Spiritual

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ഗുരുപൂര്‍ണിമ ആഘോഷം ആയി 2022 ജൂൺ 25-ന് ക്രോയിഡോണില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും . ഗുരുപൂര്‍ണിമ ആഘോഷം വ്യാസമഹര്‍ഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു.

എല്ലാവര്‍ഷത്തെയും പോലെ ഈ വര്‍ഷവും കുട്ടികള്‍ തന്നെയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രത്യേക ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ നല്ലവരായ യു കെ മലയാളികളെയും ഭഗവദ് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

Facebook: https://www.facebook.com/londonhinduaikyavedi.org

London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.

മാത്യൂ ചെമ്പുകണ്ടത്തിൽ

റഷ്യന്‍ സാഹിത്യകാരന്‍ ദോസ്തോവസ്കി (Fyodor Dostoevsky)യുടെ “ഭൂതാവിഷ്ടര്‍” എന്ന നോവലില്‍ അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശം ജനകോടികളുടെ ചിന്തയെ ഏറെ കലുഷിതമാക്കിയിട്ടുണ്ട്. “If someone proved to me that Christ is outside the truth and that in reality the truth were outside of Christ, then I should prefer to remain with Christ rather than with the truth.” സത്യം ക്രിസ്തുവിന് വെളിയിലാണെന്ന് ആരെങ്കിലും എനിക്ക് തെളിയിച്ചുതരികയും വാസ്തവമായി അത് അങ്ങനെയാണെങ്കില്‍ തന്നെയും ഞാന്‍ സത്യത്തിന്‍റെ കൂടെയല്ല, ക്രിസ്തുവിന്‍റെ കൂടെ ആയിരിക്കും നില്‍ക്കുക.

ദോസ്തോവസ്കിയുടെ ഈ പ്രസ്താവന കെ.പി. അപ്പന്‍റെ “ബൈബിള്‍ ദൈവത്തിന്‍റെ കവചം” എന്ന ഗ്രന്ഥത്തില്‍ നിന്നാണ് വായിച്ചത്. “ക്ഷോഭിക്കുകയും അടിമുടി വിറയ്ക്കുകയും ചെയ്തുകൊണ്ട് സ്റ്റവ്റോജും ഷട്ടോവും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ക്രിസ്തുവിലുള്ള ദോസ്തോവസ്കിയുടെ ഉലയാത്ത വിശ്വാസം പ്രതിഭയുടെ ഹിതപ്രകാരമുള്ള പ്രാര്‍ത്ഥന പോലെ നാം കേള്‍ക്കുന്നു. സത്യം ക്രിസ്തുവിന് പുറത്താണെന്ന് തെളിയിച്ചാല്‍ സത്യത്തോടല്ല, ക്രിസ്തുവിനോടൊപ്പം നില്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് സ്റ്റവ്റോജ് പറയുമ്പോള്‍ നാം കേള്‍ക്കുന്നത് ദോസ്തോവസ്കിയുടെ ശബ്ദമാണ്. നിരീശ്വരവാദിയായ കിര്‍ലോവിനും ക്രിസ്തുവിനെ നിരാകരിക്കാന്‍ കഴിയുന്നില്ല. ക്രിസ്തു ഇല്ലായിരുന്നുവെങ്കില്‍ ഈ ഭുമി വലിയൊരു ചിത്തഭ്രമം ആകുമായിരുന്നു എന്ന ഈ കഥാപാത്രത്തിന്‍റെ പ്രഖ്യാപനം ദോസ്തയോവസ്കിയിലെ തന്നെ സംശയാലു സ്വന്തം സംശയത്തെ കുരിശില്‍ സമര്‍പ്പിച്ചുകൊണ്ട് നടത്തിയ കുറ്റസമ്മതത്തിന്‍റെ രേഖയായിരുന്നു. ആത്മീയ പിരിമുറുക്കം അനുഭവിക്കുന്ന ഈ കാലഘട്ടത്തിന്‍റെയും ലക്ഷ്യം ദൈവത്തേ തേടുക എന്നതാണ്” (ബൈബിള്‍ വെളിച്ചത്തിന്‍റെ കവചം, കെ.പി. അപ്പന്‍)

ക്രിസ്തുവിനു വെളിയിലേക്കു പോയാല്‍ സത്യത്തിന് സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയുമോ? സത്യം ക്രിസ്തുവിന് വെളിയിലാണെന്നു വന്നാല്‍ നിങ്ങള്‍ ഏതു പക്ഷത്തായിരിക്കും; ക്രിസ്തുവിന്‍റെ പക്ഷത്തോ സത്യത്തിന്‍റെ പക്ഷത്തോ? ദോസ്തോവസ്കിയുടെ ഈ പ്രസ്താവന ആരുടെയും ചിന്തകളെ സംഘര്‍ഷഭരിതമാക്കും. “ഞാന്‍ സത്യം ആകുന്നു” എന്നു ക്രിസ്തു പറയുമ്പോള്‍ സത്യത്തിന്‍റെ ആളത്വരൂപത്തെയാണ് ക്രിസ്തുവില്‍ നാം കാണുന്നത്. അപ്പോള്‍ ക്രിസ്തുവിനു വെളിയില്‍ സത്യത്തിന് ഒരിക്കലും നിലനില്‍പ്പില്ല!

വാക്കും അർത്ഥവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ ക്രിസ്തുവില്‍നിന്ന് അകന്നുമാറി സത്യത്തിനു നിലനില്‍പ്പില്ല. “സത്യം ക്രിസ്തുവിൽ ആകുന്നു” (The Truth is in Jesus – എഫേസ്യര്‍ 4:20) ദോസ്തോവസ്കിയുടെ ചോദ്യം അപ്രസക്തമാണെങ്കിലും അദ്ദേഹത്തിൻ്റെ ക്രിസ്ത്വാനുകരണ ഭ്രമം നമ്മെ വിസ്മയിപ്പിക്കുന്നു.

