ആഭ്യന്തര ട്വന്റി 20 മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. അടുത്തമാസം കൊല്‍ക്കത്തയില്‍ നടക്കുന്ന ഐസിസി എക്സിക്യൂട്ടീവില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയോടെയാണ് ഈ നീക്കം. ആഭ്യന്തര ട്വന്റി 20 മത്സരങ്ങളുടെ എണ്ണക്കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റിനേയും കളിക്കാരേയും ബാധിക്കുന്നുണ്ട്. കളിക്കാര്‍ക്ക് പണം കിട്ടുന്നുണ്ട് എങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങള്‍ ധാരാളമായി വരുന്നുണ്ട്. മാത്രമല്ല ചെറിയ ഫോര്‍മാറ്റിനോടാണ് കാണികള്‍ക്കും താല്പര്യം. ഇത് ടെസ്റ്റ് ക്രിക്കറ്റിനെ കാര്യമായി ബാധിക്കുന്നു. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഐസിസി നിയന്ത്രണം കൊണ്ടുവരുന്നത്. ഇതിനായി ചില നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ തയ്യാറാക്കിയിട്ടുണ്ട്.
32 വയസിന് താഴെയുള്ള കളിക്കാര്‍ വര്‍ഷത്തില്‍ മൂന്ന് ആഭ്യന്തര ടീ20 ലീഗില്‍ കൂടുതല്‍ കളിക്കരുത്, 2023 മുതല്‍ ആറ് മാസം അന്താരാഷ്ട്ര ക്രിക്കറ്റിന് വേണ്ടി ആഭ്യന്തര ലീഗുകള്‍ക്ക് സമയം ഒഴിച്ചിടണം, കളിക്കാരുടെ നിയമനത്തുകയുടെ 20 ശതമാനം അവരുടെ രാജ്യത്തിന്റെ ബോര്‍ഡുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുക, ആഭ്യന്തര ലീഗിലെ വിദേശ കളിക്കാരുടെ എണ്ണം നിജപ്പെടുത്തുക, കളിക്കാനുള്ള സാഹചര്യത്തിന്റേയും വേതനത്തിന്റേയും നിലവാരം ഏകീകരിക്കുക തുടങ്ങിയവയാ്ണ് നിര്‍ദേശങ്ങള്‍.
ആഭ്യന്തര ട്വന്റി 20 ലീഗുകള്‍ കാര്യമായി ബാധിച്ചിട്ടുള്ളത് വെസ്റ്റീന്റീസിനെയാണ്. അതിനാല്‍ തന്നെ വിന്റീസ് ബോര്‍ഡാണ് ഈ വിഷയത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കാര്യമായി ബാധിക്കില്ല. നിലവില്‍ ഐപിഎല്‍ ബോര്‍ഡിന് 20 ശതമാനം നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഇന്ത്യന്‍ കളിക്കാരെ ബിസിസിഐ മറ്റ് രാജ്യത്തെ ആഭ്യന്തര ലീഗുകള്‍ക്ക് വിടാറുമില്ല.
വിപ്ലവങ്ങളുടെ സ്വപ്നഭൂമിയായ റഷ്യയില്‍ ഫുട്ബോള്‍ ലോകകപ്പിന് അരങ്ങുണരാന്‍ ഇനി 100 ദിവസങ്ങള്‍ മാത്രം. ലോകകപ്പിന് കൗണ്ട്ഡൗണ്‍ തുടങ്ങിയതോടെ കായികലോകം വിസ്മയക്കാഴ്ചകള്‍ക്കായി ഒരുക്കം തുടങ്ങി. 21-ാം ഫിഫ ലോകകപ്പ് ഫുട്ബോളിന് ജൂണ്‍ 14-ന് മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് കിക്കോഫ്. ജൂലായ് 15-ന് ഇതേ വേദിയില്‍ സ്വപ്നഫൈനല്‍. റഷ്യയിലെ 11 മനോഹരനഗരങ്ങളിലെ പ്രൗഢമായ 12 വേദികള്‍ ഫുട്ബോള്‍ മാന്ത്രികക്കാഴ്ചകള്‍ക്ക് തയ്യാറെടുത്തുകഴിഞ്ഞു. 32 ടീമുകള്‍ 64 മത്സരങ്ങള്‍ എണ്ണിയാലൊടുങ്ങാത്ത അതിമനോഹരമായ മുഹൂര്‍ത്തങ്ങള്‍ എല്ലാം ഇനി കായികലോകത്തിന് സ്വന്തമാകും. ഇറ്റലിയും ഹോളണ്ടും ആണ് ഈ ലോകകപ്പിന്റെ നഷ്ടങ്ങള്‍. ഇറ്റലി, 1958-നുശേഷം ആദ്യമായി യോഗ്യത നേടാതെ പുറത്തായപ്പോള്‍ മൂന്നുവട്ടം റണ്ണേഴ്സ് അപ്പായ ഹോളണ്ടും റഷ്യയിലെത്തില്ല. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, സ്പെയിന് തുടങ്ങി ലോകത്ത് ഏറ്റവും ആരാധകരുള്ള രാജ്യങ്ങള്‍ക്ക് പുറമേ ബെല്‍ജിയം, ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ടൂര്‍ണമെന്റിന്റെ ഫേവറിറ്റുകളാണ്.
ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൽസരത്തിനിടെ കളിക്കാര്‍ തമ്മില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ആദ്യ ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു സംഭവം നടന്നത്. ഓസ്ട്രേലിയയുടെ ഉപനായകന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും തമ്മിലാണ് വാക്കേറ്റവും ഉന്തും തളളും ഉണ്ടായത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ക്രിക്കറ്റ് അസോസിയേഷന് അന്വേഷണം പ്രഖ്യാപിച്ചത്. ഡ്രസിങ് റൂമിലേക്ക് വരുന്ന താരങ്ങളില്‍ വാര്‍ണറെ സഹതാരങ്ങള്‍ പിടിച്ച് മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരുവരും ഉന്തും തളളും ആയെങ്കിലും ഉസ്മാന് ഖ്വാജ ആദ്യം വാര്‍ണറെ പിടിച്ചുമാറ്റി. നഥാന്‍ ലിയോണും ഡി കോക്കുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഡി കോക്കിനെ ആക്രമിക്കാനായി വാര്‍ണര്‍ അടുത്തപ്പോള്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പറായ ടിം പൈന്‍ ആണ് പിടിച്ചുമാറ്റിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതായും അന്വേഷണം നടത്തുമെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. വ്യക്തമായ വിവരം ലഭിക്കാതെ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി.
നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന് 293 റണ്‍സ് എന്ന നിലയിലാണ്. കളിക്കളത്തിലും ഡി കോക്കും വാര്‍ണറും തമ്മില്‍ വാഗ്വാദം ഉണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വാര്‍ണറെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗ്രേം സ്മിത്തും രംഗത്തെത്തി. വിഡ്ഢിയാണ് വാര്‍ണറെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്.
David Warner is no saint but if he is this fired up, very likely that something nasty must have been said by Quinton de Kock. Will be interesting to know the whole story. #SAvAUS pic.twitter.com/uHpT7jUVUO
— Aditya (@forwardshortleg) March 5, 2018
ഇറ്റാലിയൻ പ്രതിരോധ നിരക്കാരനും സീരി ‘എ’ ക്ലബ് ഫിയോറന്റീന ക്യാപ്റ്റനുമായ ദാവിദ് അസ്റ്റോറിയെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. 31 വയസ്സായിരുന്നു.
ഞായറാഴ്ച ലീഗ് മത്സരത്തിൽ ഉദ്നിസെയെ നേരിടാനിരിക്കെയാണ് മരണം. ശനിയാഴ്ച പരിശീലനം കഴിഞ്ഞ് സഹതാരങ്ങൾക്കൊപ്പം ഹോട്ടൽമുറിയിലേക്ക് മടങ്ങിയ അസ്റ്റോറി ഉറക്കത്തിനിടെ മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ, ഞായറാഴ്ചത്തെ ഇറ്റാലിയൻ ലീഗിലെ എല്ലാ മത്സരങ്ങളും മാറ്റിവെച്ചു.
ഇറ്റലിക്കായി 14 മത്സരങ്ങളോളം കളിച്ച അസ്റ്റോറി, എ.സി. മിലാൻ അക്കാദമിയിലൂടെയാണ് വളരുന്നത്. രണ്ടു വർഷം മിലാൻ സീനിയർ ടീമിലുണ്ടായിരുന്നെങ്കിലും സീരി ‘എ’യിൽ കളിക്കാനായില്ല. പിന്നീട് കഗ്ലിയരി, റോമ ടീമുകളിലൂടെ മികച്ച പ്രതിരോധതാരമായി വളർന്നു.
