സുധീഷ് തോമസ്
സ്റ്റോക്ക് ഓൺ ട്രെൻഡ് ചെറുപുഷ്പ മിഷൻ ലീഗ് അംഗത്വനവീകരണവും വെഞ്ചരിച്ച മിഷൻലീഗ് ബാഡ്ജുകളും, സുവിശേഷപ്രസംഗകനും തെലുങ്കാന സംസ്ഥാനത്തുള്ള അദിലബാദ് സീറോ മലബാർ രൂപതയുടെ രൂപതാദ്ധ്യക്ഷൻ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ പിതാവ് അംഗങ്ങൾക്ക് നൽകുകയും ചെയ്തു.

ഓൾഫ് മിഷൻലീഗ് കോ-ഓർഡിനേറ്റർ മാത്തച്ചൻ ജോർജ് നേതൃത്വം നൽകി. തുടർന്ന് പിതാവും ഇടവക വികാരി ഫാദർ ജോർജ് എട്ടു പറയിലും ചേർന്ന് പരിശുദ്ധ ദിവ്യബലി അർപ്പിച്ചു. പിതാവ് ഇടവകാംഗങ്ങൾക്ക് സുവിശേഷ സന്ദേശം നൽകി.

യേശുക്രിസ്തുവിന്റെ മിഷനറി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള ഒരു വിശ്വാസ സംഘടനയാണിത്. ചെറുപുഷ്പ മിഷൻ ലീഗ് ഏഷ്യയിലെ സാധാരണക്കാർക്ക് വേണ്ടിയുള്ള ഏറ്റവും വലിയ സംഘടനയാണിത്. എന്നാൽ ഈ സംഘടന ഇപ്പോൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചു.ഹോളി കംമ്യൂനിയൻ സ്വീകരിച്ച കാറ്റക്കിസം കുട്ടികളും മിഷൻ ലീഗിന്റെ അംഗങ്ങളാണ്. വിശ്വാസ രൂപീകരണ പ്രക്രിയയിൽ കൊച്ചുകുട്ടികളെന്ന നിലയിൽ, മതവിദ്യാഭ്യാസ ക്ലാസുകളിൽ പഠിക്കുന്ന കാര്യങ്ങൾ പരിശീലിപ്പിക്കാനുള്ള ഒരു വേദിയാണ് സി എം എൽ.
എന്ന് ട്രസ്റ്റിമാർ
ജിജോ ജോസഫ്, സിബി ജോസ്, സിബി പൊടിപ്പാറ, ബ്ലെസൻ കോലഞ്ചേരി





ഫാ. ഹാപ്പി ജേക്കബ്
പരിശുദ്ധമായ വലിയനോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുകയാണ്. രൂപാന്തര ത്തിൻറെ അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കാൻ നോമ്പിന് വളരെ വലിയ പ്രാധാന്യമുണ്ട്. ഇനിയുള്ള ആഴ്ചകളിൽ നമ്മുടെ ചിന്തയ്ക്ക് ഭവിക്കുന്നത് എല്ലാ വായനകളും രോഗശാന്തി യുടെയും സൗഖ്യ ദാനത്തിനും ഭാഗങ്ങളാണ് ആണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുകയാണ് ലോകം മുഴുവനും പുതിയ ഒരു വൈറസ് രോഗബാധ പൊട്ടിപ്പുറപ്പെട്ടത് ആയിട്ടുള്ള വാർത്തകൾ. ചൈനയിൽ ആരംഭിച്ച ചുരുങ്ങിയ സമയം കൊണ്ട് ലോകമാകെ ഇതിൻറെ ഭയാശങ്കകൾ നിറഞ്ഞിരിക്കുന്നു . ആധുനികതയും ഉത്തരാധുനികതയും നമ്മെ പുൽകുമ്പോളും സൗഖ്യത്തിനും ശമനത്തിനുമായി നാം പുതിയ മാർഗങ്ങൾ തേടുകയാണ്. ദൈവകോപം ആണോ അതോ ദൈവനിഷേധത്തിലൂടെ മനുഷ്യൻ ആയിത്തീർന്ന അവസ്ഥയാണോ ഇത് എന്ന് നാം മനസ്സിലാക്കുകയും പരിശോധിക്കുകയും തെറ്റ് എവിടെയാണെങ്കിലും അത് തിരുത്തി നോമ്പിൻെറ അനുഭവത്തിലേക്ക് കടന്നു വരേണ്ട സമയമാണ്. ഇവിടെ ഇന്ന് നാം കാണേണ്ടത് കാരണങ്ങളല്ല പകരം കൺമുമ്പിൽ പിടഞ്ഞു വീഴുന്ന മനുഷ്യ ജന്മങ്ങൾ ആണ്, കണ്ണുനീരാണ് അതുപോലെ കുടുംബ ബന്ധങ്ങൾ ആണ്. തൊഴിൽ ശാലകൾ അടയുന്നു , സ്കൂളുകൾ പൂട്ടുന്നു , സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു ഇവയെല്ലാം രോഗവുമായി ബന്ധപ്പെട്ട് നാം ഇന്ന് അനുഭവിക്കുന്നു . ഏവരെയും ദൈവസന്നിധിയിൽ സമർപ്പിക്കുകയും പ്രാർത്ഥിക്കുകയും രോഗബാധിതരായിരിക്കുന്ന ഏവർക്കും സൗഖ്യം ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.
