ജോജി തോമസ്
സമൂഹത്തിൻെറയും സഭയുടെയും അടിസ്ഥാനശിലകൾ എന്ന് പറയുന്നത് കുടുംബങ്ങളാണ്. യുവതലമുറയെ കരുപിടിപ്പിക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ആധുനിക കാലഘട്ടത്തിൽ തിരക്കേറിയ ജീവിതശൈലിക്കിടയിൽ കുടുംബങ്ങളുടെ ധാർമിക മൂല്യങ്ങളിൽ പലതരത്തിലുള്ള മൂല്യ ചോർച്ച വന്നിട്ടുണ്ട്. ഇവിടെയാണ് കുടുംബനവീകരണത്തിൻറെ പ്രാധാന്യം. കുടുംബങ്ങളെ നവീകരിക്കുക സഭയുടെ മൂല്യങ്ങൾക്ക് ഒത്തു കൊണ്ടു വരികയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിൻെറ നേതൃത്വത്തിലുള്ള കുടുംബ നവീകരണ ധ്യാനം ഈ ആഴ്ച അവസാനം നടക്കുകയാണ്.
ഫാദർ ജോർജ് പനയ്ക്കലിനും, ഫാ. തോമസ് കോഴിമലയ്ക്കും ഒപ്പം വിൻസെൻഷ്യൻ വൈദികരും, MCBS വൈദികരും ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നതാണ്. ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനായിട്ട് ഗ്രെയിറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലുള്ള എല്ലാ കുടുംബങ്ങളെയും ആഹ്വാനം ചെയ്തിരിക്കുകയാണ്. ജൂൺ 5,6,7 (വെള്ളി.ശനി.ഞായർ) തീയതികളിൽ രാവിലെ 11.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് ധ്യാനം നടത്തപ്പെടുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഈ ധ്യാനം ലഭ്യമാണ്.
YouTube channel: https://www.youtube.com/user/UKDivine
Facebook page: https://www.facebook.com/drcuk
നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ക്കപ്പെട്ട പ്രാഗിലെ കന്യാമറിയത്തിന്റെ ചരിത്രപ്രതിമ തല്‍സ്ഥാനത്ത് പുനസ്ഥാപിച്ചു. 1652-ൽ സ്വീഡനെതിരായ കത്തോലിക്കാ അനുകൂല ഹബ്സ്ബർഗ് സേനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായാണ് പ്രതിമ ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍, ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ഹബ്സ്ബർഗ് സാമ്രാജ്യം തകർന്നപ്പോൾ 1918 നവംബറിൽ ഒരു കൂട്ടം പരിഷ്‌ക്കരണവാദികള്‍ പ്രതിമ തകര്‍ത്തു. ഹബ്സ്ബർഗ് അടിച്ചമർത്തലിന്റെ പ്രതീകമായാണ് വിപ്ലവകാരികൾ അതിനെ കണ്ടത്.
ചെക്ക് തലസ്ഥാനത്തെ ഓൾഡ് ടൗൺ സ്ക്വയറിലാണ് 17 മീറ്റർ ഉയരത്തിലുള്ള കന്യാമറിയത്തിന്റെ പ്രതിമ പുനസ്ഥാപിച്ചിരിക്കുന്നത്. ശില്പിയായ പെറ്റർ വാന-യുടെ ഏറെ നാള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയായത്. ഏഴ് മണിക്കൂർ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് മൂന്ന് ടൺ ഭാരമുള്ള പ്രതിമ പഴയ സ്ഥലത്ത് സ്ഥാപിച്ചത്.
തകര്‍ക്കപ്പെട്ട പഴയ പ്രതിമയുടെ അവശിഷ്ടങ്ങള്‍ ചെക്ക് ദേശീയ മ്യൂസിയത്തിന്റെ ഭാഗമായ പ്രാഗിന്റെ ലാപിഡേറിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രാഗ് സിറ്റി കൗൺസിലില്‍ നിന്നടക്കം വിവിധ കോണുകളില്‍നിന്നും പ്രതിമ പുനസ്ഥാപിക്കുന്നതിനെതിരെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകളെ മറികടന്നുകൊണ്ടാണ് കന്യാമറിയത്തെ പഴയ സ്ഥാനത്തേക്ക് എത്തിച്ചത്.