സത്യത്തിന്‍റെ ഉറവിടമാണ് ക്രിസ്തു. സത്യം ഉണ്ടായത് ക്രിസ്തുവിലാണെന്ന് യോഹന്നാന്‍ 1:17 സാക്ഷ്യപ്പെടുത്തുന്നു. സത്യം ആളത്വമായി അവതരിച്ചപ്പോള്‍ അവനില്‍നിന്ന് ഉയര്‍ന്നു കേട്ടതു മുഴുവനും സത്യാധിഷ്ഠിതമായിരുന്നു. അതിനാല്‍ ക്രിസ്തുസംബന്ധിയായ കേട്ടതെല്ലാം സത്യത്തിന്‍റെ രൂപവൈവിധ്യങ്ങള്‍ മാത്രമാണ്. ക്രിസ്തു പഠിപ്പിച്ചതു മുഴുവന്‍ സത്യത്തിന്‍റെ സാക്ഷ്യങ്ങളായിരുന്നു. ക്രിസ്തുവില്‍ നിറഞ്ഞുനിന്ന സത്യത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു എല്ലാ ക്രൈസ്തവ ധാര്‍മ്മിക ചിന്തകളുടെയും അടിസ്ഥാനം.

മനുഷ്യചരിത്രത്തില്‍ എല്ലാക്കാലങ്ങളിലും എല്ലാ സമൂഹങ്ങളിലും മനുഷ്യനെ ഉപദേശിക്കാനും നേര്‍വഴി നടത്താനും മുമ്പോട്ടു വന്ന ഗുരുക്കന്മാരെയും പ്രവാചകന്മാരെയും ഉപദേഷ്ടാക്കളെയും കാണാം. സാരോപദേശകഥകളും ധാര്‍മ്മികജീവിതത്തിന്‍റെ മഹത്വവും പ്രസംഗിച്ചും പഠിപ്പിച്ചും കടന്നുപോയ അവരുടെ ഉപദേശങ്ങളും ജീവിതവീക്ഷണവും മാനവസമൂഹത്തെ പലനിലയിലും സ്വാധീനിച്ചിട്ടുണ്ട്; ഇന്നും സ്വാധീനിക്കുന്നു. എന്നാല്‍ മുന്‍കാല ഗുരുക്കന്മാരേയും പ്രവാചകന്മാരേയും മുന്നില്‍ നിര്‍ത്തി ക്രിസ്തുവിനെ നിരീക്ഷിക്കുന്ന പ്രമുഖ വിമോചന ദൈവശാസ്ത്ര വാദിയായ ഫാ എസ് കാപ്പന്‍റെ ഒരു പ്രസ്താവന വളരെ ശ്രദ്ധേയമാണ്. “രണ്ടായിരം വര്‍ഷം മുമ്പ് ഭൂമിയില്‍ വന്നിറങ്ങി തനിക്കു പറയാനുള്ളതെല്ലാം ഒറ്റയടിക്ക് പറഞ്ഞു തീര്‍ത്ത്, പറഞ്ഞതെല്ലാം വരുംതലമുറകള്‍ക്ക് വ്യാഖ്യാനിച്ചുകൊടുക്കുന്ന ജോലി സ്വപ്രതിനിധികളെ ഏല്‍പ്പിച്ചിട്ട് എന്നെന്നേക്കുമായി സ്ഥലംവിട്ട ഈശ്വരനല്ല, ചരിത്രത്തില്‍ അനുസ്യൂതം പ്രവര്‍ത്തിക്കുകയും നവംനവങ്ങളായ രീതികളില്‍ സ്വേഛ വെളിവാക്കുകയും അത് നിറവേറ്റാന്‍ മാനവരാശിയെ വെല്ലുവിളിക്കുകയുംചെയ്യുന്ന ഈശ്വരനാണ് പുതിയനിമയ ദൈവവിജ്ഞാനീയത്തിന്‍റെ വിഷയം” (പ്രവചനം പ്രതിസംസ്കൃതി, പേജ് 99).

ക്രിസ്തുവിന്‍റെ വിശാലമായ ധാര്‍മ്മികപ്രപഞ്ചത്തെ ആത്മീയഭാഷയില്‍ “ദൈവരാജ്യം” എന്നു വിളിക്കാം. ദൈവരാജ്യം വെറും സാരോപദേശകഥകളില്‍ അധിഷ്ഠിതമായിരുന്നില്ല. നീതിയും സത്യവും ആത്മീയതയുമായിരുന്നു ക്രിസ്തു പഠിപ്പിച്ച ദൈവരാജ്യവീക്ഷണം. ക്രിസ്തുവിന്‍റെ മലയിലെ പ്രസംഗമാണ് എല്ലാ ക്രൈസ്തവധാര്‍മ്മിക നിയമങ്ങളുടെയും മാനദണ്ഡം. “മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും” (മത്തായി 7:12). എല്ലാ പ്രവാചകന്മാരും ഗുരുക്കന്മാരും മതസ്ഥാപകരും ലോകനിയമങ്ങളും എല്ലാം പറയാന്‍ ശ്രമിച്ചത് ഇതായിരുന്നു. എന്നാൽ ക്രിസ്തുവിലാണ് അവയ്ക്ക് വ്യക്തത കൈവന്നത്.
മലയില്‍ ഉയര്‍ന്നുകേട്ട സാരോപദേശങ്ങളില്‍ ക്രൈസ്തവധാര്‍മ്മികതയുടെ സുവര്‍ണ്ണത്തിളക്കമാണ് പ്രകടമാകുന്നത്. ദാനധര്‍മ്മങ്ങളും പ്രാര്‍ത്ഥനയും ഉപവാസവും പരസ്യമാക്കരുത് എന്നും തിന്മയെ നന്മകൊണ്ട് ജയിക്കുകയും ശത്രുവിനെ സ്നേഹിക്കണമെന്നും ക്രിസ്തു മന്നോട്ടുവച്ച എല്ലാ ധാര്‍മ്മികദര്‍ശനങ്ങളിലും ഒരു രഹസ്യസ്വഭാവം പ്രകടമാകുന്നു. ക്രൈസ്തവ ധാര്‍മ്മികതയിലെ ഈ രഹസ്യാത്മകത ജനകോടികളെ സ്വകാര്യജീവിതത്തില്‍ വിശുദ്ധരാക്കി. ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ച് ക്രൈസ്തവ സമൂഹത്തിൻ്റെ ആന്തരിക ബോധത്തിൽ നിറഞ്ഞ ഈ രഹസ്യ സ്വഭാവമാണ് ക്രിസ്തു വിശ്വാസത്തിന് ശക്തി പകർന്നത്.

