Spiritual

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിശുദ്ധ വിനി ഫ്രഡിന്റെ അത്ഭുതകുളം സ്ഥിതി ചെയ്യുന്ന ഹോളി വെൽ തീർത്ഥാടനം ആഗസ്റ്റ് മാസം 17-ാം തീയതി ഞായറാഴ്ച 2.30 ന് നടത്തപ്പെടുന്നു. നോർത്ത് വെയിൽസിലെ വളരെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ഹോളിവെൽ. നിരവധി അത്ഭുതങ്ങളും രോഗശാന്തിയും നടക്കുന്ന പരിശുദ്ധ കുളം സന്ദർശിക്കാൻ ദിവസവും നിരവധി വിശ്വാസികൾ എത്തി ചേരുന്നു. 17 -ാം തീയതി ഞായറാഴ്ച 2.30ന് റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി ഹോളി വെൽ ചർച്ചിൽ മലയാളം കുർബാനയും തുടർന്ന് പരിശുദ്ധ കുളം സന്ദർശനവും നടത്തപ്പെടുന്നു. കുർബാനയിൽ റെക്സം രൂപതയിലെ മറ്റ് വൈദികരും പങ്കെടുക്കുന്നു.

വിശുദ്ധ വിനി ഫ്രഡ് ഏഴാം നൂറ്റാണ്ടിൽ വെയിൽസിൽ ജീവിച്ചിരുന്ന കന്യക ആയ ഒരു രക്തസാക്ഷിയാണ്. അക്കാലത്തെ പ്രധാനി ആയിരുന്ന ഹവാർഡൻ സ്വദ്ദേശി ആയ കരഡോഗ് വിനി ഫ്രഡിൽ ആകൃഷ്ടനായി അവളെ സ്വന്തമാക്കാൻ ശ്രമിച്ചു പക്ഷേ അദേഹത്തിന് വഴങ്ങാതിരുന്ന വിനി ഫ്രഡിനെ അദ്ദേഹം തന്റെ കൈയിൽ കരുതിയ വാളുയോഗിച്ച് അവളുടെ ശിരസ് ഛേദിച്ചു. ഈ സമയം തൊട്ട് അടുത്ത പള്ളിയിൽ ഉണ്ടായിരുന്ന അവളുടെ ബന്ധുവായ വി. ബ്രൂണോ അവളുടെ ശിരസ് എടുത്ത് ശരീരത്തിൽ വച്ചു ഉടൻ തന്നെ അവൾക്ക് ജീവൻ തിരിച്ചു കിട്ടി. ഈ അത്ഭുതം നടന്ന സ്ഥലത്ത് ഒരു നീരുറവ പൊട്ടി പുറപ്പെടുകയും അതിൽ നിന്ന് പുറപെട്ട ജലം ഇപ്പോഴുംഒഴുകി കുളത്തിൽ എത്തുന്നു. ഈ കുളത്തിൽ നിന്നുള്ള ജലം സ്പർശിച്ച നിരവധി ആളുകൾക്ക് രോഗശാന്തിയും അത്ഭുതങ്ങളും ഇപ്പോഴും തുടരുന്നു.

ഈ അത്ഭുതകുളം സന്ദർശിക്കുവാനും പരിശുദ്ധ കുർബാനയിൽ പങ്കു ചേരാനും ഏവരേയും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു കൊള്ളുന്നു. ഈ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 2.30 ന് ഹോളിവെല്ലിൽ എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരത്തിനായി വിളിക്കുക..

ഫാദർ ജോർജ് ആരെക്കുഴി സി. എം. ഐ – 07748561391.
ഫാദർ ജോൺസൻ കാട്ടിപ്പറമ്പിൽ സി. എം. ഐ. – 07401441108.

കുർബാന നടക്കുന്ന പള്ളിയുടെ വിലാസം.
St. Winifred RC Church
15 Well Street.
Holywell CH87PL.

ഹോളിവെല്ലിന്റെ അഡ്രസ്

St. Winefrides Shrine
Greenfield Street
Holywell
CH8 7PN.

ബിനോയ് എം. ജെ.

സാമ്പത്തിക പുരോഗതി ഉണ്ടാകുവാൻ വേണ്ടി നാം എന്ത് ചെയ്യണം ? പൗരന്മാർ ധാരാളം ജോലി ചെയ്തു തുടങ്ങിയാൽ സാമ്പത്തിക മണ്ഠലത്തിൽ തീർച്ചയായും ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാകും. അതേസമയം ജോലി ഒരു കഷ്ടപ്പാടായി നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ക്രേശിച്ചുള്ള ഈ സാമ്പത്തിക പുരോഗതി ആർക്കുവേണ്ടി? ലോക മാസകലം കർമ്മം ചെയ്യുന്നു. പക്ഷേ ആരും തന്നെ സംതൃപ്തരല്ല. എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്? സൂക്ഷ്മമായി പരിശോധിച്ചാൽ കർമ്മത്തോടുള്ള നമ്മുടെ സമീപനത്തിലാണ് തെറ്റ് പറ്റിയിരിക്കുന്നതെന്ന് കാണുവാൻ കഴിയും. കർമ്മം ചെയ്യുന്നത് എന്തിനുവേണ്ടി ? ജീവിക്കുവാൻ വേറെ മാർഗ്ഗമില്ലാത്തതിനാൽ നാം സ്വയം സമ്മർദ്ദം ചെലുത്തി കർമ്മം ചെയ്യുന്നു.

