സെന്റ് തോമസ് മോർ ചർച്ച് ചെൽട്ടൻഹാം കാതോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ മിഷൻ മധ്യസ്ഥരായ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷം സെപ്റ്റംബർ 24 ഞായറാഴ്ച സെന്റ് തോമസ് മോർ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
അന്നേ ദിവസം ഉച്ചകഴിഞ്ഞു 2.30 ന് ഇടവക വികാരി റെവ. ഫാദർ ജിബിൻ വാമറ്റത്തിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറ്റും. തുടർന്ന് ആഘോഷമായ പാട്ടുകുർബാന റെവ. ഫാദർ. ജോബി വെള്ളപ്ലാക്കൽ സി.എസ്.ടി യുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. തിരുന്നാൾ കുർബാനയ്ക്ക് ശേഷം ലദീഞ്ഞു തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ഭക്തി നിർഭരമായ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം,സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.
വിവിധ കലാപരിപാടികൾ തിരുന്നാൾ ആഘോഷങ്ങൾ വർണ്ണശബളമാക്കും. തിരുന്നാൾ ദിവസം കഴുന്ന് എഴുന്നള്ളിക്കുന്നതിനും, അടിമ വക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാൾ ഭക്തി സാന്ദ്രവും മനോഹരവും ആക്കി പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും അനുഗ്രഹങ്ങൾ നേടുവാനും ആഘോഷങ്ങളുടെ ഭാഗമാകുവാനും. ഇടവക വികാരി ഫാദർ ജിബിൻ വാമറ്റത്തിൽ ഏവരെയും ഭക്തിയാദരപൂർവ്വം ക്ഷണിക്കുന്നു. തിരുന്നാളിന്റെ സുഖമമായ നടത്തിപ്പിനായി ജിമ്മി പൂവാട്ടിൽ, ജോജി കുരിയൻ, ജിജു ജോൺ, ജോൺസൻ ജോൺ,റാണി വർഗീസ്, മോളി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
ഷിബു മാത്യൂ
നീണ്ട പതിമൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കാനൻ മൈക്കിൾ മക്രീഡി കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിനോടും കീത്തിലി ക്രൈസ്തവ സമൂഹത്തിനോടും യാത്ര പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച കീത്തിലിയിലെ ക്രൈസ്തവ സമൂഹത്തിനായി കാനൻ മൈക്കിൾ മക്രീഡി തൻ്റെ അവസാനത്തെ ദിവ്യബലി അർപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നെത്തി കീത്തിലിയിൽ സ്ഥിരതാമസമാക്കിയ നൂറ് കണക്കിന് ക്രൈസ്തവരാണ് ദിവ്യബലിയിൽ പങ്ക് കൊണ്ടത്. അടുത്ത കാലത്ത് കർത്താവിൽ നിദ്രപ്രാപിച്ച തൻ്റെ പ്രിയ മാതാവിൻ്റെ ഓർമ്മയ്ക്ക് മുമ്പിലായിരുന്നു കാനൻ മൈക്കിൾ ദിവ്യബലി ആരംഭിച്ചത്.
ദിവ്യബലിക്ക് ശേഷം ദേവാലയത്തിൽ വെച്ച് കീത്തിലിയിലെ വിവിധ ക്രൈസ്തവ സമൂഹത്തിൻ്റെ പ്രതിനിധികൾ കാനൻ മൈക്കിളിന് ആശംസകളർപ്പിച്ചു. ആശംസാ പ്രസംഗങ്ങളിൽ പറഞ്ഞ പല വാക്കുകളും കരളലിയിപ്പിക്കുന്നതായിരുന്നു. കാനൻ മൈക്കിളിൻ്റെ കണ്ണുകളും നിറഞ്ഞു കവിയുന്ന കാഴ്ചയാണ് അൽത്താരയിൽ കണ്ടത്. സ്നേഹത്തിൻ്റെ വാങ്ങൽ കൊടുക്കലിൻ്റെ ദൃഷ്ടാന്തമായിരുന്നു ദേവാലയത്തിൽ നടന്നത്. തുടർന്ന് സെൻ്റ് ആൻസ് കാത്തലിക് പ്രൈമറി സ്കൂൾ ഹാളിൽ ആഘോഷമായ യാത്രയയപ്പ് സമ്മേളനം നടന്നു. മലയാളികൾ ഉൾപ്പെടെ നൂറ് കണിക്കിനാളുകളാണ് സ്നേഹവിരുന്നിൽ പങ്കെടുത്ത്. കാനൻ മൈക്കിളിനെ എത്രമാത്രം കീത്തിലി ക്രൈസ്തവ സമൂഹം സ്നേഹിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവാണ് സ്കൂൾ ഹാളിൽ കണ്ടത്.
രണ്ടായിരത്തി പത്തിലാണ് കാനൻ മൈക്കിൾ മക്രീഡി കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൻ്റെ വികാരിയായി ചുമതലയേക്കുന്നത്. അന്നത്തെ വികാരിയായിരുന്ന ഫാ. ഷോൺ ഗില്ലികൻ സ്ഥലം മാറി പോകുന്ന ഒഴിവിലേയ്ക്കാണ് കാനൻ മൈക്കിൾ മക്രീഡിയെത്തുന്നത്. രണ്ടായിരത്തി രണ്ട് മുതൽ കീത്തിലിയിൽ മലയാളികൾ എത്തി തുടങ്ങിയിരുന്നു. അന്ന് മുതൽ മലയാളികൾക്കാശ്രയമായി നിലകൊണ്ടത് സെൻ്റ് ആൻസ് ദേവാലയമായിരുന്നു. ഫാ. ഷോൺ കീത്തിലി മലയാളികളെ സഹായിച്ചതിന് കൈയ്യും കണക്കുമില്ല. പിൻഗാമിയായി എത്തിയ കാനൻ മൈക്കിളും ഫാ. ഷോണിൻ്റെ പാത പിൻതുടർന്നു. കേരളത്തിൽ നിന്നെത്തിയ മലയാളികൾക്ക് ഗ്രഹാതുരത്വം ഒട്ടും നഷ്ടപ്പെടുത്താതെ ഈ രണ്ടു വൈദികരും മലയാളികളെ കാത്ത് സൂക്ഷിച്ചു. മലയാളികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങൾ പൂർണ്ണമായും അവർ നിറവേറ്റികൊടുത്തു. മലയാളികളുടെ കുട്ടികൾക്ക് സ്കൂളിൽ അഡ്മിഷൻ കിട്ടുന്നതിനും, താമസിക്കാൻ വീടുകൾ വാടകയ്ക്ക് കിട്ടുന്നതിനും കൂടാതെ ബ്രിട്ടീഷ് പാസ്പോർട്ട്, വർക് പെർമിറ്റ്, പുതിയ ജോലി കിട്ടുന്നതിനുള്ള റഫറൻസ്, സ്വന്തമായി യു കെയിൽ വീട് വാങ്ങുന്നതിനുള്ള റഫറൻസ് തുടങ്ങിയ നിരവധിയായ കാര്യങ്ങൾ യാതൊരു മുൻപരിചയവുമില്ലാത്ത മലയാളികൾക്ക് നടത്തി കൊടുത്ത് അവരെ തങ്ങളോടൊപ്പം ചേർത്തുനിർത്തി.