അധര്‍മ്മത്തിന്‍റെയും അക്രമത്തിന്‍റെയും അനീതിയുടെയും മാര്‍ഗ്ഗത്തില്‍നിന്ന് മാനസാന്തരപ്പെട്ട് സത്യത്തിന്‍റെയും യഥാസ്ഥാപനത്തിന്‍റെയും ഉന്നതമായ ധാര്‍മ്മികബോധത്തിന്‍റെയും സ്വതന്ത്രവിഹായുസില്‍ ചിറകടിച്ചുയരുവാന്‍ കഴിയുമെന്ന ക്രിസ്തുദര്‍ശനം ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ചു. ഒരുവന്‍റെ പൂര്‍വ്വകാലജീവിതം കുറ്റബോധത്തിന്‍റേതും പരാജയത്തിന്‍റേതുമാണെങ്കിലും പുതിയൊരു തുടക്കത്തിനാണ് ക്രിസ്തു മനുഷ്യനെ ആഹ്വാനം ചെയ്തത് (മര്‍ക്കോസ് 1:14). മാനസാന്തരത്തിന് പുതിയ ഫലം പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് ക്രിസ്തുപാദാന്തികത്തിലേക്ക് വന്ന പലരും തെളിയിച്ചു. ക്രൂരതയുടെ ആള്‍രൂപമായി, മരണം മാത്രം നിശ്വസിച്ചുകൊണ്ട് ജീവിച്ച സാവൂള്‍ എന്ന ചെറുപ്പക്കാന്‍ സെന്‍റ് പോള്‍ ആയിത്തീര്‍ന്ന മാനസാന്തരാനുഭവം ക്രൈസ്തവ ധാര്‍മ്മികതയുടെ പ്രകടമായ ഉദാഹരണമാണ്.

കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും തല്ലിക്കൊഴിക്കുന്ന ലോകത്തില്‍ ഏഴ് എഴുപത് വട്ടം ക്ഷമിക്കാന്‍ ക്രിസ്തു ആഹ്വാനം ചെയ്തു. ക്ഷമിക്കുന്നതിന്‍റെയും പൊറുക്കുന്നതിന്‍റെയും ദൈവികസന്ദേശം പല നിലകളിലാണ് ലോകത്തില്‍ ഫലവത്തായത്. ക്ഷമിക്കാന്‍ അറിയാത്ത ഒരു ലോകമായിരുന്നു കഴിഞ്ഞ 20 നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്നതെങ്കില്‍ ദോസ്തോവസ്കിയുടെ പ്രസ്താവനപോലെ വാസ്തവമായും ഭൂമി വലിയൊരു ചിത്തഭ്രമം ആകുമായിരുന്നു. ക്രിസ്തുമൊഴികളുടെയും ബൈബിള്‍ മുന്നോട്ടു വയ്ക്കുന്ന ധാര്‍മ്മികബോധത്തിന്‍റെയും പ്രചാരണം മനുഷ്യവര്‍ഗ്ഗത്തിന്‍റെ പരമ്പരാഗതമായ ജീവതക്രമത്തെ എല്ലാ അര്‍ത്ഥത്തിലും ഏറെ സ്വാധീനിച്ചു. കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ലോകചരിത്രം ഈ യാഥാര്‍ത്ഥ്യത്തിനാണ് അടിവരയിടുന്നത്. സത്യവും നീതിയും സമാധാനവും പൂത്തുലയുന്ന ഒരു ലോകക്രമത്തിലേക്കുള്ള ദൈവരാജ്യ പ്രത്യാശയാണ് ക്രൈസ്തവ വിശ്വാസത്തെ ഇതരമതദര്‍ശനങ്ങളില്‍നിന്നും വിഭിന്നമാക്കുന്നത്.

“പ്രവചനം പ്രതിസംസ്കൃതി” എന്ന ഗ്രന്ഥത്തില്‍ ഫാ എസ് കാപ്പന്‍ നടത്തുന്ന മറ്റുചില നിരീക്ഷണങ്ങള്‍ കൂടിയുണ്ട്. “യൈശവസന്ദേശം ഭാരതത്തിലെ അഭ്യസ്തവിദ്യരില്‍ പലരുടെയും ചേതനയില്‍ ആഴ്ന്നിറങ്ങി. യേശുവിന്‍റെ ഗിരിപ്രഭാഷണം ഗാന്ധിയെ ആഴത്തില്‍ സ്വാധീനിച്ചു. ഗാന്ധിശിഷ്യനായ വിനോബ്ഭാവെ യേശുവിന്‍റെ സുവിശേഷങ്ങള്‍ മനസ്സിരുത്തി പഠിച്ചിരുന്നു. ദേശാന്തരങ്ങള്‍ തോറും കാല്‍നടയായി സുവിശേഷമറിയിക്കാനാണല്ലോ യേശു തന്‍റെ ശിഷ്യരോട് അനുശാസിച്ചത്. ഇതാണ് വിനോബ്ഭാവേ നടത്തിയ തീര്‍ത്ഥയാത്രകളുടെ മാതൃക. 1866ലെ ക്രിസ്തുമസ് രാത്രി ശ്രാരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചുകൊണ്ട് പ്രസംഗിക്കവേ സ്വാമി വിവേകാനന്ദന്‍ തന്‍റെ അനുയായികളെ ഉദ്ബോധിപ്പിച്ചത് “നിങ്ങള്‍ ഓരോരുത്തരും ക്രിസ്തുവായി മാറണം” എന്നായിരുന്നു. നിലവിലുള്ള സമൂഹത്തെ അപ്പാടെ എതിര്‍ത്ത മഹാനായ വിപ്ലവകാരിയായാണ് നെഹ്റുവും യേശുവിനെ കണ്ടത്.

