ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഫ്രാൻസിനായി കിലിയൻ എംബാപ്പെ ഇരട്ടഗോൾ നേടിയപ്പോൾ ബ്രാഡ്ലി ബാർകോള ഒരു ഗോൾ കൂടി നേടി. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ എംബാപ്പെ നേടിയ ഗോളാണ് ഫ്രാൻസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ബാർകോള ലീഡ് ഇരട്ടിയാക്കിയതോടെ മത്സരം ഫ്രാൻസിന്റെ നിയന്ത്രണത്തിലായി.
സ്വീഡൻ പ്രതിരോധം ആദ്യ പകുതിയിൽ ഫ്രാൻസിനെ തടഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും ഫ്രഞ്ച് ആക്രമണനിരയുടെ വേഗത്തിനും കൃത്യതയ്ക്കും മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 74-ാം മിനിറ്റിൽ എംബാപ്പെ തന്റെ രണ്ടാം ഗോൾ നേടിയതോടെ ഫ്രാൻസ് 3-0ന് മുന്നിലെത്തി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഫ്രാൻസ് നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും സ്വീഡൻ ഗോൾമുഖത്ത് നിരന്തരം സമ്മർദം ചെലുത്തുകയും ചെയ്തു. മൈക്കൽ ഒലിസെയുടെ മികവും ഫ്രഞ്ച് മുന്നേറ്റങ്ങൾക്ക് കരുത്തേകി.
ഈ ഇരട്ടഗോളോടെ ലോകകപ്പിലെ എംബാപ്പെയുടെ ആകെ ഗോൾ നേട്ടം 18 ആയി ഉയർന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസിക്കൊപ്പമെത്താനും ഫ്രഞ്ച് താരത്തിന് സാധിച്ചു. കൂടാതെ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഗോൾനേട്ട റെക്കോർഡിലും എംബാപ്പെ പുതിയ ഉയരം കുറിച്ചു. നാല് മത്സരങ്ങളിൽ നാല് വിജയങ്ങളുമായി മുന്നേറുന്ന ഫ്രാൻസ് പ്രീക്വാർട്ടറിൽ പരാഗ്വേയെ നേരിടും. ലോകകപ്പ് കിരീടത്തിനുള്ള പ്രധാന ഫേവറിറ്റുകളിലൊരാളാണെന്ന് ഈ വിജയത്തോടെ ഫ്രാൻസ് വീണ്ടും തെളിയിച്ചു.
ബോസ്റ്റൺ: ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ മുൻ ചാമ്പ്യൻമാരായ ജർമനിക്ക് അപ്രതീക്ഷിത തിരിച്ചടി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 1-1 സമനില പാലിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പാരഗ്വായ് ജർമനിയെ കീഴടക്കി പ്രീക്വാർട്ടറിലേക്ക് മുന്നേറി. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോ നേടിയ ഗോളിലൂടെ പാരഗ്വായ് ലീഡെടുത്തപ്പോൾ, രണ്ടാം പകുതിയിൽ കായ് ഹവേർട്‌സ് ഫ്‌ലോറിയൻ വിർട്‌സിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് ജർമനിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്തടക്കത്തിലും ആക്രമണങ്ങളിലും ജർമനിയായിരുന്നു മുന്നിൽ. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പാരഗ്വായ് പ്രതിരോധവും ഗോൾകീപ്പറുടെയും മികവും ജർമനിയെ നിരാശപ്പെടുത്തി. രണ്ടാം പകുതിയിൽ ജമാൽ മുസിയാല, ലിയോൺ ഗോററ്റ്‌സ്‌ക എന്നിവരെ ഇറക്കിയിട്ടും വിജയഗോൾ നേടാനായില്ല. മറുവശത്ത്, അവസരങ്ങൾ കുറവായിരുന്നെങ്കിലും ലഭിച്ചതെല്ലാം ഫലപ്രദമായി വിനിയോഗിച്ച പാരഗ്വായ് മികച്ച ടീം ഒത്തിണക്കമാണ് പുറത്തെടുത്തത്.
എക്‌സ്ട്രാ ടൈമിലും ഗോൾ പിറക്കാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ ജർമനിയുടെ കായ് ഹവേർട്‌സും നിക്ക് വോൾട്ടെമാഡെയും കിക്കുകൾ ലക്ഷ്യം കണ്ടില്ല. സഡൻ ഡത്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ജൊനാഥൻ ടായുടെ കിക്ക് പാഴായതോടെ പാരഗ്വായ് വിജയകിക്ക് വലയിലെത്തിച്ച് ചരിത്രജയം സ്വന്തമാക്കി. ഇതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമായപ്പോൾ, പാരഗ്വായ് ആത്മവിശ്വാസത്തോടെ പ്രീക്വാർട്ടർ പോരാട്ടത്തിലേക്ക് മുന്നേറി.
