ഇന്ത്യയില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന കരാറില്‍ ഇന്ത്യയും യു.കെയും ഒപ്പുവച്ചു. ഇന്ത്യയില്‍ നിന്നും യുകെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ജോലി തേടാന്‍ ഒരുങ്ങുന്ന നഴ്‌സുമാര്‍, പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍, ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഗുണം ചെയ്യുന്ന കരാര്‍ നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ് ഇരു സര്‍ക്കാരുകളും.
ഇന്ത്യയും യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും തമ്മിലുള്ള ദീര്‍ഘകാല ബന്ധവും ഈ രണ്ട് രാജ്യങ്ങളിലെയും ആരോഗ്യ-പരിപാലന സംവിധാനങ്ങളിലെ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സംഭാവനയും അംഗീകരിച്ചു കൊണ്ടാണ് പുതിയ കരാര്‍ രൂപപ്പെട്ടത്.
പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍/പ്രീ-യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് യുകെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള അവസരം ലഭിക്കുകയും നിര്‍ദ്ദിഷ്ട സ്ഥാപനങ്ങളിലോ മാനദണ്ഡത്തിനനുസരിച്ചുള്ള പ്രോഗ്രാമുകളിലോ ചേരുന്നതിനുള്ള അവസരവും കരാര്‍ പ്രകാരം പരിഗണിക്കും.
ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനൊപ്പം എല്ലാ മേഖലകളിലും ആരോഗ്യ പരിപാലന ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും വൈദഗ്ധ്യവും ആശയങ്ങളും കൈമാറുന്നതിലും കരാര്‍ ലക്ഷ്യമിടുന്നു.
നഴ്സിംഗില്‍ ഓരോ രാജ്യത്തെയും റെഗുലേറ്ററി ബോഡികളെ വിശ്വാസത്തിലെടുത്തുകൊണ്ടാകും കരാര്‍ പ്രവര്‍ത്തിക്കുക. ഈ കരാര്‍ പ്രാബല്യത്തില്‍ വന്ന് 12 മാസത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളുടെ യോഗ്യതകള്‍, ലൈസന്‍സിംഗ്, രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്നിവ അംഗീകരിക്കാമെന്ന പരസ്പര സമ്മതമാണ് കരാര്‍ ഉറപ്പാക്കുക.
ഓരോ രാജ്യത്തിന്റെയും ആവശ്യകതകള്‍ തിരിച്ചറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഓരോ റെഗുലേറ്റര്‍മാരും സ്വീകരിക്കും. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മെച്ചപ്പെട്ട നഴ്‌സ് പരിശീലനത്തെ യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും അംഗീകരിക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവ മുഖേന കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാകും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക.
യുകെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ നിലവിലുള്ള നിലവാരത്തെ അടിസ്ഥാനമാക്കിയാകും പരിശീലനത്തിന്റെ മാനദണ്ഡവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമൊക്കെ തീരുമാനിക്കുക. മാനസികാരോഗ്യം, ക്രിട്ടിക്കല്‍ കെയര്‍, ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍, പാലിയേറ്റീവ് കെയര്‍, കമ്മ്യൂണിറ്റി കെയര്‍, നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ എന്നിവയടക്കമുള്ള നഴ്സിംഗ് സ്പെഷ്യാലിറ്റി പരിശീലനം യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും വികസിപ്പിക്കും.
യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും അവിടുത്തെ പരിശീലന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, റെഗുലേറ്റര്‍മാര്‍ എന്നിവരുമായി ഇന്ത്യയില്‍ നിന്നുള്ള അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകളുടെ കൂടുതല്‍ പരിശീലനവും റിക്രൂട്ട്‌മെന്റും കരാര്‍ വഴി വര്‍ദ്ധിപ്പിക്കും. ഒക്യുപ്പേഷണല്‍ തെറാപ്പി, ഡയറ്റീഷ്യന്‍ ,റേഡിയോഗ്രാഫി (മെഡിക്കല്‍ റേഡിയോളജി, ഇമേജിംഗ് ആന്‍ഡ് തെറാപ്പിറ്റിക് ടെക്നോളജി), ഓപ്പറേറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രാക്ടീഷണേഴ്സ് എന്നിവയിലായിരിക്കും പരിശീലനം മെച്ചപ്പെടുത്തുക.
ഇതിന് പുറമേ മെഡിക്കല്‍ ലബോറട്ടറി ആന്റ് ലൈഫ് സയന്‍സസ്, ഫിസിയോതെറാപ്പി, ഒഫ്താല്‍മിക് സയന്‍സ് പ്രൊഫഷന്‍സ്, കമ്മ്യൂണിറ്റി കെയര്‍, ബിഹേവിയറല്‍ ഹെല്‍ത്ത്, സമാനമായ മറ്റ് തൊഴിലുകള്‍, മെഡിക്കല്‍ ടെക്നോളജിസ്റ്റുകളും ഫിസിഷ്യന്‍ അസിസ്റ്റന്റ്, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്സ് എന്നിവയിലും മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ സംവിധാനമുണ്ടാവും.
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിനുള്ള നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തേണ്ടതുണ്ടോയെന്നതും കരാറിന്റെ ഭാഗമായി രൂപീകരിക്കുന്ന പുതിയ വര്‍ക്കിംഗ് ഗ്രൂപ്പ് പരിശോധിക്കുന്നുണ്ട്. വര്‍ക്കിങ് ഗ്രൂപ്പുകള്‍ ആറു മാസത്തിനുള്ളില്‍ തന്നെ വിവരങ്ങള്‍ ലഭ്യമാക്കേണമെന്നാണ് പൊതു കരാറിലുള്ള നിര്‍ദേശം.
രജിസ്ട്രേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കുക, കഴിവുകളും വൈദഗ്ധ്യവും മാപ്പ് ചെയ്യുക എന്നിവയും കരാറിന്റെ ഭാഗമാണ്. വൈദഗ്ധ്യത്തിന്റെ കുറവുകള്‍ നികത്തുന്നതിലും സഹകരണവും പരിശീലനവും ലഭ്യമാക്കും.
യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രൊഫഷണല്‍ വിഭാഗങ്ങളുടെയും വൈദഗ്ധ്യക്കുറവുകളുടെ ഡാറ്റകളും ഇന്ത്യയുമായി കൈമാറും. കൂട്ടു ചേര്‍ന്ന് ഈ കുറവുകള്‍ നികത്താന്‍ പദ്ധതിയുണ്ടാക്കും.
ഇതിന്റെയൊക്കെ ഭാഗമായി യുകെയിലെയും ഇന്ത്യയിലെയും പരിശീലന സ്ഥാപനങ്ങള്‍ക്കിടയില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കും. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ജോലിയിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന്, ഇന്ത്യയിലെ അപേക്ഷകരുടെയും യുകെയിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും തൊഴിലുടമകളെ ഉള്‍പ്പെടുത്തി കര്‍മ്മ പദ്ധതി വികസിപ്പിക്കും.
ഇന്ത്യയിലും യുകെയിലും വിദ്യാഭ്യാസം, ഭാഷാ പരിശീലനം, പരിശീലന അവസരങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരിശീലനത്തിനും വിദ്യാഭ്യാസ പരിപാടികള്‍ക്കുമായി സംയുക്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ഇന്ത്യയിലെയും യുകെയിലെയും വിവിധ സ്ഥാപനങ്ങളും കൂടി മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ അടിസ്ഥാനത്തില്‍ ഒപ്പുവെയ്ക്കുന്നതോടെ കരാര്‍ നടപ്പിലായിത്തുടങ്ങും. വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ കൂടി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കപ്പെട്ടാല്‍ പദ്ധതി പ്രാവര്‍ത്തികമാവും
ഇന്ത്യന്‍ സര്‍ക്കാറിന് വേണ്ടി, മെഡിക്കല്‍ എജ്യുക്കേഷന്‍ / നഴ്‌സിംഗ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയും യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടനും നോര്‍ത്തേണ്‍ അയര്‍ലണ്ടിനും വേണ്ടി ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പെര്‍മനന്റ് സെക്രട്ടറിയുമാണ് പൊതുകരാറില്‍ ഒപ്പ് വെച്ചിരിക്കുന്നത്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
പണ്ട് വല്യപാവാടയും ബ്ലൗസും ഇടാൻ വളരെ കൊതിയുള്ളൊരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു . നാട്ടുകാരുടെ ചൂഴ്ന്നനോട്ടം ഭയന്നവൾ സ്‌കൂളെത്തും വരെ അവളുടെ അടിവസ്ത്രം പിന്നുകൊണ്ടു കുത്തി ഒതുക്കി വച്ചും, ബുക്കൾകൊണ്ട് മറച്ചും ശ്വാസം അടക്കിപ്പിടിച്ചു നടന്നിരുന്നൊരു കൂട്ടുകാരി …ആ അതെ നാട്ടിലാണ് ഈയിടെ നമ്മുടെ പെൺകുഞ്ഞുങ്ങളെക്കൊണ്ട് തുണിയുരിപ്പിച്ചു പരീക്ഷ എഴുതിപ്പിച്ചത് …
എന്നിരുന്നാലും മേലധികാരികളെ തെറി പറയും മുമ്പ് നീറ്റ് പരീക്ഷയുടെ റൂൾസ് ആൻഡ് റെഗുലേഷനിൽ ഇന്നതരം വസ്ത്രങ്ങൾ ഇടാൻ പാടില്ലായെന്ന് പറഞ്ഞിട്ടുണ്ടോ എന്നറിയേണ്ടതുണ്ട് . കാരണം പറയുന്നതിന് നേർ വിപരീതം കാണിക്കുകയെന്നത് നമ്മൾ മനുഷ്യരിൽ ചിലരുടെ ഒഴിച്ചുകൂട്ടാനാകാത്ത സ്വഭാവങ്ങളിൽ ഒന്നാണ് .
ഇനി അഥവാ പരീക്ഷയുടെ നിയമാവലികളിൽ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞിട്ടില്ലെങ്കിൽ കുട്ടികളോട് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണ് . കാരണം വന്ന് വന്ന് നമ്മുടെ കേരളം ഓരോദിവസവും പലരീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . നൂറു ശതമാനം സാക്ഷരത പട്ടം മേടിച്ച, ലോഡുകണക്കിന് ഡോക്ടർമാരും നേഴ്സുമാരും ബിരുദാനന്ത ബിരുദധാരികളുമുള്ള നമ്മുടെ പാവക്കപോലത്തെ കൊച്ചു കേരളത്തിൽ നമ്മുടെ പുതുതലമുറ പെൺകുഞ്ഞുങ്ങൾ അടുത്തതലമുറയിലേക്ക് കുഞ്ഞുങ്ങളെ പെറ്റുവളർത്തി കൊണ്ടുവരേണ്ടവർ , കാർന്നോന്മാർ ദേവിയെന്ന് പട്ടം കൊടുത്താലങ്കരിച്ചവർ , നാളത്തെ കേരളത്തിന്റെ ഹൃദയസ്തംഭനം നോക്കേണ്ടവരുടെ ഹൃദയം തല്ലിചതപ്പിച്ചു നീറ്റു പരീക്ഷ നല്ല നീറ്റായി തന്നെ അവരെക്കൊണ്ട് തുണിയില്ലാതെ എഴുതി തീർപ്പിച്ചതിൽ തലകുനിക്കേണ്ടിവരും ….
എവിടെയാണ് കേരളമേ നിന്റെ ദേവി സങ്കൽപം ?
എവിടെയാണ് കേരളമേ നീ നേടിയെടുത്ത കൊട്ടപ്പടി വിദ്യാഭ്യാസം ?
എവിടാണ് നിന്റെ സാംസ്‌കാരിക പൈതൃകം ?
