UK

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം എരുമേലി സ്വദേശി ആഷിഖ് ആണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെയാണ് ആഷിഖ് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. പത്തനംതിട്ട വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി സ്വദേശിയായ 23 വയസ്സുള്ള യുവതിക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയത്.

പെണ്‍കുട്ടിയും ആഷിഖും സ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രണയം അവസാനിപ്പിക്കാമെന്ന് യുവതി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പെണ്‍കുട്ടി യു.കെയില്‍ ഉപരിപഠനത്തിന് പോകാന്‍ തീരുമാനിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് എടുക്കാനായി 1500 രൂപ നല്‍കിയത് ആഷിഖ് ആയിരുന്നു. എന്നാല്‍ യാത്രയ്ക്ക് ദിവസം അടുത്ത് വന്നതോടെ തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് യുവാവ് പ്രകോപിതനായത് എന്നാണ് വിവരം.

ഞായറാഴ്ച ഇരുവരും എരുമേലിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ തനിക്ക് പ്രണയം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. തന്റെ ബൈക്കിന്റെ പിന്നില്‍ കയറാന്‍ ആഷിഖ് നിര്‍ബന്ധിച്ചുവെങ്കിലും യുവതി വഴങ്ങാതെ വീട്ടിലേക്ക് പോയി. പിന്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ ശേഷം ആഷിഖ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിക്ക് കാര്യമായി പരിക്കുകളില്ലെന്നാണ് വിവരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബിറ്റ് കോയിൻ സ്വന്തമാക്കി ശതകോടീശ്വരനായ ഒർലാൻഡോ ബ്രാവോ. ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗം ഗണ്യമായി വർദ്ധിക്കുമെന്നും അതിനാലാണ് താൻ ബിറ്റ് കോയിൻ സ്വന്തമാക്കുന്നതെന്നും ബ്രാവോ അഭിപ്രായപ്പെട്ടു. പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ തോമാ ബ്രാവോയുടെ സഹസ്ഥാപകനാണ് ഒർലാൻഡോ ബ്രാവോ. സെപ്തംബർ 29 -ലെ അദ്ദേഹത്തിന്റെ ആസ്തി 6.3 ബില്യൺ ഡോളർ ആണ്. ക്രിപ്റ്റോ ഒരു മികച്ച സംവിധാനമാണെന്നും യുവാക്കൾക്ക് അവരുടേതായ സാമ്പത്തിക സംവിധാനം സൃഷ്ടിക്കാൻ ക്രിപ്റ്റോ സഹായകമാകുന്നുവെന്നും അദ്ദേഹം സി‌എൻ‌ബി‌സിയുടെ ഡെലിവറിംഗ് ആൽഫ കോൺഫറൻസിൽ പറഞ്ഞു. നിങ്ങൾ എന്തുകൊണ്ടാണ് ക്രിപ്റ്റോയെ ഇഷ്ടപ്പെടാത്തതെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ബ്രാവോ സംസാരിച്ചു തുടങ്ങിയത്.

ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ക്രിപ്റ്റോ കറൻസിയ്ക്കില്ല. എന്നാൽ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയാണ് ഇവ പിന്തുണയ്ക്കുന്നത്. കൂടുതൽ ആളുകൾ ബിറ്റ് കോയിൻ കൈവശം വയ്ക്കാൻ തുടങ്ങുമെന്നതിനാൽ, കാലക്രമേണ മൂല്യം വർദ്ധിക്കുകയും കൂടുതൽ ഉപയോഗം ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. താൻ വ്യക്തിപരമായി ബിറ്റ് കോയിനിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

“എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ലളിതമാണ്. ഇന്നത്തേതിനേക്കാൾ കൂടുതൽ ആളുകൾ ഭാവിയിൽ ക്രിപ്റ്റോയിലേക്ക് വരും. അത് കൂടുതൽ ലാഭം ലഭിക്കുന്നതിന് കാരണമാകും. ഗണ്യമായ വളർച്ച ഉണ്ടാവുന്ന മേഖലയാണിത്.” ബ്രാവോ കൂട്ടിച്ചേർത്തു. ജൂലൈയിൽ എഫ്ടിഎക്സ് ട്രേഡിംഗ് ലിമിറ്റഡിന്റെ ഒരു ഫണ്ടിംഗ് റൗണ്ടിൽ തോമസ് ബ്രാവോ പങ്കെടുത്തിരുന്നു.

