Spiritual

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരാധനാക്രമ ബൈബിൾ ക്വിസ് മത്സരത്തിന് ഉജ്വല പരിസമാപ്തി . രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും , പിന്നീട് റീജിയണൽ തലങ്ങളിലും വിജയികളായ നാല്പത്തി മൂന്നു ടീമുകളെ പങ്കെടുപ്പിച്ച് ലിവർപൂൾ സമാധാന രാജ്ഞി ദേവാലയ ഹാളിൽ ലൈവ് ആയി നടന്ന മത്സരത്തിൽ ഹേവാർഡ്‌സ് ഹീത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ നിന്നുള്ള ജോമോൻ ജോൺ , ബിബിത കെ ബേബി ദമ്പതികൾ അടങ്ങിയ ടീം മൂവായിരം പൗണ്ടും , ട്രോഫിയും , സർട്ടിഫിക്കറ്റും അടങ്ങിയ ഒന്നാം സമ്മാനത്തിന് അർഹരായി .മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ അംഗമായ ഷാജി കൊച്ചുപുരയിൽ , ജെൻസി ഷാജി ദമ്പതികൾക്ക് രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും , ട്രോഫിയും , സർട്ടിഫിക്കറ്റും , ന്യൂ കാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ അംഗങ്ങളായ ജിസ് സണ്ണി , ജിന മരിയ സണ്ണി മാറാട്ടുകളം സഹോദരങ്ങൾ എന്നിവർ മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും , സർട്ടിഫിക്കേറ്റിനും യഥാക്രമം അർഹരായി .

ആരാധന ക്രമ വർഷത്തിൽ രൂപതയയിലെ മുഴുവൻ കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ ക്വിസ് മത്സരം കുടുംബങ്ങളുടെ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി . ഫൈനലിസ്റ്റുകളായ 44 ടീമുകൾക്കും , വിജയികൾക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു . റീജിയണൽ തലത്തിൽ എൺപതു ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയവർക്കുള്ള സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു . ആരാധന ക്രമ ക്വിസ് മത്സരത്തിൽ മുന്നിലെത്തിയവർ ആരാധനാക്രമ ബദ്ധമായ ജീവിതം നയിക്കുവാൻ എല്ലാവർക്കും മാതൃക ആകണമെന്ന് ആരാധനക്രമ വർഷ സമാപന സമാപന സന്ദേശം നൽകികൊണ്ട് അഭി വന്ദ്യ പിതാവ് ഉത്‌ബോധിപ്പിച്ചു .

സമാപന സമ്മേളനത്തിൽ ആരാധന ക്രമ കമ്മീഷൻ ചെയർമാൻ റെവ. ഡോ ബാബു പുത്തൻപുരക്കൽ സ്വാഗതം ആശംസിക്കുകയും , കമ്മീഷൻ അംഗം ഡോ . മാർട്ടിൻ ആന്റണി കൃതജ്ഞത പ്രകാശനവും
നടത്തി . ചങ്ങനാശ്ശേരി അതിരൂപത അംഗവും ബാരോ ഇൻ ഫെർനെസ് ഇടവക സഹ വികാരിയും ആയ റെവ ഫാ . നിതിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ .പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യുവിന്റെ നേതൃത്വത്തിൽ ആരാധന ക്രമ കമ്മീഷൻ അംഗങ്ങൾ ആയ ഫാ. ജിനു മുണ്ടുനടക്കൽ , റെവ. ഡീക്കൻ ജോയ്‌സ് പള്ളിക്യമ്യാലിൽ , ശ്രീമതി ജെയ്‌സമ്മ , ഷാജുമോൻ ജോസഫ് , സുദീപ് ,എന്നിവർ ക്വിസ് മത്സരങ്ങൾഏകോപിപ്പിച്ചു .ലിവർപൂൾ സമാധാന രാജ്ഞി ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ , കൈക്കാരൻമാർ , വോളണ്ടീയർ ടീം അംഗങ്ങൾ എന്നിവർ സമാപന പരിപാടികൾക്ക് നേതൃത്വം നൽകി .

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ടോട്ടാ പുല്‍ക്ര, 2023 ഡിസംബര്‍ രണ്ടിന്‌ ബിര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 8.30 മുതല്‍ വൈകിട്ടു അഞ്ചു വരെ നടക്കും. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളില്‍ ഒരാളും വേള്‍ഡ് യൂണിയന്‍ ഓഫ് കാത്തലിക് വുമണ്‍സ് ഓര്‍ഗനൈസേഷന്‍ മുന്‍ പ്രെസിഡന്റുമായ ഡോ. മരിയ സെര്‍വിനോ രൂപതയിലെ സ്ത്രീകള്‍ക്ക് സന്ദേശം നല്‍കും.

രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ രൂപതയിലെ മറ്റു വൈദികരും ചേര്‍ന്ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന അർപ്പിക്കും. ഉദ്ഘാടന ചടങ്ങില്‍ പിതാവിനൊപ്പം രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് ഫാദര്‍ ആന്റണി ചുണ്ടെലിക്കാട്ട്, വിമന്‍സ് ഫോറം ചെയര്‍മാന്‍ ഫാദര്‍ ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ സിസ്റ്റര്‍ ജീന്‍ മാത്യു, പ്രസിഡന്റ് ഡോക്ടര്‍ ഷിന്‍സി മാത്യു തുടങ്ങിയവര്‍ സംസാരിക്കും.

