UK

ആരോഗ്യപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച ബ്രിട്ടണിലെങ്ങും ആഘോഷം. രാജ്യത്തെ നിശാ ക്ലബുകളില്‍ വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. രാജ്യമെമ്പാടുമുള്ള ചെറുപ്പക്കാരും കൗമാരക്കാരും നൈറ്റ്ക്ലബുകളില്‍ ഒരുക്കിയ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ നീക്കിയ തിങ്കളാഴ്ച ഫ്രീഡം ഡേ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് ദിവസേന 50,000നു മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ആളുകള്‍ അവരുടെ സ്വതന്ത്ര ജീവിതത്തിലേക്കു തിരിച്ചുവരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ആളുകളും വാക്‌സിന്‍ സ്വീകരിച്ചതിനാലാണ് ഇളവ് നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പിനായുള്ള പ്രചാരണം വിജയിച്ചതിന്റെ ഫലം ഈ രാജ്യം ആസ്വദിക്കണം. അതേസമയം ജാഗ്രത പാലിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് എല്ലാവരും എടുക്കുകയും വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ബ്രിട്ടണില്‍ 87 ശതമാനം മുതിര്‍ന്നവര്‍ക്കും ഒരു ഡോസും 68 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും നല്‍കി. പ്രതിദിനം മരണങ്ങള്‍ 40 ആയി കുറഞ്ഞു. ജനുവരിയില്‍ ദിവസേന 1,800-ല്‍ അധികം ആളുകള്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം, യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ നിലവിലെ ഡെല്‍റ്റ വകഭേദം ശക്തി പ്രാപിക്കുമെന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നു. നിലവിലെ പ്രതിദിന കേസുകളുടെ എണ്ണം അന്‍പതിനായിരത്തില്‍നിന്ന് അടുത്ത മാസത്തോടെ ഇരട്ടിയായി ഒരു ലക്ഷമാകും.

നിയന്ത്രണങ്ങള്‍ നീക്കുന്നത് കോവിഡ് വ്യാപനത്തിനിടയാക്കുമെന്ന ആരോഗ്യവിദഗ്ധരുടെ ഉപദേശം തള്ളിയാണ് ബ്രിട്ടന്റെ തീരുമാനം. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിരാശയിലാണ്. ആശുപ്രതികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരെ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ പ്രവര്‍ത്തകനായ നിക്ക് സ്‌ക്രിവന്‍ പറഞ്ഞു.

“സ്വാതന്ത്ര്യം“ പ്രഖ്യാപിച്ച യുകെയിലേക്ക് പോകരുതെന്ന് സ്വന്തം പൗരന്മാർക്ക് യുഎസിൻ്റെ മുന്നറിയിപ്പ്. ജൂലൈ 19 മുതൽ സാമൂഹിക അകലം ഒഴിവാക്കി, മാസ്ക് നിർബന്ധമല്ലാതാക്കിയ ബ്രിട്ടീഷ് സർക്കാരിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അവിവേകമാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് യുഎസിൻ്റെ പുതിയ നീക്കം. യുകെയിലാകട്ടെ കോവിഡ് കേസുകൾ അതിവേഗം കുതിച്ചു കയറുന്നതായാണ് കണക്കുകൾ.

ഒഴിവാക്കാനാകാത്ത യാത്രയാണെങ്കിൽ അതിനു മുമ്പ് രണ്ടുഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മുന്നറിയിപ്പിൽ പറയുന്നു. ബ്രിട്ടനെ, അപകടനില ഏറ്റവും ഉയർന്ന ലെവൽ – ഫോർ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയാണ് അമേരിക്കയുടെ കരുതൽ നടപടി. കണക്കുകൾ വിലയിരുത്താതെ മുൻപ് പ്രഖ്യാപിച്ച റോഡ് മാപ്പിൽ മാത്രം ഉറച്ചുനിന്ന് കോവിഡിനെതിരെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ബോറിസ് സർക്കാർ പ്രതിപക്ഷത്തുനിന്നും ഉൾപ്പെടെ കനത്ത വിമർശനമാണ് നേരിടുന്നത്.

സർക്കാർ പ്രഖ്യാപിച്ച പൊതു നയം അതേപടി പിന്തുടരാതെ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് തുടങ്ങിയ ഫെഡറൽ ഭരണകൂടങ്ങളും ലണ്ടൻ മേയ റായ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള മേയർമാരും വ്യത്യസ്ത ഗൈഡ് ലൈനുകൾ തന്നെ പുറപ്പെടുവിച്ചു കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് സ്വന്തമായ കരുതൽ നടപടികളുമായി രംഗത്തുണ്ട്.

പ്രധാനമന്ത്രി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും അതിനെ ന്യായീകരിക്കുന്നതും സ്വന്തം വസതിയിൽ ഐസൊലേഷനിൽ ഇരുന്നാണ്. മാത്രമല്ല ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദും ചാൻസിലർ ഋഷി സുനാക്കും ഐസൊലേഷനിൽ തന്നെ. അതിനിടെ സർക്കാരിന്റെ തീരുമാനങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തെത്തി. ‘ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ’? എന്ന ചോദ്യമാണ് വിമർശനങ്ങളെ നേരിടാൻ അദ്ദേഹം ഉയർത്തുന്നത്. ഐസൊലേഷൻ ഊർജിതമാക്കി കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് കേസുകൾ കൂടുമ്പോൾ അനുവർത്തിക്കാവുന്ന രീതിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ആളുകൾ ഒരുമിക്കുന്നിടത്ത് കുറഞ്ഞത് ഒരുമീറ്റർ സാമൂഹിക അകലം എന്ന നിയമം ഇനിമുതൽ ബ്രിട്ടനിലില്ല. ഫെയ്സ്മാസ്കും നിയമപരമായ ബാധ്യതയല്ല. എന്നാൽ കൂടുതൽപേർ ഒത്തുകൂടുന്ന സ്ഥലങ്ങളിലും പൊതു യാത്രാമാർഗങ്ങളിലും ഇൻഡോർ സാഹര്യങ്ങളിലും സർക്കാർ ഇത് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. നൈറ്റ് ക്ലബ്ബുകളും ബാറുകളുമെല്ലാം പൂർണമായും തുറന്നെങ്കിലും രണ്ടുഡോസ് വാക്സീനെടുത്തവർക്കു മാത്രമാകും ഇവിടങ്ങളിൽ പ്രവേശനം അനുവദിക്കുക.

39,950 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 19 മരണം. 4,094 പേർ ആശുപത്രികളിൽ ചികിൽസയിലാണ്.