മുതലാളിത്ത വ്യവസ്ഥിതി ആണെങ്കിലും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണെങ്കിലും കർമ്മം ചെയ്യപ്പെടുന്നത് മനസ്സില്ലാ മനസ്സോടെ ആണ്. ഇവിടെയാണ് പ്രശ്നങ്ങളുടെ എല്ലാം ബീജം കിടക്കുന്നത്. ആരുംതന്നെ കർമ്മം ആസ്വദിക്കുന്നില്ല. ആസ്വാദനത്തിന് വേണ്ടി കർമ്മം ചെയ്യപ്പെടുമ്പോൾ ഒരാൾ 24 മണിക്കൂറും കർമ്മനിരതനും സംതൃപ്തനും ആയി കാണപ്പെടുന്നു. അയാൾക്ക് കർമ്മത്തെക്കുറിച്ചോ അതിന്റെ പ്രതിഫലത്തെക്കുറിച്ചോ യാതൊരു പരാതിയും ഉണ്ടാവില്ല. ഒരുപക്ഷേ അയാൾക്ക് പ്രതിഫലം കിട്ടുന്നുണ്ടോ എന്ന് പോലും അയാൾ ചിന്തിക്കുന്നു ഉണ്ടാവില്ല. അയാൾ നിഷ്കാമകർമ്മം ചെയ്യുന്നു !

നാം ഏതുതരം കർമ്മം ചെയ്താലും അതിനെ ആസ്വദിച്ചുകൊണ്ട് ചെയ്യുക എന്നൊരു വാദം ഇതിനോട്

അനുബന്ധിച്ച് പൊന്തി വരുന്നുണ്ട്. അത് ശരിയുമാണ്. എന്നാൽ കൃത്രിമമായ ഈ ആസ്വാദനം എത്രമാത്രം ഫലപ്രദമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത് തീർച്ചയായും ഒരു പരിധിവരെ ഫലപ്രദം തന്നെയാണ്. എന്നാൽ നാം അറിയാതെ തന്നെ കർമ്മത്തിൽ ലയിച്ചുചേരാൻ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കർമ്മത്തിന്റെ പ്രകൃതത്തിൽ തന്നെ മാറ്റം വരുത്തുക ! ഇന്ന് നാം കർമ്മം ചെയ്യുന്നത് ആന്തരികമോ ബാഹ്യമോ ആയ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. അപ്രകാരം മനസ്സ് സമ്മർദ്ദത്തിന് വഴങ്ങുമ്പോൾ മനുഷ്യന്റെ ബുദ്ധിശക്തി നിഷ്ക്രിയമായി ഭവിക്കുന്നു. അവിടെ മനുഷ്യൻ ഒരു വണ്ടിക്കാളയെ പോലെ പണിയെടുക്കുന്നു. അവിടെ കർമ്മം ആസ്വദിക്കപ്പെടുന്നില്ല. എന്നാൽ കൈ പ്രവർത്തിച്ചു തുടങ്ങുന്നതിന്

മുമ്പേതന്നെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങിയാൽ അടിമപ്പണിയെ വേരോടെ പിഴുതെറിയുവാൻ നമുക്ക് കഴിയും.

മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം അവന്റെ ആസ്വാദനം മുഴുവൻ ബുദ്ധിശക്തിയെ വിനിയോഗിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് കാണുവാൻ കഴിയും. നമ്മുടെ സംസ്കാരം തന്നെ ബുദ്ധിശക്തിയുടെ ഒരു ആവിഷ്കാരമാണ്. ബുദ്ധിയാകട്ടെ സ്വയം പ്രവർത്തിച്ചു കൊള്ളും. നിങ്ങൾ വെറുതെയിരിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ. മനസ്സ് വളരെ വേഗത്തിൽ പല കാര്യങ്ങളെയും വിശകലനം ചെയ്യുന്നതായി കാണുവാൻ സാധിക്കും. ഇനി അത് ഏത് കാര്യങ്ങളെയാണ് വിശകലനം ചെയ്യുന്നത് എന്ന് പരിശോധിക്കുക. അവിടെ തുടങ്ങട്ടെ

നിങ്ങളുടെ കർമ്മാനുഷ്ഠാനം. നിങ്ങളുടെ കർമ്മത്തിന്റെ അടിസ്ഥാനം നിങ്ങളുടെ ബുദ്ധിയാകട്ടെ. ബുദ്ധിശക്തിയുടെ നിറവിൽ നിങ്ങൾ സ്വയം മറന്നു കർമ്മം ചെയ്യുന്നു.