ഈ പ്രതിമ ഇപ്പോഴും ഹബ്സ്ബർഗ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്നും രാജ്യത്ത് കത്തോലിക്കാ ആധിപത്യം നടപ്പാക്കുമെന്ന ആശയമാണ് അത് മുന്നോട്ടു വയ്ക്കുന്നതെന്നും പദ്ധതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗവും നിരീശ്വരവാദികളുമാണ് എതിര്‍പ്പുകളുടെ മുന്‍ നിരയില്‍ ഉള്ളത്. യൂറോപ്പില്‍ മത വിശ്വാസികള്‍ ഏറ്റവും കുറവുള്ള രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്.
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റ് നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശ്ശിക്കാൻ അവസരം . ബൈബിൾ സംബന്ധിയായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത് .പേരുകൾ നിർദേശിക്കേണ്ട അവസാന തിയതി ജൂൺ 10 ആയിരിക്കും. പേര് നിർദേശിക്കുന്നവർ അവരുടെ മുഴുവൻ പേര് , മിഷൻ/ ഇടവക എന്നിവ കൃത്യമായി ചേർത്തിരിക്കണം . മത്സരത്തോടൊപ്പം നിങ്ങൾ തിരെഞ്ഞെടുത്ത പേരിന്റെ അർത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കൽ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാതിച്ചിരിക്കണം . കുട്ടികൾക്കും മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം . നിങ്ങൾ നിർദേശിക്കുന്ന പേരുകൾ [email protected] എന്ന ഇമെയിലിൽ അയക്കുക ഈമെയിലിൽ സബ്ജെക്ട് csmegbonline Bible quiz എന്ന് ചേർത്തിരിക്കണം .ആദ്യഘട്ട രജിസ്‌ട്രേഷൻ പൂർത്തിയായപ്പോൾ ആയിരത്തിയഞ്ഞൂറോളം കുട്ടികൾ ആറാം തിയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ യോഗ്യത നേടിയത് .
ജൂൺ 10 ആണ് ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി . ജൂൺ 6 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും . പതിമൂന്നാം തീയതി മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും . അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെയും വികാരിജനറാൾമാരുടെയും മറ്റു വൈദീകരുടെയും അനുഗ്രഹാശിസുകളോടെ രൂപത സമൂഹം ഒന്നിച്ച് ഈ വലിയ ബൈബിൾ പഠനമത്സരത്തിലേക്ക് പ്രവേശിക്കുകയാണ് . രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കുള്ള യൂസർ നെയിമും പാസ്‍വേർഡും അവരുടെ രജിസ്റ്റേർഡ് ഇമെയിലിൽ ഈ ദിവസങ്ങളിൽ ലഭിക്കും . മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റ് http://smegbbiblekalotsavam.com/?page_id=595 സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ ക്വിസ്. പി ആർ. ഓ .ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു .ഇതിനോടകം ഏകദേശം ആയിരത്തോളം കുട്ടികൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. . ജൂൺ 3 ന് മുൻപ് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കും ആറാം തിയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും. ഇതുവരെ രജിസ്റ്റർ ചെയ്ത മത്സരാത്ഥികൾക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പർ അയച്ചു കൊടുത്തുകഴിഞ്ഞു . മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യൂസർ നൈമും പാസ്‌വേർഡും വരും ദിവസങ്ങളിൽ മത്സരാത്ഥികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ ലഭിക്കും . വിശുദ്ധ ഗ്രന്ഥത്തെ കൂടുതലായി പഠിക്കുവാൻ ലഭിക്കുന്ന ഈ അവസരത്തെ എല്ലാ മതപഠന വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തണമെന്നും , മാതാപിതാക്കൾ അതിനുള്ള പ്രോത്സാഹനം കുട്ടികൾക്ക് എല്ലായ്പ്പോഴും നൽകണമെന്നും അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. . മൂന്നു എയ്ജ് ഗ്രൂപ്പുകളിലായി മൂന്ന് റൗണ്ട് മത്സരങ്ങൾ ആണ് നടത്തപ്പെടുന്നത് . ജൂൺ 6 ന് ആരംഭിക്കുന്ന മത്സരങ്ങൾ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത്. നാല് ആഴ്ചകൾ നീളുന്ന ആദ്യ റൗണ്ടിൽ ആദ്യ ആഴ്ചത്തെ മത്സരങ്ങൾ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂൺ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികൾക്ക് നൽകുന്നതായിരിക്കും ജൂൺ 10 ന് രജിസ്‌ട്രേഷൻ ക്ലോസ് ചെയ്യും . എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . ആഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും . അഭിവാദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹത്തോടെ ബഹുമാനപ്പെട്ട വികാരി ജനറാൾ അച്ചന്മാരുടെയും മറ്റു വൈദീകരുടെയും നേതൃത്വത്തിൽ കുട്ടികളുടെ ബൈബിൾ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തിൽ ഉറപ്പുള്ളവരാക്കുവാനും തങ്ങൾക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികൾക്കായി തുറന്നിടുക എന്ന ലക്ഷ്യത്തോടെയാണ് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ഇത്തരത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .ഇതിനായി ബഹുമാനപ്പെട്ട ജോർജ് എട്ടുപറ അച്ചന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു ണ്ട് . മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ http://smegbbiblekalotsavam.com/?page_id=595 നിന്നും ലഭ്യമാകുമെന്നും ഓൺലൈൻ ബൈബിൾ ക്വിസ് പി .ആർ .ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക
സ്‌പിരിച്വൽ ഡെസ്ക്. മലയാളം യുകെ
ഇന്ന് മെയ് മുപ്പത്തിയൊന്ന്. പരിശുദ്ധ കന്യകയുടെ വണക്കമാസം വീടലും പെന്തക്കുസ്താ തിരുന്നാളും ക്രൈസ്തവർ ഒരുമിച്ചാഘോഷിക്കുന്ന ദിവസം. മരിയഭക്തി ആധുനിക തലമുറയിൽ വളർത്തുക എന്ന ലക്ഷ്യവുമായി മെയ് ആദ്യം മുതൽ മലയാളം യുകെ സ്പിരിച്വൽ ടീം മാതാവിൻ്റെ വണക്കമാസം പ്രസിദ്ധീകരിച്ചു വരികയായിരുന്നു. വായനക്കാരുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം വണക്കമാസം തുടർന്ന് ഓഡിയോ രൂപത്തിൽ പ്രസിദ്ധീകരണം ആരംഭിച്ചു. ശ്രോതാക്കൾക്ക് മനസ്സിലാകുവാൻ പാകത്തിന് വളരെ ലളിതമായ ഭാഷയിൽ വണക്കമാസ പുസ്തകത്തിൻ്റെ അതേ രൂപത്തിൽ ഗുജറാത്തിൽ ആത്മീയ ശുശ്രൂഷ ചെയ്യുന്ന ഫാ. ബിനോയ് ആലപ്പാട്ട് CMF മാതാവിൻ്റെ വണക്കമാസം ഓഡിയോ രൂപത്തിലാക്കി.
വായിക്കുന്നതിനേക്കാൾ കേൾക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ ഗ്രഹിക്കുവാൻ സാധിക്കുന്നത് എന്നാണ് ഫാ. ബിനോയിയുടെ അഭിപ്രായം.
ഗുജറാത്തിലെ ഗാന്ധിനഗർ ഇടവകയിൽ സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി സേവനമനിഷ്ഠിക്കുന്ന ഫാ. ബിനോയി ആലപ്പാട്ട് ക്ലരീഷ്യൻ മിഷിനറീസ് സഭാംഗമാണ്. കേരളത്തിൽ കുട്ടനാട്ടിലെ തെക്കേക്കരയിലാണ് ഫാ. ബിനോയിയുടെ ജന്മദേശം. കരിസ്മാറ്റിക് ധ്യാനഗുരു കൂടിയാണദ്ദേഹം.
പരിശുദ്ധ അമ്മയിലൂടെ ലഭിച്ച അനുഗ്രഹം വിശ്വാസികളുമായി പങ്കുവെയ്ക്കാൻ ബഹുമാനപ്പെട്ട വൈദീകർ അടക്കം നിരവധിയാളുകൾ മലയാളം യുകെ സ്പിരിച്ച്വൽ ടീമിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്നു.
