സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ജൂലൈ 17 ന് ഇന്ന് നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ. നോബിൾ ജോർജ് പങ്കെടുക്കും . യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നൈറ്റ് വിജിൽ .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡിയിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.
https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
മാസത്തിലെ എല്ലാ മൂന്നാമത്തെ ശനിയാഴ്ചയും സൂം വഴി
https://us02web.zoom.us/j/86516796292
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 11. 30 pm
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങൾ മുറുകെ പിടിച്ച സന്യാസി ശ്രേഷ്ഠൻ, ഒരു പതിറ്റാണ്ടോളം ശിവഗിരി മഠത്തിന്റെ മഠാധിപതി, ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യൻ, ശിവഗിരിയെ ഗുരുധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയ മഹാവ്യക്തിത്വം. സനാതന ധർമ്മത്തെ കുറിച്ച് ആഴത്തിൽ അറിവുണ്ടായിരുന്ന പൂജനീയ പ്രകാശാനന്ദ സ്വാമിജിയുടെ വിടവാങ്ങൽ നമുക്ക് തീരാനഷ്ടമാണ്.
സ്വാമിജിയുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് സേവനം യു കെ ജൂലൈ 18 ഞായറാഴ്ച യുകെ സമയം ഉച്ചക്ക് 1:30ന് സൂം മീറ്റിംഗിലൂടെ ഒത്തു ചേരുകുകയാണ്. ഈ അനുസ്മരണ യോഗത്തിൽ ശിവഗിരി മഠത്തിൽ നിന്നും മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമിജി, പ്രകാശനന്ദ സ്വാമിജിയുടെ ശിഷ്യൻ ബ്രഹ്മശ്രീ.ഗുരുപ്രസാദ് സ്വാമിജി മറ്റു മഹത് വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. ഈ അനുസ്മരണ യോഗത്തിൽ പങ്കുചേരുവാൻ എല്ലാ ഗുരുഭക്തരെയും ക്ഷണിക്കുന്നതായി സേവനം യു കെ ഡയറക്ടർ ബോർഡ് അറിയിച്ചു.
Join Zoom Meeting
Meeting ID: 327 255 9245Passcode: Sevanamuk
വിശദവിവരങ്ങൾക്ക് :-
[email protected]
07474 01 8484
ബിനോയ് എം. ജെ.
അനന്താനന്ദത്തെ കുറിച്ച് പറയുമ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു . ഇത് നടക്കാൻ പോകുന്ന കാര്യമല്ല – എന്നവർ വാദിക്കുന്നു. ഇത് വെറും തട്ടിപ്പാണെന്നും ഏട്ടിലെ പശു പുല്ല് തിന്നുകയില്ലെന്നും അവർ പറയുന്നു. യഥാർത്ഥത്തിൽ ആർഷഭാരത സംസ്കാരത്തിൽ അനന്താനന്ദത്തിൽ എത്തിയവർ അനേകം ഉണ്ടായിരുന്നു. ആ സംസ്കാരം ഇന്ന് അന്യംനിന്ന പോലെ തോന്നുന്നു. പശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരത്തിൽ നാം അതെല്ലാം മറന്നു കളഞ്ഞു . മനുഷ്യന്റെ എല്ലാ പ്രവർത്തികളും ചിന്തകളും ആനന്ദത്തെ ലക്ഷ്യമാക്കി ആണ് പോകുന്നത്. അതിനാൽ തന്നെ അനന്താനന്ദം നമ്മുടെ പരമമായ ലക്ഷ്യവും ആണ്.
അനന്താനന്ദത്തിൽ എത്തിച്ചേരുവാനുള്ള മാർഗ്ഗമെന്താണ്? എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും മോചിതരാവുക. ‘ചിന്ത’ മനസ്സിന്റെ ആനന്ദത്തെ കാർന്നുതിന്നുന്ന ഒന്നാണ്. ചിന്ത എവിടെ നിന്നും വരുന്നു? പ്രശ്നങ്ങളിൽ നിന്നും ആശയക്കുഴപ്പങ്ങളിൽ നിന്നുമാണ് ചിന്ത വരുന്നത്. ചിന്തിക്കാത്തവരായി ആരും തന്നെയില്ല. ഇതിന്റെയർത്ഥം നമ്മുടെ തലയിൽ എന്തോ വലിയ പ്രശ്നമോ ആശയക്കുഴപ്പമോ കയറിക്കൂടിയിട്ടുണ്ട് എന്നതാണ് .അതിനെക്കുറിച്ച് നാം ബോധവാന്മാരാകണം എന്നില്ല. താൻ സുഖമായി ജീവിക്കുന്നു എന്ന് എല്ലാവരും പറയുന്നു . എന്നാൽ അതൊരു ഭംഗിവാക്ക് മാത്രമാണ്. ഒരു പ്രശ്നം മാറുമ്പോൾ മറ്റൊരു പ്രശ്നം വരുന്നു. ഒരു ചിന്ത തീരുന്നതിനു മുൻപ് മറ്റൊരു ചിന്ത പ്രത്യക്ഷപ്പെടുന്നു. പ്രശ്നങ്ങളുടെയും ചിന്തകളുടെയും നാനാത്വത്തിൽ ഒരുതരം ഏകത്വം ഉണ്ടെന്ന് കരുതുന്നതിൽ യാതൊരു തെറ്റുമില്ല .എന്താണാ ഏകത്വം? വാസ്തവത്തിൽ എല്ലാവരുടെയും പ്രശ്നം ഒന്ന് തന്നെയാണ്. ‘ആഗ്രഹ’മാണതെന്ന് ശ്രീബുദ്ധൻ വാദിച്ചു. ‘പാരതന്ത്ര്യം’ ആണതെന്ന് വിവേകാനന്ദൻ വാദിക്കുന്നു. ‘മായാ ബന്ധനം’ ആണതെന്ന് മറ്റ് ചിലർ പറയുന്നു .ഇവയെല്ലാംതന്നെ ഒരേ സത്യത്തിന്റെ വിവിധ മുഖങ്ങൾ മാത്രമാണ്.