ഏറ്റവും ബുദ്ധിമുട്ടുള്ള പാചകരീതിയാണ് ഇന്ത്യക്കാരുടേതെന്നു ബ്രിട്ടീഷുകാരുടെ കണ്ടെത്തല്‍.  ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ടില്‍ഡ പബ്ലിഷിംഗ് നടത്തിയ പഠനത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. തയ്യാറാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭക്ഷണം ഇന്ത്യന്‍ വിഭവങ്ങളാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് മിക്ക ബ്രിട്ടീഷ് പൗരന്മാരും ആഗോള പാചകരീതികള്‍ പരീക്ഷിച്ചു. അവരുടെ പാചക പരീക്ഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 39% പേര്‍ ഇന്ത്യന്‍ വിഭവങ്ങള്‍ വീട്ടില്‍ പാചകം ചെയ്യാന്‍ ശ്രമിച്ചതായി പറഞ്ഞു. ചൈനീസ്, ഇറ്റാലിയന്‍ വിഭവങ്ങളാണ് തയാറാക്കാനുള്ള ബുദ്ധിമുട്ടിന്റെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

അരി വയ്ക്കാനാണ് പലരും ബുദ്ധിമുട്ടിയത്. അരി പാകം ചെയ്യുമ്പോള്‍ പറ്റുന്ന പ്രധാന അബദ്ധങ്ങള്‍ പാത്രത്തിന്റെ അടിയില്‍ പിടിക്കുക, ശരിയായ പാകത്തില്‍ വേവാതിരിക്കുക തുടങ്ങിയവയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, പ്രധാനമായും 18 – 34 വയസിന് ഇടയിലുള്ള ചെറുപ്പക്കാരാണ് ചോറ് പാകം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയത്. മൊത്തം ഇരുപത് വിഭവങ്ങളാണ് ഉണ്ടാക്കാന്‍ ‘ഏറ്റവും ബുദ്ധിമുട്ടുള്ള’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജര്‍മ്മന്‍ വിഭവങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി.

ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ മസാലക്കൂട്ടിന്റെയും അളവ്, പാചകം ചെയ്യുന്ന വിഭവത്തിന്റെ മൊത്തം രുചിയെ തന്നെ മാറ്റിമറിക്കാന്‍ കഴിയുന്നതാണ്. ഒരേ വിഭവം തന്നെ വ്യത്യസ്ത രീതികളില്‍ തയ്യാറാക്കാന്‍ കഴിയും എന്നതാണ് ഇന്ത്യന്‍ വിഭവങ്ങളുടെ മറ്റൊരു സവിശേഷത. കുടുംബം, പ്രദേശം തുടങ്ങി രുചിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

യുകെയിൽ ആശങ്ക പരത്തി നോറോവൈറസ് വ്യാപനം. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട്​ ചെയ്​തതായാണ്​ കണക്കുകൾ. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ്​ രാജ്യത്തെ ആശങ്കയിലാക്കുന്നു. അടുത്തിടെ വൈറസ്​ ബാധ വർധിച്ചതാണ്​ ആശങ്ക ഉയർത്തുന്നത്​. കോവിഡിന്​ സമാനമായ നിയ​​ന്ത്രണങ്ങൾ വഴിയേ ഇതിനെയും പ്രതിരോധിക്കാനാവൂ എന്ന്​ വിദഗ്​ധർ പറയുന്നു.

ഇംഗ്ലണ്ടിൽ അഞ്ചാഴ്ചക്കിടെയാണ്​ ഇത്രപേരിൽ വൈറസ്​ കണ്ടെത്തിയത്​. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ്​ ഇത്രയും ഉയർന്ന കണക്കുകൾ. ഛർദിയും വയറിളക്കവുമാണ്​ പ്രധാനമായും നോറവൈറസ്​ ലക്ഷണങ്ങൾ. വയറിനും കുടലിനും മറ്റു പ്രശ്​നങ്ങളും ഇതുണ്ടാക്കും. പനി, ത​ലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളായി കാണാം.

വൈറസ്​ വാഹകർക്ക്​ ശതകോടിക്കണക്കിന്​ വൈറസുകളെ മറ്റുള്ളവരിലേക്ക്​ പകരാനാകും. വൈറസ്​ സ്വീകരിച്ച്​ 48 മണിക്കൂറിനുള്ളിൽ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത്​ നിലനിൽക്കുകയും ചെയ്യും. ശരീരം സ്വയം ഇവക്കെതിരെ പ്രതിരോധ​േശഷി ആർജിക്കാമെങ്കിലും എത്രനാൾ ഇത്​ നിലനിൽക്കുമെന്ന്​ സ്​ഥിരീകരിക്കാനായിട്ടില്ല.

എന്നാൽ മൂന്നാം തരംഗ ഭീഷണികൾ തുടരുന്നതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ബ്രിട്ടൻ. ഒരു വർഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾക്കാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്ത്യം കുറിച്ചത്. നിയന്ത്രണങ്ങൾ അവസാനിപ്പിച്ചെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിനൊപ്പം മാസ്ക്, സാമൂഹിക അകലം എന്നീ കൊവിഡ് പ്രോട്ടോക്കോളുകൾ ഇനി പാലിക്കേണ്ടതില്ല. ഇതോടെ രാജ്യത്ത് ഇതുവരെ അടഞ്ഞ് കിടന്ന വ്യാപര സ്ഥാപനങ്ങളടക്കമുള്ള തുറന്ന് പ്രവർത്തിക്കും. കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക മേഖല തകർന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

“നിയന്ത്രണങ്ങളില്ലാതെ പൊതുപരിപാടികൾ നടത്താവുന്നതാണ്. മാസ്ക് ധരിക്കണമെന്ന നിർദേശം അധികൃതരിൽ നിന്ന് ഇനിയുണ്ടാകില്ല. ഇത് ശരയായ ഘട്ടമാണ്. സർക്കാർ ഇപ്പോൾ ഇങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ എന്ന് മുതൽ ഇളവുകൾ ഉണ്ടാകുമെന്ന ചോദ്യം ജനങ്ങളുടെ ഭാഗത്ത് നിന്നുമുയരും. വൈറസ് വ്യാപനം ആശയങ്കപ്പെടുത്തുന്നതാണെന്ന് എല്ലാവരും ഓർക്കണം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവിടരുത്” പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ബോറിസ് ജോൺസൻ്റെ പ്രസ്താവന.

പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നിയന്ത്രണങ്ങൾ പിൻവലിച്ച് രാജ്യം തുറന്ന് കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇളവുകൾ നൽകിയതിനെതിരെ ഒരു വിഭാഗമാളുകൾ രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച 48,161 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ വാക്സിനേഷൻ നൽകിയവരുടെ കണക്കുകൾ നിരത്തിയാണ് എതിർവാദങ്ങളെ സർക്കാർ പ്രതിരോധിക്കുന്നത്. പ്രായപൂർത്തിയായവരിൽ 67.8% രണ്ടു ഡോസും വാക്സിനും 87.8% ഒരു ഡോസും വാകിസിൻ സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ശക്തമാകില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്.

കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിലായ വ്യക്തിക്ക് ഐസലേഷൻ വേണ്ട. 7 ദിവസത്തേക്ക് എല്ലാ ദിവസവും രാവിലെ കോവിഡ് ടെസ്റ്റ് നടത്തണം. ടെസ്റ്റ് നെഗറ്റീവ് ആവുകയും കോവിഡ് ലക്ഷണങ്ങളില്ലാതിരിക്കുകയുമാണെങ്കിൽ പുറത്തുപോവുകയും ആളുകളുമായി ഇടപെഴകുകയും ജോലി ചെയ്യുകയുമാവാം. തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രമാണു നിലവിൽ പൈലറ്റ് പദ്ധതിയിൽ പങ്കാളികളാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിനാകെ മാതൃകയായ എൻഎച്ച്എസിന് ബ്രിട്ടീഷ് സമൂഹത്തിലുള്ള സ്വാധീനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതുകൊണ്ടുതന്നെ 12 മണിക്കൂറിലേറെ പിപിഇ കിറ്റ് ധരിച്ച് ജോലിചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫിനോടുള്ള ആദരസൂചകമായി മലയാളികളായ ഷിബു മാത്യുവും ജോജി തോമസും ബ്രിട്ടീഷ് ചരിത്രത്തിൻറെ ഭാഗമായ ലിവർപൂൾ ലീഡ്സ് കനാൽ തീരത്തു കൂടി സ്കിപ്ടൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈൽ ആഗസ്റ്റ് 14 -ന് നടക്കുമ്പോൾ ലഭിച്ച പ്രതികരണം അഭൂതപൂർവ്വം ആയിരുന്നു. ചാരിറ്റി വാക്കിൻറെ ന്യൂസ് പുറത്തുവന്ന് 12 മണിക്കൂർ തികയും മുമ്പ് ശേഖരിക്കാൻ സാധിച്ചത് 1000 -ത്തിലേറെ പൗണ്ടാണ്. ഇതിനുപുറമേ നേഴിസിംഗ് മേഖലയിലുള്ള നിരവധിപേരാണ് സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ എൻഎച്ച്എസിന് വേണ്ടിയുള്ള സ്പോൺസേർഡ് വാക്കിന് കൂടുതൽ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

ഓഗസ്റ്റ് പതിനാല് ശനിയാഴ്ചയാണ് പ്രസ്തുത സ്പോൺസേർഡ് വാക്ക് നടക്കുന്നത്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.

എൻഎച്ച്എസ് നേതൃത്വം ഈ സ്പോൺസേർഡ് വാക്കിന് വലിയ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി നഴ്സ്മാർക്ക് എൻഎച്ച്എസിനോടുള്ള അത്മാർത്ഥത വളരെ ഗൗരവത്തോടു കൂടിയാണ് എൻഎച്ച്എസ് നേതൃത്വം കാണുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഓരോ മലയാളിക്കും അഭിമാനിക്കാനാവുന്നതാണ് ഈ സ്പോൺസേർഡ് വാക്ക്. സമൂഹത്തിൻ്റെ നാനാതുറയിലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും കനാൽ വാക്കിന് വലിയ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ പ്രാദേശികരായ പാശ്ചാത്യ സമൂഹവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

കോവിഡ് മഹാമാരി ലോക ജനതയിൽ ഭീതി വിതച്ച് മുന്നേറുമ്പോൾ കോവിഡിനെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒരു ആശുപത്രി വാസത്തിലേയ്ക്കോ, ചികിത്സാ സഹായം തേടേണ്ട സാഹചര്യത്തിലേയ്ക്കോ എത്തിയാൽ കൈയ്യിൽ സമ്പാദ്യം ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചോ ചിന്തിച്ചവരാണ് ലോക ജനസംഖ്യയിൽ ഭൂരിഭാഗവും. എന്നാൽ ബ്രട്ടണിലെ ജനതയ്ക്ക് ഇത്തരത്തിൽ ഒരിക്കൽപ്പോലും ചിന്തിക്കേണ്ടി വരില്ല. കോവിഡല്ല, എന്ത് മഹാമാരി വന്നാലും താങ്ങായി ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത സൗജന്യ ചികിത്സാ സൗകര്യങ്ങളുമായി എൻഎച്ച്എസ് ഉണ്ട്. ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായി ഏയർ ആംബുലൻസോ മറ്റ് ഏത് മാർഗ്ഗങ്ങളോ ഉപയോഗിക്കേണ്ടി വന്നാലും മലയാളികൾ ഉൾപ്പെടുന്ന ബ്രട്ടീഷ് ജനതയ്ക്കായി എൻഎച്ച്എസ് അത് ചെയ്തിരിക്കും. ജീവൻ നിലനിർത്താനായി 18 കോടി വിലവരുന്ന മരുന്നിനായി വിശാലമനസ്ക്കരായ ആൾക്കാരുടെ കനിവിനായി കാത്തിരിക്കുന്ന ഒരു കുരുന്നിൻ്റെ ചിത്രം മലയാളികൾ മറന്നിട്ടില്ല. പക്ഷേ ബ്രിട്ടണിൽ എൻഎച്ച്എസ് ഉള്ളടത്തോളം ഒരു കുഞ്ഞിനും ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പ് ആവശ്യമില്ല.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിൻ്റെ ഭീകരതയിൽ നിന്ന് കരകയറുന്നതിന് മുമ്പ് 1948 ജൂലൈ 5നാണ്എൻഎച്ച്എസിന് തുടക്കമിട്ടത്. ഇതിൻ്റെ ആരംഭത്തിൽ ആരും പ്രതീക്ഷില്ല ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ഒരു ആരോഗ്യ സംവിധാനം ആകുമെന്ന്. എന്നാൽ ഇന്ന് ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കാര്യങ്ങളിലൊന്നാണ് എൻഎച്ച്എസ്. ലോകമഹായുദ്ധവിജയങ്ങളൊക്കെ അതിന് ശേഷമേ വരികയുള്ളൂ.

യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നമ്മളേക്കാൾ കൂടുതൽ കരുതൽ എൻഎച്ച്എസ് എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് എൻഎച്ച്എസ്. ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് എൻഎച്ച്എസ് ആണ്.

കൊറോണ മഹാമാരി ഭീതി വിതച്ച പോയ വർഷം 12 മണിക്കൂറിലധികം പി. പി. ഇ കിറ്റുമായി ജോലി ചെയ്ത നമ്മുടെ കുടംബാംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാരേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?? അവർക്ക് കൂടി വേണ്ടിയാണ് ഈ സ്പോൺസേർഡ് കനാൽ വാക്ക്. നിങ്ങൾ നല്കുന്ന പെന്നികൾ, പൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞത് ഒരു വാട്ടർ കൂളറൊ, കോഫീമെഷീനോ അവർക്ക് നൽകാൻ സാധിച്ചാൽ അതൊരു വലിയൊരു ആശ്വാസമാണ്. രോഗികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും എൻഎച്ച്എസ് ചാരിറ്റിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നുണ്ട്.

ഓഗസ്റ്റ് പതിനാലിന് നടക്കുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ബ്രിട്ടണിലുള്ള എല്ലാ മലയാളികളുടെയും നിസ്വാർത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ്. നിങ്ങൾ നൽകുന്ന ഓരോ പെൻസും നമുക്ക് അന്നം തരുന്ന എൻഎച്ച്എസിനോടുള്ള നന്ദിയർപ്പിക്കാനുള്ള നല്ല അവസരമായി കാണണമെന്ന് ജോജിയും ഷിബുവും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

നിങ്ങൾ സംഭാവനയായി നൽകുന്ന സ്പോൺസർഷിപ്പ് താഴെ കാണുന്ന ലിങ്കിലൂടെ ട്രാൻസ്ഫർ ചെയ്താൽ അത് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് നേരിട്ടെത്തുന്നതാണ്. ഇതിൻ്റെ വിജയത്തിനായി നല്ലവരായ എല്ലാ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

16 യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന് അംഗീകാരം. അന്താരാഷ്ട്ര യാത്രക്കാരുടെ പ്രവേശനത്തിനായി ഓക്സ്ഫോര്‍ഡ് – അസ്ട്രാസെനൈക്ക വാക്സിന്‍ അംഗീകരിച്ചത് സന്തോഷകരമായ വാര്‍ത്തയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഉടമയുമായ അഡാര്‍ പൂനവല്ല പറഞ്ഞു.

“യാത്രക്കാര്‍ക്ക് ഇത് ശുഭ വാര്‍ത്തയാണ്, 16 യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ അംഗീകരിക്കുന്നു,“ എന്നായിരുന്നു പൂനവല്ലയുടെ പ്രതികരണം. വാക്സിന്‍ അംഗീകരിക്കുമ്പോഴും ഓരോ രാജ്യത്തിനും വ്യത്യസ്തമായ പ്രവേശന നിര്‍ദ്ദേശങ്ങളുണ്ട്.

യൂറോപ്പ്യന്‍ രാജ്യങ്ങളായ ഓസ്ട്രിയ, ബെല്‍ജിയം, ബല്‍ഗേറിയ, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍്റ്, അയര്‍ലാന്‍ഡ്, ലാത്വിയ, നെതര്‍ലാന്‍ഡ്സ്, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ഏറ്റവും ഒടുവിലായി ഫ്രാന്‍സും കോവിഷീല്‍ഡിനെ അംഗീകരിച്ചിട്ടുണ്ട്.

അതിനിടെ രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ച യു.കെ ആരോഗ്യ​ സെക്രട്ടറി സാജിദ്​ ജാവിദിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗബാധ സ്​ഥിരീകരിച്ച സാജിദ് 10 ദിവസം​ സ്വയം നിരീക്ഷണത്തിൽ കഴിയണം​. നേരത്തെ കോവിഡ്​ ബാധിതനായിരുന്ന പ്രധാനമ​ന്ത്രി ബോറിസ്​ ജോൺസണുമായി സാജിദ്​ മുഖാമുഖം കണ്ടുമുട്ടിയി​രുന്നോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.

ജാവിദ്​ കഴിഞ്ഞ ആഴ്ച മന്ത്രിമാർക്കൊപ്പം പാർലമെന്‍റിൽ വന്നിരുന്നതായി സർക്കാർ വൃത്തങ്ങൾ ദ ടെലിഗ്രാഫ്​ പത്രത്തോട്​ പറഞ്ഞു. വാക്​സിൻ സ്വീകരിച്ചതിനാൽ​ രോഗലക്ഷണങ്ങൾ കുറവായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കാണിക്കുന്ന ജനങ്ങൾ പരിശോധന നടത്തണമെന്ന്​ അദ്ദേഹം അഭ്യർഥിച്ചു.

കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച്​ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ചും​ബി​ച്ച്​ വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ മാ​റ്റ്​ ഹാ​ൻ​കോ​ക്​ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ൻ ചാ​ൻ​സ​ല​റും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​മാ​യ​ സാ​ജി​ദ്​ ആരോഗ്യ സെക്രട്ടറിയായി നി​യ​മിതനായത്​.

കോട്ടയം : മനുഷ്യചരിത്രത്തിൽ നവോത്ഥാനത്തിന്റെ പ്രകാശം പരത്തിയ മഹാത്മാക്കളോട് നമ്മൾ കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആ തുടർപ്രക്രിയയിൽ അവർ സഞ്ചരിച്ച ചരിത്ര വീഥികളിലൂടെ നമ്മെ നയിക്കുകയാണ് പൂഴിക്കുന്നേൽ ബാബു സാർ തന്റെ ഗ്രന്ഥത്തിലൂടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ബാബു പൂഴിക്കുന്നേൽ രചിച്ച നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെള്ളകം ചൈതന്യയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ തോമസ് ചാഴികാടൻ എം. പി. മന്ത്രിയിൽ നിന്നും ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. പോൾ മണലിൽ പുസ്തകാവതരണം നടത്തി. റവ. ഫാ. സുനിൽ പെരുമാനൂർ, റവ. ഡോ. മാത്യു മണക്കാട്ട്, പ്രൊഫ. മാത്യു പ്രാൽ, ഡോ. സ്റ്റെഫി തോമസ്, പ്രൊഫ. അനിൽ സ്റ്റീഫൻ, റോയി മാത്യു, രാജു ആലപ്പാട്ട്, സൈമൺ ആറുപറ എന്നിവർ പ്രസംഗിച്ചു. കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

പ്രൊഫ. ബാബുതോമസ് പൂഴിക്കുന്നേലിന്റെ ആത്മകഥയായ ‘ സഫലം ,സൗഹൃദം, സഞ്ചാരം’ എന്ന കൃതി മികച്ച ആത്മകഥയ്ക്കുള്ള മലയാളം യുകെ അവാർഡ് നേടിയിരുന്നു. മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ  ആനന്ദ് നീലകണ്ഠനാണ് പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചത്. 25 , 000 രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരം. കോട്ടയം വര ആർട്ട് ഗാലറിയാണ് സഫലം ,സൗഹൃദം, സഞ്ചാരവും പ്രസിദ്ധീകരിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ.

