ആറ്റുകാൽ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേർന്ന് സംഘടിപ്പിക്കുന്നു ഈ വരുന്ന മാർച്ച് 13 ആം തീയതി രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ ആണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ മഹത് ചടങ്ങിൽ പങ്കാളികളാകാം.
പങ്കെടുക്കുന്നവർ ദയവായി ഈ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
പൊങ്കാല ചടങ്ങ് നടത്തപ്പെടുന്ന സ്ഥലത്തിന്റെ വിലാസം – 3
SITTINGBOURNE ROAD
MAIDSTONE, KENT
ME14 5ES
അന്വേഷണങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
07838170203 ,07973151975, 07985245890, 0750776652 ,07906130390
അപ്പച്ചൻ കണ്ണഞ്ചിറ
സൗത്താംപ്ടൺ:ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി യൂത്ത് & ഇവാഞ്ചലൈസേഷൻ കമ്മീഷൻ, കൗമാരക്കാർക്കായി സംഘടിപ്പിക്കുന്ന ‘ടീൻ റസിഡൻഷ്യൽ ധ്യാനം’ ഏപ്രിൽ 21 മുതൽ 23 വരെ സൗത്താംപ്ടണിൽ വെച്ച് നടത്തപ്പെടുന്നു.
പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും,അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ധ്യാന ശുശ്രുഷയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൗമാരപ്രായക്കാർക്കായി ഒരുക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് മാനസ്സിക-ആത്മീയ-വിശ്വാസ മേഖലകളിൽ കുട്ടികൾക്ക് വളർച്ചയും നവീകരണവും, കൃപകളും ആർജ്ജിക്കുവാനും, സാമൂഹിക ജീവിതത്തിൽ മാതൃകാപരമായി ചേർന്ന് ചരിക്കുവാനുള്ള ഉൾക്കാഴ്ചക്കും അനുഗ്രഹവേദിയാവും.
ടീനേജേഴ്‌സിനായി ഒരുക്കുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം ഏപ്രിൽ 21 തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കാരംഭിച്ച് 23 ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് അവസാനിക്കും. സൗത്താംപ്ടണിൽ സെന്റ് ജോസഫ്സ് റിട്രീറ്റ് സെൻറ്ററിൽ ക്രമീകരിച്ചിരിക്കുന്ന റിട്രീറ്റ്, പ്രാർത്ഥന, ആരാധന, കുർബ്ബാന, ധ്യാന ശുശ്രുഷകൾ, പ്രചോദനാത്മകമായ പ്രസംഗങ്ങൾ, ആനന്ദകരമായ ഗ്രൂപ്പ് ആക്റ്റിവിറ്റിസ്, ഗ്രൂപ്പ് ഡിസ്ക്കഷൻസ് എന്നിവയിലൂടെ ദൈവവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുവാനും ഊഷ്‌മളമാക്കുവാനും അവസരം ലഭിക്കും.
വളർച്ചയുടെ പാതയിൽ സൗഹൃദ ബന്ധങ്ങളിൽ പാലിക്കേണ്ട നയവും, അവബോധവും ലഭിക്കുവാനും, വിശ്വാസം ശക്തിപ്പെടുത്തുവാനും അനുഗ്രഹദായകമായ ധ്യാനത്തിലേക്ക് മാതാപിതാക്കൾ താല്പര്യമെടുത്ത് തങ്ങളുടെ മക്കളെ പറഞ്ഞയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
Manoj Thayyil: 0784880550, Mathachan Vilangadan: 07915602258
Venue: St. Joseph’s Retreat Centre, 8 Lyndhurst Road, Southampton SO40 7DU
Registration Link:
https://forms.gle/2faTD9QGuJZpAdkb9
ബിനോയ് എം. ജെ.
മനസ്സ് എപ്പോഴും കലപില കൂട്ടിക്കൊണ്ടിരിക്കുന്നു. അത് തർക്കിക്കുകയും, വാദിക്കുകയും, ചിന്തിക്കുകയും ചെയ്യുന്നു . മനസ്സ് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞന്മാർ മനസ്സിനെ അത്യുന്നതമായ പദവിയിൽ പ്രതിഷ്ഠിക്കുന്നു. അവർ ആരാധനാമനോഭാവത്തോടെയാണ് മനസ്സിനെ നോക്കി കാണുന്നത്. ഈ മനസ്സ് എവിടെ നിന്നുമാണ് വരുന്നത് എന്നവർക്കറിഞ്ഞുകൂടാ. അതിന്റെ പ്രവർത്തനങ്ങൾ ആത്മവഞ്ചനയാണെന്നും അവർക്കറിഞ്ഞുകൂടാ. നമുക്കറിവുള്ളതുപോലെ നാമുള്ളിലേക്ക് നോക്കുമ്പോൾ മനസ്സിനെയാണ് അവിടെ കാണുന്നത്. ആത്മാവിനെ ആരും കാണുന്നില്ല. കാരണം മനസ്സ് ആത്മാവിനെ മറയ്ക്കുന്നു എന്നത് തന്നെ. മനസ്സിന്റെ ചേതന ആത്മാവിൽ നിന്നും കടം വാങ്ങിയതാണ്. അത് ചന്ദ്രന്റെ പ്രകാശം പോലെയാണ്. ഈയർത്ഥത്തിൽ മനസ്സ് ക്രിയാത്മകമായ ഒരു സത്തയല്ല.