എവിടാണ് നീ വാതോരാതെ സംസാരിക്കുന്ന സ്ത്രീ സമസ്ത്വം , സ്ത്രീ സ്വാതന്ത്രം, സ്ത്രീ സുരക്ഷ?…
ഇന്ന് നമ്മൾക്ക് കണ്ടു പരിചയമുള്ള ആ കേരളം മരിച്ചു ..പണക്കൊതിയും, സ്ഥാന കൊതിയും , ജാതി കോമരങ്ങളും ,ലൈംഗിക അഭിനിവേശവും , വെറുപ്പും വിദ്വേഷവുമെല്ലാം കൂടി നമ്മുടെ കുഞ്ഞു കേരളത്തെ വലിച്ചു കീറി തേച്ചൊട്ടിച്ചിരിക്കുന്നു . ജീവനിൽ കൊതിയുള്ള പുതു തലമുറ പണം കടമെടുത്തും ഇന്ത്യയല്ല “കേരളം ” വിടുന്നു . ഇതിനെല്ലാമൊരു അറുതിവരണമെങ്കിൽ , ആവതില്ലാത്തവനെ കൊണ്ടിനിയും വഞ്ചി തുഴയിപ്പിക്കരുത് …പുതുതലമുറ , പണക്കൊതി ഇല്ലാത്തവൻ , മറ്റുള്ളവരുടെ മുഖവും ജാതിയും തിരിച്ചറിയാതെ ശിക്ഷണം നടപ്പിലാക്കാൻ കഴിവുള്ളവൻ അധികാരം കയ്യിലെടുക്കണം . അല്ലെങ്കിൽ നമ്മുടെ അപ്പനമ്മാർ ആ പാവക്കത്തോട്ടത്തിൽ കിടന്ന് കയ്പുനീര് കുടിച്ചു മരിക്കേണ്ടിവരും …
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളിയായ രാജ് പോളിന്റെ പിതാവ് പി. കെ. പൗലോസ് വാക്‌സോപ്പിൽ നിര്യാതനായി. കേരളത്തിൽ ചാലക്കുടിക്കടുത്ത് ചട്ടികുളം മണലായി പരേതനായ പരിയായം കുര്യപ്പന്റ് മകനാണ് . മെയ് 22 ാം തീയതിയാണ് യുകെയിലെത്തിയത്. ചെറിയ ശ്വാസ തടസ്സത്തെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നു. പരേതന് 72 വയസ് ആയിരുന്നു.
മേരി പൗലോസാണ് ഭാര്യ . മക്കൾ : രാജ് പോൾ, രജന , രഞ്ജി .മരുമക്കൾ : സിമി, രവീഷ്, വിൻ മോൻ
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
കഴിഞ്ഞ 12 വര്‍ഷമായി യുകെ മലയാളിയാണ് രാജ്. ഇദ്ദേഹം പോര്‍ട്‌സ്മൗത്തില്‍ നീണ്ട കാലം കഴിഞ്ഞ ശേഷമാണു വര്‍സോപ്പില്‍ ജോലിക്കെത്തുന്നത്. ഡോണ്‍കാസ്റ്റര്‍ ബസ്സറ്റലോ ഹോസ്പിറ്റലിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഇതേ ആശുപത്രിയില്‍ തന്നെയാണ് അസുഖബാധിതനായ പിതാവിനെ ചികിത്സക്ക് എത്തിച്ചതും.
രാജ് പോളിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കാർഡിഫ് : എട്ടാം വയസിൽ ലോക റെക്കോർഡ് സ്വന്തമാക്കി യുകെയിലെ മലയാളി പെൺകുട്ടി. 195 രാജ്യങ്ങളുടെ തലസ്ഥാനവും നാണയവും ഏറ്റവും വേഗത്തിൽ പറഞ്ഞ പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് ഇനി ആനി വിൻസ്റ്റണിന് സ്വന്തം. വെയിൽസിലെ കാർഡിഫിൽ സ്ഥിരതാമസമാക്കിയ മുവാറ്റുപുഴ സ്വദേശി വിൻസ്‌റ്റൺ ജേക്കബിന്റെയും ജിൻസി വിൻസ്‌റ്റണിന്റെയും മൂത്ത മകളാണ് ആനി. രണ്ട് വയസ്സുള്ള ജേക്കബ് വിൻസ്റ്റൺ സഹോദരനാണ്. 7 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ 195 രാജ്യങ്ങളുടെ തലസ്ഥാനവും നാണയവും പറഞ്ഞാണ് ആനി റെക്കോർഡ് സ്വന്തം പേരിലാക്കിയത്. 10 വയസ്സുകാരിയുടെ പേരിലുണ്ടായിരുന്ന 12 മിനിറ്റ് 24 സെക്കൻഡിന്റെ റെക്കോർഡാണ് കാർഡിഫിലെ പോൻസ്‌പ്രെനോ പ്രൈമറി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ ആനി തകർത്തത്.
OMG ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് സംഘടിപ്പിച്ച ലൈവ് സ്ട്രീം ഇവന്റിലായിരുന്നു ഈ റെക്കോർഡ് നേട്ടം. 3 വയസുള്ളപ്പോൾ തന്നെ അച്ഛൻ മകൾക്കു ലോകരാജ്യങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കുമായിരുന്നു. നേഴ്‌സറി, സ്‌കൂൾ യാത്രകൾക്കിടയിൽ ലോകത്തിലെ വിവിധ രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച് ആനിനോട് സംസാരിച്ചു. ഇങ്ങനെയാണ് കൂടുതൽ പഠിക്കാനും അറിയാനുമുള്ള ആഗ്രഹം കുട്ടിക്കാലം മുതൽ ഉണ്ടാകുന്നത്. പതിയെ രാജ്യങ്ങളുടെ തലസ്ഥാനവും അവിടുത്തെ നാണയങ്ങളും ആനി പഠിച്ചു തുടങ്ങി.