പന്ത്രണ്ടു റീജിയനുകളിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സ്ത്രീകള്‍ നടത്തുന്ന കലാപരിപാടികള്‍ ഉച്ചയോടു കൂടി ആരംഭിക്കും. അന്നേ ദിവസം 2023 -2025 വര്‍ഷങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട രൂപത വിമന്‍സ് ഫോറം ഭാരവാഹികള്‍ക്ക് ഔദോഗികമായ സ്ഥാനമാറ്റവും നടക്കും. രണ്ടായിരത്തിലധികം സ്ത്രീകളെയാണ് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. മനോഹരമായ ഈ ആഘോഷത്തിലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നു.

ബിനോയ് എം. ജെ.

ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാവുക എന്നത് അത്യന്തം ശ്രേഷ്ഠവും അനിവാര്യവുമായ ഒരു കാര്യമാണ്. നമ്മിൽ ഭൂരിപക്ഷം ആളുകളും തങ്ങളുടെ ജീവിതലക്ഷ്യത്തിൽ എത്തിച്ചേരുന്നതിൽ വിജയം കൈവരിക്കുന്നു. അതിൽ എത്തിച്ചേരുന്നതിൽ ഏതോ നിഗൂഢമായ ഒരു ശക്തി നമ്മെ സഹായിക്കുന്നതായി നാം കാണുന്നു. വാസ്തവത്തിൽ ജീവിതലക്ഷ്യം ഈശ്വരനിൽ നിന്നാണ് വരുന്നത്. അത് ഈശ്വരന്റെ ഒരാവിഷ്കാരമാണ്. അതിനാൽ തന്നെ മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന് മാത്രമല്ല അത് ഏറ്റവും വലിയ ശരിയുമാണ്. എന്നിരുന്നാലും ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതുകൊണ്ടോ അതിൽ എത്തിച്ചേരുന്നതുകൊണ്ടോ മാത്രം നമുക്ക് അനന്താനന്ദം കിട്ടുന്നില്ല. അപ്പോഴും നമ്മുടെ ജീവിതം മറ്റെന്നത്തെയും പോലെ വിരസതയിലൂടെയും, ദുഃഖത്തിലൂടെയും, ക്ലേശങ്ങളിലൂടെയും ഇഴഞ്ഞു നീങ്ങുന്നു. അസംതൃപ്തി നമ്മെ വിട്ടു മാറുന്നുമില്ല. എന്താണിതിന്റെ കാരണം?

ലക്ഷ്യവും ഇച്ഛയും ഏറെക്കുറെ ഒന്നുതന്നെയാണ് എന്നുപറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ലക്ഷ്യവും അതിൽ എത്തിച്ചേരുവാഉള്ള പരിശ്രമവും (കർമ്മവും) മാത്രമേ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം ഒരു വലിയ സംഭവമായി മാറുമായിരുന്നു. അതൊരു വൻ വിജയമാകുമായിരുന്നു. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ കാര്യങ്ങളുടെ നിജസ്ഥിതി അൽപം വ്യത്യസ്തമാണ്. മനുഷ്യനിൽ ഈശ്വരൻ പ്രകൃതീബന്ധനത്തിലാണ്. ഉള്ളിലുള്ള ഈശ്വരൻ ഇച്ഛയുടെയും ലക്ഷ്യത്തിന്റെയും രൂപത്തിൽ സ്പന്ദിക്കുമ്പോൾ ആ ലക്ഷ്യത്തെ പൊതിഞ്ഞു കൊണ്ട് ആഗ്രഹങ്ങൾ ഒരു പഞ്ചസാരയുടെ ആവരണം പോലെ വളർന്നുവരുന്നതിനാൽ മനുഷ്യൻ സ്വാഭാവികമായും ആശയക്കുഴപ്പത്തിലാകുന്നു. ഏതാണ് ലക്ഷ്യം? എതാണ് ആഗ്രഹം?

ലക്ഷ്യവും അതിലെത്തിച്ചേരുവാനുളള കർമ്മവും എപ്പോഴും ഒരു ദാനമാണ്. സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം. ലോകത്തിന് നന്മ ചെയ്യണം. പുരോഗതിയിൽ പങ്കാളിയാവണം. പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കണം. ഇത് മഹത്തായ ഒരു കാര്യമല്ലേ? നമ്മുടെ ജീവിതം കേവലമായ ഇച്ഛയോ, ലക്ഷ്യമോ, കർമ്മമോ ആയിരുന്നുവെങ്കിൽ നമ്മെ അവമതിക്കുവാൻ ബാഹ്യലോകത്തിന് കഴിയുമായിരുന്നില്ല. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ മുമ്പ് സൂചിപ്പിച്ചതുപോലെ ആഗ്രഹങ്ങൾ ഈ ലക്ഷ്യത്തെയങ്ങ് പൊതിയുന്നു. ഉദാഹരണത്തിന് ഞാൻ വലിയ കാര്യങ്ങൾ ചെയ്താൽ എനിക്ക് എന്ത് നേട്ടം കിട്ടും? അംഗീകാരം, പേര്,പ്രശസ്തി…?ക്രമേണ ഈ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും കൂടിക്കുഴയുന്നു. ഏതാണ് ലക്ഷ്യം?ഏതാണ് ആഗ്രഹം?നമുക്ക് തിട്ടമില്ല. പാലും വെള്ളവും കൂടിക്കലരുന്നതുപോലയേ ഉള്ളൂ ഇത്. സമൂഹത്തിന് സംഭാവനകൾ ചെയ്യുകയാണോ എന്റെ ലക്ഷ്യം, അതോ പേരും പ്രശസ്തിയും ആർജ്ജിച്ചെടുക്കുകയാണോ എന്റെ ലക്ഷ്യം? നമുക്ക് ആശയക്കുഴപ്പമാകുന്നു. പേരും പ്രശസ്തിയും കിട്ടാതെ വന്നാൽ ഞാൻ എന്തിനുവേണ്ടി ഇതൊക്കെ ചെയ്യണം? കർമ്മം ചെയ്യണമോ അതോ വേണ്ടയോ? നമുക്ക് ശ്വാസം മുട്ടലാകുന്നു.