ബുദ്ധിയും (അറിവും) കർമ്മവും ഉരുകി ഒന്നായി ചേരേണ്ടിയിരിക്കുന്നു. ഒരു ഗവേഷകന്റെ ഉത്സാഹത്തോടെ വേണം നിങ്ങൾ കർമ്മം ചെയ്യുവാൻ. ഓരോ തവണ കർമ്മം ചെയ്യുമ്പോഴും അത് കൂടുതൽ ഫലപ്രദമായും ആയാസരഹിതമായും അർത്ഥവ്യത്തായും ചെയ്യുവാൻ പരിശ്രമിക്കുവിൻ. അപ്പോൾ കർമ്മം ഒരു ആനന്ദ ലഹരിയായി മാറും. അറിവിനെയും കർമ്മത്തെയും രണ്ടായി വേർതിരിച്ച് അവ വെവ്വേറെ ആൾക്കാരെ ഏൽപ്പിക്കുന്നത് ഒട്ടും തന്നെ ശാസ്ത്രീയമല്ല. ഇവിടെ ചിലർ സുഖിമാന്മാരായും മറ്റു ചിലർ

കഷ്ടപ്പെടുന്നവർ ആയും കാണപ്പെടുന്നു. ഇത് സമ്പത്ത് വ്യവസ്ഥയുടെ പുരോഗതിക്ക് ഒട്ടും തന്നെ ഗുണകരമല്ല. ഇന്ന് ലോകമാസകലം ബൗദ്ധികമായി ജോലി ചെയ്യുന്നവരും ( White Collar Jobs)ശാരീരികമായ ജോലി ചെയ്യുന്നവരും (Blue Collar Jobs) ആയി രണ്ടു വിഭാഗക്കാർ ഉണ്ട്. എന്തുകൊണ്ട് ബൗദ്ധികമായ ജോലി ചെയ്യുന്നവർക്ക് അല്പം ശാരീരിക ജോലി കൂടി ചെയ്തു കൂടാ? അതുപോലെതന്നെ ശാരീരികമായ ജോലി ചെയ്യുന്നവർ ആ ജോലിയെ അവരുടെ ബുദ്ധിയുമായി കൂട്ടിയിണക്കിയാൽ അവർക്ക് ഗംഭീരമായി കർമ്മം ചെയ്യുവാൻ കഴിയും.

ഇനി മറ്റൊരു കാര്യം കൂടി പരിഗണിച്ചു നോക്കാം. കർമ്മം ചെയ്യാത്തവരായി ആരെങ്കിലും ഈ ലോകത്തിൽ ഉണ്ടോ?

എല്ലാവരും എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നവരാണ്. ശാരീരികമായി വെറുതെ ഇരിക്കുന്നവരായി കാണപ്പെടുന്നവർ മാനസികവും ബൗദ്ധികവുമായി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന വരാണ്. അപ്പോൾ ചില സമ്പദ് വ്യവസ്ഥകൾ മുന്നോട്ടു കുതിക്കുന്നതും മറ്റു ചിലവ പുറകോട്ട് അടിക്കുന്നതും എന്തുകൊണ്ടാണ് ? സംഘടിതമായ സമ്പദ് വ്യവസ്ഥകൾ അതിദ്രുതം മുന്നോട്ടു കുതിക്കുമ്പോൾ അസംഘടിതമായ സമ്പദ് വ്യവസ്ഥകൾ പുറകോട്ട് അടിക്കുന്നു. വെള്ളക്കോളർ ജോലികളും നീലക്കോളർ ജോലികളും തമ്മിലുള്ള അന്തരം വർദ്ധിക്കുമ്പോൾ സമ്പദ് വ്യവസ്ഥ സംഘടിതമായി നീങ്ങുവാനുള്ള സാധ്യതകൾ മങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം സമ്പദ് വ്യവസ്ഥകളിൽ നിർബന്ധിതമായ ജോലി അനിവാര്യമായി വരുന്നു.