ഈ ആഴ്ചയിൽ നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ മർക്കോസിൻെറ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വാക്യങ്ങൾ ആണ്. കർത്താവ് ഒരു ഭവനത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ തളർവാത രോഗം ബാധിച്ച ഒരു മനുഷ്യനെ നാലുപേർ ചുവന്ന് അവൻറെ സന്നിധിയിലേക്ക് കൊണ്ടുവരികയാണ് . അവിടെ ധാരാളം തടസ്സങ്ങളും പ്രതിബന്ധങ്ങളും നാം കാണുന്നു. എന്നാൽ എനിക്ക് ഈ ഭാഗത്ത് നിങ്ങളോട് പറയുവാൻ ആഗ്രഹിക്കുന്ന ഒരു തടസ്സത്തെ കുറിച്ചാണ് ഈ ആഴ്ച ട് എഴുതുന്നത്. അവൻ ബലഹീനനായി കട്ടിലില് കിടക്കുകയാണ് ആ അവസ്ഥയിൽ അവനെ ദൈവസന്നിധിയിലേക്ക് കൊണ്ടുവരുവാൻ അവൻറെ കൂടെയുള്ളവർ എത്രമാത്രം ബുദ്ധിമുട്ടി കാണുമെന്ന് എന്ന് നാം ചിന്തിക്കുക. അതുകൊണ്ട് സുവിശേഷകൻ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. പുരുഷാരം നിമിത്തം അവനെ യേശുവിനെ മുമ്പാകെ എത്തിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ അവർ വീടിൻറെ മേൽക്കൂര പൊളിച്ച് കട്ടിലോടുകൂടി അവനെ യേശുവിൻറെ സന്നിധിയിൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കർത്താവ് അവനോടു നീ നിൻെറ കിടക്ക എടുത്ത് വീട്ടിലേക്ക് പോകുക . ഉടയവൻെറ വാക്ക് കേട്ടപ്പോൾ ഉടൻ തന്നെ അവൻറെ ബന്ധനങ്ങൾ അഴിയുകയും സൗഖ്യം പ്രാപിക്കുകയും അവൻ എഴുന്നേറ്റു നിവർന്നു നിൽക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ സമൂഹത്തിലെ പ്രധാന വ്യക്തികളായ പരീശന്മാരും സാധുക്യരും ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നു . അവരുടെ മനസ്സ് കണ്ടിട്ട് കർത്താവ് ചോദിക്കുകയാണ് ആണ് ഇവൻറെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്ന് പറയുന്നതോ അതോ നീ കട്ടിൽ എടുത്ത് വീട്ടിലേക്ക് പോവുക എന്നു പറയുന്നതാണോ ആണ് എളുപ്പം . അവൻ ദൈവപുത്രനാകയാൽ തനിക്ക് പാപങ്ങളെ മോചിപ്പിക്കുവാൻ അധികാരം ഉണ്ട് എന്ന് അവൻ അവിടെ വെളിപ്പെടുത്തുന്നു.
ആദിമസഭയിൽ വളർച്ചയുടെ ഘട്ടങ്ങളിൽ നാല് തൂണുകളെ കുറിച്ച് നാം മനസ്സിലാക്കുന്നു .അതിൽ ഒന്നാമത് അപ്പോസ്തലന്മാരുടെ പഠിപ്പിക്കലും രണ്ടാമത് കൂട്ടായ്മയും മൂന്നാമത് അപ്പം നുറുക്കലും നാലാമത് പ്രാർത്ഥനയും എന്ന് നാം മനസ്സിലാക്കുന്നു. ആത്മീയ വളർച്ചക്ക് കർശനമായും ഇവ പാലിക്കണം എന്ന് പിതാക്കന്മാർ പഠിപ്പിച്ചു. സഭയുടെ വളർച്ചയിൽ തളർന്നുപോകാതെ നിലനിൽക്കുവാൻ പിതാക്കന്മാർ വിശ്വാസപ്രമാണം നമുക്കായി തന്നു. അവ ഇപ്രകാരം നാം മനസ്സിലാക്കണം സഭ കാതോലികം ആണ് അപ്പോസ്തോലികമാണ് ഏകമാണ് പരിശുദ്ധമാണ് . ഈ നാല് തൂണുകളിൽ ആണ് സഭ നിലനിൽക്കുന്നതും സഭയിലെ അംഗങ്ങളായ നാമോരോരുത്തരും ചേർന്നു വരുന്നതും. ഇതുപോലെ സമർപ്പിതമായ നാലുപേരുടെ വിശ്വാസം കണ്ടിട്ടാണ് കർത്താവ് ഈ തളർവാതരോഗിയെ സൗഖ്യമാക്കിയത്. അത് വിശ്വാസം ആകാം പ്രത്യാശ ആകാം അത് സ്നേഹം ആകാം രക്ഷയുടെ ഉറവിടം ആകാം എങ്ങനെ വേണമെങ്കിലും നമുക്ക് ആ തൂണുകളെ വർണ്ണിക്കാവുന്നതാണ്.
സൗഖ്യം ദൈവദാനം എന്ന് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നു. അതുപോലെതന്നെ പാപം മൂലമാണ് രോഗവും, ദുഃഖവും, ദാരിദ്ര്യവും ലോകത്തിലേക്ക് കടന്നു വന്നത് എന്നും പഠിപ്പിക്കുന്നു. ഈ നോമ്പിൽ വിശുദ്ധരായി തീർന്ന് പാപമോചനം നേടുവാൻ നമുക്ക് കഴിയണം.ഈ നാല് പേരുടെ സമർപ്പണം പോലെ നമ്മുടെ പ്രാർത്ഥനയും നമ്മുടെ സമർപ്പണവും കാരണം ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന എല്ലാ വ്യാധിയും മാറി പോകുവാൻ ഈ നോമ്പ് നമുക്ക് സഹായകമാകട്ടെ.