കർമ്മം ഒരു ദാനമാണെങ്കിൽ ‘ആഗ്രഹം ‘ ആ പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രതീക്ഷയാണ്. ഇങ്ങോട്ട് എന്തെങ്കിലും സ്വീകരിക്കുന്ന ഒരു പ്രക്രിയയാണ്. ലക്ഷ്യം അല്ലെങ്കിൽ കർമ്മം ഒരു കൊടുക്കൽ ആണെങ്കിൽ ആഗ്രഹം ഒരു വാങ്ങൽ തന്നെയാണ്. അവ തമ്മിൽ സംഘർഷത്തിൽ വരുന്നതിൽ അത്ഭുതമില്ല. ആഗ്രഹം പ്രതിഫലത്തിന്റെ ഒരു പര്യായമാണ്. കർമ്മത്തെ ചുറ്റിപറ്റി പ്രതിഫലേച്ഛയും വളർന്നുവരുന്നു. പ്രതിഫലത്തെ കുറിച്ചുള്ള ഈ ചിന്ത എന്നും കർമ്മാനുഷ്ഠാനത്തിന് ഒരു തടസ്സം തന്നെയാണ്. അത് കർമ്മത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു എന്ന് മാത്രമല്ല, കർമ്മത്തിലുള്ള മനസ്സിന്റെ ഏകാഗ്രതയെ തകർക്കുകയും ചെയ്യുന്നു.

അരയന്നം പാലിനെയും വെള്ളത്തെയും വേർതിരിക്കുന്നതു പോലെ കർമ്മത്തെയും പ്രതിഫലത്തെയും (ലക്ഷ്യത്തെയും ആഗ്രഹത്തെയും) വേർതിരിച്ചറിയുവാൻ നമുക്ക് കഴിയണം. അപ്പോൾ സ്വർഗ്ഗരാജ്യത്തിലേക്കുള്ള കവാടം നമ്മുടെ മുന്നിൽ തുറന്നു കിട്ടുന്നു. എല്ലാ സംഘർഷങ്ങളിൽ നിന്നും നാം മോചനം പ്രാപിക്കുന്നു. പിന്നീടങ്ങോട്ട് ജീവിതത്തിൽ ക്ലേശങ്ങളില്ല. അതെ! കർമ്മത്തെ അല്ലെങ്കിൽ ലക്ഷ്യത്തെ ഉപേക്ഷിക്കാതെ തന്നെ ആഗ്രഹത്തെ അല്ലെങ്കിൽ പ്രതിഫലത്തെ ഉപേക്ഷിക്കുവാൻ നമുക്കത് കഴിയണം. ആഗ്രഹം ലക്ഷ്യത്തെ ആശ്രയിച്ചാണ് കഴിയുന്നത്. മറിച്ചല്ല. ഇത് നാം അവശ്യം മനസ്സിലാക്കേണ്ട കാര്യമാണ്. ആഗ്രഹം ഇല്ലെങ്കിലും നമുക്ക് ലക്ഷ്യം ഉണ്ടാവാം. എന്നാൽ ലക്ഷ്യം ഇല്ലാത്തവന് എങ്ങനെയാണ് ആഗ്രഹം ഉണ്ടാവുക? പ്രതിഫലം ഇല്ലെങ്കിലും കർമ്മം ചെയ്യാം, എന്നാൽ കർമ്മം ചെയ്യാതെ എങ്ങനെയാണ് പ്രതിഫലം കിട്ടുക?

അതിനാൽ ലക്ഷ്യവും കർമ്മവും നമ്മെ സദാ മുന്നോട്ട് നയിക്കേണ്ടിയിരിക്കുന്നു. ആഗ്രഹങ്ങളെ ഉപേക്ഷിക്കുമ്പോൾ ലക്ഷ്യം ഉപേക്ഷിക്കപ്പെടാതെ നോക്കണം. ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ ആഗ്രഹങ്ങൾ ഉണ്ടാകാതെയും നോക്കണം. ഇങ്ങനെ കേവലമായ കർമ്മാനുഷ്ഠാനം നിങ്ങളുടെ ജീവിതത്തിൽ അരങ്ങേറുമ്പോൾ നിങ്ങൾ ഒരു മഹാനായി മാറുന്നു. നിങ്ങളെ തടയുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. നിഷ്കാമകർമ്മം അനുഷ്ഠിക്കുവിൻ! അപ്പോൾ നിങ്ങളിലെ ഈശ്വരൻ സർവ്വമഹത്വങ്ങളോടെ പ്രകാശിക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ റെക്സം കത്തീഡ്രലിൽ നടന്ന ക്രിസ്മസിന് ഒരുക്കമായ ഏകദിന ധ്യാനം ഏവർക്കും അനുഗ്രഹ വചസുകൾ പ്രധാനം ചെയ്യുന്നതായിരുന്നു . ധ്യാനത്തിൽ മുഖ്യ വചന പ്രഘോഷണം നടത്തിയ ഫന്റാസഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിലെ വചന പ്രഘോഷകൻ ബഹുമാനപെട്ട ഫാദർ പോൾ പാറേകാട്ടിൽ വി. സി. കുടുംബത്തെ കുറിച്ചും, വിശ്വാസത്തെയും, സ്നേഹത്തെയും ഓരോ വ്യക്തിയും താൻ എന്തിനായി വിളിക്കപ്പെട്ടിരിക്കുന്നു തുടങ്ങിയ വിഷയങ്ങളെ കുറിച്ച് നല്ല ചിന്താല്മകമായ ക്ലാസ്സുകളും, ആരാധനയും,, രോഗശാന്തി പ്രാർത്ഥനകളും ഏവർക്കും ആത്മീയ ഉണർവ് പകരുന്നതായിരുന്നു.