‘‘ചെറുപ്പത്തിലേ വിവരങ്ങൾ പെട്ടെന്നു മനസ്സിലാക്കാനും ഹൃദ്യസ്ഥമാക്കാനും ആനിക്ക് കഴിയുന്നുണ്ടെന്നു ഞങ്ങൾ മനസ്സിലാക്കി. ലോക റെക്കോർഡ് നേടുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. വാക്കുകൾ കൊണ്ടു ഞങ്ങളുടെ സന്തോഷം അറിയിക്കാനാവില്ല. ഇത് ഭാവിയിൽ അവളെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുമെന്നു വിശ്വസിക്കുന്നു.’’– ആനിയുടെ മാതാപിതാക്കൾ പറഞ്ഞു. പുതിയ തലസ്ഥാനങ്ങളും നാണയങ്ങളും പഠിക്കാൻ ആഴ്ചയിൽ 15–20 മിനിറ്റാണ് ആദ്യ കാലത്ത് ചെലവഴിച്ചിരുന്നത്. പിന്നീട് ദിവസവും പഠിക്കാൻ തുടങ്ങിയെന്നും ആനി പറയുന്നു. എല്ലാം പഠിച്ചെടുക്കാന്‍ നാലു വർഷം വേണ്ടി വന്നു. അടുത്തിടെ മരണപ്പെട്ട തന്റെ മുത്തച്ഛന് ഈ നേട്ടം സമർപ്പിക്കുന്നതായി ആനി പറഞ്ഞു.
പഠനത്തിനു പുറമേ ബാഡ്മിന്റൺ, കുങ്ഫു, നീന്തൽ എന്നിവയാണ് ആനിയുടെ മറ്റു വിനോദങ്ങൾ. നിലവിൽ അണ്ടർ 11 ബാഡ്മിന്റൺ ചാമ്പ്യനായ ആനി അടുത്തിടെ വെൽഷ് ടീം ട്രയലിനായി തിരഞ്ഞെടുക്കപ്പെട്ടു. വിൻസ്റ്റൺ ജേക്കബ് ചാർട്ടേഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പാർട്‌ണർഷിപ്പ് തലവനായും ജിൻസി വിൻസ്റ്റൺ കാർഡിഫ് യൂണിവേഴ്‌സിറ്റിയിലെ ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റന്റായും പ്രവർത്തിക്കുന്നു. 2006-ലാണ് കുടുംബം യുകെയിലേക്ക് കുടിയേറിയത്.
ചാലക്കുടി മേഖലയിൽ നിന്നും യുകെയിൽ ഉള്ളവർ നാളെ ജൂലൈ 16 ശനിയാഴ്ച ബർമിൻഹാം അടുത്തുള്ള വാൾസാളിൽ ഒത്തുചേരുന്നു. കോവിഡിനെ തുടുർന്നുള്ള രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായാണ് നാളെ എല്ലാവരും നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പുതുക്കാൻ ഒത്തുകൂടുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ യുകെ യുടെ നാനാഭാഗങ്ങളിൽ നിന്നുള്ള എല്ലാവരും പങ്കെടുക്കും. പ്രീസ്റ്റനിൽ നിന്നുള്ള ഷാജു വാളുരാൻ നേതൃത്വം കൊടുക്കുന്ന ചെണ്ടമേളം ഉണ്ടായിരിക്കും. കുട്ടികളുടെയും, മുതിർന്നവരുടെയും, കലാപരിപാടികൾ അണിയറയിൽ ഒരുക്കുന്നുണ്ട്. വിഭവസമൃദ്ധമായ നാടൻ സദ്യയും ഒരുക്കുന്നുണ്ട്. ഇനിയും ഈ കൂട്ടായ്മയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.
പ്രസിഡന്റ് സൈബിൻ പാലാട്ടി 07411615189
സെക്രട്ടറി ബിജു അംബുക്കൻ 07903959086
ട്രെഷറർ ഷൈജി ജോയ് 07846792989
16 ജൂലൈ 2022 10am -6pm
Venue :
Aldridge community center,
Walsall, WS9 8AN.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : യൂറോപ്യൻ യൂണിയന്റെ യുകെ പാസ്‌പോർട്ടുകൾ ഇപ്പോഴും കൈവശം വച്ചിരിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇത് ശ്രദ്ധിക്കുക. വേനലവധി ആഘോഷിക്കാൻ പുറപ്പെടുന്നതിന് മുൻപ് തന്നെ നിങ്ങളുടെ ഐഡി ഇപ്പോഴും സാധുതയുള്ളതാണോ എന്ന് പരിശോധിക്കണം. കാരണം, നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ച് പാസ്‌പോർട്ടിന്റെ സാധുത വിലയിരുത്താം. യുകെ പൗരന്മാരുടെ പാസ്‌പോർട്ട് കാലാവധി മൂന്നോ ആറോ മാസം ശേഷിക്കണമെന്ന് മിക്ക രാജ്യങ്ങളും ആവശ്യപ്പെടുന്നു.
പാസ്പോർട്ട് കാലാവധി ഇനി ആറു മാസത്തിനു മുകളിൽ ഉണ്ടെങ്കിൽ മാത്രമേ 70 രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയൂ. തായ്‌ലൻഡ്, യുഎഇ, ഈജിപ്ത്, ഖത്തർ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങൾ, യാത്രയ്ക്ക് മുമ്പ് പാസ്‌പോർട്ടിന് ആറു മാസത്തെ കാലാവധി കൂടി ഉണ്ടായിരിക്കണമെന്ന് പറയുന്നു. അതേസമയം, ഓസ്ട്രിയ, മാൾട്ട, ബെൽജിയം, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ പാസ്പോർട്ട് കാലാവധി മൂന്നു മാസം മതി.
നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യം ഇതിൽ ഏത് നിയമമാണ് പിന്തുടരുന്നതെന്ന് മനസിലാക്കി ആവശ്യമെങ്കിൽ പാസ്പോർട്ട് പുതുക്കണം. ബ്രിട്ടീഷ് സർക്കാർ പറയുന്നതനുസരിച്ച്, പുതുക്കിയ പാസ്‌പോർട്ട് ലഭിക്കാൻ പത്ത് ആഴ്ച സമയം വേണ്ടിവരും. എന്നാൽ, പുതിയ പാസ്പോർട്ട് വേഗം ലഭിക്കാൻ പാസ്‌പോർട്ട് ഓഫീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും ഓൺലൈനായി പണമടയ്ക്കുകയും ചെയ്യുക.
മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന ബ്രിട്ടീഷുകാരിൽ നിന്ന് അടുത്ത വർഷം മുതൽ അധിക ഫീസ് ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. യൂറോപ്പിലുള്ളതും എന്നാൽ യൂറോപ്യൻ യൂണിയനിൽ ഇല്ലാത്തതുമായ നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും ഫീസ് ബാധകമാകും.