ലോകകപ്പ് ഫുട്ബോളിൽ ആദ്യമായി കളിക്കുന്ന കേപ് വെർദെ ചരിത്രനേട്ടവുമായി ശ്രദ്ധ നേടി. ഗ്രൂപ്പ് എച്ചിൽ ഉറുഗ്വെയ്ക്കെതിരായ മത്സരത്തിലാണ് കേപ് വെർദെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത്. ടൂർണമെന്റിലെ അരങ്ങേറ്റത്തിൽ തന്നെ ശക്തരായ എതിരാളികൾക്കെതിരെ പൊരുതിയ ആഫ്രിക്കൻ രാജ്യം ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ നേടിയ ഗോൾ കേപ് വെർദെയ്ക്ക് മാത്രമല്ല, രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിനും പുതിയ അധ്യായമായി. ലോകകപ്പ് യോഗ്യത നേടിയത് തന്നെ വലിയ നേട്ടമായിരുന്ന കേപ് വെർദെ, ഉറുഗ്വെയ്ക്കെതിരെ ഗോൾ നേടി മത്സരത്തിൽ സമനില പിടിച്ചതോടെ കൂടുതൽ പ്രശംസ നേടി. താരങ്ങളുടെ പോരാട്ടവീര്യവും ആത്മവിശ്വാസവും ആരാധകരുടെ കൈയടി നേടി.
രണ്ടുതവണ ലോകചാമ്പ്യൻമാരായ ഉറുഗ്വെയ്ക്കെതിരെ 2–2 സമനില നേടിയതോടെ കേപ് വെർദെയുടെ ലോകകപ്പ് യാത്രയ്ക്ക് കൂടുതൽ കരുത്ത് ലഭിച്ചു. ലോകകപ്പ് വേദിയിൽ ആദ്യ ഗോൾ മാത്രമല്ല, ആദ്യ പോയിന്റും സ്വന്തമാക്കിയ ടീമിന്റെ പ്രകടനം ആഫ്രിക്കൻ ഫുട്ബോളിന് അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. അടുത്ത മത്സരങ്ങളിലും ഇതേ പോരാട്ടവീര്യം തുടരാനായാൽ കേപ് വെർദെ കൂടുതൽ അട്ടിമറികൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കരുത്തിന്റെയും ഒരുമയുടെയും ഈ കായിക മഹോത്സവം 2026 ഓഗസ്റ്റ് 30-ാം തീയതി (ഞായറാഴ്ച) ലണ്ടന് സമീപമുള്ള ‘പോർട്ട്സ്മൗത്തിൽ’ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറുന്നു.
യു.കെ.യിലെ പ്രഗത്ഭരായ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ മഹാമേളയിലേക്ക് നിങ്ങളെ ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.
പ്രധാന ആകർഷണങ്ങൾ:
കരുത്തിന്റെ പോരാട്ടം:
യു.കെ.-യിലെ ഏറ്റവും മികച്ച വടംവലി ടീമുകൾ അണിനിരക്കുന്ന വാശിയേറിയ വടംവലി മത്സരം.
സംഗീത വിരുന്ന്:
പ്രമുഖ ഗായകർ ഒത്തുചേരുന്ന ലൈവ് ഗാനമേള.
രുചിമേളം (Food Court): പോർട്ട്സ്മൗത്തിലെ പ്രമുഖ റെസ്റ്റോറന്റുകളായ “മലബാറി” (Malabari), “സീക്രട്ട് ആലി” (Secret Alley) എന്നിവർ ഒരുക്കുന്ന നാടൻ ഭക്ഷണശാലകൾ.
സൗഹൃദ സംഗമം: യു.കെ. മലയാളി കൂട്ടായ്മയുടെ സ്നേഹവും സൗഹൃദവും പങ്കുവെക്കാനുള്ള സുവർണ്ണാവസരം.
ടീമുകളുടെ ശ്രദ്ധയ്ക്ക്:
ഈ വടംവലി മത്സരത്തിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ള ടീമുകൾ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
നിങ്ങളുടെ കരുത്ത് തെളിയിക്കാനും ഇതാ ഒരു സുവർണ്ണ വേദി!
