Spiritual

ബിനോയ് എം. ജെ.

സ്വാമി വിവേകാനന്ദൻ പറയുന്നു “ജീവിതത്തിന്റെ കാതൽ അറിഞ്ഞു കൂടാത്തവർക്ക് ജീവിതയാത്രയിൽ നേതൃത്വം കൊടുക്കുവാനാവില്ല.” എന്താണ് ജീവിതത്തിന്റെ കാതൽ? സുഖം ദു:ഖത്തിന്റെയും ദു:ഖം സുഖത്തിന്റെയും കാരണമാകുന്നു എന്നതാണ് ജീവിതത്തിന്റെ കാതൽ. സുഖവും ദു:ഖവും ഭിന്നങ്ങളല്ലെന്നും അവ രണ്ടും ഒന്നു തന്നെയാണെന്നുമുള്ള അറിവാണ് നമുക്ക് വേണ്ടത്. സുഖമുള്ളടത്ത് ദു:ഖവും ദു:ഖം ഉള്ളടത്ത് സുഖവുമുണ്ട്. അവ രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ്. ദു:ഖം രൂപാന്തരപ്പെട്ടു സുഖവും സുഖം രൂപാന്തരപ്പെട്ടു ദു:ഖവും ഉണ്ടാവുന്നു. അതിനാൽ നിങ്ങൾക്ക് സുഖമാണ് ജീവിതത്തിൽ വേണ്ടതെങ്കിൽ ദു:ഖത്തെ അന്വേഷിച്ചു തുടങ്ങുവിൻ! യേശുക്രിസ്തു പറയുന്നു “ദു:ഖിക്കുന്നവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ അവർ സന്തോഷം കണ്ടെത്തുന്നു.”

സുഖവും ദു:ഖവും രണ്ടാണെന്ന ചിന്ത ഒരു വലിയ ആശയക്കുഴപ്പമാണ്. അതാണ് നമ്മെ ബാധിച്ചിരിക്കുന്ന അടിസ്ഥാനപരമായ ആശയക്കുഴപ്പം. അതിനാൽ തന്നെ നാം സുഖത്തെ തേടുകയും ദു:ഖത്തെ ഒഴിവാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. സുഖത്തെ തേടുന്നവന്റെ പിന്നാലെ ദു:ഖവും ഓടിയടുക്കുന്നു. അതിനാൽ തന്നെ സുഖത്തിന് പിന്നാലെ ദു:ഖവും വന്നുചേരുന്നു. അവ രണ്ടും ഒന്നാണെന്ന് മനസ്സിലാക്കുന്നതുവരെ അവ മാറിമാറി വന്നുകൊണ്ടിരിക്കുന്നു. ആശയക്കുഴപ്പത്തിൽനിന്നും സുഖദു:ഖങ്ങളും സുഖദു:ഖങ്ങളിൽ നിന്നും ആശയക്കുഴപ്പവും മാറിമാറി സംഭവിക്കുന്നു. പ്രസ്തുത അവബോധം എല്ലാ ആശയക്കുഴപ്പങ്ങൾക്കുമുള്ള പരിഹാരവും അതിനാൽതന്നെ സകലദു:ഖനിവാരിണിയുമാകുന്നു.

നാമെല്ലാവരും ആഗ്രഹങ്ങളുടെ പിറകേ പോകുന്നവരാണ്. ആഗ്രഹം സുഖത്തിന് വേണ്ടിയുള്ള ദാഹമാണ്. ഇപ്രകാരം സുഖത്തിന്റെയും ആഗ്രഹത്തിന്റെയും പിറകേയുള്ള ഓട്ടം ദു:ഖത്തെ ക്ഷണിച്ചു വരുത്തുകയേ ഉള്ളൂ. അതുപോലെതന്നെ ദു:ഖത്തെ ഒഴിവാക്കുവാൻ വെമ്പൽ കൂട്ടുന്നവൻ സുഖത്തെയും ഒഴിവാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നമ്മുടെ മനോഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. സുഖത്തെ അന്വേഷിക്കുന്നതിന് പകരം ദു:ഖത്തെ അന്വേഷിച്ചു തുടങ്ങുവിൻ. ദു:ഖത്തെ അന്വേഷിച്ചു തുടങ്ങുന്നവന്റെ ജീവിതത്തിൽ നിന്നും ദു:ഖങ്ങൾ പറപറക്കുന്നു!

