ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
നവംബര്‍ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളിലായിട്ടാണ് കലോത്സവ മത്സരങ്ങള്‍ നടക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമാണ്. രൂപതയുടെ എല്ലാ റീജിയണുകളില്‍ നിന്നുള്ള പ്രാതിനിധ്യം ഇക്കുറിയുണ്ടാകുമെന്നുറപ്പാണ്. ഗ്രേറ്റ് ബ്രിട്ടന് രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ നേതൃത്വത്തില്‍ ആദ്യമായി നടക്കുന്ന ബൈബിള്‍ കലോത്സവം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. രൂപതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടന് മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭയുടെ എട്ട് റീജ്യണുകളിലായി ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കും.
ഒക്ടോബര്‍ 14ന് മുമ്പ് എല്ലാ റീജിയണിലെ മത്സരങ്ങളും പൂര്‍ത്തിയാക്കും. അതാത് റീജിയണുകളില്‍ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം വാങ്ങുന്നവരാണ് നവംബര്‍ 4ന് നടക്കുന്ന രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം സജ്ജമാക്കുന്ന 11 വേദികളിലായി 21 ഇനങ്ങളില്‍ വിവിധ പ്രായങ്ങളിലായി കുട്ടികള്‍ പങ്കെടുക്കും. മത്സരങ്ങളുടെ ഘടനയും നിയമാവലിയും പൂര്‍ത്തിയായി. വിവരങ്ങളെല്ലാം ബൈബിള്‍ കലോത്സവത്തിന്റെ വെബ്സൈറ്റിലുണ്ട്.
സീറോ മലബാര്‍ സഭയിലെ കുട്ടികളില്‍ ബൈബിള്‍ സംബന്ധമായ അറിവുകള്‍ വളര്‍ത്തുവാന്‍ കളികളിലൂടെയും കാര്യങ്ങളിലൂടെയും ഈശോയെ രുചിച്ചറിയുവാനും ഈശോയില്‍ അലിഞ്ഞുചേര്‍ന്ന് ഈശോയെ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ വേണ്ടി ഒരുക്കിയ ബൈബിള്‍ കലോത്സവം ഈ വര്‍ഷം അതിഗംഭീരമായാണ് നടത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ബ്രിസ്റ്റോള്‍ ഇടവകയിലെ വേദപാഠ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ആഘോഷ പരിപാടിയ്ക്കിടെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവാണ് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ സഭയുടെ വെബ്സൈറ്റ് ഉത്ഘാടനം ചെയ്തത്.കൂടുതല്‍ വിവരങ്ങള്‍ക്ക് http://smegbbiblekalotsavam.com/ ല്‍ ലഭിക്കുന്നതാണ്.
കലോത്സവം ഡയറക്ടര്‍-ഫാ പോള്‍ വെട്ടിക്കാട്ട്
ചീഫ്കോര്‍ഡിനേറ്റര്‍- സിജി വാദ്യാനത്ത്(07734303945)
റീജണല്‍ കോര്‍ഡിനേറ്റര്‍മാര്‍
ഗ്ലാസ്ഗോ-ഫാ ജോസഫ് വെമ്പത്തറ
പ്രസ്റ്റണ്‍-ഫാ സജി തോട്ടത്തില്‍
മാഞ്ചസ്റ്റര്‍-ഫാ തോമസ് തളിക്കൂട്ടത്തില്‍
ബ്രിസ്റ്റോള്‍-കാര്‍ഡിഫ്-ഫാ പോള്‍ വെട്ടിക്കാട്ട്
കവന്‍ട്രി-ഫാ ജെയ്സണ്‍ കരിപ്പായി
സൗത്താംപ്റ്റണ്‍-ഫാ ടോമി ചിറക്കല്മണവാളന്
ലണ്ടന്‍-ഫാ സെബാസ്റ്റ്യന്‍ ചമ്പകല
കേംബ്രിഡ്ജ്-ഫാ ടെറിന്‍ മുല്ലക്കര
വിവിധ റീജിയണുകളിലെ ബൈബിള്‍ കലോത്സവം നടക്കുന്ന തിയതികള്‍ ഉടന്‍ അറിയിക്കുന്നതാണ്.