ഭാരതത്തിലെ ആദ്യ വിശുദ്ധ വി. അൽഫോൻസാമ്മയുടെ ഛായാചിത്രം രണ്ടായിരത്തിപ്പത്തിൽ കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചതും കാനൻ മൈക്കിൾ മക്രീഡിയാണ്. അന്ന് മുതൽ ഇന്നോളം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ എല്ലാ വർഷവും ലാറ്റിൻ റൈറ്റിൽ മലയാളികൾക്കായി സെൻ്റ് ആൻസ് ദേവാലയത്തിൽ ആഘോഷിച്ചു വരുന്നു. ഈ വർഷം ജൂലൈ മുപ്പതിന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സെൻ്റ് ആൻസ് ദേവാലയത്തിൽ പാശ്ചാത്യ ക്രൈസ്തവ സമൂഹത്തിൻ്റെ മുമ്പിൽ കീത്തിലി മലയാളികൾ പാടിയ വിശുദ്ധ അൽഫോൻസാമ്മയോടുള്ള സ്തുതിപ്പ് ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ കഴിഞ്ഞ പതിമൂന്ന് വർഷമായി സെൻ്റ് ആൻസ് ദേവാലയത്തിൽ നടക്കുന്ന ക്രിസ്തുമസ് തിരുകർമ്മങ്ങളുടെ സിംഹള ഭാഗങ്ങളും മലയാളത്തനിമയിലാണ് നടക്കുന്നത്. കേരളത്തനിമയിലുള്ള പുൽക്കൂടും നക്ഷത്രങ്ങളുമൊക്കെ പാശ്ചാത്യരുടെ ശ്രദ്ധ പിടിച്ച്പറ്റിയിരുന്നു.
വിശുദ്ധ വാരാഘോഷങ്ങളുടെ ഭാഗമായി ദുഃഖവെള്ളിയാഴ്ച്കളിൽ മലയാളത്തിലും ഇംഗ്ലീഷിലും സംയുക്തമായി കുരിശിൻ്റെ വഴിയും അതേ തുടർന്ന് കഞ്ഞിയും പയറും മലയാളതനിമയിൽ ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുകയും ചെയ്തിരുന്നു. നൂറ് കണക്കിന് പാശ്ചാത്യരായ വിശ്വാസികളാണ് ഈ തിരുകർമ്മങ്ങളിൽ മലയാളികളോടൊപ്പം പങ്ക് ചേർന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമായതിന് ശേഷം ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കർമ്മങ്ങൾ സെൻ്റ് ആൻസ് ദേവാലയത്തിൽ നിന്നും സെൻ്റ് മേരീസ് ആൻഡ് സെൻ്റ് വിൽഫ്രിഡ്സ് സീറോ മലബാർ ചർച്ച് ലീഡ്സിലേയ്ക്ക് മാറ്റപ്പെട്ടു.
യൂറോപ്പിലെ മിക്ക ദേവാലയങ്ങളും വിശ്വാസികളുടെ കുറവ് കൊണ്ട് പൂട്ടിപ്പോകുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. അതിൽ നിന്നും വളരെ വിഭിന്നമാണ് കീത്തിലി സെൻ്റ് ആൻസ് ചർച്ച്. എണ്ണൂറിലധികം ആളുകൾക്ക് ഒരുമിച്ചിരിന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കുന്ന ദേവാലയം ഞായറാഴ്ച്കളിൽ തിങ്ങിനിറയുന്ന കാഴ്ച്ചയാണിപ്പോൾ. ഒരു യൂണിവേഴ്സൽ ചർച്ച് എന്നാണ് പൊതുവേ സെൻ്റ് ആൻസ് ചർച്ചിനെ അറിയപ്പെടുന്നത്. വിവിധ ഭാഷകളിൽ നിന്നായി ഇരുപതിൽപ്പരം കുട്ടികളാണ് വിശുദ്ധ കുർബാനയിൽ അൽത്താര ശുശ്രൂഷകളായി പങ്കെടുക്കുന്നത്.
ജാതി മത ഭാഷ സംസ്കാര കളർ വ്യത്യാസമില്ലാതെ എല്ലാവരേയും ഒന്നിച്ച് നിർത്തിയ കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ നിന്നും പുതിയ മേഖലയിലേയ്ക്ക് യാത്രയാകുന്ന കാനൻ മൈക്കിൾ മക്രീഡിയോട് കീത്തിലി സമൂഹം ഒന്നായി പറഞ്ഞു.
Canon, We Miss you!!!
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആരാധന ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ആരാധനക്രമ ക്വിസ് മത്സരങ്ങളുടെ ഇടവക/ മിഷൻ /പ്രൊപ്പോസഡ് മിഷൻ തലത്തിൽ ഉള്ള മത്സരങ്ങൾക്കായുള്ള തീയതികൾ പ്രഖ്യാപിച്ചതായി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അറിയിച്ചു. യൂണിറ്റ് തല മത്സരങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് പല ദിവസങ്ങളായോ , ഒരു ദിവസം തന്നെ വ്യത്യസ്ത സമയങ്ങളിലോ , കുടുംബ കൂട്ടായ്മകൾ വഴിയോ ആയാണ് ക്രമീകരിച്ചിരിക്കുന്നത് .
മത്സരത്തിനായി രൂപത ഒന്നാകെ വലിയ ഒരുക്കങ്ങളിൽ ആണ് ഏർപ്പെട്ടിരിക്കുന്നത് മത്സരത്തിൽ കുടുംബങ്ങൾ ആയുള്ള ടീമുകൾക്ക് പുറമെ യു കെയിൽ സിംഗിൾ ആയി എത്തി ജോലി ചെയ്യുന്നവർക്കും , വിദ്യാർത്ഥി വിസയിൽ യു കെയിൽ ഉള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്ന രീതിയിൽ മത്സരത്തിന്റെ നിയമാവലി പരിഷ്കരിച്ചു . അതുപോലെ നടത്തുന്നതിനും അനുവാദം നൽകി . മിഷൻ /പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ ആയിരിക്കും.
ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് ഇതിൽ യോഗ്യത നേടുന്നവർക്ക് , തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയണൽ തല മത്സരത്തിലും അതെ തുടർന്ന് രൂപത തലത്തിൽ നവംബർ 25 ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് . രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക.
ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് . 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നവംബർ 25 ന് നടക്കുന്ന രൂപതാ തല മത്സരം .
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും .
കുടുംബങ്ങൾക്കുള്ള ആരാധനക്രമ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ രൂപത അംഗങ്ങൾ എല്ലാവരെയും പ്രാർഥനാപൂർവം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു .
ഇടവക മിഷൻ കേന്ദ്രങ്ങളിൽ വിവിധ മേഖലകളിൽ ആയി ക്വിസ് മത്സരത്തിനായുള്ള ഒരുക്കങ്ങളും , പരിശീലന പരിപാടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട് .ക്വിസ് മത്സരത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങളും , തീയതികളും , നിയമാവലിയും അറിയുവാൻ താഴെപരായുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
https://eparchyofgreatbritain.org/eparchial-liturgical-quiz-2/
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ഈ മാസം 9 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും .ഗ്രേറ്റ്റ ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ശുശ്രൂഷകളിൽ മൂഖ്യ കാർമ്മികനാവും. .റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ ഇത്തവണ പ്രശസ്‌ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ റവ.ഫാ.സാജു ഇലഞ്ഞിയിൽ, ഫാ ഷൈജു നടുവത്താനിയിലിനൊപ്പം നയിക്കും . യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക മരിയ ഹീത്ത് ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കെടുക്കും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രമുഖ ഇടവകയായ ലീഡ്സിലെ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ പ്രധാന തിരുന്നാളായ എട്ടു നോയമ്പ് തിരുന്നാളിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 3, ഞായറാഴ്ചയാണ് തിരുന്നാൾ തിരുകർമ്മങ്ങൾക്ക് തുടക്കമാകുക. പത്തുമണിക്ക് കൊടിയേറ്റവും തുടർന്ന് വിശുദ്ധ കുർബാനയും, നൊവേന, ലദീഞ്ഞ്, ദിവ്യകാരുണ്യപ്രദക്ഷണം തുടങ്ങിയ തിരുന്നാൾ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്.
തുടർന്നു വരുന്ന എല്ലാ ദിവസവും വിവിധ കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിൽ കുർബാനയും മറ്റ് തിരുന്നാൾ തിരുകർമ്മങ്ങളും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 8-ാം തീയതി വെള്ളിയാഴ്ച തിരുന്നാൾ തിരുകർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ ഫാ. ആന്റണി ചുണ്ടേക്കാട്ടും, 4-ാം തീയതി തിങ്കളാഴ്ച ലീഡ്സ് റീജനൽ കോഡിനേറ്റർ ഫാ. ജോജോ പാളാപ്പള്ളിയും , 6-ാം തീയതി ബുധനാഴ്ച ഷെഫീൽഡ് മിഷൻ ഡയറക്ടർ ജോമ് കിഴക്കരക്കാട്ടും, മറ്റു ദിവസങ്ങളിൽ ലീഡ്സ് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളവും തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും .
പ്രധാന തിരുന്നാൾ ദിനമായി സെപ്റ്റംബർ 10 ഞായറാഴ്ച ആഘോഷപൂർവ്വമായ തിരുന്നാൾ തിരുകർമ്മങ്ങൾക്കും , പ്രദക്ഷണത്തിനും ശേഷം പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട് . തിരുന്നാൾ ദിവസങ്ങളിലെ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ലീഡ്സിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു. തിരുന്നാൾ ദിനങ്ങളിലെ സമയക്രമം ചുവടെ ചേർത്തിരിക്കുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
ആൾട്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യുവജന ധ്യാനം 2023’ നവംബർ മാസം 10 മുതൽ 12 വരെ സ്റ്റാഫ്‌ഫോർഡ്ഷയറിലെ ആൾട്ടനിൽ വെച്ച് നടത്തപ്പെടുന്നു.
വിശ്വാസത്തിലൂന്നിക്കൊണ്ട് പരസ്നേഹത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്‌ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകളും പ്രബോധനങ്ങളും പങ്കുവെക്കുക എന്നതാണ് യുവജന റിട്രീറ്റിലൂടെ ലക്‌ഷ്യം വെക്കുന്നത്. യേശുവിനെ സ്വന്തം
ജീവിതത്തിൽ അനുഭവവേദ്യമാക്കുവാൻ തിരുവചന ശുശ്രുഷകൾ അനുഗ്രഹദായകമാവും.
സീറോമലബാർ യൂത്ത് അപ്പോസ്റ്റലേറ്റ് (യൂറോപ്പ്) ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ എന്നിവർ യുവജന ധ്യാനത്തിന് നേതൃത്വം നൽകും.
പതിനാറു വയസ്സിനു മുകളിലുള്ള യുവജനങ്ങൾ ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന രജിസ്ട്രേഷൻ ഫോമുകൾ എത്രയും വേഗം പൂരിപ്പിച്ചു നൽകി പ്രവേശനം ഉറപ്പാക്കുവാൻ താല്പര്യപ്പെടുന്നു. മാതാപിതാക്കളും, പാരീഷ് ഇവാഞ്ചലൈസേഷൻ ഗ്രൂപ്പുകളും തങ്ങളുടെ പരിധിയിലുള്ള യുവജനങ്ങളെ ധ്യാനത്തിൽ പങ്കു ചേരുവാൻ പ്രോത്സാഹിപ്പിച്ചയക്കണമെന്ന് കോർഡിനേറ്റർമാരായ മനോജ്, മാത്തച്ചൻ എന്നിവർ അഭ്യർത്ഥിച്ചു.
https://forms.gle/f4FytADespY8GqNq8
For further details please contact
Manoj : 07848808550, Mathachan: 07915602258
Youth Retreat – Starts at 4:00 pm on 10th November and Ends at 4:00 pm on 12th November 2023.
Venue: St. Gregory the Great RC Church, Alton Castle, Castle Hill Road, Alton, ST10 4TT.
ബിനോയ് എം. ജെ.
ഒരിക്കൽ നാരദമഹർഷി സനത്കുമാരന്റെയരികിൽ വിദ്യ അഭ്യസിക്കുവാനായി ചെന്നു. അപ്പോൾ സനത്കുമാരൻ പറഞ്ഞു “നിങ്ങൾക്ക് അറിയാവുന്നത് എന്നോട് പറയുവിൻ, അപ്പോൾ അറിഞ്ഞു കൂടാത്തവ ഞാൻ നിങ്ങളോട് പറയാം.” അതെ, അറിയാവുന്നവയുടെ മുകളിലാണ് അറിഞ്ഞു കൂടാത്തവയെകുറിച്ചുള്ള വിജ്ഞാനം കെട്ടിപ്പടുക്കേണ്ടത്. അതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ തത്വം. മനുഷ്യന്റെ നൈസർഗ്ഗികമായ വൈജ്ഞാനിക പുരോഗതിയും ഇപ്രകാരം തന്നെ. ഒന്നും അറിഞ്ഞു കൂടാത്ത ഒരു മനസ്സിലേക്ക് പുതിയ കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മനസ്സിന് അതിനെ വേണ്ടവണ്ണം ഉൾക്കൊള്ളുവാനാവില്ല. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പറ്റിയിരിക്കുന്ന തകരാറും ഇതുതന്നെ. ഒന്നും അറിഞ്ഞു കൂടാത്ത ഒരു ശിശുവിന്റെ മനസ്സിലേക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നു. അവന് അതൊട്ട് മനസ്സിലാകുന്നുമില്ല. ഇത് പാശ്ചാത്യരുടെ ഒരു രീതിയാണ്.