ക്രിക്കറ്റ് ആസ്വദിക്കാനും വികസിപ്പിക്കാനുമുള്ള ഉദ്ദേശത്തോടെ 2014 ല്‍ ഒരുസംഘം ക്രിക്കറ്റ് പ്രേമികള്‍ അബെര്‍ദീന്‍ കേന്ദ്രമാക്കി സ്ഥാപിച്ചതാണ് ഗ്രാമ്പ്യന്‍ ക്രിക്കറ്റ് ക്ലബ് (ജി സി സി). തുടക്കത്തില്‍ ഗ്രേഡ് 4 ല്‍ കളിക്കാന്‍ തുടങ്ങിയ ഗ്രാമ്പ്യന്‍ കൂടുതല്‍ കളിക്കാരെ ടീമില്‍ ഉള്പെടുത്തിയപ്പോള് 2015ല്‍ രണ്ടാമത്തെ ടീം നിലവില്‍ വന്നു. ആദ്യ ഇലവന് ടീം സ്ഥിരതയാര്‍ന്ന മികച്ച പ്രകടനങ്ങളോടെ ഇപ്പോള്‍ ഗ്രേഡ് 1 ല്‍ എത്തി നില്ക്കുന്നു.
2015 ല്‍ ജോണ്സ്റ്റന് റോസ് ബൗള്‍ കപ്പ്, 2016 ല്‍ റീഡ് കപ്പ്, 2017 ല്‍ ഗ്രേഡ് 2 ചാമ്പ്യന്‍സ് തുടങ്ങിയവ ജിസിസിയുടെ നേട്ടങ്ങളില്‍ ചിലതുമാത്രം. കൂടുതല്‍ ചെറുപ്പക്കാരെ ഇതിലേക്ക് ആകര്‍ഷിക്കാനും അവരുടെ ബാറ്റിംഗ് കഴിവുകളെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കാനും ഉള്ള ഉദ്ദേശത്തോടെ ജിസിസി ഒരു ബൗളിംഗ് മെഷീന് വാങ്ങുവാന്‍ താത്പര്യപ്പെടുന്നു. മെഷീന് വാങ്ങുന്നതിനുള്ള ചെലവുകള്‍ക്കായി ഗ്രാമ്പ്യന്‍ എല്ലാ ക്രിക്കറ്റ് പ്രേമികളോടും സ്നേഹം നിറഞ്ഞ അഭ്യുദയകാംഷികളോടും ഉദാരമായി സംഭാവന നല്കുവാന് അപേക്ഷിച്ചുകൊള്ളുന്നു. സംഭാവന ചെറുതോ വലുതോ അതെത്രയായാലും വിലമതിക്കാനാവാത്തതാണ്. നിങ്ങളുടെ സംഭാവനകള്‍ സുരക്ഷിതമായി നല്കുവാനായി ഈ ലിങ്ക് ഉപയോഗിക്കുക.
https://www.gofundme.com/grampiancricketclub
ഗ്രാമ്പിയന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ കഴിഞ്ഞ വര്‍ഷത്തെ പെര്‍ഫോമന്‍സ് അറിയുവാനായി
http://www.acagrades.org.uk/aca_grades/results/2/view/2017
http://gccscotland.hitscricket.com/default.aspx
ഇന്ത്യൻ ഗ്ലാമർ ഗെയിം ക്രിക്കറ്റ് താരം ഇന്ത്യയിൽ ട്രെയിനിൽ യാത്രചെയ്യുകയോ ? അതും ലോക്കൽ ട്രെയിനിൽ.
ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് അത് അത്ര എളുപ്പമല്ല. എന്നാല്‍ ഇന്ത്യന്‍ യുവ ബോളര്‍ ശ്രദ്ധുല്‍ താക്കൂര്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം മുംബൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ വീട്ടിലേക്ക് മടങ്ങിയത് അങ്ങനെയാണ്.