മനസ്സ് നിറയെ ദ്വൈതങ്ങളാണ്. മനസ്സിന് വസ്തുതകളെ ദ്വൈതങ്ങളായി ഗ്രഹിക്കുവാനേ കഴിയൂ. എന്തിനെ കിട്ടിയാലും മനസ്സ് അതിനെ രണ്ടായി വിഭജിക്കുന്നു. ഉദാഹരണത്തിന് ജീവിതാനുഭവങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു – സുഖവും ദുഃഖവും. അസ്ഥിത്വത്തെയും മനസ്സ് രണ്ടായി വിഭജിക്കുന്നു- ജീവിതവും മരണവും. ഗുണങ്ങളെയും മനസ്സ് രണ്ടായി വിഭജിക്കുന്നു – നല്ലതും ചീത്തയും. കർമ്മത്തെ മനസ്സ് രണ്ടായി വിഭജിക്കുന്നു – ശരിയും തെറ്റും. ഭൗതിക ജീവിത സാഹചര്യങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു- സമ്പത്തും ദാരിദ്ര്യവും. ജീവിതാവസ്ഥകളെ മനസ്സ് രണ്ടായി വിഭജിക്കുന്നു- വിജയവും പരാജയവും. കർമ്മഫലങ്ങളെ മനസ്സ് രണ്ടായി വിഭജിക്കുന്നു – പ്രതിഫലവും ശിക്ഷയും. ഇപ്രകാരം ദ്വൈതങ്ങളെ സൃഷ്ടിക്കുന്നതുകൊണ്ട് നമുക്ക് എന്തു നേട്ടമാണുള്ളത്? വിഭജിക്കാനാവാത്ത സത്ത (അഖണ്ഡദ്വൈതം) പലതായി വിഭജിക്കപ്പെടുന്നു. അവക്കിടയിൽ ആശയക്കുഴപ്പങ്ങളും സംഘർഷങ്ങളും സദാ സംഭവിക്കുന്നു. എവിടെ രണ്ടുണ്ടോ അവിടെയെല്ലാം സംഘട്ടനങ്ങളുമുണ്ട്.ഇപ്രകാരം മനസ്സാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം.
രണ്ടുള്ളിടത്തൊക്കെ ദിശാബോധവും ജനിച്ചു വീഴുന്നു. ഒന്നിനെ ത്യജിച്ചുകൊണ്ട് മറ്റൊന്നിനെ തിരഞ്ഞെടുക്കുന്നതാണല്ലോ ദിശാബോധം. ഉദാഹരണത്തിന് ദാരിദ്ര്യത്തെ ത്യജിച്ചുകൊണ്ട് സമ്പത്തിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ. ഇവിടെ ദ്വൈതം ജനിക്കുന്നു. ദ്വൈതം നമ്മുടെ മനസ്സിൽ സംഘട്ടനങ്ങൾ ഉണ്ടാക്കുന്നു. പണത്തെയും, അധികാരത്തെയും, പ്രശസ്തിയെയും മറ്റും ഇഷ്ടപ്പെടുന്ന വ്യക്തി അതിന് വിപരീതമായവയെ വെറുക്കുവാനും പഠിക്കുന്നു. അവയെ വെറുത്തെങ്കിൽ മാത്രമേ ആ ദിശാബോധത്തിന് അർത്ഥമുള്ളൂ. ഇപ്രകാരം നമ്മുടെ മനസ്സ് രണ്ടായി വിഭജിക്കപ്പെടുന്നു. വിജയം എത്രയോ മധുരം; പരാജയമോ നമുക്ക് മരണത്തേക്കാൾ കയ്പുള്ളതും. ലക്ഷ്യബോധം നമ്മുടെ ജീവിതത്തെ അപകടത്തിൽ ചാടിക്കുന്നു. ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ മാത്രമാണ് നാമതിന്റെ ദോഷഫലം അറിയുന്നത്. ആശയുള്ളിടത്തൊക്കെ നിരാശയും ഉണ്ട്. ജീവിതത്തിന് ഒരു ദിശാബോധം വേണമെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാതിരിക്കുവിൻ. കാരണം ദിശാബോധം പാരതന്ത്ര്യമാണ്. അത് നമ്മെ ഒരു ലക്ഷ്യവുമായി ബന്ധിക്കുന്നു. ലക്ഷ്യബോധം തലക്കു പിടിച്ചാൽ നാമൊക്കെ ഭ്രാന്തന്മാരായി മാറുന്നു. അപ്പോൾ നമുക്ക് യാഥാർഥ്യത്തെ അതിന്റെ തനി സ്വരൂപത്തിൽ നോക്കി കാണുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു. എല്ലാം നമ്മുടെ ഇഷ്ടപ്രകാരം വളച്ചൊടിക്കപ്പെടുന്നു. പണത്തെ ലക്ഷ്യം വയ്ക്കുന്നവൻ എല്ലായിടത്തും പണത്തെ കാണുന്നു. അത് നേടി എടുക്കുന്നതിനുവേണ്ടി അയാൾ എന്തും ചെയ്യുന്നു. ലക്ഷ്യത്തിനുവേണ്ടിയുള്ള ഈ ഓട്ടത്തിൽ ശാന്തിക്കും സമാധാനത്തിനും എന്തു വില? ജീവിതത്തിന് അതിന്റെ നൈസർഗ്ഗികമായ മാധുര്യം നഷ്ടപ്പെടുകയും ചെയ്യുന്നു.