കുട്ടികളുടെ മനസ്സ് ഒരു വെള്ളകടലാസ്സാണെന്ന വാദം ഒട്ടും തന്നെ ശരിയല്ല. അനന്തമായ വിജ്ഞാനം ഉള്ളിൽ ഉറങ്ങികിടപ്പുണ്ട്. അതിൽ അല്പമെങ്കിലും ബോധമനസ്സിലേക്ക് വരേണ്ടിയിരിക്കുന്നു. ആ അറിവിന്റെ ശകലത്തെ വളർത്തികൊണ്ടു പോവുക. ഓരോ ദിവസവും കഴിയുംതോറും അത് കൂടുതൽ കൂടുതൽ വളർന്നുവരട്ടെ. അറിവിന്റെ ആ ബീജം ഒരുനാൾ പൂർണ്ണ വളർച്ചയിലെത്തും. ഇതാണ് ആരോഗ്യകരമായ വിദ്യാഭ്യാസത്തിന്റെ രീതി. വായിക്കുവാൻ പഠിക്കുന്നതിന് മുൻപുതന്നെ ചിന്തിക്കുവാൻ പഠിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ആ വായനകൊണ്ട് പ്രയോജനമില്ല. അൽപമെങ്കിലും ചിന്തിക്കാത്തവരായി ആരാണീലോകത്തിലുള്ളത്? കുട്ടികളും അൽപമൊക്കെ ചിന്തിക്കുന്നവരാണ്. അതിനാൽതന്നെ സ്വന്തമായി അറിവു സമ്പാദിക്കുവാനുള്ള കഴിവും കുട്ടികളിലുണ്ട്. മുതലക്കുഞ്ഞിനെ നീന്ത് പഠിപ്പിക്കേണ്ടതില്ല. മനുഷ്യശിശുവിനെ അറിവ് സമ്പാദിക്കുവാനും പഠിപ്പിക്കേണ്ടതില്ല. അതവന് നൈസർഗ്ഗികമായും അറിയാം. അവൻ താനെ വളർന്നുകൊള്ളും. അപ്പോൾ പിന്നെ സമൂഹത്തിന്റെ ജോലി എന്താണ്? പോകുന്നതിലേ അടിക്കുവിൻ! അപ്പോൾ അവർ തനതായ രീതിയിൽ അറിവ് സമ്പാദിക്കുകയും വളർന്ന് വികസിക്കുകയും ചെയ്യും. അങ്ങനെ അവരിലെ സർഗ്ഗശേഷി ഉണരുകയും സമൂഹത്തിന് എന്തെങ്കിലും ഒക്കെ സംഭാവന ചെയ്യുവാൻ അവർക്ക് കഴിയുകയും ചെയ്യും.
ചിന്തയാണ് ഇവിടുത്തെ ഏറ്റവും വലിയ ഉപകരണം. ചിന്തിക്കാതെ എങ്ങനെയാണ് വളരുക? വായന പോലും ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. “ചിന്തയാണ് ഏറ്റവും വലിയ പഠനോപാധി” എന്ന് ആധുനിക മനശ്ശാസ്ത്രജ്ഞന്മാരും പറയുന്നു. ആ ചിന്താശീലത്തെ നിരുത്സാഹപ്പെടുത്താതെയിരിപ്പിൻ. സിലബസ്സിന്റെയും പാഠപുസ്തകങ്ങുളുടെയും താങ്ങാനാവാത്ത ഭാരം ചുമക്കുന്ന ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കുവാൻ എവിടെ സമയം? കുട്ടികൾക്ക് മാത്രമല്ല മുതിരുന്നവർക്കും ഇന്ന് ചിന്തിക്കുവാനറിയില്ലെന്നായിരിക്കുന്നു. ഗവേഷണ പഠനങ്ങളിൽ ഏർപ്പെടുന്നവർ ചിന്തിക്കുവാനായി പാടുപെടുന്നു. പക്ഷേ അവരതിൽ വിജയിക്കുന്നില്ല. അതുകൊണ്ടാണ് സ്വയം തൊഴിൽ കണ്ടെത്തുന്നതിലും സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യുന്നതിലും അവർ പരാജയപ്പടുന്നത്. അവർക്ക് ആരെങ്കിലും ഒക്കെ തൊഴിൽ കൊടുക്കേണ്ടിയിരിക്കുന്നു. ഇത് ലജ്ജാകരമല്ലേ? പ്രതിഭയുള്ളവർ വളരെ വളരെ വിരളം. നമ്മുടെ വിദ്യാഭ്യാസം കുട്ടികളിലെ പ്രതിഭയെ കൊന്നുകളയുന്നു.
അതുകൊണ്ടാണ് ചെറുപ്രായത്തിൽ കുട്ടികളെ ഒന്നും പഠിപ്പിക്കരുതെന്ന് പറയുന്നത്. അവരിലെ തനതായ വിജ്ഞാനം താനെ ഉണരട്ടെ! അതിനുള്ള സമയവും സാവകാശവും അവർക്ക് കൊടുക്കുവിൻ. പൂവിനോടും ശലഭത്തോടും സല്ലപിക്കുന്ന കുരുന്നു ശൈശവത്തിൽ അവരെ ബലം പ്രയോഗിച്ച് രസതന്ത്രവും ഗണിതശാസ്ത്രവും പഠിപ്പിച്ചാൽ അവരിലെ നൈസർഗ്ഗികമായ സർഗ്ഗശേഷി ഉണരാതെ പോവും. കഴകംകെട്ട ഒരു സമൂഹത്തെ വാർത്തെടുക്കുവാനേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഉപകരിക്കൂ. വിദ്യാഭ്യാസം തുടക്കം മുതലേ അന്വേഷണാത്മകവും ഗവേഷണാത്മകവും ആവേണ്ടിയിരിക്കുന്നു. അത് ആകെകൂടി പുതിയ ഒരാശയത്തെ വളർത്തിയെടുക്കുവാൻ വേണ്ടിയാവണം. ഓരോ വ്യക്തിയും പുതുമയുള്ള ഒരാശയത്തിന്റെ ബഹിർസ്ഫുരണമാണ്. ആ ആശയം എന്താണെന്ന് അയാൾക്കേ അറിയൂ. ബാഹ്യലോകത്തിന് അറിഞ്ഞുകൂടാ. അതങ്ങിനെയാണെങ്കിൽ ഒരാൾ എന്തുപഠിക്കണമെന്നും എന്തു വായിക്കണമെന്നും അയാൾ തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ അയാൾക്ക് ആത്മാവിഷ്കാരം കിട്ടൂ.
ഇന്നത്തെ നമ്മുടെ വികലമായ സാമൂഹിക വ്യവസ്ഥിതിയിൽ സമൃഹത്തിന് വേണ്ടത് കംപ്യൂട്ടറിന് സമാനമായ കുറെ വ്യക്തികളെയാണ്; പ്രതിഭയുള്ള വ്യക്തിത്വങ്ങളെയല്ല. കാരണം പ്രതിഭയുള്ളവർ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യും. സമൂഹത്തിന് മാറേണ്ടതായി വരും. അത് അപകടമാണ്. സ്വയം മാറുവാൻ മടികാണിക്കുന്ന സമൂഹം വ്യക്തികളെ മാറ്റുവാനായി കിണഞ്ഞു പരിശ്രമിക്കുന്നു. ഇതിൽ ഒളിഞ്ഞുകിടക്കുന്ന ചതി നാമിനിയും തിരിച്ചറിഞ്ഞിട്ടില്ല. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ പരിശീലിപ്പിച്ച് തുടങ്ങിയാൽ അവരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്ന് സമൂഹത്തിന് നന്നായി അറിയാം. കുട്ടികൾക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. അത് കൊടുത്താലേ അവർ രക്ഷപെടൂ. എല്ലാ സിലബസ്സും എടുത്തു കളയുവിൻ. അവർക്ക് പഠിക്കുവാൻ വേണ്ട സാഹചര്യങ്ങൾ മാത്രം ഒരുക്കികൊടുക്കുവിൻ. പഠിക്കേണ്ടത് അവരാണ്. അതവരുടെ വ്യക്തിപരമായ കാര്യമാണ്. അവർ പഠിച്ചുകൊള്ളും. കുട്ടികൾ ആക്ടീവ് ആവട്ടെ; അദ്ധ്യാപകർ പാസ്സീവും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
യേശുവിൽ വളരുന്ന കുഞ്ഞുമക്കൾ. രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ നേർസാക്ഷ്യവുമായി യുകെയിലെ ആദ്യകാല മലയാളി കുടുംബങ്ങൾ .