യു.കെയിലാദ്യമായി പുതിയ രണ്ട് ഫംഗസ് വിഭാഗത്തില്‍പ്പെടുന്ന രണ്ടിനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അമാന്റിയ ഗ്രോന്‍ലാന്‍ഡിക്ക (Amanita groenlandica), അക്രോഡോന്‍ഡിയം അന്റാര്‍ട്ടിക്കം (Acrodontium Antarcticum) എന്നിങ്ങനെ പുതിയ ഫംഗസുകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ആര്‍ട്ടിക്-ആല്‍പൈന്‍ സസ്യങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയുള്ള കെയ്ണ്‍ഗോംസ് മലനിരകളിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.
ജെയിംസ് ഹൂട്ടന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് പുതിയ ഇനം ഫംഗസ്സുകള്‍ കണ്ടെത്താന്‍ സഹായകരമായത്. 73 വോളണ്ടിയര്‍മാരുടെ സഹായവും ഇതിനായി ഉപയോഗപ്പെടുത്തി. ശേഖരിച്ച 200 ഓളം മണ്ണിന്റെ സാംപിളുകളില്‍ നിന്നും 2,748 ഇനം ഫംഗസുകളെ തിരിച്ചറിഞ്ഞു.
സ്‌ക്വാമാനിറ്റ (Squamanita) എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരിനം ഫംഗസിനെയും മേഖലയില്‍ കണ്ടെത്തി. യു.കെയിലെ തന്നെ അപൂര്‍വവും പവിഴപ്പുറ്റുകള്‍ക്ക് സമാനമായ രൂപസാദൃശ്യമുള്ളതുമായ വയലറ്റ് കോറല്‍ ഫംഗസുകളുടെ (Violet Coral Fungus) സാന്നിധ്യവും മലനിരകളിലുണ്ട്. ആല്‍പൈനുകളുടെ ആവാസവ്യവസ്ഥയില്‍ ഇത്തരം ഫംഗസുകളും പ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് വിദ്ഗധര്‍ പറയുന്നത്.
കലാരംഗത്തെ വൈവിധ്യ പൂർണമായ അവതരണ മികവിലൂടെ യുകെയിലെ സാംസ്കാരിക സംഘടനകളിൽ പ്രമുഖസ്ഥാനം ലഭിച്ചിട്ടുള്ള
ടീം നീലാംബരി ഈ വർഷവും സംഗീതവിരുന്ന് സംഘടിപ്പിക്കുകയാണ്.
വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമാണ്
ടീം നീലാംബരിക്ക് ഈ രംഗത്തുള്ളത്
അതുല്യ പ്രതിഭകളായ മഹാരഥന്മാരെ ജനഹൃദയങ്ങളിൽ ഉറപ്പിക്കുവാൻ ,
അവരുടെ ഓർമ്മകളുടെ മണിച്ചെപ്പു തുറക്കുവാൻ ,
യുകെയിലെ കലാകാരന്മാരായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ –
ടീം നീലാംബരി എന്നും കൂടെയുണ്ട്.
ഈ വർഷം 2022 ൽ ഒരു പുതിയ ലക്ഷ്യമാണ് ടീം നീലാംബരിയുടെ മനസ്സിലുള്ളത് –
മുളയിട്ടു വളർന്നുവരുന്ന കലാപ്രതിഭകൾക്ക് – യുവജനങ്ങൾക്ക് ജന മധ്യത്തിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സുവർണ്ണാവസരം .
മലയാളത്തെ ഭാവനകൊണ്ട് സമ്പന്നമാക്കിയ പ്രിയ ഗാനരചയിതാക്കളെയും
ഭാവസാന്ദ്രമായ സ്വരമാധുര്യത്താൽ
അനുവാചക ഹൃദയങ്ങളിൽ ആനന്ദത്തിന്റെ പാലാഴി തീർത്ത സംഗീതപ്രതിഭകളെയും വീണ്ടും നെഞ്ചോട് ചേർക്കുവാൻ
2022 ഒക്ടോബർ 1 തീയതി
St Edward School hall poole- BH15 3HY ൽ
ഒരു പുതിയ
സംഗീതവിരുന്ന് സംഘടിപ്പിക്കുന്നു.
രാഗഭാവതാളവിസ്മയങ്ങളുടെ പടവുകളേറുന്ന കൗമാര – യുവപ്രതിഭകളെ നേരിൽക്കാണാനും അവരുടെ ഹൃദ്യമായ സ്വരരാഗമാധുരി ആസ്വദിക്കുവാനും പ്രോത്സാഹനവും പ്രതീക്ഷയും പകരുവാനും
പ്രിയ ജനങ്ങളെ കലാസ്നേഹികളെ ഹൃദയത്തോടു താലോലിക്കുവാനും നിങ്ങൾക്കൊരവസരം വന്നെത്തിയിരിക്കുന്നു.
അന്നത്തെ സുവർണ്ണ സായാഹ്നത്തിലെ സംഗീതസപര്യയിൽ പങ്കാളികളാകുവാൻ
ടീം നീലാംബരി
താങ്കളെയും കുടുംബത്തെയും ഹാർദ്ദമായി ക്ഷണിക്കുന്നു.
സ്വാഗതം ചെയ്യുന്നു
ടീം നീലാംബരിക്കുവേണ്ടി
_മനോജ് മാത്രാടൻ_
+44 7474 803080
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം യുകെയിലുടനീളം 200,000-ത്തിലധികം കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം 200,247 കോവിഡ് മരണങ്ങൾ സംഭവിച്ചു, കഴിഞ്ഞ ആഴ്ചയിൽ 294 എണ്ണം. ഈ കണക്കുകളിൽ കോവിഡ് -19 മൂലമുള്ള മരണങ്ങളും വൈറസ് ഉൾപ്പെട്ട മരണങ്ങളും ഉൾപ്പെടുന്നു.