ടര്‍ക്കിഷ് ഷെഫ് നുസ്രത് ഗോക്‌ചെയുടെ ഭക്ഷണവും അദ്ദേഹത്തിന്റെ ഭക്ഷണം തയ്യാറാക്കുന്ന ശൈലിയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ റെസ്‌റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ലഭിച്ച ബില്ല് കണ്ട് അമ്പരന്നിരിക്കുകയാണ്. ബില്ല് സഹിതം ട്വിറ്ററില്‍ പങ്കുവെച്ചതോടെ സോള്‍ട്ട് ബേ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

യുവാവ് കഴിച്ച ഭക്ഷണത്തിന് ഈടാക്കിയത് 1812 പൗണ്ട് അഥവാ രണ്ടുലക്ഷത്തിനടുത്ത് രൂപയാണ്. ഓരോ ഭക്ഷണത്തിന് ഈടാക്കിയ തുക ബില്ലില്‍ കാണാവുന്നതാണ്. ഒരു കോളയ്ക്ക് 900 രൂപയാണ് ഈടാക്കിയിരിക്കുന്നത്.

സ്റ്റീക്കിന്റെ വില അറുപത്തിമൂവായിരം. ഗോള്‍ഡന്‍ ബര്‍ഗറിന് പതിനായിരവും നുസ്രെത് സാലഡിന് രണ്ടായിരവും പ്രോണ്‍സ് റോളിന് ആറായിരം രൂപയുമാണ് വില.

ഏതായാലും സംഭവം വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. സ്വര്‍ണം കൊണ്ടാണോ ഭക്ഷണം ഉണ്ടാക്കുന്നതെന്നും ചോദ്യം ഉയരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശസ്തനാണ് നുസ്രെത്. സാക്ഷാല്‍ ഡീഗോ മറഡോണ വരെ അദ്ദേഹത്തിന്റെ ഭക്ഷണത്തിനായി കാത്തിരുന്നുണ്ട്.

ലോകത്തിന്റെ പലഭാഗത്തും അദ്ദേഹത്തിന് നുസ്രെത് റെസ്റ്റോറന്റുകളുണ്ട്. ഇറച്ചിയല്‍ പ്രത്യേക രീതിയില്‍ ഉപ്പ് വിതറുന്ന അദ്ദേഹത്തിന്റെ ശൈലി വൈറലാണ്. അത് ട്രേഡ് മാര്‍ക്കായി മാറ്റുകയും ചെയ്തിരുന്നു നുസ്രെത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

വേൾഡ് മലയാളി കൗൺസിൽ യുകെയുടെ ചെയർമാൻ  ഡോ.ജിമ്മി ലോനപ്പൻ മൊയലൻെറ മാതാവ് എൽസി ലോനപ്പൻ തൃശ്ശൂരിൽ നിര്യാതയായി. ലോനപ്പൻ മൊയലൻെറ ഭാര്യയാണ് പരേത .  അങ്കമാലി (വളവഴി) വലത്തുകാരൻ കുടുംബാംഗമാണ് .

മക്കൾ : ഡോ. ജിമ്മി ലോനപ്പൻ (യു കെ), ഷമ്മി, നിമ്മി, ഡോ. സിമ്മി. മരുമക്കൾ :ലിജി, ഡോറിൻ, സ്റ്റാൻലി, ഡോ. നോബിൾ. സഹോദരങ്ങൾ :പി എ തോമസ്( മുൻ മുനിസിപ്പൽ ചെയർമാൻ, അങ്കമാലി), മേരി, റോസി, ആനി, വെറോനിക്ക, ത്രേസ്യാമ്മ.

സംസ്കാരം തിങ്കളാഴ്‌ച (04-10-2021) രാവിലെ 11-ന് തൃശൂർ പടിഞ്ഞാറെ കോട്ട സെന്റ് ആൻസ് പള്ളിയിൽ.