ദു:ഖങ്ങൾ എത്രയധികം കഠിനങ്ങളാണോ അത്രമേൽ ഉത്കടങ്ങളായിരിക്കും അവയിൽ നിന്നുടലെടുക്കുന്ന അല്ലെങ്കിൽ അവ ജന്മം കൊടുക്കുന്ന സുഖങ്ങളും.അതുപോലെ തന്നെ അത്യുത്കടങ്ങളായ സുഖങ്ങൾ നമ്മെ അത്രതന്നെ ഗുരുതരങ്ങളായ ദു:ഖങ്ങളിലും കൊണ്ടുവന്ന് ചാടിക്കുന്നു. “കളിയും ചിരിയും വിടരും നാളുകൾ കദനത്തിലേക്കുള്ള യാത്രയല്ലോ” എന്ന് പാടിയ കവിയുടെ പേര് ഞാൻ ഓർമ്മിക്കുന്നില്ല. അത് ഒരു വലിയ കണ്ടെത്തൽ തന്നെയാണ്. സുഖത്തെ അന്വേഷിക്കുന്നവൻ സ്വന്തം ജീവിതത്തിൽ ദു:ഖങ്ങളെ കുന്നു കൂട്ടി വയ്ക്കുന്നു. ദു:ഖങ്ങളെ അന്വേഷിക്കുന്നവനാവട്ടെ സ്വന്തം ജീവിതത്തിൽ സുഖത്തെയും കുന്നു കൂട്ടി വയ്ക്കുന്നു. സുഖത്തോടുള്ള ആസക്തിയും ദു:ഖത്തോടുള്ള വിരക്തിയും തിരോഭവിക്കേണ്ടിയിരിക്കുന്നു. അപ്പോൾ തടിക്ക് കേടുകൂടാതെ നിങ്ങൾക്ക് ഈ സംസാരസാഗരത്തിലൂടെ കടന്നുപോകുവാൻ കഴിയും. അപ്പോൾ നിങ്ങളെ ബാധിക്കുവാൻ ബാഹ്യലോകത്തിന് കഴിയുകയില്ല. യാതൊന്നിനെയും ഭയപ്പെടാതെയും ഇരിക്കുക. അതിനോടൊപ്പം പ്രശ്നങ്ങളിലും പ്രരാബ്ധങ്ങളിലും കഴിയുന്നവരെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾ ശ്രഷ്ഠമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. ആഗ്രഹങ്ങളുടെ പിറകേ പോകാതിരിക്കുവിൻ.കാരണം ആഗ്രഹമാണ് എല്ലാ ദു:ഖങ്ങളുടെയും കാരണം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ബിനോയ് എം. ജെ.

മനുഷ്യന്റെ ഇന്ദ്രിയങ്ങൾ ബാഹ്യലോകത്തിലേക്ക് തുറക്കുന്നു. അവൻ അവിടെ വലിയ ഒരു പ്രപഞ്ചത്തെയും വലിയ ഒരു സമൂഹത്തെയും കാണുന്നു. അപ്പോൾ താനാര്? ഈ കാണുന്ന ചെറിയൊരു ശരീരവും അതിനുള്ളിൽ വസിക്കുന്ന-ഒരുപക്ഷെ ആ ശരീരത്തെ സംരക്ഷിക്കുന്നതിന് വേണ്ടി- ചെറിയ ഒരു മനസ്സും. ബാഹ്യലോകവുമായി തട്ടിച്ച് നോക്കുമ്പോൾ താൻ വെറും അൽപൻ. ഈ അപകർഷതയിൽനിന്നും സ്വാർത്ഥത ജനിക്കുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ ഞാനീ ശരീരത്തെ സംരക്ഷിക്കുവാൻ ബാധ്യസ്തനാണ്. കാരണം ഞാനതാണ്. ഈ ശരീരം നാമറിയുന്നതുപോലെ കാലികവും ക്ഷണഭംഗുരവുമാണ്. താനതാണെങ്കിൽ തന്റെ നിലനിൽപ്പ് എന്നും ഒരു ചോദ്യചിഹ്നമായിരിക്കും. അത് ഏത് സമയവും മരിച്ചു പോയേക്കാം; രോഗഗ്രസ്തമായേക്കാം; അപകടങ്ങളിൽ പെട്ടേക്കാം. ഇപ്രകാരം സ്വാർത്ഥതയോടൊപ്പം ആധിയും ജനിക്കുന്നു.