തൻറെ മകളുടെ സൗഖ്യത്തിന് വേണ്ടി കർത്താവിൻറെ മുമ്പാകെ കണ്ണുനീരോടെ വന്ന സ്ത്രീയോട് പറഞ്ഞ ആ വാക്യം നാം വിസ്മരിക്കരുത് .സ്ത്രീയെ നിൻറെ വിശ്വാസം വലുത് അതിനാൽ നിൻറെ മകൾക്ക് ഈ നാഴികയിൽ തന്നെ സൗഖ്യം വന്നിരിക്കുന്നു.( Mark 5:34) വിശുദ്ധ പത്രോസ് ശ്ലീഹാ നമ്മളോട് ആഹ്വാനം ചെയ്തിരിക്കുന്നത് അവൻറെ അടിപ്പിണരാൽ നമുക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു . (1Pet 2:24) സൗഖ്യ ദാനത്തിന് നാം തടസ്സമായി നിൽക്കുന്നുവെങ്കിൽ ന മ്മുടെ ജീവിതവും നമ്മുടെ പെരുമാറ്റവും തടസ്സമായി മാറുന്നുവെങ്കിൽ ചിന്തിക്കുക. ആ പുരുഷാരം കാരണം അവന് സൗഖ്യം ലഭിക്കുവാൻ നാലുപേർ ശ്രമിച്ചത് പോലെ നമ്മൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും പ്രയാസങ്ങളെയും രോഗങ്ങളെയും യും അതിജീവിക്കുവാൻ ഈ നാലു പേരെ പോലെ നാമും ആയിത്തീർന്നേ മതിയാവുകയുള്ളൂ. ആയതിലേക്ക് നമ്മെ എത്തിക്കുവാൻ ഈ നോമ്പ് സഹായകമാകട്ടെ.
ശുദ്ധമുള്ള നോമ്പ് സമാധാനത്തോടെ വരിക
പ്രാർത്ഥനയിൽ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ
ലണ്ടൻ നഗരത്തെ ഭാവ-രാഗ-താള-ലയ സാന്ദ്രമാക്കി ഏഴാമത് ശിവരാത്രി നൃത്തോത്സവത്തിനു വർണോജ്വലമായ പരിസമാപ്തി. ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ഏഴുവർഷമായി ലണ്ടൻ ശിവരാത്രി നൃത്തോത്സവം നടത്തിവരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ നൂറ്റിഅൻപതോളം നർത്തകർ പങ്കെടുത്ത ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന്, 2020 ഫെബ്രുവരി 29 ന് ഉച്ചക്ക് മൂന്നുമണിക്ക് ക്രോയ്ടോൻ ലാങ്ക് ഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിൽ തിരി തെളിഞ്ഞു. LHA ചെയർമാൻ തെക്കുമുറി ഹരിദാസ് , ക്രോയ്ടോൻ കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദ്, നർത്തകി ആശാ ഉണ്ണിത്താൻ, യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, അശോക് കുമാർ എന്നിവർ ഭദ്ര ദീപം തെളിയിച്ചു നൃത്തോത്സവത്തിന്റെ ഔപചാരികമായ ഉത്ഘാനം നിർവഹിച്ചു. തനതു ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളിൽ ഒന്നാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവം. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താൻ, സുജാത മേനോൻ, വിവേക് എന്നിവരാണ് നൃത്തോത്സവത്തിനു നേതൃത്വം നൽകിയത്. സിനിമാ താരങ്ങളായ പദ്മശ്രീ ജയറാം, പാർവതി ജയറാം, നെടുമുടി വേണു, ലക്ഷ്മി ഗോപാലസ്വാമി, പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാരിയർ, പിന്നണി ഗായകരായ ജി വേണുഗോപാൽ, ബിജു നാരായണൻ, ക്രോയ്ടോൻ മേയർ ഹുമയൂൺ കബീർ, ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ തുടങ്ങി ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിനു നിരവധി കലാ സാംസാകാരിക രാഷ്ട്രീയ പ്രമുഖർ ആശംസകൾ നേർന്നു.

ഭാരതീയ തനിമയാർന്ന കലകളെ വിശിഷ്യാ ക്ഷേത്ര കലകളെ വളർന്നു വരുന്ന തലമുറയെ പരിചയപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി പ്രതിമാസം ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സത്‌സംഗവും അന്നദാനവും നടത്തിവരുന്നുണ്ട്. മീന ഭരണി ആഘോഷങ്ങളോടനുബന്ധിച്ചു മാർച്ച് 28ന് യുകെയിൽ ആദ്യമായി വനിതാ വിഭാഗത്തിന്റെ ഭജന സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് സംഘാടകർ.സഹൃദയരായ കലാസ്വാദകരുടെയും വോളന്റിയര്മാരുടെയും സംഭാവനകൾ കൊണ്ട് മാത്രമാണ് തികച്ചും സൗജന്യമായി പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിക്കുന്നതെന്ന് ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ് അറിയിച്ചു. കഴിഞ്ഞ ആറുവർഷമായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നതും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ്.


ഫാ. ഹാപ്പി ജേക്കബ്ബ്
പരിശുദ്ധമായ നോമ്പിന്റെ രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുവാൻ നാം ഒരുങ്ങുകയാണ്. കാനാവിലെ കല്യാണത്തിന് പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ രൂപാന്തരഭാഗം ചിന്തയിലൂടെ കടന്നുവരികയും അതനുസരിച്ച് വലിയ നോമ്പ് അനുഗ്രഹമായി നാമോരോരുത്തരുടെയും രൂപാന്തരത്തിന് കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ ആഴ്ച നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 12 മുതൽ 16 വരെയുള്ള വാക്യങ്ങൾ ആണ്.
കർത്താവ് തന്റെ പ്രേക്ഷിത പ്രവർത്തനത്തിലൂടെ ജനങ്ങളുമായി അടുത്ത് പെരുമാറുകയും അവർക്ക് വേണ്ട സ്വർഗ്ഗീയമായ കൃപകൾ സ്വായത്തമാക്കുവാൻ വഴി ഒരുക്കുകയും അതിലേക്കു അവരെ ആഹ്വാനം ചെയ്യുകയും, താൻ തന്നെയാണ് യഥാർത്ഥ വഴി എന്ന് അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു . ഇത്തരുണത്തിൽ കർത്താവ് കടന്നു പോകുന്ന വഴിയിൽ കുഷ്ഠ രോഗം ബാധിച്ച ഒരു മനുഷ്യൻ ഇരിക്കുന്നത് അവൻ കാണുകയും രോഗത്തെ അവൻ സൗഖ്യമാക്കുകയും ചെയ്യുന്ന ഒരു വേദഭാഗം ആണ് ഇവിടെ ഇവിടെ നാം ധ്യാനിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത്.
കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് ഉള്ള പരിപൂർണ്ണമായ വിശ്വാസം അതാണ് ഈ ഭാഗത്ത് കാണുന്നത്. കാരണം മറ്റൊന്നുമല്ല, നാം ഒക്കെ സൗഖ്യം എന്നത്, നമ്മുടെ കഴിവ്, പ്രാപ്തി ഒന്നും അല്ല പകരം അവിടുത്തെ കൃപ മാത്രം എന്ന് തിരിച്ചറിയുവാൻ കഴിയണം.
ഇന്ന് നമ്മുടെ ലോകത്ത് ധാരാളം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കാണുകയും ഓരോ ദിനവും പുതിയതും ആധുനികവുമായ പല പല പ്രസ്ഥാനങ്ങളും ഉയർന്നു വരികയും ചെയ്യുന്നുണ്ട്. അത് നമുക്ക് നല്ലവണ്ണം അറിയുകയും അതിലൊക്കെ നാം ഭാഗമായി തീരുകയും ചെയ്യുന്നു. എന്നാൽ അതിൽ എവിടെയെങ്കിലും ആരുടെയെങ്കിലും രോഗങ്ങളെ സൗഖ്യം ആക്കുവാൻ ഞാൻ ഉറപ്പുതരുന്നു എന്ന ഒരു ഭാഗം ഇല്ല. നമുക്ക് ബോധ്യം ഇല്ല. കാരണം നാം കാണുന്ന, ഇന്ന് നാം അനുഭവിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് നമുക്ക് പ്രാധാന്യം ഉള്ളത്. അത് അല്ലാതെ മറ്റുള്ളവരുടെ ചിന്തകൾ, വേദനകൾ ,രോഗങ്ങൾ, നമുക്ക് അൽപ്പനേരത്തെ അനുകമ്പ അല്ലാതെ ഒരു ഭേദം വരുത്തുവാൻ നമുക്ക് കഴിയില്ല എന്ന് നാം മനസ്സിലാക്കണം.
ഇവിടെ ഈ മനുഷ്യൻ മറ്റെല്ലാ മാർഗ്ഗങ്ങളിൽ നിന്നും സൗഖ്യം ലഭിക്കാതെ വന്നപ്പോൾ ഇനി ഒരേ ഒരു മാർഗ്ഗം മാത്രമേ മുമ്പിൽ ഉള്ളൂ എന്ന് പൂർണ്ണമായി മനസ്സിലാക്കുകയും, കർത്താവ് കടന്നുവന്നപ്പോൾ അവന്റെ മുമ്പാകെ കർത്താവേ അവിടേക്ക് മനസ്സിൽ ഉണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് അവൻ വചിക്കുന്നു. അപ്പോൾ കർത്താവ് അവനോട് എനിക്ക് മനസ്സുണ്ട് നീ സൗഖ്യം ആവുക. അങ്ങനെ അവൻ സൗഖ്യപ്പെടുകയും അവനെ പിൻപറ്റുകയും ചെയ്തു. കർത്താവ് അവനോട് പറഞ്ഞു നീ പോയി നിന്നെ തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുകയും, മോശ കല്പിച്ചതുപോലെ ഉള്ള പരിഹാരം നടത്തുകയും ചെയ്യുക. അവൻ അപ്രകാരം ചെയ്യുകയും കർത്താവിനെ പിൻപറ്റുകയും ചെയ്തു.
ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ധാരാളം കഠിനമായ രോഗങ്ങൾ നമുക്ക് കാണാം. അതിൻപ്രകാരം നാമോരോരുത്തരും രോഗങ്ങൾ ബാധിച്ചവരും ആണ്. പലതും ഈ മനുഷ്യന്റെ കുഷ്ഠരോഗത്തേക്കാൾ കാഠിന്യം ഏറിയതും, അതും സാധാരണ ചികിത്സാരീതികൾ ഫലിക്കാത്ത അവസ്ഥയിലുമാണ് ആണ്. അത് എപ്രകാരം എന്ന് നാം ഒന്ന് ചിന്തിക്കുവാനും ഉള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. അത് നമ്മുടെ ബലഹീനതകൾ, നമ്മുടെ ദുഷ് ചിന്തകൾ, നമ്മുടെ സ്വയം ആയ ഭാവങ്ങൾ എല്ലാം ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ ആണ്. ഇവിടെ മാനുഷികമായി ഒരു ചെറിയ പ്രവർത്തനം നമ്മുടെ ഭാഗത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിനുള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.
നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ശ്രമങ്ങളും കർത്താവിന്റെ സന്നിധിയിൽ ആകുമ്പോൾ തീർച്ചയായും അവൻ നമ്മോടു പറയും മകനേ മകളെ നിന്റെ രോഗം സൗഖ്യം ആക്കാം. അവിടെയും നാം ശ്രദ്ധിക്കേണ്ടത് ദൈവത്തെ കൂടുതൽ അറിയുവാനും കൂടുതൽ അവന്റെ സന്നിധിയിൽ അടുത്തു വരുവാനും ഈ കൃപകൾ കാരണം ആകണം. അപ്രകാരം അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം കർത്താവ് നമുക്ക് നൽകട്ടെ. മനുഷ്യരാൽ ആട്ടി അകറ്റുകയും, സമൂഹത്തിൽനിന്ന് ഒറ്റപ്പെടുകയും ചെയ്യുന്ന വിഷാദഭാവം ഉള്ള മക്കൾ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. അവരുടെ രോഗമോ, രോഗലക്ഷണമോ കണ്ടാൽ നാം മനസ്സിലാക്കുകയാണെങ്കിൽ അവരെ ദൈവസന്നിധിയിൽ എത്തിക്കുവാനുള്ള ഉള്ള ഉത്തരവാദിത്വവും നമുക്ക് ഉണ്ട്. എന്നാൽ നാം പ്രാപിച്ചത് പോലും നാം മനസ്സിലാക്കാതെ പോകുമ്പോൾ ഈ നോമ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരിക്കൽ നീയും ഇത് പോലെ രോഗി ആയിരുന്നു . എന്നാൽ ദൈവം നിന്നെ അതിൽനിന്നൊക്കെ വിമുക്തമാക്കി. ഇപ്പോൾ നീ ആയിരിക്കുന്ന അവസ്ഥയിൽ ആക്കിയതിന്റെ ഉദ്ദേശം നീയും രക്ഷയുടെ സന്ദേശം സ്വീകരിക്കുവാനും പകർന്നു കൊടുക്കുവാനും ആയിട്ടാണ്.