ഇന്ത്യന്‍ താരം ലോക്കല്‍ ട്രെയിനിലോ എന്ന അത്ഭുതമായിരുന്നു എല്ലാവരുടെയും മുഖത്തെന്ന് ശ്രദ്ധുല്‍ പറയുന്നു. ഇന്ത്യന്‍ ടീമില്‍ എത്തുന്നതിന് മുമ്പുള്ള ശീലമാണിതെന്നും അത് ജീവിതത്തിന്റ ഭാഗമായിപ്പോയെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ശ്രദ്ധുല്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന, ടിട്വന്റി ടീമില്‍ ശ്രദ്ധുല്‍ കളിച്ചിരുന്നു. ഒരു ഏകദിനമത്സരവും രണ്ട് ടിട്വന്റി മത്സരങ്ങളുമാണ് പരമ്പരയില്‍ ശ്രദ്ധുല്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഏകദിനത്തില്‍ നാലു വിക്കറ്റുകളും ടി20യില്‍ രണ്ടു വിക്കറ്റുകളും ഈ യുവ ബോളര്‍ സ്വന്തമാക്കി.
വിമാനമിറങ്ങി ട്രെയിനില്‍ കയറുന്ന സമയത്ത് ഇന്ത്യന്‍ താരമാണെന്ന കാര്യമൊന്നും ആലോചിച്ചില്ലെന്നാണ് ശ്രദ്ധുല്‍ പറയുന്നത് ‘ മുംബൈയിലെത്തി ലോക്കല്‍ ട്രെയിനില്‍ കയറുമ്പോള്‍ പാല്‍ഗറിലുള്ള വീട്ടില്‍ വേഗം എത്തണമെന്നത് മാത്രമായിരുന്നു മനസ്സില്‍. നേരെ ബിസിനസ് ക്ലാസില്‍ നിന്ന് ഫസ്റ്റ് ക്ലാസിലേക്ക് മാറുകയായിരുന്നു. ഹെഡ് സെറ്റില്‍ പാട്ടു കേട്ട് ഇരുന്ന ഞാന്‍ മറ്റു യാത്രക്കാര്‍ എന്നെ തിരിച്ചറിയുമെന്ന കാര്യമൊന്നും ആലോചിച്ചില്ല, പക്ഷേ, മറ്റു യാത്രക്കാര്‍ എന്നെ അദ്ഭുതത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു, ചില കോളേജ് വിദ്യാര്‍ത്ഥികള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് നോക്കുകയായിരുന്നു, അവര്‍ക്ക് ഞാന്‍ തന്നെയാണോ എന്ന് സംശയമായിരുന്നു,’ – ശ്രദ്ധുല്‍ പറഞ്ഞു.
ഞാന്‍ സ്ഥിരമായി യാത്ര ചെയ്യാറുള്ള ട്രെയിനായതിനാല്‍ പരിചയക്കാരുമുണ്ടായിരുന്നു. അവര്‍ മറ്റു യാത്രക്കാരോട് എന്നെ ചൂണ്ടിക്കാണിച്ചിട്ട് ‘ഇവനിപ്പോള്‍ ഇന്ത്യക്കുവേണ്ടിയാണ് കളിക്കുന്നത്’ എന്ന് പറയുന്നത് കേട്ടു. അതുവളരെ സന്തോഷം നല്കുന്ന കാര്യമാണെന്ന് ശ്രദ്ധുല്‍ പറഞ്ഞു.ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിലും ശ്രദ്ധുല്‍ ഇടംനേടിയിട്ടുണ്ട്.
ലാലിഗയെ ഇന്ത്യന്‍ ആരാധകര്‍ക്കിടയിലും വേരോട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായി ലാലിഗ ഒന്നാം ഡിവിഷന് ക്ലബുകളുടെ സൗഹൃദ മത്സരങ്ങള്‍ ഇന്ത്യയില്‍ വച്ചു നടത്താന്‍ സാധ്യത തെളിയുന്നു.
ഇക്കാര്യത്തില്‍ ആലോചനകള്‍ നടന്നുകൊണ്ടിരിക്കയാണെന്നും സമീപഭാവിയില്‍ തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ലാലിഗയില്‍ ഇന്ത്യയുടെ തലവനായ ഹൊസേ കഷാസേ പറഞ്ഞു. പ്രമുഖ സ്പോട്സ് വെബ്സൈറ്റായ ഗോളിനോട് സംസാരിക്കുമ്പോഴാണ് ഹൊസെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയില്‍ ഫുട്ബോളിനുണ്ടാകുന്ന വളര്‍ച്ചയെ വളരെ ആകാംക്ഷയോടെയാണ് മറ്റു ലീഗുകള്‍ നോക്കിക്കാണുന്നത്. ക്രിക്കറ്റിനു ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ പിന്തുടരുന്നത് ഫുട്ബോളാണെന്ന് നിസംശയം പറയാം. വളരെ മികച്ച ആരാധക്കൂട്ടവുമാണ് ഇന്ത്യന്‍ ഫുട്ബോളിനുള്ളത്. അതു കൊണ്ടു തന്നെ സമീപ ഭാവിയില്‍ തന്നെ ഇന്ത്യയില്‍ വച്ച് ലാലിഗ ക്ലബുകളുടെ സൗഹൃദ മത്സരം നടത്താനുള്ള ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതെന്നാണെന്ന് ഇപ്പോള്‍ പറയാനാകില്ല. ഹൊസെ വ്യക്തമാക്കി.