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണ മാസാചരണം ഈ മാസം 22-ാം തീയതി ശനിയാഴ്ച (കൊല്ലവര്‍ഷം 1192, കര്‍ക്കിടകമാസം – 6), മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തിരി മുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക സന്ധ്യകളില്‍, നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണ പാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ. തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ നടത്തപ്പെടുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
E-Mail: [email protected]
Website: kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07906 130390 / 07753 188671 / 07478 728555
സഖറിയ പുത്തന്‍കളം
യു. കെ. കെ. സി. എ യുടെ ആഭിമുഖ്യത്തില്‍ നാട്ടില്‍ അവധിക്കു പോകുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി ‘കൂടുതല്‍ അറിയുക – ക്നാനായ പള്ളികളെയും വികാരിമാരെയും’ എന്ന മത്സരം സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതയിലെ പള്ളികളും വികാരി അച്ചന്മാരെയും അറിയുക എന്ന ലക്ഷ്യത്തോടെ വിവിധ പള്ളികള്‍ സന്ദര്‍ശിച്ചു വികാരി അച്ചനോടൊപ്പം നില്ക്കുന്ന ഫോട്ടോയെടുത്തു യു. കെ. കെ. സി. എ സെന്‍ട്രല്‍ കമ്മിറ്റിക്ക് അയച്ചു തരണം. ഏറ്റവും കൂടുതല്‍ പള്ളികള്‍ സന്ദര്‍ശിച്ചു വികാരി അച്ചനോടൊപ്പം ഫോട്ടോ എടുക്കുന്ന മൂന്നുപേര്‍ക്കു നവംബര്‍ അവസാനം നടക്കുന്ന യു. കെ. കെ. സി. എ അവാര്‍ഡ് നൈറ്റില്‍ സമ്മാനം നല്‍കും.
വികാരിയച്ചനോടൊപ്പം അതാത് ഇടവക പള്ളികള്‍ക്ക് മുന്നില്‍ നിന്നെടുക്കുന്ന ചിത്രത്തിന് 2 മാര്‍ക്കും, പള്ളിയുടെ ബാക്ക്ഗ്രൗണ്ട് മാത്രമായോ (വികാരിയച്ചനില്ലാതെ) എടുക്കുന്ന ചിത്രത്തിന് 1 മാര്‍ക്ക് വീതവും ആയിരിക്കും. 2017 സെപ്റ്റംബര്‍ 30-നു മുന്‍പായി ഇ-മെയില്‍ ഫോട്ടോസ് അയച്ചു തരേണ്ടതാണ്.
Age category 5 years to 18 years
ഫിലിപ്പ് കണ്ടോത്ത്
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ”അഭിഷേകാഗ്നി 2017” കണ്‍വെന്‍ഷന്റെ വോളന്റിയേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ജൂലൈ 23-ാം തീയതി ഞായറാഴ്ച ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന ഈ ട്രെയിനിംഗ് പ്രോഗ്രാം നയിക്കുന്നത് പാലക്കാട് രൂപതാംഗവും റോമിലെ ദൈവശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥിയുമായ ബഹു. ഫാ. അരുണ്‍ കലമറ്റം ആയിരിക്കും. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ (Catechism of the Catholic Church) കുറിച്ച് അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള അച്ചന്റെ ക്ലാസുകളില്‍ പങ്കെടുത്തത് വിശ്വാസത്തില്‍ ആഴമായ ബോധ്യത്തിലേയ്ക്ക് നയിച്ചുവെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
അഭിവന്ദ്യ മാര്‍ ജോസഫ് പിതാവിന്റെയും സോജി ഓലിക്കല്‍ അച്ചന്റെയും നേതൃത്വത്തില്‍ ജൂണ്‍ 6-ാം തീയതി നടത്തിയ ഒരുക്ക ധ്യാനത്തില്‍ തീരുമാനിച്ചതനുസരിച്ചാണ് ഈ വോളന്റിയേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയോടെ 5 മണിക്ക് അവസാനിക്കുന്ന ഈ പ്രോഗ്രാമിലേയ്ക്ക് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള വോളണ്ടിയേഴ്സ് പങ്കെടുക്കേണ്ടതാണ്. ഒക്ടോബര്‍ 28-ാം തീയതി നടക്കുന്ന കണ്‍വെന്‍ഷന്റെ വിജയത്തിനായി സംഘാടക കമ്മിറ്റിയുടെ ഭാഗമായി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ആത്മാര്‍ത്ഥമായ അര്‍പ്പണബോധവും നേതൃത്വ പാടവവും ആവശ്യമാണ്.