ബ്രിട്ടണിലേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ച എൻഎച്ച്എസിന് പൂർണ്ണ പിന്തുണയുമായി യുകെ മലയാളികൾ. യോർക്ക്ഷെയറിൽ നിന്നുള്ള മലയാളികളായ ജോജി തോമസും ഷിബു മാത്യുവും ലീഡ്സ് ലിവർപൂൾ കനാൽ തീരത്തുകൂടി സ്കിപ്ടൺ മുതൽ ലീഡ്‌സ് വരെയുള്ള മുപ്പത് മൈൽ ദൂരം നടന്ന് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് പണം സ്വരൂപിക്കുകയാണ്. ഓഗസ്റ്റ് പതിനാല് ശനിയാഴ്ചയാണ് പ്രസ്തുത സ്പോൺസേർഡ് വാക്ക് നടക്കുന്നത്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.

എൻഎച്ച്എസ് നേതൃത്വം ഈ സ്പോൺസേർഡ് വാക്കിന് വലിയ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി നഴ്സ്മാർക്ക് എൻഎച്ച്എസിനോടുള്ള അത്മാർത്ഥത വളരെ ഗൗരവത്തോടു കൂടിയാണ് എൻഎച്ച്എസ് നേതൃത്വം കാണുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഓരോ മലയാളിക്കും അഭിമാനിക്കാനാവുന്നതാണ് ഈ സ്പോൺസേർഡ് വാക്ക്. സമൂഹത്തിൻ്റെ നാനാതുറയിലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും കനാൽ വാക്കിന് വലിയ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ പ്രാദേശികരായ പാശ്ചാത്യ സമൂഹവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

കോവിഡ് മഹാമാരി ലോക ജനതയിൽ ഭീതി വിതച്ച് മുന്നേറുമ്പോൾ കോവിഡിനെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒരു ആശുപത്രി വാസത്തിലേയ്ക്കോ, ചികിത്സാ സഹായം തേടേണ്ട സാഹചര്യത്തിലേയ്ക്കോ എത്തിയാൽ കൈയ്യിൽ സമ്പാദ്യം ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചോ ചിന്തിച്ചവരാണ് ലോക ജനസംഖ്യയിൽ ഭൂരിഭാഗവും. എന്നാൽ ബ്രട്ടണിലെ ജനതയ്ക്ക് ഇത്തരത്തിൽ ഒരിക്കൽപ്പോലും ചിന്തിക്കേണ്ടി വരില്ല. കോവിഡല്ല, എന്ത് മഹാമാരി വന്നാലും താങ്ങായി ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത സൗജന്യ ചികിത്സാ സൗകര്യങ്ങളുമായി എൻഎച്ച്എസ് ഉണ്ട്. ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായി ഏയർ ആംബുലൻസോ മറ്റ് ഏത് മാർഗ്ഗങ്ങളോ ഉപയോഗിക്കേണ്ടി വന്നാലും മലയാളികൾ ഉൾപ്പെടുന്ന ബ്രട്ടീഷ് ജനതയ്ക്കായി എൻഎച്ച്എസ് അത് ചെയ്തിരിക്കും. ജീവൻ നിലനിർത്താനായി 18 കോടി വിലവരുന്ന മരുന്നിനായി വിശാലമനസ്ക്കരായ ആൾക്കാരുടെ കനിവിനായി കാത്തിരിക്കുന്ന ഒരു കുരുന്നിൻ്റെ ചിത്രം മലയാളികൾ മറന്നിട്ടില്ല. പക്ഷേ ബ്രിട്ടണിൽ എൻഎച്ച്എസ് ഉള്ളടത്തോളം ഒരു കുഞ്ഞിനും ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പ് ആവശ്യമില്ല.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിൻ്റെ ഭീകരതയിൽ നിന്ന് കരകയറുന്നതിന് മുമ്പ് 1948 ജൂലൈ 5നാണ്എൻഎച്ച്എസിന് തുടക്കമിട്ടത്. ഇതിൻ്റെ ആരംഭത്തിൽ ആരും പ്രതീക്ഷില്ല ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ഒരു ആരോഗ്യ സംവിധാനം ആകുമെന്ന്. എന്നാൽ ഇന്ന് ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കാര്യങ്ങളിലൊന്നാണ് എൻഎച്ച്എസ്. ലോകമഹായുദ്ധവിജയങ്ങളൊക്കെ അതിന് ശേഷമേ വരികയുള്ളൂ.

യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നമ്മളേക്കാൾ കൂടുതൽ കരുതൽ എൻഎച്ച്എസ് എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് എൻഎച്ച്എസ്. ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് എൻഎച്ച്എസ് ആണ്.

കൊറോണ മഹാമാരി ഭീതി വിതച്ച പോയ വർഷം 12 മണിക്കൂറിലധികം പി. പി. ഇ കിറ്റുമായി ജോലി ചെയ്ത നമ്മുടെ കുടംബാംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാരേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?? അവർക്ക് കൂടി വേണ്ടിയാണ് ഈ സ്പോൺസേർഡ് കനാൽ വാക്ക്. നിങ്ങൾ നല്കുന്ന പെന്നികൾ, പൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞത് ഒരു വാട്ടർ കൂളറൊ, കോഫീമെഷീനോ അവർക്ക് നൽകാൻ സാധിച്ചാൽ അതൊരു വലിയൊരു ആശ്വാസമാണ്. രോഗികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും എൻഎച്ച്എസ് ചാരിറ്റിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നുണ്ട്.