ജിമ്മി ലോനപ്പൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

സുജിത് തോമസ്

എത്രയോ പ്രഭാതങ്ങൾ തൻ സുഖശീതളിമയിൽ ഞാൻ സ്നേഹിതരോടൊപ്പം ആ വഴികളിലൂടെ നടന്നു,
എത്രയോ സായന്തനങ്ങൾ തൻ അരുണരശ്മികളേറ്റ്
ആ കലാലയമുറ്റത്തെ വാകമര ചുവട്ടിലിരുന്ന് ഞാൻ കിനാവ് കണ്ടു,
ഇന്നിതാ,നാടിനു അഭിമാനമാം കലാക്ഷേത്രത്തിൽ അരുതായ്മ നടന്നെന്ന വാർത്ത ശോകമൂകമാക്കുന്നെൻ മനസ്സിനെ

ജീവിത സ്വപ്‌നങ്ങൾ ഏറെ നെയ്തുകൂട്ടിയാ തരുണീമണി,
ആഹ്ളാദചിത്തയായി പ്രിയ കലാലയത്തിൽ എത്തവെ,
ഒരുവേള ചിന്തിച്ചു കാണ്മാനില്ല, ഇന്നീയങ്കണം തൻ രുധിരത്താൽ സ്വാർത്ഥ പ്രണയത്തിനു വില കൊടുക്കേണ്ടൂ..
മോഹഭംഗംവന്ന ആ തരുണ ഹൃദയത്തിൽ,
കോപം അഗ്നിയായി ജ്വലിക്കവേ,
പ്രണയത്തിൻ തരളിതഭാവങ്ങളേവുംമില്ലാതെയവൻ
നിഷ്ടൂരനായി ആ ജീവനെടുക്കവേ
ഒരു വേള ചിന്തിച്ചു കാണ്മാനില്ല
താൻ നിമിത്തം ചിതയിലേക്കെടുക്കുന്നിതാ
പലകുടുംബങ്ങൾ തൻ സ്വപ്‌നങ്ങളും പ്രതീക്ഷകളും ..
ജീവനായി പിടയും പെൺകുട്ടി, നിണത്തിൽ കുളിച്ചു കിടക്കവേ,
ശാന്തനായി ആ കാഴ്ച്ച കണ്ടിരിക്കാൻ
ഏതൊരു പ്രണയിക്കും മനസ്സിനാവുമോ
പ്രണയത്തിൻ ഭാവം കറയില്ലാത്ത സ്നേഹമാണെന്നിരിക്കെ
നോവിക്കാൻ തോന്നും മനസ്സിൻ ഭാവം എങ്ങനെ പ്രണയമാകും എന്നെൻ മനസ്സിൻ ശങ്ക.
ഇല്ലായ്മയെ സ്വീകരിക്കാൻ പാകപ്പെടാത്ത അപക്വ മനസ്സിൻ,
ചാപല്യങ്ങളിൽ ജീവിതം ഹോമിക്കപ്പെടുന്നിതാ വിലയില്ലാതെ,
കുട്ടികൾ തൻ മനസ്സിൽ രൂപപ്പേടെണം കരുണയും, സ്നേഹവും,ക്ഷമയും
അന്നറിയും യഥാർത്ഥ പ്രണയത്തിൻ ഭാവങ്ങൾ ഏതും നിസ്വാർത്ഥമായ്