ഇന്ത്യയില്‍ സ്പാനിഷ് ലീഗിന് വലിയ പ്രേക്ഷകരാണുള്ളതെന്നും ഹൊസെ പറഞ്ഞു. ടെലിവിഷന്‍ പ്രേക്ഷകരില്‍ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിലും ഇന്ത്യയിലെ ആരാധകര്‍ ലാലിഗക്ക് വന്‍ പിന്തുണയാണു നല്‍കുന്നതെന്നും ഹൊസെ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാലിഗയെ മൂന്നു ലക്ഷം പേര് സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടര്ന്നിരുന്നത് ഇപ്പോള്‍ ഇരുപതു ലക്ഷമായി വര്‍ദ്ധിച്ചത് ഉദാഹരണമായി ഹൊസേ പറഞ്ഞു. സൗഹൃദ മത്സരങ്ങള്‍ക്കു മുന്നോടിയായി എല്‍ ക്ലാസികോ ഉള്‍പ്പെടെയുള്ള മത്സരങ്ങളുടെ വലിയ സ്ക്രീനിംഗ് സംഘടിപ്പിക്കുമെന്നും ഹൊസെ പറഞ്ഞു.
ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബുകളും ലാലിഗയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഐഎസ്എല്‍ ക്ലബുകളുമായി മികച്ച ബന്ധമാണ് ലാലിഗക്കുള്ളതെന്ന് ഹൊസെ പറഞ്ഞു. മികച്ച ടീമുകളുമായി സ്പെയിനില്‍ പ്രീ സീസണ് മത്സരങ്ങള്‍ നടത്താന്‍ ഇത്തരം ബന്ധങ്ങള്‍ സഹായിക്കുമെന്നും ഹൊസെ പറഞ്ഞു. എന്നാല്‍ ലാലിഗയും ഇന്ത്യന്‍ ക്ലബുകളും തമ്മില്‍ ഔദ്യോഗികമായി ബന്ധമോ കരാറുകളോ ഇല്ലെന്നും ഫുട്ബോളിന്റെ വളര്‍ച്ചക്ക് അവരെ എങ്ങനെ സഹായിക്കാമെന്നതാണ് ഇപ്പോഴത്തെ പ്രധാന പരിഗണനയെന്നും ഹൊസേ വ്യക്തമാക്കി.
സൂപ്പര്‍താരം നെയ്മറിനെ കളിക്കളത്തില്‍ ഇടിച്ചു വീഴ്ത്തിയ ടീമിന് വിജത്തിലൂടെ മറുപടി കൊടുത്ത് പിഎസ്ജി. ഫ്രഞ്ച് കപ്പില്‍ ഒളിംപിക്കോ മാഴ്സെയ്ക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ പിഎസ്ജി ഇതോടെ പിഎസ്ജി ഫ്രഞ്ച് കപ്പ് സെമിയിലെത്തി. നിലവില്‍ ഫ്രഞ്ച് ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടീമുമായി 14 പോയിന്റ് മുന്നിലാണ് പിഎസ്ജി. ഫ്രഞ്ച് കപ്പില്‍ ഇതര ടീമുകള്‍ക്കെതിരെ മികച്ച പ്രകടനമാണ് പിഎസ്ജി പുറത്തെടുത്തിരിക്കുന്നത്.
അര്‍ജന്റീന താരം എയ്ഞ്ചല്‍ ഡി മരിയ ഇരട്ടഗോളുകള്‍ നേടിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജിയുടെ ജയം. സൂപ്പര്‍ സട്രൈക്കര്‍ എഡിസണ് കവാനിയാണ് പിഎസ്ജിക്കായി മൂന്നാം ഗോള്‍ നേടിയത്. നേരത്തെ ലീഗ് വണില്‍ മാഴ്സയുമായി നടന്ന മത്സരത്തിനിടെയാണ് സൂപ്പര്‍ താരം നെയ്മറിന് പരിക്കേറ്റത്. മാഴ്സയുടെ താരം നെയ്മറെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്ക് ഗുരുതരമാണെന്ന് പരിശോധന ഫലം പുറത്തു വന്നിട്ടുണ്ട്. താരത്തിന് ഡോക്ടര്‍മാര്‍ ആറാഴ്ച്ചത്തോളം വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.