പരിപാടിയുടെ വിശദാംശങ്ങൾ:
തീയതി: 30 ഓഗസ്റ്റ് 2026 (August 30, 2026)
വേദി: പോർട്ട്സ്മൗത്ത് (Portsmouth – Near London)
ബന്ധപ്പെടേണ്ട നമ്പറുകൾ (Registration & Enquiry):
പ്രസാദ് ഓഴക്കൽ: 07883 293984
ജോവി ജോസഫ്: 07469 323632
ഈ കലാ-കായിക-സാംസ്കാരിക മഹോത്സവം വൻവിജയമാക്കാൻ യു.കെ.യിലെ എല്ലാ നല്ലവരായ ജനങ്ങളുടെയും സാന്നിധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
വരൂ… നമുക്കൊന്നായി ആർപ്പുവിളിക്കാം, ഈ ദിനം ആഘോഷമാക്കാം!
സ്നേഹാദരങ്ങളോടെ,
ഡോ. ടിബിൻ ജോസഫ്
യുകെയിലെ മലയാളി കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ഓൾ യുകെ ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റിന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ വിവരങ്ങളും വിജയികൾ കരസ്ഥമാക്കുന്ന മുഴുവൻ സമ്മാനങ്ങളും സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബും അന്തരിച്ച ആശിഷിന്റെ സുഹൃത്തുക്കളും സംയുക്തമായാണ് ഈ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 2026 ജൂൺ 21 ഞായറാഴ്ച കാർഡിഫിലെ പോണ്ട്കാന ഫീൽഡ്സിൽ വെച്ചാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ക്രിക്കറ്റ് പ്രതിഭകൾ അണിനിരക്കുന്ന മത്സരങ്ങൾ നടക്കുക.
നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ആഷിഷ് തങ്കച്ചന്റെ സ്മരണ നിലനിർത്തുന്നതിനൊപ്പം, ഒരു നല്ല ലക്ഷ്യത്തിനായാണ് ഈ ടൂർണമെന്റ് വേദിയാകുന്നത്. മത്സരത്തിൽ നിന്നും സമാഹരിക്കുന്ന ഫണ്ട് പൂർണ്ണമായും തലച്ചോറിലെ ട്യൂമർ ബാധിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രശസ്ത സംഘടനയായ ‘ദി ബ്രെയിൻ ട്യൂമർ ചാരിറ്റി’ക്ക് സംഭാവനയായി നൽകാൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. യുകെയിലെ പ്രമുഖ മലയാളി ബിസിനസ്സ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെയാണ് ഈ ചാരിറ്റി ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത്.

ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ട്രോഫിക്കായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കരുത്തരായ 12 ടീമുകൾ ഇവരാണ്:
1. വുൾഫ്സ് ക്രിക്കറ്റ് ക്ലബ്ബ്, വോൾവർഹാംപ്ടൺ
ക്യാപ്റ്റൻ: ആൽബിൻ ചാക്കോ
2. സ്വൻസി സ്പാർട്ടൻസ് , സ്വാൻസി .
ക്യാപ്റ്റൻ വിമൽ തോമസ്
3. ഇൻഫിനിറ്റി വാരിയേഴ്സ്, കോവെൻട്രി.
ക്യാപ്റ്റൻ: സാം രാജൻ
4. റോയൽ ഡെവൺ ക്രിക്കറ്റ് ക്ലബ്ബ്, എക്സറ്റർ
ക്യാപ്റ്റൻ: രഞ്ജു തോമസ്
5. **സിഎംഎ ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ്.
ക്യാപ്റ്റൻ: ആൽബിൻ സേവ്യർ
6. സഹൃദയ റോയൽസ് സിസി, ടൺബ്രിഡ്ജ് വെൽസ്.
ക്യാപ്റ്റൻ: സെബാസ്റ്റ്യൻ എബ്രഹാം
7. വെൽഷ് സ്റ്റാലിയൻസ് ഇലവൻ, കാർഡിഫ്.
ക്യാപ്റ്റൻ: ജിത്തു തോമസ്
8. ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്ബ്, ന്യൂപോർട്ട്.
ക്യാപ്റ്റൻ: ജോയൽ ജോണി
9. കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ്.
ക്യാപ്റ്റൻ: സുധീർ കുമാർ സുരേന്ദ്രൻ നായർ
10. കാർഡിഫ് ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ്.
ക്യാപ്റ്റൻ: ജോസഫ് സെബാസ്റ്റ്യൻ
11. റേച്ചൽസ് സ്റ്റാലിബോൺ, അബെറിസ്റ്റ്വിത്ത്.
ക്യാപ്റ്റൻ: അനൂപ് മേനോൻ
12. റോയൽ ചലഞ്ചേഴ്സ് കാർഡിഫ് ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ് .