ഓഗസ്റ്റ് പതിനാലിന് നടക്കുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ബ്രിട്ടണിലുള്ള എല്ലാ മലയാളികളുടെയും നിസ്വാർത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ്. നിങ്ങൾ നൽകുന്ന ഓരോ പെൻസും നമുക്ക് അന്നം തരുന്ന എൻഎച്ച്എസിനോടുള്ള നന്ദിയർപ്പിക്കാനുള്ള നല്ല അവസരമായി കാണണമെന്ന് ജോജിയും ഷിബുവും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

നിങ്ങൾ സംഭാവനയായി നൽകുന്ന സ്പോൺസർഷിപ്പ് താഴെ കാണുന്ന ലിങ്കിലൂടെ ട്രാൻസ്ഫർ ചെയ്താൽ അത് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് നേരിട്ടെത്തുന്നതാണ്. ഇതിൻ്റെ വിജയത്തിനായി നല്ലവരായ എല്ലാ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

ജർമ്മനിയിലും ബെൽജിയത്തിലുമുണ്ടായ മിന്നൽ പ്രണയത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുകെയിലും മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽ അത്യുഷ്ണമാണെന്നാണ് കാലാവസ്ഥാ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

ജനങ്ങളോട് തണുപ്പുള്ള ഇടങ്ങളിൽ തുടരാനും ചൂടുള്ള കാലാവസ്ഥയിൽ അപകട സാധ്യതയുള്ളവരെ സഹായിക്കാനും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചുകൊണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അഭ്യർഥിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ താപനില 31 സെന്റിഗ്രേഡ് വരെ ഉയരും. ലെവൽ രണ്ട് – തീവ്ര താപനില ജാഗ്രത മുന്നറിയിപ്പ് ഇംഗ്ലണ്ടിലെ ഭൂരിഭാഗ൦ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്നുവെന്നും ചൊവ്വാഴ്ച വരെ പ്രാബല്യത്തിൽ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

“യുകെയുടെ മിക്ക ഭാഗങ്ങളിലും താപനില ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, വാരാന്ത്യത്തിൽ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്‌ണതരംഗം ഉയർന്നു തന്നെ നിൽക്കും,“ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മേധാവി വിൽ ലാംഗ് പറഞ്ഞു:

“ഉയർന്ന താപനില ചൊവ്വാഴ്ച വരെ ഏറ്റക്കുറിച്ചിലില്ലാതെ തുടരും. ചൊവ്വാഴ്ച ഉരുത്തിരിയുന്ന കാലാവസ്ഥാ മാറ്റങ്ങൾ ഉഷ്ണതരംഗത്തിന്റെ തോത് കുറയ്ക്കും”, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ശാസ്ത്രീയ സാങ്കേതിക വിഭാഗം തലവനായ ഡോ. ഓവൻ ലാൻ‌ഡെഗ് പറഞ്ഞു.

“വല്ലപ്പോഴും കിട്ടുന്ന ചൂട് കാലാവസ്ഥ പലരും ആസ്വദിക്കുകയാണ് പതിവ്. ആയതിനാൽ, ചൂടിനെ പ്രതിരോധിക്കാനുള്ള ഉപദേശങ്ങളിൽ ഭൂരിഭാഗവും സാമാന്യബുദ്ധിയുള്ളവർക്ക് ഉൾക്കൊള്ളാവുന്നതേയുള്ളു. എന്നിരുന്നാലും, പ്രായമായവർ, ആരോഗ്യ സ്ഥിതി മോശാമായവർ, കൊച്ചുകുട്ടികൾ തുടങ്ങിയവർക്ക് വേനൽക്കാലത്തെ കടുത്ത ചൂട് യഥാർത്ഥ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് അപകട സാധ്യതയുള്ളവരെ പ്രത്യേകം ശ്രദ്ധിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,“ ലാൻഡെഗ് വ്യക്തമാക്കി.

ജനൽ കർട്ടനുകൾ താഴ്ത്തി വീടുകൾ തണുപ്പിക്കുക, ധാരാളം ദ്രാവകങ്ങൾ കുടിക്കുക, സൂര്യ പ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ശക്തമാകുന്ന സമയമായ രാവിലെ 11 മണിക്കും ഉച്ചക്ക് 3 മണിക്കും ഇടയിൽ വെയിലിൽനിന്നും നിന്നും ഒഴിഞ്ഞു നിൽക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ സൂര്യാഘാതം ഇല്ലാതാക്കാനായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്.

അടഞ്ഞു കിടക്കുന്നതോ, പാർക്ക് ചെയ്തിരിക്കുന്നതോ ആയ വാഹനത്തിൽ, ശിശുക്കളെയോ, കുട്ടികളെയോ, മൃഗങ്ങളെയോ ഒറ്റക്കിരുത്തി പോകരുതെന്നും മുന്നറിയിപ്പിൽ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

രണ്ട് മാസത്തില്‍ പെയ്യേണ്ട മഴയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലൻഡ്‍സ്‍ രാജ്യങ്ങളില്‍ ജൂലൈ 14, 15 തീയതികളില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി. അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ഇതെല്ലാം പ്രളയത്തിന് വഴിയൊരുക്കി.

പ്രളയബാധിത പ്രദേശങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മാത്രം ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ടെന്നും 100 ലധികം ആളുകള്‍ മരിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചലും നിരവധി പേരുടെ ജീവന്‍ കവര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് രണ്ടു അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായി.

കൂടാതെ വീടുകള്‍, കെട്ടിടങ്ങള്‍ നശിക്കുകയും വാഹനങ്ങള്‍ ഒഴുകിപോവുകയും ചെയ്തു. ഈ മേഖലകളില്‍ ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം നിലച്ചു. ഗതാഗതം താറുമാറായി. രണ്ട് ദിവസത്തെ കനത്ത മഴയിലും പ്രളയത്തിലും ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ജര്‍മനിയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ്. കരകവിഞ്ഞതിനെ തുടര്‍ന്ന് റൈന്‍ നദിയിലേയും അഹര്‍ നദിയിലേയും ഗതാഗതം നിര്‍ത്തിവെച്ചു. ഈ പ്രദേശങ്ങളിലുള്ള ഒട്ടേറെ വീടുകള്‍ നശിച്ചു. ഗ്രാമങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ബല്‍ജിയത്തിലെ ലീജിലും സമാനരീതിയില്‍ നാശനഷ്ടമുണ്ടായി. നെതര്‍ലന്‍ഡ്‌സിലും സ്വിറ്റ്‌സര്‍ലന്‍ഡിലും മഴ നിര്‍ത്താതെ പെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജര്‍മ്മന്‍ സൈന്യം 700 സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഴയുടെശക്തി കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഡാമുകള്‍ തുറക്കേണ്ടിവരുമെന്ന ആശങ്കയിലാണ് അധികൃതര്‍.