സ്വാർത്ഥത ഒരു വേദനയാണ്. അത് എല്ലാ ദുഃഖങ്ങളുടെയും കാരണമല്ല, മറിച്ച് ദുഃഖം തന്നെയാണ്. നമ്മുടെ സമയം മുഴുവൻ സ്വാർത്ഥതയെ പരിപോഷിപ്പിക്കുവാൻ വേണ്ടി നാം മാറ്റിവക്കുന്നു. ഫലമോ? ദുഃഖത്തോട് ദുഃഖം. ഈ ശാപത്തിൽ വീണാൽ പിന്നെ ശാന്തി കിട്ടുകയില്ല. വാസ്തവത്തിൽ നാമീകാണുന്ന ശരീരമല്ല. ഞാനീകാണുന്ന ശരീരമാണെന്ന ചിന്ത ഒരു വികൽപവും ആശയക്കുഴപ്പവും ആണ്. വാസ്തവത്തിൽ ഞാനീകാണുന്ന പ്രപഞ്ചം തന്നെയാണ്. ഞാൻ ഈശ്വരൻ ആണ്. ഞാനീകാണുന്ന പ്രപഞ്ചമോ ഈശ്വരനോ ആകുമ്പോൾ എന്നിലെ അൽപത്തം തിരോഭവിക്കുന്നു. എന്നിലെ വേദനകൾ തിരോഭവിക്കുന്നു. എന്നിലെ ആധിയും ദുഃഖവും തിരോഭവിക്കുന്നു. അവിടെ ഞാനാ അനന്തസത്തയിൽ വലയം പ്രാപിക്കുന്നു. ഞാൻ അനന്തമായ ശാന്തിയിലേക്ക് വഴുതി വീഴുന്നു.

സ്വാർത്ഥത ഒരു ദുശ്ശീലം മാത്രം. മറ്റേതൊരു ദുശ്ശീലത്തെയും മാറ്റിയെടുക്കുന്ന മാതിരി നമുക്ക് സ്വാർത്ഥതയെയും മാറ്റിയെടുക്കാം. തെറ്റായ ഒരു ചിന്താശീലവും ബോധ്യവും നമ്മുടെ ഉള്ളിൽ ചെറുപ്പം മുതലേ കടന്നു കൂടിയിരിക്കുന്നു. നമ്മുടെ സത്ത ശരീരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഞാനീകാണുന്ന ശരീരമാണെന്ന ചിന്ത സത്യമല്ലെങ്കിലും സ്വാഭാവികമാണ്. നാമാ കെണിയിൽ വീണുപോയിരിക്കുന്നു. യുക്തി ചിന്തയിലൂടെ മാത്രമെ അതിൽ നിന്ന് കരകയറുവാനാവൂ. ഈ ശരീരം എന്റേതായിരിക്കാം. എങ്കിലും ഞാനീ ശരീരമല്ല. ഈ ശരീരം പോയാലും എന്റെ സത്തക്ക് കേടൊന്നും സംഭവിക്കുന്നില്ല. ഞാനെന്നും ജീവിക്കുമെന്നും എനിക്ക് നാശമില്ലെന്നുമുള്ള ചിന്ത എന്നെ സദാ ഭരിക്കുന്നുണ്ട്. എന്നാൽ ആ ചിന്തക്ക് ശക്തി പോരാ. ആ ചിന്ത വളരെയധികം ദുർബലമാണ്. ആ ചിന്ത ശരീരാവബോധവുമായി സംഘട്ടനത്തിൽ ആവുകയും നാം ആശയക്കുഴപ്പത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. എന്റെ അസ്ഥിത്വം താത്കാലികമോ ശാശ്വതമോ? ഇവിടെ നിങ്ങളുടെ ബുദ്ധി ശക്തിയെ പ്രവർത്തിപ്പിക്കുവിൻ. ഇവിടെ നിങ്ങളുടെ യുക്തി ചിന്തയും വിവേചനശക്തിയും ഉണരട്ടെ. നിങ്ങൾക്ക് നാശമില്ലെന്ന് നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾ നാശമില്ലാത്ത ആ സത്ത- പരബ്രഹ്മം- ആകുന്നു. ഞാനാപരബ്രഹ്മം തന്നെയാകുന്നു എന്ന് ആവർത്തിച്ചാവർത്തിച്ച് പറയുവിൻ. അപ്പോൾ ഞാനീ ശരീരമാണെന്നുള്ള ആ പഴയ ചിന്ത തിരോഭവിക്കുന്നു. നാം പരമാനന്ദത്തിലേക്ക് വീഴുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ തിരുപ്പിറവിക്കൊരുക്കമായ നോമ്പുകാലത്ത്, ലണ്ടണിൽ വെച്ച് നടത്തുന്ന ബൈബിൾ കൺവെൻഷനിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികനായി പങ്കുചേരും. ഡിസംബർ 17 നു ശനിയാഴ്ച എസ്സെക്സിലുള്ള റെയ്‌ലിയിലെ ‘സ്വയിൻ പാർക്ക്’ സ്കൂളിൽ വെച്ചാണ് തിരുവചന ശുശ്രുഷയും, തിരുക്കർമ്മങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