ഈ മനസ്സിനെനിശ്ശബ്ദമാക്കുക! സംഘർഷങ്ങളിൽ നിന്നും അതിനെ മോചിപ്പിക്കുക. അതിനായി നാം ദ്വൈതത്തിൽ നിന്നും അദ്വൈതത്തിലേക്ക് ചുവടുവയ്ക്കേണ്ടിയിരിക്കുന്നു. സുഖവും ദുഃഖവും എടുക്കുക. സുഖത്തിന് ശേഷം ദുഃഖവും ദു:ഖത്തിനു ശേഷം സുഖവും മാറി മാറി വരുന്നു. അതിനാൽ തന്നെ അവ പരസ്പര കാരണങ്ങളാണ്. ഒന്ന് മറ്റൊന്നിനെ ജനിപ്പിക്കുന്നു. ഇവ കോഴിയും കോഴി മുട്ടയും തമ്മിലുള്ള ബന്ധം പോലെയേ ഉള്ളൂ.കോഴിയും കോഴി മുട്ടയും വാസ്തവത്തിൽ ഒന്നു തന്നെയല്ലേ? അതുപോലെ സുഖവും ദുഃഖവും വാസ്തവത്തിൽ ഒന്നുതന്നെ! അല്ലായിരുന്നെങ്കിൽ അവ പരസ്പരം സൃഷ്ടിക്കുമായിരുന്നില്ല. ദുഃഖവും ഒരുതരം സുഖം തന്നെ. പരിശ്രമിച്ചാൽ നമുക്കതിനെയും ആസ്വദിക്കുവാൻ കഴിയും. ഇവിടെ ദ്വൈതത്തിന്റെ സ്ഥാനത്ത് അദ്വൈതം പ്രവേശിക്കുന്നു. ഇതുപോലെ വിജയവും പരാജയവും വാസ്തവത്തിൽ ഒന്നുതന്നെ. അവ പരസ്പര കാരണങ്ങളാണ്. പരാജയത്തെ പരാജയമായി കാണേണ്ടതില്ല. അത് വിജയം തന്നെയാണ്! ഇനി ജനനത്തെയും മരണത്തെയും എടുക്കുക. മരണം ജനനത്തിന്(പുനർജ്ജന്മത്തിന്) മുന്നോടിയാണ്. അവക്കിടയിൽ അൽപം സമയത്തിന്റെ അന്തരമേയുളളൂ. അതിനാൽ തന്നെ മരണത്തെ ജനനത്തിൽ നിന്നും ഭിന്നമായി കാണേണ്ടതില്ല. അവ രണ്ടും ഒന്നുതന്നെ. മരണത്തെ ഒഴിവാക്കുവാൻ എന്തിന് പാടുപെടണം? ആ ദിശാബോധത്തെ ദൂരെയെറിയുമ്പോൾ മനസ്സ് ശാന്തി എന്തെന്നറിയുന്നു. മറിച്ച് മരണത്തിന്റെ സാധ്യതകളെ തള്ളിക്കളഞ്ഞുകൊണ്ട് ജീവിതത്തിന്റെ പിറകേ സദാ ഓടിക്കൊണ്ടിരുന്നാൽ മരണം ഒരു ഭൂതത്തെപോലെ നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കും. അത് ജനിപ്പിക്കുന്നു ഭയം നിങ്ങളെ സദാ വേട്ടയാടുന്നു. ഇതാകുന്നു നിങ്ങളുടെ മനസ്സമാധാനം തകർക്കുന്ന ഏക കാരണം. ഇനി നല്ലതിന്റെയും ചീത്തയുടെയും കാര്യമെടുക്കാം. ഇപ്രകാരം ഗുണങ്ങളെ വിവേചിക്കുവാൻ ആർക്കാണവകാശം? ദൈവം എല്ലാറ്റിനെയും നന്നായി തന്നെ സൃഷ്ടിച്ചിരിക്കുന്നു. ശരിയെന്നും തെറ്റെന്നും രണ്ടു സംഗതികൾ ഉണ്ടോ? ഇന്നത്തെ ശരി നാളത്തെ തെറ്റും ഇന്നത്തെ തെറ്റ് നാളത്തെ ശരിയുമാണ്. നിങ്ങൾക്ക് ഇഷ്ടമില്ലാത്തവയെ എല്ലാം തെറ്റായി നിങ്ങൾ മുദ്ര കുത്തുന്നു. അതിന് ശേഷം ഒരു ഭാരതയുദ്ധം തന്നെ നിങ്ങളുടെ മനസ്സിൽ അരങ്ങേറുന്നു. ശരിയും തെറ്റും തമ്മിലുള്ള യുദ്ധം. യുദ്ധഭൂമിയിഉൽ ശാന്തിക്കെന്തു പ്രസക്തി?