ദുഃഖങ്ങളും പ്രശ്നങ്ങളും വെറുതെ ഉണ്ടാകുന്നതല്ല .അവയുടെ പിറകിൽ ഒരു കാരണം കിടപ്പുണ്ട് .ഒരു പ്രശ്നം മാറുമ്പോൾ മറ്റൊരെണ്ണം വരുന്നു. ഇത് അവസാനമില്ലാതെ പോകുന്നു. കാരണം നാം പ്രശ്നത്തിന്റെ അടിസ്ഥാന കാരണത്തെ പരിഗണിക്കുന്നില്ല. അങ്ങനെ ഒരു കാരണം ഉള്ളതായി നാം സമ്മതിക്കുന്നുമില്ല. ഇവിടെയാണ് നമുക്ക് പിഴവ് പറ്റുന്നത്. പ്രശ്നത്തെക്കുറിച്ചുള്ള അവബോധമാണ് പ്രശ്നപരിഹാരത്തിലേക്കുള്ള ആദ്യപടി .ഒരേ പ്രശ്നം പല വ്യക്തികളിൽ പല രീതികളിൽ പ്രത്യക്ഷപ്പെടുന്നു. അത് ഇല്ലാത്തവരായി ആരും തന്നെ ഇല്ല .ഇത് മാനവരാശിയെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്. ഇതിൽ നിന്ന് വിമോചനം നേടുന്നവർ ഭിന്നർ ആയി കാണപ്പെടുന്നു. അവർ അനന്താനന്ദത്തിന്റെ ഉടമകളാണ്. അവർക്ക് എല്ലാം അറിയാം .അവർ കൽപിക്കുന്നതെന്തും സംഭവിക്കുന്നു. അങ്ങനെയുള്ളവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. വരും യുഗങ്ങളിൽ ആയിരക്കണക്കിന് ഉണ്ടാവുകയും ചെയ്യും. അനന്താനന്ദത്തിൽ എത്തിയവർ ക്രമേണ ഈശ്വരനിൽ ലയിക്കുന്നു. അവർ പിന്നീട് മനുഷ്യരല്ല. കാരണം അവരുടെ കുറവുകളും പ്രശ്നങ്ങളും തിരോഭവിച്ചിരിക്കുന്നു. അവർ പൂർണ്ണരാണ്. അവരിൽ ഈശ്വരൻ പ്രകാശിക്കുന്നു. അവർ ജനനമരണങ്ങളിൽ നിന്നും മോചനം നേടിയിരിക്കുന്നു! അവർ സംസാരസാഗരം താണ്ടിയിരിക്കുന്നു! എന്റെയും നിങ്ങളുടെയും ആത്യന്തികമായ ജീവിതലക്ഷ്യം ഇതാകുന്നു. എല്ലാ ക്ലേശങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും അപ്പുറം പോവുക. ദുഃഖനിവൃത്തിയിൽ എത്തുക . അനന്താനന്ദത്തിൽ എത്തുക.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രശസ്തമായ വാൽസിംഗ്ഹാം തീർത്ഥാടനം ഭക്താദരപൂർവ്വം നാളെ നടത്തപ്പെടും. ബ്രിട്ടനിൽ സീറോ മലബാർ രൂപത രൂപീകൃതമായ കാലം മുതൽ രൂപതാ അദ്ധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് വാൽസിംഗ്ഹാം തീർത്ഥാടനം നടത്തപ്പെടുന്നത്. മുൻവർഷങ്ങളിൽ തീർഥാടനത്തോടനുബന്ധിച്ച് ബ്രിട്ടൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് തീർത്ഥാടന നഗരിയിലേയ്ക്ക് ഒഴുകി എത്തിയിരുന്നതെങ്കിൽ കർശനമായ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപ്പെടുന്ന ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേർക്ക് മാത്രമാണ് അവസരമുള്ളത്. തോമസ് പാറക്കണ്ടത്തിലച്ചൻ്റെ നേതൃത്വത്തിൽ ഹേവർഹിൽ സീറോ മലബാർ കമ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അഞ്ചാമത് വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ആളുകൾക്ക് മാത്രമേ തീർഥാടനത്തിൽ പങ്കെടുക്കുവാൻ അവസരമുള്ളതിനാൽ യൂട്യൂബ്, ഫെയ്സ്ബുക്ക് മുതലായ സോഷ്യൽ മീഡിയ വേദികളിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. പ്രവേശന പാസ് ഇനിയും ലഭിക്കാത്തവർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടണമെന്നും, അഭിവന്ദ്യ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന തീർത്ഥാടനത്തിൽ രൂപതാ സമൂഹത്തിൻ്റെ മുഴുവൻ പ്രാർത്ഥന ഉണ്ടാവണമെന്നും തീർത്ഥാടന കോർഡിനേറ്ററും, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ വികാരി ജനറാളുമായ ഫാ. ജിനോ അരിക്കാട്ട് വിശ്വാസികളോട് അഭ്യർത്ഥിച്ചു.