സുജിത് തോമസ് : പാചകം തന്റെ തൊഴിൽ മേഖല അല്ലെങ്കിൽ കൂടിയും അതിലൂടെ ഒരുപാട് സന്തോഷം അനുഭവിക്കുന്ന സുജിത് തോമസ് ,വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിലൂടെ തന്റെ ഈ മേഖലയിലെ കഴിവുകൾ നമുക്കായി പരിചയപ്പെടുത്തുന്നു . പാചകവും സുജിത്തുമായുള്ള ബന്ധം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.സുജിത്തിന്റെ മാതൃകുടുംബത്തിലെ സ്ത്രീരത്നങ്ങളൊക്കെയും പാചകത്തിൽ പ്രതിഭകൾ ആയിരുന്നു.വീട്ടിലെ പാചകവിദഗ്ധർ ഉണ്ടാക്കിയിരുന്ന രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും മാഗസിനുകളിൽ നോക്കി പാചകപരീക്ഷണങ്ങൾ നടത്തി സ്വന്തമായി ചില രുചിഭേദങ്ങൾ വരുത്തി ആളുകൾക്ക് വച്ചുവിളമ്പാൻ നന്നേ ചെറുപ്പം മുതലേ ഉത്സാഹമതി ആയിരുന്ന സുജിത് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരെ രുചിയുടെ ഒരു പുത്തൻ ലോകത്തിലേയ്ക്ക് എത്തിക്കും എന്നതിൽ തർക്കമില്ല.മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത ശേഷം, ഉപരിപഠനത്തിന് സ്പെയിനിന് പോകും മുൻപാണ് തന്റെ പാചകത്തോടുള്ള താല്പര്യം അല്പം മിനുക്കിയെടുക്കാൻ DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും,പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്തത്. തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചും, പാചക കുറിപ്പുകളും, ലേഖനങ്ങളും വിവിധ മാഗസിനുകളിൽ എഴുതിയും ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്ന സുജിത് പാരമ്പര്യം ഒട്ടും ചോർന്നു പോകാതെ, രുചിയിലും ഗുണത്തിലും വിട്ടു വീഴ്ച ചെയ്യാതെ നമ്മുടെ പരമ്പരാഗത കേരളീയ വിഭവങ്ങൾ തനിമയോടെ പുതുതലമുറക്കു പരിചയപ്പെടുത്തുന്നതിലും, അതുപോലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാശ്ചാത്യ വിഭവങ്ങൾ എല്ലാ തലമുറയിലും ഉള്ളവർക്ക് അനുഭവവേദ്യമാക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് . റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് പീഡിയട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ് ആയി ജോലി ചെയ്യുന്ന സുജിത് കോട്ടയം ജില്ലയിലെ പാലാക്കടുത്ത് പ്രവിത്താനം സ്വദേശിയായണ് . ഭാര്യ ഡയാന,മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം 8 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിങ്ഹാമിൽ താമസിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസി ജേക്കബിൻ്റെയും മകളായ അലീവിയ ഇന്നലെ രാത്രി രണ്ടുമണിക്ക് മരണമടഞ്ഞു . അലീവിയ കുറേ നാളുകളായി ചികിത്സയിലായിരുന്നു. കോട്ടയം ചിങ്ങവനത്തിനടുത്ത് ചാന്നാനിക്കാട് ആണ് ജേക്കബ് എബ്രഹാമിൻ്റെ സ്വദേശം. യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്ന ക്രിസ്റ്റി അലീവിയയുടെ സഹോദരനാണ്. വർഷങ്ങളായി ബർമിങ്ഹാമിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസിയുടെയും കുടുംബം ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലും സജീവമായിരുന്നു. കുഞ്ഞ് അലീവിയയുടെ നിര്യാണത്തിൽ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ക്‌നാനായ യാക്കോബായ സമുദായ അംഗമായ ജേക്കബ് എബ്രഹാം പ്രാർത്ഥന കൂട്ടായ്മകളിൽ സജീവമായിരുന്നു. അലീവിയയുടെ നിര്യാണത്തിൽ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലയിലെ മെത്രാപ്പോലീത്തയായ ഡോ. അയ്യൂബ് മോർ സിൽവാനോസും ഇടവക വികാരി റെവ . ഫാ . ജോമോൻ അച്ചനും ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

അലീവിയയുടെ നിര്യാണത്തിൽ ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അനുശോചനം അറിയിച്ചു.

അലീവിയയുടെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

യാത്രാച്ചട്ടം വിവാദത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക് 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. വാക്സീന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ ബാധകമാണ്. തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും കയ്യിലുണ്ടായിരിക്കണം. ഇന്ത്യയിൽ എത്തിയാൽ വിമാനത്താവളത്തിൽ വച്ചും ആർടിപിസിആർ പരിശോധനയുണ്ടാകും. നിർബന്ധിത ക്വാറന്റീൻ കഴിഞ്ഞ് വീണ്ടും ആർടിപിസിആർ എടുക്കണം.