“പിശാചിന്റെ പ്രവർത്തികളെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ദൈവപുത്രൻ പ്രത്യക്ഷനായത്” 1 യോഹന്നാൻ 3:8

ലണ്ടന്‍ റീജണിലെ വിവിധ സീറോമലബാർ മിഷനുകളുടെ വികാരിയും, പ്രശസ്ത ധ്യാന ഗുരുവും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാർക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷണൻ ചെയർപേഴ്സണും, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ S H എന്നിവര്‍ വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.

ലോകരക്ഷകന്റെ തിരുപ്പിറവിക്കായി വിശ്വാസി സമൂഹം പ്രാർത്ഥനകളും, ത്യാഗങ്ങളും, ഉപവാസവും ഒരുക്കങ്ങളുമായി നോമ്പുകാലത്തിലൂടെ നടത്തുന്ന തീർത്ഥയാത്രയിൽ, ആത്‌മീയ-ബൗദ്ധീക തലങ്ങളിൽ ദൈവീക അനുഗ്രഹകരസ്പർശങ്ങൾക്കും, പരിശുദ്ധാൽമ്മ കൃപകൾക്കും ലണ്ടൻ ബൈബിൾ കൺവെൻഷൻ അനുഭവവേദിയാകും.

‘സ്വയിൻ പാർക്ക്’ ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന ലണ്ടൻ കൺവെൻഷനിൽ രാവിലെ പത്തു മണിമുതൽ വൈകുന്നേരം നാലു മണിവരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേരുവാൻ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മാത്തച്ചൻ, ഡോൺബി എന്നിവർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
07915602258, 07921824640

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ

 

 

ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഭാരതത്തിലെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും,ഇടവക ദിനാചരണവും കൊന്ത നമസ്ക്കാരവും ഒക്ടോബർ 13 വ്യഴാഴ്ച മുതൽ ഒക്ടോബർ 22 ശനിയാഴ്ച വരെ വിപുലമായി നടത്തപ്പെട്ടു.

ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ്. ഫാദർ എബിൻ നീരുവേലിൽ, ഫാദർ മാത്യു കുരിശുമ്മൂട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

ഇടവക വികാരി: ഫാ എബിൻ നീരുവേലിൽ V C , ട്രസ്റ്റി ജോമെക്സ് കളത്തിൽ , ജോമോൻ മാമ്മൂട്ടിൽ, മാത്യു കുരീക്കൽ, രാജൻ കോശി, ജെയ്‌മോൻ ജേക്കബ് , ആൻറ്റോ ബാബു , ജെയ്‌സൺ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മറ്റിയാണ് തിരുനാൾ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് .