2021 ജനുവരി ആദ്യം യുകെയിൽ 100,000-ത്തിലധികം മരണങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. വാക്‌സിനേഷൻ എടുക്കൽ, വൈറസിനെ എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ, സാമൂഹിക അകലം പാലിക്കൽ എന്നിവയെല്ലാം മരണസംഖ്യ കുറയുന്നതിന് കാരണമായതിനാൽ മരണസംഖ്യ ഇരട്ടിയാക്കാൻ ഒന്നര വർഷത്തിലേറെ സമയമെടുത്തു. എന്നിരുന്നാലും, ഈ നാഴികക്കല്ല് കോവിഡ് -19 ന്റെ തുടർച്ചയായ ആഘാതത്തിന്റെ ഓർമ്മപ്പെടുത്തലാണ്, മരണങ്ങളുടെ നാലിലൊന്ന് കഴിഞ്ഞ വർഷം സംഭവിച്ചു.
ആദ്യ രണ്ട് തരംഗങ്ങളിൽ 150,000-ലധികം മരണങ്ങൾ ഉണ്ടായി, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ആ കണക്കിന് അടുത്തെങ്ങുമില്ല, കാരണം അവർ പകർച്ചവ്യാധിയുടെ തുടക്കത്തിൽ വ്യത്യസ്ത നടപടികൾ സ്വീകരിച്ചു.
“അതിൽ 50,000 മരണങ്ങളും കഴിഞ്ഞ വേനൽക്കാലത്തിനു ശേഷം സംഭവിച്ചു. പ്രതിവർഷം 50,000 മരണങ്ങൾ എന്ന നിർദ്ദേശം അതിരുകടന്നതായി തോന്നിയ ഒരു കാലമുണ്ടായിരുന്നു, എന്നിട്ടും വാർഷിക ഫ്ലൂ സീസണിൽ നിന്നുള്ള മരണസംഖ്യയേക്കാൾ വളരെ കൂടുതലായിരിക്കുമ്പോൾ ഇത് അങ്ങനെയാണെന്ന് ഞങ്ങൾ അംഗീകരിച്ചതായി തോന്നുന്നു, ”പ്രൊഫസർ ക്രിസ്റ്റീന പാഗൽ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ക്ലിനിക്കൽ ഓപ്പറേഷൻ റിസർച്ച് യൂണിറ്റിന്റെ ഡയറക്ടറാണ്.
ഔവർ വേൾഡ് ഇൻ ഡാറ്റ പ്രകാരം യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യ യുകെയിലുണ്ട്, കൂടാതെ ഒരു ദശലക്ഷത്തിന് 2,689 മരണനിരക്കും. ഈ നിരക്ക് ഹംഗറി, ഇറ്റലി അല്ലെങ്കിൽ പോളണ്ടിനെ അപേക്ഷിച്ച് കുറവാണ്, എന്നാൽ സ്പെയിനേക്കാൾ കൂടുതലാണ്, ഒരു ദശലക്ഷം ആളുകൾക്ക് 2,295 മരണനിരക്ക്, ഫ്രാൻസിൽ 2,230, ജർമ്മനി, ഒരു ദശലക്ഷത്തിൽ 1,704 മരണങ്ങൾ, നമ്മുടെ വേൾഡ് ഇൻ ഡാറ്റയുടെ കണക്കുകൾ പ്രകാരം 12 ജൂലൈ.
ഔവർ വേൾഡ് ഇൻ ഡാറ്റ പ്രകാരം, യുകെയിലെ അധിക മരണനിരക്ക് മറ്റ് യൂറോപ്യൻ ശരാശരിയേക്കാൾ കൂടുതലാണ്, ഇത് ഒരു ദശലക്ഷം ആളുകൾക്ക് 2,098 എന്ന നിരക്കിൽ പ്രവർത്തിക്കുന്നു, ജർമ്മനിയുടെ ഇരട്ടി 1,117 ആണ്.
മരണസർട്ടിഫിക്കറ്റുകളിൽ വൈറസിനെ പ്രധാന കാരണമായോ സംഭാവന ചെയ്യുന്ന ഘടകമായോ പരാമർശിച്ചവരുമായി താരതമ്യപ്പെടുത്തുമ്പോൾ, മരണത്തിന്റെ പ്രാഥമിക കാരണമായി കോവിഡ് മൂലം മരിക്കുന്ന ആളുകളുടെ അനുപാതവും പകർച്ചവ്യാധിയുടെ കാലത്ത് കുറഞ്ഞു.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും പാൻഡെമിക്കിന്റെ ഇതുവരെയുള്ള രജിസ്ട്രേഷൻ കണക്കുകളുടെ വിശകലനം കാണിക്കുന്നത്, ആദ്യ തരംഗത്തിൽ, 91% ആളുകൾ നേരിട്ട് കോവിഡ് ബാധിച്ച് മരിച്ചു എന്നാണ്.
ഒമൈക്രോൺ പ്രബലമായ വകഭേദമായി മാറിയതിനുശേഷം, ഈ കണക്ക് കോവിഡ് മരണങ്ങളിൽ 68% ആയി കുറഞ്ഞു, 60% മരണങ്ങളും കഴിഞ്ഞ ആഴ്ചകളിൽ വൈറസ് മൂലമുണ്ടാകുന്ന തീവ്രത കുറഞ്ഞതിന്റെയും വാക്‌സിൻ വിക്ഷേപണത്തിന്റെ വിജയത്തിന്റെയും ഫലമായി.
200,247 എന്ന കണക്ക് കോവിഡ് ഡാഷ്‌ബോർഡിൽ റിപ്പോർട്ട് ചെയ്തതിൽ നിന്ന് അല്പം വ്യത്യസ്തമാണ്, ഇത് രജിസ്ട്രേഷൻ ഡാറ്റയും പോസിറ്റീവ് ടെസ്റ്റിന്റെ 28 ദിവസത്തിനുള്ളിൽ സർക്കാർ തിരഞ്ഞെടുത്ത മരണങ്ങളുടെ എണ്ണവും ഉപയോഗിക്കുന്നു, ഇത് ബുധനാഴ്ച രാവിലെ 9.30 വരെ 177,977 ആയിരുന്നു.