ഈ നോമ്പ് നമ്മെ പാപ രോഗങ്ങളിൽനിന്ന് വിമുക്തം ആക്കി അനുഗ്രഹത്തിന്റെ നല്ല ദിനങ്ങൾ നമുക്ക് നൽകട്ടെ. അതോടൊപ്പം തന്നെ കഷ്ടതയിലും, ഭാരത്തിലും, പ്രയാസത്തിലും കഴിയുന്നവർക്ക് ഒരു കൈത്താങ്ങ് നൽകുവാൻ സാധ്യമാകണം. അപ്പോൾ മാത്രമാണ് നോമ്പ് പൂർണ്ണമാകുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ കാര്യങ്ങൾ വിസ്മരിക്കുകയും സമൂഹത്തോടുള്ള നമ്മുടെ കടപ്പാട് മറന്നു പോവുകയും ചെയ്യുന്നു. ഇന്നു ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് കയ്യെത്തി സഹായിക്കുവാൻ നമുക്ക് സാധിച്ചില്ലെങ്കിലും അവരെ ഓർത്ത് പ്രാർത്ഥിക്കുവാനും ഓരോ വിശുദ്ധ ബലിയിലും അവരുടെ പേരുകൾ എത്തിക്കുവാനും നമുക്ക് കഴിയണം. അവരുടെ ജീവിതങ്ങൾ കർത്താവ് കാണുവാൻ നാം കാരണം ആകണം. ഓരോ ദിവസവും നാം ഉപവസിക്കുമ്പോൾ ഭക്ഷണം വർജ്ജിക്കുപോൾ മറ്റുള്ളവരെ ഓർക്കുവാനും , അവരുടെ കഷ്ടങ്ങളിൽ പങ്കുകാരും ആകണം.
നാം അധിവസിക്കുന്ന ഈ സമൂഹത്തിൽ ഇന്ന് ഉണ്ടാകുന്ന ഈ രോഗങ്ങൾ നമ്മൾ മൂലമാണോ എന്ന് പരിശോധിക്കേണ്ട സമയം കൂടിയാണ്. ഈ കുഷ്ഠരോഗിയുടെ സൗഖ്യദാനത്തെക്കുറിച്ച് മനസ്സിലാക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകളും അപേക്ഷകളും ദൈവം കൈകൊണ്ട് നമ്മുടെ പാപ രോഗങ്ങളെ സൗഖ്യമാക്കുകയും അനേകർക്ക് അതിലൂടെ ആശ്വാസവും സൗഖ്യവും ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അങ്ങനെ അനുഗ്രഹിക്കപ്പെട്ട നല്ല ദിവസങ്ങൾ നമുക്ക് ലഭിക്കുവാൻ ദൈവം കൃപ ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നോമ്പിന്റെ അനുഭവത്തിൽ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ തൽക്കാലം ഈ ഭാഗം നിർത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ!
ശുദ്ധമുള്ള നോമ്പേ സമാധാനതാലേ വരിക!
സ്നേഹത്തോടെ…

റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
ലണ്ടൻ: ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ തവണ തുടർച്ചയായി പൊങ്കാല അർപ്പിക്കപ്പെട്ട ചരിത്രം പതിമൂന്നാം വർഷത്തിലേക്കു കടക്കുന്ന ആറ്റുകാൽ പൊങ്കാലക്കുള്ള ഒരുക്കങ്ങൾ ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ പൂർത്തിയായി. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിക്കുവാൻ യു കെ യിലുള്ള ദേവീ ഭക്തർക്ക് അനുഗ്രഹ വേദി ഈ വർഷവും ഒരുക്കുന്നത് ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക് എന്ന മലയാളി വനിതകളുടെ സാംസ്കാരിക സംഘടനയാണ്. മാർച്ച് 9 നു തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് പൊങ്കാലക്കായുള്ള പൂജാദികർമ്മങ്ങൾ ആരംഭിക്കും.
പ്രാർത്ഥനയുടെയും,വിശ്വാസത്തിന്റെയും, ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനിൽ കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി പൊങ്കാല വിജയകരമായി തുടർന്ന് പോവുവാൻ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ കൗൺസിലർ ഡോ.ഓമന ഗംഗാധരൻ അഭിപ്രായപ്പെട്ടു.

ഈസ്റ്റ്‌ഹാമിലെ ശ്രീ മുരുകന്‍ ടെമ്പ്ലിന്റെ ആദിപരാശക്തിയായ ജയദുർഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക് തുടർന്ന് ദീപം പകര്‍ന്നു നൽകും. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും,പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൻറെ സമുച്ചയത്തിലെ ലക്ഷ്മി, ഭദ്ര തുടങ്ങി എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക.