പ്രളയത്തില്‍ മരിച്ചവരുടേയും കാണാതായവരുടേയും വീട്ടുകാരെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ ആശ്വസിപ്പിച്ചു. അപ്രതീക്ഷിത ദുരന്തം തന്നെ ഞെട്ടിപ്പിച്ചെന്നും അവര്‍ പറഞ്ഞു. 200 വര്‍ഷത്തിനിടെ മഴ ഇത്രയും കനത്തില്‍ പെയ്യുന്നത് ആദ്യമായാണെന്ന് പോട്‍സ്‍ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ ഡയറ്റര്‍ ഗെര്‍ട്ടന്‍ പറഞ്ഞു.

യൂറോപ്പിലുണ്ടായ അപ്രതീക്ഷിത മിന്നല്‍ പ്രളയത്തിന് കാരണം ‘മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനം’ എന്ന് ആഗോള കാലാവസ്ഥാ ഓഫീസ് വ്യക്തമാക്കി. ബെല്‍ജിയം, ജര്‍മ്മി രാജ്യങ്ങളിലെ പ്രളയം മാത്രമല്ല, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവശ്യയിലുണ്ടായ ഏറ്റവും ഉയര്‍ന്ന താപനില, വിനാശകരമായ കാട്ടുതീ എന്നിവയ്ക്കും മനുഷ്യന്‍ കൈകടത്തില്‍ കാരണമുണ്ടായ കാലവാസ്ഥാ വ്യതിയാനമാണെന്നും ആഗോള കാലാവസ്ഥാ ഓഫീസ് തുറന്നടിച്ചു.

പടിഞ്ഞാറന്‍ യൂറോപ്പില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണം കനത്ത മഴയാണെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എം.ഒ) വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

“ജര്‍മനിയിലും ബെല്‍ജിയത്തിലും നിരവധി ജീവനുകള്‍ പൊലിഞ്ഞു. പക്ഷേ, അതൊന്നും വെള്ളപ്പൊക്കം കൊണ്ട് മാത്രം സംഭവിച്ചതല്ല, സ്‌കാന്‍ഡിനേവിയയുടെ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന കടുത്തചൂട്, വായുവിന്‍റെ ഗുണനിലവാരത്തെ ബാധിച്ച സൈബീരിയയില്‍ നിന്നുള്ള പുക എന്നിവയും ജീവഹാനിക്ക് കാരണമായി,” ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഡബ്ല്യു.എം.ഒ ഉദ്യോഗസ്ഥന്‍ ക്ലെയര്‍ നുള്ളിസ്, ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചൂണ്ടിക്കാട്ടി.

ജൂണ്‍ അവസാനത്തോടെ യുഎസിന്‍റെയും കാനഡയുടെയും ഭാഗങ്ങളില്‍ കണ്ട അതിശയിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പ്രമുഖ കാലാവസ്ഥാ ഗവേഷകര്‍ വിശദമായ സര്‍വ്വേ നടത്തിയതായും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തരം ദുരന്തങ്ങള്‍ മേഖലയില്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

സ്റ്റോക്ക് ഓൺ ട്രെന്റ്: കൂട്ടമായുള്ള മലയാളികളുടെ യുകെയിലേക്കുള്ള കടന്നുവരവിന്റെ രണ്ട് പതിറ്റാണ്ടുകൾ പൂർണ്ണമായപ്പോൾ ഉയർന്നു കേൾക്കുന്നത് രണ്ടാം തലമുറക്കാരുടെ ഒരു മുന്നേറ്റത്തിന്റെ കാഹളധ്വനി ആണ്.

രണ്ടായിരത്തിൽ ആണ് യുകെയിലേക്കുള്ള മലയാളികളുടെ വരവ് കാര്യമായി തുടങ്ങിയത്. പൊടികുഞ്ഞുങ്ങളുമായി യുകെയിലേക്കിച്ചേർന്ന ഇവരുടെ മക്കൾ ഇപ്പോൾ സമൂഹത്തിന്റെ പ്രവർത്തനമണ്ഡലത്തിലേക്ക് ഇറങ്ങുന്ന വാർത്തകൾ ആണ് മലയാളം യുകെ പുറത്തുവിടുന്നത്. കടന്നു വന്നു നാടിനെ മറന്നുകൊണ്ടല്ല മറിച്ച നാം ആയിരിക്കുന്ന സമൂഹത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് ഇവർ തിരിച്ചറിയുന്നു.

യുകെയിലെ വിദ്യാഭ്യസം എന്നത് ഒരു കുട്ടിയുടെയും കഴിവിനെ കണ്ടെത്തുന്ന ഒരു ബഹുമുഖ പ്രക്രിയ ആണ്. നാട്ടിലെപ്പോലെ മനഃപാഠമാക്കിയല്ല മറിച്ചു തന്റേതായ അഭിപ്രായവും കൂടി ഉത്തരക്കടലാസിൽ തെളിയേണ്ടതുണ്ട്.

എല്ലാവരെയും ഡോക്ടറും എഞ്ചിനീയറും ആക്കാൻ ശ്രമിക്കുന്ന ഒരു പാരമ്പര്യ സ്വഭാവമുള്ള മലയാളികൾ ഇവിടെയും ഉണ്ടെങ്കിലും കുട്ടികൾ അതിനു ഇപ്പോൾ നിന്നുകൊടുക്കാറില്ല എന്ന കാര്യം പല മാതാപിതാക്കളും മലയാളം യുകെയുമായി പങ്കുവെക്കുകയുണ്ടായി.

മൂന്ന് ചാരിറ്റി സംഘടനയെ സഹായിക്കുന്നതിനായി ഇറങ്ങി തിരിച്ചിരിക്കുന്നത് സ്റ്റോക്ക് ഓൺ ട്രെന്റ് നിവാസികളും വിദ്യാർത്ഥികളുമായ സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോളി മാളിയേക്കൽ, ബിർമിങ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നവും  ആണ്.

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും. സിറിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.

ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്നു. കുട്ടനാട് സ്വദശിയായ ജിമ്മി മൂലംകുന്നം അനുമോൾ ദമ്പതികളുടെ മൂത്ത മകനാണ് ജിയോ.