ഷൈമോൻ തോട്ടുങ്കൽ
കോവിഡ് മൂലം മാറ്റിവച്ച ഇടവേളകൾക്ക് ശേഷം നടന്ന 7 ബീറ്റ്‌സ് സംഗീതോത്സവം അക്ഷരാർഥത്തിൽ ബെഡ്ഫോർഡിനെ ഇളക്കിമറിച്ചു .ബെഡ്ഫോർഡിലെ അഡിസൺ സെന്ററിൽ നടന്ന അഞ്ചാമത് സംഗീതോത്സവം മുൻവർഷങ്ങളിൽ നിന്നും ഏറെ വിഭിന്നമായിരുന്നു, പാട്ടും നൃത്തവും , കോമഡിയും. ഒ എൻ വി അനുസ്മരണവും ഒക്കെ ആയി എട്ടു മണിക്കൂറോളം നീണ്ടു നിന്ന പരിപാടിയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയവരും കാണികളായി എത്തിയവരും മനം നിറഞ്ഞാണ് മടങ്ങിയത്. സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനും ഗായകനുമായ ജോമോൻ മാമ്മൂട്ടിലും ഭാര്യ ജിൻസിയും മക്കളായ ഡെന്ന ജോമോൻ , ഡിയോൺ എന്നിവരും സണ്ണിമോൻ മത്തായി ഉൾപ്പടെയുള്ള സംഗീതോത്സവത്തിന്റെ സാരഥികളും ചേർന്ന് മാസങ്ങളായി നടത്തിയ കഠിന പരിശ്രമങ്ങൾക്ക് ഫലസമാപ്തി കൂടെ ആയിരുന്നു സംഗീതോത്സവസത്തിന്റെ വിജയം .
കഴിഞ്ഞ നാലു വർഷമായി യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാകാരികൾക്കും വേദി ഒരുക്കിയ സംഗീതോത്സവം & ചാരിറ്റി ഇവന്റ് മൂലം നിരവധി നിർദ്ധരരായ കുടുംങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിന്റെ അഭിമാനത്തോടെയാണ് സംഘാടകർ ഇത്തവണ സംഗീതോത്സവം സംഘടിപ്പിച്ചത് . സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ പരിപാടിയിൽ യൂകെയിലെ യുവതലമുറയിലെ 18 ൽ അധികം യുവ പ്രതിഭകൾ ആണ് ഒ.എൻ.വി സംഗീതവുമായിയെത്തിയത് .ഇതിനു പുറമേ ‘സ്വര മ്യൂസിക്’ അക്കാഡമിയിലെ 13 കുട്ടികൾ ചേർന്ന് നടത്തിയ ഒ.എൻ.വി മെലഡി സോങ് അവിസ്മരണീയമായി . കൂടാതെ 15 ൽ പരം യുകെയിലെ അറിയപ്പെടുന്ന മുതിർന്ന ഗായികാ ഗായകന്മാർ ഒരുക്കിയ സംഗീത വിരുന്നും ഏറെ ആകർഷകമായിരുന്നു ..
കഴിഞ്ഞ വർഷത്തെ യുക്മ കലാതിലകം ആനി അലോഷ്യസ്, കലാ പ്രതിഭ ടോണി അലോഷ്യസ് എന്നിവർ ചേർന്നവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, വാറ്റ്‌ഫോർഡ് KCF ലെ ദൃതി, ജിയാന,അനാമിക,സമാന്ത,ഹന്നാ എന്നീ കുട്ടികൾ ചേർന്നവതരിപ്പിച്ച സെമിക്ലാസിക്കൽ ഡാൻസ്, ത്രിനേത്ര നടനം വാറ്റ്‌ഫോർഡിലെ ജയശ്രീ & ഷെല്ലി ചേർന്നവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്തു സൻവി ധരനൊപ്പം ചേർന്നവതരിപ്പിച്ച സെമി ക്ലാസിക്കൽ നൃത്തം, പീറ്റർബോറോയിലെ ഭരതം ഡാൻസ് സ്കൂളിലെ അലീമ ജെബി, ഇഷ സോജി, അലീന ജോസഫ് എന്നിവർ ചേർന്നവതരിപ്പിച്ച സെമിക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്ത ബോളിവുഡ് ഡാൻസ് ശ്രദ്ധ ഉണ്ണിത്താൻ,പാർവതി മധുപിള്ളൈ, സൻവി ധരൻ,സൻസിതാ ധരൻ എന്നിവർ ചേർന്നവതരിപ്പിച്ചു .,വെല്ലിൻ ഗാർഡനിലെ വേദ ശിവ അവതരിപ്പിച്ച കഥക്,കലാഭവൻ നൈസ് കൊറിയോഗ്രാഫി ചെയ്തു ബെഡ്ഫോർഡിലെ റോസിറ്റ്,നികിത,സെർറ്റിന, എവെലിൻ, അനൈനാ, ജസ്റ്റീന, അന്ന & ഡെന്ന എന്നിവർ പ്രശസ്ത സിനിമാ നടനും ഡാൻസർ,മോഡൽ ,ബിഗ്‌ബോസ് റിയാലിറ്റി ഷോ ഫെയിമുമായ ഡേവിഡ് ജോണിനൊപ്പം ചേർന്നവതരിപ്പിച്ച വെസ്റ്റേൺ സെലിബ്രിറ്റി സിനിമാറ്റിക് ഡാൻസ് ഏറെ വ്യത്യസ്ത പുലർത്തുകയും കാണികളുടെ പ്രശംസ നേടുകയും ചെയ്തു ,ബെഡ്ഫോർഡിലെ ദിയ വിനോ അവതരിപ്പിച്ച ബോളിവുഡ് ഡാൻസ്, ബെഡ്ഫോർഡിലെ അന്ന മാത്യു അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം എന്നിങ്ങനെ നിരവധി വൈവിധ്യമാർന്ന പരിപാടികൾ ആണ് അരങ്ങേറിയത്.