ഇപ്രകാരം യുക്തിയുക്തം ചിന്തിച്ചുകൊണ്ട് എല്ലാ ദ്വൈതങ്ങളെയും ജയിക്കുവിൻ! നിങ്ങളുടെ ഉള്ളിലേക്ക് അദ്വൈതത്തിന്റെ സൂര്യപ്രകാശം പ്രവേശിക്കട്ടെ. മനസ്സ് നിശ്ശബ്ദമാകട്ടെ. ഒന്നിന്റെയും പിറകേ ഓടേണ്ടതില്ല. എല്ലാം നല്ലതുതന്നെ. പ്രത്യേകിച്ച് ഒന്നിനെയും തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. പൊരുതലുകൾ അവിടെ അവസാനിക്കട്ടെ. ജീവിതം തന്നെ തിരോഭവിക്കട്ടെ. ജഗത് തിരോഭവിക്കട്ടെ. മനസ്സ് തിരോഭവിക്കട്ടെ. അപ്പോൾ നിങ്ങൾ ആ പരബ്രഹ്മം തന്നെയാണെന്ന സത്യം നിങ്ങൾ അറിയുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഫാ. ഹാപ്പി ജേക്കബ്ബ്
സംഭവബഹുലമായ ജീവിതങ്ങൾക്ക് നടുവിൽ തിരുത്തിയും തിരുത്തപ്പെട്ടും എത്ര ശ്രമിച്ചിട്ടും തിരുത്തപ്പെടാൻ പറ്റാതെയും ഒക്കെ ജീവിക്കുന്ന സാധാരണപ്പെട്ട ജീവികളായ നാമൊക്കെയും പുതുജീവനത്തിന്റെയും അതിജീവനത്തിന്റെയും അനുഭവങ്ങൾ അയവിറക്കുന്ന സമയം ആണല്ലോ നോമ്പ് കാലം. ജീവൻറെ ലക്ഷണമല്ലോ മാറ്റം അതിനാണല്ലോ മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം എന്ന് നാം അവകാശപ്പെടുന്നത്. നോമ്പ് കാലം എന്നത് മാറ്റത്തിന്റെ കാലമാണ്. പച്ചവെള്ളം വീഞ്ഞായി മാറുമ്പോൾ പടിവാതിൽ കടക്കുവാൻ മാറ്റപ്പെട്ടേ മതിയാവൂ എന്ന് മനസ്സിലാക്കിയാൽ നന്ന്. നമ്മുടെ കർത്താവിൻറെ പ്രേക്ഷിത പ്രവർത്തനത്തിൻ്റെ നാന്ദിയായി വി. വചനം ഈ സംഭവത്തെ എടുത്ത് കാട്ടുന്നു. വി. യോഹന്നാൻ 2:1 – 11.
ഈ കാലഘട്ടം, അതിൽ വളർന്ന് വരുന്ന തലമുറ വീഞ്ഞിന്റെ അർത്ഥം വികലമായ കാഴ്ചപ്പാടുകളുമായി മനസ്സിലാക്കുമ്പോൾ വി. നോമ്പിന്റെ ആദ്യ ആഴ്ച നാം ചിന്തിക്കുന്നത് ഈ സംഭവം ദൃഷ്ടാന്തീകരിക്കുന്ന ആത്മീക അനുഭവങ്ങൾ ആണ്. അതിൽ ചിലത് മാത്രം പങ്കുവയ്ക്കാം.
1. കത്തൃ സാന്നിധ്യം നൽകുന്നത് അതിരില്ലാത്ത സാധ്യതകളാണ്.
ഒരു കല്യാണ ഭവനത്തിൽ നടക്കുന്ന സംഭവം ആയിട്ടാണ് ഇത് എഴുതിയിരിക്കുന്നത്. അവരാൽ ആവുന്ന വിധം എല്ലാം ക്രമീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു എല്ലാ തരത്തിലും സന്തോഷം അലയടിക്കുന്ന അനുഭവം. നമ്മൾ ആഗ്രഹിക്കുന്ന ജീവിതവും ഇത് തന്നെയല്ലേ. എന്നാൽ ചില വീഴ്ചകളും കുറവുകളും എല്ലാ സന്തോഷവും കെടുത്തും. അത് വീട്ടുവാൻ നിവർത്തിയില്ലാതെ അന്ധാളിച്ച് നിൽക്കേണ്ട സാഹചര്യം വന്നനുഭവിച്ചിട്ടില്ലേ. അപ്പോഴൊക്കെ ചില കുറുക്ക് വഴികൾ ആസൂത്രണം ചെയ്യുകയും കൂടുതൽ അവതാളത്തിലേയ്ക്ക് വീഴ്ത്തപ്പെടുകയും ചെയ്തിട്ടില്ലേ. എന്നാൽ ഈ ഭാഗം ഒന്ന് ശ്രദ്ധിച്ച് നോക്കുക. പരിശുദ്ധ അമ്മ അവരോട് പറയുകയാണ് അവൻ പറയും പോലെ നിങ്ങൾ ചെയ്യുക. അനുഗ്രഹത്തിന്റെ വഴികൾ എങ്ങനെ കടന്നു വന്നു എന്ന് നാം തിരിച്ചറിയുക. അവർ കുറഞ്ഞുപോയ വീഞ്ഞ് ആഗ്രഹിച്ചു എന്നാൽ കൽപന വെള്ളം നിറയ്ക്കുവാൻ ആയിരുന്നു. അവർ സംശയിച്ചോ, ഇല്ലായിരിക്കും. നാം ഈ സാഹചര്യത്തിലാകുമ്പോൾ എന്തെല്ലാം ചോദ്യങ്ങളും സംശയങ്ങളും നമുക്കുണ്ടാകും. നിങ്ങൾ കൊണ്ടുപോയി വിരുന്നു വാഴയ്ക്ക് കൊടുക്കുവാൻ കർത്താവ് പറഞ്ഞപ്പോൾ അവർ നിരൂപിച്ചിട്ടുണ്ടാവില്ല ഇത് അത്ഭുതം ആകുമെന്ന്. ഇത് മാറ്റപ്പെടുമെന്ന്, ഇത് അധികമായി ഭവിക്കുമെന്ന്. ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല. 1 കോരിന്ത്യർ 2: 9, അവരുടെ പ്രതീക്ഷയിലും കവിഞ്ഞ തൃപ്തി അവർക്കായി ദാനം നൽകി. ഈ ആദ്യ അത്ഭുതം തന്റെ പ്രേക്ഷിത പ്രവർത്തിയുടെ ആരംഭമായി നിവർത്തിച്ചതിലൂടെ തന്റെ ദൗത്യം ലോകത്തിന് വെളിപ്പെടുത്തി.