യേശുക്രിസ്തുവിന്റെ മുടിയുടെ തിരുശേഷിപ്പ് വരുന്ന വെള്ളിയാഴ്ച തങ്കി പള്ളിയിലെത്തിക്കും. പീഡാനുഭവ രൂപവുമായി ബന്ധപ്പെട്ട തങ്കി പള്ളിയിലെ വസ്തുതകളും പ്രത്യേകതകളും കേട്ടറിഞ്ഞ ഇറ്റലിയിലെ സേക്രഡ് ഹാർഡ് പള്ളി വികാരിയായ ഫാ. സ്റ്റെഫാനോയാണ് കൊച്ചി രൂപതാംഗമായ ഫാ. ജോണ്സണ് തൗണ്ടയിൽ വഴി തിരുശേഷിപ്പ് കേരളത്തിലേക്ക് എത്തിക്കുന്നത്.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച തിരുശേഷിപ്പു പേടകം വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിലും വൈദികരും വിശ്വാസികളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ തങ്കി ഫൊറോനയിൽപ്പെട്ട അർത്തുങ്കൽ സെന്റ് ജോർജ് പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിച്ചു. വെള്ളിയാഴ്ച തങ്കിപ്പള്ളിയിലേക്കെത്തിക്കുന്ന തിരുശേഷിപ്പിനു ഭക്തിനിർഭരമായ വരവേല്പ് നൽകും.
ക്രിസ്തുവിന്റെ പീഡാനുഭവ തിരുസ്വരൂപ പ്രതിഷ്ഠയാൽ പ്രസിദ്ധമായതിനാലും തിരുരൂപത്തിലെ മുടിയുമായി ബന്ധപ്പെട്ട വിശ്വാസത്താലുമാണ് തങ്കിപ്പള്ളിയിൽ തിരുശേഷിപ്പ് എത്തിക്കുന്നതെന്നു വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിൽ പറഞ്ഞു. വിശുദ്ധ ചാവറയച്ചനോടൊപ്പം വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട വിശുദ്ധ ലുഡ്വിനോ തന്റെ ജീവിതകാലത്ത് പീഡാനുഭവ സഭ ആരംഭിച്ചിരുന്നു.
അക്കാലത്ത് അവിടെ അനേകം വിശുദ്ധരാൽ അനുഗ്രഹീതമായ ഒരു കുടുംബത്തിലെ അംഗം സൂക്ഷിച്ചിരുന്ന ഈ തിരുശേഷിപ്പ് വിശുദ്ധ ലുഡ്വിനോയ്ക്കു കൈമാറി. പിന്നീട് ഇറ്റലിയിലെ ഒരു ആശ്രമത്തിൽ മറ്റു വിശുദ്ധരുടെ തിരുശേഷിപ്പുകൾക്കൊപ്പം പൂജ്യമായി സൂക്ഷിച്ചുവരുന്നതിനിടെ ചില കാരണങ്ങളാൽ ആശ്രമം അടച്ചുപൂട്ടി.