അധ്വാനിക്കാതെ ആഹാരവും വസ്ത്രവും പാർപ്പിടവും ആർജ്ജിച്ചെടുക്കുവാൻ ആവില്ലല്ലോ. സൃഷ്ടിപരമായും ആസ്വാദ്യകരമായും സ്വാതന്ത്ര്യത്തോടെയും കർമ്മം ചെയ്യുവാൻ നമുക്ക് കഴിയാതെ വരുമ്പോൾ നാം നിർബന്ധിത ജോലികൾക്ക് വിധിക്കപ്പെടുന്നു. ഇതാകുന്നു ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. അതിനാൽ ജോലി ആസ്വദിക്കുവിൻ. സ്വാതന്ത്ര്യത്തോടെ നിങ്ങൾക്ക് ഇഷ്ടമുള്ളവയെല്ലാം ചെയ്തു തുടങ്ങുവിൻ. നിങ്ങളുടെ കൈകൾ പ്രവർത്തിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങട്ടെ. ബുദ്ധിപൂർവ്വം കർമ്മം ചെയ്യുവിൻ. അപ്പോൾ കർമ്മം ഒരു ആനന്ദ ലഹരിയായി മാറും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യു കെ യിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾക്ക് ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നാളെ തുടക്കമാവും. കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് നേതൃത്വം നൽകുവാൻ കണ്ണൂർ ലത്തീൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതല ലണ്ടനിൽ എത്തിചേർന്നു. കൃപാസനം മരിയൻറിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിൽ ഇന്ന് മാഞ്ചസ്റ്ററിൽ വന്നെത്തും. ബർമിങ്ങാം ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ദ്വിദിന കൃപാസന ഉടമ്പടി ധ്യാനം നാളെയും, മറ്റന്നാളുമായി (ആഗസ്റ്റ് 2,3 ) നടക്കും.

പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും, അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യു കെ യിൽ ഒരുക്കുന്നത്.

യു.കെ റോമൻ കത്തോലിക്കാ ദേവാലയത്തിന്റെ ചാപ്ലിനും, തിരുവചന പ്രഘോഷകനുമായ ഫാ. വിങ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ്ജ് (ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ധ്യാന വേദികളിലെ സ്ഥല പരിമിതി കാരണം നേരത്തെ പേരുകൾ രെജിസ്റ്റർ ചെയ്തവർക്കേ കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കു പങ്കുചേരുവാൻ സാധിക്കുകയുള്ളു എന്ന് കാദോഷ് മരിയൻ മിനിസ്റ്ററി അറിയിച്ചു. ബഥേൽ സെന്ററിൽ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകൾക്കു കൂടി അവസരമുണ്ട്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.

ബെർമിങ്ങാമിന്‌ പുറമെ കെന്റിലെ പ്രമുഖ മരിയൻ പുണ്യകേന്ദ്രവും, പരിശുദ്ധ അമ്മ, വി. സൈമൺ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ച തീർത്ഥാടന കേന്ദ്രവുമായ എയ്‌ൽസ്‌ഫോർഡ് മരിയൻ സെന്ററിലും ആഗസ്റ്റ് 6 ,7 തീയതികളിലായി ഉടമ്പടി ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.


രാവിലെ എട്ടരക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.

യു കെ യിലെ സമ്മർദ്ദവും തിരക്കും നിറഞ്ഞ പ്രവാസ ജീവിത സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച രാമായണ മാസചാരണം ഭക്തിസാന്ദ്രമായി. 2025 ജൂലൈ 26-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത്.

അന്നേ ദിവസം നടത്തപ്പെട്ട ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവസമതിയുടെ ബാലവേദി അവതരിപ്പിച്ച നാടകം സീത സ്വയവരം ശ്രദ്ധേയമായി. തുടർന്ന് ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവസമിതിയിലെ വനിതകളുടെ രാമായണ പാരായണം, രാമനാമ സംഗീർത്തനം, രാമായണത്തെ ആസ്പദമാക്കി കുട്ടികൾക്ക് വേണ്ടി നടയത്തിയ ചിത്ര രചനയുടെ പ്രദർശനവും സർട്ടിഫിക്കറ്റ് വിതരണവും തുടർന്ന് ദീപാരാധന, അന്നദാനം എന്നിവയും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ പുണ്യമായ രാമായണമസ സായം സന്ധ്യയിൽ പങ്കെടുത്തു.

യൂ .കെ – ലണ്ടനിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രം. കർക്കിടകവാവു ദിനമായ വ്യാഴാഴ്ച രാവിലെ 11-30 ന് വാവുബലി ആരംഭിച്ചത് . പിതൃക്കളുടെ സ്മരണ ഉയർത്തിയ  ശ്ളോകാന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തർ കെൻ്റിലെ റോച്ചസ്റ്റർ റിവർ മെഡ് വേ  തീരത്ത്  എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കൾക്കും ഗുരുക്കന്മാർക്കുമായ് ബലിയർപ്പിച്ചു.

ബലിതർപ്പണത്തിനായ് കെൻ്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ  പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് 3 -30 മണി വരെ ഭക്തർ  നദിയിൽ പിതൃമോക്ഷ പ്രാപ്തിക്കായ് ആത്മസമർപ്പണം നടത്തിയത്. സംഘാടകർ കാലേകൂട്ടി  ഭക്തർക്ക്  വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നതുകൊണ്ട് തിരക്ക് അനുഭവപ്പെട്ടില്ല.