റാം മനോഹര്‍ ലോഹ്യയുടെ വാക്കുകളില്‍ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും മൂര്‍ത്തി എന്ന നിലയ്ക്ക് യേശുവിനെ കവച്ചുവയ്ക്കുന്ന മറ്റൊരു വ്യക്തി ചരിത്രത്തിലുണ്ടായിട്ടില്ല. ജ്ഞാനവും മൃദുലഭാവങ്ങളും ഏറെയുള്ളതു ബുദ്ധനോ സോക്രട്ടീസിനോ ആവാം. പക്ഷേ, സ്നേഹത്തില്‍ അവരാണോ മികച്ചു നില്‍ക്കുന്നത്?…. മാനവചരിത്രത്തില്‍ മൊട്ടിട്ട ഏറ്റവും ഉദാത്തമായ സാന്മാര്‍ഗ്ഗികാദര്‍ശങ്ങളായി എം.എന്‍. റോയി കരുതുന്നത് യേശുവിന്‍റെ ഗിരിപ്രഭാഷണങ്ങളേയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഉപജ്ഞാതാക്കളില്‍ ഒരാളായ അംബേദ്കര്‍ പറയുന്നു, തന്‍റെ ചിന്തയെ അത്യന്തം വശീകരിച്ചത് രണ്ട് വ്യക്തികള്‍ -യേശുവും ബുദ്ധനുമാണെന്ന്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍പോലും നസറേത്തിലെ യേശുവിനെ ശ്ലാഘിച്ചിട്ടേയുള്ളൂ. തന്‍റെ സമകാലികരുടെ മാത്രമല്ല, പില്‍ക്കാലത്തെ ജനതകളുടെയും ആവശ്യങ്ങള്‍ക്കും അഭിവാഞ്ജകള്‍ക്കും അനുരൂപമായ ആദര്‍ശങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച പ്രവാചകനാണ് യേശുവെന്ന് കമ്യൂണിസ്റ്റുകാരുടെ സമുന്നത നേതാവായ ഇ.എം.എസ്. നമ്പൂതിരിപ്പാട് പ്രസ്താവിക്കുകയുണ്ടായി. ആധുനിക സാഹിത്യകാരന്മാരുടെ ഭാവനയെ അധമ്യമാംവിധം വശീകരിച്ച ഒരു സങ്കല്‍പ്പമാണ് യേശു. അവരില്‍ പ്രശസ്തരായ പലരും സുവിശേഷ പ്രമേയങ്ങളെ ആസ്പദമാക്കി കവിതകളും നാടകങ്ങളും നോവലുകളുമൊക്കെ എഴുതിയിട്ടുണ്ട്. കൂടാതെ ബൈബിളിലെ പ്രതീകങ്ങളും രൂപകങ്ങളും ഉപമകളും നാടോടിഭാഷയില്‍ ഇഴുകിച്ചേരുകയും ചെയ്തു”. (പ്രവചനം പ്രതിസംസ്കൃതി, പേജ് 69,70)

ഉത്തമഗീതത്തിലെ മണവാട്ടിയുടെ പ്രണയഗാനം പോലെ “എൻ്റെ പ്രിയന്‍ പതിനായിരങ്ങളില്‍ ശ്രേഷ്ഠൻ” എന്ന് പാടുവാന്‍ ക്രിസ്തുവിന്‍റെ ജീവിതം ഓരോ ക്രിസ്തുഭക്തനേയും പ്രാപ്തനാക്കുന്നു. ഈ ബോധ്യം സെന്‍റ് പോളും പങ്കുവയ്ക്കുന്നുണ്ട്. ക്രിസ്തുവിലും അവന്‍ മനുഷ്യസമൂഹത്തിന് മധ്യത്തില്‍ ഉയര്‍ത്തിയ കുരിശിന്‍റെ സന്ദേശത്തിലും അഭിമാനിക്കാന്‍ ആരും മടിക്കേണ്ടതില്ലെന്ന് പോള്‍ ഗലാത്യന്‍ കത്തില്‍ എഴുതി. മതഭീകരതയും ഭീകരവാദവും അക്രമവും കൊലപാതകവും വ്യാപിക്കുന്ന ലോകത്തിന് കുരിശിന്‍റെ സന്ദേശം മാത്രമാണ് പ്രത്യാശ നല്‍കുന്നത്.

“എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തൻെറ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍െറ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍െറ ഏകജാതന്‍െറ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍െറ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്‍െറ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു” (യോഹ 3:16-21)

ഈശ്വരീയത ശാശ്വതമായ സ്നേഹമാണ്, രക്ഷയാണ്, പ്രകാശമാണ്, നീതിയാണ്, സത്യമാണ്, സമാധാനമാണ്. ക്രിസ്തുവില്‍ മാത്രമാണ് ഇവയെല്ലാം നാം കണ്ടെത്തുന്നത്.

 

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 18 ന് നാളെ നടക്കും.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം ഫെമി സിബിൽ വചന ശുശ്രൂഷയും ക്ലെമെൻസ് ബ്രിസ്റ്റോൾ ഗാനശുശ്രൂഷയും നയിക്കും .

ബിനോയ് എം. ജെ.