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 12 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും .റവ .ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രശസ്‌ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ റവ.ഫാ.സാംസൺ മണ്ണൂർ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷൻ നയിക്കും . യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ജെന്നി ബേക്കർ ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കെടുക്കും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
ബിനോയ് എം. ജെ.
“ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും ചുറ്റികയടിയേറ്റ് മതത്തിന്റെ ഭിത്തികൾ വിറകൊളളുകയും ദുർബലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.”(സ്വാമി വിവേകാനന്ദൻ) ഇത് ശാസ്ത്രത്തിന്റെയോ യുക്തി ചിന്തയുടെയോ കുറ്റമല്ല. കുറ്റം മതത്തിന്റേത് തന്നെ. ശാസ്ത്രത്തിന്റെ വാതായനങ്ങൾ എന്നും തുറന്നു തന്നെ കിടക്കുന്നു. അതിനാൽ അവിടെ സൂര്യപ്രകാശവും വായുസഞ്ചാരവും വേണ്ടുവോളമുണ്ട്. ആർക്കും എന്തും പറയുവാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്; അത് യുക്തിയുക്തം ആയിരിക്കണമെന്ന് മാത്രം. ശാസ്ത്രം ഒരു യുക്തികസർത്തുതന്നെയാണ്. ബൗദ്ധികമായ വ്യായാമത്തിനുള്ള ഏറ്റവും നല്ല കളരിയാണത്. ഇവിടെ സ്വർണ്ണം ഒരുക്കി ശുദ്ധിചെയ്യുന്നതുപോലെ മനുഷ്യനിൽ അന്തർലനീയമായ അജ്ഞാനത്തിന്റെ കറകളെ മാറ്റികളഞ്ഞ് അവനിലെ ശുദ്ധചൈതന്യത്തെ പ്രകാശിപ്പിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിനുള്ള ബൗദ്ധികമായ സാധന അരങ്ങേറുന്നു.
എന്നാൽ നമ്മുടെ സമൂഹത്തിലെ മിക്ക മതങ്ങളിലും ഇതൊന്നുമല്ല നടക്കുന്നത് എന്ന സത്യം നാമറിയേണ്ടുന്ന സമയം വൈകിയിരിക്കുന്നു. ഞങ്ങളുടെ മതഗ്രന്ഥത്തിൽ ഇപ്രകാരമാണ് പറയുന്നത്, അതിനാൽ ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നു. മറ്റൊരു മതത്തിൽ അൽപം വ്യത്യസ്തമായി കാര്യങ്ങൾ പറയുന്നു, അവർ അതിനുവേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്നു. ഈ മതങ്ങൾ തമ്മിൽ ഒരിക്കലും തീരാത്ത പോരും. ഇവർ സ്വർഗ്ഗത്തിലേക്കായിരിക്കുകയില്ല പോവുക, അവർക്ക് പോകുവാൻ വേറെയൊരു സ്ഥലമുണ്ട്. ശാസ്ത്രീയ അപഗ്രഥനത്തിലൂടെയും യുക്തിചിന്തയിലൂടെയും ഈശ്വരനിൽ എത്തിച്ചേരുക എന്നത് വളരെ ദൈർഘ്യമേറിയതും ശ്രമകരവുമായ ഒരു സാധന തന്നെയാണ്. അതിനാൽ തന്നെ ശാസ്ത്രകാരന്മാർക്ക് ഈശ്വരനിലുള്ള വിശ്വാസം മങ്ങിപ്പോകുന്നു. അതേ കാരണത്താൽ തന്നെ ഈശ്വരനിൽ എത്തെണമെന്ന ശക്തവും സന്ധിയില്ലാത്തതുമായ ആഗ്രഹവും നിശ്ചയദാർഡ്യവുമുള്ള ‘യോഗി’ തത്കാലത്തേക്ക് ശാസ്ത്രത്തെ ഒന്ന് മാറ്റിവക്കുവാൻ നിർബന്ധിതനാകുന്നു. രണ്ടു കൂട്ടരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് ചരിത്രപരമായ ഒരനിവാര്യതയും പ്രായോഗികമായ ഒരു ചുവടുവയ്പ്പുമാണ്. ഈ രണ്ടറ്റങ്ങളും (മതവും ശാസ്ത്രവും) വിദൂരഭാവിയിലെങ്കിലും കൂട്ടിയോജിപ്പിക്കപ്പെടും എന്നത് വ്യക്തം. അപ്പോൾ മാത്രമേ മനുഷ്യജീവിതം അർത്ഥവ്യത്തും ആയാസരഹിതവുമാവൂ.
മനുഷ്യന് ഒരു ദൈവമേയുള്ളൂ..അതവന്റെ യുക്തിയാകുന്നു. അൽപം കൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യനിലുള്ള ഈശ്വരൻ യുക്തി ചിന്തയിലൂടെ – അതിലൂടെ മാത്രം – സ്വയം ആവിഷ്കരിക്കുവാൻ തിടുക്കം കൂട്ടുന്നു. യുക്തിയിലൂടെയേ അതിന് ആവിഷ്കരിക്കുവാൻ ആവൂ. അതുകൊണ്ടാണ് മൃഗങ്ങൾക്ക് ഈശ്വരസാക്ഷാത്കാരം അസാദ്ധ്യമാകുന്നത്. ഈ യുക്തിചിന്തയുടെ മാർഗ്ഗം താഴെ നിന്നും മുകളിലേക്കോ മുകളിൽ നിന്നും താഴേക്കോ സംഭവിക്കാം. നമുക്ക് വേണ്ടത് സകലതിനും ഒരു വിശദീകരണമാണ്. മനുഷ്യന് മനസ്സിലാക്കുവാനും വിശദീകരിക്കുവാനും ആവാത്തതായി യാതൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല. എന്നാൽ നമുക്കിന്ന് പലതിന്റെയും വിശദീകരണം അറിഞ്ഞുകൂടാ. ഈ അജ്ഞാനത്തെ നീക്കിക്കളയാനുള്ള സാധനയാണ്, മുൻപ് പറഞ്ഞതുപോലെ, ശാസ്ത്രത്തിലും ശുദ്ധവും കറ കളഞ്ഞതുമായ ആദ്ധ്യാത്മികതയിലും നടക്കുന്നത്. സകലത്തെയും കുറിച്ചുള്ള വിജ്ഞാനം അഥവാ സർവ്വജ്ഞത്വം ആർജ്ജിച്ചെടുക്കാവുന്നതാണ്. അത് ആർജ്ജിച്ചെടുത്ത അനവധി വ്യക്തിത്വങ്ങൾ ലോകത്തിൽ ഉണ്ടായിരുന്നിട്ടുണ്ട് എന്നത് തന്നെയാണ് അതിനുള്ള തെളിവ്. ശാസ്ത്രത്തിൽ നിലവിലുള്ള സിദ്ധാന്തങ്ങൾ പഠിക്കാത്ത ഒരാൾക്ക് ശാസ്ത്രകാരനാവാനാകില്ല. അതുപോലെതന്നെ സത്യത്തെ കുറിച്ചുള്ള അറിവ് – അത് കണ്ടെത്തിയവർ പറയുന്ന കാര്യങ്ങൾ – പഠിക്കാത്ത ഒരാൾക്ക് സത്യം കണ്ടെത്തുവാനും ആവില്ല.