      

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങളും പ്രതിമാസ സത്‌സംഗവും ഈ മാസം ഒക്ടോബർ 29-ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. തുലാം മാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചു വരുന്നത്. നരകാസുര വധം മുതൽ വർധമാന മഹാവീര നിർവാണം വരെയുള്ള പല ഐതിഹ്യങ്ങളും ദീപാവലിക്കുണ്ടെങ്കിലും, പ്രാദേശിക ഭേദമനുസരിച്ച്‌ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും വ്യത്യാസം ഉണ്ടെങ്കിലും, ദീപക്കാഴ്ചയുടെ വർണ്ണപ്പൊലിമയാണ് ദീപാവലിയെ ദേശ-ഐതിഹ്യ ഭേദങ്ങളില്ലാതെ ഒരുമിപ്പിക്കുന്നത്.

29 ഒക്ടോബർ 2022, വൈകിട്ട് യുകെ സമയം 6 മണിക്ക് ആഘോഷ പരിപാടികൾ ആരംഭിക്കും. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ അനുഗ്രഹീത കലാകാരൻ സുധീഷ് സദാനന്ദന്റെ ഭക്തിഗാനസുധ, LHA കുട്ടികളുടെ നൃത്തസന്ധ്യ, ദീപാവലിയോടനുബന്ധിച്ചുള്ള ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നിങ്ങനെ വിവിധ ആഘോഷ പരിപാടികളാണ് ഈ വർഷം ദീപാവലി ആഘോഷങ്ങൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
For further details kindly contact- Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬ or Diana Anilkumar: ‪07414553601.
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi

ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഭാരതത്തിലെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും,ഇടവക ദിനാചരണവും കൊന്ത നമസ്ക്കാരവും ഒക്ടോബർ 13 വ്യഴാഴ്ച മുതൽ ഒക്ടോബർ 22 ശനിയാഴ്ച വരെ വിപുലമായി നടത്തപ്പെടുന്നു.

ഒക്ടോബർ 13 വ്യാഴം മുതൽ 10 ദിവസത്തേയ്ക്ക് എല്ലാദിവസവും വൈകുന്നേരം 5:30 മുതൽ 6:45 വരെ കൊന്ത നമസ്ക്കാരം നടത്തപ്പെടുന്നു. ഒക്ടോബർ 15 ശനി രാവിലെ 10:00 മണിക്കും തിരുനാൾ ദിനമായ ഒക്ടോബർ 22 ശനി ഉച്ചക്ക് 1:30 നും മാത്രമായിരിക്കും വ്യത്യസ്തമായ സമയങ്ങളിൽ നടത്തപ്പെടുന്നത്. ഇടവക തിരുനാളിനു മുന്നോടിയായി നടക്കുന്ന 10 ദിവസത്തെ കൊന്ത നമസ്‌കാരത്തിലും തിരുനാൾ കർമ്മങ്ങളിലും പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും കുടുംബമായി ക്ഷണിച്ചുകൊള്ളുന്നു.

ഒക്ടോബർ 22 ശനി, തിരുനാൾ കർമ്മങ്ങൾ:

ഉച്ചയ്ക്ക് 1:30 – തിരുനാൾ കൊടിയേറ്റ്
2:00 – ആഘോഷമായ തിരുനാൾ കുർബാന, മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൺ
രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ഫാദർ എബിൻ നീരുവേലിൽ,
ഫാദർ മാത്യു കുരിശുമ്മൂട്ടിൽ.
4:00- പ്രദക്ഷിണം (പള്ളിക്കു ചുറ്റും )
4:30 – ലദീഞ്ഞ് , വാഴ്വ്, തിരുനാൾ കൊടിയിറക്ക്
5:30 – 9:30 – ഇടവക ദിനാചരണം ഉത്‌ഘാടനം: ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ക്യാറ്റക്കിസം
സമ്മാന വിതരണം, വിവിധ കലാപരിപാടികൾ, സംഗീത സന്ധ്യ, സ്നേഹവിരുന്ന്.