വിശിഷ്‌ഠ വ്യക്തികൾ പങ്കെടുക്കുന്ന പൊങ്കാലയിൽ, കമ്യൂണിറ്റി നേതാക്കൾ, മെംബർമാർ, ഈസ്റ്റ്ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസുകാർ, സ്വയം പ്രോപ്പർട്ടീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യു എ ഇ എക്സ്ചേഞ്ച്, തട്ടുകട റെസ്റ്റോറന്റ് ആനന്ദപുരം റെസ്റ്റോറന്റ്, സീലാൻസ് സൂപ്പർസ്റ്റോർ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്വർക്കിന്റെ ആരോഗ്യ-സാമൂഹ്യപ്രവർത്തനങ്ങളുടെ വിജയങ്ങൾക്കു പിന്നിലുണ്ട്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.
സർവ്വ ഐശ്വര്യങ്ങൾക്കും, സമാധാനത്തിന്നുമായി ആചരിക്കുന്ന പൊങ്കാലയിടലിനു ശേഷം ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹവും തേടി സായൂജ്യം അണയുവാനും ഉള്ള സുവർണാവസരമാണ് ഇവിടെ ഒരുക്കുന്നത്. സംഘാടക സമിതി, ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Dr. Omana Gangadharan : 07766822360
Sree Murugan Temple: 02084788433
Please come and join us on 9th March from 9AM, at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF, UK
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ “മരിയൻ ഫസ്റ്റ് സാറ്റർഡേ റിട്രീറ്റും, വിമലഹൃദയ സമർപ്പണവും, വിമലഹ്രുദയ ജപമാലയും മാർച്ച് ഏഴാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ടോമി ഇടാട്ട് അച്ചനും ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലച്ചനും, ഡീക്കൻ ജോയിസും, മരിയൻ മിനിസ്റ്റ്രി ടീമും ശുശ്രൂഷകൾക്ക് നേത്രുത്വം നൽകുന്നതാണ്. മാർച്ച് 7 ന്, ശനിയാഴ്ച രാവിലെ ഒൻപതിനു ആരംഭിക്കുന്ന ശുശ്രുഷകൾ വൈകുന്നേരം മൂന്ന് മണിയോടെ സമാപിക്കും.
വലിയ നോമ്പിലൂടെയുള്ള അനുതാപത്തിന്റെയും, സമർപ്പണത്തിന്റെയും, സഹനത്തിന്റെതുമായ ആല്മീയ തീർത്ഥയാത്രയിൽ കൂടുതലായ ദൈവീക അനുഭവം നുകരുവാനും, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ തിരുവചന ശുശ്രുഷയിൽ പങ്കു ചേർന്ന് കൃപാവരങ്ങൾ പ്രാപിക്കുവാനും, അനുഗ്രഹദായകമായ മരിയൻ ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ജോൺ കെ. ജെ( 07908868448) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
St. Theresa of the Child Jesus Catholic Church,
Weldon Way, Merstham, Redhill, Surrey, RH1 3RA
വിശ്വാസികളെ ഞെട്ടിച്ച് കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ദേഹാസ്വാസ്ഥ്യം എന്ന വാർത്ത പുറത്ത് വരുന്നത്.. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നോമ്ബ് കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്നു. റോമിലെ ബസിലിക്കയില്‍ നോമ്ബിന്റെ ഭാഗമായി മറ്റ് വൈദികര്‍ക്കൊപ്പം നിശ്ചയിച്ചിരുന്ന കുര്‍ബാനയാണ് മാര്‍പാപ്പ ഒഴിവാക്കിയത്. മറ്റു പരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് നടത്തിയതായി വത്തിക്കാന്‍ അറിയിച്ചു.
ഇറ്റലിയില്‍ കൊറോണ വൈറസ് പടരുന്നതു മൂലം മാര്‍പാപ്പയുടെ ദേഹാസ്വാസ്ഥ്യം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ബുധനാഴ്ച നടന്ന വിഭൂതി ചടങ്ങുകള്‍ക്കിടെ മാര്‍പാപ്പയുടെ സ്വരം ഇടറുകയും ചുമയ്ക്കുകയും ചെയ്തിരുന്നു. സാന്റ മാര്‍ത്തയിലെ വസതിയില്‍ തന്നെയാണ് അദ്ദേഹം കൂടുതല്‍ സമയവും ചിലവിടുന്നത്. മാര്‍പാപ്പയുടെ അസുഖം സംബന്ധിച്ച് വത്തിക്കാനില്‍ നിന്ന് കൃത്യമായ റിപ്പോര്‍ട്ടുകളൊന്നും ഇനിയും പുറത്തിവിട്ടിട്ടില്ല.
ബിനു ജോർജ്
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ പിആർഓ ആയി ഫാ. ടോമി എടാട്ട് നിയമിതനായി. രൂപതയുടെ സ്ഥാപനം മുതൽ പിആർഒ ആയി പ്രവർത്തിച്ചിരുന്ന ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ സഹചര്യത്തിലാണ് പുതിയ പിആർഒ ആയി ഫാ. ടോമി എടാട്ടിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ, ലണ്ടൻ റീജിയണൽ കോ-ഓർഡിനേറ്റർ എന്നീ സുപ്രധാന പദവികൾ വഹിക്കുന്ന ഫാ. ടോമി എടാട്ട് എയ്‌ൽസ്‌ഫോർഡ് സെന്റ്. പാദ്രെ പിയോ മിഷൻ, ലണ്ടൻ സെന്റ് മാർക്ക് മിഷൻ എന്നിവയുടെ ഡയറക്ടർ കൂടിയാണ്. കൂടാതെ മരിയൻ മിനിസ്ട്രി യുകെയുടെ സ്പിരിച്വൽ ഡയറക്ടർ എന്ന നിലയിലും സേവനം അനുഷ്ഠിക്കുന്നു.