2 . കൽ ഭരണികൾ പ്രസക്തമാകുന്നു.
യഹൂദ മര്യാദകളുടെ ഭാഗമായി ശുദ്ധീകരണത്തിന്റെ ഭാഗമായി വച്ചിരുന്ന കൽ ഭരണികളാണ് ഈ ഭാഗത്ത് പ്രസക്തമാകുന്നത്. വലിയ നോമ്പിന്റെ പ്രധാന ചിന്തയാണ് ശുദ്ധീകരണം എന്ന വാക്കിലൂടെ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ഈ വേദഭാഗം ശുദ്ധീകരണത്തിന്റെ ആന്തരികമായ അർത്ഥം ആനുകാലിക ജീവിതത്തിൻറെ ആവശ്യമായി കൂട്ടണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. എബ്രായർ 12:14 വായിക്കുന്നു ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. ചിലപ്പോഴെങ്കിലും നാമൊക്കെ കൽഭരണികളായി വാതിക്കൽ ഉണ്ട്, ചിലരെയെങ്കിലും ദൈവ സന്നിധിയിൽ ശുദ്ധീകരണത്തോടെ കടന്നുപോകുവാൻ ഇടയാക്കിയിട്ടുണ്ടാവാം. എന്നാൽ നാം വാതുക്കൽ വരെ മാത്രം എത്തപ്പെടേണ്ടവരാണോ . ഈ സംഭവത്തിങ്കൽ കത്തൃ ദൃഷ്ടി കൽഭരണികളിൽ പതിച്ചപ്പോൾ ഏറ്റം ശുദ്ധീകരിക്കപ്പെടുന്ന അനുഭവത്തിലൂടെ ഭവനത്തിന്റെ ഉള്ളറകളിലും അതിയായ സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്ന ഇടത്തേക്ക് എത്തപ്പെടുവാൻ ഇടയായി. ദൈവ സാന്നിധ്യവും ദൈവ ചിന്തയും നമ്മെ ശുദ്ധീകരിക്കും എന്ന് ഈ നോമ്പിന്റെ ആദ്യ ദിനം നമ്മെ പഠിപ്പിക്കുന്നു.
3 . രക്ഷണ്യമായ അനുഭവത്തിന്റെ മുന്നവതരണം.
ഓരോ വിശുദ്ധ ബലിയിലും നാം പങ്കുകാരാകുമ്പോൾ ആഹരിക്കുന്ന കത്തൃശരീരവും രക്തവും അപ്പത്താലും വീഞ്ഞിനാലും ദൃഷ്ടന്തീകരിക്കുന്നു. ഇത് എൻറെ ശരീരം, ഇത് എന്റെ രക്തം എന്ന് പറഞ്ഞ് ശിഷ്യരെ ഭരമേൽപ്പിച്ച വി. കുർബാന സ്ഥാപനം പെസഹാതിരുനാളിൽ നാം ഓർക്കുമ്പോൾ അതിലേക്ക് നമ്മെ ഒരുക്കുന്ന നോമ്പിൻറെ ആദ്യനാളിൽ തന്നെ കാൽവരിയിലെ രക്തത്തിൻറെ ഒഴുക്കായി ഈ വിരുന്നിലൂടെ കാണിച്ചു തന്നു. ഓരോ മനുഷ്യന്റെയും കുറവുകളും പാപങ്ങളും രോഗങ്ങളും നീക്കി കാൽവരിയിലെ രക്തത്തിൽ ശുദ്ധീകരിക്കപ്പെട്ട തലമുറകളായി നമ്മെ രൂപാന്തരപ്പെടുത്തുവാൻ കർത്താവ് ഈ അത്ഭുതം ചെയ്തു.
സത്യ അനുതാപത്തോടെ നോമ്പിനെ വരവേൽക്കാം.