തീർത്ഥാടന പരിപാടികളും, തിരുകർമ്മങ്ങളും കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ പുണ്യപുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം ജൂലൈ 17 ശനിയാഴ്ച നടക്കും. ഹെവർഹിൽ സീറോ മലബാർ കമ്മ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റിന്റെ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ വർഷവും തീർത്ഥാടനം നടത്തുക. പരമാവധി 300 പേർക്കാണ് ഇത്തവണത്തെ വാൽസിംഗ്ഹാം തീർത്ഥാടനത്തിൽ പ്രവേശനം ലഭിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ തിരുനാളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.
2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവർഷമായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് കുടുംബവർഷത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. അഞ്ചു വർഷം മുൻപ് മാർപ്പാപ്പ പ്രസിദ്ധീകരിച്ച ആമോറീസ് ലെത്തീസ്യ എന്ന അപ്പസ്തോലിക ലേഖനത്തിന്റെ പഠനമാണ് അതിൽ പ്രധാനം. ജൂലൈ 24 നു വൈകുന്നേരം 6 മണി മുതൽ 8 മണി വരെ കെ. സി. ബി. സി. മുൻ ഫാമിലി കമ്മീഷൻ ചെയർമാൻ റവ ഡോ ജോസ് കോട്ടയിൽ നയിക്കുന്ന കോൺഫറൻസ് രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉൽഘാടനം ചെയ്യുന്നതാണ്. രൂപത വികാരി ജനറൽ മോൺ ആന്റണി ചുണ്ടെലിക്കാട്ട് മോഡറേറ്ററായിരിക്കും. സൂമിലും CSMEGB യൂട്യുബിലും CSMEGB ഫേസ്ബുക്കിലുമായി പ്രക്ഷേപണം ചെയ്യുന്നതാണ്. രൂപത ഫാമിലി കമ്മീഷൻ ചെയർമാൻ റവ ഫാ. ജോസ് അഞ്ചാനിക്കൽ , സെക്രട്ടറി ശില്പ ജിമ്മി , ഫാമിലി കമ്മീഷൻ അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകുന്നതാണ്.
“കർത്താവായ യേശുവിൽ വിശ്വസിക്കുക . നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും “.(അപ്പ.16:31)
മഹാമാരിയുടെ ആപത്ഘട്ടത്തിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് മാറിയ ജീവിത സാഹചര്യങ്ങളിൽ നമ്മുടെ കുട്ടികളിൽ അവരറിയാതെ തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വഭാവ സവിശേഷതകളും, മനോഭാവങ്ങളും, കർത്താവായ യേശുവിൽ ഐക്യപ്പെട്ട് നന്മയുള്ളതാക്കിമാറ്റുവാൻ മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുന്ന രണ്ട് മണിക്കൂർ സമയത്തെ ധ്യാനം ജൂലൈ 17 ന് ശനിയാഴ്ച്ച നടക്കുന്നു. .
അഭിഷേകാഗ്നി യൂറോപ്പ് മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ.ഫാ . ഷൈജു നടുവത്താനിയിൽ , കുട്ടികളുടെയും യുവജനങ്ങളുടെയും പ്രമുഖ ആത്മീയ ശുശ്രൂഷകയായ ഐനിഷ് ഫിലിപ്പ് എന്നിവർ ധ്യാനം നയിക്കും .
യുകെ സമയം രാവിലെ 11.മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള ശുശ്രൂഷകൾ ഓസ്‌ട്രേലിയലിൽ രാത്രി 8 മുതൽ 10 വരെയും ഇന്ത്യയിൽ വൈകിട്ട് 3.30 മുതൽ 5.30 വരെയുമാണ്. റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള, വിവിധങ്ങളായ ശുശ്രൂഷകളിലൂടെ ആയിരക്കണക്കിന് കുട്ടികളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന , അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ടീമും നാളിതുവരെ കണ്ടതും ,കേട്ടതും , വിലയിരുത്തിയതുമായ വിഷയങ്ങളും കൂടാതെ കോവിഡ് മഹാമാരിയുടെ പ്രതികൂല പശ്ചാത്തലത്തിൽ മാറിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ വിഷയങ്ങളും ഈ പ്രത്യേക ധ്യാനത്തിൽ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു .
ശുശ്രൂഷയിലേയ്ക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ടീമും എല്ലാ മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ;
യുകെ .തോമസ് 07877508926.
ഓസ്‌ട്രേലിയ .സിബി 0061401960133
അയർലൻഡ് . ഷിബു 00353877740812.
ഓൺലൈനിൽ സൂം പ്ലാറ്റ് ഫോമിൽ 84467012452 എന്ന ഐഡിയിൽ ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ് .
ജൂലൈ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും . ഈശോയുടെ തിരുരക്തത്തിന്റെ ശാശ്വത സംരക്ഷണം മാനവരാശിയെ നിത്യ രക്ഷയിലേക്ക് നയിക്കുന്ന സുവിശേഷം പ്രഘോഷിക്കാൻ സെഹിയോനിൽ ഒരുക്കങ്ങൾ പൂർത്തിയായി . സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക.
പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന , കൺവെൻഷനിൽ വർത്തമാന കാലത്തിന്റെ ദൈവികോപകരണമായി വർത്തിച്ചുകൊണ്ട് നവസുവിശേഷവത്‌ക്കരണത്തിനായുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ , പ്രശസ്ത വചന ശുശ്രൂഷകയും ധ്യാന ഗുരുവുമായ സി. ആൻ മരിയ എസ് എച്ച് , യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ബ്രദർ ആൻഡ്രൂ ഫവ ( Cor et Lumen Christi ), സെഹിയോൻ യുകെയുടെ മുഴുവൻ സമയ ശുശ്രൂഷക രജനി മനോജ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും .
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ ജൂലൈ 10 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ബിനോയ് എം. ജെ.
ഈശ്വരൻ നമ്മെ സംബന്ധിച്ചിടത്തോളം നാല് അക്ഷരങ്ങൾ മാത്രമാണ്. സമയത്തും അസമയത്തും, സ്ഥാനത്തും അസ്ഥാനത്തും നാം അതിനെ കുറിച്ച് സംസാരിക്കുന്നു . അത് നമുക്കൊരു ഭംഗി വാക്ക് ആണ്. അതിലുമുപരി അത് നമ്മുടെ അജ്ഞാനത്തെ മറച്ചുപിടിക്കാൻ ഉള്ള മറ കൂടിയാണ്. ഈശ്വരൻ നമ്മുടെ ഉള്ളിൽ വസിക്കുന്നു എന്ന സത്യം നാം എപ്പോഴും വിസ്മരിക്കുന്നു. വാസ്തവത്തിൽ നമ്മുടെ കർമ്മങ്ങളിലൂടെ ; വികാരവിചാരങ്ങളിലൂടെ ആരാണ് പ്രവർത്തിക്കുന്നത്? പാശ്ചാത്യർ പറയുന്ന മാതിരി അത് ഈ കാണുന്ന ശരീരത്തിന്റെയോ അത് രൂപം കൊടുക്കുന്ന മനസ്സിന്റെയോ സൃഷ്ടിയാണോ ?കുറേ മൂലകങ്ങളും സംയുക്തങ്ങളും കൂടിച്ചേർന്നാൽ ഈ കാണുന്ന വ്യക്തിത്വം ഉണ്ടാകുമോ ? ഈ ചേതന എവിടെനിന്നു വരുന്നു? ഈ അത്ഭുതങ്ങൾ എങ്ങനെ സംഭവിക്കുന്നു?
ഇത് ഈശ്വരന്റെ പ്രവൃത്തിയാണെന്ന് സമ്മതിക്കാതിരിക്കുവാൻ വയ്യ. സങ്കീർണ്ണമായ ഈ ശരീരവും, അതിനേക്കാൾ സങ്കീർണ്ണമായ ഈ മനസ്സും, അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ബുദ്ധിശക്തിയും ഒക്കെ ഈശ്വരന്റെ പ്രകടനമോ അവതരണമോ മാത്രമാണ്. ഇത് അവിടുത്തെ കർമ്മം ആകുന്നു. അവിടുന്നാണ് നമ്മളിലൂടെ പ്രവൃത്തിക്കുന്നത്. താൻ പാതി ദൈവം പാതി എന്ന് പറയുമ്പോഴും അത് പൂർണ്ണമാകുന്നില്ല! അവിടെ നമ്മൾ ദൈവത്തിന്റെ കുറെ കർമ്മങ്ങൾ വക്രിച്ചെടുക്കുന്നു. ഇത് എന്റെ കർമ്മം ആണെന്ന് പറയുമ്പോൾ നമ്മുടെ ‘അഹം’ രൂപപ്പെടുന്നു. അഹത്തോടൊപ്പം സ്വാർഥതയും രൂപംകൊള്ളുന്നു. അവിടെ വൃക്തിബോധവും ശരീര ബോധവും ഉത്ഭവിക്കുന്നു. നാം നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ മറക്കുകയും ചെയ്യുന്നു.