തലശേരി രൂപതാംഗമായ ഫാ. ടോമി എടാട്ട് 2016 ൽ ഉപരിപഠനത്തിനായാണ് യുകെയിലെത്തിയത്. യുകെയിൽ മനഃശാസ്ത്രത്തിൽ ബിരുദാനന്തരപഠനം പൂർത്തിയാക്കിയ ഫാ. ടോമി ഈ വിഷയത്തിൽ റിസർച്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. യുകെയിലെ പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ ഇദ്ദേഹം യുകെയിൽ അങ്ങോളമിങ്ങോളമായി നിരവധി വചനശുശ്രൂഷകൾക്ക് ആത്മീയ നേതൃത്വം കൊടുത്തുവരുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ടീനേജഴ്‌സിനുമായി ക്‌ളാസുകളും ട്രെയിനിംഗ് പ്രോഗ്രാമുകളും കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയ വ്യക്തിത്വം കൂടിയാണ് ഫാ. ടോമി. തലശേരി രൂപതയിൽ സേവനമനുഷ്ഠിക്കുന്ന സമയത്ത് മലബാർ മേഖലയിൽ നിരവധി കർഷക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള അച്ചൻ ഗാനരചയിതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനാണ്.
രൂപതയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വാർത്തകളും വിവരങ്ങളും ഇനി ലഭ്യമാകുന്നത് പുതിയ പിആർഒ വഴിയായിരിക്കുമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ അറിയിച്ചു. ഏറ്റെടുക്കുന്ന കാര്യങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ കുറ്റമറ്റതായി ചെയ്തു ഫലപ്രാപ്തിയിലെത്തിക്കുന്ന ടോമി അച്ചന്റെ പ്രവർത്തനശൈലി രൂപതയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ മുതൽകൂട്ടാകും എന്നതിൽ സംശയമില്ല.
സുധീഷ് തോമസ്
സ്റ്റോക്ക് ഓൺ ട്രെൻഡിലെ പരിശുദ്ധ നിത്യസഹായ മാതാവിന്റെ പള്ളിയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 24ന് . വൈകിട്ട് 6 മണിയ്ക്ക് സ്റ്റോക്ക് പള്ളിയിൽ വച്ച് ഇടവക വികാരി റവ. ഫാദർ ജോർജ് എട്ടുപറയിൽ ദിവ്യബലി അർപ്പിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ആദ്യമായി വലിയ നോമ്പുകാലത്ത് ഓൾഫ് സ്റ്റോക്ക് മിഷൻ സെന്ററിന്റെ കീഴിൽ 50 ദിവസവും സീറോമലബാർ ആരാധനക്രമത്തിലുള്ള ഇംഗ്ലീഷ് കുർബാന ഉണ്ടായിരിക്കുന്നതാണ്.
കുട്ടികൾ ആത്മീയതയിലും വിശുദ്ധിയിലും വളരുന്നതിനും നോമ്പുകാലത്തെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി 50 ദിവസവും സീറോ മലബാർ കുർബാന ഉണ്ടായിരിക്കുന്നതായി ഇടവകവികാരി അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
എന്ന് ട്രസ്റ്റിമാർ
ജിജോ ജോസഫ്, സിബി ജോസ്, സിബി പൊടിപാറ, ബ്ലസൻ കോലഞ്ചേരി
സ്ഥലത്തിൻെറ വിലാസം : STOKE CHURCH
ST4 7LT
ഫാ. ഹാപ്പി ജേക്കബ്
പരമ കാരുണ്യവാനായ ദൈവം നമുക്ക് ഓരോരുത്തർക്കും ദൈവഹിതം അറിയുവാനും ശുദ്ധമുള്ള നോമ്പിലൂടെ ശുദ്ധീകരിക്കപ്പെടുവാനും ഒരു അവസരം കൂടി നൽകിയിരിക്കുകയാണ്. സാധാരണ ജീവിത ക്രമീകരണങ്ങളിൽ നിന്നും മാറി ആത്മീകതയെ പുൽകി ദൈവചൈതന്യത്തെ തിരഞ്ഞെടുക്കുവാൻ ഈ അവസരത്തെ നമുക്ക് വിനിയോഗിക്കാം.നോമ്പിന്റെ ആദ്യദിനത്തിൽ ചിന്തക്കും ധ്യാനത്തിനും ആയി ലഭിച്ചിരിക്കുന്ന വേദഭാഗം വി. യോഹന്നാൻ 3 :1 – 6. നമ്മുടെ കർത്താവ് ആദ്യമായി ചെയ്ത അടയാളമായി ഈ ഭാഗം നാം വായിക്കുന്നു. പരിവർത്തനത്തിലൂടെ അമൂല്യമായ തലത്തിലേക്ക് മാറ്റപ്പെടുന്ന ഒരു ചിന്തയാണ് ഈ ഭാഗം നമുക്ക് കാണിച്ചു തരുന്നത്. ഒരുപാട് അർത്ഥതലങ്ങൾ ഈ വേദചിന്തയിൽ നമുക്ക് മനസ്സിലാക്കാം. അതിനാൽ ചിലതും ഇന്ന് നാം ഓർക്കേണ്ടതുമായ ചില കാര്യങ്ങൾ മാത്രം ഇവിടെ കുറിക്കുന്നു.
നമ്മുടെ വളർച്ചയും, സാമൂഹിക ഉന്നതിയും, ജീവിതനിലവാരവും ഒക്കെ ദൈവാനുഗ്രഹമായും കഴിവിന്റെ ഫലങ്ങളായും ഒക്കെ നാം കരുതാറുണ്ട്.അതിൽ യാതൊരു തെറ്റും കാണാനും ഇല്ല. എന്നാൽ ഓരോ പടി നാം കയറുമ്പോഴും പല അവസരങ്ങളിലും ദൈവിക ബോധ്യം നഷ്ടപ്പെടുകയും സ്വയം എന്ന ചിന്ത ഉയരുകയും ചെയ്യും. എല്ലാ സൃഷ്ടികളിൻ മേലും തനിക്ക് അധികാരം ഉണ്ടെന്നും വാക്ക് കൊണ്ട് പോലും അവസ്ഥകൾക്ക് മാറ്റം വരുത്തുവാൻ ദൈവത്തിനു കഴിയും എന്ന് നാം ഓർക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്ന് ഈ ഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവന്റെയും ആത്മാവിന്റെയും പ്രതീകമായി രൂപാന്തരത്തിലൂടെ ലഭിച്ച വീഞ്ഞിനെ നമുക്ക് കാണാം. ലോക മോഹങ്ങളിൽ ഉറ്റിരുന്ന ഓരോരുത്തരും നോമ്പിലൂടെ പുതുജീവൻ പ്രാപിക്കാനുള്ള ആഹ്വാനമായി നാം മനസ്സിലാക്കുക. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയത് കഴിഞ്ഞു പോയി ഇതാ അവൻ പുതുതായി തീർന്നിരിക്കുന്നു.2 കോരി 5 :17.