രാവിലെ മുതൽ നദീതീരത്ത് നടന്ന ചടങ്ങിന് ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. തിലഹവനം, ക്ഷേത്ര പൂജകൾ  എന്നീ ചടങ്ങുകൾക്ക്  വടക്കേ വെളിയില്ലം ശ്രീ വിഷ്ണു രവി തിരുമേനി, താഴൂർ മന ശ്രീ ഹരിനാരായണൻ തിരുമേനി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി.

ഷിബു മാത്യൂ

സ്പിരിച്ച്വൽ ഡെസ്ക് . മലയാളം യുകെ

അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന കീത്തിലിയുടെ ഒഥൻ്റിക് സിറ്റി സഭയുടെ നാലാമത് വാർഷിക കൺവെൻഷൻ ജൂലൈ 26 ന് കീത്തിലിയിൽ നടന്നു. കീത്തിലി ഫെൽ ലൈൻ സ്കൗട്ട് ഹാളിൽ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് റിവൈവൽ വോയ്സിൻ്റെ ഗാനശുശ്രൂഷയോടെ കൺവെൻഷന് തുടക്കമായി. തുടർന്ന് സ്‌റ്റെഫിൻ സത്യദാസ് , ബില്ലി ബാബുവിൻ്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ വർഷിപ്പ് നടന്നു. പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ അധ്യക്ഷതയിൽ കൺവെൻഷൻ ആരംഭിച്ചു. കൺവെൻഷനിൽ പാസ്റ്റർ പോൾ അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് ലണ്ടനിലെ പ്രസിദ്ധമായ ഇമ്മാനുവേൽ ചർച്ചിൻ്റെ ഫൗണ്ടറും സീനിയർ പാസ്റ്ററുമായ, പാസ്റ്റർ ജെഫി ജോർജ്ജ് നാലാമത് വാർഷിക കൺവെൻഷന് സന്ദേശം നൽകി. അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായ ഒഥൻ്റിക് സിറ്റി കീത്തിലിയുടെ കൺവെൻഷൻ കോർഡിനേറ്ററായ പ്രഫിൻ ജോൺ നന്ദി പ്രകാശനം നടത്തി. സ്നേഹ വിരുന്നോടെ നാലാമത് വാർഷിക കൺവെൻഷൻ സമാപിച്ചു.

രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂണിലാണ് ലോകത്താകമാനം പടർന്ന് പന്തലിച്ചിട്ടുള്ള അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി ഒഥൻ്റിക് സിറ്റി സഭ കീത്തിലിയിൽ ശുശ്രൂഷകളാരംഭിക്കുന്നത്. അന്നു മുതൽ തുടർച്ചയായ ഞായറാഴ്ചകളിൽ പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടന്നു വരുന്നു. കീത്തിലിയിലും പരിസര പ്രദേശത്തുനിന്നുമായി നിരവധിയാളുകൾ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തി കൊണ്ടിരിക്കുന്നു. വരും വർഷങ്ങളിൽ വളരെ വിപുലമായ രീതിയിൽ കൺവെൻഷൻ നടത്താനുദ്ദേശിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.

ലണ്ടന്‍: യു‌കെയുടെ ക്രിസ്തീയ ഉണര്‍വിനായി “യുകെയെ വീണ്ടും വിശുദ്ധമാക്കുക” എന്ന പേരിൽ അടുത്ത മാസം ബ്രിട്ടനില്‍ സമ്മേളനം നടക്കും. ഓഗസ്റ്റ് 4 മുതൽ 7 വരെ ലണ്ടനിൽവെച്ചാണ് പരിപാടി ഒരുക്കുന്നത്. ലണ്ടൻ ഷെപ്പേർഡ് ചർച്ചുമായി സഹകരിച്ച് എസ്തർ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിപാടിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. കഴിഞ്ഞ വർഷം ജോർജിയയിലെ അറ്റ്‌ലാന്റയില്‍ നടന്ന “മേക്ക് ദി യുഎസ്എ ഹോളി എഗെയ്ൻ” പരിപാടിയുടെ മാതൃകയിലാണ് ലണ്ടനിലും സമ്മേളനം ഒരുങ്ങുന്നത്.