വാക്സീൻ സ്വീകരിച്ച ഇന്ത്യൻ പൗരന്മാർക്ക് ബ്രിട്ടൻ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ബ്രിട്ടൻ നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പും നൽകി. എന്നിട്ടും ബ്രിട്ടൻ പിന്മാറിയില്ല. തുടർന്നാണ് സമാനമായ രീതിയിൽ തിരിച്ചടിക്കാൻ ഇന്ത്യ തീരുമാനിച്ചത്.

 

കവിത്വത്തിന്റെ മാസ്മരിക ശക്തിയാൽ ആസ്വാദകമനസ്സുകളിൽ ഗാന ചക്രവർത്തിയായി അവരോധിക്കപ്പെട്ട അതുല്യ വ്യക്തിത്വം, കരവിരുതിന്റെ ശില്പഭംഗിയും ഹൃദയ ഭാവങ്ങളുടെ സ്വച്ഛന്ദതയും മാധുര്യവും ചൈതന്യമാക്കിയ ഗാനങ്ങളുടെ ശില്പി അവബോധവും ആവിഷ്കരണവും തമ്മിലുള്ള പ്രകടബന്ധത്തിലൂടെ മലയാളഗാനശാഖയിലെ വേറിട്ട ശബ്ദം, .അനിർവചനീയമായ വശ്യതയുടെ സ്വപ്നാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഗാനഗന്ധർവ്വൻ , തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രതിഭാവിലാസം – ഗിരീഷ് പുത്തഞ്ചേരിയുടെ സുവർണ്ണ സ്മരണകൾ കിനാവിന്റെ ചിറകുവിരിച്ച് അലൗകിക സൗന്ദര്യങ്ങളുടെ മായാവിലാസങ്ങളിലേയ്ക്ക് പറന്നുയരുന്ന ആഘോഷങ്ങളുടെ സായാഹ്നമിതാ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു

കവി, കഥാകാരൻ , തിരക്കഥാകൃത്ത് തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ തന്റെ പൊൻ തൂലിക കൊണ്ട് മുദ്ര ചാർത്തിയ ബഹുമുഖപ്രതിഭയായിരുന്ന ഗാനരചയിതാവ്. അർത്ഥങ്ങളും കല്പനകളും ഒന്നിനൊന്നോടിഴുകിച്ചേരുന്ന രാസപരിണാമം തൂലികത്തുമ്പിലൂടെ മലയാളിക്കു പകർന്നു നൽകി . മലയാളം നെഞ്ചോടു ചേർത്തോമനിക്കുന്ന നിത്യ സുന്ദരങ്ങളായ ഗാന സൗപർണിക നിരന്തരം ഒഴുകിക്കൊണ്ടിരിക്കയാണ് ‘ 344 ചലച്ചിത്രങ്ങളിൽ 1600 ലേറെ അനവദ്യസുന്ദരമായ ഗാനങ്ങൾ.

എഴു പ്രാവശ്യം സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, നാലു തവണ ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് 49 വയസ്സിനിടയിൽ അംഗീകാരങ്ങളുടെ പൂമഴയാണ് ഗിരീഷ് പുത്തഞ്ചേരിയെ തേടിയെത്തിയത്.

സാർവ്വജനീനമായ വശ്യതയോടെ ആകാശത്തിൽ ചിറകു വിരുത്തി പറന്ന ആ ദിവ്യതേജസ്സിനെ നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞെത്തുന്ന ടീം നീലാംബരി കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കൊണ്ട് ഗിരിഷ് പുത്തഞ്ചേരി നൈറ്റ് സംഘടിപ്പിക്കുന്നു.

