UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് പ്രതിസന്ധി നേരിടാൻ രാജ്യം പരിശ്രമിക്കുമ്പോൾ മുൻനിരയിലുള്ള ഹെൽത്ത്‌ സെക്രട്ടറി മാറ്റ് ഹാൻകോക്ക് തന്റെ സഹായിയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്‌. 42കാരനായ ഹാൻകോക്കിന് ഒലിവർ ബോണസ് സ്ഥാപകന്റെ ഭാര്യ ലോബിയിസ്റ്റ് ഗിന കൊളഡാഞ്ചലോയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. 2021 മെയ് 6 ന് വൈറ്റ്ഹാളിൽ വച്ച് ഹെൽത്ത്‌ സെക്രട്ടറി, ഗിനയെ ചുംബിക്കുന്ന സിസിടിവി രംഗങ്ങൾ പുറത്തു വന്നിരുന്നു. 15 വർഷമായി ഭാര്യ മാർത്തയുമായി കുടുംബജീവിതം നയിക്കുന്ന ഹാൻകോക്കിന് മൂന്ന് മക്കളുണ്ട്. ആരോപണവിധേയനായ ഹെൽത്ത്‌ സെക്രട്ടറിയെ പുറത്താക്കണമെന്ന് ലേബറും ലിബറൽ ഡെമോക്രാറ്റുകളും ബോറിസ് ജോൺസനോട്‌ ആവശ്യപ്പെടുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രിയപെട്ടവരെ ആലിംഗനം ചെയ്യാനും ചുംബിക്കാനും അനുവാദമില്ലെന്നിരിക്കെ ഹാൻകോക്കിന്റെ ഈ പ്രവൃത്തി പരക്കെ വിമർശിക്കപ്പെടുകയാണ്.

ഹാൻ‌കോക്ക് തന്റെ രാഷ്ട്രീയ ജീവിതത്തിനായി പോരാടുമ്പോൾ, ലേബറും ലിബറൽ ഡെമോക്രാറ്റുകളും അദ്ദേഹത്തെ കപടനാട്യക്കാരനായി മുദ്രകുത്തി. “ഈ സാഹചര്യങ്ങളിൽ ഞാൻ സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശം ലംഘിച്ചുവെന്ന് അംഗീകരിക്കുന്നു. ഞാൻ ആളുകളെ നിരാശപ്പെടുത്തി. ക്ഷമിക്കണം. ഈ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വ്യക്തിപരമായ വിഷയത്തിൽ എന്റെ കുടുംബത്തിന്റെ സ്വകാര്യതയ്ക്ക് നന്ദിയുണ്ട്.” ഹാൻകോക്ക് പ്രതികരിച്ചു. അദ്ദേഹത്തെ പിന്തുണച്ച് ബോറിസ് ജോൺസന്റെ വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു: “നിങ്ങൾ ഹെൽത്ത്‌ സെക്രട്ടറിയുടെ പ്രസ്താവന കേട്ടു. അതിൽ കൂടുതലായി ഒന്നും പറയാനില്ല. സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി അദ്ദേഹം അംഗീകരിക്കുന്നു. പ്രധാനമന്ത്രി ആരോഗ്യ സെക്രട്ടറിയുടെ ക്ഷമാപണം സ്വീകരിച്ചു. ”

കമ്മ്യൂണിക്കേഷൻ ഡയറക്ടറായ കൊളഡാഞ്ചലോ മൂന്നു മക്കളുടെ അമ്മയാണ്. കൊളഡാഞ്ചലോയുമായുള്ള ഹാൻ‌കോക്കിന്റെ ചുംബനം തിരഞ്ഞെടുപ്പ് ദിനമായ മെയ്‌ 6 ഉച്ചകഴിഞ്ഞ് 3 മണിയോടെ സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായി ആരോപണമുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. അവിഹിതബന്ധകഥ കൂടി തെളിവ് സഹിതം പുറത്ത് വന്നതോടെ രോഗ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന സെക്രട്ടറി കൂടുതൽ വെട്ടിലായിരിക്കുകയാണ്.

ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന്‌ റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തിമേഖലയിലാണെന്നും ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും പ്രതികരിച്ചു.

ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്താനുള്ള ശ്രമം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതായി ബ്രിട്ടന്‍ അറിയിച്ചു. ഇരുപതിലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണസേനാകപ്പലുകളും ചേര്‍ന്ന സംഘം ഡിഫന്‍ഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലില്‍ ബോംബ് വര്‍ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിട്ടന്‍ വ്യക്തമാക്കി. സംഭവത്തെ റഷ്യ അകാരണമായി വളച്ചൊടിക്കുകയാണെന്നും ബ്രിട്ടന്‍ ആരോപിച്ചു.