ദക്ഷിണ കൊറിയ, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ക്രൈസ്തവര്‍ ഇമ്മാനുവൽ സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കും. യുകെയിലെ വിവിധ തലമുറകളിലും, വിവിധ പ്രദേശങ്ങളിലും, വിവിധ ക്രൈസ്തവ വിഭാഗങ്ങളിലും ഉള്ളവര്‍ രാജ്യത്തിന്റെ ഉണർവ്വിനായി പ്രാർത്ഥിക്കാൻ ഒത്തുകൂടുമെന്നു ക്രിസ്ത്യന്‍ കണ്‍സേണ്‍ സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രിയ വില്യംസ് പറഞ്ഞു. ഹൃദയങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രത്തെയും പരിവർത്തനം ചെയ്യുന്ന ദൈവീക ഇടപെടലിനായാണ് ഞങ്ങൾ ഒരുമിച്ച് നിലവിളിക്കുന്നതെന്ന് ആൻഡ്രിയ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തീയ വിശ്വാസത്തോടുള്ള പുതിയ അഭിനിവേശം ജ്വലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രാർത്ഥന, ആരാധന, ഉപവാസം, പ്രഭാഷണങ്ങൾ എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തും. കൊറിയ, അമേരിക്ക, ഇസ്രായേൽ, തുടങ്ങീ നിരവധി രാജ്യങ്ങളില്‍ ആത്മീയ ഐക്യത്തിനും പുനരുജ്ജീവനത്തിനും വേണ്ടി മധ്യസ്ഥത വഹിക്കുന്ന എസ്തർ പ്രയര്‍ മൂവ്മെന്‍റ് വിവിധയിടങ്ങളില്‍ നവസുവിശേഷവത്ക്കരണത്തിന് വേണ്ടി ഇടപെടല്‍ നടത്തുന്നുണ്ട്. യുകെയിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിലും വലിയ ആത്മീയ നവീകരണത്തിന് പരിപാടി ഉത്തേജകമായി വർത്തിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

 

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യു കെ യിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾ ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലും, എയ്‌ൽസ്‌ഫോർഡ് മരിയൻ സെന്ററിലും വെച്ച്‌ നടത്തപ്പെടും. ബഥേൽ കൺവെൻഷൻ സെന്ററിൽ ആഗസ്റ്റ് 2 ,3 തീയതികളിലും, എയ്‌ൽസ്‌ഫോർഡ് മരിയൻ സെന്ററിൽ ആഗസ്റ്റ് 6,7 തീയതികളിലുമാണ്
കൃപാസനം ഉടമ്പടി ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് കണ്ണൂർ ലത്തീൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതലയും, കൃപാസനം മരിയൻറിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നൽകും. ഇരുവരും അടുത്തയാഴ്ചയോടെ യു കെ യിൽ എത്തുന്നതാണ്. യു.കെ റോമൻ കത്തോലിക്കാ പള്ളിയുടെ ചാപ്ലിനും, തിരുവചന പ്രഘോഷകനുമായ ഫാ. വിങ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ്ജ് (ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ വിവിധ ശുശ്രൂഷകൾ നയിക്കും.

കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്യേണ്ടതാണ്. സ്ഥല പരിമിതി കാരണം എയ്‌ൽസ്‌ഫോർഡിലെ രജിസ്ട്രേഷൻ നിർത്തിവെച്ചതായി കാദോഷ് മിനിസ്റ്ററി അറിയിച്ചു.

ബഥേൽ സെന്ററിൽ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകൾക്കു കൂടി അവസരമുണ്ട്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.

പ്രമുഖ മരിയൻ പുണ്യകേന്ദ്രവും, പരിശുദ്ധ അമ്മ, വി. സൈമൺ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) നൽകിയ തീർത്ഥാടന കേന്ദ്രവുമായ എയ്‌ൽസ്‌ഫോർഡ് മരിയൻ സെന്ററിൽ വെച്ചും, യു കെ യിൽ നിരവധി ആത്മീയ ശുശ്രുഷകൾക്ക് വേദിയൊരുങ്ങുകയും, അയ്യായിരത്തിലധികം പേർക്ക് ഇരിപ്പിടവും, വിശാലമായ പാർക്കിങ് സൗകര്യവും ഉള്ള ബെഥേൽ കൺവെൻഷൻ സെന്റരിൽ വെച്ചുമാണ് ഉടമ്പടി ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പരിശുദ്ധ കന്യാമറിയത്തിന്റെ അഭിലാഷപ്രകാരം ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ പരിശുദ്ധ അമ്മയുമായി പ്രാർത്ഥനയിൽ എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ നിരവധിയാണ്.

വിശ്വാസജീവിതം ഉടമ്പടി പ്രകാരം നയിക്കപ്പെടുമ്പോൾ മാതൃ മാദ്ധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ റെസിഡൻഷ്യൽ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും, അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യു കെ യിൽ ഒരുക്കുന്നത്.


രാവിലെ എട്ടരക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.

യു കെ യിലെ സമ്മർദ്ദവും തിരക്കും നിറഞ്ഞ പ്രവാസ ജീവിത
സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം യേശു നാമത്തിൽ ക്ഷണിക്കുന്നു.