ക്യാപ്റ്റൻ: സനീഷ് ചന്ദ്രൻ
ആഷിഷ് തങ്കച്ചൻ മെമ്മോറിയൽ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളെയും കളിക്കാരെയും കാത്ത് വലിയ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്:
ഒന്നാം സമ്മാനം 2000 പൗണ്ടും ട്രോഫിയും
രണ്ടാം സമ്മാനം 1000 പൗണ്ടും ട്രോഫിയും
സെമി ഫൈനലിൽ എത്തുന്ന മറ്റ് രണ്ട് ടീമുകൾക്ക് 500 പൗണ്ട് വീതം ലഭിക്കും.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനും വിക്കറ്റ് നേടുന്ന താരത്തിനും 250 പൗണ്ട് വീതം പ്രത്യേക സമ്മാനമായി ലഭിക്കും.
ബെല്ലാവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ് കാര്ഡിഫ് പ്രധാന സ്പോൺസറായി എത്തുന്ന ഈ പരിപാടിക്ക് ആംപിൾ മോർട്ഗേജസ്, ഇൻഫിനിറ്റി മോർട്ഗേജ് ആൻഡ് പ്രൊട്ടക്ഷൻ അഡ്വൈസേഴ്‌സ്, ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, ലോ ആൻഡ് ലോയേഴ്‌സ്സ് സോളിസിറ്റേഴ്‌സ്, ടോംടൺ ട്രാവൽസ്, ബ്രൂവറി ഫീൽഡ് റെസ്റ്റോറന്റ്, ആപ്റ്റസ് ലീഗൽ, ജെഡി സ്റ്റോർസ്, കെയർ ക്രൂ, തെരേസാസ് ലണ്ടൻ, ദ ഡഫ്രിൻ ആംസ്, കൈരളി സ്പൈസസ് സെന്റർ കാർഡിഫ്, നാക്രെ ഹെയർ ആൻഡ് ബ്യൂട്ടി, ഗ്രേറ്റ് ഇന്ത്യൻ ക്വിസിൻ ന്യൂപോർട്ട്, ദ മല്ലു ഷോപ്പ് തുടങ്ങിയ നിരവധി പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രിക്കറ്റ് ആവേശത്തിനൊപ്പം കാരുണ്യത്തിന്റെ ഈ വലിയ കൂട്ടായ്മയിലേക്ക് യുകെയിലെ മുഴുവൻ മലയാളി കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
ന്യൂജഴ്സി: ലോകകപ്പ് വേദിയിൽ ഫ്രാൻസിന്റെ സൂപ്പർതാരം കിലിയൻ എംബാപ്പെ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. സെനഗലിനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ ലോകകപ്പിലെ അദ്ദേഹത്തിന്റെ ആകെ ഗോളുകൾ 14 ആയി. ഇതോടെ ബ്രസീൽ ഇതിഹാസം പെലെയുടെയും അർജന്റീന നായകൻ ലയണൽ മെസിയുടെയും ലോകകപ്പ് ഗോൾനേട്ടത്തെ എംബാപ്പെ പിന്നിലാക്കി.
27 വയസ്സ് തികയും മുൻപേ ഈ നേട്ടത്തിലെത്തിയ എംബാപ്പെ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ അതിവേഗം മുന്നേറുകയാണ്. ജർമനിയുടെ ഗെർഡ് മുള്ളറുടെ 14 ഗോളെന്ന നേട്ടത്തിനൊപ്പമെത്തിയ താരം ഇനി മറികടക്കേണ്ടത് ബ്രസീലിന്റെ റൊണാൾഡോയുടെ 15 ഗോളും ലോകകപ്പ് റെക്കോർഡ് ഉടമ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുമാണ്.
സെനഗലിനെതിരായ മത്സരത്തിൽ ഫ്രാൻസിന്റെ 3–1 വിജയത്തിനും എംബാപ്പെയുടെ പ്രകടനമാണ് അടിത്തറയായത്. ഈ ഇരട്ടഗോളോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. ലോകകപ്പ് റെക്കോർഡ് ഗോൾവേട്ടക്കാരനാകാനുള്ള യാത്രയിൽ എംബാപ്പെ ഇനി ഏതാനും ഗോളുകൾക്ക് മാത്രം അകലെയാണ്.