മരണത്തെകുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുവാനിടയില്ല.എങ്കിലും നാമതിനെക്കുറിച്ച് ചിന്തിക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അതാണതിന്റെ സത്യം. നമ്മുടെ ജീവിതത്തിൽ ഗുരുതരമായ ഒരു പ്രശ്നം ഉണ്ടായിരിക്കുകയും നാമതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നത് അനാരോഗ്യകരമായ ഒരു കാര്യമാണെന്ന് മന:ശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. അതിനാൽതന്നെ മരണത്തെ അപഗ്രഥിക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. നാം മരണത്തെ ഭാവിയിൽ ഒളിപ്പിക്കുവാൻ വ്യഗ്രത കൂട്ടുന്നു. വർത്തമാനത്തിൽ അതിനെ അപഗ്രഥിക്കുവാൻ മടികാട്ടുകയും ചെയ്യുന്നു. കാരണം അത് പരിഹാരമില്ലാത്ത ഒരു പ്രശ്നമാണെന്ന് നാം ധരിച്ച് വച്ചിരിക്കുന്നു.

എന്നാൽ മരണം പരിഹാരമുള്ള ഒരു പ്രശ്നമാണ്! നാമതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് ഇവിടുത്തെ ഏക പ്രശ്നം. മരണത്തെ കുറിച്ച് പറയുമ്പോൾ രണ്ട് വാദഗതികൾ പൊന്തിവരുന്നുണ്ട്. ആദ്യത്തേത് “മരണം ഒരു നുണയാണ്” എന്നതാണ്. അതായത് മരണം എന്നൊന്നില്ല. അതൊരു അഭാവസത്ത(Absent Entity )യാണ്. അത് ഉള്ളതായി നമുക്ക് തോന്നുക മാത്രം ചെയ്യുന്നു. ആത്മാവിന് മരണമില്ല. നാം എന്നും ആ ആത്മാവാണ്. ആത്മാവ് ഈശ്വരനാണ്. ഈശ്വരന് എങ്ങനെയാണ് മരിക്കുവാൻ കഴിയുക? ശരീരവുമായി താദാത്മ്യപ്പെടാതിരിക്കുക! സ്വയം ഈശ്വരനാണെന്നുള്ള ചിന്തയെ പരിപോഷിപ്പിച്ചുകൊണ്ടുവരിക. നിങ്ങൾ മരിച്ചാലും പുനർജ്ജനിക്കും. കാരണം ആത്മാവിന് മരണമില്ല. ഈ പ്രപഞ്ചം മുഴുവൻ നശിച്ചാലും നിങ്ങൾക്ക് നാശമില്ല.നിങ്ങൾ മരിക്കുന്നില്ല. നിങ്ങൾ ശരീരം ധരിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഈ പ്രപഞ്ചത്തിൽ തന്നെ ഉണ്ടായിരിക്കും. നിങ്ങളെ ഈ പ്രപഞ്ചത്തിൽ നിന്ന് നിഷ്കാസനം ചെയ്യുവാനോ ഇല്ലാതാക്കുവാനോ ഒരു ശക്തിക്കും കഴിയുകയില്ല. കാരണം നിങ്ങളും പ്രപഞ്ചവും ഒന്നാകുന്നു!

രണ്ടാമത്തെ വാദഗതി “മരണം സത്യത്തിൽ ഉണ്ട്” എന്നതാണ്. ജനിക്കുന്നവന് മരണം നിശ്ചയം; മരിക്കുന്നവന് ജനനം നിശ്ചയം. എന്നിരുന്നാലും മരണം ജീവിതത്തിലെ ഏറ്റവും മധുരമായ അനുഭവമാണ്. ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്ന അസുലഭമുഹൂർത്തമാണ് മരണം. അപ്പോൾ അനന്താനന്ദം അനുഭവപ്പെടുന്നു. പിന്നെന്തുകൊണ്ടാണ് മരണം വേദനാജനകമായും ദു:ഖകരമായും അനുഭവപ്പെടുകയും കാണപ്പെടുകയും ചെയ്യുന്നത്? അത് ആശയക്കുഴപ്പം ഒന്നുകൊണ്ടു മാത്രമാണ്. മരണത്തെ നിങ്ങൾ ആശ്ലേഷിക്കുന്നില്ല; അതിനെ നിങ്ങൾ സ്വീകരിക്കുന്നില്ല; എന്നാൽ അത് സംഭവിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് മരണവുമായി പൊരുത്തപ്പെടുവാൻ കഴിയുന്നില്ല. ഇവിടെ അനന്താനന്ദം അനന്ത ദു:ഖമായി മാറുന്നു.

വാദഗതി ഏതായാലും നാം നമ്മുടേതായ രീതിയിൽ മരണത്തെ വിശകലനം ചെയ്തേ തീരൂ. അതാണ് പ്രധാനപ്പെട്ട കാര്യം. ദഹിക്കാതെ കിടക്കുന്ന ആ ആശയക്കുഴപ്പത്തെ നാം ദഹിപ്പിക്കണം. അപ്പോൾ നമുക്ക് അതൊരു പ്രശ്നമാവില്ല. എത്രനാൾ നാമതിൽനിന്നോടിയകലും? ഈ ഭീതി നമ്മുടെ ജീവിതത്തെ അന്ധകാരാവൃതമാക്കുന്നു. നാം ജീവിതം ആസ്വദിക്കുന്നതിൽ പരാജയപ്പടുകയും ചെയ്യുന്നു. പരിഹാരം ഇല്ലാത്ത ഒരു പ്രശ്നവും ജീവിതത്തിൽ ഇല്ല. നാം പരിഹരിക്കുവാൻ ശ്രമിക്കുന്നില്ലെന്ന് മാത്രം. മരണമാകുന്ന പ്രശ്നത്തെ ധീരമായി വിശകലനം ചെയ്യുവിൻ! അതിന് പരിഹാരം കണ്ടെത്തുമ്പോൾ നിങ്ങൾ ജീവിതത്തിൽ ആത്യന്തികമായ വിജയം കൈവരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇടവക തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ബ്രിസ്റ്റോളിലെ സീറോ മലബാര്‍ സമൂഹം ഇടവക പ്രഖ്യാപനവും മാര്‍ തോമാശ്ലീഹയുടെ ദുക്‌റാന തിരുനാളും ജൂലൈ 1,2,3,4 തീയതികളില്‍ ആഘോഷിക്കുന്നു. മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ ദിനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് മിഷനെ ഇടവകയായി പ്രഖ്യാപിക്കുന്നതും ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയും ചെയ്യും.