ഡോൺ പോളി (BA Mangement & Finance) ഡിഗ്രിക്ക് പഠിക്കുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെ താമസിക്കുന്ന പോളി ബിന്ദു ദമ്പതികളുടെ മകനാണ് ഡോൺ.

ഈ ചെറുപ്പക്കാരുടെ സൽപ്രവർത്തിക്ക് യുകെ മലയാളികളെ നിങ്ങൾ എല്ലാവരും ഒരു ചെറിയ തുക നൽകി സഹായിക്കണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. ഇത് മറ്റുള്ള യുവജങ്ങൾക്ക് പ്രചോദനം ആയിത്തീരും എന്ന് തീർച്ച.

അങ്ങനെ നമ്മുടെ മക്കൾ എല്ലാവരും സമൂഹത്തിന് ഒരു മുതൽക്കൂട്ടായി വളർന്നുവരട്ടെ ….. എല്ലാ ആശംസകളും മലയാളം യുകെ ഈ അവസരത്തിൽ നേർന്നുകൊള്ളുന്നു.

അവർ അയച്ചുതന്ന അഭ്യർത്ഥന വായിക്കാം.

നമസ്കാരം…  എന്‍റെ പേര് സിബിൻ, ഞാനും എന്‍റെ സുഹൃത്തുക്കളായ ജിയോ, ഡോൺ, സിറിൽ എന്നിവരും ചേർന്ന് മൂന്ന് ദിവസത്തിനുള്ളിൽ 300 കിലോമീറ്റർ മൗണ്ടെയ്‌ൻ ബൈക്കിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്ന കാര്യം സന്തോഷത്തോടെ നിങ്ങളെ അറിയിച്ചുകൊള്ളുന്നു. ഇംഗ്ലണ്ടിന്റെ ഹൃദയഭാഗമായ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നിന്ന് തെക്കു ഭാഗമായ പോർട്ട്സ്‌മൗത്തിലേക്കാണ് യാത്ര.

ഈ ശ്രദ്ധേയമായ യാത്രയിൽ ഞങ്ങൾ ഓഫ്-റോഡ് ബൈക്ക് റൂട്ടുകൾ മാത്രം സ്വീകരിക്കുകയും ഞങ്ങളുടെ യാത്രയിൽ പരമാവധി ഒഴിവാക്കാനാവാത്ത സ്ഥലത്തു മാത്രം റോഡ് ഉപയോഗം മിതപ്പെടുത്തുന്നതുമാണ്. തിരഞ്ഞെടുത്ത മൂന്ന് ചാരിറ്റികൾക്കായി പണം സ്വരൂപിച്ചു കൊടുക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം അവയ്ക്കിടയിൽ ഒന്നിനെ മാത്രം തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് സാധ്യമല്ലായിരുന്നു. അതിനാൽ മൂന്ന് ചാരിറ്റി സംഘ്‌നയ്‌ക്കും  സഹായം എത്തിക്കുന്നതാണ്.

ഞങ്ങൾ തെരഞ്ഞെടുത്ത ചാരിറ്റികൾ – കുട്ടികൾക്കുള്ള

1. ആക്ഷൻ ചെസ്റ്റ്നട്ട് ലോഡ്ജ് (ഓർഫനേജ്) ചെസ്റ്റർട്ടൺ,

2. ജിഞ്ചർബ്രെഡ് സെന്റർ, സ്റ്റോക്ക്-ഓൺ-ട്രെന്റ് (ഡിസബിലിറ്റി സെന്റർ)

3. ലുസ്കോ ജർമ്മൻ ഷെപ്പേർഡ് റെസ്ക്യൂ.

ഈ ധനസമാഹരണം 27/07/2021 വരെ സ്വീകരിക്കുന്നു. ജൂലൈ 23 ന് ഞങ്ങളുടെ യാത്ര ആരംഭിക്കുകയും ജൂലൈ 26 ന്‌ അവസാനിക്കുകയും ചെയ്യും, ഞങ്ങൾ ഏറ്റെടുത്ത ഈ വെല്ലുവിളിയെ ഞങ്ങൾ നേരിടാൻ ശ്രമിക്കുമ്പോൾ നല്ലവരായ എല്ലാ മനുഷ്യരുടെയും സഹായങ്ങൾ ഞങ്ങൾ പ്രതീഷിക്കുകയായാണ്.

നിങ്ങൾ ഓരോരുത്തരും പിന്തുണ ഞങ്ങളുടെ യാത്രയിലുടനീളം  ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിനായി വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.  300 കിലോമീറ്ററാണ് ഞങ്ങൾ‌ കവർ‌ ചെയ്യുന്ന ഏറ്റവും കുറഞ്ഞ ദൂരം. തീർച്ചയായും ആ ദൂരം മറികടക്കാൻ നിങ്ങളുടെ പ്രാർത്ഥനാ സഹായവും ഈ അവസരസത്തിൽ അഭ്യർത്ഥിക്കുന്നു.

ഈ ക്യാംപയിനിന്റെ മുഴുവൻ ചിലവുകളും ഞങ്ങൾ നാല് പേരും സ്വന്തം അദ്ധ്വാനത്തിൽ നിന്നും പണം കണ്ടെത്തുകയായിരുന്നു. ഈ ക്യാമ്പയ്‌ൻ വഴി നേടുന്ന പണം മുഴുവനും തുല്യമായി മൂന്ന് ചാരിറ്റികൾക്കുമായി ഭാഗിച്ചു കൊടുക്കുന്നതായിരിക്കും.

ഈ നിർദ്ദിഷ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ ഞങ്ങളുടെ വീടുകൾക്ക് അടുത്തായതിനാലും  അവർ അർഹരായതിനാലും,  ഞങ്ങൾ അവരെ തിരഞ്ഞെടുത്തു. ചെറിയ സംഭാവനകൾ നൽകി ഞങ്ങളുടെ ചാരിറ്റി സംഭരംഭത്തെ സഹായിക്കുമല്ലോ.

നിങ്ങൾ നൽകുന്ന ഓരോ സംഭാവനക്കും വിനയപൂർവ്വം നന്ദി അറിയിക്കുന്നതിനൊപ്പം നിങ്ങളുടെ വിശാലമനസ്കതയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളേയും ചാരിറ്റി പ്രവർത്തനത്തെയും ഓർക്കുമല്ലോ… 

നന്ദി, നമസ്കാരം.

നിങ്ങളുടെ സംഭാവനകൾ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു നൽകുവാൻ താല്പര്യപ്പെടുന്നു. 

https://www.gofundme.com/f/help-1-or-help-3

RECENT POSTS
Copyright © . All rights reserved