തങ്ങളുടെ ഭാഗ്യ താരത്തിനെ ഇടിച്ചു വീഴ്ത്തി പരിക്കേല്‍പ്പിച്ച ടീമിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ടീമിന് വലിയ ആരാധക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധിപേര്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ രംഗത്തു വന്നു.
ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റെയില്‍വേസിനെ തകര്‍ത്ത് കേരള പുരുഷ ടീം ആറാംതവണയുംകിരീടം ചൂടി. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളത്തിന്റെ ജയം. നാലാം കിരീടം സ്വന്തമാക്കുന്ന കേരളം കഴിഞ്ഞ ഫൈനലിലും റെയില്‍വേസിനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. നേരത്തെ നടന്ന വനിതാ ഫൈനലില്‍ കേരളത്തെ കീഴടക്കി റെയില്‍വെ കിരീടം ചൂടിയിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു റെയില്‍വേയുടെ ജയം.
സ്കോര്‍ 25-21, 26-28, 21-25, 25-18, 15-12 ആദ്യ സെറ്റ് നഷ്ടമായ കേരളം രണ്ടും മൂന്നും സെറ്റ് നേടി മുന്നിലെത്തി. എന്നാല്‍ നാലാം സെറ്റ് നേടി റെയില്‍വെ മത്സരത്തിലേക്ക് തിരിച്ചുവന്നു. അഞ്ചാം സെറ്റും നേടിയ റെയില്‍വെ ഒടുവില്‍ കിരീടവും സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പില്‍ ഒരു കളിപോലും തോല്‍ക്കാതെയാണ് കേരളം കിരീടം ചൂടിയത്.
ഐപിഎല്‍ 11ാം സീസണില്‍ കിംഗ്സ് ഇലവന് പഞ്ചാബ് നായകനായി ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിനെ നിയമിച്ചത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. നാട്ടുകാരനായ സൂപ്പര്‍ താരം യുവരാജ് സിംഗായിരിക്കും പഞ്ചാബിന്റെ നായകനെന്നായിരുന്നു ക്രിക്കറ്റ് ലോകം വിചാരിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പഞ്ചാബ് നടത്തിയ സര്‍വ്വേയിലും കൂടുതല്‍ പേരും പിന്തുണച്ചത് യുവരാജിനെയായിരുന്നു.
എന്നാല്‍ അശ്വിനെ നായകനായി തെരഞ്ഞെടുക്കാന്‍ പഞ്ചാബ് തീരുമാനിക്കുകയായിരുന്നു. അതിനുള്ള കാരണം വെളിപ്പെടുത്തി നായകനെ പ്രഖ്യാപിച്ച ടീമിന്റെ മെന്റര്‍ കൂടിയായ വീരേന്ദ്രര്‍ സെവാഗ് രംഗത്തെത്തി.
‘തൊണ്ണൂറു ശതമാനം ആരാധകരും യുവരാജ് സിംഗ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരണമെന്നാണ് അഭിപ്രായപ്പെട്ടത്. പക്ഷേ ഞാന്‍ വ്യത്യസ്തമായാണ് ചിന്തിച്ചത്. വസീം അക്രം, വഖാര്‍ യൂനിസ്, കപില്‍ ദേവ് തുടങ്ങിയവരുടെ ആരാധകനെന്ന നിലയില്‍ ഒരു ബോളറെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഇതിഹാസതാരങ്ങളെല്ലാം ടീമിനെ മികച്ച രീതിയില്‍ നയിച്ചവരാണ്’ സെവാഗ് പറഞ്ഞു.
മുന്‍ സീസണുകളില്‍ ചെന്നൈയുടെ താരമായിരുന്ന അശ്വിനെ ഐപിഎല്‍ താരലേലത്തില്‍ 7.6 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയത്. ഇതുവരെ 111 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുളള അശ്വിന് 100 വിക്കറ്റുകളാണ് വീഴ്ത്തിയത്. മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ അശ്വിന് തമിഴ്നാടിനെ നയിച്ചിട്ടുണ്ട്.