ഈ അനുഗ്രഹീത അവസരത്തില്‍ കുട്ടികള്‍ തൈലാഭിഷേകം സ്വീകരിക്കുന്നതോടൊപ്പം നിര്‍മ്മാണ ഘട്ടത്തിലേക്ക് അടുക്കുന്ന ദേവാലയത്തിന്റെ സ്ഥലത്ത് ഒരു ഇടവക കുടുംബം എന്ന നിലയില്‍ ആദ്യമായി ഒത്തുചേരുന്നതും വിനോദ പരിപാടികളോടും സ്‌നേഹ വിരുന്നോടും കൂടെ ദിവസം ആഘോഷിക്കുന്നതുമാണ്.

ദുക്‌റാന തിരുന്നാള്‍ പരിപാടികള്‍

ജൂലൈ 1 വെള്ളിയഴ്ച 6.30 ന് ഫാ പോള്‍ വെട്ടിക്കാട്ട് നയിക്കുന്ന നൊവേനയും തിരു സ്വരൂപങ്ങളുടെ വെഞ്ചിരിപ്പും പതാക ഉയര്‍ത്തലും ഫാ ടോണി പഴയകളത്തിന്റെ നേതൃത്വത്തില്‍ വചന സന്ദേശവും വിശുദ്ധ കുര്‍ബാനയും ദിവ്യ കാരുണ്യ ആരാധനയും നേര്‍ച്ചയും ഉണ്ടായിരിക്കും.

ജൂലൈ 2 ശനിയാഴ്ച 10.30 ന് ഫാ ഫാന്‍സ്വാ പത്തില്‍ തിരു സ്വരൂപങ്ങളുടെ വെഞ്ചിരിപ്പും നൊവേനയും നയിക്കും. ഫാ ജോബി വെള്ളപ്ലാക്കലിന്റെ വചന സന്ദേശം. 12.30ന് വീടുകളിലേക്കുള്ള അമ്പു പ്രദക്ഷിണമുണ്ടാകും. വീടുകളില്‍ നിന്നുള്ള പ്രദക്ഷിണത്തിന് ശേഷം ലദീഞ്ഞ്.

ജൂലൈ 3 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇടവക പ്രഖ്യാപനവും ആഘോഷമായ വി. കുര്‍ബാനയും വചന സന്ദേശവും നടത്തും. കാര്‍മ്മികന്‍ അഭി. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലായിരിക്കും ചടങ്ങുകള്‍. മൂന്നു മണിയോടെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ നിര്‍മ്മാണ സ്ഥലത്ത് ലദീഞ്ഞും ആശിര്‍വാദ ചടങ്ങും നടക്കും. വിനോദ പരിപാടികള്‍ക്ക് ശേഷം സ്‌നേഹ വിരുന്നുമുണ്ടാകും.

ജൂലൈ 4 തിങ്കളാഴ്ച 7 മണിക്ക് വിശുദ്ധ കുര്‍ബാന ( ഇടവകയില്‍ നിന്നും ഇടവകാംഗങ്ങളുടെ കുടുംബങ്ങളില്‍ നിന്നും മരിച്ചു പോയവരുടെ ഓര്‍മ്മ, ഒപ്പീസ് ശേഷം കൊടിയിറക്കം.

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനൊപ്പം തിരുന്നാള്‍ ആഘോഷത്തില്‍ സജീവമാകാനും ഏവരെയും മിഷന്‍ ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട് , കൈക്കാരന്മാരായ സിജി വാധ്യാനത്ത്, ബിനു ജേക്കബ്, മെജോ ജോയ് ,ഫാമിലി യൂണിയ്റ്റ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് തരകന്‍ എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തിൽ വെയിൽസിലെ പൻറ്റാസാഫിൽ പുതുതായി ആരംഭിച്ച ഡിവൈൻ ധ്യാന കേന്ദ്രത്തിൽ മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രുഷകൾ ജൂൺ 17 മുതൽ 19 വരെ നടത്തപ്പെടുന്നതാണ്. പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ കോൺഗ്രിഗേഷൻ സഭാംഗവും, പൻറ്റാസാഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോൾ പാറേക്കാട്ടിൽ ആന്തരിക സൗഖ്യ ധ്യാന ശുശ്രൂഷകൾ നയിക്കുന്നതാണ്‌.

റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, യു കെയിലെ പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ട് വി സി ത്രിദിന ധ്യാന ശുശ്രുഷകളിൽ പങ്കു ചേരും.

ആല്മീയ ചിന്താധാരകളിലേക്ക് മനസ്സിനെയൊരുക്കി ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, ആന്തരികമായുണ്ടായിട്ടുള്ള മുറിവുകളും, പ്രയാസങ്ങളും, വേദനകളും വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുത്തുവാനും, മനസ്സിൽ തളം കെട്ടിക്കിടക്കുന്ന ജീർണ്ണതകളിൽ നിന്നും സ്വതന്ത്രമാക്കപ്പെടുവാനും ആന്തരിക സൗഖ്യധ്യാനം ഏറെ അനുഗ്രഹീതമാണ്.

ജൂൺ 17 നു വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രുഷ ജൂൺ 19 ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും. പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി ധ്യാന ശുശ്രൂഷ നിജപ്പെടുത്തിയിരിക്കുകയാണ്.