നമ്മിലൂടെ പ്രവർത്തിക്കുന്ന ഈശ്വരന്റെ ഈ കർമ്മങ്ങളുടെ ഉത്തരവാദിത്വം നാം സ്വയം ഏറ്റെടുക്കുമ്പോൾ അവയുടെ പ്രതിഫലത്തിനുമേൽ നാം ഒരു അവകാശവാദം കൂടി ഉന്നയിക്കുന്നുണ്ട്. “ഇത് എന്റെ കർമ്മമാണ്, ഇതിന്റെ പ്രതിഫലം എനിക്കുള്ളതാണ്.” പ്രതിഫലം പ്രതീക്ഷിച്ച് ചെയ്യുന്ന കർമ്മമൊന്നും നിഷ്കാമ കർമ്മം അല്ല. അവ സ്വാർത്ഥ കർമ്മങ്ങൾ ആകുന്നു. അവ നമുക്ക് ശാശ്വതമായ ശാന്തി തരുന്നതിന് പകരം സുഖദുഃഖങ്ങൾ സമ്മാനിക്കുന്നു. ഞാൻ ബ്രഹ്മം തന്നെയാണെന്നുള്ള ശാശ്വതസത്യം വിസ്മരിക്കപ്പെടുകയും ആ സ്ഥാനത്ത് ഞാൻ ഈ കാണുന്ന ശരീരമാണ് എന്നുള്ള മൂഢമായ വിചാരം പ്രബലപ്പെടുകയും ചെയ്യുന്നു.
ഈശ്വരപ്രണിനിധാനം എന്നാൽ ഈ മൂഢതയെ ജയിക്കുക എന്നതാകുന്നു. ഈ ശരീരത്തിലൂടെ പ്രവർത്തിക്കുന്നത് അവിടുന്നാണ് എന്നും ,അതിന്റെ പ്രതിഫലം അവിടേക്ക് ഉള്ളതാണെന്നും , ഞാൻ എന്ന് പറയുന്ന ഒന്നില്ലെന്നും, ഉണ്ടെങ്കിൽ തന്നെ അത് ഈശ്വരനിൽ നിന്നും അടർത്തിയെടുക്കാൻ ആവാത്ത ഒരു സത്തയാണെന്നും സമ്മതിച്ചു കൊടുക്കുമ്പോൾ നമ്മുടെ അസ്വസ്ഥതകൾ തിരോഭവിക്കുന്നു; നമ്മിലെ അല്പത്വം തിരോഭവിക്കുന്നു. നാം നിസ്വാർത്ഥരായി മാറുന്നു. ഇപ്രകാരം നിസ്വാർത്ഥ കർമ്മം അനുഷ്ഠിക്കുന്നത് ആകുന്നു നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം. ഇവിടെ നാം സത്യം പറയുന്നു .മറിച്ചു പറയുന്നതെല്ലാം നുണയാണ്. അഹവും സ്വാർത്ഥതയും മിഥ്യയാകുന്നു. അവ ദ:ഖത്തിലേക്കുള്ള പ്രവേശന കവാടങ്ങളാണ്. ഈശ്വരപ്രണിനിധാനം ആകട്ടെ നിഷ്കാമകർമ്മം അനുഷ്ഠിക്കുവാൻ ഉള്ള ഏറ്റവും സ്വാഭാവികമായ മാർഗ്ഗവും ആകുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഷിബു മാത്യൂ.
സീറോ മലബാര്‍ സഭയുടെ തലവന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ മന്നയ്ക്ക് നല്‍കിയ ആശംസയുടെ പൂര്‍ണ്ണരൂപം.
ആയിരം എപ്പിസോഡിന്റെ നിറവില്‍ ‘മന്ന’.
സോഷ്യല്‍ മീഡിയ വചന പ്രഘോഷണത്തിനും കൂടി ഉപയോഗിക്കണമെന്ന പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ആഹ്വാനം അന്വര്‍ദ്ധമാക്കി ഫാ. ബിനോയ് ആലപ്പാട്ട് മന്ന എന്ന പേരില്‍ യൂ ട്യൂബില്‍ ദിവസവും പബ്‌ളീഷ് ചെയ്യുന്ന ദൈവവചനപ്രഘോഷണത്തിന്റെ ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയായി. വചനം പ്രഘോഷിക്കുന്നതോടൊപ്പം വ്യക്തികളുടെയും സമൂഹത്തിന്റെയും സഭയുടെയും ആദ്ധ്യാത്മികവും ഭൗതീകവുമായ വിഷയങ്ങള്‍, അനുസ്മരിക്കപ്പെടേണ്ട ദിവസങ്ങളുടെയും കാലങ്ങളുടെയും ചിന്തകള്‍ ഇവയെല്ലാം വിശുദ്ധ ബൈബിളിലെ വചനങ്ങളുമായി കൂട്ടിയിണക്കി സഭയ്ക്കും സമൂഹത്തിനും വ്യക്തികള്‍ക്കും പോസിറ്റീവായ ഊര്‍ജ്ജം പകരുക എന്നതാണ് മന്ന കൊണ്ട് ഉദ്ദേശിക്കുന്നത്. തിരുപ്പിറവിക്ക് ഒരുക്കമായ സന്ദേശങ്ങള്‍ നല്‍കി 2017 ഡിസംബര്‍ ഒന്നിനാണ് മന്നയുടെ ആദ്യ എപ്പിസോഡ് റിലീസായത്.