ഉച്ചക്ക് ശേഷം നടന്ന ആരാധനയും പരിശുദ്ധ കുർബാനയുടെ ആശിർവാദവും,സമൂഹ ബലിയും വളരെ ഭക്തി സാന്ദ്രമായിരുന്നു. പരിശുദ്ധ കുർബാനയിൽ പോളച്ചൻ മുഖ്യ കാർമികനും ബഹുമാനപെട്ട ജോർജ് സി. എം. ഐ, ഫാദർ ജോൺസൺ കാട്ടിപറമ്പിൽ സി എം ഐ എന്നിവർ സഹ കാർമികരായി.

രാവിലെ മുതൽ മുഴുവൻ സമയവും കുമ്പസാരിപ്പിക്കുവാൻ ചിലവഴിച്ച ബഹുമാനപെട്ട ജോർജ് അച്ചനും, ജോൺസൺ അച്ചനും അതു പോലെ ധ്യാനത്തിന്റെ ഒരുക്കങ്ങൾ ക്രമീകരിച്ച ബഹുമാനപെട്ട ജോൺസൺ അച്ചനും, ഭക്തി പൂർണമായ ഗാനങ്ങൾ നേതൃത്വം നൽകിയ ഗായകരായ പ്രദീഷ്, ജെയിംസ്, ഡോളി, ആൻസി, അനുഷ എന്നിവർക്കും, ധ്യനത്തിന് ആവശ്യമായ സൗണ്ട് സിസ്റ്റം കണ്ട്രോൾ ചെയ്ത ജിക്കുവിനും ,ജോലി തിരക്കും, കുട്ടികളുടെ സ്കൂൾ കാര്യവും ക്രമീകരിച്ച് ഒരു ദിവസം പ്രാർത്ഥനക്കും നവീകരണത്തിനുമായി വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന ഏവർക്കും റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ നന്ദി നേരുന്നു.

അടുത്ത മാസത്തെ ക്രിസ്മസ് ന്യൂ ഇയർ മാസ്സ് ഡിസംബർ 31-ന് 3 – മണിക്ക് കത്തീഡ്രലിൽ നടത്തപ്പെടുന്നു ഏവർക്കും സ്വാഗതം….

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആരാധന ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി സംഘടിപ്പിച്ച ആരാധനക്രമ ക്വിസ് മത്സരങ്ങളുടെ ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ നടക്കും .

ഇടവക/ മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ നാല്പത്തി മൂന്നു ടീമുകൾ ആണ് ഇന്ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് ദി പീസ് ദേവാലയത്തോടനുബന്ധിച്ചുള്ള ഹാളിൽ നടക്കുന്ന മത്സരങ്ങളിൽ മത്സരിക്കുന്നത് .

രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും , ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത് .

വിജയികൾക്കുള്ള സമ്മാനങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യും . ക്വിസ്മത്സരങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരാധന ക്രമ കമ്മീഷൻ ചെയർമാൻ റെവ. ഡോ ബാബു പുത്തൻപുരക്കൽ അറിയിച്ചു .

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസിന് ഒരുക്കമായി റെക്സം രൂപതയിലെ മലയാളികൾക്കായി ഏകദിന ധ്യാനം നാളെ 23-ാo തിയതി വ്യാഴാഴ്ച രാവിലെ 9.30 മുതൽ 4.30 മണി വരെ റെക്സം സെന്റ്മേരീസ് കത്തീഡ്രലിൽ നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് യുകെയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പന്ദാസഫ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും സുവിശേഷ വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട ഫാദർ പോൾ പാറേകാട്ടിൽ വിൻസഷൻ ആണ്.

ധ്യാനത്തോട് അനുബദ്ധിച്ച് ദിവ്യ കാരുണ്യ ആരാധന, ബൈബിൾ പ്രഘോഷണം, ഹീലിംഗ് പ്രയർ, ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കുന്നതാണ്. ആഘോഷമായ സമൂഹബലിയിൽ റെക്സം രൂപതാ വൈദികരായ ഫാദർ ജോൺസൺ കാട്ടി പറമ്പിൽ, ഫാദർ ജോർജ് സി.എം. ഐ, ഫാദർ അബ്രഹാം സി.എം.ഐ എന്നിവർ പങ്കുചേരുന്നതാണ്. ധ്യാനത്തിന്റെ സമാപന ആശീർവാദം നൽകുന്നത് ബഹുമാനപെട്ട റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ആണ്. ധ്യാന ദിവസം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന ധ്യാനത്തിൽ പങ്കുചേർന്ന് ആത്മീയ വിശുദ്ധിയിൽ നല്ലൊരു ക്രിസ്തുമസിനും പുതുവർഷത്തിനും ഒരുങ്ങുവാൻ റെക്സാമിലും പരിസര പ്രദേശത്തുമുള്ള എല്ലാവരേയും സ്നേത്തോടെ റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുന്നു.
കത്തീഡ്രൽ കാർപാർക്ക് ഫ്രീ ആണ് നിങ്ങളുടെ കാർ രജിസ്റ്റർ നമ്പർ പള്ളിയുടെ ഉള്ളിൽ ഉള്ള കമ്പ്യൂട്ടറിൽ രേഖപ്പെടുത്തേണ്ടതാണ്.

കൂടുതൽ പാർക്കിംഗ് പള്ളിയുടെ പിൻ ഭാഗത്തുള്ള ഐലണ്ട് ഗ്രീൻ പേ കാർ പാർക്ക് ഉപയോഗിക്കാവുന്നതാണ്.

പാർക്കിങ് അഡ്രസ്

Island Green RetaPark. Wrexham LL137LW.