ബെഡ്ഫോർഡ് & കെംപ്സ്റ്റൻ എം.പി മുഹമ്മദ് യാസിൻ സംഗീതോത്സവം ഉത്‌ഘാടനം ചെയ്തു . കെംപ്സ്റ്റൻ ടൗൺ കൗൺസിൽ മേയർ സാം ബ്ലാക് ലൗസ് ,ബെഡ്ഫോർഡ് ബറോ കൗൺസിൽ സ്പീക്കർ മുഹമ്മദ് നവാസ് ,യുക്മ നാഷണൽ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങത്തറ,ബ്രാഡ്‌ലി സ്റ്റോക്ക് മുൻ മേയർ കൗൺസിലർ ടോം ആദിത്യ, എന്നിവർ മുഖ്യാതിഥികളായിരുന്നു . സ്പെഷ്യൽ ഗസ്റ്റായി ബിഗ് ബോസ് റിയാലിറ്റി ഷോ ഫെയിമും,നടനും,ഡാൻസറും മലയാളത്തിലെ പ്രശസ്ത നടൻ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദി ഗ്രേറ്റ് ഫാദർ, മാസ്റ്റർ പീസ് മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രങ്ങളായ റാം, പാപ്പൻ എന്നീ സിനിമകളിലും അഭിനയിച്ച ഡേവിഡ് ജോൺ, പ്രശസ്ത സിനിമാതാരവും , കൈരളി ടിവി അവതാരകനും, റേഡിയോ ലൈം മാനേജിങ് ഡയറക്ടറുമായ സന്തോഷ് പാലി, പ്രശസ്ത പിന്നണി ഗായകനും, മ്യൂസിക് കമ്പോസറും, ഐഡിയ സ്റ്റാർ സിങ്ങർ റണ്ണർ അപ്പുമായ രാഹുൽ ലക്ഷ്മൺ, പ്രശസ്ത സിനിമാ,ടീവി ,കോമഡി ആർട്ടിസ്റ്റ് കലാഭവൻ ദിലീപ്, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും, ലോക കേരളസഭാ മെമ്പറുമായ ശ്രീ സി എ ജോസഫ് എന്നിവരും എത്തിയിരുന്നു .
കൂടാതെ വെൽവിൻ കൗൺസിലറും 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകരിലൊരാളുമായ ഡോക്ടർ ശിവകുമാർ, ടൈറ്റിൽ സ്പോൺസർ ശ്രീ ജോയ് തോമസ് (അലൈഡ് മോർട്ടഗേജ് സർവീസ്) പോൾ ജോൺ (പോൾ ജോൺ സോളിസിറ്റേഴ്‌സ്), ലീഡോ ജോർജ് (L G R ഹെൽത്ത് കെയർ ) റെഗുലേഷ് (ഗ്ലോബൽ സ്റ്റഡി ലിങ്ക്) ഡെന്നിസ് ഡാനിയേൽ (ബ്രിട്ട് എക്സൽ കൺസൾട്ടൻസി) ബിജു (ടൂർ ഡിസൈനേഴ്സ് )നോർഡി ജേക്കബ്(ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി) ജെയ്സൺ ജോർജ് (കലാഭവൻ ലണ്ടൻ )എന്നിങ്ങനെ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖ വ്യക്തികളും സ്പോണ്സർസും മുഖ്യ അഥിതികളായെത്തി. കൂടാതെ മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി ജ്ഞാനപീഠം പത്മഭൂഷൺ ഒ.എൻ.വി കുറിപ്പിന്റെ അനുസ്‌മരണവും ഇതേ വേദിയിൽ നടത്തപ്പെട്ടു .വെൽവിൻ കൗൺസിലർ ഡോക്ടർ ശിവകുമാറാണ് അനുസ്മരണ പ്രസംഗം നടത്തിയത് .
യൂകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആയിരുന്നു 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ, പോൾ ജോൺ സോളിസിറ്റേഴ്‌സ് ,ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്,LGR ഹെൽത് കെയർ ലിമിറ്റഡ്,ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി,എസെൻഷ്യൽ സൂപ്പർമാർക്കറ്റ് ബെഡ്ഫോർഡ്,തട്ടുകട റെസ്റ്റോറന്റ് ലണ്ടൻ,കെയ്ക്ക് ആർട് വാറ്റ്‌ഫോർഡ്,ബ്രിട്ട് എക്സൽ കൺസൾട്ടൻസി,ആബ്ബ്സ് ഇന്റർനാഷണൽ റിക്രൂട്ടിംഗ്, ടൂർ ഡിസൈനേഴ്സ് & ട്രാവെൽസ്,അച്ചായൻസ് ചോയ്സ് ലിമിറ്റഡ്, സ്മാർട്ട് ഔട്ട് ഫിറ്റ്‌സ് സ്റ്റീവനേജ്, ടേസ്റ്റി ചിക്കൻ ബെഡ്ഫോർഡ് എന്നിവരായിരുന്നു മറ്റു സ്പോൺസേർസ്.
ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും,ബെഡ്ഫോർഡ് ബോറോ കൌൺസിൽ & വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 5 ഇത്തവണ അരങ്ങേറിയത് .റേഡിയോ പാർട്ണറായി റേഡിയോ ലൈം . ഫോട്ടോഗ്രാഫി വീഡിയോ & ലൈവ് ചെയ്തു സപ്പോർട് ചെയ്തത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി, ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി,ടൈംലെസ്സ് ഫോട്ടോഗ്രാഫി,Lens Hood ഫോട്ടോഗ്രാഫി എന്നിവരാണ്.
സംഗീതോത്സവം സീസൺ-5 നു അവതാരകരായെത്തിയത് യൂകെയിൽ വിവിധ വേദികളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിവേക് ബാലകൃഷ്ണൻ (ക്രോയ്ടോൻ ) ആൻറ്റോ ബാബു (ബെഡ്ഫോർഡ്) ഐറിൻ കുശാൽ (ഡെർബി) അനു ജോസഫ് (നനീട്ടൻ) എന്നിവരാണ്. കൂടാതെ സൗണ്ട് & ലൈറ്റ്‌സ് കൈകാര്യം ചെയ്തത് ‘ബീറ്റ്‌സ് യുകെ” നോർത്താംപ്ടണും ,’കളർ മീഡിയ’ ലണ്ടൻറെ ഫുൾ HD, LED സ്ക്രീനും 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -5 നു നിറപ്പകിട്ടേകി .