മുടങ്ങാതെ ആയിരം എപ്പിസോഡില്‍ എത്തുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും വീഡിയോ രൂപത്തില്‍. വായനക്കാര്‍ക്ക് താല്പര്യമുള്ള ഈ വിഷയവുമായി ബന്ധപ്പെട്ട് മലയാളം യുകെ സ്പിരിച്ച്വല്‍ ടീം ഫാ. ബിനോയ് ആലപ്പാട്ടുമായി ബന്ധപ്പെട്ടിരുന്നു.
മന്ന എന്ന ചിന്ത ജന്മമെടുത്തതെങ്ങനെയെന്ന ചോദ്യത്തിന് ഫാ. ബിനോയ് മറുപടി പറഞ്ഞതിങ്ങനെ.
പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഒരിക്കല്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ സോഷ്യല്‍ മീഡിയയിലാണ് ജനം മുഴുവനും. സോഷ്യല്‍ മീഡിയയിലെ എല്ലാ ഉപകരണങ്ങളും വചന പ്രഘോഷണത്തിനും കൂടി ഉപകരിക്കുന്ന വിധത്തിലാവണം. ഈയൊരു ചിന്തയാണ് മന്നയുടെ പിറവിക്ക് കാരണം. കൂടാതെ, എന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് തേന്‍പള്ളില്‍ അച്ചന്റെ പ്രോത്സാഹനം ഉണ്ടായിരുന്നു.
ഒരു ക്യാപ്‌സൂള്‍ ടൈപ്പാണ് മന്ന. കുറഞ്ഞ സമയം കൊണ്ട് വചനത്തേക്കുറിച്ചൊരു ധ്യാനം. വചനം മനസ്സിന്റെ ഭാഗമാകാന്‍ പെട്ടന്ന് സാധിക്കണം. ഒത്തിരി പറയുന്നതിലല്ല കാര്യം.
മന്ന നേരിട്ട പ്രതിസന്ധികള്‍, മന്ന കത്തോലിക്കാ സഭയ്ക്ക് നല്‍കിയ സംഭാവനകള്‍, ആയിരം എപ്പിസോഡ് ചെയ്ത ഫാ. ബിനോയ് മന്നയില്‍ എങ്ങനെ ആനന്ദം കാണുന്നു ഈ ചോദ്യങ്ങളോടെല്ലാം ഫാ. ബിനോയ് പ്രതികരിച്ചതിങ്ങനെ.
ഒരു പ്രതിസന്ധിയും മന്ന നേരിട്ടിട്ടില്ല. ഇത് എന്റെ പാഷനാണ്. ദിവസവും രാവിലെ അല്പനേരം ധ്യാനിക്കും. പിന്നീട് റിക്കോര്‍ഡ് ചെയ്ത് എഡിറ്റ് ജോലികളും നടത്തി അപ് ലോഡ് ചെയ്യും. ശുശ്രൂഷ ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാകുമായിരിക്കാം. പക്ഷേ ഞാനതറിയുന്നില്ല. സാധാരണക്കാരന്റെ ഭാഷയില്‍ വചനം പ്രഘോഷിക്കണം. ആരോഗ്യമുള്ളിടത്തോളം കാലം മന്നയുമായി മുന്നോട്ട് പോവുക എന്നതാണ് ആഗ്രഹം. മന്നയ്ക്കായി ഒരുങ്ങുന്നത് എനിക്കെന്നും ആനന്ദമാണ്. ഒരു പാട് ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ഞങ്ങളുടെ സഭയിലെ വൈദീക സഹോദരങ്ങള്‍ എല്ലാം വലിയ പ്രോത്സാഹനം തന്നുകൊണ്ടിരിക്കുന്നു. ഒരു വലിയ സന്തോഷമുള്ളതിതാണ്. ആയിരം എപ്പിസോഡ് ചെയ്തിട്ടും ആവര്‍ത്തന വിരസതയുണ്ടായിട്ടില്ല എന്ന് പലരും പറഞ്ഞു. അത് പരിശുദ്ധാത്മാവിന്റെ കൃപ മാത്രമാണെന്ന് വിശ്വസിക്കുന്നു. ഫാ. ബിനോയ് പറഞ്ഞു.
സഭാ മേലധ്യക്ഷന്‍മാര്‍ മുതല്‍ സമൂഹത്തിന്റെ നിരവധി മേഘലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ മന്നയ്ക്ക് ആശംസയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ സാങ്കേതികമായ തടസ്സം ഉള്ളതുകൊണ്ട് പലതും ഒഴിവാക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു.