കരിങ്കടലില്‍ ബ്രിട്ടന്‍ നടത്തുന്നത് ‘അപകടകരമായ’ നീക്കമാണെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ദെബോറ ബ്രോണര്‍ട്ടിനെ വിളിച്ചുവരുത്തി റഷ്യ ശകാരിച്ചു. ബ്രിട്ടന്‍ അടിസ്ഥാനരഹിതമായ നുണകള്‍ ആരോപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി മറിയ സഖറോവ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമത്തെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നതായും അത് നടപ്പാകാത്ത പക്ഷം ബോംബിടുമെന്നും വിദേശകാര്യസഹമന്ത്രി സെര്‍ഗെ റ്യായ്‌കോബ് പറഞ്ഞു.

ഡിഫന്‍ഡറിന്റെ സഞ്ചാരപാതയില്‍ റഷ്യ ബോംബിട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റ്യായ്‌കോബ്. തുടര്‍ന്നും പ്രകോപനമുണ്ടായാല്‍ പാതയിലല്ല മറിച്ച് കപ്പലില്‍ തന്നെ ബോംബിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മെഡിറ്ററേനിയനില്‍ തങ്ങളുടെ ആധിപത്യം വര്‍ധിപ്പിക്കാന്‍ കരിങ്കടലില്‍ റഷ്യ നടത്തുന്ന നീക്കങ്ങളാണ് നൂറ്റാണ്ടുകളായി ടര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് എന്നീ എതിരാളികളുമായുള്ള റഷ്യയുടെ ശത്രുതയുടെ ഒരു പ്രധാന കാരണം.

ദീക്ഷയുടെ വെബ് ലോഞ്ച് ഈ ശനിയാഴ്ച 4 .30ന് (UK) 9 മണിയ്ക്ക് (ഇന്ത്യ) നടക്കുന്നതാണ് . പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ് ആണ് ഉദ്ഘാടക. ഇത് ഒരു ലൈവ് പരിപാടിയായി നിങ്ങൾക്ക് ദീക്ഷയുടെ ഫേസ്ബുക്ക് പേജിൽ ( Deekshaa) കാണാം. വെബ് സൈറ്റ് ഒരുക്കിയത് ‘ Blive digital ‘ ആണ്.

വെബ് ലോഞ്ച് പരിപാടിയിലേക്ക് എല്ലാ പ്രേക്ഷകരെയും സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി ദീക്ഷയുടെ ഡയറക്ടർമാരായ ആരതി അരുൺ, അരുൺ കുമാർ , അലൻ ആൻറണി , ബ്രയൻ എബ്രഹാം എന്നിവർ അറിയിക്കുന്നു.

യുകെയിലെ ആർട്സ് ഓർഗനൈസേഷനുകളിൽ മുൻനിരയിൽ ഏറ്റവും മികച്ച, സമാനതകളില്ലാത്ത, വൈവിധ്യമാർന്ന കലാപരിപാടികൾ കാഴ്ചവെച്ചു കൊണ്ട് ‘ദീക്ഷ ‘ തിളങ്ങിനിൽക്കുന്നു. ഈയിടെ ‘ ദീക്ഷ’ യ്ക്ക് യു.കെ യിലെ കലാ രംഗത്തെ, ഏറ്റവും അഭിമാനകരമായ ‘ ആർട്സ് കൗൺസിൽ ഓഫ് ഇംഗ്ലണ്ടിന്റ ഒരു പ്രോജക്ട് ചെയ്യാനുള്ള അവസരമുണ്ടായി.( Funded and supported by National Lottery via Arts Council England). ഇനിയും കലാസ്നേഹികൾക്കായി മികവേറിയ ഒരുപാട് കലാ വിരുന്നുകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന് ദീക്ഷയുടെ ഡയറക്ടർമാർ പറയുന്നു.