കൂടുതൽ വിവരങ്ങൾക്ക് തിരുനാൾ കമ്മറ്റിയെ ബന്ധപ്പെടുക:

ജോമോൻ മാമ്മൂട്ടിൽ :07930431445
മാത്യു കുരീക്കൽ: 07912450110
രാജൻ കോശി :07877027439
ജെയ്‌മോൻ ജേക്കബ് :07904148198
ജോമെക്സ കളത്തിൽ: 07310975321
ആൻറ്റോ ബാബു : 07429499211
ജെയ്‌സൺ ജോസ്: 07825471786

ഇടവക വികാരി: ഫാ എബിൻ നീരുവേലിൽ V C

പള്ളിയുടെ വിലാസം:

Christ The King Catholic Church
Harrowden Road
Bedford
MK42 0SP

സൗത്താപ്ടൺ റീജിയൺ ബൈബിൾ കലോത്സവം പോർട്ട്സ്മത്തിൽ ഭംഗിയായി നടന്നു. വി. ബൈബിൾ പ്രതിഷ്ഠിച്ച് പ്രാർത്ഥനയോടെ ആരംഭിച്ച ബൈബിൾ കലോത്സവം രൂപത വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ട് MCBS ൻ്റെ നേതൃത്വത്തിൽ റീജിയൺ ബൈബിൾ കലോത്സവം കോർഡിനേറ്റർമാരായ മി. ബൈജു മാണി, മി. മോനിച്ചൻ തോമസ് മിസ്സിസ് ലിൻറു തോമസ് എന്നിവർക്കൊപ്പം അണിചേർന്ന വ്യത്യസ്തങ്ങളായ കമ്മറ്റികളുടെ സഹായത്തോടെ രാവിലെ 9 മണി മുതൽ 6 മണിവരെയുള്ള സമയത്ത് ഏറ്റവും സമയബന്ധിതമായി നടന്നു.

റീജിയണൽ ബൈബിൾ അപ്പസ്തലേറ്റ് ഇൻചാർജ് റെവ ഫാ ജോസ് അന്ത്യാക്കുളം MCBS ഉദ്ഘാടനം ചെയ്ത ബൈബിൾ കലോത്സവത്തിന്റെ മുഴുവൻ സമയവും ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുർബാനകളും ഒരു പ്രത്യേകത ആയിരുന്നു. റീജിയണിലെ വൈദികരും അത്മായ സഹോദരങ്ങളും ഒരു മനസ്സോടെ പങ്കെടുത്ത ബൈബിൾ കലോത്സവത്തിൽ പോർട്ട്സ്മത്ത് ഒന്നാം സ്ഥാനവും കിൻസൺ രണ്ടാം സ്ഥാനവും ലിറ്റിൽ കോമൺ മൂന്നാം സ്ഥാനവും നേടി. ഔർ ലേഡി ഓഫ് നേറ്റിവിറ്റി സീറോ മലബാർ മിഷൻ പോർട്ട് സമത്തിലെ 75 ലധികം വോളണ്ടിയേഴ്സ് നേതൃത്വം കൊടുത്ത ബൈബിൾ കലോത്സവം 4 സ്റ്റേജുകളിലായി ആണ് നടന്നത്.

രുചികരമായ ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഏറ്റവും നന്നായിരുന്നുവെന്ന് രൂപത ബൈബിൾ അപ്പസ്തലേറ്റ് കമ്മീഷൻ കോർഡിനേറ്റർ മി ആൻറ്ണി മാത്യുവും കമ്മീഷൻ റീജ്യൺ പ്രതിനിധി ജോർജ്ജ് തോമസും നന്ദി പ്രസംഗത്തിൽ സൂചിപ്പിച്ചു.

 

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അതിരൂപതാ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രൂപതാ തല ബൈബിൾ കലോത്സവത്തിന് മുന്നോടിയായി ഐ പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന് ലിവർപൂളിൽ നടക്കും ലിവർപൂൾ മർച്ചന്റ് ടെയ്‌ലർ ബോയ്സ് സ്‌കൂളിൽ ആണ് മത്സരങ്ങൾ നടക്കുക . നാനൂറോളം മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ രാവിലെ എട്ടര മണിക്ക് ആരംഭിക്കും .

പ്രെസ്റ്റൻ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ ഉള്ള മത്സരാർത്ഥികൾ ആണ് മത്സരത്തിൽ പങ്കെടുക്കുന്നത് . രാവിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സന്ദേശത്തോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത് . പരിപാടിയുടെ വിജയത്തിനായി വിപുലമായ കമ്മറ്റിയാണ് പ്രവർത്തിക്കുന്നത് . റെവ. ഫാ. ആൻഡ്രൂസ് ചെതലന്റെ നേതൃത്വത്തിൽ ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് ദി പീസ് ഇടവകയാണ് ബൈബിൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന് പ്രെസ്റ്റൻ റീജിയണൽ കോഡിനേറ്റർ ഫാ. സജി തോട്ടത്തിൽ അറിയിച്ചു .