ധ്യാനം സംബദ്ധിച്ച കൂടുതൽ വിവരത്തിന് വിവിധ കുർബാന സെന്റർ മെമ്പേഴ്സിനെ ബന്ധപ്പെടാവുന്നതാണ്.

Fr. Johnson Katiparampil CMI – 07401441108
Timi Mathews Colwyn Bay – 07846339027.
Biju Rhyl – 07868395430.
Manoj Chacko Wrexham -07714282764.
Jorley Bangor – 07901648518
Jaison Raphael Ruthin -07723926806.
Ajo v Joseph – Welshpool /Newtown.07481097316.
Benny Thomas – Wrexham 07889971259

St. Mary’s Cathedral, Regent Street
LL11 1RB. Wrexham.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസിന് ഒരുക്കമായി റെക്സം രൂപതയിലെ മലയാളികൾക്കായി ഏകദിന ധ്യാനം നാളെ 23-ാo തിയതി വ്യാഴാഴ്ച രാവിലെ 9.30 മുതൽ 4.30 മണി വരെ റെക്സം സെന്റ്മേരീസ് കത്തീഡ്രലിൽ നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് യുകെയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പന്ദാസഫ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും സുവിശേഷ വചനപ്രഘോഷകനുമായ ബഹുമാനപെട്ട ഫാദർ പോൾ പാറേകാട്ടിൽ വിൻസഷൻ ആണ്.

ധ്യാനത്തോട് അനുബദ്ധിച്ച് ദിവ്യ കാരുണ്യ ആരാധന, ബൈബിൾ പ്രഘോഷണം, ഹീലിംഗ് പ്രയർ, ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കുന്നതാണ്. ആഘോഷമായ സമൂഹബലിയിൽ റെക്സം രൂപതാ വൈദികരായ ഫാദർ ജോൺസൺ കാട്ടി പറമ്പിൽ, ഫാദർ ജോർജ് സി.എം. ഐ, ഫാദർ അബ്രഹാം സി.എം.ഐ എന്നിവർ പങ്കുചേരുന്നതാണ്. ധ്യാനത്തിന്റെ സമാപന ആശിർവാദം നൽകുന്നത് ബഹുമാനപെട്ട റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ആണ്. ധ്യാന ദിവസം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന ധ്യാനത്തിൽ പങ്കുചേർന്ന് ആത്മീയ വിശുദ്ധിയിൽ നല്ലൊരു ക്രിസ്തുമസിനും പുതുവർഷത്തിനും ഒരുങ്ങുവാൻ റെക്സാമിലും പരിസര പ്രദേശത്തുമുള്ള എല്ലാവരേയും സ്നേഹത്തോടെ റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുന്നു.
കത്തീഡ്രൽ കാർപാർക്ക് ഫ്രീ ആണ് നിങ്ങളുടെ കാർ രജിസ്റ്റർ നമ്പർ പള്ളിയുടെ ഉള്ളിൽ ഉള്ള കമ്പ്യൂട്ടറിൽ രേഖപ്പെടുത്തേണ്ടതാണ്.

കൂടുതൽ പാർക്കിംഗ് പള്ളിയുടെ പിൻ ഭാഗത്തുള്ള ഐലണ്ട് ഗ്രീൻ പേകാർ പാർക്ക് ഉപയോഗിക്കാവുന്നതാണ്.

പാർക്കിങ് അഡ്രസ്
Island Green RetaPark. Wrexham LL137LW.

ധ്യാനം സംബദ്ധിച്ച കൂടുതൽ വിവരത്തിന് വിവിധ കുർബാന സെന്റർ മെമ്പേഴ്സിനെ ബന്ധപെടാവുന്നതാണ്.

Fr. Johnson Katiparampil CMI – 07401441108
Timi Mathews Colwyn Bay – 07846339027.
Biju Rhyl – 07868395430.
Manoj Chacko Wrexham -07714282764.
Jorley Bangor – 07901648518
Jaison Raphael Ruthin -07723926806.
Ajo v Joseph – Welshpool /Newtown.07481097316.
Benny Thomas – Wrexham 07889971259

St. Mary’s Cathedral, Regent Street
LL11 1RB. Wrexham.

ബിനോയ് എം. ജെ.

എന്തിന്റെയെങ്കിലും സാന്നിധ്യത്തെ ആസ്വദിക്കുന്നത് എളുപ്പമാണ്. ജീവിതം, പ്രപഞ്ചം, സമൂഹം, പണം, പ്രശസ്തി, ഇത്യാദി പല വിഷയങ്ങളുടെയും സാന്നിധ്യം നാമാസ്വദിക്കുന്നു. എന്നാൽ ഇത്തരം വിഷയങ്ങളെല്ലാം എന്നെങ്കിലുമൊക്കെ തിരോഭവിച്ചേ തീരൂ. മരിക്കുമ്പോളാവട്ടെ ഇവയെല്ലാം ഒറ്റയടിക്ക് തിരോഭവിക്കുന്നു. അതുകൊണ്ടാണ് മരണത്തെ നാം ഇത്രയധികം ഭയപ്പെടുന്നത്. പ്രസ്തുത വിഷയങ്ങളില്ലാതെ നമുക്ക് ജീവിക്കാനാവില്ല എന്നായിരിക്കുന്നു. അല്ലെങ്കിൽ നാമവയുടെ അടിമകളായി പോയി. അടിമത്തം മനുഷ്യന് ഭൂഷണമല്ല. അതാകുന്നു എല്ലാ ദുഃഖങ്ങളുടെയും മൂലകാരണം. അല്ലെങ്കിൽ പൂർണ്ണമായ ആസ്വാദനത്തിലേക്ക് വരുവാൻ നാം പരാജയപ്പെടുന്നു.