Facebook Page: Deeksha a
Instagram: @ deekshaa . arts
Email: deeksha . arts @ gmail. com
Mobile: 07455276367

ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം യുകെയിൽ നിന്നുള്ള യാത്രക്കാർ യൂറോപ്യൻ യൂണിയനിൽ എത്തുന്നിടത്തെല്ലാം ക്വാറൻ്റീനിൽ പോകണമെന്ന ഉറച്ച നിലപാടിലാണ് ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ. “ഞങ്ങളുടെ രാജ്യത്ത്, നിങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ നിന്നാണ് വരുന്നതെങ്കിൽ, ക്വാ റൻ്റീൻ കൂടിയേ തീരൂ. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലും അങ്ങനെയല്ല, അതാണ് ഞാൻ ചൂണ്ടിക്കാട്ടുന്നത്,“ മെർക്കൽ ജർമ്മൻ പാർലമെന്റിൽ വ്യക്തമാക്കി.

എന്നാൽ സുരക്ഷിത രാജ്യങ്ങളുടെ യാത്രാ പട്ടിക പുതുക്കാൻ ഒരുങ്ങി യുകെ. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഈ വർഷത്തെ വേനൽക്കാല അവധി യാത്രകൾക്കുള്ള ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഏതൊക്കെ രാജ്യങ്ങളാണ് ക്വാറൻ്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റേണ്ടതെന്നും യാത്രാ നിരോധനം തുടരേണ്ടതെന്നും സർക്കാർ ഇന്ന് വെളിപ്പെടുത്തും.

വിദേശ യാത്രകൾക്കായുള്ള യുകെ സർക്കാരിൻ്റെ ട്രാഫിക് ലൈറ്റ് സംവിധാനത്തിന്റെ ഭാഗമായി ജനപ്രിയ ഹോളിഡേ ഹോട്ട്സ്പോട്ടുകളായ മാൾട്ട, ബലേറിക് ദ്വീപുകൾ – ഐബിസ, മല്ലോർക്ക, മിനോർക്ക, ഫോർമെൻറേറ എന്നിവ ഗ്രീൻ ലിസ്റ്റിൽ ഇടം നേടുമെന്നാണ് പ്രതീക്ഷ. സമീപ ഭാവിയിൽ രണ്ട് ഡോസുകളും എടുത്തവർക്ക് എല്ലാ ആമ്പർ ലിസ്റ്റ് രാജ്യങ്ങളിലേക്കും യാത്ര നടത്താമെന്ന് ആരോഗ്യ സെക്രട്ടറി സൂചന നൽകി.

ഈ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന രണ്ട് ഡോസുകൾ എടുത്തവർക്ക് ക്വാറൻ്റീന് പകരം ദിവസേന കോവിഡ് ടെസ്റ്റ് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പരിഷ്ക്കാരങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്.

അതിനിടെ ഇംഗ്ലണ്ടിലെ 20 ദശലക്ഷത്തിലധികം ആളുകൾക്ക് ലോംഗ് കോവിഡ് പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം. കോവിഡ് ഉള്ളവരിൽ മൂന്നിലൊന്ന് പേരും കുറഞ്ഞത് 12 ആഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി റിയക്ട്-2 നടത്തിയ പഠനം പഠനം വ്യക്തമാക്കുന്നു.

രണ്ട് വിഭാഗം ആളുകളിലാണ് ലോംഗ് കോവിഡ് പ്രശ്നങ്ങൾ ഏറ്റവും പ്രകടമായത്. ആദ്യ വിഭാഗത്തിൽ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ക്ഷീണം, പേശിവേദന എന്നിവയാണ്, രണ്ടാമത്തെ വിഭാഗത്തിൽ ശ്വാസം മുട്ടൽ, നെഞ്ചിലെ മുറുക്കം, നെഞ്ചുവേദന എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. 2020 സെപ്റ്റംബറിനും ഈ വർഷം ഫെബ്രുവരിക്കുമിടയിൽ ലണ്ടനിലെ ഇംപീരിയൽ കോളേജ് ലണ്ടനിൽ നടത്തിയ റിയാക്ട്-2 പഠനത്തിൽ 508,707 മുതിർന്നവരാണ് പങ്കെടുത്തത്.

വെസ്‌റ്റേണ്‍ ഇംഗ്‌ളണ്ടിലെ റിട്ട: ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായ ഡേവ് സ്മിത്തിന് (72) മറ്റാര്‍ക്കും ഇല്ലാത്ത, കിട്ടരുതേ എന്നാരും ആഗ്രഹിച്ച് പോകുന്ന ഒരു റെക്കോര്‍ഡുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന് റെക്കോര്‍ഡ്.