വേദനാജനകമായ ഓർമ്മകളെയും അനുഭവങ്ങളെയും ഓർത്തെടുത്തു ദൈവത്തിന്റെ രോഗശാന്തി ശക്തിയിലൂടെ സൗഖ്യപ്പെടുവാൻ അനുഗ്രഹാവസരം ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി ഡയറക്ടർ അറിയിച്ചു.

രജിസ്ട്രേഷനും,വിശദ വിവരങ്ങൾക്കും 01352 711053 , 07417 494277 എന്നീ നമ്പറുകളിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

Nearest Railway Station – FLINT ( 7.5 MILES)

VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY,
MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.

ഷൈമോൻ തോട്ടുങ്കൽ

സതാംപ്ടൺ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സതാംപ്ടൺ റീജിയണൽ ബൈബിൾ കൺവെൻഷൻ ജൂൺ 18 ശനിയാഴ്ച രാവിലെ ഒൻപത് മുതൽ നാലര വരെ പോർടസ്‌മൗത്തിൽ വച്ച് നടക്കും . പ്രശസ്ത വചന പ്രഘോഷക സി .ആൻ മരിയ എസ് . എച്ച് കൺവെൻഷന് നേതൃത്വം നൽകും ,വിശുദ്ധ കുർബാനയും ,വിശുദ്ധ കുമ്പസാരവും ദിവ്യകാരുണ്യ ആരാധനയും കൺവെൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട് .

കൺവെൻഷനിൽ പങ്കെടുക്കുവാനും , സ്വയം സമർപ്പിച്ച് ആത്മ വിശുദ്ധീകരണം പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സതാംപ്ടൺ റീജിയണൽ ഇവാഞ്ചലൈസേഷൻ കോഡിനേറ്റർ ഫാ. ജോസ് അന്ത്യാളം അറിയിച്ചു .

തിരുഹൃദയ ഭക്തിയിൽ ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും . കൺവെൻഷൻ രാവിലെ 8 ന് ആരംഭിക്കും. സെഹിയോൻ യുകെയുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ചാൻസലർ റവ. ഫാ. മാത്യു പിണക്കാട്ട് , പ്രശസ്‌ത സംഗീതജ്ഞനും ഗാനരചയിതാവും സീറോ മലബാർ സഭ യുവജനകൂട്ടായ്മയുടെ യൂറോപ്പ് ഡയറക്ടറുമായ റവ ഫാ ബിനോജ് മുളവരിക്കൽ നോർത്താംപ്ടൺ രൂപതയിലെ ഡീക്കൻ ബ്രിൻ ഡെൻസിയർ എന്നിവരും വിവിധ ശുശ്രൂഷകളിൽ പങ്കുചേരും .

ലോക പ്രശസ്ത സുവിശേഷകൻ റവ ഫാ സേവ്യർ ഖാൻ വട്ടായിൽ രൂപം കൊടുത്ത സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478

 

ബിനോയ് എം. ജെ.

മതം ഒരു പൗരാണിക വിഷയമാണ്. അത് എന്തിനു വേണ്ടി നിലകൊള്ളുന്നു? വ്യക്തിയുടെ ക്ഷേമമാണ് മതത്തിന്റെ ലക്ഷ്യം. ഒരു പക്ഷേ വ്യക്തിയുടെ ക്ഷേമത്തെക്കുറിച്ച് ആധുനിക മനുഷ്യന് അറിയാവുന്നതിലൂം കൂടുതൽ കാര്യങ്ങൾ പൗരാണിക മനുഷ്യന് അറിയാമായിരുന്നു എന്നതാണ് സത്യം. മതത്തിൽ നിന്നും ആദ്ധ്യാത്മികതയിൽ നിന്നും ആധുനിക ലോകം വ്യതിചലിച്ചിരിക്കുന്നു. ഇതാണ് ആധുനിക ലോകത്തിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാനപരമായ കാരണം. അതീന്ദ്രിയ അനുഭവങ്ങളും, ദർശനങ്ങളും, സമാധിയും മറ്റും ഉള്ളതായി പോലും ആധുനിക സമൂഹം സമ്മതിക്കുന്നില്ല. മന:ശ്ശാസ്ത്രം ഇനിയും വളരെയധികം വളരുവാൻ കിടക്കുന്നു. മതത്തിന്റെ ശ്രദ്ധാകേന്ദ്രം ധർമ്മശാസ്ത്ര(Ethics)മാകുന്നു. എന്നാൽ ആധുനിക കാലങ്ങളിൽ മതത്തിന്റെ(ആദ്ധ്യാത്മികതയുടെ) ശ്രദ്ധാകേന്ദ്രം മന:ശ്ശാസ്ത്രത്തിലേക്ക് തിരിയുന്നു എന്നുള്ളത് കൂടുതൽ പ്രതീക്ഷകൾക്ക് വക നൽകുന്ന കാര്യമാണ്. കാരണം ഇവിടെ മതം കൂടുതൽ ശാസ്ത്രീയമാകുവാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നു. ഓഷോയും സദ്ഗുരുവും മറ്റും പ്രഗത്ഭരായ മന:ശ്ശാസ്ത്രജ്ഞന്മാരാണ്.