പെന്തക്കുസ്ത തിരുന്നാളിൽ മാതാവിൻ്റെ വണക്കമാസം കാലം കൂടുമ്പോൾ ഫാ. ബിനോയ് ആലപ്പാട്ട് മരിയഭക്തരോട് നേരിട്ട് സംസാരിക്കുകയാണ്. വീഡിയോ കാണുക.
ജോജി തോമസ്
കോവിഡ് 19 ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിതചര്യയിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ല. കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വിശ്വാസ പരിപാലനത്തിന്റെ ഭാഗമായുള്ള പല ആചാരങ്ങളിലും തടസ്സങ്ങൾ സൃഷ്ടിക്കാൻ കൊറോണ കാലത്തിനായി. എന്നാൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ ഇതിനെ മറികടക്കാമെന്നതിനും, വിശ്വാസികളുടെ അനുദിന ആത്മീയ ജീവിതത്തിലേയ്ക്ക് കടന്നു വരാൻ സാധിക്കുമെന്നതിന്റെയും ഉത്തമ ഉദാഹരണമാണ് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പല ഇടപെടലുകളും. മലയാളത്തിലും, ഇംഗ്ലീഷിലുമുള്ള തിരുക്കർമ്മങ്ങൾ, പ്രാർത്ഥനാ പരിപാടികൾ, ധ്യാനങ്ങൾ എന്നിവയിലൂടെ സഭാംഗങ്ങളുടെ വിശ്വാസ ജീവിതത്തിൽ ആവശ്യമായ പിന്തുണ നൽകാനുള്ള പ്രയത്നത്തിലാണ് ബ്രിട്ടനിലെ സീറോ മലബാർ സഭ. ഓൺലൈനിലൂടെയുള്ള പ്രസ്തുത പരിപാടികളിലെല്ലാം ആയിരക്കണക്കിന് വിശ്വാസികളാണ് സജീവമായി പങ്കെടുക്കുന്നത്. കുട്ടികൾക്കായി ജൂൺ മാസത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ബൈബിൾ ക്വിസ്സാണ് ഇതിൽ ഏറ്റവും പുതുമയാർന്നത്. നൂറുകണക്കിന് കുട്ടികളാണ് ബൈബിൾ ക്വിസ്സിൽ പങ്കെടുക്കാൻ താല്പര്യം കാണിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികളെ ബൈബിൾ ക്വിസ്സിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സന്ദേശവും, വീഡിയോയും ഇതിനോടകം എല്ലാ ഇടവകകളിലും, മിഷനിലും എത്തുകയും ചെയ്തിരുന്നു. ഇനിയും നിരവധി കുട്ടികളും മാതാപിതാക്കളും താൽപര്യവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം മുപ്പതാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. മറിയത്തിനുള്ള പ്രതിഷ്ഠ. ഇതാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം മുപ്പതാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിയൊമ്പതാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. യഥാര്‍ത്ഥമായ മരിയഭക്തി. ഇതാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയൊമ്പതാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ഡിവൈൻ റിട്രീറ്റ് സെൻററിൽ നിന്ന് മെയ് 29 ആം തീയതി തുടങ്ങി 31 ആം തീയതി വരെ നടത്തപ്പെടുന്ന ഓൺലൈൻ ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കാൻ മാർ ജോസഫ് ശ്രാമ്പിക്കൽ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു. മലയാളത്തിലുള്ള ധ്യാനം ഈ ദിവസങ്ങളിൽ 11 30 am to 5 pm വരെയും ഇംഗ്ലീഷിലുള്ള ധ്യാനം 6 pm മുതൽ 10 pm വരെയാണ് നടത്തപ്പെടുന്നത്. ശനിയാഴ്ച ദിവസത്തെ ഇംഗ്ലീഷിലുള്ള ധ്യാനം 12 മണിയ്ക്കാണ് അവസാനിക്കുന്നത്.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിയെട്ടാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. പാപികളുടെ സങ്കേതമായ പരിശുദ്ധ അമ്മ. ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത് ഇതാണ്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയെട്ടാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.