പത്ത് മാസമാണ് ഡേവ് കോവിഡ് ചികിത്സയിലിരുന്നത്.തുടര്‍ച്ചയായി 43 തവണ കോവിഡ് സ്ഥിരീകരിച്ച ഡേവ് ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന ലോകത്തിലെ ഏക വ്യക്തിയാണ്.ഏഴ് തവണ രോഗം മൂര്‍ഛിച്ച് ഡേവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ബന്ധുക്കള്‍ പലപ്പോഴും തന്റെ സംസ്‌കാരത്തിനൊരുങ്ങിയിരുന്നുവെന്നാണ് ഡേവ് പറയുന്നത്. 2020 മാര്‍ച്ചിലാണ് ഡേവിന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.

ആദ്യം ബാധിച്ച വൈറസിന്റെ അവശിഷ്ടങ്ങളാണോ വീണ്ടും വീണ്ടും രോഗത്തിനിടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നുവെങ്കിലും ടെസ്റ്റുകളില്‍ ആക്ടീവ് വൈറസുകളാണ് ഡേവിന്റെ ശരീരത്തിലുണ്ടായിരുന്നത് എന്ന് കണ്ടെത്തി. സാധാരണ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ ഫലിക്കാതെ വന്നതോടെ യുഎസ് ബയോടെക്ക് ഫേം ആയ റീജെനറോണ്‍ വികസിപ്പിച്ചെടുത്ത ആന്റിബോഡികളുപയോഗിച്ച് നടത്തിയ ചികിത്സയിലൂടെയാണ് ഡേവ് കോവിഡ് മുക്തനാകുന്നത്.ബ്രിട്ടനില്‍ ഈ ചികിത്സ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഡേവിന്റെ പ്രത്യേകാവസ്ഥ കണക്കിലെടുത്ത് ഈ ചികിത്സയ്ക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

305 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് റിസള്‍ട്ട് നെഗറ്റീവ് ആയതിന്റെ സന്തോഷം ഭാര്യ ലിന്‍ഡയുമൊത്ത് ഷാംപെയ്ന്‍ പൊട്ടിച്ചാണ് ഡേവ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം താനൊരിക്കലും മറക്കില്ലെന്നും ആര്‍ക്കും ഇത്തരമൊരു അവസ്ഥ വരരുതേ എന്നാണ് ആഗ്രഹിക്കുന്നതെന്നും ഡേവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യമായി കോവിഡ് ബാധിതനാകുമ്പോള്‍ ലുക്കീമിയയില്‍ നി്ന്ന് മോചിതനാകുന്നതേ ഉണ്ടായിരുന്നുള്ളു ഡേവ്. കോവിഡിന് മുമ്പ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഡേവിനെ അലട്ടിയിരുന്നു.

ഡേവിന്റെ കേസ് നിലവില്‍ പഠനത്തിന് വിധേയമാക്കിയിരിക്കുകയാണ് ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ആന്‍ഡ്രൂ ഡേവിഡ്‌സണ്‍. ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഡേവിഡിന്റെ ചികിത്സാറിപ്പോര്‍ട്ട് ജൂലൈയില്‍ നടത്താനിരിക്കുന്ന യൂറോപ്യന്‍ ക്ലിനിക്കല്‍ മൈക്രോബയോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

യുകെയിൽ നെഞ്ചിടിപ്പേറ്റി കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം. ഡെൽറ്റ പ്ലസ് വകഭേദത്തിൻ്റെ 41 കേസുകളാണ് യുകെയിൽ കണ്ടെത്തിയത്.മുൻ ഗാമികളിൽ നിന്ന് വ്യത്യസ്തമായി ഡെൽറ്റ പ്ലസിന് ആശങ്കാജനകമായ മൂന്ന് സ്വഭാവങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; അതിതീവ്ര വ്യാപന ശേഷി, ശ്വാസകോശ കോശങ്ങളുടെ റിസപ്റ്ററുകളിൽ ശക്തമായ ബൈൻഡിംഗ്, മോണോക്ലോണൽ ആന്റിബോഡി പ്രതികരണം കുറയ്ക്കൽ എന്നിവയാണ്.

ബ്രിട്ടനിൽ ഫെബ്രുവരി 19 ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇരുപത്തിനാലു മണിക്കൂറിനിടെ 11,625 പുതിയ കേസുകളാണ് ഉണ്ടായിട്ടുള്ളത്. 28 ദിവസത്തിനുള്ളിൽ 27 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 91 മരണങ്ങളുണ്ടായി, ആഴ്ചയിൽ ആഴ്ചയിൽ 44.4 ശതമാനം വർധന.