ഭാഗ്യവശാൽ സത്യത്തെക്കുറിച്ചള്ള അറിവ് നമുക്കിന്ന് വേണ്ടുവോളം ഉണ്ട്. അത്യഗാധമായ ആർഷജ്ഞാനവും അന്യമതസ്ഥാപകന്മാർ കണ്ടെത്തിയ വിജ്ഞാനത്തിന്റെ അമൂല്യരത്നങ്ങളും ആർക്കും വേണ്ടാതെ കുപ്പതൊട്ടിയിൽ കിടക്കുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കുന്നു. ശിസ്ത്രീയ തത്വങ്ങൾ മനസ്സിലാക്കിയെടുക്കുക ദുഷ്കരമാണ്. ആധ്യാത്മിക തത്വങ്ങൾ മനസ്സിലാക്കുന്നത് അതിനേക്കാൾ ദുഷ്കരമാണ്. വേണ്ടത്ര തയ്യാറെടുപ്പുകളും ഗുരുവിന്റെ സാന്നിധ്യവുമില്ലാതെ ആദ്ധ്യാത്മിക തത്വങ്ങൾ പഠിക്കുവാൻ മുതിരുന്നവൻ വിഷാദരോഗത്തിലേക്ക് വരെ വഴുതി വീണേക്കാം. അത് ആദ്ധ്യാത്മികതയുടെ കുറ്റമല്ല, മറിച്ച് അതിന്റെ ശക്തിയാണ്. സൾഫ്യൂരിക്ക് ആസിഡ് അത്യധികം വീര്യമുള്ളതാണ്; അത് ദേഹത്ത് വീണാൽ പൊള്ളും! വേദോപനിഷത്തുകളും, യോഗ ശാസ്ത്രവും, അദ്വൈതവും മറ്റും പഠിക്കുവാൻ പാശ്ചാത്യ ശാസ്ത്രകാരന്മാർ മടികാണിക്കുന്നതിന്റെ കാരണവും മറ്റൊന്നുമാവില്ല.
രണ്ടറ്റങ്ങളും തമ്മിൽ കൂട്ടിയോജിപ്പിച്ചേ തീരൂ. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതുപോലെ “ശാസ്ത്രമില്ലാതെയുള്ള മതം അന്ധവും മതമില്ലാതെയുള്ള ശാസ്ത്രം മുടന്നുന്നതും ആണ് “. നാമൊറ്റക്കെട്ടായി പരിശ്രമിച്ചാൽ ഭാരിച്ച ഈ യത്നത്തിൽ നാം വിജയം വരിക്കുക തന്നെ ചെയ്യും. അന്ധവിശ്വാസത്തിലധിഷ്ഠിതവും യുക്തിചിന്തയുടെ സ്പർശമേൽക്കാത്തതുമായ മനോഭാവങ്ങൾ തലയിലേറി സ്വയവും മറ്റുള്ളവരെയും തെറ്റിലേക്ക് നയിക്കുന്ന മതഭ്രാന്തന്മാർക്ക് ഇവിടേക്ക് പ്രവേശനമില്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
മാത്യൂ ചെമ്പുകണ്ടത്തിൽ
എറണാകളും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയെന്ന സ്ഥാനത്തുനിന്നു മാര്‍ ആന്‍റണി കരിയില്‍ രാജിവച്ച് ഒഴിയുകയും തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയമിതനാവുകയും ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നേരിട്ടുവന്ന് മാര്‍ കരിയിലില്‍നിന്നു രാജിക്കത്ത് എഴുതി വാങ്ങിക്കുകയും അതിരൂപതയില്‍ പുതിയ ഭരണസംവിധാനം ക്രമീകരിക്കുകയും ചെയ്തതോടെ, പതിറ്റാണ്ടുകളായി കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന അതിരൂപതയിലെ ആഭ്യന്തരവിഷയങ്ങള്‍ക്ക് ഒരു പരിധിവരെ ശമനംവരുമെന്ന് പലരും കരുതി. എന്നാല്‍ കാറുംകോളും അകന്നു തിരകളടങ്ങി എറണാകുളം ഇതുവരെ ശാന്തമായിട്ടില്ല.
മാർ ആൻറണി കരിയിലിൻ്റെ രാജിയിലേക്കു നയിച്ച ഘടകങ്ങൾ
സാര്‍വ്വത്രിക സഭയിലെ വ്യക്തിസഭകളില്‍ ഏറ്റവും പൗരാണികവും പ്രവര്‍ത്തനമികവും ആള്‍ബലവുംകൊണ്ട് മുഖ്യസ്ഥാനത്ത് നില്‍ക്കുന്നതുമായ സഭയാണ് സീറോമലബാര്‍ സഭ. ഈ സഭയെ പിടിച്ചുലച്ച സംഭവമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍. ഇതിന്‍റെകൂടെ സീറോ മലബാർ സഭയുടെ തനിമ നിലനിർത്തുവാനായി പൗരാണികമായി അർപ്പിച്ചിരുന്ന ആരാധനരീതികളുടെ പുന:സ്ഥാപനത്തിൻ്റെ പേരിൽ രൂപപ്പെട്ട വാദപ്രതിവാദങ്ങളും എറണാകുളത്ത് ശക്തമായി. ഇതോടെ അതിരൂപതയില്‍ എല്ലാ ഇടവകയിലും പ്രതിസന്ധി അതിരൂക്ഷമായി. അശാന്തിനിറഞ്ഞ ഈ അന്തരീക്ഷത്തെ ശാന്തമാക്കുക എന്ന പ്രത്യേക ദൗത്യവുമായിട്ടാണ് മാണ്ഡ്യാ ബിഷപ്പായിരുന്ന മാര്‍ ആന്‍റണി കരിയില്‍ നിയുക്തനായത്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ അന്നുവരെ നിലവിലില്ലാതിരുന്ന “മെത്രാപ്പോലീത്തന്‍ വികാരി” എന്ന പദവിയും “മെത്രാപ്പോലീത്ത” എന്ന സ്ഥാനവും നല്‍കിയാണ് മാര്‍ കരിയിലിനെ ഇവിടേക്ക് സമാധാനദൂതനായി സിനഡ് നിയമിക്കുന്നത്. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, എറണാകുളത്തു തേർവാഴ്ച നടത്തുന്ന വിമതസംഘത്തിൻ്റെ ഇഷ്ടതോഴനായി മാറുവാൻ മാർ കരിയിലിന് അധികനാൾ വേണ്ടിവന്നില്ല. വിമതര്‍ക്കൊപ്പം തോളോടുതോൾ ചേർന്നുകൊണ്ട് സഭാവിരുദ്ധനീക്കങ്ങള്‍ക്കു ചുക്കാന്‍പിടിച്ച കരിയില്‍ മെത്രാന്‍ വിമത വൈദീകരേയും അൽമായ നേതാക്കന്മാരേയും കടത്തിവെട്ടി വിമത പ്രവർത്തനങ്ങളെ ബഹുദൂരം മുന്നിലെത്തിച്ചു.