തുടര്‍ന്നു തിരുശേഷിപ്പുകൾ ലോകത്തിലെ മറ്റു പല ദേവാലയങ്ങളിലേക്കു കൊണ്ടുപോയി. ക്രിസ്തുവിന്റെ മുടി അടങ്ങിയ പേടകം ഇറ്റലിയിലെ പള്ളിവികാരിയായ ഫാ. സ്റ്റെഫാനോയ്ക്കു ലഭിക്കുകയായിരുന്നു. ഇതാണ് ഫാ. ജോണ്സണ് തൗണ്ടയലിന്റെ സഹായത്താൽ തങ്കിപ്പള്ളിയിലെത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം വെള്ളിയാഴ്ച ആഘോഷിക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനാകും. രാവിലെ 9 മണിക്ക് ജപമാലയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. 9.30ന് പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, 10 മണിക്ക് ടെസ്റ്റിമണി, 10.10ന് വി.കുര്‍ബാന, 11.30ന് സിംഗ് ഹല്ലേലുയ്യ പാട്ട് പുസ്തകത്തിന്റെ പ്രകാശനം, പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് കേക്ക് മുറിക്കല്‍ എന്നിവ നടക്കും. നാഷണല്‍ ആനിമേറ്റര്‍ ഫാ. റോബിന്‍സണ്‍ ചടങ്ങില്‍ സംസാരിക്കും. രാത്രി 12.15 മുതല്‍ 1 മണി വരെ ദൈവവചനം, 2 മണി വരെ അഡോറേഷന്‍, ഇന്റര്‍സെഷന്‍, അന്തിമാശീര്‍വാദം എന്നിവ നടക്കും.
ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട് പി.ആര്.ഒ
വാല്‍സിംഹാം: പ്രാര്‍ത്ഥനാ സ്തുതികളും മരിയ ഗീതങ്ങളും ഭക്തിസാന്ദ്രമാക്കിയ ആത്മീയ അന്തരീക്ഷത്തില്‍ വാല്‍സിംഹാം മാതാവിന്റെ തിരുനാള്‍ ഭക്തസഹസ്രങ്ങള്‍ക്ക് സ്വര്ഗ്ഗീയനുഭൂതിയായി. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ആയിരങ്ങളാണ് മാതൃസന്നിധിയിലേയ്ക്ക് ഒഴുകിയെത്തിയത്.


പരി. കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ടും സ്വര്‍ഗ്ഗീയ സാന്നിധ്യം കൊണ്ടും അനുഗ്രഹീതമായ വാല്‍സിംഹാം പ്രദേശം എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പുണ്യദേശമാണെന്ന് തീര്‍ത്ഥാടനത്തിനും ദിവ്യബലിക്കും മുഖ്യകാര്‍മ്മികനായിരുന്ന ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. യു.കെയിലുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ‘ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത’ പ്രഖ്യാപിച്ച് പരി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന്റെ ഒന്നാം വാര്‍ഷികവും കര്‍മ്മല മാതാവിന്റെ തിരുനാളും ഒന്നിച്ചുവന്ന അപൂര്‍വ്വദിനം കൂടിയായിരുന്നു ഇന്നലെ പാപരഹാതിയും സ്വര്‍ഗ്ഗാരോപിതയുമായ പരി. മറിയം ദൈവത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളോടും ‘ ആമേന്‍’ എന്നു പറയാന്‍ കാണിച്ച സന്മനസ്സാണ് അവളെ സ്വര്ഗ്ഗീയറാണിയായി ഉയര്‍ത്താന്‍ കാരണമെന്നും ദൈവഹിതത്തിന് ആമേന്‍ പറയാന്‍ മാതാവിനെപ്പോലെ നമുക്കും ആവണമെന്നും തിരുനാള്‍ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ബ്രിട്ടണില്‍ സീറോ മലബാര്‍ സഭ നല്കുന്ന ഉത്തമ വിശ്വാസസാക്ഷ്യത്തിനു നന്ദി പറയുന്നതായി തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഈസ്റ്റ് ആംഗ്ലിയ രൂപതാ ബിഷപ്പ് അലന് ഹോപ്സും ഷ്റൈന്‍ റെക്ടറും പറഞ്ഞു.