യുകെ വിദേശ യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആഗ്രഹിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ഫീൽഡിൽ താമസിക്കുന്ന ഡിന്റാ ടോമിയുടെ പിതാവ് തൊടുപുഴ വെള്ളിയാമറ്റം അബ്രാഹം കിഴക്കേക്കര, കൊച്ചു മറ്റത്തിൽ (79) നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷകൾ വെള്ളിയാമറ്റം സെൻറ് ജോർജ് ഇടവക ദേവാലയത്തിൽ  വെച്ച്  നടത്തപ്പെട്ടു. ഭാര്യ പരേതയായ റോസമ്മ ഏബ്രഹാം (മൈലാടൂർ, അറക്കുളം) മക്കൾ: ഡോണ ബാബു, ഡീന സിബി, ഡിന്റാ ടോമി, ഡോണി , ഡിജു . മരുമക്കൾ: പരേതനായ ബാബു മൈക്കിൾ (നായ്ക്കംപറമ്പിൽ, മേരിലാൻഡ് പാല), സിബി പെരുമറ്റത്തിൽ (തെക്കുംഭാഗം, തൊടുപുഴ), ടോമി കോലഞ്ചേരി (കാലടി) സൈന (ചെമ്പളായിൽ,കൊല്ലപ്പള്ളി) അനു (മേനാച്ചേരിയിൽ, ഉള്ളനാട്).

മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

നോക്കൗട്ട്​ സാധ്യതകൾക്കരികെ കിക്കോഫ്​ മുഴങ്ങിയ നിർണായക പോരാട്ടങ്ങളിൽ ജയംപിടിച്ച്​ കരുത്തരായ ഇംഗ്ലണ്ടും ലോകകപ്പ്​ ഫൈനലിസ്​റ്റുകളായ ക്രൊയേഷ്യയും പ്രീ ക്വാർട്ടറിൽ. ചെക്​ റിപ്പബ്ലിക്​ ഉയർത്തിയ വെല്ലുവിളി റഹീം സ്​റ്റെർലിങ്​ നേടിയ ഗോളിലൂടെ മറികടന്ന ഇംഗ്ലണ്ട്​ ഗ്രൂപ്​ ​ഡി ചാമ്പ്യൻമാരായതോടെ നോക്കൗട്ടിൽ മരണഗ്രൂപിൽനിന്ന്​ ഫ്രാൻസ്​, ജർമനി, പോർച്ചുഗൽ, ഹംഗറി എന്നിവയിൽ ഒരാളെയാകും നേരിടുക. സ്വന്തം കളിമുറ്റമായ വെംബ്ലിയിൽ കാണികളുടെ ആർപുവിളികൾക്കു നടുവിലായതിനാൽ അടുത്ത ഘട്ടത്തിലേക്ക്​ കടക്കൽ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ്​ പരിശീലകൻ സൗത്​ഗേറ്റ്​. ഗ്രൂപ്​ എഫിലെ അവസാന പോരാട്ടങ്ങളിൽ ജർമനി ഹംഗറിക്കെതിരെയും പോർച്ചുഗൽ ഫ്രാൻസിനെതിരെയും ഇന്ന്​ കളിക്കുന്നതിനാൽ ഇംഗ്ലണ്ടി​െൻറ എതിരാളികളെയും അതുകഴിഞ്ഞ്​ അറിയാം.

തുടക്കം മുതലേ ആധിപത്യം നിലനിർത്തിയ ഇംഗ്ലീഷ്​ പടക്ക്​ 12ാം മിനിറ്റിലാണ്​ സ്​റ്റെർലിങ്​​ ലീഡും ജയവും സമ്മാനിച്ചത്​. ക്രൊയേഷ്യക്കെതിരെ വിജയ ഗോൾ കുറിച്ച സ്​റ്റെർലിങ്ങിന്​ ടൂർണമെൻറിലെ രണ്ടാം ഗോൾ. ​