സീറോമലബാര്‍ സഭയുടെ “സിനഡ് സെക്രട്ടറി” എന്ന നിലയില്‍ മാർ കരിയിലും അംഗമായിരുന്നുകൊണ്ട് ചര്‍ച്ച ചെയ്തു തീരുമാനിച്ചതും മാര്‍പാപ്പാ അംഗീകാരം നല്‍കിയതുമാണ് സീറോ മലബാർ സഭയുടെ പുതിയ കുർബാന രീതി. എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതപക്ഷത്തിനും സ്വീകാര്യമായ വിധത്തില്‍ പകുതിസമയം ജനാഭിമുഖവും പകുതി സമയം അള്‍ത്താര അഭിമുഖവുമായി ക്രമീകരിച്ച ആരാധനാരീതി സീറോമലബാര്‍ സഭയിലെ എല്ലാ രൂപതകളിലും നിലവില്‍വന്നെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ അതു നടപ്പാക്കേണ്ടതില്ല എന്ന നിലപാടാണ് വിമതര്‍ക്കുവേണ്ടി മാര്‍ കരിയില്‍ കൈക്കൊണ്ടത്. സഭയുടെ ഔദ്യോഗിക തീരുമാനത്തിനെതിരേ മാര്‍ കരിയില്‍ കൈക്കൊണ്ട ഈ തീരുമാനം ഗുരുതരമായ അച്ചടക്കലംഘനമായിരുന്നു. ഇത് സ്ഥിതിഗതികളെ ഏറെവഷളാക്കി.
2022 ജനുവരിയില്‍ ചേര്‍ന്ന സീറോമലബാര്‍ സിനഡയില്‍ ഏകീകൃത കുര്‍ബാന അതിരൂപതയില്‍ നടപ്പാക്കണം എന്നു നിഷ്കര്‍ഷിച്ചുകൊണ്ട് മേജര്‍ ആര്‍ച്ചുബിഷപ്പിനൊപ്പം മാര്‍ കരിയിലും സര്‍ക്കുലറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ വിമതര്‍ ഇത് അംഗീകരിച്ചില്ല. മാര്‍ കരിയിലിനെ സിനഡ് സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് അദ്ദേഹം സര്‍ക്കുലറില്‍ ഒപ്പിട്ടതെന്ന് വിമതനേതാക്കള്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ പറഞ്ഞു. ഇതൊന്നും പരസ്യമായി നിഷേധിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. നല്ലൊരു മാനേജ്മെന്‍റ് വിദഗ്ധനായി അറിയപ്പെട്ട മാര്‍ കരിയില്‍, സിനഡില്‍ ഒരു മുഖവും വിമതര്‍ക്കുമുന്നില്‍ മറ്റൊരു മുഖവുമായി വേഷംകെട്ടുകയാണെന്ന യാഥാർത്ഥ്യം ഇതോടെ എല്ലാവര്‍ക്കും വ്യക്തമായി.
വത്തിക്കാനില്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ചശേഷം പരിശുദ്ധ പിതാവ് പറഞ്ഞിട്ട് എന്നവണ്ണം തനിക്ക് ഇല്ലാതിരുന്ന അധികാരം ഉപയോഗിച്ചുകൊണ്ട് അതിരൂപതയ്ക്കു മുഴുവന്‍ ഏകീകൃത രീതിയിലുള്ള ബലിയര്‍പ്പണത്തില്‍നിന്ന് “ഒഴിവു”നല്‍കാന്‍ അദ്ദേഹം തയ്യാറായി. എന്നാല്‍ അതിരൂപത മുഴുവന്‍ നല്‍കിയിരിക്കുന്ന ഈ ഒഴിവുനല്‍കല്‍ സഭാനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആയതിനാല്‍ അത് പിന്‍വലിക്കണമെന്നും സഭയിൽ നിന്നും പൗരസ്ത്യ തിരുസംഘത്തില്‍നിന്നും മാര്‍ കരിയിലിന് പലകുറി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ അനുസരിക്കാനോ സമവായ നീക്കങ്ങളോടു സഹകരിക്കാനോ അദ്ദേഹം തയ്യാറായില്ല.
സീറോമലബാര്‍ സഭയെ അരനൂറ്റാണ്ടുകാലമായി വിഷമിപ്പിച്ചുകൊണ്ടിരുന്ന ആരാധനാരീതി സംബന്ധിച്ച വിഷയത്തില്‍, തന്നില്‍ നിക്ഷിപ്തമായിയിരിക്കുന്ന അധികാരം ഉപയോഗിച്ച് നിര്‍ണ്ണായകതീരുമാനമെടുത്തു സഭയോടൊപ്പം അതിരൂപതയെ നയിക്കേണ്ട കരിയിൽ മെത്രാൻ വിമതവൈദികരുടെ കൈയ്യിലെ കളിപ്പാവയായി മാറുകയായിരുന്നു. അദ്ദേഹത്തിന്‍റെ നിലപാടുകള്‍ വിമതരുടെ വീറും വാശിയും വര്‍ദ്ധിപ്പിച്ചു. മാര്‍പാപ്പായുടെ പേരില്‍ പോലും സഭയില്‍ നിയമലംഘനം നടത്തുവാനും വത്തിക്കാന്‍ കാര്യാലയത്തിന്‍റെ നിര്‍ദ്ദേശങ്ങളെ യാതൊരു കൂസലുമില്ലാതെ തള്ളിക്കളയാനും തയ്യാറായ മാര്‍ കരിയിലിനെ പുറത്താക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോയി.
തിരുസഭ നല്‍കിയ അധികാരവും പദവിയും ദുര്‍വ്യയം ചെയ്ത മാര്‍ കരിയിലിന് മുന്നില്‍ എല്ലാ വഴികളും അടഞ്ഞതിനാല്‍ അദ്ദേഹത്തിന് രാജിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതിരുന്നു. ഒടുവില്‍ വത്തിക്കാൻ സ്ഥാനപതി എറണാകുളം ബിഷപ്സ് ഹൗസില്‍ നേരിട്ടെത്തി മാര്‍ കരിയിലില്‍നിന്നും രാജി എഴുതി വാങ്ങിക്കുകയായിരുന്നു.
അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കുന്നു
മാര്‍ കരിയിലിനെ പുറത്താക്കി തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായത് തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തായിരുന്നു. അതിരൂപതയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്ലാ അനുരജ്ഞന നീക്കങ്ങളോടും വിമതര്‍ മേൽകീഴ് നോക്കാതെ ശക്തമായി പ്രതികരിക്കുന്നതിനാല്‍ ഒരു വര്‍ഷമായിട്ടും യാതൊന്നും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
കത്തോലിക്കാ സഭയുടെ അവസാന വാക്കായ മാര്‍പാപ്പായെപ്പോലും അനുസരിക്കാതെ തന്നിഷ്ടം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കുറെ വൈദികരുടെയും അല്‍മായരുടെയും സംഘമാണ് ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതയിലുള്ളത്. അഡ്മിനിസ്ട്രേറ്റര്‍ ഭരണം തുടരുന്നതിലൂടെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ഏതാണ്ട് എല്ലാവരിലും അസ്തമിച്ചിരിക്കുന്നു. അതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാന്‍ വത്തിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോൾ എല്ലായിടത്തു നിന്നും ഉയരുന്നു.