ചൂടിന്റെ കാഠിന്യം കുറച്ച് മേഘത്തണലിന്റെ കുടയൊരുക്കി നല്ല കാലാവസ്ഥ നല്കി അനുഗ്രഹിച്ച് മാതാവിന്റെ മാധ്യസ്ഥം അറിഞ്ഞ് ദിനമാരംഭിച്ചത് രാവിലെ 9 മണിക്ക് തുടങ്ങിയ ജപമാല പ്രാര്‍ത്ഥനയോടെയായിരുന്നു. തുടര്‍ന്ന് റവ. ഫാ. സോജി ഓലിക്കലും റവ. ഫാ. അരുണ്‍ കലമറ്റവും മാതൃഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും തീര്‍ത്ഥാടനങ്ങളുടെ പ്രസക്തിയെക്കുറിച്ചും പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപം വെഞ്ചരിച്ച് പ്രതിഷ്ഠിച്ച്് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. മറിയം സ്വര്‍ഗ്ഗീയ രാജ്ഞിയാണെന്ന സഭയുടെ പ്രബോധനത്തിന്റെ പ്രകാശനമായി മെത്രാന് മാതാവിന്റെ രൂപത്തില്‍ കിരീടധാരണവും നടത്തി. തുടര്‍ന്ന് നേര്‍ച്ച വെഞ്ചിരിപ്പും നടന്നു.


11.30 മുതല്‍ 1.30 വരെ അടിമ സമര്‍പ്പണത്തിനും വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും ഉച്ചഭക്ഷണത്തിനുമായി മാറ്റിവച്ചിരുന്നു. മിതമായ നിരക്കില്‍ സംഘാടക സമിതി ഒരുക്കിയിരുന്ന ഉച്ചഭക്ഷണം ഏറെപ്പേര്‍ക്ക് ആശ്വാസമായി. ഉച്ചകഴിഞ്ഞ് 1.30-ന് ആരംഭിച്ച പ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തില്‍ പൊന്‍-വെള്ളി കുരിശുകള്‍, മുത്തുക്കുടകള്‍, കൊടികള്‍ തുടങ്ങിയവയോടുകൂടി വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു. പ്രദക്ഷിണ സമാപനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായും 25-ല്‍ അധികം വൈദികര്‍ സഹകാര്ന്മികരായും പങ്കുചേര്‍ന്ന തിരുനാള്‍ ദിവ്യബലിയില്‍ എണ്ണായിരത്തിലധികം വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു. ഗ്രേറ്റ് ബ്രിട്ടണ് രൂപതയോടും സഭാപ്രവര്‍ത്തനങ്ങളോടും വിശ്വാസികള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്കും താല്പര്യത്തിനും നന്ദിപറയുന്നതായും യു.കെയിലെ സീറോ മലബാര്‍ കുടുംബങ്ങള്‍ മറ്റെല്ലാ ക്രൈസ്തവ കുടുംബങ്ങള്‍ക്കും വിശ്വാസകാര്യത്തില്‍ മാതൃകയാണെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.


ദിവ്യബലിയെത്തുടര്‍ന്ന് ഈ വര്‍ഷത്തെ തിരുനാളിന് നേതൃത്വം നല്കിയ റവ. ഫാ. ടെറിന്‍ മുല്ലക്കര, ഡസ്ബറി കമ്മ്യൂണിറ്റി അടുത്തവര്‍ഷത്തെ തിരുനാള്‍ ഏറ്റുനടത്തുന്ന കിംഗ്സ്ലിന്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ത്ഥന നടന്നു. റവ. ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള കിംഗ്സ്ലിന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായിരിക്കും അടുത്ത വര്‍ഷത്തെ തിരുനാളിന് ആതിഥ്യമരുളുന്നത്. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു. രൂപതാ വികാരി ജനറല്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലും തിരുനാള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ ഗാനങ്ങളാലപിച്ച ഗായകസംഘം ദിനത്തിന് സ്വര്‍ഗ്ഗീയനുഭൂതി സമ്മാനിച്ചു. തിരുനാളിന്റെ വിജയത്തിനുവേണ്ടി ഡസ്ബറി കമ്മ്യൂണിറ്റി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവന്ന ഒരുക്കങ്ങളെയും ത്യാഗങ്ങളെയും മാര്‍ സ്രാമ്പിക്കല്‍ പ്രത്യേകം അഭിനന്ദിച്ചു.