യൂറോകപ്പ്​ ഇത്തവണ 24 ടീമാക്കിയതോടെ രണ്ട്​ പതിറ്റാണ്ടിനു ശേഷം സാധ്യതകളുടെ വഴി തുറന്നതായിരുന്നു സ്​കോട്​ലൻഡിന്​. ജയിച്ചാൽ പ്രീ ക്വാർട്ടർ എന്ന വലിയ നേട്ടം പക്ഷേ, മോഡ്രിച്ച്​ നയിച്ച ക്രോട്ടുകൾക്ക്​ മുന്നിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്​ ടീം വീണുടഞ്ഞു. ആദ്യം ചെക്കുകൾക്കെതിരെയും അതുകഴിഞ്ഞ്​ നാട്ടുകാരായ ഇംഗ്ലീഷ്​ പട്ടാളത്തിനെതിരെയും കിടിലൻ പ്രകടനവുമായി മൈതാനം നിറഞ്ഞ്​ കൈയടി നേടിയ സ്​കോട്ടുകൾക്ക്​ പക്ഷേ, ഇത്തവണ അവസരങ്ങൾ കുറഞ്ഞു. കളി പൂർണമായി നിയന്ത്രിച്ച്​ ക്രൊയേഷ്യ പിടിച്ചത്​ ആധികാരിക ജയം.

17ാം മിനിറ്റിൽ നികൊള വ്ലാസിച്ചിലൂടെ ക്രൊയേഷ്യ തന്നെയാണ്​ ഗോൾ വേട്ട തുടങ്ങിയത്​. ആദ്യ പകുതിയുടെ 42ാം മിനിറ്റിൽ മക്​ഗ്രിഗർ സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ ലൂക ​േ​മാഡ്രിചും ഇവാൻ പെരിസിച്ചും ചേർന്ന്​ ക്രൊയേഷ്യൻ വിജയം അനായാസമാക്കി.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

അപ്പോൾ എല്ലാവരും കൊട്ടിയാഘോഷിച്ചു കഴിഞ്ഞില്ലേ ഒരുവളുടെ സ്ത്രീധന കുരുക്കിൽ പെട്ട മരണം.

ഓരോ വാർത്തയും ഒരു ആഘോഷമാണ്. കേൾക്കുക.. ഞെട്ടുക.. വാർത്തയെ മാർക്കറ്റിങ് ചെയ്യുക ..അടങ്ങുക.. അവളുടെ മരണത്തിൻെറ മണം മാറുന്നതിനുമുമ്പ് പിന്നെയും അടുത്ത ഇരയ്ക്കായ് ഉന്നമിട്ട്‌ കാത്തിരിക്കുക. ഇതായി കുറേനാളായ് നമ്മുടെ അവസ്ഥ.

മറ്റുള്ളവരെ തോൽപ്പിക്കാനായ് ഇങ്ങനെ വാരിക്കോരി കൊടുക്കുന്നതിനു മുമ്പ് സ്ത്രീധന സമ്പ്രദായം തുടങ്ങിയതിനു പിമ്പിലുള്ള കഥയറിയാമോ?

പതിററാണ്ടുകൾക്കു മുമ്പ് ശൈശവ വിവാഹം നടത്തിയിരുന്ന കാലത്ത് പെൺകുഞ്ഞുങ്ങൾക്ക് മതിയായ വിദ്യാഭ്യാസവും വിവരവുമൊന്നുമില്ലാതെ….മതിയായ യാത്ര സൗകര്യങ്ങളോ മകളുടെ ഒരാവശ്യം കേട്ടറിയാൻ ഇന്നത്തെ പോലെ ഫോൺ സൗകര്യങ്ങളോ ഒന്നുമില്ലാതെ….
ദൂരദേശത്തേക്കു കെട്ടിച്ചയക്കുമ്പോൾ, വീടിനുള്ളിൽ അകപ്പെട്ടുപോകുന്ന തന്റെ മകൾക്ക് പെട്ടൊന്നൊരാവശ്യം വന്നാൽ അവളുടെ ആവശ്യം നിറവേറ്റാനായി അപ്പന്റെയും അമ്മയുടെയും മടിയിൽ തിരുകിയിരുന്ന നാണയത്തുട്ടുകൾ എണ്ണി പെറുക്കി തന്റെ മകളുടെ കൈക്കുള്ളിൽ വച്ച് വളരെ കരുതലോടെ പറഞ്ഞയച്ചിരുന്ന ഒരു കാലത്തെ നല്ല പ്രവർത്തിയെ ഇന്നത്തെ തലമുറ കൂടുതൽ ആധുനീകരിപ്പിച്ചു കണ്ട ആണുങ്ങൾ ഉമ്മറപ്പടിയിൽ കേറിയിറങ്ങി നിങ്ങളുടെ മകൾക്കു വിലയിടുന്നത് കേട്ട് പഞ്ചപുച്ഛം അടക്കി അവരെ സന്തോഷിപ്പിക്കുന്നതും അനുസരിപ്പിക്കുന്നതും വരെയായി നമ്മളുടെ ഔചിത്യ ബോധം .