മാർ താഴത്ത് ചുമതല ഏറ്റെടുത്തതിന് ശേഷം യാതൊന്നും പ്രവർത്തിക്കുവാൻ സാധിക്കാതിരിന്നിട്ടും അതിരൂപതയുടെ അനുദിന ഭരണം നേരിട്ട് നിയന്ത്രിക്കുന്ന മാർപ്പാപ്പ മറ്റ് യാതൊരു നടപടിയും സ്വീകരിക്കാത്തതും വിമതരെ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
സീറോ മലബാർ സഭ നേരിടുന്ന ചരിത്രപരമായ പ്രതിസന്ധികൾ
സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടേയുള്ളൂ. പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ കഴിഞ്ഞ നാലു നൂറ്റാണ്ടുകളോളം ഭാരത ക്രൈസ്തവരായ മാര്‍തോമാ ക്രിസ്ത്യാനികൾ നേരിട്ടത് ലോകത്തില്‍ മറ്റൊരു സഭാസമൂഹവും നേരിടാത്തവിധമുള്ള പ്രതിസന്ധികളായിരുന്നു. പോർച്ചുഗീസ് സഭാ ഭരണം മലങ്കരയിൽ ശക്തമായതോടെ പതിനാറു നൂറ്റാണ്ടുകള്‍ ഈ സഭയില്‍ നിലനിന്നിരുന്ന ഐക്യവും സമാധാനവും പൂര്‍ണ്ണമായി തകര്‍ന്നു, സഭ നിധിപോലെ സൂക്ഷിച്ചിരുന്ന ചരിത്രരേഖകളും പൈതൃകങ്ങളും നശിപ്പിക്കപ്പെട്ടു, ആരാധനാ രീതിയിലും ഭരണവ്യവസ്ഥിതിയിലും വലിയ മാറ്റങ്ങളുണ്ടായി. പാശ്ചാത്യമെത്രാന്മാരുടെ മേല്‍ക്കോയ്മ പുനഃരാവിഷ്കരിച്ച ആരാധനാഭാഷ, ദൈവശാസ്ത്രം, വൈദികപരിശീലനം, പദവികള്‍, വേഷഭൂഷാദികള്‍ എന്നിവയിലെല്ലാം വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചു. സഭയിൽ തർക്കങ്ങളും വാദപ്രതിവാദങ്ങളും സമരങ്ങളും പതിവായി.
പോർച്ചുഗീസ് ഭരണാധികാരികൾ മുന്നോട്ടുവച്ച മാറ്റങ്ങളെയെല്ലാം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നവരും പൂര്‍ണ്ണമായി തള്ളിക്കളയുന്നവരുമായ രണ്ടു വിഭാഗം പുരോഹിതരും അല്‍മായരും സഭയില്‍ ഇക്കാലത്തു തന്നെ രൂപപ്പെട്ടു. ഇതിനെല്ലാം മധ്യേ, പൗരസ്ത്യവും പാശ്ചാത്യവുമായ വ്യവസ്ഥിതികളെ ഭാഗികമായി ഉള്‍ക്കൊള്ളാനും ഭാഗികകമായി തള്ളിക്കളയാനും തയ്യാറായ മൂന്നാമതൊരു വിഭാഗവും കാലാന്തരത്തിൽ സംജാതമാക്കി. ഇപ്രകാരം പാരമ്പര്യതനിമ നഷ്ടപ്പെട്ട് സാംസ്കാരികമായും ദൈവശാസ്ത്രപരമായും വലിയൊരു കലര്‍പ്പുള്ള സഭയായി സീറോമലബാര്‍ സഭ മാറി. ചരിത്രപരമായ കാരണങ്ങളാൽ രൂപപ്പെട്ട ഈ വിഷമവൃത്തത്തിൽ നിന്നും പുറത്തു കടക്കാനാവാതെ സഭ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. ഈ യാഥാര്‍ത്ഥ്യം വത്തിക്കാന് വേണ്ടവിധം മനസ്സിലായിട്ടുണ്ടോ, സീറോമലബാര്‍ സഭാനേതൃത്വം വത്തിക്കാനില്‍ ഇതൊക്കെ അവതരിപ്പിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഇന്നുള്ളത്.
എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇന്നു രൂപപ്പെട്ടിരിക്കുന്ന വിമതനീക്കങ്ങളെ സസൂഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ഭൂമിയിടപാടിൽ അതിരൂപതയ്ക്ക് നഷ്ടമല്ല ലാഭമാണുണ്ടായതെന്നും കർദ്ദിനാൾ മാർ ആലഞ്ചേരി കുറ്റക്കാരനല്ല എന്നതും ആരേക്കാളും നന്നായറിയുന്നത് വിമതന്മാർക്കു തന്നെയാണ്. ജനാഭിമുഖ കുര്‍ബാനയുടെ കാര്യം പരിശോധിച്ചാൽ അതിലെ ദൈവശാസ്ത്രമോ അതിലുള്ള ഭക്തിയോ വിശ്വസമോ ഒന്നുമല്ല അവരുടെ പ്രശ്നമെന്നും കാണാം. പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യങ്ങളോടുള്ള അവരുടെ വിയോജിപ്പും വെറുപ്പാണ് വിമതനീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന മുഖ്യഘടകം. ഇക്കാരണങ്ങളാൽ മറ്റൊരു രൂപത സസ്‌പെൻഡ് ചെയ്ത പുരോഹിതനെ അതിരൂപതയുടെ ആസ്ഥാനത്ത് ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കുന്നത് വരെ എത്തി നിൽക്കുന്നു വിമത പ്രവർത്തനങ്ങൾ.
സീറോമലബാര്‍ സഭയുടെ ഭാഗമാണെന്ന് പറയാന്‍ ഇഷ്ടപ്പെടാത്ത വിധത്തില്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യവാദങ്ങളോടും ആരാധനാരീതികളോടും വിശ്വാസജീവിതക്രമങ്ങളോടും കടുത്ത വിയോജിപ്പുള്ള ഒരു രൂപതയായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഒരു വിഭാഗം മാറിയിരിക്കുന്നു. പതിറ്റാണ്ടുകളായി അതിനുള്ള നീക്കങ്ങളും പ്രചാരണങ്ങളും മുന്‍കാല സഭാനേതൃത്വങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അതിനാൽ പൗരസ്ത്യ സഭാ പാരമ്പര്യങ്ങളോടുള്ള വിയോജിപ്പും വെറുപ്പുമാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രധാന പ്രശ്നമെന്ന യാഥാർത്ഥ്യം സഭാ നേതൃത്വം തിരിച്ചറിയണം. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുവേണം എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്തു പരിഹാരം കണ്ടെത്തുവാൻ. അതിനുള്ള വഴികളാണ് സഭാനേതൃത്വം ചര്‍ച്ചചെയ്തു കണ്ടെത്തേണ്ടത്.