പൂർണ്ണരാകുവാൻ നാമെന്ത് ചെയ്യണം? വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നതോടൊപ്പം അവയുടെ അഭാവത്തെയും കൂടി ആസ്വദിക്കുവാൻ പഠിക്കണം. ഏകാന്തത, ദാരിദ്ര്യം, മരണം ഇത്യാദി കാര്യങ്ങളെ കൂടി ആസ്വദിച്ചു തുടങ്ങുവിൻ! സാമൂഹ്യജീവിതത്തെ ആസ്വദിക്കുന്നതിൽ തെറ്റില്ല. അതോടൊപ്പം തന്നെ ഏകാന്തതയെയും കൂടി ആസ്വദിക്കുവാൻ പഠിക്കുവിൻ. കാരണം ജീവിതത്തിൽ പലപ്പോഴും നമുക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം. എന്നുമാത്രവുമല്ല ഏകാന്തതയിലാണ് പ്രതിഭ വിരിയുന്നത്. ലോകം കണ്ടിട്ടുള്ള പ്രതിഭാശാലികളെല്ലാം തന്നെ ഏകാന്തതയെ ആസ്വദിക്കുന്നതിൽ വിജയം കണ്ടവരാണ്. അതുപോലെ തന്നെ ദാരിദ്ര്യത്തെയും ആസ്വദിക്കുവാൻ പഠിക്കുവിൻ. കാരണം പണം വന്നു ചേരുന്നതുപോലെ തന്നെ തിരോഭവിക്കുകയും ചെയ്യും. ഇപ്രകാരം ദാരിദ്ര്യത്തെ ആസ്വദിച്ചു തുടങ്ങുമ്പോൾ നിങ്ങൾ മഹത്വത്തിന്റെ പടവുകൾ കയറി തുടങ്ങുന്നു. യേശുക്രിസ്തുവിന്റെയും, മഹാത്മാഗാന്ധിയുടെയും, ഫ്രാൻസിസ് അസ്സീസ്സിയുടെയും, മദർ തെരേസായുടെയും, വിവേകാനന്ദന്റെയും, സകല സന്യാസിവര്യന്മാരടെയും മഹത്വത്തിന്റെ രഹസ്യം ദാരിദ്ര്യത്തിൽ കിടക്കുന്നു. പണത്തെ ആസ്വദിക്കുവാൻ ഏതൊരുവനും കഴിയും. എന്നാൽ ദാരിദ്ര്യത്തെ ആസ്വദിക്കുവാൻ അല്പം പരിശ്രമം ആവശ്യമാണ്. ജീവിതത്തെ എല്ലാവരും ആസ്വദിക്കുന്നു. എന്നാൽ മരണത്തെ എത്രപേർ ആസ്വദിക്കുന്നുണ്ട്? മരണം ഉറപ്പായും സംഭവിക്കും. അതിൽനിന്നും എത്രനാൾ നാമോടിയൊളിക്കും? മരണത്തോടുള്ള ഈ ഭയം നമ്മുടെ ജീവിതത്തെയാകമാനം അന്ധകാരാവൃതമാക്കുന്നു. അതിനാൽ ജീവിതത്തെ ആസ്വദിക്കുന്നതിനോടൊപ്പം മരണത്തെയും ആസ്വദിക്കുവിൻ. അപ്പോൾ നിങ്ങൾ മോക്ഷത്തിലേക്ക് ചുവടുവയ്ക്കുന്നു. പ്രപഞ്ചത്തെ എല്ലാവരും ആസ്വദിക്കുന്നു. എന്നാൽ പ്രപഞ്ചത്തിന്റെ അഭാവത്തെ എത്രപേർ ആസ്വദിക്കുന്നുണ്ട്? മരിക്കുമ്പോൾ ഈ പ്രപഞ്ചം തിരോഭവിക്കുന്നു. അപ്പോൾ നിങ്ങളുടെ മനസ്സിന്റെ സമനില തെറ്റാതിരിക്കണമെങ്കിൽ പ്രപഞ്ചത്തിന്റെ അഭാവത്തെയും കൂടി ആസ്വദിക്കുവാൻ പഠിക്കണം.

പ്രപഞ്ചത്തിന്റെ അഭാവത്തെ ആസ്വദിച്ച് തുടങ്ങുമ്പോൾ നിങ്ങൾ വലിയൊരു സത്യം മനസ്സിലാക്കുന്നു – നിങ്ങൾ പ്രപഞ്ചത്തിന്റെ ഭാഗമല്ല! നിങ്ങൾ പ്രപഞ്ചത്തിനും ഉപരിയാണ്! പ്രപഞ്ചത്തിന് നിങ്ങളുടെ മേൽ സ്വാധീനമൊന്നുമില്ല. പ്രപഞ്ചം തിരോഭവിച്ചാലും നിങ്ങൾ തിരോഭവിക്കുന്നില്ല. അതെ, നിങ്ങൾ ഈശ്വരൻ തന്നെയാണ്. അതുപോലെ തന്നെ മരണത്തെ ആസ്വദിച്ചുതുടങ്ങുമ്പോൾ നിങ്ങൾ ഒരു കാര്യം മനസിലാക്കുന്നു – നിങ്ങൾക്ക് മരണമില്ല! ഉണ്ടായിരിന്നുവെങ്കിൽ നിങ്ങൾ അതിനെ ആസ്വദിക്കുമായിരുന്നില്ല. ഇപ്രകാരം വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നതിനേക്കാളും ശ്രേഷ്ഠമാണ് അവയുടെ അഭാവത്തെ ആസ്വദിക്കുന്നത് എന്ന് കാണുവാൻ കഴിയും. എന്നുമാത്രവുമല്ല വിഷയങ്ങളുടെ അസാന്നിദ്ധ്യത്തെകൂടി ആസ്വദിക്കുമ്പോൾ മാത്രമേ വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ഭയം കൂടാതെ ആസ്വദിക്കുവാൻ നമുക്ക് കഴിയുന്നുള്ളൂ. ഉദാഹരണത്തിന് ദാരിദ്ര്യത്തെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് പേടി കൂടാതെ സമ്പത്തിനെയും ആസ്വദിക്കുവാൻ കഴിയുന്നു. മരണത്തെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് മരണഭയമില്ലാതെ ജീവിതത്തെ ആസ്വദിക്കുവാൻ കഴിയുന്നു. ഏകാന്തതയെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് ഒറ്റപ്പെടുമോ എന്ന പേടി കൂടാതെ സാമൂഹിക ജീവിതത്തെ ആസ്വദിക്കുവാനും അതിൽ മുഴുകുവാനും കഴിയുന്നു.

വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ മാത്രം ആസ്വദിക്കുമ്പോൾ നിങ്ങൾ അതിന്റെ അടിമകളായി മാറുന്നു. സാമൂഹിക ജീവിതത്തെ മാത്രമായി ആസ്വദിക്കുമ്പോൾ നിങ്ങൾ സമൂഹത്തിന്റെ അടിമയായി മാറുന്നു. അപ്പോൾ നിങ്ങൾക്ക് സമൂഹമില്ലാത്ത ജീവിതത്തെ കുറിച്ച് സങ്കല്പിക്കുവാൻ പോലും കഴിയുനാനില്ല. എന്നാൽ ഒരേസമയം സാമൂഹിക ജീവിതത്തെയും ഏകാന്തതയെയും ആസ്വദിക്കുന്ന ഒരാൾ സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു. ഇപ്രകാരം മരണത്തെ ആസ്വദിക്കുന്ന ഒരാൾ ജീവിതത്തിന്റെ അടിമയല്ല. “തട്ടിക്കളയും” എന്നു പറഞ്ഞു കൊണ്ട് അയാളെ ഭയപ്പെടുത്തുവാൻ ആർക്കും കഴിയുകയില്ല. നാമെല്ലാം ഒരേസമയം പല കാര്യങ്ങളുടെയും അടിമകളാണ്. ചിലർ മദ്യത്തിന്റെ, ചിലർ പണത്തിന്റെ, ചിലർ പുകയിലയുടെ, ചിലർ ജീവിതപങ്കാളിയുടെ – കാരണം നമുക്ക് അവയില്ലാതെ വയ്യ. അവയുടെ അഭാവം ആസ്വദിക്കുവാൻ നാം പഠിച്ചിട്ടില്ല. ആയതിനാൽ സ്വാതന്ത്ര്യം വേണമെന്നുള്ളവർ ഇവയുടെ അഭാവത്തെ കൂടി ആസ്വദിച്ചു പഠിക്കട്ടെ.

ഭാരതീയ ചിന്താപദ്ധതി വിഷയങ്ങളുടെ അഭാവത്തെ ആസ്വദിക്കുന്നതിന് ഊന്നൽ കൊടുക്കുന്നതുപോലെ തോന്നുന്നു. അവർ ജീവിതത്തെയും, സമൂഹത്തെയും, സകല വിഷയങ്ങളെയും ഉപേക്ഷിക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നു. അവർ ജീവിതത്തെ തന്നെ നിഷേധിക്കുന്നു. ഇത് നമ്മെ മോക്ഷപ്രാപ്തിയിലേക്ക് കൊണ്ടുവരുമെങ്കിലും പ്രായോഗികമായി അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. ജീവിതത്തെ ഉപേക്ഷിച്ചുകൊണ്ട് നമുക്കെങ്ങനെ ജീവിക്കുവാൻ കഴിയും? അതിനാൽ ജീവിതത്തെ ഉപേക്ഷിക്കുകയോ വെറുക്കുകയോ ചെയ്യേണ്ട കാര്യമില്ല. അതിനെ ആവോളം ആസ്വദിച്ചുകൊള്ളുവിൻ! പക്ഷേ ഒരു കാര്യം മറക്കരുത്. ഈ ജീവിതത്തിൽ ഉള്ളതൊന്നും സ്ഥായിയല്ല. എല്ലാം തിരോഭവിക്കും. അതിനാൽ അവയുടെ അഭാവത്തെ കൂടി ആസ്വദിക്കുവിൻ. അങ്ങനെ നിങ്ങളുടെ ആസ്വാദനം പൂർണ്ണമാവട്ടെ. യാതൊന്നിന്റെയും അടിമയാകാതിരിക്കുവിൻ. ത്യജിച്ചുകൊണ്ട് ഭുജിക്കുവിൻ! അവിടെ നിങ്ങൾ സകലത്തിന്റെയും അപ്പുറം പോകുന്നു. നിങ്ങളുടെ വ്യക്തിത്വം അനന്തതയിലേക്ക് വളരുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാമത് ബൈബിൾ കലോത്സവ മത്സരങ്ങൾക്ക് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിക്കും. പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും 9.15 ന് ബൈബിൾ പ്രതിഷ്ഠയോടുകൂടി ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും. ബൈബിൾ പ്രദിക്ഷണത്തിൽ മിഷൻ ലീഗ് കുട്ടികളും വോളന്റീയേഴ്സും അണിനിരക്കും . അഭിവന്ദ്യ പിതാവും തുടർന്ന് വികാരിജനറൽ അച്ചന്മാരും വൈദികരും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രധിനിധികളും ചേർന്ന് തിരി തെളിക്കും.