ഹൃദയഹാരിയും അനശ്വരവുമായ ഭാവഗീതങ്ങളും മനം മയക്കുന്നു ഈണങ്ങളുമായി യുകെയിലെയും കേരളത്തിലെയും പ്രമുഖ ഗായകർ ഭാവസാന്ദ്രമായ ചടുലനടനങ്ങളിലൂടെ മുദ്രകളിലൂടെ നവരസങ്ങൾ പകർന്നാടുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയവയുമായി അപ്സര നർത്തകിമാർ

UK
st. Edwards School Hall,
_P00LE, BH15 3HY -_ ൽ

2021 ഒക്ടോബർ 16 ന് ഉച്ചയ്ക്കു ശേഷം രണ്ടു മണി മുതൽ തുടർച്ചയായ ആറു മണിക്കൂർ കലാ സായാഹ്നം
ഗിരീഷ് പുത്തഞ്ചേരി നൈറ്റ് മലയാളത്തിന്റെ മാധുര്യം വിളമ്പുന്ന ഈ സംഗീത സായാഹ്നത്തെ ധന്യമാക്കാൻ മലയാള സിനിമാ സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പറും നടനും നിർമ്മാതാവുമായ ശ്രീ.ഉണ്ണി ശിവപാൽ
തട്ടീം മുട്ടീം സീരിയൽ ഫെയിം ഭാഗ്യലക്ഷ്മി എന്ന മീനാക്ഷി തുടങ്ങിയവരോടൊപ്പം യുകെയിലെ
കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കു ചേരുന്നു.

വേദിയോടനുബന്ധിച്ച് രാവിലെ പതിനൊന്നു മണി മുതൽ മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന ഒരു ലഘുഭക്ഷണശാലയുമുണ്ട്. ഈ ഉല്ലാസവേളയിലേക്ക് കലാസ്വാദകരായ കലയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും യാതൊരുവിധ പാസുകളും ഇല്ലാതെ സൗജന്യമായി കടന്നുവരാം. ആസ്വദിക്കൂ. ആനന്ദിക്കൂ

വിശദ വിവരങ്ങൾക്ക് :
മനോജ് മാത്രാടൻ
+447474803080
ജെയ്സൻ ബത്തേരി
+447872938694
സത്യനാരായണൻ കിഴക്കിനിയിൽ
+447958106310
മഹേഷ് അലക്സ്
+447846960618
ബോബി അഗസ്റ്റിൻ
+447412478781

സ്റ്റോക്ക് ഓൺ ട്രെന്റ്: കൂത്താട്ടുകുളത്തിനടുത്തുള്ള വടകരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ  എടപ്പനാട്ട് കുടുംബാംഗം റോയി ജേക്കബ് മരണമടഞ്ഞു. അറുപത്തിരണ്ട്‌ (62) വയസ്സാണ് പ്രായം. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ക്രിസ്റ്റിയുടെ ഭാര്യ ഷെറിൻ ക്രിസ്റ്റിയുടെ പിതൃസഹോദരനാണ് ദാരുണമായി മരണമടഞ്ഞത്. ഇന്ന് പ്രാദേശിക സമയം വൈകീട്ട് 5:30 ന്  ആണ് അപകടം ഉണ്ടായത്.

കൂത്താട്ടുകുളത്ത് കച്ചവടം നടത്തുകയാണ് റോയി. വ്യായാമത്തിനായി സൈക്കിളിൽ സായാഹ്നസവാരിക്കിറങ്ങിയ റോയി  ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ്സിന്റെ പിൻ ചക്രത്തിനടിയിൽ പെട്ട റോയ് തൽക്ഷണം മരണപ്പെടുകയും ചെയ്തു എന്നാണ് അറിയുന്ന വിവരം. ഉടൻ തന്നെ പോലീസ്, ഫിർഫോഴ്‌സ്‌ എത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂത്താട്ടുകുളം ആശുപത്രിയിലെ മോർച്ചറിയിൽ ആണ് മൃതദേഹം ഇപ്പോൾ ഉള്ളത്. ശവസംക്കാരം സംബന്ധിച്ച തീരുമാനം ആയിട്ടില്ല.

ഭാര്യ ലിസി, മുതലക്കോടം മാളിയേക്കൽ കുടുബാംഗമാണ്. രണ്ട് മക്കൾ, റിറ്റോ, റിയ.