പണ്ട് അവൾക്കൊരു ശാരീരിക ബുദ്ദിമുട്ടുവന്നാൽ അല്ലെങ്കിൽ അവളുടെ കുഞ്ഞുങ്ങൾക്കോ കെട്ടിയവനോ പെട്ടെന്നൊരു ആവശ്യം വന്നാൽ മൈലുകൾ നടന്നു താണ്ടി അവളെ പോയി സഹായിക്കാനുള്ള സമയപരുതി മുന്നിൽ കണ്ടുകൊണ്ട് നമ്മുടെ പൂർവികർ ചെയ്ത പുണ്യ പ്രവർത്തി ( Gift money) ഇന്ന് പലരുടെയും കാതകനായി മാറുന്നു. അതെ വലിയ സമ്മാനം ഒരു വലിയ ശാപമായി മാറിയേക്കാം

സമ്മാന തുക എന്നുവച്ചാൽ
Gift is a token of love

പക്ഷെ ആ token of love നെ നമ്മൾ അതിനെ എവിടെയോ കൊണ്ടേ തുലച്ചു. കാരണം നമ്മൾ മലയാളികൾക്ക് പണ്ടേ ഗിഫ്റ്റ് കൊടുക്കുന്ന കാര്യത്തിലും മേടിക്കുന്ന കാര്യത്തിലും ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ചക്കക്കൂട്ടാൻ കണ്ടപോലാണ്. കൊടുക്കാനും ആർത്തി മേടിക്കാനും ആർത്തി. മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ കൂടുതൽ കൊടുക്കുകയും വേണം എന്നാൽ പിറുപിക്കുകയും വേണം. എത്ര കൊടുത്താലും മേടിച്ചാലും തൃപ്തിയില്ല. അതിലൊക്കെ ചില പാശ്ചാത്യരെ മാതൃക ആക്കേണ്ടതുണ്ട് . ഒരു ചോക്കലേറ്റ്‌ ബാറോ ഒരു ബഞ്ച്‌ ഫ്ലവറോ അതുമതി അവർക്ക് ഒരു സ്നേഹ സാമ്പ്രാജ്യം തന്നെ കെട്ടിപ്പടുക്കാൻ.

ആതൊകൊണ്ട് ഒന്ന് ‌ മനസ്സിലാക്കുക ഇന്ന് കാലം മാറി. ഓരോ മകളും നല്ല വിദ്യാഭ്യാസവും വിവരവുമുള്ളവളായി, ഒരാവശ്യം വന്നാൽ സ്വന്തം കാലിൽ നിൽക്കാനോ അല്ലെങ്കിൽ കൂടപിറപ്പുകളെ തന്റെ കഷ്ടപാട് അറിയിക്കാൻ ഏറ്റവും മികച്ച ഫോൺ സമ്പ്രദായവും ഇന്ന് നിലവിൽ ഉണ്ട് .

അല്ലാതെ പണ്ടത്തെപൊലെ രണ്ടും മൂന്നും ദിവസങ്ങളോ അഴ്ചകളോ നടന്നു സ്വന്തം വീട്ടിലെത്തേണ്ട ഗതികേടില്ലാതെ നമ്മുടെ യാത്ര സംവിധാനങ്ങളും ഹെൽത്ത് സിസ്റ്റങ്ങളുമൊക്കെ നിലവിലുണ്ട്‌ .

ആതുകൊണ്ട്‌ ഇനിയെങ്കിലും മനസിലാക്കുക കെട്ടിച്ചു വിടുന്ന ഓരോ മകളും ചുമ്മാ ഒരു സുപ്രഭാതത്തിൽ അന്യന്റെ വീട്ടിലേക്കു ഓടിക്കയറുന്നവളല്ല . അവൾക്ക് ഭാര്യ അല്ലെങ്കിൽ മരുമകൾ എന്നതിൽ കൂടുതൽ അർത്ഥങ്ങളുണ്ട് .

അവൾ നാളെയുടെ പ്രതീക്ഷയാണ്. അവൾ ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ അവളിലൂടെ യാഥാർഥ്യമാകുന്നത് നാളെ എന്നുള്ള ഒരു പ്രതീക്ഷയാണ്. നാളത്തെ ഒരു ജനതയുടെ ഉത്തരവാദിത്തം മുഴുവൻ അവളുടെ ചൂടിലൂടെ നിറവേറ്റപ്പെടേണ്ടവളെയാണ് വിലയിട്ടു മേടിക്കുന്നതും കൊടുക്കുന്നതും . അങ്ങനെയുള്ള അവൾ കണ്ടവരുടെ അടിയും ഇടിയും ചീത്തയും കേൾക്കേണ്ടവളല്ല .
“ she is more responsible for how to make the new generation more better “.