കൃത്യം പത്തുമണി മുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ കോച്ചുകൾ കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ എത്തുന്നതിനാൽ കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ പാർക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് ചെയ്തിരിക്കുന്നത് . പതിനഞ്ചോളം കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. കാറുകളിൽ എത്തുന്നവർ ഗ്രാസ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. വോളന്ടീഴ്സിന്റെ നിർദേശങ്ങൾ പൂർണ്ണമായി പാലിക്കേണ്ടതാണ്.

പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട് . മത്സരാർത്ഥികളുടെ ചെസ്സ് നമ്പറുകൾ ഓരോ റീജിയണുകളിൽ നിന്നും നിർദേശിക്കപ്പെട്ടവർ ഡൈനിങ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ നിന്നും വാങ്ങേണ്ടാതാണ് . റീജിയണലിൽ നിന്നും നിര്ദേശിക്കപ്പെട്ടവർ രാവിലെ 9.15 ന് മുന്പതന്നെ മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ നമ്പർ കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയനും നൽകുന്ന കവറിൽ ഓരോ മിഷനിൽ നിന്നും പങ്കെടുക്കുന്നവരുടെ ചെസ്സ് നമ്പറുകൾ മിഷൻ അടിസ്ഥാനത്തിൽ പ്രത്യകം തിരിച്ചായിരിക്കും വച്ചിരിക്കുക.

രാവിലെ എട്ട് മണിമുതൽ ചെയ്ഞ്ചിങ് റൂമുകൾ ഉപയോഗിക്കാവുന്നതാണ് . രണ്ട് റീജിയണുകൾക്ക് ഒരു ഫിമെയിൽ ചെയ്ഞ്ചിങ് റൂം എന്ന രീതിയിൽ ആറ് ഫീമെയില് ചെയ്ഞ്ചിങ് റൂമുകളും പുരുഷൻമാർക്കായി പൊതുവായി രണ്ട് ചെയ്ഞ്ചിങ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്. താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ അന്നേദിവസം രാവിലെ ഒന്പതുമണി മുതൽ പ്രാർത്ഥിക്കുവാനും 10 മണിക്കും 12 മണിക്കും ഉച്ചക്കുശേഷം 2 മണിക്കും 4 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. ഇടവിട്ട സമയങ്ങളിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

പതിനൊന്നുമണിക്ക് ശേഷം ആദ്യ മത്സരങ്ങളുടെ ഫലം പുറത്തുവരും . ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റിൽ കൂടിയും ഡൈനിങ്ങ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷൻ സ്‌ക്രീനിലിലും ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പിലും റിസൾട്ടുകൾ ലഭ്യമായിരിക്കും. മത്സരത്തിൽ പങ്കെടുത്ത ഷോർട് ഫിലിമുകൾ ഡൈനിങ്ങ് റൂമിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നതാണ് .

ഒന്നാം സ്ഥാനം നേടിയ ഷോർട്ട് ഫിലിം പ്രധാന വേദിയിൽ സമ്മാനദാനത്തിന് മുൻപ് പ്രദർശിപ്പിക്കും. അഞ്ചേമുക്കാലുമുതൽ സമ്മാനദാന ചടങ്ങുകൾ ആരംഭിച്ച് എട്ടുമണിക്ക് സമ്മാനദാനങ്ങൾ പൂർത്തിയാക്കും. രൂപത ബൈബിൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു.

രൂപത ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ പെരിയ ബഹുമാനപെട്ട വികാരി ജനറൽ ജിനോ അരീക്കാട്ട് എം.സി.ബി.എസിൻെറ നേതൃത്വത്തിൽ ബഹുമാനപ്പെട്ട ജോർജ് എട്ടുപറയിൽ അച്ചൻ ചെയർമാനായിട്ടുള്ള പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള 24 അംഗ കമ്മിഷൻ അംഗങ്ങളാണ് . രൂപത ബൈബിൾ കലോത്സവമത്സരങ്ങൾ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്‌നവിഷൻ ചാനലിൽ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ് എന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ക്വയർ ഒരുക്കുന്ന ഓൾ യൂകെ കരോൾ ഗാനമത്സരം ” 2023” ഡിസംബർ 23 ന് വൂസ്റ്ററിലെ ക്രോളി പാരിഷ് ഹാളിൽ ഡിസംബർ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മുതൽ നടത്തപ്പെടുന്നു.ഈ വർഷം മുതൽ ആരംഭിക്കുന്ന കരോൾ ഗാനമത്സരം ” 2023” ൽ യൂകെയിലുള്ള എല്ലാ ക്രിസ്‌തീയ സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

യു കെയിൽ ഉള്ള എല്ലാ മതസ്ഥരായ ആളുകൾക്കും സംഘടനകൾക്കും പങ്കെടുക്കുവാൻ പറ്റുന്ന രീതിയിൽ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത് . മത്സരത്തിൽ പങ്കുചേരുവാനാഗ്രഹിക്കുന്ന ടീമംഗങ്ങൾ £50 രജിസ്‌ട്രേഷൻ ഫീസ് അടച്ചു പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഡിസംബർ 8 വെള്ളിയാഴ്ചയാണ് രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തീയതി.ഒന്നാം സമ്മാനം £500 ട്രോഫി, രണ്ടാം സമ്മാനം £300 ട്രോഫി, മൂന്നാം സമ്മാനം £200 ട്രോഫിയുമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ജോമോൻ മാമ്മൂട്ടിൽ:07930431445
ഫാ.ജോസ് അഞ്ചാനിക്കൽ:07534967966
രജിസ്റ്റർ ചെയ്യാനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://docs.google.com/forms/d/e/1FAIpQLScXMIfX8vh77RqA_wNqYe5zXGmbuZZGe-qGtmsZR8bB66cqzg/viewform

RECENT POSTS
Copyright © . All rights reserved