Please visit KadoshMarian.com for registration

ഷിബു മാത്യു

സ്പിരിച്ച്വൽ ഡെസ്ക് . മലയാളം യുകെ

അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന കീത്തിലിയുടെ ഒഥൻ്റിക് സിറ്റി സഭയുടെ നാലാമത് വാർഷിക കൺവെൻഷൻ ജൂലൈ 26 – ന് കീത്തിലിയിൽ നടക്കും. കീത്തിലി ഫെൽ ലൈൻ സ്കൗട്ട് ഹാളിൽ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് റിവൈവൽ വോയ്സിൻ്റെ ഗാനശുശ്രൂഷയും തുടർന്ന് സ്‌റ്റെഫിൻ സത്യദാസ് , ബില്ലി ബാബുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വർഷിപ്പോടെ കൺവെൻഷന് തുടക്കമാകും. പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന കൺവെൻഷനിൽ പാസ്റ്റർ പോൾ അധ്യക്ഷ പ്രസംഗം നടത്തും. തുടർന്ന് ലണ്ടനിലെ പ്രസിദ്ധമായ ഇമ്മാനുവേൽ ചർച്ചിൻ്റെ ഫൗണ്ടറും സീനിയർ പാസ്റ്ററുമായ, പാസ്റ്റർ ജെഫി ജോർജ്ജ് നാലാമത് വാർഷിക കൺവെൻഷന് പ്രധാന സന്ദേശം നൽകും. തുടർന്ന് അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായ ഒഥൻ്റിക് സിറ്റി കീത്തിലിയുടെ കൺവെൻഷൻ കോർഡിനേറ്ററായ പ്രഫിൻ ജോൺ നന്ദി പ്രകാശനം നടത്തും. 8.30 ന് സ്നേഹ വിരുന്നോടെ നാലാമത് വാർഷിക കൺവെൻഷൻ സമാപിക്കും.

രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂണിലാണ് ലോകത്താകമാനം പടർന്ന് പന്തലിച്ചിട്ടുള്ള അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി ഒഥൻ്റിക് സിറ്റി സഭ കീത്തിലിയിൽ ശുശ്രൂഷകളാരംഭിക്കുന്നത്. അന്നു മുതൽ തുടർച്ചയായ ഞായറാഴ്ച്ചകളിൽ പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടന്നു വരുന്നു. കീത്തിലിയിലും പരിസര പ്രദേശത്തുനിന്നുമായി നിരവധിയാളുകൾ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തിക്കൊണ്ടിരിക്കുന്നു. നാലാമത് വാർഷിക കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങ്ഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ നസ്രേത്തിൽ തിങ്ങി നിറഞ്ഞ പതിനായിരത്തിലധികം മരിയഭക്തർ തീർത്ത തീർത്ഥാടനം മരിയോത്സവവും ഭക്തിസാന്ദ്രവുമായി. ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥടനത്തിനും, തിരുന്നാൾ കുർബ്ബാനക്കും മുഖ്യ കാർമ്മികനായി നേതൃത്വം നൽകി. നേരത്തെ തീർത്ഥാടന കോർഡിനേറ്റർ ഫാ. ജിനു മുണ്ടുനടക്കൽ തീർത്ഥാടകരെ സ്വാഗതം ആശംസിച്ചു.

വിപരീത കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിട്ടും ആയിരങ്ങൾ തിങ്ങിനിറഞ്ഞു ജനസാഗരം തീർത്ത തീർത്ഥാടനത്തിൽ മരിയൻ ഗീതങ്ങളും ജപമാലസൂക്തങ്ങളും, ഹല്ലെലുയ്യ പ്രഘോഷണങ്ങളും,’ആവേ മരിയാ’ ഗീതങ്ങളും അലയടിച്ച മാതൃ സങ്കേതം മരിയൻ പ്രഘോഷണ വേദിയായി. രാവിലെ മുതൽ തകർത്തടിച്ച മഴ, തീർത്ഥാടന പ്രദക്ഷിണത്തിൽ മാറിനിന്നു. കുർബ്ബാനക്കിടയിൽ മന്ദമായി മഴ പെയ്തെങ്കിലും തീർത്ഥാടകർ തെല്ലും അലോരസപ്പെടാതെ നിന്നിടത്ത് തന്നെ കുടയും ചൂടി ഭക്തിപുരസ്സരം പങ്കുചേർന്നു.

“വിശ്വാസ ജീവിതം പരിശുദ്ധവും പരിപൂർണ്ണവും ആവണം” എന്ന് സ്രാമ്പിക്കൽ പിതാവ് തന്റെ തിരുന്നാൾ സന്ദശത്തിൽ ഉദ്‌ബോധിപ്പിച്ചു. വിശുദ്ധ അക്വിനാസ് പറഞ്ഞത് പോലെ ‘പരിശുദ്ധ കന്യാമറിയത്തിൽ നിന്ന് ജന്മപാപമില്ലാതെ ജനിച്ച സത്യ ദൈവം’ എന്നതാവണം ഓരോ വിശ്വാസിയും ഏറ്റു പറയേണ്ടത്. നമ്മുടെ വിശ്വാസ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും കരുതലുമാണ് ശക്തി കേന്ദ്രം”. ജൂബിലി വർഷത്തിനും, ഇയർ ഓഫ് സ്പിരിച്ച്വലിറ്റിയുടെയും പ്രാർത്ഥനാശംസകൾ നേർന്നു കൊണ്ടാണ് പിതാവ് തന്റെ സന്ദേശം നിറുത്തിയത്.

രാവിലെ സപ്രാ പ്രാർത്ഥനയോടെ ആരംഭിച്ച തിരുന്നാൾ ശുശ്രുഷയിൽ തുടർന്ന് സ്രാമ്പിക്കൽ പിതാവ് ആരാധനക്കു നേതൃത്വം നൽകി. രൂപതയുടെ യൂത്ത് ആൻഡ് മൈഗ്രന്റ്‌സ് കമ്മീഷൻ ചെയറും, അനുഗ്രഹീത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് നൽകിയ മരിയൻ സന്ദേശം തീർത്ഥാടകരിൽ മാതൃഭക്തി ഉദ്ധീപിക്കുന്നതായി. തിരുനാൾ കൊടിയേറ്റത്തിനും അടിമവക്കലിനും ശേഷം തീർത്ഥാടകർക്കു ഭക്ഷണത്തിനായുള്ള ഊഴമായി. മണിക്കൂറുകളോളം കുടുംബസമേതം യാത്രചെയ്ത് എത്തിയ ഭക്തജനങ്ങൾക്ക് ഒരുക്കിയ സ്വാദിഷ്ട മായ ഭക്ഷണ സൗകര്യം രാവിലെമുതൽ തന്നെ തീർത്ഥാടന നഗരിയിൽ ലഭ്യമായിരുന്നു.

രൂപതയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തിയ ആയിരക്കണക്കിനു തീർത്ഥാടകർ തങ്ങളുടെ മിഷൻ ബാനറുകളുടെ പിന്നിൽ അണിനിരന്ന്, മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർത്ഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ കേരളത്തിലെ സീറോ മലബാർ വിശ്വാസത്തിന്റെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു. പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും രണ്ടു കിലോമീറ്ററോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര ആയിരക്കണക്കിന് വിശ്വാസികളാണ് ഈ വർഷം തീർത്ഥാടനത്തിനായി എത്തിച്ചേർന്നത്. ഏറ്റവും പിന്നിലായി വാത്സിങ്ങ്ഹാം മാതാവിന്റെ രൂപവുമേന്തി കേംബ്രിഡ്ജ് റീജൻ സീറോമലബാർ സംഘവും അതിന്റെ പിന്നിലായി സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ വൈദികരും അണിനിരന്നു.

ഫാ. ജോസഫ് മുക്കാട്ടിന്റെ അജപാലന നേതൃത്വത്തിൽ SMYM മിനിസ്ട്രിയുടെ ‘സമയം ബാൻഡ്’ ഒരുക്കിയ സാംഗീതസാന്ദ്രമായ ഗാനാർച്ചന മരിയൻ പ്രഘോഷണമായി. വാത്സിങ്ങാമിലെ മൈനർ ബസിലിക്കയുടെ റെക്ടർ റെവ ഡോ. റോബർട്ട് ബില്ലിംഗ് ഏവർക്കും ഹൃദ്യമായ സ്വാഗതമരുളിക്കൊണ്ട് തിരുന്നാൾ കുർബ്ബാനയിലേക്ക് പ്രവേശിച്ചു. പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ.ആൻറണി ചുണ്ടെലിക്കാട്ട് രൂപതക്കുവേണ്ടി വാത്സിങ്ങാമിലെ മൈനർ ബസിലിക്കയുടെ റെക്ടർ അടക്കം വൈദികർക്കും വോളണ്ടിയേഴ്സിനും തീർത്ഥാടകർക്കും സ്വാഗതം നേർന്നു.

ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രോട്ടോ സെഞ്ചുലോസ് ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഉച്ചക്ക് രണ്ടു മണിക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസുവ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ.ജോ മാത്യു, ആതിഥേയരായ കേംബ്രിഡ്ജ് റീജണൽ സീറോമലബാർ കോർഡിനേറ്റർ ഫാ ജിനു മുണ്ടുനടക്കൽ കൂടാതെ രൂപതയിൽ നിന്നുള്ള നിരവധി വൈദികർ സഹകാർമ്മികരായി അർപ്പിച്ച ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി പുണ്യസന്നിധിയേ അനുഗ്രഹദായകമാക്കി. തിരുന്നാൾ ഗായകസംഘം നടത്തിയ ഗാനശുശ്രുഷ ആത്മീയവും സ്വർഗ്ഗീയവുമായ അനുഭൂതി പകർന്നു.

RECENT POSTS
Copyright © . All rights reserved