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിന്റെ ആറാം വാർഷികം ആഘോഷിച്ചു , പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . കഴിഞ്ഞ ആറുവർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലൂടെ ദൈവം നൽകിയ അനവധിയായ അനുഗ്രഹങ്ങൾക്ക് നന്ദി പറയേണ്ട അവസരമാണിത് . പഞ്ച വത്സര അജപാലന പദ്ധതിയിലൂടെ പലതും നേടിയെടുക്കുവാൻ കഴിഞ്ഞു , ഇതിന് നാം ദൈവത്തിനു നന്ദിയർപ്പിക്കണം . ഓരോ വ്യക്തിക്കും ഓരോ ദൗത്യവും ശുശ്രൂഷയും ഭരമേല്പിക്കപ്പെട്ടിട്ടുണ്ട് . നമ്മെ സുരക്ഷിതമായി ഏല്പിക്കപ്പെട്ടിരിക്കുന്ന ആളുകൾക്ക് നാം ശുശ്രൂഷ ചെയ്യുമ്പോൾ ആണ് കർത്താവിന്റെ ദൗത്യം പൂർത്തിയാകുന്നത് .

വിശുദ്ധ കുർബാന മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ ആളുകളെ ഉത്‌ബോധിപ്പിച്ചു . അടയാളങ്ങളിലൂടെയും , പ്രതീകങ്ങളിലൂടെയുമാണ് ദൈവം സംസാരിക്കുന്നത് , അടയാളങ്ങളും പ്രതീകങ്ങളും ഉൾക്കൊള്ളുന്ന പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യം പാലിച്ചാൽ മാത്രമേ പൗരസ്ത്യ സഭയുടെ സത്യവും , യാഥാർഥ്യവും ഉൾക്കൊള്ളുവാൻ എല്ലാവർക്കും സാധിക്കൂ . അദ്ദേഹം കൂട്ടിച്ചേർത്തു .

രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ മോൺ . സജിമോൻ മലയിൽപുത്തൻപുരയിൽ , മോൺ . ജോർജ് ചേലക്കൽ , മോൺ ജിനോ അരീക്കാട്ട് എം . സി. ബി .എസ് , ചാൻസിലർ റെവ. ഡോ . മാത്യു .പിണക്കാട്ട് ,കത്തീഡ്രൽ വികാരി റെവ. ഡോ . ബാബു പുത്തൻപുരക്കൽ , രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികർ എന്നിവർ സഹ കാർമ്മികൻ ആയിരുന്നു , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നുമുള്ള അത്മായ പ്രതിനിധികളും സംബന്ധിച്ചു.

ലണ്ടൻ: ലണ്ടനിലെ പ്രഥമ മലയാളി സഭയായ ലണ്ടൻ പെന്തകോസ്ത് സഭ (എൽ.പി.സി) കോവിഡ് മഹാമാരിയുടെ ഇടവേളക്ക് ശേഷം വീണ്ടും അവധിക്കാല വേദപഠന ക്ലാസുകൾ അണിയിച്ചൊരുക്കുന്നു. ഒക്ടോബർ മാസം 27, 28, 29 (വ്യാഴം മുതൽ ശനി വരെ) തീയതികളിൽ റോംഫോഡിലുള്ള എൽ.പി.സിയുടെ ആരാധനാലയത്തിൽ വച്ചാണ് വി.ബി.എസ് നടത്തപ്പെടുന്നത്. ജാതി മത ഭേദമെന്യേ എല്ലാ കുഞ്ഞുങ്ങളെയും മാധുര്യമേറിയ ദൈവവചനം കഥകളിലൂടെയും, കവിതകളിലൂടെയും, ഗാനങ്ങളിലൂടെയും ചിത്രരചനയിലൂടെയും രസകരമായി പഠിക്കുവാനായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ‘The Castle of Courage’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. 3 വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. രുചികരമായ ലഘുഭക്ഷണപാനീയങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. പ്രവേശം തികച്ചും സൗജന്യമാണെന്നും സംഘാടകർ കൂട്ടിച്ചേർത്തു.

Copyright © . All rights reserved