സംഘാടക മികവിന്റെ മറ്റൊരു നേര്‍ക്കാഴ്ച കൂടിയായി വാല്‍സിംഹാം തിരുനാള്‍. രൂപതാധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കരയും ഡസ്ബറി കമ്മ്യൂണിറ്റിയും കമ്മിറ്റിയംഗങ്ങളും മാസങ്ങളായി നടത്തിവന്ന ഒരുക്കങ്ങളാണ് തിരുനാള്‍ അനുഗ്രഹപ്രദമാകുന്നത് പ്രധാന പശ്ചാത്തലമൊരുക്കിയത്. രൂപതയുടെ വിവിധ വി. കുര്‍ബാന സെന്ററുകളില്‍ നിന്ന് ബഹു. വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ പരി. അമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ജൂലൈ 16 അവിസ്മരണീയമായി മാറി. ഭക്ഷണ ക്രമീകരണങ്ങളും വാഹന പാര്‍ക്കിംഗുകളും കൂടുതല്‍ സൗകര്യപ്രദമാക്കിയത് തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമായി. യു.കെയില്‍ പ്രവാസികളായി പാര്‍ക്കുന്ന എല്ലാവര്ക്കും എപ്പോഴും പരി. വാല്‍സിംഹാം മാതാവിന്റെ സംരക്ഷണം എപ്പോഴും ഉണ്ടാകട്ടെയെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.










ജെഗി ജോസഫ്
ഈശോയെ ദൈവവും കര്‍ത്താവുമായി പ്രഖ്യാപിച്ച തോമാശ്ലീഹായുടെ ഓര്‍മ്മയാചരിച്ച് കൊണ്ട് യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ ദുക്റാന തിരുനാള്‍ ആഘോഷങ്ങളും യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്കൂളുകളില്‍ ഒന്നായ ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ഷികാഘോഷങ്ങളും പ്രൗഢോജ്ജ്വലമായി ആഘോഷിച്ചു. ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചില്‍ ഉച്ചക്ക് ഒരു മണിയോടെ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ബിജു ചിറ്റുപറമ്പന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജിമ്മി പുളിയ്ക്കക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്കി.

റവ. ഫാ. ബെന്നി മരങ്ങോലില്‍ ങടഎട, റവ. ഫാ. ജോസ് പൂവനിക്കുന്നേല്‍ ഇടടഞ , റവ. ഫാ. സിറില്‍ ഇടമന, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭക്തിസാന്ദ്രമായ ലദീഞ്ഞും തുടര്‍ന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാശ്ലീഹായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപം എഴുന്നെള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണവും നടന്നു.
‘എന്റെ കര്‍ത്താവേ എന്റെ ദൈവമേ’ എന്നുള്ള വിശ്വാസ പ്രഖ്യാപനം പ്രവാസികളായി മാതൃനാട്ടില്‍ നിന്നും ഏറെ ദൂരെയാണെങ്കിലും തങ്ങള്‍ക്കു പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വിശ്വാസം പ്രൗഢോജ്ജ്വലമായി ഉയര്‍ത്തിപിടിക്കുവാന്‍ സീറോ മലബാര്‍ സഭയ്ക്കും വിശ്വാസികള്‍ക്കും കിട്ടിയ ഏറ്റവും മനോഹരമായ അവസരമായിരുന്നു വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍. കുട്ടികളും മുതിര്‍ന്നവരും അണിയണിയായി അണി ചേര്‍ന്ന പ്രദക്ഷിണത്തിനു ശേഷം എല്ലാ രൂപങ്ങളും ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചിന് മുന്നില്‍ ഒത്തു ചേരുകയും തുടര്‍ന്ന് എല്ലാവരും കൂടി ആഘോഷപൂര്‍വ്വം പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. STSMCC യുടെ ക്വയര്‍ സംഘത്തിന്റെ മനോഹരമായ ഗാനാലാപനം വിശുദ്ധ കുര്‍ബാനയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.
ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചില്‍ നിന്നും മാറിപ്പോകുന്ന ഫാ. ടോം ഫിനഗന് STSMCCയുടെ സ്നേഹോപഹാരം ഫാ. പോള്‍ വെട്ടിക്കാട്ടും ഫാ. ജോയി വയലിലും ചേര്‍ന്ന് സമ്മാനിച്ചു. തുടര്‍ന്ന് കഴുന്ന് എടുക്കലും പാച്ചോര്‍ നേര്‍ച്ചയും നടന്നു. അതിനു ശേഷം ആറ് മണിയോട് കൂടി ഗ്രീന്‍ വേ സെന്ററില്‍ ഒന്നാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ ഏകദേശം 360 ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്കൂളില്‍ ഒന്നായ സെന്റ്. തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. വേദപാഠ സ്കൂളിന്റെ ഹെഡ്മാസ്റ്റര് ജെയിംസ് ഫിലിപ്പ് എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. സണ്‍ഡേ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ സിജി വാധ്യാനത്ത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അധ്യക്ഷനായിരുന്ന STSMCC വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് മുഖ്യാതിഥിയായിരുന്ന മാര്‍ സ്രാമ്പിക്കല്‍ പിതാവിനെയും സെക്രട്ടറി ഫാ. ഫാന്‍സുവാ പത്തില്‍, ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന എന്നിവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം പറഞ്ഞു. ബ്രിസ്റ്റോളില്‍ വളരെ മികച്ച രീതിയില്‍ നടന്നു പോകുന്ന സണ്‍ഡേ സ്കൂളിലെ വിദ്യാര്‍ത്ഥികളെയും അവരെ പഠിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളുടെ മാതാപിതാക്കളെയും നല്ല രീതിയില്‍ സഹകരിക്കുന്ന പിടിഎയെയും ആത്മാര്‍ത്ഥമായി അഭിനന്ദിച്ചു. പിതാവിന്റെ എല്ലാവിധ ഗൈഡന്‍സിനും ഫാ. പോള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബ്രിസ്റ്റോള്‍ ഇടവക സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടനു നല്കുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. ബ്രിസ്റ്റോളില്‍ ഓരോ തവണയും താന്‍ വരുമ്പോള്‍ ഏറെ കാര്യങ്ങള്‍ മനസിലാക്കുന്നുവെന്നും യുകെയിലുള്ള ഈ സമൂഹത്തിന്റെ നന്നായി നടന്നു പോകുന്ന വേദപാഠ പ്രവര്‍ത്തനങ്ങള്‍ രൂപത മുഴുവന്‍ വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫാ. ജോയി വയലിനെ രൂപതാ മതബോധന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ആയി നിയമിച്ചതെന്നും അത് പോലെ തന്നെ ഈ ഇടവക യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് നല്കിയ വലിയ സംഭാവനകളില്‍ ഒന്നായ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം രൂപതയുടെ കീഴിലുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ നടത്തുന്ന ബൈബിള്‍ കലോത്സവത്തിനെ കുറിച്ച് എടുത്തു പറയുകയും നിരവധി പ്രശ്നങ്ങള്‍ക്കിടയിലും അതൊന്നും വകവയ്ക്കാതെ വേദപാഠ ക്ലാസില്‍ തങ്ങളുടെ കുട്ടികളെ അയക്കുന്ന മാതാപിതാക്കളെയും പഠിപ്പിക്കുന്ന അധ്യാപകരെയും പിതാവ് അഭിനന്ദിച്ചു.
സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും പിതാവ് നിര്‍വ്വഹിച്ചു. ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന, ഡീക്കന്‍ ജോസഫ് ഫിലിപ്പ്, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, ട്രസ്റ്റി ലിജോ പടയാറ്റില്‍, പിടിഎ പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍, വിദ്യാര്‍ത്ഥികളുടെ പ്രതിനിധി ഡോണാ ജിജി തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സിനി ജോമി എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഡാന്‍സും സ്കിറ്റും, മാര്‍ഗം കളിയും പരിചമുട്ട് കളിയുമൊക്കെയായി നാല് മണിക്കൂറോളം ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിനു അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. തങ്ങളുടെ കുഞ്ഞുങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച ഹൃദ്യമായ കലാപരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയേകി കൊണ്ട് സദസ്യരും നിറഞ്ഞ കൈയ്യടിയോടെയാണ് ഓരോ പരിപാടിയും ആസ്വദിച്ചത്. സമയപരിമിതി കാരണം വിജയികള്‍ക്കുള്ള സമ്മാനദാനം മറ്റൊരു അവസരത്തിലേക്ക് മാറ്റി വച്ചു. എന്നിരുന്നാലും മുഴുവന്‍ കുട്ടികളും തങ്ങളുടെ പ്രോഗ്രാമുകള്‍ വേദിയില്‍ അവതരിപ്പിക്കുകയും അതിനു ശേഷം നടന്ന സ്നേഹവിരുന്നോടെ പരിപാടികള്‍ക്ക് സമാപനമായി.
STSMCC യുടെ ട്രസ്റ്റിമാരായ ലിജോ പടയാറ്റില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു, വിവിധ കമ്മിറ്റിയംഗങ്ങള്‍, വേദപാഠ അധ്യാപകര്‍, ഫാമിലി യൂണിറ്റി കോഡിനേറ്റേഴ്സ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സണ്ണി അറയ്ക്കല്‍
7 മുതല്‍ 12 വയസ് വരെ പ്രായമുള്ളവര്‍ക്കായി നടത്തുന്ന ആത്മീയ ക്യാമ്പ് അലബാരെ 17 ജൂലൈ 28 മുതല്‍ 30 വരെ നടക്കും. സൗത്താംപ്ടണിലെ സെന്റ് ജോസപഫ്സിലാണ് ക്യാമ്പ് നടക്കുന്നത്. എസ്ആര്‍എം യുകെ സ്പിരിച്വല്‍ ഡയറക്ടര്‍മാരായ ഫാ.ഡെസ് കോണോലി, ഫാ. ജോസഫ് സേവിയര്‍, പോര്‍ട്സ്മൗത്ത് രൂപത പാസ്റ്ററല്‍ അസിസ്റ്റന്റ് ടീന ക്വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ചരച്ചകള്‍, സംഗീതം, വി.കുര്‍ബാന, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ ഗെയിമുകള്‍, ക്യാമ്പ് ഫയര്‍ തുടങ്ങി വിവിധപരിപാടികള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
SERVICE CONTACTS : Mrs .Shirley Peter : 07737829479
Mrs . Lincy Santhosh : 07708159109
Mr. Sunny Arackal : 07702257822
FOR MORE DETAILS PLEASE VISIT OUR WEBSITE WWW.SRM-UK.ORG
രജിസ്റ്റര്‍ ചെയ്യാം
https://srm-uk.org/childrens-retreat/
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍ യുകെ ഒരു ദിവസത്തെ ഉപവാസവും കത്തോലിക്കാ മലയാളം കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നു. ജൂലൈ 22 ശനിയാഴ്ച ഡഗെന്‍ഹാം, സെന്റ് പീറ്റേഴ്സ് ചര്‍ച്ചിലാണ് കണ്വെന്ഷന്. കുമ്പസാരം, ദൈവവചനം, സ്തുതിയും ആരാധനയും, കൊന്ത നമസ്കാരം തുടങ്ങിയവയ്ക്ക് സൗകര്യമുണ്ടായിരിക്കും. എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീം ആണ് കണ്വെന്ഷന് നയിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
SUNIL : 07527 432349 OR
MARY LITTA : 07738 752308
FOR MORE DETAILS VISIT OUR WEBSITE : WWW.SRM-UK.ORG
വിലാസം
St Peter Church , 52 Gores brook road , Dagenham , RM9 6UR.