ബാംഗ്ലൂർ എം എസ് രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ചിലെ എട്ടാമത്തെ ബാച്ചായ , നാളിതുവരെയുള്ള നേഴ്സിംഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെയിൽ നേഴ്സുമാരുടെ ബാച്ചുമായിരുന്ന 94-97 നേഴ്സിംഗ് ബാച്ചിലെ മെയിൽ നേഴ്സുമാരുടെ കൂട്ടായ്മ ഗ്ലോസ്റ്റർ ഷയറിലുള്ള ഓക്രേവൻ ഫീൽഡ് സെന്ററിൽ വച്ച് സെപ്തംബർ 24, 25,26 തീയതികളിലായി നടത്തപ്പെട്ടു. 24 ന് വൈകുന്നേരം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 പേർ നേരിട്ടും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 പേർ ഓൺലൈനായും പങ്കെടുത്തു.

24 വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിച്ചേരൽ, ഗതകാല സ്മരണകളുണർത്തുന്ന 94-97 കാലഘട്ടത്തിന്റെ പ്രതിഫലനമായി മാറി. രൂപഭാവങ്ങളിലെ വ്യത്യസ്തത മാത്രമേ ജീവിതത്തിൽ പ്രായം കൊണ്ടു സംഭവിക്കൂ അടിസ്ഥാനപരമായ സ്വഭാവ സവിശേഷതകളിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കാലത്തിന്റെ കുത്തൊഴുക്കിന് സാദ്ധ്യമല്ല എന്നും രാമയ്യായിലെ ചുണക്കുട്ടികളുടെ ഒരുമയും വീര്യവും ശൗര്യവും ഊർജ്ജവും രണ്ടര പതിറ്റാണ്ടിനിപ്പറവും ഒട്ടും കൈമോശം വന്നിട്ടില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തവുമായി മാറി ഈ കൂടിച്ചേരൽ .

24 വർഷത്തെ അപരിചിതത്വത്തിന് നിമിഷങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. “ഹിയാ ഹുവ്വാ രാമയ്യ ” യുടെ അലയൊലികളാൽ ശബ്ദമുഖരിതമായ 3 ദിനരാത്രങ്ങൾ ; 1980-90 കാലഘട്ടത്തിലെ ഹിറ്റുഗാനങ്ങൾ കൊണ്ടും, പതിവു തമാശകൾ കൊണ്ടും, പാരവയ്പുകൾ കൊണ്ടും, കൗണ്ടറുകൾ കൊണ്ടും, രാവിരുളുകളില്ലാത്ത രാമയ്യ ഹോസ്റ്റലിനെ അക്ഷരം പ്രതി പുനപ്രതിഷ്ഠിച്ചു . ക്യാംപ് ഫയറും, ബാർബിക്യൂവും, പഠന – പാഠ്യേതര വിഷയങ്ങളിലെ ‘വീര- സാഹസികതകളുടെ ഓർമ്മപ്പെടുത്തലുകളും ഓർമ്മിച്ചെടുക്കലുകളും ആട്ടവും പാട്ടുമായി ദിവസങ്ങളെ നിമിഷങ്ങളാക്കി മാറ്റിയ അനിർവ്വചനീതയുടെ ഉൾപുളകങ്ങൾ സൃഷ്ടിച്ച ഗ്രഹാതുരത്വമുണർത്തുന്ന രാമയ്യാ ജീവിതത്തിലെ സുന്ദര നിമിഷങ്ങളുടെ പുനരാവിഷ്കാരങ്ങളുടെ തുടർച്ചയെന്നോണം 2022 സെപ്റ്റംബർ അവസാനത്തോടു കൂടി 94 – 97 നേഴ്സിംഗ് ബാച്ചിന്റെ 25ാം വാർഷികം അതിവിപുലമായി നടത്തുന്നതിനായി തീരുമാനിച്ചു. ഒരിക്കലും തിരിച്ചു കിട്ടാത്ത ; പോയ കാല സ്മൃതികളെ തിരിച്ചു പിടിച്ച ചാരിതാർത്ഥ്യവുമായി ഓർമ്മകളുടെ ഓർമ്മ ചെപ്പിലെ കുളിർ മഴയായി മാറ്റിയ ദിനരാത്രങ്ങൾ സമ്മാനിച്ച ഏവർക്കും നന്ദിയുടെ നറുമലരുകൾ .

Copyright © . All rights reserved