സാമാന്യ ബോധ ചിന്തയിൽ മാറ്റം എല്ലാ സൃഷ്ടികൾക്കും അനിവാര്യമാണ്. മാറ്റപ്പെടുവാൻ പറ്റാത്ത ഒന്നു മാത്രമേയുള്ളൂ മരണം. എന്നാൽ ഓരോ ദിവസവും നാം മാറ്റപ്പെട്ട് കൊണ്ടിരിക്കുന്നു. രൂപത്തിലും, പ്രായത്തിലും സംസാരത്തിലും – അതല്ല ഇവിടെ പ്രതിപാദിക്കുന്നത്. ആത്മീകമായ മാറ്റം. അതിന് നാം ആശ്രയിക്കേണ്ടത് ദൈവിക ധ്യാനവും പ്രാർഥനയും ആണ്. ആഗ്രഹം ഉണ്ട് എങ്കിലും ഈ മാറ്റത്തിന് വിഘാതമായി നിൽക്കുന്ന എല്ലാ സ്വഭാവങ്ങളും നോമ്പിലേക്ക് പ്രവേശിക്കും മുൻപ് തന്നെ നാം ഉപേക്ഷിക്കണം. അല്ല എങ്കിൽ അതൊക്കെ പ്രലോഭനങ്ങളായി നമ്മെ പിന്തുടരും.
ദൈവികമായ മഹത്വം വെളിപ്പെടുത്തി അനേകം ആളുകൾക്ക് നമ്മുടെ കർത്താവ് ദൈവീക പാത കാട്ടിക്കൊടുത്തു. ഈ ചിന്തകൾ കടന്നുവരുമ്പോഴും മനസ്സിനെ അലട്ടുന്ന ധാരാളം സംഭവങ്ങൾ ലോകത്തിന്റെ പല കോണുകളിലും നടമാടുന്നു.അല്പം ശ്രദ്ധ, അല്പം വീണ്ടുവിചാരം, അല്പം ക്ഷമ, അല്പം സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ സംഭവങ്ങളും കാണുമ്പോൾ ഓർമവരുന്നു. വളർത്തി വലുതാക്കിയ മാതാപിതാക്കളെ നൊന്തപ്പെറ്റ മക്കളെ ഒക്കെ കൊലയ്ക്ക് കൊടുക്കുവാൻ ഒരു ലജ്ജയും ഇല്ലാത്ത തലമുറ നമ്മുടെ ഇടയിൽ തന്നെ ഉണ്ട് എന്ന് വിസ്മരിക്കരുത്. എന്തിന് ഇത് ഇവിടെ പറഞ്ഞു എന്ന് ചോദിച്ചാൽ ഒരുത്തരമേ ഉള്ളൂ. പരിചാരകരോടെ അവൻ പറയുന്നത് പോലെ ചെയ്യുവിൻ എന്ന് പറഞ്ഞ പരിശുദ്ധ മാതാവ് ദൈവീക പ്രവർത്തനം നടക്കുവാൻ നാം ചെയ്യേണ്ടത് എന്താണ് എന്ന് പഠിപ്പിച്ച് തരുന്നു.
നാമും നമ്മുടെ കൂടെ ഉള്ളവരും വിശുദ്ധിയുടെ അടുത്തേയ്ക്ക് വരുവാൻ അവൻ (കർത്താവ് ) പറയും പോലെ അനുസരിക്കുക. നിന്റെ ഏതവസ്ഥ ആയാലും അതിൽ നിന്നും രൂപാന്തരപ്പെടുവാൻ വിശ്വാസത്തോടെ നോമ്പിലേക്ക് പ്രവേശിക്കാം. നോമ്പ് ശാരീരിക അഭ്യാസമല്ല ഭക്ഷണപദാർത്ഥങ്ങൾ വർജിക്കണം. ആത്മീകമായി ബലപ്പെടണം. നോമ്പ് ശത്രുവായ സാത്താന് എതിരായുള്ള യുദ്ധം ആണ്. പല പ്രലോഭനങ്ങളിലും പിശാച് നമ്മെ വീഴ്ത്തും. എന്നാൽ അവിടെ വീണു പോകാതെ നിലനിൽക്കണം എങ്കിൽ ആത്മീകമായ ബലം ധരിക്കണം.
ധ്യാനത്തിന്റേയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റേയും അമ്പത് ദിനങ്ങൾ ആരംഭിക്കുകയാണ്. ഓരോദിനവും മരിക്കപ്പെടുവാനല്ല പകരം പുതുക്കപ്പെടുവാൻ നമുക്ക് ഇടയാകണം. മനുഷ്യർ കാണുന്നതിനല്ല പകരം ദൈവം കരുണ കാണിക്കുവാനാകണം നോമ്പ് നോൽക്കേണ്ടത്. വീണ്ടെടുപ്പിന്റെ ദിനങ്ങളിലേയ്ക്ക് അടുത്തു വരുവാൻ ദൈവമേ എനിക്കും ഇടവരുത്തണമേ എന്ന് പ്രാർത്ഥിച്ച് ശുദ്ധമുള്ള ഈ നോമ്പിനെ നമുക്ക് സ്വാഗതം ചെയ്യാം. ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക. പ്രാർത്ഥനയിൽ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.