ആശംസകളിലൂടെ…
ഫാ. മാത്യൂ മുളയോലില്‍
(ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത, ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ കമ്മീഷന്‍ ചെയര്‍മാന്‍, രൂപതയുടെ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ )
വചനത്തോട് ബിനോയ് അച്ചന്‍ കാണിക്കുന്ന താല്പര്യമാണ് മന്ന. അത് ആയിരം എപ്പിസോഡില്‍ എത്തിയതില്‍ ഞാനും അതിയായി സന്തോഷിക്കുന്നു. മന്നയുടെ പല എപ്പിസോഡും കാണുവാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അതില്‍ അനുദിന വചന വിചിന്തനങ്ങള്‍, ലോകമാസകലം അനുസ്മരിക്കപ്പെടേണ്ട പ്രത്യേക ദിനങ്ങളുടെ ചിന്തകള്‍, നോമ്പ് കാലം പോലെ അനുസ്മരിക്കപ്പെടേണ്ട കാലങ്ങളേക്കുറിച്ചുള്ള ചിന്തകള്‍ എല്ലാം അടങ്ങിയ മന്ന, അത് ശ്രവിക്കുന്നവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുകയും ജീവിത വിജയം നേടുകയും ചെയ്യുമെന്നതില്‍ തെല്ലും സംശയമില്ല. അച്ചന്റെ ഈ സംരംഭത്തിന് എല്ലാവിധ ആശംസയും പ്രാര്‍ത്ഥനയും നേരുന്നു.
ഫാ. ജോസഫ് അന്തിയാകുളം
(സ്പിരിച്ച്വല്‍ കമ്മീഷന്‍ ചെയര്‍മാന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
മന്ന ഇസ്രായേല്‍ ജനത്തിന് വിശപ്പിനുള്ള ആഹാരമായിരുന്നു. പുതിയ നിയ്മത്തിലെ വിശുദ്ധ കുര്‍ബാനയുടെ മുന്നാസ്വാദനമായിരുന്നു പഴയ നിയ്മത്തിലെ മന്ന. ആത്മീയ ദാഹത്തോടു കൂടി മാത്രമേ ഇത് ഭുജിക്കാനാവൂ. ബിനോയ് അച്ചന്‍ ഒരുക്കുന്ന മന്നയിലെ സന്ദേശങ്ങള്‍ കേള്‍ക്കുന്നവരില്‍ തീര്‍ച്ചയായും ഒരു ആത്മീയ ഉണര്‍ച്ച് ലഭിക്കുവാനിടയായിട്ടുണ്ട് എന്നത് ശ്ലാഹനീയമാണ്. ഓരോ പ്രഭാതത്തിലും ഉന്മേഷം നല്‍കുന്ന ആത്മീയ വെളിച്ചമാണ് മന്ന നല്‍കുന്ന സന്ദേശങ്ങള്‍. ധാരാളം പേരുടെ ആത്മീയ വിശപ്പകറ്റാന്‍ മന്ന കാരണമാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ബിനോയ് അച്ചന് എല്ലാവിധ ആശംസയും പ്രാര്‍ത്ഥനയും നേരുന്നു.
സി. ആന്‍ മരിയ SH
(ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ആന്റ് ചെയര്‍പേഴ്‌സണ്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
ഈശോയുടെ കരങ്ങളിലെ ഉപകരണമായി മാറിക്കൊണ്ട് തനിക്ക് കിട്ടിയ ആത്മീയ വെളിച്ചം മന്നയിലൂടെ മറ്റുള്ളവരിലേയ്ക്ക് പകരാന്‍ അച്ചനെടുത്ത കഠിനമായ അധ്വാനത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആദ്യമേ പ്രാര്‍ത്ഥിക്കുന്നു. ഈ മീഡിയയിലൂടെ കര്‍ത്താവിന്റെ വചനം താന്‍ ആയിരിക്കുന്നിടത്തു നിന്ന് അനേകം ഹൃദയങ്ങളിലേയ്ക്ക് എത്തിക്കുമ്പോള്‍ തീര്‍ച്ചയായും അച്ചന്റെ പേര് സ്വര്‍ഗ്ഗത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാവും എന്ന് ഉറപ്പാണ്. കാലഘട്ടത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിഞ്ഞു കൊണ്ട് വിശ്വാസത്തെ തിരുവചനത്തിലേയ്ക്കും വിശുദ്ധ കുര്‍ബാനയിലേയ്ക്കും സഭയിലേയ്ക്കുമൊക്കെ ചേര്‍ത്ത് പിടിക്കാന്‍ വലിയ കരുതലും ശ്രദ്ധയും അച്ചന്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളത് സത്യമാണ്. ദൈവവചനം പങ്കുവെയ്ക്കുവാനുള്ള അച്ചന്റെ തീവ്രമായ ആഗ്രഹത്തിന് ദൈവം നല്ല ഫലം തരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫാ. ജേക്കബ് ചക്കാത്ര
( സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി, SMYM ഗ്ലോബല്‍ ഡയറക്ടര്‍, യുവദീപ്തി SMYMചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍)
ബഹുമാനപ്പെട്ട ബിനോയ് ആലപ്പാട്ടച്ചന്റെ ഹൃദയഹാരിയായ വചന പ്രസംഗം ‘മന്നാ’ എന്ന യൂടൂബ് ചാനലിലൂടെ ശ്രവിക്കുമ്പോള്‍ ഒരു പാട് സന്തോഷം. 1000 എപ്പിസോഡ് പൂര്‍ത്തിയാക്കുമ്പോള്‍ അഭിമാനത്തോടെ ആദരവോടെ അച്ചനെ അഭിനന്ദിക്കുന്നു. ഓരോ നാളിനെയും വചന ബദ്ധമായി അവതരിപ്പിക്കുമ്പോള്‍ വചനത്തിന്മേല്‍ ദിനംപ്രതിയുള്ള ധ്യാനം എത്രമാത്രം ആത്മാര്‍ത്ഥമായുള്ളതാണ്. ജീവിത വിശുദ്ധിയും ആത്മാര്‍ത്ഥമായ സമര്‍പ്പണവും അച്ചന്റെ ഓരോ ധ്യാന ചിന്തകളേയും വേറിട്ടതാക്കുന്നു. അവസരങ്ങളെ പ്രയോജനപ്പെടുത്തി കാലഘട്ടത്തിനനുസരിച്ച് വചനാവിഷ്‌കാരം നടത്തുന്ന ബിനോയ് അച്ചന്റെ ധ്യാനം ശ്രവിക്കുമ്പോള്‍ ആത്മാവിനെ തൊട്ടുണര്‍ത്തുന്നു. ഉണര്‍ത്ത് പാട്ടായും മനസ്സിനെയും ശരീരത്തേയും ബലപ്പെടുത്തുന്ന സ്വര്‍ഗ്ഗീയമന്നയായും മന്നാ പ്രഭാഷണം മാറുന്നു. ഇനിയും ഇടമുറിയാതെ വചനം ഒഴുകട്ടെ. ഒരു പ്രവാഹമായും കടല്‍ ഇരമ്പലായും അച്ചന്‍ ശബ്ദിക്കട്ടെ. വിത്ത് വീഴുന്ന വയല്‍ കോരിത്തരിച്ച് നൂറ് മേനി ഫലങ്ങള്‍ കൊയ്യുമ്പോള്‍ വയലുടമ വിത്ത് വിതച്ച് കൊയ്യുന്നവന്റെ നെറ്റിമേല്‍ ഇപ്രകാരം എഴുതും… ദൈവത്തിന് വിശ്വസ്തനായ കാര്യസ്ഥന്‍..
ജോളി മാത്യൂ
(വിമന്‍സ് ഫോറം സ്ഥാപക പ്രസിഡന്റ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
ബഹു. ബിനോയി ആലപ്പാട്ട് അച്ചന്‍ ഒരുക്കുന്ന ‘മന്ന’ എന്ന ദൈവവചന പ്രഘോഷണം ആയിരം എപ്പിസോഡ് പൂര്‍ത്തിയാകുമ്പോള്‍ അത് അദ്ധ്യാത്മിക യാത്രയിലെ ഒരു നിര്‍ണ്ണായക നാഴികകല്ലാവുകയാണ്. അച്ചനുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ആദ്ധ്യാത്മിക ബന്ധവും, അനുഭവങ്ങളും ഒരു ആത്മ സാഫല്യമായി കരുതുന്നു. വളരെ അഗാധമായ ദൈവശാസ്ത്ര വിഷയങ്ങള്‍ അവയുടെ തീഷ്ണതയും, ഗൗരവവും ശോഷിക്കാതെ സാമാന്യ മനസ്സുകളിലേക്ക് ലളിതവും ദീപ്തവുമായി സംവേദിക്കുവാനുള്ള അച്ചന്റെ അനന്യമായ കഴിവ് ദൈവനിവേശിതമെന്നല്ലാതെ മറ്റെന്തുപറയാന്‍? ദൈവ വചനങ്ങളെ ജീവിത യാത്രയില്‍ അനുഭവവേദ്യമാക്കി ആത്യന്തീക ലക്ഷ്യത്തിലേക്കുള്ള പ്രയാണം അര്‍ത്ഥസമ്പുഷ്ടമാക്കുന്ന ഈ വചന സമൃദ്ധിയുടെ സമ്പന്നതയില്‍ ഒരു നവ ക്രിസ്തീയ ജീവിതം നയിക്കുവാനുതകുന്ന പാത വെട്ടിത്തുറന്ന ബിനോയി അച്ചനെ അത്യന്തം ബഹുമാനപൂര്‍വ്വം അനുമോദിക്കാം. ഇനിയും അപൂര്‍ണ്ണമായ, അപക്വമായ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് അച്ചന്‍ തരുന്ന ‘മന്ന’ ധാരാളം പൊഴിക്കട്ടെ, എന്നു പ്രാര്‍ത്ഥിക്കുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ആദ്ധ്യാത്മിക ജീവിതത്തിന് പുതിയ മാനങ്ങള്‍ തേടുന്ന ഫാ. ബിനോയ് ആലപ്പാട്ട് CMFനും മന്നയ്ക്കും മലയാളം യുകെ സ്പിരിച്ച്വല്‍ ന്യൂസ് ടീമിന്റെ ആശംസകള്‍.