ഹാപ്പി ജേക്കബ് അച്ചൻ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ‘പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം’ സംഘടിപ്പിക്കുന്നു. 2025 ജൂൺ 5 മുതൽ 8 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.
ജൂൺ 5 വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം പെന്തക്കുസ്താ തിരുന്നാൾ ദിനമായ 8 നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം യാണ്ഫീൽഡ് പാർക്ക് ട്രെയിനിങ് & കോൺഫറൻസ് സെന്ററിൽ വെച്ചാണ് നടക്കുക.
ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആർജ്ജിച്ച്, ആല്മീയ ചൈതന്യത്തിൽ ജീവിതം നയിക്കുവാൻ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
മനോജ് തയ്യിൽ – 07848808550,
മാത്തച്ചൻ വിളങ്ങാടൻ – 07915602258
https://forms.gle/H5oNjL5LP32qsS8s9
അപ്പച്ചൻ കണ്ണഞ്ചിറ
റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച’ ബൈബിൾ കൺവെൻഷൻ മാർച്ച് 1 ന് നടത്തപ്പെടും. ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ നയിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച്, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കൽ, കടുത്തുരുത്തി SVD പ്രാർത്ഥനാ നികേതൻ ഡയറക്ടറും സുപ്പീരിയറുമായ ഫാ. ടൈറ്റസ് ജെയിംസ് SVD എന്നിവർ സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.
2025 മാർച്ച് 1 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.
കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കുന്നുണ്ട്. കൺവെൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകൾ ക്രമീകരിക്കുന്നുണ്ട്.
വലിയ നോമ്പിലേക്കുള്ള ആത്മീയ നവീകരണത്തിനും, സൗഖ്യ ശാന്തിക്കും, വിടുതലിനും അനുഭവദായകമായ ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലെ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-
07848 808550
മാത്തച്ചൻ വിളങ്ങാടൻ-
07915 602258
March1st Saturday 9:00 – 16:00 PM.
Our lady Of La Salette R C Church,1 Rainham Road, Rainham, Essex,
RM13 8SR, UK.
ബിനോയ് എം. ജെ.
മനസ്സ് എല്ലാറ്റിനെയും രണ്ടായി മുറിക്കുന്നു. അപഗ്രഥനത്തിനു വേണ്ടിയാണ് മനസ്സ് ഇപ്രകാരം ചെയ്യുന്നത്. ബ്രഹ്മത്തെയും മനസ്സ് രണ്ടായി മുറിക്കുന്നു. ബ്രഹ്മത്തെ രണ്ടായി മുറിക്കുവാൻ പാടില്ലാത്തതാണ്. കാരണം അത് അഖണ്ഡാദ്വൈതമാണ്. അതിന് രണ്ടാകുവാൻ ആവാത്തതാണ്. എന്നാൽ മനസ്സ് അതിനെയും രണ്ടാക്കുന്നു. നാം മനസ്സിലൂടെയാണല്ലോ എല്ലാറ്റിനെയും നോക്കി കാണുന്നത്. അങ്ങനെ ദ്വൈതം പ്രത്യക്ഷപ്പെടുന്നു. പരബ്രഹ്‌മമാകുന്ന സത്തയെ മനസ്സ് ഞാനെന്നും പ്രപഞ്ചമെന്നും രണ്ടായി വിഭജിക്കുന്നു. രണ്ടനന്തത ഉണ്ടാവുക അസാധ്യം. അതുകൊണ്ട് ഞാനും പ്രപഞ്ചവും പരിമിതമായി കാണപ്പെടുന്നു. ഇതോടെ മനുഷ്യന്റെ കഷ്ടതകൾ ആരംഭിക്കുകയായി. കാരണം അവന് ഒരു കാലത്തും പരിമിതിയുമായി പൊരുത്തപ്പെടുവാനാകില്ല. വിരസതയും, ദുഃഖങ്ങളും കഷ്ടപ്പാടുകളും എന്നുവേണ്ട സകലമാന അസ്വസ്ഥതകളും അവന്റെ മനസ്സിൽ ചേക്കേറുന്നു. ഈശ്വരനെ അനുഭവിക്കുവാനുള്ള അടക്കാനാവാത്ത ദാഹവും അതിൽ സംഭവിക്കുന്ന പരാജയവും ഈ അസ്വസ്ഥതകളിലൂടെ പ്രതിഫലിക്കുന്നു.