ആദ്ധ്യാത്മികതയെ മതത്തിൽ നിന്നും ധർമ്മശാസ്ത്രത്തിൽനിന്നും വേർപെടുത്തി, മറ്റു മാനവിക വിഷയങ്ങൾക്ക് വീതിച്ചു നൽകുക എന്നത് കാലത്തിന്റെ ആവശ്യമാകുന്നു. ഇപ്രകാരം ആദ്ധ്യാത്മികതയെ ശാസ്ത്രവുമായി ബന്ധിപ്പിക്കുമ്പോൾ അത് അന്ധവിശ്വാസജഡിലമായ പഴയ മേഖലകളിൽനിന്നും മോചനം നേടി യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന വാദഗതികളെ സ്വീകരിക്കുകയും മാനവസംസ്കാരത്തിൽ പുതിയ ഒരു യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്യും. അപ്പോൾ ശാസ്ത്രം ആദ്ധ്യാത്മികതയിലൂടെയും ആദ്ധ്യാത്മികത ശാസ്ത്രത്തിലൂടെയും പുനർജ്ജനിക്കുന്നു. ഇത് സംഭവിക്കുമ്പോൾ മനുഷ്യജീവിതത്തിൽ ഗംഭീരമായ കുതിച്ചു ചാട്ടം ഉണ്ടാകുന്നു എന്നതിൽ സംശയമില്ല.

ഇനി ആദ്ധ്യാത്മികതയെ സൂഹശാസ്ത്രത്തിലേക്ക് എങ്ങനെ പരിവർത്തനം ചെയ്യാമെന്ന് നോക്കാം. ഇത് കൂടുതൽ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. സമൂഹത്തിന്റെ നന്മ രാഷ്ട്രതന്ത്രം ചർച്ച ചെയ്യുന്നു. കാറൽ മാർക്സിന്റെ സോഷ്യലിസവും കമ്മ്യൂണിസവുമൊക്കെ ആദ്ധ്യാത്മികതയെ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഗംഭീരമായ പരിശ്രമങ്ങൾ ആകുന്നു. ഈശ്വരവിശ്വാസവും ആദ്ധ്യാത്മികതയും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ലെന്നുള്ളതാണ് സത്യം. ശാസ്ത്രം ഈശ്വരനെ അംഗീകരിച്ചാലും നിഷേധിച്ചാലും അത് ശാസ്ത്രത്തിന്റെ ആദ്ധ്യാത്മികതയിലേക്കുള്ള പുരോഗതിക്ക് തടസ്സമാകുന്നില്ല എന്ന് സാരം. ഏറ്റവും സങ്കുചിതമായ രീതിയിൽ പറഞ്ഞാൽ സ്വാർത്ഥതയെ വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ തുരത്തുക എന്നതാണ് ആദ്ധ്യാത്മികതയുടെ കാതൽ. ഈയർത്ഥത്തിൽ സ്വകാര്യ സ്വത്തും അസമത്വവും ആദ്ധ്യാത്മികതയെ തകർക്കുന്ന ശക്തികളാണ്.

ഇപ്രകാരം ആദ്ധ്യാത്മികതയെ മന:ശ്ശാസ്ത്രത്തിലേക്കും സമൂഹശാസ്ത്രത്തിലേക്കും പരിവർത്തനപ്പെടുത്തിയെടുക്കുക എന്നതാകുന്നു ആധുനിക ശാസ്ത്ര ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്രകാരം മന:ശ്ശാസ്ത്രവും സാമൂഹശാസ്ത്രവും പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളുമ്പോൾ മതത്തിനും ധർമ്മശാസ്ത്രത്തിനും മുമ്പുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടു പോകുന്നു. പരീക്ഷണ-നിരീക്ഷണങ്ങൾക്കും യുക്തി ചിന്തക്കും ചേക്കേറുവാനുള്ള പുതിയ ഒരു മേഖലയായി ആദ്ധ്യാത്മികത മാറുന്നു.

ആധുനിക മനുഷ്യന്റെ ബുദ്ധിശക്തി മാത്രമേ ഉണർന്നിട്ടുള്ളൂ, ആദ്ധ്യാത്മികത ഉണർന്നിട്ടില്ല. ബുദ്ധിക്കും അപ്പുറം പോകുവാൻ മനുഷ്യന് കഴിയും. ബുദ്ധിക്കും അപ്പുറം പോകുമ്പോൾ ആദ്ധ്യാത്മികതയിലേക്കുള്ള വാതിൽ തുറന്ന് കിട്ടുന്നു. അവനിലെ അനന്തശക്തി ഉണരുന്നു. അനന്തശക്തി എന്ന് കേൾക്കുമ്പോൾ അതെന്താണെന്ന് ശാസ്ത്രലോകം ചോദിക്കുന്നു. ബുദ്ധിക്കും അപ്പുറം പോകുവാനുള്ള ഇച്ഛാശക്തിയും മന:ക്കരുത്തുമാണ് മനുഷ്യന് ഇന്നാവശ്യം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ലണ്ടൻ : വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെയും , വിശുദ്ധ മരിയ ഫൗസ്റ്റീനയുടെയും ജന്മ നാടായ പോളണ്ടിലേക്ക് ജൂലൈ 25 മുതൽ 29 വരെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന തീർഥയാത്ര സംഘടിപ്പിക്കുന്നു , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജെനെറൽ മോൺ . ജിനോ അരീക്കാട്ട് എം. സി .ബി എസ് . പ്രശസ്ത വചന പ്രഘോഷകയായ സി. ആന്മരിയ എസ് . എച്ച് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ തീർത്ഥയാത്രയിൽ ജോൺ പോൾ പാപ്പയുടെ ജന്മ സ്ഥലം , ഡിവൈൻ മേഴ്‌സി സാൻച്വറി , ക്രാക്കോവിലെ മ്യൂസിയം , മറ്റ് തീർഥാടന സ്ഥലങ്ങൾ എന്നിവ സന്ദർശിക്കും .

കൂടുതൽ വിവരങ്ങൾക്കും , സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 07859824279( ലിൻറ്റോ ) എന്ന നമ്പറിൽ ബന്ധപ്പെടുക. മാഞ്ചെസ്റ്റെർ , ബിർമിംഗ് ഹാം , ലൂട്ടൻ എന്നീ എയർപോർട്ടുകളിൽ നിന്നാണ് തീർഥയാത്ര പുറപ്പെടുന്നത് .

RECENT POSTS
Copyright © . All rights reserved