അങ്ങനുള്ളപ്പോൾ അവളെന്ന ദേവിയെ പൊന്നിനും പണത്തിനും തൂക്കി കൊടുക്കാതിരിക്കട്ടെ …
തൂക്കം നോക്കി വാങ്ങാതിരിക്കട്ടെ …എത്ര കൂടുതൽ കൊടുത്തു എന്നതിൽ അഭിമാനിക്കുന്നതിനു പകരം എത്ര കുറച്ചു മേടിച്ചു എന്നതിൽ ആവട്ടെ അഭിമാനം….നന്നായി നോക്കുന്നു എന്നതിൽ ആവട്ടെ സ്റ്റാറ്റസ് . മേടിക്കുന്നവന് അറിയില്ലെങ്കിൽ കൊടുക്കുന്നവനെങ്കിലും അറിയട്ടെ താനെന്തു ചെയ്യുന്നുവെന്ന് ..
നമ്മളുടെ വിദ്യാഭ്യാസം സൈൻ തീറ്റയും കോസ് തീറ്റയെയും കുറിച്ച് പഠിപ്പിക്കുന്നതിന് പകരം മാനസീക ബലം കിട്ടാനുള്ള തീറ്റയെകുറിച്ചാകട്ടെ നമ്മുടെ പാഠ്യപദ്ധതി ..
ഇങ്ങനെ പല നല്ലകാര്യങ്ങൾക്കുമാകട്ടെ നമ്മുടെ ഇടയിലെ ഫെമിനിസമെന്ന ചിന്താഗതി ….

ഈതൊക്കെ അറിയാമെങ്കിലും നാളെയും നമ്മടെ അപ്പനമ്മമാർ ഞെളിഞ്ഞു നിന്നുപറയും ഞാനെന്റെ മകളെ നൂറുപവൻ കൊടുത്താണ് കെട്ടിച്ചതെന്ന്.

ഇനിയെങ്കിലും നമ്മുടെ സമൂഹത്തിൽ നിഷ്കളങ്കതയുടെ മരണമണങ്ങൾ അതെന്നും നീറിപുകയാൻ നമ്മൾ കാരണം ആകാതിരിക്കട്ടെ

അപ്പോൾ വായിച്ചു കഴിഞ്ഞെങ്കിൽ ഒട്ടും സമയം കളയാതെ ഇനി എല്ലാവരും വീട്ടിൽ കൊഞ്ചി കളിച്ചു ഒന്നുമറിയാതെ വളരുന്ന മകളെ കാതകനു കൊടുക്കാൻ പ്രതി മാസം പോസ്റ്റ് ഓഫീസിൽ പോയി സുകന്യ സമൃദ്ധി പദ്ധതിയിലോ കെഎസ്എഫ്ഇയിലൊ ഒക്കെ സ്വത്തു സ്വരൂപണം തുടങ്ങിക്കോളൂ …

(ഇതെഴുതി നിങ്ങടെ തലയിൽ അടിച്ചേൽപ്പിക്കുമ്പോഴും എനിക്ക് തല ഉയർത്തിതന്നെ പറയാൻ പറ്റും ഞാൻ സ്ത്രീധനം ഒട്ടും തന്നെ കൊടുത്തിട്ടുമില്ല കെട്ടിയോൻ അതൊട്ടു ചോദിച്ചിട്ടുമില്ല. അതുപൊലെതന്നെ ഞാൻ എന്റെ മകന് വേണ്ടി ഇരക്കാനും മകൾക്ക് വേണ്ടി കൊടുക്കാനും ഉദ്ദേശിച്ചിട്ടുമില്ല )

 

യുകെയിലെ രോഗപ്രതിരോധത്തെ മുഴുവൻ താറുമാറാക്കി ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് മാറ്റി വെയ്ക്കേണ്ട സാഹചര്യത്തിന് കാരണമായ ഡെല്‍റ്റ വേരിയന്റിൻെറ സാന്നിധ്യം കേരളത്തിലും. അപ്പർ കുട്ടനാടിൻെറ ഭാഗമായ പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തി. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ഏരിയയാണ്.

മെയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഇപ്പോൾ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക (ജീനോമിക്) പഠനത്തിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved