UK

മിനു നെയ്സൺ പള്ളിവാതുക്കൽ , ഓസ്ട്രേലിയ

ചേരുവകൾ

നെസ്റ്റ്:

3 കപ്പ് വെർമിസിലി (കനം കുറഞ്ഞത്)
200 ഗ്രാം കണ്ടൻസ് മിൽക്ക്
2 ടേബിൾസ്പൂൺ നെയ്യ്

ഫില്ലിംഗ്:

1.5 കപ്പ് പാൽ
3 ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ
3 ടേബിൾസ്പൂൺ പഞ്ചസാര

നെസ്റ്റ് ഉണ്ടാക്കുന്ന വിധം –

ഒരു പാനിൽ നെയ്യ് ചൂടാക്കി വെർമിസിലി വറുത്തെടുക്കുക ( ഗോൾഡൻ ബ്രൗൺ )
അതിലേക്കു കണ്ടൻസ് മിൽക്ക് ചേർത്തിളക്കുക. അടുപ്പിൽ നിന്നും മാറ്റി ചെറു ചൂടിൽ തന്നെ ഒരു കപ്പ് കേക്ക് മോൾഡിൽ നെസ്റ്റ് പോലെ ഉണ്ടാക്കി എടുക്കുക . എന്നിട്ടു 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക .

ഫില്ലിംഗ് ഉണ്ടാക്കുന്ന വിധം –

ഒരു പാനിൽ 1 കപ്പ് പാൽ തിളപ്പിക്കുക അതിലേക്കു 3 ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ബാക്കി ഉള്ള പാലിലേക്കു 3 ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് ഇളക്കുക. എന്നിട്ടു ഇതു തിളപ്പിച്ച പാലിലേക്കു ചേർത്ത് നന്നായി കുറുക്കി എടുക്കുക. എന്നിട്ടു കുറച്ചു നേരം തണുക്കാൻ വയ്ക്കുക. ഫ്രിഡ്ജിൽ വെച്ചിരുന്ന കേക്ക് മോൾഡിൽ നിന്നും നെസ്റ്റ് സൂക്ഷിച്ചു ഇളക്കി എടുക്കുക .ഇനി തയാറാക്കി വെച്ചിരിക്കുന്ന കസ്റ്റാർഡ് ഫില്ലിംഗ് നെസ്റ്റിലേക്ക് ഒഴിച്ച് നിറയ്ക്കുക. നിങ്ങൾക്ക് ഇഷ്ട്ടമുള്ള ടോപ്പിംഗ്ചെയ്യാം. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനുശേഷം തണുപ്പോടെ വെർമിസിലി കസ്റ്റാർഡ് നെസ്റ്റ് കഴിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ജോസ്‌ന സാബു സെബാസ്റ്റ്യൻ

എന്തുകൊണ്ടാണ് മലയാളി മരണനിരക്ക് ഈ ഇടയായി നമുക്ക് ചുറ്റും കൂടുന്നത്? നമ്മുടെ ചുറ്റും നമ്മിൽപെടാത്ത (മലയാളി അല്ലാത്ത) പലരും അകാലത്തിൽ വിട്ടുപോകുന്നുണ്ടെങ്കിലും നമ്മളിൽപെട്ട ശിഖരങ്ങൾ ഒടിയുമ്പോൾ നമ്മളതു വല്ലാതെ അറിയും . അതും പ്രത്യേകിച്ച് 50 വയസിൽ താഴെയുള്ള പല കുടുംബത്തിന്റെയും നെടും തൂണുകൾ തന്നെ നമ്മിൽനിന്നും പറിച്ചെടുക്കപ്പെടുമ്പോൾ ആകുലപ്പെടാനേറെയില്ലേ ?

വാക്സിനേഷൻ ത്രോംബോബോളിക് സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഒരു സൂചനയും ഇല്ലെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും (ഇഎം‌എ) യുകെയുടെ റെഗുലേറ്ററി ബോഡിയുമൊക്കെ തറപ്പിച്ചു പറയുമ്പോഴും രക്തം കട്ടപിടിക്കുകയും മരണം സംഭവിക്കുകയുമൊക്കെ ചെയ്തതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി ഓക്സ്ഫോർഡ്-അസ്ട്രസെനെക കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നത് ഡെൻമാർക്ക് ഉൾപ്പെടെ മറ്റ് എട്ട് രാജ്യങ്ങൾ അടങ്ങുന്ന നോർവേ, ഐസ്‌ലാന്റ്, ഓസ്ട്രിയ, എസ്റ്റോണിയ, ലിത്വാനിയ, ലക്സംബർഗ്, ഇറ്റലി, ലാത്വിയ എന്നിവയും Ast അസ്ട്രാസെനെക്കയുടെ വാക്സിൻ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഒരാൾക്ക് ഒന്നിലധികം ത്രോംബോസിസ് രോഗനിർണയം നടത്തുകയും, വാക്സിനേഷൻ കഴിഞ്ഞ് 10 ദിവസത്തിന് ശേഷം മരിക്കുകയും ചെയ്ത കേസ്‌ കൂടാതെ വാക്സിനേഷൻ നൽകിയ ശേഷം മറ്റൊരാളെ പൾമണറി എംബോളിസവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഓസ്ട്രിയ ഒരു ബാച്ച് ആസ്ട്രാസെനെക്ക വാക്സിനുകളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചതായാണ് മാർച്ച് 10 ന് EMA അറിയിച്ചത് . 17 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തിച്ച ഒരു ദശലക്ഷം വാക്സിനുകൾ മൂലം റിപ്പോർട്ട്‌ ചെയ്യപ്പെട്ട മറ്റു രണ്ടു ത്രോംബോബോളിക് ഇവന്റ് കേസുകളും ഈ ബാച്ചിൽ നിന്ന് തന്നെയെന്ന് സൂചന ലഭിച്ചതായും ഇഎംഎ പറയുന്നു .

ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ ഫാർമകോപിഡെമിയോളജി പ്രൊഫസർ സ്റ്റീഫൻ ഇവാൻസ് പറഞ്ഞതനുസരിച്ചു കോവിഡ് -19 രോഗം രക്തം കട്ടപിടിക്കുന്നതുമായി വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോവിഡ് -19 ന്റെ ഫലമായി രക്തം കട്ടപിടിക്കുന്നത് മൂലം നൂറുകണക്കിന്, ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമാണ് . അങ്ങനെ നോക്കുമ്പോൾ കൊറോണ വന്നതിലൂടെ ഓൾറെഡി രക്തം കട്ടപിടിക്കുന്ന അവസ്ഥയിലൂടെ കടന്നുപോയി വീക്ക് ആയി നിൽക്കുന്ന നമ്മളുടെ പ്ലേറ്റിലേറ്റസിനെ വാക്സിൻ കൂടുതൽ ദുർബലമാക്കികൊണ്ട് സ്‌ട്രോക്കിനും കാർഡിയാക് പ്രോബ്ലെത്തിനും കാരണമാകുന്നില്ല എന്ന് പറയാൻ നമുക്കാവുമോ?

എന്നാൽ വാക്സിനേഷൻ ഈ അവസ്ഥകൾക്ക് കാരണമായതായി നിലവിൽ ഒരു സൂചനയും ഇല്ലാത്തതിനൽ അവ പാർശ്വഫലങ്ങളായി പട്ടികപ്പെടുത്തിയിട്ടില്ലെന്നും വാക്സിനേഷൻ ലഭിച്ച ആളുകളിൽ ത്രോംബോബോളിക് സംഭവങ്ങളുടെ എണ്ണം സാധാരണ ജനങ്ങളിൽ കാണുന്നതിനേക്കാൾ കൂടുതലല്ലെന്നുമൊക്കെ ഇവർ തന്നെ പറയുന്നു . ഇതുവരെ ലഭ്യമായ വിവരങ്ങൾ വച്ചു യൂറോപ്യൻ ഇക്കണോമിക് ഏരിയയിൽ അസ്ട്രസെനെക്ക വാക്സിൻ നൽകിയ അഞ്ച് ദശലക്ഷം ആളുകളിൽ മാർച്ച് 10 വരെ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നമുക്കേവർക്കുമറിയാവുന്ന പോലെ വാക്സിൻ ആദ്യ ഡോസ് കൊടുത്തത് പ്രായമുള്ളവരിലാണ് . ഹെൽത്ത് പ്രോബ്ലംസ് ഉള്ളവർ എന്ന് മുദ്രകുത്തി ആദ്യ ഡോസ് കൊടുത്തശേഷമുള്ള അവരുടെ മാഞ്ഞുപോകലുകൾക്ക് നമ്മൾ കാരണമാക്കിയത് പ്രായാധിക്യവും മറ്റുപല അസ്വസ്ഥകളും മാത്രമാണ് എന്നാണ്. എന്നാൽ അതിൽ എത്രമാത്രം സത്യമുണ്ട് എന്നത് ഇനിയും നമ്മൾ പേടിക്കേണ്ടതില്ലയോ ?

10 ദശലക്ഷത്തിലധികം റെക്കോർഡുകളുടെ വിശകലനത്തിൽ അസ്ട്രസെനെക്ക കോവിഡ് -19 വാക്സിൻ പൾമണറി എംബോളിസം അല്ലെങ്കിൽ ഡീപ് സിര ത്രോംബോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതായി തെളിവുകളില്ലന്നും പറയുമ്പോഴും യുകെയുടെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ വാക്സിൻ സേഫ്റ്റി ലീഡ് ഫിൽ ബ്രയാൻ പറഞ്ഞതനുസരിച്ചു യുകെയിൽ ഉടനീളം നൽകിയിട്ടുള്ള 11 ദശലക്ഷത്തിലധികം ഡോസുകൾ അസ്ട്രസെനെക്ക വാക്സിൻസിൽ ഇതുവരെ ലഭിച്ച രക്തം കട്ടപിടിച്ചതിന്റെ റിപ്പോർട്ടുകൾ വാക്സിനേഷൻ ചെയ്ത ജനസംഖ്യയിൽ സ്വാഭാവികമായി സംഭവിക്കാനിടയുള്ള സംഖ്യയേക്കാൾ കൂടുതലല്ല എന്നിരുന്നാലും പല പ്രശ്‌നങ്ങളും സൂക്ഷ്മപരിശോധനയിലാണെന്നും എന്നാൽ ലഭ്യമായ തെളിവുകൾ വാക്‌സിനാണ് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പറയുമ്പോൾ ഒരു തെളിഞ്ഞ ഉത്തരം കിട്ടാൻ നമ്മളിളിനി നമ്മളെത്തന്നെ ബലികൊടുക്കേണ്ടതായി വരുമോ ?

ബ്രിട്ടീഷ്കാരുടെ ബേസിക് ക്വാളിറ്റികളിൽ ഒന്നാണ് Divide and Rule. അങ്ങനെ നോക്കുമ്പോൾ പ്രായമുള്ളവർക്ക് ആദ്യഡോസ് കൊടുത്തു 50 വയസിൽ താഴെയുള്ളവരെയും കുഞ്ഞുങ്ങളെയും മാറ്റിനിർത്തിയതും ഒരു പരീക്ഷണമായിരുന്നോ എന്ന് കൂടി നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു ?

പ്രായമായവരിലുള്ള വാക്സിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കാതെ അവരുടെ മരണങ്ങളും സ്ട്രോക്കുകളും പ്രായാധിക്യ അസ്വസ്ഥതയെന്നു എഴുതിത്തള്ളി അടുത്ത സെറ്റ് ഓഫ് പീപ്പിളിലേക്കു വാക്‌സിനേഷൻ വ്യാപാരിപ്പിക്കുന്നതും അടുത്ത തലമുറയിലേക്കുള്ള കുഞ്ഞുങ്ങളെ സേഫ് ആക്കിവച്ചിട്ടു തന്നാണ് എന്നുള്ളതും നമുക്ക് മുമ്പിൽ സത്യമല്ലേ ?

2009 ലെ പന്നിപ്പനിയിലെ വാക്സിൻ “പാൻഡെമിക്” നാർക്കോലെപ്‌സിയെ ഉൽപ്പന്നത്തിന്റെ പ്രതികൂല ഫലമായി കണ്ടെത്തുന്നതിൽ എം‌എച്ച്‌ആർ‌എ പരാജയപ്പെട്ടകേസും നമ്മുടെ കൺമുമ്പിൽ ഉണ്ട് എന്നുള്ളതും നാം മറന്നുകൂടാ .

പക്ഷെ ഇന്ന് പ്രായം ആയവരുടെ വേർപാടിനു കരണമായവൻ പതുക്കെ പതുക്കെ നമ്മുടെ പല കുടുംബങ്ങളിലെയും ബ്രെഡ് വിന്നർമാറിലേക്ക്‌ കണ്ണ് വെക്കുമ്പോഴും നമ്മൾക്ക്‌ ഇനിയും പലതും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞിരിക്കാൻ ആവുമോ ?

രജിസ്റ്റർ ചെയ്ത മിക്ക റിപ്പോർട്ടുകളിലും ഒന്നിലധികം പാർശ്വഫലങ്ങൾ ഉൾപ്പെടുമ്പോൾ, ഡാറ്റയുടെ അവതരണം ക്ലസ്റ്ററുകൾ വിശകലനം ചെയ്യുന്നത് തടയുന്നു, അങ്ങനെ വരുമ്പോൾ രോഗികൾക്ക് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.

മാർച്ച് 14 ലെ കണക്കനുസരിച്ച് ഓരോ 320 ഡോസുകൾക്കും (12.2 മി / 38,084) 1 യെല്ലോ കാർഡ് റിപ്പോർട്ടും 175 ൽ ഓക്സ്ഫോർഡ് അസ്ട്രസെനെക്ക 1 ഉം (13.7 മി / 78,223) ഫൈസർബയോൺടെക് ഉൽപ്പന്നം രജിസ്റ്റർ ചെയ്തു. അതേസമയം, ഒരു കാർഡിന് പ്രതികൂല സംഭവങ്ങളുടെ ശരാശരി എണ്ണം രണ്ടാഴ്ച മുമ്പത്തേതിന് സമാനമാണ്, ഇപ്പോൾ 585 “മാരകമായ പ്രതികരണങ്ങൾ” ഉണ്ട് (ഫൈസറിന് 249, ഓക്സ്ഫോർഡിന് 326) [2,3,4]. മാത്രമല്ല, ഇത് ഒരു നിഷ്ക്രിയ ഡാറ്റാബേസ് മാത്രമാണ്, ഗവൺമെന്റ് / മെഡിക്കൽ പോളിസിയിൽ നിന്നുള്ള ദോഷം പരിഗണിക്കുന്നതിനുള്ള സാധ്യതയോട് ശത്രുത പുലർത്താൻ സാധ്യതയുള്ള ഒരു സംസ്കാരത്തിൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യപ്പെടാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടാകാം.

അസ്ട്രാസെനെക്കയുടെ വക്താവ് പറഞ്ഞതനുസരിച്ചു രോഗികളുടെ സുരക്ഷയാണ് അസ്ട്രാസെനെക്കയുടെ ഏറ്റവും ഉയർന്ന മുൻ‌ഗണനയെന്നു പറയുമ്പോളും സ്ട്രോക്കോ ഹൃദയാഘാതമോ വന്നു മരിച്ചാലും കോവിട് വന്ന് മരിച്ചു എന്ന് പറയിപ്പിക്കാതിരിക്കാൻ മാത്രമാണോ ഇവരുടെ ശ്രമം ?

ഓക്‌സ്‌ഫോർഡ് വാക്‌സിനായി ഓരോ കാർഡിലും ശരാശരി 3.7 പ്രതിപ്രവർത്തനങ്ങൾ ലിസ്റ്റുചെയ്യുമ്പോൾ ഫൈസറിനായി 2.9 ആയി വേഴ്സസ് ചെയ്യുന്നു,

ബ്രിസ്റ്റോൾ സർവകലാശാലയിലെ പീഡിയാട്രിക്സ് പ്രൊഫസർ ആദം ഫിൻന്റെ അഭിപ്രായത്തിൽ രക്തം കട്ടപിടിക്കുന്ന അസുഖങ്ങൾ പതിവിലും കൂടുതൽ പതിവായി സംഭവിക്കുന്നുവെന്നും പറയുമ്പോഴും വാക്സിൻ രക്തം കട്ടപിടിക്കുന്നതിന് കാരണമാകില്ല ഇത് വളരെ അപൂർവമായ ഒരു സംഭവമാണെന്നും പറയുന്നു

എന്നാൽ റിപ്പോർട്ടുചെയ്യപെടുന്ന രീതി, വ്യക്തിഗത കേസ് ചരിത്രങ്ങൾ ഒക്കെ ചിലതരം വിശകലനങ്ങൾക്കെതിരെ അദൃശ്യരായ തീവ്രവാദികളാണ്.

മരണങ്ങൾ നമുക്കൊരു പുത്തരിയല്ലെങ്കിലും ആരോഗ്യമായ അവസ്ഥയിലും കുഴഞ്ഞു വീഴുക…
ഹൃദയ സ്തംഭനങ്ങൾ ഏറിവരുക… കഠിനമായാ തലവേദന വരുക …
കൈ കാൽ കഴച്ചിൽ വരുക …
എന്തുകൊണ്ടാരിക്കും ഇങ്ങനെയന്ന് നമ്മൾ ചിന്തിക്കേണ്ടയോ ?

അങ്ങനെ ശാന്തമായവ പലതും പലവിധ കാരണങ്ങളാക്കി ശരിക്കുള്ള കൊലയാളിയെ മറച്ചുവച്ചു നമ്മൾ ഓരോരുത്തരായി മാഞ്ഞുപോയികൊണ്ടേയിരിക്കുന്നു. നമ്മുടെ അംഗസംഖ്യ കുറയ്ക്കുന്നത് നമ്മൾ ഇനിയും മനസിലാക്കേണ്ടതില്ലയോ ?

കോവിഡിനെ തടുക്കാനായ് നമ്മൾ ചെയ്യുന്നത് പലതും എലിയെ പേടിച്ചു ഇല്ലം ചുട്ട അവസ്ഥ പോലാകുമോ?

കാരണങ്ങൾ പലതും അറിയേണ്ടിയിരിക്കുന്നു . വേണ്ടിവന്നാൽ പലതും തടുക്കേണ്ടിയുമിരിക്കുന്നു .

 

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രതയിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. യുകെ മാതൃകയില്‍ വാക്സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കണം.

വാക്സിനേഷന്‍, കൃത്യമായ പരിശോധനകള്‍, രോഗവ്യാപന പ്രദേശങ്ങളില്‍ നിയന്ത്രണം തുടങ്ങിയ നടപടികളിലൂടെ പ്രതിരോധിക്കാമെന്നാണ് വിലയിരുത്തല്‍. 6.6 കോടി ജനസംഖ്യയുള്ള യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാധീതമായി ഉയര്‍ന്നപ്പോള്‍ 2/3 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കേസുകളുടെ എണ്ണം കുറയുകയും ചെയ്തു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ ജീവനക്കാരെ കരാർ വ്യവസ്ഥയിലെടുക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ 12 സംസ്ഥാനങ്ങളിലാണ് കോവിഡ് സാഹചര്യം ഗുരുതരമായുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗ‍ഡ്, കര്‍ണാടക, തമിഴ്നാട്, കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. രണ്ട് ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും രണ്ടരലക്ഷം കോവിഡ് പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി രണ്ടാഴ്ചകൊണ്ട് വ്യാപനം കുറച്ച് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.

ലണ്ടനിൽ നല്ല തൃശൂർ നേന്ത്രപ്പഴം വിൽപ്പനയ്ക്ക് .കേരള മണ്ണിന്റെ രുചിയും മണവും ചന്തവും ഒത്തിണങ്ങിയ നല്ല നേന്ത്രക്കായുടെ ഒരു മാസം നീണ്ട കടൽയാത്ര ഫലിക്കുമോയെന്ന ആശങ്കയിലായിരുന്നു വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള(വിഎഫ്പിസികെ) 25 ദിവസത്തെ കടൽയാത്രയും അതിന്റെ ക്ഷീണവും കഴിഞ്ഞ് ഇന്നലെ പഴുക്കവച്ച കായ്കൾ ഇന്നുമുതൽ ലണ്ടനിലെയും സ് കോട്ട് ലാൻഡിലെയും സൂപ്പർമാർക്കറ്റുകളിൽ എത്തും, മലയാളികൾക്കായി.

ഒരു വർഷം മുൻപു വിത്തു തിരഞ്ഞെടുത്തപ്പോൾ മുതൽ വാഴക്കുല പായ്ക്കു ചെയ്യുന്നതുവരെ പ്രത്യേക നിഷ്കർഷയോടെ കൃഷിചെയ്തെടുത്ത കായ്കളാണിത്. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ നേന്ത്രക്കുലയുടെ ചരിത്രം അറിയാം. രാസവളമില്ല, പൂർണമായും ജൈവ കൃഷി.

വിഎഫ്പിസികെയും തിരുച്ചിറപ്പിള്ളിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിലാണു 10 ടൺ നേന്ത്രൻ കയറ്റിയച്ചത്. ഒരു മാസം നീളുന്ന കടൽ യാത്രയിൽ നേന്ത്രൻ എന്തു പരുവമാകുമെന്ന് ഉറപ്പില്ലായിരുന്നു.

പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിലാണു കയറ്റിവിട്ടത്. ലണ്ടനിലെ ഗേറ്റ് വേ തുറമുഖത്തു കയറ്റുമതി ഏജന്റ് ചരക്കു സ്വീകരിച്ചു. പഴുപ്പിക്കാൻ വച്ച നേന്ത്രനു നാട്ടിലെ അതേ രൂചിയും ഭംഗിയുമുണ്ട്. വാഴപ്പഴം സുലഭമായി ലഭിക്കുമെങ്കിലും കേരളത്തിലെ നേന്ത്രപ്പഴം വ്യാപകമായി വിദേശത്തു ലഭിക്കാറില്ല. എയർകാർഗോ ആയി അധികം കയറ്റി അയയ്ക്കാൻ കഴിയാത്തതുമൂലം വിദേശത്തു നേന്ത്രപ്പഴത്തിനു വലിയ വിലയുമാണ്.

കപ്പൽ പരീക്ഷണം വിജയിച്ചതോടെ ഇനി യൂറോപ്പിലേക്കു വ്യാപകമായി നേന്ത്രപ്പഴം കയറ്റിയയയ്ക്കാം.കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് ഇപ്പോൾ കപ്പൽമാർഗം നേന്ത്രക്കായ് അയക്കുന്നുണ്ട്. ഇതിനു 10–15 ദിവസം മതിയാവും. യൂറോപ്പിലേക്കു കൂടുതൽ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതു നേന്ത്രക്കായ് കർഷകർക്കു വിദേശ മലയാളികൾക്കും ഗുണകരമാണെന്നും വിഎഫ്പിസികെ സിഇഒ വി. ശിവരാമകൃഷ്ണൻ പറഞ്ഞു.

ലെസ്റ്റർ: വിഷു ദിനത്തിൽ മരണവാർത്ത കേൾക്കേണ്ടിവന്ന യുകെ മലയാളികൾ. ലെസ്റ്റർ മലയാളികളെ ദുഃഖത്തിൽ ആഴ്ത്തി ബ്രദർ സിനി മാത്യുവിന്റെ (45) വേർപാട് ഇന്ന് വെളിപ്പിന് ആണ് സംഭവിച്ചത്. ലെസ്റ്റർ ലൈഫ് അബാന്ഡന്റ് പെന്തകോസ്ത് സഭാംഗമായ പരേതൻ വഴുവാടി മുഞ്ഞിനാട്ട് പാസ്റ്റർ ജോർജ് മാത്യു അന്നമ്മ ദമ്പതികളുടെ മകനാണ്.

ഇന്ന് വെളിപ്പിനാണ് മരണം സംഭവിച്ചത്. ഉറങ്ങാൻ കിടന്നപ്പോൾ തന്നെ ഒരസ്വസ്ഥത തോന്നുന്നു എന്ന് നഴ്‌സായ ഭാര്യയോടും മക്കളോടും പറഞ്ഞു. എന്നതാണ് വിഷമം എന്ന് തിരിച്ചറിയാൻ കഴിയാതെ ഇരിക്കെ സിനിക്ക് ടോയ്‌ലെറ്റിൽ പോകാൻ ഉള്ള ഒരു ഫീൽ ഉണ്ടാവുകയും ചെയ്‌തു. ടോയ്‌ലെറ്റിൽ കയറിയ സിനി മാത്യു ഏകദേശം നാല് മിനുട്ടുകളാണ് എടുത്തത്. ഈ സമയത്തിനുള്ളിൽ സിനി ടോയ്‌ലെറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ എമർജൻസി വിഭാഗത്തെ വിളിക്കുകയും അവർ വീട്ടിൽ എത്തിച്ചേരുകയും ചെയ്തു. ഇരുപത് മിനിറ്റോളം പാരാമെഡിക്‌സ് എല്ലാ മറന്ന് സിനിയുടെ ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൃദയ സംബദ്ധമായ എന്തോ ആണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. യഥാർത്ഥ മരണകാരണം പിന്നീട് മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ദേഹം പിന്നീട് ഫ്യൂണറൽ ഡിറക്ടർസ് ഏറ്റെടുത്ത ശേഷം മാത്രമേ ശവസംസ്ക്കാരം സംബന്ധിച്ച കാര്യം അറിയുവാൻ സാധിക്കു.

നേഴ്‌സായ ഭാര്യ ലിസി വര്ഗീസ് മണർകാട് വെള്ളാപ്പിള്ളി സ്വദേശിനിയാണ്. മൂന്നു മക്കൾ- സൂസന്ന, സാമുവേൽ, സ്റ്റെഫി എന്നിവർ

അകാലത്തിൽ ഉണ്ടായ സിനിയുടെ വേർപാടിൽ വേദനിക്കുന്ന കുടുബാംഗങ്ങളെയും ബന്ധുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വെള്ളിയാഴ്ച അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങുകൾ 17 -ന് വിൻസർ കാസിൽ ഗ്രൗണ്ടിലുള്ള സെൻറ് ജോർജ് ചാപ്പലിൽ നടക്കും. രാജകുമാരന്റെ വിയോഗത്തെ തുടർന്ന് എട്ടു ദിവസത്തെ ദുഃഖാചരണത്തിലാണ് രാജ്യം. ഞായറാഴ്ച രാവിലെ വരെ നീണ്ടുനിൽക്കുന്നതാണ് ദുഃഖാചരണം. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ദിവസം ബാങ്ക് അവധി ഉണ്ടായിരിക്കില്ല. ദേശീയ അവധിദിനങ്ങൾ സാധാരണയായി നടപ്പാക്കുന്നത് രാജാവ് മരിക്കുമ്പോൾ മാത്രമാണ്.

പരമ്പരാഗതമായി, ജോലിക്കാരുടെ ജോലി സമയം വെട്ടികുറയ്ക്കുകയും ശവസംസ്കാര ദിവസം ഒരു അവധി ദിവസമായി പ്രഖ്യാപിക്കുകയും ചെയ്യും. എന്നിരുന്നാലും, രാജ്ഞിയുടെ ഭർത്താവ് എന്ന നിലയിൽ ഇത് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ദിവസം ഉണ്ടായിരിക്കില്ല. കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ശ്രമിക്കരുതെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിലിപ്പ് രാജകുമാരൻെറ മരണദിനം മുതൽ രാജ്ഞിയും രാജകുടുംബവും രണ്ടാഴ്ചത്തെ ദുഃഖാചരണത്തിൽ പ്രവേശിച്ചു. കോവിഡ് കാലത്ത് ജനക്കൂട്ടമൊഴിവാക്കാൻ കൊട്ടാരത്തിനു മുന്നിൽ പൂക്കൾ വെക്കുന്നതിനു പകരം ജീവകാരുണ്യത്തിനായി പണം സംഭാവന ചെയ്യണമെന്നു ബക്കിങ്ഹാം കൊട്ടാരം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചാരിറ്റി ഓർഗനൈസേഷന്റെ ഒരു പട്ടിക രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ലണ്ടൻ: ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം കാമറൂൺ ജോലി ചെയ്ത ഗ്രീൻസിൽ കാപ്പിറ്റലുമായി ബന്ധപ്പെട്ടാണു വിവാദം. അറ്റോർണി ജനറൽ നിജൽ ബ്രോഡ്മാന്‍റെ നേതൃത്വത്തിൽ സ്വതന്ത്രസമിതി അന്വേഷണം നടത്തുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ട്രഷറി സെക്രട്ടറി ഋഷി സുനാക്, ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് എന്നിവരെ കാമറൂൺ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണു കേസ്.

ഞാൻ യുകെയിൽ വര്ഷങ്ങളോളം എന്റെ കണ്ണിൽ ഉണ്ണിയായി ഉപയോഗിച്ച മെർസിഡസ് ബെൻസ് കാർ യുകെയിൽ താമസിക്കുന്ന ഏതെങ്കിലും മലയാളികൾക്ക് വേണമെങ്കിൽ എന്നെ രണ്ടു ദിവസത്തിനകം അറിയിക്കുക . ഒരു രൂപ പോലും എനിക്ക് വേണ്ട . നിങ്ങൾക്ക് ഫ്രീ ആയിട്ടു കാർ സ്വന്തമാക്കാം അല്ലങ്കിൽ എടുക്കാം .ഞാൻ യുകെയിൽ ഉടൻ എങ്ങും മടങ്ങാൻ താല്പര്യമില്ല എന്നതിനാൽ കാർ അവിടെ ഉപയോഗിക്കാതെ കിടന്നു നശിക്കുന്നു .. ആർക്കെങ്കിലും എന്റെ കാർ ഉപയോഗപ്പെടട്ടെ ..

എന്തുകൊണ്ട് യുകെയിൽ ഉള്ള കാർ ഞാൻ ഫ്രീ ആയി കൊടുക്കുന്നു .

2002 ലാണ് ഞാൻ യുകെയിൽ ഉപരിപഠനത്തിനു എത്തുന്നത് . ഇന്ത്യയിൽ B.Tech Electronics& Telecommunications ENGG കഴിഞ്ഞു Msc Business Information Technology പഠിക്കാൻ ലണ്ടൻ middlesex യൂണിവേഴ്സിറ്റിയിൽ എത്തി . 2002 ൽ ആ കോഴ്സിന് പഠിക്കാൻ / താമസം എല്ലാം കൂടി എനിക്ക് ചെലവായത് 30 ലക്ഷം രൂപ മുകളിൽ ആണ് .

അന്ന് ഒരു car വാങ്ങാൻ എനിക്ക് സാധിച്ചില്ല . ലണ്ടനിൽ വന്നു ഒരു മാസത്തിനകം എനിക്ക് ബ്രിട്ടീഷ് ടെലികോമിൽ 1.5 ലക്ഷം രൂപ സാലറി ഉള്ള ജോലി ഉണ്ടായിട്ടും ലണ്ടനിലേ ജീവിത ചെലവ് കാരണം കാർ വാങ്ങാൻ സാധിച്ചില്ല . പഠിത്തം കഴിഞു ഒരു വര്ഷം കഴിഞ്ഞാണ് എനിക്ക് ഒരു കാർ വാങ്ങാൻ സാധിച്ചത് .. അപ്പോൾ എനിക്കുണ്ടായ കഷ്ടപ്പാട് ഞാൻ മനസിലാക്കിയിട്ടുണ്ട് . ഇതുകൊണ്ടു മാത്രമാണ് ഞാൻ എന്റെ വെറുതെ ഓടിക്കാതെ കിടക്കുന്ന കാർ അർഹതപ്പെട്ടവർക്ക് ഫ്രീ ആയി കൊടുക്കാൻ തീരുമാനിച്ചത് .

ഇന്നുവരെ 120 പേർ അവരുടെ പേരുകൾ നല്കിയിട്ടിരുണ്ട് . നറുക്കെടുപ്പ് ഞാൻ നടത്തും അതിൽ കിട്ടുന്ന ഭാഗ്യശാലിക്ക് എന്റെ കാർ നൽകും .അതുപോലെ എനിക്ക് കിട്ടിയിരിക്കുന്ന എല്ലാ ആളുകൾക്കും ഒരു കാർ എങ്ങനെ എങ്കിലും ഞാൻ റെഡി ആക്കി കൊടുക്കാൻ ശ്രെമിക്കും . കാരണം എന്റെ യുകെയിലെ ബന്ധം വെച്ച് കാർ വാങ്ങാൻ കഷ്ടപ്പെടുന്ന എല്ലാ മലയാളികൾക്കും അത് വാങ്ങി കൊടുക്കാൻ ഞാൻ ശ്രെമിക്കും .അതിനുള്ള വഴി ഞാൻ കണ്ടു പിടിച്ചിട്ടുണ്ട് . മനസ്സ് ഉണ്ടേൽ മാർഗം ഉണ്ട് .. എല്ലാവരും സന്തോഷം അനുഭവിക്കട്ടെ .. എന്റെ ഒരു ചെറിയ പ്രവർത്തി കൊണ്ട് നൂറു ആളുകൾ സന്തോഷിച്ചാൽ അതിൽ ഞാൻ എന്നും അഭിമാനിക്കും ..

 

ലണ്ടൻ:- ഇരിട്ടി എടൂരിലെ ഓടയ്ക്കൽ ജോസ് (66) ലണ്ടനിൽ നിര്യാതനായി. രണ്ട് വർഷം മുൻപ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിൻ്റെ കൂടെ കിഡ്നി ഇൻജുറി കൂടി ഉണ്ടായതാണ് മരണകാരണം. ഇപ്പോൾ താമസിക്കുന്നത് വോക്കിങിലാണ് . ഭാര്യ മോളി, തകിടിയേൽ കുടുംബാഗം. മക്കൾ: സൗമ്യ, ജോമി. മരുമക്കൾ: ജോമിത്, മുൻ യുക്മ കലാതിലകം മിന്ന ജോസ്. പേരക്കുട്ടി: ജോവിറ്റ ജോമിത്. സംസ്കാരം പിന്നീട്.

ജോസ് ഓടയ്ക്കലിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടൻ: ഫിലിപ്പ് രാജകുമാരന്‍റെ മരണം ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചതായി എലിസബത്ത് രാജ്ഞി. തൊണ്ണൂറ്റൊന്പതുകാരനായ ഭർത്താവ് ഫിലിപ്പിന്‍റെ മരണം തന്‍റെ ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചെന്ന് എലിസബത്ത് രാജ്ഞി പറഞ്ഞതായി മകൻ ആൻഡ്രു മാധ്യമങ്ങളോടു വ്യക്തമാക്കി.

ഫിലിപ്പ് രാജകുമാരന്‍റെ മരണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ആൻഡ്രു പറഞ്ഞു. ഇതു വലിയ നഷ്ടമാണ്. രാഷ്‌ട്രത്തിന്‍റെ മുത്തച്ഛനെ നഷ്ടമായി- ആൻഡ്രു മാധ്യമങ്ങളോടു പറഞ്ഞു.

ഫിലിപ്പ് രാജകുമാരന്‍റെ സംസ്കാരചടങ്ങുകൾ വിൻസർ കാസിലിലെ സെന്‍റ് ജോർജ് ചാപ്പലിൽ ശനിയാഴ്ച നടക്കും. ശനിയാഴ്ച വരെ ബ്രിട്ടനിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫിലിപ്പ് രാജകുമാരൻ 2005 മുതൽ ഉപയോഗിച്ചിരുന്ന ലാൻഡ് റോവറിലാകും അദ്ദേഹത്തിന്‍റെ മൃതദേഹം സെന്‍റ് ജോർജ് ചാപ്പലിൽ എത്തിക്കുക. കൊട്ടാരത്തിൽനിന്നു ചാപ്പൽ വരെ മൃതദേഹം ലാൻഡ് റോവറിൽ കൊണ്ടുപോകും.

ടാറ്റാ മോട്ടോഴ്സ് ലാൻഡ് റോവർ ഏറ്റെടുക്കുന്നതിന് മൂന്നു വർഷം മുന്പാണ് രാജകുമാരന്‍റെ ഉപയോഗത്തിനായി പ്രത്യേകം ഡിസൈൻ ചെയ്ത പതിപ്പ് നൽകിയത്.

 

RECENT POSTS
Copyright © . All rights reserved