ഇവിടെയാണ് അദ്വൈത ദർശനത്തിന്റെ പ്രസക്തി. കാരണം ദ്വൈതം ദുഃഖമാണ്. രണ്ടായി വിഭജിക്കപ്പെടുന്ന സത്തയെ കൂട്ടിച്ചേർത്ത് വീണ്ടും ഒന്നാക്കേണ്ടിയിരിക്കുന്നു. ഈശ്വരൻ കേവലം ആന്തരികമാണോ കേവലം ബാഹ്യമാണോ എന്ന് പറയുവാനികില്ല. അവിടെയും ഈശ്വരൻ ബാഹ്യസത്തയെന്നും ആന്തരിക സത്തയെന്നും രണ്ടായി വിഭജിക്കപ്പെടുന്നു. ഒന്നാമതായി നാമീ കാണുന്ന പ്രപഞ്ചത്തെ ഈശ്വരനിൽ ലയിപ്പിക്കുവിൻ. പ്രപഞ്ചത്തിൽ ആകമാനം ഈശ്വരനെ കാണുവിൻ. സർവ്വചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുവിൻ. പ്രപഞ്ചം അനന്തസത്തയായി രൂപാന്തരപ്പെടട്ടെ. അതിൽ നിന്നും അനന്താനന്ദം പ്രതിഫലിക്കട്ടെ. എവിടെയും സന്തോഷവും ഐശ്വര്യവും മാത്രം. അനന്തമായ ഭാവാത്മകത. സ്നേഹം അനന്തതയിലേക്കുയരട്ടെ. സൗന്ദര്യവും അപ്രകാരം തന്നെ. ശാന്തിയും സമാധാനവും എങ്ങും പ്രസരിക്കട്ടെ. ഈശ്വരചൈതന്യം സകലതിലും പ്രകാശിക്കട്ടെ. വേദനപോലും ഒരു സുഖമായി മാറട്ടെ. ഇപ്രകാരം പ്രപഞ്ചവും ഈശ്വരനും ഒന്നാകുമ്പോൾ നിങ്ങൾ ഏറെക്കുറെ ഒരു അദ്വൈത ബോധത്തിലേക്ക് വരും. എന്നാൽ സാധന ഇവിടെയും അവസാനിക്കുന്നില്ല. കാരണം നിങ്ങളാകുന്ന സത്ത ഇനിയും അതിൽ ലയിച്ചിട്ടില്ല.
എന്റെയും നിങ്ങളുടെയും ആന്തരിക ലോകം പരിശോധിച്ചാൽ അവിടെയും ഒരുതരം ദ്വൈതം കാണുവാൻ കഴിയും. ‘ഞാൻ ചിന്തിക്കുന്നു’. സ്വന്തം സത്ത രണ്ടായി പിരിഞ്ഞ് പരസ്പരം ആശയവിനിമയം നടത്തുമ്പോഴാണല്ലോ ചിന്ത സംഭവിക്കുന്നത്. ആന്തരിക സംഘർഷം എങ്ങനെയാണ് ഉണ്ടാകുന്നത്? രണ്ടായി പിരിയുന്ന ആത്മസത്ത പരസ്പരം കലഹിക്കുമ്പോഴാണല്ലോ അത് സംഭവിക്കുന്നത്. മനുഷ്യന്റെ ഉള്ളിൽ രണ്ടു സത്തകൾ ഉണ്ടാകുന്നത് എങ്ങനെ? ഒന്നാമത്തേത് ആത്മാവ്; രണ്ടാമത്തേത് (മനുഷ്യ) പ്രകൃതി. ഇതിൽ, പ്രകൃതിയെന്ന് പറയപ്പെടുന്ന സത്തയിൽ അഹവും, മനസ്സും, ബുദ്ധിയും, ശരീരവും ഉൾപ്പെടുന്നു. മനുഷ്യപ്രകൃതിയെ മനുഷ്യാത്മാവിൽ ലയിപ്പിക്കുവിൻ! നിങ്ങൾ, നിങ്ങളിൽ തന്നെ ലയിച്ചു ചേരുവിൻ. ഏതാണ് പ്രകൃതി എന്നും ഏതാണ് ആത്മാവ് എന്നും വേർതിരിവ് വേണ്ട. രണ്ടും ഒന്നാകട്ടെ! അവിടെ ചിന്തകൾ നിലക്കുന്നു; ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുന്നു; മനോസംഘർഷങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്നു; ഈഗോയും മനസ്സും തിരോഭവിക്കുന്നു. നിങ്ങൾ ഈശ്വരനായി മാറുന്നു. അവിടെ പരമമായ ശാന്തി കളിയാടുന്നു.
ഇപ്രകാരം നിങ്ങൾ ആന്തരിക ലോകത്തും ബാഹ്യലോകത്തും ഈശ്വരനെ തന്നെ ദർശിക്കുന്നു. ഈശ്വരൻ ലണ്ടില്ല, ഒന്നേയുള്ളൂവെന്ന് നമുക്കറിവുള്ള കാര്യമാണല്ലോ. ക്രമേണ ആന്തരിക സത്തയും ബാഹ്യസത്തയും ഒന്നായി മാറിക്കൊള്ളും. അവിടെ നിങ്ങൾ ആത്മസാക്ഷാത്കാരത്തിലേക്ക് പ്രവേശിക്കുന്നു. എവിടെയും ഈശ്വരൻ മാത്രം. രണ്ടാമതൊന്നില്ല.