ടൊറന്റോ: സ്വന്തം നാട്ടിൽ ആദ്യമായി ലോകകപ്പ് മത്സരം കളിച്ച കാനഡയ്ക്ക് വിജയത്തോടെ തുടക്കം കുറിക്കാനായില്ല. ഗ്രൂപ്പ് ബിയിലെ ഉദ്ഘാടന മത്സരത്തിൽ ബോസ്നിയ–ഹെർസഗോവിനയുമായി 1–1 സമനില വഴങ്ങുകയായിരുന്നു സഹ ആതിഥേയരായ കാനഡ. പിന്നിലായ ശേഷം തിരിച്ചടിച്ചാണ് കാനഡ നിർണായകമായ ഒരു പോയിന്റ് സ്വന്തമാക്കിയത്.
21-ാം മിനിറ്റിൽ ജോവോ ലൂകിചിന്റെ ഹെഡറിലൂടെയാണ് ബോസ്നിയ ലീഡ് നേടിയത്. മത്സരത്തിന്റെ വലിയൊരു ഭാഗത്തും പന്തടക്കത്തിലും ആക്രമണങ്ങളിലും ആധിപത്യം പുലർത്തിയ കാനഡയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ തിരിച്ചടിയായി. ജോനാഥൻ ഡേവിഡിനും സഹതാരങ്ങൾക്കും ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ സാധിക്കാതെ പോയതോടെ ആതിഥേയർ സമ്മർദത്തിലായി.
എന്നാൽ 78-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സൈൽ ലാറിൻ കാനഡയുടെ രക്ഷകനായി. ബോക്സിനുള്ളിൽ ലഭിച്ച അവസരം ഗോളാക്കി മാറ്റിയ ലാറിൻ ടീമിന് സമനില സമ്മാനിച്ചു. അവസാന നിമിഷങ്ങളിൽ വിജയഗോളിനായി കാനഡ ശക്തമായി ശ്രമിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധം വഴങ്ങിയില്ല. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
യുകെയിലെ മികച്ച ടീമുകളുടെ സാന്നിധ്യം കൊണ്ടും, സംഘടനാ മികവുകൊണ്ടും യുകെയിൽ ഇതിനോടകം ശ്രദ്ധേയമായ വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ 4 -ാം മത് ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂൺ 6 -ാം തീയതി ശനിയാഴ്ച വെസ്‌റ്റ് യോർക്ക് ഷെയറിലെ തന്നെ മികച്ച ഫുട്ബോൾ ഗ്രൗണ്ടിലൊന്നായ വെസ്റ്റ് റൈഡിങ് എഫ് എ ഗ്രൗണ്ടിൽ ആണ് രാവിലെ 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കുക. ഈ വർഷത്തെ ടൂർണമെന്റിൽ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
കപ്പുയർത്തുന്ന ടീമിന് ഒന്നാം സമ്മാനമായ ആയിരത്തി ഒരുന്നൂറ്റി പതിനൊന്ന് പൗണ്ടും , റണ്ണർ അപ്പിന് അഞ്ഞൂറ്റി അമ്പത്തി അഞ്ച് പൗണ്ടും , മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും നൽകും. ഇതുകൂടാതെ മികച്ച ഗോളിക്കും , മികച്ച കളിക്കാരനും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനും ആകർഷകമായ സമ്മാനങ്ങൾ ഉണ്ട്. ടൂർണമെന്റിലെ മത്സരങ്ങൾ കണ്ട് ആസ്വദിക്കാൻ ഇംഗ്ലണ്ടിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും ക്ഷണിക്കുന്നതായി പ്രസിഡൻറ് ടോണി പാറടി അറിയിച്ചു.

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.
venue : West Riding FA
LS 26 8 NX
അഹമ്മദാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നിലനിർത്തി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 42 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലിയാണ് വിജയശിൽപി.
കോലിക്ക് പുറമെ വെങ്കടേഷ് അയ്യർ 15 പന്തിൽ 32 റൺസും ടിം ഡേവിഡ് 24 റൺസും നേടി നിർണായക സംഭാവന നൽകി. ദേവ്ദത്ത് പടിക്കൽ, രജത് പടീദാർ, ക്രുനാൽ പാണ്ഡ്യ എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും കോലിയുടെ ഉത്തരവാദിത്തമുള്ള ഇന്നിങ്സ് ആർസിബിയെ അനായാസ വിജയത്തിലേക്ക് നയിച്ചു. റാഷിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഗുജറാത്തിന് മത്സരത്തിൽ തിരിച്ചുവരാനായില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. 37 പന്തിൽ പുറത്താകാതെ 50 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ റാസിഖ് സലാം ദർ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതവും നേടി ഗുജറാത്തിനെ പിടിച്ചുകെട്ടി.


