമാണെന്നും എല്ലാവരോടും പറയാന്‍ ഒരു കഥയായിയെന്നും മോളി കൂട്ടിച്ചേര്‍ത്തു

ഫെരാരിയുടെ ആദ്യ മോഡല്‍ ലേലത്തിന്. 1966 ല്‍ നിര്‍മ്മിച്ച കാറാണ് ലേലത്തിന് വച്ചിരിക്കുന്നത്.
പ്രശസ്ത ലേല നടത്തിപ്പുകാരായ ‘കോയ്സ്’ ആണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്.
ഫെറാരിയുടെ വിജയകരമായ കാലഘട്ടത്തിന്റെ തുടക്കം കൂടിയായിരുന്ന ഈ കാര്‍ അമേരിക്കക്കാരനായ ഗോര്‍ഡന്‍ വാള്‍ക്കര്‍ വാങ്ങി.

First prototype Ferrari heads for multi-million pound UK auction

1980 കളുടെ അവസാനം കാര്‍ ആല്‍ബര്‍ട്ട് ഒബ്രിസ്റ്റിന്റെ സ്വിസ് കളക്ഷന്റെ ഭാഗമായി. ലോകത്ത് ഫെറാരി കാറുകളുടെ ഏറ്റവും വിപുലമായ ശേഖരം സൂക്ഷിക്കുന്ന വ്യക്തിയാണ് ആല്‍ബര്‍ട്ട് ഒബ്രിസ്റ്റ്. ഫെറാരി 275 സീരീസിലെ ലക്ഷണമൊത്ത കാര്‍ എന്നതിനാലാണ് ഒബ്രിസ്റ്റ് ഫെറാരി 275 ജിടിബി/4 യെ തന്റെ ശേഖരത്തിലുള്‍പ്പെടുത്തിയത്.
കുറച്ച്‌ വര്‍ഷങ്ങള്‍ക്കുശേഷം ഈ കാര്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ കാര്‍ കളക്ഷന് കൈമാറി.

വിലമതിക്കാനാവാത്ത മറ്റ് വാഹനങ്ങള്‍ക്കൊപ്പം 2000 ത്തിന്റെ തുടക്കം വരെ ഫെറാരി 275 ജിടിബി/4 ഇവിടെ തുടര്‍ന്നു. 2004 ല്‍ കോയ്സ് ആണ് മൊണാക്കോയില്‍ സംഘടിപ്പിച്ച ലേലത്തിലൂടെ ഇപ്പോഴത്തെ ഉടമക്ക് വിറ്റത്.

RECENT POSTS
Copyright © . All rights reserved