രണ്ടാകുന്ന സത്തകളെ കൂട്ടിച്ചേർത്ത് ഒന്നാക്കുന്ന പ്രക്രിയയാണ് മുകളിൽ പ്രതിപാദിച്ചത്. അതുപോലെ തന്നെ രണ്ടു സത്തകൾ ഉള്ളതിൽ ഒന്നിനെ സ്വീകരിച്ച് മറ്റതിനെ തള്ളിക്കളഞ്ഞുകൊണ്ടും നമുക്ക് നമുക്ക് അദ്വൈത ബോധത്തിലേക്ക് വരുവാൻ കഴിയും. ഇവിടെ സത്യമായതിനെ സ്വീകരിക്കുന്നു; മിഥ്യയായതിനെ തള്ളിക്കളയുന്നു. ഏതാണ് സത്യം? ഏതാണ് മിഥ്യ? സത്യം ശുദ്ധ ചൈതന്യവും മിഥ്യ പ്രകൃതിയുമാണ്. ഇവിടെ മിഥ്യയെ തള്ളിക്കളയണമെങ്കിൽ അത് മിഥ്യാണെന്നതിന് തെളിവ് ഹാജരാക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ മിഥ്യയാണെന്ന് തെളിയിക്കുന്നത് എത്രയോ ദുഷ്കരം! നൂറു പേർ പരിശ്രമിച്ചാൽ ഒരാൾ പോലും അതിൽ വിജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. മാത്രവുമല്ല കടിച്ചാൽ പൊട്ടാത്ത ഈ ആശയം സമൂഹമനസ്സിൽ (cosmic mind) സൃഷ്ടിക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. പ്രകൃതി മായയാണെന്നും അതിനെ തള്ളിക്കളയണമെന്നും ഉള്ള വാദം (മായാവാദം) സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്തിട്ടുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാം മായയാണെങ്കിൽ പിന്നെ എന്തിനുവേണ്ടി ജീവിക്കണം? പണിയെടുക്കണം? സാഹസികതയ്ക്കും സ്നേഹത്തിനും എന്തർത്ഥമാണിവിടെ? ഒരു കാലത്ത് സാമ്പത്തിക രംഗത്ത് ഭാരതം ഗുരുതരമായി പിന്നോക്കം പോയതിനു കാരണവും മറ്റൊന്നുമല്ല. പ്രൗഢഗംഭീരമായ ഒരു തത്വചിന്ത വിളയാടുന്ന ഈ ദേശം തമസ്സിലേക്ക് വീണതെങ്ങിനെ? ബ്രിട്ടീഷ് അധിനിവേശവും പാശ്ചാത്യ ചിന്തയുടെ സ്വാധീനവും നിമിത്തം നാമതിൽനിന്നും കരകയറിക്കൊണ്ടിരിക്കുന്നു. ഇനിയും നാം കൂടുതൽ ജീവിതോത്മുഖരാകേണ്ടിയിരിക്കുന്നു. ജീവിതം ആസ്വദിക്കുന്നത് ഒരു പാപമല്ലെന്നും അത് പരമമായ ഈശ്വരപൂജയാണെന്നും നാം ഇനിയും അറിയേണ്ടിയിരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അപ്പച്ചൻ കണ്ണഞ്ചിറ
ബാസിൽഡൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഫെബ്രുവരി 21 ന്, വെള്ളിയാഴ്ച ബാസിൽഡണിൽ മേരി ഇമ്മാക്കുലേറ്റ് സീറോമലബാർ മിഷന്റെ ആതിഥേയത്വത്തിൽ നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കുക. ബാസിൽഡനിലെ മോസ്റ്റ് ഹോളി ട്രിനിറ്റി ദേവാലയത്തിലാണ് അടുത്ത വെള്ളിയാഴ്ചയിലെ നൈറ്റ് വിജിലിനോടനുബന്ധിച്ചുള്ള തിർക്കർമ്മങ്ങളും ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്.
മാനവ രക്ഷാകരദൗത്വത്തിൽ, ദൈവപുത്രന്റെ പീഡാനുഭവങ്ങളും, കുരിശുമരണവും, പ്രത്യാശ പകർന്ന ഉദ്ധാനവും അനുസ്മരിച്ചുകൊണ്ടുള്ള വിശ്വാസ തീർത്ഥാടനയാത്രയിൽ ഒരുങ്ങി പങ്കുചേരുവാൻ അനുഗ്രഹീതമാവുന്ന ശുശ്രുഷകളാവും നൈറ്റ് വിജിലിൽ ക്രമീകരിക്കുക. ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച് ദിനാന്ത യാമങ്ങളിൽ ഉണർന്നിരുന്നുള്ള പ്രാർത്ഥനക്കും അതോടൊപ്പം കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും ബാസിൽഡനിൽ അവസരമൊരുങ്ങും.
വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ പരിശുദ്ധ ജപമാല സമർപ്പണത്തോടെ നൈറ്റ് വിജിൽ ശുശ്രുഷകൾ ആരംഭിക്കും. വിശുദ്ധ കുർബ്ബാന,പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, രോഗശാന്തി ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരയോടെ തിരുക്കർമ്മങ്ങളും ശുശ്രുഷകളും സമാപിക്കും.
ദൈവീക കൃപകളും, അനുഗ്രഹങ്ങളും, നവീകരണവും പ്രാപിക്കുവാൻ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
മനോജ് തയ്യിൽ- 07848808550,
മാത്തച്ചൻ വിളങ്ങാടൻ- 07915602258
നൈറ്റ് വിജിൽ സമയം:
ഫെബ്രുവരി 21, വെള്ളിയാഴ്ച, രാത്രി 19:30 മുതൽ 23:30 വരെ.
Venue: The Most Holy Trinity Church, Wickhay, Basildon, SS15 5DS